ADVERTISEMENT

Close
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

19-09-2026

അമേരിക്കൻ ഭീഷണിയും ഇരട്ടത്താപ്പും 

Editorial

18-09-2026

നീലാകാശത്തെ യുദ്ധക്കളമാക്കരുത്

Editorial

17-09-2026

മാധ്യമസ്വാതന്ത്ര്യമെന്ന ഇരുതലവാൾ

Editorial

16-09-2026

സുരക്ഷിതമാകട്ടെ നമ്മുടെ റോഡുകൾ

Editorial

15-09-2026

രാസവളവും കർഷകരെ കണ്ണീരുകുടിപ്പിക്കുന്നു

Editorial

14-09-2026

പ്രഖ‍്യാപനങ്ങളിലെ ഐക‍്യം അവ നടപ്പാക്കുന്നതിലും വേണം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Thrissur

സൗജന്യ ഭവനനിർമാണം: തറക്കല്ലിട്ടു

ഒല്ലൂർ: സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളി ഇടവക കുടുംബക്കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ ഭവന നിർമാണത്തിന്‍റെ തറക്കല്ലിടൽ കർമം കല്ലൂർ പച്ചളിപ്പുറത്ത് ഫൊറോന വികാരി ഫാ. വർഗീസ് കുത്തൂർ നിർവഹിച്ചു.

അസിസ്റ്റന്‍റ് വികാരി ഫാ. ജിജോ തറയിൽ, ഡീക്കന്‍ സേവിയർ മുല്ലശേരിയിൽ, കൈക്കാരന്മാരായ ബെന്നി അപ്പാടൻ, തോമസ് കൂള, സോണി പെരുമാടൻ, അഡ്വ. പ്രശോഭ്, കൺവീനർ ഡേവി പടിക്കല, സെക്രട്ടറി സെബി വല്ലച്ചിറക്കാരൻ, പ്രതിനിധിയോഗം സെക്രട്ടറി ലിന്‍റോ കാട്ടൂക്കാരൻ, പിആർഒ ജസ്റ്റിൻ പെരുട്ടി മറ്റുഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Thiruvananthapuram

മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്; ജപ്പാൻ സന്തോഷ് പിടിയിൽ

ഉള്ളൂർ: മുക്കുവണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഒരാളെ മെഡിക്കൽ കോളജ് പൊലിസ് പിടികൂടി. വെങ്ങാനൂർ കട്ടച്ചക്കുഴി മംഗലത്ത് കോണം തേരിയിൽ മേലെ വീട് എസ്.കെ ഭവനിൽ ജപ്പാൻ സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാർ (53) ആണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: നിരവധി വഞ്ചന കേസുകളിലെ പ്രതിയാണ് ഇപ്പോൾ പിടിയിലായ സന്തോഷ്. സ്ത്രീകളുമായി പരിചയപ്പെട്ട ശേഷം ഇവരെ മുക്കുപണ്ടം നൽകി വിവിധ ജ്വല്ലറികളിലേക്ക് അയയ്ക്കുകയാണ് സന്തോഷിന്‍റെ രീതി.

ഇതിനുവേണ്ടി ചില സ്ഥലങ്ങളിൽ ഉള്ള സ്ത്രീകളെ ഇയാൾ പരിചയപ്പെട്ടു വച്ചിട്ടുണ്ട്. തേക്കുംമൂട് ഭാഗത്തെ ഒരു ജ്വല്ലറി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം നടത്തിയത്.

വിവിധ സമയങ്ങളിലായി വ്യാജ വളകൾ ജ്വല്ലറികളിൽ എത്തിച്ച് 10 ലക്ഷം രൂപയോളം തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
ഒരുതവണ ആഭരണം വിൽപ്പന നടത്തുന്നതിന് ഓരോ സ്ത്രീക്കും 5000 രൂപ വീതമാണ് സന്തോഷം നൽകിയിരുന്നത്.

നിലവിൽ ഒരു ജ്വല്ലറി ഉടമ മാത്രമാണ് പരാതി നൽകിയിട്ടുള്ളതെന്നും കൂടുതൽപേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് കരുതുന്നതായും മെഡിക്കൽ കോളജ് പൊലിസ് പറഞ്ഞു. വള്ളക്കടവിലെ ഒരു വീട്ടിൽ നിന്നാണ് പ്രതിയെ പൊലിസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Kollam

അപകടം പതിയിരിക്കുന്ന ബീച്ച്

കൊല്ലം : ദുരന്തം പതിയിരിക്കുന്ന കൊല്ലം ബീച്ച് 10 വര്‍ഷത്തിനുളളില്‍ കവര്‍ന്നെടുത്തത് നൂറിലേറെ ജീവന്‍. അഞ്ചു വര്‍ഷത്തിനിടെ ബീച്ചില്‍ മുങ്ങിമരിച്ചവരുടെ എണ്ണം 40 ആണ്. ഇക്കാര്യം സൂചിപ്പിച്ച് ബീച്ചില്‍ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. 10 വര്‍ഷത്തിനിടെ തിരയില്‍പെട്ടു മരിച്ച നൂറു പേരുടെ അഞ്ചിരട്ടിയിലധികം പേരെ ലൈഫ് ഗാര്‍ഡുകളും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തിയിട്ടുണ്ട്.

തീരത്തിന് ചരിവില്ല,കുത്തനെയുള്ള താഴ്ച

മറ്റു ബീച്ചുകള്‍ ആഴം കുറഞ്ഞതാണ്. മണല്‍ പരപ്പിലേക്കിറങ്ങി നീന്താനും കുളിക്കാനും കഴിയുന്ന തരത്തിലുള്ള തീരമാണ്. എന്നാല്‍ കൊല്ലം ബീച്ച് കടലിലേക്ക് കുത്തനേയുള്ള ആഴമാണ്. തീരത്തുനിന്ന് 50 അടി പിന്നിടുമ്പോള്‍ കുത്തനേ രണ്ടാള്‍ താഴ്ചയാണ്. മറ്റു ബീച്ചുകളില്‍ നീന്തിയും കുളിച്ചും പരിചയമുള്ളവര്‍ കൊല്ലം ബീച്ചില്‍ ഇറങ്ങുമ്പോഴാണ് പലപ്പോഴും അപകടത്തില്‍പെടുന്നത്.
ശക്തമായ തിര ശക്തമായ തിരയാണ് കൊല്ലം ബീച്ചിനെ അപകട മേഖലയാക്കുന്നതിലെ മറ്റൊരു ഘടകം. തീരത്തു നിന്ന് 50 മീറ്റര്‍ മാറി കടലിന് രണ്ടാള്‍ താഴ്ചയുള്ളതിനാല്‍ തിരയടിച്ച് ആഴത്തിലേക്കു പോകുകയാണ്. ആരെങ്കിലും കടല്‍ ഒഴുക്കില്‍പെട്ടാല്‍ ആഴത്തിലേക്ക് തിര വലിച്ചുകൊണ്ടുപോകും. കടല്‍ തിരിച്ചുകൊണ്ടു വിടുന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്നു. കടലാഴത്തിലേക്ക് വലിച്ചുകൊണ്ടു പോകുന്നയാളിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നവരേയും കടലിനടിയിലേ്ക്കു കൊണ്ടുപോകുന്നു.

വടം കെട്ടി നിയന്ത്രണം

കടല്‍ കൂടുമ്പോഴും പ്രക്ഷുബ്ധമാകുമ്പോഴും കള്ളക്കടല്‍ പ്രതിഭാസം വരുമ്പോഴും വടം കെട്ടി നിര്‍ത്തും. അതിനപ്പുറം ആള്‍ പോകരുതെന്ന മുന്നറിയിപ്പായി അപായ കൊടി നാട്ടുകയും ചെയ്യും. എന്നാല്‍ കടല്‍ കാണാനെത്തുന്നവര്‍ കൈക്കുഞ്ഞുങ്ങളുമായി പോലും കടലില്‍ ഇറങ്ങി അപകടം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്.

ബീച്ചിന് നീളം കൂടി ഏതുവഴിക്കും ഇറങ്ങാം

റോഡ് വികസനം വന്നതോടെ കൊല്ലം ബീച്ചിനു നീളം കൂടി. ബീച്ച് മുതല്‍ തങ്കശേരി വരെയാണ് തീരദേശ റോഡ് വികസിപ്പിച്ചത്. അതിനാല്‍ തുറമുഖഭാഗത്തേക്കും മറുവശത്ത് വെടിക്കുന്ന് മേഖലയിലേക്കും ബീച്ച് നീണ്ടു. കടല്‍ കാണാനെത്തുന്നവര്‍ എല്ലായിടത്തുകൂടിയും കടലില്‍ ഇറങ്ങുകയാണ്. കൊല്ലം ബീച്ച് ഒഴികെയുള്ള ഭാഗം ലൈഫ് ഗാര്‍ഡിന്‍റെ നിയന്ത്രണപരിധിയില്‍ അല്ല.

സുരക്ഷയ്ക്കായുള്ള പദ്ധതികള്‍

ബീച്ചും വെടിക്കുന്ന് മേഖലയും സുരക്ഷിതമാക്കുന്നതിന് രണ്ടു പദ്ധതികളാണ് ആസൂത്രണം ചെയ്തത്. കടലില്‍ ജിയോ ട്യൂബുകള്‍ സ്ഥാപിച്ചുള്ള ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയും വെടിക്കുന്ന് മേഖലയില്‍ പുലിമുട്ട് സ്ഥാപിക്കലുമാണ് പദ്ധതികള്‍. കൊച്ചി ചെല്ലാനം തീരത്തെ തീരശോഷണം തടയാന്‍ ജിയോ ട്യൂബപ് സ്ഥാപിച്ചിട്ടുണ്ട്.

ഇതേ മാതൃകയില്‍ കടലിലെ ആഴം കുറഞ്ഞ ഭാഗത്തു ജിയോ ട്യൂബുകള്‍ സ്ഥാപിക്കുന്ന ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയാണ് വിഭാവന ചെയ്തത്. കടല്‍ മണല്‍ വലിയ സിന്തറ്റിക് ജിയോ ടെക്സ്റ്റൈല്‍ ട്യൂബുകളില്‍ നിറയ്ക്കുന്നതാണ് പദ്ധതി. 200 മീറ്റര്‍ നീളത്തില്‍ വലിയ ജിയോ ട്യൂബില്‍ മണല്‍ നിറച്ചിടും. ഇടയില്‍ 100 മീറ്റര്‍ ഒഴിച്ചിടും. ഇത്തരം മൂന്നു ജിയോ ട്യൂബുകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി.

ഒരു കിലോമീറ്റര്‍ പരിധിയിലെ രണ്ടു വശങ്ങളില്‍ ചെറിയ പുലിമുട്ടുകളും സ്ഥാപിക്കും. ജിയോ ട്യൂബുകള്‍ വെള്ളത്തിനടിയില്‍, കടല്‍ഭിത്തി പോലെ പ്രവര്‍ത്തിച്ചു തിരമാലകളുടെ വേഗവും ശക്തിയും കുറയ്ക്കും.
തിരകളുടെ ശക്തികുറയുന്നതിനാല്‍ മണല്‍ സ്വാഭാവികമായി തീരത്തടിയും. അപകടാവസ്ഥ ഇല്ലാതാകും. 2013 ല്‍ പദ്ധതിക്കായി10 കോടിയാണ് ചെലവ് കണക്കാക്കിയത്. ഒരു വര്‍ഷം കൊണ്ട് ബീച്ചിന്റെ കുത്തനെയുള്ള ചരിവ് കുറച്ചു കൊണ്ടുവരികയാണ് ലക്ഷ്യം. പദ്ധതിക്കായി സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ (കെഎസ്എഡിസി) ചെന്നൈ ഐഐടിയുമായി ചേര്‍ന്നാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.

പുലിമുട്ട് നിര്‍മിച്ചാല്‍ കടലാക്രമണം കുറയും

മുണ്ടയ്ക്കല്‍ പാപനാശനം മുതല്‍ ബീച്ച് വരെയുള്ള വെടിക്കുന്ന് ഭാഗത്ത് പുലിമുട്ട് നിര്‍മിച്ചാല്‍ ഈ പ്രദേശത്തെ കടലാക്രമണം കുറയ്ക്കാനാകും. 60 മീറ്റര്‍ നീളത്തിലുള്ള രണ്ടു പുലിമുട്ടുകളും 30 മീറ്റര്‍ നീളത്തിലുള്ള നാലു പുലിമുട്ടുകളുമാണ് പദ്ധതിയില്‍ വിഭാവന ചെയ്യുന്നത്. പുലിമുട്ടുകള്‍ ടെട്രാപോഡുകള്‍ ഉപയോഗിച്ച് മൂടും. 9.8 കോടി രൂപയുടെ പദ്ധതിക്ക് 2024 ല്‍ അനുമതി നല്‍കിയിരുന്നു. ഒന്നും നടന്നില്ല.

ബീച്ചിലെത്തുന്നത് ആയിരങ്ങള്‍

കൊല്ലം ബീച്ചില്‍ അവധി ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും ആയിരങ്ങള്‍ ബീച്ചില്‍ എത്തുന്നു. മുമ്പ് ബീച്ചിന് 700 മീറ്ററായിരുന്നു നീളം. ഇപ്പോള്‍ ഒന്നര കിലോമീറ്ററോളം നീളമുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കമ്പവല വലിക്കുന്ന സ്ഥലങ്ങളില്‍ പോലും ആള്‍ക്കാരെത്തി കടലില്‍ ഇറങ്ങുന്നു. നേരത്തേയുള്ള ബീച്ചിലെ 700 മീറ്റര്‍ മേഖലയിലാണ് ലൈഫ് ഗാര്‍ഡുകള്‍ കേന്ദ്രീകരിക്കുന്നത്.

സന്ദര്‍ശകര്‍ ഈ മേഖലയ്ക്ക് അപ്പുറത്ത് കടലില്‍ ഇറങ്ങുമ്പോള്‍ അപകടത്തില്‍പെട്ടാല്‍ ലൈഫ് ഗാര്‍ഡുകള്‍ ഓടിയെത്താന്‍ സമയമെടുക്കും. മണല്‍ വഴി അരകിലോമീറ്റര്‍ ദൂരം ഓടി എത്തുമ്പോഴേക്കും രക്ഷിക്കാനുളള സമയം കഴിഞ്ഞിരിക്കും. ഈ അവസരങ്ങളില്‍ കടലില്‍ പെടുന്നവരെ മത്സ്യത്തൊഴിലാളികളാണ് രക്ഷിക്കാറുള്ളത്.

ഡ്യൂട്ടിക്ക് നാല് ലൈഫ് ഗാര്‍ഡ് മാത്രം

ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ആള്‍ക്കാര്‍ കടലില്‍ ഇറങ്ങുമ്പോള്‍ ഇവരെ നിയന്ത്രിക്കാന്‍ തീരത്തുണ്ടാകുക നാല് ലൈഫ് ഗാര്‍ഡ്മാത്രമാകും. ആകെ എട്ട് ലൈഫ്് ഗാര്‍ഡുമാരുണ്ട്. ഇവരില്‍ നാലുപേര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലി നോക്കുന്നു.
രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയാണ് ജോലി സമയം. ജീവന്‍ പണയംവച്ചാണു ജോലി ചെയ്യുന്നതെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ പോലും ഏര്‍പ്പെടുത്തിയിട്ടില്ല.

നിയന്ത്രണമുള്ള സമയങ്ങളില്‍ കടലില്‍ ഇറങ്ങുന്നതു തടയാന്‍ ശ്രമിക്കുമ്പോള്‍ വാക്കേറ്റവും കൈയേറ്റവും പതിവാണ്.

Pathanamthitta

ജനവാസ മേഖലകൾ പരിസ്ഥിതിലോല പട്ടികയിൽ

കോന്നി: കോന്നി മണ്ഡലത്തിൽ പരിസ്ഥിതിലോല മേഖലകളായി നിർദേശിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങളിൽ ജനങ്ങൾ ആശങ്കയിലാണെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ. കോന്നി താലൂക്കിൽ പരിസ്ഥിതിലോല പ്രദേശങ്ങളിലെ വിഷയങ്ങൾ ചർച്ചചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിലാണ് വിഷയത്തിന്‍റെ ഗൗരവം എംഎൽഎ വിശദീകരിച്ചത്. മുൻ കാലങ്ങളിൽ ആറു വിജ്ഞാപനങ്ങൾ ഇറങ്ങിയപ്പോൾ അന്നത്തെ സർക്കാർ ശക്തമായ പ്രതിരോധവും ഉയർത്തിയിരുന്നുവെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.

പരാതി നല്കാനുള്ള തീയതി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനില്ക്കുമ്പോഴും കൃത്യമായ മാപ്പോ ബയോഡൈവോ സിറ്റിയുടെ സൈറ്റുകളിൽ ലഭ്യമല്ലാത്തത് ഏറെ ഗൗരവമുള്ള വിഷയമാണ്. ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്., അരുവാപ്പുലം പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ പുറത്തിറക്കിയ പരിസ്ഥിതിലോല മേഖലകളുടെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട കോന്നി മണ്ഡലത്തിലെ വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ റവന്യു, വനം പരിസ്ഥിതി സർവേ ഉദ്യോഗസ്ഥരുടെയും വിവിധ ജനപ്രതിനിധികളുടെയും യോഗമാണ് എംഎൽഎ വിളിച്ചുചേർത്തത്.

മണ്ഡലത്തിലെ അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് വില്ലേജുകളാണ് കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഈ വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ബയോ ഡൈവേഴ്സിറ്റി ബോർഡ് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിച്ച് ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കിയ പ്രദേശങ്ങളുടെ സർവേനമ്പരുകൾ ഉൾപ്പ‌ടെ വില്ലേജ് ഓഫീസിൽ പ്രദർശിപ്പിക്കേണ്ടതുണ്ട്.

പരാതികൾ 25 വരെ നൽകാം

കരട് വിജ്ഞാപനത്തിന്മേലുള്ള ആശങ്കകളും പരാതികളും കേന്ദ്രസർക്കാരിനെ അറിയിക്കുന്നതിനായി രേഖാമൂലമോ, ഇമെയിൽ സന്ദേശം വഴിയോ പരാതികൾ സമർപ്പിക്കാവുന്നതാണെന്ന് പരിസ്ഥിതി വകുപ്പ് എൻജിനിയർ അറിയിച്ചു.
പൊതുജനങ്ങളുടെ ആശങ്കകളും പരാതികളും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കേന്ദ്ര ബയോ ഡൈവേഴ്സിറ്റി ബോർഡിനെയും കേന്ദ്ര വനം പരിസ്ഥിതി സെക്രട്ടറിയെയും അറിയിക്കും. പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കേണ്ട വിലാസം: സെക്രട്ടറി, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഇന്ദിര പര്യവരൺ ഭവൻ, ജോർബാഗ് റോഡ്, അലിഗഞ്ച്, ന്യൂഡൽഹി -110003.
മെയിൽ ഐഡി: [email protected].
കോന്നി താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എ. നിസാമുദീൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ലേഖ സുരേഷ്, ഷൈലജ ബീവി, ലില്ലി ബാബു, ബി. രേഷ്മ, സംസ്ഥാന ബയോഡൈവേഴ്സിറ്റി ഓഫീസർ ഡോ. ജിസി ജ്യോതി, ജില്ലാ പഞ്ചായത്തംഗം ടി.കെ. സജി, സർവേ ഡെപ്യൂട്ടി ഡയറക്ടർ, കോന്നി തഹസിൽദാർ, വിവിധ ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറിമാർ വില്ലേജ് ഓഫീസർമാർ, വിവിധ കർഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Idukki

വ്യവസ്ഥകൾ ലംഘിച്ചതിന് ലൈസൻസ് റദ്ദാക്കാൻ കുമളി ഗ്രാമപഞ്ചായത്ത്

കുമളി: കുമളി പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ടൗൺ ലൈബ്രറി കെട്ടിടത്തിലെ കഫറ്റീരിയയുടെ കരാർ വ്യവസ്ഥകൾ ലംഘിക്കുകയും പരിസര മലിനീകരണത്തിലൂടെ പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത വ്യക്തിക്കെതിരേ നിയമനടപടികളുമായി കുമളി ഗ്രാമപഞ്ചായത്ത്. 1996ലെ കേരള പഞ്ചായത്ത് രാജ് നിയമം സെക്‌ഷൻ 219 പ്രകാരം ഉലകതേവർ സ്ട്രീറ്റ് സ്വദേശി ജഗനാഥന് പഞ്ചായത്ത് സെക്രട്ടറി അന്തിമ നോട്ടീസ് നൽകി.

2026-27 സാമ്പത്തിക വർഷത്തിലേക്ക് പരസ്യ ലേലംവഴി കുമളി ടൗണിലെ പഞ്ചായത്ത് ലൈബ്രറിക്കു താഴെയുള്ള കഫറ്റീരിയയുടെ നടത്തിപ്പ് അവകാശം ജഗനാഥൻ സ്വന്തമാക്കിയിരുന്നു. എന്നാൽ, പഞ്ചായത്തുമായി ഒപ്പുവച്ച കരാറിലെ ലേല വ്യവസ്ഥകൾ പൂർണമായും ലംഘിച്ച് കഫറ്റീരിയയിൽനിന്നുള്ള മലിനജലവും ജൈവമാലിന്യങ്ങളും പൊതുനിരത്തിലേക്ക് ഒഴുക്കിവിടുന്നതായി പഞ്ചായത്ത് അധികൃതർ കണ്ടെത്തി.

നടപടിക്രമങ്ങളുടെ ഭാഗമായി 30ന് കഫറ്റീരിയയുടെ കരാർ ഉടമ്പടി റദ്ദാക്കും. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ നോട്ടീസ് കൈപ്പറ്റി അഞ്ചു ദിവസത്തിനകം രേഖാമൂലം മറുപടി നൽകണം.

അല്ലാത്തപക്ഷം തുടർ നിയമനടപടികളിലേക്ക് പഞ്ചായത്ത് കടക്കും. നോട്ടീസ് കൈപ്പറ്റിയ ശേഷവും നിയമലംഘനം തുടരുകയാണെങ്കിൽ, കേരള പഞ്ചായത്ത് രാജ് ആക്ട് സെക്‌ഷൻ 219 എസ് പ്രകാരം നിയമലംഘനം തുടരുന്ന ഓരോ ദിവസത്തിനും 2000/- രൂപ നിരക്കിൽ പ്രതിദിന പിഴ ഈടാക്കുമെന്നും കുമളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Alappuzha

കുട്ടനാട്ടില്‍ പുതിയ കോടതി സമുച്ചയം പുരോഗതി വിലയിരുത്തി എംപി

കുട്ടനാട്: മങ്കൊമ്പില്‍ സ്ഥാപിക്കുന്ന കുട്ടനാട്ടിലെ പുതിയ കോടതി സമുച്ചയത്തിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്തി കൊടിക്കുന്നില്‍ സുരേഷ് എംപി. അവലോകന യോഗത്തില്‍ ജനപ്രതിനിധികളും ജുഡീഷ്യറി പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. മങ്കൊമ്പ് താലൂക്ക് ആസ്ഥാനത്തിന് സമീപമുള്ള 40 സെന്‍റ് സ്ഥലത്താണ് പുതിയ കോടതി സമുച്ചയത്തിന്‍റെ നിര്‍മാണം പുരോഗമിക്കുന്നത്.

മൂന്നു നിലകളിലായി ഏകദേശം 1500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ കെട്ടിടം നിര്‍മിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. നിലവില്‍ ഏകദേശം 14 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. രണ്ടു നിലകളിലായി രണ്ടു കോര്‍ട്ട് റൂമുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് പുതിയ കോടതി സമുച്ചയത്തില്‍ ഒരുക്കുന്നത്. നേരത്തെ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലം ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി അതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിലവില്‍ സ്ഥലത്ത് മണ്ണിട്ട് നിരപ്പാക്കുന്നതും പൈലിംഗ് സംബന്ധിച്ചുള്ളതുമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. നിര്‍മാണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കോടതി സമുച്ചയം പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി നിര്‍ദേശിച്ചു. കുട്ടനാട് മേഖലയിലെ പ്രത്യേക ഭൗമശാസ്ത്ര സാഹചര്യങ്ങളും പ്രദേശം നേരിടുന്ന ആവര്‍ത്തിച്ചുള്ള വെള്ളപ്പൊക്ക ഭീഷണിയും പരിഗണിച്ച്, പരമ്പരാഗത നിര്‍മാണരീതികള്‍ക്കു പകരം ആധുനികവും വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ കഴിയുന്നതുമായ നിര്‍മാണ സാങ്കേതികവിദ്യകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും വെള്ളപ്പൊക്കമുണ്ടായാലും കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാത്ത തരത്തില്‍ കെട്ടിടത്തിന്‍റെ രൂപകല്‍പനയും അടിസ്ഥാന സൗകര്യങ്ങളും ക്രമീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജി ഹണി എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജിമാരായ എ.എം. ബഷീര്‍, അജിത് കുമാര്‍, ആലപ്പുഴ സിജെഎം എസ്. പ്രിയങ്ക, രാമങ്കരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പി. അരുണ്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ശോഭന ഉദയകുമാർ‍ ടിജിന്‍ ജോസഫ്, ജില്ലാ പഞ്ചായത്തംഗം സി.വി. രാജീവ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. സന്തോഷ് കുര്യന്‍, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് തങ്കപ്പന്‍ കൂലിപ്പുരയ്ക്കല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Kottayam

കാറ്ററിംഗ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടണം: എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ

കാഞ്ഞിരപ്പള്ളി: കാറ്ററിംഗ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അസോസിയേഷൻ കൃത്യമായ ഇടപെടൽ നടത്തണമെന്ന് എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ. ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളിയിൽ നടത്തിയ ഭക്ഷ്യ സുരക്ഷാ സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മേഖല ഇന്ന് നേരിടുന്ന പ്രശ്നങ്ങൾക്ക് കൂട്ടായ പരിഹാരം കാണുകയാണ് വേണ്ടത്. ഈ പ്രശ്നങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ അസോസിയേഷൻ മുൻകൈയെടുക്കുകയാണെങ്കിൽ എല്ലാവിധ പിന്തുണയും നൽകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

എകെസിഎ സംസ്ഥാന പ്രസിഡന്‍റ് ഏലിയാസ് സക്കറിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ കെ. പോൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്‍റ് സജി ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് മനോജ് മാധവശേരി, സംസ്ഥാന സെക്രട്ടറി എം.കെ. ആന്‍റണി, സംസ്ഥാന വൈസ് പ്രസിഡന്‍റ് മാത്യു പൂവേലി, സംസ്ഥാന ഭരണസമിതിയംഗം പി.വി. മാത്യു, ജോസ് ഫിലിപ്പ്, ജില്ലാ ട്രഷറർ സെബാസ്റ്റ്യൻ ജോസഫ്, ജില്ലാ വൈസ് പ്രസിഡന്‍റ് റെജി എബ്രഹാം, ജില്ലാ സെക്രട്ടറി ടി.കെ. കുഞ്ഞുമോൻ, ജില്ലാ ജനറൽ സെക്രട്ടറി ബിജു തോമസ് എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ. തെരേസ്‌ലിൻ ലൂയിസ് ക്ലാസ് എടുത്തു. മേഖല പ്രസിഡന്‍റുമാരായ സി.ഡി. ജോർജ്, ദീപു വി. നായർ, ബിനോയ് എബ്രഹാം, ആന്‍റണി കുന്നുംപുറം, സണ്ണി ഡൊമിനിക്ക്, ഡോണി മാത്യു, റോബിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.

28, 29 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായാണ് കാഞ്ഞിരപ്പള്ളിയിൽ ഭക്ഷ്യ സുരക്ഷാ സെമിനാർ നടത്തിയത്.

Ernakulam

26.5 ലക്ഷം രൂപയുടെ നിരോധിത ലഹരിവസ്തുക്കൾ പിടികൂടി

പെരുമ്പാവൂർ: സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 26.5 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത ലഹരിവസ്തുക്കൾ എക്‌സൈസ് പിടിച്ചെടുത്തു. എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡും ഇന്‍റലിജൻസ് സംഘവും പെരുമ്പാവൂർ റെയിഞ്ച് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പെരുമ്പാവൂർ വട്ടക്കാടുപടിയിൽ നിന്ന് ഹാൻസ്, പാൻപരാഗ് തുടങ്ങിയ ലഹരിവസ്തുക്കൾ കണ്ടെടുത്തത്.

ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിൽ അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയിലധികം രൂപ വിലവരുന്ന ലഹരി പദാർഥങ്ങൾ എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പെരുമ്പാവൂരിലെ ഗോഡൗണിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 35ഓളം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 26,250 പായ്ക്കറ്റ് ഹാൻസാണ് പിടികൂടിയത്. കാലിത്തീറ്റ ഗോഡൗൺ എന്ന വ്യാജേനയാണ് ഹാൻസ് ശേഖരം സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. എക്‌സൈസ് സംഘം സ്ഥലത്തെത്തുമ്പോൾ ഗോഡൗണിന്‍റെ പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. വാടകയ്ക്ക് നൽകിയിരുന്ന കെട്ടിടത്തിന്‍റെ പൂട്ട് ഗോഡൗൺ ഉടമയുടെ സാന്നിധ്യത്തിൽ തുറന്ന് നടത്തിയ പരിശോധനയിലാണ് ഹാൻസ് ശേഖരം പിടികൂടിയത്.

പ്രതികളെന്ന് സംശയിക്കുന്ന കോട്ടയം, കൊല്ലം സ്വദേശികൾക്കായി എക്‌സൈസ് ഊർജിത അന്വേഷണം ആരംഭിച്ചു.

Thrissur

സൗജന്യ ഭവനനിർമാണം: തറക്കല്ലിട്ടു

ഒല്ലൂർ: സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളി ഇടവക കുടുംബക്കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ ഭവന നിർമാണത്തിന്‍റെ തറക്കല്ലിടൽ കർമം കല്ലൂർ പച്ചളിപ്പുറത്ത് ഫൊറോന വികാരി ഫാ. വർഗീസ് കുത്തൂർ നിർവഹിച്ചു.

അസിസ്റ്റന്‍റ് വികാരി ഫാ. ജിജോ തറയിൽ, ഡീക്കന്‍ സേവിയർ മുല്ലശേരിയിൽ, കൈക്കാരന്മാരായ ബെന്നി അപ്പാടൻ, തോമസ് കൂള, സോണി പെരുമാടൻ, അഡ്വ. പ്രശോഭ്, കൺവീനർ ഡേവി പടിക്കല, സെക്രട്ടറി സെബി വല്ലച്ചിറക്കാരൻ, പ്രതിനിധിയോഗം സെക്രട്ടറി ലിന്‍റോ കാട്ടൂക്കാരൻ, പിആർഒ ജസ്റ്റിൻ പെരുട്ടി മറ്റുഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Palakkad

ജില്ലാ സഹോദയ കലോത്സവം "ജ്വാല 2026' ഇന്ന് കൊടിയിറങ്ങും

പാലക്കാട്: കലയുടെ അരങ്ങുതീർത്ത മൂന്നു പകലുകൾ. ജില്ലാ സഹോദയ കലോത്സവം ജ്വാല 2026 ന് ഇന്നു കൊടിയിറങ്ങും.

സെന്‍റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിലും ലയണ്‍സ് സ്കൂളിലുമായി നടന്ന മേളയിൽ 73 വിദ്യാലയങ്ങളിൽ നിന്നായി 4356 വിദ്യാർഥികളാണ് 139 മത്സരഇനങ്ങളിൽ മത്സരിച്ചത്. ഇന്നലെ ലയണ്‍സ് സ്കൂളിലെ 30 വേദികളിലായാണ് മത്സരങ്ങൾ നടന്നത്. പദ്യപാരായണം, ആങ്കറിംഗ്, പവർ പോയിന്‍റ് പ്രസന്‍റേഷൻ, ലളിതസംഗീതം, ശാസ്ത്രീയസംഗീതം, സംഘഗാനം, ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങളോടൊപ്പം മോണോ ആക്ട്, മിമിക്രി, മാപ്പിളപ്പാട്ട്, മൃദംഗം, തബല, ഫ്ളൂട്ട്, ഗിറ്റാർ, വയലിൻ, തുടങ്ങിയ ജനപ്രിയ ഇനങ്ങളും നടന്നു. സമാപനദിവസമായ ഇന്ന് സെന്‍റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിലെയും പരിസരത്തേയും 23 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപനസമ്മേളനത്തിൽ പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യാതിഥിയായി പങ്കെടുക്കും.

Malappuram

10 കോടിയുടെ രാസലഹരി വേട്ട

മലപ്പുറം: പത്ത് കോടി രൂപ വില വരുന്ന 13 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ മുഖ്യ പ്രതികളടക്കം നാലുപേര്‍ കൂടി അറസ്റ്റില്‍. മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (37), വയനാട് വടുവഞ്ചാല്‍ സ്വദേശി അഖില്‍ ജോയി (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീന്‍ (26), തമിഴ്‌നാട് ഉദകമണ്ഡലം സ്വദേശി കാര്‍ത്തിക് (32) എന്നിവരാണ് അറസ്റ്റിലായത്.

ബീഹാറിലെ ഭാഗല്‍പൂരില്‍നിന്നും ചെന്നൈയില്‍നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ക്കായി 10 ഓളം സംസ്ഥാനങ്ങളിലായി നടത്തിയ നിരീക്ഷണത്തിലും ഒരാഴ്ചയോളം നടത്തിയ രഹസ്യന്വേഷണത്തിലുമാണ് പ്രതികളെ വലയിലാക്കിയത്. കണ്ണൂര്‍ സിറ്റി ഡാന്‍സാഫ് നല്‍കിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

അയല്‍ രാജ്യങ്ങളിലേക്ക് കടക്കാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ട് രാജ്യാതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഡല്‍ഹി, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളിലെ മാഫിയകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള അന്തര്‍സംസ്ഥാന ലഹരി സംഘമാണ് കേരളത്തിലേക്ക് എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക സിന്തറ്റിക് രാസലഹരിയും കഞ്ചാവും കടത്തുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ഉത്തരേന്ത്യയില്‍ വേരുകളുള്ള ലഹരിമാഫിയയെ പിടികൂടുന്നതിന് ജില്ലാ പോലിസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തില്‍ മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍.ഒ. സിബി, കൊളത്തൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.കെ നൗഷാദ്, കൊണ്ടോട്ടി പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സംഗീത് പുനത്തില്‍, ജില്ലാ ക്രൈം ബ്രാഞ്ച് എസ്ഐ‍ നിജീഷ് എന്നിവരും ഡാന്‍സാഫ് അംഗങ്ങളെയും ഉള്‍പ്പെടുത്തി മൂന്ന് സംഘങ്ങള്‍ രൂപീകരിച്ച് ഡല്‍ഹി, നോയിഡ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ചെന്നൈ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഒരാഴ്ചയോളം രഹസ്യാന്വേഷണം നടത്തുകയായിരുന്നു.

അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

നോയിഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ താവളം കണ്ടെത്തി നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ലഹരി കടത്തുന്ന പുതുവഴികളും രീതിയും അന്വേഷണ സംഘം മനസിലാക്കി. പല കരിയര്‍മാര്‍ മുഖേന വലിയ അളവിലുള്ള ലഹരിമരുന്ന് കേരളത്തില്‍ എത്തിച്ചിരുന്നു.

നോയിഡ, ഡല്‍ഹി, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍നിന്ന് പ്രതികള്‍ ഇത് നിയന്ത്രിച്ചു. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്ന മറ്റ് കണ്ണികളെക്കുറിച്ചുള്ള ലഹരിമരുന്ന് സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പ്രതികള്‍ മലപ്പുറം ജില്ലയിലെ തന്നെ കൊണ്ടോട്ടി, തേഞ്ഞിപ്പലം, കൊളത്തൂര്‍ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത പല കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

പ്രതികള്‍ക്ക് ലഹരി വില്‍പനയ്ക്കായി പണം വാങ്ങി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ബാങ്ക് അക്കൗണ്ടുകള്‍ നല്‍കി സഹായിക്കുന്നവര്‍ക്കെതിരേയും ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

Kozhikode

കത്തികാണിച്ച് കവർച്ച നടത്തിയ പ്രതി പിടിയില്‍

കോഴിക്കോട് : കത്തികാണിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍.കൊളത്തറ കുന്നത്ത് താഴം വീട്ടിൽ കെ.ടി. മിർഷാദി(28) നെയാണ് വെള്ളയിൽ പൊലിസും സിറ്റി ക്രൈം സ്കോഡും ചേര്‍ന്ന് പിടികൂടി.

ബീച്ച് ലയൺസ് പാർക്കിൽ വച്ച് കൊടുവള്ളി സ്വദേശികളായ യുവാക്കളെ പ്രതിയും സുഹൃത്ത് ആദിൽ റൈഫാന്‍ എന്നയാളും ചേര്‍ന്ന് പ‌ൊലിസ് ട്രെയിനീസ് ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടം നടത്തി പണം ആവശ്യപ്പെടുകയായിരുന്നു.ഇതില്‍ ഒരാളെ പ്രതി ബൈക്കിൽ പിടിച്ച് കയറ്റി നടക്കാവിലുള്ള പെട്രോൾ പമ്പിന് സമീപം വെച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്തു.

യുവാവിന്‍റെ പരാതിയിൽ വെള്ളയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സംഭവ സ്ഥലത്തെയുംസമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ലഭിച്ച തെളിവുകളുടെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ബീച്ചില്‍ വെച്ച് ഇന്നലെ പിടികൂടുകയായിരുന്നു.യുവതിയോട് ലൈംഗിക അതിക്രമം നടത്തിയതിനും ബൈക്ക് മോഷണം നടത്തിയതിനും പ്രതിക്കെതിരേ കേസുകൾ നിലവിലുണ്ടെണ്ടെന്ന് പൊലിസ് പറഞ്ഞു. ഈ കേസിലെ കൂട്ടുപ്രതി ആദിൽ റൈഫാനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

Wayanad

വനം വകുപ്പിൽ ജില്ലാതല കമാൻഡ് സെന്‍റർ സജ്ജമാക്കും: മന്ത്രി

സുൽത്താൻ ബത്തേരി: ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്ന വന്യമൃഗങ്ങളുടെ സാന്നിധ്യം കാര്യക്ഷമമായി നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാതലത്തിൽ റിയൽ ടൈം കമാൻഡ് സെന്‍റർ സ്ഥാപിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോണ്‍. വനം വകുപ്പിലെ എല്ലാ ഡിവിഷനുകളെയും ഏകോപിപ്പിച്ചാണ് കമാൻഡ് സെന്‍റർ സ്ഥാപിക്കുന്നത്.

ബത്തേരി ഗസ്റ്റ് ഹൗസിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എംഎൽഎമാർ, വനം വകുപ്പ് ഉഗ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണം തടയാൻ ജനവാസ മേഖലയിലെത്തുന്ന വന്യമൃഗങ്ങളുടെ നീക്കം തത്സമയം നിരീക്ഷിക്കാനവശ്യമായ പ്രതിരോധ നടപടികൾ വേഗത്തിലാക്കാൻ കമാൻഡ് സെന്‍റർ സഹായകമാകും. വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ആക്രമണത്തിൽ ശാശ്വത വൈകല്യം സംഭവിച്ചവർക്കും പെൻഷൻ നൽകുന്ന വിഷയം സർക്കാരിന്‍റെ സജീവ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ സർക്കാർ പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.

വനമേഖലയോട് ചേർന്ന് ട്രഞ്ചുകൾ, ഫെൻസിംഗ് എന്നിവ ആവശ്യമാണെങ്കിൽ ഉറപ്പാക്കി അറ്റകുറ്റ പ്രവൃത്തികൾ കൃത്യസമയത്ത് നടത്തണമെന്ന് എംഎൽഎമാർ യോഗത്തിൽ ആവശ്യപ്പെട്ടു. വനമേഖലയിൽ ജോലി ചെയ്യുന്ന റെസ്ക്യൂ ടീമുകളുടെ എണ്ണം, വനപാലകരുടെ സുരക്ഷാ ഉപകരണങ്ങൾ എന്നിവ വർധിപ്പിക്കണം. ഏതു ഭൂപ്രകൃതിയിലും സഞ്ചരിക്കാവുന്ന ആധുനിക വാഹനങ്ങൾ, ഡ്രൈവർമാർ ഉൾപ്പെടെ റെസ്ക്യൂ ടീമിന് ലഭ്യമാക്കന്ന് ഉഷ വിജയൻ എംഎൽഎ പറഞ്ഞു. ജനജാഗ്രതാ സമിതികളിൽ കർഷകരുടെ പങ്കാളിത്തം ഉറപ്പാക്കി സമിതി സജീവമാകണം. വനത്തിനും പരിസ്ഥിതിക്കും കേടുപാടില്ലാതെ ഇക്കോടൂറിസം പദ്ധതികൾ വികസിപ്പിച്ച് പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കണം.

അധിനിവേശ സസ്യമായ സെന്ന ശാസ്ത്രീയമായി നശിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉന്നയിച്ചു. സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ജെ. ജസ്റ്റിൻ മോഹൻ, നോർത്തേണ്‍ സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ അഞ്ജൻ കുമാർ, ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ടി. ഉമ, സോഷ്യൽ ഫോറസ്ട്രി ഫോറസ്റ്റ് കണ്‍സർവേറ്റർ  കീർത്തി, വൈൽഡ് ലൈഫ് വാർഡൻ വരുണ്‍ ഡാലിയ, നോർത്ത് വയനാട് ഡിഎഫ്ഒ സന്തോഷ് കുമാർ, ഡെപ്യൂട്ടി കണ്‍സർവേറ്റർ അരുൾ സെൽവൻ, വൈൽഡ് ലൈഫ് ഡിവിഷൻ അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സർവേറ്റർ , സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലി, ഫ്ളൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒമാരായ എ. ഷജ്ന,  വി.പി. ജയപ്രകാശ്, ഫോറസ്റ്റ് കണ്‍സർവേറ്റർ  ഇംത്യാസ്, അസിസ്റ്റന്‍റ് കണ്‍സർവേറ്റർ സോഷ്യൽ ഫോറസ്റ്ററി നജ്മൽ അമീൻ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Kannur

ചെങ്കൽ ക്വാറിക്കെതിരേ പ്രതിഷേധ മാർച്ച് നടത്തി

പെരുമ്പടവ്: അധികൃതരെ വെല്ലുവിളിച്ച് തലവിൽ പ്രദേശത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനധികൃത ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതിനെതിരേ നാട്ടുകാരുടെ നേതൃത്വത്തിൽ ചെങ്കൽ ക്വാറികളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ചിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

പ്രദേശത്തു പ്രവർത്തിക്കുന്ന അഞ്ചു ക്വാറികളിൽ ഒന്നിനു പോലും യാതൊരു വിധത്തിലുള്ള ലൈസൻസും ലഭിച്ചിട്ടില്ലെന്നും നിരന്തരമായ ഖനനം മൂലം പ്രദേശത്തെ ജനങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. കുന്നിലും സമീപ പ്രദേശങ്ങളിലുമായി അ‌ഞ്ഞൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി ഓതറ മാർച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ജോജി ആനിത്തോട്ടം, ബിന്യ സനീഷ്, എം.പി. ഗോപി, കെ.പി. കുഞ്ഞികൃഷ്ണൻ, കെ.ആർ. രാമചന്ദ്രൻ, പി.വി. രാമചന്ദ്രൻ, ടോമി മൈക്കിൾ, ലക്ഷ്മണൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Kasaragod

പ്രളയദുരിതത്തിൽപെട്ടവർക്ക് ലയൺസ് ക്ലബ് സഹായങ്ങൾ നൽകി

ചിറ്റാരിക്കാൽ: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 ഇ യുടെ ആഭിമുഖ്യത്തിൽ ചിറ്റാരിക്കാൽ ലയൺസ് ക്ലബിന്‍റെ സഹരണത്തോടെ ഈസ്റ്റ് എളേരി പഞ്ചായത്തിൽ പ്രളയം മൂലം നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് സഹായങ്ങൾ നൽകി.

ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. ചീഫ് കോ-ഓർഡിനേറ്റർ കെ.കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്സി മാണി സഹായ സാമഗ്രികൾ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം ഷാന്‍റി ബിജു, കെ.ഗോപി, ചാക്കോ സി.ജോസഫ്, എൻ.ജെ.ജോസഫ്, മഞ്ജു മധു, എൻ.കെ.സാലു, അഭിലാഷ്, തോമസ് ജോസഫ്, കെ.കെ.തോമസ്, പി.മുരളീധരൻ, അലക്സിഡ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

കോശി തരകൻ

അടൂർ: തരകൻ ഹൗസിൽ വിമുക്തഭടൻ കെ.കോശി തരകൻ (85) അന്തരിച്ചു. തേവലക്കര കൊച്ചുകുളങ്ങര പുതുവീട്ടിൽ തരകൻ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രണ്ടിന് തൂവയൂർ സെന്‍റ് ജോൺസ് ഓർത്തഡോക്സ് ദേവാലയത്തിൽ. ഭാര്യ: ലീലമ്മ കോശി കിഴക്കേതിൽ പനവിള കുടുംബാംഗം .മക്കൾ: ജോൺസൺ തരകൻ (എൽബിഐഎസ്, തിരുവനന്തപുരം), വർഗീസ് തരക(എൻജിനിയറിംഗ് കോളജ്, അടൂർ), ജോസ് തരകൻ (മൃഗസംരക്ഷണ വകുപ്പ്, അടൂർ). മരുമക്കൾ: മിനി എസ്. തോമസ് (ഗവ. എൽപിഎസ്, തുവയൂർ), സുനി എം. ബേബി (സൗദി), നിജിയ കെ. രാജൻ (കാതോലിക്കേറ്റ് എച്ച്എസ്എസ്).

സി.ടി. തോമസ്

അഞ്ചല്‍: അലയമണ്‍ കടവറം ചീരമറ്റത്ത് വീട്ടില്‍ സി.ടി. തോമസ് (86-എക്‌സര്‍വീസ്‌മെന്‍) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് അഞ്ചല്‍ കണ്ണങ്കോട് ജറുസലേം മാര്‍ത്തോമാ പള്ളിയില്‍. ഭാര്യ: തങ്കമ്മ തോമസ് ആയൂര്‍ കൈപ്പള്ളില്‍ കുടുംബാംഗം. മക്കള്‍ : സി.ടി. ഗീവര്‍ഗീസ് (സജി, റിട്ട. അധ്യാപകന്‍ എന്‍വിടിപിഎ സംസ്ഥാന പ്രസിഡന്‍റ് ), സുജാ ജോണ്‍സണ്‍, സജു തോമസ് (യുഎസ്എ). മരുമക്കള്‍: ജയ വര്‍ഗീസ്, അഡ്വ.ജോണ്‍സണ്‍ കെ. കുര്യന്‍, (സെന്‍ട്രല്‍ ഗവണ്‍മെന്‍റ് കൗണ്‍സില്‍), സിനി സജു.

കെ.ഡാനിയേല്‍

കുണ്ടറ: നെടുമ്പായിക്കുളം ട്രിനിറ്റി ഹൗസില്‍ (മണിയനാംകുന്നില്‍) കെ.ഡാനിയേല്‍ (73-എക്‌സ്‌സര്‍വീസ്മാന്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11ന് നെടുമ്പായിക്കുളം കോട്ടക്കുഴി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് തീര്‍ഥാടന പള്ളിയില്‍. ഭാര്യ: റോസമ്മ ഡാനിയേല്‍ (റിട്ട. എല്‍എച്ച്എസ് ആരോഗ്യ വകുപ്പ്) നല്ലില തെക്കേമേലത്തില്‍ കുടുംബാംഗം. മക്കള്‍: ഡെന്‍സി ഡാനിയേല്‍ (അബുദാബി), ഡിജോ ഡാനിയേല്‍ (ഡിടിപിസി, കൊല്ലം). മരുമക്കള്‍: ഷാജി ഡാനിയേല്‍ (അബുദാബി), നമിത ഡിജോ (പോസ്റ്റല്‍ വകുപ്പ്).

ഡോ.ജോസഫ് മാർ തോമസിന്‍റെ സഹോദരൻ കെ.ടി. മാത്യു

വടശേരിക്കര: മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തയുടെ സഹോദരൻ കോന്നാത്ത് കെ. റ്റി. മാത്യു (82) അന്തരിച്ചു . സംസ്കാരം നാളെ 11.30 ന് വടശേരിക്കര സെന്‍റ് ആന്‍റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പരേതയായ അമ്മിണി ഓമല്ലൂർ കുറ്റിയിൽ കുടുംബാംഗം. മക്കൾ ബിജു (പൂനെ), മിനി, സജി (ഇരുവരും ഷാർജ). മരുമക്കൾ: സിമി ചാവടിയിൽ അടൂർ, മണ്ണാരക്കുളഞ്ഞിയിൽ കാറ്റാടിയിൽ പരേതനായ ബിജു. മൃതദേഹം ഇന്നു പതിനൊന്നിന് ഭവനത്തിൽ കൊണ്ടുവരും.

ചിന്നമ്മ ജോസഫ്

കൊഴുവനാല്‍: മണിയങ്ങാട്ട് ചിന്നമ്മ ജോസഫ് (86) അന്തരിച്ചു. സംസ്‌കാരം നാളെ 2.30ന് ഭവനത്തില്‍ ആരംഭിച്ച് കൊഴുവനാല്‍ സെന്‍റ് ജോണ്‍ നെപുംസ്യാന്‍സ് ഫൊറോനാ പള്ളിയില്‍. പരേത തോടനാല്‍ പൗവ്വത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ എം.കെ.ജോസഫ് (അപ്പച്ചന്‍). സഹോദരങ്ങള്‍ : മേരി ജോസഫ് പതിയില്‍ (പൊന്‍കുന്നം), സിസ്റ്റര്‍ ലൂയിസാ പൗവ്വത്ത് (ഹോളി ക്രോസ് കോണ്‍വെന്‍റ് ബംഗളൂരു), സിസ്റ്റര്‍ റോസമ്മ പൗവ്വത്ത് (സെന്‍റ് ആന്‍സ് കോണ്‍വെന്‍റ്, തുത്തിക്കുടി), സിസ്റ്റര്‍ ക്ലയര്‍ പൗവ്വത്ത് (സെന്‍റ് ആന്‍സ് കോണ്‍വെന്‍റ് വിശാഖപട്ടണം), ജോസ് പൗവ്വത്ത് തോടനാല്‍, ടോമി പൗവ്വത്ത് (പാലാ), സാലി ജോ കുഴിവേലില്‍ (കടുത്തുരുത്തി). മൃതദേഹം നാളെ രാവിലെ ഒന്പതിന് വീട്ടില്‍ കൊണ്ടുവരും.

ഈത്തമ്മ ഫ്രാന്‍സിസ്

മണിമല: ളാനിത്തോട്ടം ഈത്തമ്മ ഫ്രാന്‍സിസ് (91) യുഎസ്എയില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10ന് (ഇന്ത്യന്‍ സമയം രാത്രി 11.30ന്) ഓര്‍ഞ്ചിലുള്ള സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളിയിൽവിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് ഫ്യൂണറല്‍ഹോം അധികൃതര്‍ മൃതദേഹം ദഹനം നടത്തും. പിന്നീട് മണിമല ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ ചിതാഭസ്മം അടക്കം ചെയ്യും. പരേത ചങ്ങനാശേരി ഇളപ്പുങ്കല്‍ കുടുംബാംഗം. ഭര്‍ത്താവ്: എല്‍.ജെ. ഫ്രാന്‍സിസ് ളാനിത്തോട്ടം. മകന്‍: ജോയി. മരുമകള്‍: ശോഭ.

ജിമ്മി കളത്തിൽപറന്പിൽ

നാലുകോടി : കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജിമ്മി കളത്തിൽപറന്പിൽ (73) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് നാലുകോടി സെന്‍റ് തോമസ് പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ ജോസഫ് വെളിയനാട് മാന്നാരംചിറയിൽ കുടുംബാംഗം. മക്കൾ: അനു, വിശാൽ, നിർമ്മൽ, അഖില. മരുമക്കൾ: ബെൻസൺ (കൊട്ടാരക്കര), ആർദ്ര (വയനാട്). പരേതൻ നിലവിൽ നാലുകോടി സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്. മുൻ ബാങ്ക് പ്രസിഡന്‍റ്, പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, കോട്ടയം ജില്ലാ ബാങ്ക് മുൻ ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം നാളെ രാവിലെ ഏഴിന് വസതിയിൽ കൊണ്ടുവരും.

സിസ്റ്റര്‍ ഷേര്‍ളി മാത്യു ചക്കാലയില്‍

കടുത്തുരുത്തി: കനോഷ്യന്‍ സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ ഷേര്‍ളി മാത്യു (61) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10.30 ന് ബിഷപ് മാര്‍ അലക്‌സ് വടക്കുംതലയുടെ കാര്‍മികത്വത്തില്‍ ചെറുകുന്ന് മഠം ചാപ്പലില്‍. ആപ്പാഞ്ചിറ ചക്കാലയില്‍ പരേതരായ മത്തച്ചന്‍ -ഏലിക്കുട്ടി ദമ്പതികളുടെ മകളാണ് . പരേത ചെറുകുന്ന് കനോസ, ബക്കീത്ത, കൊച്ചി ഫാത്തിമ, സെന്‍റ് മേരീസ്, വിസാഗ്, പ്രേമമന്ദിരം, ബംഗളൂരു എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: ജോസ് മാത്യു, ബേബി മാത്യു, ലെയിസ് മാത്യു, പരേതനായ വര്‍ഗീസ് മാത്യു.

മേരിക്കുട്ടി ജോര്‍ജ്

പൂവത്തോട്: വണ്ടാളക്കുന്നേല്‍ മേരിക്കുട്ടി ജോര്‍ജ് (87) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് ഭവനത്തില്‍ ആരംഭിച്ച് പൂവത്തോട് സെന്‍റ് തോമസ് പള്ളിയില്‍. പരേത നരിയങ്ങാനം തച്ചാംപറമ്പില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ വര്‍ഗീസ്. മക്കള്‍: ജോസ്, ഗ്രേസി, ജോണി, മേരി, ലിസി, ഫാ.മാത്യു (അണക്കര ധ്യാന കേന്ദ്രം), പരേതനായ സെബാസ്റ്റ്യന്‍, ഷൈനി, ലിജി (യുകെ). മരുമക്കള്‍: ഷേര്‍ളി ജോസ് (തലവടി), പരേതനായ അപ്പച്ചന്‍ വടക്കേല്‍ (പിണ്ണാക്കനാട്), സിമലി ജോണി കളത്തില്‍ (മറയൂര്‍), ജോബ് നക്ഷത്ര (തിരുവനന്തപുരം), ബെന്നി ചെല്ലന്തറ (നരിയങ്ങാനം), ജെറാള്‍ മടുക്കക്കുഴി (ചേനപ്പാടി), മായ അരീപ്ലാക്കല്‍ (പരപ്പ).

പി.വി.വക്കച്ചന്‍

മുതലക്കോടം: പുല്‍പ്പറമ്പില്‍ പി.വി.വക്കച്ചന്‍ (82, റിട്ട.അധ്യാപകന്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് മുതലക്കോടം സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ മേരി ഉടുമ്പന്നൂര്‍ ചാമക്കാലായില്‍ കുടുംബാംഗം. മക്കള്‍: ദീപ്തി, ദീപ, ദിന്ന (ഓസ്‌ട്രേലിയ), ജോമോന്‍ (സീനിയര്‍ മാനേജര്‍, മുത്തൂറ്റ് ഗ്രൂപ്പ് ഡല്‍ഹി). മരുമക്കള്‍: ഷിജോയി നെല്ലിക്കുന്നേല്‍ (വാഴക്കുളം), റോബിന്‍ കിഴക്കേക്കര (ഇടമറ്റം), ബിജു കോട്ടിരിക്കല്‍ മാറാടി (ഓസ്‌ട്രേലിയ), സിന്‍സി മാപ്പലകയില്‍ കണ്ണൂര്‍ (അയര്‍ലന്‍ഡ്).

ഗ്രേസി ഏബ്രഹാം

തൊടുപുഴ: കാഞ്ഞിരമറ്റം മാമ്മൂട്ടില്‍ ഗ്രേസി ഏബ്രഹാം (73) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് വെട്ടിമറ്റത്തുള്ള വീട്ടില്‍ ആരംഭിച്ച് വെട്ടിമറ്റം സെന്‍റ് ഫ്രാന്‍സിസ് ഡി സാലസ് പള്ളിയില്‍. പരേത വഴുതനപ്പള്ളില്‍ കുടുംബാംഗം. ഭര്‍ത്താവ്: എം.എ.ഏബ്രഹാം. മക്കള്‍: നെസി, പരേതനായ ജോസന്‍. മരുമകന്‍: ജെയ്‌സണ്‍ കൊച്ചുപറമ്പില്‍ (കദളിക്കാട്). മൃതദേഹം ഇന്ന് രാവിലെ പത്തിന് കാഞ്ഞിരമറ്റത്തുള്ള വീട്ടിലെത്തിക്കും.11നു വെട്ടിമറ്റത്തേക്ക് കൊണ്ടുപോകും.

കത്രീന ഏബ്രാഹം

അങ്കമാലി : ചർച്ച്നഗർ (സിഎൻ-57) മൂഞ്ഞേലി കത്രീന ഏബ്രാഹം (86, റിട്ട. ഹെഡ് മിസ്ട്രസ്)അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു ശേഷം 3.30ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം അങ്കമാലി സെന്‍റ് ജോർജ് ബസിലിക്കയിൽ. പരേത തൃശൂർ ചിരിയൻകണ്ടത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഏബ്രഹാം പൈലി(റിട്ട. സയന്‍റിസ്റ്റ് എൻഐഒ). മക്കൾ: പോൺസി (ഐഎച്ച്എസ് ദുബായ്), റിൻസി (റിട്ട. അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എൻജിനീയർ, വാട്ടർ അഥോറിറ്റി ), ഫാൻസി (എച്ച്ഒഡി, ചോയ്സ് സ്‌കൂൾ), നൈസി (എയു എസ് ദുബായ്), സിൻസി (ഐടി ദുബായ്). മരുമക്കൾ: ജെയിംസ് നമ്പ്യാപറമ്പിൽ (കെജികെ, ദുബായ്), ബാബു മഠത്തിക്കുന്നേൽ (റിട്ട. എൻജിനീയർ ഫാക്ട്), ജോൺസൻ ചുങ്കൻ (റിട്ട. എക്സിക്യുട്ടീവ് എൻജിനീയർ സിഡബ്ല്യുസി), ഷാബു കല്ലേലി (ഐടി ഡയറക്ടർ ദുബായ് ), സന്തോഷ് ചെതലൻ (സീനിയർ മാനേജർ, ഏഷ്യൻ പെയിന്‍റ്സ്, ദുബായ്).

തോമസ് ഫ്രാൻസിസ്

മംഗലംഡാം: ആദ്യകാല കുടിയേറ്റ കർഷകൻ മംഗലംഡാം എർത്ത്ഡാം തെരുവിൽ വീട്ടിൽ തോമസ് ഫ്രാൻസിസ് (കുഞ്ഞേട്ടൻ - 82) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് സെന്‍റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ. ഭാര്യ: എൽസി പാലാ ഞാവള്ളി കൂന്താനം കുടുംബാംഗം. മക്കൾ: റെജു (വള്ളിയോട്, വടക്കഞ്ചേരി), റെറ്റി, സിസ്റ്റർ റെയ്ന ടോം (എഫ്സിസി കോൺവന്‍റ്, മരത്താക്കര, തൃശൂർ), റെനി, റെനോ. മരുമക്കൾ: ജിൻസി പള്ളിവാതുക്കൽ (പാലക്കയം), സന്തോഷ് കോട്ടായി (കരുവാരക്കുണ്ട് ), ബിജു മുട്ടത്ത് (കോങ്ങാട്), ടിസ പടിഞ്ഞാറെമുറിയിൽ (പാമ്പാടുംപ്പാറ, ഇടുക്കി). സഹോദരങ്ങൾ: വക്കച്ചൻ, ഔസേപ്പച്ചൻ, മത്തായികുഞ്ഞ്, പരേതരായ സിസ്റ്റർ അനൻസിയെറ്റ, മറിയമ്മ,കുട്ടിച്ചൻ.

മുഹമ്മദലി

മഞ്ചേരി : കാരകുന്ന് ഷാപ്പിന്‍കുന്ന് പരേതനായ കട്ടക്കാടന്‍ ഹൈദര്‍ ഹാജിയുടെ മകന്‍ മുഹമ്മദലി (67) അന്തരിച്ചു. പാണ്ടിയാട് പെര്‍ഫെക്ട് ടൈലേഴ്സ് ഉടമയും പുലത്ത് മസ്ജിദുല്‍ ഫലാഹ് മുന്‍ സെക്രട്ടറിയും വെല്‍ഫെയര്‍ പാര്‍ട്ടി തൃക്കലങ്ങോട് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായിരുന്നു. ഭാര്യ: ജമീല (ചെങ്ങര), മക്കള്‍ : അമീന്‍ മുഹമ്മദ് (എറിയാട് എയുപിഎസ് അധ്യാപകന്‍), അസ്ലം മുഹമ്മദ് (എളങ്കൂര്‍ പിഎംഎസ്എ ഹൈസ്‌കൂള്‍ കായികാധ്യാപകന്‍), അനസ് മുഹമ്മദ് (മിലിട്ടറി). മരുമക്കള്‍: ഹുസ്ന വണ്ടൂര്‍, ഹംന കാരക്കാപറമ്പ്, മുഹ്സിന ചെരണി. സഹോദരങ്ങള്‍: ഫാത്തിമചെറുപള്ളി, അബ്ദുൾ മജീദ്, അബ്ദുൾ ലത്തീഫ് ബസ്മല, അബ്ദുൾ ഗഫൂര്‍, മുഹമ്മദ് ശരീഫ്, അലി അസ്‌കര്‍ (സൗദി), പരേതരായ അബ്ദുൾ റഷീദ്, സുബൈദ മമ്പാട്.

മേരി

പുല്‍പ്പള്ളി: മരക്കടവ് കുടകപ്പറമ്പില്‍ മേരി (94) അന്തരിച്ചു.പുല്‍പ്പള്ളി വാടാനയില്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് മരക്കടവ് സെന്‍റ് ജോസഫ്‌സ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ചാക്കോ. മക്കള്‍: ബിജു(വ്യാപാരി, പുല്‍പ്പള്ളി), ബീന, ലീല, പരേതരായ ബേബി, മോളി, വത്സ, സജി. മരുമക്കള്‍: ഷീല മാതാളിക്കുന്നേല്‍(ചീമേനി), ഷാജു മാതാളിക്കുന്നേല്‍ (കോഴിക്കോട്), ജോര്‍ജ് ഞാണക്കല്‍ (പെരുമ്പാവൂര്‍), ലില്ലി പ്ലാക്കപ്പറമ്പില്‍ (മൂന്നുപാലം), ജോര്‍ജ് കോതാട്ടുകാലയില്‍ (പുല്‍പ്പള്ളി), സെബാസ്റ്റ്യന്‍ മൈലാടൂര്‍ (പാലാ).

നാരായണന്‍

പയ്യന്നൂര്‍: കുഞ്ഞിമംഗലത്തെ ആദ്യകാല കലാസ്ഥാപനമായ "ആര്‍ട്ട് പയ്യൻ' സ്ഥാപകൻ കെ.ടി. നാരായണന്‍ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭാര്യ: സി.വി. ലീല (റിട്ട. അധ്യാപിക). മക്കള്‍: അജയ് (ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, തിരുവനന്തപുരം), ലീന (അധ്യാപിക, രാമന്തളി ഹയര്‍ സെക്കൻഡറി ). മരുമക്കൾ: സീമ ( അധ്യാപിക, മാടായി ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍), ഹരീന്ദന്‍ (റിട്ട. പ്രിന്‍സിപ്പൽ ഗവ. ഹയര്‍ സെക്കൻഡറി, ഇളമ്പച്ചി).

ഫാന്‍സി

പടന്നക്കാട് : ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ കാപ്പുകാട്ടില്‍ ഫാന്‍സി കെ.മാനുവല്‍ (67) അന്തരിച്ചു. സംസ്‌കാരം ഇന്നു 3.30നു പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. പരേത പാലാ കാടങ്കാവില്‍ കുടുംബാംഗം. ഭര്‍ത്താവ്: ജോര്‍ജ് (റിട്ട. കാംപ്‌കോ സീനിയര്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍). മക്കള്‍: ജോയല്‍, ഫ്രാങ്ക്‌ളിന്‍ (യുഎസ്എ). മരുമക്കള്‍: അനക്‌സ് ഒഴുകയില്‍ (പേരാമ്പ്ര), ടിസ ബി.ജോര്‍ജ് മണിയാക്കുപാറയില്‍ (പാലാ). സഹോദരങ്ങള്‍: ബേബി (ആലക്കോട് അരങ്ങം), ടോമി (റിട്ട.ഉദ്യോഗസ്ഥന്‍, കണ്ണൂര്‍ സര്‍വകലാശാല), ജോസ് (റിട്ട.സെക്രട്ടറി, ആലക്കോട് സര്‍വീസ് സഹകരണബാങ്ക്), സോളി മണിക്കൊമ്പില്‍ (കിളിയന്തറ), ജാന്‍സി തെക്കേക്കര (കോതമംഗലം).

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

19-09-2026

മകന്‍റെ വിവാഹത്തിനായി പിണക്കം മറന്ന് ഒന്നിച്ച് ഗണേഷ് കുമാറും യാമിനിയും

നടനും രാഷ്ട്രീയ നേതാവുമായ കെ.ബി. ഗണേഷ് കുമാറിന്‍റെ മകൻ ആദിത്യ കൃഷ്ണൻ തമ്പിയുടെ വിവാഹം കഴിഞ്ഞു. തമിഴ്‌നാട് സ്വദേശിനിയായ മനീഷയാണ് വധു.

കോയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ഗണേഷ് കുമാറിന്‍റെയും അദ്ദേഹത്തിന്‍റെ മുൻഭാര്യ യാമിനി തങ്കച്ചിയുടെയും മൂത്ത മകനാണ് ആദിത്യ. കോയമ്പത്തൂർ വച്ചായിരുന്നു വിവാഹം.

വർഷങ്ങൾക്കു ശേഷം മുൻഭാര്യ ഡോ. യാമിനി തങ്കച്ചിക്കും മക്കൾക്കുമൊപ്പം സന്തോഷത്തോടെ നിൽക്കുന്ന ഗണേഷ് കുമാറിന്‍റെ ചിത്രങ്ങളാണ് ആരാധകശ്രദ്ധ നേടുന്നത്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ കാരണമാണ് ഇരുവരും പിരിഞ്ഞത്. പിന്നീട് യാമിനിയുടെ ചിത്രങ്ങളൊന്നും അധികം കാണാറില്ലായിരുന്നു.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിവാഹ സൽക്കാരത്തിൽ രാഷ്ട്രീയ, സാമൂഹിക, ചലച്ചിത്ര, സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ജീത്തു ജോസഫ്, ആന്‍റണി പെരുമ്പാവൂർ, ഷാജി കൈലാസ്, ആനി, കൃഷ്ണപ്രഭ, മണിയൻപിള്ള രാജു, ഗോകുൽ സുരേഷ്, മുൻമുഖ്യമന്ത്രി പിണറായി വിജയൻ, ആഭ്യന്തര മന്ത്രി രമേശ് തുടങ്ങിയവർ പങ്കെടുത്തു.

ആദ്യ വിവാഹബന്ധം അവസാനിച്ചതിന് ശേഷം ഗണേഷ് കുമാർ 2014 ജനുവരി 24ന് ബിന്ദു മേനോനെ വിവാഹം കഴിച്ചു.

19-09-2026

മകന്‍റെ വിവാഹത്തിനായി പിണക്കം മറന്ന് ഒന്നിച്ച് ഗണേഷ് കുമാറും യാമിനിയും

നടനും രാഷ്ട്രീയ നേതാവുമായ കെ.ബി. ഗണേഷ് കുമാറിന്‍റെ മകൻ ആദിത്യ കൃഷ്ണൻ തമ്പിയുടെ വിവാഹം കഴിഞ്ഞു. തമിഴ്‌നാട് സ്വദേശിനിയായ മനീഷയാണ് വധു.

കോയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ഗണേഷ് കുമാറിന്‍റെയും അദ്ദേഹത്തിന്‍റെ മുൻഭാര്യ യാമിനി തങ്കച്ചിയുടെയും മൂത്ത മകനാണ് ആദിത്യ. കോയമ്പത്തൂർ വച്ചായിരുന്നു വിവാഹം.

വർഷങ്ങൾക്കു ശേഷം മുൻഭാര്യ ഡോ. യാമിനി തങ്കച്ചിക്കും മക്കൾക്കുമൊപ്പം സന്തോഷത്തോടെ നിൽക്കുന്ന ഗണേഷ് കുമാറിന്‍റെ ചിത്രങ്ങളാണ് ആരാധകശ്രദ്ധ നേടുന്നത്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ കാരണമാണ് ഇരുവരും പിരിഞ്ഞത്. പിന്നീട് യാമിനിയുടെ ചിത്രങ്ങളൊന്നും അധികം കാണാറില്ലായിരുന്നു.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിവാഹ സൽക്കാരത്തിൽ രാഷ്ട്രീയ, സാമൂഹിക, ചലച്ചിത്ര, സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ജീത്തു ജോസഫ്, ആന്‍റണി പെരുമ്പാവൂർ, ഷാജി കൈലാസ്, ആനി, കൃഷ്ണപ്രഭ, മണിയൻപിള്ള രാജു, ഗോകുൽ സുരേഷ്, മുൻമുഖ്യമന്ത്രി പിണറായി വിജയൻ, ആഭ്യന്തര മന്ത്രി രമേശ് തുടങ്ങിയവർ പങ്കെടുത്തു.

ആദ്യ വിവാഹബന്ധം അവസാനിച്ചതിന് ശേഷം ഗണേഷ് കുമാർ 2014 ജനുവരി 24ന് ബിന്ദു മേനോനെ വിവാഹം കഴിച്ചു.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

18-09-2026

പ്രഥമദൃഷ്‌ട്യാ ഷഹദ്..!

പാര്‍വതി തിരുവോത്തും വിജയരാഘവനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രൈം ഡ്രാമ ത്രില്ലര്‍ "പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' തിയറ്ററുകളില്‍. പ്രകാശന്‍ പറക്കട്ടെ, അനുരാഗം എന്നീ സിനിമകള്‍ക്കുശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രം വേറിട്ട ഒരു പൊലിസ് സ്‌റ്റോറിയാണ്. പി.എസ്. സുബ്രഹ്മണ്യന്‍ എന്ന പൊലിസ് ഉദ്യോഗസ്ഥനും വിജേഷ് തോട്ടിങ്ങലുമാണു രചന. ഷഹദ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു...

പതിവു ട്രാക്കില്‍ നിന്ന് ഇന്‍വെസ്റ്റിഗേഷനിലേക്ക്..?

എപ്പോഴും, ആവേശംകൊള്ളിക്കുന്ന കഥകളാണ് ഇഷ്ടം. വൈകാരികമായോ മറ്റേതെങ്കിലും തരത്തിലോ അതുമായി കണക്ടായി, സിനിമയാക്കണമെന്ന തോന്നലുണ്ടാവണം. പ്രകാശനില്‍ റിയലിസ്റ്റിക് വില്ലേജ് കഥ, അനുരാഗത്തില്‍ മെട്രോയിലെ കളര്‍ഫുള്‍ റോംകോം. ആളുകളുടെ മുന്‍ധാരണകള്‍ക്കപ്പുറം എല്ലാ ജോണറുകളിലുമുള്ള സിനിമകള്‍ ചെയ്യണം.

കഥയുടെ ആശയം കിട്ടിയത്..?

സുഹൃത്തും "ഹെവന്‍' സിനിമയുടെ കോ റൈറ്ററുമായ പി.എസ്. സുബ്രഹ്മണ്യന്‍ പറഞ്ഞ കഥയില്‍ നിന്നാണു തുടക്കം. അതിലൊരു അടിപൊളി ഐറ്റം ഉണ്ടെന്നുതോന്നി. കഥാപാത്രങ്ങളൊക്കെ നമ്മുടെ ഇടയിലുള്ള, നമുക്ക് അറിയാവുന്ന ആളുകളെന്നു പ്രേക്ഷകരെ വിശ്വസിപ്പിക്കാനാവണം. ഞങ്ങള്‍ ആ സ്‌ക്രിപ്റ്റില്‍ ഒരുമിച്ചിരുന്ന് അഞ്ചാറു മാസം വര്‍ക്ക് ചെയ്തശേഷമാണു ഷൂട്ടിംഗിലേക്കു പോയത്. അതിനിടെ കഥയിലും കഥാപാത്രങ്ങളിലും കഥയുടെ ഗതിവിഗതികളിലുമൊക്കെ മാറ്റങ്ങളുണ്ടായി.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

19-09-2026

സ്വർഗീയ ശോഭയിൽ വർണവിസ്മയം തീർത്ത് എക്യുമെനിക്കൽ ഫെസ്റ്റിന് സമാപനം

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയും സൗഹൃദവും സാഹോദര്യവും വിളിച്ചോതിയ പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ് വർണശബളമായ കലാപരിപാടികളോടും ആത്മീയ നിറവോടും കൂടി സമാപിച്ചു.

ഹൂസ്റ്റണിലെ വിവിധ സഭകളിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി (ഐസിഇസിഎച്ച്) സംഘടിപ്പിച്ച പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ് 2026 വൈവിധ്യമാർന്ന കലാപരിപാടികളും ആത്മീയ അനുഭവങ്ങളും സൗഹൃദത്തിന്‍റെ നിറവുമൊക്കെയായി ശ്രദ്ധേയമായി.

സെന്‍റ് ജെയിംസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ഫെസ്റ്റിൽ ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിശ്വാസികളോടൊപ്പം പൊതുസമൂഹം ഒഴുകിയെത്തി.

ഹ്യൂസ്റ്റണിലെ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്‍റെ ഐക്യത്തിന്‍റെയും സഹകരണത്തിന്‍റെയും മനോഹരമായ വേദിയായി മാറിയ ഫെസ്റ്റിൽ വിവിധ ഇടവകകളിൽ നിന്നുള്ള കലാപ്രതിഭകൾ അവതരിപ്പിച്ച സംഗീത-നൃത്ത പരിപാടികളും മറ്റ് കലാവിരുന്നുകളും ശ്രദ്ധേയമായി.

നാടൻ രുചിയുടെ കലവറയൊരുക്കിയ എക്യൂമെനിക്കൽ തട്ടുകടയുടെ മുമ്പിൽ നൂറു കണക്കിന് ആളുകൾ ക്യൂ നിന്ന് രുചിയുടെ മഹത്വം അറിയാൻ നിന്നതു വേറിട്ട കാഴ്ചയായി. പൊറോട്ടയും ബീഫ് കറിയും കപ്പയും മീൻ കറിയും മസാലദോശയുടെയും പ്രത്യേക കൗണ്ടറുകളിൽ നീണ്ട നിരയായിരുന്നു.

"എന്‍റെ വീട്' ടീമിന്‍റെ നേതൃത്വത്തിൽ നടന്ന ചായക്കടയിൽ ചായയും ഉണ്ണിയപ്പവും കൊഴുക്കട്ടയുടെയും രുചിയറിയാൻ നീണ്ട നിരയായിരുന്നു. സെന്‍റെ തോമസ് സിഎസ്ഐ ഇടവക വികാരി ഫാ. എബി ജോണിന്‍റെ ചായയടി കൗതുകകരമായ കാഴ്ചയായിരുന്നു.

25 പ്രതിഭകൾ അണിനിരന്ന എസ്എംടി പഞ്ചാരി മേളം ടീമിന്‍റെ ചെണ്ടമേളം ഫെസ്റ്റിന് ആവേശവും താളക്കൊഴുപ്പും നൽകി. എംസിമാരായ ജീമോൻ റാന്നിയുടേയും മിൽറ്റ മാത്യുവിന്‍റെയും ആമുഖത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. മേഴ്സി ജെയിംസിന്‍റെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ വെരി.റവ.ഫാ. പ്രസാദ് കോവൂർ കോറെപ്പിസ്‌കോപ്പ പ്രാരംഭ പ്രാർഥന നടത്തി.

ഐസിഇസിഎച്ച് സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിച്ചു. ഐസിഇസിഎച്ച് പ്രസിഡന്‍റ് ഫാ. ഡോ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിച്ചു. ദീപപ്രകാശനത്തിലൂടെ ഫെസ്റ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു.

മുഖ്യാതിഥിയായ മേയർ റോബിൻ ഇ ലക്കാട്ട് ഉദ്ഘാടന പ്രസംഗം നടത്തി. ഡിസ്‌ട്രിക്‌ട് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, ജഡ്ജ് ജൂലി മാത്യു, പൊലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ തുടങ്ങിയവരുടെ സാന്നിധ്യം ഫെസ്റ്റിന്റെ മാറ്റു കൂട്ടി

തുടർന്ന് ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നുള്ള കലാ പ്രതിഭകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ഗാനങ്ങളും നൃത്തങ്ങളും ലൈവ് ബാൻഡും മറ്റ് കലാവിരുന്നുകളും സദസിന് ആസ്വാദ്യകരമായ അനുഭവമായി. വിവിധ സഭകളുടെ പങ്കാളിത്തം ഫെസ്റ്റിനെ ഒരു യഥാർഥ എക്യുമെനിക്കൽ സംഗമമാക്കി മാറ്റി.

ഫെസ്റ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു "ദി റിഡീമർ' എന്ന മലയാളം ബൈബിൾ നാടകം. മെവിൻ ജോണിന്‍റെ രചനയിലും സംവിധാനത്തിലും 40-ലധികം കലാകാരന്മാർ അണിനിരന്ന നാടകം ക്രിസ്തുവിന്‍റെ വീണ്ടെടുപ്പിന്‍റെ സന്ദേശം ശക്തമായി അവതരിപ്പിച്ചു. മികച്ച അഭിനയവും സംവിധാനവും അവതരണ മികവും കൊണ്ട് നാടകം സദസിന്‍റെ പ്രത്യേക പ്രശംസ നേടി.

ഫെസ്റ്റിന്റെ ഭാഗമായി സ്പോൺസർമാരെ ആദരിക്കുകയും ജീവകാരുണ്യ പ്രവർത്തനത്തിനായുള്ള സംഭാവന പ്രഖ്യാപനം നടത്തുകയും ചെയ്തു. ഐസിഇസിഎച്ച് വൈസ് പ്രസിഡന്റ് റവ. ഫാ. ഡോ. ബിന്നി ഫിലിപ്പ് സ്പോൺസർ അംഗീകാര ചടങ്ങിനും ചാരിറ്റി സംഭാവന പ്രഖ്യാപനത്തിനും നേതൃത്വം നൽകി.

രഞ്ജു രാജ്, സുനിൽ കോര & പ്രിയൻ ജേക്കബ്,ജെയിംസ് ഊലുട്ട്, മഗേഷ് മാത്യു ,ജെയിംസ് ഈപ്പൻ, ഷിജോ ചാണ്ടപ്പിള്ള, ബിനു അലക്സ്, ക്രിസ്റ്റിൻ കല്ലേൽ ഇടക്കുന്നത്ത്‌ അഭിലാഷ് ഡേവിഡ്സൺ & സാജൻ കുളങ്ങര , ജോർജ്‌ കുട്ടി വടക്കേകൂറ്റ്‌, ജീമോൻ റാന്നി ജോയൽ ജേക്കബ്, "എന്റെ വീട്" ടീം, മൈസൂർ തമ്പി, രാജൻ അങ്ങാടിയിൽ ,ജോജി ജോസഫ് , മൈക്കിൾ തോമസ് എന്നിവർ സ്പോൺസർമാരായി ഫെസ്റ്റിന്റെ വിജയത്തിനായി സഹായിച്ചു.

വിവിധ സഭകളുടെയും സംഘടനകളുടെയും സഹകരണത്തോടെയും നിരവധി സ്പോൺസർമാരുടെ പിന്തുണയോടെയും സംഘടിപ്പിച്ച ഫെസ്റ്റ്, മതസൗഹാർദ്ദത്തിന്‍റെയും സഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും മനോഹരമായ വേദിയായി മാറി.

ഫെസ്റ്റ് കൺവീനർ ജീമോൻ റാന്നി നന്ദി രേഖപ്പെടുത്തി. സമാപന പ്രാർഥനയും ആശീർവാദവും അനുഗ്രഹീതമായ അന്തരീക്ഷത്തിൽ നടന്നു. "ഒരുമയിൽ വിശ്വാസം, സൗഹൃദത്തിൽ ശക്തി' എന്ന സന്ദേശം പകർന്നുകൊണ്ട് പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചു.

സെന്നി & എവ്‌ലിൻ (ഹൂസ്റ്റൺ വോയിസ് by SO), ബാബു കലീന എന്നിവർ വീഡിയോ - ഫോട്ടോഗ്രാഫിക്ക് നേതൃത്വം നൽകി. "സൗണ്ട് വേവ്സ് ഡിജിറ്റൽ' സൗണ്ട്സ് ആൻഡ് ലൈറ്റ് നിയന്ത്രിച്ചു.

ഫെസ്റ്റിന്‍റെ വിജയത്തിനായി ഫാ.ഡോ. ഐസക് പ്രകാശ് (പ്രസിഡന്‍റ്), ഫാ. ഡോ. ബിന്നി ഫിലിപ്പ്, ഷാജൻ ജോർജ്‌ (സെക്രട്ടറി), രാജൻ അങ്ങാടിയിൽ (ട്രഷറർ), ജീമോൻ റാന്നി ( കൺവീനർ), മിൽറ്റ മാത്യു ( പ്രോഗ്രാം കോഓർഡിനേറ്റർ), ജിനോ ജേക്കബ് (സ്പോർട്സ്), തോമസ് വർക്കി (മൈസൂർ തമ്പി, ഫുഡ്) തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി കമ്മിറ്റികളാണ് പ്രവർത്തിച്ചുവന്നത്.

സ്നേഹവും സൗഹൃദവും പങ്കുവച്ച് ഒരുമയുടെ സന്ദേശം ഉയർത്തിപ്പിടിച്ച ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളെ ഒരേ വേദിയിൽ അണിനിരത്തിയ പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ്, ഹ്യൂസ്റ്റണിലെ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിനും പൊതു സമൂഹത്തിനും മറക്കാനാവാത്ത അനുഭവമായി മാറി.

"ഒരുമയിൽ ആഘോഷം, സ്നേഹത്തിൽ ശുശ്രൂഷ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റിന് തിരശീല വീണത്.

 

19-09-2026

എസ്ബി - അസംപ്ഷൻ കോളജ് അലുമ്നി ഓണാഘോഷം "ഓർമപ്പൂക്കളം' അജ്മാനിൽ ഞായറാഴ്ച

ദുബായി: എസ്ബി കോളജ് - അസംപ്ഷൻ കോളജ് അലുമ്നി യുഎഇ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം "ഓർമപ്പൂക്കളം 2026' എന്ന പേരിൽ ആഘോഷിക്കും. സെപ്റ്റംബർ 20ന് അജ്മാനിലെ ഉമ്മുൽ മുഅമീൻ വിമൻസ് അസോസിയേഷൻ ഹാളിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.

രാവിലെ 10ന് ആരംഭിക്കുന്ന ആഘോഷത്തിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള പൂർവവിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുക്കും. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഓണാഘോഷം ഉദ്‌ഘാടനം ചെയ്യും.

ചാപ്റ്റർ പ്രസിഡന്‍റ് ബെൻസി വർഗീസ് അധ്യക്ഷത വഹിക്കും. ഫാ. ജോൺ ജോസഫ് എടാട്ട് മുഖ്യ പ്രഭാഷണം നടത്തും. നടൻ കൈലാഷ്, മഞ്ജു തോംസൺ, ജോസഫ് കളത്തിൽ, ഗീതി സോബിൻ, ജൂലി പോൾ, ഡോ. ലിൻഡ മാത്യു എന്നിവർ പ്രസംഗിക്കും.

നേപ്പാളിലെ പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായി പങ്കെടുത്ത അലുമ്നി അംഗം ഡോ. ആന്‍റണി തോമസിനെ ചാപ്റ്റർ ഉപദേഷ്ടാക്കളായ ജോ കാവാലവും ബിജു ഡൊമിനിക്കും ചേർന്ന് ആദരിക്കും.

ഓണസദ്യ, ശിങ്കാരി മേളം, ഗാനമേള കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടാകും.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

19-09-2026

സ്വർഗീയ ശോഭയിൽ വർണവിസ്മയം തീർത്ത് എക്യുമെനിക്കൽ ഫെസ്റ്റിന് സമാപനം

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയും സൗഹൃദവും സാഹോദര്യവും വിളിച്ചോതിയ പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ് വർണശബളമായ കലാപരിപാടികളോടും ആത്മീയ നിറവോടും കൂടി സമാപിച്ചു.

ഹൂസ്റ്റണിലെ വിവിധ സഭകളിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി (ഐസിഇസിഎച്ച്) സംഘടിപ്പിച്ച പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ് 2026 വൈവിധ്യമാർന്ന കലാപരിപാടികളും ആത്മീയ അനുഭവങ്ങളും സൗഹൃദത്തിന്‍റെ നിറവുമൊക്കെയായി ശ്രദ്ധേയമായി.

സെന്‍റ് ജെയിംസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ഫെസ്റ്റിൽ ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിശ്വാസികളോടൊപ്പം പൊതുസമൂഹം ഒഴുകിയെത്തി.

ഹ്യൂസ്റ്റണിലെ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്‍റെ ഐക്യത്തിന്‍റെയും സഹകരണത്തിന്‍റെയും മനോഹരമായ വേദിയായി മാറിയ ഫെസ്റ്റിൽ വിവിധ ഇടവകകളിൽ നിന്നുള്ള കലാപ്രതിഭകൾ അവതരിപ്പിച്ച സംഗീത-നൃത്ത പരിപാടികളും മറ്റ് കലാവിരുന്നുകളും ശ്രദ്ധേയമായി.

നാടൻ രുചിയുടെ കലവറയൊരുക്കിയ എക്യൂമെനിക്കൽ തട്ടുകടയുടെ മുമ്പിൽ നൂറു കണക്കിന് ആളുകൾ ക്യൂ നിന്ന് രുചിയുടെ മഹത്വം അറിയാൻ നിന്നതു വേറിട്ട കാഴ്ചയായി. പൊറോട്ടയും ബീഫ് കറിയും കപ്പയും മീൻ കറിയും മസാലദോശയുടെയും പ്രത്യേക കൗണ്ടറുകളിൽ നീണ്ട നിരയായിരുന്നു.

"എന്‍റെ വീട്' ടീമിന്‍റെ നേതൃത്വത്തിൽ നടന്ന ചായക്കടയിൽ ചായയും ഉണ്ണിയപ്പവും കൊഴുക്കട്ടയുടെയും രുചിയറിയാൻ നീണ്ട നിരയായിരുന്നു. സെന്‍റെ തോമസ് സിഎസ്ഐ ഇടവക വികാരി ഫാ. എബി ജോണിന്‍റെ ചായയടി കൗതുകകരമായ കാഴ്ചയായിരുന്നു.

25 പ്രതിഭകൾ അണിനിരന്ന എസ്എംടി പഞ്ചാരി മേളം ടീമിന്‍റെ ചെണ്ടമേളം ഫെസ്റ്റിന് ആവേശവും താളക്കൊഴുപ്പും നൽകി. എംസിമാരായ ജീമോൻ റാന്നിയുടേയും മിൽറ്റ മാത്യുവിന്‍റെയും ആമുഖത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. മേഴ്സി ജെയിംസിന്‍റെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ വെരി.റവ.ഫാ. പ്രസാദ് കോവൂർ കോറെപ്പിസ്‌കോപ്പ പ്രാരംഭ പ്രാർഥന നടത്തി.

ഐസിഇസിഎച്ച് സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിച്ചു. ഐസിഇസിഎച്ച് പ്രസിഡന്‍റ് ഫാ. ഡോ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിച്ചു. ദീപപ്രകാശനത്തിലൂടെ ഫെസ്റ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു.

മുഖ്യാതിഥിയായ മേയർ റോബിൻ ഇ ലക്കാട്ട് ഉദ്ഘാടന പ്രസംഗം നടത്തി. ഡിസ്‌ട്രിക്‌ട് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, ജഡ്ജ് ജൂലി മാത്യു, പൊലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ തുടങ്ങിയവരുടെ സാന്നിധ്യം ഫെസ്റ്റിന്റെ മാറ്റു കൂട്ടി

തുടർന്ന് ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നുള്ള കലാ പ്രതിഭകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ഗാനങ്ങളും നൃത്തങ്ങളും ലൈവ് ബാൻഡും മറ്റ് കലാവിരുന്നുകളും സദസിന് ആസ്വാദ്യകരമായ അനുഭവമായി. വിവിധ സഭകളുടെ പങ്കാളിത്തം ഫെസ്റ്റിനെ ഒരു യഥാർഥ എക്യുമെനിക്കൽ സംഗമമാക്കി മാറ്റി.

ഫെസ്റ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു "ദി റിഡീമർ' എന്ന മലയാളം ബൈബിൾ നാടകം. മെവിൻ ജോണിന്‍റെ രചനയിലും സംവിധാനത്തിലും 40-ലധികം കലാകാരന്മാർ അണിനിരന്ന നാടകം ക്രിസ്തുവിന്‍റെ വീണ്ടെടുപ്പിന്‍റെ സന്ദേശം ശക്തമായി അവതരിപ്പിച്ചു. മികച്ച അഭിനയവും സംവിധാനവും അവതരണ മികവും കൊണ്ട് നാടകം സദസിന്‍റെ പ്രത്യേക പ്രശംസ നേടി.

ഫെസ്റ്റിന്റെ ഭാഗമായി സ്പോൺസർമാരെ ആദരിക്കുകയും ജീവകാരുണ്യ പ്രവർത്തനത്തിനായുള്ള സംഭാവന പ്രഖ്യാപനം നടത്തുകയും ചെയ്തു. ഐസിഇസിഎച്ച് വൈസ് പ്രസിഡന്റ് റവ. ഫാ. ഡോ. ബിന്നി ഫിലിപ്പ് സ്പോൺസർ അംഗീകാര ചടങ്ങിനും ചാരിറ്റി സംഭാവന പ്രഖ്യാപനത്തിനും നേതൃത്വം നൽകി.

രഞ്ജു രാജ്, സുനിൽ കോര & പ്രിയൻ ജേക്കബ്,ജെയിംസ് ഊലുട്ട്, മഗേഷ് മാത്യു ,ജെയിംസ് ഈപ്പൻ, ഷിജോ ചാണ്ടപ്പിള്ള, ബിനു അലക്സ്, ക്രിസ്റ്റിൻ കല്ലേൽ ഇടക്കുന്നത്ത്‌ അഭിലാഷ് ഡേവിഡ്സൺ & സാജൻ കുളങ്ങര , ജോർജ്‌ കുട്ടി വടക്കേകൂറ്റ്‌, ജീമോൻ റാന്നി ജോയൽ ജേക്കബ്, "എന്റെ വീട്" ടീം, മൈസൂർ തമ്പി, രാജൻ അങ്ങാടിയിൽ ,ജോജി ജോസഫ് , മൈക്കിൾ തോമസ് എന്നിവർ സ്പോൺസർമാരായി ഫെസ്റ്റിന്റെ വിജയത്തിനായി സഹായിച്ചു.

വിവിധ സഭകളുടെയും സംഘടനകളുടെയും സഹകരണത്തോടെയും നിരവധി സ്പോൺസർമാരുടെ പിന്തുണയോടെയും സംഘടിപ്പിച്ച ഫെസ്റ്റ്, മതസൗഹാർദ്ദത്തിന്‍റെയും സഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും മനോഹരമായ വേദിയായി മാറി.

ഫെസ്റ്റ് കൺവീനർ ജീമോൻ റാന്നി നന്ദി രേഖപ്പെടുത്തി. സമാപന പ്രാർഥനയും ആശീർവാദവും അനുഗ്രഹീതമായ അന്തരീക്ഷത്തിൽ നടന്നു. "ഒരുമയിൽ വിശ്വാസം, സൗഹൃദത്തിൽ ശക്തി' എന്ന സന്ദേശം പകർന്നുകൊണ്ട് പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചു.

സെന്നി & എവ്‌ലിൻ (ഹൂസ്റ്റൺ വോയിസ് by SO), ബാബു കലീന എന്നിവർ വീഡിയോ - ഫോട്ടോഗ്രാഫിക്ക് നേതൃത്വം നൽകി. "സൗണ്ട് വേവ്സ് ഡിജിറ്റൽ' സൗണ്ട്സ് ആൻഡ് ലൈറ്റ് നിയന്ത്രിച്ചു.

ഫെസ്റ്റിന്‍റെ വിജയത്തിനായി ഫാ.ഡോ. ഐസക് പ്രകാശ് (പ്രസിഡന്‍റ്), ഫാ. ഡോ. ബിന്നി ഫിലിപ്പ്, ഷാജൻ ജോർജ്‌ (സെക്രട്ടറി), രാജൻ അങ്ങാടിയിൽ (ട്രഷറർ), ജീമോൻ റാന്നി ( കൺവീനർ), മിൽറ്റ മാത്യു ( പ്രോഗ്രാം കോഓർഡിനേറ്റർ), ജിനോ ജേക്കബ് (സ്പോർട്സ്), തോമസ് വർക്കി (മൈസൂർ തമ്പി, ഫുഡ്) തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി കമ്മിറ്റികളാണ് പ്രവർത്തിച്ചുവന്നത്.

സ്നേഹവും സൗഹൃദവും പങ്കുവച്ച് ഒരുമയുടെ സന്ദേശം ഉയർത്തിപ്പിടിച്ച ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളെ ഒരേ വേദിയിൽ അണിനിരത്തിയ പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ്, ഹ്യൂസ്റ്റണിലെ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിനും പൊതു സമൂഹത്തിനും മറക്കാനാവാത്ത അനുഭവമായി മാറി.

"ഒരുമയിൽ ആഘോഷം, സ്നേഹത്തിൽ ശുശ്രൂഷ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റിന് തിരശീല വീണത്.

 

19-09-2026

കാനഡയെ ഒപ്പം കൂട്ടിയാൽ കനത്ത പ്രഹരം; യൂറോപ്യൻ യൂണിയനെതിരേ ഉപരോധ ഭീഷണിയുമായി ട്രംപ്

ബ്രസൽസ്: കാനഡയെ യൂറോപ്യൻ യൂണിയന്‍റെ ചരിത്രത്തിലെ ആദ്യത്തെ "അസോസിയേറ്റ് അംഗം' ആക്കാനുള്ള ബ്രസൽസിന്‍റെ നീക്കത്തിനെതിരേ രൂക്ഷമായ മുന്നറിയിപ്പും സാമ്പത്തിക ഉപരോധ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്.

കാനഡയ്ക്ക് ഇയുവിൽ പങ്കാളിത്തം നൽകുന്നത് അമേരിക്കയ്ക്ക് നേരെയുള്ള "ശത്രുതാപരമായ നീക്കമായി" (Hostile Act) കാണുമെന്നും അങ്ങനെ സംഭവിച്ചാൽ യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ കടുത്ത തീരുവകൾ ചുമത്തുകയോ യൂറോപ്പുമായുള്ള വ്യാപാരം പല മേഖലകളിലും പൂർണമായി നിർത്തിവെക്കുകയോ ചെയ്യുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

നോർത്ത് കരോലിനയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് യൂറോപ്യൻ യൂണിയനെതിരെ ആഞ്ഞടിച്ചത്.

കാനഡ യൂറോപ്യൻ യൂണിയന്‍റെ ഭാഗമാകാൻ ഒരുങ്ങുന്നു എന്ന ആശയം തന്നെ അങ്ങേയറ്റം "ഹാസ്യാസ്പദമാണ്' എന്നും അദ്ദേഹം പരിഹസിച്ചു.

വോൺ ഡെർ ലെയ്ന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രകോപനം

ഫ്രാൻസിലെ സ്ട്രാസ്ർബുർഗിലുള്ള യൂറോപ്യൻ പാർലമെന്‍റിൽ നടത്തിയ വാർഷിക നയപ്രഖ്യാപന പ്രസംഗത്തിൽ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്ൻ കാനഡയെ യൂറോപ്യൻ യൂണിയന്‍റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ സ്വാഗതം ചെയ്തതിന് പിന്നാലെയാണ് ട്രംപിന്‍റെ ഈ ശക്തമായ പ്രതികരണം.

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സാന്നിധ്യത്തിലായിരുന്നു വോൺ ഡെർ ലെയ്ന്‍റെ പ്രഖ്യാപനം. നിലവിൽ യൂറോപ്യൻ യൂണിയനിൽ ഇല്ലാത്ത ഒരു പുതിയ പദവി കാനഡയ്ക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്യാനാണ് യൂറോപ്പ് ഒരുങ്ങുന്നത്.

അമേരിക്ക - കാനഡ ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിൽ

ഡോണൾഡ് ട്രംപിന്‍റെ രണ്ടാം ഭരണകാലത്ത് വാഷിംഗ്ടണും അയൽരാജ്യമായ കാനഡയും തമ്മിലുള്ള നയതന്ത്ര - വ്യാപാര ബന്ധങ്ങൾ കടുത്ത ഉലച്ചിലാണ് നേരിടുന്നത്. ട്രംപിന്‍റെ പുതിയ വ്യാപാരനികുതി നയങ്ങളുടെ (Tariff Policy) ആദ്യ ഇരകളിലൊന്ന് കാനഡയായിരുന്നു.

കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വ്യാപാര ചർച്ചകൾ പരാജയപ്പെടുകയും ട്രംപ് കാനഡയ്ക്കെതിരേ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെയാണ് ഭിന്നത രൂക്ഷമായത്. ഇതിന് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും വ്യക്തമാക്കിയിരുന്നു.

ഡെൻമാർക്കിന്‍റെ ഭാഗമായ ഗ്രീൻലാൻഡിന്‍റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ട്രംപിന്‍റെ മുൻപത്തെ നീക്കങ്ങൾ യൂറോപ്പുമായുള്ള ബന്ധത്തിലും വിള്ളലുകൾ വീഴ്ത്തിയിരുന്നു.

അമേരിക്ക ഉയർത്തുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിൽ ഇരുപക്ഷവും ബദൽ സഖ്യങ്ങൾ തേടുന്ന പശ്ചാത്തലത്തിലാണ് കാനഡ യൂറോപ്പുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുന്നത്.

എന്നാൽ ഈ നീക്കത്തിനെതിരേ ട്രംപ് നേരിട്ട് രംഗത്തെത്തിയതോടെ അറ്റ്ലാന്‍റിക് സമുദ്രത്തിന് ഇരുവശവുമുള്ള ആഗോള വ്യാപാര - രാഷ്ട്രീയ മേഖലയിൽ വീണ്ടുമൊരു വൻ വ്യാപാരയുദ്ധത്തിനുള്ള (Trade War) കാഹളമാണ് മുഴങ്ങുന്നത്.

19-09-2026

ഓണാഘോഷം സംഘടിപ്പിച്ചു

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-വൺ ഏരിയയുടെ ഓണാഘോഷം മയൂർ വിഹാർ ഫേസ് വണിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്യായനി ഓഡിറ്റോറിയത്തിൽ അരങ്ങേറി.

ഏരിയ ചെയർമാൻ ആർ.കെ. മേനോൻ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം മീരാ രവീന്ദ്രന്‍റെ പ്രാർഥനാ ഗീതാലാപനത്തോടെ ആരംഭിച്ചു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു.

അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഡിനിപ് കെയർ ജനറൽ സെക്രട്ടറി കെ.വി. ഹംസ, സെന്‍റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാ. ജേക്കബ് ജോർജ്, കേരള ആയുർവേദ ലൈഫ് മാനേജിംഗ് ഡയറക്ടർ ഡൊമിനിക് ജോസഫ്, ഏരിയ സെക്രട്ടറി വി. രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖ പ്രിൻസ്, ഓണാഘോഷ കൺവീനർ എം.കെ. മധു തുടങ്ങിയവർ പ്രസംഗിച്ചു.

പ്രദീപ് സദാനന്ദനായിരുന്നു അവതാരകൻ. ചടങ്ങിൽ കേന്ദ്രക്കമ്മിറ്റി നടത്തിയ പൂക്കള മത്സരത്തിലും രണ്ടാം സമ്മാനാർഹമായ തിരുവാതിരകളി മത്സരത്തിലും പങ്കെടുത്ത അംഗങ്ങളെയും ആദരിച്ചു.

തുടർന്ന് വാണി ജീവൻദാസ്, വിധുബാലാ രാജീവ് എന്നിവർ അവതരിപ്പിച്ച ഗണേശ സ്തുതിയോടെ കലാപരിപാടികൾ ആരംഭിച്ചു.

 

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

19-09-2026

ചെറുപ്പക്കാരിലെ പുറംവേദന എങ്ങനെ കുറയ്ക്കാം?

 ശരീരത്തിന്‍റെ ശേഷി, ഉൗർജം എന്നിവ അനുവദിക്കുന്നതിനേക്കാൾ കൂടുതലായി അധ്വാനിക്കുക, വയർ, അരക്കെട്ട് എന്നിവിടങ്ങളിലെ പേശികൾക്കുണ്ടാകുന്ന ബലക്കുറവ് എന്നിവയും പുറംവേദനയ്ക്കു കാരണമാകുന്നു. നല്ല ആരോഗ്യത്തിനു നല്ലതല്ലാത്ത ജീവിതശൈലിയുടെ ഫലമായും പുറംവേദന ഉണ്ടാകും.

പുറംവേദനക്കാർക്കു ലളിതമായ ചികിത്സയോടൊപ്പം പുറംവേദനയ്ക്ക് അവരിൽ സംഭവിച്ച കാരണങ്ങൾ, മാനസിക സംഘർഷത്തിനുള്ള സ്വാധീനം എന്നിങ്ങനെയുള്ള വസ്തുതകൾ പറഞ്ഞുകൊടുക്കാം.

അതോടൊപ്പം നീർക്കെട്ട് പ്രതിരോധിക്കാനും പൊണ്ണത്തടിയുള്ളവരിൽ അതു കുറയ്ക്കാനും സഹായിക്കുന്ന ആഹാരരീതി എന്നിവയും കൂടിയാകുന്പോൾ വളരെവേഗം പുറംവേദനയ്ക്ക് ആശ്വാസം ലഭിക്കും. പ ുറംവേദനയ്ക്ക് ആശ്വാസം ലഭിച്ചശേഷം ലളിതമായ ചില വ്യായാമങ്ങൾ പതിവാക്കിയാൽ പുറംവേദന വീണ്ടും ഉണ്ടാകാനുള്ള സാധ്യത
ഇല്ലാതാകും.

ചികിത്സയുടെ ഭാഗമായി മരുന്നുകൾ, ആഹാരക്രമീകരണം, വ്യായാമം, മാനസിക സംഘർഷം കൈകാര്യം ചെയ്യാനുള്ള പരിശീലനം എന്നിവ ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രം ആയിരിക്കണം. എങ്കിലും ചില കാര്യങ്ങൾ ഇവിടെ കുറിക്കുകയാണ്.

കിടക്കുമ്പോൾ

* നല്ല ഉറപ്പുള്ള പ്രതലത്തിൽ കിടക്കുകയാണു നല്ലത്. മൂന്നിഞ്ചു കനമുള്ള പഞ്ഞിമെത്തയും മൂന്നിഞ്ചു കനമുള്ള തലയിണയും ഉപയോഗിക്കാം.

എണ്ണ പുരട്ടാം

* നൂറു മില്ലി നല്ലെണ്ണയിൽ ഒരു ടീസ്പൂണ്‍ കുന്തിരിക്കമിട്ട് തിളപ്പിക്കുക. ചൂടാറിയശേഷം കുപ്പിയിലാക്കി വയ്ക്കുക. അതിൽനിന്ന് അൽപമെടുത്തു ചെറുതായി ചൂടാക്കി വേദനയുള്ള ഭാഗത്ത് പുരട്ടി അഞ്ചുമിനിറ്റ് നേരം മൃദുവായി തടവുക. ചൂടുവെള്ളത്തിൽ കുളിക്കുക. കുളികഴിഞ്ഞ ഉടനെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.

വ്യായാമം ചെയ്യുമ്പോൾ...

*വേദന പൂർണമായി മാറിയശേഷം ഡോക്ടർ പറഞ്ഞിട്ടുള്ള വ്യായാമങ്ങൾ ആരംഭിക്കാവുന്നതാണ്. എന്നാൽ, വ്യായാമം ചെയ്തുതുടങ്ങിയശേഷം വേദന അനുഭവപ്പെടുകയാണെങ്കിൽ വ്യായാമം ചെയ്യുന്നതു നിർത്തിവയ്ക്കണം.

ആയാസകരമായ ജോലി ചെയ്യുമ്പോൾ

* ഭാരം പൊക്കുകയോ മറ്റ് ആയാസകരമായ ജോലികൾ ചെയ്യുകയോ ആണെങ്കിൽ തോൾ, പുറം, നടുവ് എന്നീ ഭാഗങ്ങളിൽ സമ്മർദം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ഇരുന്നു ജോലി ചെയ്യുന്നവർ

* ഇരുന്നു ജോലി ചെയ്യുന്നവർ കസേര, മേശ എന്നിവ ശരിയായ രീതിയിൽ ഉയരമുള്ളവയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല, മണിക്കൂറിൽ ഒരു പ്രാവശ്യമെങ്കിലും എഴുന്നേൽക്കുകയും കുറച്ചുസമയം നിൽക്കുകയോ നടക്കുകയോ ചെയ്യുകയും വേണം.

വെയിൽ കൊള്ളണം

* ദിവസവും രാവിലെ ഒൻപതു മണിക്കുമുൻപ് ഇരുപതു മിനിറ്റുനേരം വെയിൽ കൊള്ളുന്നതു നല്ലതാണ്.

എള്ളും പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ളയും...

* സൗകര്യപ്പെടുന്ന സമയങ്ങളിൽ ഒരു ടീസ്പൂണ്‍ എള്ള്, പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ള എന്നിവ കഴിക്കാവുന്നതാണ്.

പുൽത്തൈലം

* വൈകുന്നേരം അല്പം ചൂടുവെള്ളത്തിൽ നാലോ അഞ്ചോ തുള്ളി പുൽത്തൈലം ചേർത്ത് അതിൽ തുണിമുക്കി ശരീരം മുഴുവൻ തുടയ്ക്കുകയും നല്ലതുപോലെ തോർത്തിയശേഷം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.

ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം

* ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കാൻ ഉപയോഗിക്കുന്നതാണു നല്ലത്.

* നന്നായി ഉറങ്ങുക. ധാരാളം പാട്ടു കേൾക്കുക. തമാശകൾ പറയാനും കേൾക്കാനും സമയം കണ്ടെത്തുക.

വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393

 

19-09-2026

ചെറുപ്പക്കാരിലെ പുറംവേദന എങ്ങനെ കുറയ്ക്കാം?

 ശരീരത്തിന്‍റെ ശേഷി, ഉൗർജം എന്നിവ അനുവദിക്കുന്നതിനേക്കാൾ കൂടുതലായി അധ്വാനിക്കുക, വയർ, അരക്കെട്ട് എന്നിവിടങ്ങളിലെ പേശികൾക്കുണ്ടാകുന്ന ബലക്കുറവ് എന്നിവയും പുറംവേദനയ്ക്കു കാരണമാകുന്നു. നല്ല ആരോഗ്യത്തിനു നല്ലതല്ലാത്ത ജീവിതശൈലിയുടെ ഫലമായും പുറംവേദന ഉണ്ടാകും.

പുറംവേദനക്കാർക്കു ലളിതമായ ചികിത്സയോടൊപ്പം പുറംവേദനയ്ക്ക് അവരിൽ സംഭവിച്ച കാരണങ്ങൾ, മാനസിക സംഘർഷത്തിനുള്ള സ്വാധീനം എന്നിങ്ങനെയുള്ള വസ്തുതകൾ പറഞ്ഞുകൊടുക്കാം.

അതോടൊപ്പം നീർക്കെട്ട് പ്രതിരോധിക്കാനും പൊണ്ണത്തടിയുള്ളവരിൽ അതു കുറയ്ക്കാനും സഹായിക്കുന്ന ആഹാരരീതി എന്നിവയും കൂടിയാകുന്പോൾ വളരെവേഗം പുറംവേദനയ്ക്ക് ആശ്വാസം ലഭിക്കും. പ ുറംവേദനയ്ക്ക് ആശ്വാസം ലഭിച്ചശേഷം ലളിതമായ ചില വ്യായാമങ്ങൾ പതിവാക്കിയാൽ പുറംവേദന വീണ്ടും ഉണ്ടാകാനുള്ള സാധ്യത
ഇല്ലാതാകും.

ചികിത്സയുടെ ഭാഗമായി മരുന്നുകൾ, ആഹാരക്രമീകരണം, വ്യായാമം, മാനസിക സംഘർഷം കൈകാര്യം ചെയ്യാനുള്ള പരിശീലനം എന്നിവ ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രം ആയിരിക്കണം. എങ്കിലും ചില കാര്യങ്ങൾ ഇവിടെ കുറിക്കുകയാണ്.

കിടക്കുമ്പോൾ

* നല്ല ഉറപ്പുള്ള പ്രതലത്തിൽ കിടക്കുകയാണു നല്ലത്. മൂന്നിഞ്ചു കനമുള്ള പഞ്ഞിമെത്തയും മൂന്നിഞ്ചു കനമുള്ള തലയിണയും ഉപയോഗിക്കാം.

എണ്ണ പുരട്ടാം

* നൂറു മില്ലി നല്ലെണ്ണയിൽ ഒരു ടീസ്പൂണ്‍ കുന്തിരിക്കമിട്ട് തിളപ്പിക്കുക. ചൂടാറിയശേഷം കുപ്പിയിലാക്കി വയ്ക്കുക. അതിൽനിന്ന് അൽപമെടുത്തു ചെറുതായി ചൂടാക്കി വേദനയുള്ള ഭാഗത്ത് പുരട്ടി അഞ്ചുമിനിറ്റ് നേരം മൃദുവായി തടവുക. ചൂടുവെള്ളത്തിൽ കുളിക്കുക. കുളികഴിഞ്ഞ ഉടനെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.

വ്യായാമം ചെയ്യുമ്പോൾ...

*വേദന പൂർണമായി മാറിയശേഷം ഡോക്ടർ പറഞ്ഞിട്ടുള്ള വ്യായാമങ്ങൾ ആരംഭിക്കാവുന്നതാണ്. എന്നാൽ, വ്യായാമം ചെയ്തുതുടങ്ങിയശേഷം വേദന അനുഭവപ്പെടുകയാണെങ്കിൽ വ്യായാമം ചെയ്യുന്നതു നിർത്തിവയ്ക്കണം.

ആയാസകരമായ ജോലി ചെയ്യുമ്പോൾ

* ഭാരം പൊക്കുകയോ മറ്റ് ആയാസകരമായ ജോലികൾ ചെയ്യുകയോ ആണെങ്കിൽ തോൾ, പുറം, നടുവ് എന്നീ ഭാഗങ്ങളിൽ സമ്മർദം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ഇരുന്നു ജോലി ചെയ്യുന്നവർ

* ഇരുന്നു ജോലി ചെയ്യുന്നവർ കസേര, മേശ എന്നിവ ശരിയായ രീതിയിൽ ഉയരമുള്ളവയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല, മണിക്കൂറിൽ ഒരു പ്രാവശ്യമെങ്കിലും എഴുന്നേൽക്കുകയും കുറച്ചുസമയം നിൽക്കുകയോ നടക്കുകയോ ചെയ്യുകയും വേണം.

വെയിൽ കൊള്ളണം

* ദിവസവും രാവിലെ ഒൻപതു മണിക്കുമുൻപ് ഇരുപതു മിനിറ്റുനേരം വെയിൽ കൊള്ളുന്നതു നല്ലതാണ്.

എള്ളും പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ളയും...

* സൗകര്യപ്പെടുന്ന സമയങ്ങളിൽ ഒരു ടീസ്പൂണ്‍ എള്ള്, പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ള എന്നിവ കഴിക്കാവുന്നതാണ്.

പുൽത്തൈലം

* വൈകുന്നേരം അല്പം ചൂടുവെള്ളത്തിൽ നാലോ അഞ്ചോ തുള്ളി പുൽത്തൈലം ചേർത്ത് അതിൽ തുണിമുക്കി ശരീരം മുഴുവൻ തുടയ്ക്കുകയും നല്ലതുപോലെ തോർത്തിയശേഷം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.

ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം

* ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കാൻ ഉപയോഗിക്കുന്നതാണു നല്ലത്.

* നന്നായി ഉറങ്ങുക. ധാരാളം പാട്ടു കേൾക്കുക. തമാശകൾ പറയാനും കേൾക്കാനും സമയം കണ്ടെത്തുക.

വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393

 

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

14-09-2026

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രംപോക്ക്...സ്ത്രീകളുടെ പ്രശ്നങ്ങൾക്കു കോസ്മെറ്റിക് ഗൈനക്കോളജിയിൽ പരിഹാരമുണ്ടോ?

സ്ത്രീകളുടെ പ്രശ്നങ്ങൾക്കു പരിഹാരം

പല സ്ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ് സ്ട്രസ് ഇൻകോൺടിനെൻസ് (stress incontinence) അഥവാ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അമിതമായി ചിരിക്കുമ്പോഴും ഉണ്ടാകുന്ന മൂത്രംപോക്ക്. ഇതെല്ലാം ശസ്ത്രക്രിയാമാര്‍ഗമാണ് പരിഹരിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ലേസര്‍ ഉപയോഗിച്ച് വേദനരഹിതമായി ഉചിതമായ പരിഹാരം കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാണ്.

വജൈനൽ ലാക്സിറ്റിക്കു പരിഹാരം

പല സ്ത്രീകളും‍ അനുഭവിക്കുകയും എന്നാല്‍ പുറത്തുപറയാന്‍ വിഷമിക്കുകയും ചെയ്യുന്ന പ്രശ്‌നമാണ് വജൈനൽ ലാക്സിറ്റി (vaginal laxity) അഥവാ വജൈന അയഞ്ഞുപോകുന്നത്. പലപ്പോഴും കുടുംബ ബന്ധങ്ങള്‍ തകരുകയും അതിനു പരിഹാരം തേടാന്‍ കഴിയാത്ത അവസ്ഥയുള്ള പല ദമ്പതികളുമുണ്ട്. അവര്‍ക്ക് ഏറ്റവും ഉചിതമായ പരിഹാരം കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാകുന്നു. ലേസര്‍ ഉപയോഗിച്ച് വേദന രഹിതമായി ഇതു പരിഹരിക്കപ്പെടും. ഇതോടൊപ്പം അവരുടെ ഇന്‍റിമേറ്റ് ഹെല്‍ത്ത് അഥവാ ശാരീരികബന്ധവും മാനസികഅടുപ്പവും കൂടുതല്‍ ദൃഢമാവുകയും സന്തോഷകരമാവുകയും ചെയ്യുന്നു.

നിസാരമല്ല...

സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഉദ്ധാരണ ശേഷിക്കുറവ് മാറ്റാന്‍ അവരുടെ സെൻസിറ്റീവ് സ്പോട്ടുകൾ കണ്ടുപിടിച്ച് അതില്‍ ലോക്കൽ ഇൻജക്ഷൻ ഉപയോഗിച്ച് ഒപി രീതിയിൽ പരിഹരിക്കുന്നതാണ് കോസ്‌മെറ്റിക് ഗൈനക്കോളജിയുടെ പ്രധാന ആകര്‍ഷണം. ഇതെല്ലാം പലര്‍ക്കും ആവശ്യമുണ്ടെങ്കിലും അതിനുള്ള സന്ദര്‍ഭവും സാഹചര്യവും കിട്ടാത്തതുകൊണ്ട് പലരും അതിനു മടിക്കുന്നു. കൂടാതെ അത് കേള്‍ക്കാന്‍ ആരും തയാറാകുന്നുമില്ല. സ്ത്രീകള്‍ ഇതെല്ലാം പറഞ്ഞാലും അതിനെ നിസാരമായി കാണാനും അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറായിരുന്നു പതിവ്. എന്നാല്‍, ഇന്ന് ഇതിനെല്ലാം കോസ്‌മെറ്റിക് ഗൈനക്കോളജി വഴി പരിഹാരമുണ്ടാക്കുന്നു.

ആത്മവിശ്വാസം നേടാം

കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അത് പരിഹരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അത് അവരുടെ മാനസിക സന്തോഷവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു. അതോടൊപ്പം കുടുംബജീവിതവും സാമൂഹികജീവിതവും ആനന്ദകരമാവുകയും ചെയ്യുന്നു.

വിവരങ്ങൾ: ഡോ.സിമി ഹാരിസ്, കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്, എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

കാറ്ററിങ്ങുകാരൻ മുങ്ങി, കല്യാണം മുടങ്ങിയില്ല! 250 പേരുടെ വിശപ്പകറ്റി ഈ റിയൽ ഹീറോ
പോലീസിൻ്റെ അന്വേഷണത്തിൽ മന്ത്രി ഇടപെടാറില്ല; റെയ്ഡിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി
ഇതു സത്യം അറിയിക്കുന്ന ദീപം
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up