തകർന്നടിഞ്ഞ് വേലംകുളം ലിസ്യു- നടയ്ക്കപ്പാലം റോഡ്
Friday, July 26, 2024 7:20 AM IST
അതിരമ്പുഴ: വേലംകുളം ലിസ്യു-നടയ്ക്കപ്പാലം റോഡ് തകർന്നടിഞ്ഞു. കാലമേറെയായിട്ടും റോഡ് നന്നാക്കാൻ നടപടിയില്ല. അതിരമ്പുഴ പഞ്ചായത്ത് 19-ാം വാർഡിലാണ് റോഡ്. വലിയ ഓട പോലെയാണ് റോഡ് പൊട്ടിത്തകർന്നു കിടക്കുന്നത്.

അപകട ഭീതിയിലാണ് ഇതുവഴി നാട്ടുകാർ യാത്ര ചെയ്യുന്നത്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് കൂടുതൽ ദുരിതം. ഇരുചക്രവാഹനങ്ങൾ ഇവിടെ മറിയുന്നത് നിത്യ സംഭവമാണ്. വെള്ളപ്പൊക്ക സമയത്ത് നടയ്ക്കപ്പാലത്തിന്‍റെ താഴെ റോഡിൽ രണ്ടര‌ടിയോളം വെള്ളം കയറാറുണ്ട്.

ആ സമയങ്ങളിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം നാളെ

വേലംകുളം ലിസ്യു - നടയ്ക്കപ്പാലം റോഡ് നവീകരണത്തിനു വേണ്ടി എംഎൽഎ ഫണ്ട് അനുവദിച്ചിട്ട് വർഷം കഴിഞ്ഞിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വാർഡ് മെംബർ അനാസ്ഥ കാട്ടുന്നതായും ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.


എത്രയും പെട്ടെന്ന് റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം അഞ്ചിന് വേലംകുളം കുരിശുപള്ളി ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തും. പഞ്ചായത്ത് മെംബർ ഷാജി ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്യും.

ആം ആദ്മി പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ജോയി ചാക്കോ മുട്ടത്തുവയലിൽ അധ്യക്ഷത വഹിക്കും. നിയോജകമണ്ഡലം പ്രസിഡന്‍റ് അഭിലാഷ് കുര്യൻ, സജി ഇരുപ്പുമല, ജസ്റ്റിൻ മാത്യു, പി.ജെ. ജോസഫ്, ബെന്നി ലൂക്കാ, വർഗീസ് മഞ്ചേരിക്കളം, ജോയി ചെമ്പനാനി, ത്രേസ്യാമ്മ അലക്സ്, ലൂസി തോമസ് തുടങ്ങിയവർ പ്രസംഗിക്കും.