ADVERTISEMENT

Close
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

07-09-2026

കാലനില്ലാക്കാലത്തിനു മുമ്പ് മാതാപിതാക്കളില്ലാക്കാലം!

Editorial

05-09-2026

എയ്ഡ്സ് സ്വകാര്യത മറ്റൊരാളെ ചതിക്കാനുള്ളതല്ല

Editorial

04-09-2026

ആഗോളതാപനം തീയിട്ടവർക്കും പൊള്ളണം

Editorial

03-09-2026

പ്രത്യേക അധികാരമെടുത്ത് നീതിയുടെ ജനാധിപത്യദൗത്യം

Editorial

02-09-2026

ആരാധകഹൃദയങ്ങളിലേക്ക് അനശ്വരമായ ‘സെൽഫ്’ഗോൾ

Editorial

01-09-2026

ചിരിക്കുന്ന ജാമ്യക്കാരനും കരയുന്ന ബാങ്കുകളും

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Thrissur

ദേശീയപാത കൈയേറി വാഹന പാർക്കിംഗ്; അപകട കേന്ദ്രമാകാൻ പാലിയേക്കര

പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപം ഭാരവാഹനങ്ങളുടെ അനധികൃത പാർക്കിംഗ് വീണ്ടുമൊരു ദുരന്തത്തിനു വഴിവയ്ക്കുമെന്ന് ആശങ്ക. ദേശീയപാതയിലെ ഗതാഗതതടസത്തിനൊപ്പം അപകടങ്ങൾക്കും ഇത് ഇടയാക്കുന്നു.

ടോൾ ബൂത്തുകളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്പും ശേഷവുമുള്ള പാതയോരങ്ങളിലും സർവീസ് റോഡുകളിലുമാണ് കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾനിർത്തിയിടുന്നത്.

റോഡിന്‍റെ പ്രധാനഭാഗങ്ങൾകൂടി കൈയേറി പാർക്ക് ചെയ്യുന്നതോടെ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ വാഹനങ്ങളുടെ സുഗമമായ നീക്കം തടസപ്പെടുന്നു. ടോൾ പ്ലാസയ്ക്കു സമീപം പാർക്ക് ചെയ്യുന്ന ഭാരവാഹനങ്ങൾ മറ്റു വാഹനങ്ങൾക്കു കടന്നുപോകാനുള്ള ഇടംപോലും പരിമിതപ്പെടുത്തുന്ന സാഹചര്യമാണുള്ളത്.

തിരക്കേറിയ സമയങ്ങളിൽ ഇവിടെ യാത്രക്കാർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെടുന്നുണ്ട്. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങൾപോലും ഗതാഗതക്കുരുക്കിൽ കുടുങ്ങുന്ന സംഭവങ്ങൾ പലപ്പോഴായി ഉണ്ടായി. ടോൾ പ്ലാസയ്ക്കു സമീപത്തെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.

ഭാരവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം സൗകര്യം ഒരുക്കുകയും ദേശീയപാതയോരത്തെയും സർവീസ് റോഡുകളിലെയും അനധികൃത പാർക്കിംഗ് കർശനമായി തടയുകയും വേണമെന്നാണ് ആവശ്യം.

Thiruvananthapuram

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ്മുറികളിൽ

കുറ്റം അധ്യാപകരിലോ വിദ്യാർഥികളിലോ....?

വിദ്യാഭ്യസ പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറയാണ് അധ്യാപകരും വിദ്യാർഥിളും തമ്മിലുള്ള ബന്ധം. അധ്യാപക-വിദ്യാർഥി ബന്ധത്തിൽ വന്നുചേർന്ന അപചയങ്ങളും വിദ്യാർഥിളെ തെറ്റായ വഴികളിലേക്കു വീഴ്ത്തുന്ന ഭൗതിക സാഹചര്യങ്ങളും യാഥാർഥ്യമായി നമ്മുടെ മുന്നിലുണ്ട്. വിദ്യാർഥികളെ ഉപദേശിക്കുന്ന സാഹചര്യം വരുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് അധ്യാപകർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. സ്നേഹം, കരുതൽ, അറിവ് എന്നിവകൊണ്ട് വിദ്യാർഥികളുടെ ഹൃദയത്തിൽ ഇടംപിടിച്ചവരാണ് ആദ്യകാല അധ്യാപകർ. ഇന്നു വിദ്യാർഥികളുടെ മാനസിക സമ്മർദം കൂടിവരുന്ന കാലമാണ്. പഠന ഭാരത്തിനൊപ്പംതന്നെ അധ്യാപകരുടെ സമീപനവും കുട്ടികളെ അധ്യാപകരിൽനിന്നു അകറ്റുന്നു. പരസ്പരവിശ്വാസവും സ്നേഹവും ബഹുമാനവും തുറന്ന ആശയവിനിമയവും സഹാനുഭൂതിയും അധ്യാപക - വിദ്യാർഥി ബന്ധത്തിലെ പ്രധാന സവിശേഷതകളാണ്. പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ഒരു സൗഹൃദമനോഭാവത്തിലേക്ക് ഇന്നത്തെ വിദ്യാർഥി സമൂഹം കടന്നുവരുമെന്ന് പ്രത്യാശിക്കാം.

എം.എസ്. ഹരികൃഷ്ണ, അധ്യാപകൻ, മലയാള വിഭാഗം, സർവോദയ വിദ്യാലയം, നാലാഞ്ചിറ.

ലഹരിയുടെ ഉപയോഗം, മൊബൈൽ അഡിക്ഷൻ, കുട്ടികളിൽ വർധിക്കുന്ന അക്രമവാസന

ലഹരി കുട്ടിയുടെ ആവശ്യമില്ല, അവന്‍റെ ഒറ്റപ്പെടലിന്‍റെ മരുന്നാണ്. വീട്ടിൽ കേൾക്കാൻ ആരുമില്ലാത്തപ്പോൾ അവൻ ആശ്വാസത്തിന് ലഹരിയെ തേടുന്നു. മൊബൈൽ അവന്‍റെ കൂട്ടുകാരനായത് നമ്മൾ അവരുടെ കൂട്ടുകാരാവാത്തതുകൊണ്ടാണ്. ക്ലാസിൽ ഒരു സംശ‍്യത്തിന് മണിക്കൂറുകൾ കാത്തിരിക്കണം. ഗൂഗിളിൽ ഒരു സെക്കന്‍റ് മതി. കാത്തിരിക്കൻ പഠിപ്പിക്കാത്ത ലോകത്ത് അവർ അക്ഷമരായി. നമ്മൾ അവർക്ക് മൊബൈൽ വാങ്ങിനൽകി. പക്ഷെ നല്ല കൂട്ടുകാരനെ കൊടുത്തില്ല. ഒരു വൈകുന്നേരം ഒരുമിച്ചു കളിച്ചാൽ, ഒരു കഥ ഒരുമിച്ചു വായിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. കിളിക്കളം നഷ്ടപ്പെട്ടതോടെ തോൽക്കാനും വീണ് എഴുന്നേൽക്കാനും ഇടമില്ലാതായി. അടക്കിവച്ച ദേഷ്യമാണ് അക്രമമാകുന്നത്. അവർ സ്ക്രീനിൽ കാണുന്ന അക്രമം അവരുടെ ഉള്ളിലെ ഒറ്റപ്പെടലിന്‍റെ പ്രതിഫലനം മാത്രമാണ്.

ലഹരിയെ തടയേണ്ടത് പിടികൂടിയല്ല, ചേർത്തുപിടിച്ചാണ്. ഒരു വിത്ത് പാകി മുളയ്ക്കാൻ കാത്തിരിക്കുന്നതുപോലെയുള്ള കാത്തിരിപ്പാണ് മൊബൈലിനുള്ള മറുമരുന്ന്. അവനു വിയർക്കാൻ ഒരു കളിക്കളം കൊടുത്താൽ അക്രമം തനിയെ മാഞ്ഞുപോകും. അമ്മയ്ക്കും അച്ഛനും സംസാരിക്കാൻ നേരമില്ലാത്തപ്പോൾ മൊബൈൽ സംസാരിച്ചു. കളിക്കളത്തിൽനിന്നു മാറ്റിനിർത്തിയത് നമ്മളാണ്. ഇന്ന് അവർ കൈയോങ്ങുന്നത് ആരോടോ ഉള്ള ദേഷ്യം കൊണ്ടല്ല, ആരും തന്നെ കേൾക്കുന്നില്ലെന്ന സങ്കടം കൊണ്ടാണ്. ലഹരി അവന് ലഹരിയല്ല, എല്ലാം മറക്കനുള്ള ഒരു ഇടവേളയാണ്.

എ. ആശ, സർവോദയ വിദ്യാലയം, നാലാഞ്ചിറ.

Kollam

കൊല്ലം രൂപത സപ്ത ശതാബ്‌ദി: കോവില്‍ത്തോട്ടം ഇടവകയിലെ ആഘോഷങ്ങള്‍ ആരംഭിച്ചു

ചവറ: കൊല്ലം രൂപതയുടെ സപ്ത ശതാബ്ദി ആഘോഷങ്ങള്‍ക്ക് കോവില്‍ത്തോട്ടം ആന്‍ഡ്രൂസ് ഇടവകയില്‍ തുടക്കമായി. ഇടവക വികാരി ഫാ. ജോസഫ് ഡാനിയേല്‍ ജൂബിലി പതാക ഉയര്‍ത്തി.

തുടര്‍ന്ന് ഇടവകതല ജൂബിലി ആഘോഷ പ്രഖ്യാപനം നടത്തി. സമാരംഭ ദിവ്യബലിക്ക് ഫാ. ജോണ്‍ ബ്രിട്ടോ കപ്പൂച്ചിന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. യേശുദാസ് മരിയാന്‍, ഫാ. ജോസഫ് ഡാനിയേല്‍ എന്നിവര്‍ സഹകാര്‍മികരായി. ആഘോഷ പരിപാടികള്‍ക്ക് ഇടവക അജപാലന സമിതി, സിസ്റ്റേഴ്‌സ്, ബിസിസി ആനിമേറ്റര്‍മാര്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇടവകയില്‍ ആത്മീയ നവീകരണത്തിനും സാമൂഹിക മുന്നേറ്റത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കിയുള്ള വിവിധ കര്‍മപരിപാടികള്‍ നടപ്പിലാക്കുമെന്ന് ഇടവക വികാരി ഫാ.ജോസഫ് ഡാനിയേല്‍ അറിയിച്ചു

 

Pathanamthitta

സാന്പത്തിക തട്ടിപ്പ്; വിഇഒ സസ്പെൻഷനിൽ

പത്തനംതിട്ട: മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലൈഫ് മിഷൻ ഭവനനിർമാണ പദ്ധതി ഗുണഭോക്തൃവിഹിതം അടക്കം ലക്ഷങ്ങൾ തട്ടി എടുത്തതിന് അറസ്റ്റിലായ ഗ്രാമസേവിക റാണി ലക്ഷ്മിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജില്ലാ ഇന്‍റേണൽവിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യരാണ് സസ്പെൻഡ് ചെയ്തത്. തട്ടിപ്പുസംബന്ധിച്ച പരാതിയിൽ റാണി ലക്ഷ്മിയെ കഴിഞ്ഞയാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. തണ്ണിത്തോട്, ചിറ്റാർ പൊലിസ് സ്റ്റേഷനുകളിലാണ് ഇവർക്കെതിരേ നിലവിൽ കേസുകളുള്ളത്.

ഫയലുകൾ പരിശോധിച്ചതിൽ ഗുരുതരമായ കൃത്യവിലോപവും, സാമ്പത്തിക തിരിമറിയും, ധനാപഹരണവും കണ്ടെത്തിയതായി ഉത്തരവിൽ പറയുന്നു. ഇന്‍റേണൽവിജിലൻസ് ഓഫീസർ കൂടാതെ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടറും ക്രമക്കേട് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. വിഇഒയുടെ സസ്പെൻഷനു പിന്നാലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീങ്ങിയേക്കും. പഞ്ചായത്ത് ജീവനക്കാർക്കും ചില മെംബർമാർക്കും തട്ടിപ്പിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിൽ ലൈഫ് ഭവനനിർമാണം, വീട് അറ്റകുറ്റപ്പണി, ഈസി കിച്ചൻ, ശുചുമുറി നിർമാണം തുടങ്ങിയവയുടെ ഗുണഭോക്തൃവിഹിതമാണ് വ്യാജ രേഖചമച്ചും മറ്റും ബന്ധുക്കളുടെ പേരിലേക്ക് വിഇഒ മാറ്റിയത്. തണ്ണിത്തോട് പഞ്ചായത്തിലെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ മുമ്പ് ജോലി ചെയ്തിരുന്ന പഞ്ചായത്തുകളിലും പരിശോധന നടത്തുകയായിരുന്നു. അറസ്റ്റിലായ റാണി ലക്ഷ്മിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

സമാനമായ തട്ടിപ്പുകൾ മറ്റു തദ്ദേശസ്ഥാപനങ്ങളിലും നടന്നിട്ടുണ്ടോയെന്ന് പരിശോധന വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പദ്ധതികളിൽ ഉദ്യോഗസ്ഥർ ശ്രമിച്ചാൽ അനായാസം തട്ടിപ്പ് നടത്താം എന്നാണ് റാണി ലക്ഷ്മിയുടെ നടപടികളിൽ നിന്ന് വ്യക്തമായിരിക്കുന്നത്. വർഷങ്ങളായി ഇവർ നടത്തിയിരുന്ന തട്ടിപ്പാണ് ഇപ്പോൾ പുറത്തു വന്നത്. 60 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതുവരെ വ്യക്തമായിരുക്കുന്നത്. റിമാൻഡിൽ കഴിയുന്ന വിഇഒയെ പൊലിസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും. ഇതിനുള്ള അപേക്ഷ ഇന്ന് കോടതിയിൽ പൊലിസ് നൽകിയേക്കും.

തട്ടിപ്പിന്‍റെ വിശദാംശങ്ങൾ അന്വേഷിക്കുന്നതിലേക്ക്പ്രത്യേക പൊലിസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ക്രമക്കേടുകളിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച് ഇവർ ആഡംബര ജീവിതം നയിച്ചിരുന്നതായും പറയപ്പെടുന്നു. റാണി ലക്ഷ്മി ഇക്കാലയളവിൽ ഭർത്താവിന്‍റെ പേരിൽ ടോറസ് ലോറി അടക്കം വാങ്ങി നൽകിയത് അന്വേഷണസംഘം കണ്ടെത്തി.

തട്ടിപ്പ് കൂടുതലും സീതത്തോട്ടിൽ

സീതത്തോട് പഞ്ചായത്തിൽ 51.23 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഗവി നിവാസികൾക്കു വേണ്ടി ഭൂമി വാങ്ങി സീതത്തോട്ടിൽ വീട് വയ്ക്കാൻ നടത്തിയ പദ്ധതിയിലാണ് റാണി ലക്ഷ്മിയും തട്ടിപ്പ് നടത്തിയത്. ഈ പദ്ധതി നേരത്തേതന്നെ ഏറെ വിവാദമായതാണ്.

സീതത്തോട് പഞ്ചായത്തിൽ 2024 ഡിസംബർ ആറുമുതലാണ് റാണി ലക്ഷ്മി വിഇഒയായി പ്രവർത്തിച്ചത്.. പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്തൃ വിഹിതം നൽകുന്നതിൽ കാലതാമസം കണ്ടതിനേത്തുടർന്ന് പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് അന്വേഷണം നടത്തി. പട്ടിക പരിശോധിച്ചപ്പോൾ വിഇഒ‍യുടെ മാതാവ്, ഭർത്താവ്, ഭർത്തൃ പിതാവ്, സുഹൃത്തുക്കൾ എന്നിവരുടെ പേരുകൾ പട്ടികയിൽ കണ്ടെത്തി. ഇവരുടെ പേരിൽ പലതവണ പണാപഹരണം നടത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു

തണ്ണിത്തോട്ടിൽ പ്രാഥമികമായി രണ്ടുലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടത്. ഗുണഭോക്തൃ ലിസ്റ്റിൽ ബന്ധുക്കളുടെ പേരുകൾ തിരുകിക്കയറ്റി ഇവരുടെ പേരിൽ വ്യാജരേഖകൾ ചമച്ചാണ് പണം തട്ടിയെടുത്തുവന്നത്.

തണ്ണിത്തോട്ടിലും സമാന സംഭവങ്ങളുണ്ടായപ്പോൾ പരാതി നല്കി. ഇതിനിടെ തട്ടിപ്പ് പിടിക്കപ്പെടുമെന്നായപ്പോൾ പണം തിരികെയടച്ച് തലയൂരാൻ റാണി ലക്ഷ്മി ശ്രമം നടത്തി. തണ്ണിത്തോട് പഞ്ചായത്തിലെ ഗുണഭോക്താവായ സിനുമോനു ലഭിക്കേണ്ട പണം അടൂരിലെ മറ്റൊരു സിനുവിന്‍റെ അക്കൗണ്ടിലേക്കാണ് പോയത്.

തട്ടിപ്പിനു പിന്നിലുള്ള മുഴുവൻ ആളുകളെയും പുറത്തുകൊണ്ടുവരണം: ഡിസിസി പ്രസിഡന്‍റ്

കോന്നി: നിയോജക മണ്ഡല പരിധിയിൽ വിവിധ പഞ്ചായത്തുകളിൽ ലൈഫ്മിഷൻ പദ്ധതിയുടെ പേരിലുണ്ടായിട്ടുള്ള സാന്പത്തിക തിരിമറി കേസുകളിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ. തണ്ണിത്തോട്ടിൽ കോൺഗ്രസ് നേതാവ് കെ.എ. കുട്ടപ്പൻ അനുസ്മരണ യോഗത്തിൽ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ സ്ഥാനമോ പദവിയോ നോക്കാതെ നടപടിയുണ്ടാകും. ഏതെങ്കിലും സർക്കാർ ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു.

മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അധ്യക്ഷൻ ജോയിക്കുട്ടി ചേടിയത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി റോയിച്ചൻ എഴിക്കകത്ത്, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ് ആർ. ദേവകുമാർ, അജയൻപിള്ള അനിയക്കനാട്ട്, കെ.എൻ. സോമരാജൻ, കെ.വി. ശമുവേൽ, സി.ടി. ജോയി, കെ.ആർ. ഉഷ, ബെസി ഡാനിയേൽ, ജോൺ കിഴക്കേതിൽ, എൽ.എം. മത്തായി, കെ.വി. അനീഷ്‌, ഇടിച്ചാണ്ടി മാത്യു, എ.ഒ. കണ്ണൻ, ജോയിക്കുട്ടി, ശശിമോഹൻ എന്നിവർ പ്രസംഗിച്ചു.

Idukki

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ വനിതാ ഗ്രേഡ് എസ്‌ഐക്കെതിരേ നടപടി

തൊടുപുഴ: സമൂഹ്യ മാധ്യമ ഉപയോഗവുമായി ബന്ധപ്പെട്ട് പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ച ജില്ലാ ക്രൈംബ്രാഞ്ചിലെ വനിതാ പൊലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ പൊലിസ് മേധാവി ഡോ. എ. നസിം അറിയിച്ചു. ജില്ലാ ക്രൈംബ്രാഞ്ചിലെ ഗ്രേഡ് എഎസ്‌ഐ സജിത സലിമിനെതിരേയാണ് വകുപ്പുതല നടപടി വരുന്നത്.

സജിത സലിമിന്‍റെ ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലെ കുറിപ്പുകളും പോസ്റ്റുകളും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഇവര്‍ക്കെതിരേ ക്രൈംസ് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി വ്യക്തമാക്കി. മുന്‍പ് പെരുമ്പാവൂര്‍ സ്റ്റേഷനിലായിരുന്ന സജിത സലിം പിന്നീട് ക്രൈംബ്രാഞ്ചിലേക്ക് മാറുകയും തുടര്‍ന്നാണ് ഡിജിഒ പ്രകാരം ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് എത്തുകയും ചെയ്തത്. അതിനാല്‍ വിഷയത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവിക്കും റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് എഡിജിപിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഉദ്യോഗസ്ഥയ്‌ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്പി അറിയിച്ചു.

പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അവഹേളിക്കുകയും വ്യാജപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്നുകാട്ടി സജിത സലിമിനെതിരേ യുവമോര്‍ച്ച ഇടുക്കി നോര്‍ത്ത് ജില്ലാ കമ്മിറ്റിയാണ് തൊടുപുഴ സിഐക്ക് പരാതി നല്‍കിയത്.

Alappuzha

തൂഫാൻ ബോധവത്കരണം

മുഹമ്മ: ചേർത്തല പിറവി സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തുഫാൻ ബോധവത്കരണവും സാഹിത്യസദസും നടത്തി. പൊലിസ് എസ്ഐ സി.ബി. അർജുനൻ കണ്ണങ്കര ഉദ്ഘാടനം ചെയ്തു. കാവ്യ ദാസ് ചേർത്തല അധ്യക്ഷത വഹിച്ചു. ബേബി തോമസ്, സുകുമാരൻ വയലാർ, പ്രകാശൻ തണ്ണീർമുക്കം എന്നിവർ പ്രസംഗിച്ചു. സാഹിത്യമേളയിൽ രാജേന്ദ്രൻ തുറവൂർ, സുകുമാരൻ വയലാർ, വി.ജി. മധുസൂദരൻ, ഗീത തുറവൂർ, ഗൗതമൻ തുറവൂർ, തങ്കച്ചൻ ഈ രാശേരി എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു.

അമ്പലപ്പുഴ: വർധിച്ചുവരുന്ന അനധികൃത ലോൺ ആപ് തട്ടിപ്പ്, മയക്കുമരുന്ന് എന്നിവയ്ക്കെതിരേ ഇരട്ടക്കുളങ്ങര റസിഡന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അമ്പലപ്പുഴ പൊലിസിന്‍റെ സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.

അമ്പലപ്പുഴ എസ്ഐ സി.ആർ. ബിജു ഉദ്ഘാടനം നിർവഹിച്ച് ക്ലാസ് നയിച്ചു. അസോസിയേഷൻ പ്രസിഡന്‍റ് സി. ഹരിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ബിന്ദു ബൈജു, ഷഹനാ മജീദ്, അസോസിയേഷൻ സെക്രട്ടറി ആർ. വേണുക്കുട്ടൻ, ട്രഷറർ കെ.ഡി. രവികുമാർ എന്നിവർ പ്രസംഗിച്ചു.

Kottayam

അഴിയാക്കുരുക്കിൽ ഏറ്റുമാനൂർ

ഏറ്റുമാനൂര്‍: എംസി റോഡില്‍ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പട്ടണങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍. എന്നാല്‍ പ്രശ്‌നത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പരിഹാര നടപടികള്‍ ഉണ്ടാകുന്നില്ല.

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഒന്നര പതിറ്റാണ്ടു മുമ്പേ നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികളാണ് മണര്‍കാട് ബൈപാസ് റോഡ്, ഫ്‌ളൈ ഓവര്‍, റിംഗ് റോഡ് എന്നിവ. ഇവയില്‍ ബൈപാസ് റോഡ് യാഥാര്‍ഥ്യമായി. ഫ്‌ളൈ ഓവര്‍ പദ്ധതി ഉപേക്ഷിച്ചു. റിംഗ് റോഡിനുള്ള പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല.
മണര്‍കാട് ബൈപാസ് റോഡ് തുറക്കുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് ഗണ്യമായ കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ബൈപാസ് റോഡിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചിട്ടുമില്ല.

 സിഗ്നൽ സംവിധാനം പരിഷ്കരിക്കണം

ഏറ്റുമാനൂര്‍ ടൗണ്‍, പാറകണ്ടം, പട്ടിത്താനം റൗണ്ടാന എന്നിവിടങ്ങളിലെ സിഗ്നല്‍ സംവിധാനങ്ങള്‍ പരിഷ്‌കരിച്ച് സജീവമാക്കണം. ഏറ്റുമാനൂരില്‍ ട്രാഫിക് പോലീസ് യൂണിറ്റ് ആരംഭിക്കണമെന്ന ദീര്‍ഘകാല ആവശ്യത്തിലും നടപടി ഉണ്ടാകണം.

വേണം റിംഗ് റോഡ്

റിംഗ് റോഡ് വരുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിനൊപ്പം ഉപേക്ഷിക്കപ്പെട്ട ഫ്‌ളൈ ഓവര്‍ പദ്ധതിയെപ്പറ്റി പുനര്‍വിചിന്തനം ഉണ്ടാകണം. ഫ്‌ളൈ ഓവറിന്‍റെ അലൈന്‍മെന്‍റിനെ സംബന്ധിച്ച് വിശദമായ പഠനവും ചര്‍ച്ചയും നടത്തി എതിര്‍പ്പുകള്‍ ഒഴിവാക്കണം. ഈ രണ്ടു കാര്യങ്ങളിലും എംഎല്‍എയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിയന്തര നടപടികള്‍ക്ക് തയാറാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

Ernakulam

ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയില്‍

കോതമംഗലം: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവർക്കായി അന്വേഷണം ഊര്‍ജിതമാക്കി.

പിടിച്ചെടുത്ത ആനക്കൊമ്പും കൊണ്ടുപോകാന്‍ ഉപയോഗിച്ച മാരുതി കാറും പ്രതികളെയും പ്രാരംഭ അന്വേഷണത്തി നു ശേഷം തുടര്‍നടപടിക്കായി നേര്യമംഗലം റേയ്ഞ്ചിലെ വാളറ സ്റ്റേഷനിലേക്ക് ഇന്നലെ രാവിലെ കൈമാറി.

ശനിയാഴ്ച രാത്രി ഇരുമ്പുപാലത്ത് വച്ചാണ് പ്രതികളെ പിടികൂടിയത്. ഒരു കൊമ്പാണ് പ്രതികളുടെ പക്കൽ ഉണ്ടായിരുന്നത്. കൊമ്പിന് ഏതാനും വര്‍ഷത്തെ പഴക്കം കണക്കാക്കുന്നു. പ്രതികള്‍ക്ക് ആനക്കൊമ്പ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തില്‍ അന്വേഷണം നടന്നുവരുന്നു. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നേര്യമംഗലം റേയ്ഞ്ച് ഓഫീസര്‍ കെ.എസ്. ഷഹനാസ്, വാളറ ഡെപ്യൂട്ടി റേയ്ഞ്ചര്‍ കെ.സി. ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് കേസിന്‍റെ തുടരന്വേഷണം.

Thrissur

ദേശീയപാത കൈയേറി വാഹന പാർക്കിംഗ്; അപകട കേന്ദ്രമാകാൻ പാലിയേക്കര

പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപം ഭാരവാഹനങ്ങളുടെ അനധികൃത പാർക്കിംഗ് വീണ്ടുമൊരു ദുരന്തത്തിനു വഴിവയ്ക്കുമെന്ന് ആശങ്ക. ദേശീയപാതയിലെ ഗതാഗതതടസത്തിനൊപ്പം അപകടങ്ങൾക്കും ഇത് ഇടയാക്കുന്നു.

ടോൾ ബൂത്തുകളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്പും ശേഷവുമുള്ള പാതയോരങ്ങളിലും സർവീസ് റോഡുകളിലുമാണ് കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾനിർത്തിയിടുന്നത്.

റോഡിന്‍റെ പ്രധാനഭാഗങ്ങൾകൂടി കൈയേറി പാർക്ക് ചെയ്യുന്നതോടെ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ വാഹനങ്ങളുടെ സുഗമമായ നീക്കം തടസപ്പെടുന്നു. ടോൾ പ്ലാസയ്ക്കു സമീപം പാർക്ക് ചെയ്യുന്ന ഭാരവാഹനങ്ങൾ മറ്റു വാഹനങ്ങൾക്കു കടന്നുപോകാനുള്ള ഇടംപോലും പരിമിതപ്പെടുത്തുന്ന സാഹചര്യമാണുള്ളത്.

തിരക്കേറിയ സമയങ്ങളിൽ ഇവിടെ യാത്രക്കാർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെടുന്നുണ്ട്. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങൾപോലും ഗതാഗതക്കുരുക്കിൽ കുടുങ്ങുന്ന സംഭവങ്ങൾ പലപ്പോഴായി ഉണ്ടായി. ടോൾ പ്ലാസയ്ക്കു സമീപത്തെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.

ഭാരവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം സൗകര്യം ഒരുക്കുകയും ദേശീയപാതയോരത്തെയും സർവീസ് റോഡുകളിലെയും അനധികൃത പാർക്കിംഗ് കർശനമായി തടയുകയും വേണമെന്നാണ് ആവശ്യം.

Palakkad

മരണക്കെണിയാകരുത് ദേശീയപാത

വടക്കഞ്ചേരി: വലിയൊരു ദുരന്തത്തിനു കാതോർക്കുകയാണോ വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാത? അപകടങ്ങളും അപകടമരണങ്ങളുമെല്ലാം ഒറ്റപ്പെട്ട സംഭവമായി കരുതുന്ന അധികാരികൾ തന്നെയല്ലേ വലിയ ദുരന്തത്തെ വീണ്ടും മാടിവിളിക്കുന്നത്?.

കഴിഞ്ഞ ദിവസം തൃശൂർ കയ്പമംഗലത്ത് ദേശീയപാതയിലുണ്ടായ എട്ടുപേരുടെ അപകടമരണം ഇവിടത്തെ അധികാരികളെയും ഇരുത്തിച്ചിന്തിപ്പിക്കുമോ? - ചോദ്യങ്ങൾ അനവധിയാണ്.

കയ്പമംഗലം ദേശീയപാതയിൽ അനധികൃതമായി പാർക്കുചെയ്തിരുന്ന ചരക്കുലോറിക്കു പിന്നിൽ കാറിടിച്ചുകയറിയാണ് തമിഴ്നാട് എൻജിനീയറിംഗ് കോളജിലെ എട്ടുവിദ്യാർഥികൾ അതിദാരുണമായി മരിച്ചത്.

എന്നാൽ സമാന ദുരന്തസാധ്യതയുണ്ടാകുംവിധമാണ് ഏറെ വാഹനത്തിരക്കേറിയ വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിലും ചരക്കുലോറികൾ അനധികൃതമായി നിർത്തിയിടുന്നത്.

ലോറിയിലിടിച്ചുണ്ടായ അപകടങ്ങളിൽ ഉയർന്ന മരണസംഖ്യ ഇവിടെയുണ്ടായിട്ടില്ലെങ്കിലും ലോറികളുടെ അനധികൃത പാർക്കിംഗ് മൂലം ദേശീയപാതയിൽ ഇടയ്ക്കിടെ ഒറ്റപ്പെട്ട അപകടങ്ങളും മരണങ്ങളും തുടരുകയാണ്.

വഴിപാടായി അന്വേഷണങ്ങൾ

വലിയ അപകടങ്ങളുണ്ടാകുമ്പോൾ നാലുദിവസം അന്വേഷണങ്ങളും പരിശോധനകളും നടക്കും. പിന്നീട് അതെല്ലാം ഇല്ലാതാകും. അപകടങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. നാലുവർഷം മുമ്പ് ദേശീയപാത അഞ്ചുമൂർത്തിമംഗലത്ത് ടൂറിസ്റ്റ്ബസ് കെഎസ്ആർടിസി ബസിലിടിച്ചുമറിഞ്ഞ് വിദ്യാർഥികളടക്കം ഒമ്പതുപേർ മരിച്ചപ്പോഴും കുറെ പ്രഖ്യാപനങ്ങളെല്ലാം ജനങ്ങൾ കേട്ടതാണ്.

കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം പഴയപടിയിലായി. ഇപ്പോഴും മംഗലത്ത് ദേശീയപാതയിലാണ് ബസുകൾനിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. മുന്നിൽ പോകുന്ന ബസ് പെട്ടെന്ന് റോഡിൽ നിർത്തുന്നതു മൂലം പിന്നിൽ വേഗതയിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു തുടർക്കഥയാണ്.

എന്നിട്ടും ഈ തെറ്റ് ആവർത്തിക്കപ്പെടുന്നു. നടപടിയെടുക്കേണ്ട അധികാരികൾ ആരും ഒന്നും മിണ്ടുന്നില്ല. ബസുകളെല്ലാം സർവീസ് റോഡ് വഴി പോയാൽ അപകടങ്ങൾ ഒഴിവാക്കാം. പക്ഷെ, അതു ചെയ്യുന്നില്ല. ഒരു അപകടം സംഭവിച്ചാൽ കുറച്ചു ദിവസം സർവീസ് റോഡ് വഴി പോകും.പ്രതിഷേധവും രോഷവും തണുക്കുമ്പോൾ പിന്നെയെല്ലാം പഴയപടി തന്നെ.

ടോൾപ്ലാസയല്ല, പാർക്കിംഗ് പ്ലാസ

പന്നിയങ്കര ടോൾപ്ലാസയുടെ ഇരുഭാഗത്തുമാണ് മൂന്നുവരി റോഡിലെ ഒരുവരി റോഡ് പൂർണമായും ചരക്കുലോറികൾ കൈയടക്കുന്നത്.ഇവിടത്തെ ഹോട്ടലുകൾക്കുമുന്നിലും ചിപ്സ് കടകൾക്കു മുന്നിലുമാണ് ലോറികൾ നിർത്തിയിടുക. നടപടിയെടുക്കേണ്ടവരെല്ലാം ഇതെല്ലാം കാണുന്നുണ്ടെങ്കിലും എല്ലാം കണ്ണടയ്ക്കുന്നത് എന്തൊക്കെയോ ആനുകൂല്യങ്ങൾക്കാണെന്നാണ് ആക്ഷേപം.

ആയുർവേദ ആശുപത്രി, കമ്പ്യൂട്ടർ കോളജ് എന്നിവിടങ്ങളിലേക്കുള്ള സർവീസ് റോഡിലുള്ള പ്രവേശന ഭാഗത്തും വാഹനങ്ങൾ നിർത്തിയിടുന്ന ഏറെ അപകടകരമായ സ്ഥിതി ഇപ്പോഴും തുടരുകയാണ്. റോഡപകടങ്ങൾ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമായി മൂന്നുവർഷംമുമ്പ് നടപ്പാക്കിയെന്നു പറയുന്ന ലൈയിൻ ട്രാഫിക് ഇനിയും നടപ്പിലാകുന്നില്ല. പല ഭാഗത്തായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ഇതിനാൽ വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാതയിലെ രാത്രിയാത്ര അപകട മുനമ്പിലാണ്.

കീപ്പ് ലെഫ്റ്റ്, എപ്പോഴും...

എല്ലാ റോഡുകളിലും കീപ്പ് ലെഫ്റ്റ് നടപ്പിലാക്കാനാണ് ലക്ഷ്യമെന്നായിരുന്നു മൂന്നുവർഷംമുമ്പ് പന്നിയങ്കരയിൽ ലൈയിൻ ട്രാഫിക് പദ്ധതി ഉദ്ഘാടനം ചെയ്ത് ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞിരുന്നത്. വേഗത കുറഞ്ഞ വാഹനങ്ങൾ പാതയുടെ ഇടതു ഭാഗത്തെ ലൈനിലൂടെയും വേഗത കൂടിയവ വലത് ട്രാക്കിലൂടെയും പോകണം.

സ്പീഡ് ലൈൻ മറ്റൊരു വാഹനത്തെ മറിക്കടക്കാൻമാത്രം ഉപയോഗിക്കുക എന്നതായിരുന്നു നിർദേശം. ഒരു മാസത്തിനുള്ളിൽതന്നെ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുള്ള വാഹനഗതാഗതം ദേശീയ പാതയിൽ നടപ്പിലാക്കൂ തുടങ്ങിയ പ്രഖ്യാപനങ്ങൾ പലതുമുണ്ടായി.ഇപ്പോഴും വേഗതകുറഞ്ഞ ചരക്കു ലോറികൾ സ്പീഡ് ലൈനിലൂടെയാണ് പോകുന്നത്.

ലൈൻ കീപ്പ് ചെയ്ത് വാഹനം ഓടിക്കണമെന്ന നിർദേശങ്ങളും പാതകളിൽ പാലിക്കപ്പെടുന്നില്ല.ചരക്കുലോറികൾ ഏതുസമയവും വെട്ടിച്ച് ട്രാക്ക് മാറി വരാമെന്ന സ്ഥിതിയുള്ളതിനാൽ കാർ ഉൾപ്പെടെയുള്ള വാഹന യാത്രികർക്ക് ഓവർ ടേക്കിംഗ് ഭീതിതരമാണ്. സ്വകാര്യബസുകളും പലപ്പോഴും രണ്ടുപാതകളിലൂടെയാണ് പോകുന്നത്.

ലൈൻ ട്രാഫിക് സംവിധാനം നടപ്പിലാക്കിയിട്ടുള്ള വടക്കഞ്ചേരി വഴിയുള്ള വാളയാർ- ചേർത്തല പാതയിൽ വാഹനം ഓടിക്കുന്നവർക്കായി ഇടയ്ക്ക് ലഘുലേഖകളെങ്കിലും വിതരണം ചെയ്താൽ കുറച്ചെങ്കിലും വാഹനങ്ങൾ ലൈൻ ട്രാഫിക്കും കീപ്പ് ലെഫ്റ്റും പാലിച്ചുപോകുമായിരുന്നു. അതുമുണ്ടാകുന്നില്ല എന്നതാണ് യാഥാർഥ്യം.

Malappuram

പരിസ്ഥിതിലോല മേഖലാ പ്രശ്‌നം; പ്രതിഷേധവുമായി എകെസിസി

നിലമ്പൂര്‍: ജില്ലയിലെ 11 വില്ലേജുകളില്‍ ഉള്‍പ്പെടുന്ന ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശമായ പ്രഖ്യാപിക്കുന്നതിന് കരട് വിജ്ഞാപനം ഇറക്കിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ചും നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ആയിരം ഇമെയിലുകള്‍ അയയ്ക്കും. ഇതിനായി നിലമ്പൂര്‍ മേഖലയിലെ വിവിധ ഇടവകകളില്‍ പ്രവര്‍ത്തനം തുടങ്ങി.

ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ മന്ത്രിസഭ ജനങ്ങളോട് നടത്തിയ ഏറ്റവും പുതിയ വെല്ലുവിളിയാണ് ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചതെന്ന് മേഖലാസമിതി പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.

പൂര്‍വികരുടെ കാലം മുതല്‍ അനുഭവിച്ചുപോരുന്ന സ്വത്തിനും കൃഷി വിളകള്‍ക്കും പാര്‍പ്പിടങ്ങള്‍ക്കും ഒരു പോലെ ഭീഷണി ഉയര്‍ത്തുന്ന കരട് വിജ്ഞാപനം പിന്‍വലിച്ച് ജനവാസ മേഖലകളെ ഇഎസ്എ പരിധിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ആവശ്യം.

പ്രതിഷേധ പരിപാടികളുടെ വിജയത്തിനായി വിവിധ യൂണിറ്റുകള്‍ മേഖലാസമിതി സന്ദര്‍ശിക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യും. സംസ്ഥാന സര്‍ക്കാറും പഞ്ചായത്ത് ഭരണസമിതികളും പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 24ന് മുന്‍പ് ഭേദഗതി ആവശ്യമായതിനാല്‍ നടപടി കടുപ്പിക്കുകയാണ് കത്തോലിക്ക കോണ്‍ഗ്രസ്.

കരുവാരകുണ്ട്, കാളികാവ്, കേരള എസ്റ്റേറ്റ്, അമരമ്പലം, കരുളായി, ചുങ്കത്തറ, വഴിക്കടവ്, എടക്കര, പോത്തുകല്‍, കുറുമ്പലങ്ങോട്, അകമ്പാടം വില്ലേജുകളാണ് ഇഎസ്എ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഇഎസ്എ കരട് വിജ്ഞാപനം യഥാര്‍ഥ്യമായാല്‍ 11 വില്ലേജുകളുടെ പരിധിയില്‍ വരുന്ന പതിനായിരക്കണക്കിന് കുടുംബങ്ങള്‍ പ്രതിസന്ധിയിലാകും. മേഖലാസമിതി യോഗത്തില്‍ ഡയറക്‌ടര്‍ ഫാ.‍ ടോമി പുത്തന്‍പുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്‍റ്് ഫ്രാന്‍സിസ് അമ്പലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ലിസി ജോസഫ്, സെക്രട്ടറി ബാബു തോട്ടപ്പള്ളി, ട്രഷറര്‍ ഇമ്മാനുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലയോര ജനത ആശങ്കയില്‍; അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യം

മലപ്പുറം: ജില്ലയിലെ മലയോരമേഖലകളില്‍ ഉള്‍പ്പെട്ട 11 വില്ലേജുകള്‍ കേന്ദ്ര സര്‍ക്കാര്‍ ജൂലൈ 27ന് ഇറക്കിയ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടതോടെ ആയിരക്കണക്കിന് കുടിയേറ്റ കര്‍ഷക കുടുംബങ്ങള്‍ക്ക് ആശങ്ക.

വന്യമൃഗശല്യം മൂലം ജീവിതം വഴിമുട്ടിയ കുടിയേറ്റ മേഖലയ്ക്ക് ഇരുട്ടടിയായാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ഇഎസ്എ കരട് വിജ്ഞാപനം.

24ന് മുന്‍പ് ഇതു സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍, തിരുത്തലുകള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിനു നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല എന്നതാണ് ആശങ്കയ്ക്ക് കാരണം.

ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളുടെ പരിധിയിലാണ് ഈ 11 വില്ലേജുകള്‍ വരുന്നത്. ഈ മേഖലയില്‍നിന്നുള്ള മന്ത്രിമാരായ എ.പി.അനില്‍കുമാര്‍, പി.കെ. ബഷീര്‍, എംഎല്‍എമാരായ ആര്യാടന്‍ ഷൗക്കത്ത്. വി.എസ്. ജോയ്, ടി.പി. അഷറഫലി എന്നിവരും എംപിമാരായ പി.വി.അബ്ദുള്‍ വഹാബ്, പ്രിയങ്ക ഗാന്ധി എന്നിവര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

വയനാട് ജില്ലയില്‍ 13 വില്ലേജുകളും ഇഎസ്എ പട്ടികയില്‍ ഉള്‍പ്പെടും. ഇഎസ്എ പരിധിയില്‍പ്പെട്ട വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്തുകള്‍ അടിയന്തരമായി സര്‍വകക്ഷി യോഗം ചേര്‍ന്ന് നടപടികള്‍ ശക്തമാക്കണം. മലപ്പുറത്തിന്‍റെ മലയോരമേഖലയിലെ ജനവാസ കേന്ദ്രങ്ങളെ ഇഎസ്എ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ വനമേഖലകള്‍, ജനവാസമേഖലകള്‍ എന്ന് രണ്ടായി തിരിച്ച് ഭൂപടങ്ങള്‍ തയാറാക്കി കേന്ദ്ര സര്‍ക്കാറിന് അയച്ച് നല്‍കണം. ഇഎസ്എ പരിധിയില്‍ ഉള്‍പ്പെട്ടാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ കര്‍ശനനിയന്ത്രണം വരും.

ടൂറിസം മേഖലയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയാകും. ഭൂമിയുടെ വില്‍പനയും കൈമാറ്റവും സങ്കീര്‍ണമാകും.

Kozhikode

സംസ്ഥാന സ്‌കൂള്‍ കായികമേള; സംഘാടക സമിതി രൂപീകരിച്ചു

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് (സ്‌കൂള്‍ ഒളിംപിക്‌സ്) ഇത്തവണ കോഴിക്കോട് വേദിയാകും. ഒക്ടോബര്‍ 25 മുതല്‍ 31 വരെ ഏഴ് ദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു.

കായികമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം കോഴിക്കോട് പ്രോവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) സിന്‍തെറ്റിക് ഗ്രൗണ്ടാണ് മേളയുടെ പ്രധാന വേദി. സംസ്ഥാന കലാകായിക മേളകള്‍ വിജയകരമായ നടത്തിയ പാരമ്പര്യമുള്ള ജില്ലയാണ് കോഴിക്കോട്. 15 വര്‍ഷത്തിനുശേഷം ജില്ലയിലേക്ക് തിരിച്ചെത്തിയ മേളയില്‍ മാറ്റുരയ്ക്കാനായി എത്തുന്ന കൗമാര കായിക താരങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും പ്രോത്സാഹനങ്ങളും കോഴിക്കോട്ടുകാര്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും ലഹരി താല്പര്യങ്ങളും തടയാന്‍ കായിക പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. കുട്ടികളിലെ കായികാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. കായിക മേഖലയിലൂടെ കുട്ടികളുടെ ശാരീരിക ക്ഷമത ഉറപ്പാക്കാനും നല്ലൊരു സംസ്‌കാരം വളര്‍ത്തിയെടുക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അത്‌ലറ്റിക്‌സിനു പുറമെ അക്വാട്ടിക്‌സ്, കരാട്ടേ, വുഷു, യോഗ, ഷട്ടില്‍ ബാഡ്മിന്‍റണ്‍, ബാസ്‌കറ്റ്‌ബോള്‍, നെറ്റ്‌ബോള്‍, ത്രോബോള്‍, സോഫ്റ്റ്‌ബോള്‍, ബേസ്‌ബോള്‍, ടഗ് ഓഫ് വാര്‍ തുടങ്ങി 41 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ പ്രത്യേക ഷെഡ്യൂളില്‍ പിന്നീട് നടക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ജില്ലകളില്‍ നിന്നുള്ള കായിക പ്രതിഭകള്‍ക്കൊപ്പം ഗള്‍ഫ് നാടുകളിലെ മലയാള സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും മേളയില്‍ മാറ്റുരയ്ക്കും.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന സവിശേഷ പരിമിതരായ കുട്ടികളുടെ കായികപരമായ അഭിരുചി വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി ആവിഷ്‌കരിച്ച ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സ് കേരള സ്‌കൂള്‍ കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കും. പതിനായിരത്തോളം കായിക പ്രതിഭകള്‍ അണ്ടര്‍ 14, 17, 19 (ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍) വിഭാഗങ്ങളില്‍ വിവിധ കായിക ഇനങ്ങളിലായി മത്സരിക്കും. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, കോര്‍പറേഷന്‍ മേയര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, കായികയുവജന വകുപ്പ് ഡയറക്ടര്‍, ജില്ല കളക്ടര്‍, ജില്ല പൊലിസ് മേധാവി കോഴിക്കോട് റൂറല്‍, സിറ്റി പൊലിസ് കമ്മിഷ്ണര്‍, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവര്‍ രക്ഷാധികാരികളാകും. എം.എ. റസാഖ് എംഎല്‍എ ചെയര്‍പേഴ്‌സണും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. നദീറ വൈസ് ചെയര്‍പേഴ്‌സണും വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് എക്‌സ് ഒഫിഷ്യോ പ്രസിഡന്‍റുമായ സമിതിയ്ക്കാണ് രൂപം നല്‍കിയത്. ഇതിനു പുറമെ മേളയുടെ സുഖമമായ നടത്തിപ്പിനായി 17 സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി.

ജനപ്രതിനിധികള്‍ ചെയര്‍പേഴ്‌സണ്‍മാരും അധ്യാപകര്‍ കണ്‍വീനര്‍മാരുമായാണ് സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുക. ചടങ്ങില്‍ കെ. ജയന്ത് എംഎല്‍എ അധ്യക്ഷനായി. എം.കെ. രാഘവന്‍ എംപി മുഖ്യാതിഥിയായി. കോര്‍പറേഷന്‍ മേയര്‍ ഒ. സദാശിവന്‍, എംഎല്‍എമാരായ പാറയ്ക്കല്‍ അബ്ദുള്ള, എം.എ. റസാഖ് , കെ.എം. അഭിജിത്, ഫാത്തിമ തഹ്‌ലിയ, വി.ടി. സൂരജ്, വിദ്യ ബാലകൃഷ്ണന്‍, പി.കെ. ഫിറോസ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് മില്ലി മോഹന്‍, വൈസ് പ്രസിഡന്‍റ് കെ.കെ. നവാസ്, ജില്ല കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണര്‍ എ.പി. ഷൗക്കത്ത് അലി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.

യോഗത്തില്‍ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട്ട് സംഘടിപ്പിക്കുന്ന 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സംഘാടക സമിതി യോഗത്തിലേക്ക് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ക്ഷണിക്കാത്ത കോഴിക്കോട് ഡിഡിഇയുടെ നടപടിയില്‍ പ്രതിഷേധവുമായി സിപിഐ.

സംസ്ഥാനതല കലാ- കായികമേളകള്‍ നടക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും യുവജന- വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിക്കാറുണ്ട്. എന്നാല്‍ പ്രൊവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഘാടകസമിതി യോഗത്തിലേക്ക് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും യുവജന- വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളെയുമൊന്നും ക്ഷണിച്ചില്ല. ഇത് ഏകാധിപത്യ നടപടിയാണെന്ന് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. മേളയെ രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. ഗവാസ് പറഞ്ഞു.

എല്‍ഡിഎഫ് ഭരണകാലത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും യുവജന സംഘടനകള്‍ക്കും ഇത്തരം പരിപാടികളില്‍ കൃത്യമായ പ്രാതിനിധ്യം നല്‍കാറുണ്ടായിരുന്നു. മേളകള്‍ എല്ലാവരുടേതുമാണ് എന്ന ബോധ്യത്തോടെ പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നും സിപിഐ ആവശ്യപ്പെട്ടു.

Wayanad

കാലാവസ്ഥാവ്യതിയാനം; കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി രൂക്ഷം

സുല്‍ത്താന്‍ബത്തേരി: കാലാവസ്ഥയിലെ അസാധാരണ മാറ്റം ജില്ലയില്‍ കാര്‍ഷികമേഖലയെ ആശങ്കയിലാക്കുന്നു. കാലവര്‍ഷം ദുര്‍ബലമാകുകയും ചിങ്ങത്തില്‍ കഠിനമായ ചൂട് അനുഭവപ്പെടുകയും ചെയ്യുന്നത് കാപ്പി, കുരുമുളക് ഉള്‍പ്പെടെ നാണ്യവിളകള്‍ക്കും ഇഞ്ചി, ചേന തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ക്കും നെല്‍കൃഷിക്കും തിരിച്ചടിയായി.
താലൂക്കില്‍ മഴ കുറഞ്ഞ പ്രദേശങ്ങളിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

രണ്ടാംഘട്ട വളസേചനം നടത്തേണ്ട സമയം മഴ ലഭിക്കാത്തത് നെല്‍കര്‍ഷകരെ ദുരിതത്തിലാക്കി.

കളനീക്കത്തിനും വളപ്രയോഗത്തിനും ആവശ്യമായ വെള്ളം പാടങ്ങളില്‍ ഇല്ല. വിളവെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കാപ്പിയും കുരുമുളകും പാകമാകാന്‍ ആവശ്യമായ മഴ ലഭിക്കാത്ത് വലിയതോതിലുള്ള ഉത്പാദന നഷ്ടത്തിനിടയാക്കുമെന്ന് ആകുലതയിലാണ് കൃഷിക്കാര്‍. കവുങ്ങിന്‍തോട്ടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. മഴയുടെ കുറവുമൂലം പല തോട്ടങ്ങളിലും അടയ്ക്കാപ്പൂങ്കുലകള്‍ ഉണങ്ങിവീഴുകയാണ്.

സാധാരണ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കാപ്പി, കുരുമുളക്, കവുങ്ങ് തോട്ടങ്ങള്‍ പാട്ടത്തിനെടുക്കുന്ന മൊത്തക്കച്ചവടക്കാര്‍ ഇത്തവണ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാകാത്തത് കര്‍ഷകരുടെ വാര്‍ഷികവരുമാനത്തെ ബാധിച്ചു. ദൈനംദിന ചെലവിനും മറ്റ് ആവശ്യങ്ങള്‍ക്കും പണം കണ്ടെത്തിയിരുന്നത് ഇത്തരം പാട്ടത്തിലൂടെയായിരുന്നു.

 നെല്‍പാടങ്ങള്‍ വിണ്ടുകീറുന്നു

ജലസേചന സംവിധാനങ്ങളുടെ അപര്യാപ്തതയാണ് നെല്‍കര്‍ഷകരുടെ പ്രധാന പ്രതിസന്ധി. ജില്ലയില്‍ ഭൂരിഭാഗം പാടശേഖരങ്ങളിലും ജലസേചന സൗകര്യം പരിമിതമാണ്. മഴ തുടര്‍ന്നും ലഭിച്ചില്ലെങ്കില്‍ വിളവെടുപ്പിന് പാകമാകേണ്ട നെല്ല് ഉപേക്ഷിക്കേണ്ടിവരുമെന്നാണ് കര്‍ഷകരുടെ ആശങ്ക. പല പ്രദേശങ്ങളിലും നെല്‍വയലുകള്‍ ഇതിനകം വിണ്ടുകീറിത്തുടങ്ങി. പതിവിലും ഇരട്ടിയോളം മുതല്‍മുടക്കിലാണ് ഇത്തവണ പലരും നെല്‍കൃഷിയിറക്കിയത്. പാടങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്തുന്നതിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണെന്ന ആവശ്യം ശക്തമാണ്.

ക്ഷീരമേഖലയില്‍ വരുമാനം കുറഞ്ഞു

കാലാവസ്ഥ വ്യതിയാനത്തിന്‍റെ തിക്തഫലങ്ങള്‍ ക്ഷീര മേഖലയിലും പ്രകടമാണ്. ക്ഷീരവൃത്തിയില്‍നിന്നുള്ള വരുമാനവും കുറഞ്ഞതായി കര്‍ഷകര്‍ പറയുന്നു. ക്ഷീരവൃത്തി മുഖ്യ ഉപജീവനമാര്‍ഗമായി സ്വീകരിച്ചവര്‍ താലൂക്കില്‍ നിരവധിയാണ്. കാര്‍ഷിക, ക്ഷീര മേഖലകള്‍ ഒരേസമയം പ്രതിസന്ധിയിലായത് ഗ്രാമീണ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുകയാണ്

ഇഞ്ചി കൃഷിയില്‍ പ്രതിസന്ധി രൂക്ഷം

ഇഞ്ചി കൃഷിയിലും പ്രതിസന്ധി രൂക്ഷമാണ്. ഫംഗസ് ബാധയെത്തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. വാഴ കൃഷിയിലും സ്ഥിതി മെച്ചമല്ല. രോഗബാധയ്ക്കു പുറമേ വിലയിടിവും കര്‍ഷകരെ പിന്നോട്ടടിപ്പിക്കുന്നു. നേന്ത്രവാഴയ്ക്ക് താങ്ങുവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അമ്മായിപ്പാലത്തെ പഴം-പച്ചക്കറി സംസ്‌കരണ യൂണിറ്റിലെ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന യന്ത്രസാമഗ്രികള്‍ ഉപയോഗശൂന്യമായി നശിക്കുമ്പോഴും കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാനും വിപണനം ഉറപ്പാക്കാനും ഫലപ്രദമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ല.

കാലിത്തീറ്റയ്ക്ക് സബ്‌സിഡി അനുവദിക്കണം

ചീരാല്‍: കാലാവസ്ഥാവ്യതിയാനവും ഉത്പാദനച്ചെലവിലെ വര്‍ധനവും ക്ഷീരമേഖലയില്‍ പ്രതിസന്ധി രൂക്ഷക്കുന്ന സാഹചര്യത്തില്‍ കാലിത്തീറ്റയ്ക്ക് സബ്‌സിഡി അനുവദിക്കണം. വ്യാവസായികാടിസ്ഥാനത്തില്‍ പുല്‍കൃഷി പ്രോത്സാഹിപ്പിക്കണം. വേനല്‍ കടുക്കുന്നതോടെ പച്ചപ്പുല്ലിന്‍റെ ലഭ്യത കുറയുന്നത് പാല്‍ ഉത്പാദനത്തെ ബാധിക്കുകയാണ്. പച്ചപ്പുല്ല് ലഭിക്കുന്ന കാലത്ത് ചെലവ് കുറച്ചെങ്കിലും നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. പുറത്തുനിന്ന് തീറ്റ വാങ്ങേണ്ടിവരുന്നതിനാല്‍ ചെലവ് വലിയ തോതില്‍ വര്‍ധിക്കുകയാണ്. പാലിന്‍റെ വിലയ്ക്കനുസരിച്ച് നിയന്ത്രിക്കാന്‍ കഴിയുന്നതല്ല ഉത്പാദനച്ചെലവ്. ക്ഷീരമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കണം.

എ.പി. ഷാജി നമ്പ്യാര്‍കുന്ന് (ക്ഷീരകര്‍ഷകന്‍).

വയലുകളില്‍ ജലസേചന സൗകര്യം ഒരുക്കണം

ജില്ലയിലെ മുഴുവന്‍ പാടങ്ങളിലും ജലസേചനത്തിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രത്യേക ശ്രദ്ധ പതിയണം. കളനീക്കത്തിനും വളപ്രയോഗത്തിനും ആവശ്യമായ വെള്ളത്തിന്‍റെ അഭാവത്തില്‍ ജില്ലയില്‍ നൂറുകണക്കിന് ഏക്കര്‍ പാടത്ത് നെല്‍കൃഷി പ്രതിസന്ധിയിലാണ്. മഴയെ മാത്രം ആശ്രയിച്ച് നെല്‍കൃഷി മുമ്പോട്ട് കൊണ്ടുപോകാനാകില്ല.

കെ.വി. അരുണ്‍, നെല്‍കര്‍ഷകന്‍, മാതമംഗലം

സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം

കര്‍ഷകരെയും പൊതുജനങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. കാലവര്‍ഷത്തിന്‍റെ അളവില്‍ വന്‍ കുറവുണ്ടായതോടെ വയനാട് വരള്‍ച്ചാഭീഷണിയിലാണ്. മഴക്കുറവ് കാര്‍ഷിക മേഖലയെ ബാധിച്ചു. വിളകളുടെ ഉത്പാദനത്തില്‍ ഉണ്ടാകുന്ന കുറവ് കര്‍ഷകരുടെ ഉപജീവനം കടുത്ത പ്രതിസന്ധിയിലാക്കും. പലേടത്തും പാടങ്ങള്‍ ഉണങ്ങി കൃഷി നശിക്കുകയാണ്.കുടിവെള്ള ലഭ്യതയിലും സ്ഥിതി ആശങ്കാജനകമാണ്.

എ.സി. തോമസ്, ചെയര്‍മാന്‍ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം വയനാട്‌

Kannur

ഗ്രാമവണ്ടികൾ വ്യാപിപ്പിക്കും; പദ്ധതിയിൽ സ്വകാര്യ ബസുകളും


കണ്ണൂര്‍: ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസുകൾ വ്യാപിപ്പിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവ‍ണ്ടി സർവീസിലേക്ക് താത്പര്യമുള്ള സ്വകാര്യബസുകളെയും ഉൾപ്പടുത്തുന്നതും പരിഗണനയിലുണ്ട്.

അധിക ബാധ്യതയും നഷ്ടവും കുറച്ച് സംസ്ഥാനത്തുടനീളമുള്ള പ്രദേശിക റൂട്ടുകളില്‍ കൂടുതല്‍ ബസുകൾ ഓടിക്കുന്നതിനെക്കുറിച്ചാണ് പദ്ധതി തയാറാക്കുന്നത്. സ്ത്രീകൾക്കുള്ള സൗജന്യയാത്രാ പദ്ധതിയായ പ്രിയദർശിനി സർവീസോടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനു കൂടിയാണ് ഗ്രാമവണ്ടി സർവീസിലേക്ക് സ്വകാര്യ ബസുകളെയും പരിഗണിക്കാൻ പ്രേരിപ്പിച്ചത്.

സ്വകാര്യ ബസുടമകൾ ഗ്രാവണ്ടി സർവീസിന് തയാറാകുകയാണെങ്കിൽ പെർമിറ്റ് അനുവദിക്കും. ഇതിൽനിന്നുള്ള വരുമാനം പൂർണമായും അവർക്കു തന്നെ എടുക്കാനുമാകും. എന്നാൽ സ്വകാര്യ ബസുകളെ ഗ്രാമവണ്ടി പദ്ധതിയിൽ ഉൾപ്പടുത്തുന്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ചുള്ള അന്തിമരൂപം ആകുന്നേയുള്ളൂ.

ഗ്രാമവണ്ടി ബസുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്‌പോണസര്‍ ചെയ്യാനുതകുന്ന തരത്തിലേക്ക് പദ്ധതി വിപുലപ്പെടുത്താനും തീരുമാനമുണ്ട്. ഗ്രാമവണ്ടി സർവീസ് നടത്തുന്പോൾ ഇന്ധനച്ചെലവ് തുക തദ്ദേശഭരണകൂടമാണ് നൽകേണ്ടത്. ഇത്തരം സർവീസുകൾക്ക് ഇന്ധനത്തിനായി ചെലവാകുന്ന തുക തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് വിനിയോഗിക്കാൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.

ജീവനക്കാരുടെ ശന്പള, ബസുകളുടെ അറ്റകുറ്റപണി ഉൾപ്പടെയുള്ള മറ്റു ചെലവുകൾ കെഎസ്ആർടിസി വഹിക്കും. ഡിപ്പോയിൽ നിന്ന് അകലെയുള്ള പ്രദേശത്താണ് സർവീസെങ്കിൽ രാത്രിയിലെ ഹാൾട്ടിംഗ്, ജീവനക്കാർക്കുള്ള താമസ സൗകര്യം എന്നിവയും തദ്ദേശഭരണസ്ഥാപനം ഒരുക്കി നൽകണം. എംഎൽഎമാർ നിർദേശിക്കുന്ന ഗ്രാമവണ്ടി റൂട്ടുകൾക്ക് മുൻഗണന നൽ‌കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെയും പദ്ധതിയുടെ ഭാഗമാക്കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്.

പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് വിവിധ ജില്ലകളിലെ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ എന്നിവയുടെ സർവീസുകളെക്കുറിച്ചുള്ള റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പുതുതായി 503 റൂട്ടുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ റൂട്ടുകളിലേക്ക് കൂടുതലായും കെഎസ്ആർടിസി ഗ്രാമവണ്ടികളും സ്വകാര്യബസുകളുപയോഗിച്ചുള്ള ഗ്രാമസർവീസുകളും നടത്തുക.

ജന്മദിനം, വിവാഹവാര്‍ഷികം, ചരമവാര്‍ഷികം, സ്ഥാപനങ്ങളുടെ ഉദ്ഘാടനം, വാർഷികാഘോഷം, പോലുള്ള വിശേഷ അവസരങ്ങളില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു ദിവസത്തെയോ, ഏതെങ്കിലും ട്രിപ്പുകളും പൊതുജനങ്ങൾക്ക് സ്പോൺസർ ചെയ്യുകയും ചെയ്യാം. സ്‌പോണ്‍സറുടെ വിവരങ്ങള്‍ പ്രത്യേകം ഡിസ്‌പ്ലേ ചെയ്യും. ഡിസ്പ്ലേ ബോർഡിൽ‌ ടിവി ചാനലുകളിൽ വരുന്നതു പോലെ പരസ്യങ്ങൾ നൽകുന്നതിനുള്ള സംവിധാനത്തെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

Kasaragod

അകാലത്തിൽ വിടപറഞ്ഞത് കീറാമുട്ടി കേസുകളുടെ കുരുക്കഴിച്ച ഡിവൈഎസ്പി

കാസര്‍ഗോഡ്: അന്വേഷണം എങ്ങുമെത്താതിരിക്കുന്ന കേസുകള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് തെളിയിക്കുക എന്നത് കഴിഞ്ഞ ദിവസം അന്തരിച്ച ഡിവൈഎസ്പി കെ.ജെ. ജോണ്‍സന്‍റെ ശീലമായിരുന്നു. ദുരൂഹത നിറഞ്ഞ ഇരുമ്പറകളുടെ പൂട്ടുകള്‍ ഓരോന്നും ആ വയനാട് സ്വദേശിയായ ഉദ്യോഗസ്ഥന്‍റെ അന്വേഷണമികവിനു മുന്നില്‍ തകര്‍ന്നുവീണു.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കാലത്ത് ലോക്കല്‍ പൊലിസ് അന്വേഷിച്ച് എങ്ങുമെത്താതിരുന്ന പ്രമാദമായ രണ്ടു കൊലക്കേസുകളാണ് ജോണ്‍സണ്‍ തെളിയിച്ചത്. തിരുവനന്തപുരം പാറശാലയിലെ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം ചേര്‍ത്ത് കാമുകി ഗ്രീഷ്മ കൊലപ്പെടുത്തിയ സംഭവം തെളിയിച്ചത് ജോണ്‍സണ്‍ ആയിരുന്നു. തിരുവനന്തപുരം പൂവാര്‍ ഊരൂട്ടമ്പലത്തെ ദിവ്യയെയും രണ്ടുവയസുകാരി മകള്‍ ഗൗരിയെയും തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ മാഹിന്‍കണ്ണിനെ പിടികൂടിയത് ജോണ്‍സണ്‍ ആയിരുന്നു.

11 വര്‍ഷമായി എങ്ങുമെത്താതിരുന്ന കേസാണ് ജോണ്‍സണ്‍ വിജയകരമായി പര്യവസാനിപ്പിച്ചത്. ഈ രണ്ടു കേസുകളും അന്വേഷിക്കുന്ന കാലത്ത് ഡി. ശില്പയായിരുന്നു തിരുവനന്തപുരം എസ്പി. പിന്നീട് ശില്പ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.

2023 ഏപ്രില്‍ 14നാണ് കാസര്‍ഗോഡ് പള്ളിക്കര പൂച്ചക്കാട് സ്വദേശിയായ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂര്‍ ഹാജിയെ (55) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ഗഫൂര്‍ ഹാജിയുടെ പക്കലുണ്ടായിരുന്ന 596 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മരണശേഷം കാണാതായതോടെയാണ് പരാതിയുമായി ബന്ധുക്കളെത്തുന്നത്. ബേക്കല്‍ പൊലിസിന്‍റെ അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണത്തില്‍ പൊലിസിന് അനാസ്ഥയെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

പിന്നീട് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല. 2024 ഒക്ടോബര്‍ 16നാണ് ജോണ്‍സണ്‍ കാസര്‍ഗോഡ് ഡിസിആര്‍ബി (ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ) ഡിവൈഎസ്പിയായി ചുമതലയേല്‍ക്കുന്നത്. ജോണ്‍സന്‍റെ അന്വേഷണവൈഭവം നന്നായി അറിയാവുന്ന ശില്പ കേസ് നവംബര്‍ ഒന്നിന് ജോണ്‍സന് കൈമാറി. അന്വേഷണം ആരംഭിച്ച് ഒരു മാസം കൊണ്ട് പ്രതികളായ മന്ത്രവാദിനിയെയും ഭര്‍ത്താവിനെയും അവരുടെ സഹായികളെയും നിയമത്തിനു മുന്നിലെത്തിക്കാന്‍ ജോണ്‍സന് കഴിഞ്ഞു.

ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു ചോദിച്ചതിലുള്ള വിരോധത്തില്‍ പ്രതികള്‍ ഇയാളുടെ വീട്ടില്‍വച്ച് ജിന്നിനെ ഒഴിവാക്കാം എന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും മന്ത്രവാദത്തിന്‍റെ അന്തരീക്ഷം സൃഷ്ടിച്ച് അതിന്‍റെ മറവില്‍ അബ്ദുള്‍ ഗഫൂറിനെ കൊലപ്പെടുത്തുകയുമായിരുന്നെന്ന് ജോണ്‍സന്‍റെ അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതികളായ മന്ത്രവാദിനി ജിന്നുമ്മ എന്നറിയപ്പെടുന്ന കെ.എച്ച്.ഷമീമ (38), ഭര്‍ത്താവ് ടി.എം.ഉബൈസ് (38), സഹായികളായ പി.എം.അസ്‌നിഫ (34), എ.ആയിഷ (40) എന്നിവര്‍ തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്തു.

കോഴിക്കോട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ആയിരിക്കേ അസുഖബാധിതനായി 52കാരനായ ജോൺസൻ കഴിഞ്ഞദിവസം വിടപറഞ്ഞപ്പോൾ കേരള പോലീസിന് നഷ്ടമായത് മികച്ച ഒരു അന്വേഷണ ഉദ്യോഗസ്ഥനെയാണ്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സിസ്റ്റർ അനിത സിഎംസി

കണിമംഗലം : സെന്‍റ് ജോർജസ് കോണ്‍വന്‍റ് അംഗമായ സിസ്റ്റർ അനിത സിഎംസി(79) അന്തരിച്ചു. സംസ്കാരശുശ്രൂഷകൾ ഇന്ന് മൂന്നിന് ബിഷപ് മാർ ബോസ്കോ പുത്തൂരിന്‍റെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടു കൂടി നടക്കും. തുടർന്ന് സംസ്കാരം കോണ്‍വന്‍റ് സെമിത്തേരിയിൽ. വരാക്കര തട്ടിൽ മാപ്രാണത്തുകാരൻ വറീത്-ത്രേസ്യ ദന്പതികളുടെ മകളാണ്. കാഗസ്നഗർ, ബുർഹാൻപൂർ,നേപ്പാ നഗർ, ലേഡി വിക്ടറി ചിയ്യാരം, അസംപ്ഷൻ കോണ്‍വന്‍റ് കോട്ടക്കാട്, സെന്‍റ് ആന്‍റണീസ് പാലുവായ്, സാന്തോം ചൂണ്ടൽ, സെന്‍റ് മേരീസ് ഒല്ലൂർ, ചെർളയം, ലേഡി വിക്ടറി ചിയ്യാരം, കണിമംഗലം എന്നിവിടങ്ങളിൽ സന്യാസിനിയായും സാൻജോസ് എരുമപ്പെട്ടി, സെന്‍റ് തെരേസാസ് മണലൂർ, സാവിയോ ഹോം മനക്കൊടി, ബദനി കോട്ടപ്പടി എന്നീ മഠങ്ങളിൽ മദർ സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സിസ്റ്റർ നവീന സിഎംസി (തിരുപ്പൂർ), പരേതരായ അന്തോണി, പലോസ്, ഔസേപ്പ്, മേരി, ത്രേസ്യ.

കുരിയാക്കോസ്

ചാവക്കാട്: മാമാ ബസാർ മരണാനന്തര കമ്മിറ്റി ഓഫിസിനു സമീപം കാഞ്ഞിരത്തിങ്കൽ കുരിയാക്കോസ്(79) അന്തരിച്ചു. സംസ്കാര ഇന്നു രാവിലെ 9.30ന് പാലയൂർ സെന്‍റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ. മാമാ ബസാറിലെ വ്യാപാരിയായിരുന്നു. ഭാര്യ: ആനി. മക്കൾ: റോബിൻ (മാസ്റ്റർ ട്രെയിനർ, കൈറ്റ് തൃശൂർ), വിബിൻ(ദുബായ്), ഫെമി(അധ്യാപിക, ലിറ്റിൽ ഫ്ലവർ സിജിഎച്ച്എസ് എസ്, മമ്മിയൂർ). മരുമക്കൾ: ജിനി (അധ്യാപിക, സെന്‍റ് തോമസ് എച്ച്എസ്എസ്, മായന്നൂർ), മരിയ(അധ്യാപിക, ജിഎൽപിഎസ് ക്ലാരി), പോൾ(ദുബായ്).

ജോയി പൂവണ്ണത്തിൽ

തിരുവനന്തപുരം: പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്‍റെ പിതാവ് ജോയി പൂവണ്ണത്തിൽ(86) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മുതൽ പിരപ്പൻകോട് സെന്‍റ് ജോൺസ് മെഡിക്കൽ വില്ലേജിലെ സെന്‍റ് മദർ തെരേസ ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഇന്ന് വൈകുന്നേരം മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിലുള്ള ശുശ്രൂഷകൾക്ക് ശേഷം പിരപ്പൻകോട് പള്ളി സെമിത്തേരിയിൽ. ഭാര്യ :ചിന്നമ്മ മാത്യു. മക്കൾ : പരേതയായ ജയ തോമസ് , സിസ്റ്റർ സ്നേഹാ തെരേസ് ഡിഎം, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ജിൻസി മാത്യു. മരുമക്കൾ : ജി.തോമസ്, ബിജോ.

ശാന്തകുമാരിയമ്മ

മണ്ണന്തല: നാലാഞ്ചിറ മാര്‍ക്കറ്റിന് സമീപം പുലിയൂര്‍ ഗാര്‍ഡന്‍സ് മേല്‍പ്പുലിയൂര്‍ക്കോണത്ത് വീട്ടില്‍ ശാന്തകുമാരിയമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ജനാര്‍ദനപിള്ള. മക്കള്‍: ബാലചന്ദ്രന്‍ നായര്‍ (റിട്ട. കെഎസ്ആര്‍ടിസി), ശ്രീകണ്ഠന്‍ നായര്‍ (വിമുക്ത ഭടന്‍), മധുസൂദനന്‍ നായര്‍ (റിട്ട. പൊലിസ്), വേണുഗോപാല്‍ (റിട്ട. കെഎസ്ആര്‍ടിസി), പത്മകുമാരി. മരുമക്കള്‍: കുമാരി ഷീല, വിജയലക്ഷ്മി, മിനിമോള്‍, സരസ്വതിയമ്മ (റിട്ട. ആരോഗ്യവകുപ്പ്), ഗോപകുമാര്‍ (റിട്ട. പൊലിസ്). സഞ്ചയനം വ്യാഴം ഒന്പതിന്.

വർഗീസ് ചെറിയാൻ

പുനലൂർ: ചങ്ങരം പള്ളിൽ റിവർവ്യൂ വർഗീസ് ചെറിയാൻ (അച്ചൻകുഞ്ഞ് -89) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു വാളക്കോട് സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ വത്സ ചെറിയാൻ ചെങ്ങന്നൂർ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : രഞ്ജി ചെറിയാൻ (കാനഡ), രേഖ അന്ന ചെറിയാൻ. മരുമക്കൾ: റെഞ്ചി പി. കുര്യൻ ഓണാട്ട് വാകത്താനം, സീമ ചാത്തനാട് പിറവം. പരേതൻ തിരുവല്ല പോബ്സ് ഗ്രൂപ്പ് പാർട്ട്ണറും, പുനലൂർ ടോക്ക് എച്ച് സ്കൂൾ പ്രസിഡന്‍റുമായിരുന്നു. മൃതദേഹം ഇന്ന് രാവിലെ ഏഴിനു ഭവനത്തിൽ കൊണ്ടുവരും.

സാറാമ്മ വർഗീസ്

ചെങ്ങന്നൂർ: ചെറിയനാട് മലയിൽ വടക്കേതിൽ സാറാമ്മ വർഗീസ് (ഗ്രേസി-90) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഭവനത്തിലെയും ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിലെയും ശുശ്രൂഷയ്ക്കുശേഷം പുലിയൂർ സെന്‍റ് തോമസ് മാർത്തോമ്മ പള്ളിയിൽ. പരേത പള്ളിപ്പാട് കല്ലൂരേത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം.ജി. വർഗീസ് (റിട്ട. അധ്യാപകൻ എസ് സിഎസ്, തിരുവല്ല). മക്കൾ: പ്രഫ. ബിജോയി (റിട്ട. മാർത്തമ്മാ കോളജ് തിരുവല്ല), വത്സമ്മ, എൽസി, വിൽസി. മരുമക്കൾ: ലാലി ബിജോയി(റിട്ട. അധ്യാപിക സെന്‍റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെറിയനാട്), ഉമ്മൻ മാത്തൂണ്ണി പൂഴിത്തറേത്ത് (പ്രയാർ), ലൂക്കൻ പി. മാത്യു (ബംഗളൂരു), പരേതനായ കുര്യൻ കൊമ്പശേരിൽ തെക്കേതിൽ.

തങ്കമ്മ ജോസഫ്

ചങ്ങനാശേരി: കണ്ണോത്ത് തങ്കമ്മ ജോസഫ് (76) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 2.30ന് വെരൂർ സെന്‍റ് ജോസഫ് പള്ളിയിൽ. പരേത മണിമല കളത്തൂർ ചെമ്മരപ്പള്ളി കുടുംബാംഗം. ഭർത്താവ് ജോർജുകുട്ടി കണ്ണോത്ത് കൊണ്ടോടി (സിംഫണി കൺവൻഷൻ സെന്‍റർ ചങ്ങനാശേരി). മക്കൾ: ഡോ. സ്മിത, സോണിയ, സെബാസ്റ്റ്യൻ (റോയിറ്റേഴ്സ് ബംഗളൂരു), ഡോ. ജീവൻ (എൻഐടി തിരുച്ചിറപ്പള്ളി), ജെസ്നാ (എൻജിനിയർ, ജർമനി). മരുമക്കൾ: ഡോ. ബോബി സെബാസ്റ്റ്യൻ കുഴിയാംപ്ലാവിൽ പാലാ (മേരി ക്വീൻസ് ഹോസ്പിറ്റൽ കാഞ്ഞിരപ്പള്ളി), മുന്നു ജേക്കബ് ഇലവുങ്കൽ തിരുവനന്തപുരം (മെഡിക്കൽ കൺസൾട്ടന്‍റ്), ഷെറിൻ തോമസ് മുക്കട (ചങ്ങനാശേരി), ആശ അന്ന ജോയി പുത്തേരിക്കൽ (എറണാകുളം), മാത്യു ജോർജ് പെരുമാലിൽ കൈതക്കരി എറണാകുളം (എൻജിനിയർ, ജർമനി).

ത്രേസ്യാമ്മ ജോസഫ്

കടയനിക്കാട്: കാളിയാനിൽ ത്രേസ്യാമ്മ ജോസഫ് (100) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് കടയനിക്കാട് സെന്‍റ് മേരീസ് പള്ളിയിൽ. പരേത മുട്ടാർ കുന്നുകണ്ടത്തിൽ കുടുംബാംഗം. ഭർത്താവ് പരേതനായ ജോസഫ്. മക്കൾ: മേരി, തങ്കമ്മ, റോസമ്മ, അൽഫോൻസ, പരേതനായ തോമസ്, പരേതയായ മോളി, ജോസുകുട്ടി, സിസിലി, സിസ്റ്റർ ലിറ്റിൽ തെരസ്, ലൂസി, സെബാസ്റ്റ്യൻ. മരുമക്കൾ: പരേതനായ ഔസേപ്പ് കൊടൂർ (കണ്ണൂർ), ഫ്രാൻസിസ് പുണർതാംകുന്നേൽ (കണ്ണൂർ), അപ്പച്ചൻ വടക്കേട്ട് (മംഗലാപുരം), ജോസ് ഞള്ളിമാക്കൽ (കണ്ണൂർ), മാത്യു കാഞ്ഞിരമലയിൽ (കാസർഗോഡ്), ഏലിയാമ്മ തൈക്കാട്ട് (കുളത്തൂർമൂഴി), ജോർജ് ഞള്ളിമാക്കൽ (കണ്ണൂർ), ജോൺസൺ പള്ളിക്കമാലിൽ (കണ്ണൂർ).

സി.ജെ.സ്‌കറിയ

മാറിക: ചെരിയംപുറത്ത് സി.ജെ.സ്‌കറിയ (76,റിട്ട. കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട്) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10ന് മാറിക സെന്‍റ് ജോസഫ് ഫൊറോന പള്ളിയില്‍. ഭാര്യ കൊച്ചുത്രേസ്യ വാഴക്കുളം പുത്തന്‍പറമ്പില്‍ കുടുംബാംഗം. മക്കള്‍: ഡോ.സുനീഷ് (ശ്രേയസ് ആയുര്‍വേദ ഹോസ്പിറ്റല്‍ ഉഴവൂര്‍), ഡോ. രജീഷ് (വൈദ്യരത്‌നം ആയുര്‍വേദ കോളജ് ഒല്ലൂര്‍). മരുമക്കള്‍: ഡോ. സുജ സെബാസ്റ്റ്യന്‍ (ഗവ.ആയുര്‍വേദ ആശുപത്രി കൂത്താട്ടുകുളം), ആശാ സി.ചക്കാലക്കല്‍ (ആക്‌സിസ് ബാങ്ക് ഒല്ലൂര്‍).

സിസ്റ്റർ അനിത സിഎംസി

കണിമംഗലം : സെന്‍റ് ജോർജസ് കോണ്‍വന്‍റ് അംഗമായ സിസ്റ്റർ അനിത സിഎംസി(79) അന്തരിച്ചു. സംസ്കാരശുശ്രൂഷകൾ ഇന്ന് മൂന്നിന് ബിഷപ് മാർ ബോസ്കോ പുത്തൂരിന്‍റെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടു കൂടി നടക്കും. തുടർന്ന് സംസ്കാരം കോണ്‍വന്‍റ് സെമിത്തേരിയിൽ. വരാക്കര തട്ടിൽ മാപ്രാണത്തുകാരൻ വറീത്-ത്രേസ്യ ദന്പതികളുടെ മകളാണ്. കാഗസ്നഗർ, ബുർഹാൻപൂർ,നേപ്പാ നഗർ, ലേഡി വിക്ടറി ചിയ്യാരം, അസംപ്ഷൻ കോണ്‍വന്‍റ് കോട്ടക്കാട്, സെന്‍റ് ആന്‍റണീസ് പാലുവായ്, സാന്തോം ചൂണ്ടൽ, സെന്‍റ് മേരീസ് ഒല്ലൂർ, ചെർളയം, ലേഡി വിക്ടറി ചിയ്യാരം, കണിമംഗലം എന്നിവിടങ്ങളിൽ സന്യാസിനിയായും സാൻജോസ് എരുമപ്പെട്ടി, സെന്‍റ് തെരേസാസ് മണലൂർ, സാവിയോ ഹോം മനക്കൊടി, ബദനി കോട്ടപ്പടി എന്നീ മഠങ്ങളിൽ മദർ സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സിസ്റ്റർ നവീന സിഎംസി (തിരുപ്പൂർ), പരേതരായ അന്തോണി, പലോസ്, ഔസേപ്പ്, മേരി, ത്രേസ്യ.

കുരിയാക്കോസ്

ചാവക്കാട്: മാമാ ബസാർ മരണാനന്തര കമ്മിറ്റി ഓഫിസിനു സമീപം കാഞ്ഞിരത്തിങ്കൽ കുരിയാക്കോസ്(79) അന്തരിച്ചു. സംസ്കാര ഇന്നു രാവിലെ 9.30ന് പാലയൂർ സെന്‍റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ. മാമാ ബസാറിലെ വ്യാപാരിയായിരുന്നു. ഭാര്യ: ആനി. മക്കൾ: റോബിൻ (മാസ്റ്റർ ട്രെയിനർ, കൈറ്റ് തൃശൂർ), വിബിൻ(ദുബായ്), ഫെമി(അധ്യാപിക, ലിറ്റിൽ ഫ്ലവർ സിജിഎച്ച്എസ് എസ്, മമ്മിയൂർ). മരുമക്കൾ: ജിനി (അധ്യാപിക, സെന്‍റ് തോമസ് എച്ച്എസ്എസ്, മായന്നൂർ), മരിയ(അധ്യാപിക, ജിഎൽപിഎസ് ക്ലാരി), പോൾ(ദുബായ്).

ഫാ. ഫ്രാൻസിസ് നീർണാൽ എസ്ഡിബി

നെന്മാറ: സലേഷ്യൻ ഡോൺ-ബോസ്കോ സഭ ആസാം പ്രൊവിൻസ് അംഗമായ ഫാ. ഫോൻസിസ് നീർണാൽ(66) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 10ന് പോത്തുണ്ടിയിലുള്ള സ്വവസതിയിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം വ്യാഴാഴ്ച നാഗാലാന്‍ഡ് ദിമാപൂർ സലേഷ്യൻ കോളജ് ദേവാലയത്തിൽ. പോത്തുണ്ടി നീർണാൽ കാക്കനാട് കുടുംബാംഗമാണ്. പരേതരായ ജോസഫ്-മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: തോമസ്, ക്ലാരമ്മ, സിസിലി, ജോസ്, കുരിയച്ചൻ, പരേതരായ ജോൺ, മേരി (ചിന്നമ്മ), സെലിൻ.

മുഹമ്മദ് ഫാസിൽ

കരിങ്കല്ലത്താണി: കൂരിക്കുണ്ട് ഹെൽത്ത് സെന്‍ററിന് സമീപത്തെ നാലകത്ത് മുഹമ്മദ് ഫാസിൽ (36) അബുദാബിയിൽ അന്തരിച്ചു. ആറ് മാസം മുന്പ് നാട്ടിൽ വന്ന് തിരിച്ച് പോയതായിരുന്നു. പിതാവ്: നാലകത്ത് മുഹമ്മദ് മുസ്തഫ. മാതാവ്: പാലത്തിങ്ങൽ ഉമൈവ ( മാണിക്കപ്പറമ്പ് ). ഭാര്യ: റംല ഷെറിൻ (തെങ്കര). മക്കൾ: ഷിസ ഫാത്തിമ , മുഹമ്മദ് ഷെസിൻ, മുഹമ്മദ് എൽസിൻ. സഹോദരിമാർ: ജംഷീറ, സൈഫുന്നീസ, ഹസ്‌ന. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് കബറടക്കും.

മറിയാമ്മ

തടിക്കടവ്: ചിറക്കലകത്ത് മറിയാമ്മ (94) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തടിക്കടവ് സെന്‍റ് ജോർജ് പള്ളിയിൽ. പരേത ചേനപ്പാടി പുത്തൻപുരയ്ക്കൽ കുടുംബാംഗം. ഭർത്താവ്: ആദ്യകാല കുടിയേറ്റ കർഷക കുടുംബാംഗം പരേതനായ ചിറക്കലകത്ത് തോമസ്. മക്കൾ: മേരി, വർഗീസ്, ബേബി, തെയ്യാമ്മ, ലിസി, ലൂസി, സലോമി, ബിജു, ബിന്ദു, പരേതയായ അന്നമ്മ. മരുമക്കൾ: ലൈല മഞ്ഞനാൽ (തടിക്കടവ്), മോനി തടത്തിൽ (കാലിച്ചാനടുക്കം), വിൽസൺ കല്ലംപ്ലാക്കൽ (കുറ്റ്യാടി), തോമാച്ചൻ തുണ്ടത്തിൽ (കോടഞ്ചേരി), ഷാജു കുരിവിയ്ക്കൽ (രയറോം), ബാബു പുതുശേരി (ചിറ്റാരിക്കാൽ), ജോർജ് (റോച്ചാ ഹൗസ്, കണ്ണൂർ), വിജി അന്ത്യാങ്കുളം (പാലാവയൽ), ബിജു നക്കരകുന്നേൽ (ചായോത്ത്), പരേതനായ ജോണി തുമ്പലാട്ട് (വായാട്ടുപറമ്പ്).

ശശിമോഹൻ

വെള്ളരിക്കുണ്ട് : കൂരാംകുണ്ടിലെ പി.വി.ശശിമോഹൻ (67) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജ്യോതി. മക്കൾ:സൂര്യ (യുഎസ്എ), ഡോ.നമിത (എണ്ണപ്പാറ പിഎച്ച്സി), വിഷ്ണു (അബുദാബി). മരുമക്കൾ: അജിത് (യുഎസ്എ), ഡോ.പ്രവിരാജ് തായന്നൂർ. പരേതരായ അമ്പുക്കൻ മണിയാണിയുടേയും പട്ടുവക്കാരൻ വീട്ടിൽ കല്യാണിയമ്മയുടേയും മകനാണ്. സഹോദരങ്ങൾ: കാർത്യായനി (കാഞ്ഞങ്ങാട്), ദേവകി (ചെമ്പൻകുന്ന്), രാമചന്ദ്രൻ (വ്യാപാരി, വെള്ളരിക്കുണ്ട്), ഭാസ്‌കരൻ (റിട്ട.സെക്രട്ടറി, ബിരിക്കുളം സർവീസ് സഹകരണ ബാങ്ക്), ഭവാനി, ബാബു കോഹിനൂർ (മുൻ പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം, വ്യാപാരി, വെള്ളരിക്കുണ്ട്), പരേതരായ നാരായണിയമ്മ, കുഞ്ഞികൃഷ്ണൻ, പത്മനാഭൻ.

വസന്തൻ

ബന്തടുക്ക: യൂത്ത് കോൺഗ്രസ് ഉദുമ നിയോജകമണ്ഡലം പ്രസിഡന്‍റ് പടുപ്പ് ഈയ്യന്തലത്തെ ഐ.എസ്. വസന്തൻ (38) അന്തരിച്ചു. പടുപ്പ് ക്ഷീരോത്പാദക സഹകരണസംഘം സെക്രട്ടറിയായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ജില്ലയിൽ കെഎസ്‌യുവിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും സമരമുഖങ്ങളിലെ മുൻനിര സാന്നിധ്യമായിരുന്നു. കുറ്റിക്കോൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ സീതാരാമ ഗൗഡയുടെയും പൊന്നമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പ്രശാന്തി, വീണ, പ്രവീൺ, മോഹന.

സുധീർ മേലത്ത്

കാസർഗോഡ്: മുൻ അഡീഷണൽ ഗവ. പ്ലീഡറും പ്രൊസിക്യൂട്ടറുമായിരുന്ന അഡ്വ. സുധീർ മേലത്ത് (56) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കേരള കോൺഗ്രസ്-എം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മേലത്ത് വടക്കേക്കര തറവാട് ഭരണസമിതിയംഗമായിരുന്നു. മാലക്കല്ല് പൂക്കുന്നത്തെ പരേതനായ കരിച്ചേരി ഗോപാലൻ നായരുടെയും മേലത്ത് ഭാരതിയമ്മയുടെയും മകനാണ്. ഭാര്യ: രമ്യ (കണ്ണൂർ). മക്കൾ: നിഹാൽ, അങ്കിത്. സഹോദരങ്ങൾ: ലളിത (മാലക്കല്ല്), പ്രീതി (തിരുവനന്തപുരം).

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

07-09-2026

ഇന്‍റർനാഷ്നൽ സ്മഗ്ലറായി മമ്മൂട്ടി; ഓം ടീസർ  

മമ്മൂട്ടി, ധനുഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാര്‍പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം’ സിനിമയുടെ രണ്ടാമത്തെ ടീസർ എത്തി. മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ്.

സിയ എന്നറിയപ്പെടുന്ന ഇന്‍റർനാഷ്നൽ സ്മഗ്ലർ ആയി മെഗാ സ്റ്റാർ എത്തുന്നു. മാസും ക്ലാസും ഇമോഷനും ചേർന്ന അഭിനയ പ്രകടനമാകും ചിത്രത്തിൽ മമ്മൂട്ടി കാഴ്ചവയ്ക്കുന്നതെന്ന് ടീസറിൽ നിന്നു വ്യക്തം.

‘അമരൻ’ എന്ന ഹിറ്റിനു ശേഷം രാജ്കുമാര്‍പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓം’. 2026 ഒക്ടോബർ 16 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ധനുഷിന്‍റെ വണ്ടർബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്.

 

07-09-2026

ഇന്‍റർനാഷ്നൽ സ്മഗ്ലറായി മമ്മൂട്ടി; ഓം ടീസർ  

മമ്മൂട്ടി, ധനുഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാര്‍പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം’ സിനിമയുടെ രണ്ടാമത്തെ ടീസർ എത്തി. മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ്.

സിയ എന്നറിയപ്പെടുന്ന ഇന്‍റർനാഷ്നൽ സ്മഗ്ലർ ആയി മെഗാ സ്റ്റാർ എത്തുന്നു. മാസും ക്ലാസും ഇമോഷനും ചേർന്ന അഭിനയ പ്രകടനമാകും ചിത്രത്തിൽ മമ്മൂട്ടി കാഴ്ചവയ്ക്കുന്നതെന്ന് ടീസറിൽ നിന്നു വ്യക്തം.

‘അമരൻ’ എന്ന ഹിറ്റിനു ശേഷം രാജ്കുമാര്‍പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓം’. 2026 ഒക്ടോബർ 16 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ധനുഷിന്‍റെ വണ്ടർബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്.

 

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

07-09-2026

ഏകൽ വിദ്യാലയയുടെ ഡാളസ് ധനസമാഹരണത്തിൽ റിക്കാർഡ് നേട്ടം

ടെക്സസ്: ഗ്രാമീണ - ആദിവാസി മേഖലകളിലെ വിദ്യാഭ്യാസവും സമഗ്രവികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഏകൽ വിദ്യാലയ ഫൗണ്ടേഷന്‍റെ ഡിഎഫ്ഡബ്ല്യു ചാപ്റ്റർ സംഘടിപ്പിച്ച ധനസമാഹരണ പരിപാടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

ഗാർലൻഡിലെ ഗ്രാൻവിൽ ആർട്സ് സെന്‍ററിൽ നടന്ന പരിപാടിയിലൂടെയും അനുബന്ധ ഫണ്ട്റൈസിംഗ് ക്യാമ്പയിനിലൂടെയും ഏകദേശം 2.22 ലക്ഷം ഡോളർ സംഭാവനകളും വാഗ്ദാനങ്ങളുമായി സമാഹരിച്ചതായി സംഘടനയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സമാഹരിച്ച തുക ഉപയോഗിച്ച് ഇന്ത്യയിലെ ഏകദേശം 342 ഗ്രാമങ്ങളിൽ വിവിധ പദ്ധതികൾ നടപ്പാക്കാനാകുമെന്നാണ് ഏകൽ വിദ്യാലയയുടെ വിലയിരുത്തൽ. ഇതിൽ 252 ഏകൽ സ്കൂളുകൾക്കുള്ള സഹായവും ഏകദേശം 30 ഗ്രാമങ്ങൾ വീതം ഉൾപ്പെടുന്ന മൂന്ന് പ്രത്യേക വികസന പദ്ധതികളും ഉൾപ്പെടുന്നു.

ഈ മൂന്ന് പദ്ധതികളിലൂടെ 90 ഗ്രാമങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഡിഎഫ്ഡബ്ല്യു ചാപ്റ്ററിന്‍റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ധനസമാഹരണ പ്രവർത്തനങ്ങളിലൊന്നായി ഇത്തവണത്തെ ക്യാമ്പയിൻ മാറിയതായി സംഘാടകർ പറഞ്ഞു.

പങ്കാളിത്തം, സമാഹരിച്ച തുക, ദാതാക്കളുടെയും പിന്തുണക്കുന്നവരുടെയും എണ്ണം എന്നിവയിൽ മുൻകാല നേട്ടങ്ങൾ കൈവരിക്കാനോ മറികടക്കാനോ കഴിഞ്ഞതായും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പരിപാടിക്ക് മുന്നോടിയായി സായ് കറി ഒരുക്കിയ അത്താഴവിരുന്നോടെയാണ് അതിഥികളെ സ്വീകരിച്ചത്. തുടർന്ന് ഏകൽ വിദ്യാലയയുടെ പ്രവർത്തനങ്ങളും ഗ്രാമീണ മേഖലകളിൽ സംഘടന സൃഷ്ടിക്കുന്ന മാറ്റങ്ങളും വിശദീകരിക്കുന്ന അവതരണങ്ങൾ നടന്നു.

ഡിഎഫ്ഡബ്ല്യുയിലെ പ്രാദേശിക കലാപ്രതിഭകൾക്ക് വേദി

ഡിഎഫ്ഡബ്ല്യു മേഖലയിലെ പ്രാദേശിക കലാകാരന്മാരുടെ പങ്കാളിത്തവും പരിപാടിയുടെ പ്രധാന ആകർഷണമായി. ഗുരു അഖില ജിയുടെയും ഹർഷ ജിയുടെയും നേതൃത്വത്തിലുള്ള ഡിഎഫ്ഡബ്ല്യു ആസ്ഥാനമായ കതക് റിഥംസ് അവതരിപ്പിച്ച "Kathak on the Silver Screen' എന്ന കലാപരിപാടി ശ്രദ്ധേയമായി.

വിദ്യാഭ്യാസത്തിനൊപ്പം സംസ്കാർ, മൂല്യങ്ങൾ, സ്വഭാവരൂപീകരണം, സാംസ്കാരിക പൈതൃകം, ഇന്ത്യൻ കലാപാരമ്പര്യം എന്നിവയ്ക്കും ഏകൽ വിദ്യാലയ നൽകുന്ന പ്രാധാന്യം ഉയർത്തിക്കാട്ടുന്നതായിരുന്നു കലാപരിപാടിയെന്ന് സംഘാടകർ പറഞ്ഞു.

ദാതാക്കൾ, സ്പോൺസർമാർ, സാമൂഹിക സംഘടനാ പ്രതിനിധികൾ, സിവിക് നേതാക്കൾ, സന്നദ്ധപ്രവർത്തകർ, കുടുംബങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

ഡിഎഫ്ഡബ്ല്യു സമൂഹത്തോട് ഞങ്ങൾക്ക് അതിയായ നന്ദിയുണ്ട്. ഏകദേശം 2.22 ലക്ഷം ഡോളറിന്റെ പിന്തുണയും 342 ഗ്രാമങ്ങളെ സ്പർശിക്കാനുള്ള സാധ്യതയും വെറും കണക്കുകളല്ല. വിദ്യാഭ്യാസം, അവസരങ്ങൾ, സംസ്കാർ, സുസ്ഥിര വികസനം എന്നിവ ഗ്രാമീണ സമൂഹങ്ങളിലേക്ക് എത്തിക്കുന്നതിന്റെ പ്രതീകമാണിത് എന്ന് ഏകൽ വിദ്യാലയ ഡിഎഫ്ഡബ്ല്യു ചാപ്റ്റർ പ്രസിഡന്‍റ് മീനു സുഹാൽക്ക പറഞ്ഞു.

ധിരേൻ കുന്താവാലയ്ക്ക് ആദരാഞ്ജലി

ഏകൽ ഡിഎഫ്ഡബ്ല്യുവിന്‍റെ ആദ്യ പ്രസിഡന്‍റായിരുന്ന അന്തരിച്ച ധിരേൻ കുന്താവാലയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്. ഡാളസ് -  ഫോർട്ട്‌വർത്ത് മേഖലയിൽ ഏകൽ വിദ്യാലയയുടെ പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ട അദ്ദേഹത്തിന്‍റെ നേതൃത്വവും സേവനവും ചടങ്ങിൽ അനുസ്മരിച്ചു.

തുടർന്ന് നിലവിളക്ക് തെളിയിക്കൽ, അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾ, വിശിഷ്ടാതിഥികളെയും സിവിക് നേതാക്കളെയും ആദരിക്കൽ, ഏകൽ വിദ്യാലയയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണം എന്നിവയും നടന്നു.

സന്നദ്ധപ്രവർത്തകർ, സംഘടനാ നേതൃത്വം, ദാതാക്കൾ, സ്പോൺസർമാർ, യുവജന പ്രവർത്തകർ, വിവിധ സാമൂഹിക സംഘടനകൾ, മാധ്യമ - മാർക്കറ്റിംഗ് പങ്കാളികൾ തുടങ്ങി നിരവധി പേരുടെ കൂട്ടായ പരിശ്രമമാണ് ധനസമാഹരണത്തിന്‍റെ വിജയത്തിന് പിന്നിലെന്ന് സംഘാടകർ വ്യക്തമാക്കി.

ഏകൽ വിദ്യാലയ

ഗ്രാമീണ - ആദിവാസി സമൂഹങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനകീയ പ്രസ്ഥാനമാണ് ഏകൽ വിദ്യാലയ. അടിസ്ഥാന വിദ്യാഭ്യാസത്തിനൊപ്പം സാംസ്കാരിക മൂല്യങ്ങൾ, സൃഷ്ടിപരമായ പാരമ്പര്യം, ആരോഗ്യബോധവത്കരണം, നൈപുണ്യ വികസനം, ഡിജിറ്റൽ സാക്ഷരത, സാമ്പത്തിക ശാക്തീകരണം, സുസ്ഥിര ഗ്രാമവികസനം തുടങ്ങിയ മേഖലകളിലും സംഘടന പ്രവർത്തിക്കുന്നു.

07-09-2026

കുവൈറ്റ്‌ മഹാ ഇടവക സപ്തതി സംഗമത്തിന്‍റെ ഉദ്ഘാടനം ഡോ. യുഹാനോൻ മാർ ദിയസ്കോറോസ്‌ നിർവഹിച്ചു

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ച "കുവൈറ്റ്‌ മഹാ ഇടവക സപ്തതി സംഗമം 2026'ന്‍റെ ഉദ്ഘാടനം കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യുഹാനോൻ മാർ ദിയസ്കോറോസ്‌ നിർവഹിച്ചു.

കോൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ച സംഗമത്തിൽ കേരളത്തിന്‍റെ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എംഎൽഇ, കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌, മലങ്കര സഭയുടെ അൽമായ ട്രസ്റ്റി റോണി വർഗീസ്‌ എബ്രഹാം എന്നിവർ വിശിഷ്‌ഠാതിഥികളായി പങ്കെടുത്തു.

കുവൈറ്റ്‌ മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ സ്വാഗതവും സപ്തതി ജനറൽ കൺവീനർ മാത്യൂസ്‌ വർഗീസ്‌ നന്ദിയും രേഖപ്പെടുത്തി. മഹാ ഇടവക ട്രസ്റ്റി ജെറി ജോൺ കോശി, സെക്രട്ടറി ടിജു അലക്സ്‌ പോൾ, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളായ തോമസ്‌ കുരുവിള, പോൾ വർഗീസ്‌, സപ്തതി ഫിനാൻസ്‌ കൺവീനർ നവീൻ കുര്യൻ തോമസ്‌, പ്രോഗ്രം കൺവീനർ ബിനു ബെന്ന്യാം എന്നിവർ ചടങ്ങിൽ സന്നിതരായിരുന്നു.

മഹാ ഇടവക മുൻ വികാരിമാരെയും ഭരണസാരഥ്യം വഹിച്ചവരെയും യോഗത്തിൽ ആദരിച്ചു. കീസ്‌ ബാൻഡ്‌ അവതരിപ്പിച്ച ക്രൈസ്തവ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഭജന സപ്തതി സംഗമത്തിന്‍റെ മുഖ്യ ആകർഷണമായിരുന്നു.

പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ കുവൈറ്റ്‌ മഹാ ഇടവകയുടെ മുൻ വികാരിമാർ, ട്രസ്റ്റിമാർ, സെക്രട്ടറിമാർ, സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങൾ, കുവൈറ്റിലെ പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിര താമസമാക്കിയ മുൻ അംഗങ്ങൾ, അവധിക്ക്‌ നാട്ടിലെത്തിയ ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

07-09-2026

ഏകൽ വിദ്യാലയയുടെ ഡാളസ് ധനസമാഹരണത്തിൽ റിക്കാർഡ് നേട്ടം

ടെക്സസ്: ഗ്രാമീണ - ആദിവാസി മേഖലകളിലെ വിദ്യാഭ്യാസവും സമഗ്രവികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഏകൽ വിദ്യാലയ ഫൗണ്ടേഷന്‍റെ ഡിഎഫ്ഡബ്ല്യു ചാപ്റ്റർ സംഘടിപ്പിച്ച ധനസമാഹരണ പരിപാടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

ഗാർലൻഡിലെ ഗ്രാൻവിൽ ആർട്സ് സെന്‍ററിൽ നടന്ന പരിപാടിയിലൂടെയും അനുബന്ധ ഫണ്ട്റൈസിംഗ് ക്യാമ്പയിനിലൂടെയും ഏകദേശം 2.22 ലക്ഷം ഡോളർ സംഭാവനകളും വാഗ്ദാനങ്ങളുമായി സമാഹരിച്ചതായി സംഘടനയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സമാഹരിച്ച തുക ഉപയോഗിച്ച് ഇന്ത്യയിലെ ഏകദേശം 342 ഗ്രാമങ്ങളിൽ വിവിധ പദ്ധതികൾ നടപ്പാക്കാനാകുമെന്നാണ് ഏകൽ വിദ്യാലയയുടെ വിലയിരുത്തൽ. ഇതിൽ 252 ഏകൽ സ്കൂളുകൾക്കുള്ള സഹായവും ഏകദേശം 30 ഗ്രാമങ്ങൾ വീതം ഉൾപ്പെടുന്ന മൂന്ന് പ്രത്യേക വികസന പദ്ധതികളും ഉൾപ്പെടുന്നു.

ഈ മൂന്ന് പദ്ധതികളിലൂടെ 90 ഗ്രാമങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഡിഎഫ്ഡബ്ല്യു ചാപ്റ്ററിന്‍റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ധനസമാഹരണ പ്രവർത്തനങ്ങളിലൊന്നായി ഇത്തവണത്തെ ക്യാമ്പയിൻ മാറിയതായി സംഘാടകർ പറഞ്ഞു.

പങ്കാളിത്തം, സമാഹരിച്ച തുക, ദാതാക്കളുടെയും പിന്തുണക്കുന്നവരുടെയും എണ്ണം എന്നിവയിൽ മുൻകാല നേട്ടങ്ങൾ കൈവരിക്കാനോ മറികടക്കാനോ കഴിഞ്ഞതായും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പരിപാടിക്ക് മുന്നോടിയായി സായ് കറി ഒരുക്കിയ അത്താഴവിരുന്നോടെയാണ് അതിഥികളെ സ്വീകരിച്ചത്. തുടർന്ന് ഏകൽ വിദ്യാലയയുടെ പ്രവർത്തനങ്ങളും ഗ്രാമീണ മേഖലകളിൽ സംഘടന സൃഷ്ടിക്കുന്ന മാറ്റങ്ങളും വിശദീകരിക്കുന്ന അവതരണങ്ങൾ നടന്നു.

ഡിഎഫ്ഡബ്ല്യുയിലെ പ്രാദേശിക കലാപ്രതിഭകൾക്ക് വേദി

ഡിഎഫ്ഡബ്ല്യു മേഖലയിലെ പ്രാദേശിക കലാകാരന്മാരുടെ പങ്കാളിത്തവും പരിപാടിയുടെ പ്രധാന ആകർഷണമായി. ഗുരു അഖില ജിയുടെയും ഹർഷ ജിയുടെയും നേതൃത്വത്തിലുള്ള ഡിഎഫ്ഡബ്ല്യു ആസ്ഥാനമായ കതക് റിഥംസ് അവതരിപ്പിച്ച "Kathak on the Silver Screen' എന്ന കലാപരിപാടി ശ്രദ്ധേയമായി.

വിദ്യാഭ്യാസത്തിനൊപ്പം സംസ്കാർ, മൂല്യങ്ങൾ, സ്വഭാവരൂപീകരണം, സാംസ്കാരിക പൈതൃകം, ഇന്ത്യൻ കലാപാരമ്പര്യം എന്നിവയ്ക്കും ഏകൽ വിദ്യാലയ നൽകുന്ന പ്രാധാന്യം ഉയർത്തിക്കാട്ടുന്നതായിരുന്നു കലാപരിപാടിയെന്ന് സംഘാടകർ പറഞ്ഞു.

ദാതാക്കൾ, സ്പോൺസർമാർ, സാമൂഹിക സംഘടനാ പ്രതിനിധികൾ, സിവിക് നേതാക്കൾ, സന്നദ്ധപ്രവർത്തകർ, കുടുംബങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

ഡിഎഫ്ഡബ്ല്യു സമൂഹത്തോട് ഞങ്ങൾക്ക് അതിയായ നന്ദിയുണ്ട്. ഏകദേശം 2.22 ലക്ഷം ഡോളറിന്റെ പിന്തുണയും 342 ഗ്രാമങ്ങളെ സ്പർശിക്കാനുള്ള സാധ്യതയും വെറും കണക്കുകളല്ല. വിദ്യാഭ്യാസം, അവസരങ്ങൾ, സംസ്കാർ, സുസ്ഥിര വികസനം എന്നിവ ഗ്രാമീണ സമൂഹങ്ങളിലേക്ക് എത്തിക്കുന്നതിന്റെ പ്രതീകമാണിത് എന്ന് ഏകൽ വിദ്യാലയ ഡിഎഫ്ഡബ്ല്യു ചാപ്റ്റർ പ്രസിഡന്‍റ് മീനു സുഹാൽക്ക പറഞ്ഞു.

ധിരേൻ കുന്താവാലയ്ക്ക് ആദരാഞ്ജലി

ഏകൽ ഡിഎഫ്ഡബ്ല്യുവിന്‍റെ ആദ്യ പ്രസിഡന്‍റായിരുന്ന അന്തരിച്ച ധിരേൻ കുന്താവാലയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്. ഡാളസ് -  ഫോർട്ട്‌വർത്ത് മേഖലയിൽ ഏകൽ വിദ്യാലയയുടെ പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ട അദ്ദേഹത്തിന്‍റെ നേതൃത്വവും സേവനവും ചടങ്ങിൽ അനുസ്മരിച്ചു.

തുടർന്ന് നിലവിളക്ക് തെളിയിക്കൽ, അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾ, വിശിഷ്ടാതിഥികളെയും സിവിക് നേതാക്കളെയും ആദരിക്കൽ, ഏകൽ വിദ്യാലയയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണം എന്നിവയും നടന്നു.

സന്നദ്ധപ്രവർത്തകർ, സംഘടനാ നേതൃത്വം, ദാതാക്കൾ, സ്പോൺസർമാർ, യുവജന പ്രവർത്തകർ, വിവിധ സാമൂഹിക സംഘടനകൾ, മാധ്യമ - മാർക്കറ്റിംഗ് പങ്കാളികൾ തുടങ്ങി നിരവധി പേരുടെ കൂട്ടായ പരിശ്രമമാണ് ധനസമാഹരണത്തിന്‍റെ വിജയത്തിന് പിന്നിലെന്ന് സംഘാടകർ വ്യക്തമാക്കി.

ഏകൽ വിദ്യാലയ

ഗ്രാമീണ - ആദിവാസി സമൂഹങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനകീയ പ്രസ്ഥാനമാണ് ഏകൽ വിദ്യാലയ. അടിസ്ഥാന വിദ്യാഭ്യാസത്തിനൊപ്പം സാംസ്കാരിക മൂല്യങ്ങൾ, സൃഷ്ടിപരമായ പാരമ്പര്യം, ആരോഗ്യബോധവത്കരണം, നൈപുണ്യ വികസനം, ഡിജിറ്റൽ സാക്ഷരത, സാമ്പത്തിക ശാക്തീകരണം, സുസ്ഥിര ഗ്രാമവികസനം തുടങ്ങിയ മേഖലകളിലും സംഘടന പ്രവർത്തിക്കുന്നു.

07-09-2026

സൗത്താംപ്ടണിൽ യുവാവിന് കുത്തേറ്റു; മലയാളി ദമ്പതികൾ അറസ്റ്റിൽ

സൗത്താംപ്ടൺ: യുകെയിലെ പോർട്സ്‌വുഡിൽ മലയാളി യുവാവിന് കുത്തേറ്റ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഗുരുതരമായി പരുക്കേറ്റ 36 വയസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്തതായി ഹാംപ്ഷയർ പൊലിസ് അറിയിച്ചു.ചൊവ്വാഴ്ച രാത്രി 10ന് ശേഷമാണ് പോർട്സ്‌വുഡിലെ ബ്രൂക്ക്‌വെയിൽ റോഡിലുള്ള ഫ്ലാറ്റിൽ കുത്തേറ്റ സംഭവം നടന്നതായി പൊലിസിന് വിവരം ലഭിച്ചത്.

സ്ഥലത്തെത്തിയ പൊലിസ് വയറിന് ഗുരുതരമായി കുത്തേറ്റ നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്‍റെ നില ഗുരുതരമാണ്.

സംഭവവുമായി ബന്ധപ്പെട്ട് 38 വയസുകാരനെ കൊലപാതകശ്രമം നടത്തിയെന്ന സംശയത്തിലും 29 വയസുകാരിയെ കുറ്റകൃത്യത്തിന് സഹായം നൽകിയെന്ന സംശയത്തിലും പൊലിസ് അറസ്റ്റ് ചെയ്തു. ഇരുവരും സൗത്താംപ്ടണിൽ താമസിക്കുന്നവരാണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് കത്തി കണ്ടെത്തിയിട്ടുണ്ട്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

03-09-2026

ഡാർവിനിൽ ഓണാഘോഷം നടത്തി അങ്കമാലി അസോസിയേഷൻ

ഡാർവിൻ: അങ്കമാലി അസോസിയേഷൻ ഡാർവിനിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഡാർവിൻ മുർഹെഡിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം അങ്കമാലി സ്വദേശിയും സെന്‍റ് അൽഫോൻസാ ഇടവക ദേവാലയത്തിലെ വികാരിയുമായ ഫാ. ജോൺ പുതുവ നിർവഹിച്ചു.

പ്രസിഡന്‍റ് പോൾ പറോക്കാരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഡേറിൻ ഡേവിസ് സ്വാഗതവും സെക്രട്ടറി ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ജെഫ് പോൾ, ബിജു വർഗീസ്, റോബിൻ പീറ്റർ എന്നിവർ പ്രസംഗിച്ചു.

ഡറിൻ ഡേവിസിന്‍റെ മാവേലി വേഷം അഘോഷത്തിന്‍റെ മാറ്റുകൂട്ടി. വിഭവമായ ഓണസദ്യയും അതിനു ശേഷം വിവിധ കലാപരിപാടികളും തിരുവാതിരയും ഉണ്ടായിരുന്നു.

അനു റോസ്, സ്നേഹ പോൾ, ജെതാ ബെന്നി, ട്രീസ ജെഫ്, ഹിമ എന്നിവർ നേതൃത്വം നൽകി.

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

07-09-2026

നടുവേദന ഉള്ളവർ ഇതൊക്കെ ശ്രദ്ധിക്കണം...!

ലോകത്ത് 10 ല്‍ 8 പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവിച്ചിട്ടുള്ളവരായിരിക്കും. ഐ ടി മേഖലയിലുള്ളവര്‍, കമ്പ്യൂട്ടറിന്‍റെ അമിത ഉപയോഗം തുടങ്ങി ഇന്നത്തെ ജീവിതശൈലികളില്‍ വന്ന മാറ്റങ്ങളാണ് പ്രധാനമായും ഈ നടുവേദനയ്ക്ക് കാരണം.

ഏറെ നേരം ഒരുപോലെ എര്‍ഗോണോമിക്കലി ഡിസൈന്‍ഡ് അല്ലാത്ത തൊഴിലിടങ്ങളിൽ ഇരുന്ന് ജോലി ചെയ്യേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന ആയാസങ്ങളാണ് വളരെ ചെറുപ്പത്തില്‍ തന്നെ നട്ടെല്ലിന് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കു പിന്നിൽ.

· കൃത്യമായ വ്യായാമം കുറയുമ്പോള്‍ ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങളും മോശം ശാരീരിക ക്ഷമതയുമാണ് പലരിലും ഇന്ന് ചെറിയ ആയാസത്തില്‍ പോലും പൊടുന്നനെ രൂപപ്പെടുന്ന ഡിസ്‌ക് തള്ളലിനും (Disc prolapse) അതിനോടനുബന്ധിച്ച് കാണുന്ന സിയാറ്റിക്കയുടെയും കാരണങ്ങൾ

നടുവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

· തുടര്‍ച്ചയായ നില്‍പ്പ് ഒഴിവാക്കുക

അധിക നേരം തുടര്‍ച്ചയായി അടുക്കളയിലും മറ്റും നില്‍ക്കേണ്ടി വരുന്നവര്‍ ഒരു കാല് അല്പം ഉയര്‍ത്തി വച്ച് നിന്ന് ജോലി ചെയ്യുക.

· തുടര്‍ച്ചയായി ഇരിക്കുന്നത് ഒഴിവാക്കുക

- തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ അല്‍പനേരം കൂടുമ്പോള്‍ എഴുന്നേറ്റ് ഒന്നോ രണ്ടോ റൗണ്ട് നടക്കാന്‍ ശ്രദ്ധിക്കുക.

· കിടക്കുമ്പോള്‍ കാല്‍മുട്ടിനടിയില്‍ തലയിണ വച്ച് കിടക്കാന്‍ ശ്രമിക്കുക.

· മെത്ത തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. അധികം കട്ടികൂടിയതും തീരെ കട്ടി കുറഞ്ഞതുമായ മെത്ത എടുക്കാതിരിക്കുക.

· മെത്ത ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചും ഇട്ട് ഉപയോഗിക്കുക.

· അമിതഭാരം എടുക്കാതിരിക്കുക. ഭാരമുയര്‍ത്തേണ്ടി വരുമ്പോള്‍ നടുവ് കുനിഞ്ഞ് ഉയര്‍ത്താതെ മുട്ടുമടക്കി ശരീരത്തോടു ചേര്‍ത്ത് ഭാരം എടുക്കുക.

· പടിക്കെട്ട് കയറുന്നത് നിയന്ത്രിക്കുക.

· ഹൈ ഹീൽസ് ഉപയോഗം ഒഴിവാക്കുക.

· അധികനേരമുള്ള വാഹനമോടിക്കല്‍ ഒഴിവാക്കുക.

· നടുവേദനയ്ക്ക് ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്നതിനാല്‍ അത് ഒഴിവാക്കുക. ഒരു ഫിസിയോതെറാപ്പിസ്റ്റിനെ കണ്ട് അവരുടെ നിര്‍ദേശപ്രകാരം മാത്രം വ്യായാമങ്ങള്‍ തെരഞ്ഞെടുക്കേണ്ടതാണ്.

 

വിവരങ്ങൾ - എം. അജിൻലാൽ, ചീഫ് ഫിസിയോതെറാപ്പിസ്റ്റ്, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം [email protected]. ഫോൺ 9633305435.

07-09-2026

നടുവേദന ഉള്ളവർ ഇതൊക്കെ ശ്രദ്ധിക്കണം...!

ലോകത്ത് 10 ല്‍ 8 പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവിച്ചിട്ടുള്ളവരായിരിക്കും. ഐ ടി മേഖലയിലുള്ളവര്‍, കമ്പ്യൂട്ടറിന്‍റെ അമിത ഉപയോഗം തുടങ്ങി ഇന്നത്തെ ജീവിതശൈലികളില്‍ വന്ന മാറ്റങ്ങളാണ് പ്രധാനമായും ഈ നടുവേദനയ്ക്ക് കാരണം.

ഏറെ നേരം ഒരുപോലെ എര്‍ഗോണോമിക്കലി ഡിസൈന്‍ഡ് അല്ലാത്ത തൊഴിലിടങ്ങളിൽ ഇരുന്ന് ജോലി ചെയ്യേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന ആയാസങ്ങളാണ് വളരെ ചെറുപ്പത്തില്‍ തന്നെ നട്ടെല്ലിന് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കു പിന്നിൽ.

· കൃത്യമായ വ്യായാമം കുറയുമ്പോള്‍ ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങളും മോശം ശാരീരിക ക്ഷമതയുമാണ് പലരിലും ഇന്ന് ചെറിയ ആയാസത്തില്‍ പോലും പൊടുന്നനെ രൂപപ്പെടുന്ന ഡിസ്‌ക് തള്ളലിനും (Disc prolapse) അതിനോടനുബന്ധിച്ച് കാണുന്ന സിയാറ്റിക്കയുടെയും കാരണങ്ങൾ

നടുവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

· തുടര്‍ച്ചയായ നില്‍പ്പ് ഒഴിവാക്കുക

അധിക നേരം തുടര്‍ച്ചയായി അടുക്കളയിലും മറ്റും നില്‍ക്കേണ്ടി വരുന്നവര്‍ ഒരു കാല് അല്പം ഉയര്‍ത്തി വച്ച് നിന്ന് ജോലി ചെയ്യുക.

· തുടര്‍ച്ചയായി ഇരിക്കുന്നത് ഒഴിവാക്കുക

- തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ അല്‍പനേരം കൂടുമ്പോള്‍ എഴുന്നേറ്റ് ഒന്നോ രണ്ടോ റൗണ്ട് നടക്കാന്‍ ശ്രദ്ധിക്കുക.

· കിടക്കുമ്പോള്‍ കാല്‍മുട്ടിനടിയില്‍ തലയിണ വച്ച് കിടക്കാന്‍ ശ്രമിക്കുക.

· മെത്ത തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. അധികം കട്ടികൂടിയതും തീരെ കട്ടി കുറഞ്ഞതുമായ മെത്ത എടുക്കാതിരിക്കുക.

· മെത്ത ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചും ഇട്ട് ഉപയോഗിക്കുക.

· അമിതഭാരം എടുക്കാതിരിക്കുക. ഭാരമുയര്‍ത്തേണ്ടി വരുമ്പോള്‍ നടുവ് കുനിഞ്ഞ് ഉയര്‍ത്താതെ മുട്ടുമടക്കി ശരീരത്തോടു ചേര്‍ത്ത് ഭാരം എടുക്കുക.

· പടിക്കെട്ട് കയറുന്നത് നിയന്ത്രിക്കുക.

· ഹൈ ഹീൽസ് ഉപയോഗം ഒഴിവാക്കുക.

· അധികനേരമുള്ള വാഹനമോടിക്കല്‍ ഒഴിവാക്കുക.

· നടുവേദനയ്ക്ക് ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്നതിനാല്‍ അത് ഒഴിവാക്കുക. ഒരു ഫിസിയോതെറാപ്പിസ്റ്റിനെ കണ്ട് അവരുടെ നിര്‍ദേശപ്രകാരം മാത്രം വ്യായാമങ്ങള്‍ തെരഞ്ഞെടുക്കേണ്ടതാണ്.

 

വിവരങ്ങൾ - എം. അജിൻലാൽ, ചീഫ് ഫിസിയോതെറാപ്പിസ്റ്റ്, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം [email protected]. ഫോൺ 9633305435.

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

കാഴ്ചപ്പാടുകൾ മാറട്ടെ.
ഇത് എത്രത്തോളം അപകടകരമാണെന്ന് ലോകം ചിന്തിക്കണം
പാരഡികളിലൂടെ ശ്രദ്ധേയനായ ഫെലിക്സ് ദേവസ്യയുടെ വിശേഷങ്ങൾ
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up