കൊച്ചി/മുവാറ്റുപുഴ: ആദ്യ പരാതി പണം കൊടുത്ത് ഒതുക്കിയ ശേഷം തട്ടിപ്പ് തുടരുന്നതിനിടെ വിവിധ കോണുകളില്‍ നിന്ന് വീണ്ടും പരാതികള്‍ കൂട്ടമായി എത്തിയതോടെയാണ് അനന്തുകൃഷ്ണന്‍ അഴിക്കുള്ളിലായത്. പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തട്ടിപ്പിനായി ഏജന്‍റുമാര്‍ക്ക് ഓണറേറിയം നല്‍കിയിരുന്ന പ്രതി സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറുകളാണ് പണം നിക്ഷേപിക്കാന്‍ നല്‍കിയിരുന്നത്.

അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണന്‍റെ പേരില്‍ സംസ്ഥാനത്തെ 19 ബാങ്ക് അക്കൗണ്ടുകള്‍ വഴി 450 കോടിയുടെ ഇടപാട് നടന്നതായാണ് പോലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ഈ തുക ഉപയോഗിച്ച് സ്വന്തം പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയതിന് പുറമേ സഹോദരങ്ങളുടെ പേരിലും വസ്തു വാങ്ങിയതായാണ് കണ്ടെത്തല്‍. അതിനിടെ എറണാകുളത്ത് പരാതികളുടെ എണ്ണം കൂടുകയാണ്. കോതമംഗലത്തും കൂത്താട്ടുകുളത്തുമാണ് പുതിയ പരാതികള്‍. കോതമംഗലത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

1,222 പേരില്‍ നിന്ന് സ്‌കൂട്ടര്‍ ഇനത്തില്‍ 60,000 രൂപ വീതം 7,33,22,000 രൂപയും, 51 പേരില്‍ നിന്ന് ലാപ്‌ടോപ്പ് ഇനത്തില്‍ 30,000 രൂപ വീതം 15,30,000 രൂപയും, 127 പേരില്‍ നിന്ന് തയ്യല്‍ മെഷീന്‍ ഇനത്തില്‍ 11,31,000 രൂപയും സഹിതം ആകെ 7,59,81,000 ഇയാളുടെ അക്കൗണ്ടിലേക്ക് 2023 ജൂലൈ മുതല്‍ 2024 സെപ്റ്റംബര്‍ വരെ അയച്ച് വാങ്ങിയതായാണ് മൂവാറ്റുപുഴ പോലീസിന്‍റെ കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നത്. ഇത് മൂവാറ്റുപുഴ പോലീസ് അന്വേഷിക്കുന്ന കേസുകളുടെ മാത്രം വിവരങ്ങളാണ്.

അഞ്ച് ദിവസത്തെ കസ്റ്റഡി; വ്യക്തത വരുത്താന്‍ അന്വേഷണസംഘം

പ്രതി അനന്തുവിനെ അഞ്ച് ദിവസത്തേക്ക് മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടു. അന്വേഷണസംഘം ഇയാളെ ഇന്നലെ വൈകിട്ടോടെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ചോദ്യങ്ങള്‍ പ്രതി മറുപടി നല്‍കുന്നുണ്ടെങ്കിലും ഇവ നേരത്തെ പഠിച്ചുവച്ചിരിക്കുന്നവയാണെന്നാണ് പോലീസിന്‍റെ വിശദീകരണം.

തട്ടിപ്പിൻരെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി ഇയാളുടെ അക്കൗണ്ടന്‍റിനെയും, ഏജന്‍റുമാരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. പ്രതിയുടെ പത്തിലധികം ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി പോലീസ് ബാങ്കുകളെ സമീപിച്ചിട്ടുണ്ട്. 10 വരെയാണ് കസ്റ്റഡി കാലാവധി.

തട്ടിപപ്പിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് നിരവധി വാഹനങ്ങളാണ് ഇയാള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെയുള്ള മൂന്ന് ആഡംബര വാഹനങ്ങള്‍ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്.

അനന്ദുകൃഷ്ണന്‍റെ 19 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. പ്രതിയുമായി പോലീസ് ഇന്ന് വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തും. തട്ടിപ്പിലൂടെ പ്രതി വാങ്ങിക്കൂട്ടിയ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ശ്രമവും പോലീസ് ആരംഭിച്ചുകഴിഞ്ഞു.

സത്യം പുറത്തുവരുമെന്ന് അനന്തുകൃഷ്ണന്‍

കേസില്‍ സത്യം പുറത്തുവരുമെന്ന് പ്രതി അനന്തുകൃഷ്ണന്‍. അന്വേഷണം നടക്കട്ടെ. സദ്ധത സംഘടനകള്‍ വഴിയുള്ള പദ്ധതിയാണ് താന്‍ നടപ്പിലാക്കുന്നതെന്നും കോടതിയിലെത്തിയ അനന്തു പ്രതികരിച്ചു.

അന്വേഷിക്കും

തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ വാഹനങ്ങള്‍, ഭൂമി, ബെനാമി പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി വാങ്ങിയ വസ്തുക്കളുടെ വിവരങ്ങള്‍, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപിച്ചിട്ടുള്ള പണത്തെപ്പറ്റി, കൂട്ടുപ്രതികള്‍ ആരൊക്കെ, രാഷ്ട്രീയ ബന്ധങ്ങള്‍, രാഷ്ട്രീയ ബന്ധം തട്ടിപ്പിന് മറയാക്കിയോ, തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ള രാഷ്ട്രീയ രംഗത്തെയടക്കം ഉന്നതര്‍, പണം കൈമാറ്റം ചെയ്തതത് ഏതൊക്കെ അക്കൗണ്ടുകളിലേക്ക്, ഇവയുടെ വിനിയോഗം, തട്ടിപ്പിന് സഹായം ചെയ്ത് നല്‍കിയവര്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ എല്ലാം അന്വേഷണ പരിധിയില്‍ വരും.

കൂത്താട്ടുകുളത്തും പരാതി

പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളത്തും പരാതി. നാല് പരാതികളാണ് ഇതിനോടകം കൂത്താട്ടുകുളം പോലീസിന് ലഭിച്ചിട്ടുള്ളത്. മാറുക സ്വദേശികളായ മൂന്ന് സ്ത്രീകളുടെയും ഇടയാര്‍ സ്വദേശിനിയുടെ പരാതികളാണിവ. പരാതിയിന്മേല്‍ ഇതുവരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

കോതമംഗലത്തുനിന്ന് തട്ടിയത് എട്ട് കോടി

പാതിവില തട്ടിപ്പ് കേസില്‍ കോതമംഗലത്ത് എട്ട് കോടി രൂപയിലേറെ തട്ടിയതായി പോലിസ്. അഞ്ച് കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ മൂന്ന് കേസുകള്‍ എന്‍ജിഒ സംഘടനകള്‍ നല്‍കിയതും, ഒരു കേസ് മൂന്നുപേര്‍ ചേര്‍ന്ന് നല്‍കിയതും മറ്റൊന്ന് വ്യക്തിഗത പരാതിയുമാണ്.

തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ ഇനിയും കേസുകളില്‍ കക്ഷി ചേരാനുണ്ടെന്നാണ് വിവരം. നിലവില്‍ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് എട്ട് കോടിയിലേറെ രൂപ തട്ടിപ്പിന് ഇരയായതാണ് അറിയുന്നത്.