ADVERTISEMENT

Close
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

29-08-2026

ഹിന്ദുത്വയുണ്ട്, പള്ളിയിൽ പോകുന്നവർ സൂക്ഷിക്കണം!

Editorial

28-08-2026

നേപ്പാൾ മുങ്ങുമ്പോൾ ഇന്ത്യയും പിടയുന്നു

Editorial

26-08-2026

ഓണവും ഓർമിപ്പിക്കുന്നു നമ്മളൊന്നാണ്

Editorial

25-08-2026

'ക്രൈസ്റ്റി'ലെ സമരം വിദ്യാഭ്യാസക്കവർച്ച

Editorial

24-08-2026

പാലക്കാട് ഡിവിഷൻ വെട്ട്: കേരളവും അമേരിക്കയിലല്ല

Editorial

22-08-2026

സ്വർണത്തേക്കാൾ വിലയുള്ള സത്യം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Ernakulam

ഞവര നെൽകൃഷി വിളവെടുപ്പ്

കൂത്താട്ടുകുളം: തിരുമാറാടി കൃഷിഭവന്‍റെ കീഴിൽ കാക്കൂർ വല്ല്യമ്പള്ളി പാടശേഖരത്തിൽ കറുത്ത ഞവര നെൽകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ജോൺസൺ കെ. വർഗീസ് കറ്റ കൊയ്ത് ഉദ്ഘാടനം ചെയ്തു. കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ പ്രസീദ് നമ്പൂതിരിപ്പാടിന്‍റെ ഉടമസ്ഥതയിലുള്ള പാടത്ത് അശോക് പി. തോമസ് അമ്മകുളത്തിലാണ് കൃഷി ഇറക്കിയത്. ഏറെ ഔഷധഗുണങ്ങളുള്ള ഞവര നെല്ലിന്‍റെ 400 കിലോഗ്രാം വിത്ത് അശോകന്‍റെ ധാന്യ ശേഖരത്തിലുണ്ട്.

പഞ്ചായത്തിന്‍റെ സഹായത്തോടെ 700 ട്രേ കിട്ടിയാൽ അടുത്ത കൃഷിക്ക് വല്ല്യമ്പിള്ളി പാടശേഖരം മുഴുവൻ ഞവരകൃഷി ചെയ്യാൻ കഴിയുമെന്ന് അശോകൻ പറഞ്ഞു. ഞവര നെല്ലിൽ നിന്നും ലഭിക്കുന്ന അരി ഉപയോഗിച്ച് മൂല്യ വർധിത ഉല്പന്നങ്ങൾ നിർമിച്ച് വിപണനം ചെയ്യാൻ ഉദ്ദേശിക്കുന്നതായും അശോകൻ പറഞ്ഞു. കൃഷിക്ക് വേണ്ട പ്രോത്സാഹങ്ങൾ നൽകാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും കൃഷി ഓഫീസർ സി.ഡി. സന്തോഷും ഉറപ്പ് നൽകി.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റൈസി റ്റോമിച്ചൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത ബേബി, മെമ്പർമാരായ ബിനോയ് കള്ളാട്ടുകുഴി, എം.സി. അജി, അനിത ജേക്കബ്, കെ.എസ്. മായ, ലിസി രാജൻ, ബിജി ജോസ്, കൃഷി അസിസ്റ്റന്‍റ് ഓഫീസർ സി.വി. ബിനോയ്, റോബിൻ പൗലോസ് എന്നിവർ പ്രസംഗിച്ചു.

Thiruvananthapuram

തലസ്ഥാനത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്ര, ഉപരാഷ്ട്രപതിയുടെ സന്ദർശനം എന്നിവ പ്രമാണിച്ച് നഗരത്തിൽ ഇന്നും നാളെയുമായി ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് ക്രമീകരണങ്ങളും ഏർപ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മുതൽ കവടിയാർ - വെള്ളയമ്പലം - മ്യൂസിയം - എൽഎംഎസ് - സ്റ്റാച്യു - ഓവർബ്രിഡ്ജ് - പഴവങ്ങാടി - കിഴക്കേകോട്ട - വെട്ടിമുറിച്ചകോട്ട - മിത്രാനന്ദപുരം - പടിഞ്ഞാറേക്കോട്ട - ഈഞ്ചയ്ക്കൽ - കല്ലുമ്മൂട് വരെയുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ രാവിലെ അഞ്ച് മുതൽ ഒന്പതു വരെയും ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുംമുഖം ഭാഗത്തുനിന്ന് ചാക്കയിലേക്കും, ചാക്കയിൽ നിന്ന് ആശാൻ സ്ക്വയർ - ലോക്ഭവൻ ഭാഗത്തേക്കും വാഹനഗതാഗതം നിരോധിച്ചു.

എംസി റോഡിൽ നിന്നും തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വലിയ വാഹനങ്ങൾ മണ്ണന്തല നിന്നും തിരിഞ്ഞ് കടപ്പനകുന്ന്-പേരൂർക്കട-പൈപ്പിൻമൂട്-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്എംസി-വഴുതക്കാട്-തൈക്കാട് വഴിയും, ചെറിയ വാഹനങ്ങൾ പരുത്തിപ്പാറ-മുട്ടട-അമ്പലമുക്ക്-ഊളമ്പാറ-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി-വഴുതക്കാട്-തൈക്കാട് വഴിയും പോകേണ്ടതാണ്.

കഴക്കൂട്ടം ഭാഗത്തു നിന്നും കിഴക്കേക്കോട്ട-തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വാഹനങ്ങൾ കഴക്കൂട്ടം ഫ്ലൈഓവർ-മുക്കോലക്കൽ-കുഴിവിള-ചാക്ക ഫ്ലൈ ഓവർ-ഈഞ്ചക്കൽ-കൊത്തളം-സുഭാഷ് നഗർ-അട്ടക്കുളങ്ങര-കിള്ളിപ്പാലം വഴി പോകേണ്ടതാണ്. പട്ടം ഭാഗത്തു നിന്നും തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വാഹനങ്ങൾ പട്ടം-മരപ്പാലം-കവടിയാർ-ഗോൾഫ്ലിങ്ക്സ്-പൈപ്പിൻമൂട്-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി-തൈക്കാട് വഴിയും പോകേണ്ടതാണ്.

പേരൂർക്കട ഭാഗത്തു നിന്നും തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വാഹനങ്ങൾ പേരൂർക്കട-പൈപ്പിൻമൂട്-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി-വഴുതക്കാട്-തൈക്കാട് വഴിയോ, പേരൂർക്കട-പൈപ്പിൻമൂട്-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-ജഗതി-മേട്ടുക്കട വഴിയോ പോകേണ്ടതാണ്.

പേട്ട ഭാഗത്തു നിന്നും തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ പാറ്റൂർ-വഞ്ചിയൂർ-ഉപ്പിടാംമൂട്-തകരപറമ്പ് ഫ്ലൈഓവർ-കിള്ളിപ്പാലം വഴി പോകേണ്ടതാണ്. തിരുവല്ലം ഭാഗത്തു നിന്നും തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ അട്ടക്കുളങ്ങര-കിള്ളിപ്പാലം-ചുരക്കാട്ടുപാളയം വഴി പോകേണ്ടതാണ്.
കിഴക്കേകോട്ടയിൽ നിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ടതും തിരിച്ച് പോകേണ്ടതുമായ വാഹനങ്ങൾ അട്ടക്കുളങ്ങര-ഈഞ്ചക്കൽ-ചാക്ക വഴി പോകേണ്ടതാണ്.

കിഴക്കേകോട്ടയിൽ നിന്നും തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേണ്ടതും തിരിച്ച് പോകേണ്ടതുമായ വാഹനങ്ങൾ അട്ടക്കുളങ്ങര-കിള്ളിപ്പാലം വഴി പോകേണ്ടതാണ്. ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ മുതൽ കല്ലുമ്മൂട് വരെയുള്ള റൂട്ടിലും, വെള്ളയമ്പലം - വഴുതക്കാട് - തൈക്കാട്, റ്റി റ്റി സി - ദേവസ്വം ബോർഡ് - നന്തൻകോട്, ബേക്കറി ജങ്ഷൻ - ആശാൻ സ്ക്വയർ - പി എം ജി , തമ്പാനൂർ - കിള്ളിപ്പാലം - അട്ടക്കുളങ്ങര, ആയുർവേദ കോളേജ് - പാറ്റൂർ റോഡുകളിലും പൂർണമായും പാർക്കിംഗ് നിരോധിച്ചു.

 ലോക്ഭവൻ പരിധിയിൽ ഡ്രോൺ നിരോധനം

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍റെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് ലോക്ഭവന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വ്യോമമേഖല റെഡ് സോൺ ആയി പ്രഖ്യാപിച്ചു. ഈ പ്രദേശത്ത് ഡ്രോണുകളോ മറ്റ് വ്യോമ ഉപകരണങ്ങളോ പറത്തുന്നത് പൂർണമായും നിരോധിച്ചിട്ടുള്ളതായി സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ. ബി. കൃഷ്ണ അറിയിച്ചു.

Kollam

ഏരൂരിൽ ഒറ്റ രാത്രിയിൽ മൂന്നു വീടുകളിൽ കവർച്ച

അഞ്ചല്‍ : അഞ്ചല്‍ ഏരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലായി കഴിഞ്ഞ ദിവസം മൂന്നുവീടുകളില്‍ മോഷണം നടന്നു. ഏരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആലഞ്ചേരി വടക്കേവീട്ടില്‍ ജേക്കബ് ചാക്കോ തൊട്ടടുത്ത് അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുന്നലയത്ത് ജോണ്‍സണ്‍ വില്ലയില്‍ എബി, മുതലാറ്റ് ഇമ്മാവൂസ് വില്ലയില്‍ തങ്കച്ചന്‍ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.

മൂന്നു വീടുകളിലേയും മുന്‍വശത്തെ കതക് കുത്തിപ്പൊളിച്ച് അകത്ത് കയറിയ മോഷ്‌ടാക്കള്‍ വീടുകളിലെ മുഴുവന്‍ അലമാരകളും മേശകളും ഉള്‍പ്പെടെ കുത്തിപ്പൊളിച്ചു. വസ്ത്രങ്ങളും രേഖകളും അവശ്യസാധനങ്ങള്‍ ഉള്‍പ്പടെയുള്ളവയെല്ലാം നശിപ്പിക്കുകയും വാരിവലിച്ചിടുകയും ചെയ്തു.

ജേക്കബ് ചാക്കോയുടെ വീട്ടില്‍ കയറിയ മോഷ്‌ടാക്കള്‍ കിടപ്പുമുറിയില്‍ മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന നാലുഗ്രാം തൂക്കം വരുന്ന സ്വര്‍ണ കമ്മല്‍, 5000 രൂപ എന്നിവയും സിസിടിവിയുടെ ഡിവിആറും മോഷ്‌ടിച്ചു കടത്തി. വേളാങ്കണ്ണിയില്‍ പോയി മടങ്ങിവന്ന് കതക് തുറക്കാന്‍ ശ്രമിക്കവേയാണ് ജേക്കബ് ചാക്കോ കവര്‍ച്ചാ വിവരം അറിയുന്നത്.

തൊട്ടടുത്ത എബിയുടെ വീട്ടിലും കതക് പൊളിച്ച് ഉള്ളില്‍ കടന്നെങ്കിലും കാര്യമായി ഒന്നും നഷ്്‌ടമായിട്ടില്ല.

തങ്കച്ചന്‍റെ വീട്ടിലെ മുഴുവന്‍ അലാമരകളും പെട്ടികളും ഉള്‍പ്പെടെ പൊളിച്ച് പരിശോധന നടത്തിയെങ്കിലും അവിടെ നിന്ന് കാര്യമായി ഒന്നും നഷ്‌ടമായിട്ടില്ല.
കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നോട്ടുകളും സ്‌പ്രേ വിദേശമദ്യം എന്നിവയും മോഷ്ടിച്ചു. വിശദമായ പരിശോധനയില്‍ മാത്രമേ കൂടുതലായി എന്തെങ്കിലും നഷ്‌ടമായിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയൂവെന്ന് തങ്കച്ചന്‍ പറഞ്ഞു.

മോഷണം നടന്ന സമയം മൂന്നുവീടുകളിലും ആളുണ്ടായിരുന്നില്ല. അതിനാല്‍ കൃത്യമായ നിരീക്ഷണത്തിന് ശേഷമാകാം കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് അനുമാനം.

പ്രദേശവാസികളില്‍ ആരുടെയെങ്കിലും സഹായം മോഷ്‌ടാക്കള്‍ക്ക് ലഭിച്ചോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മോഷ്‌ടാക്കളുടേതെന്ന് കരുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ ഇടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. അടുത്തിടെ ജയിലില്‍ നിന്നിറങ്ങിയ മോഷ്‌ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

എന്നാല്‍ നിരവധി വീടുകളില്‍ മോഷണം നടന്നതോടെ ജനങ്ങള്‍ ആശങ്കയിലാണെന്നും പോലീസ് പെട്രോളിംഗ് കൂടുതല്‍ കാര്യക്ഷമമാക്കി പ്രതികളെ പിടികൂടുകയും ജനങ്ങളുടെ ആശങ്ക അകറ്റുകയും വേണമെന്ന് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് ആര്‍.രാജീവ് ആവശ്യപ്പെട്ടു.

 

Pathanamthitta

ആറന്മുളയുടെ പൊന്നോണം ഇന്ന് ;

ആറന്മുള: ആറന്മുള ദേശത്തിന്‍റെ പൊന്നോണം ഇന്ന്. ഉത്തൃട്ടാതി ജലമേള ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് പമ്പാനദിയുടെ ആറന്മുള നെട്ടായത്തില്‍ നടക്കും. ചിങ്ങ മാസത്തിലെ ഉത്തൃട്ടാതി നാളിലെ ജലോത്സവത്തോടെയാണ് പന്പയുടെ കരകളിൽ ഓണം നാളുകൾക്ക് പരിസമാപ്തിയാകുന്നത്.

ഉച്ചകഴിഞ്ഞ് 1.30ന് പള്ളിയോടങ്ങളുടെ ജലഘോഷയാത്ര ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്പതിന് പാര്‍ത്ഥസാരഥി ക്ഷേത്രമതിലകത്തെ ശ്രീകോവിലില്‍ നിന്നും കൊളുത്തിയ ഭദ്രദീപം ആചാര അനുഷ്‌ടാനങ്ങളോടെ സത്രപവലിയനില്‍ കൊണ്ടുവരും. തുടര്‍ന്ന് പരമ്പരാഗതരീതിയില്‍ ഭദ്രദീപം പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ സൂക്ഷിക്കും.

10ന് ജില്ലാ കളക്‌ടര്‍ എ. നിസാമുദ്ദീൻ പതാക ഉയര്‍ത്തുന്നതോടുകൂടി വള്ളംകളിയുടെ പ്രാരംഭചടങ്ങുകള്‍ക്ക് തുടക്കമാകും. ഉച്ചകഴിഞ്ഞ് ഒന്നിന് പള്ളിയോടങ്ങള്‍ പാർഥസാരഥി ക്ഷേത്രക്കടവില്‍ എത്തി ചന്ദനവും പൂമാലയും സ്വീകരിച്ച് സത്രക്കടവിലും ജവാൻ കടവിലുമായി അണിനിരക്കും.

ഉപരാഷ്‌ട്രപതി പങ്കെടുക്കുന്നതിനാൽ ശക്തമായ സുരക്ഷയാണ് ആറന്മുളയിലേക്കുള്ള വഴികളിലും ഇരു കരകളിലും ഏർപ്പെടുത്തിയിരിക്കുന്നത്. സത്രം കോന്പൗണ്ടിലേക്ക് വിശിഷ്‌ടാതിഥികൾ ഒഴികെ ആരെയും പ്രവേശിപ്പിക്കില്ല.
മൂന്നിന് മന്ത്രി മോൻസ് ജോസഫ് മത്സരവള്ളംകളി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ രമേശ് ചെന്നിത്തല, റോജി എം. ജോൺ, ആന്‍റോ ആന്‍റണി എംപി, അബിൻ വർക്കി എംഎൽഎ എന്നിവർ ഉപരാഷ്ട്രപതിക്കൊപ്പം വേദിയിൽ ഉണ്ടാകും. എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ എന്നിവരും ആശംസകൾ അർപ്പിക്കും.

51 പള്ളിയോടങ്ങൾ പങ്കെടുക്കും

51 പള്ളിയോടങ്ങളാണ് ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും പങ്കെടുക്കുന്നത്. എ ബാച്ചിൽപെട്ട 35 പള്ളിയോടങ്ങളും ബി ബാച്ചിൽപെട്ട 16 പള്ളിയോടങ്ങളും പങ്കെടുക്കും. ബി ബാച്ചിലെ റാന്നി പള്ളിയോടമാണ് ഇത്തവണത്തെ ജലോത്സവത്തിൽ പങ്കെടുക്കാത്തത്.

ബി ഗ്രൂപ്പിലെ ആദ്യ ഗ്രൂപ്പ് തിരുവോണത്തോണിക്ക് അകന്പടിയായി ക്ഷേത്രക്കടവില്‍ നിന്നും താഴേക്ക് ഘോഷയാത്രയായി വന്ന് മറ്റുള്ള പള്ളിയോടങ്ങള്‍ക്കൊപ്പം സ്റ്റാര്‍ട്ടിംഗ് പോയിന്‍റിലേക്ക് നീങ്ങും. പരന്പരാഗത ആചാരം നിലനിർത്തി തിരുവോണത്തോണിക്ക് അകന്പടിയായാണ് ആദ്യ ഗ്രൂപ്പ് പള്ളിയോടങ്ങൾ നീങ്ങുക. എ ബാച്ച് പള്ളിയോടങ്ങൾ ഒന്പത് ഗ്രൂപ്പുകളായും ബി ബാച്ച് പള്ളിയോടങ്ങൾ നാല് ഗ്രൂപ്പുകളായും തിരിഞ്ഞാണ് ജലഘോഷയത്രയിലും മത്സര വള്ളംകളിയിലും പങ്കെടുക്കുന്നത്.

ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ചാണ് സ്റ്റാര്‍ട്ടിംഗും ഫിനിഷിംഗും ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴ നെഹ്റു ട്രോഫിയിലെ മത്സരഫലം തീരുമാനിക്കുന്ന അതേ സംവിധാനമാണ് ഇക്കുറി ആറന്മുളയിലും ഏർപ്പെടുത്തിയിട്ടുള്ളത്.

Idukki

പാലരുവിയായ് ഞണ്ടിറുക്കി വെള്ളച്ചാട്ടം, ദൃശ്യചാരുതയായ് മലനിരകള്‍

വെള്ളിയാമറ്റം: നയനമനോഹരമായ വെള്ളച്ചാട്ടവും മലനിരകളുടെ ദൃശ്യചാരുതയും ഒത്തിണങ്ങിയ വെള്ളിയാമറ്റം പഞ്ചായത്തിന് ടൂറിസം രംഗത്ത് അനന്തസാധ്യതയാണുള്ളത്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തിരിച്ചടിയാകുന്നു.

പഞ്ചായത്തും വിനോദസഞ്ചാര വകുപ്പും കൈകോര്‍ത്താല്‍ ഇവിടത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അനേകരെ അകര്‍ഷിക്കുന്ന കേന്ദ്രങ്ങളായി മാറ്റാനാകും. പഞ്ചായത്തിലെ നെല്ലിക്കാമല, മുതിയാമല, ഇരുകല്ലുംപാറ, പതിക്കമല, കക്കാട്ടുഗുഹ, പറവക്കയം, ഞണ്ടിറുക്കി വെള്ളച്ചാട്ടം എന്നിവയെല്ലാം പ്രകൃതിരമണീയമായ കാഴ്ചകളാണ്.

ഞണ്ടിറുക്കിയില്‍ മാത്രം സംരക്ഷണവേലിയും വെള്ളച്ചാട്ടത്തിന് മുകളില്‍ വരെ എത്താന്‍ നടകളും നിര്‍മിച്ചിട്ടുണ്ട്. മഴക്കാലത്ത് മാത്രമാണ് വെള്ളച്ചാട്ടത്തിന്‍റെ മനോ ഹാരിത നന്നായി ആസ്വദിക്കാനാകുന്നത്. ഇവിടെ മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിച്ചാല്‍ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തും.

ഞണ്ടിറുക്കി വെള്ളച്ചാട്ടം

മലയുടെ മുകളില്‍നിന്നു സൗന്ദര്യത്തിന്‍റെ നിറവായി താഴേക്ക് ഒഴുകിയിറങ്ങുന്ന ഞണ്ടിറുക്കി വെള്ളച്ചാട്ടം ആരുടെയും മനം കവരും. പാലരുവിയായ് താഴേക്ക് പതിക്കുന്ന ജലപ്രവാഹം കാണാന്‍ നിരവധിപ്പേര്‍ എത്തുന്നുണ്ട്.
ചെപ്പുകുളം മലനിരകളില്‍നിന്ന് ഉത്ഭവിച്ച് പൂമാല, മേത്തൊട്ടി വനമേഖലയിലെ പാറക്കെട്ടുകളിലൂടെ ഞണ്ടുകള്‍ ഇഴഞ്ഞുനീങ്ങുന്നതുപോലെ ചെരിഞ്ഞ് ഒഴുകുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. 200 അടിയില്‍കൂടുതല്‍ ഉയരത്തില്‍നിന്നു താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം സംസ്ഥാനത്തെ ഉയരമുള്ള വെള്ളച്ചാട്ടങ്ങളിലൊന്നാണ്.

തൂവൽ വെള്ളച്ചാട്ടം

നെടുങ്കണ്ടം: പ്രകൃതിയുടെ പച്ചപ്പും കുത്തിയൊഴുകുന്ന വെള്ളത്തിന്‍റെ സംഗീതവും ഒത്തുചേരുന്ന തൂവൽ വെള്ളച്ചാട്ടം സഞ്ചാരികളുടെ മനസുകവരുന്ന കാഴ്ചയായി മാറുന്നു. ഇടുക്കിയുടെ മലനിരകളുടെ പശ്ചാത്തലത്തിൽ വെള്ളച്ചാട്ടം തൂവൽപോലെ താഴേക്ക് പതിക്കുന്ന കാഴ്ചയാണ് ഇവിടത്തെ പ്രധാന ആകർഷണം. മഴക്കാലത്ത് നീരൊഴുക്ക് ശക്തമാകുന്നതോടെ തൂവൽ വെള്ളച്ചാട്ടത്തിന്‍റെ സൗന്ദര്യം ഇരട്ടിയാകും. പാറക്കെട്ടുകൾക്കിടയിലൂടെ വെള്ളം കുത്തിയൊഴുകി താഴേക്ക് പതിക്കുന്നതും ചുറ്റുമുള്ള പച്ചപ്പും മഞ്ഞുമൂടിയ മലനിരകളും ചേർന്ന് മനോഹരമായ പ്രകൃതിദൃശ്യമാണ് ഒരുക്കുന്നത്.

വെള്ളച്ചാട്ടം മുകളിൽനിന്ന് ആസ്വദിക്കാനാകുന്നതും ഇവിടത്തെ പ്രത്യേകതയാണ്. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് തൂവലിൽ എത്തുന്നത്. എന്നാൽ, പ്രകൃതിയുടെ ഈ മനോഹാരിതയ്ക്കൊപ്പം അപകടസാധ്യതയും നിലനിൽക്കുന്ന പ്രദേശമാണിത്. അതിനാൽ സുരക്ഷാ നിർദേശങ്ങൾ പാലിച്ച് അകലെനിന്ന് കാഴ്ച ആസ്വദിക്കണമെന്ന മുന്നറിയിപ്പ് അധികൃതരും നാട്ടുകാരും നൽകുന്നത്.

മനോഹാരിതയ്ക്കൊപ്പം മരണച്ചുഴി

കാഴ്ചയിൽ അതിമനോഹരമായ തൂവൽ വെള്ളച്ചാട്ടം അപകടങ്ങളുടെ കാര്യത്തിലും ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ തൂവലരുവിയുടെ ആഴങ്ങളിൽ 12 പേർ മരിച്ചതായി ഫയർഫോഴ്സ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വെള്ളച്ചാട്ടത്തിന് താഴെയുള്ള ഭാഗങ്ങളിൽ ആഴമേറിയ കയങ്ങളും വഴുക്കലുള്ള പാറകളും അപകടഭീഷണി ഉയർത്തുന്നു. പ്രത്യേകിച്ച് കുത്തൊഴുക്കുള്ള സമയത്ത് അരുവി മുറിച്ചുകടക്കാനുള്ള ശ്രമങ്ങളാണ് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നത്. വെള്ളച്ചാട്ടത്തിന്‍റെ താഴ്ഭാഗത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടെങ്കിലും മുന്നറിയിപ്പുകൾ അവഗണിച്ച് സഞ്ചാരികൾ അപകടമേഖലയിലേക്ക് എത്തുന്നതായി റിപ്പോർട്ടുകളുണ്ട്.

2023 ഓഗസ്റ്റിൽ തൂവൽ വെള്ളച്ചാട്ടത്തിന് സമീപം രണ്ടു വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. 2025 ജൂണിൽ തൂവൽ വെള്ളച്ചാട്ടത്തിൽ ഫോട്ടോ എടുക്കുന്നതിനിടെ തമിഴ്നാട്ടിൽനിന്നെത്തിയ സഞ്ചാരി വഴുതി വെള്ളത്തിലേക്ക് വീണെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടു. ആഴമേറിയ കയങ്ങളും വഴുക്കലുള്ള പാറകളും ഉൾപ്പെടുന്ന പ്രദേശമായതിനാൽ അതീവ ജാഗ്രത വേണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

ഇരുകല്ലുംപാറ

വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അതിമനോഹരമായ വ്യൂ പോയിന്‍റാണ് ഇരുകല്ലുംപാറ. വലിയ രണ്ടു പാറക്കെട്ടുകള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഇതിന് ഇരുകല്ലുംപാറ എന്ന പേര് ലഭിച്ചത്. പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് പറ്റിയ ഇടമാണിത്. ഇവിടെ നിന്നാല്‍ മൂലമറ്റം, തൊടുപുഴ പ്രദേശങ്ങളുടെ വിദൂരകാഴ്ചയുണ്ട്. സദാ മഞ്ഞുമൂടിയ മലയാണ് ഇവിടം. സംരക്ഷണവേലി ഇവിടെയില്ല.അതിനാല്‍ അപകടസാധ്യതയേറെയാണ്.

പന്നിമറ്റത്തുനിന്ന് ഇവിടേക്ക് സാഹസികയാത്രയ്ക്കു പറ്റിയ റോഡുണ്ട്. എന്നാല്‍ പ്രധാന വഴി കലയന്താനിയില്‍നിന്നാരംഭിച്ച് പതിക്കമല വഴി ചെപ്പുകുളത്തെത്തിയ ശേഷം ഇരുകല്ലുംപാറയിലെത്താം. ഈ റോഡിന്‍റെ ഏതാനും ഭാഗം ജില്ലാ പഞ്ചായത്ത് ടാറിംഗ് നടത്തിയെങ്കിലും മൂന്നു കിലോമീറ്റര്‍ ദൂരം ഇനിയും ടാറിംഗ് പൂര്‍ത്തിയാക്കാനുണ്ട്.

നെല്ലിക്കാമല

നെല്ലിക്കാമലയും മുതിയാമലയും സംഗമിക്കുന്ന മലനിരകളാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ മറ്റൊരു ആകര്‍ഷണം. മലയുടെ ഉച്ചിയിലെത്തിയാല്‍ പുല്‍മേട് എക്കോ പോയിന്‍റ്, വള്ളപ്പാറ, മുതിയാമല, മുത്തിപ്പാറ, കുരിശുമല, തോട്ടാട്ട് ഗുഹാസമുച്ചയം, പുരാതന സിഎസ്‌ഐ പള്ളി, മൂലമറ്റം, മലങ്കര ജലാശയം, ഇലവീഴാപൂഞ്ചിറ എന്നിവയുടെ ദൃശ്യഭംഗി ആസ്വദിക്കാം. പാറക്കെട്ടുകളും ഗുഹകളും പുരാതന ആരാധനാലയങ്ങളും ഉള്‍പ്പടെ കാഴ്ചകളുടെ നീണ്ട നിര ഇവിടെയുണ്ട്.

കക്കാട്ടു ഗുഹ

ചരിത്രമുറങ്ങുന്ന കക്കാട്ടു ഗുഹ തൊടുപുഴ-പുളിയന്‍മല റേഡില്‍ കരിപ്പിലങ്ങാടാണുള്ളത്. ഇതിനടുത്തുവരെ പഞ്ചായത്ത് റോഡുണ്ട്. ഇനി ഗുഹയ്ക്കടുത്തുവരെ എത്താന്‍ നടകള്‍ നിര്‍മിക്കണം. എങ്കിലേ ഇവിടേക്ക് സഞ്ചാരികള്‍ക്ക് എത്താനാകൂ. പറവക്കായവും കിഴക്കന്‍മല ക്ഷേത്രവും ഇതിനു സമീപമാണ് സ്ഥിതിചെയ്യുന്നത്.

മാസ്റ്റര്‍ പ്ലാന്‍ വേണം

പഞ്ചായത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി ടൂറിസം മാസ്റ്റർപ്ലാന്‍ തയാറാക്കിയാല്‍ ടൂറിസം വികസനത്തിന് ഏറെ സാധ്യതയാണുള്ളത്. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാകും.
പഞ്ചായത്തും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് സഹകരിച്ചാലും ടൂറിസം വികസനപദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ കഴിയും. ജില്ലയിലെ അറിയപ്പെടുന്ന ടൂറിസം ഹബ്ബായി ഈ പ്രദേശത്തെ മാറ്റാന്‍ കഴിയും.

Alappuzha

കോൺഗ്രസുകാർ എന്തിനാണ് മുഖ്യമന്ത്രിയെ വഴിതടഞ്ഞതെന്ന് മനസിലായില്ലെന്ന് ജി. സുധാകരൻ

അമ്പലപ്പുഴ: കോൺഗ്രസുകാർ എന്തിനാണ് മുഖ്യമന്ത്രിയെ വഴിതടഞ്ഞതെന്ന് മനസിലായില്ലെന്ന് ജി. സുധാകരൻ എംഎൽഎ. അതൊന്നും ചെയ്യാൻ പാടില്ല. അത് തെറ്റായ കാര്യമാണ്. തെറ്റായ സന്ദേശമാണ്. റിവേഴ്സ് ഗിയറിൽ പോകുന്ന രാഷ്ട്രീയം നമ്മൾ ആരും അംഗീകരിക്കരുതെന്നും ജി. സുധാകരൻ പറഞ്ഞു. വളഞ്ഞവഴിയിൽ പ്രതീക്ഷാ റസിഡന്‍റ്സ് ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായി രുന്നു അദ്ദേഹം.


ഭരണം ഒരു നിമിഷം പോലും സ്റ്റോപ്പ് ആകാതെ അവിരാമമായിട്ട് ഉരുണ്ടുകൊണ്ടേയിരിക്കണം. യഥാർഥത്തിൽ 2016- 2021ലാണ് ഏറ്റവും കൂടുതൽ വികസനം നടന്നത്. ആ അഞ്ചു വർഷം നടന്ന വികസനങ്ങൾക്ക് തുല്യമായി കേരളത്തിൽ ഒരിക്കലും വികസനം ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവാനും പോകുന്നില്ല. കാരണം അതിന് ഒരുപാട് ജോലി ചെയ്യേണ്ടതായിട്ടുണ്ട്.

കോൺട്രാക്ടർമാരും എൻജിനിയറും നാട്ടുപ്രമാണിയും കൂടെ വൈകുന്നേരം റസ്റ്റ് ഹൗസുകളിൽ കൂടിയിരുന്ന് വെള്ളം അടിക്കുന്ന പരിപാടി പണ്ടുണ്ടായിരുന്നു. അത് ഇപ്പോഴില്ലെന്നും സുധാകരൻ പറഞ്ഞു.

Kottayam

ബലിപീഠ നവീകരണ ശിലാസ്ഥാപനം ഇന്ന്

Aഅയ്മനം: കല്ലുങ്കത്ര മർത്തമറിയം സിംഹാസന പള്ളിയുടെ അങ്കണത്തിൽ 19ാം നൂറ്റാണ്ടിന്‍റെ അവസാനം 1897ൽ പരുമല തിരുമേനി സ്ഥാപിച്ച് വിശുദ്ധ കൂർബാന അർപ്പിച്ച ബലിപീഠം, അതിന്‍റെ പൗരാണികതയും വിശുദ്ധിയും ഒട്ടും തന്നെ ചോർന്നു പോകാതെ നവീകരിക്കുന്നു. ഇടവക മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ തി മോത്തിയോസ് ഇന്ന് രാവിലെ പത്തിന് വിശുദ്ധ കുർബാനയ്ക്ക് ശേഷം പുനർ നിർമാണത്തിന്‍റെ ശിലാസ്ഥാപനം നടത്തും.

ധ്യാന നിലയമായാണ് പുതുക്കി നിർമിക്കുന്നത്. ട്രിനിറ്റി ഫണ്ട്സ് സിഇഒ രഞ്ജിത് പന്നയ്ക്കലും കുടുംബവുമാണ് പുനർനിർമാണത്തിന്‍റെ ചെലവ് വഹിക്കുന്നത്. പരുമല തിരുമേനി സ്ഥാപിച്ച ഈ ദേവാലയത്തിന്‍റെ ഒരു ഭാഗം കാലപ്പഴക്കത്താൽ പൊളിഞ്ഞു പോയിരുന്നു. എന്നാൽ ബലിപീഠം ഉൾക്കൊള്ളുന്ന മദ്ബഹയുടെ ഭാഗം, ഇന്നും ചരിത്ര സാക്ഷിയായി നിലകൊള്ളുന്നു.

1876ൽ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ട തിരുമേനി അനേകം പള്ളിക്കൂടങ്ങളും ഇത്തരം ദൈവാലയങ്ങളും സ്ഥാപിച്ചെങ്കിലും ഇന്നും നിലനിൽക്കുന്ന ബലിപീഠം ഇതു മാത്രമാണെന്ന് വികാരി ഫാ. ജോസി ഏബ്രഹാം അട്ടച്ചിറ പറഞ്ഞു. യോഹന്നാൻ ശ്ലീഹായുടെ നാമത്തിലാണ് ഈ ബലിപീഠം സ്ഥാപിച്ചിരിക്കുന്നത്. പരിശുദ്ധ പരുമല തിരുമേനി ജലമാർഗം കല്ലുങ്കത്ര പള്ളിയിൽ വന്ന് പല തവണ താമസിക്കുകയും കൽപനകൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അദ്ദേഹവും പിന്നീട് യാക്കോബായ സഭയിലെ പല തിരുമേനിമാരും താമസിച്ചിരുന്ന മാളിക ഇപ്പോഴും ചരിത്ര സ്‌മാരകമായി പള്ളി അങ്കണത്തിലുണ്ട്.

Ernakulam

ഞവര നെൽകൃഷി വിളവെടുപ്പ്

കൂത്താട്ടുകുളം: തിരുമാറാടി കൃഷിഭവന്‍റെ കീഴിൽ കാക്കൂർ വല്ല്യമ്പള്ളി പാടശേഖരത്തിൽ കറുത്ത ഞവര നെൽകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ജോൺസൺ കെ. വർഗീസ് കറ്റ കൊയ്ത് ഉദ്ഘാടനം ചെയ്തു. കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ പ്രസീദ് നമ്പൂതിരിപ്പാടിന്‍റെ ഉടമസ്ഥതയിലുള്ള പാടത്ത് അശോക് പി. തോമസ് അമ്മകുളത്തിലാണ് കൃഷി ഇറക്കിയത്. ഏറെ ഔഷധഗുണങ്ങളുള്ള ഞവര നെല്ലിന്‍റെ 400 കിലോഗ്രാം വിത്ത് അശോകന്‍റെ ധാന്യ ശേഖരത്തിലുണ്ട്.

പഞ്ചായത്തിന്‍റെ സഹായത്തോടെ 700 ട്രേ കിട്ടിയാൽ അടുത്ത കൃഷിക്ക് വല്ല്യമ്പിള്ളി പാടശേഖരം മുഴുവൻ ഞവരകൃഷി ചെയ്യാൻ കഴിയുമെന്ന് അശോകൻ പറഞ്ഞു. ഞവര നെല്ലിൽ നിന്നും ലഭിക്കുന്ന അരി ഉപയോഗിച്ച് മൂല്യ വർധിത ഉല്പന്നങ്ങൾ നിർമിച്ച് വിപണനം ചെയ്യാൻ ഉദ്ദേശിക്കുന്നതായും അശോകൻ പറഞ്ഞു. കൃഷിക്ക് വേണ്ട പ്രോത്സാഹങ്ങൾ നൽകാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും കൃഷി ഓഫീസർ സി.ഡി. സന്തോഷും ഉറപ്പ് നൽകി.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റൈസി റ്റോമിച്ചൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത ബേബി, മെമ്പർമാരായ ബിനോയ് കള്ളാട്ടുകുഴി, എം.സി. അജി, അനിത ജേക്കബ്, കെ.എസ്. മായ, ലിസി രാജൻ, ബിജി ജോസ്, കൃഷി അസിസ്റ്റന്‍റ് ഓഫീസർ സി.വി. ബിനോയ്, റോബിൻ പൗലോസ് എന്നിവർ പ്രസംഗിച്ചു.

Thrissur

കൂരിക്കുഴി–പഞ്ഞംപള്ളി റോഡിനോട് അവഗണന

കയ്പമംഗലം: വർഷങ്ങളായി തകർന്നുകിടക്കുന്ന കൂരിക്കുഴി–പഞ്ഞംപള്ളി റോഡിന്‍റെ നവീകരണത്തിൽ അധികൃതർ തുടരുന്ന അവഗണനയ്ക്കെതിരെ കൂരിക്കുഴി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏകദിന നിരാഹാരസമരം ആരംഭിച്ചു. കൂരിക്കുഴി സ്വദേശി ഫഹദാണ് നിരാഹാര സമരം അനുഷ്ഠിക്കുന്നത്.

റോഡ് റീടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. വർഷങ്ങളായി തകർന്നുകിടന്ന റോഡിന്‍റെ ഒരു ഭാഗം കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ടൈൽ വിരിച്ചും ടാറിംഗ് നടത്തിയും ഗതാഗതയോഗ്യമാക്കിയിരുന്നു. മുൻ എംഎൽഎ ഇ.ടി. ടൈസൺ അനുവദിച്ച 67 ലക്ഷം രൂപ വിനിയോഗിച്ചാണ് കൊപ്രക്കളം മുതൽ കൂരിക്കുഴി സലഫി റോഡ് വരെയുള്ള ഭാഗത്തെ പ്രവൃത്തികൾ പൂർത്തീകരിച്ചത്.

എന്നാൽ ഇതിനുശേഷമുള്ള ഭാഗം ഇപ്പോഴും തകർന്ന അവസ്ഥയിലാണ്. കുഴികളും പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളും നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യുന്നത് പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും വാഹനയാത്രക്കാർക്കും ഏറെ ദുരിതമുണ്ടാക്കുന്നുണ്ട്.

റോഡിന്‍റെ ശേഷിക്കുന്ന ഭാഗം നവീകരിക്കുന്നതിനായി 20 24–25 വർഷത്തിൽ മുൻ എംഎൽഎ ഇ.ടി. ടൈസൺ 45 ലക്ഷം രൂപ അനുവദിക്കുകയും പ്രവൃത്തിക്ക് കരാർ നൽകുകയും ചെയ്തിരുന്നു. എന്നാൽ കരാറുകാരൻ ഒരു വർഷത്തിന് ശേഷം പ്രവൃത്തി ആരംഭിക്കാതെ കരാർ റദ്ദാക്കുകയായിരുന്നു. തുടർന്ന് പുതിയ ടെൻഡർ ക്ഷണിച്ചെങ്കിലും പ്രവൃത്തി ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ല.

രണ്ടരവർഷം മുമ്പുള്ള എസ്റ്റിമേറ്റായതിനാലും ടാറിന്‍റെ വില മൂന്നിരട്ടിയിലധികം വർധിച്ചതിനാലുമാണ് കരാർ ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതോടെ ഫണ്ട് റിവൈസ് ചെയ്ത് വീണ്ടും ടെൻഡർ നടപടികളിലേക്ക് പോകേണ്ട സാഹചര്യമാണുള്ളത്.

സാങ്കേതിക തടസങ്ങളും നടപടിക്രമങ്ങളും ചൂണ്ടിക്കാട്ടി റോഡ് നവീകരണം നീണ്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ജനകീയ കൂട്ടായ്മയുടെ നിലപാട്.

റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുകയും ആവശ്യമായ ഫണ്ട് കണ്ടെത്തി എത്രയും വേഗം നവീകരണ പ്രവൃത്തി ആരംഭിക്കുകയും വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
ജനങ്ങളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ജനകീയ കൂട്ടായ്മ അറിയിച്ചു.

Palakkad

ഹരിതസന്ദേശവുമായി ശുചിത്വ മിഷന്‍റെ മാവേലിയാത്ര

പാലക്കാട്: മാലിന്യമുക്തവും ഹരിതാഭവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മാവേലിയാത്ര’ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അബ്ദുൾ ലത്തീഫ് ഫ്ളാഗ് ഓഫ് ചെയ്തു.

ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ജനകീയ പങ്കാളിത്തത്തോടെ ഉറപ്പാക്കുക, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുക, മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ച് സംസ്കരിക്കുക തുടങ്ങിയ സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ആഘോഷങ്ങൾ മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും.

ഹരിതകർമസേനയുടെ സേവനം പ്രയോജനപ്പെടുത്തുക, ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് കൈമാറുക, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കുക തുടങ്ങിയ സന്ദേശങ്ങളും പ്രചരിപ്പിക്കും.

Malappuram

ആര്യാടൻ മുഹമ്മദിന് സ്മാരകം വേണം: മന്ത്രി അനിൽകുമാർ

നിലന്പൂർ: മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന് അദ്ദേഹത്തിന്‍റെ മതേതര രാഷ‌്ട്രീയ നിലപാടുകൾ ഉയർത്തിപിടിക്കുന്ന ഉചിതമായ സ്മാരകം ഉയരണമെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ. സാധാരണക്കാരുടെ ആശാകേന്ദ്രമായിരുന്ന നേതാവായിരുന്നു ആര്യാടൻ.

15 വർഷം എംഎൽഎയായും രണ്ടുതവണ മന്ത്രിസഭയിലും അദ്ദേഹത്തോട് ഒരുമിച്ച് പ്രവർത്തിക്കാനായത് വലിയ അനുഭവമായിരുന്നെന്നും മന്ത്രി പറഞ്ഞു.
ആര്യാടൻ മുഹമ്മദിന്‍റെ നാലാം ചരമവാർഷിക ദിനാചരണത്തെക്കുറിച്ചുള്ള ആലോചനായോഗം നിലന്പൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി എ.പി. അനിൽകുമാർ മുഖ്യരക്ഷാധികാരിയും കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത് എംഎൽഎ, കെ.പി. നൗഷാദലി എംഎൽഎ, വി.ബാബുരാജ്, ആലിപ്പറ്റ ജമീല, ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയ് എംഎൽഎ, പി.ടി. അജയ്മോഹൻ, കെ.പി. അബ്ദുൾ മജീദ് എന്നിവർ രക്ഷാധികാരികളും വി.എ. കരീം ചെയർമാൻ, എ.ഗോപിനാഥ് വർക്കിംഗ് ചെയർമാൻ, പാലോളി മെഹബൂബ് ജനറൽ കണ്‍വീനർ, ബാബു തോപ്പിൽ ട്രഷറർ ആയി 101 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി.

സെപ്തംബർ 25ന് നിലന്പൂരിൽ നടക്കുന്ന ഓർമയിൽ ആര്യാടൻ അനുസ്മരണ സമ്മേളനത്തിൽ ആര്യാടൻ പുരസ്കാരം നൽകും. മുഖ്യമന്ത്രി വി.ഡി. സതീശൻ, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും.

സ്വാഗതസംഘം യോഗത്തിൽ അനുസ്മരണ സമിതി ചെയർമാൻ വി.എ.കരീം അധ്യക്ഷത വഹിച്ചു. ആര്യാടൻ ഷൗക്കത്ത് എംഎൽഎ, വല്ലാഞ്ചിറ ഷൗക്കത്തലി, എം.പി മുഹമ്മദ്, എൻ.എ. കരീം, അഡ്വ. ബാബുമോഹനക്കുറുപ്പ്, വി.സുധാകരൻ, ടി.പി. മുഹമ്മദ്, കെ.സി. കുഞ്ഞിമുഹമ്മദ്, പന്ത്രോളി മുഹമ്മദാലി, പി. രാധാകൃഷ്ണൻ, ഉമ്മർ കുരിക്കൾ, റിയാസ് മുക്കോളി, പദ്മിനി ഗോപിനാഥ്, ബാബു തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Kozhikode

കോഴിക്കോട് നഗരത്തിന്‍റെ വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ക്ലേവ്

സെപ്റ്റംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: നഗരം ഉൾപ്പെടുന്ന കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിന്‍റെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ കാലിക്കട്ട് കോണ്‍ക്ലേവ് സെപ്റ്റംബര്‍ ഒന്നിന് രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറ് വരെ കോഴിക്കോട് ലുലു മാളില്‍ നടക്കും.

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി എ.പി. അനില്‍ കുമാര്‍, മന്ത്രി ടി. സിദ്ദിഖ്, വിവിധ വകുപ്പുകളിലെ ജനപ്രതിനിധികളും രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, വ്യവസായ മേഖലകളിലെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.

പരിപാടിയില്‍ കോഴിക്കോടിന്‍റെ വികസന സാധ്യതകളെ വിവിധ മേഖലകളില്‍ സമഗ്രമായി വിലയിരുത്തുകയും നഗരത്തിന്‍റെ ഭാവി വികസനത്തിനാവശ്യമായ പുതിയ ആശയങ്ങളും പദ്ധതികളും ചര്‍ച്ച ചെയ്യുകയും ചെയ്യുമെന്നും ഫൈസല്‍ ബാബു എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വ്യവസായം, വാണിജ്യം, ഐടി, അടിസ്ഥാന സൗകര്യ വികസനം, നഗരവികസനം, റോഡ് ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, മത്സ്യബന്ധനം, കൃഷി, പരിസ്ഥിതി, യുവജന-കായിക മേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും.ബീച്ച് ഫയര്‍ സ്റ്റേഷന്‍ നഗരത്തിനുള്ളില്‍ നിലനിര്‍ത്തുന്നതിന് അടിയന്തര പ്രാധാന്യത്തോടെ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫയര്‍ സ്റ്റേഷന്‍ പണിയുന്നതിന് 80 സെന്‍റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട്, മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കണം. ആദ്യഘട്ടം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നിലവിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി വിപലീകരിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ദക്ഷിണേന്ത്യയിലെ പ്രധാന മാനസികാരോഗ്യകേന്ദ്രമാക്കി അത് ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Wayanad

പെരുന്തട്ടയില്‍ പുലി പശുക്കിടാവിനെ കൊന്നു

കല്‍പ്പറ്റ: പെരുന്തട്ടയില്‍ ജനവാസ മേഖലയിലിറങ്ങിയപുലി പശുക്കിടാവിനെ കൊന്നു. കാക്കഞ്ചേരി വിജയന്‍ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കിടാവിനെയാണ് പുലി പിടിച്ചത്. ഇന്നെല പുലര്‍ച്ചെയാണ് സംഭവം.

രാവിലെ വീട്ടുകാര്‍ തൊഴുത്തില്‍ എത്തിയപ്പോഴാണ് പശുക്കിടാവ് ചത്തത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തൊഴുത്തിലും പരിസരത്തും പതിഞ്ഞ കാല്‍പ്പാടുകള്‍ പരിശോധിച്ച വനപാലകരാണ് പശുക്കിടാവിനെ ആക്രമിച്ചത് പുലിയാണെന്നു സ്ഥിരീകരിച്ചത്.

പുലി സാന്നിധ്യത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ക്ക് വനം വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. പെരുന്തട്ടയിലും സമീപപ്രദേശങ്ങളിലും അടുത്തകാലത്ത് വന്യമൃഗശല്യം വര്‍ധിച്ചതായി നാട്ടുകാര്‍ പറഞ്ഞു.

ജീവനും സ്വത്തിനും ഭീഷണിയായപുലിയെ കൂടുവച്ച് പിടിക്കണമെന്നും രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കാമറകള്‍ സ്ഥാപിച്ചും പ്രത്യേക വനപാലക സംഘത്തെ നിയോഗിച്ചും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനം അധികൃതര്‍ അറിയിച്ചു.

Kannur

ജോസ്ഗിരിയിലെ ദുരിതബാധിതർക്കായി ഓണാഘോഷം നടത്തി

ജോസ്ഗിരി: തലശേരി തിരുഹൃദയ സന്യാസിനി സമൂഹത്തിന്‍റെ സാമൂഹ്യക്ഷേമ വിഭാഗമായ സേക്രഡ് ഹാർട്ട് വെൽഫെയർ അസോസിയേഷൻ ജോസ്ഗിരിയിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി ഓണാഘോഷവും ധനസഹായ വിതരണവും സംഘടിപ്പിച്ചു. ജോസ്ഗിരി ഇടവക വികാരി ഫാ. ജസ്റ്റിൻ മേപ്രത്ത് ഉദ്ഘാടനം ചെയ്തു. വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ എൽസി ജയിംസ് അധ്യക്ഷത വഹിച്ചു.

ദുരിതബാധിതരായ മുപ്പതോളം കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്യുകയും അവർക്കായി ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിക്കുകയും ചെയ്തു. ഇടവക കോ-ഓർഡിനേറ്റർ സന്തോഷ് പരിയാനിയ്ക്കൽ, ട്രസ്റ്റി അംഗങ്ങളായ തോമസ് പായിക്കാട്ട്, സിസ്റ്റർ റോസ്‌ലിൻ, ഷാജു പാമ്പയ്ക്കമലയിൽ, സണ്ണി ഇളയിടത്ത്, രാജേഷ് ഒരപ്പുഴയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

Kasaragod

കോൺവെന്‍റ് ജംഗ്ഷനിലെ സമരം നിർത്തി

നീലേശ്വരം:കോൺവെന്‍റ് ജംഗ്ഷനിലെ അപകടകരമായ കുഴികൾ നികത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസമായി നിരാഹാര സത്യാഗ്രഹം നടത്തിയ റിട്ട. അധ്യാപകൻ ബാലകൃഷ്ണൻ സമരം അവസാനിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ പി.പി. മുഹമ്മദ് റാഫി നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. 10 ദിവസത്തിനകം കുഴികൾ നികത്തി റോഡ് ഗതാഗതയോഗ്യമാക്കാമെന്ന് കെആർഎഫ്ബി എക്സിക്യുട്ടിവ് എൻജിനിയർ സി.ജെ. കൃഷ്ണൻ, കാസർഗോഡ് ഡിവിഷൻ അസി. എൻജിനിയർ ദിലീപ് എന്നിവർ ഉറപ്പു നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് സമരം നിർത്തിയത്.

നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൺ കെ. സതീശൻ, കൗൺസിലർ കെ.പി. സതീശൻ, ഡോ. എൻ.പി. വിജയൻ, സുരേഷ് പുതിയേടത്ത്, ഒ.വി. രവീന്ദ്രൻ, കെ. രഘു, ഇ. വേണുഗോപാലൻ നായർ എന്നിവർ സംബന്ധിച്ചു

ad

ad

ADVERTISEMENT

ad

ADVERTISEMENT

Editor's Pick

Category Category
ad

ADVERTISEMENT

All

In Memory

All

Obituary

കുഞ്ഞമ്മ

റാന്നി: അത്തിക്കയം പഴനിലത്ത് കുഞ്ഞമ്മ (92) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് കണ്ണംപള്ളി സെന്‍റ് മേരീസ് കത്തോലിക്കാ പള്ളിയില്‍. ഭർത്താവ്: മാത്യു. മക്കള്‍: ജേക്കബ്, തോമസ് മാത്യു (തോമസുകുട്ടി, ദീപിക ലേഖകന്‍, റാന്നി), സൂസന്‍ (വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മരുമക്കള്‍: മോളി നെടിയിടത്ത് (ചിറ്റാര്‍), റാണി പാലത്തിനാല്‍ (ഏന്തയാര്‍), ബൗസ്‌ലി ഈട്ടിക്കല്‍ (കുരുമ്പന്‍മൂഴി, വെച്ചൂച്ചിറ). മൃതദേഹം ഇന്ന് രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും.

ഏലിക്കുട്ടി

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 16-ാം വാർഡ് പൂത്തറവെളിയിൽ (കൊല്ലയിൽ) ഏലിക്കുട്ടി (96) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭവനത്തിൽ ആരംഭിച്ച് മുഹമ്മ സെന്‍റ് ജോർജ് പള്ളിയിൽ. പരേത ചേർത്തല മുട്ടം മുത്തശി വീട് കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.ഒ. വർഗീസ് (റിട്ട. ജലഗതാഗത വകുപ്പ്). മക്കൾ: ജോസഫ്, റോസമ്മ, എൽസമ്മ, മറിയമ്മ, തങ്കച്ചൻ, കുഞ്ഞച്ചൻ, റാണി, ദേവസ്യ. മരുമക്കൾ: മേരിക്കുട്ടി, തങ്കച്ചൻ, ചാക്കോ, മോളി, മേരി, വിൻസന്‍റ്, ബിൻസി, പരേതനായ ജോയിച്ചൻ.

ലക്ഷ്മി അമ്മാൾ

അമ്പലപ്പുഴ: കരൂർ ചെമ്മാടിമഠത്തിൽ പി. ലക്ഷ്മി അമ്മാൾ (97) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ രംഗസ്വാമി. മക്കൾ: പ്രഫ. ആർ. നാരായണസ്വാമി (റിട്ട. കെമിസ്ട്രി പ്രഫസർ, യൂണിവേഴ്സിറ്റി കോളജ് തിരുവനന്തപുരം), ആർ. ശങ്കർ, ആർ. വരദരാജൻ, ആർ. കൃഷ്ണസ്വാമി (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, പൊതുഭരണവകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്), എൽ. ഗീതാമണി. മരുമക്കൾ: പത്മിനി നാരായണസ്വാമി (റിട്ട. എസ്ബിടി, തിരുവനന്തപുരം), വൃന്ദാലക്ഷ്മി (റിട്ട. അധ്യാപിക, എൻഎസ്എസ് പബ്ലിക് സ്‌കൂൾ തിരുവനന്തപുരം), ആർ.ഡി. രാജൻ (റിട്ട. ചീഫ് അക്കൗണ്ടന്‍റ്, അൽറഷീദ് ആൻഡ് കമ്പനി, റിയാദ്).

സിസ്‌റ്റർ റോസരിറ്റ് പടിഞ്ഞാറേമുറിയിൽ എസ്എബിഎസ്

പാലാ: പൈക ആരാധനാ മഠാംഗമായ സിസ്റ്റർ റോസരിറ്റ് പടിഞ്ഞാറേമുറിയിൽ (89) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് നെല്ലിയാനി മഠം ചാപ്പലിലെ ശുശ്രൂഷകൾക്കു ശേഷം നെല്ലിയാനി മഠം വക സെമിത്തേരിയിൽ. മീനച്ചിൽ പടിഞ്ഞാറേമുറിയിൽ കുടുംബാംഗമാണ്. പരേത നെല്ലിയാനി, കടനാട്, വടകര, പൈക, പുതുവേലി, കാഞ്ഞിരമറ്റം, കുറുമണ്ണ്, കുന്നോന്നി, മരങ്ങോലി, കടുത്തുരുത്തി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സിസ്റ്റർ ആനി ജസ്റ്റിൻ എസ്എബിഎസ്, കുട്ടിയമ്മ (വാകക്കാട്), പരേതരായ മാത്യു (അപ്പച്ചൻ), മറിയക്കുട്ടി, കുട്ടിയച്ചൻ.

സിസ്റ്റർ പെർപെത്വാ പുന്നക്കുന്നേൽ എസ്‌സിവി

മാനന്തവാടി/പാലാ : കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്‍റ് വിൻസന്‍റ് ഡി പോൾ (വിൻസൻഷ്യൻ സിസ്റ്റേഴ്സ്) സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ പെർപെത്വാ എസ്‌സിവി (86) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് വിൻസന്‍റ് ഗിരി ജനറലേറ്റ് ചാപ്പലിൽ. വിൻസൻഷ്യൻ സിസ്റ്റേഴ്സിന്‍റെ ഇന്ത്യയിലെ ആദ്യകാല അംഗങ്ങളിൽ ഒരാളാണ് സിസ്റ്റർ പെർപെത്വാ. പരേതരായ പുന്നക്കുന്നേൽ (കുര്യങ്കിൽ) സ്കറിയ - മറിയക്കുട്ടി (ചെറ്റകാലിക്കൽ) ദമ്പതികളുടെ മകളാണ്. പരേത ജർമനിയിലെ ഫ്രൈബുർഗ്‌, മാനന്തവാടി, തൃശൂർ, മരക്കടവ്, ചെന്നലോട്, ആലുവ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതയായ ചിന്നമ്മ നാഗനൂലിൽ (വെള്ളറട), മേരിക്കുട്ടി കുറ്റിക്കാട്ട് (കോഴിക്കോട്), എൽസി പൗലോസ് ചക്കാലക്കൽ (ജർമനി), തങ്കമ്മ തോട്ടത്തിൽ (മൂന്നാനി), ലൂസി പ്ലാത്തോട്ടത്തിൽ (പന്തത്തല), ഡോളി കുന്നത്തേടത്ത് (മംഗലം ഡാം), ജോഷി (പുലിയന്നൂർ), ജൈസി കണ്ടത്തിൽ (യുഎസ്എ), ജോജി അന്പാട്ട് (അരുണാപുരം), സിബി (ഓസ്ട്രിയ).

അന്നമ്മ ഫിലിപ്പ്

തോട്ടയ്ക്കാട്: കല്ലുകുഴിയില്‍ അന്നമ്മ ഫിലിപ്പ് (92) അന്തരിച്ചു. സംസ്‌കാരം നാളെ 11ന് ഭവനത്തിൽ ആരംഭിച്ച് രാജമറ്റം തിരുഹൃദയ പള്ളിയില്‍. പരേത തൃക്കൊടിത്താനം തിനപ്പറമ്പില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ പാപ്പച്ചൻ. മക്കള്‍: ജയിംസ്, ജോസഫുകുട്ടി, ജോളി, ജോബിച്ചന്‍, ജാന്‍സി, ജെസി. മരുമക്കള്‍: സില്‍ബി പടിയത്തറ (ചേന്നങ്കരി), ജാന്‍സി മൈലന്തറ (ഈര), കുഞ്ഞുമോന്‍ പട്ടരപ്പറമ്പില്‍ (ചെത്തിപ്പുഴ), വിന്‍സി അതിരമ്പുഴതെക്കേടം (കുരിശുംമൂട്), വിന്‍സന്‍റ് അരഞ്ഞാണിയില്‍ (തൊടുപുഴ), സിബി ആറ്റുകടവില്‍ (ബംഗളൂരു). മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് വട്ടോലിയിലുള്ള വസതിയില്‍ കൊണ്ടുവരും.

ജോസഫ് വർഗീസ്

മേലുകാവുമറ്റം: കൂനംമരുതുങ്കൽ (മൂക്കൻതോട്ടത്തിൽ) ജോസഫ് വർഗീസ് (അപ്പച്ചൻ-88) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ മേരി കോഴിച്ചാൽ വണ്ടർക്കുന്നേൽ കുടുംബാംഗം. മക്കൾ: ലിസി, സിസ്റ്റർ അനിറ്റ് ജോർജ് എസ്എച്ച് (ഭാവ്‌നഗർ ഗുജറാത്ത്, ഉജ്ജൈൻ പ്രൊവിൻസ്), ജോസുകുട്ടി, ട്രീസാമ്മ, സിസ്റ്റർ റോസിലി എസ്എച്ച്(പ്രൊവിഷ്യൻ ഹൗസ് പാലാ), ഫാ. അഗസ്റ്റിൻ (ജോജോ, ജർമനി), ലിറ്റി, ജോബി. മരുമക്കൾ: ജോസഫ് പുല്ലാട്ട് (പ്ലാശനാൽ), ഷിനോ തറപ്പേൽ (പാലാ), ടോമി പുളിക്കക്കുന്നേൽ (കുന്നോന്നി), വിൽസൻ വരിയ്ക്കപ്ലാക്കൽ (കിഴപറയാർ), ജെയ്ബി പുളിയൻമാക്കൽ (പൂമല തൃശൂർ).

എ.പി. മത്തായി

കോടിക്കുളം: ഇടത്തൊട്ടിയില്‍ (തോയലില്‍) എ.പി. മത്തായി (90) അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിന് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ കോടിക്കുളം സെന്‍റ് ആന്‍സ് പള്ളിയില്‍. ഭാര്യ ലില്ലി കൊടുവേലി കല്ലറയ്ക്കല്‍ കുടുംബാംഗം. മക്കള്‍: പരേതയായ മേഴ്‌സി, ഫാ. പോള്‍ ഇടത്തൊട്ടി (വികാരി, കാല്‍വരിഗിരി പള്ളി കുളപ്പുറം, പ്രിന്‍സിപ്പല്‍ - നിര്‍മല എച്ച്എസ്എസ് മൂവാറ്റുപുഴ), ബെന്‍സി (എസ്എസ് എച്ച്എസ്എസ് വഴിത്തല), ജോയ്‌സ് (എസ്എം എച്ച്എസ്എസ് കാളിയാര്‍), ബിന്‍സ് (എംഎ കോളജ്, കോതമംഗലം), ജോര്‍ജുകുട്ടി (ഓസ്‌ട്രേലിയ). മരുമക്കള്‍: മത്തച്ചന്‍ വലിയതാഴത്ത് (കാഞ്ഞിരത്താനം), ജോമോന്‍ മണ്ഡപത്തില്‍ ആനിക്കാട് (കൊച്ചിന്‍ റിഫൈനറീസ്), സജി മെഴുകനാല്‍ കരിമണ്ണൂര്‍ (എസ്‌ജെ എച്ച്എസ്എസ് കരിമണ്ണൂര്‍), ഡോ. ലിന്‍സി മനക്കലേട്ട് ഇരട്ടയാര്‍ (താലൂക്ക് ഹോസ്പിറ്റല്‍, തൊടുപുഴ), നിമ്മി മുടവനാല്‍ കുറവിലങ്ങാട് (ഓസ്‌ട്രേലിയ). സിസ്റ്റര്‍ തദേവൂസ് സിഎംസി (കോതമംഗലം) സഹോദരിയും പരേതനായ ഫാ. ജോര്‍ജ് ഇടത്തൊട്ടി സഹോദരനുമാണ്.

അന്നമ്മ ചാക്കോ

പൂഴിക്കോൽ : ഉദയഗിരി വലിയപറന്പിൽ (മണലേൽ) അന്നമ്മ ചാക്കോ (86) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് പൂഴിക്കോൽ സെന്‍റ് ലൂക്ക് ക്നാനായ പള്ളിയിൽ. പരേത മറ്റക്കര ഉള്ളാട്ടിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: ജേക്കബ്, സാലി, ഷാജി (ജോസഫ്), മേരിക്കുട്ടി, മിനി, സജി. മരുമക്കൾ: ആൻസി ചിറയിൽ (മാരാരിക്കുളം), സോണിയ മണലേൽ (പൂഴിക്കോൽ), ഷീബ തലയ്ക്കൽ (ഏറ്റുമാനൂർ), സേവ്യർ കൊച്ചുമുട്ടം (കുത്തുകുഴി), രാജൻ പാണനാൽ (മുരുക്കുംതൊട്ടി), പരേതനായ സാബു പുത്തൻപുരയിൽ (കുമളി). മൃതദേഹം ഇന്നു വൈകുന്നേരം 5.30ന് വസതിയിൽ കൊണ്ടുവരും.

നാച്ചിയുമാള്‍

മുതലക്കോടം : പുത്തന്‍മാളിയേക്കല്‍ നാച്ചിയുമാള്‍ (92) അന്തരിച്ചു. കബറടക്കം നടത്തി. ഭര്‍ത്താവ്: പരേതനായ കരീം സാഹിബ്. മക്കള്‍: പാത്തുക്കുട്ടി, റുക്കിയഭായ് (റിട്ട. ടീച്ചര്‍), ജാഫര്‍ (റിട്ട. എച്ച്എം), യുസുഫ്, ഹുസൈന്‍, ജമീല (റിട്ട. ടീച്ചര്‍), ഐഷ (ഹെഡ്മിസ്ട്രസ്, ജിഎല്‍പിഎസ് മാവുടി). മരുമക്കള്‍: ഹമീദ്, പരേതനായ മുഹമ്മദ് (റിട്ട. ടീച്ചര്‍), സുഹറ (റിട്ട. ടീച്ചര്‍), സുഹറ, ജമീല(കെഎസ്ആര്‍ടിസി, തൊടുപുഴ), അബ്ദുല്‍ അസീസ് (റിട്ട. എസ്‌ഐ), പരീത് (റിട്ട. ഡെപ്യൂട്ടി കളക്ടര്‍).

എ. പി. മത്തായി

കോടിക്കുളം: ഇടത്തൊട്ടിയില്‍ (തോയലില്‍) എ.പി. മത്തായി (90) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ നാളെ മൂന്നിന് സ്വവസതിയില്‍ ആരംഭിച്ച് സംസ്കാരം കോടിക്കുളം സെന്‍റ് ആന്‍സ് പള്ളിയില്‍. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഭാര്യ: ലില്ലി കൊടുവേലി കല്ലറക്കല്‍ കുടുംബാംഗം. മക്കള്‍: പരേതയായ മേഴ്സി, ഫാ. പോള്‍ ഇടത്തൊട്ടി (വികാരി കുളപ്പുറം, പ്രിന്‍സിപ്പല്‍, നിര്‍മല എച്ച്എസ്എസ്, മൂവാറ്റുപുഴ), ബെന്‍സി (എസ്എസ്എച്ച്എസ്എസ് വഴിത്തല), ജോയ്സ് (എസ്എംഎച്ച്എസ്എസ് കാളിയാര്‍), ബിന്‍സ് (എംഎ കോളജ്, കോതമംഗലം), ജോര്‍ജുകുട്ടി (ഓസ്‌ട്രേലിയ). മരുമക്കള്‍: മത്തച്ചന്‍ വലിയതാഴത്ത് കാഞ്ഞിരത്താനം, ജോമോന്‍ മണ്ഡപത്തില്‍ ആനിക്കാട് (കൊച്ചിന്‍ റിഫൈനറീസ്), സജി മെഴുകനാല്‍ കരിമണ്ണൂര്‍ (എസ്‌ജെഎച്ച്എസ്എസ്, കരിമണ്ണൂര്‍), ഡോ. ലിന്‍സി മനക്കലേട്ട് ഇരട്ടയാര്‍ (താലൂക്ക് ആശുപത്രി, തൊടുപുഴ), നിമ്മി മുടവനാല്‍ കുറവിലങ്ങാട് (ഓസ്‌ട്രേലിയ). സഹോദരങ്ങൾ: സിസ്റ്റര്‍ തദേവൂസ് സിഎംസി കോതമംഗലം, പരേതനായ ഫാ. ജോര്‍ജ് ഇടത്തൊട്ടി.

സേവ്യർ

തൃശൂർ: ബിഷപ് പാലസിനു മുൻവശം അഡ്വ. എം.ആർ. കുറുപ്പ് റോഡിൽ സാന്ത്വനം ബൈലൈൻ ചിറമ്മൽ പെരിങ്ങോട്ടുകരക്കാരൻ സി.ജെ. സേവ്യർ(94) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30ന് തൃശൂർ ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ. ഫാൻസി അബ്രല്ലാ മാർട്ട് ഉടമയാണ്. ഭാര്യ: പരേതയായ ബ്രിജിത്ത് ചിറ്റിലപ്പിള്ളി കുടുംബാംഗം. മക്കൾ: ആന്‍റണി (ഫാൻസി അബ്രല്ലാ മാർട്ട്, തൃശൂർ), മേരി (റിട്ട. അധ്യാപിക), ട്രീസ, റോസ്. മരുമക്കൾ: സ്റ്റെല്ല, ജോണ്‍സണ്‍ ആവോക്കാരൻ (ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്‍റ്), റാഫി മാളിയേക്കൽ, ജിജി കാഞ്ഞിരത്തുംമൂട്ടിൽ.

ആന്‍റണി

പന്തിരിക്കര: കളത്തിൽ കെ.ജെ. ആന്‍റണി (ആന്‍റണി മാസ്റ്റർ -87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പടത്തുകടവ് ഹോളി ഫാമിലി പള്ളിയിൽ. പടത്തുകടവ് ഹോളി ഫാമിലി യുപി സ്കൂൾ, ചങ്ങരോത്ത് എംയുപി സ്കൂൾ എന്നിവിടങ്ങളിലെ മുൻ പ്രധാനധ്യാപകനായിരുന്നു. ഭാര്യ: അന്നമ്മ കൂവപ്പൊയിൽ പഴയപറമ്പിൽ കുടുംബാംഗം. മക്കൾ: ലിമ (തൃശൂർ), ജോസ് (യുഎഇ), ബിജു. മരുമക്കൾ: ജേക്കബ് കണ്ണമ്പുഴ (തൃശൂർ), സജി ജോസ്‌ ചുണ്ടൻ കുഴിയിൽ (യുഎഇ), സുജ ജോസ് എടത്തിനാട്ട് (എക്സൈസ് നാദാപുരം).

ജോസഫ്

തിരുവമ്പാടി : മനയാനിക്കൽ എം.കെ. ജോസഫ് (ഔസേപ്പച്ചൻ - 82) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ഏലിക്കുട്ടി പല്ലാട്ട് കുടുംബാംഗം. മക്കൾ: റോയി (തിരുവമ്പാടി), മിനി സജി (പുല്ലൂരംപാറ), ജോബി (യുഎസ്എ), മരിയറ്റ് ഷിജോയ് (യുകെ), റോബിൻ (മരഞ്ചാട്ടി). മരുമക്കൾ: ജോളി റോയി സ്രാമ്പിക്കൽ (കൂരാച്ചുണ്ട്), സജി വാഴേപ്പറമ്പിൽ (പുല്ലൂരാംപാറ), ഷീബ ജോബി ഇടമുളയിൽ (യുഎസ്എ), ഷിജോയ് തോട്ടുപുറം (യുകെ), ദീപ റോബിൻ പുളിക്കത്തടത്തിൽ (ഓസ്ട്രേലിയ), പരേതയായ ഷീജ കോയിതാനത്ത് (വെറ്റിലപ്പാറ).

അന്നമ്മ

കുണ്ടുതോട് : കാഞ്ഞിരത്തിങ്കൽ അന്നമ്മ ജോസഫ് (88) അന്തരിച്ചു. സംസ്കാരം നാളെ 8.30 ന് മരുതോങ്കര സെന്‍റ് മേരീസ്‌ ഫൊറോന പള്ളിയിൽ. പരേത വളയം താതുകുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ബേബി. മക്കൾ: വിജയൻ കാഞ്ഞിരത്തിങ്കൽ (കുണ്ടുതോട്), ശാന്തമ്മ, നിർമല, മോളി, മേരിക്കുട്ടി. മരുമക്കൾ: ലിസി നല്ലുക്കുന്നേൽ (പാലക്കയം), ജോസ് ഇല്ലിക്കൽ (ചെമ്പനോട), തൊമച്ചൻ ചിലമ്പികുന്നേൽ (കൂരാച്ചുണ്ട്), സാന്‍റോ കളപുരയിൽ (നെല്ലിപൊയിൽ, യുഎസ്എ), പരേതനായ ഏലിയാസ് മുറിമറ്റത്തിൽ കടിയങ്ങാട്.

സിസ്റ്റര്‍ പെര്‍പെത്വാ പുന്നക്കുന്നേല്‍ എസ്‌സിവി

മാനന്തവാടി:കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ (വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്‌സ്) സന്യാസിനി സഭാംഗം സിസ്റ്റര്‍ പെര്‍പെത്വാ എസ്‌സിവി (86) അന്തരിച്ചു. സംസ്‌കാരം ഇന്നു രാവിലെ 10.30ന് വിന്‍സന്‍റ്ഗിരി ജനറലേറ്റ് ചാപ്പലില്‍. വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്‌സിന്‍റെ ഇന്ത്യയിലെ ആദ്യകാല അംഗങ്ങളില്‍ ഒരാളാണ്. പാലാ പുലിയന്നൂര്‍ പുന്നക്കുന്നേല്‍ (കുര്യങ്കില്‍) പരേതരായ സ്‌കറിയ-ചെറ്റകാലിക്കല്‍ മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതയായ ചിന്നമ്മ നാഗനൂലില്‍ (വെളളറട), മേരിക്കുട്ടി കുറ്റിക്കാട്ട്(കോഴിക്കോട്), എല്‍സി പൗലോസ് ചക്കാലക്കല്‍ (ജര്‍മനി), തങ്കമ്മ തോട്ടത്തില്‍ (മൂന്നാനി), ലൂസി പ്ലാത്തോട്ടത്തില്‍ (പന്തത്തല), ഡോളി കുന്നത്തേടത്ത് (മംഗലംഡാം), ജോഷി പുന്നക്കുന്നേല്‍ (പുലിയന്നൂര്‍), ജൈസി കണ്ടത്തില്‍ (യുഎസ്എ), ജോജി അമ്പാട്ട് (അരുണാപുരം), സിബി പുന്നക്കുന്നേല്‍ (ഓസ്ട്രിയ). ജര്‍മനിയില്‍ ഫ്രൈബുര്‍ഗില്‍ സേവനം ചെയ്തിട്ടുള്ള സിസ്റ്റര്‍ മാനന്തവാടിയില്‍ ആസ്പിരന്‍റ് മിസ്ട്രസ്, പോസ്റ്റുലന്‍റ് മിസ്ട്രസ്, നൊവിസ് മിസ്ട്രസ്, ജൂണിയര്‍ മിസ്ട്രസ്, റിജണല്‍ കൗണ്‍സിലര്‍, സുപ്പീരിയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍, മരക്കടവ്, ചെന്നലോട്, ആലുവ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സോണിയ ജോണ്‍

കാഞ്ഞങ്ങാട്: മൂരിക്കുന്നേല്‍ സോണിയ ജോണ്‍ (36) അന്തരിച്ചു. സംസ്‌കാരം ഇന്നു മൂന്നിനു കാഞ്ഞങ്ങാട് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. ഭര്‍ത്താവ്: ഡാവി സ്റ്റീഫന്‍ (യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി). മക്കള്‍: ലിസ ഗ്രേസ്, മിഷേല്‍ മറിയം. പയ്യാവൂര്‍ വാക്കച്ചാലില്‍ ജോണ്‍- ജെസി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജസ്റ്റിന്‍ (മംഗളുരു), ജെയിന്‍ (ഓസ്‌ട്രേലിയ).

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

29-08-2026

ബിഗ് ബി ഒരിക്കൽ ഐഎഫ്എസ് ഓഫീസറാകാൻ ആഗ്രഹിച്ചു; ഓർമകൾ പങ്കുവച്ച് ബച്ചൻ

ഭിനയലോകത്തേക്ക് എത്തുന്നതിനു മുൻപ് ഐഎഫ്എസ് (ഇന്ത്യൻ ഫോറിൻ സർവീസ്) ഓഫീസറാകാൻ ആഗ്രഹിച്ചിരുന്നതായി ഇന്ത്യൻ ചലച്ചിത്രലോകത്തെ ബിഗ് ബി അമിതാഭ് ബച്ചൻ. കോൻ ബനേഗ ക്രോർപതി 18-ന്‍റെ പുതിയ എപ്പിസോഡിൽ മത്സരാർഥിയായ പ്രഗതി കൽപേക്കറുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്‍റെ ഓർമകൾ പങ്കുവച്ചത്.

ഐഎഫ്എസ് ഓഫീസറാകുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് മത്സരാർഥി പറഞ്ഞപ്പോഴാണ് ബിഗ് ബി തന്‍റെ മനസിലും പണ്ട് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഐഎഫ്എസ് നല്ല മേഖലയാണെന്നും എന്നാൽ അന്നു തനിക്ക് അതിനെക്കുറിച്ച് വലിയ വിവരമൊന്നും ഇല്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തന്‍റെ കോളജ് കാലത്തെയും പരീക്ഷാത്തോൽവിയെയും കുറിച്ചുള്ള രസകരമായ അനുഭവവും ബച്ചൻ പങ്കുവച്ചു. ബിരുദം നേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പിതാവ് ഹരിവംശറായ് ബച്ചൻ എപ്പോഴും പറയുമായിരുന്നു. സയൻസ് വിഷയമെടുത്ത തനിക്ക് ആദ്യത്തെ ലക്ചറിൽ തന്നെ വിഷയം മാറാൻ തോന്നിയെന്നും സൂപ്പർതാരം കൂട്ടിച്ചേർത്തു.

29-08-2026

ബിഗ് ബി ഒരിക്കൽ ഐഎഫ്എസ് ഓഫീസറാകാൻ ആഗ്രഹിച്ചു; ഓർമകൾ പങ്കുവച്ച് ബച്ചൻ

ഭിനയലോകത്തേക്ക് എത്തുന്നതിനു മുൻപ് ഐഎഫ്എസ് (ഇന്ത്യൻ ഫോറിൻ സർവീസ്) ഓഫീസറാകാൻ ആഗ്രഹിച്ചിരുന്നതായി ഇന്ത്യൻ ചലച്ചിത്രലോകത്തെ ബിഗ് ബി അമിതാഭ് ബച്ചൻ. കോൻ ബനേഗ ക്രോർപതി 18-ന്‍റെ പുതിയ എപ്പിസോഡിൽ മത്സരാർഥിയായ പ്രഗതി കൽപേക്കറുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്‍റെ ഓർമകൾ പങ്കുവച്ചത്.

ഐഎഫ്എസ് ഓഫീസറാകുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് മത്സരാർഥി പറഞ്ഞപ്പോഴാണ് ബിഗ് ബി തന്‍റെ മനസിലും പണ്ട് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഐഎഫ്എസ് നല്ല മേഖലയാണെന്നും എന്നാൽ അന്നു തനിക്ക് അതിനെക്കുറിച്ച് വലിയ വിവരമൊന്നും ഇല്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തന്‍റെ കോളജ് കാലത്തെയും പരീക്ഷാത്തോൽവിയെയും കുറിച്ചുള്ള രസകരമായ അനുഭവവും ബച്ചൻ പങ്കുവച്ചു. ബിരുദം നേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പിതാവ് ഹരിവംശറായ് ബച്ചൻ എപ്പോഴും പറയുമായിരുന്നു. സയൻസ് വിഷയമെടുത്ത തനിക്ക് ആദ്യത്തെ ലക്ചറിൽ തന്നെ വിഷയം മാറാൻ തോന്നിയെന്നും സൂപ്പർതാരം കൂട്ടിച്ചേർത്തു.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

30-08-2026

വിയന്നയിലെ മ്യൂസിയത്തിൽ വൻ കവർച്ച: കോടികൾ വിലമതിക്കുന്ന വജ്രമാല തോക്ക് ചൂണ്ടി തട്ടിയെടുത്ത് കടന്നുകളഞ്ഞു

വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ പ്രശസ്തമായ മ്യൂസിയം ഓഫ് അപ്ലൈഡ് ആർട്സിൽ  പട്ടാപ്പകൽ വൻ ആഭരണ കവർച്ച. വ്യാഴാഴ്ച ഉച്ചയ്ക്ക് സന്ദർശകരെന്ന വ്യാജേനയെത്തിയ രണ്ട് അജ്ഞാതർ തോക്ക് ചൂണ്ടി ചില്ലുകൂട്ടിൽ സൂക്ഷിച്ചിരുന്ന അതിമൂല്യമായ വജ്രമാല  (Diamond Collier) തട്ടിയെടുത്ത് കടന്നുകളഞ്ഞു. മോഷ്ടിക്കപ്പെട്ട അപൂർവ്വ വജ്രമാലയ്ക്ക് ലക്ഷക്കണക്കിന് യൂറോ (കോടിക്കണക്കിന് രൂപ) വിലവരുമെന്നാണ് പ്രാഥമിക വിവരം

ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ സാധാരണ സന്ദർശകരായി മ്യൂസിയത്തിനകത്ത് കയറിയ പ്രതികൾ പെട്ടെന്ന് ആയുധം പുറത്തെടുക്കുകയും, വജ്രാഭരണങ്ങൾ പ്രദർശിപ്പിച്ചിരുന്ന ഗ്ലാസ് വിട്രിൻ തല്ലിത്തകർത്ത് മാല കൈക്കലാക്കുകയുമായിരുന്നു. നിരവധി സന്ദർശകരുടെയും ദൃക്സാക്ഷികളുടെയും മുന്നിൽ വച്ചാണ് ഞെട്ടിക്കുന്ന ഈ കവർച്ച അരങ്ങേറിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കൃത്യം നടത്തിയ ശേഷം പ്രതികൾ നിമിഷനേരം കൊണ്ട് മ്യൂസിയത്തിൽ നിന്നും രക്ഷപ്പെട്ടു.

 മ്യൂസിയത്തിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ പ്രതികളുടെ വ്യക്തമായ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി.

 വിയന്ന നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ച് വ്യാപക തെരച്ചിൽ ആരംഭിച്ചു. വിരലടയാള വിദഗ്ധരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

പാരീസിലെ വിഖ്യാത ജ്വല്ലറി ബ്രാൻഡായ ’വാൻ ക്ലീഫ് ആൻഡ് ആർപെൽസിന്‍റെ 120 വർഷത്തെ ചരിത്രം വ്യക്തമാക്കുന്ന മുന്നൂറിലധികം അപൂർവ്വ ആഭരണ ശേഖരങ്ങളുടെ പ്രത്യേക പ്രദർശനം ജൂൺ മാസം മുതൽ മ്യൂസിയത്തിൽ നടന്നുവരികയായിരുന്നു. ഇതിൽ നിന്നാണ് അതീവ മൂല്യമുള്ള വജ്രമാല കവർന്നത്.

പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

30-08-2026

വിദ്യാർഥികളെ വീട്ടിലേക്ക് വരുത്തി മദ്യം നൽകിയ കേസിൽ ടെക്സസിലെ ഹൈസ്കൂൾ അധ്യാപിക അറസ്റ്റിൽ

ഹൂസ്റ്റൺ: വിദ്യാർഥികളെ വീട്ടിലേക്ക് വരുത്തി മദ്യം നൽകിയ കേസിൽ ടെക്സസിലെ ഹൈസ്കൂൾ അധ്യാപിക അറസ്റ്റിൽ. ആംഗ്ല്ടൺ ഹൈസ്കൂളിലെ മുൻ അധ്യാപികയായ ഹോളി ആഡംസാണ്  തെളിവ് നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റിലായത്.

വിദ്യാർഥികളുമായി അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് നടപടി. വിദ്യാർഥികളെ വീട്ടിലേക്ക് ക്ഷണിക്കുകയും ഫേസ് ടൈം വഴി ബന്ധപ്പെടുകയും ചെയ്തതായി പോലീസ് കണ്ടെത്തി.

അന്വേഷണത്തിന്‍റെ ഭാഗമായി ഇവരുടെ ഫോണുകളും നഗ്നചിത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 26,000 ഡോളർ ജാമ്യത്തുകയിൽ പുറത്തിറങ്ങിയ പ്രതിയെ സ്കൂൾ അധികൃതർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ലൈംഗികാതിക്രമത്തിന് ഇതുവരെ കേസെടുത്തിട്ടില്ലെങ്കിലും പോലീസിന്‍റെ അന്വേഷണം തുടരുകയാണ്.

30-08-2026

വിയന്നയിലെ മ്യൂസിയത്തിൽ വൻ കവർച്ച: കോടികൾ വിലമതിക്കുന്ന വജ്രമാല തോക്ക് ചൂണ്ടി തട്ടിയെടുത്ത് കടന്നുകളഞ്ഞു

വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ പ്രശസ്തമായ മ്യൂസിയം ഓഫ് അപ്ലൈഡ് ആർട്സിൽ  പട്ടാപ്പകൽ വൻ ആഭരണ കവർച്ച. വ്യാഴാഴ്ച ഉച്ചയ്ക്ക് സന്ദർശകരെന്ന വ്യാജേനയെത്തിയ രണ്ട് അജ്ഞാതർ തോക്ക് ചൂണ്ടി ചില്ലുകൂട്ടിൽ സൂക്ഷിച്ചിരുന്ന അതിമൂല്യമായ വജ്രമാല  (Diamond Collier) തട്ടിയെടുത്ത് കടന്നുകളഞ്ഞു. മോഷ്ടിക്കപ്പെട്ട അപൂർവ്വ വജ്രമാലയ്ക്ക് ലക്ഷക്കണക്കിന് യൂറോ (കോടിക്കണക്കിന് രൂപ) വിലവരുമെന്നാണ് പ്രാഥമിക വിവരം

ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ സാധാരണ സന്ദർശകരായി മ്യൂസിയത്തിനകത്ത് കയറിയ പ്രതികൾ പെട്ടെന്ന് ആയുധം പുറത്തെടുക്കുകയും, വജ്രാഭരണങ്ങൾ പ്രദർശിപ്പിച്ചിരുന്ന ഗ്ലാസ് വിട്രിൻ തല്ലിത്തകർത്ത് മാല കൈക്കലാക്കുകയുമായിരുന്നു. നിരവധി സന്ദർശകരുടെയും ദൃക്സാക്ഷികളുടെയും മുന്നിൽ വച്ചാണ് ഞെട്ടിക്കുന്ന ഈ കവർച്ച അരങ്ങേറിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കൃത്യം നടത്തിയ ശേഷം പ്രതികൾ നിമിഷനേരം കൊണ്ട് മ്യൂസിയത്തിൽ നിന്നും രക്ഷപ്പെട്ടു.

 മ്യൂസിയത്തിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ പ്രതികളുടെ വ്യക്തമായ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി.

 വിയന്ന നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ച് വ്യാപക തെരച്ചിൽ ആരംഭിച്ചു. വിരലടയാള വിദഗ്ധരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

പാരീസിലെ വിഖ്യാത ജ്വല്ലറി ബ്രാൻഡായ ’വാൻ ക്ലീഫ് ആൻഡ് ആർപെൽസിന്‍റെ 120 വർഷത്തെ ചരിത്രം വ്യക്തമാക്കുന്ന മുന്നൂറിലധികം അപൂർവ്വ ആഭരണ ശേഖരങ്ങളുടെ പ്രത്യേക പ്രദർശനം ജൂൺ മാസം മുതൽ മ്യൂസിയത്തിൽ നടന്നുവരികയായിരുന്നു. ഇതിൽ നിന്നാണ് അതീവ മൂല്യമുള്ള വജ്രമാല കവർന്നത്.

പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

20-08-2026

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം മെൽബണിൽ സംഘടിപ്പിച്ചു

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) നാഷണൽ കമ്മിറ്റിയും വിക്‌ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി.

മെൽബണിലെ ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്‍ററിൽ നടന്ന ആഘോഷപരിപാടി എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ പ്രസിഡന്‍റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു.

മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്‍റെയും നേതൃത്വത്തിൽ നമ്മുടെ പൂർവികർ നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ സജീവ് ജോസഫ് അനുസ്മരിച്ചു.

28-08-2026

ഡിഎംഎ കരോൾ ബാഗ് - കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം ഞായറാഴ്ച

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കരോൾ ബാഗ്-കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം ഞായറാഴ്ച കാനിംഗ് റോഡ് കേരള സ്കൂളിൽ ആഘോഷിക്കും. രാവിലെ 10ന് പരിപാടികൾ ആരംഭിക്കും.

11.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തികളെ ആദരിക്കും.

തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറും. ഒരു ഓണസദ്യയുടെ നിരക്ക് 250/- രൂപയാണ്.

ഓണസദ്യയുടെ കൂപ്പണുകൾക്കും മറ്റു വിവരങ്ങൾക്കും 8920594150, 9811336514, 9958252932, 9999504048 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

29-08-2026

ചുവന്ന വൈനും അമിത വ്യായാമവും മൈഗ്രേൻ ട്രിഗറുകളോ?

മൈഗ്രേനുണ്ടാക്കുന്ന ഉത്തേജക ഘടകങ്ങളാണ് ട്രിഗറുകൾ. ഓരോരുത്തരിലും മൈഗ്രേനു നിദാനമാകുന്ന ട്രിഗറുകളെ കണ്ടെത്തുക തന്നെ ആദ്യപടി. തങ്ങൾക്ക് ഹാനികരമാകുന്ന ട്രിഗറുകൾ കണ്ടുപിടിച്ച് ഒഴിവാക്കുന്നതാണ് പ്രധാന മുൻകരുതൽ. പ്രധാന ട്രിഗറുകളെക്കുറിച്ച്...

1. കൃത്യമായ ദിനചര്യകളിലുള്ള വ്യതിയാനങ്ങൾ.
ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയങ്ങൾ മാറ്റുക. ദീർഘയാത്രകളും മറ്റും ഇതിന് കാരണമാകുന്നു. അതുകൊണ്ട് കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യുക.

2. അന്തരീക്ഷ-കാലാവസ്ഥാ വ്യതിയാനങ്ങൾ- അമിത ചൂടും തണുപ്പും ട്രിഗറുകളാകുന്നു. വെട്ടിത്തിളങ്ങുന്ന പ്രകാശ രശ്മികൾ തലവേദനയുണ്ടാക്കുന്നു. അതുകൊണ്ട് ഇത് ഒഴിവാക്കുക. നിർജലീകരണം ഉണ്ടാവരുത്. ധാരാളം വെള്ളം കുടിക്കുക.

3. ഭക്ഷണപദാർഥങ്ങൾ
ചോക്ലേറ്റ്, ബനാന, ചീസ്, വിനാഗരി, സോയാസോസ്, ചുവന്ന വൈൻ, നാരങ്ങ, കാപ്പി തുടങ്ങിയവ തലവേദനയ്ക്കുള്ള ഉദ്ദീപന ഘടകമാകുന്നു. കൂടാതെ ഭക്ഷണപദാർഥങ്ങളിലടങ്ങിയിട്ടുള്ള രാസചേരുവകളായ മോണോസോഡിയം ഗ്ലൂട്ടാമെയ്റ്റ്, സൽഫൈയ്റ്റ്, നൈട്രേറ്റ്, അസ്പർട്ടാം, ചൈനീസ് ഭക്ഷണത്തിലെ അജിനോമോട്ടോ തുടങ്ങിയവ കഠിനമായ കൊടിഞ്ഞിക്കു തുടക്കമിടുന്നു. ഇവ ഒഴിവാക്കാൻ ശ്രമിക്കുക.

4. ഭക്ഷണക്രമങ്ങൾ തെറ്റിക്കുന്നതും തലവേദനയുണ്ടാക്കുന്നു. കൃത്യസമയത്തു ഭക്ഷണം കഴിക്കുക. വിശന്നിരിക്കുന്നതും നന്നല്ല. രക്തത്തിൽ പഞ്ചസാര കുറഞ്ഞുപോകുന്നതും ഹാനികരം. ചെറിയ അളവിലുള്ള ആഹാരം കൃത്യമായ സമയക്രമങ്ങളിൽ പലപ്രാവശ്യം കഴിക്കുന്നത് ഉത്തമം.

5. ആർത്തവ സമയത്തും ഋതുവിരാമത്തിനുശേഷവും ഗർഭാവസ്ഥയിലുള്ള സ്ത്രൈണഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൈഗ്രേനുള്ള ശക്തമായ ട്രിഗറാണ്. അതുപോലെ ഹോർമോണടങ്ങുന്ന ഗർഭനിരോധന ഗു ളികകളും തലവേദയുണ്ടാക്കുന്നു. ഋതുവിരാമത്തിനുശേഷമുള്ള ഹോർമോണ്‍ പുനരുത്ഥാന ചികിത്സ പലപ്പോഴും മൈഗ്രേനു കാരണമാകാറുണ്ട്.

6. ചുവന്ന വൈൻ, കറുത്ത ബിയർ, പുകയില...
ചുവന്ന വൈനും കറുത്ത ബിയറും വിസ്കിയും മൈഗ്രേനുള്ള ട്രിഗറുകളാണ്. പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും നാഡികളെ ക്ഷയപ്പെടുത്തുകയും ചെയ്യുന്നു. മദ്യപാനവും പുകയിലയും പാടെ വർജിക്കുക.

7. മാനസികപിരിമുറുക്കം, ദേഷ്യം
മാനസിക പിരിമുറുക്കം, ഉത്കണ്ഠ, മാനസിക തളർച്ച, അമിത ഉത്തേജിതാവസ്ഥ, ദേഷ്യം തുടങ്ങിയവയെല്ലാം ട്രിഗറുകളാകുന്നു. മനസിനെ സന്തുലിതമാക്കി സ്ട്രെസ് മാനേജ്മെന്‍റ് തെറാപ്പി പരിലീശിക്കുക.

8. അമിത വ്യായാമം
കൃത്യവും ഉൗർജസ്വലവുമായ വ്യായാമ പദ്ധതികൾ മൈഗ്രേനെതിരായ മുൻകരുതൽ തന്നെ. ഇത് ശരീരത്തിലെ ‘എൻഡോർഫിനുകളെ’ ഉത്പാദിപ്പിക്കുകയും അവ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ, അമിതാധ്വാനം, അമിത വ്യായാമം, അസാധാരണമായ ലൈംഗിക ചേഷ്ടകൾ ഇവ തലവേദനയുണ്ടാക്കുന്നു.

9. കടുത്ത ഗന്ധം
അസാധാരണവും അതിതീവ്രവുമായ ഗന്ധങ്ങൾ തലവേദനയുടെ ഉദ്ദീപനഘടകങ്ങളാണ്. പലതരത്തിലുള്ള രാസപദാർഥങ്ങൾ ഉൾക്കൊള്ളുന്നതാണ് പെർഫ്യൂമുകൾ. അവ നാഡിവ്യൂഹത്തിന്‍റെ സംവേദന ശക്തിയെ തകിടംമറിക്കുന്നു.
കടുത്ത മണങ്ങൾ ചിലരിൽ മൈഗ്രേനുണ്ടാക്കുന്നു. തലയിലെ
രക്തക്കുഴലുകളുടെ വികസനം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു.

10. അമിതവെട്ടവും ഒച്ചയും
മൈഗ്രേൻരോഗികളുടെ നാഡിവ്യൂഹത്തിന്‍റെ സൂക്ഷ്മ സംവേദനശക്തി സാധാരണക്കാരേക്കാൾ വളരെ കൂടുതലാണ്. തന്മൂലം കടുത്ത പ്രകാശരശ്മികളും ശബ്ദകോലാഹലങ്ങളും മൈഗ്രേൻ ഉണ്ടാക്കുന്ന ഉദ്ദീപന ഘടകങ്ങളാകുന്നു. അതുപോലെ കൊടിഞ്ഞിയുള്ള സമയത്തും പ്രകാശമധികമുള്ള സ്ഥലങ്ങളിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പോയാൽ അതിന്‍റെ കാഠിന്യം വർധിക്കുന്നു.


വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.

29-08-2026

ചുവന്ന വൈനും അമിത വ്യായാമവും മൈഗ്രേൻ ട്രിഗറുകളോ?

മൈഗ്രേനുണ്ടാക്കുന്ന ഉത്തേജക ഘടകങ്ങളാണ് ട്രിഗറുകൾ. ഓരോരുത്തരിലും മൈഗ്രേനു നിദാനമാകുന്ന ട്രിഗറുകളെ കണ്ടെത്തുക തന്നെ ആദ്യപടി. തങ്ങൾക്ക് ഹാനികരമാകുന്ന ട്രിഗറുകൾ കണ്ടുപിടിച്ച് ഒഴിവാക്കുന്നതാണ് പ്രധാന മുൻകരുതൽ. പ്രധാന ട്രിഗറുകളെക്കുറിച്ച്...

1. കൃത്യമായ ദിനചര്യകളിലുള്ള വ്യതിയാനങ്ങൾ.
ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയങ്ങൾ മാറ്റുക. ദീർഘയാത്രകളും മറ്റും ഇതിന് കാരണമാകുന്നു. അതുകൊണ്ട് കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യുക.

2. അന്തരീക്ഷ-കാലാവസ്ഥാ വ്യതിയാനങ്ങൾ- അമിത ചൂടും തണുപ്പും ട്രിഗറുകളാകുന്നു. വെട്ടിത്തിളങ്ങുന്ന പ്രകാശ രശ്മികൾ തലവേദനയുണ്ടാക്കുന്നു. അതുകൊണ്ട് ഇത് ഒഴിവാക്കുക. നിർജലീകരണം ഉണ്ടാവരുത്. ധാരാളം വെള്ളം കുടിക്കുക.

3. ഭക്ഷണപദാർഥങ്ങൾ
ചോക്ലേറ്റ്, ബനാന, ചീസ്, വിനാഗരി, സോയാസോസ്, ചുവന്ന വൈൻ, നാരങ്ങ, കാപ്പി തുടങ്ങിയവ തലവേദനയ്ക്കുള്ള ഉദ്ദീപന ഘടകമാകുന്നു. കൂടാതെ ഭക്ഷണപദാർഥങ്ങളിലടങ്ങിയിട്ടുള്ള രാസചേരുവകളായ മോണോസോഡിയം ഗ്ലൂട്ടാമെയ്റ്റ്, സൽഫൈയ്റ്റ്, നൈട്രേറ്റ്, അസ്പർട്ടാം, ചൈനീസ് ഭക്ഷണത്തിലെ അജിനോമോട്ടോ തുടങ്ങിയവ കഠിനമായ കൊടിഞ്ഞിക്കു തുടക്കമിടുന്നു. ഇവ ഒഴിവാക്കാൻ ശ്രമിക്കുക.

4. ഭക്ഷണക്രമങ്ങൾ തെറ്റിക്കുന്നതും തലവേദനയുണ്ടാക്കുന്നു. കൃത്യസമയത്തു ഭക്ഷണം കഴിക്കുക. വിശന്നിരിക്കുന്നതും നന്നല്ല. രക്തത്തിൽ പഞ്ചസാര കുറഞ്ഞുപോകുന്നതും ഹാനികരം. ചെറിയ അളവിലുള്ള ആഹാരം കൃത്യമായ സമയക്രമങ്ങളിൽ പലപ്രാവശ്യം കഴിക്കുന്നത് ഉത്തമം.

5. ആർത്തവ സമയത്തും ഋതുവിരാമത്തിനുശേഷവും ഗർഭാവസ്ഥയിലുള്ള സ്ത്രൈണഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൈഗ്രേനുള്ള ശക്തമായ ട്രിഗറാണ്. അതുപോലെ ഹോർമോണടങ്ങുന്ന ഗർഭനിരോധന ഗു ളികകളും തലവേദയുണ്ടാക്കുന്നു. ഋതുവിരാമത്തിനുശേഷമുള്ള ഹോർമോണ്‍ പുനരുത്ഥാന ചികിത്സ പലപ്പോഴും മൈഗ്രേനു കാരണമാകാറുണ്ട്.

6. ചുവന്ന വൈൻ, കറുത്ത ബിയർ, പുകയില...
ചുവന്ന വൈനും കറുത്ത ബിയറും വിസ്കിയും മൈഗ്രേനുള്ള ട്രിഗറുകളാണ്. പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും നാഡികളെ ക്ഷയപ്പെടുത്തുകയും ചെയ്യുന്നു. മദ്യപാനവും പുകയിലയും പാടെ വർജിക്കുക.

7. മാനസികപിരിമുറുക്കം, ദേഷ്യം
മാനസിക പിരിമുറുക്കം, ഉത്കണ്ഠ, മാനസിക തളർച്ച, അമിത ഉത്തേജിതാവസ്ഥ, ദേഷ്യം തുടങ്ങിയവയെല്ലാം ട്രിഗറുകളാകുന്നു. മനസിനെ സന്തുലിതമാക്കി സ്ട്രെസ് മാനേജ്മെന്‍റ് തെറാപ്പി പരിലീശിക്കുക.

8. അമിത വ്യായാമം
കൃത്യവും ഉൗർജസ്വലവുമായ വ്യായാമ പദ്ധതികൾ മൈഗ്രേനെതിരായ മുൻകരുതൽ തന്നെ. ഇത് ശരീരത്തിലെ ‘എൻഡോർഫിനുകളെ’ ഉത്പാദിപ്പിക്കുകയും അവ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ, അമിതാധ്വാനം, അമിത വ്യായാമം, അസാധാരണമായ ലൈംഗിക ചേഷ്ടകൾ ഇവ തലവേദനയുണ്ടാക്കുന്നു.

9. കടുത്ത ഗന്ധം
അസാധാരണവും അതിതീവ്രവുമായ ഗന്ധങ്ങൾ തലവേദനയുടെ ഉദ്ദീപനഘടകങ്ങളാണ്. പലതരത്തിലുള്ള രാസപദാർഥങ്ങൾ ഉൾക്കൊള്ളുന്നതാണ് പെർഫ്യൂമുകൾ. അവ നാഡിവ്യൂഹത്തിന്‍റെ സംവേദന ശക്തിയെ തകിടംമറിക്കുന്നു.
കടുത്ത മണങ്ങൾ ചിലരിൽ മൈഗ്രേനുണ്ടാക്കുന്നു. തലയിലെ
രക്തക്കുഴലുകളുടെ വികസനം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു.

10. അമിതവെട്ടവും ഒച്ചയും
മൈഗ്രേൻരോഗികളുടെ നാഡിവ്യൂഹത്തിന്‍റെ സൂക്ഷ്മ സംവേദനശക്തി സാധാരണക്കാരേക്കാൾ വളരെ കൂടുതലാണ്. തന്മൂലം കടുത്ത പ്രകാശരശ്മികളും ശബ്ദകോലാഹലങ്ങളും മൈഗ്രേൻ ഉണ്ടാക്കുന്ന ഉദ്ദീപന ഘടകങ്ങളാകുന്നു. അതുപോലെ കൊടിഞ്ഞിയുള്ള സമയത്തും പ്രകാശമധികമുള്ള സ്ഥലങ്ങളിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പോയാൽ അതിന്‍റെ കാഠിന്യം വർധിക്കുന്നു.


വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

പാരഡികളിലൂടെ ശ്രദ്ധേയനായ ഫെലിക്സ് ദേവസ്യയുടെ വിശേഷങ്ങൾ
30 കഴിഞ്ഞുള്ള ഗർഭധാരണം റിസ്കോ ? ഡോ. റെജി ദിവാകർ പറയുന്നു
ഇന്നു കാണുന്ന ഒാണമല്ല അന്ന്: ഒാണത്തെക്കുറിച്ച് മാലാ പാർവതി
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

All

Technology

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up