ADVERTISEMENT

Close
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

13-06-2026

വീട്ടമ്മച്ചങ്ങല പൊട്ടി, രാഷ്‌ട്രശിൽപി സ്വതന്ത്ര

Editorial

12-06-2026

തെരുവുനായ ഉത്തരവ് വ്യാജവാർത്തയോ?

Editorial

11-06-2026

ആവേശക്കോപ്പ നുരയട്ടെ!

Editorial

09-06-2026

 ‘ഇന്ത്യ’ മുന്നണിയുടെ ബിജെപി ശക്തീകരണം

Editorial

09-06-2026

നാം കഴുകരല്ല, മാധ്യമപ്രവർത്തകർ

Editorial

08-06-2026

'ചിരിപ്പിച്ചുകൊന്നവനു' വിടയേകി ചിരിച്ചു മരിച്ച കേരളം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kottayam

വനിതകള്‍ക്ക് സൗജന്യയാത്ര : ചങ്ങനാശേരിയില്‍നിന്ന് 21 ബസുകള്‍

ചങ്ങനാശേരി: യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ദിരാ ഗാരണ്ടി വനിതകള്‍ക്ക് സൗജന്യയാത്രയ്ക്കായി ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് 21 ബസുകള്‍ ഒരുങ്ങുന്നു. പദ്ധതിയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം 15ന് രാവിലെ ഒമ്പതിന് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ വിനു ജോബ് എംഎല്‍എ നിര്‍വഹിക്കും.

കൃഷ്ണപുരം കാവാലം റൂട്ടിലുള്ള ബസിലെ യാത്രക്കാര്‍ക്ക് എംഎല്‍എ ടിക്കറ്റ് നല്‍കിയാണ് ഉദ്ഘാടനം. എടിഒ പി.എ. അഭിലാഷ് അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ ജോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

ചങ്ങനാശേരി ഡിപ്പോയില്‍നിന്നുള്ള കൃഷ്ണപുരം കാവാലം ലിസ്യു, കൈനടി കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, ആലപ്പുഴ, വെളിയനാട്, വടക്കന്‍വെളിയനാട്, കായല്‍പ്പുറം, ചതുര്‍തഥ്യാകരി തുടങ്ങിയ കുട്ടനാട്, ആലപ്പുഴ സെക്ടറുകളിലേക്കും ചെങ്ങന്നൂര്‍, കോട്ടയം, മുണ്ടക്കയം, കട്ടപ്പന, കുമളി, തെങ്ങണവഴി ഏറ്റുമാനൂര്‍ തുടങ്ങിയ സര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കും.

പ്രിയദര്‍ശിനി സ്റ്റിക്കര്‍ പതിപ്പിക്കുന്ന ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്യുന്ന സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍, സ്ത്രീകള്‍, ട്രന്‍സ് ജന്‍ഡറുകള്‍, ഇതര സംസ്ഥാന സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് സീറോ ചാര്‍ജ് ടിക്കറ്റ് നല്‍കിയാണ് യാത്ര അനുവദിക്കുന്നത്.

Thiruvananthapuram

ഇഴഞ്ഞിഴഞ്ഞ് വെഞ്ഞാറമ്മൂട് മേൽപ്പാലം : പ്രതിസന്ധിയിൽ വ്യാപാരികളും യാത്രക്കാരും

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഫ്ലൈഓവർ നിർമാണം അനിശ്ചിതമായി നീളുന്നതിൽ ആശങ്കയോടെ വ്യാപാരികളും യാത്രക്കാരും. സർവീസ് റോഡിനായുള്ള സ്ഥലമേറ്റെടുപ്പ് പാതിവഴിയിൽ നിലച്ചതും ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാത്തതുമാണ് പ്രധാന പ്രതിസന്ധിയായി ചൂണ്ടിക്കാട്ടുന്നത്. ഈ പ്രവർത്തികൾ ചെയ്യാതെ നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് നിർമാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ പക്ഷം.
ഇതോടെ സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമാവുകയാണ്. ഫ്ലൈഓവറിന്‍റെ നിർമാണം ഇഴയുന്നത് പദ്ധതി പ്രദേശത്തെ വ്യാപാരികളേയും സ്ഥിരം യാത്രക്കാരേയും ദുരിതത്തിലാക്കുകയാണ്.

വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിന് പരിസരത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള വഴി അടഞ്ഞതോടെ കച്ചവടം പൂർണമായും തകർന്ന മട്ടാണ്. കൂടാതെ രൂക്ഷമായ ഗതാഗത കുരുക്കും ജനത്തെ പൊറുതിമുട്ടിക്കുന്നു. പോത്തൻകോട്, കഴക്കൂട്ടം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട സ്ഥിരം യാത്രക്കാർ സ്റ്റാൻഡിൽ നിന്ന് വയ്യേറ്റ് ജംഗ്ഷൻ വരെ നടന്നാൽ മാത്രമേ ബസ് കിട്ടുകയുള്ളൂ.

ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടൽ ഉണ്ടാകണമെന്നാണ് പ്രാദേശിക ആവശ്യം.നിലവിലെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നിർമാണം പൂർത്തിയാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാനാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ ഇപ്പോഴത്തെ തീരുമാനം.

ഏകദേശം അമ്പതോളം തൊഴിലാളികളാണ് ഫ്ലൈഓവറിന്‍റെ വിവിധ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ തൊഴിലാളികളെ വിന്യസിക്കേണ്ട ആവശ്യമില്ലെന്നാണ് നിർമാണ കമ്പനിയുടെ തീരുമാനം.

നിർമാണത്തിലുണ്ടായ കാലതാമസത്തിൽ കമ്പനിക്ക് കടുത്ത അതൃപ്തിയാണുള്ളത്. പദ്ധതിയുടെ തുടക്കത്തിൽ തന്നെ കൃത്യമായ ഏകോപനവും ക്രമീകരണങ്ങളും നടപ്പിലാക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഫ്ലൈഓവർ നിർമ്മാണത്തിന്‍റെ പ്രധാന ഘട്ടങ്ങൾ ഇതിനോടകം പൂർത്തിയാക്കാൻ കഴിയുമായിരുന്നുവെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തത് പദ്ധതിയുടെ വേഗതയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

Kollam

കരുനാഗപ്പള്ളി - കുന്നത്തൂർ സംയോജിത കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നു

കരുനാഗപ്പള്ളി: മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി ആവിഷ്‌കരിച്ച കരുനാഗപ്പള്ളി - കുന്നത്തൂർ സംയോജിത കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നു.

തഴവ, കുലശേഖരപുരം, തൊടിയൂർ പഞ്ചായത്തുകളിലെ നിർമാണ പ്രവർത്തനങ്ങളാണ് എങ്ങുമെത്താതെ ഇഴയുന്നത്‌. പദ്ധതിയുടെ ഭാഗമായ കുന്നത്തൂരിൽ വേഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചപ്പോഴാണ് കരുനാഗപ്പള്ളിയിൽ മന്ദഗതിയിലായത്‌. പൈപ്പ്‌ കുഴിച്ചിടുന്ന പ്രവർത്തനംപോലും മൂന്നു പഞ്ചായത്തുകളിലും പൂർത്തിയായിട്ടില്ല. പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തത്‌ അപകടങ്ങൾക്ക്‌ കാരണമാകുന്നു.

ജലസംഭരണിയുടെ നിർമാണവും ജലമെത്തിക്കുന്ന കുഴലുകൾ സ്ഥാപിക്കുന്നതുമായ പ്രവൃത്തികൾ തൊടിയൂരിൽ ഇനിയും ക്രമീകരിച്ചിട്ടില്ല. കുലശേഖരപുരത്തും ജലസംഭരണിയുടെ നിർമാണവും പ്രധാന പൈപ്പ് ലൈൻ സ്ഥാപിക്കലും ഇതുവരെ ആരംഭിച്ചിട്ടില്ല.
തഴവയിൽ പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തിപോലും ഇതുവരെ നടത്തിയിട്ടില്ല. ഒന്നാം എൽഡിഎഫ്‌ സർക്കാരിന്‍റെ കാലത്ത് എംഎൽഎമാരായിരുന്ന ആർ. രാമചന്ദ്രനും കോവൂർ കുഞ്ഞുമോനും മുൻകൈയെടുത്താണ് സംയോജിത കുടിവെള്ള പദ്ധതിക്കായി നടപടി തുടങ്ങിയത്.

കല്ലടയാറിൽ ഐവർകാല ഞാങ്കടവിൽനിന്നുള്ള വെള്ളം ശേഖരിച്ചാണ് പദ്ധതിയിലൂടെ വിതരണംചെയ്യുന്നത്. ഇതിനായി ഞാങ്കടവിൽ പ്രത്യേകം പമ്പ് ഹൗസും അമ്പുവിളയിൽ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റും ഓവർഹെഡ് ടാങ്കും നിർമിക്കാനുള്ള പദ്ധതി പ്രകാരം ആനയടി കോട്ടപ്പുറം ദേശീയപാത 183ന്‌ സമീപം 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്‍റെ പണി പൂർത്തിയായി.

എന്നാൽ, കരുനാഗപ്പള്ളിയിൽ സ്ഥലം എംഎൽഎ ഉൾപ്പെടെയുള്ളവർ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിനുവേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്ന വിമർശനമാണ് ഉയരുന്നത്. ഇങ്ങനെ പോയാൽ അടുത്ത വേനൽക്കാലത്തിനു മുമ്പ് പോലും പദ്ധതി യാഥാർഥ്യമാക്കാൻ കഴിയാതെ വരും.

പദ്ധതിയുടെ നടത്തിപ്പിനായി നബാർഡിൽ 65.50 കോടിയും ജലജീവൻ മിഷനിൽ നിന്നുള്ള 415.57 കോടിയും ഉൾപ്പടെ 481.07 കോടി രൂപയുടെ ഭരണാനുമതിയാണ് നേരത്തെ ലഭിച്ചിച്ചത്‌.

 

Pathanamthitta

ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ അറസ്റ്റിലായത് 140 പേർ

പത്തനംതിട്ട: ഓപ്പറേഷൻ തൂഫാനിൽ ശക്തമായ പരിശോധനകളും കർശന നടപടികളുമായി പത്തനംതിട്ട ജില്ലാ പോലീസ്. കഴിഞ്ഞ മേയ് രണ്ടിന് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ( ദി നാർക്കോ ഹണ്ട്) പദ്ധതി വ്യാഴാഴ്ച 10 ദിവസം പൂർത്തീകരിച്ചപ്പോൾ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 83 കേസുകളും കഞ്ചാവ്, എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി മരുന്നുകളുടെ ഉപയോഗവും വിപണവുമായി ബന്ധപ്പെട്ട് 47 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ലയിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയിൽ 130 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 140 പേർ ഇതേവരെ അറസ്റ്റിലായിട്ടുണ്ട്. ലഹരിമരുന്ന് വില്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 650 ലധികം റെയ്ഡുകൾ നടത്തി.

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമാഫിയ നടത്തിവന്ന പ്രവർത്തനങ്ങളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനും ജില്ലയിലെ പോലീസിന് സാധിച്ചുവെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജില്ലാ ഡാൻസാഫ് ടീം സംസ്ഥാന പോലീസിനുതന്നെ അഭിമാനമാകുന്ന തരത്തിൽ വൻതോതിൽ ലഹരി മരുന്നുകൾ പിടിച്ചെടുക്കുന്നതിനും അന്തർസംസ്ഥാന ബന്ധങ്ങളുള്ള ലഹരിക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിനും സഹായകരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

ജില്ലാ ഡാൻസാഫ് ടീമിന് പുറമേ അഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരുടെ നിയന്ത്രണത്തിൽ ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പോലീസുദ്യോഗസ്ഥർ വീതമടങ്ങുന്ന അഞ്ച് സബ് ഡിവിഷൻ ഡാൻസാഫ് ടീമുകളും ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ ജില്ലാ പോലീസിന് കരുത്തായി മുഴുവൻ സമയവും പ്രവർത്തിക്കും.

ഇതിനുപുറമേ ജില്ലയിലെ 23 പോലീസ് സ്റ്റേഷനുകളിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടുന്ന വിവിധ സംഘങ്ങളായി തിരിഞ്ഞ് ഓരോ സ്റ്റേഷൻ പരിധിയിലും ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ പതിവായും തുടർച്ചയായും പരിശോധനകളും ആരംഭിച്ചിട്ടുണ്ടെന്ന് എസ്പി പറഞ്ഞു.

250നടുത്ത് ഹോട്ട് സ്പോട്ടുകൾ

ജില്ലാ രഹസ്യാന്വേഷണ വിഭാഗം ജില്ലാ പോലീസ് മേധാവിക്ക് കൈമാറുന്ന വിവരങ്ങൾ അനുസരിച്ച് വിവിധതരത്തിലുള്ള ലഹരിമരുന്നുകളുടെ ഉപയോഗം, കച്ചവടം എന്നിവ നടക്കാൻ സാധ്യതയുള്ള 250നടുത്ത് സ്ഥലങ്ങൾ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയട്ടുണ്ട്.

ഇതുകൂടാതെ ജില്ലയിലെ മുഴുവൻ സ്കൂളുകളും കോളജ് പരിസരങ്ങളും പോലീസിന്‍റെ തുടർച്ചയായ നിരീക്ഷണത്തിലുമാണ്. ജില്ലയിലെ 23 പോലീസ് സ്റ്റേഷനുകളിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടുന്ന വിവിധ സംഘങ്ങളായി തിരിഞ്ഞ് ഓരോ സ്റ്റേഷൻ പരിധിയിലും ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ പതിവായും തുടർച്ചയായും പരിശോധനകളും ആരംഭിച്ചിട്ടുണ്ടെന്ന് എസ്പി പറഞ്ഞു.

Idukki

പ്ലാസ്റ്റിക് വാഹകയായി ദേവിയാർ പുഴ

അടിമാലി: ദേവിയാർ പുഴയിൽ മാലിന്യം അടിഞ്ഞുകൂടി വെള്ളത്തിന്‍റെ സുഗമമായ ഒഴുക്ക് തടസപ്പെട്ടു. അടിമാലി പഞ്ചായത്തിലെ 16, 17 വാർഡുകളെ ബന്ധിപ്പിക്കുന്ന ചിറ്റിയാപടി - മൂകാംബിക നഗർ പാലത്തിന്‍റെ തൂണുകളിലാണ് ഒഴുകിവന്ന ഇല്ലിക്കഷണങ്ങൾ തടഞ്ഞ് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നത്.

അടിഞ്ഞുകൂടിയ മാലിന്യങ്ങൾ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളും വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ള മാംസ മാലിന്യങ്ങളും തുണികളുമാണ് പാലത്തിന്‍റെ തൂണുകളിൽ തങ്ങിനിന്നത്.

മെംബർമാരായ ഷേർലി ജോസഫ്, ജോസ്ന ജോസ് എന്നിവരുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അടിമാലി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ടൗണിന് സമീപമുള്ള ഓടകളിലും തോടുകളിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ നടക്കുകയാണ്. തോടുകളിലേക്ക് മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരേ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തോട്ടിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയത്.

തോട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരേ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

Alappuzha

മൺസൂൺ ഫെസ്റ്റ്: ബാസ്കറ്റ്ബോൾ ടൂർണമെന്‍റ്

ആലപ്പുഴ: പുന്നപ്ര ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ മൺസൂൺ ഫെസ്റ്റ് സീസൺ ടൂ പ്രൈസ് മണി 3x3 ബാസ്കറ്റ്ബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. 20ന് രാവിലെ എട്ടു മുതൽ പുന്നപ്ര ജ്യോതി നികേതൻ ഇൻഡോർ ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. മികച്ച നിലവാരമുള്ള ഇൻഡോർ സ്റ്റേഡിയത്തിലാണ് പോരാട്ടം അരങ്ങേറുന്നതെന്ന് പ്രിൻസിപ്പൽ സെൻ കല്ലുപുര പറഞ്ഞു.

വിവിധ ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും ടൂർണമെന്‍റിൽ പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി മൂന്ന് പ്രായപരിധികളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അണ്ടർ 18- 2009 ജനുവരി ഒന്നിന് ശേഷം ജനിച്ചവർ. അണ്ടർ 16- 2011ജനുവരി ഒന്നിനുശേഷം ജനിച്ചവർ. അണ്ടർ 13- 2013 ജനുവരി ഒന്നിനുശേഷം ജനിച്ചവർ. ഒരു ടീമിന് 600 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ടൂർണമെന്‍റിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കോ-ഓർഡിനേറ്റർ ബിനു മനോഹരൻ ഫോൺ-9400835486, 9446665486.

Kottayam

വനിതകള്‍ക്ക് സൗജന്യയാത്ര : ചങ്ങനാശേരിയില്‍നിന്ന് 21 ബസുകള്‍

ചങ്ങനാശേരി: യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ദിരാ ഗാരണ്ടി വനിതകള്‍ക്ക് സൗജന്യയാത്രയ്ക്കായി ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് 21 ബസുകള്‍ ഒരുങ്ങുന്നു. പദ്ധതിയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം 15ന് രാവിലെ ഒമ്പതിന് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ വിനു ജോബ് എംഎല്‍എ നിര്‍വഹിക്കും.

കൃഷ്ണപുരം കാവാലം റൂട്ടിലുള്ള ബസിലെ യാത്രക്കാര്‍ക്ക് എംഎല്‍എ ടിക്കറ്റ് നല്‍കിയാണ് ഉദ്ഘാടനം. എടിഒ പി.എ. അഭിലാഷ് അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ ജോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

ചങ്ങനാശേരി ഡിപ്പോയില്‍നിന്നുള്ള കൃഷ്ണപുരം കാവാലം ലിസ്യു, കൈനടി കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, ആലപ്പുഴ, വെളിയനാട്, വടക്കന്‍വെളിയനാട്, കായല്‍പ്പുറം, ചതുര്‍തഥ്യാകരി തുടങ്ങിയ കുട്ടനാട്, ആലപ്പുഴ സെക്ടറുകളിലേക്കും ചെങ്ങന്നൂര്‍, കോട്ടയം, മുണ്ടക്കയം, കട്ടപ്പന, കുമളി, തെങ്ങണവഴി ഏറ്റുമാനൂര്‍ തുടങ്ങിയ സര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കും.

പ്രിയദര്‍ശിനി സ്റ്റിക്കര്‍ പതിപ്പിക്കുന്ന ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്യുന്ന സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍, സ്ത്രീകള്‍, ട്രന്‍സ് ജന്‍ഡറുകള്‍, ഇതര സംസ്ഥാന സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് സീറോ ചാര്‍ജ് ടിക്കറ്റ് നല്‍കിയാണ് യാത്ര അനുവദിക്കുന്നത്.

Ernakulam

വെണ്ണല മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം : അടിയന്തരയോഗം ചേർന്നു

കാക്കനാട്: വെണ്ണല മേഖലയിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഉമ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. വെണ്ണലയ്ക്കുപുറമെ ചക്കരപ്പറമ്പ്, പാടിവട്ടം, ആലിൻചുവട് പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ജല അഥോറിറ്റി ഉദ്യോഗസ്ഥർക്ക് ഉമാതോമസ് എംഎൽഎ കർശന നിർദേശം നൽകി.

തമ്മനം ജംഗ്ഷനിൽ നിന്നും നന്തനത്ത് കൊച്ചാക്കോ റോഡ് വഴി അമൃത് പദ്ധതി പ്രകാരം സ്ഥാപിച്ച പുതിയ പൈപ്പിൽ നിന്നും താത്കാലികമായി നിലവിലുള്ള പൈപ്പ് ലൈനുകൾ ഉപയോഗപ്പെടുത്തി കൂടുതൽ ജലം എത്തിക്കുന്നതിന് വേണ്ട ഇന്‍റർ കണക്ഷൻ പ്രവർത്തികൾ 15ഓടെ പൂർത്തീകരിക്കുമെന്ന് ജല അഥോറിറ്റി അധികൃതർ അറിയിച്ചു.

പുതിയറോഡ് വഴി വെണ്ണല ഭാഗത്തേക്ക് കൂടുതൽ കുടിവെള്ളം എത്തിക്കുന്നതിനായി ഇന്നു നടത്തുന്ന അറ്റകുറ്റപ്പണികൾ മൂലം കഴിയുമെന്നും അധികൃതർ പറഞ്ഞു. സംസ്കാര ജംഗ്ഷൻ മുതൽ തമ്മനം അനന്തപുരി ക്ഷേത്രം വരെ ഉണ്ടായിരുന്ന പഴയ 700 എംഎം പ്രിമോ പൈപ്പുകൾ മാറ്റുന്നന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് ഇവിടങ്ങളിൽ കനത്ത ജലക്ഷാമംനേരിട്ടത്.

അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികൾക്കായി പിഡബ്ല്യുഡി റോഡ് മുറിക്കുന്നതിന് അനുമതി ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ എടുക്കുമെന്നും സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു.

കേരള വാട്ടർ അഥോറിറ്റി കൊച്ചി സൂപ്രണ്ടിംഗ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയ ഉദ്യോഗസ്ഥരും ഡിവിഷൻ കൗൺസിലർമാരായ നസീമ, സാബു കൊറോത്ത്, ബിന്ദു ബിജു, ഷിബി സോമൻ എന്നിവരും വെണ്ണല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എം.എം. ഹാരിസ് എന്നിവരും പങ്കെടുത്തു.

Thrissur

മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത മരണക്കളം; അഞ്ചര വർഷം പൊലിഞ്ഞത് 181 ജീവൻ

തൃശൂർ: അടിപ്പാതകളും മേൽപാലങ്ങളും വന്നിട്ടും മരണക്കളമായി മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത. മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള ഭാഗത്തെ വിവിധ സ്റ്റേഷൻപരിധികളിൽ 2020 മുതൽ കഴിഞ്ഞമാസംവരെ 181 പേരാണ് മരിച്ചത്. 2009ൽ നിർമാണത്തിനു കരാർ ഒപ്പിട്ടശേഷം വെറും 29 കിലോമീറ്റർ ദൂരത്തിനിടെ നാനൂറോളം പേർക്കു ജീവൻ നഷ്ടമായി.

മണ്ണുത്തി സ്റ്റേഷൻ പരിധിയിൽ മേയ് 15 വരെ 223 അപകടങ്ങളുണ്ടായി. 58 പേർ മരിച്ചു. 161 പേർക്കു ഗുരുതരപരിക്കേറ്റു. 47 പേർക്കു നിസാരപരിക്കേറ്റു. പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ മേയ് ഒന്നുവരെ 411 അപകടങ്ങളിൽ 82 പേർ മരിച്ചു. 549 പേർക്കു പരിക്കേറ്റു. വടക്കഞ്ചേ രി സ്റ്റേഷനിൽ 2022 മുതൽ ഈമാസം എട്ടുവരെയുണ്ടായത് 226 അപകടങ്ങൾ. 41 പേർ മരിച്ചു. 270 പേർക്കു പരിക്ക്. രണ്ടുമാസത്തിനിടെ പാണഞ്ചേരി പഞ്ചായത്തിന്‍റെ പരിധിയിൽമാത്രം ഒന്പതുപേർ മരിച്ചു.

അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. വാഹനങ്ങൾ ഡിവൈഡറുകളിൽ ഇടിച്ചുണ്ടായ അപകടങ്ങളും വർധിച്ചു.ആവശ്യത്തിനു സൂചനാബോർഡുകളില്ലെന്ന പരാതിയുമുണ്ട്.

Palakkad

ഷൊർണൂർ റെയിൽവേ പോലീസ് സ്റ്റേഷൻ ചോർന്നൊലിക്കുകയാണ്

ഷൊർണൂർ: അധികാരികളറിയാൻ... ഷൊർണൂർ റെയിൽവേ പോലീസ് സ്റ്റേഷൻ ചോർന്നൊലിക്കുകയാണ്. ഈ മഴക്കാലം എങ്ങിനെ കഴിച്ചുകൂട്ടുമെന്ന ആശങ്കയിലാണ് സ്റ്റേഷനിലുള്ളവർ.

സ്റ്റേഷൻ ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് വർഷംതന്നെ പിന്നിട്ടുകഴിഞ്ഞു. നിരവധി ഭാഗങ്ങളാണ് ഇവിടെ ചോർന്നൊലിക്കുന്നത്. മഴ തുടങ്ങിയാൽ എസ്ഐയുടെ മുറിയിലേക്ക് കയറുന്ന ഭാഗത്തുതന്നെ ഒരു ബക്കറ്റ് സ്ഥാപിക്കണം.

വിവിധ കേസുകളിലെ പ്രതികളെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നാൽ അവരെ തടവിലാക്കാനുള്ള ലോക്കപ്പും ചോർന്നൊലിക്കുകയാണ്. 60 പോലീസുകാർ രാപ്പകൽ ജോലിചെയ്യേണ്ട സ്‌റ്റേഷനിൽ പ്രാഥമിക കൃത്യനിർവഹണത്തിനുപോലും സൗകര്യമില്ല. പരാതിക്കാർ വന്നാൽ ഇരിക്കാൻ പോലുമിവിടെ ഇടമില്ലെന്നതാണ് യാഥാർഥ്യം.

വനിതാ പോലീസുകാരുൾപ്പടെ ജോലി ചെയ്യുന്ന ഈ സ്‌റ്റേഷനിൽ ഇവർക്കുമില്ല, വിശ്രമിക്കാനാവശ്യമായ മുറിയും ശൗചാലയവും. ക്രിമിനലുകളെ കൂടുതൽ കൈകാര്യം ചെയ്യേണ്ടിവരുന്ന റെയിൽവെ സ്‌റ്റേഷനിൽ ഇവരെ പാർപ്പിക്കുന്നതുപോലും സുരക്ഷ ഒട്ടുമില്ലാത്ത ലോക്കപ്പിലാണ്.

സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷനിലെ പോലീസ് സ്‌റ്റേഷന്‍റെ അവസ്ഥയാണിത്. വർഷങ്ങളായി പോലീസ് സ്‌റ്റേഷന്‍റെ സൗകര്യം വർധിപ്പിക്കണമെന്നാവശ്യപ്പെടുന്നുണ്ടെങ്കിലും റെയിൽവേ ഇതുവരെ പരിഗണിച്ചിട്ടില്ല.

ഓടിട്ട പഴയ കെട്ടിടത്തിൽതന്നെയാണ് സ്റ്റേഷൻ ഇപ്പോഴും പ്രവർത്തിക്കുന്നത്. റെയിൽവേ സ്റ്റേഷൻ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചെങ്കിലും ഒരു പരിഗണനയും പോലീസ് സ്റ്റേഷന് നൽകിയില്ലെന്ന് എസ്ഐ അനിൽ മാത്യു പറയുന്നു. 2000 ചതുരശ്ര അടി വിസ്‌തൃതിയുള്ള കെട്ടിടമെങ്കിലും ഇത്രയും പോലീസുകാർ ജോലിചെയ്യുന്നതിന് ആവശ്യമാണെന്നാണ് റെയിൽവേ പോലീസ് പറയുന്നത്.

Malappuram

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്: മൂന്ന് യുവാക്കൾ കൂടി അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. മലപ്പുറം മുണ്ടുപറന്പ് ഗവണ്‍മെന്‍റ് കോളജിന് സമീപം പള്ളിയാളി പീടിയേക്കൽ സൽമാൻ സാലിഹ് (26), പരപ്പനങ്ങാടി ഒട്ടുമ്മൽ ബീച്ച് പൂക്കൂന്‍റെ പൂരക്കൽ സാദിഖ് (38), തിരൂർ കൂട്ടായി പുത്തൻവീട്ടിൽ പി.വി. സുബൈർ (38) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത് നിന്ന് സ്വർണവുമായി എത്തുന്ന ആളെ തട്ടിക്കൊണ്ടുപോയി സ്വർണം കവർച്ച ചെയ്യാൻ എത്തിയ 13 പേർ ഏതാനും ദിവസം മുന്പ് പിടിയിലായിരുന്നു.

ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ മൂന്നുപേർ കൂടി അറസ്റ്റിലായത്. സ്വർണം തട്ടാനെത്തിയവരിൽ നിന്ന് രണ്ട് ഇന്നോവ കാറുകളും 14 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ പടന്നോട്ട് സ്വദേശി കൈപ്പേകണ്ടി അൻസാർ, പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശി അലി അക്ബർ എന്നിവരുടെ നിർദേശ പ്രകാരമാണ് കവർച്ചാ സംഘം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെ സന്ദേശങ്ങൾ പോലീസ് പരിശോധിച്ചപ്പോഴാണ് ഇപ്പോൾ മൂന്നുപേർ പിടിയിലായത്.

അറസ്റ്റിലായ സൽമാൻ സാലിഹ് കഴിഞ്ഞ ഞായറാഴ്ച കരിപ്പൂരിൽ വിമാനം ഇറങ്ങി അപ്രത്യക്ഷനായിരുന്നു. തുടർന്ന് സൽമാനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം കരിപ്പൂർ പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സൽമാനെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്‍റെ ചുരളഴിയുന്നത്. സൽമാൻ സാലിഹ് ഗൾഫിൽ സ്വർണക്കടത്ത് സംഘം ഏൽപ്പിച്ച സ്വർണവുമായി മുങ്ങുകയായിരുന്നുവെന്ന് വ്യകതമായി. ഈ സ്വർണം കൈപ്പറ്റുന്നതിനായിരുന്നു കരിപ്പൂരിൽ സ്വർണം പൊട്ടിക്കൽ സംഘം എത്തിയത്.

അതേസമയം ഗൾഫിൽ നിന്ന് സ്വർണം കൈപ്പറ്റിയ സൽമാൻ അവിടെ തന്നെ സ്വർണം മറ്റൊരാൾക്ക് കൈമാറി പണം കൈപ്പറ്റുന്നതിന് പദ്ധതി തയാറാക്കിയിരുന്നു. യഥാർഥ ഉടമക്ക് സ്വർണം നൽകാതെ മറ്റൊരാൾക്ക് കൈമാറുന്നതിന് 40 ലക്ഷമാണ് ഇയാൾ പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നത്. ഇതു പ്രകാരം കരിപ്പൂരിലെത്തിയ സൽമാൻ യഥാർഥ ഉടമകൾ പറഞ്ഞുവിട്ട സ്വർണം പൊട്ടിക്കൽ സംഘത്തിനു കൈമാറാതെ ഷബി എന്ന ആളുടെ കാറിൽ മുങ്ങുകയായിരുന്നു.

കോഴിക്കോട് മുക്കത്തേക്കാണ് ഇവർ സ്ഥലം വിട്ടത്. അവിടെ സാദിഖും ഉണ്ടായിരുന്നു. തുടർന്ന് നാലുപേരും കാറിൽ എറണാകുളത്ത് പോയി അവിടെ മുറിയെടുത്ത് ട്രോളി ബാഗിൽ ഒളിപ്പിച്ച സ്വർണം പങ്കുവയ്ക്കുകയാണ് ഉണ്ടായതെന്ന് സൽമാൻ പോലീസിനോട് സമ്മതിച്ചു. ഇതോടെ കേസിൽ സൽമാനും സാദിഖും സുബൈറും അറസ്റ്റിലായി.

Kozhikode

കെഎസ്ആര്‍ടിസി ടെര്‍മിനലിലെ സീലിംഗ് അടര്‍ന്നുവീണ് രണ്ട് യാത്രക്കാര്‍ക്ക് പരിക്ക്

കോടികള്‍ ചെലവഴിച്ച് നിര്‍മിച്ചത് ഇതിനാണോ ?

കോഴിക്കോട്: മാവൂർ റോഡിൽ കെഎസ്ആർടിസിയുടെ പ്രധാന ബസ് ടെർമിനലിലെ യാത്രക്കാരുടെ കാത്തിരിപ്പ് സ്ഥലത്തിനു മുകളിലെ സീലിംഗ് അടർന്നുവീണ് രണ്ട് യാത്രക്കാർക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ചെ 1.22 നാണ് സീലിംഗ് വീണത്. മേൽക്കൂരയിലെ കോൺക്രീറ്റിന് താഴെ ഘടിപ്പിച്ച ജിപ്സം സീലിംഗ് ഇളകി വീഴുകയായിരുന്നു.

മാനന്തവാടി, തൊട്ടിൽപാലം ബസുകൾ എത്തുന്ന പതിമൂന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപമാണ് ഇത് വീണത്. ബസ് കാത്ത് ടെർമിനലിലെ ഇരിപ്പിടത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ കായംകുളം കിരിക്കാടി കിഴക്കേലമൂട് വീട്ടിൽ മധു (58), വയനാട് മാനന്തവാടി ചെറുപുഴ കോക്കണ്ടത്തിൽ ഹൗസിൽ അജിത്ത് (24) എന്നിവർക്ക് പരിക്കേറ്റു. പുലർച്ചെ ആയതിനാൽ ഇവിടെ അധികം യാത്രക്കാരില്ലായിരുന്നു.

അതിനാലാണ് വലിയ അപകടം ഒഴിവായത്. കെട്ടിടത്തിന്‍റെ രണ്ടാമത്തെ നിലയിലെ സീലിംഗും അടർന്നു വീഴുമെന്ന സ്ഥിതിയിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുന്പ് ടെർമിനലിലെ ഒന്നാം നിലയിലെ ജിപ്സം സീലിംഗ് പൊട്ടി വീണിരുന്നു. ഒന്നാം നിലയുടെ ഒരു വശത്ത് ലഘുഭക്ഷണശാല പ്രവർത്തിക്കുന്നുണ്ട്. ഇതിന് അല്പം മാറിയാണ് ഒന്നാംനിലയിലെ സീലിംഗ് വീണത്.

2021ൽ മദ്രാസ് ഐഐടി നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കെഎസ്ആർടിസി സമുച്ചയത്തിന്‍റെ 90 ശതമാനം തൂണുകൾക്കും 80 ശതമാനം ബീമുകൾക്കും സ്ലാബുകൾക്കും ബലക്ഷയമുണ്ടെന്നും ഇവ അടിയന്തരമായി ബലപ്പെടുത്തണമെന്നും ഇതിനായി ഏകദേശം 30 കോടിയിലധികം രൂപ ചെലവ് വരുമെന്നുമാണ് 2021 ൽ മദ്രാസ് ഐഐടി സമർപ്പിച്ച പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

പാട്ടക്കരാർ എടുത്ത അലിഫ് ബിൽഡേഴ്സിന്‍റെ ആവശ്യപ്രകാരം ഹൈക്കോടതി നിർദേശത്തെ തുടർന്ന് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എന്‍ജിനിയറിംഗ് കോളജിലെ വിദഗ്ധ സംഘവും ഇക്കഴിഞ്ഞ ഒക്ടോബറിൽ കെട്ടിടത്തിൽ വീണ്ടും പരിശോധന നടത്തി ഈ വർഷം ആദ്യം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

കെട്ടിടം ആരു ബലപ്പെടുത്തണം, അറ്റകുറ്റപ്പണിയുടെ ചെലവ് ആരു വഹിക്കണം എന്നതുമായി ബന്ധപ്പെട്ട് സർക്കാരും (കെടിഡിഎഫ്സി) പാട്ടക്കാരായ അലിഫ് ബിൽഡേഴ്സും തമ്മിൽ കോടതിയിലെ നിയമതർക്കവും തുടരുകയാണ്.

Wayanad

ചിപ്പിക്കൂണ്‍ കൃഷിയിൽ വേറിട്ട അധ്യായമെഴുതി പുനിത രാജൻ

സുൽത്താൻ ബത്തേരി: ചിപ്പിക്കൂണ്‍ കൃഷിയിൽ വേറിട്ട അധ്യായം എഴുതുകയാണ് ചുള്ളിയോട് ആനപ്പാറയിലെ വീട്ടമ്മ ഈന്തുങ്കൽ പുനിത രാജൻ. 500 ചതുരശ്ര അടി വിസ്തീർണമുള്ള ഷെഡിൽ നടത്തുന്ന കൂണ്‍ കൃഷിയിലൂടെ അവർ ദിനേന നേടുന്നത് മെച്ചപ്പട്ട വരുമാനം. ദിവസം 50 മുതൽ 80 വരെ പാക്കറ്റ് ചിപ്പിക്കൂണാണ് പുനിത ഉത്പാദിപ്പിച്ച് വിപണിയിൽ എത്തിക്കുന്നത്.

കൃഷി വെറും ഉപജീവന മാർഗമല്ല, ആത്മവിശ്വാസത്തിന്‍റെയും സ്വയംപര്യാപ്തതയുടെയും വഴികൂടിയാണെന്ന് തെളിയിക്കുകയാണ് പുനിത. ചെറിയ തോതിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംരംഭം പ്രദേശത്തെ ഉപഭോക്താക്കൾ വിശ്വാസത്തോടെ തേടിയെത്തുന്ന ഒന്നായി മാറിക്കഴിഞ്ഞു.

ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പുനിതയുടെ ഷെഡിൽ വിളയുന്ന ചിപ്പിക്കൂണ്‍ എത്തുന്നുണ്ട്. പുതുമയും ഗുണനിലവാരവും നിലനിർത്തുന്നതിനാൽ ആവശ്യക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുകയുമാണ്. At o Z Madonna Mushroosm എന്ന ബ്രാൻഡ് നാമത്തിലാണ് ചിപ്പിക്കൂണ്‍ വിപണനം.

കൗതുകത്തിൽനിന്ന് സംരംഭകത്വത്തിലേക്ക്

സാധാരണ കുടുംബജീവിതത്തിനിടയിലാണ് പുനിതയ്ക്ക് കൂണ്‍കൃഷിയിൽ താത്പര്യം ജനിച്ചത്. ആരോഗ്യത്തിന് ഗുണകരമായ ഭക്ഷ്യവിളകളെക്കുറിച്ചുള്ള പഠനവും പരിശീലന പരിപാടികളിൽ പങ്കെടുത്തതുമാണ് ചിപ്പിക്കൂണ്‍ കൃഷിയിലേക്ക് നയിച്ചത്. തുടക്കത്തിൽ ചെറിയ അളവിൽ ഉത്പാദനം നടത്തി.

മികച്ച പ്രതികരണമാണ് കൃഷി വിപുലീകരണത്തിന് പ്രേരണയായത്. കൂണ്‍കൃഷിക്ക് ആവശ്യമായ താപനില, ഈർപ്പം, ശുചിത്വം എന്നിവ കൃത്യമായി പാലിക്കേണ്ടതിനാൽ തുടക്കത്തിൽ ചില വെല്ലുവിളികൾ നേരിട്ടു. എന്നാൽ നിരന്തരമായ പഠനവും അനുഭവപരിചയവും വഴി അവയെല്ലാം അതിജീവിക്കാൻ സാധിച്ചു.

എല്ലാ കാലാവസ്ഥയ്ക്കും യോജ്യമായ കൃഷി

ജില്ലയിൽ കാലാവസ്ഥാവ്യതിയാനം പല വിളകളെയും ബാധിക്കാറുണ്ട്. എന്നാൽ വേനൽ, വർഷ വ്യത്യാസമില്ലാതെ നടത്താവുന്നതാണ് ചിപ്പിക്കൂണ്‍ കൃഷി. ആവശ്യമായ അന്തരീക്ഷം ഷെഡിൽ നിയന്ത്രിക്കാൻ കഴിയുന്നതിനാൽ കാലാവസ്ഥാവ്യതിയാനം ഉത്പദനത്തെ കാര്യമായി ബാധിക്കാറില്ല. കുറഞ്ഞ സ്ഥലത്തും താരതമ്യേന കുറഞ്ഞ നിക്ഷേപത്തിലും ആരംഭിക്കാവുന്ന സംരംഭമാണിതെന്നും തൊഴിൽ തേടുന്ന സ്ത്രീകൾക്കും യുവാക്കൾക്കും മികച്ച സാധ്യതകൾ ഈ മേഖലയിലുണ്ടെന്നും പുനിത ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യത്തിനും രുചിക്കും പ്രാധാന്യം

ആരോഗ്യ അവബോധമുള്ള ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂണിന്‍റെ ആവശ്യകതയും ഉയരുകയാണ്. പ്രോട്ടീൻ, ഫൈബർ, വിവിധ ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയ ചിപ്പിക്കൂണ്‍ ആരോഗ്യകരമായ ഭക്ഷണശീലത്തിന്‍റെ ഭാഗമായാണ് പലരും സ്വീകരിക്കുന്നത്.

നാടൻ കൂണിന്‍റെ സ്വാദിനോട് സാമ്യമുള്ള രുചി ലഭിക്കുന്നതിനാൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ ചിപ്പിക്കൂണ്‍ ഇഷ്ടപ്പെടുന്നു. കറികളിലും ഫ്രൈയിലും ബിരിയാണിയിലും മറ്റു വിഭവങ്ങളിലും ഉപയോഗിക്കാൻ കഴിയുന്നതും ആവശ്യകത വർധിക്കാൻ കാരണമായിട്ടുണ്ട്.

കുടുംബത്തിന്‍റെ പിന്തുണ

കൃഷിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ ഭർത്താവ് രാജൻ പുനിതയ്ക്കൊപ്പം സജീവമാണ്. അസംസ്കൃത വസ്തുക്കളുടെ ശേഖരണം മുതൽ ഉത്പന്ന വിപണനം വരെയുള്ള പ്രവർത്തനങ്ങളിൽ രാജന്‍റെ പിന്തുണ പുനിതയ്ക്കുണ്ട്. സ്വന്തം വീട്ടുവളപ്പിൽ പുനിത ആരംഭിച്ച സംരംഭം ഇന്ന് പലർക്കും പ്രചോദനമാണ്. കൂണ്‍കൃഷിയെക്കുറിച്ച് അറിയാൻ നിരവധി പേർ ഇവരെ സമീപിക്കാറുണ്ട്. അനുഭവങ്ങൾ പങ്കുവയ്ക്കാനും പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകാനും അവർക്ക് മടിയില്ല.

ഭാവി പദ്ധതികൾ

ഉത്പാദനം വർധിപ്പിക്കുന്നതിനൊപ്പം മൂല്യവർധിത ഉത്പന്നങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതിയും പുനിതയ്ക്കുണ്ട്. ഉണക്കിയ കൂണ്‍, കൂണ്‍ പൊടി തുടങ്ങിയ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്. ആക്ഷിത രാജ്, ആക്ഷിത എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം. ഫോണ്‍: 9025095250.

Kannur

മലയോര ഹൈവേയിലെ അശാസ്ത്രീയ പ്രവൃത്തികളിൽ അന്വേഷണം ആവശ്യപ്പെട്ട് ജനകീയ സമിതി പരാതി നൽകി

ചെമ്പേരി: ഏരുവേശി പഞ്ചായത്ത് പരിധിയിലെ മലയോര ഹൈവേ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകളും സുരക്ഷാ വീഴ്ചകളും ഉണ്ടായതായി ആക്ഷേപമുന്നയിച്ച് ജനകീയ സമിതി അന്വേഷണം ആവശ്യപ്പെട്ട് സജീവ് ജോസഫ് എംഎൽഎക്ക് പരാതി നൽകി.
ഉളിക്കൽ, പയ്യാവൂർ, ഏരുവേശി, നടുവിൽ, ആലക്കോട്, ചെറുപുഴ എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ഭാഗമായ റോഡുകളിൽ അനധികൃതമായി മണ്ണ് നിക്ഷേപിക്കുകയും റോഡിന്‍റെ സ്വാഭാവികമായ അവസ്ഥയിൽ മാറ്റം വരുത്തുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ വാഹന ഗതാഗതത്തിനും പ്രദേശവാസികളുടെ സഞ്ചാരത്തിനും തടസം സൃഷ്ടിക്കുന്നതായും പരാതിയിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് വാർഡ് അംഗം, വില്ലേജ് ഓഫീസർ, സർവേയർ എന്നിവർക്കു പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും റോഡിന്‍റെ അതിർത്തി കൃ ത്യമായി നിർണയിച്ച് കൈയേറ്റങ്ങൾ ഒഴിവാക്കുകയും പൊതു ജനങ്ങൾക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കുകയും ചെയ്യണമെന്നാണു പരാതിയിൽ ആവശ്യപ്പെടുന്നത്.

വ്യാപാരികളുടെയും പൊതുജനങ്ങളുടെയും പ്രതിഷേധങ്ങൾക്കിടയിലും പ്രശ്നപരിഹാര നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ ദുരന്ത നിവാരണ അഥോറിറ്റി അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തി ബന്ധപ്പെട്ട കരാറുകാരനും വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.

Kasaragod

നാട്ടുകാരനായ ഐപിഎസുകാരന്‍ ജില്ലാ പോലീസ് മേധാവി

കാസര്‍ഗോഡ്: സ്വന്തം ജില്ലയില്‍ പോലീസ് മേധാവിയാകുന്ന ആദ്യ ഐപിഎസ് ഉദ്യോഗസ്ഥനായി അജാനൂര്‍ രാവണീശ്വരം സ്വദേശി പി. നിധിന്‍രാജ്. നിധിന്‍രാജ് രാവണീശ്വരം ജിഎച്ച്എസ്എസിലും കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം നേടി.
ചെറുപ്പം തൊട്ടേ സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്ന നിധിന്‍രാജ് തന്‍റെ രണ്ടാം പരിശ്രമത്തില്‍ 2018ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 210-ാം റാങ്ക് നേടിയാണ് പോലീസ് സര്‍വീസില്‍ എത്തിയത്.

2019 ഐഎഎസ് ബാച്ചുകാരനായ നിധിന്‍രാജിന്‍റെ ആദ്യ നിയമനം വയനാട് അസി. പോലീസ് സൂപ്രണ്ടായിട്ടായിരുന്നു. പിന്നീട് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, വടകര റൂറല്‍ ജില്ലാ പോലീസ് മേധാവി എന്നീ പദവികള്‍ വഹിച്ച ശേഷമാണ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി നിയമിതനായത്. അവിടെ നിന്നാണ് നിധിന്‍രാജ് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായി എത്തുന്നത്. മുന്‍ പ്രവാസി കെ. രാജേന്ദ്രന്‍റെയും പി. ലതയുടെയും മകനാണ്. ഭാര്യ ആലപ്പുഴ സ്വദേശി ഡോ. ലക്ഷ്മി കൃഷ്ണന്‍ മംഗളുരുവിലാണ് ജോലി ചെയ്യുന്നത്. അശ്വതി സഹോദരിയാണ്.

 

 

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സിസ്റ്റർ അഞ്ജലി എഫ്സിസി

കരാഞ്ചിറ: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷൻ ഇരിങ്ങാലക്കുട അൽവേർണിയ പ്രോവിൻസിലെ കരാഞ്ചിറ അസീസി മഠാംഗമായ സിസ്റ്റർ അഞ്ജലി എഫ്സിസി (കെ.ജെ. ജോജി -46) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കോട്ടാറ്റ് സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് മഠം സെമിത്തേരിയിൽ. ചെങ്ങാലൂർ കാച്ചപ്പിള്ളി ജോസ്-ത്രേസ്യ ദന്പതികളുടെ മകളാണ്. കോട്ടാറ്റ് സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ്, കൊന്നക്കുഴി അന്തോണിയാനം, ചാലക്കുടി അൽവേർണിയ പ്രൊവിൻഷ്യൽ ഹൗസ്, ഇരിങ്ങാലക്കുട മേരി റാണി, കുഴിക്കാട്ടുകോണം നിർമല, പൊയ്യ സെന്‍റ് തോമസ്, കോപ്ലിപ്പാടം സെന്‍റ് ആൻസ്, ചാലക്കുടി എസ്എച്ച് എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോഷി, ജോയ്സി, ഫാ. ജോബി എസ്ജെ.

ഫാ.ജോൺ പറോക്കാരൻ

തൃശൂർ: പ്രശസ്ത ധ്യാന പ്രസംഗകനും സിഎംഐ സഭാംഗവുമായ ഫാ.ജോൺ പറോക്കാരൻ(79) അന്തരിച്ചു. നാളെ രാവിലെ 8.30-ന് തലോർ ഇൻഫന്‍റ് ജീസസ് മൊണാസ്ട്രിയിൽ മൃതദേഹം കൊണ്ടുവരും. ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. ഇരിങ്ങാലക്കുട തുമ്പൂർ പറോക്കാരൻ പരേതരായ ലോനപ്പന്‍- കുഞ്ഞില ദന്പതികളുടെ മകനാണ്. ഗലീലി ചിയ്യാരം, പുല്ലൂർ, വരന്തരപ്പിള്ളി, ചാലക്കുടി കാർമൽ ആശ്രമം, മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫിലിപ്പീൻസ്, കെനിയ തുടങ്ങിയ രാജ്യങ്ങളിലും ശുശ്രൂഷ നടത്തിയിട്ടുണ്ട്.

ആനി

എരനെല്ലൂർ: ചൂണ്ടൽ എൽഐ ജിഎച്ച്എസ് റിട്ട. അധ്യാപിക തലക്കോട്ടൂർ വി.പി. ആനി (79) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് എരനെല്ലൂർ പരി.കൊന്ത മാതാവിൻ പള്ളിയിൽ. ഭർത്താവ്: കുര്യാക്കോസ് (റിട്ട. ഹെഡ്‌മാസ്റ്റർ, സെന്‍റ് തോമസ് യുപി സ്‌കൂൾ, കൂനംമൂച്ചി). മക്കൾ: അഡ്വ: ജോഷി കുര്യാക്കോസ് (സംസ്ഥാന ഉന്നതാധികാരസമിതി അംഗം, ജനാധിപത്യ കേരള കോൺഗ്രസ്), ഷിജോ കുര്യാക്കോസ് (ദുബായ്), ഷോജി കുര്യാക്കോസ് (ദുബായ്), ജിഷോ കുര്യാക്കോസ് (ഖത്തർ), മരുമക്കൾ: ജൂലി തറയിൽ അരണാട്ടുകര, വിനി പട്ടേരി കൊമ്പത്തുകടവ്, ജാക്‌സി ചാലിശേരി വളപ്പില മണലൂർ (ദുബായ്), മേരിമോൾ മേക്കാട്ടുകുളം മുണ്ടൂർ.

ആളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കാതറിന്‍ പോള്‍

ഇരിങ്ങാലക്കുട : ആളൂര്‍ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് കാതറിന്‍ പോള്‍(78) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭർത്താവ്: ആളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പോള്‍ കോക്കാട്ട്. പരേത ജില്ലാ പഞ്ചായത്ത് അംഗം, ജനാധിപത്യ മഹിളാ അസോസിയേഷ ന്‍ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കടുപ്പശേരി കോങ്കോത്ത് കുടുംബാംഗമാണ്. മക്കള്‍: ഗീത (അധ്യാപിക, എല്‍എഐയുപി സ്‌കൂള്‍, കാടുകുറ്റി), അനിത, പരേതനായ കോളിന്‍സ്. മരുമക്കള്‍: അഡ്വ. സി.ടി. സാബു ചിറമേല്‍ (പ്രസിഡന്‍റ്, ഉപഭോക്തൃ കോടതി, തൃശൂര്‍) ഡോ. ജിത (അധ്യാപിക, എകെഎംഎച്ച്എസ്എസ്എസ്, പൊയ്യ), വര്‍ഗീസ് വെണ്ണാട്ടുപറമ്പില്‍ (സെയില്‍സ് മാനേജര്‍, ബിആര്‍ഡി, ചാലക്കുടി).

മറിയാമ്മ മാത്യു

അമ്പൂരി: പോളയ്ക്കൽ വീട്ടിൽ മറിയാമ്മ മാത്യു (104) അന്തരിച്ചു. സംസ്‌കാരം ഇന്നു രാവിലെ 11ന് അമ്പൂരി സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: പരേതനായ തോമസ്, പരേതനായ പൗലോസ്, പരേതയായ ചിന്നമ്മ , പരേതനായ ലൂക്കോസ്, മേരിക്കുട്ടി ജോസ് കോട്ടൂർ, ജോസ് മാത്യു പോളയ്ക്കൽ (റിട്ട. എച്ച്എം. സെന്‍റ് തോമസ് എച്ച്എസ്എസ് അമ്പൂരി), സിസ്റ്റർ ആൻസി മാത്യു (റിട്ട. ടീച്ചർ സെന്‍റ് തോമസ് എച്ച്എസ്എസ് അമ്പൂരി ), ലിസി ജോൺ (റിട്ട. ടീച്ചർ സെന്‍റ് ആൻസ് എച്ച്എസ്എസ് കോട്ടയം). മരുമക്കൾ: പരേതനായ പി.വി. വർഗീസ് പടിഞ്ഞാറെക്കര, ജെയ്‌നമ്മ ലൂക്കോസ്, ജോസ് ജോസഫ് കോട്ടൂർ, ആനി ജോസ്, ജോൺ ഏബ്രഹാം കരീത്ര.

ചാച്ചിക്കുട്ടി ഏബ്രഹാം

റാന്നി: തോട്ടമൺ ഇടശ്ശേരിൽ മേപ്പുറത്ത് ചാച്ചിക്കുട്ടി ഏബ്രഹാം (കുഞ്ഞമ്മ- 96) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് റാന്നി സെന്‍റ് തോമസ് ക്നാനായ പള്ളിയിൽ. പരേത, കല്ലിശേരി പാലത്തുംപാട്ട് കുടുംബാംഗം. ഭർത്താവ്: പരേതനായ ഏബ്രഹാം. മക്കൾ: തോമസ് കുട്ടി, രമണി, അമ്മാൾക്കുട്ടി, കുഞ്ഞുമോൻ ഏബ്രഹാം, പരേതനായ ജോയ് ഏബ്രഹാം. മരുമക്കൾ: ഗ്രേസി ജോയ് തൈക്കകത്ത്, വത്സമ്മ തോമസ് ഉറുമ്പിക്കുന്നേൽ, സക്കറിയ ജോർജ് കയ്യാലേത്ത് (കല്ലിശ്ശേരി), ഷേർളി പി. ചാക്കോ (ഹണി, പടിയറ), പരേതനായ ടി. പി. തോമസ് തോപ്പിൽ (റാന്നി).

മേരി ജോസഫ്

ചിറ്റൂർ: വേലംപറന്പിൽ മേരി ജോസഫ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചിറ്റൂർ സെന്‍റ് ജോർജ് പള്ളിയിൽ. പരേത മുണ്ടക്കയം കാരയ്ക്കാട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ് വേലംപറന്പിൽ (പാതാന്പുഴ). മക്കൾ: മാത്യു (പൊന്മുടി), അച്ചാമ്മ, ലിസി, മിനി, ജോസ് . മരുമക്കൾ :എൽസി കണ്ടത്തിൻകരയിൽ (എല്ലക്കല്ല്), അപ്പച്ചൻ ഈഴോർമറ്റത്തിൽ (വാഴക്കുളം), ഐസക്ക് പനയ്ക്കത്തോട്ടം (മൂഴൂർ), ജോസ് വെട്ടിക്കാപ്പിള്ളിൽ (രാജകുമാരി), സോളി കുന്നുംപുറത്ത് (കുഞ്ചിത്തണ്ണി).

ബ്രിജിത്ത

വാഴക്കുളം: വെങ്ങല്ലൂർ കുന്നുംപുറത്ത് (മേക്കുന്നേൽ) ബ്രിജിത്ത (98) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് മൈലക്കൊമ്പ് സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ. മുതലക്കോടം ആർപ്പാമറ്റം പുത്തൻപുരയിൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: ജോസ്, ചിന്നമ്മ, മേരി, ത്രേസ്യാമ്മ, തോമസ് (റിട്ട. ബിഎസ്എൻഎൽ), എൽസി, മാത്യു (റബർ മാർക്കറ്റിംഗ് സൊസൈറ്റി), ബീന, പരേതരായ ജോർജ്, സിസ്റ്റർ ലിസി. മരുമക്കൾ: ത്രേസ്യാമ്മ കാനത്തിൽ കൂടരഞ്ഞി, സിസിലി അറയ്‌ക്കൽ നാഗപ്പുഴ, ജോയി വാഴയിൽ നെയ്യശേരി, ബേബി കല്ലിങ്ങൽ കലൂർ, മേരിക്കുട്ടി (റിട്ട. അധ്യാപിക) കിഴക്കേൽ മഞ്ഞാമറ്റം, ജോസഫ് കുന്നേപ്പറമ്പിൽ, ആൽഫി വല്ലൂരാൻ കാഞ്ഞൂർ (ഗാർഡിയൻ കൺട്രോൾ), ജോസ് കൊച്ചുവീട്ടിൽ പടിഞ്ഞാറേ കോടിക്കുളം.

സിസ്റ്റർ അഞ്ജലി എഫ്സിസി

കരാഞ്ചിറ: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷൻ ഇരിങ്ങാലക്കുട അൽവേർണിയ പ്രോവിൻസിലെ കരാഞ്ചിറ അസീസി മഠാംഗമായ സിസ്റ്റർ അഞ്ജലി എഫ്സിസി (കെ.ജെ. ജോജി -46) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കോട്ടാറ്റ് സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് മഠം സെമിത്തേരിയിൽ. ചെങ്ങാലൂർ കാച്ചപ്പിള്ളി ജോസ്-ത്രേസ്യ ദന്പതികളുടെ മകളാണ്. കോട്ടാറ്റ് സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ്, കൊന്നക്കുഴി അന്തോണിയാനം, ചാലക്കുടി അൽവേർണിയ പ്രൊവിൻഷ്യൽ ഹൗസ്, ഇരിങ്ങാലക്കുട മേരി റാണി, കുഴിക്കാട്ടുകോണം നിർമല, പൊയ്യ സെന്‍റ് തോമസ്, കോപ്ലിപ്പാടം സെന്‍റ് ആൻസ്, ചാലക്കുടി എസ്എച്ച് എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോഷി, ജോയ്സി, ഫാ. ജോബി എസ്ജെ.

ഫാ.ജോൺ പറോക്കാരൻ

തൃശൂർ: പ്രശസ്ത ധ്യാന പ്രസംഗകനും സിഎംഐ സഭാംഗവുമായ ഫാ.ജോൺ പറോക്കാരൻ(79) അന്തരിച്ചു. നാളെ രാവിലെ 8.30-ന് തലോർ ഇൻഫന്‍റ് ജീസസ് മൊണാസ്ട്രിയിൽ മൃതദേഹം കൊണ്ടുവരും. ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. ഇരിങ്ങാലക്കുട തുമ്പൂർ പറോക്കാരൻ പരേതരായ ലോനപ്പന്‍- കുഞ്ഞില ദന്പതികളുടെ മകനാണ്. ഗലീലി ചിയ്യാരം, പുല്ലൂർ, വരന്തരപ്പിള്ളി, ചാലക്കുടി കാർമൽ ആശ്രമം, മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫിലിപ്പീൻസ്, കെനിയ തുടങ്ങിയ രാജ്യങ്ങളിലും ശുശ്രൂഷ നടത്തിയിട്ടുണ്ട്.

ആനി

എരനെല്ലൂർ: ചൂണ്ടൽ എൽഐ ജിഎച്ച്എസ് റിട്ട. അധ്യാപിക തലക്കോട്ടൂർ വി.പി. ആനി (79) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് എരനെല്ലൂർ പരി.കൊന്ത മാതാവിൻ പള്ളിയിൽ. ഭർത്താവ്: കുര്യാക്കോസ് (റിട്ട. ഹെഡ്‌മാസ്റ്റർ, സെന്‍റ് തോമസ് യുപി സ്‌കൂൾ, കൂനംമൂച്ചി). മക്കൾ: അഡ്വ: ജോഷി കുര്യാക്കോസ് (സംസ്ഥാന ഉന്നതാധികാരസമിതി അംഗം, ജനാധിപത്യ കേരള കോൺഗ്രസ്), ഷിജോ കുര്യാക്കോസ് (ദുബായ്), ഷോജി കുര്യാക്കോസ് (ദുബായ്), ജിഷോ കുര്യാക്കോസ് (ഖത്തർ), മരുമക്കൾ: ജൂലി തറയിൽ അരണാട്ടുകര, വിനി പട്ടേരി കൊമ്പത്തുകടവ്, ജാക്‌സി ചാലിശേരി വളപ്പില മണലൂർ (ദുബായ്), മേരിമോൾ മേക്കാട്ടുകുളം മുണ്ടൂർ.

ആളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കാതറിന്‍ പോള്‍

ഇരിങ്ങാലക്കുട : ആളൂര്‍ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് കാതറിന്‍ പോള്‍(78) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭർത്താവ്: ആളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പോള്‍ കോക്കാട്ട്. പരേത ജില്ലാ പഞ്ചായത്ത് അംഗം, ജനാധിപത്യ മഹിളാ അസോസിയേഷ ന്‍ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കടുപ്പശേരി കോങ്കോത്ത് കുടുംബാംഗമാണ്. മക്കള്‍: ഗീത (അധ്യാപിക, എല്‍എഐയുപി സ്‌കൂള്‍, കാടുകുറ്റി), അനിത, പരേതനായ കോളിന്‍സ്. മരുമക്കള്‍: അഡ്വ. സി.ടി. സാബു ചിറമേല്‍ (പ്രസിഡന്‍റ്, ഉപഭോക്തൃ കോടതി, തൃശൂര്‍) ഡോ. ജിത (അധ്യാപിക, എകെഎംഎച്ച്എസ്എസ്എസ്, പൊയ്യ), വര്‍ഗീസ് വെണ്ണാട്ടുപറമ്പില്‍ (സെയില്‍സ് മാനേജര്‍, ബിആര്‍ഡി, ചാലക്കുടി).

രാജഗോപാലൻ

കൊയിലാണ്ടി: തിരുവങ്ങൂർ കാര്യാവിൽ രാജഗോപാലൻ (78) അന്തരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ ആയിരുന്നു. എഐബിഒസി, പുരോഗമന കലാ സാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പൂക്കാട് കലാലയം, ദേശാഭിമാനി സ്റ്റഡി സർക്കിൾ എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ചാത്തനടത്ത് ഗീത. മക്കൾ: ജി.ആർ. പ്രിയരാഗ് (ഏഷ്യാനെറ്റ് ന്യൂസ്), ജി.ആർ. രാഗ്ന (അധ്യാപിക, സെന്‍റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂൾ കോഴിക്കോട്). മരുമക്കൾ: എസ്.എസ്. കൃഷ്ണ (ക്വസ്റ്റ് ഗ്ലോബൽ ടെക്നോപാർക്ക് തിരുവനന്തപുരം), അനീഷ് അഞ്ജലി (അധ്യാപകൻ, തിരക്കഥാകൃത്ത്).

സുമതി

ചാത്തമംഗലം: മാങ്കുനി കിഴക്കയിൽ സുമതി നാരായണൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ചാത്തമംഗലത്തെ വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ കുന്നഞ്ചേരി നാരായണൻ നായർ. പരേതരായ മാങ്കുനി കിഴക്കയിൽ ഗോവിന്ദൻനായരുടെയും കുറുങ്ങോട്ട് ദേവകി അമ്മയുടെയും മകളാണ് സുമതി. സഹോദരങ്ങൾ: എം.കെ. കൃഷ്ണനുണ്ണി (റിട്ട. സുബേദാർ മേജർ), എം.കെ. സഹദേവൻ(കോൺട്രാക്ടർ), എം.കെ. സത്യഭാമ (റിട്ട. റെയിൽവേ), എം.കെ. സതീദേവി (പുല്ലാളൂർ), പരേതരായ സുലോചന അമ്മ, എം.കെ. സുരേഷ്കുമാർ (റിട്ട. എസ്ഐ).

എം.വി. തോമസ്

കോടഞ്ചേരി: പൂളവള്ളി മുതിരക്കാലായിൽ എം.വി. തോമസ് (86) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11:30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ഗ്രേസി ജോൺ(പരേത), ജോർജ് തോമസ്(റിട്ട. അധ്യാപകൻ), ടെസ്സി സാന്‍റി, പോൾ തോമസ് (എംഡി റെയ്ഗേറ്റ് ബിൽഡേഴ്സ്). മരുമക്കൾ: ജോൺ മൂങ്ങനാനിയിൽ, ലീന തോമസ് പൂവത്തിങ്കൽ(റിട്ട. അധ്യാപിക),സാന്‍റി വെളുത്തേടത്തുപറമ്പിൽ(പരേതൻ), ജോമോൾ ജോസ്(പരേത, അധ്യാപിക സാവിയോ സ്കൂൾ).

ജോസ്

പയ്യാവൂർ: തിരൂർ ടൗണിലെ മലഞ്ചരക്ക് വ്യാപാരി വരിക്കപ്ലാംതടത്തിൽ ജോസ് (66) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് തിരൂർ സെന്‍റ് ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയിൽ. പരേതനായ ദേവസ്യ-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റോസിലി പൈസക്കരി കുന്നേൽ കുടുംബാംഗം. സഹോദരങ്ങൾ: ജോർജ്, സിസ്റ്റർ സിബി സിഎംസി (റോം, മുൻ ജനറൽ, സിഎംസി കോൺഗ്രിഗേഷൻ), സിസ്റ്റർ സിജി സിഎംസി (അധ്യാപിക, സാൻജോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, പടുപ്പ്), തങ്കച്ചൻ, സിസിലി, സിസ്റ്റർ ദിവ്യ സിഎംസി (അധ്യാപിക, നേപ്പാൾ), സിനി.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

12-06-2026

സൂരിയുടെ 'മണ്ടാടി' സെപ്റ്റംബർ നാലിന് തിയറ്ററുകളിൽ

തമിഴ് നടൻ 'സൂരി' നായകനായി എത്തുന്ന പുതിയ സിനിമ മണ്ടാടി സെപ്റ്റംബർ നാലിന് പുറത്തിറങ്ങും. 'റോക്കി' എന്ന ചിത്രത്തിന് ശേഷം പുകഴേന്തി ഒരുക്കുന്ന ചിത്രമാണ് മണ്ടാടി.

ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് മഹിമ നന്പ്യാറാണ്. തെലുങ്ക് താരം സുഹാസാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആർ.എസ്. ഇന്‍ഫോടെയ്ൻമെന്‍റിന്‍റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിക്കുന്നത്.

കടലോര പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ-ഡ്രാമയായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ ആണ് പുർത്തിയായത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്ത് നടക്കുന്ന കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത്.

സത്യരാജ്, മിഥുൻ ജയ് ശങ്കർ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരാണ് മറ്റ് അഭിനയതാക്കൾ. ദേശിയ പുരസ്കാര ജേതാവ് ജി.വി. പ്രകാശ് സംഗീതവും എസ്.ആർ കതിർ ഛായഗ്രഹണവും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമാണ് റിലീസ് ചെയ്യുക.

11-06-2026

ഏറ്റവും മോശം അവസ്ഥയില്‍ താങ്ങായി സായി പല്ലവി; മനസ് തുറന്ന് അനുപമ പരമേശ്വരൻ

2015- പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച നായികമാരാണ് സായ് പല്ലവിയും അനുപമ പരമേശ്വരനും. ചിത്രം ഇറങ്ങി വർഷങ്ങളായെങ്കിലും ഇരുവരും തമ്മിലുള്ള ആത്മബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ, തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ തന്നെ എങ്ങനെ സഹായിച്ചു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അനുപമ പരമേശ്വർ.

താൻ വരച്ച പെയിന്‍റിംഗുകൾ നിറഞ്ഞ ചുവരുകളുടെ ചിത്രത്തിലൂടെ പങ്കുവച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം കുറിപ്പിലാണ് സൗഹൃദക്കൂട്ടിനെക്കുറിച്ച് പറയുന്നത്. 'ഞാൻ കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സായ് പല്ലവിയോട് മനസ് തുറന്നത്. ആ സമയത്ത് അവൾ നൽകിയ ലളിതമായൊരു നിർദേശമാണ് എന്നെ ചിത്രരചനയിലേക്ക് നയിച്ചത്. എനിക്കറിയാത്ത എന്‍റെ മറ്റൊരു മുഖം എനിക്ക് പരിചയപ്പെടുത്തി തന്നതിന് പല്ലവിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ലവ് യൂ ഡാർലിംഗ്. കഴിഞ്ഞ വർഷം എന്‍റെ പ്രിയപ്പെട്ട അച്ഛനും അമ്മയും ചേർന്ന് രഹസ്യമായി ഞാൻ വരച്ചുകൂട്ടിയ ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്ത് എന്‍റെ സ്റ്റുഡിയോയിലെ ചുമരുകളിൽ തൂക്കി. അതെനിക്ക് ഒരു സർപ്രൈസ് ആയിരുന്നു. ഒരു കഠിനമായ അധ്യായത്തിൽ നിന്നും മനോഹരമായ ഓർമകളുടെ ഒരു ചുമരിലേക്കുള്ള മാറ്റം എത്ര മധുരമുള്ളതാണല്ലേ', അനുപമ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.

ഉടൻ തന്നെ സായ് പല്ലവി അത് തന്‍റെ സോഷ്യൽ മീഡിയ പേജിൽ റീഷെയർ ചെയ്തു. 'ഒരുപാട് സ്നേഹം മൈ ബേബി... ഈ ചിത്രങ്ങൾ വളരെ പഴ്‌സണലും അതിമനോഹരവുമാണ്. നിന്‍റെ ഉള്ളിലെ കഴിവുകൾ ഇങ്ങനെ പത്തുലയുന്നത് കാണുമ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നുന്നു', എന്നാണ് സായ് പല്ലവി കുറിച്ചത്.

പ്രതിസന്ധികളിൽ സുഹൃത്തുക്കൾ എങ്ങനെയായിരിക്കണം എന്നതിന്‍റെ നേർക്കാഴ്ചയാണ് ഈ താരങ്ങളെന്നാണ് ആരാധകർ കുറിക്കുന്നത്.

 

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

08-06-2026

തുടങ്ങിയിട്ടേയുള്ളൂ...വീണ്ടും ഞെട്ടിക്കും!

ഇന്ദ്രന്‍സിന്‍റെ ഉള്ളുലയ്ക്കുന്ന അഭിനയമൂഹുര്‍ത്തങ്ങളില്‍ തിളങ്ങി സൂര്യ-ആര്‍ജെ ബാലാജി ചിത്രം "കറുപ്പ്'. ആശ്രയവും അഭയവുമാകേണ്ട കോടതി നീതി നിരസിക്കുകയും വൈകിപ്പിക്കുകയും ചെയ്യുമ്പോള്‍ നിസഹായതയിലാണ്ടുപോകുന്ന സാധാരണക്കാരന്‍റെ ആത്മവ്യഥയും നിര്‍വികാരതയും അനുഭവിപ്പിക്കുകയാണ് ഇന്ദ്രന്‍സിന്‍റെ മട്ടാഞ്ചേരി സുകുമാരന്‍. സൂര്യയുടെ നായകവേഷത്തിനും ചിത്രത്തിന്‍റെ കഥയ്ക്കും ജീവനും കരുത്തും പകരുന്ന കഥാപാത്രം.

മലയാളത്തിന്‍റെ ഇന്ദ്രന്‍സ് തമിഴക താരനിരയില്‍ ചുവടുറപ്പിക്കുന്ന സുവര്‍ണനിമിഷം. ഇന്ദ്രന്‍സ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

തമിഴ് ഓഫറുകള്‍ പലതവണ നിരസിച്ചെങ്കിലും "കറുപ്പി'ലേക്ക് അടുപ്പിച്ചത്..‍?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

13-06-2026

ലോസ് ആഞ്ചലസ് മേയർ തെരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്

ലോസ് ആഞ്ചലസ്: യുഎസിലെ ലോസ് ആഞ്ചലസ് മേയർ തെരഞ്ഞെടുപ്പിൽ അവസാന നിമിഷം വന്നെത്തിയ ബാലറ്റുകൾ വൻ അട്ടിമറി സൃഷ്ടിച്ചതോടെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാർഥി നിത്യ രാമൻ നവംബറിലെ പ്രധാന മത്സരത്തിലേക്ക് യോഗ്യത നേടി. ഇതോടെ ആദ്യഘട്ടത്തിൽ മുന്നിലായിരുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും പ്രശസ്ത റിയാലിറ്റി ടെലിവിഷൻ താരവുമായ സ്പെൻസർ പ്രാറ്റ് മത്സരത്തിൽ നിന്ന് പുറത്തായി.

ജൂൺ രണ്ടിന് നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ നിലവിലെ മേയർ കാരൻ ബാസ് ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. രണ്ടാം സ്ഥാനത്തിനായി സ്പെൻസർ പ്രാറ്റും നിത്യ രാമനും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്.

വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടങ്ങളിൽ പ്രാറ്റ് വ്യക്തമായ ലീഡ് നേടിയിരുന്നെങ്കിലും, പിന്നീട് എണ്ണിയ മെയിൽ-ഇൻ ബാലറ്റുകൾ നിത്യ രാമന് അനുകൂലമായി മാറുകയായിരുന്നു. കലിഫോർണിയയിലെ നീണ്ടുനിൽക്കുന്ന വോട്ടെണ്ണൽ പ്രക്രിയയെയും സുതാര്യതയെയും ചോദ്യം ചെയ്ത് സ്പെൻസർ പ്രാറ്റും മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. നവംബറിൽ നടക്കുന്ന ഫൈനൽ റൺഓഫിൽ നിലവിലെ മേയർ കാരൻ ബാസും നിത്യ രാമനും തമ്മിലാകും പ്രധാന മത്സരം.

11-06-2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ടിക്‌ടോക്‌ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്‍റെ (40) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

രാത്രി 10.40ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 4.10ന് കണ്ണൂരിലെത്തും

യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ ടീം, ബന്ധുക്കള്‍ ഉള്‍പെടെയാണ് നടപടിക്രമം പൂര്‍ത്തിയാക്കിയത്.

മന്ത്രി ടി. സിദ്ദീഖിന്‍റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായിരുന്നു.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

13-06-2026

ലോസ് ആഞ്ചലസ് മേയർ തെരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്

ലോസ് ആഞ്ചലസ്: യുഎസിലെ ലോസ് ആഞ്ചലസ് മേയർ തെരഞ്ഞെടുപ്പിൽ അവസാന നിമിഷം വന്നെത്തിയ ബാലറ്റുകൾ വൻ അട്ടിമറി സൃഷ്ടിച്ചതോടെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാർഥി നിത്യ രാമൻ നവംബറിലെ പ്രധാന മത്സരത്തിലേക്ക് യോഗ്യത നേടി. ഇതോടെ ആദ്യഘട്ടത്തിൽ മുന്നിലായിരുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും പ്രശസ്ത റിയാലിറ്റി ടെലിവിഷൻ താരവുമായ സ്പെൻസർ പ്രാറ്റ് മത്സരത്തിൽ നിന്ന് പുറത്തായി.

ജൂൺ രണ്ടിന് നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ നിലവിലെ മേയർ കാരൻ ബാസ് ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. രണ്ടാം സ്ഥാനത്തിനായി സ്പെൻസർ പ്രാറ്റും നിത്യ രാമനും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്.

വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടങ്ങളിൽ പ്രാറ്റ് വ്യക്തമായ ലീഡ് നേടിയിരുന്നെങ്കിലും, പിന്നീട് എണ്ണിയ മെയിൽ-ഇൻ ബാലറ്റുകൾ നിത്യ രാമന് അനുകൂലമായി മാറുകയായിരുന്നു. കലിഫോർണിയയിലെ നീണ്ടുനിൽക്കുന്ന വോട്ടെണ്ണൽ പ്രക്രിയയെയും സുതാര്യതയെയും ചോദ്യം ചെയ്ത് സ്പെൻസർ പ്രാറ്റും മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. നവംബറിൽ നടക്കുന്ന ഫൈനൽ റൺഓഫിൽ നിലവിലെ മേയർ കാരൻ ബാസും നിത്യ രാമനും തമ്മിലാകും പ്രധാന മത്സരം.

13-06-2026

വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കൂടും; ബജറ്റ് എയർലൈനുകൾ കൂട്ടത്തോടെ പൂട്ടലിന്‍റെ വക്കിൽ

ബർലിൻ : അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധനത്തിന്‍റെ (Kerosin) വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ആഗോള വ്യോമയാന മേഖലയിൽ വലിയൊരു പ്രതിസന്ധി പുകയുന്നതായി അന്താരാഷ്ട്ര വ്യോമയാന സംഘടനയായ 'അയാട്ട' (IATA) മുന്നറിയിപ്പ് നൽകി. ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ധനവില നിയന്ത്രണാതീതമായി ഉയർന്നത് ചെലവ് കുറഞ്ഞ സർവീസുകൾ നടത്തുന്ന ലോകത്തിലെ പല പ്രമുഖ ബജറ്റ് വിമാനക്കമ്പനികളുടെയും (Cheap-Airlines) നിലനിൽപ്പിനെത്തുന്നെ അപകടത്തിലാക്കിയിരിക്കുകയാണ്.

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന അയാട്ടയുടെ വാർഷിക പൊതുയോഗത്തിനിടെ ചീഫ് എക്സിക്യൂട്ടീവ് വില്ലി വാൽഷ് ആണ് വ്യോമയാന രംഗത്തെ ഈ കടുത്ത 'പൂട്ടൽ ഭീഷണി'യെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.

ഇന്ധനവിലയും എയർ റൂട്ടുകളിലെ മാറ്റവും: ഇറാൻ സംഘർഷം ആരംഭിച്ചതുമുതൽ ക്രൂഡ് ഓയിൽ വിലയും വിമാന ഇന്ധന നിരക്കും കുത്തനെ ഉയർന്നു. ഇതിനൊപ്പം മിഡിൽ ഈസ്റ്റിലെ സുപ്രധാനമായ പല ആകാശപാതകളും (Air routes) അടയ്ക്കപ്പെട്ടതോടെ വിമാനങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുന്ന നീണ്ട 'ഉപരോധ പാതകൾ' വഴി സർവീസ് നടത്തേണ്ടി വരുന്നു.

ബജറ്റ് വിമാനക്കമ്പനികൾക്ക് കനത്ത തിരിച്ചടി: ബിസിനസ് ക്ലാസ് ടിക്കറ്റുകളോ വിപുലമായ പ്രീമിയം പാക്കേജുകളോ ഇല്ലാത്ത ചെലവ് കുറഞ്ഞ ബജറ്റ് എയർലൈനുകളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഉയർന്ന ചെലവ് താങ്ങാൻ കഴിയാതെ അമേരിക്കൻ ബജറ്റ് വിമാനക്കമ്പനിയായ 'സ്പിരിറ്റ് എയർലൈൻസ്' (Spirit Airlines) ഇതിനകം തന്നെ പാപ്പരത്തം (Insolvent) പ്രഖ്യാപിച്ച് സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചു കഴിഞ്ഞു.

യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള മലയാളി പ്രവാസികളുടെ പ്രധാന യാത്രാ ഹബ്ബുകളായ ദുബായ്, ദോഹ, അബുദാബി എന്നിവടങ്ങളിലൂടെയുള്ള വിമാന സർവീസുകളെയും നിലവിലെ രാഷ്ട്രീയ സാഹചര്യം കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ട്. എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ്, എത്തിഹാദ് തുടങ്ങിയ വമ്പൻ കമ്പനികൾ റൂട്ട് മാറ്റങ്ങളുമായി വലിയ രീതിയിൽ പോരാടുകയാണ്. എങ്കിലും മിഡിൽ ഈസ്റ്റിന്‍റെ വ്യോമയാന പദവിക്ക് ഇത് ദീർഘകാല തകർച്ച ഉണ്ടാക്കില്ലെന്നാണ് അയാട്ടയുടെ വിലയിരുത്തൽ.

യൂറോപ്പിൽ റയാൻ എയർ (Ryanair) പോലുള്ള വലിയ ബജറ്റ് കമ്പനികൾ ഇപ്പോഴും പിടിച്ചു നിൽക്കുന്നുണ്ടെങ്കിലും, വിപണിയിലെ ചെറിയ കമ്പനികളെ വൻകിട ഗ്രൂപ്പുകൾ വിഴുങ്ങാനോ അല്ലെങ്കിൽ അവർക്ക് സർവീസുകൾ നിർത്തേണ്ടി വരാനോ ഉള്ള സാധ്യത വളരെ കൂടുതലാണ്.

 

08-06-2026

സലിം കുമാറിന്‍റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു

മെൽബൺ: നടൻ സലിം കുമാറിന്‍റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സലിം കുമാറിന്‍റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്‌‌‌ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്‌ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ് അറിയിച്ചു.

കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്‍റ് പി.വി. ജിജേഷ് അനുസ്‌മരിച്ചു.

വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്‍റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്‍റ് ജോർജ്, ജോയിന്‍റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

11-06-2026

നിപ്പയെ എങ്ങനെ പ്രതിരോധിക്കാം; അറിഞ്ഞിരിക്കേണ്ടത്...

സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

എന്‍ 95 മാസ്‌ക് നിപ്പ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കണം.

നിപ്പ വൈറസ്

ഹെനിപാ വൈറസ് ജീനസിലെ നിപ്പ വൈറസ് പാരാമിക്‌സോ റിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ്പ. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.

അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കണം.

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം.

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.

രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാനും സാധ്യതയുണ്ട്.

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

പകരാതിരിക്കാന്‍

· കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
· സാമൂഹിക അകലം പാലിക്കുക
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡെടുത്ത് നന്നായി കഴുകുക. · ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

ആശുപത്രികള്‍ ശ്രദ്ധിക്കേണ്ടത്

· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന വ്യക്തി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

സുരക്ഷാ രീതികള്‍

· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.
· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.

· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.

· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കൻഡെങ്കിലും വ്യത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.

· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.

11-06-2026

നിപ്പയെ എങ്ങനെ പ്രതിരോധിക്കാം; അറിഞ്ഞിരിക്കേണ്ടത്...

സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

എന്‍ 95 മാസ്‌ക് നിപ്പ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കണം.

നിപ്പ വൈറസ്

ഹെനിപാ വൈറസ് ജീനസിലെ നിപ്പ വൈറസ് പാരാമിക്‌സോ റിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ്പ. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.

അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കണം.

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം.

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.

രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാനും സാധ്യതയുണ്ട്.

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

പകരാതിരിക്കാന്‍

· കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
· സാമൂഹിക അകലം പാലിക്കുക
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡെടുത്ത് നന്നായി കഴുകുക. · ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

ആശുപത്രികള്‍ ശ്രദ്ധിക്കേണ്ടത്

· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന വ്യക്തി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

സുരക്ഷാ രീതികള്‍

· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.
· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.

· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.

· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കൻഡെങ്കിലും വ്യത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.

· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

28-03-2026

സോഷ്യൽ മീഡിയ വലിയ വെല്ലുവിളി; 15 വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവ്

പതിനഞ്ചു വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവെന്ന് ലോക സന്തോഷ സൂചിക റിപ്പോർട്ട്.

സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളെ പൊതുവായി ബാധിക്കുമെങ്കിലും, പെൺകുട്ടികളിലാണ് ഇതിന്‍റെ ആഘാതം കൂടുതൽ പ്രകടമെന്ന് ലോക സന്തോഷ സൂചിക പ്രത്യേകം എടുത്തുപറയുന്നു.

അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവതി യുവാക്കന്മാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും ദോഷകരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ യുവതികളിലാണ് കൂടുതൽ വ്യക്തമായി പ്രകടമാകുന്നത്.

മാർച്ച് 19ന് പുറത്തിറങ്ങിയ ലോക സന്തോഷ സൂചിക റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും യുവതികളുടെ ക്ഷേമത്തിലുണ്ടാകുന്ന ഇടിവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ പരിശോധനകൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് 2025 ഡിസംബറിൽ ഓസ്‌ട്രേലിയ എടുത്ത തീരുമാനം ഇതിന്‍റെ ഭാഗമായിരുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഗാലപ്പ് , ഒഇസിഡി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.

സോഷ്യൽ മീഡിയ ഉപയോഗവും സന്തോഷക്കുറവും തമ്മിൽ നേരിട്ടുള്ള കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെങ്കിലും, ഇവ തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
സോഷ്യൽ മീഡിയയിലെ സോഷ്യൽ അഥവാ സാമൂഹികമായ ഇടപെടലുകൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

സജീവമായ സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച്, അൽഗോരിതങ്ങൾക്കു മുൻഗണന നൽകുന്നതും ഇൻഫ്ലുവൻസർമാരുടെ പോസ്റ്റുകൾ ഉൾപ്പെടെയുള്ളതുമായ ഉള്ളടക്കങ്ങൾ കൂടുതൽ ദോഷകരമായ സ്വാധീനം ചെലുത്തുന്നുണ്ട് .

ദിവസവും അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന 15 വയസുകാരികളായ പെൺകുട്ടികൾക്ക്, കുറഞ്ഞ സമയം ഉപയോഗിക്കുന്നവരേക്കാൾ ജീവിത സംതൃപ്തി കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 25 വയസിൽ താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തിയിൽ വലിയ ഇടിവുണ്ടായതായി ഗാലപ്പ് ഡാറ്റ കാണിക്കുന്നു.

എന്നാൽ ഇത് സോഷ്യൽ മീഡിയയുടെ മാത്രം സ്വാധീനം കൊണ്ടല്ലെന്നും മറ്റ് സാമൂഹിക ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

28-04-2026

സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കാം

കത്തുന്ന വേനൽച്ചൂടിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മൂന്ന്-നാല് ഡിഗ്രി സെൽഷസ് വരെ ചൂട് കൂടുതാലാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഏവരും ശ്രദ്ധപുലർത്തേണ്ടതുണ്ട്.

ശക്തമായ വെയിലേ റ്റാൽ ശരീരത്തിന്‍റെ താപനിലയുടെ നിയന്ത്രണം സാധ്യമാകാതെ വരികയും ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കഠിനമായ തലവേദന, ഹൃദയമിടിപ്പ് വർധിക്കുക, ചർമത്തിലെ നിറം വ്യത്യാസം, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങളാകാം. ചിലരിൽ ശരീരം ചുവന്നു തടിച്ചു വരും. വെള്ളം നിറഞ്ഞ് കുമിളകൾ പോലെ വന്ന് തൊലി പൊളിഞ്ഞുപോകുന്നതിനും സാധ്യതയുണ്ട്. സൂര്യാഘാതം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇങ്ങനെ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോഗിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം കുടിക്കാൻ നൽകുക തുടങ്ങിയ പ്രഥമശുശ്രൂഷകളും ഉടൻ ലഭ്യമാക്കണം.

സൂര്യരശ്മികൾ പതിച്ചാൽ മറ്റ് പ്രശ്നങ്ങളും

വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് അൾട്രാവയലറ്റ് രശ്മിയോടുള്ള അലർജി അഥവാ പോളിമോറസ് ലൈറ്റ് ഇറപ്ഷൻ. പുറത്തുനിന്നുള്ള കനത്ത വെയിൽ ഏറ്റവരിൽ കുറച്ചു സമയത്തിനകം ചൊറിച്ചിലോടുകൂടിയ ചുവന്ന തടിപ്പുകളോ കുരുക്കളോ കാണപ്പെടും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റവരിൽ മാത്രമല്ല ജനാലകളിൽകൂടി ശക്തമായ സൂര്യപ്രകാശം ഏൽക്കുന്ന ആളുകളിലും കാണപ്പെടാറുണ്ട്. പോളിമോറസ് ലൈറ്റ് ഇറപ്ഷൻ വരാതിരിക്കാൻ ശരീരം പൂർണമായി മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.

കൂടുതലായി ചൊറിച്ചിലും അസ്വസ്ഥതകളും വന്നു കഴിഞ്ഞാൽ ഓയിന്‍റ്മെന്‍റുകളോ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളോ കഴിക്കണം. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലം ടാനിംഗ് ഉണ്ടാകാനും സാധ്യതയുണ്ട്. പുറത്തുനിന്നു സൂര്യപ്രകാശം ഏറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത നിറത്തിലുള്ള കരുവാളിപ്പ് ആണ് ടാനിംഗ്. ഇത് വരാതിരിക്കാൻ മികച്ച സൺസ്ക്രീൻ ഉപയോഗിക്കുകയോ ശരീരം പൂർണമായി കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. ടാനിംഗ് വന്നുകഴിഞ്ഞാൽ ചിലർക്ക് തനിയെ മാറും. ഇങ്ങനെ മാറിയില്ലെങ്കിൽ വൈദ്യസഹായം തേടി ഡി-ടാൻ ക്രീമുകൾ ഉപയോഗിച്ചു തുടങ്ങണം. ക്രീമുകൾ, സൺസ്ക്രീൻ എന്നിവ ഉപയോഗിച്ച ശേഷവും ടാനിംഗ് മാറിയില്ലെങ്കിൽ കെമിക്കൽ പീലിംഗ് എന്ന ലേസർ ചികിത്സാമാർഗത്തിലൂടെ ടാനിംഗ് കുറയ്ക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൂര്യാഘാതം ഏൽക്കാതിരിക്കാൻ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെവെയിൽകൊണ്ട് വിവിധ ജോലികളിൽ ഏർപ്പെടുന്നവരും പുറത്തു പോകുന്നവരും അതീവ ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട ഉപയോഗിക്കുക, തലയിൽ തൊപ്പി ധരിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക എന്നിവയും ശീലമാക്കണം. അയവുള്ള കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് അനുയോജ്യം.

ശരീരത്തിനു ഹാനികരമായ അൾട്രാവയലറ്റ് റേഡിയേഷനിൽനിന്നു സംരക്ഷണം ലഭിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാം. കുട്ടികളിലും സൺസ്ക്രീൻ ഉപയോഗിക്കണം.

സൺസ്ക്രീൻ ഉപയോഗിക്കുന്നവർ മൂന്നു-നാല് മണിക്കൂറിനുള്ളിൽ വീണ്ടും മാറി ഉപയോഗിക്കണം. മിനിമം എസ്പിഎഫ് 30 ഉള്ള സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്. പുറത്തു പോകുന്നതിന്‍റെ 20 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കുന്ന എല്ലാ ഭാഗങ്ങളിലും സൺസ്ക്രീൻ ഉപയോഗിക്കണം. കനത്ത വേനലിൽ ശരീരത്തിൽ ജലാംശം വേഗത്തിൽ നഷ്ടപ്പെടുമെന്നതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും സാലഡുകളും ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ചുവന്ന തെരുവുകളുടെ അറിയപ്പെടാത്ത ചരിത്രം; എന്തുകൊണ്ടാണ് ഈ പേര് വന്നത്?
ഇതിലെവിടെയാണ് നീതി?
ഗൺമാൻമാർ ചോദ്യമുനയിൽ ഇന്നത്തെ പ്രധാനവാർത്തകൾ
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up