ഭരണങ്ങാനം അഥവാ ആനക്കല്ല് പള്ളി
Friday, July 26, 2024 11:20 PM IST
മാത്യു ആന്‍റണി

അൽഫോൻസാമ്മ വഴി ഇന്ന് ലോക പ്രശസ്തമാണ് ഭരണങ്ങാനമെന്ന സ്ഥലവും അവിടത്തെ പള്ളിയും. പണ്ടുമുതൽക്കേ ഭരണങ്ങാനം പള്ളി ആനക്കല്ല് പള്ളി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്നും ഔദ്യോഗിക രേഖകളിൽ ആനക്കല്ല് പള്ളി എന്നാണു കാണുന്നത്. അത് നസ്രാണികളുടെ തനതായ അറിവുപാരമ്പര്യമാണ്. ഭരണങ്ങാനം ആനക്കല്ലായി മാറിയതിനു പിന്നിൽ ഒരു കഥയുണ്ട്.

ഇന്നത്തെ ഭരണങ്ങാനം പള്ളി സ്ഥിതിചെയ്യുന്ന സ്ഥാനത്തുനിന്ന് അര കിലോമീറ്റർ അകലെ ആറ്റുതീരത്ത് ആനക്കല്ല് എന്ന പുരയിടത്തിൽ ഒരു പള്ളി സ്ഥാപിക്കണമെന്നുള്ള ഉദ്ദേശ‍്യത്തോടുകൂടി അന്നത്തെ നസ്രാണി കുടുംബക്കാർ അവിടെയൊരു സ്ലീവാ നാട്ടി. ക്രിസ്തുമത വിരോധികൾ ആ സ്ലീവാ പറിച്ച് ആറ്റിലെറിഞ്ഞത്രെ.

നാടുവാഴിയായ മീനച്ചിൽ കർത്താവിന്‍റെ അടുക്കൽ നസ്രാണികൾ സങ്കടം അറിയിച്ചു. ഇരുകൂട്ടർക്കും വിഷമം വരാത്തവിധമായിരുന്നു മീനച്ചിൽ കർത്താവിന്‍റെ തീരുമാനം. അദ്ദേഹം ഒരു ആനയെ ആറ്റിൽ കൊണ്ടുവന്നു നിർത്തി. അതിന്‍റെ അരികിൽ ഒരു കല്ലുവയ്ക്കുകയും ചെയ്തു. മറ്റുള്ളവരുടെ പ്രേരണ കൂടാതെ ആന കല്ലു കൊണ്ടുപോയിടുന്ന സ്ഥാനത്തു പള്ളി വയ്ക്കണമെന്നു നിർദേശം നല്കി.

നിശ്ചയിക്കപ്പെട്ട സമയം ആന കല്ലെടുത്തു. ആറിനു വടക്കേക്കരയിൽ ഇപ്പോൾ പള്ളിയിരിക്കുന്ന സ്ഥാനത്തു കൊണ്ടുവന്നു വയ്ക്കുകയുണ്ടായി. ഈ പ്രവൃത്തിയിലൂടെ മീനച്ചിൽ കർത്താവ് പ്രതീകാത്മകമായി ആദ്യം പള്ളി നിർമിക്കാൻ സ്ലീവാ നാട്ടിയ ആനക്കല്ല് പുരയിടത്തെ മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു. മീനച്ചിൽ കർത്താവ് പള്ളി പണിക്കുവേണ്ടി വളരെയേറെ സഹായങ്ങൾ ചെയ്തു നല്കി. ക്രിസ്തുവർഷം 1004 മാണ്ടിൽ പള്ളി സ്ഥാപിതമായി.


നസ്രാണിസഭാ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട പല വ്യക്തികളുടെയും ഇടവകയാണ് ആനക്കല്ല്. സഭാസ്വയംഭരണത്തിനു വേണ്ടി ജീവിക്കുന്ന രക്തസാക്ഷികളായ ഏഴു വ്യാകുലങ്ങളിൽ രണ്ടുപേർ ഇവിടത്തുകാരാണ്. മീനാട്ടൂർ മാണിയച്ചനും തറവട്ടത്തിൽ ഹില്ലാരിയോസച്ചനുമാണ് അവർ.

അങ്കമാലി സൂനഹദോസിലെ കാനോനിസ്റ്റുകളിൽ ഒരാളായ പ്ലാത്തോട്ടത്തിൽ തോമ്മാ കത്തനാരും മാർ അബ്ദിശോ എന്ന പേരിലറിയപ്പെടുന്ന തൊണ്ടനാട്ട് അന്തോനിച്ചനും ഈ പള്ളിയുടെ വീരപുത്രന്മാരാണ്.

മഹാകവി കട്ടക്കയം ചെറിയാൻ മാപ്പിള ജനിച്ച മാതൃഭവനവും പ്രശസ്ത ചലച്ചിത്രനടി മിസ് കുമാരിയുടെ ഭവനവും ഭരണങ്ങാനത്താണ്.