ശബരി റെയില്‍വേ വൈകും; പമ്പ പാതയ്ക്കു പച്ചക്കൊടി
Friday, July 26, 2024 12:01 AM IST
കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതിക്ക് സാധ്യത മങ്ങുന്നു. ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ചെങ്ങന്നൂരില്‍നിന്നു പമ്പയിലേക്ക് എണ്ണായിരം കോടി രൂപ ചെലവില്‍ പാത നിര്‍മാണത്തിനുള്ള പ്രാഥമിക സര്‍വേ റെയില്‍വേയുടെ പരിഗണനയിലാണ്.

ശബരി പാതയുടെ സ്ഥലം ഏറ്റെടുക്കല്‍ അനിശ്ചിതമായി വൈകുംതോറും ചെലവ് കൂടുന്ന സാഹചര്യത്തിലാണ് മറ്റൊരു പാത പരിഗണനയിലുള്ളത്. അങ്കമാലി മുതല്‍ രാമപുരം വരെ 70 കിലോമീറ്റര്‍ സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിച്ചെങ്കിലും അഞ്ചു വര്‍ഷമായി നിശ്ചലമാണ്. 145 കിമീ ദൈര്‍ഘ്യമുള്ള പാത വന്നാല്‍ ശബരിമല തീര്‍ഥാടകര്‍ക്കും കിഴക്കന്‍മലയോരമേഖലയ്ക്കും നേട്ടമാകും. റെയില്‍വേ പാതയില്ലാത്ത ഇടുക്കി ജില്ലയ്ക്കും പ്രയോജനപ്പെടും. 25 വര്‍ഷം മുന്‍പ് തുടക്കം കുറിക്കുകയും വിവിധ ബജറ്റുകളില്‍ തുക വകയിരുത്തുകയും ചെയ്തിട്ടും സമയബന്ധിതമായി സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു സാധിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ് തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടുന്ന പുതിയ പാത നിര്‍മിക്കാനുള്ള നീക്കം. 50 മിനിറ്റിനുള്ളില്‍ ചെങ്ങന്നൂരില്‍നിന്നു പമ്പയിലെത്താവുന്ന 60 കിലോമീറ്റര്‍പാതയില്‍ ആറന്മുള, വടശേരിക്കര, സീതത്തോട്, പമ്പ എന്നിവിടങ്ങളില്‍ റെയില്‍വേ സ്റ്റേഷനും നിര്‍മിക്കും. മെട്രോ ശ്രീധരന്‍ വിഭാവനം ചെയ്ത ഈ പാതയില്‍ മേല്‍പാലങ്ങളും തുരങ്കങ്ങളും നിരവധിയുണ്ടാകും.


വനഭൂമി വിട്ടുകിട്ടിയാല്‍ ആറു വര്‍ഷംകൊണ്ട് പണി തീര്‍ക്കാമെന്നാണ് റെയില്‍വേ വിലയിരുത്തുന്നത്. പാതയുടെ 30 ശതമാനവും വനത്തിനുള്ളില്‍ തുരങ്കത്തിലൂടെയായിരിക്കും. സര്‍വേ ഏജന്‍സിയായ പൂനയിലെ മൊണാര്‍ക് തയാറാക്കിയ വിശദ പദ്ധതി രേഖ (ഡിപിആര്‍) റെയില്‍വേ ബോര്‍ഡിന്‍റെ പരിഗണനയിലാണ്.

ചെങ്ങന്നൂര്‍ മുതല്‍ വടശേരിക്കര വരെയുള്ള ജനവാസ കേന്ദ്രങ്ങളില്‍ ഇതിനായി ഏരിയല്‍ സര്‍വേ നടത്തിയിരുന്നു. വനംവകുപ്പിന്‍റെ അനുമതി ലഭിച്ചാല്‍ വനത്തിലും സര്‍വേ ഉടന്‍ നടത്തും. അടുത്ത ഘട്ടമായി മണ്ണു പരിശോധന വേണ്ടിവരും.