ADVERTISEMENT

Close
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

08-08-2026

പാർലമെന്‍റിനെ ഭയക്കുന്ന നേതാക്കള്‍

Editorial

06-08-2026

വിലകെട്ട മലയാളിയാകണോ?

Editorial

06-08-2026

മനുഷ്യത്വമില്ലായ്മയുടെ ഏഴാം വിജ്ഞാപനം

Editorial

05-08-2026

മാറിപ്പോകാൻ പറയൂ ഈ മാലിന്യമലകളോട്

Editorial

04-08-2026

 ഈ ‘തൂഫാന്‍’ രാജ്യമാകെ വീശിയടിക്കട്ടെ!

Editorial

02-08-2026

ഓറഞ്ചെന്നു പറഞ്ഞ് മരണവിതരണം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Wayanad

Leopard returns to Chooralmala; snatches pet dog.വീണ്ടും പുലിയെത്തി; വളർത്തു നായയെ പിടിച്ചു

വൈത്തിരി: പുഞ്ചിരിമട്ടും ഉരുള്‍ ദുരന്ത ബാധിത പ്രദേശമായ ചൂരല്‍മലയില്‍ വീണ്ടും പുലി ഇറങ്ങി. കഴിഞ്ഞ ദിവസംരാത്രി ചൂരല്‍മല വില്ലേജ് റോഡില്‍ എത്തിയ പുലി പ്രദേശത്തെ വിജയന്‍റെ നായയെ പിടിച്ചു. രാത്രി എട്ടരയോടെ എത്തിയ പുലിയുടെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവി കാമറയില്‍ പതിഞ്ഞു.

ഏതാനും ആഴ്ചകള്‍ക്കിടെ നാലാം തവണയാണ് വിജയന്‍റെ വീടിനടുത്ത് പുലി സാന്നിധ്യമുണ്ടാവുന്നത്. നേരത്തേ ഒരു നായയെ പുലി പിടിച്ചിരുന്നു. പുലിശല്യം തടയാന്‍ വനം വകുപ്പ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം പ്രദേശവാസികള്‍ക്കുണ്ട്. പുലിയെ കൂടുവച്ച് പിടിക്കണമെന്ന് നാട്ടുകാര്‍ പലവട്ടം വനം ഉദ്യോഗസ്ഥരോട് ആവശ്യപ്പട്ടതാണ്.

എന്നാല്‍ പരാതിയെത്തുമ്പോള്‍ സ്ഥലസന്ദര്‍ശനം നടത്തുന്ന വനപാലകര്‍ ഒന്നോ രണ്ടോ പടക്കം പൊട്ടിച്ച് മടങ്ങുകയാണ് പതിവ്. ഉരുള്‍ ദുരന്തത്തിനുശേഷം നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞതിനാല്‍ ചൂരല്‍മല വില്ലേജ് റോഡ് ഭാഗത്ത് മനുഷ്യവാസം കുറവാണ്. താമസം തുടരുന്നവര്‍ സന്ധ്യകഴിഞ്ഞാല്‍ വീടിന് പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്. പുലിയെ പിടിക്കാന്‍ വനസേന തയാറാകത്തപക്ഷം ശക്തമായ സമരം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

കാട്ടാന ആക്രമണത്തില്‍ സ്ത്രീ തൊഴിലാളിക്ക് പരിക്ക്

മാനന്തവാടി: കേരളത്തോട് ചേര്‍ന്ന് കര്‍ണാടകയിലുള്ള കുട്ടത്ത് കാട്ടാന ആക്രമണത്തില്‍ സ്ത്രീതൊഴിലാളിക്ക് പരിക്ക്. നാണിച്ചി ബാളാകോവ് ഇന്നതിയിലെ മാരയ്ക്കാണ് പരിക്കേറ്റത്. കാപ്പിത്തോട്ടത്തില്‍ ജോലിയിലായിരുന്ന മാരയെ ഇന്നലെ രാവിലെ പത്തോടെയാണ് ആന ആക്രമിച്ചത്. ഇവരെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാട്ടാനശല്യം രൂക്ഷം

മാനന്തവാടി: വനം അടുത്തില്ലെങ്കിലും തലപ്പുഴ, പുതിയിടം, ചോയിമൂല പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ആനകള്‍ എത്തിയത് ജനങ്ങളെ ഭീതിയിലാക്കി. വനസേന തുരത്തിയാല്‍ത്തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ ആനകള്‍ തിരിച്ചെത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.


കഴിഞ്ഞദിവസം പകല്‍ ചോയിമൂല, പുതിയിടം ഭാഗങ്ങളില്‍ ഇറങ്ങിയ കാട്ടാനയെ ബേഗൂര്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലക സംഘം എത്തിയാണ് കാടുകയറ്റിയത്. കൃഷിയിടങ്ങള്‍ മേച്ചില്‍പ്പുറമാക്കുന്ന ആനകള്‍ വലിയതോതില്‍ വിളനാശം വരുത്തുന്നുണ്ട്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ചീരാലില്‍ കടുവ

ആടിനെ പിടിച്ചു സുല്‍ത്താന്‍ ബത്തേരി: ചീരാലില്‍ വീണ്ടും കടുവ സാന്നിധ്യം. കഴിഞ്ഞദിവസം രാത്രി ജനവാസകേന്ദ്രത്തില്‍ എത്തിയ കടുവ കണ്ണിവട്ടം മണല്‍പ്പള്ളി ഷൗക്കത്തിന്റെ ആടിനെ പിടിച്ചു. ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ നോക്കിയപ്പോള്‍ കൂട്ടില്‍ ആട് ഉണ്ടായിരുന്നില്ല.


പിടിച്ച ആടിനെ കടുവ വനത്തിലേക്ക് കൊണ്ടുപോയെന്നാണ് വീട്ടുകാരുടെ സംശയം. സ്ഥലത്ത് എത്തിയ ആര്‍ആര്‍ടി അംഗങ്ങളുടെ പരിശോധനയില്‍ ആടിന്റെ അവശിഷ്ടങ്ങള്‍പോലും കണ്ടെത്താനായില്ല. ആട്ടിന്‍കൂടിന് സമീപം സമീപം കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് വനം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
മാസങ്ങളായി ചീരാലിലും സമീപങ്ങളിലും കടുവ, പുലി സാന്നിധ്യമുണ്ട്. ആളുകള്‍ ഭയത്തോടെയാണ് കഴിയുന്നത്. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
.

Thiruvananthapuram

കാറ്റും കോളും വകവയ്ക്കാതെ അരിച്ചുപെറുക്കി തെരച്ചിൽ

വിഴിഞ്ഞം : മീൻപിടിത്തത്തിനിടയിൽ കടലിൽ കാണാതായവർക്കായി പ്രതികൂല കാലാവസ്ഥയും അവഗണിച്ചുള്ള തെരച്ചിൽ ഇന്നലെയും ഫലം കണ്ടില്ല. കാറ്റും മഴയും കടൽക്ഷോഭവും പ്രതിബന്ധമായെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിക്കും നൽകിയ ഉറപ്പ് പാലിക്കാൻ രാവിലെ ഏഴ് മുതൽ മറൈൻ ആംബുലൻസും ധീര എന്ന വള്ളവും തീരസംരക്ഷണ സേനയുടെ അനഖ് എന്ന കപ്പലും തെരച്ചിലിനായിറങ്ങിയിരുന്നു.

വൈകുന്നേരം വരെ ഉൾക്കടൽ മുഴുവനും അരിച്ച് പെറുക്കി. കൂടാതെ തിരച്ചിലിന് ഊർജ്ജം പകരാൻ ഡ്രോൺ ഉപയോഗിച്ച് ആകാശ നിരീക്ഷണം നടത്തിയെങ്കിലും മഴയും പുകമഞ്ഞും തടസമായി.

കേരളത്തിലെയും തമിഴ്നാട്ടിലെയും എല്ലാ തീരദേശ പൊലീസിന്‍റെയും സഹായം തേടിയ അധികൃതർ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും കൈമാറി. കൂടാതെ ഇന്നലെയും കടലോര ജാഗ്ര താ സമിതി മീറ്റിംഗ് വിളിച്ചു ചേർത്ത് മത്സ്യത്തൊഴിലാളികളുടെ സഹായവും തേടി.

കാലാവസ്ഥ മോശമായതിനാൻ ഇന്നലെ വൈകുന്നേരം നിർത്തിവച്ച തെരച്ചിൽ ഇന്ന് രാവിലെ മുതൽ പുനരാരംഭിക്കും. തെരച്ചിൽ കാര്യക്ഷമമല്ലെന്ന് കാണിച്ച് കാണാതായവരുടെ ബന്ധുക്കളും വീട്ടുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് ഭരണ സംവിധാനം ഉണർന്നത്.

ജനത്തിന്‍റെ രോഷം തണുപ്പിക്കാൻ മന്ത്രി ഷിബു ബേബി ജോണും മറ്റ് ഉന്നതരും വെള്ളിയാഴ്ച കാണാതായവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനെത്തി ഉറപ്പുകളും നൽകി. അതിന്‍റെ അടിസ്ഥാനത്തിലാണ് ഡോണിയർ വിമാനവും ഹെലികോപ്റ്ററും ഡ്രോണുമെല്ലാം തെരച്ചിലിനായി രംഗത്തിറക്കിയത്.

ഇന്നലെ നടത്തിയഅവസാനവട്ട കാടിളക്കിയുള്ള അന്വേഷണവും എങ്ങുമെത്തിയില്ല. ഇതിനിടയിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളും രംഗത്തിറങ്ങിയത് പൊലീസിന് കൂടുതൽ തലവേദനയായി.

Kollam

പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്ത കേസ്: വിചാരണ തുടരുന്നു

കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്ര വെടിക്കെട്ട് ദുരന്ത കേസിന്റെ വിചാരണ കൊല്ലം കോടതിയില്‍ തുടരുന്നു. വിചാരണയുടെ ഭാഗമായി 18-ാം സാക്ഷിയായ കുറുമണ്ടല്‍ അയണിവിള പൗര്‍ണമിയില്‍ സുധീഷിനെ 15-ാം സാക്ഷിയായി പുറ്റിംഗല്‍ കേസ് പരിഗണിക്കുന്ന ഒഡ്ജി എം.സി. ആന്‍റണി മുമ്പാകെ വിസ്തരിച്ചു.
കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ മത്സരക്കമ്പം നടക്കുന്നതായും കമ്പപ്പുരയ്ക്ക് സമീപമാണ് തന്‍റെ വീടെന്നും സാക്ഷി മൊഴി നല്‍കി. കമ്പം കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് കൊല്ലം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായും ഇതിന്‍റെ അടിസ്ഥാനത്തില്‍ വീടിന് 200 മീറ്റര്‍ അകലെ മാത്രമേ കമ്പം നടത്താവൂ എന്ന് നിബന്ധന വച്ചിരുന്നെങ്കിലും ക്ഷേത്രകമ്മിറ്റിക്കാര്‍ അത് പാലിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പസ്ഥലത്തിന് സമീപമുള്ള പങ്കജാക്ഷി എന്ന സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് 2016-ല്‍ കമ്പത്തിന് അനുമതി ലഭിച്ചിരുന്നില്ല. എന്നാല്‍ അനുമതിയില്ലാതെ കമ്മിറ്റിക്കാര്‍ കമ്പം നടത്തുകയായിരുന്നു. വെടിക്കെട്ടിനിടെ അമിട്ടുകള്‍ ഉയരത്തില്‍ പോകാതെ തറനിരപ്പില്‍ തന്നെ പൊട്ടുകയും കമ്പക്കാര്‍ നിരനിരയായി കൊണ്ടുവന്ന അമിട്ടുകളില്‍ തീപ്പൊരി വീണ് അപകടം സംഭവിക്കുകയുമായിരുന്നു. കമ്പക്കാരുടെ വീഴ്ച മൂലമാണ് വന്‍ ദുരന്തമുണ്ടായതെന്നും കെട്ടിടങ്ങള്‍ക്കും കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറിനും നാശനഷ്‌ടം സംഭവിച്ചതെന്നും സാക്ഷി മൊഴി നല്‍കി.

അതേസമയം, കേസില്‍ സാക്ഷികളായി വിസ്തരിച്ച ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരായ കാപ്പില്‍ സ്വദേശി ബ്രഹ്മാനന്ദന്‍, ബാബു എന്നിവര്‍ കോടതിയില്‍ കൂറുമാറി. കളക്ടറുടെ അനുമതി ഇല്ലെങ്കിലും മത്സരക്കമ്പം നടത്താന്‍ ക്ഷേത്രകമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നുവെന്ന പോലീസിന് നല്‍കിയ മൊഴിയെക്കുറിച്ച് അറിയില്ലെന്നാണ് ഇരുവരും കോടതിയില്‍ വ്യക്തമാക്കിയത്.
തുടര്‍ന്ന് പ്രോസിക്യൂഷന്‍ അപേക്ഷപ്രകാരം ഇരുവരെയും കൂറുമാറിയതായി പ്രഖ്യാപിച്ച് ക്രോസ് വിസ്താരം നടത്തുകയും പൊലീസിന് നല്‍കിയ മുന്‍ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തു.

കേസിലെ മറ്റ് സാക്ഷികളായ ശിവപ്രസാദ്, ഷിബു, നിമേഷ് എന്നിവരെ 13നും സരസമ്മ, സദാനന്ദന്‍ എന്നിവരെ 14നും വിസ്തരിക്കുന്നതിനായി കോടതി സമണ്‍സ് അയച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. ജബ്ബാര്‍,അമ്പിളി ജബ്ബാര്‍ എന്നിവരും പ്രതിഭാഗത്തിന് വേണ്ടി ഓച്ചിറ എന്‍. അനില്‍കുമാര്‍, ജി. മോഹന്‍ രാജ് തുടങ്ങിയ അഭിഭാഷകര്‍ ഹാജരായി.

Pathanamthitta

ഒറ്റപ്പെട്ട കാക്കത്തുരുത്തിൽ ആശ്വാസവുമായി കുടുംബശ്രീ

തിരുവല്ല: കഴിഞ്ഞ ആറു ദിവസമായി കനത്ത പ്രളയത്താൽ ഒറ്റപ്പെട്ടു കഴിയുന്ന കാക്കത്തുരുത്ത് നിവാസികൾക്ക് ഭക്ഷണസാധനങ്ങളുമായി കുടുംബശ്രീ പ്രവർത്തകരെത്തി. ‌

തിരുവല്ല നഗരസഭ വെസ്റ്റ് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ അനു വി. ജോൺ, വൈസ് ചെയർപേഴ്‌സൺ ഉഷാ മനോഹരൻ, സിഡിഎസ് അംഗം റഹ്മത്ത് ബീവി, നഗരസഭാ കൗൺസിലർ ആശാ സജീവ് എന്നിവരാണ് കുട്ടികൾക്കടക്കമുള്ള ഭക്ഷണ സാധനങ്ങളുമായെത്തിയത്. മുളകൊണ്ടു നിർമിച്ച ചങ്ങാടങ്ങൾ മാത്രമായിരുന്നു കഴിഞ്ഞ ദിവസം വരെ ഇവിടേക്കുള്ള യാത്രാമാർഗം. ജനങ്ങൾ പ്രതിഷേധമുയർത്തിയതിനേ തുടർന്ന് റവന്യു വകുപ്പ് വെള്ളിയാഴ്ച ഫൈബർ വള്ളം അനുവദിച്ചിരുന്നു. ഈ വള്ളത്തിലാണ് കുടുംബശ്രീ പ്രവർത്തകർ വെള്ളം നിറഞ്ഞ വഴിയിലൂടെ ഒറ്റപ്പെട്ട തുരുത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഭക്ഷണ സാധനങ്ങളുമായി ശനിയാഴ്ച എത്തിയത്.

51 കുടുംബങ്ങാണ് ഒറ്റപ്പെട്ട തുരത്തിലുള്ള അങ്കണവാടിയിലെ ക്യാമ്പിൽ കഴിഞ്ഞിരുന്നത്. തിരുവല്ല നഗരസഭാ ഓഫീസിൽ കഴിഞ്ഞ ഒരാഴ്ചയായി കുടുംബശ്രീയുടെ കളക്ഷൻ സെന്‍റർ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ സമാഹരിച്ച ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും പച്ചക്കറികളുമെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചിരുന്നു.

Idukki

കല്ലറ മുണ്ടാറിൽ നെൽകൃഷി വെള്ളം കയറി നശിച്ചു

കടുത്തുരുത്തി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കല്ലറയില്‍ 320 ഹെക്ടര്‍ നെൽകൃഷി നശിച്ചു. വിത കഴിഞ്ഞ് 20 ദിവസമായത് മുതലുള്ള പാടശേഖരങ്ങളാണ് മട വീണും ബണ്ട് തകര്‍ന്നും വെള്ളം കയറി മൂടിയത്. പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളില്‍പ്പെടുന്ന മുണ്ടാര്‍ മേഖലയിലെ പാടശേഖരങ്ങളിലാണ് കനത്ത നാശമുണ്ടായിരിക്കുന്നത്.

വിരിപ്പു കൃഷിയുടെ ഭാഗമായി കൃഷിയിറക്കിയ വെന്തകരി വടക്ക്, കങ്ങഴ-എട്ട്, തട്ടാപറമ്പ്, പറമ്പന്‍-54, മുണ്ടാര്‍ പുലയക്കോളനി, പറമ്പന്‍കരി, തട്ടാപറമ്പ് തെക്ക് തുടങ്ങി 14 പാടശേഖരങ്ങളിലെ കൃഷിയാണ് നശിച്ചത്. മടവീഴ്ചയുണ്ടായതിനെത്തുടര്‍ന്ന് വെള്ളം കയറിയാണ് കൃഷി നശിച്ചത്.

മറ്റു പല വാര്‍ഡുകളിലും പാടശേഖരങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും നാശമുണ്ടായിട്ടില്ല. മഴ കനത്താല്‍ ഇവിടെയും നാശമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. കരിയാറിലെയും കെവി കനാലിലെയും ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നതാണ് നാശനഷ്ടം വലുതാകാന്‍ ഇടയാക്കിയത്.

615 ഹെക്ടര്‍ വിരിപ്പുകൃഷിയാണ് കല്ലറ പഞ്ചായത്തില്‍ ഇത്തവണ നടത്തിയത്. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിനു തോമസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ജി.വി. റെജി, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ടി.ആര്‍. സ്വപ്ന, ബ്ലോക്ക് പഞ്ചായത്തംഗം ശ്യാം മോഹന്‍, കൃഷി ഓഫീസര്‍ രശ്മി എസ്. നായര്‍, കൃഷി അസിസ്റ്റന്‍റ് ഇ. സബിത എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Alappuzha

കുട്ടനാട്ടിലെ വെള്ളപ്പൊക്കം: ശാസ്ത്രീയ മാർഗങ്ങൾ വേണമെന്ന് കിഡ്സ്

ആലപ്പുഴ: മഴക്കാലത്ത് കുട്ടനാട്ടിലെ എ.സി റോഡ് ഉൾപ്പെടെയുള്ള പ്രധാന ഗതാഗത മാർഗങ്ങൾ അതിവേഗത്തിൽ വെള്ളത്തിനടിയിലാകുന്നത് തടയാൻ ശാസ്ത്രീയ നടപടികൾ സ്വീകരിക്കണമെന്ന് കുട്ടനാട് ഇന്‍റഗ്രൽ ഡെവലപ്‌മെന്‍റ് സൊസൈറ്റി (കിഡ്‌സ്). പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് അടിയന്തരമായി പഠനങ്ങൾ നടത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

മേഖലയിലെ പ്രധാന തോടുകളും ജലാശയങ്ങളും അനധികൃതമായി കൈയേറിയിരിക്കുന്നത് ഒഴുക്കിനെ തടസപ്പെടുത്തുന്നുണ്ട്. വെള്ളപ്പൊക്കം രൂക്ഷമാകാൻ ഇത് കാരണമാകുന്നു. ഇത്തരം കൈയേറ്റങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിപ്പിക്കാൻ അധികൃതർ തയാറാകണം. കൂടാതെ, തോടുകളിൽ അടിഞ്ഞുകൂടിയിട്ടുള്ള എക്കലും മാലിന്യവും പോളയും നീക്കം ചെയ്ത് ആഴം കൂട്ടുകയും ജലമൊഴുക്ക് സുഗമമാക്കുകയും ചെയ്താൽ മാത്രമേ പ്രളയദുരന്തത്തിന്‍റെ വ്യാപ്തി കുറയ്ക്കാൻ സാധിക്കൂ.

വൻതുക മുടക്കി വർഷങ്ങളെടുത്തും ജനങ്ങളെ ദുരിതത്തിലാക്കിയും എസി റോഡിലെ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടും ചെറിയ മഴയിൽപോലും വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനും കുട്ടനാട്ടിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനും സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും കിഡ്സ് ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് അഡ്വ. പ്രദീപ് കൂട്ടാല അധ്യക്ഷത വഹിച്ചു.റോജസ് ജോസ് ആൽഫ, ഷൈൻ ജോസഫ് മായിപ്പറപ്പള്ളി, പി.എം. കുര്യൻ നങ്ങച്ചിവീട്ടിൽ ചിറയിൽ, സുരേഷ് ജോസഫ് മങ്ങാട്ട്, തോമസ് മത്തായി കരിക്കംപള്ളിൽ, ടോം ജോസഫ് മലയാംപുറം, ജോ ജോ മാത്യു പൂപ്പള്ളി, ബിബി ജോസ് മനയത്ത് എന്നിവർ പ്രസംഗിച്ചു.

Kottayam

പതിനായിരം രൂപയുടെ പ്രവൃത്തി ചെയ്യാൻ തയാറാകാതെ പഞ്ചായത്ത്; കുടുംബം ദുരിതത്തിൽ

നീണ്ടൂർ: വെറും പതിനായിരം രൂപയുടെ പ്രവൃത്തി ചെയ്യാൻ തയാറാകാതെ പഞ്ചായത്ത് അധികൃതർ ഒരു കുടുംബത്തിന്‍റെ സഞ്ചാരം തടസപ്പെടുത്തുന്നു. നിർമാണത്തിലെ അപാകതയെത്തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് കുടുംബത്തെ വലയ്ക്കുകയാണ്.

വിദ്യാർഥികളടങ്ങിയ തന്‍റെ കുടുംബം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മാന്നാനം കെഇ സ്കൂൾ അധ്യാപികയായ നീണ്ടൂർ ബിജുവിലാസത്തിൽ ലെജി ഭാസ്കർ പഞ്ചായത്ത് ഓഫീസിലും പോലീസ് സ്റ്റേഷനിലും കളക്ടറേറ്റിലുമെല്ലാം കയറിയിറങ്ങിയിട്ടും കുടുംബത്തിന് നീതി ലഭിക്കുന്നില്ല.

വീടിനു തൊട്ടുമുന്നിലൂടെയുള്ള പഞ്ചായത്ത്‌വഴി ഏതാനും വർഷം മുമ്പ് മണ്ണിട്ടുപൊക്കി നവീകരിച്ചതോടെയാണ് കുടുംബത്തിന്‍റെ കഷ്ടകാലം ആരംഭിച്ചത്. റോഡ് നവീകരിച്ചപ്പോൾ ഓടയിലൂടെ വെള്ളമൊഴുകാനുള്ള സംവിധാനം അധികൃതർ അടച്ചു. ഇതോടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന വെള്ളത്തിലൂടെ നടക്കാതെ വീട്ടിലേക്കോ തിരിച്ചോ പോകാൻ പറ്റാതായി. സെല്ലുലൈറ്റിസ് രോഗബാധിതയായ ലെജിയുടെ രോഗം മലിനജലത്തിൽ ഇറങ്ങുന്നതോടെ മൂർച്ഛിച്ചിരിക്കുകയാണ്.

റോഡ് നിർമാണ പ്രവർത്തനങ്ങൾ മൂലം അടഞ്ഞുപോയ പ്രകൃതിദത്ത ഡ്രെയിനേജ് സംവിധാനം പുനഃസ്ഥാപിച്ചാൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവുമെന്ന് ലെജി പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നീണ്ടൂർ പഞ്ചായത്തിൽ പരാതി നൽകിയപ്പോഴാണ് ഡ്രെയി നേജ് സൗകര്യം നിർമിക്കുന്നതിന് 10,000 രൂപ അനുവദിച്ചിട്ടുണ്ടെന്ന വിവരം അറിയുന്നത്. വിവരമറിഞ്ഞ് വാർഡ് മെംബറെ സമീപിച്ചെങ്കിലും നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. പഞ്ചായത്തിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഏറ്റുമാനൂർ പോലീസിനെ സമീപിച്ചു. അവരുടെ നിർദേശമനുസരിച്ചാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.

Ernakulam

ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് അത്തം ഘോഷയാത്ര 16ന്

തൃപ്പൂണിത്തുറ: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയാഘോഷങ്ങൾ 16ന് തുടങ്ങും. പുലർച്ചെ അഞ്ചിന് അത്തം ഉണർത്തലിന് ശേഷം രാവിലെ ഒന്പതിന് ഗവ.ബോയ്‌സ് ഹൈസ്‌കൂളിലെ അത്തം നഗറിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യുന്നതോടെ കേരളത്തിലെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും.

ദീപക് ജോയ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് അത്തപ്പതാകയുയർത്തും. എംപിമാരായ ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, കളക്ടർ ജി. പ്രിയങ്ക തുടങ്ങിയവർ മുഖ്യാതിഥികളാകും. തുടർന്ന് ഓണാഘോഷങ്ങളുടെ വിളംബരം കുറിച്ച് അത്തം ഘോഷയാത്ര രാജനഗരിയിലേയ്ക്കിറങ്ങും. ഘോഷയാത്ര രാജനഗരിയിലേയ്ക്കിറങ്ങുന്നതോടെ അത്ത പൂക്കള മത്സരം ആരംഭിയ്ക്കും.

തൃപ്പൂണിത്തുറ: 16ന് വൈകിട്ട് നാലിന് പോരൂർ ഉണ്ണിക്കൃഷ്ണൻ, ഉദയൻ നമ്പൂതിരി, ചിറയ്ക്കൽ നിധീഷ് എന്നിവരുടെ തൃത്തായമ്പകയ്ക്ക് ശേഷം, ലായം കൂത്തമ്പലത്തിൽ കലാസന്ധ്യ ശ്രീകാന്ത് മുരളി ഉദ്ഘാടനം ചെയ്യും. 7.30ന് പിന്നണി ഗായകൻ അതുൽ നറുകര നയിക്കുന്ന മ്യൂസിക് ബാൻഡ്. 17ന് വൈകിട്ട് അഞ്ചിന് മാർഗി മധുവിന്‍റെ ചാക്യാർക്കൂത്ത്, ആറിന് നടി ആശാ ശരത്തിന്‍റെ ആശാനടനം.18ന് വൈകിട്ട് അഞ്ചിന് കർണശപഥം കഥകളി. 19ന് വൈകിട്ട് അഞ്ചിന് ബിആർസി വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാവിരുന്ന്, 6.30ന് കൗൺസിലർമാരുടെ കലാപരിപാടികൾ.

20ന് വൈകിട്ട് ആറിന് ആലപ്പുഴ സംസ്കൃതിയുടെ വിഷ്വൽ ഗാനമാലിക ഹൃദയ ഗീതങ്ങൾ. രാത്രി എട്ടിന് തിരുവനന്തപുരം അജന്ത തിയറ്ററിന്‍റെ നാടകം വംശം. 21ന് വൈകിട്ട് 4.30ന് വേൾഡ് ഓഫ് വിസിലേഴ്സ് അസോസിയേഷന്‍റെ വിസിൽ വിസ്മയ, ആറിന് ആർഎൽവി ജോളി മാത്യുവിന്‍റെ നൃത്തസന്ധ്യ, രാത്രി എട്ടിന് നാട്ടുപൊലിമ കാഞ്ഞൂരിന്‍റെ നാടൻ പാട്ട്. 22ന് വൈകിട്ട് അഞ്ചിന് ആർഎൽവി ടി.ആർ. ധർമതീർത്ഥന്‍റെ നാദലയ – എ മ്യൂസിക്കൽ ജേണി വിത്ത് വീണ. രാത്രി ഏഴിന് മട്ടാഞ്ചേരി കൊച്ചി മുസരിസ് കൾച്ചറൽ ഫെസ്റ്റിന്‍റെ ഫോക് ഫ്യൂഷൻ ഡിജെ.

23ന് വൈകിട്ട് 5.30ന് ഡോ. കെ. കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ എന്നിവരുടെ സംഗീതക്കച്ചേരി, രാത്രി 7.30ന് കൊച്ചിൻ ഗിന്നസിന്‍റെ ഗാനമേള. 24ന് വൈകിട്ട് 4.30ന് ആദർശ് സ്കൂൾ അവതരിപ്പിക്കുന്ന കലാവിരുന്ന്, ആറിന് ആർഎൽവി ഡോ. എസ്. ശാലിനിയുടെ മോഹിനിയാട്ടം, രാത്രി ആഷ്ബൈൽ പീറ്ററിന്‍റെ ഗസൽ. 25ന് രാവിലെ ഒന്പതിന് മഹാത്മാ ലൈബ്രറിയുടെ കരോക്കെ ഗാനമേള, 11ന് അമരഗാന സല്ലാപം, വൈകിട്ട് നാലിന് കെ. വിശ്വംഭരന്‍റെ വിസിൽ സംഗീതം, അഞ്ചിന് തൃപ്പൂണിത്തുറ തേജോമയി ഡാൻസ് സ്റ്റുഡിയോയുടെ നൃത്തം, 6.30ന് ആവിർഭവും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.

അത്താഘോഷങ്ങൾക്ക് തുടക്കമിട്ട് 15ന് വൈകിട്ട് ഹിൽപാലസിൽ നിന്നും അത്ത പതാക അത്തം നഗറിലേയ്‌ക്കെത്തും. തുടർന്ന് വൈകിട്ട് ആറിന് രാമമംഗലം ഷഡ്കാല ഗോവിന്ദ മാരാർ സ്മാരക കലാക്ഷേമ സമിതി അവതരിപ്പിക്കുന്ന മലയാള കവിതകളുടെ രംഗാവിഷ്കാരം രസസഞ്ചാര, രാത്രി എട്ടിന് തൃപ്പൂണിത്തുറ ആപ്പിൽകാർട്ട് തിയറ്ററിന്‍റെ ഗുരുവായൂരിൽ ഒരു രാത്രി നാടകവും അരങ്ങേറും.

Thrissur

വാഴാനി ഡാമിൽനിന്ന് സോളാർ ബാറ്ററികൾ മോഷണംപോയതായി പരാതി

വടക്കാഞ്ചേരി: ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വാഴാനി ഡാമിൽനിന്ന് സോളാർ ബാറ്ററികൾ മോഷണംപോയതായി പരാതി. 39 ഓളം സോളാർലൈറ്റിന്‍റെ ബാറ്ററികളാണ് മോഷണംപോയത്.

സംഭവുമായി ബന്ധപ്പെട്ട് നിരവധിതവണ വാഴാനി അസിസ്റ്റന്‍റ് എൻജിനിയർ പി.എസ്. സാൽവിൻ വടക്കാഞ്ചേരി പോലീസിലും വകുപ്പ് മേധാവികൾക്കും പരാതികൾ നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടികളും ഉണ്ടായില്ലെന്ന് എൻജിനിയർ പറഞ്ഞു. ഡാമിനകത്ത് ആകെ 48 സോളാർ ലൈറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 39 എണ്ണത്തിന്‍റെ ബാറ്ററികളാണ് ലൈറ്റുകൾ തകർത്ത് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്.

ഇന്നത്തെ സാഹചര്യത്തിൽ ഒരു ബാറ്ററിക്ക് 15,000 രൂപയോളം വിലവരുമെന്നാണ് ഇലക്ട്രിക് വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. ആറടിയേക്കാൾ ഉയരത്തിൽ സുരക്ഷിതമായി സൂക്ഷിച്ച ബാറ്ററികളാണ് കൊണ്ടുപോയത്. 2019ൽ ഡാമിന്‍റെ വികസനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ലൈറ്റുകളാണ് മോഷ്ടാക്കൾ കടത്തിയത്. ഡാമിൽ ആകെ നാല് ഉദ്യോഗസ്ഥരാണുള്ളത്. പകൽസമയങ്ങളിൽ ഡെസ്റ്റിനേഷൻ കമ്മിറ്റി താത്കാലികമായി നിയമിച്ച കുറച്ചു ജീവനക്കാരുണ്ടെങ്കിലും രാത്രി മുതൽ പുലരുംവരെ ഡാമിന്‍റെ സുരക്ഷക്കുവേണ്ടി ആരുമില്ലന്നു പറയുന്നു.

ഇത്രയും സ്ഥലം ശ്രദ്ധിക്കണമെങ്കിൽ കുറഞ്ഞത് നാലുപേർ വേണമെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ഡാമിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം വർധിച്ചുവരികയാണ്. പട്ടികജാതി - വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഡാമിൽ മത്സ്യം വളർത്തുന്നുണ്ട്.

അത് പിടിക്കാൻ ഉപയോഗിക്കുന്ന വഞ്ചികളും വലകളും മറ്റു ഉപകരണങ്ങളും കഴിഞ്ഞ ദിവസം രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധർ തകർത്തു. പകലും രാത്രിയിലും മദ്യപാനികളുടെയും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുടെയും എണ്ണം ദിനംപ്രതി വർധിച്ചുവരുന്നതായും അധികൃതർ പറഞ്ഞു. ഇത്തരക്കാരോട് ജീവനക്കാർക്ക് സംസാരിക്കാൻപോലും പേടിയാണ്.

എന്നാൽ സർക്കാരിന്‍റെ അനുമതിയോടെ ഡാമിന്‍റെ സംരക്ഷണത്തിന് പ്രഫഷണൽ സുരക്ഷാ ഏജൻസിയിലൂടെ സെക്യുരിറ്റിക്കാരെ നിയമിക്കുമെന്ന് അസി. എൻജിനിയർ പി.എസ്. സാൽവിൻ പറഞ്ഞു.

Palakkad

മാർ ഇരിന്പൻ സ്വയം വിശുദ്ധീകരണത്തിലൂടെ ശക്തീകരിക്കപ്പെട്ട ആചാര്യശ്രേഷ്ഠൻ: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ

പാലക്കാട്: സ്വയം വിശുദ്ധീകരണത്തിലൂടെ ശാക്തീകരിക്കപ്പെടുന്ന താപസിക ആധ്യാത്മികതയുടെ ആചാര്യശ്രേഷ്ഠനായിരുന്നു മാർ ജോസഫ് ഇരിന്പനെന്ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. പാലക്കാട് രൂപതയുടെ പ്രഥമ മെത്രാനും രണ്ടു പതിറ്റാണ്ടുകാലം രൂപതയുടെ ബാലാരിഷ്ടതകളിൽ ത്യാഗപൂർണവും നിശ്ചയദാർഢ്യവുമുള്ള ജീവിത ശൈലിയിലൂടെ രൂപതയെ നയിച്ച മാർ ജോസഫ് ഇരിന്പന്‍റെ ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ പദയാത്രയ്ക്കു ശേഷം സെന്‍റ് റാഫേൽസ് കത്തീഡ്രലിൽ നടത്തിയ വിശുദ്ധകുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു മാർ കൊച്ചുപുരയ്ക്കൽ.

മാർ ഇരിന്പന്‍റെ അനുകരിക്കാൻ കഴിയാത്ത വ്യക്തിപ്രഭാവവും ബന്ധങ്ങളും ഹൃദയങ്ങളെ തരളിതമാക്കിയിരുന്നുവെന്ന് കാനഡ മിസിസാഗ രൂപത ബിഷപ് മാർ ജോസ് കല്ലുവേലിൽ പറഞ്ഞു.

മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ ജോസ് കല്ലുവേലിൽ, മോണ്‍ ജിജോ ചാലയ്ക്കൽ, ഫാ. ജോസ് പൊട്ടേപറന്പിൽ, ഫാ. സിജോ ഇരിന്പൻ എന്നിവരുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ രൂപതയിലെ വൈദികർ സഹകാർമികരായി.
രാവിലെ 9.30 ന് സാൻജോ ടവറിൽനിന്നും ആരംഭിച്ച മാർ ഇരിന്പൻ അഞ്ചാം അനുസ്മരണ പദയാത്രയ്ക്ക് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ ജോസ് കല്ലുവേലിൽ എന്നിവർ നേതൃത്വം നൽകി. വികാരി ജനറാൾ മോണ്‍. ജിജോ ചാലയ്ക്കൽ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലിന് പതാക കൈമാറി പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കത്തീഡ്രൽ പള്ളിയിൽ പദയാത്ര സമാപിച്ചു. തുടർന്ന് ഫാ. ജോണ്‍ മൈലംവേലിൽ മാർ ഇരിന്പൻ അനുസ്മരണ പ്രഭാഷണം നടത്തി. രൂപതയിലെ വൈദികർ, സിസ്റ്റേഴ്സ്, വിവിധ സംഘടനകളിലെ അംഗങ്ങൾ. അല്മായർ എന്നിവർ പദയാത്രയിലും മറ്റു ശുശ്രൂഷകളിലും പങ്കെടുത്തു. കുർബാനയ്ക്കു ശേഷം മാർ ഇരിന്പന്‍റെ കബറിടത്തിൽ ഒപ്പീസും പ്രാർഥനകളും നടന്നു.

Malappuram

തൂക്ക് ഫെൻസിംഗ് റെഡി; ചാർജില്ലത്രെ..!കാട്ടാനശല്യത്തിൽ ദുരിതത്തിലായി മൂത്തേടത്തെ കർഷകർ

എടക്കര: നിർമാണം പൂർത്തിയാക്കിയ തൂക്കുഫെൻസിംഗ് പ്രവർത്തിപ്പിക്കാൻ നടപടിയായില്ല. നിരന്തരമുള്ള കാട്ടാനശല്യത്തിൽ വലഞ്ഞ് മൂത്തേടത്തെ കർഷകർ. വെള്ളിയാഴ്ച രാത്രി നെല്ലിക്കുത്തിലെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. നെല്ലിക്കുത്ത് പൂവുണ്ടക്കുന്നിലെ മേലേതിൽ അബ്ദുൾ കരീമിന്‍റെ തോട്ടത്തിൽ പ്രവേശിച്ച കാട്ടാനകൾ വൻ നാശം വരുത്തി. ആറ് വർഷം പ്രായമായ 15 റബർ മരങ്ങളാണ് കാട്ടാനകൾ നശിപ്പിച്ചത്.

കരുളായി റേഞ്ചിലെ പടുക്ക വനത്തിൽനിന്നെത്തുന്ന കാട്ടാനകൾ റബർ മരങ്ങളുടെ തൊലി പൊളിച്ച് തിന്നുകയാണ് ചെയ്തിട്ടുള്ളത്. ഒരാഴ്ച മുന്പ് നിരവധിറബർ മരങ്ങളുടെ തൊലി കാട്ടാനകൾ തിന്നിരുന്നു. തൊലി പോയ മരങ്ങൾ പിന്നീട് ഉണങ്ങി നശിക്കുകയാണ് ചെയ്യുന്നത്. വന്യമൃഗശല്യം കാരണം കൃഷി നടത്താനാകാതെ കഷ്ടത്തിലായിരിക്കുകയാണ് മേഖലയിലെ കർഷകൻ.

ആറ് വർഷം മുന്പ് അബ്ദുൾ കരീമിന്‍റെ തോട്ടത്തിലെ 1300 തൈകളിൽ 140 എണ്ണം മാത്രം ബാക്കിവച്ച് എല്ലാതും കാട്ടാനയും കാട്ടുപന്നികളും മുള്ളൻപന്നികളും നശിപ്പിച്ചിരുന്നു. വനാതിർത്തിയിൽ നിർമിച്ച കിടങ്ങ് മണ്ണിടിഞ്ഞും മറ്റും നശിച്ചിരിക്കുകയാണ്.

ഇതേത്തുടർന്ന് സ്വകാര്യവ്യക്തികൾ സ്വന്തം നിലക്ക് കൃഷിയിടത്തിന് ചുറ്റും ഫെൻസിംഗും മതിലും നിർമിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഇവയും കാട്ടാനയ്ക്ക് മുന്നിൽ ഫലം കണ്ടില്ല. ഒടുവിൽ വനാതിർത്തിയോട് ചേർന്നുള്ള റബർ, തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ വെട്ടിമാറ്റി വനംവകുപ്പ് നിർമിക്കുന്ന തൂക്കുഫെൻസിംഗിന് സ്ഥലം വിട്ടുനൽകുകയും ചെയ്തു.

പൂളക്കപ്പാറ മുതൽ കൽക്കുളം തീക്കടി വരെയുള്ള വനാതിർത്തിയിൽ വനംവകുപ്പ് തൂക്ക് ഫെൻസിംഗ് നിർമാണം പൂർത്തിയാക്കിയിട്ടും ഇതുവരെ ചാർജ് ചെയ്തിട്ടില്ലെന്ന് കർഷകർ പറയുന്നു. തൂക്ക് ഫെൻസിംഗ് എത്രയും വേഗം ചാർജ് ചെയ്ത് വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം മതിയായ നഷ്ടപരിഹാരം നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം.

Kozhikode

കുറ്റ്യാടി ചുരം കയറ്റം: ഏന്തി വലിഞ്ഞ് പഴയ കെഎസ്ആര്‍ടിസി ബസുകള്‍

കുറ്റ്യാടി : കുറ്റ്യാടി ചുരത്തിൽ കെഎസ്ആർടിസി ബസുകൾ പാതിവഴിയിൽ നിലയ്ക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു.കുറ്റ്യാടി ചുരം കയറുന്ന ബസുകൾക്കാണ് മിക്ക ദിവസങ്ങളിലും പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കേണ്ടി വരുന്നത്. 

അടുത്തകാലത്തായി നിരവധി ബസുകൾ ചുരത്തിൽ കുടുങ്ങി ഗതാഗതം താറുമാറായി. കാലപ്പഴക്കം ചെന്ന ബസുകളായതുകൊണ്ടാണ് പാതിവഴിയിൽ സർവീസ് നിലക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. പത്തുവർഷത്തിലേറെയായി തൊട്ടിൽപാലം ഡിപ്പോയിൽ പുതിയ ബസുകൾ ഒന്നും ലഭിച്ചിട്ടില്ല. സ്വകാര്യ ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നില്ല. യാത്രക്കാരുടെ ഏക ആശ്രയം കെഎസ്ആർടിസി ബസുകൾ മാത്രമാണ്.

ഒരാഴ്ച മുമ്പ് അമിത ലോഡുമായി ചുരം കയറിയ ബസ് എട്ടാം വളവിൽ ബ്രേക്ക് തകരാറിലായി നിയന്ത്രണം വിടുകയും ചെയ്തിരുന്നു. ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണം ബസ് ഭിത്തിയിൽ ഇടിപ്പിച്ച് നിർത്തുകയായിരുന്നു. നേരത്തെ മാനന്തവാടിയിലേക്ക് പോയ ബസ് പൂതംപാറയി‍ൽ കേടായി സർവീസ് മുടങ്ങി. ഈ ബസിലെ യാത്രക്കാരും പിന്നാലെ എത്തിയ പ്രിയദർശിനി ബസിൽ കയറുകയായിരുന്നു. 150 ൽ ഏറെ യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അമിത ലോഡ് കാരണമാണ് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണം.

ചുരം വഴി സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം കുറവാണ്. ഇതുകാരണം മിക്ക ബസുകളും അമിത ലോഡുമായി പോകേണ്ട അവസ്ഥയാണ്. ഇതാണ് ബസുകൾ പെട്ടെന്ന് കേടാകാൻ കാരണമെന്നും യാത്രക്കാർ പറയുന്നു. കേടായ ബസുകൾ നന്നാക്കുന്നതിന് ആവശ്യമായ സ്പെയർ പാർട്സുകൾ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ചുരം വഴി സർവീസ് നടത്തുന്നതിന് ലെയ്‌ലൻഡ് ബസുകളോ പുതിയ ബസുകളോ വേണമെന്നാണ് ജീവനക്കാർ പറയുന്നത്.

ഇതിന് വേണ്ട നടപടി അധികൃതർ എടുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഈ റൂട്ടിൽ യാത്രക്കാരുടെ എണ്ണം വളരെ കൂടുകയും ചെയ്തിട്ടുണ്ട്.

 

Wayanad

Leopard returns to Chooralmala; snatches pet dog.വീണ്ടും പുലിയെത്തി; വളർത്തു നായയെ പിടിച്ചു

വൈത്തിരി: പുഞ്ചിരിമട്ടും ഉരുള്‍ ദുരന്ത ബാധിത പ്രദേശമായ ചൂരല്‍മലയില്‍ വീണ്ടും പുലി ഇറങ്ങി. കഴിഞ്ഞ ദിവസംരാത്രി ചൂരല്‍മല വില്ലേജ് റോഡില്‍ എത്തിയ പുലി പ്രദേശത്തെ വിജയന്‍റെ നായയെ പിടിച്ചു. രാത്രി എട്ടരയോടെ എത്തിയ പുലിയുടെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവി കാമറയില്‍ പതിഞ്ഞു.

ഏതാനും ആഴ്ചകള്‍ക്കിടെ നാലാം തവണയാണ് വിജയന്‍റെ വീടിനടുത്ത് പുലി സാന്നിധ്യമുണ്ടാവുന്നത്. നേരത്തേ ഒരു നായയെ പുലി പിടിച്ചിരുന്നു. പുലിശല്യം തടയാന്‍ വനം വകുപ്പ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം പ്രദേശവാസികള്‍ക്കുണ്ട്. പുലിയെ കൂടുവച്ച് പിടിക്കണമെന്ന് നാട്ടുകാര്‍ പലവട്ടം വനം ഉദ്യോഗസ്ഥരോട് ആവശ്യപ്പട്ടതാണ്.

എന്നാല്‍ പരാതിയെത്തുമ്പോള്‍ സ്ഥലസന്ദര്‍ശനം നടത്തുന്ന വനപാലകര്‍ ഒന്നോ രണ്ടോ പടക്കം പൊട്ടിച്ച് മടങ്ങുകയാണ് പതിവ്. ഉരുള്‍ ദുരന്തത്തിനുശേഷം നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞതിനാല്‍ ചൂരല്‍മല വില്ലേജ് റോഡ് ഭാഗത്ത് മനുഷ്യവാസം കുറവാണ്. താമസം തുടരുന്നവര്‍ സന്ധ്യകഴിഞ്ഞാല്‍ വീടിന് പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്. പുലിയെ പിടിക്കാന്‍ വനസേന തയാറാകത്തപക്ഷം ശക്തമായ സമരം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

കാട്ടാന ആക്രമണത്തില്‍ സ്ത്രീ തൊഴിലാളിക്ക് പരിക്ക്

മാനന്തവാടി: കേരളത്തോട് ചേര്‍ന്ന് കര്‍ണാടകയിലുള്ള കുട്ടത്ത് കാട്ടാന ആക്രമണത്തില്‍ സ്ത്രീതൊഴിലാളിക്ക് പരിക്ക്. നാണിച്ചി ബാളാകോവ് ഇന്നതിയിലെ മാരയ്ക്കാണ് പരിക്കേറ്റത്. കാപ്പിത്തോട്ടത്തില്‍ ജോലിയിലായിരുന്ന മാരയെ ഇന്നലെ രാവിലെ പത്തോടെയാണ് ആന ആക്രമിച്ചത്. ഇവരെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാട്ടാനശല്യം രൂക്ഷം

മാനന്തവാടി: വനം അടുത്തില്ലെങ്കിലും തലപ്പുഴ, പുതിയിടം, ചോയിമൂല പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ആനകള്‍ എത്തിയത് ജനങ്ങളെ ഭീതിയിലാക്കി. വനസേന തുരത്തിയാല്‍ത്തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ ആനകള്‍ തിരിച്ചെത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.


കഴിഞ്ഞദിവസം പകല്‍ ചോയിമൂല, പുതിയിടം ഭാഗങ്ങളില്‍ ഇറങ്ങിയ കാട്ടാനയെ ബേഗൂര്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലക സംഘം എത്തിയാണ് കാടുകയറ്റിയത്. കൃഷിയിടങ്ങള്‍ മേച്ചില്‍പ്പുറമാക്കുന്ന ആനകള്‍ വലിയതോതില്‍ വിളനാശം വരുത്തുന്നുണ്ട്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ചീരാലില്‍ കടുവ

ആടിനെ പിടിച്ചു സുല്‍ത്താന്‍ ബത്തേരി: ചീരാലില്‍ വീണ്ടും കടുവ സാന്നിധ്യം. കഴിഞ്ഞദിവസം രാത്രി ജനവാസകേന്ദ്രത്തില്‍ എത്തിയ കടുവ കണ്ണിവട്ടം മണല്‍പ്പള്ളി ഷൗക്കത്തിന്റെ ആടിനെ പിടിച്ചു. ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ നോക്കിയപ്പോള്‍ കൂട്ടില്‍ ആട് ഉണ്ടായിരുന്നില്ല.


പിടിച്ച ആടിനെ കടുവ വനത്തിലേക്ക് കൊണ്ടുപോയെന്നാണ് വീട്ടുകാരുടെ സംശയം. സ്ഥലത്ത് എത്തിയ ആര്‍ആര്‍ടി അംഗങ്ങളുടെ പരിശോധനയില്‍ ആടിന്റെ അവശിഷ്ടങ്ങള്‍പോലും കണ്ടെത്താനായില്ല. ആട്ടിന്‍കൂടിന് സമീപം സമീപം കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് വനം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
മാസങ്ങളായി ചീരാലിലും സമീപങ്ങളിലും കടുവ, പുലി സാന്നിധ്യമുണ്ട്. ആളുകള്‍ ഭയത്തോടെയാണ് കഴിയുന്നത്. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
.

Kannur

ഒടുവള്ളി ആശുപത്രിയിലെ ഡോക്‌ടർമാരുടെ കുറവ് പരിഹരിക്കണം: യൂത്ത് ഫ്രണ്ട്-എം

തളിപ്പറമ്പ്: ഒടുവള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരുടെ കുറവ് അടിയന്തരമായി പരിഹരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ ആവശ്യപ്പെട്ടു. നേരത്തെയും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാത്തത് അംഗീകരിക്കാനാകില്ല.

പകർച്ചവ്യാധികളും മറ്റ് ആരോഗ്യപ്രശ്നങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറവ് രോഗികളുടെ ദുരിതം കൂടുതൽ വർധിപ്പിക്കുകയാണ്. ആവശ്യമായ മുഴുവൻ ഡോക്ടർ തസ്തികകളും അടിയന്തരമായി നികത്തി ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണം.

ജനങ്ങളുടെ കഷ്‌ടപ്പാടുകൾ കണക്കിലെടുത്ത് ആരോഗ്യവകുപ്പും ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിനു പരിഹാരം കാണണമെന്നും അമൽ ജോയി കൊന്നക്കൽ ആവശ്യപ്പെട്ടു.

Kasaragod

വീണ്ടും മഴ; ആശങ്കയൊഴിയാതെ മലയോരം...

ജില്ലയില്‍ ശക്തമായ മഴ തുടരും

കാസര്‍ഗോഡ്: കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഇന്നു ജില്ലയില്‍ അതിശക്തമായമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കര്‍ശന മുന്‍കരുതലുകളും ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശം നല്‍കി.

ഉരുള്‍പൊട്ടല്‍, മണ്ണൊലിപ്പ്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതാണ്. നദികള്‍, തോടുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇറങ്ങുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകളെയോ പോലീസിനെയോ ബന്ധപ്പെടാം.

ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ തഹസില്‍ദാര്‍മാര്‍ക്ക് അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് കളക്ടര്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ അപകടസാധ്യതയുള്ള ജനവിഭാഗങ്ങളെയും ഉന്നതികളില്‍ താമസിക്കുന്നവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര ഗ്രാമങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍, പുഴയോയോരത്ത് താമസിക്കുന്നവര്‍, എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും നിര്‍ദേശം നല്‍കി.

ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ് ഓരോ മൂന്നു മണിക്കൂറിലും ജലസേചന വകുപ്പ് കൃത്യമായി നിരീക്ഷിക്കേണ്ടതാണെന്ന് നിര്‍ദേശം നല്‍കി. വെള്ളപ്പൊക്ക സാധ്യതയുള്ളതും ഒഴിപ്പിക്കേണ്ടതുമായ പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൃത്യസമയത്ത് കൈമാറണം. മലയോര റോഡുകളിലെ അരുവികള്‍ക്കും തോടുകള്‍ക്കും സമീപം വാഹനങ്ങള്‍ നിര്‍ത്തുന്നതും നദികളില്‍ കുളിക്കുന്നതും വിനോദസഞ്ചാരികള്‍ ഒഴിവാക്കണം.

ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണ് നീക്കം ചെയ്യല്‍ തുടങ്ങിയ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. ദേശീയപാത 66-ന്‍റെ നിര്‍മാണ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലോ വെള്ളക്കെട്ടോ ഉണ്ടാകുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ അടിയന്തരമയി സ്വീകരിക്കണം.

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ രണ്ടു ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. പാലാവയല്‍ വില്ലേജിലെ തയ്യേനി ജിഎച്ച്എസ്, മധൂര്‍ വില്ലേജിലെ ഉളിയത്തടുക്ക മള്‍ട്ടി പര്‍പ്പസ് സൈക്ലോണ്‍ ഷെല്‍ട്ടര്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കള്ളാര്‍ വില്ലേജിലെ ചുള്ളിക്കര എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് പിരിച്ചുവിട്ടു.

ഭീതിയിലാഴ്ത്തി മലവെള്ളപ്പാച്ചിൽ

നർക്കിലക്കാട്: തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്ന് കോട്ടമലയിൽ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിൽ ജനങ്ങളെ പരിഭ്രാന്തരാക്കി ചിറ്റാരിക്കാൽ- ഭീമനടി മേജർ ജില്ലാ റോഡിൽ മൂന്നുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കോട്ടമലയിൽ നിന്നും ഇരച്ചത്തിയ വെള്ളം മൗവേനി, നർക്കിലക്കാട്, വരക്കാട്, മാങ്ങോട് പ്രദേശങ്ങളിൽ താഴ്ന്ന ഭാഗത്ത് വെള്ളം കയറി. നിരവധി കാർഷികവിളകൾ നശിച്ചു. അമ്പാടി ബസാർ നന്ദനം ഓഡിറ്റോറിയത്തിൽ വെള്ളം കയറി. എന്നാൽ കൂടുതൽ നാശനഷ്ടങ്ങളില്ല. നർക്കിലക്കാട് -ചിറ്റാരിക്കാൽ റോഡിൽ മണ്ണിടിച്ചിൽ സാധ്യതയെ തുടർന്ന് മൂന്നു മണിക്കൂറോളം ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മണ്ഡപം-കുന്നുംകൈ വഴി തിരിച്ചുവിട്ടു.

ചിറ്റാരിക്കാൽ: മഴ വീണ്ടും ശക്തമായതോടെ മലയോരത്ത് ആശങ്കയുയരുന്നു. ഇന്നലെ ഉച്ചയോടെ അറക്കത്തട്ടിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. മലയോര ഹൈവേയിലെ അപകടമേഖലയായ കാറ്റാംകവല ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞു. ചിറ്റാരിക്കാൽ താഴത്തെ അങ്ങാടി, കുരുത്തോലവയൽ, ഗോക്കടവ് പ്രദേശങ്ങളിൽ വെള്ളം കയറി. കുരുത്തോലവയലിലെ തുരുത്തിയിൽ ജയിംസിന്‍റെ വീടിന്‍റെ ചുറ്റുമതിൽ തകർന്നു. പലയിടങ്ങളിലും കാർഷിക വിളകൾക്കും വ്യാപക നാശമുണ്ടായി.

തോണിമറിഞ്ഞു; മൂന്നു മത്സ്യതൊഴിലാളി കള്‍ക്ക് പരിക്ക്

പള്ളിക്കര: കൂറ്റന്‍ തിരമാലയില്‍പെട്ട് തോണിമറിഞ്ഞ് മൂന്നു മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്. പള്ളിക്കര മിഷന്‍ കോളനിയിലെ തദേവൂസ് (40), വിനോദ് (30), ബില്‍ഗേഷ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പള്ളിക്കര മഠം കടപ്പുറത്തെ പുഷ്പരാജിന്‍റെ ഉടമസ്ഥതയിലുള്ള അമലോത്ഭവമാത എന്ന തോണിയാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ കടലില്‍ പോയി മീന്‍പിടിത്തം കഴിഞ്ഞ് തിരിച്ചെത്തിയ തോണി കരയടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറിയുകയായിരുന്നു.

അപകടസമയത്ത് തോണിയില്‍ ആകെ 11 പേര്‍ ഉണ്ടായിരുന്നു. മറ്റുള്ളവര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു. ഏകദേശം മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി തോണി ഉടമ അറിയിച്ചു. വലകളും രണ്ടു യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും പിടിച്ച മീനുകളും നഷ്ടപ്പെട്ടു. പരിക്കേറ്റവരെ നീലകണ്ഠന്‍ എംഎല്‍എ സന്ദര്‍ശിച്ചു.

പാണത്തൂർ പള്ളിക്കാലിൽ വീടുകളിൽ വെള്ളം കയറി

പാണത്തൂർ: കനത്ത മഴയിൽ പാണത്തൂർ പള്ളിക്കാലിലെ വീടുകളിൽ വെള്ളം കയറി. പള്ളിക്കാലിലെ ഓടയിൽ മണ്ണ് നിറഞ്ഞ് വെള്ളം പുറത്തേക്ക് നേരാംവണ്ണം ഒഴുക്കാത്തതാണ് വീടുകളിൽ വെള്ളം കയറാൻ കാരണമായത്. പള്ളിക്കാലിലെ പള്ളിയാൻ ഹമീദിന്‍റെ മുറ്റത്തേക്ക് ചെളി വെള്ളം കുത്തിയൊലിച്ചിറങ്ങി. വെള്ളം വീടുകളിലേക്ക് കയറുമോ എന്ന ആശങ്കയിലാണ് വീട്ടുകാർ.

സമീപത്തെ ചില വീടുകളിലും വെള്ളം എത്തിയിട്ടുണ്ട്.പ്രദേശത്തെ കിണറുകളിലും ചെളിവെള്ളം ഇറങ്ങുന്നുണ്ട്. മഴക്കാലത്തിനു മുമ്പ് പ്രദേശത്തെ ഓട വൃത്തിയാക്കാത്തതാണ് വെള്ളം കരകവിഞ്ഞൊഴുകി വീടുകളിലേക്ക് കയറാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും ഓടകളിലെ മണ്ണ് വൃത്തിയാക്കാൻ അധികൃതർ ശ്രദ്ധിച്ചില്ല എന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ഡോ.എം.വി.ജോർജ്

തിരുവനന്തപുരം: കുഴിമറ്റം മാമൂട്ടിൽ ഡോ.എം.വി.ജോർജ്(96) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 2.30ന് കോട്ടയം കുഴിമറ്റം സെന്‍റ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ. കേന്ദ്ര സർക്കാറിന്‍റെ അഗ്രികൾച്ചർ പ്രൈസസ് കമ്മീഷൻ അംഗം, ആദ്യ കേരള പ്രൈസസ് ബോർഡ് ചെയർമാൻ, കേരള പ്ലാനിംഗ് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഡോ.മേരി ജോർജ് കോട്ടയം താഴ്ത്തങ്ങാടി തട്ടുങ്കൽ കുടുംബാംഗം. മക്കൾ: സൂസൻ ചെറിയാൻ, സജൻ ജോർജ്. മരുമക്കൾ: മോഹൻ ചെറിയാൻ, ഡോ.അനു. മൃതദേഹം നാളെ മൂന്നിന് തിരുവനന്തപുരത്തെ വീട്ടിൽ കൊണ്ടുവരും.

സിസ്റ്റർ ഇമൽഡ എസ്ഐസി

തിരുവനന്തപുരം: ബഥനി മിശിഹാനുകരണ സന്യാസീ സമൂഹം തിരുവനന്തപുരം പ്രോവിൻസ് അംഗം സിസ്റ്റർ ഇമൽഡ എസ്ഐസി(84) അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ട പുത്തൻപുരയ്ക്കൽ വലിയവീട്ടിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് നാലിന് കർദിനാൽ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ നാലാഞ്ചിറ ബഥനിമഠം സെമിത്തേരിയിൽ. ആതുര ശുശ്രൂഷാ രംഗത്തിനുപുറമെ ബഥനിയുടെ വിവിധ മന്ദിരങ്ങളിൽ സുപ്പീരിയറായും സേവനമുഷ്ഠിച്ചിട്ടുണ്ട്. സഹോദരൻ: പി.പി.വർഗീസ്(റിട്ട.ഹെഡ്മാസ്റ്റർ, ചേപ്പാട്).

കെ.കെ. മാത്യു

ആയൂർ: മറ്റപ്പള്ളിൽ ലാലു ഭവനിൽ കെ.കെ. മാത്യു(87) അന്തരിച്ചു. സംസ്‌കാരം വ്യാഴായ്ച 11.30 ന് ഡോ. യൂഹാനോൻ മാർ ദിയാസ്കോറസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ മാക്കുളം സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ:അമ്മിണി കെ. മാത്യൂ കമ്പംകോട് പണ്ടകശാല കുടുംബാംഗം. മക്കൾ: ലീനാ.കെ.മാത്യു(റിട്ട.അധ്യാപിക), ലാലു.കെ.മാത്യൂ(എൻജിനിയർ,യുഎസ്എ). മരുമക്കൾ: അലക്സ്.ടി. ജോസഫ് (റിട്ട.എൻജിനിയർ), ഡോ.ബിന്ദു.കെ.തോമസ് (യുഎസ്എ). മൃതദേഹം വ്യാഴായ്ച എട്ടിന് ഭവനത്തിൽ കൊണ്ടുവരും.

ഏലിയാമ്മ ചെറിയാൻ

എടത്വ: കുന്തിരിക്കല്‍ തെക്കേടത്ത്പറമ്പില്‍ (പള്ളിച്ചിറ) ഏലിയാമ്മ (തങ്കമ്മ-84) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് ഭവനത്തിൽ ആരംഭിച്ച് എടത്വ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത ഇലഞ്ഞിമേല്‍ പാലേരികുളങ്ങര കുടുംബാംഗം. ഭർത്താവ്: പരേതനായ പി.പി. ചെറിയാൻ (അനിയന്‍). മക്കള്‍: ബിജി, ജെസി, ജെയ്ന, തങ്കച്ചന്‍, കൊച്ചുമോള്‍, പരേതരായ ബേബിച്ചന്‍, ജോമോന്‍. മരുമക്കള്‍: മേരിക്കുട്ടി ചിറക്കല്‍, ചാണ്ടപിള്ള പുത്തന്‍പുരക്കല്‍, കുഞ്ഞുമോന്‍ പടിയത്ര, പ്രീതി പാട്ടത്തില്‍, ജോയ്മ്മ കണ്ടത്തിപ്പറമ്പില്‍, പരേതനായ ടോമിച്ചന്‍ വെണ്‍മേലില്‍.

ജോളി ജോസഫ്

എടത്വ: പാണ്ടങ്കരി കിളിരൂര്‍ ജോളി ജോസഫ് (64) അന്തരിച്ചു. സംസ്‌കാരം നാളെ 1.50ന് എടത്വ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ വത്സമ്മ ചമ്പക്കുളം മുട്ടുങ്കല്‍ കുടുംബാംഗം. മക്കള്‍: ആകാശ്, ഹിമാ. മരുമക്കള്‍: ഇമ്മാനുവേല്‍ ജോഷി പാലത്രക്കടവില്‍ (തുരുത്തി), സോണിയ കെ. ജയിംസ് കൊട്ടാടികുന്നേല്‍ (വെച്ചൂച്ചിറ). മോണ്‍. ഡോ. മാത്യു ജെ. കിളിരൂര്‍ (ജര്‍മനി) സഹോദരനാണ്. മൃതദേഹം നാളെ രാവിലെ 10ന് എടത്വ ടൗണ്‍ കപ്പേള പള്ളിയില്‍ പൊതുദർശനത്തിനു വയ്ക്കും.

ജോസ് ജോസഫ്

എടത്വ: കൊഴുപ്പക്കളം ജോസ് ജോസഫ് (ജോസുകുട്ടി-85) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം എടത്വ സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ ഏലിയാമ്മ (കുഞ്ഞമ്മ) പൊങ്ങ ചെമ്മങ്ങാട് കുടുംബാംഗം. മക്കൾ: ഷാലറ്റ്, അനീറ്റ് (യുഎസ്എ). മരുമക്കൾ: ജിമ്മിച്ചൻ കോടിക്കൽ (ചെമ്പിലകം), ഡീൻ ഇഗ്‌നേഷിയസ് (യുഎസ്എ). ഫാ. മാത്യു കൊഴുപ്പക്കളം, പരേതയായ സിസ്റ്റർ ഷാലിനി കൊഴുപ്പക്കളം (ഹോളി ക്രോസ് ഹസാരിബാഗ്) എന്നിവർ സഹോദരങ്ങളാണ്.

അന്നമ്മ തോമസ്

ചങ്ങനാശേരി: തൃക്കൊടിത്താനം വാഴയിൽ അന്നമ്മ തോമസ് (94) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഭവനത്തിൽ ആരംഭിച്ച് തൃക്കൊടിത്താനം സെന്‍റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ. പരേത തൃക്കൊടിത്താനം നീണ്ടശേരിൽ കുടുംബാംഗം. ഭർത്താവ് പരേതനായ വി.എം. തോമസ് (തൊമ്മച്ചൻ) പുളിങ്കുന്ന് കായൽപ്പുറം വാഴയിൽ കുടുംബാംഗം. മക്കൾ: തോമസ് മാത്യു, റോസമ്മ തോമസ്, തോമസ് തോമസ്. മരുമക്കൾ: പി.എ. ജോസഫ് ആഞ്ഞിലിമൂട്ടിൽ (നാലുന്നാക്കൽ), ഗ്രേസമ്മ ഫിലിപ്പ് ഇയ്യാലിൽ (മാടപ്പള്ളി), ജിജിമോൾ തോമസ് പന്ത്രണ്ടിൽ (ചമ്പക്കുളം). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

എൻ.പി. മാത്യു

ആർപ്പൂക്കര : കരിപ്പൂത്തട്ട് തോട്ടിൽ എൻ.പി. മാത്യു (കുഞ്ഞച്ചൻ-78) അന്തരിച്ചു. സംസ്കാരം നാളെ ഒന്പതിന് ഭവനത്തിൽ ആരംഭിച്ച് വില്ലൂന്നി സെന്‍റ് സേവ്യേഴ്സ് പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം ആർപ്പൂക്കര ചെറുപുഷ്പം പള്ളിയിൽ. ഭാര്യ കുഞ്ഞൂഞ്ഞമ്മ മുപ്പാത്തിൽ കുടുംബാംഗം. മക്കൾ: സ്വപ്ന, സോജൻ, സോണി. മരുമക്കൾ: റോയി മൈക്കിൾ കാഞ്ഞിരത്താംകുന്നേൽ (രാമപുരം), ബോബി നടപ്പുറത്ത് (മാൻവെട്ടം), സ്മിത ചെറുകുടത്തിൽ (തൊടുപുഴ). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

വി.എം. ചാക്കോച്ചന്‍

കരിമണ്ണൂര്‍: കുറുമ്പാലമറ്റം വട്ടക്കുന്നേല്‍ വി.എം. ചാക്കോച്ചന്‍ (84) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30ന് വണ്ടമറ്റം സെന്‍റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ മുതലക്കോടം വെട്ടിക്കല്‍ കുടുംബാംഗം. മക്കള്‍: ബിജു, ജിജി, ബിനോ, ജിന്‍റോ. മരുമക്കള്‍: മറിയാമ്മ സെബാസ്റ്റ്യന്‍ നെടുംപറമ്പില്‍ (കാവാലം), സന്ധ്യ റോസ് അഗസ്റ്റിന്‍ തൈക്കണ്ടത്തില്‍ (അടിമാലി), ജാസ്മിന്‍ മാനുവല്‍ തടത്തില്‍ (പള്ളിക്കത്തോട്), ജിഷ ജിന്‍റോ ആനിപള്ളില്‍ (ആനച്ചാല്‍).

ടി.കെ. കുട്ടി

വാഴത്തോപ്പ്: തുനയിൽ പുത്തൻപുരയിൽ ടി.കെ. കുട്ടി (കുട്ടിആശാൻ-95) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ജാനകി ഉടുമ്പന്നൂർ പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: അമ്മിണി, ഉഷ, സുമ (സീനിയർ സൂപ്രണ്ട്, ആത്മ ഓഫീസ് ഇടുക്കി), മഞ്ജു. മരുമക്കൾ: മധു പുളിക്കപറമ്പിൽ (കല്ലാർകുട്ടി), ജ്യോതിഷ് വയലിൽ കരിമ്പൻ (ഹെഡ്മാസ്റ്റർ, ഗവ. എൽപിഎസ്, കീരിത്തോട്), ജിജിമോൻ മണ്ണുപുരയിടത്തിൽ (കണ്ടക്ടർ, കെഎസ്ആർടിസി കട്ടപ്പന), പരേതനായ സുരേഷ് വെള്ളാമേൽ (ചേറ്റുകുഴി).

പൗലോ ഔസേഫ്

അങ്കമാലി: തുറവൂർ പുന്നശേരി പൗലോ ഔസേഫ് (പാപ്പു-90) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11ന് തുറവൂർ സെന്‍റ് അഗസ്റ്റിൻ പള്ളിയിൽ. ഭാര്യ: പരേതയായ കിടങ്ങൂർ ചിറയ്ക്കൽ ത്രേസ്യാമ്മ. മക്കൾ: റൂബി (സ്വിറ്റ്സർലാൻഡ്), ലൈല (സ്വിറ്റ്സർലാൻഡ്), ബാബു (സ്വിറ്റ്സർലാൻഡ്), ബൈജു (യുകെ), ബിജു (യുകെ). മരുമക്കൾ: സാനി പടയാട്ടി കിടങ്ങൂർ (സ്വിറ്റ്സർലാൻഡ്), ജോജൻ മ്ലാവിൽ കോട്ടയം കിടങ്ങൂർ (സ്വിറ്റ്സർലാൻഡ്), മറീന ഭരണികുളങ്ങര വട്ടപ്പറമ്പ് (സ്വിറ്റ്സർലാൻഡ്), ജയ്മോൾ ചീരകത്തിൽ മൂഴിക്കുളം (യുകെ), ജിഷ ചാമക്കാലയിൽ അയർക്കുന്നം (യുകെ). കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്, ക്ഷീരോത്പാദന സഹകരണ സംഘം പ്രസിഡന്‍റ്, സെന്‍റ് അഗസ്റ്റിൻ പള്ളി ട്രസ്റ്റി എന്നീ നിലകളിൽ പരേതൻ പ്രവർത്തിച്ചിട്ടുണ്ട്.

ഡോ. മറിയാമ്മ മാത്യു

പറവൂർ : കുളങ്ങര ചെട്ടിപ്പീടികയിൽ ഡോ. മറിയാമ്മ മാത്യു (96) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പറവൂർ സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. ചോറ്റാനിക്കര കഴുതക്കുളങ്ങര കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.വി. മാത്യു. മക്കൾ: മേരി, സൂസി. മരുമക്കൾ: കെ.പി. വർഗീസ് കോടിയാട്ടിൽ കീഴില്ലം, ഷാജി എബ്രഹാം തണങ്ങാട്ടിൽ വാഴക്കുളം. പരേത ചോറ്റാനിക്കര, പറവൂർ എന്നിവിടങ്ങളിൽ ദീർഘകാലം ഹോമിയോ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൃഷ്ണന്‍

കാരങ്ങാട് : തേഞ്ഞിപ്പലം പാണമ്പ്ര നിതിനയില്‍ കൃഷ്ണന്‍ കാരങ്ങാട് (82) അന്തരിച്ചു. സംസ്കാരം നട ത്തി. ഭാര്യ: രാധ (റിട്ട. പ്രൊഫസര്‍ മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്). മക്കള്‍: നിതിന്‍ (അധ്യാപകന്‍, മുണ്ടിയന്‍കാവ് ഗവ. എല്‍പി സ്‌കൂള്‍), ഡോ. നമിത (എറണാകുളം), നിഖില്‍ (ദുബൈ). മരുമക്കള്‍: പ്രവീണ (അധ്യാപിക, നൂറുല്‍ ഹുദ സ്‌കൂള്‍ മമ്പുറം), പ്രകാശ് (എറണാകുളം), പ്രഗ്‌ന. സഹോദരങ്ങള്‍: ഗംഗാധരന്‍ വൈദ്യര്‍, പരേതരായ കെ. രാമന്‍ വൈദ്യര്‍ (സിപിഎം മുന്‍ തേഞ്ഞിപ്പലം ലോക്കല്‍ സെക്രട്ടറി), ഭാസ്‌കരന്‍, പത്മാവതി, തങ്കമ്മു. പരപ്പനങ്ങാടി എഇഒ, മലപ്പുറം, വയനാട് ജില്ലകളികളില്‍ ജില്ലാ വിദ്യാഭ്യസ ഓഫീസര്‍, മലപ്പുറം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എന്നീ നിലകളില്‍ ഔദ്യോഗിക സേവനമനുഷ്ഠിച്ചു. 1990 മുതല്‍ 96 വരെ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗമായിരുന്നു. കലിക്കറ്റ് സര്‍വകലാശാലയില്‍ എട്ട് വര്‍ഷത്തോളം സിന്‍ഡിക്കറ്റ് അംഗവുമായി. സാക്ഷരതായജ്ഞം ജില്ല കോ-ഓര്‍ഡിനേറ്ററായും പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണാശുപത്രി ഡയറക്ടറായും ദീര്‍ഘകാലം ഉണ്ടായിരുന്നു. തേഞ്ഞിപ്പലം പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്‍റാണ്. സിപിഎം തേഞ്ഞിപ്പലം ലോക്കല്‍ കമ്മറ്റിയംഗമായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി.പി. അനില്‍, സംസ്ഥാന കമ്മിറ്റിയംഗം പി.കെ. സൈനബ, ജില്ല സെക്രട്ടേറിറ്റംഗങ്ങളായ ഇ. ജയന്‍, കെ.പി. അനില്‍, നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡന്‍റ്് പ്രൊഫ. എ.പി. അബ്ദുള്‍ വഹാബ്, പിഎസ്‌സി മുന്‍ ചെയര്‍മാന്‍ എം.കെ. സക്കീര്‍, മുന്‍ പി.എസ്.സി. അംഗങ്ങളായ ആര്‍.എസ്. പണിക്കര്‍, മുസ്തഫ കടമ്പോട്ടില്‍, ഡോ. വി.പി. അബ്ദുള്‍ ഹമീദ്, സതീശന്‍ സര്‍വലാശാല മുന്‍ സിന്‍ഡിക്കേറ്റംഗങ്ങളായ സി.എച്ച്. ആഷിഖ്, കെ.കെ. ഹനീഫ, ഡോ. എം. ഗോകുല്‍ദാസ്, കെ. വിശ്വനാഥ്, സി.പി.എം. ജില്ലാ കമ്മറ്റിയംഗം വി.പി. സോമസുന്ദരന്‍, ഏരിയാ സെക്രട്ടറി ഇ. നരേന്ദ്രദേവ് ഉള്‍പ്പടെ നിരവധി പേര്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

ജെയിൻ മാത്യു

കാഞ്ഞങ്ങാട്: പടന്നക്കാട് സ്റ്റീലേജ്‌ ഉടമയായിരുന്ന മാടപ്പള്ളിൽ മാത്തുക്കുട്ടിയുടെ (മാത്യു) ഭാര്യ ജയിൻ മാത്യു (67) അന്തരിച്ചു. സംസ്കാരം നാളെ 11 ന് കടുമേനി ബ്രദറൺ സഭയുടെ ചെറുപുഴ കാക്കയംചാൽ സെമിത്തേരിയിൽ. മക്കൾ: നോബിൾ മാത്യു (എൻജിനിയർ ബംഗളൂരു), ഡിംപിൾ മാത്യു (ഡെന്‍റിസ്റ്റ്, ബഹ്റിൻ). മരുമക്കൾ: ഹന്ന ജയിംസ് (മൂവാറ്റുപുഴ), എസ്‌ലി മാത്യു (ബഹ്റിൻ). സഹോദരങ്ങൾ: സിസിലി (പെരുമ്പാവൂർ), ലിസി (ബംഗളൂരു), ബേബി (എറണാകുളം), പരേതരായ ജോൺ (ചാലക്കുടി), വില്യംസ് (കൊരട്ടി), ആലീസ് (ചാലക്കുടി).

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

08-08-2026

ആദ്യ ദിനം നേടിയത് മൂന്നു കോടിയോളം; ബോക്‌സ് ഓഫീസ് കീഴടക്കി വിസ്മയത്തുടക്കം

ലയാളികളുടെ പ്രിയതാരം മോഹൻലാലിന്‍റെ മകൾ വിസ്മയ മോഹൻലാലും നിർമാതാവ് ആന്‍റണി പെരുന്പാവൂരിന്‍റെ മകൻ ആശിഷ് ജോ ആന്‍റണിയും അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിന് ആദ്യദിനം ഗംഭീര കളക്ഷൻ. മോഹൻലാലിന്‍റെ അഭിനയപാരമ്പര്യം പേറി കാമറയ്ക്കു മുന്നിലെത്തുകയെന്നത് വിസ്മയക്കു വലിയ വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളിയെ പ്രതിഭ കൊണ്ടും ആത്മവിശ്വാസം കൊണ്ടും നേരിട്ട്, പ്രേക്ഷകരുടെ കൈയടി നേടിയിരിക്കുകയാണ് യുവതാരം. 2018 എന്ന ചിത്രത്തിന്‍റെ സൂപ്പർ ഹിറ്റ് വിജയത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം, പേര് അന്വർഥമാക്കും വിധം വിസ്മയയുടെ അഭിനയ ജീവിതത്തിലെ ഗംഭീരമായ തുടക്കമായി മാറിയിരിക്കുന്നു.

 

ആദ്യ ദിനം തന്നെ മൂന്നു കോടിയോളം രൂപ ആഗോള കളക്ഷൻ നേടി ബോക്‌സ് ഓഫീസിലും വലിയൊരു തരംഗമാണ് തുടക്കം സൃഷ്ടിച്ചത്. ഗൾഫ് നാടുകളിലും വിദേശത്തും മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. പെൺകരുത്തിന്‍റെ ആക്ഷൻ മുഹൂർത്തങ്ങളും, വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയാണ് ജൂഡ് ചിത്രം അണിയിച്ചൊരുക്കിയത്. വെറുമൊരു മസാല സിനിമ എന്നതിലുപരി, വിസ്മയ എന്ന നടിയുടെ ആയോധനകലയിലെ വഴക്കവും അഭിനയശേഷിയും കൃത്യമായി അടയാളപ്പെടുത്താൻ ചിത്രത്തിനു സാധിച്ചു. പ്രധാന വില്ലനായി സ്ക്രീനിലെത്തുന്ന ആശിഷും വിസ്മയയ്‌ക്കൊപ്പം മികച്ച പ്രകടനമാണു കാഴ്ചവച്ചത്. ഇവർ തമ്മിലുള്ള സംഘട്ടന രംഗങ്ങൾ തിയറ്ററുകളിൽ വലിയ ആവേശമാണു സൃഷ്ടിക്കുന്നത്. ഒപ്പം, സിനിമയുടെ നിർണായകഘട്ടത്തിൽ കടന്നുവരുന്ന മോഹൻലാലിന്‍റെ സാന്നിധ്യം പ്രേക്ഷകർക്കു നൽകുന്ന സർപ്രൈസും ചെറുതല്ല.

ഒരു വശത്ത് പുതിയ തലമുറയുടെ ആക്ഷൻ വീര്യവും, മറുവശത്ത് പ്രേക്ഷകരെ തൊടുന്ന കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പുമായി തുടക്കം വരാന്ത്യത്തിൽ തിയറ്ററുകളിലേക്ക് കൂടുതൽ കുടുംബപ്രേക്ഷകരെ ആകർഷിക്കുകയാണ്.

08-08-2026

ആദ്യ ദിനം നേടിയത് മൂന്നു കോടിയോളം; ബോക്‌സ് ഓഫീസ് കീഴടക്കി വിസ്മയത്തുടക്കം

ലയാളികളുടെ പ്രിയതാരം മോഹൻലാലിന്‍റെ മകൾ വിസ്മയ മോഹൻലാലും നിർമാതാവ് ആന്‍റണി പെരുന്പാവൂരിന്‍റെ മകൻ ആശിഷ് ജോ ആന്‍റണിയും അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിന് ആദ്യദിനം ഗംഭീര കളക്ഷൻ. മോഹൻലാലിന്‍റെ അഭിനയപാരമ്പര്യം പേറി കാമറയ്ക്കു മുന്നിലെത്തുകയെന്നത് വിസ്മയക്കു വലിയ വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളിയെ പ്രതിഭ കൊണ്ടും ആത്മവിശ്വാസം കൊണ്ടും നേരിട്ട്, പ്രേക്ഷകരുടെ കൈയടി നേടിയിരിക്കുകയാണ് യുവതാരം. 2018 എന്ന ചിത്രത്തിന്‍റെ സൂപ്പർ ഹിറ്റ് വിജയത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം, പേര് അന്വർഥമാക്കും വിധം വിസ്മയയുടെ അഭിനയ ജീവിതത്തിലെ ഗംഭീരമായ തുടക്കമായി മാറിയിരിക്കുന്നു.

 

ആദ്യ ദിനം തന്നെ മൂന്നു കോടിയോളം രൂപ ആഗോള കളക്ഷൻ നേടി ബോക്‌സ് ഓഫീസിലും വലിയൊരു തരംഗമാണ് തുടക്കം സൃഷ്ടിച്ചത്. ഗൾഫ് നാടുകളിലും വിദേശത്തും മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. പെൺകരുത്തിന്‍റെ ആക്ഷൻ മുഹൂർത്തങ്ങളും, വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയാണ് ജൂഡ് ചിത്രം അണിയിച്ചൊരുക്കിയത്. വെറുമൊരു മസാല സിനിമ എന്നതിലുപരി, വിസ്മയ എന്ന നടിയുടെ ആയോധനകലയിലെ വഴക്കവും അഭിനയശേഷിയും കൃത്യമായി അടയാളപ്പെടുത്താൻ ചിത്രത്തിനു സാധിച്ചു. പ്രധാന വില്ലനായി സ്ക്രീനിലെത്തുന്ന ആശിഷും വിസ്മയയ്‌ക്കൊപ്പം മികച്ച പ്രകടനമാണു കാഴ്ചവച്ചത്. ഇവർ തമ്മിലുള്ള സംഘട്ടന രംഗങ്ങൾ തിയറ്ററുകളിൽ വലിയ ആവേശമാണു സൃഷ്ടിക്കുന്നത്. ഒപ്പം, സിനിമയുടെ നിർണായകഘട്ടത്തിൽ കടന്നുവരുന്ന മോഹൻലാലിന്‍റെ സാന്നിധ്യം പ്രേക്ഷകർക്കു നൽകുന്ന സർപ്രൈസും ചെറുതല്ല.

ഒരു വശത്ത് പുതിയ തലമുറയുടെ ആക്ഷൻ വീര്യവും, മറുവശത്ത് പ്രേക്ഷകരെ തൊടുന്ന കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പുമായി തുടക്കം വരാന്ത്യത്തിൽ തിയറ്ററുകളിലേക്ക് കൂടുതൽ കുടുംബപ്രേക്ഷകരെ ആകർഷിക്കുകയാണ്.

07-08-2026

ആവേശകരവും വ്യത്യസ്തവുമായ "തുടക്കം"

മാസങ്ങളായി ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചലച്ചിത്രമാണ് "തുടക്കം". മലയാളത്തിന്‍റെ പ്രിയ താരം മോഹൻലാലിന്‍റെ മകൾ വിസ്മയയുടെ ആദ്യ ചലച്ചിത്രം, 2018 എന്ന മെഗാഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ എന്നിങ്ങനെയുള്ള കാരണങ്ങളാൽ വാനോളം പ്രതീക്ഷകളുമായാണ് ആദ്യദിവസം പ്രേക്ഷകർ തിയേറ്ററിലേയ്ക്കെത്തിയത്. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ സിനിമ ഒരു ഘട്ടത്തിലും കാഴ്ചക്കാരെ ബോറടിപ്പിക്കുന്നില്ല എന്നു മാത്രമല്ല, വ്യത്യസ്തമായൊരു ദൃശ്യാനുഭവമായി ചലച്ചിത്രം മാറുകയും ചെയ്യുന്നു.

കേരളത്തിലുൾപ്പെടെ ദക്ഷിണേന്ത്യയിൽ കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നായികാ പ്രാധാന്യമുള്ള രണ്ടു ചലച്ചിത്രങ്ങളാണ് പ്രീതി മുകുന്ദൻ നായിയായ "ബ്ലാസ്റ്റ്" എന്ന തമിഴ് സിനിമയും സാമന്ത നായികയായ "മാ ഇണ്ടി ബങ്കാരം" എന്ന തെലുങ്ക് സിനിമയും. ഈ നിരയിലേയ്ക്ക് ചേർത്തു വയ്ക്കാവുന്ന ഒരു മലയാളം സിനിമയാണ് "തുടക്കം".

ദുർബ്ബലരെന്ന് പൊതുവെ ചുറ്റുവട്ടത്തുള്ളവരോ വില്ലൻ കഥാപാത്രങ്ങളോ കരുതുന്ന സ്‌ത്രീ കഥാപാത്രത്തിന്‍റെ അപ്രതീക്ഷിതമായ പരിവർത്തനമാണ് ഈ മൂന്ന് ചലച്ചിത്രങ്ങളിലും കഥയുടെ ഗതിമാറ്റുന്നത്. സ്‌ത്രീകളെ ഇരകളും അബലകളുമായി അവതരിപ്പിക്കുന്ന ഭൂരിപക്ഷം ചലച്ചിത്രങ്ങൾക്കിടയിൽ തികച്ചും വിപരീതമായ പ്രതിച്ഛായയിൽ എത്തുന്ന ഇത്തരം നായികാ വേഷങ്ങൾ എക്കാലവും സവിശേഷമായ ശ്രദ്ധ നേടാറുണ്ട്. കഥയുടെ പുതുമയും സംവിധാന മികവും അവിടെ പ്രാധാന്യമർഹിക്കുന്നു.

തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലെ അമാനുഷിക ഛായയുള്ള നായികാ കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു സാധാരണക്കാരിയായ പെൺകുട്ടിയായി തുടക്കത്തിലെ നായികയായ മീനു അവതരിപ്പിക്കപ്പെടുന്നു. അതിനാൽ തന്നെ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുത്തനെ ഉയരുന്ന ഇന്നത്തെ പശ്ചാത്തലത്തിൽ "തുടക്കം" ഒരു മോട്ടിവേഷണൽ മൂവി കൂടിയാവുകയാണ്.

വെറുമൊരു ത്രില്ലർ എന്നതിനപ്പുറം, സമൂഹത്തിന്, പ്രത്യേകിച്ച് പെൺകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മികച്ചൊരു സന്ദേശംകൂടി നൽകാൻ കഴിഞ്ഞിരിക്കുന്നത് സംവിധായകന്‍റെയും രചയിതാക്കളുടെയും വിജയമാണ്. തന്‍റെ ആദ്യത്തെ ചലച്ചിത്രം തന്നെ ഇത്തരത്തിൽ മൂല്യമുള്ള ഒരു സൃഷ്‌ടിയായി പരിഗണിക്കപ്പെടുന്നതിൽ വിസ്‌മയയ്ക്കും അഭിമാനിക്കാം. അതിനുമപ്പുറം, തനിക്ക് ലഭിച്ച ആദ്യ നായികാ വേഷത്തെ തൻമയത്വത്തോടെ ഗംഭീരമാക്കാൻ വിസ്മയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകനിൽ നോവും, അഭിമാനവും, ആവേശവും നിറയ്ക്കുന്ന അഭിനയ - പ്രകടന മുഹൂർത്തങ്ങൾ പലതുണ്ട്.

വലിയ സങ്കീർണതകളൊന്നുമില്ലാതെ സാവകാശം വികസിച്ചുവരുന്ന കഥയും കാര്യമായ ട്വിസ്റ്റുകളൊന്നുമില്ലാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ശൈലിയുമാണ് തുടക്കത്തിന്‍റേത്. കൊടും ക്രൂരനായ ഒരു ക്രിമിനൽ യാദൃശ്ചികമായി ഒരു പെൺകുട്ടിയെ നോട്ടമിടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ഇത്തരം സംഭവങ്ങൾ ഉപരിപ്ലവമായി ഒരു നാട്ടിൽപുറത്തെ ജനങ്ങളെ എങ്ങനെ സ്വാധീനിക്കാമെന്നതും കഥയുടെ ഭാഗമായി മാറുന്നു. ഇരയായേക്കാവുന്ന പെൺകുട്ടിയെ വേട്ടക്കാരനെക്കാൾ ക്രൂരതയോടെ നോക്കുന്ന കാഴ്ചക്കാരും ഒരു യാഥാർഥ്യമാണെന്ന് ചലച്ചിത്രം പറഞ്ഞുവയ്ക്കുന്നു.

ലിനീഷ് നെല്ലിക്കലിന്‍റെ കഥയും, ജൂഡ് ആന്തണിയും, അഖിൽ കൃഷ്‌ണയും കൂടി ചേർന്നെഴുതിയ തിരക്കഥയും മികവ് പുലർത്തുന്നു. വില്ലൻമാരും നല്ലവരുമായ കഥാപാത്രങ്ങൾ വ്യക്തമായ ക്യാരക്ടറുകളോടെ മിഴിവാർജിച്ചു നിൽക്കുന്നത് ആ മികവിന്‍റെ ലക്ഷണങ്ങളാണ്. ജൂഡ് ആന്തണിയുടെ സംവിധാനമികവ് ഒരിക്കൽകൂടി മലയാളി പ്രേക്ഷകർ ഇവിടെ തിരിച്ചറിയുന്നു. ആന്‍റണി പെരുമ്പാവൂരിന്‍റെ മകനായ ആശിഷ് ജോ ആന്‍റണിയും ബോബി കുര്യനും അവതരിപ്പിച്ച വില്ലൻ വേഷങ്ങൾ എടുത്തു പറയേണ്ടവയാണ്.

മലയാള സിനിമയ്ക്ക് ഭാവി പ്രതീക്ഷയായി മറ്റൊരു താരപുത്രൻകൂടി രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്ന് ആശിഷിന്‍റെ കാര്യത്തിൽ അടിവരയിട്ടുപറയാം. തുടക്കത്തിലെ, കൊടും ക്രൂരനായ സൈക്കോ വില്ലൻ വേഷം ആശിഷിൽ ഭദ്രമായിരുന്നു. സായ് കുമാർ അവതരിപ്പിച്ച, നായികയുടെ പിതാവിന്‍റെ വേഷം, മനോജ് കെ ജയന്‍റെ സി.ഐ. വേഷം തുടങ്ങിയവയും എടുത്തു പറയേണ്ടതാണ്. കാമിയോ റോളിൽ ഒരു സീനിൽ നിറഞ്ഞാടിയ മോഹൻലാലിന്‍റെ കഥാപാത്രം ആവോളം കയ്യടി നേടി.

ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം, ചമൻ ചാക്കോയുടെ എഡിറ്റിംഗ്, ജോമോൻ ടി. ജോണിന്‍റെയും അഖിൽ ജോർജിന്‍റെയും ഛായാഗ്രഹണം, യാനിക് ബെൻ- സ്റ്റണ്ട് സിൽവ ടീമിന്‍റെ ആക്ഷൻ തുടങ്ങിയവയെല്ലാം തുടക്കത്തിന്‍റെ മാറ്റ് വർധിപ്പിച്ചു.

ചുരുക്കത്തിൽ "തുടക്കം" ഒരു നല്ല തുടക്കം തന്നെ എന്നു വിലയിരുത്താം. വിസ്മയ മോഹൻലാലിന്‍റെയും ആശിഷ് ജോ ആന്‍റണിയുടെയും തുടക്കം എന്ന നിലയിൽ മാത്രമല്ല, സമൂഹം നേരിടുന്ന വലിയ പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിടാൻ കാഴ്ചക്കാർക്ക് കരുത്തു നൽകുന്ന, മയക്കുമരുന്നിനും കുറ്റകൃത്യങ്ങൾക്കും എതിരായ മികച്ച സന്ദേശങ്ങൾ നൽകുന്ന, സ്‌ത്രീ ശാക്തീകരണത്തിന് കരുത്തുപകരുന്ന വിജയചിത്രങ്ങളുടെ നീണ്ട നിര പിന്നാലെ വരട്ടെ എന്ന് ആഗ്രഹിക്കാം.

03-08-2026

ഷെല്ലിയുടെ ഉൻമാദകാലം

കുഞ്ചാക്കോ ബോബന്‍റെ കരിയറിലെ അഞ്ചാമതു പോലീസ് വേഷമാണ് ഷാഹി കബീറിന്‍റെ രചനയില്‍, എഡിറ്റര്‍ കിരണ്‍ദാസ് ആദ്യമായി സംവിധാനം ചെയ്ത ഉന്മാദത്തിലെ സിപിഒ ഷെല്ലി. നായാട്ടില്‍ തുടങ്ങി ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലൂടെ സഞ്ചരിച്ച് ഇപ്പോള്‍ ‘ഉന്മാദ'ത്തിലാണ് ഷാഹിയുമായുള്ള ചാക്കോച്ചന്‍റെ സിനിമാക്കൂട്ട്.

ലിജോമോള്‍ ജോസും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം, ബോളിവുഡിലെ പനോരമ സ്റ്റുഡിയോസ് പൂര്‍ണമായും നിര്‍മാണം നിര്‍വഹിച്ച മലയാള ചിത്രം എന്നിങ്ങനെയാണ് ഉന്മാദത്തിന്‍റെ മറ്റു വിശേഷങ്ങള്‍. കുഞ്ചാക്കോ ബോബന്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

ഉന്മാദം പറയുന്നത്..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

08-08-2026

സർഗവേദിയുടെ ആഭിമുഖ്യത്തിൽ ടി.ഡി. രാമകൃഷ്ണന് സ്വീകരണവും പി.ടി. പൗലോസ് അനുസ്മരണവും

ന്യൂയോർക്ക്: സർഗവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണന് സ്വീകരണവും നടനും സാഹിത്യകാരനുമായ പി. ടി. പൗലോസിന്‍റെ അനുസ്മരണവും സംഘടിപ്പിക്കുന്നു.

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കേരള സെന്‍ററിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യ - സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 2010 മുതൽ കേരള സെന്‍ററിലും സർഗവേദിയിലും സജീവമായി പ്രവർത്തിച്ചിരുന്ന പി. ടി. പൗലോസിന്‍റെ സാഹിത്യ-കലാ സംഭാവനകൾ ചടങ്ങിൽ അനുസ്മരിക്കും.

കുഡോസ്, വഴിയാധാരം എന്നീ നാടകങ്ങളും ആരൂപിയുടെ സുവിശേഷം എന്ന ചെറുകഥാസമാഹാരവും കാലത്തിന്‍റെ കൈയൊപ്പ്, കഥയും കാര്യവും എന്നീ ലേഖനസമാഹാരങ്ങളും ബന്ധങ്ങൾ ബന്ധനങ്ങൾ എന്ന സംഭവകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്.

മലയാള നോവൽ സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ടി. ഡി. രാമകൃഷ്ണനെയും ചടങ്ങിൽ ആദരിക്കും. ആൽഫ മുതൽ കോറപ്പാപ്പന് സ്തുതിയായിരിക്കട്ടെ വരെയുള്ള കൃതികളിലൂടെ മലയാള സാഹിത്യത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ അദ്ദേഹം ഏറെക്കാലം റെയിൽവേയിൽ ജോലി ചെയ്തിരുന്നു.

റെയിൽവേയുടെ പശ്ചാത്തലത്തിൽ രചിച്ച പച്ച മഞ്ഞ ചുവപ്പ് ഉൾപ്പെടെ നിരവധി കൃതികൾ അദ്ദേഹം മലയാള സാഹിത്യത്തിന് സമ്മാനിച്ചിട്ടുണ്ട്. തമിഴിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത തപ്പുതാളങ്ങൾ, ഹം തുടങ്ങിയ കൃതികളും ടി. ഡി. രാമകൃഷ്ണന്റെ സാഹിത്യ സംഭാവനകളിൽപ്പെടുന്നു.

പരിപാടിയിലേക്ക് സാഹിത്യ - സാംസ്കാരിക രംഗത്തെ സഹൃദയരായ എല്ലാവരെയും സംഘാടകർ ക്ഷണിക്കുന്നതായി അറിയിച്ചു.

വിവരങ്ങൾക്ക്: മനോഹർ തോമസ് - 917 974 2670.

08-08-2026

അബുദാബി മലയാളി സമാജം സമ്മർ ക്യാമ്പ് വേനൽ പറവകൾ വർണാഭമായ പരിപാടികളോടെ സമാപിച്ചു

അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിച്ച സമ്മർ ക്യാമ്പ് വേനൽ പറവകൾ വൈവിധ്യമാർന്ന കലാപരിപാടികളോടെ സമാപിച്ചു.

സമാജം പ്രസിഡന്‍റ് എ.എം. അൻസാറിന്‍റെ അധ്യക്ഷതയിൽ നടന്ന സമാപനച്ചടങ്ങ് സമാജം കോഓർഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

സമാജം ജനറൽ സെക്രട്ടറി പി. ടി. റഫീക്, സലിം ചിറക്കൽ, വൈസ് പ്രസിഡന്‍റ് നസീർ പെരുമ്പാവൂർ, ഗോപകുമാർ, അനുപാ ബാനർജി, കവിത വിനോദ്, നൗഷാദ്, അഭിലാഷ് എന്നിവർ സംസാരിച്ചു.

 

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

08-08-2026

സർഗവേദിയുടെ ആഭിമുഖ്യത്തിൽ ടി.ഡി. രാമകൃഷ്ണന് സ്വീകരണവും പി.ടി. പൗലോസ് അനുസ്മരണവും

ന്യൂയോർക്ക്: സർഗവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണന് സ്വീകരണവും നടനും സാഹിത്യകാരനുമായ പി. ടി. പൗലോസിന്‍റെ അനുസ്മരണവും സംഘടിപ്പിക്കുന്നു.

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കേരള സെന്‍ററിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യ - സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 2010 മുതൽ കേരള സെന്‍ററിലും സർഗവേദിയിലും സജീവമായി പ്രവർത്തിച്ചിരുന്ന പി. ടി. പൗലോസിന്‍റെ സാഹിത്യ-കലാ സംഭാവനകൾ ചടങ്ങിൽ അനുസ്മരിക്കും.

കുഡോസ്, വഴിയാധാരം എന്നീ നാടകങ്ങളും ആരൂപിയുടെ സുവിശേഷം എന്ന ചെറുകഥാസമാഹാരവും കാലത്തിന്‍റെ കൈയൊപ്പ്, കഥയും കാര്യവും എന്നീ ലേഖനസമാഹാരങ്ങളും ബന്ധങ്ങൾ ബന്ധനങ്ങൾ എന്ന സംഭവകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്.

മലയാള നോവൽ സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ടി. ഡി. രാമകൃഷ്ണനെയും ചടങ്ങിൽ ആദരിക്കും. ആൽഫ മുതൽ കോറപ്പാപ്പന് സ്തുതിയായിരിക്കട്ടെ വരെയുള്ള കൃതികളിലൂടെ മലയാള സാഹിത്യത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ അദ്ദേഹം ഏറെക്കാലം റെയിൽവേയിൽ ജോലി ചെയ്തിരുന്നു.

റെയിൽവേയുടെ പശ്ചാത്തലത്തിൽ രചിച്ച പച്ച മഞ്ഞ ചുവപ്പ് ഉൾപ്പെടെ നിരവധി കൃതികൾ അദ്ദേഹം മലയാള സാഹിത്യത്തിന് സമ്മാനിച്ചിട്ടുണ്ട്. തമിഴിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത തപ്പുതാളങ്ങൾ, ഹം തുടങ്ങിയ കൃതികളും ടി. ഡി. രാമകൃഷ്ണന്റെ സാഹിത്യ സംഭാവനകളിൽപ്പെടുന്നു.

പരിപാടിയിലേക്ക് സാഹിത്യ - സാംസ്കാരിക രംഗത്തെ സഹൃദയരായ എല്ലാവരെയും സംഘാടകർ ക്ഷണിക്കുന്നതായി അറിയിച്ചു.

വിവരങ്ങൾക്ക്: മനോഹർ തോമസ് - 917 974 2670.

08-08-2026

ജർമ്മനിയിൽ കാർ റെയിൽവേ ട്രാക്കിലേക്ക് പതിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

നിറ്റൻഡോർഫ് (ബവേറിയ): ജർമനിയിലെ ബവേറിയൻ സംസ്ഥാനത്ത് എ3 ഓട്ടോബാനിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെ റേഗൻസ്‌ബുർഗ് ജില്ലയിലെ നിറ്റൻഡോർഫിന് സമീപമായിരുന്നു അപകടം.

ന്യൂറംബർഗിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്‍റെ വലതുവശത്തേക്ക് തെന്നിമാറി ഓട്ടോബാൻ പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരും അപകടസ്ഥലത്തുതന്നെ മരിച്ചു.

കാർ റെയിൽവേ ട്രാക്കിലേക്ക് പതിച്ചെങ്കിലും ട്രെയിനുമായി കൂട്ടിയിടിച്ചിരുന്നില്ല. വാഹനത്തിന്‍റെ ഉയരത്തിൽനിന്നുള്ള വീഴ്ചയുടെ ആഘാതമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. മറ്റ് വാഹനങ്ങളൊന്നും അപകടത്തിൽപ്പെട്ടിട്ടില്ല.

അപകടത്തെ തുടർന്ന് റേഗൻസ്‌ബുർഗിനും ന്യൂറംബർഗിനും ഇടയിലുള്ള പ്രധാന റെയിൽവേ പാതയും എ3 ഓട്ടോബാനും പൂർണമായി അടച്ചു. കാർ നിയന്ത്രണം വിട്ടതിന്‍റെ കാരണം കണ്ടെത്തുന്നതിനായി വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

07-08-2026

ഐഒസി കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് ഡാർവിനിൽ

ഓസ്ട്രേലിയയിലെ ഡാർവിനിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) കേരളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എൺപതാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു.

ഓഗസ്റ്റ് 15 വെള്ളിയാഴ്ച 4.30 ന് ഡാർവിനിലെ 5 അണ്ടൂലിയ ഗാർഡനിൽ സമ്മേളന പ്രസിഡന്റ് പോൾ പരോക്കാരൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിക്കും. ഈ അവസരത്തിൽ  മന്ത്രി ജിൻസൺ ചാൾസ് സെന്റ് പോൾ പള്ളി വികാരി ഫാ. ജോൺ പുതുവ കൗൺസിൽ മെമ്പർ ഡോ. എഡ്വിൻ ജോസഫ് ചെസ്റ്റ് ക്ലബ് പ്രസിഡന്റ് രാജീവ് തയ്യിൽ മുതലായ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.

ഈ അവസരത്തിൽ റോയൽ ഡാർവിൻ ആശുപത്രിയിൽ 20 വർഷമായി നഴ്സ് ആയി ജോലിയിൽ ഉള്ള ലൈസ ബേബി, എലിസബത്ത് ലിജു, നൈസി ബെനി, ബേബി കുര്യൻ എന്നിവരെ ബഹുമാനപ്പെട്ട മന്ത്രി മൊമെന്റോ നൽകി ആദരിക്കും. തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പോൾ +61 435677002, വർഗീസ് +61449166392 ഇവരുമായി ബന്ധപ്പെടുക.

08-08-2026

ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ശനിയാഴ്ച

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ശനിയാഴ്ച വൈകുന്നേരം ആറിന് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരള മുസ്‌ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ അരങ്ങേറും.

ഏരിയ ചെയർമാൻ ആർ.കെ. മേനോൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യും.

വൈസ് പ്രസിഡന്‍റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ.ജി. രഘുനാഥൻ നായർ, മലയാളം മിഷൻ വൈസ് പ്രസിഡന്‍റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, മലയാളം മിഷൻ ഈസ്റ്റ്‌ ഡൽഹി കോഓർഡിനേറ്റർ കെ.പി. നാരായണൻ ഭട്ടതിരി, ഏരിയ സെക്രട്ടറി വി. രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖ പ്രിൻസ്, മലയാളം ഭാഷാധ്യാപിക അഞ്ജലി മധു തുടങ്ങിയവർ സംസാരിക്കും.

തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കും മലയാള ഭാഷ പഠിക്കുവാൻ ആഗ്രഹിക്കുന്നവരും 9899861567, 7982578162 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

08-08-2026

ഓർഗാനിക് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

 

"100% ഓർഗാനിക്' എന്ന് പായ്ക്കറ്റിനു മുകളിൽ എഴുതിയിരിക്കുന്നതു കണ്ട് നമ്മൾ പലപ്പോഴും ഉത്പന്നങ്ങൾ വാങ്ങാറുണ്ട്. എന്നാൽ വെറുതെ ഒരു ലേബൽ ഉള്ളതുകൊണ്ടു മാത്രം ഒരു ഉത്പന്നം പൂർണമായും ഓർഗാനിക് ആകണമെന്നില്ല.

യഥാർത്ഥ വസ്തുത എന്താണ്?

യഥാർഥ ഓർഗാനിക് ഉത്പന്നങ്ങൾക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് മുദ്രകൾ (Logos) ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള ഔദ്യോഗിക മുദ്രകൾ നോക്കി മാത്രം ഇനി മുതൽ സാധനങ്ങൾ തിരഞ്ഞെടുക്കുക.

ഉത്പന്നങ്ങളിൽ ശ്രദ്ധിക്കേണ്ട പ്രധാന മുദ്രകൾ താഴെ പറയുന്നവയാണ്

1. ജൈവിക് ഭാരത് (The Jaivik Bharat): ഇന്ത്യയിലെ ജൈവ ഉത്പന്നങ്ങൾക്ക് നൽകുന്ന പ്രധാന ഔദ്യോഗിക മുദ്ര.

2. ഇന്ത്യ ഓർഗാനിക് - എൻ.പി.ഒ.പി. (India Organic - NPOP): നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ നൽകുന്ന സർട്ടിഫിക്കേഷൻ.

3. പി.ജി.എസ്. - ഇന്ത്യ ഓർഗാനിക് (PGS - India Organic): പാർട്ടിസിപ്പേറ്ററി ഗ്യാരന്‍റി സിസ്റ്റം വഴി സാക്ഷ്യപ്പെടുത്തിയ ഓർഗാനിക് ഉത്പന്നങ്ങൾക്കുള്ള മുദ്ര.

ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കാൻ ശരിയായ ഉത്പന്നങ്ങൾ തിരിച്ചറിഞ്ഞ് വാങ്ങാം.

 

വിവരങ്ങൾ- കമ്മീഷണറേറ്റ് ഓഫ് ഫുഡ് സേഫ്റ്റി, കേരളം

 

 

08-08-2026

ഓർഗാനിക് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

 

"100% ഓർഗാനിക്' എന്ന് പായ്ക്കറ്റിനു മുകളിൽ എഴുതിയിരിക്കുന്നതു കണ്ട് നമ്മൾ പലപ്പോഴും ഉത്പന്നങ്ങൾ വാങ്ങാറുണ്ട്. എന്നാൽ വെറുതെ ഒരു ലേബൽ ഉള്ളതുകൊണ്ടു മാത്രം ഒരു ഉത്പന്നം പൂർണമായും ഓർഗാനിക് ആകണമെന്നില്ല.

യഥാർത്ഥ വസ്തുത എന്താണ്?

യഥാർഥ ഓർഗാനിക് ഉത്പന്നങ്ങൾക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് മുദ്രകൾ (Logos) ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള ഔദ്യോഗിക മുദ്രകൾ നോക്കി മാത്രം ഇനി മുതൽ സാധനങ്ങൾ തിരഞ്ഞെടുക്കുക.

ഉത്പന്നങ്ങളിൽ ശ്രദ്ധിക്കേണ്ട പ്രധാന മുദ്രകൾ താഴെ പറയുന്നവയാണ്

1. ജൈവിക് ഭാരത് (The Jaivik Bharat): ഇന്ത്യയിലെ ജൈവ ഉത്പന്നങ്ങൾക്ക് നൽകുന്ന പ്രധാന ഔദ്യോഗിക മുദ്ര.

2. ഇന്ത്യ ഓർഗാനിക് - എൻ.പി.ഒ.പി. (India Organic - NPOP): നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ നൽകുന്ന സർട്ടിഫിക്കേഷൻ.

3. പി.ജി.എസ്. - ഇന്ത്യ ഓർഗാനിക് (PGS - India Organic): പാർട്ടിസിപ്പേറ്ററി ഗ്യാരന്‍റി സിസ്റ്റം വഴി സാക്ഷ്യപ്പെടുത്തിയ ഓർഗാനിക് ഉത്പന്നങ്ങൾക്കുള്ള മുദ്ര.

ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കാൻ ശരിയായ ഉത്പന്നങ്ങൾ തിരിച്ചറിഞ്ഞ് വാങ്ങാം.

 

വിവരങ്ങൾ- കമ്മീഷണറേറ്റ് ഓഫ് ഫുഡ് സേഫ്റ്റി, കേരളം

 

 

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

വെള്ളപ്പൊക്കത്താൽ ഒറ്റപ്പെട്ട പറാൽ ഗ്രാമം. കുറ്റിശ്ശേരിക്കടവ് പാലത്തിൽ നിന്നുള്ള ആകാശകാഴ്ച....
വിസ്മയ മോഹൻലാലിന്‍റെ വെയ്റ്റ് കുറച്ച മുവായ് തായ്
തോൽവി അറിയാത്ത എ.കെ 47 തോക്കുകൾ.
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up