ADVERTISEMENT

Close
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

17-08-2026

ഉണ്ണുന്ന ചോറിനു മാപ്പ്!

Editorial

15-08-2026

വീണ്ടും മടക്കിയിരിക്കുന്നു ആ സ്വാതന്ത്ര്യ ചെക്ക്

Editorial

14-08-2026

ഫെഡറലിസത്തെ തുരക്കുന്ന ധാതുഖനന ഭേദഗതി

Editorial

13-08-2026

‘ഓപറേഷൻ ഗ്രിപ്’ വഴുതരുത്

Editorial

12-08-2026

ചെറുക്കണം, ഹിന്ദുത്വയുടെ സാമ്പത്തികാക്രമണം

Editorial

11-08-2026

കാവ്യനീതിയുടെ കൈവിലങ്ങ്

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Ernakulam

പുഴയിലേക്ക് പാർക്ക് ഇടിഞ്ഞുതാണു; വൻ ദുരന്തം ഒഴിവായി

കൊച്ചി: പിറവത്തെ പ്രശസ്തമായ ആറ്റുതീരം പാർക്കിന്‍റെ ഒരു ഭാഗം പൂർണമായി മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞു താഴ്ന്നു. നടപ്പാതകളും ഇരിപ്പിടങ്ങളും സംരക്ഷണ ഭിത്തിയുമടക്കമുള്ള ഭാഗങ്ങളാണ് ശക്തമായ ഒഴുക്കിലും മണ്ണിടിച്ചിലിലും പുഴയിലേക്ക് പതിച്ചത്. 

അപകടസമയത്ത് പാർക്കിൽ സന്ദർശകരോ ജീവനക്കാരോ ഇല്ലാതിരുന്നത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് പാർക്കിനുള്ളിലേക്ക് വെള്ളം കയറിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഈ ദുരന്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെ തുടർന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ബാക്കി ഭാഗങ്ങളും ഇടിഞ്ഞു താഴാൻ സാധ്യതയുള്ളതിനാൽ പാർക്കിലേക്കുള്ള പ്രവേശനം പൂർണമായി നിരോധിച്ചിട്ടുണ്ട്.

Thiruvananthapuram

പട്ടത്തെ ഫർണിച്ചർ സ്ഥാപനത്തിൽ തീപിടിത്തം

ഉള്ളൂർ: പട്ടത്തെ ഫർണിച്ചർ സ്ഥാപനത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മെത്തകൾ ഉൾപ്പെടെ നിരവധി സാധനസാമഗ്രികൾ കത്തിനശിച്ചു.
പട്ടം ജംഗ്ഷന് സമീപം ഓക്സിജൻ ഡിജിറ്റൽ എന്ന സ്ഥാപനത്തിന് എതിർവശത്തായി പ്രവർത്തിച്ചുവരുന്ന ജോയിയുടെ ഉടമസ്ഥതയിലുള്ള ജോയി ഫർണിച്ചർ ആൻഡ് മാനുഫാക്ചറർ എന്ന സ്ഥാപനത്തിലായിരുന്നു തീപിടിത്തം. രാവിലെ 11 മണിയോടുകൂടി ഓക്സിജൻ ഷോപ്പിലേക്ക് എത്തിയ ശരത്ത് എന്നയാളാണ് സ്ഥാപനത്തിൽനിന്നു തീയും പുകയും ഉയരുന്ന വിവരം ഫയർഫോഴ്സിലും പോലീസിലും അറിയിച്ചത്. സമീപത്തെ മാരുതി ഷോറൂമിൽ തീപിടിത്തം ഉണ്ടായി എന്നായിരുന്നു യുവാവ് തെറ്റിദ്ധരിച്ചത്. തിരുവനന്തപുരത്തുനിന്നു മൂന്നും ചാക്കയിൽനിന്നു രണ്ടും കഴക്കൂട്ടത്തുനിന്ന് രണ്ടും യൂണിറ്റുകൾ എത്തിയാണ് തീ കെടുത്തുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഏകദേശം അ ഞ്ചുമണിക്കൂർ പരിശ്രമിച്ചാണ് തീപൂർണമായും അണച്ചത്.

ഷീറ്റ് പാകിയ ഗോഡൗണിനെ രണ്ടായി വേർതിരിച്ചിരുന്നു. തീ അതിവേഗം പടർന്നതിനെ തുടർന്ന് മെത്തകൾ, ചൂരൽ ഫർണിച്ചറുകൾ, ഡൈനിംഗ് ടേബിളിനുള്ള തടികൾ, അലമാരകൾ, അസംസ്കൃത വസ്തുക്കൾ തുടങ്ങിയവയെല്ലാം കത്തി നശിച്ചു. ആകെ 13 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അറിയിച്ചു.

സമീപത്തു നിർമാണം നടന്നുകൊണ്ടിരുന്ന മൂന്നുനില കെട്ടിടത്തിലേക്കും തീ വ്യാപിച്ചിരുന്നു. എന്നാൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് ഫയർഫോഴ്സ് തീ അണച്ചതിനാൽ മറ്റൊരു ദുരന്തം ഒഴിവായി. ഞായറാഴ്ച അവധി ദിവസമായതിനാൽ ഫർണിച്ചർ കട പ്രവർത്തിച്ചിരുന്നില്ല. എന്നാൽ സ്ഥാപനത്തിൽ രണ്ടു ജീവനക്കാർ ഉണ്ടായിരുന്നതായി മ്യൂസിയം പോലീസ് പറഞ്ഞു. അതേസമയം ഫർണിച്ചർ സ്ഥാപനത്തിൽ കറണ്ട് കണക്‌ഷൻ ഉണ്ടായിരുന്നില്ലെന്നും ഓണം പ്രമാണിച്ച് തന്നെ ദ്രോഹിക്കുന്നതിനു വേണ്ടി ആരോ സ്ഥാപനത്തിനു തീയിട്ടതാണെന്നും ഉടമ ആരോപിക്കുന്നു. എന്നാൽ രണ്ടു നിലകളുള്ള സ്ഥാപനത്തിൽ ഫർണിച്ചർ വർക്കുകൾ നടത്തുന്നതിന് ഇലക്ട്രിക് കണക്‌ഷൻ അത്യന്താപേക്ഷിതമാണെന്നും ഉടമ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നതിന് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്നും വിലയിരുത്തപ്പെടുന്നു. തീപിടിത്തത്തെ തുടർന്ന് മേൽക്കൂര പാകിയിരുന്ന ആസ്ബസ്റ്റോസ് ഷീറ്റുകൾ പൂർണമായും കത്തി താഴേക്ക് പതിച്ചതോടെ ജെസിബിയുടെ സഹായത്തോടെ ഇവ നീക്കിയതിനുശേഷമാണ് ഫയർഫോഴ്‌സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചത്. ജോയി ഫർണിച്ചർ എന്ന സ്ഥാപനത്തിൽ വർഷങ്ങൾക്കുമുമ്പ് രണ്ടു തവണ തീപിടിത്തം ഉണ്ടായിരുന്നതായി ഉടമ തന്നെ സമ്മതിക്കുന്നു.

മെത്തകളുടെയോ മറ്റോ അവശിഷ്ടങ്ങൾ കിടന്ന ഭാഗത്തു തീ പിടിച്ചതാകാം വലിയൊരു അഗ്നിബാധയ്ക്ക് കാരണമായതെന്നു പോലീസ് കരുതുന്നു. മ്യൂസിയം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Kollam

കുളത്തൂപ്പുഴയില്‍ നാട്ടുകാര്‍ പ്രതിഷേധത്തിന്

കുളത്തൂപ്പുഴ : കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കുളത്തൂപ്പുഴയില്‍ പിന്നീട് നടന്നത് വമ്പന്‍ പ്രഖ്യാപനങ്ങളും പ്രതിഷേധങ്ങളും. എന്നാല്‍ ബഷീര്‍ എന്ന വയോധികന്‍ കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ടു ആഴ്ചകള്‍ പിന്നിടുമ്പോഴും ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തുകളെ വനത്തിലേക്ക് തുരത്തുമെന്നും സൗരോര്‍ജ വേലികള്‍ വേഗത്തില്‍ സ്ഥാപിക്കുമെന്നും മന്ത്രി ഉള്‍പ്പെടെ നല്കിയ വാക്കുകളെല്ലാം പാഴ്‌വാക്കായി.

ഇപ്പോഴും കാട്ടുപോത്തുകള്‍ കൂട്ടമായി എത്തുകയാണ്. കുളത്തൂപ്പുഴ പട്ടണത്തോട് ചേര്‍ന്നുള്ള 16 ഏക്കറില്‍ നിന്നു പുറത്തുവരുന്ന കാട്ടുപോത്തുകളുടെ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. പട്ടാപ്പകല്‍ വീട്ടിലേക്ക് വാഹനം കയറ്റുന്നതിനിടെ മാധ്യമ പ്രവര്‍ത്തകനായ ജെറിന്‍ ജെയിംസ് വീടിന് വശത്തേക്ക് നോക്കിയപ്പോള്‍ കാണുന്നത് തൊട്ടടുത്ത് മതിലിനോടു ചേര്‍ന്ന് കൂറ്റന്‍ കാട്ടുപോത്തുകളെയായിരുന്നു. ഉടനെ ബഹളം വച്ചും നാട്ടുകാരെ കൂട്ടിയും കാട്ടുപോത്തുകളെ സമീപത്തെ വനത്തിലേക്ക് തുരത്തുകയായി രുന്നു.

എന്നാല്‍ മാസങ്ങളായി ജനവാസ മേഖലയില്‍ തമ്പടിച്ചിരുന്ന കാട്ടുപോത്തുകള്‍ ഇപ്പോഴും അവിടെ തന്നെ തുടരുകയാണ്. നാട്ടിലിറങ്ങിയ കാട്ടുപോത്ത് ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളെ കാട്ടിലേക്ക് തുരത്താനായി പ്രത്യേക നടപടി ഉണ്ടാകുമെന്നും പിന്നീട് വേഗത്തില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കുമെന്നുമായിരുന്നു വനംവകുപ്പ് മുമ്പ് നൽകിയ ഉറപ്പ്. പ്രവര്‍ത്തനം ഈമാസം ഒമ്പതിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും നാട്ടുകാര്‍ക്ക് ഉറപ്പ് നല്കിയിരുന്നു. എന്നാല്‍ ഉറപ്പ് പാലിച്ചില്ലെന്നു മാത്രമല്ല പഴയതിനേക്കാള്‍ കാട്ടുപോത്തുകള്‍ ഇപ്പോള്‍ ജനവാസ മേഖലയിലേക്ക് എത്തുകയാണ്. ബഷീര്‍ മരിച്ചപ്പോള്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ച ഇടതുപക്ഷവും സമരത്തെ ആക്ഷേപിച്ചു തള്ളിയ ഭരണപക്ഷവും ഇപ്പോള്‍ മൗനത്തിലാണ്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധത്തിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ്.

Pathanamthitta

കൃഷിഭവനുകളില്‍ കര്‍ഷകദിനാചരണം

പത്തനംതിട്ട: ചിങ്ങപ്പിറവിയോടനുബന്ധിച്ച് ഇന്ന് കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകദിനാചരണം. ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും കര്‍ഷകദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. വിവിധതുറകളില്‍പെട്ട കര്‍ഷകരെ ഇതോടനുബന്ധിച്ച് ആദരിക്കും. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വിവിധ സംരംഭങ്ങള്‍ക്കും കൃഷിഭവനുകളില്‍ തുടക്കമാകും. പ്രളയക്കെടുതിയിലായ കൃഷിഭവനുകളിലൊഴികെ വിപുലമായ രീതിയില്‍ കര്‍ഷകദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. മികച്ച കര്‍ഷകര്‍ക്കുള്ള ആദരവിനൊപ്പം വനിത, യുവ, പട്ടിജാതി, സമ്മിശ്ര, ക്ഷീര കര്‍ഷകരെയും ആദരിക്കും.

രണ്ടാഴ്ച മുമ്പുണ്ടായ പ്രളയത്തിന്‍റെ കനത്ത ആഘാതത്തിലാണ് ഇത്തവണ കര്‍ഷകദിനാചരണം. കാര്‍ഷിക മേഖലയില്‍ വന്‍ നാശമാണ് പ്രളയം ജില്ലയില്‍ വരുത്തിവച്ചത്. 13 കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് വിപണിയിലേക്കെത്തേണ്ട വിളകള്‍ ഉള്‍പ്പെടെയാണ് മഴക്കെടുതിയില്‍ നഷ്‌ടമായത്.

Idukki

മണ്ണും മട്ടുപ്പാവും പുന്നൂസ് ജേക്കബിന് വിളഭൂമി

തൊടുപുഴ: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്‍റെ ഉത്സവമായ ഓണക്കാലത്ത് മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഓണസദ്യക്കായി വിളകളും വിഭവങ്ങളും തയാറാക്കുകയാണ് ജൈവകൃഷിയുടെ ഉപാസകനായ മംഗലത്ത് പുന്നൂസ് ജേക്കബ്. 5000 ചതുരശ്രയടി സ്ഥലത്താണ് മഴമറ കൃഷി ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്.
വിഷരഹിത പച്ചക്കറികളും മറ്റു വിളകളും മട്ടുപ്പാവിലും വീടിന്‍റെ പരിസരത്തുമായി തഴച്ചുവളരുന്നു. വര്‍ഷം മുഴുവന്‍ ജലസമൃദ്ധമായ തൊടുപുഴയാറിനോടു ചേര്‍ന്ന് കെഎസ്ആര്‍ടിസി ജംഗ്ഷനു സമീപം മംഗലം നോര്‍ത്ത് എന്‍ഡ് കെട്ടിടത്തിനു മുകളിലാണ് മഴമറ കൃഷി.

വിഷരഹിത പച്ചക്കറി

വിഷരഹിത പച്ചക്കറികളാണ് പുന്നൂസിന്‍റെ മഴമറയ്ക്കുള്ളില്‍ വിളയുന്നത്. തക്കാളി, വെണ്ട, വഴുതന, പയര്‍, നാടന്‍ ചീര, സ്വാദിഷ്ടമായ ഓസ്‌ട്രേലിയന്‍ ചീര, വെള്ളരി, കോവല്‍, പാവല്‍, പുതിന, സാമ്പാറിന് ഉപയോഗിക്കുന്ന ലോംഗ് കൊറിയന്‍ഡര്‍, കറിവേപ്പില എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്. തക്കാളിയുടെ പ്രധാന തണ്ടിന്‍റെ വശത്തെ കിളിര്‍പ്പ് മുറിച്ചെടുത്ത് വേരുപിടിപ്പിച്ചു നട്ടാല്‍ വേഗം കായ്ഫലം നല്‍കുമെന്ന് പുന്നൂസ് പറയുന്നു.

മറ്റു വിളകള്‍

പറമ്പിക്കുളം ഇഞ്ചി, ചേമ്പ്, ചേന, ചെറുനാരകം, ക്വിന്‍റല്‍ വാഴ, പേര, കമുക്, വെറ്റിലക്കൊടി, തേന്‍വരിക്ക ജെ 33 ഇനങ്ങളില്‍പ്പെട്ട പ്ലാവ്, അടതാപ്പ്, മരച്ചീനി, മഞ്ഞള്‍, മാവ്, സപ്പോട്ട, അവക്കാഡോ, ഡ്രാഗണ്‍ ഫ്രൂട്ട്, ബെയര്‍ ആപ്പിള്‍, മാതാളനാരകം, പാഷന്‍ ഫ്രൂട്ട് എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. ഗ്രോ ബാഗിലും ഡ്രമ്മിലുമാണ് ഭൂരിപക്ഷം വിളകളും നട്ടുവളര്‍ത്തിയിരിക്കുന്നത്.
വീടിനോടു ചേര്‍ന്നുള്ള പുരയിടത്തിലും വിളകള്‍ നട്ടു പരിപാലിച്ചുവരുന്നു.

ശാസ്ത്രീയമായ കൃഷിരീതി

ശാസ്ത്രീയമായ കൃഷിരീതിയാണ് ഇദ്ദേഹത്തിന്‍റെ വിജയമന്ത്രം. വീക്കിലി ഷെഡ്യൂള്‍ തയാറാക്കിയാണ് കൃഷി. ഓരോ ദിവസത്തെയും പരിചരണം ചാര്‍ട്ട് ചെയ്തിട്ടുണ്ട്. വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി, കുമ്മായം എന്നിവ ചേര്‍ത്ത് തയാറാക്കുന്ന മിശ്രിതം 12-15 ദിവസത്തിനുശേഷം മണ്ണില്‍ ചേര്‍ത്ത് ചെടികള്‍ക്ക് നല്‍കും. ആവശ്യമായ നനയും നല്‍കിവരുന്നു.

ജൈവ പ്രതിരോധം

കീടങ്ങളെ ഒഴിവാക്കുന്നതിന് ജൈവപ്രതിരോധ മാര്‍ഗമാണ് സ്വീകരിക്കുന്നത്. പ്രാണികളെ അകറ്റാന്‍ ഫിറമോണ്‍ കെണി സ്ഥാപിച്ചിട്ടുണ്ട്. പ്രതിരോധത്തിനായി സ്യൂഡോമോണോഫോസ്, വെര്‍ട്ടി സീലിയം എന്നീ ജൈവനിയന്ത്രണ മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. വാഴക്കുളം വിഎഫ്‌സിയില്‍നിന്നാണ് തൈകള്‍ വാങ്ങുന്നത്. ഗുണമേന്മയുള്ള തൈകള്‍ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. രാസവളമോ കീടനാശിനികളോ ഒരിക്കല്‍പോലും മണ്ണില്‍ ചേര്‍ത്തിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.

വിപണനം

കൃഷിയുടെ രസതന്ത്രമറിഞ്ഞ ഈ കര്‍ഷകന്‍റെ കൃഷി കാണാനും മനസിലാക്കുന്നതിനും വിഷരഹിത പച്ചക്കറികളും മറ്റും വിളകളും വാങ്ങുന്നതിനുമായി ധാരാളം പേര്‍ എത്തുന്നുണ്ട്. ഇതാണ് പ്രധാന വിപണനരീതി. ബാക്കിയുള്ളവ മംഗലം ഫാംസ് എന്ന ബ്രാന്‍ഡില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ വില്‍ക്കും.
തക്കാളി കിലോ - 90, വെണ്ട - 90, പയര്‍- 100, വഴുതന - 60, ചീര - 80 എന്നിങ്ങനെ എല്ലാ വിളകള്‍ക്കും മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്.

തുടക്കം പൗള്‍ട്രി ഫാമില്‍

1988-98 കാലയളവില്‍ പൗള്‍ട്രി ഫാം നടത്തിയിരുന്ന പുന്നൂസ് 2012ലാണ് പച്ചക്കറി കൃഷിയിലേക്കും മറ്റു വിളകളുടെ പരിപാലനത്തിലേക്കും തിരിഞ്ഞത്. നഗരസഭ, ജില്ല, സംസ്ഥാന തലങ്ങളില്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
2022ല്‍ മികച്ച മട്ടുപ്പാവ് കൃഷിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചിരുന്നു. കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്തവര്‍ക്ക് മട്ടുപ്പാവ് കൃഷി അനന്തസാധ്യതയുടെ വാതിലാണ് തുറന്നിടുന്നതെന്ന് ഇദ്ദേഹം പറയുന്നു.

ഭാര്യ ബീനയുടെയും മക്കളായ സാറയുടെയും സൂസന്‍റെയും പിന്തുണയും നാട്ടിലും വിദൂരത്തുമുള്ള അനേകരുടെയും പ്രോത്സാഹനവുമാണ് പുത്തന്‍ ഊര്‍ജം പകരുന്നതെന്ന് പറയുമ്പോള്‍ പുന്നൂസ് ജേക്കബിന്‍റെ മുഖത്ത് വിടരുന്ന ആവേശം ചെറുതല്ല.

Alappuzha

ആലപ്പുഴ ജില്ല സപ്‌തതിയിലേക്ക്

ചമ്പക്കുളം: നമ്മുടെ ആലപ്പുഴക്ക് ഇത് സപ്‌തതി വർഷം. 1957 ഓഗസ്റ്റ് 17 ന് രൂപീകൃതമായ ജില്ല ഇന്ന് 70-ാം വയസിലേക്ക് കടക്കുന്നു. വൈവിധ്യങ്ങളുടെ പറുദീസയാണ് ആലപ്പുഴ.
ആലപ്പുഴയിൽ ആറ് താലൂക്കുകളിലായി 93 വില്ലേജുകളാണുള്ളത്.  ഇരുപത്തഞ്ചു ലക്ഷത്തോളം ജനങ്ങൾ. ജനസാന്ദ്രതയിൽ മുന്നിലും ജനനനിരക്കിൽ ഏറ്റവും പിന്നിലും നില്ക്കുന്ന ജില്ല.  ബ്രിട്ടീഷ് വൈസ്രോയി കഴ്സൺ പ്രഭു കിഴക്കിന്‍റെ വെനീസ് എന്ന് പേര് നല്കിയ കേരളത്തിലെ ‍ഏറ്റവും ചെറിയ ജില്ല.

സമുദ്രനിരപ്പിനേക്കാൾ മൂന്നു മുതൽ ഒന്പത് അടിവരെ താഴ്ചയിൽ കൃഷി നടത്തുന്ന കുട്ടനാട് ഉൾപ്പെടുന്ന ജില്ല. രാജാക്കൻമാരുടെ പടയോട്ടത്തിന്‍റെ ചരിത്രങ്ങളും ക്ഷേത്ര ചരിത്രങ്ങളും കൊണ്ട് സമ്പന്നമായ നാട്.

കുത്തിയോട്ടത്തിന്‍റെ ഓണാട്ടുകര ഉൾപ്പെടുന്ന പ്രദേശം. കൊയ്ത്തുപാട്ടും ഞാറ്റടിപ്പാട്ടും ഈണമിടുന്ന നാട്. വിനോദ സഞ്ചാരികളുടെ പറുദീസയാണ് കുട്ടനാടും ആലപ്പുഴയും. കർഷക സമരങ്ങളും കർഷകപ്രസ്ഥാനങ്ങളും രൂപമെടുത്ത വിപ്ലവ സ്മരണ ഉയർത്തുന്ന പുന്നപ്രയും വയലാറും ഉൾപ്പെടുന്ന സമരഭൂമി.

16 നൂറ്റാണ്ടിലധികമായി ക്രൈസ്തവവിശ്വാസം വേരോടിയ, കുട്ടനാട്ടിലെ ഏറ്റവും പുരാതന ക്രൈസ്തവ ദേവാലയം (ചമ്പക്കുളം ) സ്ഥിതി ചെയ്യുന്ന സ്ഥലം. മതസൗഹാർദത്തിന്‍റെ മൂലക്കാഴ്ച ഒരുക്കുന്ന നാട്. പുഞ്ച നിലത്തിലും കരിനിലത്തിലും കനകം വിളയിക്കുന്ന കർഷകരുടെ നാട്. തോടുകളും നദികളും കായലുകളും നെൽവയലുകളും തെങ്ങിൽ തോപ്പുകളും നീണ്ട കടലോരവുമായി സുന്ദരിയാണ് ആലപ്പുഴ.

വാണിജ്യ പ്രമുഖനും തിരുവിതാംകൂർ കൊട്ടാരത്തിന്‍റെ അടുത്ത സുഹൃത്തുമായിരുന്ന തച്ചിൽ മാത്തുതരകൻ വ്യാപാരം നടത്തിയിരുന്നതും ഇവിടെയാണ്.  കായലിന്‍റെ ആഴങ്ങളിൽ ചിറപിടിച്ച് കായൽ നിലങ്ങൾ കുത്തിയെടുത്ത പള്ളിത്താനം ലൂക്ക, മത്തായിമാരുടെയും മുരിക്കന്‍റെയും വിയർപ്പുവീണ നാടാണ് ആലപ്പുഴ.

   ജൈനക്ഷേത്രവും ഗുജറാത്തി തെരുവും ഒരു കാലത്ത് ഇവിടെ എത്തിയിരുന്ന വടക്കേ ഇന്ത്യൻ വ്യാപാരികളുടെ ചരിത്രം പറയുന്നവയാണ്. മുല്ലയ്ക്കൽ, കിടങ്ങാംപറമ്പ് ക്ഷേത്രങ്ങളും അവിടത്തെ ചിറപ്പ് ഉത്സവവും ആലപ്പുഴയുടെ ഹൃദയത്തുടിപ്പുകളാണ്. അമ്പലപ്പുഴക്ഷേത്രവും കരുമാടികുട്ടനും എടത്വ പള്ളിയും കായംകുളം കൊട്ടാരവും ചരിത്രം തീർത്ത ആലപ്പുഴ.

പ്രാചീനകാലം മുതൽ ആലപ്പുഴയ്ക്ക് ഗ്രീസ്, റോം തുടങ്ങിയ പ്രദേശങ്ങളുമായി വ്യാപാര ബന്ധം നിലനിന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. കടലിന്‍റെയും അതിലേക്ക് ഒഴുകിയെത്തുന്ന പരസ്പരബന്ധായ നദികളുടെയും കനാലുകളുടെയുംനാട്. 20-ാം നൂറ്റാണ്ടിൽ കൊച്ചി തുറമുഖം രൂപപ്പെടുന്നത് വരെ അറബിക്കടലിന്‍റെ തീരത്തെ പ്രധാന തുറമുഖമായിരുന്നു  ആലപ്പുഴ.

കിഴക്കിന്‍റെ വെനീസ് എന്ന് വിളിക്കപ്പെടാൻ ഏറ്റവും യോഗ്യമായ നഗരം ആലപ്പുഴ തന്നെയെന്ന് ഈ നഗരത്തിലെ തോടുകളും പാലങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കടലിന്‍റെയും കായലിന്‍റെയും സൗന്ദര്യത്തോടൊപ്പം വാടകനാൽ, കൊമേഴ്സ്യൽ കനാൽ, ചേർത്തല കനാൽ, എസി കനാൽ തുടങ്ങി നിരവധി കനാലുകളുടെ നാട്. 

കല്ലുപാലം, ഇരുമ്പ് പാലം, കണ്ണൻ വർക്കിപാലം, ശവക്കോട്ട പാലം, കറുത്ത കാളി പാലം, തുണി പൊക്കി പാലം, മുപ്പാലം, ചുങ്കപ്പാലം തുടങ്ങിയ പാലങ്ങൾ ഈ നഗരത്തിന് മാറ്റ് കൂട്ടുമ്പോൾ പാല ങ്ങൾ കൊണ്ട് ബന്ധിതമായ കായലുകളും പുഴകളും ആലപ്പുഴ ജില്ലയെ പരസ്പരം ബന്ധിപ്പിക്കുന്നു. മുൻപ് നാട്ടിലെ പാലങ്ങളെല്ലാം തടികൊണ്ട് നിർമിച്ചവയായിരുന്നു. എന്നാൽ, കാലക്രമേണ നൂതന സാങ്കേതിക വിദ്യയിലായി നിർമാണം.

Kottayam

മണ്ണിൽ പൊന്നു വിളയിച്ച്...

35 ഇനം കപ്പകള്‍; വിസ്മയമായി കുട്ടിക്കര്‍ഷകന്‍


കോട്ടയം: നാടിന് അന്യമായിക്കൊണ്ടിരിക്കുന്നതടക്കം 35 ഇനം കപ്പകള്‍ കൃഷി ചെയ്യുകയാണ് കുട്ടിക്കര്‍ഷകന്‍. ഉഴവൂര്‍ ഒഎല്‍എല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും അരീക്കര ആറുകാക്കല്‍ വിനോദിന്‍റെയും സുജിതയുടെയും മകനുമായ യദുവാണ് കപ്പകൃഷിയില്‍ വൈവിധ്യം തീര്‍ക്കുന്നത്. അച്ഛനോടും അമ്മയോടുമൊപ്പം പാലായിലെ ഒരു ഹോട്ടലില്‍ കപ്പ കഴിച്ചപ്പോള്‍ കപ്പയുടെ വ്യത്യസ്തമായ രുചി യദുവിന് വല്ലാതെ ഇഷ്ടമായി.

എവിടെനിന്നാണ് ഈ കപ്പ വാങ്ങിയതെന്ന് ചോദിച്ചറിഞ്ഞ് പാലാ മുത്തോലിയിലുള്ള കര്‍ഷകന്‍റെ അടുത്തെത്തി. ആമ്പക്കാടന്‍ കപ്പയാണ് കഴിച്ചതെന്നും കപ്പകളില്‍ വിവിധയിനങ്ങളുണ്ടെന്നും ഓരോന്നിനും വ്യത്യസ്ത രുചിയാണെന്നും മനസിലാക്കിയ യദു കപ്പത്തണ്ടുകള്‍ വാങ്ങി സ്വന്തം പുരയിടത്തിലും വീട്ടുമുറ്റത്ത് ചാക്കിലും നടുകയായിരുന്നു. പിന്നീട് മുത്തോലി ഗ്രാമീണം കൃഷിഭൂമിയിലെത്തി വിവിധങ്ങളായ ഇനം വിത്തുതണ്ടുകള്‍ ശേഖരിച്ചു. ഓരോ ഇനവും പത്തു ചുവടാണ് നട്ടത്. ഇപ്പോള്‍ വീട്ടിലും ബന്ധുവിന്‍റെ പുരയിടത്തിലുമായി 50 സെന്‍റ് സ്ഥലത്ത് കപ്പ കൃഷി നടത്തുന്നു.

പഴയ ഇനങ്ങളായ ആമ്പക്കാടന്‍, സിലോണ്‍, രാമന്‍, മലബാര്‍, ജര്‍മന്‍, ഇസ്രയേല്‍, കംബോഡിയ, മഞ്ഞക്കപ്പ, ഏത്തക്കപ്പ, സ്‌പെയിന്‍ മരിയ, ശ്രീസ്വര്‍ണ, വല്ലഭന്‍, ശ്രീരക്ഷ, ശ്രീവിശാഖം, ശ്രീ ഉത്രാടം, കേരളശ്രീ, ചീനിക്കിഴങ്ങ് കപ്പ്, ഉണ്ടക്കപ്പ, വെള്ളായണി ഹ്രസ്വ, വെളുത്ത മിക്ചര്‍, കറുത്ത മിക്ചര്‍ തുടങ്ങി വ്യത്യസ്തവും വൈവിധ്യവും നിറഞ്ഞ 35 ഇനങ്ങളുണ്ട് യദുവിന്‍റെ കപ്പത്തോട്ടത്തില്‍.

കപ്പ കൂടാതെ വാഴ, ചെറുകിഴങ്ങുകള്‍, ചീര, വഴുതന, ചീനി തുടങ്ങിയ കൃഷികളുമുണ്ട്. ഒരു കൗതുകത്തോടെ ആരംഭിച്ച കപ്പകൃഷി യദുവിന് ഇന്ന് ഹരമാണ്. സ്‌കൂള്‍ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലുമാണ് യദുവിന്‍റെ കൃഷി പരിപാലനം. ജൈവവളമാണ് നല്‍കുന്നത്. കപ്പയില്‍ കൂടുതല്‍ വൈവിധ്യം തേടിയുള്ള യാത്രയില്‍ യദുവിന് മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും പഞ്ചായത്തും കൃഷിവകുപ്പും പിന്തുണയുമായി ഒപ്പമുണ്ട്. കര്‍ഷകദിനമായ ഇന്ന് വെളിയന്നൂര്‍ പഞ്ചായത്ത് ഈ കുട്ടിക്കര്‍ഷകനെ ആദരിക്കും.

നെല്‍കൃഷിയിൽ നൂറുമേനി കൊയ്ത് ഷീല

കോട്ടയം: നെൽകൃഷിയിൽനിന്നു കർഷകർ വൻതോതിൽ പിൻവാങ്ങുന്പോഴും വൈക്കം വെച്ചൂര്‍ ഇടയാഴം മുപ്രള്ളില്‍ ഷീല കഴിഞ്ഞ 28 വര്‍ഷമായി നെല്‍കൃഷിയിൽ നൂറുമേനി കൊയ്യുകയാണ്. നെല്‍കൃഷി ഷീലയ്ക്ക് ജീവനും ജീവിതവുമാണ്. ഭര്‍ത്താവ് അനസുരാജിന്‍റെ മരണശേഷം കുടുംബം പുലര്‍ത്താനായി ഷീല മുഴുവന്‍സമയ കര്‍ഷകയായി മാറുകയായിരുന്നു.

മൂവാറ്റുപുഴയാറിന്‍റെ കൈവഴികളില്‍നിന്ന് ഒഴുകിയെത്തുന്ന ജലം ഉപയോഗിച്ച് രണ്ടേക്കര്‍ സ്വന്തം ഭൂമിയിലും എട്ടേക്കര്‍ പാട്ടത്തിനെടുത്ത ഭൂമിയിലുമാണ് നെല്‍കൃഷി. പോത്തിക്കരി, കോലപ്രാത്തുകരി, പുത്തന്‍കരി, കാട്ടുക്കരി എന്നിവിടങ്ങളിലാണ് പാടശേഖരങ്ങള്‍. വര്‍ഷകൃഷി മാത്രമാണുള്ളത്. ഉമ വിത്താണ് ഉപയോഗിക്കുന്നത്. ഇത്തവണത്തെ കൃഷിയിറക്കിയിട്ട് ഇന്ന് 50 ദിവസം പിന്നിടും. പ്രളയത്തെ അതിജീവിച്ച നെല്‍ച്ചെടികള്‍ ഷീലയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

നിലമൊരുക്കലും വിതയും ഞാറുനടലും കളപറിക്കലുമെല്ലാം ഷീല തനിച്ചാണ്. രാസവളവും ജൈവവളവും ഒരേ പോലെ ഉപയോഗിക്കുന്നുണ്ട്. ജൈവവളം മാത്രം ഉപയോഗിച്ചാല്‍ വേണ്ട വിളവ് ലഭിക്കില്ലെന്നാണ് ഷീലയുടെ പക്ഷം. കീടനാശിനികളെ അകറ്റാന്‍ മരുന്നു പ്രയോഗവുമുണ്ട്. നല്ല വിത്തു നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് ഷീല പറയുന്നത്. ഒപ്പം കൃത്യസമയത്ത് നെല്ല് സംഭരിക്കാനും പണം നല്‍കാനും സംവിധാനമുണ്ടാകണം.


നെല്‍കൃഷിയുടെ ഇടവേളയില്‍ പച്ചക്കറി കൃഷിയുമുണ്ട്. മികച്ച ജൈവ പച്ചക്കറി കര്‍ഷകയ്ക്കുള്ള വെച്ചൂര്‍ പഞ്ചായത്തിന്‍റെ പുരസ്‌കാരവും ഷീലയെ തേടിയെത്തിയിട്ടുണ്ട്. അമ്മ അമ്മിണി, മക്കളായ ആതിര, അഞ്ജിത എന്നിവര്‍ എല്ലാ പിന്തുണയുമായി ഷീലയ്‌ക്കൊപ്പമുണ്ട്. പാടശേഖര സമിതി ഭാരവാഹിയുമാണ്.

ചെത്തിപ്പൂ കൃഷിയിലൂടെ അധിക വരുമാനം നേടി അഖില്‍


പെരുവ: ചെത്തിപ്പൂ കൃഷിയുമായി കാര്‍ഷിക മേഖലയില്‍ വ്യത്യസ്തനാവുകയാണ് അഖില്‍ എന്ന യുവാവ്. ക്ഷേത്രങ്ങളില്‍ പൂജയ്‌ക്കെടുക്കുന്ന ചെത്തിപ്പൂവാണ് പെരുവ കാരിക്കോട് കരിമ്പില്‍ അഖില്‍ കെ. ഭദ്രന്‍ വ്യാപകമായി കൃഷി ചെയ്യുന്നത്. മുല്ല, ജമന്തി തുടങ്ങിയവ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാറുണ്ടെങ്കിലും ചെത്തിപ്പൂവ് ഇത്തരത്തില്‍ കൃഷി ചെയ്യുന്നത് വളരെ അപൂര്‍വമാണ്. ആരുംതന്നെ ഇത്തരം കൃഷി ചെയ്യാറില്ലെന്ന് അഖിലും പറയുന്നു. ഈ പൂക്കള്‍ പൂജയ്ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും വിരളമാണ്.

അഖില്‍ തന്‍റെ വീടിനു സമീപത്തായി 35 സെന്‍റ് സ്ഥലത്ത് 600 ലധികം ചുവട് ചെത്തികളാണ് വച്ചുപിടിപ്പിച്ചിരിക്കുന്നത്. ഇവയില്‍ നിന്നും പ്രതിമാസം 10,000-15,000 രൂപയോളം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നും അഖില്‍ പറയുന്നു. ശാന്തിക്കാരനായ അഖില്‍ തന്‍റെ സുഹൃത്തുക്കളായ ക്ഷേത്രത്തിലെ പൂജാരികള്‍ മുഖേനയാണ് പൂക്കൾ വില്‍പന നടത്തുന്നത്. തുളസിയും കൃഷി ചെയ്യുന്നുണ്ട്. മൂര്‍ക്കാട്ടിപ്പടി ഗുരുദേവ ക്ഷേത്രം, വടുകുന്നപ്പുഴ ഗുരുദേവ ക്ഷേത്രം, ഇടുക്കി വെണ്‍മണി ക്ഷേത്രം തുടങ്ങി ക്ഷേത്രങ്ങളിലെ പൂജാരിയാണ് അഖില്‍.

നെൽവിത്ത് കിളിർത്തില്ലെങ്കിലെന്താ, പരിഹാരവുമായി കുട്ടനുണ്ട്

കുമരകം: നെൽ കർഷകർക്ക് അത്താണിയാണ് കുമരകം മാങ്ങായിൽ കുട്ടനെന്ന എം.ആർ. രവീന്ദ്രനാഥ് . വിതയ്ക്കാൻ നിലം ഒരുക്കി വിത്തും കെട്ടി കാത്തിരിക്കുന്ന പല കർഷകർക്കും സമയത്ത് വിത്ത് കിളിർക്കാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിൽ കർഷകർ അഭയം തേടുന്നത് കുട്ടനെന്ന അനുഭവജ്ഞാനിയായ കർഷകനെയാണ്.

സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാർഗത്തിലൂടെ ഏതിനും നെൽ വിത്തും കുട്ടന്‍റെ കരസ്പർശമേറ്റാൽ കിളിർക്കും . ഉമ, ജ്യോതി, മണിരത്നം തുടങ്ങിയ വിത്തുകൾ കുട്ടന്‍റെ വസതിയിൽ സ്റ്റോക്കുണ്ട്. കിളിർപ്പിച്ചു വിതയ്ക്കാൻ പാകമായ വിത്തും കുട്ടൻ ചേട്ടനെ സമീപിച്ചാൽ ലഭിക്കും. കിളിർപ്പിക്കുന്നതിൽ പരാജയപ്പെട്ട വിത്ത് മാങ്ങായിൽ ഏല്പിച്ചാൽ 48 മണിക്കൂറിൽ കിളിർപ്പിച്ച് നൽകും .

കുട്ടൻ തന്‍റെ 10 -ാമത്തെ വയസിൽ പിതാവ് മരിച്ചതോടെ പഠനത്തോടൊപ്പം കർഷകനായി. കോടതി ജീവനക്കാരനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം. 2004-ൽ ശിരസ്തദാറായി വിരമിച്ചു. അതോടെ പൂർണ കർഷകനായി. ഒരേക്കറിൽ തുടങ്ങിയ നെൽകൃഷി ഇപ്പോൾ 76 വയസിൽ എത്തിയപ്പോൾ 22 ഏക്കറായി വർധിച്ചു. തന്‍റെ പാടത്ത് വിളയുന്ന നെല്ലത്രയും ഉണങ്ങി വിത്താക്കുകയാണ് പതിവ്.

ഗ്രോ ബാഗിനുപകരം സിമന്‍റ് ചാക്കുകളിൽ പച്ചക്കറി കൃഷി ചെയ്ത് ഈ കർഷകൻ ഉത്പാദിപ്പി ക്കുന്നത് നൂറുമേനിയാണ്. ഒരു വീട്ടിൽ ഒരു മുളകുചെടിയും കറിവേപ്പും ഇഞ്ചിയും വളർത്തുന്ന പദ്ധതിക്ക് കൃഷി വകുപ്പിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 400-ൽ അധികം കാർഷിക പുസ്തകങ്ങൾ വായനമുറിയിൽ കരുതിയിട്ടുണ്ട്. വ്യവസായ വകുപ്പിൽനിന്നു വിരമിച്ച ശേഷം ഭാര്യ രത്നമ്മ നൽകുന്ന പ്രോത്സാഹനവും സഹായവും കുട്ടന്‍റെ കാർഷികവിജയത്തിന് കരുത്താണ്.

Ernakulam

പുഴയിലേക്ക് പാർക്ക് ഇടിഞ്ഞുതാണു; വൻ ദുരന്തം ഒഴിവായി

കൊച്ചി: പിറവത്തെ പ്രശസ്തമായ ആറ്റുതീരം പാർക്കിന്‍റെ ഒരു ഭാഗം പൂർണമായി മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞു താഴ്ന്നു. നടപ്പാതകളും ഇരിപ്പിടങ്ങളും സംരക്ഷണ ഭിത്തിയുമടക്കമുള്ള ഭാഗങ്ങളാണ് ശക്തമായ ഒഴുക്കിലും മണ്ണിടിച്ചിലിലും പുഴയിലേക്ക് പതിച്ചത്. 

അപകടസമയത്ത് പാർക്കിൽ സന്ദർശകരോ ജീവനക്കാരോ ഇല്ലാതിരുന്നത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് പാർക്കിനുള്ളിലേക്ക് വെള്ളം കയറിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഈ ദുരന്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെ തുടർന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ബാക്കി ഭാഗങ്ങളും ഇടിഞ്ഞു താഴാൻ സാധ്യതയുള്ളതിനാൽ പാർക്കിലേക്കുള്ള പ്രവേശനം പൂർണമായി നിരോധിച്ചിട്ടുണ്ട്.

Thrissur

പ്രവാസംവിട്ട് മണ്ണിലേക്ക്; കൃഷിയിൽ വിജയഗാഥ

പുതുക്കാട്: സമ്മിശ്ര കൃഷിരീതിയിലൂടെ മണ്ണിൽ പൊന്നുവിളയിച്ച് ബിന്ദു ജയദാസ്. സ്വന്തമായുള്ള രണ്ടേക്കറിലും ഒരേക്കർ പാട്ട ഭൂമിയിലുമാണ് വിപുലമായ കാർഷിക സംരംഭങ്ങൾ വിജയകരമായി നടത്തുന്നത്.

സമ്മിശ്ര കൃഷിരീതിയിലൂടെ പുതുക്കാട് പഞ്ചായത്തിന്‍റെ മികച്ച കർഷകയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. നെല്ല്, വാഴ, തെങ്ങ്, കവുങ്ങ്, മരച്ചീനി, വിവിധതരം പച്ചക്കറികൾ, റന്പൂട്ടാൻ എന്നിവയ് ക്കു പുറമേ, പശു, ആട്, കോഴി, താറാവ്, മീൻ വളർത്തൽ എന്നിവയുമുണ്ട്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ഭർത്താവ് ജയദാസിന്‍റെ പൂർണ പിന്തുണയാണ് ബിന്ദുവിന്‍റെ നേട്ടത്തിനു പിന്നിൽ.

സൗദിയിലെ അധ്യാപകവൃത്തി ഉപേക്ഷിച്ച് അഞ്ചുവർഷം മുന്പാണു കാർഷിക രംഗത്തേക്കു വന്നത്. ഹൃദയാരോഗ്യം മോശമായതോടെ ജയദാസും മണ്ണിലേക്കിറങ്ങി. കഴിഞ്ഞവർഷം ബിന്ദുവിന് പക്ഷാഘാതമുണ്ടായെങ്കിലും എല്ലാ തടസങ്ങൾക്കും മണ്ണ് ധൈര്യമേകി. രണ്ടേക്കർ സ്ഥലത്ത് രണ്ടായിരത്തിലേറെ വാഴകളും ഒരേക്കർ സ്ഥലത്തു മരച്ചീനിയും വിളയുന്നു. മൂന്നു കുളങ്ങളിലായാണ് മത്സ്യക്കൃഷി.

മറ്റേതു തൊഴിലിനേക്കാളും കൃഷി സംതൃപ്തിയും മികച്ച വരുമാനവുമാണ് നൽകുന്നതെന്നു ബിന്ദു പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ 222 മികച്ച കർഷകരെ ആദരിക്കുന്നതിന്‍റെ ഭാഗമായാണു ബിന്ദുവിനെ മികച്ച സമ്മിശ്ര കർഷക പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.

Palakkad

കണ്ടശാംകടവ് ജലോത്സവത്തിന് കൊടിയേറി

കണ്ടശാംകടവ്: ഓണാഘോഷത്തിന്‍റെ ഭാഗമായി ചീഫ് മിനിസ്റ്റേഴ്സ് എവർ റോളിംഗ് ട്രോഫിക്കായി നടക്കുന്ന കണ്ടശാംകടവ് ജലോത്സവത്തിന് സൗഹൃദ തീരത്ത് തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ കൊടിയേറ്റി.

സംഘാടകസമിതി ചെയർപേഴ്സൺ സിജി മോഹൻദാസ് അധ്യക്ഷയായി. കൊ ഒാർഡിനേറ്റർ വി.എൻ. സുർജിത്ത്, വാടനപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്‍റ് ഐ.എൻ. സുധീഷ്, അന്തിക്കാട് ബ്ലോക്ക്‌ പ്രസിഡന്‍റ് ജ്യോതി ലക്ഷ്മി വസന്തൻ, തളിക്കുളം ബ്ലോക്ക്‌ വൈസ് പ്രസിഡന്‍റ് സി.എം. നൗഷാദ്, ജില്ലാ പഞ്ചായത്ത്‌ അംഗം കെ.പി. സന്ദീപ്, ട്രഷറര്‍ കെ.വി. വിനോദൻ എന്നിവർ പ്രസംഗിച്ചു.

23 മുതൽ 26 വരെ എല്ലാ ദിവസവും കലാകായിക പരിപാടികളോടെ സാംസ്കാരികോത്സവം നടക്കും.27ന് ചുണ്ടൻ വള്ളങ്ങളും മുപ്പതോളം ചുരുളൻ ഇരുട്ടുകുത്തി വിഭാഗത്തിൽ പെടുന്ന വള്ളങ്ങളും മാറ്റുരയ്ക്കുന്ന ജലമേള നടക്കും.

Malappuram

പ്രതിസന്ധിയിലും സമ്മിശ്ര കൃഷിയിലൂടെ വിജയം കൊയ്ത് രാമചന്ദ്രൻ

എടക്കര: പാട്ടത്തിനെടുത്തതും പാരന്പര്യമായി കിട്ടിയതുമായ ഭൂമികളിൽ സമ്മിശ്ര കൃഷിയിലൂടെ വിജയം കൈവരിക്കുകയാണ് ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ ഒരു കർഷകൻ. മുണ്ടപ്പാടം മാഞ്ചേരിത്തൊടിക രാമചന്ദ്രനെന്ന അറുപത്തിയേഴുകാരനാണ് രൂക്ഷമായ കാട്ടാന ആക്രമണങ്ങളിലും വലയിടിവുകളിലും തളരാതെ പകർന്നുകിട്ടിയ കൃഷിപാരന്പര്യം തുടരുന്നത്.

കഴിഞ്ഞ 50 വർഷത്തിലധികമായി രാമചന്ദ്രൻ കാർഷിക രംഗത്തുണ്ട്. സ്വന്തമായുള്ള ഒരേക്കറിലും പാട്ടത്തിനെടുത്ത അഞ്ചര ഏക്കറിലുമാണ് രാമചന്ദ്രൻ സമ്മിശ്ര കൃഷി നടത്തുന്നത്. സ്വന്തമായുള്ള ഭൂമിയിൽ തെങ്ങും കമുകുമാണുള്ളത്. പാട്ടഭൂമിയിൽ മൂന്ന് ഏക്കറിൽ നെൽകൃഷിയും ബാക്കിയുള്ള സ്ഥലത്ത് വിവിധയിനം കിഴങ്ങുവർഗങ്ങളും വാഴകളും പച്ചക്കറികളുമാണ് കൃഷി ചെയ്യുന്നത്.

കപ്പ, ചേന, ചേന്പ്, കാച്ചിൽ, നനകിഴങ്ങ്, മഞ്ഞൾ, ഇഞ്ചി, കന്പം, പയർ, പാവൽ, വെണ്ട, മത്തൻ, വെള്ളരി, കുന്പളം, പീച്ചിലിങ്ങ, നേന്ത്രവാഴ, പൂവൻ, ഞാലിപ്പൂവൻ, പൊണ്ണൻ വാഴ, മൈസൂർ പൂവൻ തുടങ്ങിയ വിവിധയിനം വാഴകളും കൃഷി ചെയ്യുന്നുണ്ട്. മൂന്ന് തൊഴിലാളികൾ സ്ഥിരമായി രാമചന്ദ്രന്‍റെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നു. കാർഷികവിളകളുടെ അടിക്കടിയുണ്ടാകുന്ന വിലയിടിവും വളം, കീടനാശിനി എന്നിവയുടെ അമിത വിലയും, രോഗകീട ബാധയും വനമൃഗശല്ല്യവും കൃഷിയോടുള്ള താൽപര്യം ഇല്ലാതാക്കുകയാണെന്ന് രാമചന്ദ്രൻ പറയുന്നു.

കാഞ്ഞിരപ്പുഴ വനത്തിൽ നിന്നുമിറങ്ങുന്ന കാട്ടാനകളാണ് ഏറെ ദുരിതം വിതയ്ക്കുന്നത്. ഓണത്തിന് വിളവെടുക്കാൻ പാകത്തിനുള്ള കുലച്ച എഴുപത് നേന്ത്രവാഴകളാണ് കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചത്.
വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വേലിയിൽ മരം തള്ളിയിട്ടാണ് ആനകൾ കൃഷിയിടത്തിൽ പ്രവേശിക്കുന്നത്. നേന്ത്രക്കായയ്ക്ക് നല്ല വിലയുള്ള സമയത്താണ് കുലച്ച വാഴകൾ ആനകൾ നശിപ്പിച്ചത്. നെല്ല് കതിരിടുന്ന സമയത്തും കാട്ടാനകളുടെ ശല്ല്യം രൂക്ഷമാകാറുണ്ടെന്ന് രാമചന്ദ്രൻ പറയുന്നു. മുൻ വർഷങ്ങളിലെല്ലാം കാട്ടാനകൾ നെൽകൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. അമിത ലാഭമില്ലെങ്കിലും പഴമയുടെ കാർഷിക സംസ്കാരം കൈവിടാൻ ഈ കർഷകൻ തയാറല്ല.

Kozhikode

ഓണസദ്യ: പഴംനുറുക്കിനും ഉപ്പേരിക്കും ചെലവേറും

കോഴിക്കോട്: മലയാളികകളുടെ ഓണ സദ്യയില്‍ പഴം നുറുക്കിനും ഉപ്പേരിക്കും ചെലവേറും. ഇവയുണ്ടാക്കാനുള്ള നേന്ത്രപ്പഴത്തിനും കായയ്ക്കും വിപണിയിൽ പൊള്ളുന്ന വിലയായതാണ് കാരണം.

പത്ത് ദിവസത്തിനിടെ 12 രൂപയാണ് നേന്ത്രക്കായക്ക് വർധിച്ചത്.കോഴിക്കോട് ചില്ലറ വിപണിയിൽ നേന്ത്രപ്പഴത്തിന് 60-80 രൂപയും നേന്ത്രക്കുലക്ക് 65-68 രൂപയുമാണ്. തൃശൂരിൽ നേന്ത്രപ്പഴത്തിന് 70-75 രൂപവരെയും, കുലക്ക് 65 രൂപയുമാണ്. തിരുവനന്തപുരത്ത് നേന്ത്രപ്പഴത്തിന് 60-75 രൂപവരെയും കുലക്ക് 60-65 രൂപവരെയുമാണ് വില. മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.

വെളിച്ചെണ്ണയില്‍ വറുത്തെടുത്ത നാടന്‍ എത്തക്കായുടെ ഉപ്പേരിക്ക്‌ ഇപ്പോള്‍ 440 രൂപയാണ്‌ വില. പാംമോയിലില്‍ വറുത്തതിന്‌ കിലോയ്‌ക്ക് 360 രൂപ നല്‍കണം.ശര്‍ക്കരവരട്ടിക്കും ചിപ്‌സിനും 400 രൂപയാണ്‌.ഓണത്തോടടുത്ത് വിലയില്‍ പത്ത് മുതല്‍ ഇരുപത് രൂപയുടെ വരെ വര്‍ധനവുണ്ടാകാമെന്നാണ് വ്യാപാരികള്‍ പറയുന്നത്.ഉപ്പേരി വില ഒരു പരിധിയില്‍ കൂടുതല്‍ കൂട്ടിയാല്‍ കച്ചവടവും ഇല്ലാതാകുമെന്ന്‌ വ്യാപാരികള്‍ പറയുന്നു.

ഓണക്കാലത്ത് ഒഴിച്ചുകൂടാനാവാത്ത നേന്ത്രക്കായയ്ക്ക് ആവശ്യക്കാർ ഏറിയെങ്കിലും മാർക്കറ്റിൽ നല്ലയിനം കായകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഓണത്തിന് നേരത്തെ തന്നെ നേന്ത്രവാഴക്കുല വാങ്ങി പുകയിട്ട് പഴുപ്പിക്കുന്നത് മലയാളികളുടെ പതിവാണ്. നാടൻ നേന്ത്രപ്പഴത്തിനാണ് ഓണക്കാലത്ത് ആവശ്യക്കാരുള്ളത്. എന്നാൽ നാടൻ നേന്ത്രക്കുല ഇപ്പോൾ വിപണിയിൽ കിട്ടാനില്ല. നാടൻ നേന്ത്രക്കുലക്ക് കിലോക്ക് 60 മുതൽ 65 വരെയാണ് ഇന്നത്തെ വില. തമിഴ്നാട്ടിലെ സത്യമംഗലത്ത് നിന്നെത്തുന്ന കായകൾക്ക് വില അതിലും കൂടും. എന്നാൽ ഇവക്ക് ഗുണമേന്മ കുറവായിരിക്കും. ഈ കായകൾ പുകയിട്ടു പഴുപ്പിക്കാൻ സാധിക്കില്ല. പഴുത്താലും ഉൾഭാഗം കല്ലിച്ചു പോകുന്നതിനാൽ ഇവ പ്രധാനമായും ശർക്കരവരട്ടിയതും വറുത്ത ഉപ്പേരിയും ഉണ്ടാക്കാനാണ് കൊണ്ടുപോവുന്നത്.

Wayanad

ജില്ലാതല മാരത്തണ്‍: നിവേദിത സജി, കെ. ആഷില്‍ ജേതാക്കള്‍

കല്‍പ്പറ്റ: കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്‌ഐവി-എയ്ഡ്‌സ് ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ആരോഗ്യ വകുപ്പും എന്‍എസ്എസ് യുവജാഗരണും ചേര്‍ന്ന് സംഘടിപ്പിച്ച ജില്ലാതല മാരത്തണ്‍ മത്സരത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളജിലെ നിവേദിത സജി ഒന്നാം സ്ഥാനം നേടി.

ഇതേ കോളജിലെ പി. ജോമോള്‍ രണ്ടാം സ്ഥാനവും മേപ്പാടി ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളജിലെ സൗദാബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുട്ടില്‍ഡബ്ല്യുഎംഒ കോളജിലെ കെ. ആഷില്‍, പി.പി. മുഹമ്മദ് സഫ്‌വാന്‍, മുഹമ്മദ് ഷിയാസ് എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനം നേടി. സിവില്‍ സ്റ്റേഷന്‍ മുതല്‍ മുട്ടില്‍ ഡബ്ല്യുഎംഒ കോളജ് വരെയായിരുന്നു മാരത്തണ്‍. എഡിഎം കെ. അജീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു.

സമാപനയോഗം മുട്ടില്‍ ഡബ്ല്യുഎംഒ കോളജില്‍ ഡെപ്യൂട്ടി എകസൈസ് കമ്മീഷണര്‍ കെ. സതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഹേമലത അധ്യക്ഷത വഹിച്ചു. വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ സജിത്ത് ചന്ദ്രന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്‍. ഷീജ എന്നിവര്‍ സമ്മാന വിതരണം നടത്തി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5,000, 4,000, 3,000 രൂപ സമ്മാനം ലഭിച്ചു.

പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നല്‍കി. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫിസര്‍ ഡോ. പ്രിയ സേനന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ പി.എം. ഫസല്‍,എന്‍എസ്എസ് യുവ ജാഗരണ്‍ നോഡല്‍ ഓഫിസര്‍ വിനീത, എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍മാരായ കെ.ടി. സ്മിനിമോള്‍, രഞ്ജിത്ത്, ഡോ. ഷിബിന, ടിബി, എച്ച്‌ഐവി കോ ഓര്‍ഡിനേറ്റര്‍ വി.ജെ. ജോണ്‍സണ്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്‍റ് സലിം ബാബു എന്നിവര്‍ പ്രസംഗിച്ചു.

Kannur

മഴ പെയ്താൽ വെള്ളക്കെട്ടിൽ പരിശോധന ; കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ ദുരിതം

ഇരിട്ടി: കണ്ണൂർ ജില്ലയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന പ്രധാന കവാടമായ കൂട്ടുപുഴയിലെ എക്സൈസ് ചെക്പോസ്റ്റിന് മുന്നിൽ മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും ദുരിതമാകുന്നു.

സമീപ പ്രദേശങ്ങളിൽനിന്നുള്ള മഴവെള്ളം മുഴുവൻ ചെക്പോസ്റ്റിന് മുന്നിലേക്ക് ഒഴുകിയെത്തുന്നതോടെ വാഹനപരിശോധന പോലും പ്രതിസന്ധിയിലാകുകയാണ്. മഴ പെയ്താൽ വെള്ളത്തോടൊപ്പം ചെളിയും മണ്ണും അടിഞ്ഞുകൂടുന്നതിനാൽ വാഹനങ്ങൾ നിർത്തി പരിശോധിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഓഫീസിലേക്കുള്ള രണ്ടു പടികൾ വരെ വെള്ളത്തിൽ മുങ്ങും.

മഴ മാറിയാലും ചെളിയും മണ്ണും അവശേഷിക്കുന്നത് യാത്രക്കാർക്കും ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പരിശോധനയ്ക്കായി വാഹനങ്ങളിൽനിന്ന് ഇറങ്ങുന്നവർ ചെളിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയുമുണ്ട്. വെള്ളക്കെട്ടിൽനിന്ന് താത്കാലികമായി രക്ഷനേടാൻ റോഡിലെ ബാരിക്കേഡിൽ ഒരെണ്ണം ചരിച്ചുവച്ചിരിക്കുകയാണ്. എന്നാൽ ഇത് ശാശ്വത പരിഹാരമല്ല.

റോഡിന് കുറുകെ ഉയരത്തിൽ വലിച്ചുകെട്ടിയ ടാർപോളിൻ ഷീറ്റിനടിയിലാണ് നിലവിൽ താത്കാലികമായി പരിശോധന നടത്തുന്നത്. ശക്തമായ കാറ്റിലും മഴയിലും ഇതും സുരക്ഷിതമല്ല. കാലാവസ്ഥ പ്രതികൂലമായാൽ എല്ലാ വാഹനങ്ങളും നിർത്തി പരിശോധിക്കാനും കഴിയാത്ത സാഹചര്യമുണ്ട്. ഇത് ലഹരിക്കടത്ത് സംഘങ്ങൾ മുതലെടുക്കാനുള്ള സാധ്യതയും വർധിപ്പിക്കുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

ഉയർന്ന പ്രദേശങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം റോഡിലൂടെ ഒഴുകിയാണ് എക്സൈസ് ചെക്പോസ്റ്റിന് മുന്നിലൂടെ പുഴയിലേക്ക് എത്തുന്നത്. റോഡിന്‍റെ മറുവശത്തുകൂടി ഒഴുകിയെത്തുന്ന വെള്ളം കലുങ്ക് സ്ഥാപിച്ച് തിരിച്ചുവിടുകയാണ് ഇതിന് ശാശ്വതപരിഹാരമെന്ന് അധികൃതർ പറയുന്നു. ഇതുസംബന്ധിച്ച് പൊതുരാമത്ത് വകുപ്പിന് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. മഴ ആരംഭിക്കുന്നതിന് മുമ്പ് അധികൃതർ സ്ഥലം പരിശോധിച്ചെങ്കിലും തുടർനടപടികൾ സ്വീകരിച്ചില്ല. വനമേഖലയോട് ചേർന്നുകിടക്കുന്നതിനാൽ ശക്തമായ മഴ ലഭിക്കുന്ന പ്രദേശമാണ് കൂട്ടുപുഴ.

മഴക്കാലത്ത് വാഹനപരിശോധനയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും യാത്രക്കാർക്ക് പ്രയാസമുണ്ടാകാതെയും ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുമുള്ള സ്ഥിരം സംവിധാനം അടിയന്തരമായി ഒരുക്കണമെന്നാണ് ആവശ്യം.

Kasaragod

മൂന്നര കിലോ എംഡിഎംഎ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍ഗോഡ്: ഉപ്പള പത്വാടിയിലെ വീട്ടില്‍നിന്ന് മൂന്നര കിലോ എംഡിഎംഎയും 642 ഗ്രാം കഞ്ചാവും പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

ഉപ്പള മൊഗര്‍ സ്വദേശി സുഹൈല്‍ (30) ആണ് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായത്. കേസില്‍ പ്രതിയായ ഇയാള്‍ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും പോലീസ് ലുക്ക്ഔട്ട് നോട്ടീസ് അയച്ചിരുന്നു. ഗള്‍ഫില്‍ വച്ച് മറ്റൊരു കേസില്‍ പിടിയിലായ സുഹൈലിനെ അധികൃതര്‍ ഇന്ത്യയിലേക്ക് തിരിച്ചുകയറ്റിവിട്ടു.

ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ഇയാളെ തടഞ്ഞുവച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. മഞ്ചേശ്വരം പോലീസ് ഡല്‍ഹിയിലെത്തി പ്രതിയുമായി കാസര്‍ഗോട്ടേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളില്‍ ഒന്നായ പത്വാടി കേസ് അന്വേഷിക്കുന്നത് കാസര്‍ഗോഡ് എഎസ്പി അശോക് അച്യുതിന്‍റെ മേല്‍നോട്ടത്തിലാണ്.

2024 സെപ്റ്റംബര്‍ 20ന് വൈകുന്നേരം നാലോടെയാണ് പത്വാടിയിലെ അസ്‌കര്‍ അലി (28) യുടെ വീട്ടില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയത്. വീട്ടിലേക്ക് രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ അജ്ഞാത വാഹനങ്ങളും ആള്‍ക്കാരും വന്നു പോകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പോലീസ് അസ്‌കര്‍ അലിയുടെ വീട്ടില്‍ റെയ്ഡ് നടത്തി മയക്കുമരുന്ന് പിടികൂടിയത്. കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ തളങ്കര ബാങ്കോട്ടെ ഷബീബ് ബാഗ് ഹൗസിലെ മുഹമ്മദ് ലിസാന്‍ അലിയെ (32) രണ്ടാഴ്ച മുമ്പ് കര്‍ണാടക മടിക്കേരി കുശാല്‍ നഗറിലെ ഒളിവുകേന്ദ്രത്തില്‍നിന്നും പിടികൂടിയിരുന്നു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ജോര്‍ജ് ഗ്രിഗറി

തത്തംപള്ളി: തൈശേരില്‍ കേണല്‍ ജോര്‍ജ് ഗ്രിഗറി (തമ്പിക്കുഞ്ഞ് -76) അന്തരിച്ചു. സംസ്‌കാരം നാളെ 2.30 ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം തത്തംപള്ളി സെന്‍റ് മൈക്കിള്‍സ് പള്ളിയിൽ. ഭാര്യ പ്രഫ. ഫിലോമിന ജോസഫ് (റിട്ട. സെന്‍റ് അലോഷ്യസ് കോളജ്, എടത്വ) എടത്വ കടമാട് കുടുംബാംഗം. മക്കള്‍: ആന്‍ ശാലിനി ജോര്‍ജ്, ഡോ. സ്‌നേഹ ജോര്‍ജ് തെരേസ, അലീന അല്‍ഫോന്‍സ ജോര്‍ജ് .മരുമക്കള്‍: ജൂലിയന്‍ രാജന്‍ ഇടയില്‍ (എറണാകുളം), എമില്‍ തോമസ് ചക്കാലയില്‍ (ചങ്ങനാശേരി), നിധിന്‍ കുഞ്ഞച്ചന്‍ കാട്ടുങ്കല്‍വെളിയില്‍ (പുന്നപ്ര).

മത്തായി ദേവസ്യ

കപ്പാട്: ചീരാംകുഴി മത്തായി ദേവസ്യ (ദേവസ്യാച്ചൻ -86) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കപ്പാട് മാർ സ്ലീവാ പള്ളിയിൽ. ഭാര്യ മേരിക്കുട്ടി ഇടമറുക് മൂക്കൻതോട്ടം കുടുംബാംഗം. മക്കൾ: സിബി (സൂറത്ത്), സാബു, സാജു (സൂറത്ത്), സിൽവി, സിന്ധു, മഞ്ജു (ഷാർജ). മരുമക്കൾ: ഷീബ വള്ളോപുരയ്ക്കൽ (എടത്വ), ജെയിൻ കുന്നേത്താഴെ (ആനിക്കാട്), ബിന്‍റാ ഉപ്പാംതടം (മരങ്ങാട്ടുപിള്ളി), ജോബിറ്റ് പരിന്തിരിക്കൽ (മല്ലികശേരി), സണ്ണി കട്ടയ്ക്കൽ (പാലപ്ര), ജിജോ തൊടുകയിൽ (കടയിനിക്കാട്). മൃതദേഹം നാളെ രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും.

ഏലിക്കുട്ടി മൈക്കിൾ

മറ്റത്തിപ്പാറ: വെള്ളരിങ്ങാട്ട് ഏലിക്കുട്ടി മൈക്കിൾ (90) അന്തരിച്ചു. സംസ്കാരം നാളെ 10 .30 ന് കടനാട്ടിലുള്ള വസതിയിലെ ശുശ്രൂഷകൾക്കു ശേഷം മറ്റത്തിപ്പാറ ഹോളിക്രോസ് പള്ളിയിൽ. പരേത ഏഴാച്ചേരി ചിറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മൈക്കിൾ. മക്കൾ: സിസ്റ്റർ പ്രതിഭ എഫ്എസ്എൽജി (മീററ്റ് ), ലിസി (അബുദാബി), റോബി (ഖത്തർ), മേരി ( മുംബൈ), സിബി (മറ്റത്തിപ്പാറ), ലിജി (സൗദി), ഷെൽബി. മരുമക്കൾ: ബാബു തോട്ടത്തിൽവിളതെക്കേതിൽ കൊട്ടാരക്കര (അബുദാബി), എൽസി ഇളയച്ചാനിയ്ക്കൽ (മേരിലാന്‍റ്), പരേതനായ അരവിന്ദ് തയ്യിൽ (മുംബൈ), ഷേർളി വട്ടോത്തുകുന്നേൽ (കൊല്ലപ്പള്ളി ), ബെന്നി ചക്കാംകുന്നേൽ അമനകര (സൗദി), മൈക്കിൾ പാമ്പാറ (പന്നിമറ്റം). മൃതദേഹം ഇന്ന് 4.30 ന് കടനാട്ടിലുള്ള മകൻ റോബിയുടെ വസതിയിൽ കൊണ്ടുവരും.

കുര്യാക്കോ വർഗീസ്

നാകപ്പുഴ : പുളിക്കൽ കുര്യാക്കോ വർഗീസ് (കുട്ടിച്ചേട്ടൻ- 96) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം നാകപ്പുഴ സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി തെന്നത്തൂർ പതിയിൽ കുടുംബാംഗം. മക്കൾ: ജോണി, റോസമ്മ, തങ്കച്ചൻ, ലിസി, പരേതയായ ഷൈനി, സുമ. മരുമക്കൾ: ലില്ലി പള്ളിത്താഴത്ത് (കലൂർ), പരേതനായ ജോസ് കളപ്പുരക്കൽ (മാനത്തൂർ), ഷേർലി പുത്തൻപുരയ്ക്കൽ (പരീക്കണ്ണി), ജോയി വാഴപ്പിള്ളിൽ (കോയന്പത്തൂർ), പരേതനായ സ്റ്റീഫൻ വട്ടപ്പാറയിൽ (ആവോലി), ബേബി വാത്തുപറന്പിൽ (ചാലാശേരി).

ടി.എ. പത്രോസ്

പോത്താനിക്കാട്: തോലാനികുന്നേല്‍ ടി.എ. പത്രോസ് (92) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ 9.30ന് പോത്താനിക്കാട് ഗ്രേസ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച് സംസ്കാരം പോത്താനിക്കാട് ലോക്കല്‍ ചര്‍ച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാക്കുട്ടി. മക്കള്‍: നീന (കോയമ്പത്തൂര്‍), ഫ്രാങ്ക്ലിന്‍, ജൂലി (കളമശേരി). മരുമക്കള്‍: യേശുദാസ്, ഷീല, കുഞ്ഞുമോന്‍. കോതമംഗലം മാര്‍ അത്തനേഷ്യസ് എൻജിനിയറിംഗ് കോളജില്‍ മെക്കാനിക്കല്‍ ട്രേഡ് ഇന്‍സ്ട്രക്ടറായിരുന്നു പരേതൻ. കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളജിലും പാമ്പാക്കുട ഹോളി കിംഗ്സ് എൻജിനിയറിംഗ് കോളജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഫാ. ജേക്കബ് ചെസാരിയോസ് നാല്‍പതാംകളം

കോഴിക്കോട്: ഫാ. ജേക്കബ് ചെസാരിയോസ് നാല്‍പതാംകളം (91) അന്തരിച്ചു. കല്‍പ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് കൂടത്തായി ലൂര്‍ദ് ആശ്രമത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് കൂടത്തായി ആശ്രമ ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷ നടത്തും. ഔസേപ്പ്-ഏലിക്കുട്ടി ദമ്പതികളുടെ മകനായി ചങ്ങനാശേരി കരിക്കാട്ടൂരില്‍ 1935 മാര്‍ച്ച് 11 നാണ് ഫാ. ജേക്കബ് ചെസാരിയോസ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സിഎംഐ സഭയില്‍ ചേര്‍ന്ന് 1961 മേയ് 17 ന് പൗരോഹിത്യം സ്വീകരിച്ചു. കാനഡയില്‍ ഡോക്ടറേറ്റോടെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സിഎംഐ കോട്ടയം പ്രൊവിന്‍സിന്‍റെ നേതൃത്വത്തില്‍ മലബാറിന്‍റെ സാമൂഹിക വിദ്യാഭ്യാസ ആത്മീയ സേവനങ്ങള്‍ക്കായി 1969 ല്‍ ആരംഭിച്ച സെന്‍റ് തോമസ് വൈസ് പ്രൊവിന്‍സിന്‍റെ രണ്ടാം വൈസ് പ്രൊവിന്‍ഷ്യാളായി 1975 ല്‍ ഫാ. ചെസാരിയോസ് നിയമിതനായി. ഫാ. ചെസാരിയോസിന്‍റെ നേതൃത്വത്തിലാണ് 1975 ല്‍ സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ സ്ഥാപിതമായത്.1978 ല്‍ സെന്‍റ് തോമസ് വൈസ് പ്രൊവിന്‍സ്, തുടർന്ന് പ്രൊവിന്‍സായി ഉയര്‍ത്തപ്പെടുകയും പിന്നീട് പ്രഥമ പ്രൊവിന്‍ഷ്യാളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1981 മുതല്‍ വൈദിക വിദ്യാര്‍ഥികളുടെ പരിശീലകനായും അമലാപുരി, കൂടത്തായി, മേരിക്കുന്ന് എന്നീ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു.1992 മുതല്‍ 2014 വരെ ആഫ്രിക്കയിലെ ടാന്‍സാനിയായില്‍ കിഗോമ, മൊറൊഗോറോ, ദാര്‍സ്‌ലേം എന്നിവിടങ്ങളില്‍ സെമിനാരി അധ്യാപകനായും ഇടവക വികാരിയായും പ്രവര്‍ത്തിച്ചു. 2014 ല്‍ തിരിച്ചെത്തി ഒരു വര്‍ഷം ജമ്മുകാഷ്മീരില്‍ സേവനമനുഷ്ഠിച്ച ശേഷം വിശ്രമ ജീവിതത്തിലായിരുന്നു. സഹോദരങ്ങള്‍: ജോസഫ്, ആന്‍റണി, മേരിക്കുട്ടി, അച്ചാമ്മ, ഏലിയാമ്മ (സിസ്റ്റര്‍ പ്രസന്‍റേഷന്‍), റോസമ്മ, അല്‍ഫോണ്‍സ.

മറിയക്കുട്ടി

കൂടരഞ്ഞി : പുഷ്പഗിരി കുരീക്കാട്ടിൽ മറിയക്കുട്ടി (92) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ. ഭർത്താവ്: പരേതനായ കുരീക്കാട്ടിൽ ജോസഫ്. മക്കൾ: തങ്കച്ചൻ, ജോസ്, മേഴ്‌സി, ജോളി, ജോയി, ജെയ്സൺ, ലൗലി, മിനി. മരുമക്കൾ: സെലിൻ കാഞ്ഞിരക്കാട്ട്തൊട്ടിയിൽ (തിരുവമ്പാടി), നിർമല മുണ്ടാട്ടുചുണ്ടയിൽ (അടിവാരം), തോമസ് മനയാനി (കൂടരഞ്ഞി), ആൻസി ചക്കുംമൂട്ടിൽ (തമ്പലമണ്ണ), റോസമ്മ പാറയിൽ (അനക്കാംപൊയിൽ), സോളി പാലക്കൽ (പുല്ലൂരംപാറ), ബെന്നി കുളത്തിങ്കൽ (കുപ്പായക്കോട്), ഷാജി മറ്റപ്പിള്ളിൽ (പുല്ലൂരാംപാറ), പരേതയായ ലൈസ വാമറ്റത്തിൽ.

ഏബ്രഹാം

കൂടരഞ്ഞി : പൂവാറൻതോട് പൈക്കാട്ട് ഏബ്രഹാം (90) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പൂവാറൻതോട് സെന്‍റ് മേരീസ് ദേവാലയത്തിൽ. ഭാര്യ: അന്നക്കുട്ടി തേക്കുംകുറ്റി ഇരുവേലികുന്നേൽ കുടുംബം. മക്കൾ: സിസ്റ്റർ എമിലി സിഎംസി (നടവയൽ), പുഷ്പ കൊട്ടാരത്തിൽ (കക്കാടംപൊയിൽ), ബിജു, ബിന്ദു ഇടശേരിൽ (പൂവാറൻതോട്), ബിനോയ്‌, റോസമ്മ (മോളി) മ്ലാകുഴിയിൽ (കക്കാടംപൊയിൽ). മരുമക്കൾ: തങ്കച്ചൻ (കൊട്ടാരത്തിൽ), സിനി ചുരുളിയിൽ (തോട്ടുമുക്കം), ഷാജു (ഇടശേരിൽ), ജിഷ പിണക്കാട്ട് (തോട്ടുമുഴി), ബിജു മ്ലാകുഴിയിൽ.

ആയിഷ

കൊടുവള്ളി: കരീറ്റിപ്പറമ്പ് കുഴിമ്പിലാട്ട് ആയിഷ (64) അന്തരിച്ചു. പരേതയായ കുഴിമ്പിലാട്ട് ആമിനയുടെയും കുഞ്ഞോയി ഹാജിയുടെയും മകളാണ്. ഭർത്താവ്: ചേമ്പങ്ങൽ ഇമ്പിച്യാലി. മക്കൾ: ഹന്നത്ത് ബീവി, ഉബൈദ്, ഉനൈഫ്, ആത്തിക്ക, നൈനൂനസ്, ഹാഫിള് ഇബ്രാഹിം ബാദുഷ, മസ്റൂഹ്, സംറത്ത്, സൽമ. മരുമക്കൾ: ബീരാൻ കുട്ടി ബാബു ചെറുവാടി, ഹസീന സൗത്ത് കൊടുവള്ളി, ഉമ്മു ഹബീബ കാരശേരി, ഹാശിന കമ്പ്ലക്കാട്, മെഹജബി കുന്നമംഗലം, സിയാന ഫെബിൻ തിരുവമ്പാടി, ഫാത്തിമ ഷെറിൻ വെണ്ണക്കോട്, ജുനൈദ് വെണ്ണക്കോട്, പരേതനായ സലാം അമ്പലത്തിങ്ങൽ.

നാരായണി

മോറാഴ: കുളിച്ചാൽ വാടിരവി സ്മാരക മന്ദിരത്തിന് സമീപം ചെമ്മരവയൽ പാലക്കുന്ന് പുതിയ കാവിനടുത്ത് ചെബ്ലിങ്ങൻ നാരായണി (കുഞ്ഞാതി- 83) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെമ്പേൻ ബാലൻ (മാട്ടൂൽ). മക്കൾ: രാഘവൻ (മാട്ടൂൽ സെൻട്രൽ), പ്രേമൻ (കെ.കണ്ണപുരം), സി. പ്രകാശൻ (ദേശാഭിമാനി പാപ്പിനിശേരി ലേഖകൻ), ലക്ഷ്മണൻ (കൺസ്ട്രക്ഷൻ വർക്സ്), പ്രമീള ( ഏഴോം), ഷർമ്മിള (ഇരിണാവ്, ഡാഫോഡിൽസ് സ്കൂൾ, ചെറുകുന്ന്), പരേതനായ ഹരീശൻ. മരുമക്കൾ: എൻ. വനജ (മാട്ടൂൽ), പി.പി. രമ (കെ. കണ്ണപുരം), ടി. നിഷ (മാട്ടൂൽ വനിത സഹകരണ സംഘം), വരയിൽ കുഞ്ഞമ്പു (ഏഴോം), കാമാച്ചി പ്രകാശൻ (ഡ്രൈവർ).

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

17-08-2026

ഇന്‍റിമേറ്റ് രംഗങ്ങൾ കണ്ട ഭാര്യയുടെ പ്രതികരണം ഇതായിരുന്നു: വെളിപ്പെടുത്തി യാഷ്  

ഗീതു മോഹൻദാസ് ചിത്രം ടോക്സിക്കിലെ ഇന്‍റിമേറ്റ് രംഗങ്ങളെക്കുറിച്ചും അതിനോട് തന്‍റെ ഭാര്യ രാധിക പ്രതികരിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ യഷ്.

ഇത്തരം രംഗങ്ങൾ കാണുമ്പോൾ പങ്കാളിക്ക് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണെന്നും എന്നാൽ ഒരു നടി കൂടിയായ രാധികയ്ക്ക് കഥാപാത്രത്തെയും വ്യക്തിയെയും വേർതിരിച്ചു കാണാനുള്ള പക്വതയുണ്ടെന്നും യഷ് പറഞ്ഞു. ആപ് കി അദാലത് എന്ന പരിപാടിയിലാണ് താരം ഇതിനെക്കുറിച്ച് പറഞ്ഞത്.

"ഏതൊരു പങ്കാളിക്കും ഇത് കണ്ടാൽ അസ്വസ്ഥത തോന്നും, അതിൽ കള്ളം പറയേണ്ടതില്ല. രാധികയ്ക്കും ഇതിൽ പൂർണ സന്തോഷം കാണില്ല. എന്നാൽ ഇതൊരു കലയാണെന്നും സിനിമയുടെ കഥയ്ക്ക് അത് അനിവാര്യമാണെന്നും നമ്മൾ തിരിച്ചറിയണം.

ഒരു അഭിനേതാവ് എന്ന നിലയിൽ ഞാനും എന്‍റെ സുരക്ഷിത വലയത്തിന് പുറത്തുകടന്നാണ് ഇത് ചെയ്തത്.

രാധികയും ഒരു നടിയാണ്. അതിനാൽ കാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് അവളുടെ ഭർത്താവല്ല, കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നടൻ മാത്രമാണെന്ന് മനസ്സിലാക്കാനുള്ള പക്വത അവൾക്കുണ്ട്. എന്നെ അവൾക്ക് പൂർണ വിശ്വാസമുണ്ട്. യഷ് പറഞ്ഞു.

ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിൽ എത്തും. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

 

 

 

 

 

 

 

17-08-2026

ഇന്‍റിമേറ്റ് രംഗങ്ങൾ കണ്ട ഭാര്യയുടെ പ്രതികരണം ഇതായിരുന്നു: വെളിപ്പെടുത്തി യാഷ്  

ഗീതു മോഹൻദാസ് ചിത്രം ടോക്സിക്കിലെ ഇന്‍റിമേറ്റ് രംഗങ്ങളെക്കുറിച്ചും അതിനോട് തന്‍റെ ഭാര്യ രാധിക പ്രതികരിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ യഷ്.

ഇത്തരം രംഗങ്ങൾ കാണുമ്പോൾ പങ്കാളിക്ക് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണെന്നും എന്നാൽ ഒരു നടി കൂടിയായ രാധികയ്ക്ക് കഥാപാത്രത്തെയും വ്യക്തിയെയും വേർതിരിച്ചു കാണാനുള്ള പക്വതയുണ്ടെന്നും യഷ് പറഞ്ഞു. ആപ് കി അദാലത് എന്ന പരിപാടിയിലാണ് താരം ഇതിനെക്കുറിച്ച് പറഞ്ഞത്.

"ഏതൊരു പങ്കാളിക്കും ഇത് കണ്ടാൽ അസ്വസ്ഥത തോന്നും, അതിൽ കള്ളം പറയേണ്ടതില്ല. രാധികയ്ക്കും ഇതിൽ പൂർണ സന്തോഷം കാണില്ല. എന്നാൽ ഇതൊരു കലയാണെന്നും സിനിമയുടെ കഥയ്ക്ക് അത് അനിവാര്യമാണെന്നും നമ്മൾ തിരിച്ചറിയണം.

ഒരു അഭിനേതാവ് എന്ന നിലയിൽ ഞാനും എന്‍റെ സുരക്ഷിത വലയത്തിന് പുറത്തുകടന്നാണ് ഇത് ചെയ്തത്.

രാധികയും ഒരു നടിയാണ്. അതിനാൽ കാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് അവളുടെ ഭർത്താവല്ല, കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നടൻ മാത്രമാണെന്ന് മനസ്സിലാക്കാനുള്ള പക്വത അവൾക്കുണ്ട്. എന്നെ അവൾക്ക് പൂർണ വിശ്വാസമുണ്ട്. യഷ് പറഞ്ഞു.

ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിൽ എത്തും. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

 

 

 

 

 

 

 

12-08-2026

'ദേവദാസ്' പുനർജനിക്കുമ്പോൾ: DC റിവ്യൂ

1917ൽ ശരത് ചന്ദ്ര ചട്ടോപാദ്ധ്യായ രചിച്ച പ്രശസ്തമായ ബംഗാളി നോവലാണ് "ദേവദാസ്". ഈ നോവലിനെ ആധാരമാക്കി 1989ൽ മലയാളത്തിൽ ഉൾപ്പെടെ പത്തിൽ പരം ഭാഷകളിലായി മുപ്പതോളം ചലച്ചിത്രങ്ങൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ആ പരമ്പരയിലെ ഒടുവിലെ ചലച്ചിത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ വിജയകരമായി പ്രദർശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന "DC" എന്ന തമിഴ് സിനിമ.

പ്രശസ്ത തമിഴ് സംവിധായകൻ ലോകേഷ് കനകരാജും "ഗോദ" സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ വമിഖ ഗബ്ബിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ മാതേശ്വരനാണ്. അനിരുദ്ധ് രവിചന്ദറിന്‍റെ പശ്ചാത്തല സംഗീതം DCയിൽ എടുത്തുപറയത്തക്കതാണ്.

"ദേവദാസ്" എന്ന ബംഗാളി നോവലിന്‍റെ കഥയുമായി DC എന്ന ചലച്ചിത്രത്തിന് വലിയ സാമ്യങ്ങളില്ല. കഥയ്ക്കപ്പുറം, കഥാപാത്രങ്ങളെയാണ് ചലച്ചിത്രം നോവലിൽനിന്ന് സ്വീകരിച്ചിരിക്കുന്നത്. ദേവദാസ് എന്ന നോവൽ ദുരന്തപര്യവസായിയായ ഒരു പ്രണയകഥയായിരുന്നെങ്കിൽ, DC എന്ന സിനിമ രക്തരൂഷിതമായ ഒരു പ്രതികാരകഥയാണ്.

ക്രൂരനായ ഒരു പോലീസ് ഓഫീസറുടെ നീക്കങ്ങൾ പരാജയപ്പെടുത്താൻ നായകനായ ഗുണ്ടാനേതാവ് നടത്തുന്ന കൈവിട്ട കളികളാണ് ചലച്ചിത്രത്തിന്‍റെ സാരാംശം. നീതിയും നിയമവും നടപ്പാക്കേണ്ടവർ കൊള്ളക്കാരും ക്രൂരൻമാരായ കൊലപാതകികളുമായാൽ അവരെ ഉൻമൂലനം ചെയ്യാൻ ഏതറ്റംവരെയും പോകുന്ന ഹീറോയിസമാണ് ഇവിടെ കയ്യടി നേടുന്നത്. A സർട്ടിഫിക്കറ്റുള്ള പ്രസ്തുത ചലച്ചിത്രം കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും അനുയോജ്യമല്ല.

ഈ ചലച്ചിത്രത്തിന്‍റെ ഒരു സവിശേഷത, അക്രമവും കൊലപാതകങ്ങളും കേവലം ത്രില്ലിനുവേണ്ടി അവതരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ എന്നതിനപ്പുറം, കഥാപാത്രങ്ങളുടെ വൈകാരികതയുടെ പൂർത്തീകരണങ്ങളാണ്. അതിനാൽതന്നെ, ബാക്ക്ഗ്രൗണ്ട് സ്‌കോറുകൾക്ക് ചലച്ചിത്രത്തിൽ ഉടനീളം മറ്റു സിനിമകളിൽ അധികം കാണാത്ത വിധത്തിലുള്ള പ്രാധാന്യമുണ്ട്.

അവിടെയാണ് അനിരുദ്ധിന്‍റെ മ്യൂസിക് ശ്രദ്ധേയമാകുന്നത്. നായകനായി അരങ്ങേറ്റം കുറിച്ച ലോകേഷ് കനകരാജ് (ദേവദാസ്) നടത്തുന്ന ചോര ചിന്തുന്ന താണ്ഡവം, നായികയെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങൾ എന്നതിനൊപ്പം പ്രതികാരബുദ്ധിയോടെയുള്ളതുമാണ്. പോലീസ് ഫോഴ്‌സിനെ പൂർണമായും തെറ്റുകാരായും അതേസമയം ഗുണ്ടാ സംഘത്തെ നീതിക്കുവേണ്ടി പൊരുതുന്നവരായും സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു.

ഒരു സാധാരണക്കാരനെ കൊള്ളയടിച്ച് കൊന്നുതള്ളുന്ന പോലീസ് ഉദ്യോഗസ്ഥരെ അവതരിപ്പിച്ചു തുടങ്ങുന്ന സിനിമ, നിരപരാധികളെ കൊന്നുതള്ളുകയും വേട്ടയാടുകയും ചെയ്യുന്ന പോലീസിനെയാണ് അവസാനംവരെ അവതരിപ്പിക്കുന്നത്. പലപ്പോഴായി അവരെയെല്ലാം കൊന്നൊടുക്കുകയാണ് നായകനും കൂട്ടരും. അത്തരമൊരു സാമൂഹിക സാഹചര്യവും പരിഹാരമെന്ന വിധമുള്ള ഗുണ്ടാ വിളയാട്ടവും കഥയുടെ ഭാഗമാണ്.

ലൈംഗികത്തൊഴിലാളിയായിരുന്ന ചന്ദ്രയ്ക്കു (വമിഖ ഗബ്ബി) വേണ്ടിയാണ് കൊലപാതകങ്ങളിൽ ഏറിയ പങ്കും. കുറഞ്ഞ സമയം കൊണ്ട് പ്രണയത്തിന് സമാനമായ വൈകാരികബന്ധം ദേവദാസിനുണ്ടായ പാർവതിയുടെ (സഞ്ജന കൃഷ്ണമൂർത്തി) നിഷ്ഠൂരമായ കൊലപാതകത്തിനുള്ള മറുപടികൂടിയായാണ് ആ പ്രതികാരം.

40 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട 'ദേവദാസി'ലെ പ്രധാന കഥാപാത്രങ്ങളെ പോലീസും ഗാങ്സ്റ്ററുകളും നിറഞ്ഞ ആധുനിക ലോകത്തിലേക്ക് മാറ്റിപ്രതിഷ്ഠിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്. തന്‍റെ ആദ്യ ചിത്രമായ 'റോക്കി'യിലൂടെ പ്രേക്ഷകർക്ക് നൽകിയ പ്രതീക്ഷകൾ അരുൺ മാതേശ്വരൻ ഇവിടെയും നിലനിർത്തുന്നുണ്ട്.
ഇതിലെ ദേവദാസ് തന്‍റെ ലക്ഷ്യങ്ങൾക്കുവേണ്ടി പോരാടുന്ന, ഒരു ഗാങ്സ്റ്റർ ആണ്.

ചിത്രത്തിലെ മറ്റു ചില കഥാപാത്രങ്ങളും വളരെ ശ്രദ്ധേയമാണ്. വൈകാരികമായ ചില അച്ഛൻ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട് - മകനുമായി സംസാരമില്ലാത്ത ഒരു പിതാവ്; മകന് മികച്ച വിദ്യാഭ്യാസം നൽകാൻ ആഗ്രഹിക്കുകയും എന്നാൽ ക്രൂരന്മാരായ പോലീസുകാരാൽ കൊല്ലപ്പെടുകയും ചെയ്യുന്ന മറ്റൊരു പിതാവ്; കുടുംബത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുമ്പോഴും അതിനുകഴിയാതെ പോകുന്ന വേറൊരു പിതാവ്. കഥയുടെ ആദ്യന്തം ഇത്തരം കഥാപാത്രങ്ങളിലൂടെ വൈകാരികതകൾ നിലനിർത്താൻ സംവിധായകനും സഹ രചയിതാവായ ഫ്രാങ്ക്ളിൻ ജേക്കബിനും കഴിഞ്ഞിട്ടുണ്ട്.

വെല്ലൂർ, ഗോപിചെട്ടിപ്പാളയം, സത്യമംഗലം, ഈറോഡ്, ചെന്നൈ എന്നിവിടങ്ങളിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന ചിത്രത്തിന്‍റെ തുടക്കം വളരെ സ്ലോ ആണ്. കഥയിലേക്ക് ഇറങ്ങുന്നതിനുമുമ്പ് കഥയുടെ പശ്ചാത്തലം മനസിലാക്കാൻ കാഴ്ചക്കാർ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നു. എന്നാൽ നർത്തകിയായ പാർവതി എന്ന കഥാപാത്രത്തിന്‍റെ വരവോടെ ചിത്രം വൈകാരികമായ അടിത്തറ ഉറപ്പിക്കുന്നു.

അവിടെനിന്ന്, 'ഒരു കാര്യം കൂടി ചെയ്യണം' എന്ന വാശിയിൽ ദേവദാസും സംഘവും തങ്ങളുടെ അതിജീവനം വീണ്ടുംവീണ്ടും അപകടത്തിലാക്കുന്ന ആവർത്തന സ്വഭാവത്തിലേക്ക് കഥ വീഴുന്നുണ്ട്. എങ്കിലും, രണ്ടാം പകുതിയിൽ ചിത്രം കാഴ്ചക്കാരെ പിടിച്ചിരുത്തുന്നു.

തിരക്കഥയുടെ ക്ലാരിറ്റിയാണ് 'ഡിസി'യുടെ ഒരു പ്രധാന കരുത്ത്. കഥാപാത്രങ്ങളെ വെറുതെ ഒരു സീനിൽനിന്ന് അടുത്തതിലേക്ക് നയിക്കുകയല്ല തിരക്കഥ ചെയ്യുന്നത്; മറിച്ച് അവർ എന്തുകൊണ്ട് അത്തരം തീരുമാനങ്ങൾ എടുക്കുന്നു എന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്നു. എന്തുകൊണ്ടാണ് പാർവതി തികച്ചും അപരിചിതനായ ഒരാളോട് ഇത്ര പെട്ടെന്ന് മനസ് തുറക്കുന്നത്? സ്വന്തം ജീവൻ അപകടത്തിലാക്കി ദാസ് എന്തിനാണ് ചന്ദ്രയെ സഹായിക്കുന്നത്? അപകട സാധ്യതകൾ അറിഞ്ഞിട്ടും ചന്ദ്ര എന്തുകൊണ്ടാണ് അവനോടൊപ്പം നിൽക്കാൻ തീരുമാനിക്കുന്നത്? ദാസിന് എല്ലാം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുകൂടേ? ഈ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായ ഉത്തരങ്ങൾ കഥയിൽ ലഭിക്കുന്നുണ്ട്. മുമ്പ് നടന്ന കാര്യങ്ങളുടെ ഓർമ്മപ്പെടുത്തലുകളും ശ്രദ്ധാപൂർവ്വം ഉൾപ്പെടുത്തിയ വഴിത്തിരിവുകളും ഓരോ വൈകാരിക നിമിഷത്തിനും കഥാപരമായ വ്യക്തത നൽകുന്നു.

ദേവദാസിനെ പിന്തുടരുന്ന ഭോജ്‌രാജ് എന്ന പോലീസ് ഓഫീസർ കഥാപാത്രത്തിന് കുറച്ചുകൂടി ശക്തമായ ഒരു പശ്ചാത്തലം ആവശ്യമായിരുന്നു.
എന്നാൽ ഇത്തരം പോരായ്മകൾ ചലച്ചിത്രത്തിന്‍റെ ആസ്വാദ്യതയുടെ കാര്യത്തിൽ വലിയ വിഷയമാകുന്നില്ല. അനിരുദ്ധ് രവിചന്ദറിന്‍റെ പശ്ചാത്തലസംഗീതം ചിത്രത്തിന് വലിയ ഊർജമാണ് നൽകുന്നത് (ചില രംഗങ്ങളിൽ അത് അല്പം മുഴച്ചുനിൽക്കുന്നുണ്ടെങ്കിലും). സാങ്കേതികമായി മോശമില്ലാത്ത നിലവാരം പുലർത്തുന്ന ഈ ചിത്രത്തെ ഒരു ആക്ഷൻ ത്രില്ലറാക്കി മാറ്റുന്നതിൽ സംഗീതം നിർണായക പങ്കുവഹിക്കുന്നു.

ഈ ചലച്ചിത്രം പ്രേക്ഷകർക്ക് നൽകുന്ന ആത്യന്തികമായ സന്ദേശം എന്ത് എന്നൊരു ചോദ്യം സ്വാഭാവികമായി ഉയരുന്ന ഒന്നാണ്. എണ്ണമറ്റ കൊലപാതകങ്ങൾ ചെയ്തതിനുശേഷം നായകനും നായികയ്ക്കും സ്വസ്ഥമായ ഒരു ജീവിതം സാധ്യമാകുമോ എന്ന കാഴ്ചക്കാരുടെ സംശയത്തിന് ചലച്ചിത്രത്തിന്‍റെ ക്ലൈമാക്സ് ഉത്തരം നൽകുന്നില്ല. പോലീസ് ഫോഴ്‌സ് എന്നാൽ വെറും വില്ലൻമാർ എന്ന ആഖ്യാനവും റിയലിസ്‌റ്റിക് അല്ല. ഇത്തരത്തിൽ ഇപ്രകാരമൊരു ചലച്ചിത്രം സമൂഹത്തിന് നൽകുന്ന സന്ദേശം ഗുണകരമെന്ന് കരുതാനുമാകില്ല. ഇക്കാരണങ്ങളാൽ, വിവേചന ബുദ്ധിയോടെ കാഴ്ചയ്ക്ക് തെരഞ്ഞെടുക്കേണ്ട ഒരു ത്രില്ലർ ചലച്ചിത്രമാണ് DC.

10-08-2026

വിസ്മയത്തുടക്കം!

ഒരു മോഹന്‍ലാല്‍ സിനിമ-അതാണു ജൂഡ് ആന്തണി ജോസഫിന്‍റെ എക്കാലത്തെയും വമ്പന്‍ സ്വപ്‌നം. അതിലേക്കുള്ള യാത്രയുടെ ആരംഭമാണ് മകള്‍ വിസ്മയ പ്രധാന വേഷത്തിലെത്തുന്ന ‘തുടക്ക’ത്തിലെ മോഹന്‍ലാലിന്‍റെ കാമിയോ കഥാപാത്രം.

നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകന്‍ ആശിഷ് ജോ ആന്‍റണിയും നിര്‍ണായക വേഷത്തിലെത്തുന്നു. കുടുംബത്തിലുണ്ടാകുന്ന ഒരു വലിയ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നു പറയുന്ന ഫാമിലി ഡ്രാമ ത്രില്ലറാണിത്. ജൂഡ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

‘തുടക്കം’ സംഭവിച്ചത്..?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

17-08-2026

പ്രവാസികള്‍ വൈറ്റമിന്‍ ഡി കുറവ് അവഗണിക്കരുത്: ഡോ. ഹാമിദ് മുഹ് യുദ്ധീന്‍

ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ കാലാവസ്ഥയും ജീവിതശൈലിയും കാരണം പ്രവാസികള്‍ക്കിടയില്‍ വൈറ്റമിന്‍ ഡി കുറവ് വ്യാപകമായി കാണപ്പെടുന്നുണ്ടെന്നും ഇത് സമയബന്ധിതമായി തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ആരോഗ്യവിദഗ്ധന്‍ ഡോ. ഹാമിദ് മുഹ്‌യുദ്ധീന്‍ അഭിപ്രായപ്പെട്ടു.

സാധാരണയായി ശരീരത്തിലെ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും വൈറ്റമിന്‍ ഡി ആവശ്യമാണെന്ന കാര്യമാണ് എല്ലാവരും എടുത്ത് പറയാറുള്ളത്. എന്നാല്‍ അതിനേക്കാളൊക്കെ ഹോര്‍മോണുകള്‍ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനും അമിതവണ്ണം തടയുന്നതിനും സ്ത്രീകളിലെ ഹോര്‍മോണല്‍ ഇന്‍ബാലന്‍സസ് തടയുന്നതിനുമൊക്കെയാണ് വൈറ്റമിന്‍ ഡി നിര്‍ണായക പങ്കുവഹിക്കുന്നത്.

മതിയായ സൂര്യപ്രകാശം ലഭിക്കാത്തതും അടച്ചിട്ട ഓഫീസുകളിലും കെട്ടിടങ്ങളിലുമുള്ള ദീര്‍ഘനേരത്തെ ജോലി, ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഭക്ഷണക്രമത്തിലെ പോരായ്മകള്‍ എന്നിവയാണ് പ്രവാസികളില്‍ വൈറ്റമിന്‍ ഡി കുറവ് വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ഷീണം, ശരീരവേദന, പേശികളുടെ ബലക്കുറവ്, എല്ലുവേദന, ഇടയ്ക്കിടെയുള്ള അസുഖങ്ങള്‍, മാനസിക ഉന്മേഷക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ വൈറ്റമിന്‍ ഡി പരിശോധന നടത്തുന്നത് നല്ലതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ വൈറ്റമിന്‍ ഡി സപ്ലിമെന്‍റുകള്‍ ഉപയോഗിക്കാവൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

വൈറ്റമിന്‍ ഡിയുടെ അഭാവത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പുകള്‍ അടിഞ്ഞുകൂടാന്‍ കാരണമാകാമെന്നും ഇത് വിവിധ രോഗങ്ങള്‍ക്ക് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ജീവിതംഉറപ്പുവരുത്തുവാന്‍ ഓരോര്‍ത്തര്‍ക്കും നിത്യവും എണ്ണായിരം യൂണിറ്റ് വൈറ്റമിന്‍ ഡി യെങ്കിലും അത്യാവശ്യമാണ്.

ആഴ്ചയില്‍ ഏതാനും ദിവസങ്ങളെങ്കിലും സുരക്ഷിതമായ സമയത്ത് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ സമയം ചെലവഴിക്കുന്നതും വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും ആവശ്യമെങ്കില്‍ മെഡിക്കല്‍ ഉപദേശപ്രകാരം സപ്ലിമെന്‍റുകള്‍ സ്വീകരിക്കുന്നതും ആരോഗ്യസംരക്ഷണത്തിന് സഹായകരമാണെന്ന് ഡോ. ഹാമിദ് മുഹ്‌യുദ്ധീന്‍ പറഞ്ഞു.

പ്രവാസികള്‍ തിരക്കേറിയ ജീവിതത്തിനിടയിലും ആരോഗ്യപരിചരണം ഉറപ്പുവരുത്തുകയും വൈറ്റമിന്‍ ഡി ഉള്‍പ്പെടെയുള്ള പോഷകഘടകങ്ങളുടെ അളവ് ഇടയ്ക്കിടെ പരിശോധിക്കുകയും ചെയ്യുന്നത് ഭാവിയിലെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

17-08-2026

പ്രവാസികള്‍ വൈറ്റമിന്‍ ഡി കുറവ് അവഗണിക്കരുത്: ഡോ. ഹാമിദ് മുഹ് യുദ്ധീന്‍

ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ കാലാവസ്ഥയും ജീവിതശൈലിയും കാരണം പ്രവാസികള്‍ക്കിടയില്‍ വൈറ്റമിന്‍ ഡി കുറവ് വ്യാപകമായി കാണപ്പെടുന്നുണ്ടെന്നും ഇത് സമയബന്ധിതമായി തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ആരോഗ്യവിദഗ്ധന്‍ ഡോ. ഹാമിദ് മുഹ്‌യുദ്ധീന്‍ അഭിപ്രായപ്പെട്ടു.

സാധാരണയായി ശരീരത്തിലെ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും വൈറ്റമിന്‍ ഡി ആവശ്യമാണെന്ന കാര്യമാണ് എല്ലാവരും എടുത്ത് പറയാറുള്ളത്. എന്നാല്‍ അതിനേക്കാളൊക്കെ ഹോര്‍മോണുകള്‍ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനും അമിതവണ്ണം തടയുന്നതിനും സ്ത്രീകളിലെ ഹോര്‍മോണല്‍ ഇന്‍ബാലന്‍സസ് തടയുന്നതിനുമൊക്കെയാണ് വൈറ്റമിന്‍ ഡി നിര്‍ണായക പങ്കുവഹിക്കുന്നത്.

മതിയായ സൂര്യപ്രകാശം ലഭിക്കാത്തതും അടച്ചിട്ട ഓഫീസുകളിലും കെട്ടിടങ്ങളിലുമുള്ള ദീര്‍ഘനേരത്തെ ജോലി, ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഭക്ഷണക്രമത്തിലെ പോരായ്മകള്‍ എന്നിവയാണ് പ്രവാസികളില്‍ വൈറ്റമിന്‍ ഡി കുറവ് വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ഷീണം, ശരീരവേദന, പേശികളുടെ ബലക്കുറവ്, എല്ലുവേദന, ഇടയ്ക്കിടെയുള്ള അസുഖങ്ങള്‍, മാനസിക ഉന്മേഷക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ വൈറ്റമിന്‍ ഡി പരിശോധന നടത്തുന്നത് നല്ലതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ വൈറ്റമിന്‍ ഡി സപ്ലിമെന്‍റുകള്‍ ഉപയോഗിക്കാവൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

വൈറ്റമിന്‍ ഡിയുടെ അഭാവത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പുകള്‍ അടിഞ്ഞുകൂടാന്‍ കാരണമാകാമെന്നും ഇത് വിവിധ രോഗങ്ങള്‍ക്ക് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ജീവിതംഉറപ്പുവരുത്തുവാന്‍ ഓരോര്‍ത്തര്‍ക്കും നിത്യവും എണ്ണായിരം യൂണിറ്റ് വൈറ്റമിന്‍ ഡി യെങ്കിലും അത്യാവശ്യമാണ്.

ആഴ്ചയില്‍ ഏതാനും ദിവസങ്ങളെങ്കിലും സുരക്ഷിതമായ സമയത്ത് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ സമയം ചെലവഴിക്കുന്നതും വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും ആവശ്യമെങ്കില്‍ മെഡിക്കല്‍ ഉപദേശപ്രകാരം സപ്ലിമെന്‍റുകള്‍ സ്വീകരിക്കുന്നതും ആരോഗ്യസംരക്ഷണത്തിന് സഹായകരമാണെന്ന് ഡോ. ഹാമിദ് മുഹ്‌യുദ്ധീന്‍ പറഞ്ഞു.

പ്രവാസികള്‍ തിരക്കേറിയ ജീവിതത്തിനിടയിലും ആരോഗ്യപരിചരണം ഉറപ്പുവരുത്തുകയും വൈറ്റമിന്‍ ഡി ഉള്‍പ്പെടെയുള്ള പോഷകഘടകങ്ങളുടെ അളവ് ഇടയ്ക്കിടെ പരിശോധിക്കുകയും ചെയ്യുന്നത് ഭാവിയിലെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

17-08-2026

45 അയ്യപ്പഭക്തരുടെ മുഴുവൻ യാത്രാചെലവും ഏറ്റെടുത്ത് രമണി പിള്ള; ശബരി യാത്ര തിങ്കളാഴ്ച

ഫ്ലോറിഡ: അയ്യപ്പഭക്തർക്ക് ശബരിമല തീർഥാടനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയും ശബരിമല അയ്യപ്പ സേവാ സമാജവും സംയുക്തമായി ആരംഭിച്ച ഒരു വർഷം നീളുന്ന ശബരി യാത്ര സേവന പദ്ധതിയുടെ ഭാഗമായി അടുത്ത സൗജന്യ തീർഥയാത്ര തിങ്കളാഴ്ച സംഘടിപ്പിക്കും.

വർക്കലയിലെ ജനാർദ്ദന അയ്യപ്പസ്വാമി ക്ഷേത്രത്തിൽനിന്ന് വൈകുന്നേരം 5.30ന് ആരംഭിക്കുന്ന യാത്രയിൽ 45 അയ്യപ്പഭക്തർ പങ്കെടുക്കും. യാത്രയ്ക്കാവശ്യമായ വാഹനസൗകര്യം, ഭക്ഷണം എന്നിവ ഉൾപ്പെടെ 45 പേരുടെയും മുഴുവൻ ചെലവും കെഎച്ച്എൻഎ ഡയറക്ടർ ബോർഡ് അംഗവും ഹൂസ്റ്റണിലെ സാമൂഹിക പ്രവർത്തകയുമായ രമണി പിള്ള വഴിപാടായി ഏറ്റെടുത്തിട്ടുണ്ട്.

ഒരു തീർഥാടകനുപോലും സാമ്പത്തിക ബുദ്ധിമുട്ട് ശബരിമല ദർശനത്തിന് തടസമാകരുതെന്ന സേവനസങ്കൽപ്പമാണ് കെഎച്ച്എൻഎ - എസ്എഎസ്എസ് ശബരി യാത്രയുടെ പിന്നിൽ. ഭക്തർക്ക് സൗജന്യ യാത്രയും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം പ്രവാസി മലയാളി ഹിന്ദു കുടുംബങ്ങൾക്ക് തങ്ങളുടെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ ശബരി യാത്ര വഴിപാടായി സ്പോൺസർ ചെയ്യാനുള്ള അവസരവും പദ്ധതിയിലൂടെ ഒരുക്കിയിട്ടുണ്ട്.

നാട്ടിൽ നേരിട്ട് എത്തി സേവനം ചെയ്യാൻ കഴിയാത്ത പ്രവാസി കുടുംബങ്ങൾക്ക് ഒരു ബസ് യാത്രയോ അന്നദാനമോ ഒരു കൂട്ടം അയ്യപ്പഭക്തരുടെ യാത്രാചെലവോ വഴിപാടായി ഏറ്റെടുക്കാൻ കഴിയുന്ന രീതിയിലാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഭക്തിയും സേവനവും ഒരുമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ കെഎച്ച്എൻഎയുടെ സാമൂഹിക-ആത്മീയ ദൗത്യത്തിന്റെ പ്രധാന ഭാഗമാണെന്ന് പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

45 അയ്യപ്പഭക്തരുടെ യാത്രയും ഭക്ഷണവും ഉൾപ്പെടെയുള്ള മുഴുവൻ ചെലവും ഏറ്റെടുത്ത രമണി പിള്ളയുടെ സേവനമനോഭാവം മാതൃകാപരമാണെന്നും അവരുടെ ഈ വഴിപാട് കൂടുതൽ കുടുംബങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഒരു യാത്രയോടെ അവസാനിക്കുന്ന പദ്ധതിയല്ല ശബരി യാത്ര. ഒരു വർഷം നീളുന്ന സേവന സംരംഭമായി കൂടുതൽ അയ്യപ്പഭക്തർക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യം. ഒരു ബസ് സ്പോൺസർ ചെയ്യാനും ഭക്തർക്കുള്ള ഭക്ഷണച്ചെലവ് ഏറ്റെടുക്കാനും ഒരു യാത്രയുടെ മുഴുവൻ ചെലവും വഴിപാടായി സമർപ്പിക്കാനും പദ്ധതിയിലൂടെ അവസരമുണ്ട്. വ്യക്തികൾക്കും കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും സുഹൃദ് കൂട്ടായ്മകൾക്കും പദ്ധതിയിൽ പങ്കാളികളാകാമെന്ന് കെഎച്ച്എൻഎ നേതൃത്വം അഭ്യർഥിച്ചു.

കെഎച്ച്എൻഎ ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ എന്നിവരും രമണി പിള്ളയുടെ സേവനത്തിന് അഭിനന്ദനം അറിയിച്ചു. കൂടുതൽ കുടുംബങ്ങൾ ഈ ഭക്തിസേവന പദ്ധതിയുടെ ഭാഗമാകണമെന്നും അവർ അഭ്യർഥിച്ചു.

17-08-2026

ഐഒസി ഈസ്റ്റ് ലണ്ടൻ യൂണിറ്റ് ഓണാഘോഷം 29ന്

ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ ഈസ്റ്റ് ലണ്ടൻ യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഈ മാസം 29ന് രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ ഈസ്റ്റ് ഹാമിലെ സെന്‍റ് പോൾസ് ചർച്ച് ഹാളിൽ (E6 2EU) ആണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.

കേരളത്തിന്‍റെ തനത് ഓണാഘോഷങ്ങളുടെ പാരമ്പര്യവും സൗഹൃദവും ഒത്തുചേരുന്ന വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഓണസദ്യ, വടംവലി, തിരുവാതിര, മാവേലി എഴുന്നള്ളത്ത് എന്നിവയ്ക്കൊപ്പം വിവിധ കലാ-വിനോദ മത്സരങ്ങളും ആഘോഷത്തിന്‍റെ ഭാഗമായി നടക്കും.

ഓണസദ്യയ്ക്ക് ഒരാൾക്ക് £15, മൂന്ന് പേരടങ്ങുന്ന കുടുംബത്തിന് £40, നാല് പേരടങ്ങുന്ന കുടുംബത്തിന് £50 എന്നിങ്ങനെയാണ് നിരക്ക്. ഈസ്റ്റ് ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെയും സുഹൃത്തുക്കളെയും പരിപാടിയിൽ പങ്കുചേർന്ന് ഓണത്തിന്‍റെ സന്തോഷവും കേരളീയ പാരമ്പര്യവും ആഘോഷിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്കും കൂപ്പൺ ലഭിക്കുന്നതിനുമായി റജി നന്തികാട്ട് (07852 437505), ഹിഷാം (07393 701757) എന്നിവരുമായി ബന്ധപ്പെടാം.

കേരളത്തിന്‍റെ നന്മയും ഐക്യവും സൗഹൃദവും വിളിച്ചോതുന്ന ഓണാഘോഷം ഈസ്റ്റ് ലണ്ടനിലെ മലയാളി സമൂഹത്തിന് വേറിട്ടൊരു ആഘോഷാനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

17-08-2026

ഡാർവിനിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് ഐഒസി

ഡാർവിൻ: ഓസ്ട്രേലിയയിലെ ഡാർവിനിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐഒസി) കേരള ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യം ദിനം വിപുലമായി ആഘോഷിച്ചു. ഡാർവിനിൽ ഉണ്ടോലിയ ഗാർഡൻ ടിവിയിൽ നടന്ന പരിപാടിയിൽ നോർത്തേൺ ടെറിട്ടറി സ്റ്റേറ്റ് പ്രസിഡന്‍റ് പോൾ പറോക്കാരൻ പതാക ഉയർത്തി.

അതിനുശേഷം നടന്ന പുതുയോഹം ജിൻസൺ ചാൾസ് നിർവഹിച്ചു. ഈ അവസരത്തിൽ റോയൽ ഡാർവിൻ ഹോസ്പിറ്റലിൽ 20 വർഷമായി നഴ്സായി ജോലിയിലുള്ള ലൈസ ബേബി, എലിസബത്ത് ലിജു, നൈസി ബെന്നി, ബേബി കുര്യൻ എന്നിവർക്കു മൊമന്‍റോ നൽകി ആദരിച്ചു.

 

17-08-2026

സ്വാതന്ത്ര്യദിനാഘോഷത്തിൽ വേറിട്ട സന്ദേശവുമായി കുരുന്നുകൾ

ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇടവക യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ ഫാൻസി ഡ്രസ് പരിപാടി സംഘടിപ്പിച്ചു.

സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും രാജ്യത്തിന്‍റെ ഐക്യവും ദേശസ്‌നേഹവും ഉയർത്തിപ്പിടിക്കുകയും ചെയ്ത മഹത് വ്യക്തികളുടെ വേഷമണിഞ്ഞ് കൊച്ചുകുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാമിനോടൊപ്പം കുട്ടികൾ അണിനിരന്നു. ബിബിൻ സണ്ണി, സി.ഐ. ഐപ്പ്, സാബു എബ്രഹാം, സിബി രാജൻ എന്നിവർ പങ്കെടുത്തു.

 

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

17-08-2026

സ്ത്രീകൾക്ക് ഫൈറ്റോ ഈസ്ട്രജൻ ഭക്ഷണം എന്തിന്?

 

നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹോർമോണ്‍സ് എന്നാണു പറയാറുള്ളത്. അവയിൽ ഏറ്റവും ഉപകാരികളാണു ഫൈറ്റോ ഈസ്ട്രജൻ എന്ന വിഭാഗത്തിൽപ്പെടുന്ന ഹോർമോണുകൾ.

ഈസ്ട്രജൻ എന്തിന് ?

ഇവ സ്ത്രീകൾക്ക് വളരെ സഹായകമാണ്. സ്ത്രീശരീരത്തിന്‍റെ സ്വാഭാവിക വളർച്ചയ്ക്കും ഗർഭപാത്രത്തിന്‍റെ ശരിയായ പ്രവർത്തനങ്ങൾക്കും വളരെ ആവശ്യമാണ് ഈസ്ട്രജൻ. ഈസ്ട്രജൻ ഹോർമോണിന്‍റെ കുറവുകൊണ്ട് ധാരാളം തകരാറുകൾ സ്ത്രീകൾക്കുണ്ടാകാറുണ്ട്, അതിൻ ഫലമായി വന്ധ്യതയും വരാറുണ്ട്.
ഇത്തരം രോഗമുള്ളവർക്ക് ഹോർമോണ്‍ ചികിൽസയാണു സാധാരണ ലഭിക്കാറുള്ളത്. ആ ചികിൽസയ്ക്ക് പാർശ്വഫലങ്ങളും കൂടെയുണ്ടാകും. ശരീരത്തിൽ നീരുകെട്ടുക, മാറിടത്തിനു തടിപ്പും വേദനയും, ഓക്കാനം, കാൽ പേശികളിൽ പിടുത്തം, തലവേദന , ദഹനക്കേട്, മാസമുറ കൂടാതെ രക്തസ്രാവം എന്നിവയാണു സാധാരണ പ്രശ്നങ്ങൾ. ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയ സസ്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്കു സഹായകം.

ഇവയിലുണ്ട് ഈസ്ട്രജൻ..

ഉണങ്ങിയ പഴങ്ങൾ ഈസ്ട്രജൻ അളവ് കുറയാതെ സഹായിക്കും. ഫ്ളാക്സ് സീഡ്( ചണത്തിന്‍റെ വിത്ത്), എള്ള്, പയറുകൾ, സോയാബീൻ, ആൽഫാൽഫ എന്നിവയിൽ സസ്യ ഈസ്ട്രജൻ ധാരാളമുണ്ട്. ഫ്ളാക്സ് സീഡിൽ കൂടുതലായടങ്ങിയിരിക്കുന്ന ലിഗ്നാൻസ്, സൊയബീനിൽ കൂടുതലായടങ്ങിയിരിക്കുന്ന ഐസോഫ്ലവണ്‍സ്, നിലക്കടലയിലും ചുവന്ന വൈനിലുമൊക്കെ അടങ്ങിയിരിക്കുന്ന റെസ്വറട്രോൾ. മറ്റൊരു സസ്യ ഹോർമോണ്‍ ആണു ക്വർസെറ്റിൻ, ഇതു വളരെ സാധാരണമായി പഴങ്ങളിലും ധാന്യങ്ങളിലും പച്ചക്കറികളിലുമൊക്കെ കാണുന്നു.

സോയാബീൻ

കേരളത്തിൽ ലഭ്യമായ ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുള്ളത് സോയാബീനിലാണ്. സോയാബീനിലെ എണ്ണ നീക്കുന്പോൾ കിട്ടുന്ന ചണ്ടിയാണു കടകളിൽ കിട്ടുന്ന സോയചങ്ക്സ്. അതിലും കുറച്ചൊക്കെ സസ്യ ഹോർമോണ്‍ ഉണ്ടാകും.

എള്ളെണ

മറ്റൊന്ന് എള്ളെണ്ണയാണ്. ഏള്ളെണ്ണ പഴയകാലത്ത് കേരളത്തിൽ ഭക്ഷണാവശ്യത്തിനുപയോഗിച്ചിരുന്നു. സ്ത്രീകൾ മുടിയഴകിനായി തലയിൽ തേച്ചിരുന്നു.
“നല്ലെണ്ണ’’ എന്നായിരുന്നല്ലോ വിളിപ്പേരുതന്നെ. ഇടക്കാലത്ത് നമ്മൾ എള്ളിൽ നിന്നും എള്ളെണ്ണയിൽ നിന്നും അകന്നു പോയി. അതും നമ്മുടെ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിച്ചിരിക്കാം. ഈസ്ട്രജൻ കുറവുള്ള സ്ത്രീകളോട് ദിവസവും മൂന്ന് എള്ളുണ്ടയെങ്കിലും കഴിക്കാനാണിപ്പോൾ നിർദേശിക്കുന്നത്.

ഇതുകൂടാതെ ഫൈറ്റോ ഈസ്ട്രജനു വേറെയുമുണ്ട് ഗുണങ്ങൾ. റെസ്വെറട്രോളും ക്യൂസെറ്റിനും രക്തസമ്മർദ്ദം നിയന്ത്രിക്കും. സോയയിലും ഫ്ളാക്സ് സീഡിലുമടങ്ങിയിരിക്കുന്ന സസ്യ ഹോർമോണുകൾ പ്രമേഹരോഗികൾക്കു നല്ലതാണ്. ഇവ അപകടകരമായ കൊളസ്ട്രോൾ കുറയ്ക്കുന്നതായും , C-reactive protein (CRP) ലെവൽ കുറയ്ക്കുന്നതായും അതിനാൽ പഴുപ്പും നീർക്കെട്ടും ശമിപ്പിക്കാൻ ശേഷിയുള്ളതായും കരുതപ്പെടുന്നു. സ്വാഭാവികമായി സസ്യഭക്ഷണം വഴി ഇവ ഉള്ളിലെത്തുന്നു.പാർശ്വഫലങ്ങളൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

പുരുഷന്മാർക്ക് വേണോ?


സ്ത്രീ ഹോർമോണ്‍ ആകയാൽ പുരുഷന്മാർക്ക് എന്തെങ്കിലും തകരാർ പറ്റുമോയെന്ന് സ്വാഭാവികമായും നിങ്ങൾ ചിന്തിച്ചേക്കാം. സോയാബീനിലടങ്ങിയിരിക്കുന്ന ഐസോ ഫ്ലേവനോയിഡുകളെ മുൻനിർത്തി നടത്തിയ പതിനഞ്ചോളം പഠനങ്ങൾ, ഇവ പുരുഷ ഹോർമോണായ ടെസ്റ്റിസ്റ്റെറോണ്‍ ലെവലിൽ
ഒരുമാറ്റവും വരുത്തുന്നില്ലയെന്നാണു തെളിയിച്ചത്. എന്നാൽ, ചീറ്റപ്പുലികളിൽ നടത്തിയ ഒരു പഠനം, ഈ സസ്യ ഹോർമോണുകൾ അവയുടെ പ്രത്യുത്പാദന ശേഷികുറയ്ക്കുന്നുവെന്നാണ്. അതുകേട്ടു പേടിക്കണ്ട. ചീറ്റപ്പുലി മാംസഭുക്കാണ്. അവയിലെ പ്രവർത്തനമല്ല മിശ്രഭുക്കായ മനുഷ്യനിൽ നടക്കുന്നത്.

ആന്‍റിഓക്സിഡന്‍റുകൾ

ഇത്തരം സസ്യഭക്ഷണങ്ങളിലെല്ലാം കൂടിയ അളവിൽ ആന്‍റിഓക്സിഡന്‍റുകൾ അടങ്ങിയിരിക്കുന്നതിനാൽ പ്രായാധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന നാശത്തിന്‍റെ വേഗം കുറയ്ക്കാനും ഇത്തരം സസ്യഭക്ഷണത്തിന്‍റെ ഉപയോഗം സഹായിക്കും. സോയ എണ്ണയും ഫ്ലാക്സ് സീഡ് ഓയിലും,എള്ളെണ്ണയുമെല്ലാം ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്. വിശ്വസ്തമായ ബ്രാൻഡുകൾ , ഓർഗാനിക് ബ്രാന്‍ഡുകൾ ഉപയോഗിക്കുക.

 

ഡോ: റ്റി.ജി. മനോജ് കുമാർ,
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]

17-08-2026

സ്ത്രീകൾക്ക് ഫൈറ്റോ ഈസ്ട്രജൻ ഭക്ഷണം എന്തിന്?

 

നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹോർമോണ്‍സ് എന്നാണു പറയാറുള്ളത്. അവയിൽ ഏറ്റവും ഉപകാരികളാണു ഫൈറ്റോ ഈസ്ട്രജൻ എന്ന വിഭാഗത്തിൽപ്പെടുന്ന ഹോർമോണുകൾ.

ഈസ്ട്രജൻ എന്തിന് ?

ഇവ സ്ത്രീകൾക്ക് വളരെ സഹായകമാണ്. സ്ത്രീശരീരത്തിന്‍റെ സ്വാഭാവിക വളർച്ചയ്ക്കും ഗർഭപാത്രത്തിന്‍റെ ശരിയായ പ്രവർത്തനങ്ങൾക്കും വളരെ ആവശ്യമാണ് ഈസ്ട്രജൻ. ഈസ്ട്രജൻ ഹോർമോണിന്‍റെ കുറവുകൊണ്ട് ധാരാളം തകരാറുകൾ സ്ത്രീകൾക്കുണ്ടാകാറുണ്ട്, അതിൻ ഫലമായി വന്ധ്യതയും വരാറുണ്ട്.
ഇത്തരം രോഗമുള്ളവർക്ക് ഹോർമോണ്‍ ചികിൽസയാണു സാധാരണ ലഭിക്കാറുള്ളത്. ആ ചികിൽസയ്ക്ക് പാർശ്വഫലങ്ങളും കൂടെയുണ്ടാകും. ശരീരത്തിൽ നീരുകെട്ടുക, മാറിടത്തിനു തടിപ്പും വേദനയും, ഓക്കാനം, കാൽ പേശികളിൽ പിടുത്തം, തലവേദന , ദഹനക്കേട്, മാസമുറ കൂടാതെ രക്തസ്രാവം എന്നിവയാണു സാധാരണ പ്രശ്നങ്ങൾ. ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയ സസ്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്കു സഹായകം.

ഇവയിലുണ്ട് ഈസ്ട്രജൻ..

ഉണങ്ങിയ പഴങ്ങൾ ഈസ്ട്രജൻ അളവ് കുറയാതെ സഹായിക്കും. ഫ്ളാക്സ് സീഡ്( ചണത്തിന്‍റെ വിത്ത്), എള്ള്, പയറുകൾ, സോയാബീൻ, ആൽഫാൽഫ എന്നിവയിൽ സസ്യ ഈസ്ട്രജൻ ധാരാളമുണ്ട്. ഫ്ളാക്സ് സീഡിൽ കൂടുതലായടങ്ങിയിരിക്കുന്ന ലിഗ്നാൻസ്, സൊയബീനിൽ കൂടുതലായടങ്ങിയിരിക്കുന്ന ഐസോഫ്ലവണ്‍സ്, നിലക്കടലയിലും ചുവന്ന വൈനിലുമൊക്കെ അടങ്ങിയിരിക്കുന്ന റെസ്വറട്രോൾ. മറ്റൊരു സസ്യ ഹോർമോണ്‍ ആണു ക്വർസെറ്റിൻ, ഇതു വളരെ സാധാരണമായി പഴങ്ങളിലും ധാന്യങ്ങളിലും പച്ചക്കറികളിലുമൊക്കെ കാണുന്നു.

സോയാബീൻ

കേരളത്തിൽ ലഭ്യമായ ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുള്ളത് സോയാബീനിലാണ്. സോയാബീനിലെ എണ്ണ നീക്കുന്പോൾ കിട്ടുന്ന ചണ്ടിയാണു കടകളിൽ കിട്ടുന്ന സോയചങ്ക്സ്. അതിലും കുറച്ചൊക്കെ സസ്യ ഹോർമോണ്‍ ഉണ്ടാകും.

എള്ളെണ

മറ്റൊന്ന് എള്ളെണ്ണയാണ്. ഏള്ളെണ്ണ പഴയകാലത്ത് കേരളത്തിൽ ഭക്ഷണാവശ്യത്തിനുപയോഗിച്ചിരുന്നു. സ്ത്രീകൾ മുടിയഴകിനായി തലയിൽ തേച്ചിരുന്നു.
“നല്ലെണ്ണ’’ എന്നായിരുന്നല്ലോ വിളിപ്പേരുതന്നെ. ഇടക്കാലത്ത് നമ്മൾ എള്ളിൽ നിന്നും എള്ളെണ്ണയിൽ നിന്നും അകന്നു പോയി. അതും നമ്മുടെ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിച്ചിരിക്കാം. ഈസ്ട്രജൻ കുറവുള്ള സ്ത്രീകളോട് ദിവസവും മൂന്ന് എള്ളുണ്ടയെങ്കിലും കഴിക്കാനാണിപ്പോൾ നിർദേശിക്കുന്നത്.

ഇതുകൂടാതെ ഫൈറ്റോ ഈസ്ട്രജനു വേറെയുമുണ്ട് ഗുണങ്ങൾ. റെസ്വെറട്രോളും ക്യൂസെറ്റിനും രക്തസമ്മർദ്ദം നിയന്ത്രിക്കും. സോയയിലും ഫ്ളാക്സ് സീഡിലുമടങ്ങിയിരിക്കുന്ന സസ്യ ഹോർമോണുകൾ പ്രമേഹരോഗികൾക്കു നല്ലതാണ്. ഇവ അപകടകരമായ കൊളസ്ട്രോൾ കുറയ്ക്കുന്നതായും , C-reactive protein (CRP) ലെവൽ കുറയ്ക്കുന്നതായും അതിനാൽ പഴുപ്പും നീർക്കെട്ടും ശമിപ്പിക്കാൻ ശേഷിയുള്ളതായും കരുതപ്പെടുന്നു. സ്വാഭാവികമായി സസ്യഭക്ഷണം വഴി ഇവ ഉള്ളിലെത്തുന്നു.പാർശ്വഫലങ്ങളൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

പുരുഷന്മാർക്ക് വേണോ?


സ്ത്രീ ഹോർമോണ്‍ ആകയാൽ പുരുഷന്മാർക്ക് എന്തെങ്കിലും തകരാർ പറ്റുമോയെന്ന് സ്വാഭാവികമായും നിങ്ങൾ ചിന്തിച്ചേക്കാം. സോയാബീനിലടങ്ങിയിരിക്കുന്ന ഐസോ ഫ്ലേവനോയിഡുകളെ മുൻനിർത്തി നടത്തിയ പതിനഞ്ചോളം പഠനങ്ങൾ, ഇവ പുരുഷ ഹോർമോണായ ടെസ്റ്റിസ്റ്റെറോണ്‍ ലെവലിൽ
ഒരുമാറ്റവും വരുത്തുന്നില്ലയെന്നാണു തെളിയിച്ചത്. എന്നാൽ, ചീറ്റപ്പുലികളിൽ നടത്തിയ ഒരു പഠനം, ഈ സസ്യ ഹോർമോണുകൾ അവയുടെ പ്രത്യുത്പാദന ശേഷികുറയ്ക്കുന്നുവെന്നാണ്. അതുകേട്ടു പേടിക്കണ്ട. ചീറ്റപ്പുലി മാംസഭുക്കാണ്. അവയിലെ പ്രവർത്തനമല്ല മിശ്രഭുക്കായ മനുഷ്യനിൽ നടക്കുന്നത്.

ആന്‍റിഓക്സിഡന്‍റുകൾ

ഇത്തരം സസ്യഭക്ഷണങ്ങളിലെല്ലാം കൂടിയ അളവിൽ ആന്‍റിഓക്സിഡന്‍റുകൾ അടങ്ങിയിരിക്കുന്നതിനാൽ പ്രായാധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന നാശത്തിന്‍റെ വേഗം കുറയ്ക്കാനും ഇത്തരം സസ്യഭക്ഷണത്തിന്‍റെ ഉപയോഗം സഹായിക്കും. സോയ എണ്ണയും ഫ്ലാക്സ് സീഡ് ഓയിലും,എള്ളെണ്ണയുമെല്ലാം ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്. വിശ്വസ്തമായ ബ്രാൻഡുകൾ , ഓർഗാനിക് ബ്രാന്‍ഡുകൾ ഉപയോഗിക്കുക.

 

ഡോ: റ്റി.ജി. മനോജ് കുമാർ,
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

മനുഷ്യരെ രണ്ടാംതരം പൗരന്മാരാക്കുന്ന വണ്ടിച്ചെക്കുകൾ ഇന്നല്ലെങ്കിൽ നാളെ മാറിയേ തീരൂ.
അവയവദാന ദിനത്തിൽ നിഷ ജോസ് കെ. മാണി ഉറച്ചു പറയുന്നു
വല വീശാൻ ഇറങ്ങിയ ആളെ കാണാതായി
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up