വാഴപ്പള്ളി പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് 2.12 കോടി
Thursday, July 25, 2024 7:40 AM IST
ചങ്ങനാശേരി: വാഴപ്പള്ളി പോസ്റ്റ് ഓഫീസിനു പുതിയ കെട്ടിടം നിര്‍മിക്കുന്നതിനു 2.12കോടി രൂപ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി വാഴപ്പള്ളി പോസ്റ്റ് ഓഫീസിനുവേണ്ടി കണ്ടെത്തിയ സ്ഥലത്തു മണ്ണ് മാറ്റല്‍ ജോലികള്‍ ആരംഭിച്ചതായും എംപി പറഞ്ഞു. സെന്‍ട്രല്‍ പിഡബ്ല്യൂഡി ആണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്.

വാഴപ്പള്ളി പോസ്റ്റ് ഓഫീസിനു പുതിയ കെട്ടിടം നിര്‍മിക്കാനും ജീവനക്കാര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കുന്നതിനും ആര്‍എംഎസ് വഴി വരുന്ന തപാല്‍ ഉരുപ്പടികള്‍ സൂക്ഷിക്കാന്‍ കെട്ടിടം നിര്‍മിക്കുന്നതിനുമായി വാഴപ്പള്ളി ഷേത്രത്തിനു സമീപത്തായി ഒരേക്കര്‍ സ്ഥലം തപാല്‍ വകുപ്പ് നേരത്തെ ഏറ്റെടുത്തിരുന്നു.

തപാല്‍ വകുപ്പ് കടുത്ത സാമ്പത്തിക ബാധ്യതയില്‍ പോകുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് താമസിക്കാനുള്ള കെട്ടിടനിര്‍മാണവും ആര്‍എംഎസ് കെട്ടിട നിര്‍മാണവും ഘട്ടംഘട്ടമായി ഏറ്റെടുക്കാനാണ് തപാല്‍വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. വാഴപ്പള്ളി പോസ്റ്റ് ഓഫീസിനു പുതിയ കെട്ടിടം നിര്‍മിക്കുന്നതോടുകൂടി ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍ക്കാന്‍ സാധിക്കുമെന്നും എംപി പറഞ്ഞു.


ആധുനിക രീതിയിലുള്ള സൗകര്യത്തോടു കൂടിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ സേവനങ്ങളോട് കൂടിയ വിവിധ കൗണ്ടറുകള്‍, വെയ്റ്റിംഗ് ഹാള്‍ ഉള്‍പ്പെടെ പൊതുജങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കാന്‍ പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടുകൂടി സാധിക്കുമെന്നും എംപി അറിയിച്ചു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന കരാറുകാരന്‍ 15 മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിച്ചു കെട്ടിടം തപാല്‍ വകുപ്പിനു കൈമാറണമെന്നാണ് കരാര്‍ വ്യവസ്ഥയെന്നും എംപി അറിയിച്ചു.