വിശുദ്ധ അൽഫോൻസാമ്മയുടെ സ്മരണകളിൽ വാകക്കാട് എൽപി സ്കൂൾ
Friday, July 26, 2024 10:08 PM IST
വാകക്കാട്: വിശുദ്ധ അൽഫോൻസാമ്മ അധ്യാപികയായി സേവനമനുഷ്ടിച്ച വാകക്കാട് സെന്‍റ് പോൾസ് എൽപി സ്കൂളും വിശുദ്ധ അൽഫോൻസാമ്മയുടെ സ്മരണയിൽ തിരുനാൾ ആചരിക്കുകയാണ്. തിരുനാളിനോടനുബന്ധിച്ച് മാലാഖാവേഷങ്ങളണിഞ്ഞ കുഞ്ഞുങ്ങൾ വിശുദ്ധ അൽഫോൻസാമ്മ താമസിച്ച മഠം സന്ദർശിച്ച് പ്രാർഥിച്ചത് ശ്രദ്ധേയമായി. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി സന്ദേശം നൽകി. അൽഫോൻസാമ്മ പഠിപ്പിച്ച സ്കൂളിൽ പഠിക്കുന്നത് അഭിമാനമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

1932-33 വർഷത്തിലാണ് സിസ്റ്റർ അൽഫോൻസ വാകക്കാട് പ്രൈമറി സ്കൂളിൽ അധ്യാപികയായി എത്തിയത്. മൂന്നാം ക്ലാസിലെ ടീച്ചറായിരുന്നു വിശുദ്ധ അൽഫോൻസ. ഒരു വർഷമേ ഇവിടെ അധ്യാപന ശുശ്രൂഷ നടത്തിയുള്ളൂവെങ്കിലും ഇടവക ജനത്തിനും വിദ്യാർഥികൾക്കും പ്രിയപ്പെട്ട അധ്യാപികയായിരുന്നു വിശുദ്ധ അൽഫോൻസ. അൽഫോസാമ്മയുടെ മനോഹരമായ കൈയക്ഷരം കുട്ടികളുടെയും സഹപ്രവർത്തകരുടെയുമൊക്കെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


വാകക്കാട് മഠത്തിൽ ആയിരുന്നപ്പോൾ അൽഫോൻസാമ്മ പിതാവിനെഴുതിയ കത്ത് ഇന്നും അവിടെ കാണാം. അൽഫോൻസാമ്മ ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും തുന്നൽ സാമഗ്രികളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അൽഫോൻസാമ്മയുടെ തിരുനാളിന്‍റെ ദിവസങ്ങളിൽ നിരവധിയാളുകൾ കുട്ടികളെ എഴുത്തിനിരുത്തുന്നതിനായി വാകക്കാട് ഇടവക പള്ളിയിൽ കൊണ്ടുവരാറുണ്ട്.