ഇരിങ്ങാലക്കുട: ദേശീയതലത്തില്‍ കലാലയങ്ങളുടെ റാങ്കിംഗ് നിര്‍വഹിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ റാങ്കിംഗിൽ എണ്‍പത്തിമൂന്നാംസ്ഥാനത്തിന്‍റെ മികവുമായി ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളജ് വീണ്ടും ചരിത്രമെഴുതുന്നു.

കഴിഞ്ഞവര്‍ഷത്തെ എണ്‍പത്തിയഞ്ചാം സ്ഥാനത്തുനിന്ന് രണ്ടുപടി മുന്നിലാണ് ഈ വര്‍ഷം കോളജ്. പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, ഗവേഷണരംഗത്തെ മികവ്, ബിരുദകാലയളവിനുശേഷമുള്ള പഠനപുരോഗതി, ലഭിച്ചിട്ടുള്ള തൊഴിലവസരങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, പഠിതാക്കള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങള്‍ എന്നിവയില്‍ പുലര്‍ത്തിയിരിക്കുന്ന മികവാണ് കോളജിന് ഈ നേട്ടം ചാര്‍ത്തിക്കൊടുത്തത്.