മാലിന്യപ്രശ്നത്തിൽ കർമപദ്ധതികളുമായി ഈരാറ്റുപേട്ട നഗരസഭ
Friday, July 26, 2024 10:08 PM IST
ഈരാറ്റുപേട്ട: നേട്ടങ്ങളും പരിമിതികളും പറഞ്ഞതിനൊപ്പം പരിഹാരങ്ങളും നിര്‍ദേശിച്ച് മാലിന്യമുക്ത ഈരാറ്റുപേട്ട നഗരമെന്ന ലക്ഷ്യത്തിന് രൂപരേഖ തയാറാക്കി ജനങ്ങള്‍. നഗരസഭ സംഘടിപ്പിച്ച മാലിന്യമുക്തം നവകേരളം 2.0 കാമ്പയിന്‍ ജനകീയ ശില്പശാലയിലാണ് സമഗ്രമായ കര്‍മ പദ്ധതികള്‍ക്കുള്ള ആക്‌ഷന്‍പ്ലാനിന് രൂപരേഖയായത്.

109 പേര്‍ വിവിധ വിഭാഗങ്ങളില്‍നിന്ന് പ്രതിനിധികളായി പങ്കെടുത്തു. രാവിലെ മുതല്‍ വൈകുന്നേരംവരെ നീണ്ട ശില്പശാലയ്ക്കൊടുവില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളാണ് കരടുരൂപത്തില്‍ തയാറാക്കി അവതരിപ്പിച്ചത്. ഇത് നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കുന്നതിന് ശിപാര്‍ശ ചെയ്യുമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിച്ച വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ് പറഞ്ഞു.

എല്ലാ മാലിന്യങ്ങളും കൃത്യമായി വേര്‍തിരിച്ചു ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാനും പുനരുപയോഗങ്ങള്‍ക്കുള്ളവ കൈമാറാനും കഴിയുന്ന നിലയില്‍ നഗരസഭയുടെ സംവിധാനങ്ങള്‍ സമ്പൂര്‍ണവും സുസ്ഥിരവുമായി മാറ്റണമെന്ന് കരട് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. ഒറ്റത്തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ നഗരസഭാ പരിധിയില്‍ ഇനി പാടില്ല എന്ന ആവശ്യവുമുണ്ട്.


ജില്ലയില്‍ മികച്ച ജൈവ സംസ്‌കരണമായി മാറിയ തേവരുപാറയിലെ തുമ്പൂര്‍മുഴി മോഡല്‍ യുണിറ്റിന്‍റെ ശേഷി വര്‍ധിപ്പിക്കാനും എല്ലാ വിദ്യാലയങ്ങളും പൊതു ഓഫീസുകളും പൊതു ഇടങ്ങളും ശുചിത്വ സമ്പൂര്‍ണതയുള്ള സ്ഥാപനങ്ങളായി മാറ്റുന്ന പദ്ധതികളും നിര്‍ദേശങ്ങളായി ഉയര്‍ന്നു.

ശില്പശാലയില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷെഫ്‌ന അമീന്‍ അധ്യക്ഷത വഹിച്ചു.