പാലാ ചരിത്രവും ഓര്‍മകളും ഉറഞ്ഞുകിടക്കുന്ന സ്ഥലം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Friday, July 26, 2024 10:08 PM IST
ഭരണങ്ങാനം: പാലാ ചരിത്രവും ഓര്‍മകളും ഉറഞ്ഞുകിടക്കുന്ന സ്ഥലമാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട വിശുദ്ധ കുര്‍ബാനയ്ക്ക് മുന്നോടിയായി സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

പാലായെന്ന രണ്ടക്ഷരത്തിന് ഒരുപാട് അര്‍ഥാന്തരങ്ങളുണ്ട്. ചരിത്രത്തിലെ നൈപുണ്യം തിരിച്ചറിയാന്‍ കഴിയണം. സഭാതലവനോട് ചേര്‍ന്നുപ്രവര്‍ത്തിക്കുമ്പോള്‍ ഏറെ വളരാനാകും. സഭാസ്നേഹവും സമുദായസ്നേഹവും ഒരുമിച്ചുപോകുന്ന പാലാ മധ്യതിരുവിതാംകൂറിലെ ഏറെ വളക്കൂറുള്ള മണ്ണാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രൂപതയുടെ വളര്‍ച്ചയില്‍ മാതൃരൂപതയായ ചങ്ങനാശേരി വലിയ പിന്‍ബലവും സഹകരണവും നല്‍കുന്നതായും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.