കുടുംബങ്ങളെ സ്‌നേഹിച്ച അല്‍ഫോന്‍സാമ്മയോടൊപ്പം
Thursday, July 25, 2024 10:35 PM IST
അല്‍ഫോന്‍സാമ്മ ദൈവത്തോട് ചേര്‍ന്നു സകലരെയും പ്രത്യേകിച്ച് കുടുംബാംഗങ്ങളെയും സ്‌നേഹിച്ച വ്യക്തിയാണ്. പരസ്പരം അകന്നുകഴിയുന്ന ധാരാളം കുടുംബങ്ങള്‍ അല്‍ഫോന്‍സാമ്മയുടെ പക്കലെത്തി സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുന്നുണ്ട്. നിരാശാജനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നപ്പോഴും അല്‍ഫോന്‍സ നിരാശപ്പെട്ടില്ല, ദൈവത്തെ തള്ളിപ്പറഞ്ഞില്ല.

കുടുംബങ്ങളിലേക്ക് അല്‍ഫോന്‍സാമ്മ കയറിയത് കുട്ടികളിലൂടെയാണ്. കുഞ്ഞുങ്ങളെ ചെറിയ സുകൃതജപങ്ങള്‍ ഏറ്റുചൊല്ലാന്‍ അമ്മ പഠിപ്പിച്ചിരുന്നു. കുഞ്ഞുങ്ങള്‍ ഈ സുകൃതജപങ്ങള്‍ അവരുടെ കുടുംബത്തിന്‍റെ മുഴുവന്‍ പ്രാര്‍ഥനയാക്കി മാറ്റിയിരുന്നു. അല്‍ഫോന്‍സാമ്മ ജീവിച്ച മുട്ടത്തുപാടത്തും മുരിക്കന്‍ കുടുംബത്തിലും ക്രിസ്തീയജീവിതം പാലിക്കുന്നതില്‍ അവര്‍ പുലര്‍ത്തിയിരുന്ന നിഷ്ഠ അല്‍ഫോന്‍സയെ ഏറെ സ്വാധീനിച്ചു. വിശുദ്ധ ഫ്രാന്‍സിസ് അസീസിയെപ്പോലെ അല്‍ഫോന്‍സാമ്മ വാക്കുകള്‍കൊണ്ടു സമകാലീനരെ ബോധ്യപ്പെടുത്തുക അല്ലായിരുന്നു മറിച്ച്, ജീവിതംകൊണ്ട് ബോധ്യപ്പെടുത്തുകയായിരുന്നു.


ആരെയും കുറ്റപ്പെടുത്താന്‍ അമ്മ തയാറല്ലായിരുന്നു. ആരെങ്കിലും കുറ്റം ചെയ്താല്‍ അവര്‍ക്കുവേണ്ടി പരിഹാരം ചെയ്യുവാനും അവരെ ന്യായീകരിക്കുവാനും അല്‍ഫോന്‍സ മുന്‍കൈയെടുത്തിരുന്നു. വാക്കുകളുടെ ദുരുപയോഗമാണ് പലപ്പോഴും കുടുംബങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നത്. അല്‍ഫോന്‍സാമ്മയുടെ പക്കല്‍ നമുക്ക് നമ്മുടെ കുടുംബങ്ങളെ ഭരമേല്‍പ്പിക്കാം.
ഫാ. പി.ജെ. അഗസ്റ്റിന്‍