ADVERTISEMENT

Close
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

14-09-2026

പ്രഖ‍്യാപനങ്ങളിലെ ഐക‍്യം അവ നടപ്പാക്കുന്നതിലും വേണം

Editorial

12-09-2026

വിവാദവും പഴിചാരലും പരിഹാരമല്ല സ്വിച്ചിട്ടാൽ ബൾബ് തെളിയണം

Editorial

11-09-2026

മതഭ്രാന്തിന് വാക്സിനുണ്ട്, മതേതര വിദ്യാഭ്യാസം

Editorial

10-09-2026

വിത്തിനു വെള്ളമൊഴിക്കാനും മറക്കരുത്

Editorial

09-09-2026

''ഓർവെലിയൻ ഡിസ്റ്റോപ്പിയ'' കഥ കാര്യമാകുമ്പോൾ

Editorial

08-09-2026

വിദ്യാർഥികളെ കൊന്നത് കെട്ടിടമല്ല, അഴിമതിയാണ്

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Thrissur

കരാർ പാലിക്കാതെ എൻഎച്ച് കരാർ കമ്പനി; മാന്തുരുത്തി കടവ് റോഡ് പുനർനിർമിക്കാത്തതിൽ പ്രതിഷേധം ശക്തം

ശ്രീനാരായണപുരം: എൻഎച്ച് കരാർ കമ്പനി മാന്തുരുത്തി കടവ് റോഡ് പുനർനിർമിക്കാത്തതിൽ പ്രതിഷേധം ശക്തം.

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ കോതപറമ്പ് മാന്തുരുത്തി കടവ് റോഡിലൂടെ നാഷണൽ ഹൈവേ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മണൽ കൊണ്ടുപോകുന്നതിനെ തുടർന്ന് തകർന്ന റോഡ് പുനർനിർമിക്കാത്തതി നാ ലാ ണ് പ്രതിഷേധം ശക്തമാകുന്നത്. എൻഎച്ച് കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻ കമ്പനിയും ഗ്രാമപഞ്ചായത്തും തമ്മിൽ ഉണ്ടാക്കിയ കരാർ പ്രകാരം 185 മീറ്റർ ടൈൽ വിരിച്ച റോഡും 700 മീറ്റർ ടാറിംഗ് റോഡും പുനർ നിർമിക്കാമെന്ന് സമ്മതിച്ചിരുന്നു.

ഇതിനെ തുടർന്ന് തകർന്ന റോഡ് പുനർനിർമിക്കാൻ ആവശ്യമായ പണം ഗ്രാമപഞ്ചായത്തിൽ കെട്ടിവയ്ക്കാമെന്ന ധാരണയും നടപ്പാക്കാൻ കമ്പനി തയാറായില്ല. റോഡ് പുനർനിർമിക്കാൻ തയാറാകാതെ ഡ്രഡ്ജിംഗ് സാധനസാമഗ്രികൾ അർധരാത്രി കടത്തികൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ഗ്രാമപഞ്ചയത്ത് പ്രസിഡന്‍റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞുവച്ചു.

എന്നാൽ ഏതാനുംദിവസങ്ങൾക്കുശേഷം അർധരാത്രിയിൽ അടച്ചുപൂട്ടിയ ഗേറ്റ് തകർത്ത് ലോറി കടത്തിക്കൊണ്ടു പോയി.

കമ്പനി വാക്കുപാലിക്കത്തതിൽ പ്രതിഷേധിച്ച് കോതപറമ്പ് സെന്‍ററിൽ സിപിഎം പ്രതിഷേധയോഗം നടത്തി. ഏരിയ സെക്രട്ടറി മുസ്താക് അലി ഉദ്‌ഘാടനം ചെയ്തു. സിപിഎം ശ്രീനാരായണപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. രമേഷ് ബാബു അധ്യക്ഷതവഹിച്ചു.

യോഗത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എസ്. മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി ഷാജി, എ.പി. ജയൻ, ഇ.ഐ. അഭിലാഷ്, കെ. രഘുനാഥ്, എം.എസ്. നാരായണൻ, രമ്യ പ്രദീപ്, എം.എ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Thiruvananthapuram

കൊട്ടാരക്കര മിനി സ്റ്റേഡിയം നിര്‍മാണം മന്ദഗതിയില്‍

കൊട്ടാരക്കര: കൊട്ടാരക്കര മിനി സ്റ്റേഡിയത്തിന്‍റെ നിര്‍മാണം ഇഴയുന്നു. ഓണം കഴിഞ്ഞാലുടന്‍ സ്‌കൂള്‍ കായിക മേളകള്‍ തുടങ്ങും. റവന്യൂ ജില്ലാ മത്സരങ്ങള്‍ക്കുള്‍പ്പടെ വേദിയാകുന്ന കൊട്ടാരക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇപ്പോള്‍ മത്സരങ്ങള്‍ നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്.

നിര്‍മാണ ജോലികള്‍ തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും വേണ്ടത്ര പുരോഗതിയില്ല. സ്‌പോര്‍ട്‌സ് അഥോറിറ്റി ഫണ്ടും എംഎല്‍എ ഫണ്ടും ചേര്‍ത്ത് 1.62 കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നിര്‍മാണം. കായിക മേളകള്‍ നടത്താനുപകരിക്കും വിധം നിലവാരമുള്ള സ്റ്റേഡിയമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. കായിക താരങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പദ്ധതി നടത്തിപ്പില്‍ വീഴ്ചകളുണ്ടെന്നാണ് ആക്ഷേപം. പ്രവേശന കവാടത്തിന്‍റെ നിര്‍മാണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. പഴയ പ്രവേശന കവാടം പൂര്‍ണമായും പൊളിച്ച് നീക്കി. പുതിയതിന്‍റെ നിര്‍മാണം തുടങ്ങിയിട്ട് ഒരു മാസത്തോളമായി.

പടികളും വാഹനങ്ങള്‍ കയറാനുള്ള ഭാഗവുമുണ്ട്. വിശാലമായ കളിസ്ഥലം, ഗാലറി, പവലിയന്‍, ഇരുവശവും ഫ്‌ളഡ് ലൈറ്റുകള്‍, ചുറ്റും ഇരുമ്പുവേലി, പ്രവേശന കവാടം എന്നിവയാണ് പദ്ധതിയിലുള്ളത്. മികച്ച പ്രകാശ സംവിധാനം ലഭിക്കുംവിധത്തില്‍ ഉയരത്തില്‍ വിളക്കുകള്‍ സ്ഥാപിച്ചു, ഗാലറി നിര്‍മിച്ചു. ഇനിയും പണികള്‍ ബാക്കി.

ഫുട്‌ബോള്‍ കോര്‍ട്ട്, ലോംഗ് ജംബ് പിറ്റ്, തുറന്ന ജിംനേഷ്യം, ആര്‍സിസി, ബാഡ്മിന്‍റണ്‍ കോര്‍ട്ട് എന്നിവ തയാറാക്കണം. മൈതാനത്തിന് ചുറ്റും ഇന്‍റര്‍ലോക്ക് പാകി നടപ്പാതയൊരുക്കണം. നൈലോണ്‍ വേലിയൊരുക്കും. ഡ്രെയിനേജ് സംവിധാനങ്ങളും ഒരുക്കേണ്ടതായുണ്ട്.

 

Kollam

കൊട്ടിയത്തെ കോണ്‍ക്രീറ്റ്-ടാര്‍ മിക്സിംഗ് പ്ലാന്‍റിനെതിരേ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു

കൊല്ലം: കൊട്ടിയം ഹോളി ക്രോസ് ആശുപത്രിക്കു സമീപം ആവശ്യമായ ലൈസന്‍സുകളില്ലാതെ പ്രവര്‍ത്തിക്കുന്ന ചൂരല്‍പ്പൊയ്കയിലെ അനന്തപുരി ട്രേഡേഴ്സിന്‍റെ ടാര്‍ മിക്സിംഗ് പ്ലാന്‍റിനെതിരേ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു.

കോണ്‍ക്രീറ്റ് മിക്സിംഗ് പ്ലാന്‍റ് പ്രവര്‍ത്തിച്ചിരുന്നതിന്‍റെ കൂടെയാണ് ടാര്‍ മിക്സിംഗ് പ്ലാന്‍റ് കൂടി പ്രവര്‍ത്തനം ആരംഭിച്ചത്. ഫയര്‍ ആന്‍ഡ് സേഫ്ടി ലൈസന്‍സ് ഇല്ലാതെയാണ് ഇത്രയും കാലം കോണ്‍ക്രീറ്റ് മിക്സിംഗ് പ്ലാന്‍റ് പ്രവര്‍ത്തിച്ചത്. അതിനൊപ്പമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റുകളില്ലാതെ ടാര്‍ മിക്സിംഗ് യൂണിറ്റ് കൂടി പ്രവര്‍ത്തനം തുടങ്ങിയതെന്ന് ചൂരല്‍ പൊയ്ക പരിസ്ഥിതി സംരക്ഷണ സമിതി ആരോപിക്കുന്നു.

ഫയര്‍സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലെന്നു കണ്ടെത്തുകയും അതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സമരക്കാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ വ്യവസ്ഥകള്‍, വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള രേഖകളും നിയമവശങ്ങളും പരിശോധിച്ചശേഷം ആദിച്ചനല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി പ്ലാന്‍റ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്.

നിയമങ്ങള്‍ വഴിമാറി

തണ്ണീര്‍തടമായ പ്രദേശത്ത് 2009 -ല്‍ഡ ഒരേക്കര്‍ 29 സെന്‍റ് വാങ്ങിയാണ് കോണ്‍ക്രീറ്റ് മിക്സിംഗ് കേന്ദ്രം തുടങ്ങിയത്. മിക്സിംഗ് കേന്ദ്രം തുറക്കുമ്പോള്‍ ഈ ഭൂമി നെല്‍കൃഷിയിറക്കുന്ന വയലായിരുന്നു. തണ്ണീര്‍തടം നികത്തുന്ന നിയമങ്ങള്‍ പ്ലാന്‍റിനു മുന്നില്‍ വഴിമാറിക്കൊടുത്തു.

കനാല്‍ ഗതി മാറ്റിവിട്ടു

കോണ്‍ക്രീറ്റ് മിക്സിംഗ് കേന്ദ്രം സ്ഥാപിച്ച വയലിനു നടുവിലൂടെ കല്ലട ഇറിഗേഷന്‍റെ കനാല്‍ ഒഴുകുന്നുണ്ടായിരുന്നു. കോണ്‍ക്രീറ്റ് മിക്സിംഗ് പ്ലാന്‍റ് നടത്തിപ്പുകാര്‍ക്കായി കല്ലട ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പദ്ധതി പ്രദേശത്തു നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ കണ്ടച്ചിറയില്‍ വെള്ളം ഒഴുക്ക് തടഞ്ഞ് കനാലിന്‍റെ ഗതിമാറ്റിവിട്ടു. കോണ്‍ക്രീറ്റ് മിക്സിംഗ് കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന ചൂരല്‍പൊയ്ക അമൃത വാഹിനി പദ്ധതിയില്‍ നിന്നാണ് പ്രദേശത്ത് കുടിവെള്ള വിതരണം നടത്തിവന്നത്. ഈ കിണറിലെ വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരില്‍നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് നേടി. അതോടെ മേല്‍പരിശോധനകളില്ലാതെ പദ്ധതി നിര്‍ത്തിവയ്ക്കുകയും പദ്ധതി റദ്ദാക്കുകയും ചെയ്തു. ഇതോടെ സര്‍ക്കാര്‍ അതുവരെ ചെലവാക്കിയ പണം പാഴാകുകയും ചെയ്തു.

അനുമതി അഞ്ചു ടണ്ണിന് മാത്രം

കൊല്ലം മുതല്‍ പാരിപ്പള്ളിവരെ പലഭാഗങ്ങളിലായി ദേശീയപാത പുനര്‍ നിര്‍മാണം നടക്കുകയാണ്. അവിടേക്കെല്ലാമായി ടാര്‍ മിക്സു ചെയ്തു കൊണ്ടുപോകുന്നത് ചൂരല്‍പൊയ്കയില്‍ നിന്നാണ്. ദിവസേന 1440 ടണ്‍ ടാര്‍ മിക്സിംഗാണ് നടക്കുന്നത്. ഇതോടെ പ്രദേശത്ത് അന്തരീക്ഷ മലിനീകരണം കൂടുകയും പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. അഞ്ചു ടണ്‍ ടാര്‍ മിക്സിംഗ് നടത്താനും കൊണ്ടുപോകാനുമാണ് ഹൈക്കോടതി ഈ മാസം അഞ്ചിന് വിധിച്ചത്.

അന്തരീക്ഷം മലിനമാക്കുന്നു

കൊട്ടിയം ദേശീയപാതയില്‍നിന്ന് ഹോളിക്രോസ് ആശുപത്രിക്കു മുന്നിലൂടെയുള്ള റോഡ് അവസാനിക്കുന്നത് ചൂരല്‍ പൊയ്കയിലെ കായലിലാണ്. ഇറക്കം ഇറങ്ങി ചെല്ലുമ്പോള്‍ രണ്ടുനില വീടിന്‍റെ താഴ്ചയിലാണ് ചൂരല്‍പൊയ്ക അമൃത വാഹിനി പദ്ധതി പ്രവര്‍ത്തിച്ചുപോന്നത്. ഈ സ്ഥലത്താണ് കോണ്‍ക്രീറ്റ്-ടാര്‍ മിക്സിംഗ് ഫാക്‌ടറി പ്രവര്‍ത്തിക്കുന്നത്. ഫാക്‌ടറിയുടെ പുക കുഴല്‍ സ്ഥിതി ചെയ്യുന്നത് കൊട്ടിയം ഹോളിക്രോസ് ആശുപത്രി, കൊട്ടിയം സ്‌കൂള്‍, കൊല്ലം രൂപതയിലെ വൈദിക മന്ദിരം, വീടുകള്‍ എന്നിവയെക്കാള്‍ താഴ്ന്ന നിരപ്പിലാണ്. അതിനാല്‍ ഫാക്‌ടറിയിലെ ടാര്‍ ഉരുക്കുമ്പോള്‍ പുറത്തു വരുന്ന മലിനമായ പുക പ്രദേശത്ത് പരക്കുന്നു. വീടുകള്‍ക്കുള്ളിലേക്കും സ്‌കൂളിനുള്ളിലേക്കും പുക പരക്കുന്നു. പ്രദേശത്ത് 200 ഓളം വീടുകളാണുള്ളത്.

എന്നാല്‍ പ്ലാന്‍റിനു ചുറ്റളവില്‍ ഒറ്റ വീടു മാത്രമേ ഉള്ളൂവെന്ന രേഖയാണ് പ്ലാന്‍റ് ഉടമകള്‍ കളക്‌ടര്‌‍ക്കു മുന്നിലും ഹൈക്കോടതിയിലും ഹാജരാക്കിയത്.

ശ്വാസകോശ രോഗങ്ങള്‍ ക്രമാതീതമായി കൂടുന്നു

കോണ്‍ക്രീറ്റ്-ടാര്‍ മിക്സിംഗ് ഫാക്‌ടറി പ്രവര്‍ത്തനം ആരംഭിച്ചതോടെ സമീപ പ്രദേശത്തെ താമസക്കാരില്‍ ശ്വാസകോശരോഗം വിട്ടുമാറുന്നില്ല. ചുമയോ ജലദോഷമോ വന്നാല്‍ ബ്രോങ്കൈറ്റിസായി മാറുന്നതായി ഡോക്ടര്‍മാര്‍ ഉദാഹരണ സഹിതം പറയുന്നു.
ചുമ വരുന്നവര്‍ക്ക് വെളുത്ത കഫമാണ് തുപ്പുമ്പോള്‍ പുറത്തുവരുന്നത്. ‌ ഈസ്നോഫീലിയ ബാധിച്ച കുട്ടികള്‍ ചുമയ്ക്കുള്ള മരുന്നു കഴിച്ച് മടുക്കുന്നു. വൈദിക മന്ദിരത്തിലെ വൈദികര്‍ക്കും ചുമ വന്നാല്‍ വിട്ടുമാറാത്ത കാര്യമാണ് ചൂണ്ടിക്കാണിക്കാനുള്ളത്.

 

Pathanamthitta

ജില്ലാ സ്റ്റേഡിയം പണി പൂര്‍ത്തിയായില്ല; സ്‌കൂള്‍ കായികമേള ഇത്തവണയും കൊടുമണ്ണില്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് ഇത്തവണയും ജില്ലാതല സ്‌കൂള്‍ കായികമേള കൊടുമണ്‍ ഇഎംഎസ്. സ്റ്റേഡിയത്തില്‍ നടത്തും. ഒക്‌ടോബര്‍ എട്ട്, ഒമ്പത്, 10 തീയതികളിലാണ് മേള നിശ്ചയിച്ചിരിക്കുന്നത്.

കിഫ്ബി മുഖേന 51 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന ജില്ലാ സ്റ്റേഡിയത്തില്‍ എട്ട് ലെയ്ന്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും ടര്‍ഫും പൂര്‍ത്തിയായിട്ടുണ്ടെങ്കിലും മത്സരങ്ങള്‍ നടത്താന്‍ ആവശ്യമായ ഉപകരണങ്ങള്‍ ഇനിയും സ്ഥാപിക്കേണ്ടതുണ്ട്. ഹാമര്‍ കേജ്, ഷോട്പുട്ട് സര്‍ക്കിള്‍, സ്റ്റാര്‍ട്ടിംഗ് ബ്ലോക്ക് തുടങ്ങിയ ഉപകരണങ്ങള്‍ പ്രാഥമിക കരാറില്‍ ഉള്‍പ്പെടാതിരുന്നതിനാല്‍ ഇതിനുള്ള തുക അനുവദിക്കാന്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ കിഫ്ബിക്ക് പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ട്രാക്കിനു ചുറ്റുമുള്ള ഫെന്‍സിംഗ്, പവിലിയന്‍, നീന്തല്‍ക്കുളം എന്നിവയുടെ പ്രവൃത്തികളും 60 ശതമാനം മാത്രം പൂര്‍ത്തിയായ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണവും പുരോഗമിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കി നഗരസഭയ്ക്ക് കൈമാറിയ ശേഷമേ സ്റ്റേഡിയം തുറന്നുനല്‍കാനാവൂ. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നിര്‍മാണക്കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റേഡിയം നിര്‍മാണം ആരംഭിച്ച ഘട്ടം മുതല്‍ സ്‌കൂള്‍ കായികമേള കൊടുമണ്‍ സ്റ്റേഡിയത്തിലാണ് നടത്തുന്നത്.

ഉപജില്ലാ മത്സരങ്ങള്‍ക്കും വേദിയില്ല

സ്‌കൂള്‍ കായികമേളകളുടെ കാലമായതോടെ മത്സരവേദികള്‍ തേടുകയാണ് സംഘാടകര്‍. പത്തനംതിട്ട വിദ്യാഭ്യാസജില്ലയുടെ കീഴിലുള്ള ഉപജില്ലകള്‍ക്ക് കായികമേള നടത്താന്‍ കഴിയുന്ന ഒരു സ്‌റ്റേഡിയം ഇല്ലെന്നതാണ് സ്ഥിതി. പത്തനംതിട്ട, കോന്നി ഉപജില്ലകളുടെ കായികമേളകള്‍ നേരത്തേ പത്തനംതിട്ടയിലായിരുന്നു നടന്നിരുന്നത്. കോഴഞ്ചേരി, ആറന്മുള തുടങ്ങിയ ഉപജില്ലകള്‍ക്കും കായികമേള നടത്താന്‍ അനുയോജ്യമായ സ്റ്റേഡിയമില്ല.
നിലവില്‍ ജില്ലാ കേന്ദ്രത്തില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള കൊടുമണ്‍ സ്റ്റേഡിയത്തിലാണ് പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള ഭൂരിഭാഗം വിദ്യാര്‍ഥികളും പരിശീലനം നടത്തുന്നത്. യാത്രച്ചെലവിന് പുറമേ മാസം 500 രൂപയോളം പരിശീലനത്തിനായി ചെലവാകുന്നതും, ദീര്‍ഘദൂര യാത്ര കാരണം പഠനവും കായിക പരിശീലനവും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കാത്തതും കായികതാരങ്ങളെയും പരിശീലകരെയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

Idukki

നാകപ്പുഴ പള്ളിയില്‍ എട്ടാമിടം നാളെ

തൊടുപുഴ: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നാകപ്പുഴ പള്ളിയില്‍ എട്ടാമിടം നാളെ ആചരിക്കും. രാവിലെ 5.30ന് ദിവ്യകാരുണ്യാരാധന, ആറിനും 7.30നും വിശുദ്ധ കുര്‍ബാന, നൊവേന, 9.30ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ജോസഫ് ചാരനാല്‍, 11.30ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ജോയി അറയ്ക്കല്‍, രണ്ടിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. സെബാസ്റ്റ്യന്‍ കൊന്തേമ്പിള്ളി, 3.30ന് ജപമാല, ലദീഞ്ഞ്, നൊവേന, 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം-മോണ്‍. പയസ് മലേക്കണ്ടത്തില്‍, 6.30ന് പ്രദക്ഷിണം, 7.30ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.

Alappuzha

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

മുഹമ്മ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മാരാരിക്കും തെക്ക് പഞ്ചായത്ത് 18-ാം വാർഡിൽ കൃഷ്ണവിലാസത്തിൽ സുനിയുടെയും ശാന്തിയുടെയും മകൻ സൂരജ് (24) ആണ് മരിച്ചത്. കഴിഞ്ഞ 24ന് കണിച്ചുകുളങ്ങരയിലായിരുന്നു അപകടം.

ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിന്നു. സംസ്കാരം നടത്തി. സഹോദരൻ ശ്രീരാജ്.

Kottayam

മാക്‌സ്‌വ അസോസിയേഷന്‍

രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് സോഷ്യല്‍ വര്‍ക്ക് അസോസിയേഷന്‍ മാക്‌സ്‌വ 2026-27 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി എസ്ബി കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. ദീപക് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.

ഒരുമിച്ച് ആരോഗ്യകരമായ നാളെയിലേക്ക് എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. രണ്ടാംവര്‍ഷ എംഎസ്ഡബ്ല്യു. മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളുടെ വൈറ്റ് കോട്ട് ചടങ്ങും, കമ്യൂണിറ്റി ഡെവലപ്മെന്‍റ് വിഭാഗം വിദ്യാര്‍ഥികളുടെ ബാഡ്ജ് വിതരണവും ഒന്നാം വര്‍ഷ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ക്യാപ്‌സ് വിദ്യാര്‍ഥി മെംബര്‍ഷിപ്പും ചടങ്ങില്‍ നല്‍കി.

കോളജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി സിജു തോമസ്, സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ ഐഡ ഇമ്മാനുല്‍ മാക്സ്‌വ പ്രസിഡന്‍റ് സാധിക സെല്‍വന്‍, വിദ്യാര്‍ഥി പ്രതിനിധി നോയല്‍ തോമസ് ,റിനോ എന്നിവര്‍ പ്രസംഗിച്ചു.

Ernakulam

സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്ത് ലഹരിക്കടത്ത്

കൊച്ചി: വിദേശയാത്ര സ്വപ്നം കാണുന്ന യുവതികളെ ലക്ഷ്യമിട്ട് ലഹരിമാഫിയ വലവിരിക്കുന്നു. വിമാന ടിക്കറ്റും ഫൈവ് സ്റ്റാർ ഹോട്ടൽ താമസവും ഉൾപ്പടെ സൗജന്യ വിദേശ ടൂർ വാഗ്ദാനം ചെയ്തു യുവതികളെ ലഹരിക്കടത്തിന്‍റെ കാരിയർമാരാക്കുന്ന സംഘങ്ങൾ സംസ്ഥാനത്തു സജീവമാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികളെ തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിലേക്ക് മൂന്നു മുതൽ ആറു ദിവസം വരെ നീളുന്ന സൗജന്യയാത്രകൾ ഒരുക്കിയാണ് ലഹരി ശൃംഖലയുടെ കണ്ണികളാക്കുന്നത്.

കൊച്ചി ഉൾപ്പടെയുള്ള പ്രധാന നഗരങ്ങളിൽ പഠനത്തിനും ജോലിക്കുമായി എത്തുന്ന യുവതികളാണ് പ്രധാനമായും ഇവരുടെ ഇരകൾ.

ഗിഫ്റ്റ് പായ്ക്കറ്റുകളിലെ ലഹരി

യാത്രയുടെ മുഴുവൻ ചെലവുകളും സംഘം തന്നെ വഹിക്കും. ഒറ്റയ്‌ക്കോ സുഹൃത്തുക്കൾക്കൊപ്പമോ യാത്ര ചെയ്യാം. എന്നാൽ, മടക്കയാത്രയിൽ ‘നാട്ടിലുള്ള സുഹൃത്തിനു നൽകാൻ’എന്ന വ്യാജേന ചെറിയ ഗിഫ്റ്റ് പാക്കറ്റുകൾ ഇവരെ ഏൽപ്പിക്കും. ഇതിലാണ് ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ ഒളിപ്പിക്കുന്നത്.

ഗിഫ്റ്റ് പാക്കറ്റ് സിലിക്കൺ, കാർബൺ, അലുമിനിയം ഫോയിൽ എന്നിവയിൽ ഏതെങ്കിലും ഒന്നുകൊണ്ട് പൊതിഞ്ഞ് മറ്റൊരു കവറിനുള്ളിലാക്കുന്നതിനാൽ വിമാനത്താവളത്തിലെ സ്കാനിംഗിൽപോലും തിരിച്ചറിയാൻ കഴിയില്ല. നാട്ടിലെത്തിയശേഷം സംഘാംഗങ്ങൾ നൽകുന്ന നമ്പറിൽ ബന്ധപ്പെട്ട് പാക്കറ്റ് കൈമാറുകയാണ് രീതി.

തുടർന്ന് സമ്മാനമായി വൻതുകയും വിലകൂടിയ വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും നൽകും.

ഇതിനുപുറമെ, സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് മനഃപൂർവം കാരിയർമാരാകുന്ന യുവതികളും ഈ സംഘത്തിലുണ്ടെന്നാണ് വിവരം.

Thrissur

കരാർ പാലിക്കാതെ എൻഎച്ച് കരാർ കമ്പനി; മാന്തുരുത്തി കടവ് റോഡ് പുനർനിർമിക്കാത്തതിൽ പ്രതിഷേധം ശക്തം

ശ്രീനാരായണപുരം: എൻഎച്ച് കരാർ കമ്പനി മാന്തുരുത്തി കടവ് റോഡ് പുനർനിർമിക്കാത്തതിൽ പ്രതിഷേധം ശക്തം.

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ കോതപറമ്പ് മാന്തുരുത്തി കടവ് റോഡിലൂടെ നാഷണൽ ഹൈവേ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മണൽ കൊണ്ടുപോകുന്നതിനെ തുടർന്ന് തകർന്ന റോഡ് പുനർനിർമിക്കാത്തതി നാ ലാ ണ് പ്രതിഷേധം ശക്തമാകുന്നത്. എൻഎച്ച് കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻ കമ്പനിയും ഗ്രാമപഞ്ചായത്തും തമ്മിൽ ഉണ്ടാക്കിയ കരാർ പ്രകാരം 185 മീറ്റർ ടൈൽ വിരിച്ച റോഡും 700 മീറ്റർ ടാറിംഗ് റോഡും പുനർ നിർമിക്കാമെന്ന് സമ്മതിച്ചിരുന്നു.

ഇതിനെ തുടർന്ന് തകർന്ന റോഡ് പുനർനിർമിക്കാൻ ആവശ്യമായ പണം ഗ്രാമപഞ്ചായത്തിൽ കെട്ടിവയ്ക്കാമെന്ന ധാരണയും നടപ്പാക്കാൻ കമ്പനി തയാറായില്ല. റോഡ് പുനർനിർമിക്കാൻ തയാറാകാതെ ഡ്രഡ്ജിംഗ് സാധനസാമഗ്രികൾ അർധരാത്രി കടത്തികൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ഗ്രാമപഞ്ചയത്ത് പ്രസിഡന്‍റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞുവച്ചു.

എന്നാൽ ഏതാനുംദിവസങ്ങൾക്കുശേഷം അർധരാത്രിയിൽ അടച്ചുപൂട്ടിയ ഗേറ്റ് തകർത്ത് ലോറി കടത്തിക്കൊണ്ടു പോയി.

കമ്പനി വാക്കുപാലിക്കത്തതിൽ പ്രതിഷേധിച്ച് കോതപറമ്പ് സെന്‍ററിൽ സിപിഎം പ്രതിഷേധയോഗം നടത്തി. ഏരിയ സെക്രട്ടറി മുസ്താക് അലി ഉദ്‌ഘാടനം ചെയ്തു. സിപിഎം ശ്രീനാരായണപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. രമേഷ് ബാബു അധ്യക്ഷതവഹിച്ചു.

യോഗത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എസ്. മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി ഷാജി, എ.പി. ജയൻ, ഇ.ഐ. അഭിലാഷ്, കെ. രഘുനാഥ്, എം.എസ്. നാരായണൻ, രമ്യ പ്രദീപ്, എം.എ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Palakkad

നെല്ലിയാമ്പതിയിൽ മഴക്കുറവ്; തേയില, കാപ്പി ഉത്പാദനം ഇടിയുന്നു

നെല്ലിയാമ്പതി: മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതോടെ നെല്ലിയാമ്പതിയിലെ തേയില, കാപ്പി കൃഷികൾ പ്രതിസന്ധിയിൽ.

പതിവായി മഴയും മൂടൽമഞ്ഞും തണുപ്പും അനുഭവപ്പെടുന്ന ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ ചൂട് കൂടിയതോടെ തേയിലച്ചെടികളിൽ കൊളുന്തിന്‍റെ വളർച്ച കുറഞ്ഞതാണ് ഉത്പാദനത്തെ ബാധിക്കുന്നത്.

കാപ്പി കൃഷിയിലും സമാനമായ സ്ഥിതിയാണ്. തേയിലത്തോട്ടങ്ങളിൽനിന്ന് ആവശ്യത്തിന് കൊളുന്ത് ലഭിക്കാത്തത് തേയില ഫാക്ടറികളുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്.

ഇതിനുപുറമെ, ഫാക്ടറികളുടെ പ്രവർത്തനത്തിന് ആവശ്യമായ വിറക് ലഭിക്കുന്നതിന് ഉയർന്നവില നൽകേണ്ടിവരുന്നതും ഉത്പാദനച്ചെലവ് വർധിപ്പിക്കുന്നുണ്ട്.

ഹൈറേഞ്ച് മേഖലയിലെ മറ്റു കൃഷികളുടെയും സ്ഥിതി ആശ്വാസകരമല്ല. മഴയെ ആശ്രയിച്ച് വളരുന്ന വിളകൾക്ക് ആവശ്യമായ ഈർപ്പം മണ്ണിൽ ലഭിക്കാത്തതിനാൽ പല കൃഷിയിടങ്ങളിലും ജലസേചനം ആവശ്യമായി വന്നിട്ടുണ്ട്.

പതിവിൽനിന്ന് വ്യത്യസ്തമായി നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ഫാമിലും കൃഷിയിടങ്ങളിൽ നനയ്ക്കൽ നടത്തേണ്ട സാഹചര്യമുണ്ടായി.
ഓറഞ്ച് തൈകൾ ഉണങ്ങിപ്പോകാതിരിക്കാൻ കടുത്ത പരിശ്രമമാണ് ഇവിടെ വേണ്ടിവരുന്നത്. മഴക്കുറവിന്‍റെ പ്രതിഫലനം നെല്ലിയാമ്പതിയുടെ ജലസ്രോതസുകളിലും പ്രകടമാണ്.

മേഖലയിലെ പ്രധാന ചോലകളിൽ പലതും വറ്റിത്തുടങ്ങി. ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ സാധാരണയായി സജീവമാകുന്ന വെള്ളച്ചാട്ടങ്ങളിലും ചെറിയ നീരൊഴുക്ക് മാത്രമാണുള്ളത്.

Malappuram

ജീവനക്കാര്‍ക്ക് താമസസൗകര്യമില്ല; പണിമുടക്കി പ്രിയദര്‍ശിനി സര്‍വീസ്

നിലമ്പൂര്‍: ജീവനക്കാര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് എരുമമുണ്ട - അകമ്പാടം - കോഴിക്കോട് മെഡിക്കല്‍ കോളജ് വഴിയുള്ള കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സര്‍വീസ് നിര്‍ത്തിവച്ചു.

രാത്രി എരുമമുണ്ടയിലെത്തുന്ന ബസിലെ ജീവനക്കാരുടെ മുറിവാടക നല്‍കാന്‍ ചാലിയാര്‍, ചുങ്കത്തറ പഞ്ചായത്ത് ഭരണസമിതികള്‍ തയ്യാറാകാത്തതാണ് മലയോര മേഖലയിലെ നൂറുകണക്കിന് യാത്രക്കാര്‍ക്ക് തിരിച്ചടിയായത്.

ഇതോടെ ചാലിയാര്‍, ചുങ്കത്തറ പഞ്ചായത്തുകളെ ബന്ധിപ്പിച്ചിരുന്ന ഏക കെഎസ്ആര്‍ടിസി സര്‍വീസാണ് ഇല്ലാതായത്. രാത്രി എട്ടിന് നിലമ്പൂരില്‍ നിന്ന് എരുമമുണ്ടയിലേക്കും, രാവിലെ 5.10-ന് എരുമമുണ്ടയില്‍ നിന്ന് അകമ്പാടം - നിലമ്പൂര്‍ വഴി കോഴിക്കോട്ടേക്കും ഓടിയിരുന്ന ബസാണിത്. ഇനി മുതല്‍ ഈ സര്‍വീസ് രാവിലെ 5.45-ന് ചന്തക്കുന്നില്‍ നിന്നാകും കോഴിക്കോട്ടേക്ക് പുറപ്പെടുക. പ്രതിമാസം 1000 രൂപ നല്‍കിയാണ് ജീവനക്കാര്‍ ഇവിടെ കഴിഞ്ഞിരുന്നത്. മുന്‍പ് നാട്ടുകാരും പ്രാദേശിക ക്ലബ്ബുകളുമാണ് ഈ തുക നല്‍കിയിരുന്നത്. ഇത് നിലച്ചതോടെ ജീവനക്കാര്‍ സ്വന്തം കൈയില്‍ നിന്ന് പണം നല്‍കേണ്ടി വന്നു. തുടര്‍ന്ന് ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് നിലമ്പൂര്‍ ഡിപ്പോ അധികൃതര്‍ സര്‍വീസ് വെട്ടിച്ചുരുക്കിയത്.

ബസ് സ്റ്റേ ചെയ്യുന്നത് എരുമമുണ്ടയിലായതിനാല്‍ അവിടുത്തുകാര്‍ വാടക നല്‍കട്ടെ എന്ന ചാലിയാര്‍ പഞ്ചായത്തിന്‍റെ നിലപാടാണ് സര്‍വീസ് നഷ്ടപ്പെടാന്‍ ഇടയാക്കിയത്. താമസസൗകര്യം ഒരുക്കാതിരുന്നാല്‍ സര്‍വീസ് നിര്‍ത്തുമെന്ന് അധികൃതര്‍ നേരത്തെ പഞ്ചായത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദിവസവേതനക്കാര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ജനകീയ സര്‍വീസാണ് അധികൃതരുടെ അലംഭാവം മൂലം മുടങ്ങിയത്. മുന്‍ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് മുടങ്ങാതെ നടന്ന സര്‍വീസാണ് യുഡിഎഫ് ഭരണസമിതികള്‍ക്ക് കീഴില്‍ നിലച്ചതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ജീവനക്കാര്‍ക്ക് താമസസൗകര്യം ഒരുക്കിയാല്‍ സര്‍വീസ് പുനരാരംഭിക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ടെങ്കിലും, ബസ് മറ്റേതെങ്കിലും റൂട്ടിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

Kozhikode

വടകരയില്‍ ലിങ്ക് റോഡിലെ സര്‍വീസ് മാറ്റം; ബസ് തൊഴിലാളികള്‍ സമരത്തിന്

വടകര: വടകരയില്‍ നിന്ന് കൊയിലാണ്ടി, പയ്യോളി-പേരാമ്പ്ര, കൊളാവിപ്പാലം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ലിങ്ക് റോഡിനു പകരം ഇന്ന് മുതല്‍ പഴയ സ്റ്റാൻഡിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരേ ബസ് തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗം സമരം പ്രഖ്യാപിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

തിങ്കളാഴ്ച മുതല്‍ ബസ് സര്‍വീസ് പഴയ സ്റ്റാൻഡിലേക്ക് മാറ്റുകയാണെങ്കില്‍ ഈ റൂട്ടുകളിലെ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമാവുമെന്നും തുടര്‍ന്നും പ്രശ്‌നത്തിന് പരിഹാരം ആയില്ലെങ്കില്‍ 17 മുതല്‍ താലൂക്കില്‍ സമരം വ്യാപിപ്പിക്കുമെന്നും സംയുക്ത യോഗം വ്യക്തമാക്കി.

ലിങ്ക് റോഡില്‍ നിന്ന് സര്‍വീസ് നടത്തുന്ന സമയത്ത് ഗതാഗത കുരുക്കിന് വലിയ കുറവുണ്ടായിരുന്നു എന്നത് എല്ലാവരും സമ്മതിക്കുന്ന സാഹചര്യത്തില്‍ ഈ മാറ്റം നടപ്പിലാക്കാന്‍ ധൃതി കൂട്ടുന്നത് ആരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണെന്ന് അധികാരികള്‍ വ്യക്തമാക്കണമെന്നു യോഗം ആവശ്യപ്പെട്ടു.

2018 മുതല്‍ എട്ടു വര്‍ഷം ലിങ്ക് റോഡില്‍ നിന്ന് സര്‍വീസ് നടത്തിയ ബസുകള്‍ ഇപ്പോള്‍ എന്‍എച്ചിലെ സര്‍വീസ് റോഡ് നിര്‍മാണത്തിലെ അനാസ്ഥ കാരണം അനുഭവപ്പെടുന്ന ഗതാഗത സ്തംഭനത്തിടയില്‍ പുതിയ മാറ്റം നടപ്പിലാക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്നും എന്തിന് വേണ്ടിയാണെന്നും അറിയുവാന്‍ തൊഴിലാളികള്‍ക്ക് താത്പര്യമുണ്ട്. പണിമുടക്കു കാരണം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിന് അധികാരികള്‍ മാത്രമാണ് ഉത്തരവാദികളെന്നും യോഗം വ്യക്തമാക്കി. എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

എ. സതീശന്‍, അഡ്വ. ഇ. നാരായണന്‍ നായര്‍, വിനോദ് ചെറിയത്ത്, മടപ്പള്ളി മോഹനന്‍, പി. സജീവ് കുമാര്‍, കെ. പ്രകാശന്‍, മജീദ് അറക്കിലാട്, ബാബു നരിപ്പറ്റ, ഇ. പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Wayanad

പരിസ്ഥിതി ലോല മേഖല: മാനന്തവാടി രൂപതയിലെ ഇടവകകളിൽ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധദിനം ആചരിച്ചു

കൽപ്പറ്റ: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പേരിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടുന്ന ഭൂപ്രദേശങ്ങൾ പരിസ്ഥിതി ലോലമായി വിജ്ഞാപനം ചെയ്യാനുള്ള കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നീക്കത്തിൽ ശക്തമായ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി.

കേന്ദ്ര മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത് ഇഎസ്എ കരട് വിജ്ഞാപനം റദ്ദു ചെയ്യുക, പരിസ്ഥിതി സംരക്ഷണ പരിപാടികൾ കർഷകസൗഹൃദമായി ആസൂത്രണം ചെയ്ത് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രൂപതയിലെ ഇടവകളിൽ ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിച്ചു. ഓരോ ഇടവകയിലും വികാരി, കൈകാരൻമാർ, കമ്മിറ്റി അംഗങ്ങൾ, കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകിയ ദിനാചരണം വിശ്വാസികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

തോമാട്ടുചാൽ സെന്‍റ് തോമസ് ഇടവകയിൽ ഫാ.മാർട്ടിൻ പുതുശേരി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്‍റ് ജോണ്‍സണ്‍ തൊഴുത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചേലക്കൽ, ജിൻസണ്‍ പുളിമൂട്ടിൽ, ജോണ്‍സണ്‍ ചിറയത്ത്, അഗസ്റ്റിൻ ചേറാടി, ജോജി കുരീക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

ബത്തേരി അസംപ്ഷൻ ഇടവകയിൽ വികാരി ഫാ.തോമസ് മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ജേക്കബ് മുക്കത്ത്, സാജു പുലിക്കോട്ടിൽ, ചാൾസ് വടശേരി, സെബാസ്റ്റ്യൻ ചക്കാലക്കൽ, അലക്സ് കോരമംഗലം, ഔസേപ്പച്ചൻ തേക്കാനത്ത്, ലൂക്കോസ് തറപ്പേൽ എന്നിവർ പ്രസംഗിച്ചു.

നടവയൽ ഇടവകയിൽ ആർച്ച് പ്രീസ്റ്റ് ഫാ,വിൻസന്‍റ് കളപ്പുര ഉദ്ഘാടനം ചെയ്തു. സജി ഇരട്ടമുണ്ടയ്ക്കൽ, സാബു നിരപ്പിൽ, വിൻസന്‍റ് ചേരവേലിൽ, ഇ.കെ. പൗലോസ്, ജയിംസ് കളർതൊട്ടി, അതുൽ ജോസ്,പി.ഡി. ജോസഫ്, അന്നക്കുട്ടി ഉണ്ണിക്കുന്നിൽ, മേഴ്സി സാബു എന്നിവർ പ്രസംഗിച്ചു.

തേനേരി ഫാത്തിമ മാതാ ദേവാലയത്തിൽ വികാരി ഫാ.പോൾ എടയകൊണ്ടാട്ട് ഉദ്ഘാടനം ചെയ്തു. സിറിയക്ക് തെക്കേയറയ്ക്കൽ, ബിനു തോമസ് ഏറനാട്, ടോമി പരിയാരം, ജോസ് മരിയാലയം, ബേബി കൈതമറ്റം, ബാബു പുളിക്കാപള്ളി, സജി മുളളങ്ങാട്ടിൽ, ജയിംസ് കല്ലറക്കൽ എന്നിവർ പ്രസംഗിച്ചു.

ദ്വാരക സെൻറ് അൽഫോൻസ ഇടവകയിൽ ഫൊറോന വികാരി ഫാ.ജോണി മലയിൽ ഉദ്ഘാടനം ചെയ്തു.ജോസ് വല്ലപ്ര, റെനിൽ കഴുതാടിയിൽ എന്നിവർ പ്രസംഗിച്ചു.
വടക്കനാട് ഇടവകയിൽ വികാരി ഫാ.ജോസ് മോളോപറന്പിൽ ഉദ്ഘാടനം ചെയ്തു. ജോസ് ചുണ്ടാട്ട് അധ്യക്ഷത വഹിച്ചു. വാളവയൽ ഇടവകയിൽ വികാരി ഫാ.ബാബു മാപ്ലശേരി ഉദ്ഘാടനം ചെയ്തു. ജോസ് വാഴപ്പള്ളി, ബെന്നി ആക്കാംചേരി, സാബു ഐക്കരക്കാനായി എന്നിവർ പ്രസംഗിച്ചു.

പഴൂർ സെന്‍റ് ആന്‍റണീസ് ഇടവകയിൽ വികാരി ഫാ.ജോസ് മേച്ചേരി ഉദ്ഘാടനം ചെയ്തു. ചെറിയാൻ ആലുങ്കൽ അധ്യക്ഷത വഹിച്ചു.
വൈത്തിരി ഇടവകയിൽ വികാരി ഫാ.ജോർജ് പടിഞ്ഞാറയിൽ ഉദ്ഘാടനം ചെയ്തു. ഷിബി ആന്‍റണി കണ്ണാട്ടുപറസിൽ, നിതിൻ ഉതുമൂട്ടിൽ, ബിജു പീറ്റർ എന്നിവർ പ്രസംഗിച്ചു.

ചിത്രഗിരി സെൻറ് ജോർജ് ഇടവകയിൽ വികാരി ഫാ.റിജോസ് അരുമയിൽ ഉദ്ഘാടനം ചെയ്തു. ജോഷി കാരക്കുന്നേൽ, ബേബി പ്ലാനവനാകുഴി, ജോസ് അങ്ങാടിയത്ത് എന്നിവർ പ്രസംഗിച്ചു.

മീനങ്ങാടി അസീസി ഇടവകയിൽ വികാരി ഫാ.ജോമോൻ സേവ്യർ ഉദ്ഘാടനം ചെയ്തു. വി.ഡി. രാജു വേങ്ങത്താനത്ത് അധ്യക്ഷത വഹിച്ചു. ജോയി പുളിക്കൽ, ബേബി മഠത്തിൽ, ഫിലോമിന എന്നിവർ പ്രസംഗിച്ചു.

ചെറുകാട്ടൂർ സെന്‍റ് സെബാസ്റ്റ്യൻസ് ഇടവകയിൽ വികാരി ഫാ.ജയിംസ് ചെട്ടിയാശേരി ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ സെന്‍റ് വിൻസന്‍റ് ഇടവകയിൽ ഫൊറോന വികാരി ഫാ.ബിജു കോയിക്കാട്ട് ഉദ്ഘാടനം ചെയ്തു. സിബി ഒഴുകയിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത ട്രഷറർ സജി ഫിലിപ്പ്, ജിബോയി വൈപ്പന, ഷിബിൻ കാഞ്ഞിരത്തിങ്കൽ, ഡിന്േ‍റാ ജോസ് എന്നിവർ പ്രസംഗിച്ചു.

റിപ്പണ്‍ ഇടവകയിൽ വികാരി ഫാ.സണ്ണി മഠത്തിലും മീനങ്ങാടി ഇടവകയിൽ വികാരി ഫാ.ജോമോൻ സേവ്യറും തോണിച്ചാലിൽ ഫാ.ബിജോ കറുകപ്പള്ളിയും ഉദ്ഘാടനം ചെയ്തു.

വയനാടിന് പുറത്ത് ചുങ്കക്കുന്ന് ഇടവകയിൽ വികാരി ഫാ.ബിജു മാവറ ഉദ്ഘാടനം ചെയ്തു. ബിജു പോൾ, പോൾ ചീരാൻവേലി, സാലി കണ്ണന്താനം, മിനി കൊട്ടാരം എന്നിവർ പ്രസംഗിച്ചു.

ഒറ്റപ്ലാവ് ഇടവകയിൽ ഫാ.ജോസ് കൊട്ടാരം ഉദ്ഘാടനം ചെയ്തു. ജോസ് കുടക്കച്ചിറ, ബാബു ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

വെള്ളൂന്നി ഇടവകയിൽ വികാരി ഫാ.ജോണി ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. ജോണ്‍സ് കുര്യാക്കോസ് തൊട്ടിയിൽ, ബാബു താണിപള്ളി എന്നിവർ പ്രസംഗിച്ചു.

പാൽചുരം ഇടവകയിൽ വികാരി ഫാ.പ്രതീഷ് കിഴക്കൻപുതുപ്പള്ളി ഉദ്ഘാടനം ചെയ്തു. സോണി പൂത്തറ, ജോസഫ് കൊച്ചുത്തറ എന്നിവർ പ്രസംഗിച്ചു.

ശാന്തിഗിരി ഇടവകയിൽ വികാരി ഫാ.നിതിൻ പാലക്കാട് ഉദ്ഘാടനം ചെയ്തു. ബാബു കക്കാട്ട്, ടോമി കാലായിൽ എന്നിവർ പ്രസംഗിച്ചു.

അന്പായത്തോട് ഇടവകയിൽ വികാരി ഫാ.സിബിൻ ഇടക്കുടി ഉദ്ഘാടനം ചെയ്തു. മാത്യു കൊച്ചുതറയിൽ പ്രസംഗിച്ചു. അടയ്ക്കാത്തോട് സെന്‍റ് ജോസഫ്സ് ഇടവകയിൽ ഫാ. സെബിൻ ഐക്കരത്താഴത്ത് ഉദ്ഘാടനം ചെയ്തു. പ്രവീണ്‍ താഴത്തെമുറിയിൽ പ്രസംഗിച്ചു

Kannur

മന്ത്രി സണ്ണി ജോസഫിന്‍റെ ഓഫിസിന് മുന്നിൽ ചൂട്ടുകത്തിച്ച് പ്രതിഷേധിച്ചു 

ഇരിട്ടി: സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിയിടുന്ന വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് യുവമോർച്ച കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി സണ്ണി ജോസഫിന്‍റെ ഇരിട്ടിയിലെ ഓഫിസിലേക്ക് ചൂട്ടു കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ ജ്വാല യുവമോർച്ച ജില്ലാ പ്രസിഡന്‍റ് അർജുൻ വാസുദേവ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ. രാഹുൽ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ കെ.ബി. പ്രജിൽ, ഇരിട്ടി മണ്ഡലം പ്രസിഡന്‍റ് സി. രജീഷ്, വി.എം. പ്രശോഭ് എന്നിവർ പങ്കെടുത്തു. 

Kasaragod

നടുറോഡില്‍ ഉപേക്ഷിച്ച ലോറിയുടെ കാബിന്‍ വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു

കാഞ്ഞങ്ങാട്: അപകടമുണ്ടാക്കി കസ്റ്റഡിയിലെടുത്ത ടോറസ് ലോറിയുടെ കാബിന്‍ നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍. കാഞ്ഞങ്ങാട് ടിബി റോഡിലെ വാഹനങ്ങള്‍ക്ക് ഭീഷണിയാകുകയാണ് ഈ കാബിന്‍.

ഈ മാസം രണ്ടിന് ദേശീയപാതയില്‍ ആറങ്ങാടിയില്‍ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കുമ്പള ഷിറിയ സ്വദേശികളായ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുക്കുകയും ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ ലോറിയുടെ മുന്‍ഭാഗമായ കാബിനാണ് ഇപ്പോൾ രണ്ടു സ്ഥലങ്ങളിലായി അലക്ഷ്യമായി നിര്‍ത്തിയിട്ടിരിക്കുന്നത്. ലോറിയുടെ ഒരു ഭാഗം പൊലിസ് സ്റ്റേഷന് മുന്‍വശത്തും, കാബിന്‍ നെഹ്‌റു സ്മൃതി മണ്ഡപത്തിന് സമീപത്തെ ടിബി റോഡിലെ നടുറോഡിലുമാണ് ഇട്ടിരിക്കുന്നത്.

കുശാല്‍ നഗറില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് തിരിയുന്ന ഭാഗത്താണ് കാബിന്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ എതിര്‍വശത്ത് നിന്ന് വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയുന്നില്ലെന്നും വലിയ അപകട സാധ്യതയാണ് ഇതുണ്ടാക്കുന്നതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.

രാത്രികാലങ്ങളില്‍ വെളിച്ചക്കുറവുള്ളതിനാല്‍ അപകട സാധ്യത ഇരട്ടിയാകുകയാണ്. അപകടമുണ്ടാക്കിയ വാഹനം ഇത്തരത്തില്‍ ഗതാഗത തടസമുണ്ടാക്കുന്ന രീതിയില്‍ നടുറോഡില്‍ ഉപേക്ഷിച്ച പൊലീസ് നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. എത്രയും പെട്ടെന്ന് കാബിന്‍ റോഡില്‍നിന്ന് മാറ്റണമെന്നാണ് ഡ്രൈവര്‍മാരുടെയും ആവശ്യം.

 

 

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

മേരി മാത്യു

വണ്ടമറ്റം : പന്തക്കല്‍ മേരി മാത്യു (99) അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിന് വണ്ടമറ്റം സെന്‍റ് ജോര്‍ജ് പള്ളിയില്‍. പരേത ആയവന വടക്കുംപാടത്ത് കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ പി.സി. മാത്യു. മക്കള്‍: പരേതനായ ജയിംസ്, പോള്‍ (റിട്ട. പ്രഫസര്‍, എന്‍ജി. കോളജ് ഹസന്‍), ജോര്‍ജ് (റിട്ട. എയര്‍ഫോഴ്‌സ് ഓഫിസര്‍), മെര്‍ളി, ജോണ്‍ ( റിട്ട. കെഎസ്ആര്‍ടിസി‍), ലില്ലി, എല്‍സി, ആനീസ് (റിട്ട. നഴ്‌സിംഗ് സൂപ്രണ്ട്), സണ്ണി (റിട്ട. അധ്യാപകന്‍, ഡോണ്‍ബോസ്‌കോ സ്‌കൂള്‍ മണ്ണുത്തി), തങ്കച്ചന്‍ (റിട്ട. ഹെല്‍ത്ത് ഓഫിസര്‍), ഷാജു (റിട്ട. കെഎസ്ആര്‍ടിസി), ടോം (കുവൈറ്റ്), ജോയ്‌സ്. മരുമക്കള്‍: പരേതയായ ത്രേസ്യാമ്മ കടുവാക്കുഴിയില്‍ (മാറിക), സിസിലിയാമ്മ വടക്കേക്കൂറ്റ് കൂത്രപ്പിള്ളി (റിട്ട. പ്രഫസര്‍, ആര്‍ട്‌സ് & സയന്‍സ് കോളജ്, ഹസന്‍), മേരി ഇളയിടം (മേതിരി), ഉലഹന്നാന്‍ തേക്കനാല്‍ (പ്രസിഡന്‍റ്, ക്ഷീര സംഘം മാറിക), മാര്‍ഗരറ്റ് അരഞ്ഞാണിയില്‍ (നെയ്യശേരി), ചാക്കോച്ചന്‍ റാത്തപ്പിള്ളില്‍ (കല്ലൂര്‍ക്കാട് ), ജോസ് ശൗര്യാംമാക്കല്‍ (പള്ളിക്കാമുറി), സെബാസ്റ്റ്യന്‍ തയ്യില്‍ വഴിത്തല (റിട്ട. പഞ്ചായത്ത് സെക്രട്ടറി), റാണി ചുണ്ടാട്ട് കുളപ്പുറം (റിട്ട. അധ്യാപിക), മീന ചെമ്പരത്തിക്കല്‍ (മുതലക്കോടം), ജിന്‍സി കള്ളികാട്ട് (കോടിക്കുളം), ഷേര്‍ളി നെടുങ്കല്ലേല്‍ കുന്നം (നഴ്‌സ്, യുകെ), ബിനോയി പെരുമാനൂര്‍ (ചേര്‍പ്പുങ്കല്‍). പരേതനായ ഫാ. ജോര്‍ജ് പന്തക്കല്‍ ഭര്‍തൃ സഹോദരനാണ്.

തന്പി കരിക്കാട്ടൂർ

ചേർത്തല: കേരളത്തിലെ സീനിയർ മാഗസിൻ ജേർണലിസ്റ്റ് ചേർത്തല നഗരസഭ മൂന്നാം വാർഡ് ആരാധ്യഭവനിൽ തമ്പി കരിക്കാട്ടൂർ (ചാക്കോ വർഗീസ്-69) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ക്ലൈൻ ചാക്കോ (റിട്ട. നഴ്സ്). മക്കൾ: തനു ജയപാൽ (സൈക്കോളജിക്കൽ കൗൺസിലർ), തരുൺ (ദുബായ്). മരുമകൻ: ജയപാൽ (ദുബായ്). പരേതൻ ദീർഘകാലം കോട്ടയത്തും കോഴിക്കോട്ടും എറണാകുളത്തും വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. മാഗസിൻ ജേണലിസ്റ്റുകളുടെ സംഘടനയായ കേരള പ്രസ് അസോസിയേഷന്‍റെ പ്രസിഡന്‍റായിരുന്നു.

ഏലിയാമ്മ തോമസ്

എടത്വ: മണമേല്‍ ഏലിയാമ്മ തോമസ് (കുഞ്ഞമ്മ-81) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് എടത്വ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത കൈനകരി വള്ളപുരയ്ക്കല്‍ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ എം.ഡി. തോമസ്. മക്കള്‍: മേഴ്സി തോമസ് (റിട്ട. മിലിട്ടറി നഴ്സ്), എം.ടി. ദേവസ്യ (വിമുക്തഭടൻ), ജോസഫ് തോമസ് (സൗദി), ജോയിസ് തോമസ്. മരുമക്കള്‍: വി.കെ. ജോമോന്‍ വട്ടപറമ്പില്‍ അമ്പലപ്പുഴ (വിമുക്തഭടൻ), ലിസമ്മ ദേവസ്യ കുന്നേല്‍ പെരുംന്തുരുത്തി (ഗവ. നഴ്സ്, ഹരിദ്വാര്‍), മിനി ജോസഫ് മാളിയേക്കല്‍ തായങ്കരി (സെന്‍റ് അലോഷ്യസ് കോളജ് എടത്വ), ടി.ഡി. തോമസ് താഴൂര്‍ വടക്കേക്കര (താഴൂര്‍ ഇലക്‌ട്രിക്കല്‍സ് & സാനിറ്റേഴ്സ് ചങ്ങനാശേരി).

ജോയി തോമസ്

ആനിക്കാട് : ആവോലി കുളത്തിനാൽ ജോയി തോമസ് (79) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ആനിക്കാട് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ മേഴ്സി ജോയി മേരിലാൻഡ് കല്ലറങ്ങാട്ട് കുടുംബാംഗം. മക്കൾ: അറ്റ്ലസ് ജോയി, ഫാ. ഡോ. മാത്യു (ബിറ്റോയി) കുളത്തിനാൽ ഒസിഡി (റെക്‌ടർ, കർമലരാം തിയോളജി കോളജ്, ബംഗളൂരു), സിപ്സി, ഡിൻസി, സജി, എന്‍റോണി ജോയി, ഫിൻസി. മരുമക്കൾ: ബിറ്റോ പുൽപ്പറന്പിൽ, നിൽസൺ സിറിയക് മുട്ടേതാഴത്ത്, സജി തോമസ് ചേനംചിറയിൽ, ഡീനു മലേക്കുടി, ഷിജിൽ തോമസ് കിഴക്കേടത്ത്. മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിനു വസതിയിൽ കൊണ്ടുവരും.

സിസ്റ്റര്‍ പ്രിസ്‌ക തെക്കേമറ്റത്തില്‍ എസ്‌വിഎം

കോട്ടയം: വിസിറ്റേഷന്‍ സന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ പ്രിസ്‌ക എസ്‌വിഎം (91) അന്തരിച്ചു. സംസ്‌കാരം നാളെ 2.30ന് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് വിസിറ്റേഷന്‍ മഠം ചാപ്പലില്‍. ബ്രഹ്‌മമംഗലം തെക്കേമറ്റത്തില്‍ പരേതരായ പുന്നൂസ് - അന്നമ്മ ദമ്പതികളുടെ മകളാണ്. പരേത കിടങ്ങൂര്‍, ചമതച്ചാല്‍, കണ്ണങ്കര, മാലക്കല്ല്, പെരിക്കല്ലൂര്‍, ബൈസണ്‍വാലി, കല്ലറ, ചുങ്കം, എറണാകുളം, പൂഴിക്കോല്‍, പുന്നത്തുറ, പിറവം, പയസ് മൗണ്ട് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ ഉതുപ്പാന്‍, മത്തായി, ജേക്കബ്, ഏലിക്കുട്ടി, അന്നമ്മ, അച്ചാമ്മ. മൃതദേഹം നാളെ രാവിലെ ഒന്പതിനു കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് വിസിറ്റേഷന്‍ മഠം ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

എം.ജെ. മറിയാമ്മ

മണിമല: ചെങ്ങാലിക്കുടിയില്‍ എം.ജെ. മറിയാമ്മ (88, റിട്ട. ടീച്ചര്‍, എല്‍എഫ് എല്‍പി സ്‌കൂള്‍ മണിമല) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് മണിമല ഹോളി മാഗി ഫൊറോന പള്ളിയില്‍. പരേത മുട്ടാര്‍ മണലില്‍ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ സി.വി. ജോസഫ്. മക്കള്‍: ജോര്‍ജ് (റിട്ട. എഇഇ, കെഎസ്ഇബി), ടെസി (റിട്ട. സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മാടപ്പള്ളി). മരുമക്കള്‍: ബ്രൈറ്റ് അറയ്ക്കല്‍ (എരുമേലി), പരേതനായ ടോമി പുല്ലുകാട്ട് (പെരുമ്പനച്ചി). മൃതദേഹം ഇന്ന് രാവിലെ 10ന് ഭവനത്തില്‍ കൊണ്ടുവരും.

മേരി പോൾ

കടുത്തുരുത്തി : മ്യാലിൽ പുത്തൻപുരയിൽ മേരി പോൾ (91) അന്തരിച്ചു. സംസ്കാരം നാളെ 10ന് കടുത്തുരുത്തി സെന്‍റ് മേരീസ് ഫൊറാന പള്ളിയിൽ (താഴത്തുപള്ളി). പരേത പൊതി കടുവാളയിക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ പൈലോ. മക്കൾ: പരേതനായ ജോസ് പോൾ, ലിസി, മോളി, ജയമ്മ (ജോയിന്‍റ് ഡയറക്ടർ, സഹകരണ വകുപ്പ് കോട്ടയം), സിസ്റ്റർ റീന (ഇറ്റലി), ജോൺസൺ (ഹോട്ടൽ നവാര, മുട്ടുചിറ), റെജീന. മരുമക്കൾ: മിനി വയലാക്കൽ (പൂഴിക്കോൽ), പരേതനായ ടോമി കൊങ്ങംപുഴക്കാല (നന്പ്യാകുളം), ജോർജ് അപ്പക്കോട്ട് (പൂഴിക്കോൽ), ജിജി മണ്ണാറാത്ത് (വെള്ളികുളം), ബെന്നി കാഞ്ഞിരത്തുങ്കൽ (തുരുത്തിപ്പള്ളി).

ഏലിക്കുട്ടി ഏബ്രഹാം

മേലേചിന്നാർ : വട്ടത്തറയിൽ ഏലിക്കുട്ടി ഏബ്രഹാം (96) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് ഇൗട്ടിത്തോപ്പ് വിജയമാതാ പള്ളിയിൽ. ഭർത്താവ്: ഏബ്രഹാം. മക്കൾ: കുട്ടിയമ്മ, കുഞ്ഞുമോൻ, കുഞ്ഞൂഞ്ഞ്, ജോയി, ലിസി, ടോമി, സിബി, സിസ്റ്റർ ലിറ്റി മരിയ എഫ്സിസി (വെള്ളയാംകുടി). മരുമക്കൾ: തങ്കച്ചൻ കന്നാലിൽ (ഇരട്ടയാർ), കുട്ടിയമ്മ പുതുപ്പറന്പിൽ (പള്ളിക്കത്തോട്), മേരി മല്ലപ്പള്ളിൽ (ഇലപ്പള്ളി), പീയൂസ് നെല്ലിമലയിൽ (മേലേചിന്നാർ), റോസമ്മ അന്പാട്ട് (മേലേചിന്നാർ), ജീന പറപ്പള്ളിൽ (മഞ്ഞപ്പാറ), പരേതയായ ലീലാമ്മ നടുക്കത്താഴെ (ചോലത്തറ). ഫാ. ജോമോൻ വട്ടത്തറയിൽ (കോഴിമല സെന്‍റ് ജോസഫ് പള്ളി വികാരി), സിസ്റ്റർ അലീന എഫ്സിസി, സിസ്റ്റർ അമല എഫ്സിസി എന്നിവർ കൊച്ചുമക്കളാണ്.

സിസ്റ്റര്‍ ഡയസി അത്തിക്കല്‍ എംഎസ്‌ഐ

കരിമണ്ണൂര്‍: പരേതരായ അത്തിക്കല്‍ ഉലഹന്നാൻ - ബ്രജിറ്റ് ദന്പതികളുടെ മകള്‍ സിസ്റ്റര്‍ ഡയസി എംഎസ്‌ഐ (87) അന്തരിച്ചു. സംസ്‌കാരം നാളെ 2.30ന് ആന്ധ്ര വേഗവാരം സെന്‍റ് ഡാമിയന്‍ കോണ്‍വന്‍റ് സെമിത്തേരിയില്‍. പരേത ആന്ധ്രയില്‍ 65 വര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ അധ്യാപികയായും ആദിവാസികള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: സിസ്റ്റര്‍ ട്രീസ ജോസ് എഫ്‌സിസി, മേരി ജോസ് മക്കോളില്‍ (വാഴക്കുളം), പരേതരായ മത്തക്കൊച്ച് (കരിമണ്ണൂര്‍) ഇമ്മാനുവല്‍ (റായ്പൂര്‍), ഫാ. ഫ്രാന്‍സീസ് അത്തിക്കല്‍, ഫാ. പയസ് അത്തിക്കല്‍, ജോസ് (കരിമണ്ണൂര്‍).

വര്‍ഗീസ് വര്‍ഗീസ്

മേമടങ്ങ്: താഴ്ത്തൂട്ട് വര്‍ഗീസ് വര്‍ഗീസ് (96) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് അരിക്കുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ മറിയക്കുട്ടി നാറാണത്ത് കുടുംബാംഗം. മക്കള്‍: ലീല, മേരി, പരേതയായ ഗ്രേസി, സണ്ണി (റിട്ട. കെഎസ്ആര്‍ടിസി ), ഷൈനി, ജയിന്‍ (റിട്ട. കെഎസ്ഇബി). മരുമക്കള്‍: പരേതനായ ജോസ് പണ്ടാരത്തി കുടിയില്‍, പരേതനായ ജോസ് പുളിക്കലകത്ത്, തോമസ് മോളേകുന്നേല്‍, ട്രീസ കണ്ണിക്കാട്ട്, സെബാസ്റ്റ്യന്‍ പെരുമന, ലിസി കുഴിക്കാട്ടുമ്യാലില്‍.

അച്ചാമ്മ അഗസ്റ്റിന്‍

പൊന്നന്താനം : വേലംകുന്നേല്‍ അച്ചാമ്മ അഗസ്റ്റിന്‍ (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് പൊന്നന്താനം സെന്‍റ് പീറ്റേഴ്സ് & പോള്‍സ് പള്ളിയില്‍. പരേത നെടിയശാല കൂട്ടുങ്കല്‍ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ ജോസഫ് അഗസ്റ്റിന്‍ (അപ്പച്ചന്‍). മക്കള്‍ ജോയി, തോമസ്, മേരിക്കുട്ടി, വിന്‍സന്‍റ് (ഐഎച്ച്ആര്‍ഡി മുട്ടം), ബിജി. മരുമക്കള്‍: എല്‍സി കളപ്പുരയ്ക്കല്‍ (നാകപ്പുഴ), റോസിലി പുതുക്കള്ളില്‍ (കരിമണ്ണൂര്‍), ജോസുകുട്ടി ജോസ് മാവേലിക്കുന്നേല്‍ (കലൂര്‍), റോസ്‌ലിന്‍ ഓടയ്ക്കല്‍ (ഇളംദേശം), ബിജു ജോര്‍ജ് കാരാംകുന്നേല്‍ (മുട്ടം).

ചിന്നമ്മ ജോർജ്

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കൊച്ചുകുടിയിൽ ചിന്നമ്മ ജോർജ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മാറാടി കുരുക്കുന്നപുരം സെന്‍റ് മേരീസ് പള്ളി കുടുംബ കല്ലറയിൽ. പരേത തട്ടക്കുഴ ആടുപാറയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.വി. ജോർജ്. മക്കൾ: സൂസി വർഗീസ്, റോയ് ജോർജ് (നാചുറ ബാഗ്‌സ്), ഫിലിപ് ജോർജ് (ഗ്ലോബൽ ടയേഴ്‌സ്). മരുമക്കൾ: പരേതനായ കുര്യൻ വർഗീസ് പ്ലാപ്പിള്ളിൽ വെട്ടിത്തറ, ജീന റോയ് പള്ളിമാലിൽ കോതമംഗലം, ജെയ്‌നി ഫിലിപ്‌ നിരപ്പേതോട്ടത്തിൽ ഉദയംപേരൂർ.

സിറിയക് മാത്യു പൊട്ടങ്കൽ

തൊണ്ടിയിൽ: പൊട്ടങ്കൽ സിറിയക് മാത്യു (പാപ്പച്ചൻ- 93) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പേരാവൂർ സെന്‍റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. ഭാര്യ: പരേതയായ മേരി സിറിയക് ആനക്കല്ലിൽ കുടുംബാംഗം. മക്കൾ: മാത്യു (തങ്കച്ചൻ), ജോർജ് (സോമി), സണ്ണി (പ്രസിഡന്‍റ്, തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക്), ബിന്ദു, നോബിൾ (അമ്പിളി). മരുമക്കൾ: മേരിക്കുട്ടി (മണ്ണൂർ), ജിഷ എന്നിരിയിൽ, ജെസി കാരിക്കകുന്നേൽ, മാമച്ചൻ മണിമലനിരപ്പേൽ, പ്രിറ്റി പുളിക്കശേരിയിൽ.

മാത്യു പരയ്ക്കാട്ട്

മണിക്കടവ്: മലയോര മേഖലയിലെ പ്രമുഖ സഹകാരിയും പൊതുപ്രവർത്തകനുമായിരുന്ന പി.എം. മാത്യു പരയ്ക്കാട്ട് (81) അന്തരിച്ചു. നാളെ രാവിലെ എട്ടുമുതൽ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം നാലിന് മണിക്കടവ് സെന്‍റ് തോമസ് പള്ളിയിൽ സംസ്കരിക്കും. ദീർഘകാലം നുച്യാട് സർവീസ സഹകരണ ബാങ്ക് സെക്രട്ടറി, പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഉളിക്കൽ പഞ്ചായത്തംഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും കോൺഗ്രസ് ഇരിക്കൂർ ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ത്രേസ്യാമ്മ മാത്യു എടത്തിനാൽ കുടുംബാംഗം. മക്കൾ: മനോജ് (യുഎസ്എ), ബിനോയ് (മണിക്കടവ്), ജിമ്മി (ദുബായ്). മരുമക്കൾ: ബോബി ചാമക്കാലായിൽ (ഉദയഗിരി), രേഖ പുളിമൂട് (നെയ്യാറ്റിൻകര). സഹോദരങ്ങൾ: മേരി ലൂക്കോസ് മുണ്ടപ്ലാക്കൽ (പരിയാരം), ജോണ്‍ (റിട്ട. അധ്യാപകൻ, സെന്‍റ് തോമസ് എച്ച്എസ്, മണിക്കടവ്, സഞ്ചാര സാഹിത്യകാരൻ), തോമസ് (റിട്ട. അധ്യാപകൻ, മണിക്കടവ്), ബേബി (റിട്ട. അധ്യാപകൻ, വാണിയപ്പാറ), ജോർജ് മണിക്കടവ് (റിട്ട. മുഖ്യാധ്യാപകൻ, നെല്ലിക്കാംപൊയിൽ എൽപി സ്കൂൾ), സണ്ണി (അധ്യാപകൻ, ഉത്തർപ്രദേശ്).

സിസ്റ്റർ ലൂയീസ എംഎസ്എംഐ

നെല്ലിക്കുറ്റി: എംഎസ്എംഐ സന്യാസിനി സമൂഹത്തിന്‍റെ സാൻജോസ് പ്രൊവിൻസിലെ അംഗമായ സിസ്റ്റർ ലൂയീസ (77) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് 10.30ന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റത്തിന്‍റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം നെല്ലിക്കുറ്റി സീയോൺ കോൺവെന്‍റ് സെമിത്തേരിയിൽ. കുളക്കാട് മണ്ണാർകുളത്ത് പരേതരായ മാത്യു-ത്രേസ്യ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോസുകുട്ടി, സിസ്റ്റർ കുസുമം, തങ്കമ്മ, ബാബു, സാലി, ജെസിക്കുട്ടി, ഡോൽഫി, സോണി, പരേതരായ അപ്പച്ചൻ, ‌തങ്കച്ചൻ, മേരിക്കുട്ടി, ജോണി. നെല്ലിക്കുറ്റി, കുളത്തുവയൽ, ചന്ദനക്കാംപാറ, മേരിഗിരി, തലശേരി, എണ്ണപ്പാറ, കോട്ടൂർ, ശാന്തിനഗർ, താഴൂർ, അടോട്ടുകയ, നിർമലഗിരി, പരിയാരം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എംഎസ്എംഐ പരിയാരം കോൺവെന്‍റിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

മേരി

കരുവഞ്ചാൽ: ആദ്യകാല കുടിയേറ്റ കർഷക കുടുംബാംഗം ചേന്നോത്തിൽ മേരി (79) അന്തരിച്ചു. സംസ്കാരം 17ന് 9.30 ന് വായാട്ടുപറമ്പ് സെന്‍റ് ജോസഫ് ഫൊറോന പള്ളിയിൽ. പരേത ബാലപുരം ആനിത്തോട്ടത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ സി.ഒ. തോമസ്. മക്കൾ: തോമസ് (ജോഷി, കല്ലൊടി), സജി (യുഎസ്എ), ബിജു (കരുവഞ്ചാൽ), അനീഷ്, ഷീബ, ഷിജി, ബിജി. മരുമക്കൾ: എൽസമ്മ അട്ടിക്കൽ, മിനി കുഞ്ചറക്കാട്ട്, ജീന ആലപ്പാട്ട്കുന്നേൽ, ബെന്നി കൊച്ചുപറമ്പിൽ, മനോജ് തുണ്ടിയിൽ, ബിനോയ് തുളുശേരി, സൗമ്യ കറ്റോട്ട്.

കല്യാണി അമ്മ

രാജപുരം: കുടുംബൂർ അരിമ്പ്യയിലെ കനക്കരംക്കോടി കല്യാണി അമ്മ (97) അന്തരിച്ചു.ഭർത്താവ്: പരേതനായ ചേവിരി ചന്തു നായർ. മക്കൾ: ഓമന, ലക്ഷ്മി, രാധാകൃഷ്ണൻ, സുമതി, മോഹനൻ, സംശല, രവീന്ദ്രൻ, പരേതരായ ഭാർഗവി, നളിനി. മരുമക്കൾ: ലത, ശ്രീജ, ദിവ്യ, എം. നാരായണൻ നായർ (ബന്തടുക്ക), കെ.പി. രാഘവൻ നായർ (കരക്കയടുക്കം), പരേതരായ കെ. കുമാരൻ നായർ (പാക്കം), സി.ബാലകൃഷ്ണൻ നായർ (പ്ലാവുള്ളകയ), പി.കുഞ്ഞമ്പു നായർ (തടിച്ചലുംബര), എം.ബാലകൃഷ്ണൻ നായർ (ബന്തടുക്ക).

മാധവൻ നായർ

തട്ടുമ്മൽ : മലയോരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് പൊടവടുക്കം മുണ്ടാത്ത് മാധവൻ നായർ (88) അന്തരിച്ചു. ബളാൽ ബ്ലോക്ക് കോൺസ് പ്രസിഡന്‍റ്, കോടോം-ബേളൂർ മണ്ഡലം പ്രസിഡന്‍റ്, ഡിസിസി മെംബർ, കോടോം-ബേളൂർ പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശാന്തകുമാരി. മകൻ: മുരളീധരൻ. മരുമകൾ: ശ്രുതി. സഹോദരങ്ങൾ: കാർത്യായനിയമ്മ, പരേതരായ നാരായണിയമ്മ, കുഞ്ഞമ്പു നായർ, മാധവിഅമ്മ, കല്യാണിഅമ്മ, കുഞ്ഞിരാമൻ നായർ, നാരായണൻ നായർ, പദ്മാവതിഅമ്മ.

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

12-09-2026

'സംസ്‌കാരം സ്ത്രീയുടെ വസ്ത്രങ്ങളിൽ മാത്രമാണോ?'; സൈബർ ആക്രമണങ്ങൾക്കെതിരേ ഐശ്വര്യ ലക്ഷ്മി

സ്ത്രധാരണത്തിന്‍റെ പേരിൽ തനിക്കെതിരേ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണങ്ങളിലും ട്രോളുകളിലും പ്രതികരണവുമായി നടി ഐശ്വര്യ ലക്ഷ്മി. സാംസ്കാരിക മൂല്യങ്ങളെക്കുറിച്ചും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ചൂടേറിയ ചർച്ചകൾക്കു വഴിതുറക്കുന്നതായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.

 

തന്‍റെ വസ്ത്രങ്ങളുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐശ്വര്യ ലക്ഷ്മി ശക്തമായ നിലപാടു വ്യക്തമാക്കിയത്: 'സ്ത്രീയുടെ വസ്ത്രധാരണത്തിലോ, ശരീരഭാഗങ്ങളിലോ മാത്രമാണോ സംസ്കാരം നിലനിൽക്കുന്നത്?' വ്യക്തി സ്വാതന്ത്ര്യത്തെയും വസ്ത്രധാരണത്തെയും ഇത്തരം ഇടുങ്ങിയ ചിന്താഗതികളിലൂടെ അളക്കാൻ ശ്രമിക്കുന്നതു നിർഭാഗ്യകരമാണെന്നും താരം അഭിപ്രായപ്പെട്ടു.

അധിക്ഷേപങ്ങൾ വ്യക്തിപരമായി ബാധിക്കാറില്ല. സമൂഹം എത്രത്തോളം സ്ത്രീവിരുദ്ധമാണെന്നാണ് ഇത്തരം മാനസികാവസ്ഥ ചൂണ്ടിക്കാണിക്കുന്നത്. ഒരു വ്യക്തിയുടെ വസ്ത്രമല്ല, അവരുടെ ചിന്തയും പ്രവൃത്തിയുമാണു സംസ്കാരത്തിന്‍റെ അടയാളമെന്നും സോഷ്യൽ മീഡിയയിലെ ഇത്തരം കാപട്യങ്ങളെ പൂർണമായും തള്ളുകയാണെന്നും താരം വ്യക്തമാക്കി.

മലയാളത്തിലും തമിഴിലുമായി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. നിലപാടുകളിൽ എപ്പോഴും വ്യക്തത പുലർത്തുന്ന താരം, മുൻപും സിനിമയ്ക്കുള്ളിലെയും പുറത്തെയും സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരേ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.

12-09-2026

'സംസ്‌കാരം സ്ത്രീയുടെ വസ്ത്രങ്ങളിൽ മാത്രമാണോ?'; സൈബർ ആക്രമണങ്ങൾക്കെതിരേ ഐശ്വര്യ ലക്ഷ്മി

സ്ത്രധാരണത്തിന്‍റെ പേരിൽ തനിക്കെതിരേ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണങ്ങളിലും ട്രോളുകളിലും പ്രതികരണവുമായി നടി ഐശ്വര്യ ലക്ഷ്മി. സാംസ്കാരിക മൂല്യങ്ങളെക്കുറിച്ചും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ചൂടേറിയ ചർച്ചകൾക്കു വഴിതുറക്കുന്നതായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.

 

തന്‍റെ വസ്ത്രങ്ങളുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐശ്വര്യ ലക്ഷ്മി ശക്തമായ നിലപാടു വ്യക്തമാക്കിയത്: 'സ്ത്രീയുടെ വസ്ത്രധാരണത്തിലോ, ശരീരഭാഗങ്ങളിലോ മാത്രമാണോ സംസ്കാരം നിലനിൽക്കുന്നത്?' വ്യക്തി സ്വാതന്ത്ര്യത്തെയും വസ്ത്രധാരണത്തെയും ഇത്തരം ഇടുങ്ങിയ ചിന്താഗതികളിലൂടെ അളക്കാൻ ശ്രമിക്കുന്നതു നിർഭാഗ്യകരമാണെന്നും താരം അഭിപ്രായപ്പെട്ടു.

അധിക്ഷേപങ്ങൾ വ്യക്തിപരമായി ബാധിക്കാറില്ല. സമൂഹം എത്രത്തോളം സ്ത്രീവിരുദ്ധമാണെന്നാണ് ഇത്തരം മാനസികാവസ്ഥ ചൂണ്ടിക്കാണിക്കുന്നത്. ഒരു വ്യക്തിയുടെ വസ്ത്രമല്ല, അവരുടെ ചിന്തയും പ്രവൃത്തിയുമാണു സംസ്കാരത്തിന്‍റെ അടയാളമെന്നും സോഷ്യൽ മീഡിയയിലെ ഇത്തരം കാപട്യങ്ങളെ പൂർണമായും തള്ളുകയാണെന്നും താരം വ്യക്തമാക്കി.

മലയാളത്തിലും തമിഴിലുമായി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. നിലപാടുകളിൽ എപ്പോഴും വ്യക്തത പുലർത്തുന്ന താരം, മുൻപും സിനിമയ്ക്കുള്ളിലെയും പുറത്തെയും സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരേ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

12-09-2026

അഭിഷേക് നായർക്ക് അമേരിക്കൻ വാട്ടർ വർക്സ് അസോസിയേഷന്‍റെ മികച്ച അവതരണത്തിനുള്ള പുരസ്കാരം

വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ ജലമേഖലയിലെ പ്രമുഖ പ്രഫഷണൽ സംഘടനയായ അമേരിക്കൻ വാട്ടർ വർക്സ് അസോസിയേഷന്‍റെ (AWWA) ഒഹായോ സെക്ഷൻ നൽകുന്ന “Technical Program Award - Best Presentation at an Annual Conference” പുരസ്കാരം മലയാളിയായ അഭിഷേക് വി. നായർക്ക് ലഭിച്ചു.

2025-ൽ ക്ലീവ്ലൻഡിൽ നടന്ന One Water Conference-ൽ അവതരിപ്പിച്ച “Taking the ‘Forever’ Out of ‘Forever Chemicals’: A Review of Destructive Technologies for PFAS Treatment” എന്ന സാങ്കേതിക അവതരണത്തിനാണ് അംഗീകാരം.

Brian Yates-നൊപ്പമാണ് അഭിഷേക് പുരസ്കാരം പങ്കിടുന്നത്.

പരിസ്ഥിതിയിലും കുടിവെള്ള സ്രോതസുകളിലും ദീർഘകാലം നിലനിൽക്കുന്ന PFAS (Per- and Polyfluoroalkyl Substances) എന്നറിയപ്പെടുന്ന ‘Forever Chemicals’ നശിപ്പിക്കുന്നതിനുള്ള വിവിധ നൂതന സാങ്കേതികവിദ്യകളെ വിലയിരുത്തുന്നതായിരുന്നു അവതരണത്തിന്‍റെ പ്രമേയം.

2025 One Water Conference-ലേക്ക് ലഭിച്ച ഏകദേശം 270 abstracts-ൽ നിന്ന് 86 അവതരണങ്ങളാണ് peer-review നടപടിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. അവയിൽ ഉൾപ്പെട്ട അഭിഷേകിന്‍റെ അവതരണത്തിനാണ് പിന്നീട് Ohio Section AWWA Technical Program Committee-യുടെ അംഗീകാരമായി മികച്ച അവതരണത്തിനുള്ള പുരസ്കാരം ലഭിച്ചത്.

നിലവിൽ അമേരിക്കയിലെ ഒഹായോയിൽ ജല-മലിനജല മേഖലയിലെ എൻജിനിയറായി പ്രവർത്തിക്കുന്ന അഭിഷേക്, ജലവിതരണം, ജലശുദ്ധീകരണം, മലിനജല ശുദ്ധീകരണം, PFAS തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സാങ്കേതിക പഠനങ്ങളിലും സജീവമാണ്. സിവിൽ എൻജിനിയറിംഗിൽ ബിരുദവും മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുള്ള അഭിഷേകിന് എൻജിനിയറിംഗ് മേഖലയിൽ ഏകദേശം ഒൻപത് വർഷത്തെ പ്രവൃത്തിപരിചയമുണ്ട്.

ഓഗസ്റ്റ് 19-ന് സിൻസിനാറ്റിയിൽ നടന്ന One Water Conference-ലെ OAWWA Member Appreciation Luncheon-ൽ പുരസ്കാരം സമ്മാനിച്ചത്.

12-09-2026

തിരുവനന്തപുരം സ്വദേശി നാട്ടിലേക്ക് മടങ്ങി; സഹായഹസ്തവുമായി ഒഐസിസി കുവൈറ്റ് കെയർ ടീം

കുവൈറ്റ് സിറ്റി: എട്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മിനി പുഷ്പറാണിക്ക് ആശ്വാസമായി ഒഐസിസി കുവൈറ്റ് കെയർ ടീമിന്‍റെ ഇടപെടൽ.

കുവൈറ്റിൽ ഗാർഹിക തൊഴിലെടുക്കുന്നതിനിടയിൽ വീണുണ്ടായ അപകടത്തിൽ കാലുകൾക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ മിനി, ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം ഉടലെടുത്തതോടെയാണ് ഒഐസിസി കെയർ ടീം രംഗത്തിറങ്ങിയത്.

ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ യാത്രാ രേഖകളും നിയമപരമായ നടപടികളും ഇവർ ദ്രുതഗതിയിൽ പൂർത്തിയാക്കി. തുടർന്ന് ജസീറ എയർവേയ്‌സ് വിമാനത്തിൽ മിനിയെ നാട്ടിലേക്ക് അയക്കാനുള്ള മുഴുവൻ യാത്രാക്രമീകരണങ്ങളും സംഘം ഏകോപിപ്പിച്ചു.

നാട്ടിലെ വിമാനത്താവളത്തിൽ എത്തിയ ശേഷം സ്വന്തം വീട്ടിൽ സുരക്ഷിതമായി എത്തിക്കുന്നതിനായി നോർക്ക റൂട്ട്സിന്‍റെ സൗജന്യ ആംബുലൻസ് സേവനവും കെയർ ടീം ഉറപ്പാക്കിയിട്ടുണ്ട്.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

12-09-2026

അഭിഷേക് നായർക്ക് അമേരിക്കൻ വാട്ടർ വർക്സ് അസോസിയേഷന്‍റെ മികച്ച അവതരണത്തിനുള്ള പുരസ്കാരം

വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ ജലമേഖലയിലെ പ്രമുഖ പ്രഫഷണൽ സംഘടനയായ അമേരിക്കൻ വാട്ടർ വർക്സ് അസോസിയേഷന്‍റെ (AWWA) ഒഹായോ സെക്ഷൻ നൽകുന്ന “Technical Program Award - Best Presentation at an Annual Conference” പുരസ്കാരം മലയാളിയായ അഭിഷേക് വി. നായർക്ക് ലഭിച്ചു.

2025-ൽ ക്ലീവ്ലൻഡിൽ നടന്ന One Water Conference-ൽ അവതരിപ്പിച്ച “Taking the ‘Forever’ Out of ‘Forever Chemicals’: A Review of Destructive Technologies for PFAS Treatment” എന്ന സാങ്കേതിക അവതരണത്തിനാണ് അംഗീകാരം.

Brian Yates-നൊപ്പമാണ് അഭിഷേക് പുരസ്കാരം പങ്കിടുന്നത്.

പരിസ്ഥിതിയിലും കുടിവെള്ള സ്രോതസുകളിലും ദീർഘകാലം നിലനിൽക്കുന്ന PFAS (Per- and Polyfluoroalkyl Substances) എന്നറിയപ്പെടുന്ന ‘Forever Chemicals’ നശിപ്പിക്കുന്നതിനുള്ള വിവിധ നൂതന സാങ്കേതികവിദ്യകളെ വിലയിരുത്തുന്നതായിരുന്നു അവതരണത്തിന്‍റെ പ്രമേയം.

2025 One Water Conference-ലേക്ക് ലഭിച്ച ഏകദേശം 270 abstracts-ൽ നിന്ന് 86 അവതരണങ്ങളാണ് peer-review നടപടിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. അവയിൽ ഉൾപ്പെട്ട അഭിഷേകിന്‍റെ അവതരണത്തിനാണ് പിന്നീട് Ohio Section AWWA Technical Program Committee-യുടെ അംഗീകാരമായി മികച്ച അവതരണത്തിനുള്ള പുരസ്കാരം ലഭിച്ചത്.

നിലവിൽ അമേരിക്കയിലെ ഒഹായോയിൽ ജല-മലിനജല മേഖലയിലെ എൻജിനിയറായി പ്രവർത്തിക്കുന്ന അഭിഷേക്, ജലവിതരണം, ജലശുദ്ധീകരണം, മലിനജല ശുദ്ധീകരണം, PFAS തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സാങ്കേതിക പഠനങ്ങളിലും സജീവമാണ്. സിവിൽ എൻജിനിയറിംഗിൽ ബിരുദവും മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുള്ള അഭിഷേകിന് എൻജിനിയറിംഗ് മേഖലയിൽ ഏകദേശം ഒൻപത് വർഷത്തെ പ്രവൃത്തിപരിചയമുണ്ട്.

ഓഗസ്റ്റ് 19-ന് സിൻസിനാറ്റിയിൽ നടന്ന One Water Conference-ലെ OAWWA Member Appreciation Luncheon-ൽ പുരസ്കാരം സമ്മാനിച്ചത്.

12-09-2026

9/11 ഭീകരാക്രമണത്തിന്‍റെ 25-ാം വാർഷികം: ലോകത്തെ മാറ്റിമറിച്ച കറുത്ത ദിവസത്തെ ഓർത്ത് ജർമനി

 

ബെർലിൻ: ചരിത്രത്തിൽ ഒരിക്കലും മായാത്ത കറുത്ത ഏടായി മാറിയ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിന് കാൽനൂറ്റാണ്ട്. ലോകത്തെ മുഴുവൻ ഞെട്ടിച്ച 9/11 ഭീകരാക്രമണത്തിന്‍റെ 25-ാം വാർഷികത്തിൽ അന്നത്തെ സംഭവങ്ങളും അവ ലോകരാഷ്ട്രങ്ങളിൽ വരുത്തിയ ദൂരവ്യാപകമായ മാറ്റങ്ങളും പുനർവായിക്കുകയാണ് ജർമനിയടക്കമുള്ള രാജ്യങ്ങൾ.

ന്യൂയോർക്കിലെ ഇരട്ടഗോപുരങ്ങൾ തകർന്നു വീഴുന്ന ദൃശ്യങ്ങൾ കണ്ട് വിറങ്ങലിച്ചു നിന്ന ലോകത്തോട് അന്നത്തെ (1999 - 2004) ജർമൻ പ്രസിഡന്‍റായിരുന്ന യൊഹാനസ് റൗ പറഞ്ഞത് "ഈ ദിവസം ലോകത്തെ മാറ്റിമറിച്ചിരിക്കുന്നു' എന്നായിരുന്നു.

ആ ഭീകരാക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ട ഏകദേശം 3,000 പേരിൽ 92 രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടായിരുന്നു. അതിൽ 11 പേർ ജർമൻ പൗരന്മാരായിരുന്നു എന്നത് രാജ്യത്തിന് ഏൽപ്പിച്ച ആഘാതം വലുതായിരുന്നു.

ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച "ഹാംബർഗ് സെൽ' എന്ന ഭീകരസംഘത്തിന്‍റെ കേന്ദ്രം ജർമനിയായിരുന്നു എന്നത് രാജ്യാന്തരതലത്തിൽ വലിയ സുരക്ഷാ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

അൽ-ഖ്വെയ്ദ ബന്ധമുള്ള ഈ സംഘത്തിന്‍റെ സൂത്രധാരൻ മുഹമ്മദ് അത്ത ഉൾപ്പെടെയുള്ളവർ ഹാംബുർഗിലാണ് താമസിച്ചിരുന്നത്. ഈ സംഭവത്തിന് പിന്നാലെ ജർമ്മൻ സർക്കാർ ആഭ്യന്തര സുരക്ഷ ശക്തമാക്കുകയും കടുത്ത നിയമ നിർമ്മാണങ്ങൾ നടപ്പിലാക്കുകയും ചെയ്തു.

ഭീകരവാദത്തിനെതിരേ സമാനതകളില്ലാത്ത ഐക്യദാർഢ്യമാണ് അന്നത്തെ ചാൻസലർ ഗെഹാർഡ് ഷ്രോഡർ അമേരിക്കയ്ക്ക് വാഗ്ദാനം ചെയ്തത്. തുടർന്ന് രാജ്യത്ത് ആന്‍റി-ടെററിസം നിയമങ്ങൾ പ്രാബല്യത്തിൽ വരികയും സുരക്ഷാ ഏജൻസികളുടെ അധികാരങ്ങൾ വർധിപ്പിക്കുകയും ചെയ്തു.

എങ്കിലും മുറാദ് കുർനാസ് പോലുള്ള ജർമ്മൻ പൗരന്മാർ ഗുവാന്തനാമോ തടങ്കൽ പാളയത്തിൽ അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ പിന്നീട് ജർമൻ രാഷ്ട്രീയത്തിലും വലിയ കോളിളനങ്ങൾ സൃഷ്ടിച്ചിരുന്നു.

ഭീകരവാദത്തിനെതിരേയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ താലിബാനു എതിരായ യുദ്ധത്തിലും ജർമൻ സൈന്യമായ ബുണ്ടസ്‌വേർ പങ്കാളിയായി. രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന ആ സംഘർഷത്തിൽ നിരവധി അന്താരാഷ്ട്ര സൈനികർക്കൊപ്പം ജർമൻ സൈനികർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

25 വർഷങ്ങൾക്കിപ്പുറവും 9/11 വരുത്തിയ ആഘാതങ്ങളും ഭീകരവാദത്തിനെതിരേയുള്ള കരുതലും ലോകരാഷ്‌‌ട്രങ്ങൾ അതീവ ഗൗരവത്തോടെയാണ് ഓർമിക്കുന്നത്.

11-09-2026

ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്‍റ് ശനിയാഴ്ച മെൽബണിൽ

മെൽബൺ: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌ടോറിയ കേരള ചാപ്റ്റർ മെൽബണിൽ ഫുട്ബോൾ ‌ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.

ശനിയാഴ്ച മെൽബൺ കീസ്ബൊറോയിലുള്ള ടാറ്റഴ്സൺ പാർക്ക് സിന്തെറ്റിക് ഗ്രൗണ്ടിൽ വച്ചാണ് സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഒന്നാം സമ്മാനമായി $ 2500 എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി $1000 ട്രോഫിയും നൽകും. $ 350 ആണ് രജിസ്ട്രേഷൻ ഫീസ്.

മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞതായി ടൂർണമെന്‍റ് കോഓർഡിനേറ്റർമാരായ ഇന്നസെന്‍റ് ജോർജ്, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.

പരിപാടികൾക്ക് ഐഒസി ഓസ്‌ട്രേലിയ കേരളം ചാപ്റ്റർ പ്രസിഡന്‍റ് പി.വി. ജിജേഷ്, ഐഒസി ഓസ്‌ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, സെക്രട്ടറി ബിജു സ്‌കറിയ, വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ റോബിൻ ജോസഫ്, ഇന്നസെന്‍റ ജോർജ്, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, കുര്യൻ പുന്നൂസ്, പോളി ചിറമേൽ, രാജി സാജു, സോണിഷ് ഇഞ്ചെനാനിയെൽ, റോഷൻ തോട്ടപ്പള്ളി, അനിഷ മാണി, ഷൈജു ദേവസി, മനോജ് ഗുരുവായൂർ, ജിനു ജോസ്, സുൽജിത് മൂസാൻ, ഷാജി ഷാഹുൽ ഹമീദ്, ബെന്നി കൊച്ചുമുട്ടം, അലൻ എബ്രഹാം, ലിജോ കുടിലിൽ, ലിക്കു ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടക കമ്മിറ്റി നേതൃത്വം നൽകും.

09-09-2026

മയൂർ വിഹാർ ഫേസ് ത്രീയിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ ഒന്നിന്

ന്യൂഡൽഹി: ഡൽഹിയിലെ ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിൽ മയൂർ വിഹാർ ഫേസ് ത്രീയിലെ എ-വൺ പാർക്കിൽ അരങ്ങേറും. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

ഒക്ടോബർ 31ന് രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം ആറിന് ദീപാരാധന, ശനിദോഷ നിവാരണ പൂജ, ആത്മീയ പ്രഭാഷണം, ലഘു ഭക്ഷണം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

നവംബർ ഒന്നിന് രാവിലെ 5.30ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ, ഭദ്രദീപം തെളിയിക്കൽ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, ചക്കുളം കാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥന.

തുടർന്ന് 9:30നു പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും. മഹാ കലശാഭിഷേകം, വിദ്യാകലശം എന്നിവയും അരങ്ങേറും. തുടർന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, ഉച്ച ദീപാരാധന, അന്നദാനം എന്നിവയുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്: 8130595922, 9810477949, 9650699114.

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

12-09-2026

'ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നാൽ എന്‍റേതായ സ്വാതന്ത്ര്യവും വേണം'; 'ജെൻ സീ'യുടെ 'പ്രണയ' കാഴ്ചപ്പാടുകൾ

പ്രണയം സത്രീ-പുരുഷ ഹൃദയങ്ങളുടെ മഹോത്സവമാണ്! ഒരാൾ ആത്മാവിന്‍റെ ഭാഷയിൽ സംസാരിക്കുന്നത് അനുരാഗത്തിലാകുമ്പോൾ മാത്രമാണ്. പ്രണയം മരണത്തെപ്പോലെ ശക്തമാണ്, മഹാസമുദ്രങ്ങൾക്കുപോലും അണയ്ക്കാൻ കഴിയാത്ത ജ്വാല! പ്രണയത്തെയും വ്യക്തിബന്ധങ്ങളെയും കുറിച്ചുള്ള പരമ്പരാഗത സങ്കൽപങ്ങളിൽ വലിയ മാറ്റങ്ങളാണ് 'ജെൻ സീ' തലമുറയിൽ സംഭവിക്കുന്നത്. പങ്കാളിക്കായി സ്വന്തം വ്യക്തിത്വം പൂർണമായും അടിയറവുവയ്ക്കുന്ന പഴയ രീതിക്കു പകരം, പ്രണയത്തിലും സ്വന്തമായ ഇടവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന രീതിയാണു പുതിയ തലമുറ സ്വീകരിക്കുന്നത്. ഇതു വ്യക്തികളുടെ മാനസികാരോഗ്യത്തിനും ദീർഘകാല ബന്ധങ്ങളുടെ നിലനിൽപിനും സഹായകരമാണെന്നു മാനസികാരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

 

ബന്ധങ്ങളിൽ ഒന്നിച്ചു സമയം ചെലവഴിക്കുന്നതും പരസ്പരം ആശ്രയിക്കുന്നതും സ്വാഭാവികമാണെങ്കിലും, ഒരു വ്യക്തിയുടെ സ്വന്തം താത്പര്യങ്ങൾ, കരിയർ, സൗഹൃദങ്ങൾ എന്നിവയെ ബാധിക്കാൻ പാടില്ലെന്ന് 'ജെൻ സീ' വിശ്വസിക്കുന്നു. 'ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നാൽ എനിക്ക് എന്‍റേതായ സ്വാതന്ത്ര്യവും വേണം' എന്ന കാഴ്ചപ്പാടാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. ബന്ധത്തിൽ ആയിരിക്കുമ്പോൾതന്നെ സ്വന്തം വ്യക്തിത്വം നിലനിർത്തുന്നതു വ്യക്തിഗത വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

12-09-2026

'ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നാൽ എന്‍റേതായ സ്വാതന്ത്ര്യവും വേണം'; 'ജെൻ സീ'യുടെ 'പ്രണയ' കാഴ്ചപ്പാടുകൾ

പ്രണയം സത്രീ-പുരുഷ ഹൃദയങ്ങളുടെ മഹോത്സവമാണ്! ഒരാൾ ആത്മാവിന്‍റെ ഭാഷയിൽ സംസാരിക്കുന്നത് അനുരാഗത്തിലാകുമ്പോൾ മാത്രമാണ്. പ്രണയം മരണത്തെപ്പോലെ ശക്തമാണ്, മഹാസമുദ്രങ്ങൾക്കുപോലും അണയ്ക്കാൻ കഴിയാത്ത ജ്വാല! പ്രണയത്തെയും വ്യക്തിബന്ധങ്ങളെയും കുറിച്ചുള്ള പരമ്പരാഗത സങ്കൽപങ്ങളിൽ വലിയ മാറ്റങ്ങളാണ് 'ജെൻ സീ' തലമുറയിൽ സംഭവിക്കുന്നത്. പങ്കാളിക്കായി സ്വന്തം വ്യക്തിത്വം പൂർണമായും അടിയറവുവയ്ക്കുന്ന പഴയ രീതിക്കു പകരം, പ്രണയത്തിലും സ്വന്തമായ ഇടവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന രീതിയാണു പുതിയ തലമുറ സ്വീകരിക്കുന്നത്. ഇതു വ്യക്തികളുടെ മാനസികാരോഗ്യത്തിനും ദീർഘകാല ബന്ധങ്ങളുടെ നിലനിൽപിനും സഹായകരമാണെന്നു മാനസികാരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

 

ബന്ധങ്ങളിൽ ഒന്നിച്ചു സമയം ചെലവഴിക്കുന്നതും പരസ്പരം ആശ്രയിക്കുന്നതും സ്വാഭാവികമാണെങ്കിലും, ഒരു വ്യക്തിയുടെ സ്വന്തം താത്പര്യങ്ങൾ, കരിയർ, സൗഹൃദങ്ങൾ എന്നിവയെ ബാധിക്കാൻ പാടില്ലെന്ന് 'ജെൻ സീ' വിശ്വസിക്കുന്നു. 'ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നാൽ എനിക്ക് എന്‍റേതായ സ്വാതന്ത്ര്യവും വേണം' എന്ന കാഴ്ചപ്പാടാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. ബന്ധത്തിൽ ആയിരിക്കുമ്പോൾതന്നെ സ്വന്തം വ്യക്തിത്വം നിലനിർത്തുന്നതു വ്യക്തിഗത വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

കേസെടുക്കണമെന്ന ഇഡി നിർദ്ദേശം, വിശദീകരണവുമായി പിണറായി.
കുട്ടികളിലെ വയലൻസ് ശ്രദ്ധിക്കാൻ സമയമായെന്ന് എഡിജിപി പി. വിജയൻ
പിണറായി വിജയനെതിരായ ഇഡി നീക്കം; നിയമപരമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up