കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ മൂന്നു കോടിയുടെ പദ്ധതിക്ക് അനുമതി
Thursday, July 25, 2024 10:35 PM IST
കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ 2024-25 വാർഷിക പദ്ധതിയിൽപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിന്‍റെ നിർമാണത്തിനായി മൂന്നു കോടി രൂപയുടെ പദ്ധതിക്കു ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. കുര്യൻ അറിയിച്ചു.

ദ്വൈവർഷ പദ്ധതിയായിട്ടാണ് നിർമാണം നടത്തുന്നത്. നിലവിലുള്ള കാ‍ഷ്വാലിറ്റി കെട്ടിടത്തിന്‍റെ പിൻഭാഗത്തായിട്ടാണ് പുതിയ ബ്ലോക്കിന്‍റെ നിർമാണം. നിർമാണം പൂർത്തിയാകുന്നതോടുകൂടി കാലപ്പഴക്കം ചെന്ന കെട്ടിടഭാഗങ്ങൾ പൊളിച്ചുനീക്കി അവിടെ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. നാഷണൽ ഹെൽത്ത് മിഷന്‍റെ മേൽനോട്ടത്തിൽ നിർമാണം നടത്തുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.

ആശുപത്രിയുടെ വികസനത്തിനു സൗകര്യപ്രദമായി കൂടുതൽ സ്ഥലസൗകര്യം ലഭ്യമാക്കുന്നതിന് ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായും കൂടുതൽ സ്ഥലം ലഭിച്ചാൽ പുതിയ കെട്ടിട നിർമാണത്തിനും പാർക്കിംഗിനും സൗകര്യപ്രദമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

താലൂക്ക് ആശുപത്രിയിൽ പാലിയേറ്റീവ് ബ്ലോക്കിന്‍റെയും ഗവ. പ്ലാൻ ഫണ്ടിൽപ്പെടുത്തി അനുവദിച്ചിട്ടുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്‍റെ നിർമാണം നിലവിൽ പുരോഗമിക്കുന്നുണ്ട്. താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ മരുന്നുകൾ വാങ്ങുന്നതിന് 12 ലക്ഷം രൂപ ഈ വർഷം ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും കാഷ്വാലിറ്റി പ്രവർത്തിക്കുന്നതായും നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ, രണ്ട് അസിസ്റ്റന്‍റ് സർജൻ, ഒരു ഫിസിഷ്യൻ, ഒരു പീഡിയാട്രീഷ്യൻ, ഒരു ഡെന്‍റിസ്റ്റ്, ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി നിയമിച്ച ഒരു കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഉൾപ്പെടെ 11 ഡോക്ടർമാരാണ് സേവനം ചെയ്യുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ആശുപത്രിയിലെത്തുന്നവർക്കും ജീവനക്കാർക്കും സുരക്ഷിതത്വത്തിനായി 24 മണിക്കൂർ സെക്യൂരിറ്റി സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. പുതുതായി സിസിടിവി കാമറകളും സ്ഥാപിച്ചു. ആശുപത്രി ഫാർമസിയിൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തിയും ലബോറട്ടറിയിൽ ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റിയിൽനിന്ന് അധികമായി ജോലിക്കാരെ നിയമിച്ചിട്ടുണ്ട്. ശുചീകരണത്തിനായി കുടുംബശ്രീ വനിതകളുടെ സേവനം ദിവസവേതനാടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചു. വൈദ്യുതിതടസം മൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പുതിയ ജനറേറ്റർ വാങ്ങിക്കുന്നതിനു തീരുമാനമായതാ‌യും ആശുപത്രി അധികൃതർ അറിയിച്ചു.