പാലാ രൂപതയ്ക്ക് ഇനി പ്ലാറ്റിനം ജൂബിലി ആഘോഷദിനങ്ങള്‍
Friday, July 26, 2024 12:01 AM IST
പാലാ: വിശ്വാസത്തിന്‍റെ ഈറ്റില്ലമായ പാലായ്ക്ക് ഇനി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ ദിനങ്ങള്‍. ആഗോളസഭയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് രൂപത പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുന്നതെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു.

74 വര്‍ഷത്തെ ചരിത്രത്തില്‍ രൂപതയുടെ പ്രവര്‍ത്തനങ്ങളെയും രൂപതയുടെ അഭിമാനതാരങ്ങളെയും മാര്‍ കല്ലറങ്ങാട്ട് അനുസ്മരിച്ചു. വിശുദ്ധ അല്‍ഫോന്‍സാമ്മയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചനും രൂപതയുടെ സ്വന്തം സ്വര്‍ഗീയകുസുമങ്ങളാണ്. ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്‍, ദൈവദാസന്‍ കണിയാരകത്ത് ബ്രൂണോ അച്ചന്‍, ദൈവദാസി കൊളോത്തമ്മ എന്നിവരുടെ കബറിടങ്ങളിലേക്ക് അനേകര്‍ ഒഴുകിയെത്തുന്നത് രൂപതയുടെ ആത്മീയ മുന്നേറ്റത്തിന്‍റെ ചിത്രമാണ് വ്യക്തമാക്കുന്നത്. ദൈവദാസരായ മാര്‍ മാത്യു കാവുകാട്ട്, കാട്ടാറാത്ത് വര്‍ക്കിയച്ചന്‍, മാധവത്ത് ആര്‍മണ്ട് അച്ചന്‍ എന്നിവര്‍ക്ക് ജന്മം നല്‍കാന്‍ രൂപതയ്ക്ക് കഴിഞ്ഞു.

പറമ്പില്‍ ചാണ്ടി മെത്രാന്‍, പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍, കുടക്കച്ചിറ അന്തോണി കത്തനാര്‍, നിധീരിക്കല്‍ മാണിക്കത്തനാര്‍, പനങ്കുഴയ്ക്കല്‍ വല്യച്ചന്‍, മൈലപ്പറമ്പില്‍ അച്ചന്‍, കളപ്പുരയ്ക്കല്‍ അന്ത്രയോസ് കത്തനാര്‍, കുട്ടന്‍തറപ്പേല്‍ യൗസേപ്പ് അച്ചന്‍, ഫാ. തോമസ് അരയിത്തിനാല്‍ എന്നിവര്‍ രൂപത സമ്മാനിച്ച അനശ്വരവ്യക്തിത്വങ്ങളായി നിലകൊള്ളുന്നു. സീറോമലബാര്‍ സഭയിലെ ആദ്യ സഭാതാരങ്ങളായ ഡോ. എ.ടി. ദേവസ്യ, ഡോ. സിറിയക് തോമസ്, ജോണ്‍ കച്ചിറമറ്റം, വൈദികരത്നം ഫാ. സെബാസ്റ്റ്യന്‍ തുരുത്തേൽ തുടങ്ങിയവരും രൂപതാംഗങ്ങളാണ്.

രൂപതാംഗങ്ങളായ കട്ടക്കയം ചെറിയാന്‍ മാപ്പിള, പ്രവിത്താനം ദേവസ്യ, സിസ്റ്റര്‍ മേരി ബനീഞ്ഞ (മേരി ജോണ്‍ തോട്ടം) എന്നിവരുടെ മലയാള സാഹിത്യത്തിലെ സ്ഥാനം അവിസ്മരണീയമാണ്. സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് ഫാ. ഏബ്രഹാം കൈപ്പന്‍പ്ലാക്കലും പ്രേഷിതരംഗത്ത് പല്ലാട്ടുകുന്നേല്‍ കുഞ്ഞേട്ടനും (പി.സി. ഏബ്രഹാം) നടത്തിയ ശുശ്രൂഷകള്‍ അവിസ്മരണീയമാണ്.

രൂപതാംഗങ്ങളായ ഗവര്‍ണര്‍മാര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, വൈസ് ചാന്‍സലര്‍മാര്‍, ഐഎഎസ്, ഐപിഎസ്, ഐഇഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സമൂഹത്തിന് സമ്മാനിച്ച സേവനമേറെയാണ്.

മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി, മാര്‍ ജോണ്‍ പെരുമറ്റം, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ എന്നിവര്‍ രൂപതാ വൈദിക കൂട്ടായ്മയില്‍നിന്ന് സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ മെത്രാന്മാരായി മാതൃരൂപതയ്ക്ക് അഭിമാനമായി മാറിയവരാണ്.

സീറോമലബാര്‍ സഭയിലെ ആദ്യ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടനകേന്ദ്രമായ കുറവിലങ്ങാട് മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ പള്ളി, പകലോമറ്റം അര്‍ക്കദിയാക്കോന്‍ നഗര്‍, ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ ദേവാലയം, രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് പള്ളി, അരുവിത്തുറ സെന്‍റ് ജോര്‍ജ് പള്ളി, മുട്ടുചിറ പരിശുദ്ധ റൂഹാദ്ക്കുദിശ പള്ളി, കോതനല്ലൂര്‍ വിശുദ്ധ കന്തീശങ്ങളുടെ പള്ളി, വാഗമണ്‍ കുരിശുമല, അരുവിത്തുറ വല്യച്ചന്‍മല എന്നിവ അനേകായിരങ്ങളെത്തുന്ന തീര്‍ഥാടനകേന്ദ്രങ്ങളാണ്.


മിഷന്‍പ്രദേശങ്ങളിലും സജീവസാന്നിധ്യമാണ് രൂപത. രണ്ടു പതിറ്റാണ്ടു നീണ്ട ശുശ്രൂഷകളിലൂടെ അദിലാബാദ് മിഷനില്‍ സമസ്തമേഖലയിലും മുന്നേറ്റമുണ്ടാക്കി മാതൃരൂപതയെ ഏല്‍പ്പിച്ചു. ഗുജറാത്ത് സബര്‍മതി മിഷനിലും തക്കല സെന്‍റ് ജോസഫ് മിഷനിലും സജീവസേവനമാണ് രൂപത നടത്തുന്നത്.

പാലാ ഹോം പ്രോജക്ടിലൂടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 1200 ഭവനങ്ങള്‍ നിര്‍ധനര്‍ക്കും നിരാലംബര്‍ക്കുമായി സമ്മാനിച്ചു.

വിദ്യാഭ്യാസരംഗത്ത് രണ്ട് ഓട്ടോണമസ് കോളജുകളടക്കം 11 കോളജുകളാണ് രൂപതയില്‍ പ്രവര്‍ത്തിക്കുന്നത്. പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ അനേകരെ ഭരണനിര്‍വഹണരംഗത്ത് സമ്മാനിക്കാന്‍ കഴിഞ്ഞു.

സാമൂഹികസേവനരംഗത്ത് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സെസൈറ്റി, ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിനായി അഡാര്‍ട്ട്, പ്രസാധക രംഗത്ത് സെന്‍റ് തോമസ് പ്രസ്, ആത്മീയ നവീകരണത്തിനായി മൗണ്ട് നെബോ ധ്യാനകേന്ദ്രം, കാപ്പുന്തല ബേസ് അപ്രേം നസ്രാണി ദയറ എന്നിവയും രൂപതയുടെ കര്‍മമേഖലകളാണ്. ദീപനാളം, പാലാ ദൂത്, കളരി, കുഞ്ഞുമിഷനറി, ശാസ് ത്രപഥം എന്നിങ്ങനെ പ്രസിദ്ധീകരണങ്ങളും രൂപതയ്ക്കുണ്ട്. ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി, മാര്‍ അപ്രേം സെമിനാരി എന്നിവയിലൂടെ രൂപതയ്ക്കായി നൂറ്റിയമ്പതോളം വൈദിക വിദ്യാര്‍ഥികള്‍ പരിശീലനം നേടുന്നു.

ആതുരശുശ്രൂഷാരംഗത്ത് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി, മുട്ടുചിറ ഹോളിഗോസ്റ്റ്, കൊഴുവനാല്‍ ഫാത്തിമ മിഷന്‍ എന്നിങ്ങനെ വിവിധ ആശുപത്രികള്‍ രൂപത നേരിട്ടു നടത്തുന്നു. വൈദിക ക്ഷേമത്തിനായി മൂന്ന് ഭവനങ്ങളും നടത്തുന്നു. പതിനോരായിരത്തിലധികം പേര്‍ക്ക് രൂപത നേരിട്ട് വിവിധ സ്ഥാപനങ്ങളിലൂടെ തൊഴിലവസരം സമ്മാനിക്കുന്നുണ്ട്. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി പാലാ രൂപതയില്‍നിന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന മിഷനറി വൈദികര്‍ക്കുവേണ്ടി ഒരു പ്രീസ്റ്റ് ഹോം നിര്‍മിക്കുമെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.

പത്രസമ്മേളനത്തില്‍ വികാരി ജനറാള്‍ ഫാ. ജോസഫ് തടത്തില്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് മുത്തനാട്ട്, ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍, വൈസ് ചാന്‍സലര്‍ ഫാ. ജോസഫ് മണര്‍കാട്ട്, മീഡിയ കമ്മീഷന്‍ അംഗം ഫാ. ജയിംസ് പനച്ചിക്കല്‍കരോട്ട്, സെക്രട്ടറി ഫാ. ജോണ്‍ പാക്കരമ്പേല്‍ എന്നിവരും പങ്കെടുത്തു.