തെരുവുനായയ്ക്ക് കടുവാക്കുളത്ത് ഫ്ലക്സ് ബോർഡ്
Saturday, July 27, 2024 7:22 AM IST
കടുവാക്കുളം: വിവിധ തരം ഫ്ലക്സ് ബോർഡുകൾ വഴിവക്കിൽ നിത്യേന കാണുന്നുണ്ടെങ്കിലും കടുവാക്കുളത്തെ ഓട്ടോ ഡ്രൈവർമാർ സ്ഥാപിച്ച ഫ്ലക്സ് നാട്ടിൽ പരക്കെ ചർച്ചയായി. തങ്ങൾ ഓമനിച്ച് വളർത്തിയ നാല് വയസുകാരൻ സന്തോഷ് മോൻ എന്ന തെരുവ് നായയുടെ അകാല മരണമാണ് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്ലക്സ് സ്ഥാപിക്കാൻ ഓട്ടോറിക്ഷക്കാരെ പ്രേരിപ്പിച്ചത്.

നാല് വർഷം മുൻപ് പൊടിക്കുഞ്ഞായി കൈയിൽ കിട്ടിയ നായക്കുട്ടിയെ പൊന്നുപോലെ നോക്കി വളർത്തി. രാത്രിയായാൽ വെയ്റ്റിംഗ് ഷെഡിൽ ഉറക്കവും പകൽ ഓട്ടോറിക്ഷക്കാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനുമായി. വഴിയാത്രക്കാരോട് ശല്യമില്ലാതായതോടെ അവർക്കും ഇഷ്ടമായി. ദിവസങ്ങൾക്ക് മുൻപ് മീൻ കടയ്ക്ക് മുന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. രണ്ട് ദിവസം അവശനിലയിൽ കിടന്ന നായ പിന്നീട് ചത്തു.


തുടർന്ന് തങ്ങളുടെ കണ്ണിലുണ്ണിയായിരുന്ന നായയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബോർഡ് സ്ഥാപിക്കാൻ ഓട്ടോറിക്ഷക്കാർ ഒത്തുകൂടി തീരുമാനിക്കുകയായിരുന്നു. ഇതിനായി അവൻ അന്തിയുറങ്ങിയിരുന്ന വെയ്റ്റിംഗ് ഷെഡിൽ തന്നെ ബോർഡും സ്ഥാപിച്ചു.