കൊച്ചി: വേലിയേറ്റ സമയങ്ങളില്‍ നഗരസഭയിലെ ഒട്ടേറെ ഡിവിഷനുകളിലെ വീടുകളില്‍ ഓരുവെള്ളം കയറുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനായി കേന്ദ്ര സഹായം തേടാന്‍ കോര്‍പറേഷന്‍. തുറമുഖ, തീരദേശ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സാഗര്‍മാല പദ്ധതിയില്‍ വിഷയം ഉള്‍പ്പെടുത്തി പദ്ധതി ആവിഷ്‌കരിക്കണമെന്നാണ് ആവശ്യം.

ഇതു സംബന്ധിച്ച് മലയാളികൂടിയായ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍വഴി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കുമെന്ന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു.

ഇതിനായി ബിജെപി കൗണ്‍സിലര്‍മാരുടെ സഹായവും മേയര്‍ ആവശ്യപ്പെട്ടു. കൂടാതെ മന്ത്രി പി. രാജീവ് വഴി സംസ്ഥാന സര്‍ക്കാരിലും വിഷയത്തിന്‍റെ ഗൗരവം എത്തിക്കും. കൊച്ചി നിവാസികള്‍ നേരിടുന്ന ഗുരുതര പ്രശ്‌നത്തിന് പരിഹാരം കാണാന്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മേയര്‍ അഭ്യര്‍ഥിച്ചു. കൊച്ചി കോര്‍പറേഷന്‍റെ ഒട്ടേറെ ഡിവിഷനുകളെ ബാധിക്കുന്ന വിഷയം പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറയും പ്രതിപക്ഷ കൗണ്‍സിലര്‍ അഭിലാഷ് തോപ്പിലും ചേര്‍ന്നാണ് കൗണ്‍സിലില്‍ പ്രമേയമായി അവതരിപ്പിച്ചത്. പശ്ചിമകൊച്ചി മേഖലയില്‍ കായലോര ഡിവിഷനുകളിലും തേവര-പേരണ്ടൂര്‍ കനാലിനോട് ചേര്‍ന്നുള്ള ഡിവിഷനുകളിലുമാണ് ഓരുവെള്ള കയറ്റം രൂക്ഷമായ ബാധിച്ചിരിക്കുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു.

കായല്‍ തീരങ്ങളില്‍ സംരക്ഷണ ഭിത്തി ഇല്ലാത്തതും വെള്ളക്കയറ്റം തടയുന്നതിന് സ്ലുയിസുകള്‍ ഇല്ലാത്തതുമാണ് പ്രശ്‌നം രൂക്ഷമാകാന്‍ കാരണം. സ്ലുയിസുകളുടെ നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും ഭരണാനുമതി ലഭിച്ച സംരക്ഷണ ഭിത്തി നിര്‍മാണത്തിന് പണം കണ്ടെത്തേണ്ടതായുണ്ട്.

ഡിവിഷന്‍ ഫണ്ടുകള്‍ക്ക് പുറമേ എംപി, എംഎല്‍എ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നതിന്‍റെ സാധ്യതകള്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ മുന്നോട്ടുവച്ചെങ്കിലും കേന്ദ്ര പദ്ധതിയിലൂടെ മാത്രമേ പ്രശ്‌നത്തിന് പരിപൂര്‍ണമായ പരിഹാരം കാണാനാകുകയുള്ളൂ എന്ന നിലപാടാണ് മേയര്‍ സ്വീകരിച്ചത്.