ബസുകളുടെ കുറവ് : വൈകുന്നേരങ്ങളിൽ കോട്ടയം- തിരുവനന്തപുരം റൂട്ടിൽയാത്രാക്ലേശം
Friday, July 26, 2024 12:01 AM IST
കോട്ടയം: ഏറെ തിരക്കേറുള്ള വൈകുന്നേരങ്ങളില്‍ കോട്ടയത്തുനിന്നു തിരുവനന്തപുരത്തേക്കു കെഎസ്ആര്‍ടിസി ബസുകളില്ലാത്തതു യാത്രക്കാരെ വലയ്ക്കുന്നു.

ദിവസവും വൈകുന്നേരം 5.15 മുതല്‍ 6.45 വരെയുള്ള തിരക്കുള്ള സമയത്താണ് കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ ഇല്ലാത്തത്. നിരവധി യാത്രക്കാരാണ് ഈ സമയങ്ങളില്‍ തിരുവനന്തപുരത്തിനു പോകുന്നതിനായി സ്റ്റാന്‍ഡില്‍ കാത്തു നില്ക്കുന്നത്. ഈ സമയത്ത് മറ്റു സ്ഥലങ്ങളില്‍നിന്നു കോട്ടയത്തെത്തുന്ന തിരുവനന്തപുരത്തേക്കു പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സ്വിഫ്റ്റ്, ബസുകളില്‍ കാലുകുത്താന്‍ സാധിക്കാത്തതു പോലെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

വൈകുന്നേരം കോട്ടയത്തുനിന്നു തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ട് മൂന്നു വര്‍ഷം പിന്നിട്ടു. കോവിഡ് കാലത്ത് നിര്‍ത്തിയ ഈ സര്‍വീസുകള്‍ പീന്നിട് പുനരാരംഭിച്ചിട്ടില്ല. ഒട്ടുമിക്ക ദിവസങ്ങളിലും വൈകുന്നേരം അഞ്ചു മുതല്‍ 6.45 വരെയുള്ള സമയത്ത് കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പതിവില്ലാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ തിരക്ക് പതിന്‍മടങ്ങായി വര്‍ധിക്കുകയും ചെയ്യും.


വൈകുന്നേരം അഞ്ചു മുതല്‍ 6.45വരെ കോട്ടയത്ത് തിരുവനന്തപുരത്തുള്ള ബസ് ചോദിക്കുന്നവരോട് കൊട്ടാരക്കരയ്ക്കു ബസുണ്ടെന്നും അവിടെ നിന്നും കൊട്ടാരക്കര തിരുവനന്തപുരം ബസുണ്ടെന്നുമാണ് കെഎസ്ആര്‍ടിസി അധികൃതര്‍ നല്കുന്ന വീശദികരണം. എന്നാല്‍ കൊട്ടാരക്കരയില്‍നിന്നും തിരുവനന്തപുരത്തേക്കു ഏറെ നേരം കാത്തുനിന്നാലും ബസ് കിട്ടാറില്ലെന്നു യാത്രക്കാര്‍ പരാതിപ്പെടുന്നു. ഈ സമയത്ത് തിരുവനന്തപുരത്തേക്ക് ഒഴികെ മറ്റു മേഖലകളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ കോട്ടയത്തുനിന്നും ഓപ്പറേറ്റ് ചെയ്യുന്നുമുണ്ട്.

തിരക്ക് അനുഭവപ്പെടുന്ന സമയത്ത് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ഡയറക്ടര്‍ ബോര്‍ഡിന് ഡിപ്പോ അധികൃതര്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും അനുകൂലമായി മറുപടി പ്രതീക്ഷിച്ചിരിക്കുകയാണെന്നും അധികൃതര്‍ പറയുന്നു.