കർഷകൻ പാടത്ത് വിയർക്കുന്നു; യന്ത്രം കരയിൽ തുരുമ്പിക്കുന്നു
Tuesday, August 20, 2024 1:00 AM IST
ചാവക്കാട്: കർഷകൻ വയലിൽ ചോര നീരാക്കുന്നതുകാണുമ്പോൾ കരയിലുള്ളവർ ചോദിക്കുന്നു, ഇതൊന്ന് നേരയാകാൻ ഇനി എത്ര കർഷകദിനം കഴിയണം ? തൃശൂർ - പൊന്നാനി മേഖലകളിലെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ നൽകിയ കാർഷികോപകരണങ്ങൾ തുരുമ്പെടുക്കാൻ തുടങ്ങിയിട്ട് വർഷം ആറുകഴിഞ്ഞു.

2018 ലാണ് പരൂർ കോൾപ്പടവ് പാടശേഖരസമിതിക്ക് ട്രാക്ടർ, ടിപ്പിംഗ് ട്രെയിലർ, നാല് ടില്ലറുകൾ എന്നിവ നൽകിയത്. ഇത്രയും വർഷത്തിനിടയിൽ ഒരിക്കൽപോലും യന്ത്രം ഉപയോഗിച്ചിട്ടില്ല. ടില്ലറുകൾ പലതവണ പടവു കമ്മിറ്റി ഉയോഗിച്ചു. സഹകരണബാങ്കിന്‍റെ ഷെഡിൽ ട്രാക്ടർ ഉൾപ്പെടെയുള്ളവ ദ്രവിക്കുമ്പോൾ, മണിക്കൂറിന് 1000 രൂപ നിരക്കിലാണ് ട്രാക്ടർ വാടകയ്ക്ക് എടുക്കുന്നത്. കാർഷികോപകരണങ്ങൾ കിട്ടിയിട്ടും കർഷകർക്ക് പ്രായോജനത്തിനായി പടവു കമ്മിറ്റി ഒന്നും ചെയ്യുന്നില്ലെന്ന് കർഷകർ ആരോപിച്ചു.

സർക്കാർ ഏജൻസിയായ അഗ്രോയുടെ എംഡി ഒന്നാംകക്ഷിയായും പടവു കമ്മിറ്റിയുടെ സെക്രട്ടറി രണ്ടാംകക്ഷിയുമായി ഒപ്പുവച്ച കാർഷിക കരാർപ്രകാരം സർക്കാർ വസ്തുക്കൾ സംരക്ഷിക്കുന്നതിന് എല്ലാ നിയമങ്ങളും ബാധകമാണെന്നും കാലാകാലങ്ങളിലെ അറ്റകുറ്റപ്പണികൾ, ഇൻഷ്വറൻസ്, പെർമിറ്റ് തുടങ്ങിയവ പടവ് കമ്മിറ്റി ചെയ്യണമെന്ന് പറയുന്നുണ്ടെങ്കിലും കരാറിൽ പറയുന്ന പലതും പടവ് കമ്മിറ്റി പാലിച്ചില്ലെന്നും കർഷകർ പറയുന്നു. കരാർ പ്രകാരമുളള ചട്ടങ്ങൾ പാലിക്കാത്തതാണ് യന്ത്രങ്ങൾ "അട്ടം' കയറാൻ ഇടയായതെന്ന് കർഷകർ ആരോപിക്കുമ്പോൾ ട്രാക്ടറും മറ്റും പാടത്ത് ഇറക്കാൻ ഇരുമ്പ് ചക്രം ഉൾപ്പെടെയുള്ളവ ലഭിക്കാത്തതാണ് തടസമായതെന്ന് പടവ് കമ്മിറ്റി ഭാരവാഹികൾ പറയുന്നു.


ആരോപണങ്ങൾക്കിടയിൽ കേസുവന്നതും വിനയായി. പുന്നയൂർക്കുളം സഹകരണ ബാങ്കിന്‍റെ സ്ഥലത്തെ ഷെഡിലാണ് കാർഷിക ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നത്. കോടതി വിധിയിൽ കുറേ ഉപകരണങ്ങൾ മാറ്റിയെങ്കിലും യന്ത്രങ്ങൾ ഉപയോഗിക്കാൻ കേസും തടസമായെന്ന് പടവ് കമ്മിറ്റിക്കാർ പറയുന്നു.