എരുമേലിയിൽ മാസ്റ്റർപ്ലാനിന് അനുവദിച്ചത് പത്തു കോടി; ഒരു വർഷമായിട്ടും ഒന്നുമായില്ല
Friday, July 26, 2024 10:08 PM IST
എരുമേലി: പത്തു കോടി രൂപ എരുമേലിക്ക് മാസ്റ്റർ പ്ലാൻ തയാറാക്കാൻ അനുവദിച്ച് ഒരു വർഷം പിന്നിടുമ്പോഴും നടപടികൾ എങ്ങുമെത്തിയില്ല.

കഴിഞ്ഞ വർഷം സംസ്ഥാന ബജറ്റിലാണ് മാസ്റ്റർ പ്ലാനിന് പത്തു കോടി രൂപ അധികമായി പ്രഖ്യാപിച്ചത്. ഇതിനു ശേഷം ഇപ്പോൾ ഒരു വർഷവും നാല് മാസവുമാകുന്നു. ഇതുവരെയും പ്ലാൻ തയാറാക്കിയിട്ടില്ലെന്ന് മാത്രമല്ല ഇതിനുള്ള ഏജൻസിയെ നിശ്ചയിച്ചിട്ടുമില്ല. അടുത്ത ശബരിമല സീസണിന് ഇനി മൂന്നു മാസം മാത്രമാണ് അവശേഷിക്കുന്നത്. മാസ്റ്റർ പ്ലാനാകുകയും നടപ്പിലാക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഈ സീസണിൽ അടിസ്ഥാന സൗകര്യങ്ങളിൽ വികസനത്തിന് തുടക്കമാകുമായിരുന്നു.

അംഗീകൃത ഏജൻസിയെ തെരഞ്ഞെടുത്ത് പ്ലാൻ തയാറാക്കാൻ ദേവസ്വം ബോർഡിനാണ് സർക്കാർ ചുമതല നൽകിയിരുന്നത്. ഇതേത്തുടർന്ന് കഴിഞ്ഞ വർഷം ജൂൺ ആറിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ യോഗം ചേരുകയും പ്ലാൻ തയാറാക്കാൻ ഒരു കൺസൾട്ടന്‍റ് സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നതിന് താത്പര്യപത്രം ക്ഷണിക്കാൻ ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു.


താത്പര്യപത്രം ക്ഷണിച്ചതിൽ സ്പേസ് ആർട്ട് എന്ന സ്ഥാപനം നൽകിയ റിപ്പോർട്ട് അംഗീകരിച്ച് ഈ സ്ഥാപനത്തെ കൺസൾട്ടന്‍റായി അനുമതി നൽകി. എന്നാൽ, ഈ സ്ഥാപനം പിന്മാറി. തുടർന്ന് മാർച്ച്‌ 15ന് വീണ്ടും താത്പര്യപത്രം ക്ഷണിച്ചെങ്കിലും ഒരു സ്ഥാപനവും മുന്നോട്ടു വന്നില്ല.

വീണ്ടും താത്പര്യപത്രം ക്ഷണിക്കാനാണ് ഇനിയും ഒരുങ്ങുന്നത്. ശബരിമലയുടെ കവാടം, നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം, നിർദിഷ്‌ട ശബരി റെയിൽവേ പാത എന്നിവ പരിഗണിച്ച് എരുമേലി ടൗണിന് ചുറ്റും റിംഗ് റോഡുകൾ, ടൗൺ പരിസരങ്ങളിലെ റോഡുകളുടെ വികസനം, കാര്യക്ഷമമായ മാലിന്യസംസ്കരണം തുടങ്ങിയവയായിരുന്നു മാസ്റ്റർപ്ലാനിന്‍റെ ലക്ഷ്യം.

മാസ്റ്റർപ്ലാൻ അനുവദിച്ചത് മുഖ്യമന്ത്രിക്ക് താൻ നൽകിയ നിവേദനത്തെത്തുടർന്നായിരുന്നെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. സർക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നതിനെത്തുടർന്നാണ് വീണ്ടും താത്പര്യപത്രം ക്ഷണിച്ചതെന്നും എംഎൽഎ പറഞ്ഞു.