കല്ലും മണ്ണും ദേശീയപാതയോരത്തുതന്നെ തള്ളി അധികൃതർ
Thursday, July 25, 2024 10:15 PM IST
കാഞ്ഞിരപ്പള്ളി: ദേശീയപാതയോരത്തുനിന്നു വാരിയ കല്ലും മണ്ണും ദേശീയപാതയോരത്തുതന്നെ തള്ളി അധികൃതർ. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയ പാതയിൽ കുന്നുംഭാഗത്താണ് ഈ കാഴ്ച.

പഞ്ചായത്ത് വളവിലെ റോഡരികിൽനിന്നു നീക്കം ചെയ്ത ചെളിയും മണ്ണും പാറക്കഷണങ്ങളുമാണ് ഒരു കിലോമീറ്റർ മാത്രം അകലെയായി പാതയോരത്തുതന്നെ തള്ളിയിരിക്കുന്നത്. മഴ പെയ്താൽ ഒന്നുകിൽ മണ്ണും ചെളിയും റോഡിലാകെ ഒഴുകിപ്പരക്കും. അല്ലെങ്കിൽ റോഡിനോട് ചേർന്ന ഓടയിലേക്ക് ഒഴുകിയിറങ്ങുമെന്നതാണ് സ്ഥിതി. ഡന്പിംഗ് യാർഡില്ലാത്തതിനാൽ മറ്റ് മാർഗങ്ങളില്ലെന്നാണ് ദേശീയപാതാ വിഭാഗത്തിന്‍റെ വാദം.


കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വളവിൽ പാതയോരത്ത് കല്ലും മണ്ണും ചെളിയും കെട്ടിക്കിടന്ന് വെള്ളം റോഡിലൂടെ ഒഴുകുന്ന സ്ഥിതിയുണ്ടായിരുന്നു. ഈ വെള്ളം ഓടയിലേക്കുതന്നെ വഴിതിരിച്ചുവിടാനാണ് ഇവിടത്തെ മാലിന്യങ്ങൾ നീക്കം ചെയ്തത്. എന്നാൽ, ഇതു മറ്റൊരു സ്ഥലത്ത് ദേശീയപാതയോരത്ത് തന്നെ നിക്ഷേപിക്കുന്നതിലെ ഔചിത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ആരുടെ കണ്ണിലെ ഓട്ട അടയ്ക്കാനാണ് ദേശീയപാതാ വിഭാഗത്തിന്‍റെ ഈ നടപടിയെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ചോദ്യം.