കോരുത്തോട് പഞ്ചായത്തിലെ ഉപകരണങ്ങൾ കടത്താൻ ശ്രമിച്ചെന്ന് ആരോപണം
Thursday, July 25, 2024 10:35 PM IST
മുണ്ടക്കയം: കോരുത്തോട് പഞ്ചായത്തില്‍നിന്നു ജിഎ ഷീറ്റ് അടക്കമുള്ള സാധന സാമഗ്രികള്‍ കടത്താൻ ശ്രമിച്ചെന്ന് ആരോപണം.

കഴിഞ്ഞ ഞായറാഴ്ച പഞ്ചായത്ത് ഓഫീസ് തുറന്ന് സാധനസാമഗ്രികൾ ലോറിയിലേക്കു കയറ്റുന്നത് കണ്ടതോടെ ചിലർ ഇതു ചോദ്യം ചെയ്യുകയും ഭരണസമിതി ഇടപെട്ട് സാധനങ്ങൾ പഞ്ചായത്തിന്‍റെ കെട്ടിടത്തിലേക്കു തന്നെ മാറ്റുകയുമായിരുന്നു. എന്നാൽ, പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീജ ഷൈന്‍, വൈസ് പ്രസിഡന്‍റ് പി.ഡി. പ്രകാശ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പഞ്ചായത്ത് ഓഫീസിന്‍റെ മുകളിലെ നിലയിലുണ്ടായിരുന്ന ജിഎ ഷീറ്റുകള്‍ കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിക്കുകയും ചോര്‍ച്ചയുണ്ടാകുകയും ചെയതിരുന്നു. മഴവെള്ളം കെട്ടിക്കിടന്നു കെട്ടിടത്തിനു ബലക്ഷയം സംഭവിച്ചതിനാല്‍ പുതിയ റൂഫിംഗ് സംവിധാനം ഒരുക്കിയിരുന്നു. നിര്‍മാണ ജോലി പൂര്‍ത്തീകരിച്ചപ്പോള്‍ ഹാള്‍ വൃത്തിയാക്കുന്നതിനുവേണ്ടി ഇവിടെയുണ്ടായിരുന്ന സാധനങ്ങള്‍ താഴേക്ക് ഇറക്കാന്‍ ഓവര്‍സിയറിൽനിന്നു താക്കോല്‍ വാങ്ങി കരാറുകാരന്‍ ഞായറാഴ്ച രാവിലെ എത്തുകയും സാധനങ്ങൾ താഴേക്ക് ഇറക്കി വയ്ക്കുന്നതിനിടയില്‍ ചിലരെത്തി മോഷണമാണെന്ന് തെറ്റിദ്ധരിച്ചു വാഹനം തടയുകയും ചെയ്യുകയായിരുന്നുവെന്ന് പ്രസിഡന്‍റ് പറഞ്ഞു.


വൈസ് പ്രസിഡന്‍റ് ഇടപെട്ടു പിന്നീട് ശുചീകരണത്തിനു ശേഷം ഈ സാധനങ്ങൾ കൃത്യമായി സൂക്ഷിച്ചു വയ്ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ചിലർ രാഷ്‌ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്നും ഭരണസമിതി അംഗങ്ങൾ കുറ്റപ്പെടുത്തി. സംഭവത്തിൽ ഓവർസിയറോട് വിശദീകരണം തേടുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.

പത്രസമ്മേളനത്തില്‍ പഞ്ചായത്ത് അംഗങ്ങളായ സി.സി. തോമസ്, പി.എൻ. സുകുമാരന്‍, ജാന്‍സി സാബു എന്നിവരും പങ്കെടുത്തു.