മണിമല പോലീസ് സ്റ്റേഷനും വെള്ളാവൂർ വില്ലേജ് ഓഫീസിനും പിഴ
Thursday, July 25, 2024 10:35 PM IST
മണിമല: മണിമല പോലീസ് സ്റ്റേഷനും വെള്ളാവൂർ വില്ലേജ് ഓഫീസിനും പിഴ. മാലിന്യമുക്ത കേരളവുമായി ബന്ധപ്പെട്ട് കോട്ടയം പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടറുടെ നിർദേശാനുസരണമാണ് വെള്ളാവൂർ പഞ്ചായത്ത് ഇൻസ്പെക്‌ഷൻ സ്ക്വാഡ് കഴിഞ്ഞ ദിവസം മണിമലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തിയത്.

പരിശോധനയിൽ ഓഫീസ് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണ മാലിന്യങ്ങളും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സ്ഥാപന മേധാവികളായ മണിമല പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും വില്ലേജ് ഓഫീസർക്കും 5,000 രൂപ വീതം പിഴ ഈടാക്കുകയായിരുന്നു.

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗത്തിനും വില്പനയ്ക്കുമായി സൂക്ഷിച്ചതിന്‍റെ പേരിൽ രണ്ട് വ്യാപാര സ്ഥാപനങ്ങൾക്കും 5,000 രൂപ വീതം ഫൈൻ ചുമത്തി. 13 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ച് കിലോയിലേറെ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തപ്പെടുമെന്നും പൊതുജനങ്ങളും വ്യാപാര സ്ഥാപനങ്ങളും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും നിയമലംഘനം സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് 9496044730 എന്ന വാട്ട്സ്ആപ് നമ്പറിൽ വെള്ളാവൂർ പഞ്ചായത്തിനെ അറിയിക്കാമെന്നും അസിസ്റ്റന്‍റ് സെക്രട്ടറി അറിയിച്ചു.


പരിശോധനയ്ക്ക് നോഡൽ ഓഫീസറും പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറിയുമായ വിനോദ് കുമാർ നേതൃത്വം നൽകി. സീനിയർ ക്ലർക്ക് രാജശേഖരൻ, പ്രമോദ്, എ.സി. അനിൽകുമാർ എന്നിവരും ഇൻസ്പെക്‌ഷൻ ടീമിൽ അംഗങ്ങളായിരുന്നു.