പെരുമ്പാവൂർ: നാലുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയുൾപ്പടെ രണ്ടുപേർ പിടിയിൽ. രണ്ടര കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി റോക്കിദാസ് (25), ഒന്നര കിലോയോളം കഞ്ചാവുമായി പുക്കാട്ടുപടി തോട്ടുങ്ങൽ പറമ്പിൽ യദുകൃഷ്ണൻ (24) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്.

ബുധനാഴ്ച രാത്രി സൗത്ത് വാഴക്കുളം ഭാഗത്തുനിന്നാണ് റോക്കി ദാസിനെ പിടികൂടിയത്. പെരുമ്പാവൂർ ഭാഗത്തേക്ക് സ്കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്നു. മഞ്ഞുമ്മൽ ഭാഗത്ത് താമസിച്ചിരുന്ന ഇയാൾ രാത്രികാലങ്ങളിലാണ് ഇയാൾ കഞ്ചാവ് കടത്തിയിരുന്നത്. ബംഗാളിൽനിന്ന് ട്രെയിൻ മാർഗം എത്തിക്കുന്ന കഞ്ചാവ് മഞ്ഞുമ്മലിൽ സൂക്ഷിച്ചതിനുശേഷം രാത്രികാലങ്ങളിൽ വിൽപ്പന നടത്തിവരികയായിരുന്നു.

പ്രതിയുടെ ബാഗിൽനിന്ന് കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കണ്ടെത്തി. പോലീസിന്‍റെ കണ്ണിൽ പെടാതിരിക്കാൻ ഇടവഴികളിലൂടെയായിരുന്നു ഇയാൾ സഞ്ചരിച്ചിരുന്നത്.

കഞ്ചാവ് വില്പനയ്ക്കായി ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് പുക്കാട്ടുപടിയിൽവച്ച് യദുകൃഷ്ണനെ പിടികൂടിയത്. സിപ്പ് ലോക്ക് കവറുകളിലാക്കിയായിരുന്നു വില്പന. പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, സിഐ എ.എൽ. അഭിലാഷ്, എസ്ഐമാരായ എ.ബി. സതീഷ്, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.