അല്‍ഫോന്‍സിയന്‍ മാതൃകയില്‍ പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം
Saturday, July 27, 2024 7:36 AM IST
ഭരണങ്ങാനം: ലളിതജീവിതത്തിന്‍റെ സന്ദേശം സമൂഹത്തിന് സമ്മാനിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ ലാളിത്യത്തിന്‍റെ മാതൃകയായി പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം. വൈദികരും സന്യസ്തരും രൂപതാംഗങ്ങളുടെ പ്രതിനിധികളും സംഗമിച്ച വേദിയില്‍ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് ജൂബിലിദീപം തെളിയിച്ചത്.

സുവിശേഷസാക്ഷ്യത്തിന് പുകള്‍പെറ്റ പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെ ആ രംഭം വിശുദ്ധ കുര്‍ബാന കേന്ദ്രിതമായിരുന്നുവെന്നതും ഏറെ ശ്രദ്ധേയമായി.പാസ്റ്ററല്‍ കൗണ്‍സില്‍ കമ്മിറ്റി ചെയര്‍മാന്മാര്‍, രൂപതയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍, ഇടവകകളില്‍ നിന്നുള്ള കൈക്കാരന്മാര്‍, സന്യസ്ത, സന്യാസിസഭകളുടെ പ്രതിനിധികള്‍ എന്നിവര്‍ സമൂഹബലിയില്‍ പങ്കെടുത്തു. ദൈവാനുഗ്രഹത്തിന്‍റെ 74 വര്‍ഷങ്ങള്‍ സമ്മാനിച്ച ദൈവത്തിന് നന്ദിചൊല്ലിയാണ് ജൂബിലി ഉദ്ഘാടനത്തിനെത്തിയവരെല്ലാം മടങ്ങിയത്.

ജൂബിലിയോടനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ഥന മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ചൊല്ലി. അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തിലെത്തിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ സഭാതലവന് പൂച്ചെണ്ടി നല്‍കി.

മന്ത്രി റോഷി അഗസ്റ്റിന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, പി.സി. ജോര്‍ജ്, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അന്നാമ്മയുടെ തിരുനാളില്‍ അന്നക്കുട്ടിയുടെ സവിധത്തില്‍ തുടക്കം


ഭരണങ്ങാനം: പാലാ രൂപത പ്ലാറ്റിനം ജൂബിലിക്ക് തുടക്കമിട്ടത് വിശുദ്ധ അന്നാമ്മയുടെ തിരുനാളില്‍. ബാല്യകൗമാരങ്ങളില്‍ അന്നക്കുട്ടിയെന്ന് വിളിക്കപ്പെട്ടിരുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിന് സമീപമാണ് ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞതെന്നും ഏറെ ശ്രദ്ധേയമാണ്.

ദൈവമാതാവിന്‍റെ അമ്മയായ വിശുദ്ധ അന്നാമ്മയുടെ തിരുനാളില്‍ മാതൃഭക്തിയുടെ പ്രചാരകരായ അനേകം തീര്‍ഥാടന കേന്ദ്രങ്ങളുള്ള രൂപതയുടെ പ്ലാറ്റിനം ജൂബിലി ആരംഭിച്ചുവെന്നത് മരിയഭക്തരുടെ സന്തോഷം ഇരട്ടിപ്പിച്ചു.

പാലാ ചരിത്രവും ഓര്‍മകളും ഉറഞ്ഞുകിടക്കുന്ന സ്ഥലം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

ഭരണങ്ങാനം: പാലാ ചരിത്രവും ഓര്‍മകളും ഉറഞ്ഞുകിടക്കുന്ന സ്ഥലമാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട വിശുദ്ധ കുര്‍ബാനയ്ക്ക് മുന്നോടിയായി സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

പാലായെന്ന രണ്ടക്ഷരത്തിന് ഒരുപാട് അര്‍ഥാന്തരങ്ങളുണ്ട്. ചരിത്രത്തിലെ നൈപുണ്യം തിരിച്ചറിയാന്‍ കഴിയണം. സഭാ തലവനോട് ചേര്‍ന്നുപ്രവര്‍ത്തിക്കുമ്പോള്‍ ഏറെ വളരാനാകും. സഭാസ്നേഹവും സമുദായസ്നേഹവും ഒരുമിച്ചുപോകുന്ന പാലാ മധ്യതിരുവിതാംകൂറിലെ ഏറെ വളക്കൂറുള്ള മണ്ണാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

രൂപതയുടെ വളര്‍ച്ചയില്‍ മാതൃരൂപതയായ ചങ്ങനാശേരി വലിയ പിന്‍ബലവും സഹകരണവും നല്‍കുന്നതായും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.