ADVERTISEMENT

Close
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

05-09-2026

എയ്ഡ്സ് സ്വകാര്യത മറ്റൊരാളെ ചതിക്കാനുള്ളതല്ല

Editorial

04-09-2026

ആഗോളതാപനം തീയിട്ടവർക്കും പൊള്ളണം

Editorial

03-09-2026

പ്രത്യേക അധികാരമെടുത്ത് നീതിയുടെ ജനാധിപത്യദൗത്യം

Editorial

02-09-2026

ആരാധകഹൃദയങ്ങളിലേക്ക് അനശ്വരമായ ‘സെൽഫ്’ഗോൾ

Editorial

01-09-2026

ചിരിക്കുന്ന ജാമ്യക്കാരനും കരയുന്ന ബാങ്കുകളും

Editorial

31-08-2026

വേദികളും സദസുകളും സ്ത്രീകൾ കൈയടക്കട്ടെ

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kannur

അറിവ് വിരൽത്തുമ്പിൽ തിരിച്ചറിവ് ക്ലാസ്മുറികളിൽ

അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി. അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം.

അധ്യാപകരുടെ ആർജവത്തിന്‍റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ. കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്‌ടിക്കുകയെന്ന നിശബ്‌ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്‍റെ ആശംസകൾ, അഭിവാദ്യങ്ങൾ!

പുതുതലമുറയിലെ മാനസിക സ്വഭാവമാറ്റങ്ങൾ എന്‍റെ വിദ്യാലയത്തിലും ചുറ്റുപാടുകളിലുമായി ഞാൻ നിരന്തരം കാണുന്നുണ്ട്. മാറി മാറി വരുന്ന മാറ്റങ്ങളെ സ്വീകരിക്കുന്ന മനുഷ്യൻ അവന്‍റെ ചിന്താഗതിയിലും സ്വഭാവത്തിലും സന്തോഷപൂർവം ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു. മാതാപിതാക്കളും അധ്യാപകരും കുട്ടികളുമായി സൗഹൃദപരമായ ആശയവിനിമയം നടത്തുകയും ഉപദേശിക്കുന്നതിനേക്കാൾ കേൾക്കാനും മനസിലാക്കാനും ശ്രമിക്കുകയും വേണം. സാങ്കേതിക വിദ്യയെ പൂർണമായി നിരസിക്കുന്നതിന് പകരം അതിന്‍റെ നല്ല വശങ്ങൾ തിരിച്ചറിയാനുള്ള പ്രവർത്തനങ്ങൾ നാം ചെയ്യേണ്ടതുണ്ട്.

ഫാ. കെ.സി. മാത്യു എസ്ഡിബി, മുഖ്യാധ്യാപകൻ, ഡോൺബോസ്കോ സെൻട്രൽ സ്കൂൾ മഞ്ചേശ്വരം, കാസർഗോഡ്.

"ഞാൻ ഒരു അധ്യാപികയാണ്' എന്ന് പറയുമ്പോൾ അഭിമാനത്തോടൊപ്പം വലിയൊരു ഉത്തരവാദിത്വബോധവുമാണ് എന്‍റെ മനസിൽ നിറയുന്നത്. കാരണം അധ്യാപനം കേവലം ഒരു തൊഴിൽ മാത്രമല്ല, മറിച്ച് ഒരു പുതിയ തലമുറയുടെ മനസിൽ നന്മയുടെയും മൂല്യങ്ങളുടെയും വിത്തുകൾ പാകുന്ന പവിത്രമായ ദൗത്യമാണ്.

ജോളി സെബാസ്റ്റ്യൻ കാരക്കുന്നേൽ,അധ്യാപിക, ഫുസ്കോ സീനിയർ സെക്കൻഡറി സ്കൂൾ, പൂപ്പറമ്പ്.

ഒരു കുട്ടിയുടെ കൈയിൽ ആദ്യമായി അക്ഷരം കുറിച്ചുകൊടുക്കുന്ന നിമിഷം മുതൽ, അവന്‍റെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന ഓരോ നിമിഷവും അധ്യാപകന്‍റെ സ്നേഹവും കരുതലും ഒപ്പമുണ്ട്. പാഠപുസ്തകത്തിലെ അറിവുകൾ പകർന്നുനൽകുക മാത്രമല്ല, ജീവിതത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കുകയും നല്ല മനുഷ്യനായി വളരാൻ വഴികാട്ടുകയും ചെയ്യുന്നതാണ് അധ്യാപക ധർമം.

ഫാ. അഖിൽ മുക്കുഴി, വൈസ് പ്രിൻസിപ്പൽ, സാൻജോസ് മെട്രൊപൊളിറ്റൻ സ്കൂൾ, തലശേരി.

പുതുതലമുറകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ കഴിയുന്ന സേവനമേഖലയെന്ന നിലയിൽ അധ്യാപനം രാഷ്ട്രസേവനം തന്നെയായി പരിഗണിക്കപ്പെടുന്നതാണ്. എന്നിരുന്നാലും കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് അധ്യാപന ശൈലിയിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

ജിജോ പി. ജോസഫ്, പ്രഭാഷകൻ, അധ്യാപകൻ, എയുപി സ്‌കൂൾ ബിരിക്കുളം.

അധ്യാപക സമൂഹം കാലഘട്ടത്തിന്‍റെ മാറ്റങ്ങളെ ഉൾക്കൊള്ളുന്നവരായിരിക്കണം. വിദ്യാർഥികളുമായി നിബന്ധനകളില്ലാത്ത സ്നേഹബന്ധമാണ് ഉടലെടുക്കേണ്ടത്. തിരുത്തേണ്ടിടത്ത് തിരുത്താനും കരുതലാവേണ്ടിടത്തു ചേർത്തുപിടിക്കാനും സങ്കടങ്ങളെ കേൾക്കാനും ഉൾക്കൊള്ളാനും അധ്യാപകർക്കു സാധിക്കണം.

സിസ്റ്റർ റെജീന മാത്യു, മുഖ്യാധ്യാപിക, സെന്‍റ് ജോസഫ് യുപി സ്കൂൾ കരുവെള്ളടുക്കം, വെള്ളരിക്കുണ്ട്.

അറിവ് അടിച്ചേൽപിക്കുന്ന പഴയ രീതിയിൽ നിന്നു കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന മെന്‍ററായി അധ്യാപകർ മാറിക്കഴിഞ്ഞു. സാങ്കേതികവിദ്യയുടെ വളർച്ച ആശയവിനിമയം വേഗത്തിലാക്കിയെങ്കിലും വൈകാരികമായ അടുപ്പം കുറയാൻ കാരണമായി.

ഷിജു പി. ലൂക്കോസ്, ഹോളി ഫാമിലി എച്ച്എസ്എസ്, രാജപുരം.

പുതുതലമുറയിലെ സ്കൂൾ കുട്ടികളിൽ വർധിച്ചുവരുന്ന ഡിജിറ്റൽ ഉപയോഗം കാരണം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഗണ്യമായി കുറഞ്ഞു വരുന്നതായി കാണാം. സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗവും സോഷ്യൽ മീഡിയയിലെ ഷോർട്ട് വീഡിയോകളും കാരണം കുട്ടികൾക്ക് ദീർഘനേരം ഒരു വിഷയത്തിൽ മാത്രം മനസ് ഉറപ്പിച്ചു നിർത്താൻ ബുദ്ധിമുട്ട് നേരിടുന്നു. ഏത് കാര്യത്തിനും ഉടനടി ഫലം വേണമെന്ന ആഗ്രഹം കുട്ടികളിൽ ക്ഷമയില്ലായ്മയും വാശിയും കൂട്ടാൻ ഇടയാക്കുന്നു.

രാജേഷ് കുമാർ, പ്രിൻസിപ്പൽ, ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മയ്യിൽ.

സാങ്കേതികവിദ്യയുടെ കടന്നുവരവ് അധ്യാപനത്തെ കൂടുതൽ ലളിതമാക്കിയെങ്കിലും അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള വൈകാരികമായ ബന്ധത്തിന് ഒരുപരിധിവരെ മങ്ങലേൽപ്പിച്ചിട്ടുണ്ട്. സ്ക്രീനുകൾക്ക് മുന്നിലിരുന്ന് അറിവ് കൈമാറ്റം ചെയ്യുമ്പോൾ ഗുരുവും ശിഷ്യനും തമ്മിലുണ്ടാകേണ്ട മാനസികമായ അടുപ്പവും മുഖാമുഖമുള്ള ആശയവിനിമയവും കുറഞ്ഞുപോകുന്നു.

എ.ഡി. ബോബി, ഫ്‌ളവറെറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, എകെജി നഗർ, ഉളിക്കൽ.

പ്രിയപ്പെട്ട അധ്യാപകർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. ഒരു നല്ല അധ്യാപകന്‍റെ സ്വാധീനം ഒരിക്കലും മായുന്നില്ല. അത് യുഗങ്ങളോളം നിലനിൽക്കുന്നു. അധ്യാപകന്‍റെ മാർഗദർശനവും ജ്ഞാനവുമാണ് ഒരു കുട്ടിയുടെ മനസിനെ രൂപപ്പെടുത്തുന്നത്. അധ്യാപകൻ പാഠങ്ങൾ മാത്രമല്ല ജീവിതമൂല്യങ്ങളും പഠിപ്പിച്ചു കുട്ടികൾക്ക് ഒരു യഥാർഥ പ്രചോദനമായിത്തീരുന്നു.

സിസ്റ്റർ ഫ്രാൻസി റോസ് , പ്രിൻസിപ്പൽ, കാര്യപ്പള്ളി സെന്‍റ് എലിസബത്ത് പബ്ലിക് സ്കൂൾ.

പ്രതീക്ഷകളുടെ ചിറകുകൾ മുളപ്പിച്ച് ആത്മവിശ്വാസത്തോടെ ഉയരങ്ങളിലേക്ക് പറക്കാൻ പ്രാപ്തരാക്കുന്ന പ്രിയപ്പെട്ട അധ്യാപക ശ്രേഷ്ഠരേ, നിങ്ങൾക്ക് വന്ദനം. മാഞ്ഞുപോകുന്ന അക്ഷരങ്ങൾക്കപ്പുറം ചിന്തകൾക്ക് മൂർച്ചകൂട്ടിയും കഴിവുകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ചും തെറ്റുകൾ തിരുത്തിയും ജീവിക്കാൻ പഠിപ്പിക്കുന്ന പ്രിയ ഗുരുനാഥൻമാർക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.

ലിൻസി പി. സാം, പ്രിൻസിപ്പൽ, സാൻജോസ് മെട്രോപൊളിറ്റൻ സീനിയർ സെക്കൻഡറി സ്കൂൾ, തലശേരി.

ഇന്നത്തെ ക്ലാസ് മുറികളിൽ ഡിജിറ്റൽ ഉപകരണങ്ങൾ സൃഷ്ടിക്കുന്ന അകലം അധ്യാപക വിദ്യാർഥി ബന്ധങ്ങളുടെ ഊഷ്മളതയെ ബാധിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. എങ്കിലും പരസ്പര വിശ്വാസവും സ്നേഹവും അടിസ്ഥാനമാക്കി ഈ അകൽച്ചയെ മറികടക്കുന്ന ധാരാളം ഗുരു- ശിഷ്യബന്ധങ്ങൾ ഇപ്പോഴും നമ്മുടെ വിദ്യാലയങ്ങളിൽ ഉണ്ട്.

ടി.എം. ഷാന്‍റി, സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെറുപനത്തടി.

ഒരു അധ്യാപകൻ പാഠപുസ്തകത്തിലെ അറിവ് മാത്രം പകർന്നു നൽകുന്ന ഒരാളല്ല. ഒരു കുട്ടിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ്, തെറ്റുകൾ തിരുത്തി, നല്ലൊരു മനുഷ്യനായി വളരാൻ വഴികാട്ടുന്ന വ്യക്തിയാണ് അധ്യാപകൻ. ഓരോ കുട്ടിയുടെയും ജീവിതത്തിന് ദിശാബോധവും നിറവും നൽകുന്നത് അധ്യാപകരാണ്.

സിസ്റ്റർ സുപ്രഭ എസ്ഐസി, ഹെഡ്മിസ്ട്രസ്, സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നടുവിൽ.

പഴയകാലത്തെ ഭയത്തിലധിഷ്ഠിതമായ അച്ചടക്ക സങ്കല്പങ്ങൾക്ക് ഇന്നത്തെ മാറുന്ന ക്ലാസ് മുറികളിൽ പ്രസക്തിയില്ല. ശിക്ഷ ഭയന്ന് അനുസരിക്കുന്നതിനേക്കാൾ, ശരിയും തെറ്റും തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന സ്വയം അച്ചടക്കം വിദ്യാർഥികളിൽ വളർത്തിയെടുക്കുകയാണ് പ്രധാനം.    പഴയകാലത്തെ ഭയത്തിലധിഷ്ഠിതമായ അച്ചടക്ക സങ്കല്പങ്ങൾക്ക് ഇന്നത്തെ മാറുന്ന ക്ലാസ് മുറികളിൽ പ്രസക്തിയില്ല. ശിക്ഷ ഭയന്ന് അനുസരിക്കുന്നതിനേക്കാൾ, ശരിയും തെറ്റും തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന സ്വയം അച്ചടക്കം വിദ്യാർഥികളിൽ വളർത്തിയെടുക്കുകയാണ് പ്രധാനം.   

ആഷ്‌ലിൻ രാജ്, അധ്യാപിക, ചെറുപുഷ്പം യുപി സ്കൂൾ, ചെന്പന്തൊട്ടി.

അറിവിന്‍റെ വെളിച്ചം പകർന്നും സ്നേഹത്തിന്‍റെ കരുതലോടെ ചേർത്തുപിടിച്ചും തെറ്റുകളിൽ തിരുത്തിയും വിജയങ്ങളിൽ പ്രോത്സാഹിപ്പിച്ചും ഒരു നല്ല അധ്യാപകൻ തന്‍റെ വിദ്യാർഥിയുടെ ജീവിതത്തിൽ മായാത്ത അടയാളം പതിപ്പിക്കുന്നു. ഇന്നത്തെ സങ്കീർണമായ സാമൂഹിക സാഹചര്യങ്ങളിൽ അധ്യാപകന്‍റെ ഈ ദൗത്യം കൂടുതൽ ഉത്തരവാദിത്വമുള്ളതായിരിക്കുന്നു. ഒരു അധ്യാപകന്‍റെ ഒരു നല്ല വാക്ക് ചിലപ്പോൾ ഒരു കുട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവാകാം.

സിസ്റ്റർ സവിത സിഎംസി, പ്രിൻസിപ്പൽ, മൗണ്ട് കാർമൽ കോൺവെന്‍റ് സ്കൂൾ, കല്ലടി, തൊണ്ടിയിൽ.

ഇന്നത്തെ കുട്ടികളുടെ ചിന്തയും സ്വഭാവവും മനസിലാക്കാൻ അധ്യാപകർ ശ്രമിക്കണം. ഇപ്പോഴത്തെ കുട്ടികൾ കൂടുതൽ കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ അവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കേണ്ടതുണ്ട്. കുട്ടികളോടൊപ്പം ചേർന്ന് അവരിലൊരാളായി അധ്യാപകൻ മാറിയാൽ കുട്ടികളെ നേർവഴിക്ക് നയിക്കാൻ വളരെ എളുപ്പമായിരിക്കും.

കെ.വി. മെസ്മർ, മുഖ്യാധ്യാപകൻ, ഗവ. മാപ്പിള യുപി സ്കൂൾ, തളിപ്പറമ്പ്.

അധ്യാപക–വിദ്യാർഥി ബന്ധത്തിൽ ഇന്ന് ഒരു അകലം അനുഭവപ്പെടുന്നുണ്ടെന്നത് യാഥാർഥ്യമാണ്; എന്നാൽ അതിനിടയിലും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന അനേകം ഊഷ്മള ബന്ധങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. സാങ്കേതികവിദ്യയും സാമൂഹികമാറ്റങ്ങളും ജീവിതശൈലിയിലെ വ്യതിയാനങ്ങളും കുട്ടികളുടെ ചിന്തയെയും സമീപനങ്ങളെയും മാറ്റിയിട്ടുണ്ടെങ്കിലും അധ്യാപകന്‍റെ പ്രസക്തി ഒരിക്കലും അവസാനിക്കുന്നില്ല.

ബിജു മല്ലപ്പള്ളി, ബളാന്തോട് ജിഎച്ച്എസ്എസ്.

അറിവ് പകർന്നു നൽകുക മാത്രമല്ല, അറിവിനെ ജീവിതബോധമാക്കി മാറ്റുകയാണ് ഒരു അധ്യാപകന്‍റെ യഥാർഥ ദൗത്യം. കുട്ടികളെ പഠിക്കാൻ പ്രചോദിപ്പിക്കുന്നതിനൊപ്പം അവരുടെ ചിന്തകളെയും സ്വഭാവത്തെയും മൂല്യബോധത്തെയും രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വവും അധ്യാപകനുണ്ട്. ‎

ബ്രദർ.ഡോ. റെജി സ്‌കറിയ സിഎസ്ടി, പ്രിൻസിപ്പൽ, മേരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ, പൊടിക്കളം, ശ്രീകണ്ഠപുരം.

അറിവിന്‍റെ വെളിച്ചം പകർന്ന് നൽകി വിദ്യാർഥികളെ നന്മയുടെയും മൂല്യങ്ങളുടെയും പാതയിലൂടെ നയിക്കുന്ന മഹത്തായ ദൗത്യമാണ് അധ്യാപകരുടേത്. ഒരു നല്ല അധ്യാപകൻ പാഠപുസ്തകത്തിലെ അറിവ് മാത്രമല്ല, ജീവിതത്തെ നേരിടാനുള്ള ആത്മവിശ്വാസവും മൂല്യബോധവും മാനവികതയും വിദ്യാർഥികളിൽ വളർത്താൻ സഹായിക്കുന്നു.

സിസ്റ്റർ ഡോ. ഗ്രേസി ചെല്ലങ്കോട്ട്, പ്രിൻസിപ്പൽ, പെരുമ്പടവ് സെന്‍റ് ജോസഫ് ഇംഗ്ലീഷ് സ്കൂൾ.

ഇന്നത്തെ കാലത്ത് അധ്യാപക-വിദ്യാർഥി ബന്ധത്തിൽ ചില അകൽച്ചകൾ സംഭവിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. സാങ്കേതികവിദ്യയുടെ വളർച്ചയും സാമൂഹിക മാറ്റങ്ങളും കുടുംബാന്തരീക്ഷത്തിലെ വ്യത്യാസങ്ങളും ഇതിന് കാരണമാണ്. എന്നാൽ എല്ലാ ബന്ധങ്ങളും അകന്നുപോയെന്ന് പറയാനാകില്ല. ഇന്നും വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവരുടെ കഴിവുകൾ തിരിച്ചറിയുകയും അവരുടെ വിജയത്തിൽ സന്തോഷിക്കുകയും ചെയ്യുന്നവരാണ് അധ്യാപകർ.

അമൽ ജോർജ്, അധ്യാപകൻ, സെന്‍റ് ജോൺസ് എൽപി സ്കൂൾ പാലാവയൽ.

കാലം മാറുന്നതിനൊപ്പം കോലം മാറുക എന്ന ചൊല്ല് പോലെ പുതിയ തലമുറയിലെ ചിന്തകളിലും പെരുമാറ്റത്തിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കാലത്തിന്‍റെ മാറ്റങ്ങളോടൊപ്പം രൂപപ്പെടുന്ന പുതിയ ചിന്താശൈലിയായി കണ്ട് കുടുംബവും അധ്യാപകരും സമൂഹവും ശരിയായ പിന്തുണ നൽകിയാൽ അവരുടെ കഴിവുകളെ സമൂഹത്തിനായി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയും.

റീജേഷ് രാജൻ, അധ്യാപകൻ, എക്സൽ പബ്ലിക് സ്കൂൾ, മാഹി.

ഇന്നത്തെ കുട്ടികൾ ഗൂഗിളിൽ ഉത്തരം തേടുമ്പോൾ അധ്യാപകരുടെ അനുഭവങ്ങൾക്ക് വില കുറയുന്നതായി തോന്നാം. എന്നാൽ ക്ലാസ് മുറികളിൽ കുട്ടികളുടെ കണ്ണിലെ തിളക്കം കാണുമ്പോൾ ഇന്നും കുട്ടികൾ അധ്യാപകരെ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ടെന്ന സത്യം മനസിലാകുന്നു.

സജി ജയിംസ് കണ്ണന്താനം, മുഖ്യാധ്യാപകൻ, സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, തോമാപുരം.

ഇന്നത്തെ കേരളത്തിലെ കൗമാരം കളിക്കളങ്ങളിൽ നിന്നും വായനയുടെ ലോകത്തുനിന്നും അകന്ന് മൊബൈൽ ഫോണിന്‍റെയും സാമൂഹ്യമാധ്യമങ്ങളുടെയും അമിത ഉപയോഗത്തിലേക്ക് നീങ്ങുകയാണ്. കളിസ്ഥലങ്ങളുടെ കുറവും പഠനത്തിലെ അമിത മത്സരവും കുട്ടികളുടെ സ്വതന്ത്രമായ കളിസമയത്തെ കുറയ്ക്കുന്നു. ഓൺലൈൻ ഗെയിമുകളും റീലുകളും വിനോദത്തിന്‍റെ പ്രധാന മാർഗങ്ങളായി മാറിയതോടെ പുസ്തകവായനയോടുള്ള താത്പര്യവും കുറഞ്ഞുവരുന്നു.

ഇ.ജെ. തങ്കമ്മ, ഹെഡ്മിസ്ട്രസ്, കാരിസ് യുപി സ്കൂൾ, മാട്ടറ.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും വിവരസാങ്കേതികവിദ്യയുടേയും വേഗതയേറിയ ലോകത്തിലാണ് പുതിയ യുഗത്തിലെ കുട്ടികൾ വളരുന്നത്. കൃത്യമായ മാർഗനിർദേശം നല്കുക എന്നതാണ് ഇന്നത്തെ കാലത്ത് അധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം.

എൻ.എസ്. സൂസമ്മ, മുഖ്യാധ്യാപിക, മഞ്ഞളാംപുറം യുപിഎസ്, കേളകം.

അനേകം തിന്മയുടെ വിത്തുകൾ മുളപൊട്ടിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ നന്മയുടെ വിത്തുകൾ പാകുന്നതിനും സ്നേഹത്തോടെയുള്ള തിരുത്തലുകളിലൂടെ വിദ്യാർഥികളെ നേർവഴിയിലേക്കു നയിക്കുന്നതിനും ഇക്കാലത്ത് അധ്യാപകന്‍റെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണ്. അറിവിന്‍റെ വെളിച്ചവും സ്നേഹത്തിന്‍റെ ഊഷ്മളതയും പകർന്നു നൽകുന്ന ഭാവിതലമുറയുടെ ശില്പികളാണ് എല്ലാ അധ്യാപകരും.

സിസ്റ്റർ അർച്ചന യുഎംഐ, പ്രിൻസിപ്പൽ, ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ.

അധ്യാപകരുടെ അർപ്പണബോധവും ജ്ഞാനവും പ്രോത്സാഹനവും വിദ്യാർഥികളിൽ മായാത്ത സ്വാധീനം ചെലുത്തുകയും ശോഭനമായ ഭാവി രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

സിസ്റ്റർ അയോണ സൈമൺ, പ്രിൻസിപ്പൽ, ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ആൻഡ് ജൂനിയർ കോളജ്, കണ്ണൂർ.

അധ്യാപന ജീവിതത്തിൽ 22 വർഷം പൂർത്തിയാക്കുമ്പോൾ അഭിമാനവും ആത്മസംതൃപ്തിയും നിറഞ്ഞ ഓർമകൾ ഏറെയുണ്ട്. പുതിയ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന ഒരു മേഖലയായി അധ്യാപന രംഗം മാറുന്നുണ്ട്.

സീമ ജോഷി, അധ്യാപിക, സെന്‍റ് മേരീസ് എച്ച്എസ്, കടുമേനി.

വിദ്യാർഥികളുടെ ഭാവിയിലും അവരുടെ സ്വഭാവ രൂപീകരണത്തിലും വഹിക്കുന്ന പങ്കിന്‍റെ അടിസ്ഥാനത്തിലാണ് സമൂഹത്തിൽ അധ്യാപകരുടെ സ്ഥാനം എപ്പോഴും ഉയർന്നു നിൽക്കുന്നത്. കോവിഡിന് ശേഷം ഡിജിറ്റൽ യുഗത്തിലേക്കുള്ള ദ്രുതഗതിയിലുള്ള മാറ്റവും സ്മാർട്ട് ഫോണുകളുടെ അമിതപ്രാധാന്യവും പുതുതലമുറകളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ വിവരണാതീതമാണ്.

അനിൽ ജേക്കബ്, പ്രിൻസിപ്പൽ, സെന്‍റ് ജോൺസ് എച്ച്എസ്എസ്, പാലാവയൽ.

ഓരോ വിദ്യാർഥിയുടെയും മനസറിഞ്ഞ്, അവരുടെ സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് മുന്നോട്ട് നയിക്കുന്നവരാണ് അധ്യാപകർ. എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ!

ലിസി ആന്‍റണി, സെന്‍റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ്, കണ്ണൂർ.

ഓരോ കുട്ടിയും വ്യത്യസ്തമായ പാഠപുസ്തകമാണ്. ആ പാഠപുസ്തകം വായിച്ചറിയുന്നവനാണ് യഥാർഥ ഗുരു. അതിനാൽത്തന്നെ ഇക്കാലത്ത് അധ്യാപകർ കുട്ടികളെ പഠിപ്പിക്കാൻ മാത്രമല്ല, കേൾക്കാനും പഠിക്കണം. ജയിക്കാൻ വേണ്ടി മാത്രം പഠിപ്പിക്കാതെ നല്ല മനുഷ്യരായി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം.

സോണിയ ജോസ്, അധ്യാപിക, സെന്‍റ് ജോസഫ് യുപി സ്കൂൾ, അറബി.

 

Thiruvananthapuram

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ്മുറികളിൽ

അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ് മുറികളിൽനിന്നു ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി.
അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ.
എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്‍റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ. കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്‌ടിക്കുകയെന്ന നിശബ്‌ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്‍റെ ആശംസകൾ, അഭിവാദ്യങ്ങൾ...!

Teacher-student
relationship - then and now
In the past there was what is called as Gurukula system. The student lived with the Guru. The Guru was like a father to him, be it punishment or affection; there was only love.But today, with the advent of Google, knowledge is just a click away, making the teacher obsolete. Thus children have started feeling that they don't need teacher s.Teachers are busy completing syllabus and students are busy chasing marks. Neither has the time to communicate with each other.Students disrespect teachers and teachers misinterpret students. This lack of trust on both sides has become an insurmountable gap which we cannot deny.But there is light at the end of the tunnel, even though the relationship between teachers and students has changed, there are still teachers and students who share a loving relationship.
Likewise, I have also seen students who wait for even a word, a touch of affection from their teachers and seniors who despite having left studies still come running to embrace their teacher.That is real education, true education.Teachers should look beyond the textbook into the heart of the child and be a friend to the child.

Sr. Angel das DM
Pattom St. Marys hss School

കുട്ടികൾ സ്ക്രീനുകളെ
ശത്രുവായി കാണേണ്ട
സ്ക്രീനുകളെ ശത്രുവായി കാണാതെ ഡിജിറ്റൽ ലോകത്തുനിന്ന് ഗുണനിലവാരമുള്ള അറിവുകൾ എങ്ങനെ തെരഞ്ഞെടുക്കാമെന്നു കുട്ടികളെ പഠിപ്പിക്കുകയാണ് അധ്യാപകരുടെ പുതിയ ദൗത്യം. കുട്ടികളോട് നന്നായി പഠിക്കണമെന്നു പറയുന്നതിനൊപ്പം നന്നായി ജീവിക്കണം എന്നു കൂടി പഠിപ്പിക്കേണ്ട കാലഘട്ടമാണിത്. ആർട്ടിഫിഷൽ ഇന്‍റലിജൻസും പുതിയ സാങ്കേതികവിദ്യകളും കുട്ടികളുടെ സർഗാത്മകതയെ നശിപ്പിക്കുന്നില്ല. ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ അവരുടെ ഭാവനയെ ചിറകുവിടർത്താൻ സഹായിക്കുന്ന മികച്ച ഉപകരണങ്ങളായിരിക്കും അവ.
അതുകൊണ്ടുതന്നെ, പരമ്പരാഗത ലൈബ്രറികളിൽനിന്നു ലഭിക്കുന്നതിനെക്കാൾ വേഗത്തിൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ കുട്ടികൾ വിവരങ്ങൾ ഗ്രഹിക്കുന്നു എന്ന യാഥാർഥ്യം ഉൾക്കൊണ്ടു കൊണ്ട് ബോധനരീതികളിൽ മാറ്റം വരുത്തേണ്ടതുണ്ട്.
ക്ലാസ് മുറികളിൽ സ്ക്രീനുകൾ നിരോധിക്കുന്നതിലല്ല, മറിച്ച് സാങ്കേതികവിദ്യയെ വിവേകത്തോടെ ഉപയോഗിക്കാനുള്ള ഡിജിറ്റൽ സിറ്റിസൺഷിപ്പ് വളർത്തിയെടുക്കുന്നതിലാണ് അധ്യാപകരുടെ വിജയം.ഡിജിറ്റൽ ലോകത്തിന്‍റെ സാധ്യതകളെയും യഥാർഥ ജീവിതത്തിലെ മാനുഷിക അനുഭവങ്ങളെയും സമന്വയിപ്പിക്കുന്ന "മെന്‍റർമാർ' ആയിരിക്കണം ഇന്നത്തെ അധ്യാപകർ.
സാഗാ ജയിംസ്
സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പട്ടം

അധ്യാപകർ കുട്ടികളെ ചേർത്തുപിടിക്കുന്നവരാകണം
ഗുരുമുഖത്തുനിന്നു കേട്ടുപഠിക്കലിൽ തുടങ്ങിയ ഗുരുശിഷ്യ ബന്ധം കാലാതീതമായി നിലനിൽക്കേണ്ടത് അത്യാവശ്യമാണെങ്കിലും ഇന്നത്തെ അധ്യാപകർ ത്രിശങ്കുവിലെന്നാണ് പൊതുഅഭിപ്രായം. ഊഷ്മളമായ അധ്യാപക വിദ്യാർഥി ബന്ധങ്ങൾ നിലനിർത്തേണ്ടതു മാതൃകാ സമൂഹം കെട്ടിപ്പടുക്കാൻ അത്യന്താപേക്ഷിതമാണെന്നെ വസ്തുത കൈവിട്ടുപോകരുത്. വികാര രഹിതമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ പിഞ്ചുമനസുകളിൽ സ്‌നേഹം, ആർദ്രത, സഹജീവിസ്‌നേഹം തുടങ്ങിയ മനുഷ്യ ജീവിത ബന്ധത്തിന്‍റെ ഈടുവെപ്പുകളുടെ വിത്തുകൾ പാകുന്ന കർഷകരായി നാം മാറണം.നമ്മുടെ പരിശ്രമം അവരുടെ മനസിൽ മുപ്പതും അറുപതും നൂറും മേനി വിളവ് കൊയ്യാൻ നമുക്ക് സാധിക്കണം.വിദ്യാർഥികളെ ജെൻസിയെന്നും ആൽഫ യെന്നുമൊക്കെ വേർതിരിക്കുമ്പോൾ ഇന്നത്തെ കുടുംബ-സാമൂഹിക ചുറ്റുപാടുകളെയും പരിഗണിക്കേണ്ടിയിരിക്കുന്നു.കുറ്റപ്പെടുത്തലുകൾക്ക് മുൻപ് സമൂഹത്തിലെ അരക്ഷിതാവസ്ഥകൾക്ക് അവരെ വേട്ടയാടാൻ വിട്ടുകൊടുക്കാതെ ചേർത്ത് പിടിക്കേണ്ടവരാണ് നാം എന്ന ബോധ്യം നമ്മിൽ പൂർണമായും ഉണ്ടാകേണ്ടതാണ്.
ഷൈജു ജോസഫ്
എച്ച് എസ് റ്റി മലയാളം, സെന്‍റ് മേരീസ് ഹയർ
സെക്കൻഡറി സ്കൂൾ, പട്ടം

വിദ്യാർഥികളെ ഒരേ
അളവുകോലിൽ വിലയിരുത്തരുത്
ഒരു നല്ല അധ്യാപകന്‍റെ ഏറ്റവും വലിയ കഴിവുകളിലൊന്ന് ഓരോ വിദ്യാർഥിയുടെയും ഉള്ളിലുള്ള കഴിവും സാധ്യതയും തിരിച്ചറിയുക എന്നതാണ്. എല്ലാ കുട്ടികളും ഒരുപോലെയല്ല. ഓരോരുത്തർക്കും വ്യത്യസ്തമായ കഴിവുകളും താൽപര്യങ്ങളും ചിന്താശേഷിയും സ്വപ്നങ്ങളുമുണ്ട്. അതിനാൽ, ഒരു അധ്യാപകൻ വിദ്യാർഥികളെ ഒരേ അളവുകോലിൽ വിലയിരുത്താതെ, അവരിലെ അന്തർലീനമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും വളർത്തിയെടുക്കുകയും വേണം.
അതോടൊപ്പം, വിദ്യാർഥികൾക്ക് അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവസരം നൽകണം. തെറ്റിപ്പോകുമോ എന്ന ഭയമില്ലാതെ ചിന്തിക്കാനും ചോദിക്കാനും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും കഴിയുന്ന ഒരു ക്ലാസ് മുറിയാണ് യഥാർത്ഥ പഠനത്തിന്‍റെ വേദി. വിദ്യാർഥിയുടെ ഓരോ ആശയവും കേൾക്കുകയും അതിനെ മാനിക്കുകയും ചെയ്യുമ്പോൾ, അവരുടെ ആത്മവിശ്വാസവും സർഗാത്മകതയും വളരും. ഓരോ കുട്ടിയിലും ഒളിഞ്ഞിരിക്കുന്ന കഴിവിനെ കണ്ടെത്തുക,
ഓരോ കുട്ടിക്കും ചിന്തിക്കാനും സംസാരിക്കാനും സ്വപ്നം കാണാനും സ്വാതന്ത്ര്യം നൽകുക, ഓരോ കുട്ടിയെയും അവരുടെ കഴിവിന്‍റെ ഉന്നതിയിലേക്ക് നയിക്കുക - ഇതാകട്ടെ നമ്മുടെ അധ്യാപക ദൗത്യം.
ഫാ. ഡോ. ജോണി കെ. ലോറൻസ്
കോർപറേറ്റ് മാനേജർ
നെയ്യാറ്റിൻകര രൂപത, റിട്ട. അധ്യാപകൻ

ഹൃദ്യമായ ഒരു ബന്ധം നിലനിൽക്കണം
ഏതു വിദ്യാഭ്യാസ സ്ഥാപനത്തിലും അധ്യാപകരിൽനിന്നു വിദ്യാർഥികളിലേക്ക് അറിവ് സുഗമമായി പകർന്നുനൽകുന്നതിനുള്ള പ്രയോജനപ്രദമായ ഒരു മാർഗമായി വർത്തിക്കാൻ അധ്യാപകരും വിദ്യാർഥികളും തമ്മിൽ അടുത്തതും ഹൃദ്യവുമായ ഒരു ബന്ധം നിലനിൽക്കേണ്ടത് ആവശ്യമാണ്. വേദകാലം മുതൽ ഇന്നുവരെയുള്ള ഇന്ത്യൻ ചരിത്രത്തിലുടനീളം ഇതു ശ‌രിയാണ്. വിദ്യാർഥികളുമായി സൗഹാർദ്ദപരമായ ഒരു ബന്ധം സ്ഥാപിക്കുന്നതിൽ അധ്യാപകന്‍റെ വ്യക്തിത്വം വളരെ പ്രധാനപ്പെട്ടതാണ്.
പരിതസ്ഥിതികളുമായി പൊരുത്തപ്പെട്ടു തങ്ങളകപ്പെട്ടിരിക്കുന്ന അപകടാവസ്ഥയെക്കുറിച്ചു വിദ്യാർഥികൾ ബോധവാന്മാരല്ല. സോഷ്യൽ മീഡിയായോടുള്ള അമിത ആസക്തി കാരണം കുട്ടികളിൽ ശ്രദ്ധാകേന്ദ്രീകരണവും വായനശീലവും കുറയുന്നതുമൂലം അധ്യാപകർക്കു ക്ലാസ് നിയന്ത്രണം ബുദ്ധിമുട്ടാകുന്നു. അമിതമായ ഔദ്യോഗിക ജോലി ഭാരമാണ് ഇന്ന് അധ്യാപകർ നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി. പഠിപ്പിക്കുന്നതിനൊപ്പം തന്നെ സർവേകൾ, വിവിധസർക്കാർ പദ്ധതികൾ, ഓൺലൈൻ ഡാറ്റാ എൻട്രി തുടങ്ങിയ അധ്യാപനേതര ജോലികൾ വലിയ മാനസികസമ്മർദമുണ്ടാക്കുന്നു. അതിനൊക്കെ ഒരറുതി വരുത്തേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമാണ്.
ഡോ തോമസ് സ്കറിയ,
പ്രിൻസിപ്പൽ, സെന്‍റ് സേവ്യേഴ്സ് കോളജ്, തുമ്പ

കുട്ടികൾ യഥാർഥ ലോകത്തിൽ ജീവിക്കട്ടെ
ഇന്നു കുട്ടികളുടെ കൈയിലെ മൊബൈൽ ഒരു പഠനോപകരണവും അതേസമയം വലിയൊരു വെല്ലുവിളിയുമാണ്. മൊബൈൽ കുട്ടികളിൽ നിയന്ത്രിക്കുന്ന അവസ്ഥയല്ല കുട്ടികൾക്ക് മൊബൈലിനെ നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥയാണ് നമുക്ക് സൃഷ്ടിക്കേണ്ടത്. സ്ക്രീനിൽ സമയം കുറയ്ക്കുക എന്ന ഉപദേശംമാത്രമല്ല, അതിനു പകരംഅർത്ഥവത്തായ അനുഭവങ്ങൾ കുട്ടികൾക്കു നൽകണം. ഒരു നല്ല സംഭാഷണം, ഒരു കളിസ്ഥലം, ഒരു പുസ്തകം, ഒരു കൂട്ടുകാരൻ ഇവയെല്ലാം ഒരു സ്ക്രീനിനേക്കാൾ വലിയ ലോകങ്ങളാണ്. കുട്ടിയുടെ മൊബൈൽ ഉപയോഗം നിരീക്ഷിക്കുന്നതിനേക്കാൾ പ്രധാനമാണ് മുതിർന്നവർ സ്വന്തം മൊബൈൽ ശീലങ്ങളിൽ മാതൃകയാകണം. അധ്യാപകരും രക്ഷിതാക്കളും ചേർന്നു കട്ടികൾക്കു ഡിജിറ്റൽ ലോകത്തോടൊപ്പം യഥാർഥ ലോകത്തിനും ജീവിക്കാൻ പരിശീലനം നൽകണം.
ബി.ആർ. അരുണ
ഇൻഫന്‍റ് ജീസസ് സെൻട്രൽ സ്‌കൂൾ, പോങ്ങുംമൂട്

മൂല്യനിർമിതിയുടെ ശില്പി
വിദ്യാലയം സമൂഹത്തിന്‍റെ കണ്ണാടിയാണെങ്കിൽ അധ്യാപകൻ ആ കണ്ണാടിയെ മിനുക്കുന്ന ശില്പിയാണ്. സമൂഹത്തിലെ ഇന്നിനെ വായിച്ച് വിലയിരുത്തി നാളെയെ രൂപപ്പെടുത്തുന്ന അധ്യാപകൻ തന്‍റെ ഉത്തരവാദിത്വബോധത്തിൽ വീഴ്ച വരുത്താൻ പാടില്ല. അധ്യാപകന്‍റെ സാമൂഹിക ഉത്തരവാദിത്വം മറ്റുള്ളവരെക്കാൾ ഉയർന്നതായതിനാലും അധ്യാപക വിദ്യാർഥി ബന്ധത്തിൽ വിശ്വാസവും സുരക്ഷയും വളരെ പ്രധാനമാണെന്നതിനാലും മാധ്യമങ്ങൾ ഇത്തരം സംഭവങ്ങളെ കൂടുതൽ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ആൽഫ കിഡ്സും ജെൻസിസും ഇടകലർന്ന വിദ്യാർഥി സമൂഹത്തിൽ അധ്യാപകൻ നേരിടുന്ന വെല്ലുവിളികൾ ധാരാളമുണ്ട്.കാലം മാറുമ്പോൾ അധ്യാപകനും മാറണം.എന്നാൽ അത് സമൂഹത്തിന്‍റെ ജീർണതകളെ അനുകരിച്ചാകരുത്. അവയെ തിരുത്തുന്ന ശക്തിയായി മാറാൻ കഴിയുമോ എന്ന ആകുലതയും ഞാനുൾപ്പെടുന്ന അധ്യാപകർക്ക് ഇല്ലാതില്ല. സമൂഹത്തിലെ നല്ലതും ജീർണതകളും വിദ്യാലയത്തിനുള്ളിലേക്കും കടന്നുവരാം എന്നാൽ നല്ലതിനെ ശക്തിപ്പെടുത്തിയാൽ തെറ്റായ പ്രവണതകളെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും വിദ്യാർഥികൾക്കാവും അതിനുള്ള മഹായജ്ഞത്തിലാണ് ഓരോ അധ്യാപകനും.
ബിന്ദുശ്രീ,
സെന്‍റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ, പട്ടം

ജെൻസി കുട്ടികളോട് വൈകാരിക അടുപ്പം ഉണ്ടാക്കുക
ജെൻസി കുട്ടികളെ പഠിപ്പിക്കുക എന്നത് ഒരു ചലഞ്ച് തന്നെയാണ്. കാരണം നമ്മൾ ബ്ലാക്ക്ബോർഡിൽ വളർന്നവരാണ്. എന്നാൽ ഇപ്പോഴത്തെ കുട്ടികൾ ടച്ച് സ്ക്രീനിൽ വളർന്നവരാണ്. വിദ്യാർഥികളുടെ മുന്നിൽ ടീച്ചറാകരുത്, പകരം ഒരു ഇൻഫ്ലുവൻസറാകണം. ജൻസി കുട്ടികൾക്ക് അറ്റൻഷൻ സ്പാൻ കുറവാണ്. ഒരു 40 മിനിറ്റ് പ്രസംഗം കേൾക്കില്ല. അവർക്ക് 40 സെക്കൻഡ് റീൽസാണ് ഇഷ്ടം. അതുകൊണ്ട് ക്ലാസിനെ ഒരു യൂ ട്യൂബ്‌ വീഡിയോ പോലെ ആക്കണം.
ജെൻസി കുട്ടികൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ആരെങ്കിലും തങ്ങളെ കേൾക്കണം എന്നാണ്. ഉത്കണ്ഠ, വിഷാദം, ഒറ്റപ്പെടൽ ഇതൊക്കെ അവർക്കിടയിൽ കൂടുതലാണ്, അഞ്ച്. മിനിറ്റ് അവരുടെ വിഷമങ്ങൾ കേൾക്കാൻ മാറ്റിവെക്കുക.അവരെ ജഡ്ജ് ചെയ്യാതിരിക്കുക. അവരുടെ സുഹൃത്താകുക. ചുരുക്കി പറഞ്ഞാൽ ജെൻസി കുട്ടികളെ പഠിപ്പിക്കാൻ നമ്മൾ പഴയ ടീച്ചറുടെ കുപ്പായം അഴിച്ചുവെച്ച്, അവരിൽ ഒരാളാകണം. ഫോൺ എടുത്ത് വെക്കടാ എന്ന് പറയുന്ന കാലം കഴിഞ്ഞു. "ഫോൺ എടുത്ത് ഇത് സ്കാൻ ചെയ്യ്' എന്നു പറയണം. അവർക്ക് ചെറിയ പ്രൊജക്ടുകൾ, ചെറിയ വിജയങ്ങൾ കൊടുക്കുക. ഒരു റീൽ ഉണ്ടാക്കാൻ പറയുക, ഒരു പോസ്റ്റർ ഡിസൈൻ ചെയ്യാൻ പറയുക.
പി. സമീർ സിദ്ദീഖി, ഗവ: വി എച്ച് എസ് സ്കൂൾ, കാഞ്ഞങ്ങാട്
(മികച്ച അധ്യാപക അവാർഡ് ജേതാവ്
കാട്ടാക്കട പേഴുംമൂട് സ്വദേശി)

കാലത്തിന്‍റെ മാറ്റം അധ്യാപകൻ അറിയണം
സമൂഹത്തിൽ മാന്യമായ ഒരു പദവി ആണ് അധ്യാപകൻ എന്നത് അന്നും ഇന്നും കുട്ടികളെ മനസോടെ സ്നേഹിക്കാനും ആവശ്യത്തിന് മാർഗ നിർദേശങ്ങൾ നൽകാനും അവരുടെ ഉയർച്ച കാണാനും നമുക്ക് സാധിക്കും. പഠിപ്പിക്കുക എന്നതിൽ പുസ്ത‌കം മാത്രമല്ല, സ്വഭാവരൂപികരണം, വ്യക്തിബോധം തുടങ്ങിയ കാര്യങ്ങൾ വരും. വഴിതെറ്റി ലഹരിക്കു പുറകെ പോകുന്ന ഒരു തലമുറ ഇന്ന് രൂപപെടുന്നുണ്ടോ എന്ന സംശയം ഇല്ലാതില്ല. ഒരു അധ്യാപകന് ഒരിക്കലും ഒറ്റയ്ക്ക് ഒരു കാര്യത്തിലും മുന്നേറാൻ പറ്റില്ല. അതിനു സമൂഹത്തിന്‍റെ നിർലോഭമായ പിന്തുണ കൂടിയേ തീരൂ. രാഷ്ട്ര സ്നേഹം വളർത്തിയെടുക്കുക എന്നത് അനിവാര്യമാണ്. അതിന്‍റെ അന്തസത്ത ഇന്ന് കുട്ടികളിൽ കുറഞ്ഞു വരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കാലത്തിന്‍റെ മാറ്റത്തിൽ അധ്യാപകനും അധ്യാപന രീതിയും മാറേണ്ടത് അത്യാവശ്യമാണ്. പഴമയുടെ നല്ല മൂല്യങ്ങൾ ചോരാതെ വരും തലമുറയ്ക്കു പുതിയ മാർഗം കാട്ടാനും അവരുടെ സ്വഭാവ രൂപികരണത്തിനും നമ്മൾ ഓരോ അധ്യാപകർക്കും സാധിക്കട്ടെ.
കിരൺ.ബി.
ഇൻഫന്‍റ് ജീസസ് സ്കൂൾ, പൊങ്ങുംമൂട്

 

 

Kollam

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ്മുറികളിൽ

അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി. അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്‍റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ.
കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്‌ടിക്കുകയെന്ന നിശബ്‌ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്‍റെ ആശംസകൾ, അഭിവാദ്യങ്ങൾ!

വിദ്യാഭ്യാസം ഹൃദയത്തെ വായിക്കാൻ പഠിപ്പിക്കണം
അധ്യാപക-വിദ്യാര്‍ഥി ബന്ധം കാലത്തിന് അളക്കാനാകാത്തതും ദൂരത്തിന് മായ്ക്കാനാകാത്തതുമായ ഒരു നനുത്ത സ്പര്‍ശമാണ്. ആ ശ്രേഷ്ഠമായ ബന്ധത്തിലെ അകലം യഥാര്‍ഥത്തില്‍ ജനിക്കുന്നത് "തന്നെ ആരും മനസിലാക്കുന്നില്ല' എന്ന് ഒരു കുട്ടിയുടെ മനസ് നിശബ്ദമായി പറയുന്ന നിമിഷത്തിലാണ്. ഹൃദയങ്ങളെ വായിക്കാനും മനുഷ്യനെ മനുഷ്യനായി കാണാനും പഠിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ഏറിവരുന്നു. കുട്ടികളെ കേള്‍ക്കുക എന്നത് ഒരു മികച്ച അധ്യാപകന്‍റെ ധര്‍മമാണ്. സാങ്കേതികവിദ്യയ്ക്ക് വിവരങ്ങള്‍ നല്‍കാനാകും, പക്ഷേ, വിവേകം പകരാന്‍ വിവേകമുള്ള ഒരു അധ്യാപകനു മാത്രമേ കഴിയൂ.

ടി.എസ്. ഉമാദേവി,
വിമല സെന്‍ട്രല്‍
സ്‌കൂള്‍, കാരംകോട്

വേണ്ടത് സ്വപ്നം കാണാൻ കഴിയുന്ന ബാല്യം
ഇന്നത്തെ വിദ്യാഭ്യാസരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് കളിക്കളങ്ങളും വായനയും നഷ്ടപ്പെട്ടുപോകുന്ന കൗമാരം. പഠനഭാരവും മത്സരാധിഷ്ഠിതമായ വിദ്യാഭ്യാസവും കുട്ടികളുടെ സ്വതന്ത്രമായ കളിസമയത്തെയും വായനാസമയത്തെയും ചുരുക്കുമ്പോള്‍ മാറിയ ജീവിതസാഹചര്യവും അവരുടെ ഇടങ്ങള്‍ ഇല്ലാതാക്കുന്നു. കുട്ടികള്‍ക്ക് നാം നല്‍കേണ്ടത് പഠിച്ച് വിജയിക്കാനുള്ള അവസരങ്ങള്‍ മാത്രമല്ല, ഓടിക്കളിക്കാനും വായിക്കാനും ചിന്തിക്കാനും സ്വപ്നം കാണാനും കഴിയുന്ന ഒരു ബാല്യം കൂടിയാണ്.

നസീമ ഷജീര്‍,
റോസ് ഡെയ്‌ൽ
ഇഎംഎല്‍പിഎസ്,
പോളയത്തോട്, കൊല്ലം

നാടിന്‍റെ പുരോഗതിക്കായി ഒന്നിച്ചു നിൽക്കണം
പുതിയ ലോകത്തെ കാഴ്ചകള്‍ തേടിയുള്ള വിദ്യാഭ്യാസ/തൊഴില്‍ കുടിയേറ്റം നമ്മുടെ നാട്ടിലെ വലിയൊരു ശതമാനം കുട്ടികളും പിന്തുടരുകയാണ്. ഈ യാത്ര പലപ്പോഴും അവരെ അവിടെ തന്നെ പിടിച്ചു നിര്‍ത്തുന്ന സ്ഥിതിയാണ് . ഇതില്‍ ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരുന്നത് മുതിര്‍ന്നവരും രോഗികളുമാണ്. കാരണം ഏറ്റവും വേണ്ടപ്പെട്ടവരുടെ അസാന്നിധ്യം അവരെ കൂടുതല്‍ തളര്‍ത്തുകയും മാനസിക പ്രശ്‌നങ്ങളില്‍ കൊണ്ടെത്തിക്കുകയും ചെയ്യും. ഇതിനൊക്കെ ഒരു പരിഹാരമായി നമ്മുടെ പുതിയ തലമുറയെ ചിന്തിക്കാനും നാടിന്‍റെ വികസനത്തിനും പുരോഗതിക്കുമായി കൈ കോര്‍ത്തു നിര്‍ത്താനും ക്ലാസ് മുറികള്‍ക്കും അധ്യാപക സമൂഹത്തിനും കരുത്തുണ്ടാവണം.

സിജോ ജോയ്,
സെന്‍റ് ആന്‍റണിസ് യുപിഎസ്, കണ്ടച്ചിറ കൊല്ലം

അധ്യാപകർ വഴികാട്ടികളാകണം
അറിവ് പകര്‍ന്നുനല്‍കുന്നതില്‍ മാത്രമായി അധ്യാപനം ഇന്ന് ഒതുങ്ങുന്നില്ല. മറിച്ച് കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിലും അവരുടെ മാനസികാരോഗ്യ സംരക്ഷണത്തിലും അധ്യാപകര്‍ പ്രമുഖ പങ്കുവഹിക്കുന്നു. കുട്ടികളില്‍ സന്മാര്‍ഗിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഒരു കൊടുങ്കാറ്റുപോലെയാണ് മൊബൈല്‍ അഡിക്‌ഷനും ലഹരിഉപയോഗവും കടന്നുവന്നിരിക്കുന്നത്. കുട്ടികളെ കായിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതുവഴി ഈ അഡിക്‌ഷനില്‍ നിന്ന് മോചനം നേടാന്‍ കഴിയും. ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാന്‍ പ്രാപ്തരാക്കുന്ന വഴികാട്ടികളാകാന്‍ അധ്യാപകര്‍ക്ക് സാധിക്കണം.

സ്മിത രാജന്‍,
സെന്‍റ് ജോസഫ് ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍,
ചിറ്റുമല, ഈസ്റ്റ്
കല്ലട, കൊല്ലം.

സ്‌നേഹവും കരുതലും പങ്കുവയ്ക്കണം
ഇന്നത്തെ കാലഘട്ടത്തില്‍ അധ്യാപക-വിദ്യാര്‍ഥി ബന്ധത്തില്‍ ഒരു വലിയ വിടവ് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ അതിനിടയിലും സ്‌നേഹവും കരുതലും പരസ്പര ബഹുമാനവും നിറഞ്ഞ അധ്യാപകവിദ്യാര്‍ഥി ബന്ധങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. അധ്യാപകന്‍ പാഠപുസ്തകത്തിലെ അറിവ് മാത്രം പകര്‍ന്നു നല്‍കുന്നയാളല്ല. വിദ്യാര്‍ഥിയുടെ കഴിവുകളെയും സ്വപ്നങ്ങളെയും തിരിച്ചറിഞ്ഞ് മുന്നോട്ട് നയിക്കുന്ന ഒരു വഴികാട്ടി കൂടിയാണ്. അറിവിനൊപ്പം സ്‌നേഹവും കരുതലും പങ്കുവെക്കുന്നിടത്താണ് യഥാര്‍ത്ഥ വിദ്യാഭ്യാസം പൂവണിയുന്നത്.

പ്രീതി എഡ്വേര്‍ഡ്,
സെന്‍റ് ജോസഫ്‌സ് കോണ്‍വെന്‍റ് എല്‍പി സ്‌കൂള്‍, കൊല്ലം.

കുഞ്ഞുമനസുകളെ കാക്കാം; നല്ലൊരു നാളേക്കായി
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും മൊബൈല്‍ അഡിക്‌ഷനും കുട്ടികളിലെ അക്രമവാസനയും ഏറെ ചിന്തിപ്പിക്കുന്ന വിഷയങ്ങളാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടേണ്ടത് അവരുടെ ബാല്യത്തില്‍ത്തന്നെ നല്ല ശീലങ്ങളും മൂല്യങ്ങളും വളര്‍ത്തിക്കൊണ്ടാണ്. മൊബൈല്‍ സ്‌ക്രീനുകള്‍ക്കുപകരം കഥകള്‍, കളികള്‍, കല, പ്രകൃതി, സൗഹൃദം, കൂട്ടായ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ കുഞ്ഞുങ്ങളുടെ ലോകം സമ്പന്നമാക്കണം. ഇന്ന് കുഞ്ഞുമനസുകളില്‍ നാം വിതയ്ക്കുന്ന ഓരോ നല്ല ശീലവും നാളത്തെ സമൂഹത്തിന്‍റെ സ്വഭാവമായി മാറും. ഈ അധ്യാപക ദിനത്തില്‍ "നല്ല ബാല്യം... നല്ല സ്വഭാവം... നല്ല നാളെയിലേക്ക്' എന്ന സന്ദേശവുമായി നമുക്ക് കൈകോര്‍ക്കാം.

സി.മേരി സുജിത, 
പ്രിന്‍സിപ്പല്‍, മേരി
ഏഞ്ചല്‍സ് മോണ്ടിസോറി സ്‌കൂള്‍, മുണ്ടയ്ക്കല്‍. കൊല്ലം

നാട്ടിൽ വേരുറപ്പിക്കാൻ അവസരമൊരുക്കണം
ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ശ്രദ്ധേയമായ സാമൂഹിക പ്രതിഭാസങ്ങളിലൊന്നാണ് യുവതലമുറയുടെ അമിതമായ വിദേശപലായനം. സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി അന്യനാടുകളിലേക്ക് പറക്കുന്നത് തെറ്റല്ലെങ്കിലും വിദേശത്തേക്കുള്ള യാത്ര മാത്രമാണ് വിജയത്തിലേക്കുള്ള വഴിയെന്ന ചിന്ത ആശങ്കാജനകമാണ്. കഴിവും അധ്വാനശേഷിയുമുള്ള വലിയൊരു വിഭാഗം യുവാക്കള്‍ നാടുവിടുമ്പോള്‍ നമ്മുടെ നാടിന്‍റെ മാനവവിഭവശേഷിയിലും അതിന്‍റെ പ്രതിഫലനം കാണാം. നാട്ടില്‍ തന്നെ മികച്ച വിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങളും സംരംഭക സാധ്യതകളും ഒരുക്കാന്‍ കഴിയണം. യുവാക്കളുടെ സ്വപ്നങ്ങളെ തടയുകയല്ല, മറിച്ച് ആ സ്വപ്നങ്ങള്‍ക്ക് സ്വന്തം മണ്ണിലും വേരുറപ്പിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. അന്യനാടുകളുടെ വികസനത്തിന് കൈത്താങ്ങാകുന്ന നമ്മുടെ യുവതലമുറയുടെ കഴിവുകള്‍ സ്വന്തം നാടിന്‍റെ വളര്‍ച്ചയ്ക്കും പ്രയോജനപ്പെടണം.

രാജ് ലാല്‍ തോട്ടുവാല്‍,
ഗവ.എല്‍ പി എസ്
തേവലക്കര ഈസ്റ്റ്

കുട്ടികൾക്കായി മറ്റൊരു ലോകം സൃഷ്ടിക്കണം
ഇന്നത്തെ കുട്ടികള്‍ക്ക് ലോകം മുഴുവന്‍ വിരല്‍ത്തുമ്പിലുണ്ട് പക്ഷേ സ്വന്തം ലോകം ചെറുതായിക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ സ്‌ക്രീന്‍ കുട്ടിക്ക് വിവരങ്ങള്‍ നല്‍കുന്നുണ്ട്, എന്നാല്‍ മൈതാനം നല്‍കുന്ന അനുഭവം നല്‍കുന്നില്ല. ഒരു കളിയില്‍ തോല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നിരാശയും വീണ്ടും ജയിക്കാനുള്ള ശ്രമവും ഒരു പുസ്തകവും പഠിപ്പിക്കാത്ത ചില ജീവിതപാഠങ്ങള്‍ പഠിപ്പിക്കും. അതുപോലെ, ഒരു നല്ല പുസ്തകം കുട്ടിയെ സ്വന്തം ജീവിതത്തിനപ്പുറമുള്ള മനുഷ്യരെയും ലോകങ്ങളെയും പരിചയപ്പെടുത്തും. സ്‌ക്രീനിന് പകരം തെരഞ്ഞെടുക്കാന്‍ കഴിയുന്ന മനോഹരമായ മറ്റൊരു ലോകം സൃഷ്ടിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും സമൂഹവും ചെയ്യേണ്ടത്.

ഉണ്ണി ഇലവിനാല്‍
എസ്‌സിവിയുപിഎസ്
മൈനാഗപ്പള്ളി

പരീക്ഷയ്ക്കപ്പുറമുള്ള ജീവിതത്തിന് സജ്ജമാക്കണം
ഡിജിറ്റല്‍ സാക്ഷരതയും ആഗോളതലത്തിലുള്ള അറിവുമാണ് ഇന്നത്തെ തലമുറയുടെ പ്രധാന കരുത്ത്. എന്നിരുന്നാലും ഡിജിറ്റല്‍ ലോകവുമായുള്ള ഈ നിരന്തരമായ സമ്പര്‍ക്കത്തിന് പോരായ്മാകളില്ലാതില്ല. വൈകാരികമായ കരുത്തും ക്ഷമയും കുറയുന്നു എന്നതാണ് ഇതിലെ പ്രധാന ദൗര്‍ബല്യം. ഒരു അധ്യാപകന്‍ നല്‍കുന്ന പ്രചോദനം, മാനുഷിക ബന്ധം എന്നിവയ്ക്ക് പകരമാകാന്‍ സാങ്കേതികവിദ്യയ്ക്ക് കഴിയില്ല. അധ്യാപകര്‍ അന്വേഷണാധിഷ്ഠിതവും അനുഭവങ്ങളിലൂടെയുള്ളതുമായ പഠനരീതികളെ പ്രോത്സാഹിപ്പിക്കണം. വിമര്‍ശനാത്മക ചിന്ത, സര്‍ഗാത്മകത, മൂല്യങ്ങള്‍, വൈകാരിക ബുദ്ധി, ആജീവനാന്ത പഠനം എന്നിവയ്ക്ക് പ്രചോദനം നല്‍കുന്ന അധ്യാപകര്‍ വിദ്യാര്‍ഥികളെ പരീക്ഷകള്‍ക്കപ്പുറമുള്ള ജീവിതത്തിനായി സജ്ജരാക്കുന്നു.

ഡോ. ബ്രൂണോ
ഡൊമിനിക് നസ്രത്ത്
(വിദ്യാഭ്യാസവിചക്ഷണന്‍)

കുട്ടികളെ കേൾക്കുന്ന ഹൃദയമാകണം
ഇന്നത്തെ കുട്ടികള്‍ വഴിതെറ്റുന്നു എന്നു പറയാന്‍ എളുപ്പമാണ്. പക്ഷേ അവരിലേക്ക് വഴികാട്ടിയായി നാം എത്രത്തോളം നടന്നിട്ടുണ്ടെന്ന് ചിന്തിക്കണം. ലഹരിക്കും മൊബൈല്‍ അടിമത്തത്തിനും പിന്നില്‍ പലപ്പോഴും നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യമല്ല, കേള്‍ക്കപ്പെടാതെ പോയ ഒരു മനസാണ്. കുട്ടിയുടെ കൈയില്‍നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങുന്നതിനേക്കാള്‍, അവന്‍റെ മനസിലെ ഏകാന്തതയെ മാറ്റുകയാണ് അധ്യാപകന്‍റെ ദൗത്യം. പാഠപുസ്തകത്തിലെ ഉത്തരങ്ങള്‍ക്കപ്പുറം ജീവിതത്തിലെ ചോദ്യങ്ങളെ നേരിടാനുള്ള കരുത്താണ് വിദ്യാഭ്യാസം പകരേണ്ടത്. അധ്യാപകന്‍ ഒരു നിരീക്ഷകനാകുന്നതിലുപരി കുട്ടിയെ കേള്‍ക്കുന്ന ഹൃദയമാകണം. ശിക്ഷിക്കുന്നതിനുമുമ്പ്, തെറ്റിലേക്ക് അവനെ നയിച്ച കാരണങ്ങളെ തിരിച്ചറിയണം.

ഫാ. ഡോ.ജി.എബ്രഹാം
തലോത്തില്‍,ഡയറക്ടര്‍,
ബ്രൂക് ഇന്‍റര്‍നാഷണല്‍
സ്‌കൂള്‍, ശാസ്താംകോട്ട

ലഹരിക്കെതിരേ ഒരുമിച്ച് നിൽക്കണം
ഇന്നത്തെ കൗമാരക്കാര്‍ നാളയുടെ പ്രതീക്ഷകളാണ്. എന്നാല്‍ മൊബൈല്‍ ഫോണിന്‍റെ അമിത ഉപയോഗവും ലഹരിയുടെ ആകര്‍ഷണവും അവരുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. ഒരു നിമിഷത്തെ പരീക്ഷണം പോലും അവരുടെ പഠനത്തെയും ആരോഗ്യത്തെയും ഇരുട്ടിലാക്കുന്നു. മൊബൈലും സോഷ്യല്‍ മീഡിയയും അറിവിന്‍റെ വാതിലുകളാകണം, ജീവിതത്തെ നിയന്ത്രിക്കുന്ന ചങ്ങലകളാകരുത്. സമൂഹവും അധ്യാപരും മാതാപിതാക്കളും ഒരൂമിച്ച് നിന്നാല്‍ ലഹരിയുടെ ഇരുട്ടിനെ അറിവിന്‍റെയും സ്‌നേഹത്തിന്‍റെയും വെളിച്ചം കൊണ്ട് മാറ്റാന്‍ കഴിയും.

എസ്. സ്‌നേഹ മേരി
സെന്‍റ് അലോഷ്യസ്
സ്‌കൂള്‍, കൊല്ലം

പുസ്തകങ്ങളുമായി സൗഹൃദം വേണം
കളിക്കളത്തിന്‍റെ വിശാലതയും പുസ്തകങ്ങളുടെ ലോകവും നഷ്ടപ്പെടുത്തി മൊബൈല്‍ ഫോണുകളുടെയും ഡിജിറ്റല്‍ വിനോദങ്ങളുടെയും ലോകത്തേക്ക് പല കുട്ടികളും ഒതുങ്ങുകയാണ്. സാങ്കേതികവിദ്യയെ പൂര്‍ണമായി ഒഴിവാക്കുക എന്നതല്ല പരിഹാരം, അതിന്‍റെ ഉപയോഗത്തിന് ആരോഗ്യകരമായ പരിധികള്‍ നിശ്ചയിക്കുകയും കളിക്കും വായനയ്ക്കും ജീവിതത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കുകയും വേണം. കുട്ടികളെ കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരുകയും പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് നമ്മുടെ കാലത്തിന്‍ ഉത്തരവാദിത്വമാണ്.

സി.ബീന,കാര്‍മല്‍ഗിരി സെന്‍ട്രല്‍ സ്‌കൂള്‍,
പതിനൊന്നാം മൈല്‍

പാഠപുസ്തകങ്ങള്‌ക്കപ്പുറം വായന വേണം
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ പുസ്തകവായനയുടെയും കളിക്കളത്തിന്‍റെയും ലോകത്തുനിന്ന് കുട്ടികള്‍ പതിയെ അകന്നുപോകുന്നത് ആശങ്കാജനകമാണ്. വായന അറിവ് നല്‍കുന്നതിനൊപ്പം ചിന്തിക്കാനും ചോദ്യം ചെയ്യാനും സ്വപ്നം കാണാനും കുട്ടികളെ പ്രാപ്തരാക്കുന്നു. കളിക്കളം ജയിക്കാനും തോല്‍വിയെ സ്വീകരിക്കാനും കൂട്ടായി പ്രവര്‍ത്തിക്കാനും ജീവിതത്തെ നേരിടാനും പഠിപ്പിക്കുന്നു. പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള വായനയ്ക്കും, സ്വതന്ത്രമായ കളിക്കുമുള്ള സമയം കുട്ടികള്‍ക്ക് ഉറപ്പാക്കണം. "എത്ര മാര്‍ക്ക് നേടി?'എന്നതിനൊപ്പം "എന്താണ് വായിച്ചത്?'എന്നും "ഇന്ന് എന്താണ് കളിച്ചത്?' എന്നും ചോദിക്കാം.വിജയിക്കാനുള്ള കഴിവിനൊപ്പം ജീവിതം ആസ്വദിക്കാനുള്ള കഴിവും നല്‍കുമ്പോഴാണ് വിദ്യാഭ്യാസം യഥാര്‍ത്ഥത്തില്‍ പൂര്‍ണമാകുന്നത്.

എയ്ഞ്ചല്‍ വര്‍ഗീസ്
ഹോളി ഫാമിലി പബ്ലിക് സ്‌കൂള്‍,അഞ്ചല്‍


ആകർഷകമായ അനുഭവങ്ങളൊരുക്കണം
കുട്ടികളുടെ കൈയില്‍നിന്ന് പുസ്തകം നഷ്ടപ്പെട്ടതിലുപരി, അവരുടെ മനസില്‍ നിന്ന് വായിക്കാനുള്ള കൗതുകം നഷ്ടപ്പെടുന്നു എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി. അതുപോലെ കളിക്കളങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ കുട്ടികള്‍ക്ക് നഷ്ടമാകുന്നത് വ്യായാമം മാത്രമല്ല, പരാജയത്തെ നേരിടാനും വിജയത്തെ വിനയത്തോടെ സ്വീകരിക്കാനും പഠിക്കുന്ന ജീവിതപാഠങ്ങളാണ്. കുട്ടികളെ മൊബൈലില്‍ നിന്ന് മാറ്റുക എന്നതിനേക്കാള്‍ ഉപരി, അതിലും ആകര്‍ഷകമായ അനുഭവങ്ങള്‍ നാം അവര്‍ക്ക് ഒരുക്കണം. മാതാപിതാക്കള്‍ കുട്ടിക്ക് വിലകൂടിയ ഉപകരണങ്ങള്‍ വാങ്ങിക്കൊടുക്കുന്നതിനു മുമ്പ്, ഒരു നല്ല പുസ്തകവും ഒരു തുറന്ന കളിസ്ഥലവും നല്‍കാന്‍ ശ്രമിക്കണം. ഇന്നത്തെ കുട്ടിക്ക് നാം നല്‍കേണ്ട ഏറ്റവും വലിയ സമ്മാനം ഒരു പുസ്തകവും ഒരു കളിക്കളവുമാകട്ടെ.

പി.തുഷ്യ, 
ചെറുപുഷ്പ സെന്‍ട്രല്‍ സ്‌കൂള്‍, ആയൂര്‍

സ്വപ്നങ്ങൾക്കൊപ്പം നടക്കാൻ ആഗ്രഹം
""നിനക്ക് പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഒരാള്‍ മാത്രമാകാന്‍ എനിക്ക് ഒരിക്കലും ആഗ്രഹമില്ല. നിന്‍റെ സ്വപ്നങ്ങള്‍ക്കൊപ്പം നടക്കാനും വീഴുമ്പോള്‍ കൈപിടിക്കാനും തെറ്റുമ്പോള്‍ സ്‌നേഹത്തോടെ തിരുത്താനും ഓരോ ചെറിയ വിജയത്തിലും നിന്നെക്കാള്‍ സന്തോഷിക്കാനും കഴിയുന്ന ഒരാളാകാനാണ് എന്‍റെ ആഗ്രഹം. നിന്‍റെ കണ്ണുകളില്‍ തെളിയുന്ന പ്രതീക്ഷയും ഹൃദയത്തില്‍ വളരുന്ന നന്മയും കാണുമ്പോഴാണ് എന്‍റെ അധ്യാപകജീവിതത്തിന് അര്‍ത്ഥം ലഭിക്കുന്നത്. നീ എത്ര ഉയരത്തില്‍ എത്തിയാലും നിന്നെ ആദ്യമായി വിശ്വസിച്ച ഒരു ടീച്ചറുടെ ഹൃദയത്തില്‍ നീയെന്നും ആ കൊച്ചു കുട്ടിയായിരിക്കും. നിന്‍റെ ജീവിതത്തില്‍ തെളിയുന്ന ഓരോ നന്മയുടെയും വെളിച്ചത്തില്‍ എന്‍റെ അധ്യാപനത്തിന്‍റെ ഒരു ചെറിയ പങ്കുണ്ടെങ്കില്‍, അതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.''

സിസ്റ്റര്‍ മേരി ഐറിന്‍ വി ടി, സെന്‍റ് ഗൊരേറ്റി
എച്ച്എസ് എസ്,
പുനലൂര്‍

മനുഷ്യജീവിതങ്ങളെ സ്പര്‍ശിക്കാനുള്ള നിയോഗം
അധ്യാപകവൃത്തി ഒരു തൊഴില്‍ എന്നതിലുപരി, ഒരുപാട് മനുഷ്യജീവിതങ്ങളെ സ്പര്‍ശിക്കാനുള്ള അപൂര്‍വമായ നിയോഗമാണ്. ക്ലാസ് മുറിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് പിരിഞ്ഞുപോയ ഒരു വിദ്യാര്‍ഥി ഇന്നും സ്‌നേഹത്തോടെ ''ടീച്ചര്‍'' എന്ന് വിളിക്കുമ്പോള്‍, ഈ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരം അതാണെന്ന് തോന്നാറുണ്ട്. പാഠപുസ്തകത്തിലെ അറിവിനേക്കാള്‍ സ്‌നേഹവും കരുതലും മനുഷ്യത്വവുമാണ് ഒരു കുട്ടിയുടെ ഹൃദയത്തില്‍ ഏറ്റവും ആഴത്തില്‍ പതിയുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് അധ്യാപക-വിദ്യാര്‍ഥി ബന്ധത്തില്‍ ചില അകലങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ആത്മാര്‍ത്ഥമായ ഒരു ബന്ധത്തിന് കാലവും സാങ്കേതികവിദ്യയും ഒരിക്കലും തടസമാകില്ല.

റിയ ഫേണ്‍സ്
സെന്‍റ് ഗൊരേറ്റി
എച്ച് എസ് എസ്,
പുനലൂര്‍


അറിവിനൊപ്പം അകക്കണ്ണും തുറക്കണം
അധ്യാപനം അത് വന്ന വഴിയും സഞ്ചരിച്ച വഴിയും ഇനി പോകേണ്ട വഴിയും ഞാന്‍ കണ്ടത് മാറ്റങ്ങളുടെ ഒരു ഘോഷയാത്രയായിട്ടാണ്. കാലം മാറുന്നതിനനുസരിച്ച് അധ്യാപനരീതികളും പഠനസമ്പ്രദായങ്ങളും ക്ലാസ് മുറികളും കുട്ടികളുടെ ലോകവും വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. കോവിഡാനന്തര സമൂഹം സൃഷ്ടിച്ചത് സാങ്കേതികവിദ്യയുടെ കുത്തൊഴുക്ക് മാത്രമല്ല, അതിന്‍റെ പ്രളയത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ മുങ്ങിത്താഴുന്ന ഒരു പുതിയ തലമുറയെയും കൂടിയാണ്. തലമുറകള്‍ മാറിവന്നാലും മാറാന്‍ പാടില്ലാത്ത ചില മൂല്യങ്ങളുണ്ട്. അവയില്‍ ഉറച്ചുനിന്നുകൊണ്ട്, ക്ലാസ് മുറികളില്‍ നഷ്ടപ്പെട്ടുപോകുന്ന നിഷ്‌കളങ്ക ബാല്യത്തെ തിരികെപ്പിടിക്കാനും അറിവിനൊപ്പം അവരുടെ അകക്കണ്ണ് തുറക്കാനും ജീവിതത്തിന്‍റെ യഥാര്‍ഥ സൗന്ദര്യം തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കാനും എല്ലാ അധ്യാപകര്‍ക്കും കഴിയണം.

ബീനാ ജേക്കബ്,
പ്രിന്‍സിപ്പല്‍,എംജിഎം ഇന്‍റര്‍നാഷണല്‍
സ്‌കൂള്‍, കിളിമാനൂര്‍.

അധ്യാപകന്‍ ഒരു പദവിയല്ല, ഉത്തരവാദിത്തം
ഒരു കാലത്ത് ഭയവും ബഹുമാനവും ഇടകലര്‍ന്ന അധ്യാപക വിദ്യാര്‍ഥി ബന്ധത്തില്‍നിന്ന് ഇന്നത് സ്‌നേഹവും വഴി കാട്ടിയും ആയി മാറി. ഒരു കുട്ടിയെ തളര്‍ത്തുവാനും വളര്‍ത്തുവാനും അധ്യാപകനു കഴിയും. ഒരു കുട്ടിയെ തന്‍റെ കുട്ടിയല്ലാതായി തോന്നുന്ന സമയത്ത് അധ്യാപനം മതിയാക്കണം. കുട്ടിയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അത് വികസിപ്പിച്ച് അവനെ ഒരു സാമൂഹ്യ ജീവിയായി മാറ്റുവാന്‍ കഴിഞ്ഞാല്‍ അധ്യാപനം മഹത്തരമാകും. അധ്യാപകന്‍ ഒരു പദവിയല്ല, ഓരോ കുട്ടിയ്ക്കും മികച്ച നാളെ സമ്മാനിക്കുന്ന ഉത്തരവാദിത്തമാണ്. അധ്യാപക ദിനാശംസകള്‍.

ദിലീപ് കുമാര്‍,
ഹെഡ്മാസ്റ്റര്‍
ഗവണ്‍മെന്‍റ് യുപി
സ്‌കൂള്‍, കടയ്ക്കല്‍

മനസറിഞ്ഞ് നയിക്കുന്ന ഗുരുക്കന്മാർ വേണം
ഇന്നിന്‍റെ ആവശ്യം അറിവു പകര്‍ന്നു നല്‍കുന്ന അധ്യാപകരെക്കാള്‍ വിദ്യാര്‍ഥികളുടെ മനസറിഞ്ഞു നയിക്കുന്ന ഗുരുക്കന്മാരെയാണ്. ഇന്നത്തെ ബാലതലമുറയ്ക്ക് അറിവും വിവരങ്ങളും സമ്പാദിക്കുന്നതിനായി അനവധി സ്രോതസുകള്‍ ലഭ്യമാണ്. ആ വിശാലമായ വിജ്ഞാനലോകത്തിലെ അനേകം സ്രോതസുകളില്‍ ഒന്നുമാത്രമാണ് അധ്യാപകന്‍. പാഠപുസ്തകത്തിലെ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതില്‍ മാത്രം ഒതുങ്ങാതെ, വിദ്യാര്‍ഥികളെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയും അവരുടെ മനസറിഞ്ഞു മനസ്സിലാക്കുകയും ജീവിതത്തില്‍ ശരിയായ ദിശയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്യുന്ന ഗുരുക്കന്മാരെയാണ് ഇന്നത്തെ തലമുറയ്ക്ക് ഏറെ ആവശ്യം. വിദ്യാര്‍ഥിയുടെ വാക്കുകള്‍ മാത്രമല്ല, അവന്‍റെ മൗനവും കേള്‍ക്കാന്‍ കഴിയുന്നവനാകണം ഗുരു. ഇന്നത്തെ തലമുറ ഹൃദയം തുറന്ന് സംസാരിക്കാനും സ്വന്തം ആശങ്കകളും സംശയങ്ങളും സ്വപ്നങ്ങളും പങ്കുവെക്കാനും കഴിയുന്ന വിശ്വസ്തരായ ഗുരുക്കന്മാരെയാണ് അവര്‍ തേടുന്നത്.

മേരിക്കുട്ടി ജോസ്,
പ്രിന്‍സിപ്പല്‍
എ ജി പബ്ലിക് സ്‌കൂള്‍
പുലിപ്പാറ, കടയ്ക്കല്‍

കാലം മാറിയാലും അധ്യാപകരുടെ ദൗത്യം മാറുന്നില്ല
സാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും അറിവിന്‍റെ അനന്തമായ സാധ്യതകള്‍ തുറന്നുകൊടുക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഒരു വിരല്‍ത്തുമ്പില്‍ ലോകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്ന ഇന്നത്തെ കാലത്ത് അധ്യാപകരുടെ പ്രസക്തി കുറഞ്ഞിട്ടില്ല. മറിച്ച് കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണ്. വിവരങ്ങള്‍ നല്‍കുക എന്നതിലുപരി, ലഭിക്കുന്ന വിവരങ്ങളില്‍ നിന്ന് ശരിയും തെറ്റും തിരിച്ചറിയാനും ചിന്തിക്കാനും ചോദ്യം ചെയ്യാനും മാനുഷിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് ഇന്നത്തെ അധ്യാപകരുടെ പ്രധാന ദൗത്യം. സാങ്കേതികവിദ്യയ്ക്ക് അറിവ് നല്‍കാന്‍ കഴിയുമെങ്കിലും ഒരു മനുഷ്യനെ മനസിലാക്കാനും പ്രചോദിപ്പിക്കാനും ജീവിതത്തിലേക്ക് നയിക്കാനും ഒരു നല്ല അധ്യാപകര്‍ക്ക് മാത്രമേ കഴിയൂ. കാലം മാറിയാലും അധ്യാപകരുടെ ദൗത്യം മാറുന്നില്ല-അറിവുള്ള തലമുറയെ മാത്രമല്ല, നല്ല മനുഷ്യരെയും സൃഷ്ടിക്കുക എന്നത്.

ബിജി ജോര്‍ജ്,
എച്ച്എം
എംഎന്‍യുപിഎസ്
നെടുമ്പായിക്കുളം

കുട്ടികളുടെ ഭാവി അധ്യാപകരുടെ ഉത്തരവാദിത്തം
ഇന്നത്തെ കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗവും മൊബൈല്‍ അഡിക്‌ഷനും വലിയ സാമൂഹിക പ്രശ്‌നങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് അക്രമത്തിലേക്ക് കൊണ്ടുപോകാതെ രമ്യമായി പരിഹരിക്കാനും കുട്ടികളെ പഠിപ്പിക്കണം. ലഹരിയില്‍നിന്നും അമിത മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍നിന്നും കുട്ടികളെ സംരക്ഷിച്ചു ആരോഗ്യകരമായ ഒരു ഭാവി ഒരുക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാണ്.

എസ്. ബാബു,
പ്രിന്‍സിപ്പല്‍, കാര്‍മല്‍ സെന്‍ട്രല്‍ സ്‌കൂള്‍
കരവാളൂര്‍

ദൈവാംശമുള്ള ഒരു ശുശ്രൂഷ
അധ്യാപനം ഒരു തൊഴില്‍ മാത്രമല്ല, ജീവിതം രൂപപ്പെടുത്തുന്ന ദൈവാംശമുള്ള ഒരു ശുശ്രൂഷയുമാണ്. അതുതിരിച്ചറിയുന്ന അധ്യാപകന്‍ മൂല്യബോധമുള്ള വ്യക്തിയെ വളര്‍ത്തിയെടുക്കും. അങ്ങനെ സമൂഹ നിര്‍മ്മാണപ്രക്രിയയില്‍ പങ്കാളിയാകും. പഠിപ്പിക്കുക എന്നത് മാത്രമല്ല അധ്യാപകധര്‍മം. തിരിച്ചറിവിലേക്ക് നയിക്കുക എന്നതാണ് വലിയ കടമ്പ. ആധുനികസാങ്കേതികവിദ്യയുടെ നീരാളിപ്പിടുത്തത്തില്‍ ലോകം ചെറുതാകുമ്പോള്‍ നല്ലതും ചീഞ്ഞതും വേര്‍തിരിച്ചറിഞ്ഞു വലിയ മനസിനുടമകളാക്കി, മനുഷ്യരാക്കി വിദ്യാര്‍ഥികളെ വളർതേണ്ടത് അധ്യാപകരാണ്.

ഷാജു തേക്കിന്‍കാട്ടില്‍
റിട്ട :ഹെഡ്മാസ്റ്റര്‍
ബിഎംജി എച്ച്എസ് കുളത്തുപ്പുഴ
(കെസിബിസി അധ്യാപക അവാര്‍ഡ് ജേതാവ്, ഗുരുശ്രേഷ്ഠ പുരസ്‌കാര ജേതാവ്)

അറിവിനൊപ്പം മാനവികതയും പകരണം
അധ്യാപനം അറിവ് പകര്‍ന്നുനല്‍കുക മാത്രമല്ല, ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് വെളിച്ചം പകരുക കൂടിയാണ്. ഓരോ കുട്ടിയിലും ഉറങ്ങിക്കിടക്കുന്ന സര്‍ഗവാസനകളെ കണ്ടെത്തി അവരെ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. ഇന്നത്തെ കാലത്ത് അധ്യാപക-വിദ്യാര്‍ഥി ബന്ധത്തില്‍ ചില അകലങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും, ആത്മാര്‍ഥമായ സ്‌നേഹവും വിശ്വാസവും നിലനില്‍ക്കുന്നിടത്ത് ആ ബന്ധത്തിന് ഇന്നും വലിയ ശക്തിയുണ്ട്.

സോഫിയ മരിയ
ജോസഫ്,സെന്‍റ്്
മേരീസ് ഹൈസ്‌കൂള്‍, ആര്യങ്കാവ്

മൂല്യവുമുള്ള തലമുറയെ വാര്‍ത്തെടുക്കണം
അറിവിന്‍റെ വെളിച്ചം പകര്‍ന്ന് സമൂഹത്തെ നയിക്കുന്ന വിശുദ്ധമായ ദൗത്യമാണ് അധ്യാപകവൃത്തി. പുതിയ കാലത്ത് കുട്ടികളില്‍ മൂല്യങ്ങളും സന്മാര്‍ഗബോധവും വളര്‍ത്തുക എന്നതാണ് പ്രധാന ഉത്തരവാദിത്വം. പുതിയ തലമുറയുടെ ചിന്താഗതികള്‍ ഉള്‍ക്കൊണ്ട് അവരോടൊപ്പം സഞ്ചരിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. അറിവും മൂല്യവുമുള്ള മികച്ചൊരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് അധ്യാപകദിനത്തിന്‍റെ ലക്ഷ്യം. പ്ര

Pathanamthitta

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ്മുറികളിൽ

അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന്
ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി.
ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ
അടിമുടി സാങ്കേതികമാക്കി. അപ്പോഴും എപ്പോഴും
അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും.
ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും.
കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ
കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം
മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട്
മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ
അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്‍റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ.
കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ
പുതുതലമുറയെ സൃഷ്‌ടിക്കുകയെന്ന നിശബ്‌ദവിപ്ലവം
നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്‍റെ
ആശംസകൾ, അഭിവാദ്യങ്ങൾ!

 

അധ്യാപനം ഒരു തപസ്യ
തൊഴിലിനേക്കാളുപരി കലയും സമർപ്പണവുമാണ് അധ്യാപനം. ജീവിതലാളിത്യവും കരുതലും സ്നേഹവുമാണ് ഓരോ അധ്യാപകന്‍റെയും മുഖമുദ്രയാകേണ്ടത്. കുട്ടികളെ സ്വന്തം മക്കളായി കണ്ട് സ്നേഹിക്കാനും അവരുടെ ഹൃദയം തൊടാനും അധ്യാപകർക്ക് കഴിയണം. വിദ്യാരംഭം മുതൽ അധ്യാപകരും രക്ഷിതാക്കളും തമ്മിൽ പുലർത്തുന്ന സുഹൃദ്ബന്ധമാണ് കുട്ടികളിൽ മൂല്യബോധം രൂപപ്പെടുത്തുന്നതിനുള്ള അടിത്തറ. മൊബൈൽ ഫോണിന്‍റെ അമിതസ്വാധീനവും സാമൂഹിക ജീർണതകളും കുട്ടികളെ തെറ്റായ വഴികളിലേക്ക് നയിക്കുന്ന കാലമാണിത്.
ഇതിന്‍റെ ഭാഗമായി സ്വന്തം നാടിനെ ഉപേക്ഷിച്ചുള്ള അമിതമായ വിദേശപലായന പ്രവണത കൗമാരത്തിൽ വർധിച്ചുവരുന്നു. പഠനമേഖലയിലുടനീളം അധ്യാപക-രക്ഷാകർതൃ കൂട്ടായ്മ ശക്തമായാൽ ഇത്തരം പ്രവണതകളെ ഒരുപരിധിവരെ തടയാനാകും. സ്വന്തം നാടിനെ സ്നേഹിക്കാനും ഈ മണ്ണിൽത്തന്നെ സേവനം ചെയ്യാനുമുള്ള താത്പര്യം കുട്ടികളിൽ ജനിപ്പിക്കാൻ നമുക്ക് സാധിക്കണം. നാടിന് അഭിമാനമാകുന്ന ഉത്തമ പൗരന്മാരായി കുട്ടികളെ വളർത്താൻ കഴിഞ്ഞാൽ അന്ധമായ പലായനങ്ങളെ ഒഴിവാക്കാനാകും. നാളെയുടെ നന്മയുള്ള തലമുറയ്ക്കായി അധ്യാപക-രക്ഷാകർതൃ ബന്ധം കൂടുതൽ ദൃഢമാകട്ടെ.

- സിസ്റ്റർ ആനി എസ്ഐസി
സെന്‍റ് തോമസ് ഇഎം യുപി സ്കൂൾ, വെണ്ണിക്കുളം.

കുട്ടികളെ പഠിക്കാൻ പ്രാപ്തരാക്കുക
വിദ്യാർഥികളും രക്ഷിതാക്കളും സമൂഹവും നിക്ഷേപിക്കുന്ന സ്നേഹവും ആദരവുമാണ് വിശുദ്ധമായ അധ്യാപകവൃത്തിയുടെ ബാക്കിപത്രം. അറിവ് പകരുകയെന്നതു മാത്രമല്ല, അധ്യാപകന്‍റെ ദൗത്യം. പഠിപ്പിക്കുന്നതിനേക്കാൾ കുട്ടികളെ പഠിക്കാൻ പ്രാപ്തരാക്കുകയെന്നതാണ് പ്രധാനം. ചോദിക്കാനും ചിന്തിക്കാനും പഠിപ്പിക്കുന്നതിനൊപ്പം തെറ്റുകളിൽനിന്നു പഠിക്കാനും മറ്റുള്ളവരെ മനസിലാക്കാനും ബഹുമാനിക്കാനും കുട്ടികൾ പഠിക്കണം.
അറിവ് പകരുന്നതിനേക്കാൾ തന്നെ മനസിലാക്കാനും കഴിവുകളെയും ആശങ്കകളെയും സ്വപ്നങ്ങളെയും ചേർത്തുപിടിക്കുകയും ചെയ്യുന്ന സുഹൃത്തിനെയാണ് ഇന്നത്തെ കുട്ടിക്ക് ആവശ്യം. കുട്ടി ദിവസവും കാണുന്ന മനുഷ്യമാതൃകയാണ് അധ്യാപകർ. പാഠങ്ങളേക്കാളുപരി പലപ്പോഴും അധ്യാപകനായിരിക്കും അവന്‍റെ ജീവിതത്തെ സ്വാധീനിക്കുക. ക്ലാസ്മുറിയിൽ അധ്യാപകന്‍റെ ശബ്‌ദം അവസാനിച്ചാലും അദ്ദേഹം പകർന്ന മൂല്യങ്ങളുടെ പ്രതിധ്വനി വിദ്യാർഥിയുടെ ജീവിതത്തിൽ പിന്തുടരും.

- ഡോ.ഷേർലി സി. തോമസ്,
പ്രിൻസിപ്പൽ, എസ്എച്ച് ടിടിഐ, മൈലപ്ര.

കണ്ണേ മടങ്ങുക, സ്ക്രീനുകളിൽനിന്ന്
കൗമാരക്കാർക്കിടയിൽ കളിക്കളങ്ങളും വായനയും അപ്രസക്തമാകുന്നത് ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ്. ലോകം വിരൽത്തുമ്പിലേക്ക് ചെറുതാകുന്നുവെന്നത് ആലങ്കാരികമായി നാം പറയുമ്പോഴും നിർഭാഗ്യവശാൽ മനുഷ്യനും അവന്‍റെ പരിസരങ്ങളും അത്രമേൽ ചെറുതായിപ്പോകുന്നത് നാം അറിയാതെപോകുന്നു. യുവതയ്ക്ക് മുന്നിൽ കെട്ടിയുയർത്തിയിരിക്കുന്ന ഡിജിറ്റൽ മതിലുകൾ ഈ കാലഘട്ടത്തിലെ അധ്യാപനവും വെല്ലുവിളി നിറഞ്ഞതാക്കുന്നു.
കളിച്ചും വായിച്ചും വളരാത്ത ഒരു തലമുറയ്ക്ക് എങ്ങനെയാണ് കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ അതിജീവിക്കാനാവുക. റീലുകളും വീഡിയോഗെയിമുകളും നൽകുന്ന താത്കാലിക കാഴ്ചാനന്ദത്തിന് പിന്നാലെയാണ് കുട്ടികളേറെയും. സർഗാത്മകമായി ചിന്തിക്കാനും കാര്യങ്ങളെ ആഴത്തിൽ വിശകലനം ചെയ്യാനുമുള്ള കുട്ടികളുടെ ശേഷിയെയാണ് ഇത് ഇല്ലാതാക്കുന്നത്.
ജെൻസി, ജെൻ ആൽഫ എന്നൊക്കെയുള്ള വിശേഷണങ്ങളോടെ ഏതോ ചില പ്രത്യേക ജീവികളാണ് നമ്മുടെ കുട്ടികളെന്ന് ഇന്ന് നാം പറഞ്ഞുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ചിട്ടയായ പരിശീലനവും കൃത്യമായ സ്വഭാവരൂപീകരണവും നമ്മുടെ കുട്ടികൾക്ക് ഉറപ്പുവരുത്താൻ മാതാപിതാക്കളും അധ്യാപകരും പൊതുസമൂഹവും പരിശ്രമിച്ചാൽ, അസുരഭാവങ്ങൾ മലീമസമാക്കാതെ കുഞ്ഞുങ്ങളിൽ ദേവഭാവം വളർത്തിയെടുക്കാൻ സാധിക്കും. ഈ അധ്യാപകദിനം കുട്ടികൾക്കായുള്ള നമ്മുടെ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും സമർപ്പണമാകട്ടെ.

ഫാ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ
പ്രിൻസിപ്പൽ, ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ, മുത്തൂർ.

അറിവും സംസ്കാരവും പകരണം
ഗുരുനാഥൻ എന്ന പദവിയുടെ മഹത്വം വാക്കുകൾക്കതീതമാണ്. അറിവിനൊപ്പം നല്ലൊരു സംസ്കാരം കൂടി പകർന്നുനൽകുമ്പോഴാണ് അധ്യാപനം പൂർണമാകുന്നത്. മാറുന്ന ലോകത്ത് കേവലം വിവരശേഖരണത്തിനപ്പുറം, ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം കുട്ടികളിൽ വളർത്തുകയാണ് അധ്യാപകരുടെ പ്രധാന ചുമതല. ഓരോ വിദ്യാർഥിയുടെയും വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ അധ്യാപകൻ കാട്ടുന്ന സ്നേഹവും കരുതലും വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.
എന്നാൽ, നിർഭാഗ്യവശാൽ ഇന്നത്തെ തലമുറയിൽ അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള വൈകാരിക ബന്ധത്തിൽ വലിയൊരു അകലം ദൃശ്യമാണ്. സാങ്കേതികവിദ്യയുടെ കടന്നുവരവും ജീവിതരീതിയിലെ മാറ്റങ്ങളുമാകാം ഈ വിടവിനു കാരണം. എങ്കിലും, പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ഊഷ്മള ബന്ധങ്ങൾ ഇന്നും നിലനിൽക്കുന്നുവെന്നത് പ്രത്യാശ നൽകുന്നു. മൂല്യച്യുതികൾ അധ്യാപകസമൂഹത്തെയും ബാധിക്കുന്നുവെന്ന ആരോപണങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്. സമൂഹത്തിന് മാതൃകയാകേണ്ടവർ സ്വയം വിശുദ്ധി സൂക്ഷിക്കാൻ ബാധ്യസ്ഥരാണ്. പോരായ്മകൾ തിരുത്തി, പൂർവസൂരികൾ കാട്ടിത്തന്ന നന്മയുടെ പാതയിലൂടെ മുന്നേറാൻ ഈ അധ്യാപകദിനം നമ്മെ ഓർമിപ്പിക്കുന്നു.

- ജെസി വർഗീസ്, പ്രിൻസിപ്പൽ,
എമിനൻസ് പബ്ലിക് സ്കൂൾ, പന്തളം

മൈതാനങ്ങളും പുസ്തകങ്ങളും
തിരികെ നൽകാം
ഒരുകാലത്ത് മൈതാനത്തിന്‍റെ പൊടിപടലങ്ങളിൽ സ്വപ്നങ്ങൾ നെയ്ത കൗമാരം ഇന്ന് മൊബൈൽ സ്ക്രീനുകളുടെ ഇത്തിരിവെട്ടത്തിലേക്ക് ചുരുങ്ങിപ്പോകുന്പോൾ അധ്യാപനവും വെല്ലുവിളികളുടെ ലോകത്താണ്. മാറിവരുന്ന സാഹചര്യങ്ങളിൽ കുട്ടികൾ സ്ക്രീനുകൾക്ക് മുന്പിൽ ഒതുങ്ങിപ്പോകുന്പോൾ അവരെ പുറംലോകത്തേക്ക് എത്തിക്കുകയെന്ന ഭാരിച്ച ദൗത്യമാണ് അധ്യാപക സമൂഹത്തിനുള്ളത്. അധ്യാപക-വിദ്യാർഥി ബന്ധത്തിലെ ഊഷ്മളതയിലൂടെ മാത്രമേ ഇതു സാധ്യമാകൂ. കളിമുറ്റങ്ങളിൽ കൂട്ടുകാരുടെ ചിരിയും ആരവവും നിറയേണ്ട പ്രായത്തിൽ, ഹെഡ്‌ഫോണുകളുടെ ഏകാന്തതയിലേക്ക് ഉൾവലിയുന്ന കുട്ടികളെ ജീവിത യാഥാർഥ്യത്തിലേക്കു കൊണ്ടുവരണം. ജയവും പരാജയവും ഒരുപോലെ സ്വീകരിക്കാൻ പഠിപ്പിച്ച കളിക്കളങ്ങൾ ഒഴിഞ്ഞുകിടക്കുമ്പോൾ, ചെറിയ പരാജയങ്ങളെപ്പോലും അതിജീവിക്കാൻ കഴിയാത്ത ദുർബലമായ മനസുകളാണ് ഇവിടെ വളർന്നുവരുന്നത്.
കുട്ടികൾക്ക് സ്മാർട്ഫോണുകൾ മാത്രം നൽകാതെ, ഓടിനടക്കാൻ കളിമുറ്റങ്ങളും വായിക്കാൻ നല്ല പുസ്തകങ്ങളും സ്വപ്നം കാണാൻ സ്വന്തമായ കുറച്ചു സമയവും നാം തിരികെ നൽകണം. നാളെയുടെ കരുത്തുറ്റ മനുഷ്യരെ സൃഷ്ടിക്കുന്നവരാണ് അധ്യാപകരെന്നതിൽ യാതൊരു തർക്കവുമില്ല.

-സിസ്റ്റർ മാഗി എലിസബത്ത് സിഎംസി, പ്രിൻസിപ്പൽ,
കാർമൽ കോൺവെന്‍റ് ഇംഗ്ലിഷ് മീഡിയം സ്കൂൾ, തടിയൂർ.

കുട്ടികളെ നല്ല മനുഷ്യരാക്കാൻ
പ്രാപ്തരാക്കണം
വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ് കാണാൻ കഴിയുന്നത്. വിദ്യാർഥികളിൽ അറിവിനോടുള്ള കൗതുകവും ജിജ്ഞാസയും നേരത്തെ ഉണ്ടായിരുന്നത്ര തീവ്രമല്ലെന്ന നിരീക്ഷണം പൊതുവേയുണ്ട്. അതേസമയം, അറിവ് പകരുന്നതിനപ്പുറം മനുഷ്യമൂല്യങ്ങൾ കൈമാറാനുള്ള കഴിവാണ് യഥാർഥ അധ്യാപനത്തിന്‍റെ മാനദണ്ഡമെന്ന പഴയ ധാരണ സമൂഹത്തിൽ നിലനിൽക്കുന്നുമുണ്ട്.
അധ്യാപകരിൽനിന്നുള്ള ചെറിയ പ്രോത്സാഹനമോ, തലോടലോ, ശാസനയോപോലും വിദ്യാർഥികളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. അത്തരം നിമിഷങ്ങളാണ് അധ്യാപനജീവിതത്തിന്‍റെ യഥാർഥ നേട്ടങ്ങൾ.
ശമ്പളവും പദവിയും പുരസ്കാരങ്ങളും ഒരു അധ്യാപക ജീവിതത്തിലെ ബാഹ്യാംഗങ്ങൾ മാത്രം. വർഷങ്ങൾക്കുശേഷവും ഒരു വിദ്യാർഥിയുടെ ഹൃദയത്തിൽ സ്നേഹത്തോടെ ഓർമിക്കപ്പെടുക എന്നതാണ് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം. എത്ര കുട്ടികളെ പഠിപ്പിച്ചു എന്നതിനേക്കാൾ, എത്ര കുട്ടികളെ നല്ല മനുഷ്യരാകാൻ പ്രാപ്തരാക്കി എന്നതാണ് അധ്യാപകരുടെ ജീവിതസാഫല്യത്തിന്‍റെ മാനദണ്ഡം.

- സാബു പുല്ലാട്ട്, ഹെഡ്മാസ്റ്റർ,
സിഎംഎസ് എൽപി സ്കൂൾ എണ്ണൂറാംവയൽ, വെച്ചൂച്ചിറ.

മൂല്യങ്ങൾ പകർന്നു നൽകണം
അറിവു പകരുക എന്നതിനപ്പുറം വിദ്യാര്‍ഥികളുടെ സ്വഭാവരൂപീകരണത്തിലും വ്യക്തിത്വവികാസത്തിലും അധ്യാപകര്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. അധ്യാപനകാലത്ത് സമൂഹത്തില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും ലഭിക്കുന്ന സ്‌നേഹാദരങ്ങളാണ് സത്യത്തില്‍ അധ്യാപന ദൗത്യത്തിൻെ വിജയത്തിനാധാരം. എന്നാല്‍ ആധുനിക കാലത്ത് അധ്യാപക - വിദ്യാര്‍ഥി ബന്ധത്തില്‍ ദൃശ്യമാകുന്ന അകലം ആശങ്കാജനകമാണ്. പരസ്പരസ്‌നേഹത്തില്‍ അധിഷ്ഠിതമായ ഗുരു-ശിഷ്യബന്ധങ്ങള്‍ ഇന്നും നമുക്കു ചുറ്റും നിലനില്‍ക്കുന്നു എന്നത് പ്രത്യാശ നല്‍കുന്ന കാര്യമാണ്.
നിര്‍ഭാഗ്യവശാല്‍, പൊതുസമൂഹത്തിലെ ചില ജീര്‍ണതകള്‍ അധ്യാപക സമൂഹത്തെയും ബാധിക്കുന്നുവെന്ന ആരോപണങ്ങള്‍ പൂര്‍ണമായി തള്ളിക്കളയാനാവില്ല. മൂല്യാധിഷ്ഠിതവും സ്‌നേഹനിര്‍ഭരവുമായ സ്വജീവിതത്തിലൂടെ മാത്രമേ കുട്ടികളെ ശരിയായ വഴിയിലേക്കു നയിക്കാന്‍ അധ്യാപകര്‍ക്കു സാധിക്കൂ. അതിനായി വെല്ലുവിളികൾ ഏറ്റെടുത്ത് സ്വയം സമര്‍പ്പിക്കുക എന്നതാണ് ഓരോ അധ്യാപകദിനത്തിന്‍റെയും ഓര്‍മപ്പെടുത്തല്‍.

- സന്ധ്യാ പി .ശ്യാം, അധ്യാപിക,
എന്‍എസ്എസ് ടിടിഐ, തടിയൂര്‍.

ആത്മവിശ്വാസത്തിന്‍റെ പാരസ്പര്യം
മാറുന്ന കാലത്തിനനുസരിച്ച് അധ്യാപകനിലും കുട്ടിയിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും
അധ്യാപകന്‍റെ സ്നേഹം കുട്ടിയുടെ ആത്മവിശ്വാസത്തിന് കരുത്തേകുന്നു. കരുതലുള്ള ഒരു വാക്കുപോലും കുട്ടിയുടെ മനസിൽ വലിയ പ്രതീക്ഷയുണർത്തും.
വിശ്വാസത്തോടെ ചേർത്തുപിടിക്കുമ്പോൾ, കുട്ടി തന്‍റെ കഴിവുകൾ തിരിച്ചറിയുന്നു. അറിവിനൊപ്പം സ്നേഹവും പകരുന്നിടത്താണ് യഥാർഥ വിദ്യാഭ്യാസം പൂർത്തിയാകുന്നത് .
അധ്യാപകന്‍റെ സ്നേഹവും കുട്ടിയുടെ വിശ്വാസവും ചേരുമ്പോൾ ഭാവി കൂടുതൽ പ്രകാശപൂരിതമാകുന്നു.

- ജെമി ചെറിയാൻ, ഹെഡ്മിസ്ട്രസ്,
ഗവൺമെന്‍റ് എൽപിഎസ്, കോന്നി.

തലമുറകൾക്കൊപ്പം നടക്കേണ്ടവർ
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, അധ്യാപകരും മാറിയേ മതിയാകൂ. മുൻവിധികളില്ലാതെ വിദ്യാർഥികളെയും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും സമീപിക്കുന്ന അധ്യാപകനു മാത്രമേ സമൂഹത്തിൽ അർഥവത്തായ ഒരു മാറ്റം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.
കുട്ടികളെ വിധിക്കാതിരിക്കുക. അവരെ ഒഴിവാക്കാതിരിക്കുക. അവർ പറയുന്ന കാര്യങ്ങൾ ക്ഷമയോടെയും ശ്രദ്ധയോടെയും കേൾക്കുക. ആവശ്യമായിടത്ത് മാത്രം തിരുത്തലുകൾ നൽകുക. ഏറ്റവും പ്രധാനമായി, അവരുടെ ആത്മവിശ്വാസം തകർത്തുകളയാതിരിക്കുക.
കുട്ടികളുടെ ജീവിതസാഹചര്യങ്ങൾ മനസിലാക്കാതെ നമ്മുടെ പഴയ അനുഭവങ്ങളും ഉപദേശങ്ങളും മാത്രം അവരിൽ അടിച്ചേൽപിച്ചാൽ അവർ അത് സ്വീകരിക്കണമെന്നില്ല.
കുട്ടികളെ അവരുടെ എല്ലാ സവിശേഷതകളോടും കുറവുകളോടും കൂടി അംഗീകരിക്കുക. അവരെ മാറ്റിനിർത്താതെ ചേർത്തുപിടിക്കുക. അവരോടൊപ്പം നടക്കുക. അവരിൽ ആത്മവിശ്വാസവും സ്നേഹവും വളർത്തുക. പ്രതീക്ഷയുടെ നാളം അവരുടെ മനസിൽ തെളിക്കുക. പരാജയങ്ങളെ ഭയക്കാതെ ധൈര്യത്തോടെ മുന്നോട്ടു പോകാൻ അവരെ പ്രാപ്തരാക്കുക.

- ടി.എസ്. ഗീതാകുമാരി, അധ്യാപിക, ചീഫ് ഓഫീസർ, എൻസിസി
ജവഹർ നവോദയ വിദ്യാലയ, വെച്ചൂച്ചിറ.

കളിമുറ്റങ്ങളും പുസ്തകങ്ങളും വീണ്ടെടുക്കാം
മുപ്പതോ നാല്പതോ വർഷം മുമ്പുള്ള ബാല്യവും കൗമാരവുമൊക്കെ ഇന്നത്തെ തലമുറയ്ക്ക് വെറും ഓർമകൾ മാത്രമായി മാറുകയാണ്. കുട്ടികൾക്ക് പുസ്തകവായന അന്യമാകുന്നു എന്നത് സങ്കടകരമായ ഒരു വസ്തുതയാണ്.
ഇതോടൊപ്പം എടുത്തുപറയേണ്ട മറ്റൊരു പ്രധാന പ്രശ്നമാണ് കളിസ്ഥലങ്ങളുടെ അപര്യാപ്തത. നഗരവത്കരണവും സ്ഥലപരിമിതിയും കുട്ടികൾക്ക് സ്വതന്ത്രമായി കളിക്കാനുള്ള ഇടങ്ങൾ പൂർണമായി ഇല്ലാതാക്കുന്നു. പഠനത്തിലെ അമിത സമ്മർദവും തുടർച്ചയായ ട്യൂഷനുകളും പരീക്ഷാ തയാറെടുപ്പുകളും കാരണം കളിക്കാനും വായനയ്ക്കുമായി സമയം കണ്ടെത്താൻ അവർക്ക് കഴിയുന്നില്ല. പുറത്തിറങ്ങി കളിക്കുന്ന ശീലം കുറഞ്ഞതോടെ സജീവമായ ജീവിതശൈലിയും വ്യായാമവും ഇല്ലാതാകുന്നു.
നല്ല സൗഹൃദങ്ങൾ വളർത്തി പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് പരസ്പരമുള്ള സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിച്ചു വളരുന്ന നന്മ നിറഞ്ഞ ഒരു നല്ല തലമുറയെ നാളേക്കായി വളർത്തിയെടുക്കാനുള്ള ഉദ്യമമാണ് അധ്യാപകർക്കുള്ളത്.

- ജി. സ്മിത, അമൃത വിദ്യാലയം, തിരുവല്ല.

സ്വഭാവശുദ്ധിയുടെ കാവലാൾ
ഒരു സ്‌കൂളിന്‍റെ ഇടനാഴികളിലൂടെ നടക്കുമ്പോള്‍ ഓരോ ക്ലാസ് മുറിയില്‍നിന്നും കേള്‍ക്കുന്നത് കുട്ടികളുടെ പാഠങ്ങള്‍ മാത്രമല്ല, ഒരു നാടിന്‍റെ ഭാവിയാണ്. കുട്ടികളുടെ മാര്‍ക്ക് ലിസ്റ്റിനേക്കാള്‍ അവരുടെ സ്വഭാവശുദ്ധിക്കും മാനസികാരോഗ്യത്തിനും കാവലിരിക്കേണ്ട കാലമാണിത്.
സ്മാര്‍ട്ട് ക്ലാസ്റൂമുകളും പുത്തന്‍ സാങ്കേതികവിദ്യകളും വന്നെങ്കിലും ഒരു അധ്യാപികയുടെ സ്‌നേഹനിര്‍ഭരമായ സാമീപ്യത്തിന് പകരമാവാന്‍ ഒന്നിനും കഴിയില്ല. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ സൗഹൃദപൂര്‍ണവും സുരക്ഷിതവുമായ ഒരു അന്തരീക്ഷം വിദ്യാലയങ്ങളില്‍ ഉറപ്പാക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. സമൂഹത്തിലെ ചില ജീര്‍ണതകള്‍ സ്‌കൂളുകളിലേക്കും പടരുന്നു എന്ന യാഥാര്‍ഥ്യത്തെ ഗൗരവത്തോടെ കാണുകയും, സ്വയം തിരുത്തലുകള്‍ വരുത്തുകയും വേണം.
കുറവുകളുള്ള ഒരു കുട്ടിയെയും മാറ്റിനിര്‍ത്താതെ, സ്‌നേഹം കൊണ്ടും മാര്‍ഗദര്‍ശനം കൊണ്ടും ചേര്‍ത്തുപിടിക്കുമ്പോഴാണ് അധ്യാപനം പൂര്‍ണമാകുന്നത്. പൂര്‍വവിദ്യാര്‍ഥികള്‍ സ്‌നേഹത്തോടെ വന്ന് കൈപിടിക്കുമ്പോഴാണ് ഒരു പ്രധാനാധ്യാപിക എന്ന നിലയില്‍ ഏറ്റവും വലിയ സംതൃപ്തി അനുഭവപ്പെടുന്നത്.

- ബീന എം. നായര്‍, പ്രഥമാധ്യാപിക,
ഡിവിഎച്ച് എല്‍പി സ്‌കൂള്‍, കാഞ്ഞീറ്റുകര, തടിയൂര്‍.

ശരി തെറ്റുകളെ പകർന്നു നൽകണം
അധ്യാപനം കേവലം ഒരു തൊഴിൽ മാത്രമല്ല, അടുത്ത തലമുറയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്കു വഹിക്കുന്ന വലിയ ഉത്തരവാദിത്വവും കൂടിയാണ്. അധ്യാപകർ അറിവ് പകർന്നു നൽകുന്നതോടൊപ്പം വിദ്യാർഥികളുടെ വിവിധങ്ങളായ കഴിവുകളെ പ്രചോദിപ്പിക്കുകയും നല്ല വഴിയിലേക്ക് നയിക്കുകയും ചെയ്യുന്നു. സ്നേഹവും വിശ്വാസവും ബഹുമാനവും നിറഞ്ഞ അധ്യാപക-വിദ്യാർഥി ബന്ധം നല്ല പഠനത്തിനും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും സഹായിക്കുന്നു.
വിദ്യാർഥികളുടെ മാർക്ക് മാത്രമല്ല, അവരുടെ നല്ല സ്വഭാവവും ആത്മവിശ്വാസവും ഉത്തരവാദിത്വബോധവും വളർത്തുന്നതിലാണ് ഒരു അധ്യാപകന്‍റെ യഥാർഥ വിജയം. നല്ല മനുഷ്യരായി വിദ്യാർഥികൾ വളരുന്നതു തന്നെയാണ് അധ്യാപകന്‍റെ ഏറ്റവും വലിയ സന്തോഷവും അധ്യാപനവൃത്തിയുടെ വിജയവും.

- ബി. ജയകുമാർ, പ്രിൻസിപ്പൽ,
നിർമൽജ്യോതി പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ്, മല്ലപ്പള്ളി.

പരസ്പര സ്നേഹം അധ്യാപനത്തിന്‍റെ കാതൽ
അധ്യാപനം കേവലം അറിവ് പകര്‍ന്നു നല്‍കുന്ന ജോലി മാത്രമല്ല; ഒരു തലമുറയുടെ ചിന്തയെയും സ്വഭാവത്തെയും രൂപപ്പെടുത്തുന്ന മഹത്തായ ഉത്തരവാദിത്വമാണ്. ഇന്നത്തെ കാലത്ത് അധ്യാപക, വിദ്യാര്‍ഥി ബന്ധത്തില്‍ ചില അകലങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, പരസ്പര സ്‌നേഹവും വിശ്വാസവും നിലനില്‍ക്കുന്നിടത്ത് പഠനം കൂടുതല്‍ അര്‍ഥവത്താകുന്നു.
പൊതുസമൂഹത്തിലെ ജീര്‍ണതകള്‍ അധ്യാപകസമൂഹത്തിലും പ്രതിഫലിക്കാതിരിക്കാന്‍ അധ്യാപകര്‍ സ്വന്തം മാതൃകയിലൂടെ സമൂഹത്തിന് നേതൃത്വം നല്‍കണം.
വിദ്യാര്‍ഥികളുടെ വിജയത്തില്‍ മാത്രമല്ല, അവര്‍ നല്ല മനുഷ്യരായി വളരുന്നതിലാണ് അധ്യാപകന്‍റെ ഏറ്റവും വലിയ വിജയം. അധ്യാപകവൃത്തിയുടെ മഹത്വം നിലനിര്‍ത്തുന്നത് സ്‌നേഹത്തോടെയും ആത്മാര്‍ഥതയോടെയും ഉത്തരവാദിത്വബോധത്തോടെയും നിര്‍വഹിക്കുന്ന സേവനമാണ്.

-എസ്. സുനില്‍കുമാര്‍,
അധ്യാപകന്‍, എംപിവി എച്ച്എസ് സ്‌കൂള്‍, കുമ്പഴ.

കുട്ടിക്കൂട്ടായ്മകൾ പ്രോത്സാഹിപ്പിക്കണം
മൊബൈൽ സ്ക്രീനിന്‍റെ വെളിച്ചത്തിൽ കുട്ടികളുടെ കണ്ണുകൾ മുഴുകുമ്പോൾ, മണ്ണിൽ ഓടിക്കളിച്ച ബാല്യം എവിടെയോ മറഞ്ഞുപോകുന്നു. കളിസ്ഥലങ്ങൾ തോൽവിയെ പുഞ്ചിരിയോടെ സ്വീകരിക്കാനും കൂട്ടായ്മയിൽ വിജയം പങ്കിടാനുമായിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. ക്ഷമയോടെ കാത്തിരിക്കാനും സ്വയം ചിന്തിക്കാനും ഇക്കാലത്ത് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു എന്നാണ് അധ്യാപിക എന്ന നിലയിൽ ഞാൻ മനസിലാക്കുന്നത്.വേഗത്തിൽ ഫലം കിട്ടുന്ന വിനോദങ്ങൾ ശീലമാക്കുന്ന മനസിന്, സാവധാനം വളരുന്ന അറിവിനോടും സൗഹൃദത്തോടും ക്ഷമ നഷ്‌ടപ്പെടുന്നു.
ഇത് കുട്ടികളുടെ മാത്രം കുറ്റമല്ല, മുതിർന്നവരുടെ തിരക്കുപിടിച്ച ജീവിതശൈലിയും സുരക്ഷിതത്വത്തിന്‍റെ പേരിൽ അടച്ചിട്ട കുടുബാന്തരീക്ഷങ്ങളുടേതുമാണ്. കളിക്കളങ്ങൾ ഇല്ലാതാകുന്നത് കോൺക്രീറ്റിന്‍റെ വളർച്ചയിൽ മാത്രമല്ല, കുട്ടിക്കൂട്ടായ്മകൾക്ക് ഇടം കൊടുക്കാത്ത നമ്മുടെ മനോഭാവത്തിലും കൂടിയാണ്. കുട്ടികളുടെ കൂട്ടായ്മയിലൂടെ വേണം മാറുന്ന ലോകത്തെ അധ്യാപനത്തിന്‍റെ വേരുകൾ കണ്ടെത്തേണ്ടത്.
വായന തിരികെ കൊണ്ടുവരാൻ ഗ്രന്ഥശാലകളെ കഥപറച്ചിലിന്‍റെ ഉത്സവഭൂമികളാക്കി മാറ്റണം, കളിക്കളങ്ങളെ പാഠ്യപദ്ധതിയുടെ ഭാഗമായി തിരിച്ചുപിടിക്കണം.

- ജി. മഞ്ജു, അധ്യാപിക,
എൻഎസ്എസ് എച്ച്എസ്എസ്, വടക്കേടത്തുകാവ്, അടൂർ.

അധ്യാപകൻ എന്ന സ്നേഹസാന്നിധ്യം
അധ്യാപകനും വിദ്യാർഥിയും തമ്മിൽ നല്ല സൗഹൃദമുണ്ട്. പണ്ട് ഗുരുവിന്‍റെ മുന്നിൽ ശിഷ്യൻ വിനയത്തോടെ നിന്നിരുന്ന സ്ഥാനത്ത്, ഇന്ന് ഗൂഗിളിനും എഐക്കും മുന്നിലാണ് പുതിയ തലമുറ നിൽക്കുന്നത്. പഠനകാര്യങ്ങൾ കേൾക്കുമ്പോഴും കുട്ടികളുടെ ചിന്തകൾ എപ്പോഴും ഫോണിലെയും സമൂഹമാധ്യമങ്ങളിലെയും ഡിജിറ്റൽ ലോകത്താണ്.
തെറ്റുകൾ തിരുത്താനോ ശകാരിക്കാനോ മുതിർന്നാൽ പ്രശ്നമാകുമോ എന്ന ഭയം കാരണം അധ്യാപകർ പലപ്പോഴും ശാസിക്കാൻ മടിക്കുന്നു. സ്നേഹക്കുറവുകൊണ്ടല്ല, കാലം മാറിയതുകൊണ്ടാണ് ഈ അകൽച്ച. വിവരങ്ങൾ ശേഖരിച്ചുവയ്ക്കാൻ എഐക്ക് സാധിച്ചേക്കാം, ഒരു കുട്ടിയുടെ കണ്ണിലെ നിരാശയോ സങ്കടമോ തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കാനും, പരാജയങ്ങളിൽ തളരാതെ എങ്ങനെ തിരികെ എഴുന്നേൽക്കണമെന്ന് പഠിപ്പിക്കാനും ഒരു ഗുരുനാഥന് മാത്രമേ സാധിക്കൂ. അധ്യാപകൻ എന്നത് വെറുമൊരു ജോലിയല്ല, ഹൃദയം തൊടുന്നൊരു സാന്നിധ്യമാണ്. ആ വിടവ് അകലമല്ല, പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് നാളത്തെ നല്ല മനുഷ്യരെ വാർത്തെടുക്കാനുള്ള ഇടമാണ്.

‌- സിസ്റ്റർ അലക്സി എസ് വിഎം
പ്രിൻസിപ്പൽ, സെന്‍റ് മേരീസ് ഇഎം സ്കൂൾ, കല്ലിശേരി.

പരസ്പരവിശ്വാസത്തിന്‍റെ
പുതിയ പാലങ്ങൾ പണിയാം
വിവരസാങ്കേതികവിദ്യ വിരൽത്തുമ്പിൽ അറിവുകൾ നിറയ്ക്കുന്ന ആധുനിക ക്ലാസ്മുറികളിൽ അധ്യാപകന്‍റെ പങ്ക് കേവലം പാഠപുസ്തകങ്ങൾ പകർന്നുനൽകുന്നതിലും അപ്പുറത്തേക്ക് വളർന്നിരിക്കുന്നു. അറിവ് എവിടെനിന്നും ലഭ്യമാകുന്ന ഇക്കാലത്ത്, വിവരങ്ങളെ വിവേകമാക്കി മാറ്റാനും ചിന്തകളെ ദിശാബോധമുള്ളതാക്കാനുമുള്ള വഴികാട്ടികളാണ് ഗുരുക്കന്മാർ.
പാഠപുസ്തകങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിനപ്പുറം കുട്ടികളുടെ സ്വപ്നങ്ങളെയും മാനസിക സംഘർഷങ്ങളെയും തിരിച്ചറിയുന്ന സൗഹൃദപൂർണമായ സമീപനമാണ് ഇന്നത്തെ വിദ്യാഭ്യാസം ആവശ്യപ്പെടുന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾത്തന്നെ വ്യക്തിത്വത്തെ മുറിവേല്പിക്കാതെ ചേർത്തുപിടിക്കാനും, സംശയങ്ങൾ തുറന്നുചോദിക്കാനുള്ള ഇടം നൽകാനും അധ്യാപകർക്ക് കഴിയണം. പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ആത്മബന്ധമാണ് വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിന്‍റെ അടിത്തറ. അകൽച്ചയുടെ മതിലുകൾ പൊളിച്ച്, മൂല്യബോധമുള്ള നാളെയുടെ പൗരന്മാരെ വാർത്തെടുക്കാൻ അധ്യാപക-വിദ്യാർഥി ബന്ധത്തിലെ ഹൃദയസ്പർശം കാത്തുസൂക്ഷിക്കാൻ ഈ അധ്യാപകദിനം പ്രേരണയാകട്ടെ.

- ബീന റോയ്സ്,
ബിലീവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂൾ, തിരുവല്ല.

കഴിവുകൾ തിരിച്ചറിയുന്നവരാകണം
അധ്യാപകർ സമൂഹത്തിന്‍റെ അക്ഷയ വിളക്കുകളാണ്. തലമുറകളെ അറിവിന്‍റെ വെളിച്ചത്തിൽ വാർത്തെടുക്കുക എന്ന പവിത്രമായ നിയോഗമാണ് അവർ നിർവഹിക്കുന്നത്. ഈ സമർപ്പണബോധമാണ് അധ്യാപകവൃത്തിയെ സമൂഹത്തിൽ എക്കാലത്തും ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്. പാഠപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം, ജീവിതവിജയത്തിനാവശ്യമായ ഉത്തമ മൂല്യങ്ങളും നൈപുണ്യങ്ങളും പകർന്നുനൽകാൻ അധ്യാപകർക്ക് സാധിക്കുന്നു.
അധ്യാപകരുടെ സ്നേഹനിർഭരമായ കരുതൽ ഓരോ വിദ്യാർഥിയുടെയും പഠനത്തെയും വ്യക്തിത്വവികസനത്തെയും ആഴത്തിൽ സ്വാധീനിക്കുന്നു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സവിശേഷമായ കഴിവുകളും പ്രതിഭയും തിരിച്ചറിഞ്ഞ്, അവരെ കൈപിടിച്ചുയർത്താൻ കഴിയുമ്പോ

Idukki

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ്മുറികളിൽ

അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി. അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്‍റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ. കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്‌ടിക്കുകയെന്ന നിശബ്‌ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്‍റെ ആശംസകൾ, അഭിവാദ്യങ്ങൾ!

 

വിവരശേഖരണം വിരല്‍ത്തുമ്പിലായതോടെ അറിവ് പകരുന്നവനെന്ന നിലയിലുള്ള അധ്യാപകന്‍റെ പരമ്പരാഗത സ്ഥാനത്തിനു മാറ്റം വരികയും വൈകാരികമായ ആത്മബന്ധം കുറയുകയും ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയില്‍ കടന്നുകൂടിയ വാണിജ്യവത്കരണം അധ്യാപനത്തെ വെറുമൊരു സേവന-ഉപഭോക്തൃ ബന്ധമായി ചുരുക്കുകയും സ്‌നേഹാദരങ്ങളുടെ സ്ഥാനത്ത് അളവുകോലുകള്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.
ശിക്ഷാഭയമില്ലാത്ത പുതിയ കാലത്ത് കുട്ടികളെ തിരുത്താനോ നിയന്ത്രിക്കാനോ ശ്രമിക്കുമ്പോള്‍ നടപടികള്‍ ഭയന്ന് പല അധ്യാപകരും വിദ്യാര്‍ഥികളില്‍നിന്നു സുരക്ഷിതമായ അകലം പാലിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
വ്യക്തിത്വ രൂപീകരണത്തേക്കാളും ധാര്‍മിക മൂല്യങ്ങളേക്കാളും പരീക്ഷകളിലെ ഉയര്‍ന്ന മാര്‍ക്കിനും ഗ്രേഡുകള്‍ക്കും മാത്രം ഊന്നല്‍ നല്‍കുന്ന യാന്ത്രികമായ പ്രബോധനരീതി അധ്യാപകരില്‍ ഭാരമായി മാറുന്നു.
ഇന്‍ഫ്‌ളുവന്‍സര്‍മാരെയും റീല്‍സ് സംസ്‌കാരത്തെയും മാതൃകയാക്കുന്ന പുതിയ തലമുറയ്ക്ക് അധ്യാപകരുടെ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കാലഹരണപ്പെട്ടതായി തോന്നുമ്പോള്‍ മൂല്യശ്രേണി തകരുന്നു.
അധ്യാപകരെ വിശ്വസിച്ച് കുട്ടികളെ ഏല്‍പിക്കുന്ന പഴയ രീതി മാറി, ചെറിയ തിരുത്തലുകളെപ്പോലും ചോദ്യം ചെയ്യുകയും സംശയദൃഷ്ടിയോടെ കാണുകയും ചെയ്യുന്ന രക്ഷാകര്‍തൃ രീതി അധ്യാപകരുടെ ആത്മാര്‍ഥത കുറയ്ക്കുന്നു.
സ്‌നേഹവും കരുതലുമുള്ള പഴയകാല ഗുരുശിഷ്യ ബന്ധത്തിലേക്കു തിരിച്ചെത്താന്‍ കേവലം ഉപദേശങ്ങള്‍ക്കപ്പുറം അധ്യാപകര്‍ കുട്ടികള്‍ക്കൂ മുന്നില്‍ കൃത്യമായ മാതൃകകളായി മാറേണ്ടത് അത്യന്താപേക്ഷിതമാണ്.

ഡോ. നോയല്‍ മാത്യൂസ്
സ്റ്റേറ്റ് പ്രസിഡന്‍റ്
(കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട്
അധ്യാപകൻ, ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ കുമളി)

 

അധ്യാപനം എന്നത് അറിവ് പകർന്നുനൽകുക മാത്രമല്ല, നല്ല മനുഷ്യരെയും ഉത്തരവാദിത്വമുള്ള പൗരൻമാരെയും രൂപപ്പെടുത്തുക എന്ന മഹത്തായ ദൗത്യം കൂടിയാണ്. നഴ്സിംഗ് അധ്യാപിക എന്ന നിലയിൽ, അറിവിനൊപ്പം കരുണയും സഹാനുഭൂതിയും സേവനമനോഭാവവും വിദ്യാർഥികളിൽ വളർത്തേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്വമാണ്. ആധുനിക കാലഘട്ടത്തിൽ അധ്യാപക-വിദ്യാർഥി ബന്ധത്തിൽ ചില അകലങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിലും സ്നേഹവും വിശ്വാസവും പരസ്പര ബഹുമാനവും നിലനിന്നാലേ ആ ബന്ധം കൂടുതൽ ശക്തമാകൂ. സമൂഹത്തിലെ മാറ്റങ്ങളും വെല്ലുവിളികളും അധ്യാപകസമൂഹത്തെയും ബാധിക്കുന്നുണ്ടെങ്കിലും അധ്യാപകർ മൂല്യബോധവും ധാർമികതയും ഉയർത്തിപ്പിടിക്കണം. വിദ്യാർഥികളുടെ ജീവിതവിജയവും അവർ സമൂഹത്തിന് നൽകുന്ന മികച്ച സംഭാവനയുമാണ് ഒരു അധ്യാപകന്‍റെ ഏറ്റവും വലിയ അംഗീകാരം.

ജൂലി ജോഷ്വ, പ്രിൻസിപ്പൽ
ഡോ.എ.വി. ജോസഫ് സ്കൂൾ ഓഫ്
നഴ്സിംഗ്, നെടുങ്കണ്ടം

വിദ്യാർഥിസമൂഹം അവരുടെ നല്ലൊരു ശതമാനം സമയവും ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. അവിടെനിന്ന് അവർക്കു ലഭിക്കുന്ന അനുഭവങ്ങളും പാഠങ്ങളുമാണ് അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നത്. ഓരോ വിദ്യാർഥിയും വ്യത്യസ്തരാണെന്നും തനതായ ശൈലികളും രീതികളുമുള്ളവരാണെന്നും തിരിച്ചറിഞ്ഞ് ശരിയായ ദിശാബോധം നൽകുക എന്നതാണ് അധ്യാപകരുടെ പ്രധാന കർത്തവ്യം. ശരിയായ പാതയിലേക്ക് അവരെ നയിക്കാൻ കഴിയുന്നിടത്താണ് ഉത്തമരായ പൗരന്മാർ രൂപപ്പെടുന്നത്.
എല്ലാക്കാലത്തെയുംപോലെ ഈ കാലഘട്ടത്തിന്‍റെ വ്യവസ്ഥിതികളും പ്രത്യേകതകളും അധ്യാപകരെയും വിദ്യാർഥികളെയും ഒരുപോലെ സ്വാധീനിക്കുന്നുണ്ട്. അറിവ് സന്പാദിക്കുന്നതു നിലവിൽ വളരെ എളുപ്പമാണ്. നിർമിതബുദ്ധിയുടെ കാലഘട്ടത്തിൽ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കുന്ന ഭാഷാ മാതൃകകളുണ്ട്. എങ്കിലും, എന്ത് ചോദിക്കണം, എങ്ങനെ ചോദിക്കണം എന്നുള്ളതുകൂടി ധാർമികതയുടെ അടിസ്ഥാനത്തിൽ പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്. കേവലം യാന്ത്രികമായ ജീവിതത്തേക്കാൾ സഹജീവികളോടുള്ള കരുതൽ ഉറപ്പാക്കാൻ കഴിയുന്ന ജീവിതരീതിയാണ് രൂപപ്പെടേണ്ടത്. പുതിയ സങ്കേതങ്ങൾ ഉപയോഗിച്ച് അവരെ അതിന് സജ്ജരാക്കുക എന്നുള്ളതാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യം.

ഡോ. കെ.യു. ജസീന, പ്രിൻസിപ്പൽ,
എംഇഎസ് കോളജ്, നെടുങ്കണ്ടം.

അധ്യാപകദിനം സ്മാർട്ട്ഫോണുകളും സമൂഹമാധ്യമങ്ങളും നൽകുന്ന അമിത സ്വാതന്ത്ര്യം പലപ്പോഴും വിദ്യാർഥികളിൽ ധാർമിക മൂല്യച്യുതിക്കും അധ്യാപക-വിദ്യാർഥി ബന്ധത്തിലെ അകൽച്ചയ്ക്കും കാരണമാകുന്നുണ്ട്. ക്ലാസ് മുറികളിലെ അറിവിനേക്കാൾ ഇന്‍റർനെറ്റ് ലോകത്തെ താത്കാലിക താത്പര്യങ്ങൾക്ക് കുട്ടികൾ അടിമപ്പെടുന്പോൾ, അവരെ സ്നേഹത്തോടെ തിരുത്തുക എന്നത് അധ്യാപകന്‍റെ വിശുദ്ധമായ ചുമതലയാണ്. സൈബർ ലോകത്തെ ജീർണതകളിൽനിന്ന് കുട്ടികളുടെ വ്യക്തിത്വത്തെ ശുദ്ധീകരിക്കാൻ കേവലം പാഠപുസ്തക പഠനംകൊണ്ടുമാത്രം സാധിക്കില്ല. സാങ്കേതികവിദ്യയുടെ നല്ല വശങ്ങൾക്കൊപ്പം അതിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ചും നഷ്ടപ്പെട്ടുപോകുന്ന മാനവിക മൂല്യങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കേണ്ടതുണ്ട്.

അജോ പി. ജോസ്,
(അധ്യാപകൻ, സെന്‍റ് സേവ്യേഴ്സ്
എച്ച്എസ്എസ് ചെമ്മണ്ണാർ)

 അധ്യാപകരുടെ സ്നേഹവും കരുതലും തന്നെയാണ് ഇന്നും കുട്ടികളെ അറിവിലേക്കും നന്മയിലേക്കും കൈപിടിച്ച് നടത്തുന്നത്. അധ്യാപക-വിദ്യാർഥി ബന്ധത്തിൽ നേർത്ത അകൽച്ച പടർന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. സാങ്കേതികവിദ്യയുടെ വേഗതയും ജീവിതത്തിന്‍റെ തിരക്കും ഈ അകലം വർധിപ്പിച്ചെങ്കിലും ഇന്നും അനേകം ക്ലാസ് മുറികളിൽ സ്നേഹത്തിന്‍റെ ഊഷ്മളതകെടാതെ കത്തിനിൽക്കുന്നു. പൊതുസമൂഹത്തിന്‍റെ ജീർണതകൾ അധ്യാപക സമൂഹത്തിലേക്ക് അരിച്ചിറങ്ങുന്നു എന്ന ആരോപണത്തിൽ കഴന്പില്ല. ഭൂരിഭാഗം അധ്യാപകരും ഇന്നും തങ്ങളുടെ ദൗത്യത്തിന്‍റെ പവിത്രത നെഞ്ചോടു ചേർത്ത് പിടിക്കുന്നവരാണ്. ശിക്ഷയല്ല ശിക്ഷണമാണ്, വടിയല്ല ചെവിയോർക്കലാണ് വേണ്ടത്. കുട്ടികളെ ശ്രവിക്കുക, മനസിലാക്കുക, അവരോടൊപ്പമാകുക-ഇതാകണം അധ്യാപനത്തിന്‍റെ മന്ത്രം. രക്ഷിതാക്കളും സമൂഹവും നൽകുന്ന വിശ്വാസവും പിന്തുണയും ഈ ബന്ധത്തിന്‍റെ വേരുകൾക്ക് ആഴം കൂട്ടും.

ജിൻസ് ജോസ്,
(ഹെഡ്മാസ്റ്റർ സെന്‍റ് സെബാസ്റ്റ്യൻസ്
യുപിഎസ്, നെടുങ്കണ്ടം)

അധ്യാപകർ അറിവ് പകരുന്നയാൾ മാത്രമല്ല, ഒരു തലമുറയുടെ ചിന്തയെ രൂപപ്പെടുത്തുന്ന ശില്പിയാണ്. വിവരങ്ങൾ വിരൽത്തുന്പിൽ ലഭിക്കുന്ന കാലയളവിൽ വിവരങ്ങളിലേക്കുള്ള വഴികാട്ടിയേക്കാൾ വിവേകത്തിലേക്കുള്ള വഴികാട്ടിയാകുകയാണ് അധ്യാപകന്‍റെ ദൗത്യം. കുട്ടിയുടെ കഴിവുകൾ കണ്ടെത്തി അവയ്ക്ക് ചിറകുനൽകുന്നതാണ് യഥാർഥ അധ്യാപനം. പാഠപുസ്തകത്തിലെ അറിവിനൊപ്പം ജീവിതത്തെ നേരിടാനുള്ള ആത്മവിശ്വാസവും മൂല്യബോധവും കുട്ടികളിൽ വളർത്തണം.അധ്യാപക-വിദ്യാർഥി ബന്ധത്തിന്‍റെ ശക്തി അധികാരത്തിലല്ല, പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലുമാണ്.
ഒരു കുട്ടിയുടെ തെറ്റിനെ ശിക്ഷിക്കുന്നതിനേക്കാൾ അതിന്‍റെ കാരണം തിരിച്ചറിഞ്ഞ് തിരുത്താൻ സഹായിക്കുന്ന അധ്യാപകനാണ് യഥാർഥ ഗുരു. നല്ല അധ്യാപകന്‍റെ സ്വാധീനം ക്ലാസ്മുറിയുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല, വിദ്യാർഥിയുടെ ജീവിതയാത്രയിലുടനീളം നിലനിൽക്കുന്നതാണ്.
അതുകൊണ്ട് അധ്യാപകന്‍റെ ഏറ്റവും വലിയ നേട്ടം എത്ര കുട്ടികളെ പഠിപ്പിച്ചു എന്നതിലല്ല, എത്ര നല്ല മനുഷ്യരെ വളർത്തിയെടുത്തു എന്നതിലാണ്. അറിവുള്ള തലമുറയേക്കാൾ വിവേകവും കരുണയും ഉത്തരവാദിത്വവുമുള്ള തലമുറയെ സൃഷ്ടിക്കുന്പോഴാണ് അധ്യാപകവൃത്തിയുടെ മഹത്വം പൂർണമാകുന്നത്.

സിസ്റ്റർ ലിസ്ന എസ്എച്ച്
(അധ്യാപിക, എസ്എച്ച് ഇഎംഎൽപിഎസ്, നെടുങ്കണ്ടം)

 അധ്യാപകന്‍റെ സ്വാധീനം ക്ലാസ്മുറിയുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല. പഠിപ്പിച്ച നൂറുകണക്കിന് വിദ്യാർഥികളിൽ പലരും വർഷങ്ങൾക്കുശേഷവും സ്നേഹത്തോടെ ഓർത്തെടുക്കുന്ന ഒരു വാക്കോ, ഉപദേശമോ, സമീപനമോ അധ്യാപനത്തിന്‍റെ യഥാർഥ ബാക്കിപത്രമാണ്. അറിവ് പകരുക എന്നതിലുപരി വിദ്യാർഥിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാൻ പ്രാപ്തനാക്കുകയാണ് അധ്യാപകന്‍റെ ദൗത്യം. കാലം മാറിയതോടെ അധ്യാപക-വിദ്യാർഥി ബന്ധത്തിന്‍റെ സ്വഭാവത്തിൽ മാറ്റമുണ്ടായെങ്കിലും വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ബന്ധത്തിന് ഇന്നും പകരക്കാരില്ല. സമൂഹത്തിലെ മൂല്യശോഷണങ്ങൾ അധ്യാപകസമൂഹത്തിലും പ്രതിഫലിക്കുന്നുണ്ടെങ്കിൽ അത് അധ്യാപകർ ഗൗരവമായി ആത്മപരിശോധന നടത്തേണ്ട മുന്നറിയിപ്പാണ്. കാരണം, വിദ്യാർഥികൾ അധ്യാപകരിൽനിന്ന് കേൾക്കുന്നതിനേക്കാൾ കൂടുതൽ പഠിക്കുന്നത് അവരുടെ ജീവിതത്തിൽനിന്നു തന്നെയാണ്. അതിനാൽ അധ്യാപകദിനം പൂക്കളും ആശംസകളും ഏറ്റുവാങ്ങുന്ന ദിനം മാത്രമല്ല, നാം ഏതു തലമുറയെയാണ് രൂപപ്പെടുത്തുന്നതെന്ന് സ്വയം ചോദിക്കേണ്ട ദിനംകൂടിയാണ്.

ഡോ. ജെ. സതീഷ് കുമാർ
(പ്രിൻസിപ്പൽ സിപിഎഎസ്, കോളജ് ഓഫ് ടീച്ചർ
എഡ്യൂക്കേഷൻ, നെടുങ്കണ്ടം)

 

പാഠപുസ്തകത്തിലെ അറിവിനപ്പുറം വിദ്യാർഥികളെയും അവരുടെ സാഹചര്യവും മനസിലാക്കാനും നല്ല മൂല്യങ്ങൾ വളർത്തിയെടുക്കാനും അധ്യാപകർക്ക് കഴിയണം. അധ്യാപകൻ വെറും അറിവ് പകർന്ന വ്യക്തിയായി ഒതുങ്ങരുത്. ഓരോ വിദ്യാർഥിയുടെയും മനസിൽ നല്ല റോൾമോഡലായി മാറാൻ കഴിയണം. സഹപാഠികൾക്ക് വീടും സ്ഥലവും ലഭ്യമാക്കുന്നതിനും ഓണക്കാലത്ത് കിറ്റുകൾ വിതരണം ചെയ്യു ന്നതിനും നേതൃത്വം നൽകിയത് അവരെ സഹജീവികളോടുള്ള സ്നേഹവും കരുതലും പഠിപ്പിക്കാനാണ്. അധ്യാപകരുടെ വാക്കുകളും പ്രവർത്തികളും വിദ്യാർഥികളുടെ ചിന്തകളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്നതാകണം. ഓരോ വിദ്യാർഥിയുടെയും ജീവിതത്തിൽ യഥാർഥ മാതൃകയായി മാറുന്നതിനു അധ്യാപകർക്ക് കഴിയണം. നല്ല അധ്യാപകന്‍റെ വാക്കുകളും സ്നേഹപൂർണമായ സമീപനവും ഏതൊരു വിദ്യാർഥിയുടേയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് എന്‍റെ അനുഭവം.

സജി മാത്യു മഞ്ഞക്കടന്പിൽ
(ഹെഡ്മാസ്റ്റർ, സെന്‍റ് സെബാസ്റ്റ്യൻസ്
എച്ച്എസ് തൊടുപുഴ)

അധ്യാപക-വിദ്യാർഥി ബന്ധം സ്നേഹവും കരുതലും പരസ്പരവിശ്വാസവും ബഹുമാനവും നിറഞ്ഞതായിരിക്കണം. വിദ്യാർഥികൾക്ക് അറിവ് പകർന്നുനൽകുക മാത്രമല്ല, അവരുടെ കഴിവുകളും സർഗാത്മകതയും തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും നല്ല ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നത് അധ്യാപകരുടെ പ്രധാന ഉത്തരവാദിത്വമാണ്. വിദ്യാർഥികളുടെ പഠനപരമായ വളർച്ചയ്ക്കൊപ്പം സാമൂഹികവും മാനസികവുമായ വളർച്ചയ്ക്കും അധ്യാപകർ പിന്തുണ നൽകണം.
ഇതിനായാണ് സ്കൂളിൽ ചികിൽസാസഹായം, ഭവനനിർമാണം ഉൾപ്പടെയുള്ള വിവിധ സാമൂഹിക സേവനപ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസ കേന്ദ്രമായ പ്രതീക്ഷ ഭവനിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ, കളിസാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ശേഖരിച്ച് നൽകാനുമായി. ഓണക്കാലത്ത് സ്കൂളിലെ ഏറ്റവും നിർധനരായ 75 കുട്ടികൾക്ക് ഓണക്കിറ്റുകളും വിതരണം ചെയ്തു. എന്‍റെ വാഴ പദ്ധതിയിലൂടെ എല്ലാ കുട്ടികൾക്കും വാഴവിത്തുകൾ വിതരണം ചെയ്യുന്നു. ഇത്തരത്തിലുള്ള സത്പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ സഹാനുഭൂതി, കരുണ, സഹകരണം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കാൻ സാധിക്കും.

സാം ജോസഫ്
(അധ്യാപകൻ, സെന്‍റ് സെബാസ്റ്റ്യൻസ്
യുപി സ്കൂൾ തൊടുപുഴ)

അറിവിന്‍റെ വെളിച്ചം പകർന്നുകൊടുത്ത് വിദ്യാർഥികൾക്ക് വഴിവിളക്കാകുന്പോഴാണ് അധ്യാപക-വിദ്യാർഥി ബന്ധം ഊഷ്മളമാകുന്നത്. ഗുരുവിന്‍റെ ഒരു സ്നേഹവാക്ക് മതി കുട്ടിയുടെ ആത്മവിശ്വാസം വാനോളം ഉയർത്താൻ. ക്ലാസ് മുറികളിലെ അറിവുകൾക്കപ്പുറം വിദ്യാർഥികളുടെ നന്മയും ഭാവിയും ആഗ്രഹിക്കുന്നവരാണ് യഥാർഥ ഗുരുക്കന്മാർ. അറിവ് പകർന്നു നൽകൽ മാത്രമല്ല, പരസ്പരമുള്ള വിശ്വാസത്തിലും ആദരവിലുമാണ് ഈ ബന്ധം നിലനിൽക്കുന്നത്. തെറ്റുകൾ തിരുത്തിയും നേർവഴി കാണിച്ചും ഒരു മാതാവിനെപ്പോലെ കൂടെ നിൽക്കുന്നവരാണ് അധ്യാപകർ. കുട്ടികളുടെ കണ്ണുകളിലെ തിളക്കവും വിജയവും കാണുന്പോഴാണ് ഏതൊരു അധ്യാപകന്‍റെയും മനസ് സന്തോഷംകൊണ്ട് നിറയുന്നത്. കഠിനമായ നിയമങ്ങൾക്കപ്പുറം സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഭാഷയാണ് നല്ലൊരു അധ്യാപകൻ സംസാരിക്കുന്നത്. തളർന്നുപോകുന്പോൾ തോളിൽ തട്ടി ധൈര്യം പകരുന്ന വലിയൊരു ശക്തിയാണ് ഗുരുവിന്‍റെ സാന്നിധ്യം.
വിദ്യാർഥിയുടെ ചെറിയ വിജയങ്ങളിൽ പോലും സ്വന്തം വിജയം പോലെ അഭിമാനിക്കുന്നവരാണ് അധ്യാപകർ. കാലങ്ങൾ കഴിഞ്ഞാലും മനസിൽ മായാതെ നിൽക്കുന്ന ഏറ്റവും പവിത്രവും ഊഷ്മളവുമായ സൗഹൃദങ്ങളിൽ ഒന്നാണ് അധ്യാപക വിദ്യാർഥി ബന്ധം.

ടെസി തോമസ്
പ്രധാന അധ്യാപിക (സെന്‍റ് മേരീസ്
എച്ച്എസ്, കോടിക്കുളം)

അധ്യാപകൻ നല്ല മെന്‍ററാകണമെങ്കിൽ ഓരോ കുട്ടിയേയും മനസിലാക്കാൻ സമയവും ക്ഷമയും ഉണ്ടാകണം. ഓരോ കുട്ടിയേയും തിരിച്ചറിയുക എന്നത് ചെറിയ കാര്യമല്ല, കാരണം ഓരോ കുട്ടിയും ഒരു പാഠപുസ്തകമല്ല വ്യത്യസ്തമായ ഒരു ജീവിതകഥയാണ്. ഇവിടെയാണ് അധ്യാപകന്‍റെ മാനസികാരോഗ്യത്തിനു പ്രാധാന്യമേറുന്നത്. അധ്യാപകന്‍റെ മാനസികാരോഗ്യം നല്ല അധ്യാപനത്തിന് അടിസ്ഥാനമാണ്. സന്തുഷ്ടിയും മാനസിക ആരോഗ്യവുമുള്ള അധ്യാപകരാണ് കുട്ടികൾക്ക് സുരക്ഷിതവും മികച്ച പഠനാന്തരീക്ഷവും ഒരുക്കുന്നത്. മാറുന്ന ജീവിതസാഹചര്യങ്ങളും അധ്യാപകനു വരുന്ന മറ്റു ജോലി ഭാരവും കുട്ടികളെ ശരിയായ രീതിയിൽ പരിശീലിപ്പിക്കുന്നതിനു തടസം സൃഷ്ടിക്കുന്നു. മാനസിക സമർദം പലപ്പോഴും അധ്യാപകരെ തളർത്തുന്നു. കാലോചിതമായ മാറ്റങ്ങൾ അധ്യാപകമേഖലയിലും അനിവാര്യമാണ്.

മെറിൻ ജോസഫ്
(അധ്യാപിക, എസ്എഎച്ച്എസ്, വണ്ടൻമേട്)

അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധം തലമുറകളോളം നിലനിൽക്കേണ്ട ഒന്നാണ്. കേവലം അറിവ് പകർന്നു നൽകുന്ന ഒരാളായി മാറുന്നതല്ല അധ്യാപകൻ. മറിച്ച് ഒരു കുട്ടിയുടെ ജീവിതത്തെയും സ്വഭാവത്തെയും രൂപപ്പെടുത്തുന്നതിൽ ഈ ബന്ധത്തിന് വലിയ പങ്കുണ്ട്. കുട്ടികളുടെ ഉള്ളിലുള്ള ആശയങ്ങൾ പങ്കുവയ്ക്കാനും സംശയങ്ങൾ ഭയമില്ലാതെ ചോദിക്കാനും കുട്ടിയെ പ്രാപ്തനാക്കേണ്ടത് അധ്യാപകന്‍റെ ചുമതലയാണ്. ഇവിടെയാണ് അധ്യാപകന്‍റെ റോൾ. അധ്യാപകൻ ഒരു വഴികാട്ടിമാത്രമല്ല നല്ലൊരു സുഹൃത്തും ആയിരിക്കണം. പക്ഷേ ആധുനികവത്കരണത്തിന്‍റെ ഭാഗമായി നെട്ടോട്ടമോടുന്ന നിലവിലെ സാഹചര്യത്തിൽ പുതുതലമുറയ്ക്കുമുന്നിൽ പിടിച്ചുനിൽക്കാൻ അധ്യാപകൻ നന്നേ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. അധ്യാപകർക്ക് അധ്യാപനത്തിനപ്പുറത്തേക്ക് അമിതഭാരം അടിച്ചേൽപ്പിക്കപ്പെടുകയാണ്. കുട്ടികളുടെ പ്രശ്നങ്ങൾക്ക് ചെവികൊടുക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള സമയം അധ്യാപകരുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. ഓരോ കുട്ടിയും തുറന്ന ഒരു പുസ്തകമാണ്. എന്നാൽ അധ്യാപകർ നുകം വഹിക്കുന്ന കാളകളായി മാറിയിരിക്കുന്നു. ഇവിടെയാണ് മാറ്റുവിൻ ചട്ടങ്ങളേ എന്ന വാക്ക് അന്വർത്ഥമാക്കേണ്ടത്.

മിനിമോൾ തോമസ്
(അധ്യാപിക, എസ്എഎച്ച്എസ്, വണ്ടൻമേട്)

 

ഒരുകാലത്ത് സന്ധ്യകളെ ചിരികളാൽ നിറച്ചിരുന്ന കളിക്കളങ്ങളും മനസിന്‍റെ ജനാലകൾ തുറന്നിരുന്ന പുസ്തകത്താളുകളും ഇന്ന് നമ്മുടെ കൗമാരത്തിൽനിന്ന് പതിയെ അകലുകയാണ്. മണ്ണിന്‍റെ മണവും കൂട്ടുകാരുടെ വിളികളും നഷ്ടപ്പെട്ട ബാല്യം സ്ക്രീനിന്‍റെ നീലവെളിച്ചത്തിൽ ഒതുങ്ങുന്ന കാഴ്ച വേദനാജനകമാണ്. കളിക്കളങ്ങൾ ശരീരത്തെമാത്രമല്ല, സൗഹൃദത്തെയും സഹകരണത്തെയും ജീവിതത്തിന്‍റെ ലാളിത്യത്തെയും പഠിപ്പിച്ച പാഠശാലകളായിരുന്നു. അതുപോലെ നല്ല പുസ്തകം കുട്ടിയുടെ കൈയിലെത്തുന്പോൾ അത് അറിവിന്‍റെമാത്രമല്ല, സ്വപ്നങ്ങളുടെയും സങ്കല്പങ്ങളുടെയും പുതിയ ലോകത്തിന്‍റെ വാതിൽ തുറക്കുകയാണ്. ഇന്ന് വിരൽത്തുന്പിൽ അറിവിന്‍റെ മഹാസമുദ്രം ഉണ്ടായിട്ടും പുസ്തകത്തിന്‍റെ മണമറിയാത്തൊരു തലമുറ വളരുന്നുവെന്നതു കാലത്തിന്‍റെ വൈരുധ്യമാണ്. കളി നഷ്ടപ്പെടുന്പോൾ ശരീരത്തിന്‍റെ ചൈതന്യവും വായന നഷ്ടപ്പെടുന്പോൾ മനസിന്‍റെ ആഴവും കുറയുന്നു. കുട്ടികൾക്ക് മാർക്കുകൾ മാത്രം നൽകുന്ന വിദ്യാഭ്യാസമല്ല, ഓടാനും ചിരിക്കാനും വായിക്കാനും സ്വപ്നം കാണാനും കഴിയുന്ന ഒരു ബാല്യമാണ് നാം നൽകേണ്ടത്. അതിനായി വീടുകളും വിദ്യാലയങ്ങളും കളിസ്ഥലങ്ങളെയും വായനശാലകളെയും വീണ്ടും കുട്ടികളുടെ പ്രിയപ്പെട്ട ഇടങ്ങളാക്കണം. കൗമാരത്തിന്‍റെ കൈകളിൽ മൊബൈൽ മാത്രം ഏൽപ്പിക്കാതെ ഒരു പുസ്തകവും, സ്ക്രീനിനു മുന്നിൽ മാത്രം ഇരുത്താതെ ഒരു കളിക്കളത്തിലേക്കും അവരെ നയിക്കാം. കളിക്കളത്തിന്‍റെ മണ്ണും പുസ്തകത്തിന്‍റെ മണവും തിരിച്ചുപിടിക്കുന്നിടത്താണ് നമ്മുടെ കൗമാരത്തിന്‍റെ നഷ്ടപ്പെട്ട ചിരിയും സ്വപ്നങ്ങളും വീണ്ടും പൂവണിയുന്നത്.

റിനിമോൾ മാത്യു
(ഹെഡ്മിസ്ട്രസ്, സെന്‍റ് സേവ്യേഴ്സ്
എച്ച്എസ്എസ് ചെമ്മണ്ണാർ)

അറിവ് പകർന്നുനൽകുന്നവൻ മാത്രമല്ല സ്നേഹം സംവഹിക്കുന്നവനാണ് യഥാർഥ അധ്യാപകൻ. ഇന്ന് കുട്ടികൾക്ക് അറിവ് ഗൂഗിളിൽനിന്നു ലഭിക്കും. എന്നാൽ ആത്മധൈര്യവും സ്നേഹവും കരുതലും സുരക്ഷിതത്വവും ലഭിക്കേണ്ടത് ഗുരുവിൽനിന്നാണ്. ജീവിതത്തിൽ എപ്പോഴും ഒരു നല്ല മനുഷ്യനായി ജീവിക്കാൻ അധ്യാപകർ കുട്ടികളെ പഠിപ്പിക്കണം. ശകാരിച്ചു പഠിപ്പിച്ചിരുന്ന കാലം കഴിഞ്ഞു, ചേർത്തുപിടിച്ചു പഠിപ്പിക്കേണ്ട കാലമാണിത്. ഒരു കുട്ടിയുടെ തെറ്റിനെപ്പോലും സ്നേഹത്തോടെ തിരുത്തുന്പോഴാണ് അധ്യാപനം വിശുദ്ധമാകുന്നത്. ആ സ്നേഹത്തിന്‍റെ ബാക്കിപത്രമായാണ് വിദ്യാർഥികളും രക്ഷിതാക്കളും സമൂഹവും അധ്യാപകരെ എന്നും ഓർക്കുന്നത്.

കൊച്ചുറാണി ജോസഫ്
(ഹെഡ്മിസ്ട്രസ്, സെന്‍റ് മേരീസ്
ഹൈസ്കൂൾ വാഴവര)

ഒരു കുട്ടിയുടെ കഴിവ് അവൻ എത്ര വേഗത്തിൽ പഠിക്കുന്നു എന്നതിലല്ല, മറിച്ച് അവരുടെ കഴിവുകളെ പരമാവധി പ്രകാശിപ്പിക്കുന്നതിലാണ്. വിദ്യാഭ്യാസം എന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠവും അതുതന്നെയാണ്. ചില കുട്ടികൾ ഒരു അക്ഷരം എഴുതുന്നതു പോലും വലിയ വിജയമാണ്. മറ്റുചിലർക്ക് സ്വന്തം കാര്യം സ്വയം ചെയ്യാൻ കഴിയുന്നതും നേട്ടമാണ്. അതിനാൽ ഓരോ ചെറിയ മുന്നേറ്റവും ഒരു അധ്യാപകന്‍റെ വലിയ വിജയമായി മാറുന്നു. പഠിപ്പിക്കുക മാത്രമല്ല എനിക്കും കഴിയും എന്ന ആത്മവിശ്വാസം കുട്ടിയുടെ മനസിൽ വളർത്തുകകൂടിയാണ് അധ്യാപകന്‍റെ യഥാർത്ഥ ദൗത്യം. കുട്ടിയുടെ പരിമിതികളെ നോക്കാതെ അവന്‍റെ സാധ്യതകളെ കാണുന്ന കണ്ണാണ് ഒരു നല്ല അധ്യാപകന് ഉണ്ടാകേണ്ടത്. ചിലപ്പോൾ കുട്ടികളുടെ ജീവിതം മാറ്റുന്നു എന്ന് കരുതുന്പോൾ യഥാർത്ഥത്തിൽ അവർ തന്നെയാണ് ഞങ്ങളുടെ ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കുന്നത്.

ടി.ജെ. സെമി
(സ്പെഷൽ എഡ്യൂക്കേറ്റർ, അമൽജ്യോതി
സ്പെഷൽ സ്കൂൾ പൈനാവ്)

വിദ്യാർഥികൾക്ക് അറിവിന്‍റെ പുതുലോകം പകർന്നുനൽകുന്നതിന് ത്യാഗത്തിൽ ചാലിച്ചെടുത്ത ജീവിതം ആവശ്യമാണ്. പ്ലസ് ടു ഹിസ്റ്ററി സിലബസിൽ ഉൾപ്പെട്ട സാഞ്ചി സ്തൂപത്തെക്കുറിച്ച് പഠിപ്പിക്കുന്നതിനായി മധ്യപ്രദേശിലെ സാഞ്ചിയിലെത്തി ഇതിന്‍റെ നിർമാണ ഘടനയും ചരിത്രപരമായ പ്രത്യേകതകളും ഓണ്‍ലൈനായി നൽകിയ ക്ലാസ് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. ദണ്ഡി യാത്രയിലെ മലയാളി സത്യഗ്രഹികളെകുറിച്ച് ഗവേഷണ പ്രബന്ധം തയാറാക്കാൻ നിരവധി വ്യക്തികളുമായി അഭിമുഖവും പഠനവും നടത്തിയതിനു പിന്നിലും വിദ്യാർഥികൾക്ക് ചരിത്രപാഠങ്ങൾ നൽകാനുള്ള അഭിനിവേശനമാണ് പ്രേരണയായത്. കേരളത്തിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ച ആദ്യ വനിതയായ മുക്കാപ്പുഴ കാർത്ത്യായനി അമ്മയുടെ സ്വാതന്ത്ര്യസമരജീവിതം വെളിച്ചത്തുകൊണ്ടുവരാനും കഴിഞ്ഞു. അധ്യാപകരും വിദ്യാർഥികളും തമ്മിൽ നല്ല ഹൃദയബന്ധം ഉണ്ടായാലേ അവരുടെ ജീവിതത്തെ രൂപപ്പെടുത്താനും നല്ല മനുഷ്യരായി അവരെ മാറ്റിയെടുക്കാനും കഴിയൂ. മൂല്യങ്ങളുടെ കൈമാറ്റം വിദ്യാർഥികൾക്ക് നൽകാൻ അധ്യാപകരോളം കഴിയുന്ന മറ്റാരുമില്ല.

ടോം ജോസ് കളപ്പുര
(അധ്യാപകൻ, സെന്‍റ് മേരീസ്
എച്ച്എസ്എസ് അറക്കുളം)

നിർമിതബുദ്ധിയുടെ ലോകത്ത് ജീവിക്കുന്ന ഇന്നത്തെ തലമുറ ഒരുപിടി മുന്നിലാണ്. ഏതു കാര്യത്തിനും വിവരസാങ്കേതികവിദ്യയുടെ സഹായം തേടുകയും അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന തലമുറയാണ് ഇന്ന് ക്ലാസ് റൂമുകളിൽ അധ്യാപകർക്ക് മുന്നിലുള്ളത്. വിരൽത്തുന്പിൽ അറിവ് ലഭിക്കുന്ന കാലയളവിൽ അധ്യാപകർ അവരുടെ ചിന്താഗതികളെ മാറ്റേണ്ടിയിരിക്കുന്നു. ഇന്നത്തെ തലമുറയ്ക്കൊപ്പം നിന്നാലേ അധ്യാപകരെ കുട്ടികൾ ശ്രദ്ധിക്കൂ. പഴയകാലത്തെ അധ്യാപക-വിദ്യാർഥി ബന്ധം പോലെയാകണം അധ്യാപകർ എന്നുള്ള ചിന്ത മാറിയെ മതിയാവൂ. വിദ്യാർഥികൾക്ക് ഒപ്പം അപ്ഡേറ്റ് ആയി നിൽക്കുന്ന അധ്യാപകരോടാണ് ഇന്ന് കുട്ടികൾക്ക് താത്പര്യം. ഇങ്ങനെ കൂടെനിൽക്കുന്ന അധ്യാപകർ പറഞ്ഞുകൊടുക്കുന്ന തിരുത്തലുകൾ സ്വീകരിക്കാൻ കുട്ടികൾ തയാറാകും. എന്തും ആ അധ്യാപകരോട് തുറന്നുപറയാൻ കുട്ടികൾ ധൈര്യംകാണിക്കുകയും ചെയ്യ

Alappuzha

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ്മുറികളിൽ

അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി. അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും.

ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ.

എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്‍റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ. കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്‌ടിക്കുകയെന്ന നിശബ്‌ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്‍റെ ആശംസകൾ, അഭിവാദ്യങ്ങൾ!

കളിക്കളങ്ങളും വായനയുംതിരികെപ്പിടിക്കാം

കളിമുറ്റങ്ങളിൽ വീണുണ്ടാകുന്ന ചെറിയ ചെറിയ മുറിവുകളും കുഞ്ഞുപിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം കുട്ടികളെ ജീവിത യാഥാർഥ്യങ്ങൾ പഠിപ്പിക്കും. മൊബൈൽ സ്ക്രീനുകളിലെ ഗെയിമുകൾക്കപ്പുറം പുറംലോകത്തുനിന്നു ലഭിക്കുന്ന അനുഭവങ്ങളും നേരിട്ടുള്ള സൗഹൃദങ്ങളുമാണ് ഏറ്റവും വിലപ്പെട്ടത്. വായന കുട്ടികളുടെ ചിന്താശേഷിയും ഏകാഗ്രതയും വർധിപ്പിക്കും. കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് കളികളും വായനയും തുല്യപ്രാധാന്യത്തോടെ വീണ്ടെടുക്കാൻ അധ്യാപകരും രക്ഷിതാക്കളും മുന്നിട്ടിറങ്ങണം.

സിസ്റ്റർ ചെറുപുഷ്പ, ബഥനി ബാലികാമഠം, ഗേൾസ് ഹൈസ്കൂൾ, നങ്ങ്യാർകുളങ്ങര

അകലങ്ങൾക്കപ്പുറം ഊഷ്മളമാകുന്ന ബന്ധം

“ചില പാഠങ്ങൾ പുസ്തകത്താളുകളിൽ അവസാനിക്കും; ചിലത് സ്നേഹമായി ഹൃദയത്തിൽ ജീവിതകാലം മുഴുവൻ ശേഷിക്കും.” വർഷങ്ങൾ പിന്നിടുമ്പോഴും അധ്യാപകജീവിതം സമ്മാനിച്ച ഏറ്റവും വലിയ സമ്പത്ത് വിദ്യാർഥികളുടെ സ്നേഹമാണ്. ക്ലാസ് മുറിയുടെ നാലുചുവരുകൾക്കുള്ളിൽ അവസാനിക്കുന്നതല്ല ഈ ബന്ധം. സ്നേഹത്തോടെ ഒരു കുട്ടിയുടെ മനസിൽ ഇടം നേടിയ അധ്യാപകർക്ക് അവിടെ ഒരിക്കലും വിരമിക്കേണ്ടിവരില്ല.

ഷീജമ്മ, സെന്‍റ് തോമസ് യുപി സ്കൂൾ, ചമ്പക്കുളം

അധ്യാപനം ഒരു തപസ്യയായി മാറ്റേണ്ട കാലഘട്ടം

അധ്യാപനം ഒരു തപസ്യയായി മാറ്റേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മൂല്യച്യുതി നേരിടുന്ന ഇക്കാലത്ത് കുട്ടികളിൽ അക്കാദമിക മികവിനൊപ്പം മൂല്യങ്ങളും ഊട്ടിയുറപ്പിക്കാൻ അധ്യാപക സമൂഹം നന്നേ പാടുപെടുന്നുണ്ട്. മാറുന്ന കുട്ടികൾക്കൊപ്പം അവരെ മുന്നോട്ടു നയിക്കാൻ കഴിയുന്ന അധ്യാപകർ ഇന്നിന്‍റെ ആവശ്യകതയാണ്.
സിസ്റ്റർ മേഴ്‌സി പി.പി., ഹെഡ്മിസ്ട്രസ്, ലിറ്റിൽ ഫ്ലവർ യുപി സ്‌കൂൾ, ചേർത്തല

അധ്യാപകര്‍ കടമകളും ഉത്തരവാദിത്വങ്ങളും വിലയിരുത്തണം

അധ്യാപകര്‍ തങ്ങളുടെ കടമകളും ഉത്തരവാദിത്വങ്ങളും സ്വയം വിലയിരുത്തണം. അറിവു പകരുക എന്നതിലുപരി ഉത്തരവാദിത്വ ബോധമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുക എന്നതും അധ്യാപകന്‍റെ ദൗത്യമാണ്. പരീക്ഷയിലെ മാര്‍ക്കിനേക്കാള്‍ പ്രധാനമാണ് കുട്ടിയുടെ സ്വഭാവവും ആത്മവിശ്വാസവും ചിന്താശേഷിയും സാമൂഹികബോധവും വളര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഈ അധ്യാപക ദിനത്തില്‍ അറിവ് പകരുന്നവരായി മാത്രമല്ല, നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുന്ന ശില്‍പികളായി പ്രവര്‍ത്തിക്കാമെന്ന പ്രതിജ്ഞയാണ് ഓരോ അധ്യാപകനും എടുക്കേണ്ടത്.

സെൻ കല്ലുപുര, പ്രിൻസിപ്പൽ, ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ, പുന്നപ്ര

മാറുന്ന കാലത്തിന്‍റെ നേർക്കാഴ്ച

അധ്യാപകൻ കാലത്തിനൊപ്പം മാറി പുതുതലമുറയുടെ മനസ് മനസിലാക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. പാഠപുസ്തകത്തിലെ അറിവ് പകർന്നുനൽകുന്നതിൽ മാത്രം ഒതുങ്ങാതെ, നന്മയും സഹാനുഭൂതിയും വളർത്തുക എന്നതും അധ്യാപകന്‍റെ ദൗത്യമാണ്. അതുകൊണ്ട് അധ്യാപകദിനം ആഘോഷിക്കുമ്പോൾ അധ്യാപക-വിദ്യാർഥി ബന്ധത്തിന്‍റെ ഊഷ്മളത വീണ്ടെടുക്കാനും നമുക്കു ശ്രമിക്കാം.

സ്മിത മേരി ജോർജ്, സെന്‍റ് ആന്‍റണീസ് എച്ച്എസ്, കോക്കമംഗലം, ചേർത്തല

സ്നേഹത്തോടെ വഴിനടത്താം

ലഹരിയുടെയും മൊബൈൽ ഫോണിന്‍റെയും അമിത ഉപയോഗത്തിലേക്ക് കുട്ടികൾ വഴിമാറി നടക്കുന്നത് ആശങ്കയുണ്ടാക്കുന്നു. സാങ്കേതിക വിദ്യ ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞതിനാൽ അവ പൂർണമായും വിലക്കാതെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കണം. സ്നേഹവും നല്ല മാതൃകകളും ശരിയായ ദിശാബോധവും നൽകി മാനസിക സന്തോഷവും ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കലാകണം അധ്യാപകരുടെ ലക്ഷ്യം.

ലത ബി. നായർ, പ്രിൻസിപ്പൽ, ഹോളി ട്രിനിറ്റി വിദ്യാഭവൻ,കാർത്തികപ്പള്ളി

അധ്യാപികയെന്ന അഭിമാനം

അധ്യാപികയാകുക എന്നത് വെറുമൊരു തൊഴിൽ കണ്ടെത്തലല്ല, മറിച്ച് പൂർവജന്മ പുണ്യം കൊണ്ടുമാത്രം ലഭിക്കുന്ന ദൈവികമായ ഒരു നിയോഗമാണെന്ന് വിശ്വസിക്കുന്നു. വർഷങ്ങളുടെ സേവനത്തിനു ശേഷം ഇപ്പോൾ ഹെഡ്മിസ്ട്രസായി പ്രമോഷൻ ലഭിച്ച് ഭരണപരമായ ഉത്തരവാദിത്വങ്ങൾ ഏറിയപ്പോഴും, മനസിന് സന്തോഷം നൽകുന്നത് കുട്ടികളുമായുള്ള അ‌ടുപ്പം തന്നെ. വരും തലമുറയെ സന്മാർഗപാതയിൽ നയിക്കാനും അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാനും സാധിക്കുന്നു എന്നതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു.

ആർ. സ്വപ്ന, ഹെഡ്മിസ്ട്രസ്, ലൂഥറൻ ഹൈസ്കൂൾ, സൗത്ത് ആര്യാട്, ആലപ്പുഴ

കളിക്കളങ്ങളും വായനയും നഷ്ടപ്പെടുന്ന കൗമാരം

കളിസ്ഥലങ്ങൾ നഷ്ടപ്പെടുമ്പോൾ ബാല്യവും നഷ്ടപ്പെടുന്നു. കളിക്കളവും ലൈബ്രറിയും സമൂഹത്തിന്‍റെ സുരക്ഷിത ഇടങ്ങൾ കൂടിയാണ്. കൗമാരത്തെ രക്ഷിക്കേണ്ടത് സാങ്കേതികവിദ്യയെ നിരോധിച്ചല്ല, സന്തുലിതമാക്കിയാണ്. സ്ക്രീൻ സമയം എത്ര, എന്നതിനൊപ്പം കളിസമയം എത്ര, വായനസമയം എത്ര, സൗഹൃദ ഒത്ത‍ുചേരൽ എത്ര, എന്നും മാതാപിതാക്കൾ ചോദിക്കേണ്ട കാലമാണിത്.

സിസ്റ്റർ ജിൻസ് മരിയ, സെന്‍റ് ആന്‍റണീസ് ജിഎച്ച്എസ്, ആലപ്പുഴ

കുട്ടികളെ നയിക്കുന്ന വഴികാട്ടി

ഡിജിറ്റൽ സാങ്കേതികവിദ്യയും ആർട്ടിഫിഷൽ ഇന്‍റലിജൻസും അറിവിന്‍റെ മഹാസമുദ്രം നമ്മുടെ വിരൽത്തുമ്പിലെത്തിച്ചിരിക്കുന്ന ഈ കാലത്ത്, അറിവു പകർന്നുനൽകുന്ന ഒരാൾ എന്നതിലുപരി, ശരിയായ അറിവിലേക്കും ജീവിതവഴിയിലേക്കും കുട്ടികളെ നയിക്കുന്ന വഴികാട്ടിയാണ് അധ്യാപകൻ. സാങ്കേതികവിദ്യ വളരുന്ന ലോകത്ത് സ്നേഹം, സഹാനുഭൂതി, കരുതൽ, പരസ്പര ബഹുമാനം, പൗരബോധം തുടങ്ങിയ മാനുഷിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ കുട്ടികളെ അധ്യാപകർ പ്രചോദിപ്പിക്കണം.

മിനി ജോസഫ്, പ്രിൻസിപ്പൽ, ലിയോ തേർട്ടീന്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആലപ്പുഴ

വിദ്യാഭ്യാസം കുട്ടിയുടെ സമഗ്ര വികാസം

വിദ്യാഭ്യാസത്തിലൂടെയാണ് കുട്ടികളുടെ സമഗ്ര വികാസം സാധ്യമാകേണ്ടത്. കുട്ടികളുടെ വളർച്ചയ്ക്ക് അധ്യാപകരുടെയും മാതാപിതാക്കളുടെയും പങ്കാളിത്തവും പിന്തുണയും ആവശ്യമാണ്. ഇതിനായി പരിശ്രമിക്കുന്ന പ്രിയങ്കരായ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ.

ഔസേഫ് കൊടിയനാട്, പ്രധാനാധ്യാപകൻ, സെന്‍റ് മൈക്കിൾസ് എൽപി സ്‌കൂൾ, മാനാശേരി.

മങ്ങിമറയുന്ന ബാല്യങ്ങൾ

കുരുന്നു മനസുകളിൽ പൂക്കേണ്ടത് സ്വപ്നങ്ങളാണ്. അവരുടെ കൈകളിൽ വിരിയേണ്ടത് പുസ്തകങ്ങളാണ്. എന്നാൽ, ഇന്നു ചില ബാല്യങ്ങൾ ലഹരിയുടെ വഴികളിലേക്കു വീഴുന്നത് നമ്മുടെ സമൂഹത്തെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ്. നാളെയുടെ നക്ഷത്രങ്ങൾ ആകേണ്ട ബാല്യങ്ങൾ ലഹരിയുടെ പുകയിൽ മാഞ്ഞുപോകരുത്. അവരുടെ കണ്ണുകളിലെ സ്വപ്നങ്ങൾക്ക് നാം കാവലാകണം.

സിസ്റ്റർ ഡാലിയ തെരേസ്, സെന്‍റ് ആന്‍റണീസ് ജിഎച്ച്എസ്, ആലപ്പുഴ

വേണ്ടത് സാമീപ്യവും മാതൃകയും

സെക്കൻഡുകൾ തോറും മാറുന്ന സ്ക്രീൻ കാഴ്ചകളോടു ശീലിക്കുന്ന കുട്ടികളിൽ ക്ഷമയും ഏകാഗ്രതയും കുറയുന്നതിനൊപ്പം വെർച്വൽ ഓട്ടിസം പോലുള്ള ലക്ഷണങ്ങളും ആശങ്കയുണർത്തുന്നു. ഫോൺ പൂർണമായി വിലക്കുന്നതിനേക്കാൾ മുതിർന്നവരുടെ സാന്നിധ്യവും കളിമുറ്റത്തെ സ്വാതന്ത്ര്യവും സൗഹൃദങ്ങളും അവർക്ക് തിരിച്ചുനൽകുകയാണ് വേണ്ടത്. ഉപദേശങ്ങളേക്കാൾ നാം ജീവിച്ചു കാണിക്കുന്ന മാതൃകകളാണ് കുട്ടികൾ പകർത്തിയെടുക്കുന്നത്.

ഫാ. തോമസ്, സെന്‍റ് തോമസ് സെൻട്രൽ സ്കൂൾ, തോട്ടപ്പള്ളി

അധ്യാപകൻ എന്ന സ്നേഹസാന്നിധ്യം

ഇന്ന് അധ്യാപക-വിദ്യാർഥി ബന്ധത്തിൽ നേർത്ത വിടവ് നിലനിൽക്കുന്നുണ്ട്. പണ്ട് ഗുരുവിന്‍റെ മുന്നിൽ ശിഷ്യൻ വിനയത്തോടെ നിന്നിരുന്ന സ്ഥാനത്ത്, ഇന്ന് ഗൂഗിളിനും എഐക്കും മുന്നിലാണ് പുതിയ തലമുറ നിൽക്കുന്നത്. പഠനകാര്യങ്ങൾ കേൾക്കുമ്പോഴും കുട്ടികളുടെ ചിന്തകൾ ഡിജിറ്റൽ ലോകത്താണ്. വിദ്യാർഥിയുടെ കണ്ണിലെ നിരാശയോ സങ്കടമോ തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കാൻ ഗുരുനാഥന് മാത്രമേ സാധിക്കൂ. അധ്യാപകൻ എന്നത് വെറുമൊരു ജോലിയല്ല, ഹൃദയം തൊടുന്നൊരു സാന്നിധ്യമാണ്.

സിസ്റ്റർ അലക്സി എസ്‌വിഎം, പ്രിൻസിപ്പൽ, സെന്‍റ് മേരീസ് ഇഎം സ്കൂൾ, കല്ലിശേരി

അധ്യാപകനും കുട്ടിയും തോളോടുതോൾ

1994ൽ ആരംഭിച്ച സർവീസ് ജീവിത യാത്ര. കുട്ടികളുടെ തണലായി നടന്ന മനോഹര നാളുകൾ. ഇന്ന് കുട്ടികളും അധ്യാപകരും തോളാടുതോൾ നടന്നു നീങ്ങുന്ന സന്തോഷം. അധ്യാപികയായതിൽ അഭിമാനം, സന്തോഷം. മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട്.

വി. വിനീത, എച്ച്എം, ജിയുപിഎസ് കാവാലം

കുട്ടികളെ മനസിലാക്കി കഴിവുകൾ തിരിച്ചറിയണം

വിദ്യാർഥി സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോയാലും ആ കുട്ടിയുടെ ഹൃദയത്തിൽ അവന്‍റെ അധ്യാപകൻ ഉണ്ടാകണം. ജനറേഷൻ ഗ്യാപ് മനസിലാക്കി അധ്യാപകൻ പ്രവർത്തിക്കുകയാണെങ്കിൽ വിജയത്തിലെത്താൻ സാധിക്കും.ആർട്ടിഫിഷൽ ഇന്‍റലിജൻസിനോ ഗൂഗിളിനോ കുട്ടികളെ സ്നേഹിക്കാൻ കഴിയില്ല. അവരെ ചേർത്ത് നിർത്താൻ സാധിക്കുന്നത് അധ്യാപകർക്കാണ്.

ബിനു കെ. സാമുവേൽ, പ്രിൻസിപ്പൽ, ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂൾ, ചേപ്പാട് ‎

ചില ഗുരുമുഖങ്ങൾ

വർഷങ്ങൾ എത്ര കഴിഞ്ഞാലും ഓർമയിലിന്നും ഒളിമങ്ങാതിരിപ്പുണ്ട്, വീണ്ടുമൊന്നു കണ്ടുമുട്ടിയാൽ കാൽ തൊട്ടുവന്ദിക്കാൻ ആഗ്രഹിക്കുന്ന ചില ഗുരുമുഖങ്ങൾ. ചേർത്തുപിടിച്ച് ശിരസിൽ കൈവച്ച് നമ്മുടെ എല്ലാം കൂടെ നടന്ന, നമുക്ക് ആരൊക്കെയോ ആയി മാറിയ പ്രിയ അധ്യാപകർ. മനസിലെ മായാത്ത ചെപ്പിനുള്ളിൽ നമ്മെ ചേർത്തുപിടിച്ച് ആശീർവദിച്ചവർ... ജീവിതത്തിന്‍റെ നേട്ടങ്ങൾക്കു വിജയാമൃതം പകർന്നു കൈകോർത്തുപിടിച്ചവർ... നേട്ടങ്ങളുടെ നിറുകയിൽ എത്തിക്കാൻ അക്ഷീണം പ്രയത്നിച്ചവർ... അവരെ മറന്നൊരു ദിനം നമുക്കുണ്ടോ? അവരോളം ആരുമില്ല, നിറഞ്ഞ മനസോടെ ആദരവ് ഏറ്റുവാങ്ങാൻ.

ഷൈനമോൾ, മലയാളം അധ്യാപിക, ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ,
പച്ച - ചെക്കിടിക്കാട്.

അധ്യാപകർ മാനവികതയുടെ പാഠങ്ങൾ

അധ്യാപകർ അറിവ് പകർന്നു നൽകുന്നവർ മാത്രമല്ല, മാനവികതയുടെ പാഠങ്ങളും സമൂഹമനസാക്ഷിയുടെ കാവലാളുകളുമാണ്. ഒരു തലമുറയുടെ ചിന്തയും മൂല്യബോധവും ജീവിത വീക്ഷണവും രൂപപ്പെടുത്തുന്നതിൽ അധ്യാപകർ നിർണായക പങ്കുവഹിക്കുന്നു. സമൂഹത്തിലെ അനീതികളെ അസമത്വങ്ങളെയും, തെറ്റായ പ്രവണതകളെയും തിരിച്ചറിയാൻ വിദ്യാർഥികളെ അധ്യാപകർ പ്രാപ്തരാക്കണം.

സി.ടി. വർഗീസ്, പ്രിൻസിപ്പൽ, പോപ്പ് പയസ് ഹയർ സെക്കൻഡറി സ്‌കൂൾ, കറ്റാനം

Kottayam

ഇന്ന് അധ്യാപകദിനം

നവതിനിറവിലും ഫിലിപ്പ് സാര്‍ വായനയുടെയും
എഴുത്തിന്‍റെയും തിരക്കില്‍

ചങ്ങനാശേരി: യുപി സ്‌കൂള്‍ മുതല്‍ എംഎഡ് കോളജില്‍വരെ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ അവസരം ലഭിച്ച തുരുത്തി കുന്നത്ത് ഫിലിപ്പ് സാര്‍ നവതി നിറവിലും വായനയുടെയും എഴുത്തിന്‍റെയും തിരക്കിലാണ്. ആറുപതിറ്റാണ്ടുകാലത്തോളം സ്‌കൂളുകളിലും വിവിധ കോളജുകളിലുമായി പതിനഞ്ചോളം സ്ഥാപനങ്ങളില്‍ ഫിലിപ്പ് വിദ്യപകര്‍ന്നു നല്‍കിയത് ആയിരക്കണക്കിന് ശിഷ്യഗണത്തിനാണ്. അധ്യാപകന്‍, അധ്യാപക പരിശീലകന്‍, പ്രഭാഷകന്‍, വേദപാഠ അധ്യാപകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിരവധി പുസ്തകങ്ങളും കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്‍റെ അധ്യാപനരംഗത്തെ അനുഭവങ്ങള്‍ പുസ്തകമാക്കാനുള്ള തിരക്കിലാണ് ഇദ്ദേഹം ഇപ്പോൾ.

എസ്ബി കോളജില്‍നിന്ന് ബിഎയും പെരുന്ന എന്‍എസ്എസ് ട്രെയിനിംഗ് കോളജില്‍നിന്ന് ബിഎഡും കരസ്ഥമാക്കി 1967-ല്‍ എസ്ബി എച്ച്എസ്എസിൽ അധ്യാപകനായി ആദ്യ നിയമനം. തുടര്‍ന്ന് തൃശൂര്‍ സെന്‍റ് തോമസ് സ്‌കൂളിലേക്കു മാറി. 1970ല്‍ കുമരകം ഗവ. ഹൈസ്‌കൂളില്‍ നിയനമം ലഭിച്ചു. ഇതിനുശേഷം വിവിധ ജില്ലകളിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിച്ചു.

ഇതിനിടയില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് എംഎഡ് ബിരുദവും കരസ്ഥമാക്കി. കരിക്കുലം കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍, പാഠപുസ്തക പഠനകമ്മിറ്റിയംഗം, അധ്യാപക പരിശീലന റിസോഴ്സ് പേഴ്സണ്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. ചീന്തലാര്‍ സ്‌കൂളിലെ അധ്യാപകനായിക്കേ ഫിലിപ്പ് സാറിന് സംസ്ഥാന അധ്യാപക അവാര്‍ഡും ലഭിച്ചു.

വിരമിച്ച കുരിശുംമൂട് യുവദീപ്തി കോളജ്, ചെത്തിപ്പുഴ സെന്‍റ് തോമസ് കോളജ് ഓഫ് നഴ്സിംഗ് എന്നിവിടങ്ങളില്‍ അധ്യാപകനായും നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ബിഎഡ് കോളജില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചു. ചങ്ങനാശേരി അതിരൂപതയുടെ മതാധ്യാപന രംഗത്തും ഫിലിപ്പ്സാര്‍ ദീര്‍ഘകാലം ശുശ്രൂഷകനായിരുന്നു.

ഭാര്യ ഏണസ്റ്റിന്‍ ആലപ്പുഴ സെന്‍റ് ജോസഫ് എച്ച്എസ്എസ് റിട്ട.അധ്യാപിക. മക്കള്‍: സുനില്‍ പി. കുന്നത്ത് (ഓസ്ട്രേലിയ), അനില്‍ പി. കുന്നത്ത് (മലേഷ്യ).

കുട്ടികൾ മാർക്കിട്ടു: ഗുരുരത്ന പുരസ്‌കാരം സുന്ദരേശൻസാറിന്

കണമല: 21 വർഷത്തെ അധ്യാപന ജോലിയിൽ കൊല്ലം ജില്ലക്കാരനായ സുന്ദരേശൻസാർ അധ്യാപകനായത് കേരളത്തിലെ ഏഴ് ജില്ലകളിൽ. സ്ഥലം മാറ്റത്തിലും അവിടെ എങ്ങനെ മികവ് കൊണ്ടുവരാമെന്ന് തെളിയിച്ച അധ്യാപകനാണ് അദ്ദേഹം എന്നതിന് അടിവരയിടുന്നതാണ് കിസുമം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ മാർക്കിട്ടപ്പോൾ ഇത്തവണത്തെ ലോക അധ്യാപകദിനത്തിൽ ബഹുമതിയായി എത്തിയ ഗുരുരത്ന പുരസ്‌കാരം.

സുന്ദരേശൻസാർ ഈ സ്കൂളിലെ അധ്യാപകനായിട്ടില്ലെന്നിരിക്കെയാണ് കുട്ടികൾ കൂടുതൽ മാർക്ക്‌ നൽകിയത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഏറ്റവും മികച്ച അധ്യാപകന് കിസുമം സ്കൂളിലെ പൂവ് സർഗവേദിയുടെ നേതൃത്വത്തിൽ കുട്ടികൾ ഓരോ വർഷവും നൽകിവരുന്നതാണ് ഗുരുരത്ന പുരസ്‌കാരം. ഇത്തവണ കൂടുതൽ മാർക്ക്‌ ലഭിച്ചത് പത്തനംതിട്ട വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്രിൻസിപ്പൽ ജി. സുന്ദരേശൻസാറിനാണ്. പുരസ്‌കാര തെരഞ്ഞെടുപ്പിന് ഇത്തവണയും കുട്ടികൾക്ക് മുന്നിൽ രണ്ട് ജില്ലകളിലെയും അധ്യാപകരുടെ നീണ്ട ലിസ്റ്റും അവരുടെ സവിശേഷതകളും ധാരാളമുണ്ടായിരുന്നു.

ജി. സുന്ദരേശന് കൂടുതൽ മാർക്ക് നൽകിയതിൽ കുട്ടികൾ കണ്ട പ്രത്യേകതകളിങ്ങനെ. പലർക്കും അറിയാത്ത പണിയ നൃത്തം, ഇരുള നൃത്തമൊക്കെ സംസ്ഥാനതല സ്കൂൾ യുവജനോത്സവത്തിൽ ഗോത്രവർഗ കുട്ടികളിലൂടെ ഒന്നാം സ്ഥാനത്ത് എത്തി ച്ച് അദ്ദേഹം ശ്രദ്ധേയമാക്കി.

ജില്ലാ, സംസ്ഥാന കായികമേളയിൽ കുട്ടികൾ മുന്നിലെത്തിയതിന്‍റെ പിന്നിൽ അദ്ദേഹത്തിന്‍റെ പരിശ്രമമായിരുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ നൂറ് ശതമാനം വിജയം എന്നത് അത്യപൂർവമായിരിക്കെ വടശേരിക്കരയിൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിന് തുടർച്ചയായി നാല് തവണ നൂറിൽ നൂറും നേടാൻ സാധിച്ചു. സർഗോത്സവം, കളിക്കളം തുടങ്ങി ഗോത്രമേഖലയിലെ കുട്ടികൾക്ക് മാത്രമായി നടത്തുന്ന മേളകളിലും സ്കൂളിനെ മുന്നിൽനിന്ന് നയിച്ചു. കുട്ടികൾ കുറയുന്ന സ്‌കൂളിലേക്ക് സ്ഥലംമാറ്റം കിട്ടുമ്പോൾ പഠനം ഉപേക്ഷിച്ചു പോയവരെ പോയി കണ്ട് സ്കൂളിൽ തിരിച്ചു കൊണ്ടുവന്നു പഠിപ്പിച്ച ചരിത്രവും ധാരാളം.

കൊല്ലം ശൂരനാട് സ്വദേശിയാണ് ജി. സുന്ദരേശൻ. ഭാര്യ ബിന്ദു അടൂർ പോളിടെക്നിക് കോളജ് പ്രിൻസിപ്പലാണ്. വിദ്യാർഥികളായ തഥാഗത്. തഥാജിത്ത് എന്നിവരാണ് മക്കൾ. ലോക അധ്യാപക ദിനമായ ഒക്‌ടോബർ ആറിന് കിസുമം സ്കൂളിൽ സുന്ദരേശൻ സാറിന് ഗുരുരത്ന പുരസ്കാരം സമർപ്പിക്കുമെന്ന് പൂവ് സർഗവേദി ഭാരവാഹികൾ അറിയിച്ചു.

Ernakulam

രണ്ടു കിലോ എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ

ഫോർട്ടുകൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്‍റെ ഭാഗമായി കൊച്ചി സിറ്റി  പൊലിസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ രാസലഹരി വേട്ട മട്ടാഞ്ചേരിയില്‍. രണ്ടു കിലോയോളം എംഡിഎഎയുമായി രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. നിരവധി ലഹരി കേസുകളില്‍ പ്രതികളായ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ചെന്നാലി പറമ്പില്‍ താഴകത്ത് വീട്ടില്‍ സഫീര്‍ (33), പുതിയറോഡ് സ്വദേശി നൗഫല്‍ (32) എന്നിവരാണ് കൊച്ചി സിറ്റി പൊലിസിന്‍റെ വലയിൽ കുടുങ്ങിയത്.

മട്ടാഞ്ചേരി, തോപ്പുംപടി സ്റ്റേഷൻ പരിധികളിൽ നിന്നായാണ് ലഹരിമരുന്ന് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍  നൗഫലിനെ മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് 14 ഗ്രാം എംഡിഎംഎയുമായി പൊലിസ് പിടികൂടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കൊണ്ടു വന്ന കാറിൽനിന്ന് വന്‍ തോതില്‍ ലഹരിമരുന്ന് കണ്ടെത്തി.

കാറിൽ ടവർ ഫാനിനകത്തും കൂളറിനകത്ത് പായ്ക്ക് ചെയ്ത നിലയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ലഹരി മരുന്നിന്‍റെ സാമ്പത്തിക ഉറവിടം കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം ആരംഭിച്ചു. സിറ്റി പൊലിസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്‍റെ നിർദേശപ്രകാരം ഡിസിപിമാരായ മോഹിത് റാവത്ത്, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസി. കമ്മിഷണർ ടി.ഡി. സുനിൽകുമാറിന്‍റെ  നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Thrissur

വീഥികൾക്കു മയിൽപ്പീലിച്ചന്തമേകി ശോഭായാത്ര

തൃശൂർ: പീലിത്തിരുമുടിചൂടി, കൈയിൽ ഓടക്കുഴലുമേന്തി നൂറുകണക്കിനു കുരുന്നുകൾ വീഥികളിലിറങ്ങിയപ്പോൾ തൃശൂർ സ്വരാജ് റൗണ്ട് അമ്പാടിയായി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ തൃശൂരിൽ നടന്ന മഹാശോഭായാത്ര ഭക്തിയുടെയും ആവേശത്തിന്‍റെയും പുതിയ അനുഭവമായി. സ്വരാജ് റൗണ്ടിലൂടെ നീങ്ങിയ വർണാഭമായ നിശ്ചലദൃശ്യങ്ങളും താളത്തിനൊത്ത് ചുവടുവച്ച ഗോപികാനൃത്തങ്ങളും നഗരത്തിലെത്തിയ ആയിരകണക്കിനു കാണികളുടെ മനംകവർന്നു.

പാറമേക്കാവ് ക്ഷേത്രപരിസരത്തുനിന്ന് ആരംഭിച്ച ശോഭായാത്ര കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ടി. സജിതാ റാണി ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്മാരായി വേഷമിട്ട നൂറുക്കണക്കിന് കുട്ടികൾക്കൊപ്പം അവൽപൊതിയുമായി എത്തിയ കുചേലന്മാരും ഗോപികമാരും യാത്രയിൽ വശ്യമായ കാഴ്ചയായി.

കണ്ണന്‍റെ കാളിയമർദനവും കുചേലനും കണ്ണനും മുതൽ പുരാണസന്ദർഭങ്ങൾ പുനരാവിഷ്കരിച്ച ടാബ്ലോകൾ സ്വരാജ് റൗണ്ടിന് ഉത്സവച്ഛായ പകർന്നു. തപ്പുകളുടെയും തകിലുകളുടെയും പ്രാർഥനാമന്ത്രങ്ങളുടെയും അകമ്പടിയോടെ നീങ്ങിയ ശോഭായാത്ര വടക്കുന്നാഥന്‍റെ സന്നിധിയിൽ സംഗമിച്ചു.

ആഘോഷങ്ങൾക്ക് ബാലഗോകുലം അധ്യക്ഷൻ വി.എൻ. ഹരി, കെ.പി. ബാബുരാജ്, മാധവ് എന്നിവർ നേതൃത്വം നൽകി. തൃശൂരിനു പുറമേ ചാലക്കുടി, കൊടകര, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, പെരിഞ്ഞനം, തൃപ്രയാർ, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, ചെറുതുരുത്തി, പഴയന്നൂർ എന്നിവിടങ്ങളിലും മഹാശോഭായാത്ര അരങ്ങേറി.

കണ്ണനെ കാണാൻ ഭക്തസഹസ്രങ്ങൾ

ഗുരുവായൂർ: ക്ഷേത്രസന്നിധിയിൽ എവിടെ നോക്കിയാലും ഉണ്ണിക്കണ്ണന്മാരായിരുന്നു ഇന്നലെ. ഉടയാടകളും ഓടക്കുഴലും മയിൽപ്പീലിയുമണിഞ്ഞ് കുരുന്നുകൾ ക്ഷേത്രസന്നിധിയിലാകെ നിറഞ്ഞു.

കണ്ണന്‍റെ പിറന്നാൾ സുദിനമായ അഷ്ടമി രോഹിണി ആഘോഷത്തിന് കണ്ണനെ ഒരുനോക്കു കാണാൻ ഭക്ത സഹസ്രങ്ങൾ ഗുരുവായൂരിലേക്ക് ഒഴുകിയെത്തി. ദര്‍ശനത്തിന് പുലര്‍ച്ചെ മുതല്‍ നീണ്ട നിരയായിരുന്നു. ക്ഷേത്രത്തിനകത്തും പുറത്തും ജനം തിങ്ങിനിറഞ്ഞു. ശംഖ് ചക്ര പത്മ ഗദാധാരിയായി പുഞ്ചിരിതൂകി നിൽക്കുന്ന ഗുരുവായൂരപ്പന്‍റെ അലങ്കാരത്തിൽ കണ്ണൻ ഭക്തർക്ക് ദർശനസായുജ്യം നൽകി. ദർശനത്തിനു ശേഷമുള്ള ക്ഷേത്ര പ്രദക്ഷിണവും ശയന പ്രദക്ഷിണവും ഇന്നലെ അനുവദിച്ചില്ല. രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി ദർശനം നിയന്ത്രിച്ചത് സാധാരണ ഭക്തർക്ക് അനുഗ്രഹമായി.

ക്ഷേത്രത്തില്‍ കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്‍റെ സ്വര്‍ണക്കോലമേറ്റി. രാവിലെ തിരുവല്ല രാധാകൃഷ്ണന്‍റെ പഞ്ചാരിമേളം അകമ്പടിയായി. ഉച്ചകഴിഞ്ഞ് ചോറ്റാനിക്കര നന്ദപ്പൻ മാരാർ നയിച്ച പഞ്ചവാദ്യവും അകമ്പടിയായി. രാത്രി വിശേഷാൽ ഇടയ്ക്ക നാദസ്വരമേളത്തോടെ പ്രൗഢമായ വിളക്കെഴുന്നെള്ളിപ്പായിരുന്നു. കൊന്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റി.

സദ്യയിൽ പങ്കെടുത്ത് 40,000 ഭക്തർ

രാവിലെ ഒന്‍പതു മുതല്‍ അന്നലക്ഷ്മി ഹാളിലും, പുറത്ത് പന്തലിലും തെക്കേനടയിലെ ശ്രീഗുരുവായൂരപ്പന്‍ നടപ്പന്തലിലുമായി പിറന്നാള്‍ സദ്യതുടങ്ങി. രസകാളൻ, പുളിഞ്ചി, ഓലന്‍, അവിയൽ, ഉപ്പിലിട്ടത്, വറുത്തുപ്പേരി, പപ്പടം, പാല്‍പ്പായസം തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. 40000ത്തോളം പേര്‍ പിറന്നാള്‍ സദ്യയില്‍ പങ്കെടുത്തു.വൈകിട്ട് അഞ്ചുവരെ സദ്യ വിതരണംചെയ്തു.

അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടായ നെയ്യപ്പം അത്താഴപൂജയ്ക്ക് ഭഗവാന് നിവേദിച്ചു. 41000ത്തിലേറെ നെയ്യപ്പമാണ് തയാറാക്കിയത്. 10 ലക്ഷത്തിന്‍റെ പാല്‍പ്പായസവും തയാറാക്കി നിവേദിച്ചു. 13 കീഴ്ശാന്തി ഇല്ലങ്ങളിലെ 80ഓളം കീഴ്ശാന്തി നമ്പൂതിരിമാരാണ് കണ്ണന്‍റെ പിറന്നാള്‍ ഗംഭീരമാക്കാന്‍ പാല്‍പ്പായവും അപ്പവും തയാറാക്കുന്നതിനും മറ്റു ക്ഷേത്രജോലികള്‍ക്കുമായി പുലര്‍ച്ചെമുതല്‍ പ്രവര്‍ത്തിച്ചത്. തിടപ്പള്ളിയിലും വാതില്‍മാടത്തിലുമെല്ലാം അടുപ്പ് ഒരുക്കി നറുനെയ്യിലാണ് അപ്പം തയാറാക്കിയത്.

ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്‌മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാർ ഭക്തർക്കാവശ്യമായ ക്രമീകരണങ്ങൾഒരുക്കി.

ആവേശമായി ഗോപികാനൃത്തം

ഗുരുവായൂര്‍ നായര്‍ സമാജത്തിന്‍റെ ആഭിമുഖ്യത്തിലെ ആഘോഷപരിപാടികള്‍ മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍നിന്നാണ് തുടങ്ങിയത്. ദേവീദേവന്മാരുടെ തിടമ്പ് എഴുന്നള്ളിച്ച ജീവത എഴുന്നള്ളിപ്പ് മഹാദേവസന്നിധിയില്‍ ഒരുമണിക്കൂറോളം നിറഞ്ഞാടി. ഗുരുവായൂരില്‍ അഷ്ടമി രോഹിണി ദിവസം നായര്‍ സമാജത്തിന്‍റെ നേതൃത്വത്തിലെ ആഘോഷപരിപാടിയിലെ മുഖ്യ ഇനമാണ് ജീവത എഴുന്നള്ളത്തും ഗോപികാ നൃത്തവും. കൃഷ്‌ണനും ഗോപികമാരും കുചേലനും മനോഹരമായി ചുവടുവച്ച ഗോപികാനൃത്തം ആസ്വദിക്കുന്നതിന് മമ്മിയൂർ ക്ഷേത്രസന്നിധിയിൽ ആയിരങ്ങൾ തിങ്ങിക്കൂടി. കണ്ണൻ ഉറി അടിച്ചുടച്ചാണ് ഘോഷയാത്ര ആരംഭിച്ചത്.

നഗരവീഥികളില്‍ അലങ്കിച്ച് കെട്ടിതൂക്കിയ ഉറികള്‍ രാധാ,കൃഷ്ണ വേഷമണിഞ്ഞ കുട്ടികള്‍ നൃത്തച്ചുവടുകളോടെ അടിച്ചുടച്ചു. തുടര്‍ന്ന് വാശിയേറിയ ഉറിയടിയും ഉണ്ടായി.
അപ്പം, അവിൽ തുടങ്ങിയവയാണ് ഉറികളില്‍ നിറച്ചിരുന്നത്. ഘോഷയാത്രയിലുടനീളം ഭക്തര്‍ക്ക് അപ്പം വിതരണം ചെയ്തു. ഘോഷയാത്ര ഗുരുവായൂരപ്പ സന്നിധിയിലെത്തി തിരിച്ച് മമ്മിയൂരിൽ സമാപിച്ചു.

പെരുന്തട്ട ശിവകൃഷ്ണ ഭക്ത സേവാസംഘത്തിന്‍റെ ഘോഷയാത്ര പെരുന്തട്ടക്ഷേത്ര സന്നിധിയിയില്‍നിന്നാണ് തുടങ്ങിയത്. ഉറിയടി, താലം, മേളം, ഗോപികാനൃത്തം എന്നിവ അണിനിരന്ന ഘോഷയാത്ര പടിഞ്ഞാറേ നടവഴി പെരുന്തട്ടയില്‍ സമാപിച്ചു. നെന്മിനി ബലരാമ ക്ഷേത്രത്തിൽനിന്നുള്ള ഘോഷയാത്ര ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ എത്തി. തുടർന്ന് ദേവ സഹോദര സംഗമം നടന്നു.

Palakkad

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ്മുറികളിൽ

അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി.

അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്‍റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ.
കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്‌ടിക്കുകയെന്ന നിശബ്‌ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്‍റെ ആശംസകൾ, അഭിവാദ്യങ്ങൾ!

അധ്യാപക- വിദ്യാർഥി അകലം കുറയണം

ഇന്നത്തെ അധ്യാപക-വിദ്യാർഥി ബന്ധത്തിലെ പ്രധാന പ്രശ്നം അകലം മാത്രമല്ല, രണ്ടു തലമുറകൾ ജീവിക്കുന്ന ലോകങ്ങൾ തമ്മിലുള്ള വ്യത്യാസമാണ്. അധ്യാപകൻ വളർന്ന ലോകവും വിദ്യാർഥി വളരുന്ന ഡിജിറ്റൽ ലോകവും ഒരുപോലെയല്ല. അതുകൊണ്ട് പഴയകാല ബന്ധത്തിന്‍റെ മാതൃകകൾ മാത്രം ഉപയോഗിച്ച് ഇന്നത്തെ കുട്ടികളെ സമീപിക്കാൻ കഴിയില്ല. ഇന്ന് കുട്ടികൾക്ക് അധ്യാപകനിൽ നിന്ന് വിവരങ്ങൾ മാത്രം ആവശ്യമില്ല. ഒരു ക്ലിക്കിൽ അവർക്ക് വിവരങ്ങളുടെ മഹാസമുദ്രം ലഭ്യമാണ്. എന്നാൽ ആ വിവരങ്ങളിൽ നിന്ന് ശരി തെരഞ്ഞെടുത്ത്, അതിനെ ജീവിതജ്ഞാനമാക്കി മാറ്റാൻ സഹായിക്കുന്ന ഒരാളെയാണ് അവർക്ക് ആവശ്യം. അവിടെയാണ് അധ്യാപകന്‍റെ പ്രസക്തി.
അതുകൊണ്ട് അധ്യാപകൻ കുട്ടിയുടെ മുന്നിൽ നിൽക്കുന്ന ഒരാളായി മാത്രമല്ല, കുട്ടിയുടെ കൂടെ നടക്കുന്ന ഒരാളായി മാറണം. ചോദ്യങ്ങളെ ഭയപ്പെടാത്ത അധ്യാപകനും, അധ്യാപകനോട് ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെടാത്ത വിദ്യാർഥിയും ഉണ്ടാകുന്പോഴാണ് യഥാർഥ പഠനം സംഭവിക്കുന്നത്. അധ്യാപകന്‍റെ അധികാരം നഷ്ടപ്പെടേണ്ടതില്ല; പക്ഷേ അധികാരത്തിന്‍റെ ഭാഷയിൽ നിന്ന് സ്വാധീനത്തിന്‍റെ ഭാഷയിലേക്ക് അത് മാറണം. ഭയത്താൽ അനുസരിക്കുന്ന വിദ്യാർഥിയെക്കാൾ വിശ്വാസത്താൽ വഴികാട്ടിയെ സ്വീകരിക്കുന്ന വിദ്യാർഥിയാണ് നമുക്ക് വേണ്ടത്. അധ്യാപക-വിദ്യാർഥി ബന്ധത്തിന്‍റെ ഭാവി Teacher teaches, student listens എന്നതിലല്ല മറിച്ച് Teacher and student learn, question and grow together എന്ന പുതിയ സംസ്കാരത്തിലാണ്.

സിസ്റ്റർ ലിസ്യു മരിയ എസ്എബിഎസ്, പ്രിൻസിപ്പൽ, നിർമലമാത കോണ്‍വന്‍റ് സ്കൂൾ, മലന്പുഴ.

ലോകം കെട്ടിപ്പടുക്കുന്ന ക്ഷമ നഷ്ടപ്പെടുത്തരുത്

കളിക്കളങ്ങളിലെ ആരവങ്ങൾ നഷ്ടപ്പെട്ട് സ്ക്രീനിലെ വെളിച്ചത്തിൽ തളച്ചിടപ്പെടുകയാണ് ഇന്നത്തെ കൗമാരം. വായനയുടെ ലോകത്തേക്ക് കടക്കാനുള്ള ജാലകങ്ങൾ അടഞ്ഞ്, ചെറു വീഡിയോകളുടെ അനന്തമായ ഒഴുക്കിലാണ് അവരുടെ ശ്രദ്ധ.
കളിക്കളം പഠിപ്പിച്ചിരുന്ന തോൽവിയെ ഉൾക്കൊള്ളാനും ടീമായി ചേർന്ന് ജയിക്കാനുമുള്ള പാഠങ്ങൾ ഇന്ന് പാഠപുസ്തകത്തിലില്ല. ഒരു പുസ്തകം തുറന്ന്, ഒറ്റയ്ക്ക് ചിന്തിച്ച്, സ്വന്തം ഭാവന കൊണ്ട് ഒരു ലോകം കെട്ടിപ്പടുക്കുന്ന ക്ഷമ കൗമാരത്തിന് നഷ്ടമാകുന്നു.
എല്ലാം റെഡിമെയ്ഡായി കിട്ടുന്ന ഡിജിറ്റൽ ലോകത്ത് തെരഞ്ഞും അന്വേഷിച്ചും അറിയാനുള്ള ആകാംക്ഷ മങ്ങിപ്പോകുന്നു. കളിക്കളം നൽകിയിരുന്ന സൗഹൃദങ്ങളും വഴക്കുകളും ഇണക്കങ്ങളും ഇന്ന് കമന്‍റ് ബോക്സിലെ ഇമോജികളിൽ ഒതുങ്ങുന്നു.
വായന നൽകിയിരുന്ന ഭാഷയുടെ ആഴവും ചിന്തയുടെ വ്യക്തതയും ഇല്ലാതെ ആശയവിനിമയം പോലും ഉപരിപ്ലവമാകുന്നു. മാതാപിതാക്കളുടെ അമിതമായ മത്സരബുദ്ധിയും മാർക്കിനോടുള്ള ആർത്തിയും കുട്ടികളെ മുറിക്കുള്ളിൽ തളച്ചിടുന്നു. വെയിലത്ത് കളിക്കാത്തതുകൊണ്ട് ശരീരം തളരുന്നു, വായിക്കാത്തതുകൊണ്ട് മനസ്‌ ദരിദ്രമാകുന്നു. കൗമാരം എന്നത് ഫോണിൽ സ്ക്രോൾ ചെയ്തു തീർക്കേണ്ട ഒന്നല്ല, ജീവിച്ചു തീർക്കേണ്ട ഒരു അനുഭവമാണ്. ഒരു നല്ല പുസ്തകവും ഒരു നല്ല കളിക്കളവും ഒരു കുട്ടിക്ക് നൽകുന്ന ആത്മവിശ്വാസം മറ്റൊന്നിനും നൽകാനാവില്ല. അതുകൊണ്ടുതന്നെ കുട്ടികളെ വീണ്ടും മുറ്റത്തേക്കും ഗ്രന്ഥശാലകളിലേക്കും കൈപിടിച്ചു കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്.

സിസ്റ്റർ നിർമൽ, പ്രിൻസിപ്പൽ, കാണിക്കമാത സ്കൂൾ, പാലക്കാട്.

മൂല്യമുള്ള ബന്ധം, പുതിയ പ്രഭാതത്തിന്

സാങ്കേതികവിദ്യ കുടുംബബന്ധങ്ങളിലും അധ്യാപക വിദ്യാർഥി ബന്ധങ്ങളിലും മനുഷ്യബന്ധങ്ങളിലും വരുത്തിയ മാറ്റം നമ്മുടെ ഭാവനക്കും അറിവിനും ഒക്കെ അകലെ നിൽക്കുന്നു. അവിടെ നിന്ന് ചിന്തിക്കുന്പോൾ അധ്യാപക വിദ്യാർഥി ബന്ധവും പുനർവായനക്ക് വിധേയമാകേണ്ടിയിരിക്കുന്നു. അറിവ് ഗുരുവിന്‍റെ അവസാന വാക്കല്ല എന്ന യാഥാർഥ്യത്തിൽ നിന്ന് അധ്യാപക വിദ്യാർഥി ബന്ധം മാറ്റി എഴുതപ്പെട്ടു. ലഹരി, സാമൂഹിക ബന്ധത്തിലെ മൂല്യച്യുതി എന്നിവ സാഹചര്യം പിന്നേയും മോശമാക്കി. അതുകൊണ്ട് എല്ലാം നവീകരിക്കപ്പെടുന്ന പുതിയ പ്രഭാതത്തിനായി നമുക്ക് കാത്തിരിക്കാം.

യു.കെ. ലത, പ്രിൻസിപ്പൽ, ഗവ.മോയൻ മോഡൽ ഗേൾസ് എച്ച്എസ്എസ്, പാലക്കാട്.

അധ്യാപകർക്കു വീഴ്ചയുണ്ടാകരുത്

അധ്യാപകരും പൊതുസമൂഹത്തിന്‍റെ ഭാഗമായതിനാൽ സമൂഹത്തിലുണ്ടാകുന്ന മൂല്യച്യുതികളുടെ പ്രതിഫലനം ഈ രംഗത്തും ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. കച്ചവടമനോഭാവവും ധാർമികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള വിമുഖതയും രാഷ്ട്രീയ അതിപ്രസരവും ഇന്ന് വിദ്യാഭ്യാസരംഗത്തെ മലിനമാക്കിയിട്ടുണ്ട്. കുരുന്നുകളിലേക്ക് ധാർമികമൂല്യങ്ങൾ പകരേണ്ട അധ്യാപകർ തന്നെ മയക്കുമരുന്നുകളുടെ വിതരണ ചങ്ങലയിലെ കണ്ണികളായിരുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്. ഭാവിതലമുറയെ രൂപപ്പെടുത്തുന്നവരായതുകൊണ്ടുതന്നെ അധ്യാപകരിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്ന ധാർമിക നിലവാരം മറ്റാരേക്കാളും ഉയർന്നതാണ്. അവിടെയുണ്ടാകുന്ന ചെറിയൊരു വീഴ്ച പോലും കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ആഘാതം വലുതായിരിക്കും. എങ്കിലും ഒറ്റപ്പെട്ട ചില വ്യക്തികളുടെ തെറ്റായ പ്രവണതകളെ മുൻനിർത്തി അധ്യാപക സമൂഹത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ന്യായമല്ല. തങ്ങളുടെ കൈകളിലൂടെ കടന്നുപോകുന്ന വിദ്യാർഥികളെ ഉത്തരവാദിത്ത ബോധത്തോടെ നേർവഴിയ്ക്ക് നടത്തുന്ന അധ്യാപകരാണ് ഭൂരിഭാഗവും.
അറിവ് പകർന്നുനൽകുന്നതിനൊപ്പം സ്വന്തം ജീവിതം കൊണ്ട് മാതൃക നൽകാൻ കഴിയുന്പോഴേ അധ്യാപക ജീവിതം പൂർണതയിൽ എത്തുകയുള്ളൂ.

ഡോ. സോജൻ ജോസ്, അസോസിയേറ്റ് പ്രഫസർ, ഗവ. വിക്ടോറിയ കോളജ്, പാലക്കാട്.

സ്വന്തം നാട്, മറക്കരുതാത്ത ഉത്തരവാദിത്വം

വിദ്യാഭ്യാസരംഗത്ത് പുത്തൻ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാർഥികളും ചലനാത്മകമായിത്തീർന്നിരിക്കുന്നു. തങ്ങളുടെ ഭാവിയെകുറിച്ച് അവർ തന്നെ ചില കണക്കുകൂട്ടലുകൾ ചിട്ടപ്പെടുത്തുന്നു. അതിലൊന്നാണ് അമിതമായ വിദേശ പലായനം. എന്നാൽ നമ്മുടെ സ്വപ്നങ്ങൾക്ക് അതിരുകളില്ല. വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നത് തെറ്റല്ല. അത് കുട്ടികളുടെ സ്വപ്നങ്ങളുടെ ഭാഗമാണ്. എന്നാൽ വിജയത്തെ വിദേശരാജ്യങ്ങളുമായി മാത്രം ബന്ധപ്പെടുത്തുന്ന ചിന്ത എത്രമാത്രം ശരിയാണന്നുള്ളത് ചിന്താവഹമാണ്. നമ്മുടെ നാട്ടിലും അവസരങ്ങൾ സൃഷ്ടിക്കാനും അവ കണ്ടെത്താനും കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. വിദ്യാഭ്യാസം ഒരു ജോലി നേടാനുള്ള മാർഗം മാത്രമല്ല, സ്വന്തം സമൂഹത്തിന് എന്തെങ്കിലും നൽകാനുള്ള ശേഷിയും അതിലൂടെ വളർത്തണം. ലോകത്തിന്‍റെ ഏത് കോണിൽ എത്തിയാലും സ്വന്തം നാടിനോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വം മറക്കാത്ത തലമുറയെയാണ് നമുക്ക് വളർത്തേണ്ടത്.

കെ.കെ. രസ്ന, അധ്യാപിക, സെന്‍റ് ഡൊമിനിക് കോണ്‍വന്‍റ് സ്കൂൾ മണ്ണാർക്കാട്.

ലഹരിവിപത്തിനെ തിരിച്ചറിഞ്ഞു നേരിടണം

വിദ്യാർഥികൾക്കിടയിൽ അക്രമങ്ങൾ ചെയ്യാനുള്ള പ്രവണത മുൻകാലത്തേക്കാൾ വർധിച്ചിട്ടുണ്ട്. തീരെ നിസാര കാര്യങ്ങൾക്കായി നമ്മുടെ കുട്ടികൾ ചെയ്യുന്ന അതിക്രമങ്ങൾ അറിയുന്പോൾ വലിയ ദുഃഖം തോന്നുന്നു. അക്രമസ്വഭാവത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളിൽ ഒന്ന് ഗുരുതരമായ ലഹരി ഉപയോഗം തന്നെയാണ്. കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ളത്രയും ചെറിയ അളവിൽ ലഭിക്കുന്ന രാസവസ്തുക്കൾ മതി നമ്മുടെ യുവത്വത്തിന്‍റെ ഉൗർജത്തെ ലഹരിയുടെ തമോഗർത്തങ്ങളിലേക്ക് വലിച്ചടുപ്പിക്കാൻ. ലഹരിയുടെ ഉപയോഗം മാത്രമല്ല, അതിന്‍റെ വിപണനത്തെ ഒരു വരുമാനമാർഗമായി കാണുന്ന ഒരു പുതുതലമുറ ഉയർത്തുന്ന ഭീഷണിയും വളരെ വലുതാണ്. മൊബൈൽ ഫോണ്‍ അമിത ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളേക്കാൾ വലുതാണ് കുട്ടികളുടെ മനസിൽ അതുണ്ടാക്കുന്ന അനഭിലഷണീയമായ മാറ്റങ്ങൾ. സാമൂഹ്യ മാധ്യമങ്ങളിലേക്ക് തീരെചെറിയ പ്രായത്തിൽ തന്നെ പ്രവേശനം ലഭിക്കുകയും എന്നാൽ അതിന്‍റെ ഉചിതമായ ഉപയോഗം എങ്ങനെയായിരിക്കണം എന്നൊരു മാർഗരേഖ മുന്നിൽ ഇല്ലാതിരിക്കുന്നതും കുട്ടികളെ ദോഷകരമായി ബാധിക്കുന്നുണ്ട്.

പി. സന്തോഷ് കുമാർ, പ്രിൻസിപ്പൽ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൊറ്റശേരി.

അധ്യാപകർക്കും ആത്മപരിശോധന നല്ലതാണ്

സമൂഹത്തിന്‍റെ പോക്ക് നല്ല രീതിയിലല്ല എന്ന അഭിപ്രായം ഇന്ന് പൊതുമണ്ഡലത്തിൽ ധാരാളമായിട്ടുണ്ട്. എന്നാൽ സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കത്തക്കവിധം ഇതിന് മാതൃകയാവാൻ മുന്നിൽ നിൽക്കേണ്ട അധ്യാപക സമൂഹം ഇന്ന് പലതരത്തിൽ ക്രോസ് വിസ്താരം നേരിടുകയാണ്. ശാസ്ത്രം പഠിപ്പിക്കുന്നതിനപ്പുറം ശാസ്ത്രബോധത്തിലധിഷ്ഠിതമായ ജീവിതം പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന തരത്തിൽ പ്രാവർത്തികമാക്കി കാണിക്കുക എന്നത് ഏതൊരധ്യാപകനും സ്വാംശീകരിക്കേണ്ട ഒന്നാണ്. ചെയ്യുന്ന ഏതൊരു പ്രവൃത്തിയോടും നൂറ് ശതമാനവും സത്യസന്ധത പുലർത്തുക എന്നതും അനുകരണീയമാണ്. പണിയായുധങ്ങൾക്ക് മൂർച്ച പരിശോധിക്കാത്ത ഒരു വിഭാഗമായി ഇന്നത്തെ അധ്യാപക സമൂഹം മാറുന്നുണ്ടോ എന്നത് ആത്മപരിശോധന നടത്താൻ ഈ ഒരു ദിനം ഓരോ അധ്യാപകനും തയാറാകണം. വീട്ടിലും സ്കൂളിലും മാലിന്യ സംസ്കരണം മാതൃകാപരമായി ചെയ്യാൻ ഓരോ അധ്യാപകനും ശ്രമിച്ചാൽ ഇന്ന് കേരളം നേരിടുന്ന വലിയ ഒരു പ്രതിസന്ധി തരണം ചെയ്യാം. ഇത്തരത്തിൽ അധ്യാപകരിലൂടെ മാതൃകകൾ വളർന്നുവരുന്ന ഒരു കേരളം സ്വപ്നം കാണാൻ ഈ ദേശീയ അധ്യാപക ദിനം പ്രചോദനമാകട്ടെ എന്ന് പ്രത്യാശിക്കുകയാണ്.

സി. സനോജ്, പ്രധാനാധ്യാപകൻ, ഗവ.എൽപി സ്കൂൾ വെള്ളിനേഴി.

മൊബൈൽ സ്ക്രീനും ലഹരിയും വെല്ലുവിളി

ഇന്നത്തെ ക്ലാസ് മുറികളിലെ ഏറ്റവും വലിയ വെല്ലുവിളി പാഠപുസ്തകം അല്ല, മൊബൈൽ സ്ക്രീനും, ലഹരിയുമാണ്. കുട്ടികൾക്ക് റീൽസും ഗെയിമും ലൈക്കും ലോകമായപ്പോൾ ജീവിതം ബോറടിക്കുന്നതായി തോന്നിത്തുടങ്ങി. ആ ഒഴിവിലേക്കാണ് ലഹരി കൂൾ ആയി കയറിവരുന്നത്. ഞങ്ങൾ കാണുന്നത് ശ്രദ്ധ കിട്ടാത്ത ഏകാന്തതയ്ക്ക് പരിഹാരമായാണ് കുട്ടികൾ ഫോണിനും ലഹരിക്കും അടിമപ്പെടുന്നത് എന്നാണ്. ശിക്ഷ കൊണ്ട് ഇത് മാറില്ല. സ്നേഹവും സമയവും കൊണ്ട് മാത്രമേ മാറൂ. ഒരു പിരീഡ് പാഠം മാറ്റിവെച്ച് അവരുടെ കഥ കേൾക്കാനും ഗ്രൗണ്ടിലേക്ക് ഇറക്കാനും ഞങ്ങൾക്ക് കഴിയണം.വീട്ടിലും സ്കൂളിലും ‘സ്ക്രീൻ ടൈം’ കുറച്ച് ‘നമ്മുടെ ടൈം’ കൂട്ടണം. ലഹരിക്കെതിരേ പ്രസംഗിക്കുന്നതിന് മുന്നേ നമ്മൾ ആദ്യം ഫോണ്‍ താഴെ വച്ച് മാതൃകയാകണം. കുട്ടികൾ നമ്മൾ പറയുന്നത് കേൾക്കുന്നില്ല, നമ്മൾ ജീവിക്കുന്നത് കാണുകയാണ്. ഈ അധ്യാപക ദിനത്തിൽ ഒരു കൈപിടുത്തം കൊണ്ട് ഒരു ജീവിതമെങ്കിലും തിരികെ കൊണ്ടുവരുമെന്നതാണ് എന്‍റെ പ്രതിജ്ഞ.

സിസ്റ്റർ ലീമ റോസ്, പ്രിൻസിപ്പൽ, സെന്‍റ് തോമസ് സിഎച്ച്എസ്എസ് ഒലവക്കോട്.

അധ്യാപകർ ജീവിതത്തിന്‍റെ വഴികാട്ടി

ലഹരിയുടെ ഇരുട്ടിനെതിരെ വിദ്യാർഥിയുടെ മനസിൽ തെളിയിക്കേണ്ട ആദ്യത്തെ ദീപം ഭയത്തിന്‍റേതല്ല, അറിവിന്‍റേയും ആത്മബോധത്തിന്‍റേയുമാണ്. ഒരു അധ്യാപകന്‍റെ ദൗത്യം പാഠപുസ്തകത്തിന്‍റെ താളുകൾ പൂർത്തിയാക്കുന്നതിലല്ല; വഴിതെറ്റിപോകുന്ന ഒരു വിദ്യാർഥിയുടെ ജീവിതത്തിൽ ശരിയായ ദിശയുടെ അടയാളം പതിപ്പിക്കുന്നതിലാണ്.

ആർ. കാർത്തിക, സെന്‍റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ, പാലക്കാട്.

രക്ഷിതാക്കൾ ജാഗരൂകരാകണം

ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയ പല കുട്ടികൾക്കും ലഹരിവസ്തുക്കൾ കിട്ടുന്നത് സ്വന്തം വീട്ടിൽനിന്ന് തന്നെയാണ് എന്നതാണ് സത്യം. പലപ്പോഴും രക്ഷിതാക്കൾ ഉപയോഗിച്ചതിനു ശേഷം വീട്ടിൽവയ്ക്കുന്ന ലഹരിവസ്തുക്കൾ ഒരു രസത്തിന് ഉപയോഗിച്ച് നോക്കിയാണ് അവർ ലഹരിയുടെ ലോകത്തേക്ക് പിച്ചവയ്ക്കുന്നത്. ലഹരി മൂലം ശിഥിലമായ കുടുംബങ്ങളിൽനിന്ന് വരുന്ന ഇത്തരം കുട്ടികൾ മിക്കവാറും അക്രമവാസന ഉള്ളവരായും കാണപ്പെടുന്നുണ്ട്. പഴയതുപോലെ അവരെ പരിശോധിക്കാനോ അഥവാ ലഹരിവസ്തുക്കൾ കണ്ടെത്തിയാൽ തന്നെ ഒന്ന് ഉപദേശിക്കാനോ പോലും ഇന്ന് അധ്യാപകർക്ക് പേടിയാണ്. സോഷ്യൽ മീഡിയകൾ സത്യാവസ്ഥ അറിയാതെ അധ്യാപകരെ വിചാരണ ചെയ്യുന്ന സാഹചര്യങ്ങൾ ഉള്ളതുകൊണ്ട് സ്വന്തം ജീവിതത്തിന്‍റേയും ജോലിയുടേയും സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുക എന്നത് മാത്രമേ പല അധ്യാപകർക്കും ചെയ്യാൻ കഴിയുന്നുള്ളൂ എന്നത് ഇന്നത്തെ അധ്യാപക സമൂഹത്തിന്‍റെ ഗതികേടാണ്. അതിന് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമാണ്.

റെമിയ പി.ദാസ്, അധ്യാപിക, സെന്‍റ് പീറ്റേഴ്സ് സിഎച്ച്എസ് കൂക്കംപാളയം.

അധ്യാപകർക്കൊപ്പം രക്ഷിതാക്കളും കണ്ണിചേരണം

വിദ്യാഭ്യാസം കേവലം അറിവു നേടലിനപ്പുറം അതിജീവനത്തിനു കൂടിയുള്ള പരിശീലനമാകണം. സമഗ്ര വിദ്യാഭ്യാസം ഒരു സാധ്യതയല്ല , അത് ഇന്നിന്‍റെ അനിവാര്യതയാണ്. പരിശീലനം അനസ്യൂതം തുടരുന്ന, തുടരേണ്ട ഒരു പ്രക്രിയയാണ്. ജീവിതത്തെ അറിയുവാനും സ്വപ്നം കാണാനും സഹവസിക്കുവാനും മൂല്യങ്ങളുടെ ശേഖരങ്ങളെ ഖനനം ചെയ്യുവാനും നാം കുട്ടികൾക്ക് തുടർച്ചയായ അവസരവും ധൈര്യവും നല്കുന്പോൾ മാറ്റം സാധ്യമാകും. ഇതിന് അധ്യാപകർക്കൊപ്പം രക്ഷിതാക്കളും കണ്ണിചേരേണ്ടതുണ്ട്.
ലഹരി അല്ല പ്രശ്നം ജീവിതത്തെത്തന്നെ ലഹരിയാക്കാൻ സാധിക്കാതെ പോകുന്നതാണ്. പഠനവും കലാ കായിക വിനോദങ്ങളും ആധുനിക പരിശീലനരീതികളും ഒരുമിച്ചുള്ള സഞ്ചാരവും സൗഹൃദവും ജീവിതത്തെ പ്രകാശത്തോടെ കാണുവാൻ പ്രചോദനമാകണം. രാജ്യത്തെ പുതിയ വിദ്യാഭ്യാസനയത്തിന്‍റെ കാതൽ തന്നെ സമഗ്രതയിൽ ഉൗന്നിയുള്ളതാണ്.

ശശികുമാർ, ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക്സ് കോണ്‍വന്‍റ് ഇംഗ്ലിഷ് മീഡിയം സ്കൂൾ കായികപരിശീലകൻ, ദേശിയ ഫുട്ബോൾ മാച്ച് കമ്മീഷണർ.

സൈബറിടത്തിനപ്പുറവും വിശാലമായ ലോകം

നൂതന സാങ്കേതികവിദ്യയുടെ വിപ്ലവാത്മകമായ വളർച്ച പുതുതലമുറയുടെ ജീവിതരീതികളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ മതിമറന്നിരിക്കുന്പോൾ കൗമാരക്കാരായ കുട്ടികൾ നഷ്ടപ്പെടുത്തുന്നത് കൂട്ടുകൂടി കളിക്കാനുള്ള സുവർണാവസരങ്ങളാണ്. അതിവിശാലമായ സൈബർ ഇടങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ് ഒടുവിൽ ശൂന്യമായ മനസുമായി കൂടെയുള്ളവരെ പോലും തിരിച്ചറിയാനാകാതെ ഏകാന്തതയിലേക്കും മാനസികസമ്മർദ്ദങ്ങളിലേക്കും ലഹരിവസ്തുക്കളിലേക്കും വഴുതിവീഴുന്ന കൗമാരക്കാർക്ക് കളിക്കളങ്ങളും വായനയുടെ ലോകവും അന്യമാകുന്നത് ഏറെ വേദനാജനകമാണ്. വായനയുടെ സ്വപ്നച്ചിറകിലേറി അതിരുകളില്ലാത്ത വിസ്മയ പ്രപഞ്ചത്തിൽ പറന്നുയരുന്പോൾ ലഭിക്കുന്ന ആനന്ദവും സംതൃപ്തിയും കുട്ടികൾ തിരിച്ചറിയണം. ഇന്‍റർനെറ്റിനെ അമിതമായി ആശ്രയിക്കുന്പോൾ യുക്തിപരമായി ചിന്തിക്കാനുള്ള കഴിവ് നഷ്ടമാകും. എന്നാൽ ഉത്തമഗ്രന്ഥങ്ങളുടെ വായന അറിവിന്‍റെ അനന്ത സാധ്യതകൾക്ക് വഴിതുറക്കും. കൂട്ടുകാരുമൊത്തു കളിക്കുന്പോൾ കിട്ടുന്ന മാനസികോല്ലാസവും നല്ല പുസ്തകങ്ങളുടെ വായനയിലൂടെ കരഗതമാകുന്ന വൈജ്ഞാനിക വളർച്ചയും വിദ്യാർഥികൾക്ക് സ്വന്തമാക്കാൻ കഴിയണം.

ജാസ്മിൻ സെബാസ്റ്റ്യൻ, അധ്യാപിക, മൗണ്ട് കാർമൽ ഹയർ സെക്കൻഡറി
സ്കൂൾ, ജെല്ലിപ്പാറ.

ചിന്താശേഷിയുള്ള കൗമാരം വിരിയണം

കളികൾ നമ്മുടെ ശരീരത്തിന് ആരോഗ്യം നൽകുന്നു. വായന അറിവും ചിന്താശേഷിയും നൽകുന്നു. ഡിജിറ്റൽ ലോകത്തിലെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ഒപ്പം കളികൾക്കും വായനയ്ക്കും സമയം കണ്ടെത്തുകയും ചെയ്താൽ ഉന്മേഷകരമായ ചിന്താശേഷിയുള്ള കൗമാരത്തെ കൂടുതൽ സന്തോഷവും സന്പന്നവുമാക്കാൻ കഴിയും. നാടിന്‍റെ വികസനത്തിന്‍റെ അടിത്തറയായി മാറുകയും ഇതിലൂടെ ചെയ്യാം.

എം. ദിവ്യ, അധ്യാപിക, മോഡൽ ഹൈസ്കൂൾ പേഴുംകര.

കളിയും വായനയും തിരിച്ചുപിടിക്കണം

കളിക്കളങ്ങളിൽ നിന്ന് കിതപ്പുകളും കുതിപ്പുകളും അകലുന്പോൾ അത് ഒരു തലമുറയുടെ സന്തോഷത്തെയും ആരോഗ്യത്തെയുമാണ് ഇല്ലാതാക്കുന്നത്. പുസ്തകങ്ങളിൽ നിന്ന് മുഖം തിരിക്കുന്ന കൗമാരം അറിവിന്‍റെ വെളിച്ചത്തിൽ നിന്ന് അജ്ഞതയുടെ ഇരുട്ടിലേക്ക് വഴിതെറ്റി കൂപ്പുകുത്തി വീഴുന്ന കാഴ്ചതന്നെ എത്ര അലോസരമാണ്. ഡിജിറ്റൽ വായനയുടെ കാലഘട്ടമാണെന്ന് എത്രയാവർത്തിച്ചാലും കളിസ്ഥലങ്ങളും പുസ്തകത്താളുകളും കീഴടക്കുന്ന മൊബൈൽ സ്ക്രീനുകൾ സൃഷ്ടിക്കുന്ന ഭീകര നിശബ്ദത ഭാവിക്ക് ഭീഷണി തന്നെയാണ്. കളിയിടങ്ങൾ ശാരീരികക്ഷമത വളർത്തുന്പോൾ വായന മനസിനേയും ചിന്തയേയും ഉത്തേജിപ്പിക്കുന്നു. കളിക്കാനും വായിക്കാനും സമയം കണ്ടെത്താത്ത കൗമാരം ജീവിതത്തിലെ വിലപ്പെട്ട അനുഭവപാഠങ്ങളെയാണ് നഷ്ടപ്പെടുത്തുന്നത്.വായനയില്ലാതെ മനവും ചലനമില്ലാതെ തനുവും കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് ഭംഗം സൃഷ്ടിക്കുകയാണ്. കൗമാരത്തെ സ്ക്രീനുകളിൽ നിന്ന് കളിയിടങ്ങളിലേക്കും പുസ്തകങ്ങളിലേക്കും തിരികെ കൊണ്ടുവരേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്. അതിന് ദീപശിഖയേന്തേണ്ടത് തീർച്ചയായും അധ്യാപകർ തന്നെയാണ്. ഒപ്പം മാതാപിതാക്കളും. കളിയും വായനയും തിരിച്ചുപിടിക്കുന്നതിലൂടെ മാത്രമേ ആരോഗ്യവും അറിവും മൂല്യബോധവുമുള്ള ഒരു തലമുറയെ വളർത്താനാകൂ. ഈ അധ്യാപക ദിനത്തിൽ ക്രിയാത്മക തലമുറയെ വാർത്തെടുക്കാനുള്ള യജ്ഞത്തിൽ ചിന്തകളിലും പ്രവൃത്തിയിലും വെളിച്ചവുമായി അധ്യാപകർ പ്രതിബദ്ധരാകട്ടെ എന്ന് ആശംസിക്കുന്നു.

ഇ.ടി. ഷൈനി, ചരിത്രവിഭാഗം മേധാവി, മേഴ്സി കോളജ്, പാലക്കാട്.

ഊഷ്മളം, അധ്യാപക -വിദ്യാർഥി ബന്ധം

എക്കാലത്തും ഉൗഷ്മളമായ ബന്ധങ്ങളിൽ ഒന്നാണ് അധ്യാപക -വിദ്യാർഥി ബന്ധം. തലമുറകൾ മാറുന്നതിനനുസരിച്ച് രീതികളിലും ഇടപെടലുകളിലും മാറ്റം സംഭവിക്കുന്നു എന്നുമാത്രം. ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന ഗുരുവിൽനിന്ന് സുഹൃത്തും വഴികാട്ടിയുമായി മാറി അധ്യാപകൻ. പുതിയ തലമുറ അധ്യാപകനെ സമപ്രായക്കാരിൽ ഒരാളായി കാണാനാണ് ആഗ്രഹിക്കുന്നത്. അവരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും ഭാഷയും സംസാരവും എല്ലാം മനസിലാക്കുന്ന ഒരാളെ മാത്രം അംഗീകരിക്കുന്ന ഒരു സാഹചര്യമാണുള്ളത്. അതിരുകളില്ലാത്ത സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന പുതുതലമുറയോട് ചേർന്നുനിൽക്കാൻ കഴിയുക എന്നത് തന്നെയാണ് അധ്യാപക വിദ്യാർഥി ബന്ധത്തിലെ വെല്ലുവിളി.ടീച്ചറോടുള്ള ആരാധനയും ഇഷ്ടവും അവർ പഠിപ്പിക്കുന്ന വിഷയത്തെ കൂടുതൽ അറിയാനും മനസിലാക്കാനുള്ള സാഹചര്യമാക്കി വളർത്തിയെടുക്കുന്ന ഒരു വിഭാഗവും ക്ലാസ് മുറികളിൽ ഉണ്ട്. സ്നേഹത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി അവർ അധ്യാപകർക്കായി കാത്തുവയ്ക്കുന്നു. പൊതുഇടങ്ങളിൽ കണ്ടുമുട്ടുന്പോൾ കരുതലിന്‍റെ സ്പർശവുമായി ഓടിയെത്താനും ശ്രമിക്കുന്നു. കാലം മാറും പക്ഷേ ആ മാറ്റങ്ങൾക്കിടയിലും ചില ബന്ധങ്ങൾ കാലത്തെ അതിജീവിക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും ഇടയിൽ യഥാർഥ സ്നേഹവും ആദരവും രൂപപ്പെടുന്പോൾ പ്രായത്തിന്‍റേയും തലമുറയുടേയും വ്യത്യാസങ്ങൾ അപ്രസക്തമാവും.

ശ്രീല കെ. നായർ, എച്ച്എസ്എസ്ടി ജേർണലിസം, എൻഎസ്എസ് എച്ച്എസ്എസ് അകത്തേത്തറ.

ഓൺലൈനിൽ കുടുങ്ങി ഒറ്റപ്പെട്ടുപോകരുത്

ഡിജിറ്റൽ സ്ക്രീനുകളുടെ നീലവെളിച്ചത്തിൽ കൗമാരവും ബാല്യവും നഷ്ടപ്പെടുത്തുന്ന ഒരു തലമുറയെയാണ് നാം ഇന്ന് കാണുന്നത്. കളിക്കളങ്ങളും വായനാമുറികളും വിജനമാകുന്പോൾ അവിടെ നഷ്ടപ്പെടുന്നത് വെറുമൊരു വിനോദവും വായനയുമല്ല, ഒരു വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വവികാസമാണ്. കളിക്കളങ്ങൾ നഷ്ടമാകുന്പോൾ കായികവിനോദങ്ങളിലൂടെ ലഭിക്കുന്ന പരസ്പരസഹകരണം, കൂട്ടായ്മ, പരാജയങ്ങളെ അതിജീവിക്കാനുളള മനോധൈര്യം എന്നിവ കുട്ടികൾക്ക് നഷ്ടമാകുന്നു. ഇന്നത്തെ കൗമാരം ഓണ്‍ലൈൻ മൾട്ടിപ്ലെയർ ഗെയിമുകളുടെ ലോകത്താണ്. അവിടെ കുട്ടികൾ ആയിരക്കണക്കിന് ആളുകളുമായി ബന്ധിപ്പിക്കപ്പെടുന്പോൾ അവർ തികച്ചും ഒറ്റപ്പെട്ടവരാണ്. വായനയിൽ നിന്നുളള അകൽച്ച റീലുകളും ഷോർട്സുകളും നൽകുന്ന തൽക്ഷണ തൃപ്തിക്ക് അടിമപ്പെടുന്നതോടെ ഏകാഗ്രതയും ചിന്താശേഷിയും സർഗാത്മകതയും ഇല്ലാതാകുന്നു. ഇത് കുട്ടികളുടെ ഭാഷാപരിജ്ഞാനവും വിശകലനശേഷിയും തകർക്കുന്നു. വീടുകളിൽ നോണ്‍ സ്ക്രീൻ സോണുകൾ ഉണ്ടാക്കുകയും സ്കൂളുകളിൽ കായികവിനോദങ്ങൾ നിർബന്ധമാക്കുകയും രക്ഷിതാക്കൾ സ്വന്തം സ്ക്രീൻ സമയം കുറച്ച് മാതൃകയാവുകയും ചെയ്യണം. ഡിജിറ്റൽ സാങ്കേതികവിദ്യ കൂടി സമന്വയിപ്പിച്ചുള്ള വായനാമുറികളും സർഗാത്മക ചർച്ചകളും നടക്കുന്ന കൂട്ടായ്മകൾ പുനർജീവിപ്പിക്കുകവഴി ആരോഗ്യകരമായ പുതുതലമുറയെ നമുക്ക് സൃഷ്ടിക്കാം.

പി. ജിംസി മാറ്റി, എച്ച്എസ്ടി സോഷ്യൽ സയൻസ്, ബിഇഎം എച്ച്എസ്എസ് പാലക്കാട്.

കളിയും വായനയും അകറ്റിനിർത്തരുത്

ഇന്നത്തെ കൗമാരകാലം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. ഒരുകാലത്ത് സ്കൂൾ വിട്ടെത്തിയ കുട്ടികളുടെ സായാഹ്നങ്ങൾ കളിക്കളങ്ങളിലെ ചിരികളാലും ആവേശങ്ങളാലും നിറഞ്ഞിരുന്നു. അതുപോലെ ഒഴിവുസമയങ്ങളിൽ പുസ്തകങ്ങൾ വായിച്ചും കഥകളുടെയും അറിവിന്‍റെയും ലോകത്ത് സഞ്ചരിച്ചും അവർ സമയം ചെലവഴിച്ചിരുന്നു. എന്നാൽ ഇന്ന് മൊബൈൽ ഫോണുകളും വീഡിയോ ഗെയിമുകളും സാമൂഹികമാധ്യമങ്ങളും കൗമാരക്കാരുടെ ജീവിതത്തിന്‍റെ പ്രധാന ഭാഗങ്ങളായി മാറിയിരിക്കുന്നു. ഇതുമൂലം കളിക്കളങ്ങളിലേക്കുള്ള അവരുടെ ചുവടുകൾ കുറയുകയും പുസ്തകങ്ങളോടുള്ള താത്പര്യം മങ്ങുകയും ചെയ്യുന്നു. കളിക്കളങ്ങൾ ശരീരത്തിന് ആരോഗ്യം നൽകുന്നതോടൊപ്പം സൗഹൃദം, സഹകരണം, കായികമനോഭാവം, ആത്മവിശ്വാസം തുടങ്ങിയ ഗുണങ്ങളും വളർത്തുന്നു. വായനയാകട്ടെ അറിവ് വർധിപ്പിക്കുകയും ചിന്താശേഷിയും ഭാഷാപരമായ കഴിവുകളും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.കളിയും വായനയും ജീവിതത്തിൽ നിന്ന് അകന്നുപോകുന്പോൾ ശാരീരിക പ്രശ്നങ്ങൾ, ഏകാഗ്രതക്കുറവ്, സാമൂഹിക ഇടപെടലുകളുടെ കുറവ് തുടങ്ങിയ വെല്ലുവിളികൾ ഉണ്ടാകാം. കളിക്കളങ്ങളുടെയും പുസ്തകങ്ങളുടെയും ലോകം തിരിച്ചുപിടിക്കാൻ കഴിയുന്പ

Malappuram

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ് മുറികളിൽ

അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി.

അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും.
ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്‍റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ.

കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്‌ടിക്കുകയെന്ന നിശബ്‌ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്‍റെ ആശംസകൾ, അഭിവാദ്യങ്ങൾ!

ഉത്തരവാദിത്വം മാത്രമല്ല, മധുരമുള്ള ഒരു ദൗത്യമാണ്

തന്‍റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയും ഭാവിയിൽ ആരായിത്തീരണം എന്നതിനെക്കുറിച്ച് വ്യക്തമായ ബോധ്യവും ആഗ്രഹവും ഒരു അധ്യാപകനുണ്ടെങ്കിൽ അധ്യാപനം കൂടുതൽ എളുപ്പവും മനോഹരവും പ്രത്യാശാനിർഭരവുമാകും. വെല്ലുവിളികൾ നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തിൽ അധ്യാപകനാകുക എന്നത് കേവലം ഒരു ജോലി മാത്രമല്ല, കുട്ടികളുടെ ഭാവിയെക്കുറിച്ചും കുടുംബ ബന്ധങ്ങളെക്കുറിച്ചും സമൂഹത്തെയും രാജ്യത്തെയും കുറിച്ചുമുള്ള ആഴത്തിലുള്ള ഉത്തരവാദിത്വവും പ്രതിബദ്ധതയും കൂടിയാണ്.
ഈ ബോധ്യത്തോടെ, തന്‍റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയെയുംഅവരുടെ കഴിവുകളോ പരിമിതികളോ സാഹചര്യങ്ങളോ പശ്ചാത്തലമോ എന്തുതന്നെയായാലും പ്രത്യാശയോടെ കാണാനും അവരിലെ സാധ്യതകളെ തിരിച്ചറിഞ്ഞ് വളർത്തിയെടുക്കാനും എല്ലാ അധ്യാപകർക്കും കഴിയട്ടെ. അങ്ങനെ അധ്യാപനം ഒരു ഉത്തരവാദിത്വം മാത്രമല്ല മധുരമുള്ള ഒരു ദൗത്യമായി മാറട്ടെ.

സിസ്റ്റർ മേരിജ(പ്രിൻസിപ്പൽ ലിറ്റിൽ ഫ്ളവർ സ്കൂൾ, കരുവാരകുണ്ട് )

നന്മയുടെ ഉടലാർന്ന സാന്നിധ്യമായിരിക്കണം

തിന്മയുടെ ചുമലിലിരുന്ന് ഇരുട്ട് വെളിച്ചത്തെ ധ്യാനിക്കുന്ന ഈ അസുര കാലത്ത് നന്മയുടെ ഉടലാർന്ന സാന്നിധ്യമായിരിക്കണം ഓരോ അധ്യാപകനും. അധ്യാപകൻ മാനവികതയുടെ വാതിലുകളിലേക്ക് തന്‍റെ ശിഷ്യരെ നയിക്കുന്പോഴാണ് ഉണ്‍മയുടെ ദർശനിക സൗന്ദര്യം സമൂഹത്തിൽ ദൃശ്യമാകുന്നത്. നിരന്തരം സ്വയം നവീകരിക്കാൻ യത്നിക്കുന്ന ജിജ്ഞാസയുടെ നിഴലിൽ ആയിരിക്കണം ഓരോ അധ്യാപകനും രൂപപ്പെടേണ്ടത്. സൗരഭ്യം നിറഞ്ഞ പൂക്കളും പൂമരങ്ങളും നാട്ടിടവഴികളിൽ വെളിച്ചമേകുന്പോൾ അവയുടെ സൃഷ്ടിയെ ഓർത്ത് ഓരോ അധ്യാപകനും അഭിമാനിക്കാം. ഭയത്തിന്‍റെ കിടങ്ങുകൾക്കു മീതെ പ്രത്യാശയുടെ പാലങ്ങൾ പണിയുന്പോഴാണ് ഓരോ അധ്യാപകനും തന്‍റെ നിയോഗം പൂർത്തീകരിക്കുന്നത്. മാതാ-പിതാ-ഗുരു-ദൈവം എന്ന നേരിലും നേരായ നേരിലേക്ക് നടന്നടുക്കുവാൻ ഓരോ അധ്യാപക ദിനങ്ങളും പ്രേരകമാകട്ടെ.

കെ.എ. ലാൽജി ‌(പ്രധാനാധ്യാപകൻ, എയുപിഎസ് വഴിക്കടവ്)

സ്വഭാവ രൂപീകരണത്തിലും അധ്യാപകര്‍ ശ്രദ്ധിക്കണം

പ്രപഞ്ചത്തിലെ ഏതൊരു അറിവും സ്വന്തം വിരൽത്തുന്പിൽ ലഭ്യമാകുന്ന ഈ അത്യാധുനികയുഗത്തിലും അധ്യാപകർക്ക് വിദ്യാർഥികളുടെ ഇടയിൽ വളരെ സ്വാധീനം ചെലുത്താൻ സാധിക്കും.
വിജ്ഞാനസന്പാദനത്തിന് പുറമെ മൂല്യാധിഷ്ഠിത സ്വഭാവരൂപീകരണത്തിലും ഊഷ്മളമായ ബന്ധങ്ങളിലും മികച്ച മാനസികാരോഗ്യത്തിലും ഒരു വ്യക്തിയെ വളർത്തിക്കൊണ്ട് വരുവാൻ നല്ലൊരു അധ്യാപകന് സാധിക്കും.

ടാജ് തോമസ് (പ്രധാനാധ്യാപിക, മണിമൂളി സികെഎൽപി സ്കൂൾ)

അധ്യാപനം ദൈവത്തിന്‍റെ വിളി

അധ്യാപനം അത് ദൈവത്തിന്‍റെ ഒരു പ്രത്യേകമായ വിളിയും ഉത്തരവാദിത്വവുമാണ്. വിളിക്ക് പ്രത്യുത്തരമേകുക, ഉത്തരവാദിത്വത്തോട് നീതി പുലർത്തുക - ഈ രണ്ടു കാര്യങ്ങളും സ്നേഹത്തിൽ ചാലിച്ച്, സ്വന്തം മക്കൾക്കെന്നപോലെ നൽകുന്പോൾ അവിടെ മൂല്യങ്ങൾ മൊട്ടിടുന്നു, നൻമയുടെ നറുമലരുകൾ വിടരുന്നു, അങ്ങനെ ഒരു പുതുയുഗം പിറവിയെടുക്കുന്നു. ചിന്തകൾ വിഷമയമാകാതെ ഹൃദയത്തിൽ തിന്മ കലരാതെ സൂക്ഷിക്കാൻ, നൽകാം സ്നേഹമെന്ന പാഠം. ‌‌

ബോബി ജോർജ് (ലിറ്റിൽ ഫ്ലവർ, ഇംഗ്ലീഷ് മീഡിയം സ്കൂൾ കരുവാരകുണ്ട്)

അറിവിന് ഒപ്പം മൂല്യങ്ങളും നൽകണം

പുതുയുഗത്തിലെ വെല്ലുവിളികളെ അതിജീവിക്കാൻ അറിവിനൊപ്പം വിവേകവും മാനുഷിക മൂല്യങ്ങളും കുട്ടികളിൽ വളർത്തേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്വമാണ്.
പുതിയ തലമുറയും അധ്യാപകരും മാതാപിതാക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതോടൊപ്പം സമൂഹത്തെയും കാലത്തെയും ഉത്തരവാദിത്വത്തോടെ സമീപിക്കാനുള്ള പൊതുബോധം കുട്ടികളിൽ രൂപപ്പെടുത്തുന്നതിലും അധ്യാപകർക്ക് നിർണായക പങ്കുണ്ട്.

ജോഷി കൂലിപ്പുര (ജിഎച്ച്എസ്എസ് എരഞ്ഞിമങ്ങാട്)

ശിഷ്യഗണത്തെ ഉത്തമ മനുഷ്യരാക്കുക

ശിഷ്യഗണത്തിന്‍റെ കഴിവുകളും പോരായ്മകളും തിരിച്ചറിഞ്ഞ് അവരെ ഉത്തമ മനുഷ്യരാക്കുക എന്ന ഉദാത്തമായ ധർമമാണ് ഗുരു ശ്രേഷ്ഠർക്ക് നിർവഹിക്കാനുള്ളത്. ശരികളിൽ നയിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്താനും ഗുരുവിന് സാധ്യമായിരുന്നു. ഇന്നലെകളിൽ സ്കൂളിൽനിന്ന് അടി കിട്ടിയാൽ വീട്ടിൽനിന്ന് അടി കിട്ടുന്ന ഒരു കാലം ഉണ്ടായിരുന്നു. കാലം മാറിയപ്പോൾ എന്‍റെ മക്കളെ തല്ലാൻ അവൻ ആരാ എന്ന് ചോദിക്കുന്ന കാലമായി. അതും മാറി, ഇന്ന് രണ്ടെണ്ണം കിട്ടിയാൽ നാലെണ്ണം തിരിച്ചു കൊടുക്കണമെന്ന് പറയുന്നവരുടെ കാലത്തിൽ എത്തിയിരിക്കുന്നു.ചുറ്റുപാടുകളിലെ അനുഭവങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും തിരിച്ചറിഞ്ഞ യാഥാർഥ്യങ്ങൾ മാത്രം. ക്ലാസിലേക്ക് വരുന്ന അധ്യാപകന്‍റെ മുൻപിൽ എഴുന്നേറ്റുനിന്നാദരിച്ച് കാണുന്പോൾ കൈ കൂപ്പി നമസ്കാരം പറഞ്ഞ ഇന്നലകൾ എവിടെയൊക്കെയോ കൈമോശം വന്നിട്ടില്ലേ എന്ന് ഞാൻ ആകുലപ്പെടുന്നു.

ടി.ജെ. റോബി (പ്രധാനാധ്യാപകൻ, സികെഎച്ച്എസ് മണിമൂളി, നിലന്പൂർ)

സമൂഹത്തെ വളർത്തുന്ന സോഷ്യൽ എൻജിനിയർ

വിജ്ഞാനത്തിന്‍റെ വെളിച്ചം വിതറി അറിവ് പകരുന്നതോടൊപ്പം പഠിതാക്കൾക്കും സമൂഹത്തിനും സ്നേഹത്തിന്‍റെയും ധാർമികതയുടെയും മാതൃകയാകണം അധ്യാപകൻ. ലോകത്ത് മറ്റെതൊരു തൊഴിലിനേക്കാളും മഹത്വവും ശ്രേഷ്ഠവുമായ ഒന്നാണ് അധ്യാപനം. സമൂഹത്തെ വളർത്തിയെടുക്കുന്ന സോഷ്യൽ എൻജിനിയറായ അധ്യാപകരെ പൊതുസമൂഹം ആദരിക്കുന്നതും സ്നേഹിക്കുന്നതും അതുകൊണ്ടുതന്നെയാണ്. വ്യക്തിയുടെ കഴിവുകളെ കണ്ടെത്തി മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെ മാത്രമേ ജീവിത വിജയവും സമൂഹ ഉയർച്ചയും സാധ്യമാകൂ.

നോബി ജോർജ് പ്രധാനാധ്യാപകൻ, (എൻഎഎഎം എഎൽപി സ്കൂൾതേൾപ്പാറ, നിലന്പൂർ.)

വിശ്വസ്തനായ സുഹൃത്താകണം

അറിവിന്‍റെ വെളിച്ചം പകരുന്നതിനൊപ്പം മൂല്യബോധമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാനുള്ള വലിയൊരു നിയോഗമാണ് അധ്യാപനം. കുട്ടികളിൽ അറിവിനോടൊപ്പം സ്വഭാവരൂപീകരണവും അവകാശങ്ങൾക്കൊപ്പം സ്വന്തം കടമകളെക്കുറിച്ചുള്ള ഉത്തമമായ ബോധ്യവും ലക്ഷ്യബോധ്യവും വളർത്താൻ നമുക്ക് സാധിക്കണം. ഒപ്പം കുടുംബത്തിലും സമൂഹത്തിലും നല്ലൊരു മകനോ മകളോ സ്നേഹമുള്ള സഹോദരനോ സഹോദരിയോ വിശ്വസ്തനായ സുഹൃത്തുമായി മാറാൻ അവരെ പ്രാപ്തരാക്കേണ്ടതും നമ്മുടെ കടമയാണ്. എഐയുടേയും സോഷ്യൽ മീഡിയയുടെയും കാലത്ത് ജീവിക്കുന്ന വിദ്യാർഥികളെ മനുഷ്യത്വവും പരസ്പര സ്നേഹവും കൈവിടാത്ത, മൂല്യബോധമുള്ള തലമുറയാക്കി മാറ്റാൻ വിദ്യാർഥികളുടെ നല്ല സുഹൃത്തും വഴികാട്ടിയും രക്ഷിതാവും ആയിത്തീരണം.

സുബിമോൾ ജോസഫ് (സെന്‍റ് തോമസ് എയുപി സ്കൂൾ, ഇടിവണ്ണ)

ജൻ സി യുഗത്തിൽ ‌അധ്യാപനം ലളിതമല്ല

ജൻ സി യുഗത്തിൽ അധ്യാപനവൃത്തി ഒരിക്കലും ലളിതമായ ഒരു ദൗത്യമല്ല. " മാതാപിതാ ഗുരു ദൈവം’ എന്ന ആപ്തവാക്യം ചൊല്ലിപ്പഠിച്ച ഒരു തലമുറയാണ് നമ്മൾ. എന്നാൽ, കാലം മാറിയതുപോലെ കുട്ടികളും അവരുടെ ചിന്തകളും ലോകവും മാറിക്കഴിഞ്ഞു.
ഒരു നല്ല അധ്യാപകൻ അറിവ് പകർന്നു നല്കുന്ന ഒരാൾ മാത്രമാകരുത്, കുട്ടികളുടെ മനസ് കേൾക്കാൻ കഴിയുന്ന ഒരു നല്ല സുഹൃത്തും വഴികാട്ടിയും ആയിരിക്കണം. തന്‍റെ സന്തോഷങ്ങളും ആശങ്കകളും സംശയങ്ങളും പ്രശ്നങ്ങളും അധ്യാപകനോട് തുറന്നു പറയാൻ കഴിയുന്നത്ര വിശ്വാസം ഓരോ കുട്ടിയുടെയും മനസിൽ വളർത്തിയെടുക്കാൻ അധ്യാപകർക്ക് കഴിയണം.

നിതാര ജോസ് (സെന്‍റ് മേരീസ് എച്ച്എസ്എസ് പരിയാപുരം)

ചേർത്തുപിടിക്കണം, മാറ്റമുണ്ടാകും

മുന്നിലിരിക്കുന്ന കുട്ടി തന്‍റേതല്ലെന്നു തോന്നുന്ന നിമിഷം അധ്യാപകൻ വിദ്യാലയത്തിന്‍റെ പടിയിറങ്ങണമെന്ന ഗുരു നിത്യചൈതന്യയതിയുടെ വാക്കുകൾ ഈ അധ്യാപക ദിനത്തിൽ ഒരിക്കൽകൂടി ഓർമിക്കുന്നു. അക്ഷരങ്ങൾക്കൊപ്പം ജീവിതമൂല്യങ്ങളുടെ മധുരംകൂടി കുട്ടികൾക്കു നൽകിയാൽ അധ്യാപകന് നിരാശപ്പെടേണ്ടിവരില്ല.
ഉയർന്ന ഉദ്യോഗസ്ഥരാക്കാൻ പ്രേരിപ്പിക്കുന്നതിനു മുൻപ് സഹജീവി സ്നേഹവും സാമൂഹികബോധവുമുള്ള മനുഷ്യരായി മാറാൻ കുട്ടികളെ നിരന്തരം ഓർമിപ്പിക്കണം. അങ്ങനെ ഓർമിപ്പിക്കാനുള്ള യോഗ്യതയും അധ്യാപക സമൂഹം സ്വന്തമാക്കണം.

മനോജ് വീട്ടുവേലിക്കുന്നേൽ, (സെന്‍റ് മേരീസ് എച്ച്എസ്എസ് പരിയാപുരം)

സ്ക്രീനുകളും ലഹരിയും കവരുന്നു

ലഹരിവസ്തുക്കളുടെ ഉപയോഗവും മൊബൈൽ ഫോണിനോടുള്ള അമിതമായ അടിമത്തവും കൗമാരത്തിന്‍റെ നിഷ്കളങ്കതയേയും സ്വപ്നങ്ങളെയും ഭാവിയെയും കവർന്നെടുക്കുന്ന രണ്ട് അപകടകരമായ വിപത്തുകളായി മാറിയിരിക്കുന്നു. വഴിതെറ്റുന്ന ഓരോ കൗമാരക്കാരന്‍റെയും പിന്നിൽ സ്നേഹത്തിനും ശ്രദ്ധയ്ക്കും അംഗീകാരത്തിനും മാർഗനിർദേശത്തിനുമുള്ള ഒരു നിശബ്ദമായ തേങ്ങലുണ്ടാകാം. അതുകൊണ്ട് പരിഹാരം ശിക്ഷയിൽ മാത്രം ഒതുങ്ങുന്നതല്ല; മാതാപിതാക്കളും അധ്യാപകരും മറ്റും കൈകോർത്തുള്ള കരുതലും ഇടപെടലുമാണ് ആവശ്യം.

സിബി ഫ്രാൻസിസ്, സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ്,തേഞ്ഞിപ്പലം

അതിജീവിക്കാൻ കരുത്ത് നൽകുക

ഡിജിറ്റൽ യുഗത്തിന്‍റെ അതിവേഗ മാറ്റങ്ങൾക്കിടയിൽ അറിവിന്‍റെ ഉറവിടങ്ങൾ വിരൽത്തുന്പിൽ ലഭ്യമാണെങ്കിലും വഴിതെറ്റാതെ ഒപ്പം നടക്കാൻ ഒരു ഗുരുവിന്‍റെ സാന്നിധ്യം അത്യാവശ്യമാണ്. ആധുനിക സാങ്കേതികവിദ്യ ക്ലാസ്മുറികളെ സ്മാർട്ടാക്കുന്പോഴും വിദ്യാർഥികളുടെ സ്പന്ദനമറിഞ്ഞ് അവരുടെ മനസ് തൊട്ടറിയാൻ സ്ക്രീനുകൾക്ക് ആകില്ലെന്നത് ഒരു യാഥാർഥ്യമാണ്. കരിയറിനും മത്സരങ്ങൾക്കും പിറകെ പായുന്ന ഇന്നത്തെ തലമുറയ്ക്ക് മുന്നിൽ തോറ്റുപോയാലും കൂടെയുണ്ട് എന്ന് ആശ്വസിപ്പിക്കാൻ ഒരു അധ്യാപകന്‍റെ സ്നേഹസ്പർശത്തിന് മാത്രമേ കഴിയൂ.

ബിജു ചെറിയാൻ (ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് എച്ച്എസ്എസ്, നിലന്പൂർ.)

സ്നേഹത്തിന്‍റെ വിത്ത് പാകാൻ കഴിയണം

കാലഘട്ടം മാറുന്നതിനനുസരിച്ച് അധ്യാപക-വിദ്യാർഥി ബന്ധത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ അത് കുട്ടികളുടെ പ്രശ്നമല്ല, നമ്മുടെ ചിന്താഗതികൂടി മാറേണ്ടതുണ്ട്.
അധ്യാപകരുടെ മുന്നിൽ നിശബ്ദരായി നിന്ന് അവരെ പേടിച്ച്, അവർ പറയുന്നതെല്ലാം അനുസരിക്കുന്ന പഴയ തലമുറയിലെ കുട്ടികളെയാണ് ഇപ്പോഴും അധ്യാപകർ സ്വപ്നം കാണുന്നത്.അത് നമ്മുടെ തെറ്റല്ലേ? സമൂഹം മാറുന്പോൾ നമ്മുടെ കുട്ടികളും മാറില്ലേ? അതുകൊണ്ട്, അവർക്കൊപ്പംനിന്ന് സ്നേഹത്തിന്‍റെ വിത്തുകൾ പാകാൻ നമുക്ക് കഴിഞ്ഞാൽ, നാം പ്രതീക്ഷിക്കുന്നതിനപ്പുറം അവരിൽ താനേ വന്നുചേരും.

പി. ഐശ്വര്യ (വിജയമാതാ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, പൊന്നാനി)

അധ്യാപകർ രക്ഷിതാക്കളായി മാറണം

കൊറോണക്ക് ശേഷം വിദ്യാർഥികൾ അധ്യാപകരിൽനിന്നും രക്ഷിതാക്കളിൽനിന്നും കൈവിട്ടുപോയി. ഡിജിറ്റൽ സംവിധാനങ്ങളും സോഷ്യൽ മീഡിയകളുമാണണ് വിദ്യാർഥികളെ നിയന്ത്രിക്കുന്നത്. സഹപാഠികളെപ്പോലും ശത്രുക്കളായി കാണുന്ന നിലപാടാണ് വിദ്യാർഥികളിലിപ്പോൾ കണ്ടുവരുന്നത്.
അധ്യാപക വിദ്യാർഥി ബന്ധം ഊഷ്മളമാകണമെങ്കിൽ അധ്യാപകർ രക്ഷിതാക്കളായി മാറണം, അവരുടെ സുഹൃത്തുക്കളായി സ്നേഹത്തോടെയുള്ള പെരുമാറ്റത്തോടെ ഇടപെടണം. അധ്യാപകർ വിദ്യാർഥികളായി മാറി മാനസികമായ സഹായങ്ങൾ അവർക്ക് നൽകണം.

ബിജു പോൾ (പ്രിൻസിപ്പൽ, നിർമല എച്ച്എസ്എസ്, എരുമമുണ്ട.)

അധ്യാപനം അധ്യാപനം ജോലി മാത്രമല്ല

അധ്യാപനം ഒരു ജോലി മാത്രമല്ല, ഒരു തലമുറയെ രൂപപ്പെടുത്താനുള്ള മഹത്തായ ഉത്തരവാദിത്വമാണ്. കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്നതിനോടൊപ്പം അവരുടെ സ്വഭാവവും മൂല്യബോധവും വ്യക്തിത്വവും രൂപപ്പെടുത്തുക എന്നതാണ് അധ്യാപകരുടെ പ്രധാന ദൗത്യം. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ഊഷ്മളമായ ബന്ധമാണ് പഠനത്തെ കൂടുതൽ അർഥവത്താക്കുന്നത്. എന്‍റെ അധ്യാപനജീവിതത്തിൽനിന്ന് ഞാൻ മനസ്‌സിലാക്കിയ ഒരു കാര്യമുണ്ട്  ഒരു അധ്യാപകൻ പഠിപ്പിക്കുന്ന പാഠങ്ങളേക്കാൾ കുട്ടികളുടെ മന‌സിൽ അവശേഷിക്കുന്നത് അധ്യാപകന്‍റെ സ്നേഹവും പെരുമാറ്റവും കരുതലുമാണ്.    

പി.കെ. ബിന്ദു (ഗുഡ് വിൽ ഇംഗ്ലീഷ് സ്കൂൾ, പൂക്കോട്ടുംപാടം.)

അധ്യാപനം വെല്ലുവിളി

പുതിയ കാലഘട്ടത്തിൽ അധ്യാപനം കടുത്ത വെല്ലുവിളിയാണെന്ന് പറയാറുണ്ട്. എന്നാൽ, വിദ്യാർഥികളുടെ നിലവാരത്തിലേക്ക് ഇറങ്ങിച്ചെല്ലുക എന്നതിന് പകരം കുട്ടികളുടെ നിലവാരത്തിലേക്ക് ഉയരുക എന്ന അർഥത്തിൽ കണ്ടാൽ അധ്യാപനം മികച്ചതാക്കാൻ സാധിക്കും.ആത്മാർഥതയും കുട്ടികളുടെ വളർച്ചയിൽ താത്പര്യവും ധാർമിക മൂല്യങ്ങൾ അവരിൽ സന്നിവേശിപ്പിക്കാനുള്ള അറിവും ആർജവും ഉണ്ടെങ്കിൽ തലമുറയെ മുന്നോട്ടു നയിക്കാൻ കഴിയും. സ്നേഹത്തിലൂടെ ആരെയും കീഴ്പ്പെടുത്താനാവും. അധ്യാപനത്തോളം സംതൃപ്തിയും സന്തോഷവും നൽകുന്ന മറ്റൊരു മേഖലയും ഇല്ല.

വി.എച്ച്. അൻവർ സാദത്ത് (പ്രധാനാധ്യാപകൻ, ഡിഎൻഒയുപിഎസ്, കരുവാരകുണ്ട്)

അധ്യാപകന്‍ അധ്യാപകന്‍ അറിവ് പകരുന്ന വ്യക്തി മാത്രമല്ല

അധ്യാപക വിദ്യാർഥി ബന്ധത്തിൽ ഇന്ന് അകലം അനുഭവപ്പെടുന്നുണ്ടെന്നത് യാഥാർഥ്യമാണ്. സാങ്കേതികവിദ്യയുടെ വളർച്ച, സാമൂഹിക മാറ്റങ്ങൾ, കുടുംബഘടനയിലെ മാറ്റങ്ങൾ, അധ്യാപകന്‍റെയും വിദ്യാർഥിയുടെയും വർധിച്ചുവരുന്ന മാനസിക സമ്മർദങ്ങൾ തുടങ്ങിയവ ഈ അകലത്തിന് കാരണമാകുന്നുണ്ട്. പൊതുസമൂഹത്തിലെ ജീർണതകൾ അധ്യാപകസമൂഹത്തിലേക്കും കടന്നുവരുന്നു എന്നത്തള്ളിക്കളയാനാവില്ല. അധ്യാപകൻ അറിവ് പകരുന്ന വ്യക്തി മാത്രമല്ല, വിദ്യാർഥിയുടെ വ്യക്തിത്വവും മൂല്യബോധവും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നയാൾ കൂടിയാണ്.        

 സന്തോഷ് കാരൂത്ത് (പ്രധാനാധ്യാപകൻ, എൻഎസ്എസ്, യുപി സ്കൂൾ ഉപ്പട)

മാറിയ കാലവും അധ്യാപനത്തിന്‍റെ ഉത്തരവാദിത്വവും

കാലത്തിനനുസരിച്ച് കുട്ടികളുടെ ചിന്തകളും പഠനരീതികളും മാറിക്കൊണ്ടിരിക്കുകയാണ്. അധ്യാപനത്തിലും കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണ്. പുതിയ സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി കുട്ടികളുടെ സർഗാത്മകതയും കഴിവുകളും വളർത്താൻ അധ്യാപകർക്ക് കഴിയണം. ഓരോ കുട്ടിയുടെയും അഭിരുചികളും മാനസികാവസ്ഥയും മനസിലാക്കിയുള്ള പഠന രീതികളാണ് ഇന്ന് പ്രധാനം. അക്കാദമിക മികവിനൊപ്പം അനുഭവങ്ങൾ പങ്കുവെച്ച് ഉയർന്ന മൂല്യങ്ങളും നല്ല സ്വഭാവവും കുട്ടികളിൽ പകർന്നു നൽകുക എന്നതുമാണ് ഒരു അധ്യാപകന്‍റെ ഉത്തരവാദിത്വം.

ഷിഹാബുദീൻ കാളികാവ്, (അൽഫുർഖാൻ ദഅവ അക്കാഡമി വണ്ടൂർ)

അധ്യാപകർ മാതൃകയാകണം

മാറുന്ന ലോകത്തിന്‍റെ വേഗത്തിനൊപ്പം മാറാൻ എന്നും ഗുരുക്കൻമാർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കാലത്തിനനുസരിച്ച് അധ്യാപനരീതികളിലും ചിന്തകളിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.അധ്യാപകന്‍റെ ചെറിയൊരു തെറ്റുപോലും കൂടുതൽ ബാധിക്കുന്നത് പുതിയ തലമുറയെ ആണ്.ഒരു ഗുരുവിന്‍റെ വാക്കുകളും പ്രവൃത്തികളും സമീപനങ്ങളും വിദ്യാർഥികളുടെ മന‌സിൽ ആഴത്തിൽ പതിയുന്നു. വിദ്യാർഥികളെ ഉപദേശിക്കുന്നതിനുമുന്പ് അതിന് മാതൃകയാകേണ്ടത് അധ്യാപകരാണ്. അധ്യാപകന്‍റെ ജീവിതം തന്നെയാണ് പലപ്പോഴും വിദ്യാർഥികൾക്കുള്ള ഏറ്റവും വലിയ പാഠപുസ്തകം.                  

അർജുൻ ബാലൻ (സേക്രഡ് ഹാർട്ട് സിഎംഐ പബ്ലിക് സ്കൂൾ, പെരിന്തൽമണ്ണ)

ആത്മവിശ്വാസത്തോടെ മുന്നേറാൻ പഠിപ്പിക്കണം

ഒരു അധ്യാപിക എന്ന നിലയിൽ, കുട്ടികളുടെ മന‌സിൽ അറിവിനേക്കാൾ ആഴത്തിൽ പതിയുന്നത് സ്നേഹവും സമീപനവുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു കുട്ടിയെ പഠിപ്പിക്കുക എന്നത് പാഠപുസ്തകത്തിലെ അറിവ് പകർന്നുനൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല അവന്‍റെ കഴിവുകളെ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നേറാൻ കൈപിടിച്ചുയർത്തുക കൂടിയാണ്. അധ്യാപകന്‍റെ വാക്ക് ഒരു കുട്ടിയെ തളർത്താനും അതേ വാക്ക് തന്നെ അവനെ ഉയരങ്ങളിലേക്ക് നയിക്കാനും കഴിയും. വർഷങ്ങൾക്കുശേഷവും ഒരു വിദ്യാർഥിയുടെ ഹൃദയത്തിൽ ന്ധഎന്‍റെ അധ്യാപകൻ എന്നെ വിശ്വസിച്ചിരുന്നു’ എന്ന ഓർമ അവശേഷിക്കുന്നുവെങ്കിൽ, അതാണ് ഒരു അധ്യാപകന്‍റെ ഏറ്റവും വലിയ അംഗീകാരം.

കെ.ഇ. ഷിംന (മേരി മാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ. പൂക്കോട്ടുംപാടം.)

വൈകാരികമായും പിന്തുണ നൽകണം

ഡിജിറ്റൽ സാങ്കേതിക വിദ്യ ലോകത്തെ വിരൽത്തുന്പിൽ നിർത്തുന്ന സമകാലിക ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത്. ഈ അധ്യാപക ദിനത്തിൽ നാം ഓരോരുത്തരും ഓർക്കേണ്ട പ്രധാന കാര്യങ്ങൾ. കേൾവിക്കാരാവുക, വിവരങ്ങൾ അടിച്ചേൽപ്പിക്കുന്നതിനു പകരം അവരുടെ സംശയങ്ങളും ചിന്തകളും തുറന്നുപറയാൻ അവസരം നൽകുക. ചോദ്യങ്ങൾ ചോദിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. മനസികാരോഗ്യത്തിന് മുൻഗണന നൽകുക. സാങ്കേതിക വിദ്യയുടെ അതിപ്രസരവും സോഷ്യൽ മീഡിയയും നൽകുന്ന മാനസിക സമ്മർദത്തിലൂടെയാണ് ഇന്നത്തെ തലമുറ കടന്നു പോകുന്നത്. വൈകാരികമായ പിന്തുണയും സഹാനുഭൂതിയും നല്കാൻ നമുക്ക് സാധിക്കണം

എം.എം. അബ്ദുറഹിമാൻ (ഹെഡ്മാസ്റ്റർ, ഗവ. മാനവേദൻ സ്കൂൾ, നിലന്പൂർ)

പുതുതലമുറയ്ക്കൊപ്പം വളരാം

വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ അതിവേഗം തിരുത്തിക്കുറിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇന്ന് അറിവ് വിരൽത്തുന്പിൽ ലഭ്യമാണ്. അതുകൊണ്ടുതന്നെ, കേവലം വിവരങ്ങൾ പകർന്നുനൽകുന്ന ഒരാളെന്ന നിലയിൽനിന്നു മാറി കുട്ടികളെ വഴിനടത്തുന്ന ഒരു വഴികാട്ടിയായി മാറാൻ അധ്യാപകർക്ക് സാധിക്കണം. കുട്ടികളിൽ വിമർശനാത്മക ചിന്തയും സർഗാത്മകതയും വളർത്തുന്ന രീതിയിലേക്ക് അധ്യാപനം മാറേണ്ടതുണ്ട്. നല്ലൊരു അധ്യാപകൻ എപ്പോഴും നല്ലൊരു വിദ്യാർഥി കൂടിയാണ്. പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് ചിന്തിക്കാനും മാറുന്ന ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടാനും പ്രാപ്തരാക്കണം. സ്വഭാവ ശുദ്ധിയും മാനവികതയുമാണ് യഥാർഥ വിദ്യാഭ്യാസമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം.

സുരേഷ് കണിയാംപറന്പിൽ (നിലന്പൂർ ഗവ. മാനവേദൻ വൊക്കേഷണൽ എച്ച്എസ്എസ്)

Kozhikode

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ്മുറികളിൽ

അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി.
അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്‍റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ.
കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്‌ടിക്കുകയെന്ന നിശബ്‌ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്‍റെ ആശംസകൾ, അഭിവാദ്യങ്ങൾ!

അധ്യാപകർ കുട്ടികളുടെ
സുഹൃത്താവണം
ഒരു അധ്യാപിക എന്ന നിലയില്‍ ഓരോ ദിവസവും ക്ലാസ് മുറിയില്‍ കാണുന്ന കാഴ്ചകള്‍ എനിക്ക് ഓരോ പുതിയ അനുഭവങ്ങളാണ്. കുട്ടികളുടെ കുറുമ്പുകളും ചിരികളും വിജയങ്ങളും പരാജയങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളുമെല്ലാം എന്‍റെ അധ്യാപക ജീവിതത്തിന്‍റെ ഭാഗമാണ്.
ഇന്നത്തെ കാലത്ത് ആധുനിക സാങ്കേതികവിദ്യയും പുതിയ പഠനരീതികളും കുട്ടികളുടെ പഠനത്തെ കൂടുതല്‍ എളുപ്പവും രസകരവുമാക്കിയിരിക്കുന്നു. ഹൈടെക് ക്ലാസ് മുറികളും ഡിജിറ്റല്‍ ബോര്‍ഡുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സുമെല്ലാം കുട്ടികള്‍ക്ക് പുതിയ അറിവിന്‍റെ വാതിലുകള്‍ തുറക്കുന്നു. എന്നാല്‍ ഒരു കുട്ടിയുടെ മനസിലേക്ക് എത്തിച്ചേരാന്‍ സാങ്കേതികവിദ്യകള്‍ക്കപ്പുറം സ്‌നേഹവും കരുതലും കേള്‍ക്കാനുള്ള മനസും ആവശ്യമാണ്.
ഒരിക്കല്‍ ക്ലാസ് കഴിഞ്ഞപ്പോള്‍ പതിവുള്ള ചിരിയില്ലാതെ ഒരു കുട്ടി എന്‍റെ അരികില്‍ വന്നു നിന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് അവളുടെ മനസിലെ ഒരു ചെറിയ വിഷമം എന്നോട് പങ്കുവച്ചു. വലിയവര്‍ക്ക് ചെറിയതായി തോന്നിയ ആ വിഷമം അവളുടെ കുഞ്ഞുമനസില്‍ വലിയൊരു ഭാരമായിരുന്നു.
ഞാന്‍ ഉപദേശിക്കാതെ കുറച്ചുനേരം ഒരു നല്ല കൂട്ടുകാരിയെപ്പോലെ അവളുടെ വാക്കുകള്‍ കേട്ടിരുന്നു. അവള്‍ സംസാരിച്ചുതീര്‍ന്നപ്പോള്‍ മുഖത്ത് വീണ്ടും ചിരി വിരിഞ്ഞത് കണ്ടപ്പോള്‍, ഒരു കുട്ടിയുടെ മനസിലെ ഭാരമൊന്ന് കുറയ്ക്കാന്‍ കഴിയുന്നത് അധ്യാപകന്‍റെ വലിയൊരു വിജയമാണെന്ന് ഞാന്‍ മനസിലാക്കി. കുട്ടികള്‍ക്ക് വിശ്വസിച്ച് മനസുതുറക്കാവുന്ന ഒരു നല്ല സുഹൃത്താവണം അധ്യാപകര്‍. ചിലപ്പോള്‍ ഒരു നല്ല വാക്കിന് ഒരു കുട്ടിയുടെ ദിവസം തന്നെ മാറ്റാന്‍ കഴിയും.

സിസ്റ്റര്‍ ജൂലി ഗ്രേസ് എസ്ഡി,
സാവിയോ എച്ച്എസ്എസ്, ദേവഗിരി,
കോഴിക്കോട്.

കുട്ടികളോടൊത്ത്
സഞ്ചരിക്കണം
കുട്ടികളെ പഠിക്കാന്‍ സഹായിക്കുക, കുട്ടികളുടെ സ്വഭാവം രൂപവത്കരിക്കുക എന്നതിലുപരി കുട്ടികളെ കേള്‍ക്കുന്ന, അറിയുന്ന, ഉള്‍ക്കൊള്ളുന്ന, സ്നേഹിക്കുന്ന, കാലത്തിനൊത്ത്അവരോടൊപ്പം സഞ്ചരിക്കുന്ന അധ്യാപകരെയാണ് മക്കള്‍ക്കെന്നും പ്രിയം.

 വി.എസ്. സുജയ,
എയുപിഎസ് ചാത്തമംഗലം

ഉത്തരവാദിത്വം ഏറുന്നു
‘മാതാ പിതാ ഗുരു ദൈവം' എന്നത് കുട്ടികളെയും ദൈവത്തെയും ബന്ധിപ്പിക്കുന്ന അതിരറ്റ പുണ്യമായ സ്ഥാനത്താണ് അധ്യാപകരെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
എന്നാല്‍ ആധുനിക കാലത്ത്, മാതാപിതാക്കള്‍ക്കു ശേഷമല്ലേ അധ്യാപകര്‍ വരുന്നത്, അപ്പോള്‍ അവരുടെ സ്ഥാനം ചെറുതല്ലേ? എന്ന് ചില കുട്ടികളെങ്കിലും സംശയം പ്രകടിപ്പിക്കാറുണ്ട്. കുട്ടികള്‍ യാഥാര്‍ഥ്യത്തിലല്ല ജീവിക്കുന്നത്. അവരിപ്പോള്‍ മിഥ്യയുടെ ലോകത്താണ്. ചുരുക്കിപറഞ്ഞാല്‍ അവര്‍ റീല്‍സിന്‍റെ ആകര്‍ഷണവലയത്തിലാണ്. ശരിയും തെറ്റും വേര്‍തിരിച്ചറിയാനുള്ള വിവേകം നല്‍കുന്നത് അധ്യാപകനാണ്. അധ്യാപകന്‍റെ അറിവിലൂടെ മാത്രമാണ് ഒരാള്‍ക്ക് ദൈവീകമായ സാത്വിക ഗുണങ്ങളിലേക്കും ജീവിത ലക്ഷ്യത്തിലേക്കും എത്തിച്ചേരാന്‍ സാധിക്കുന്നത്.
കെ.ടി. ഫാത്തിമ നുസ്‌റ,
ജിഎംഎച്ച്എസ്, രാരോത്ത്.

അധ്യാപകന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല
സാങ്കേതികത എത്ര പുതിയ ചരിത്രം നിര്‍മിച്ചാലും ഒരു അധ്യാപകന്‍റെ സാന്ത്വനത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാവില്ല എന്ന വെളിച്ചമാണ് ഇന്നും നമ്മുടെ പ്രതീക്ഷ.
സാങ്കേതിക വിസ്‌ഫോടനത്തിന്‍റെ കാലമാണിത്. നിമിഷനേരം കൊണ്ട് ലോകം നമ്മുടെ കൈവെള്ളയില്‍ എത്തുന്നു. പുതിയ ആശയങ്ങളും നൂതന സംവിധാനങ്ങളും നമ്മെ അതിശയിപ്പിക്കുന്നു. എന്നാല്‍ ചില ഘട്ടങ്ങളില്‍, സാമൂഹിക പരിസരങ്ങളില്‍ നമ്മുടെ വിദ്യാര്‍ഥികളുടെ ഇടപെടല്‍ കാണുമ്പോള്‍ ഞെട്ടിപ്പോകുന്നു. സാങ്കേതികത നല്‍കുന്ന അറിവിനൊപ്പം ജീവിതം നല്‍കുന്നില്ല എന്ന തിരിച്ചറിവാണത്. അവിടെയാണ് അധ്യാപകന്‍റെ പ്രസക്തി. അധ്യാപകന്‍റെ ഒരു ചെറിയ സാന്ത്വന വാക്കിനും ഒരു തലോടലിനും ഉപദേശത്തിനും വിദ്യാര്‍ഥിയുടെ ജീവിതത്തിന്‍റെ ഗതി തന്നെ മാറ്റിമറിക്കാന്‍ കഴിയും.
കെ.സി. ശിഹാബ് ,
ഐയുഎംഎല്‍പി സ്‌കൂള്‍, കന്നൂട്ടിപ്പാറ.

അധ്യാപകന്‍, മായാത്ത ഓര്‍മ
വിദ്യാഭ്യാസ പ്രക്രിയയില്‍ അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധത്തിന് ഏറെ ആഴമുള്ള സ്ഥാനമാണുള്ളത്. ഒരു പുസ്തകത്തിനും പകരം വയ്ക്കാനാകാത്ത ചില അറിവുകള്‍ ജീവിതം പഠിപ്പിക്കും. ആ ജീവിതപാഠങ്ങളിലേക്ക് ഒരു കുട്ടിയെ കൈപിടിച്ചുനടത്തുന്നത് പലപ്പോഴും അധ്യാപകനായിരിക്കും.ഒരു കുട്ടി ക്ലാസ് മുറിയിലേക്ക് കൊണ്ടുവരുന്നത് പുസ്തകങ്ങളും പഠനോപകരണങ്ങളും മാത്രമല്ല, അവന്‍റെ ചെറിയ സ്വപ്നങ്ങളും ആശങ്കകളും സംശയങ്ങളും പ്രതീക്ഷകളും കൂടിയാണ്.
ക്ലാസ് മുറികള്‍ മാറും. ജീവിതം പല വഴികളിലൂടെ സഞ്ചരിക്കും. പക്ഷേ, ഒരിക്കല്‍ നമ്മില്‍ വിശ്വാസം അര്‍പ്പിച്ച അധ്യാപകന്‍റെ മുഖവും വാക്കുകളും ഹൃദയത്തില്‍ മായാത്ത ഒരു ഓര്‍മയായി അവശേഷിക്കും.

ജാന്‍സി വര്‍ഗീസ്,
എംഇഎസ് ഫാത്തിമ റഹിം സെന്‍ട്രല്‍ സ്‌കൂള്‍,
കൈതപ്പൊയില്‍.

അധ്യാപകരുടെ പങ്ക് വിലപ്പെട്ടത്
സമൂഹം മാറുകയാണ്. സാങ്കേതിക വിദ്യയും തലമുറകളുടെ ചിന്തകളും മാറുകയാണ്. പക്ഷെ സ്‌നേഹവും കരുതലും മാതൃകയും ഒരിക്കലും അന്യമാവുന്നില്ല.
അതിനാല്‍ അറിവിനൊപ്പം നല്ല മനുഷ്യനെ രൂപപ്പെടുത്താന്‍ അധ്യാപകരുടെ പങ്ക് വിലപ്പെട്ടതാണ്. അധ്യാപകന്‍ പാഠപുസ്തകം പഠിപ്പിക്കുന്നയാള്‍ എന്നതില്‍നിന്ന് കുട്ടി തെറ്റുചെയ്യുമ്പോള്‍ തിരുത്തുന്നയാളും തളരുമ്പോള്‍ താങ്ങുന്നയാളും സ്വപ്നം കാണുമ്പോള്‍ പ്രോത്സാഹിപ്പിക്കുന്നയാളും വിജയിക്കുമ്പോള്‍ കൈയ്യടിക്കുന്നയാളുമാണ്. വികാരങ്ങളെ തിരിച്ചറിയാനും നിയന്ത്രിക്കാനും ബഹുമാനിക്കാനും കുട്ടിയെ പ്രാപ്തരാക്കേണ്ടത് അധ്യാപകരുടെ ചുമതലയാണ്.
എം.അപര്‍ണ
ജിഎംയുപി സ്‌കൂള്‍, പള്ളിപ്പുറം
ചാലക്കര, തച്ചംപൊയില്‍.

പരസ്പര ബഹുമാനവും
വിശ്വാസവും വേണം
അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം പുസ്തകങ്ങളിലെ അറിവിനേക്കാള്‍ വലുതാണ്. ഒരു നല്ല അധ്യാപകന്‍ വിദ്യാര്‍ഥിയുടെ കഴിവുകള്‍ തിരിച്ചറിയുകയും അവനെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.
അതുപോലെ, വിദ്യാര്‍ഥിയുടെ വിശ്വാസവും ബഹുമാനവും അധ്യാപകന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. സ്‌നേഹവും കരുതലും നിറഞ്ഞ ഒരു അധ്യാപക-വിദ്യാര്‍ഥി ബന്ധം ക്ലാസ് മുറിയെ ഒരു പഠനസ്ഥലം മാത്രമല്ല, വളര്‍ച്ചയുടെ ഇടമാക്കി മാറ്റുന്നു.

പി.ആര്‍. സൂര്യമോള്‍,
ടി.കെ. ട്രസ്റ്റ് പബ്‌ളിക് സ്‌കൂള്‍, ഈങ്ങാപ്പുഴ.

കളിക്കളവും വായനയും
നഷ്ടപ്പെടുന്ന കൗമാരം
സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കുന്ന കാലമാണ് കൗമാരം. എന്നാല്‍ ഇന്ന് ആ ചിറകുകള്‍ പലപ്പോഴും മൊബൈല്‍ സ്‌ക്രീനിന്‍റെ ചതുരക്കൂട്ടില്‍ കുടുങ്ങിപ്പോകുന്നു. സ്‌ക്രീനിലെ ലോകം നിങ്ങളെ പലതും കാണിക്കും. എന്നാല്‍ കളിയും വായനയും നിങ്ങളെ നിങ്ങളായി രൂപപ്പെടുത്തും.
ഇന്ന് നിങ്ങള്‍ വായിക്കുന്ന ഒരു നല്ല പുസ്തകം നാളെയുടെ ഒരു നല്ല ചിന്തയായി മാറും. ഇന്ന് നിങ്ങള്‍ കളിക്കുന്ന ഒരു കളി നാളെയുടെ ആത്മവിശ്വാസമായി മാറും. പ്രിയപ്പെട്ട കുട്ടികളേ, സാങ്കേതികവിദ്യയെ ഉപയോഗിക്കുക. അതിന്‍റെ അടിമകളാകരുത്. നിങ്ങളുടെ കൈകളില്‍ ഒരു പുസ്തകവും ഒരു കളിപ്പന്തും കൂടിയുണ്ടാകട്ടെ.

ഡെല്ല ഡേവിസ്,
ഹെഡ്മിസ്ട്രസ്, എഎല്‍പിഎസ്, വെഴുപ്പുര്‍‍,
താമരശേരി.

വായിക്കാനും കളിക്കാനും
അവസരമൊരുക്കണം
ഇന്നത്തെ കൗമാരക്കാര്‍ കളിക്കളങ്ങളില്‍ നിന്ന് അകന്ന് മൊബൈല്‍ ഫോണിന്‍റെയും ഡിജിറ്റല്‍ ലോകത്തിന്‍റെയും പിന്നാലെ പോകുന്നത് ആശങ്കാജനകമാണ്.
കളി കുട്ടികളുടെ ശരീരത്തെ മാത്രമല്ല, മനസിനെയും ശക്തിപ്പെടുത്തുന്ന ഒരു പ്രധാന ഘടകമാണ്.
ഒരു അധ്യാപകനെന്ന നിലയില്‍, കുട്ടികള്‍ക്ക് പാഠപുസ്തക അറിവിനൊപ്പം കളിക്കാനും വായിക്കാനും ആവശ്യമായ സമയം ലഭിക്കണം. വിദ്യാലയങ്ങളില്‍ കൂടുതല്‍ കളിസ്ഥലങ്ങളും വായനയ്ക്ക് അനുയോജ്യമായ അന്തരീക്ഷവും ഒരുക്കേണ്ടത് അനിവാര്യമാണ്.രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ കുട്ടികളില്‍ വായനാശീലവും കായികതാല്‍പര്യവും വളര്‍ത്താന്‍ കഴിയും.

എന്‍.ആര്‍.അമ്പിളി,
ഗാഥ പബ്ലിക് സ്‌കൂള്‍, പൂനൂര്‍.

കുട്ടികളെ കേള്‍ക്കണം
അധ്യാപകന്‍ പാഠപുസ്തകത്തിലെ അറിവ് പകരുന്ന ഒരാള്‍ മാത്രമല്ല, ഒരു കുട്ടിയുടെ മനസിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന വ്യക്തിയാണ്. ഇന്നത്തെ തലമുറയ്ക്ക് ഉപദേശം നല്‍കുന്നതിലുപരി അവരെ കേള്‍ക്കുകയാണ് ആവശ്യം.
ഭയത്തില്‍ നിന്നുള്ള അനുസരണയല്ല, വിശ്വാസത്തില്‍ നിന്നുള്ള ബന്ധമാണ് ക്ലാസ് മുറിയില്‍ വളരേണ്ടത്. ഒരു കുട്ടി തന്‍റെ അധ്യാപകനെക്കുറിച്ച്, എന്നെ മനസിലാക്കുന്ന ഒരാളുണ്ട് എന്ന് ചിന്തിക്കുന്നിടത്താണ് യഥാര്‍ഥ വിദ്യാഭ്യാസം ആരംഭിക്കുന്നത്.ഡിജിറ്റല്‍ ലോകം ഉപയോഗിക്കുന്ന കുട്ടികളല്ല, ഡിജിറ്റല്‍ ലോകത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന കുട്ടികളാണ് നമുക്ക് വേണ്ടത്.

ഗീത മനോജ്,
മര്‍കസ് ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍.

ഇടപെടലാണ് പ്രധാനം
അധ്യാപക ജീവിതത്തിന്‍റെ 36 വര്‍ഷം പിന്നിടുമ്പോള്‍ ആകെ അറിയുന്നത് ഒരു അധ്യാപികന്‍റെ നിറം എന്നത് സ്‌നേഹം മാത്രമാണ് എന്നാണ്.
കുട്ടികള്‍ ശലഭങ്ങളാണ്. അവര്‍ നമ്മെ തേടിയെത്തും. ഉള്ളില്‍ അല്‍പ്പം തേന്‍ മധുരം കരുതി വയ്ക്കണം എന്നുമാത്രം. എങ്കില്‍ നമ്മെ തേടിയെത്തുന്ന അവരുടെ ജീവിതം ചാരുതയുള്ളതായി തീരും. നാം വിതച്ച സ്‌നേഹം മറ്റൊരു ഭാവത്തില്‍ നമ്മെ തേടിയെത്തും. അധ്യാപകര്‍ എത്ര കുലീനമായി കുട്ടികളില്‍ ഇടപെടുന്നു എന്നതാണ് പ്രധാനം. എന്നും മാതൃക മുടന്തന്‍ കുഞ്ഞാടിനെ തോളിലേറ്റിയ യേശുനാഥന്‍ തന്നെ.
സുനില ജോണ്‍ ഹെഡ്മിസ്ട്രസ്,
പ്രൊവിഡന്‍സ് എല്‍പി സ്‌കൂള്‍,
കോഴിക്കോട്

കുട്ടികളെ തിരിച്ചുകൊണ്ടുവരണം
കുട്ടികളുടെ കൈകളില്‍ പുസ്തകങ്ങള്‍ക്കു പകരം മൊബൈലും കളിസ്ഥലങ്ങള്‍ക്കു പകരം സ്‌ക്രീനും സൗഹൃദങ്ങള്‍ക്കു പകരം ഓണ്‍ലൈന്‍ ലോകവും നിറയുന്ന കാലമാണിത്. ലഹരി ഉപയോഗവും മൊബൈല്‍ അഡിക്ഷനും കുട്ടികളിലെ അക്രമവാസനയും വെറും കുട്ടികളുടെ പ്രശ്‌നങ്ങളായി കാണാന്‍ കഴിയില്ല. ഇത് കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ഉത്തരവാദിത്വമാണ്.
കുട്ടികളെ കുറ്റപ്പെടുത്തുന്നതിനു പകരം അവരെ കേള്‍ക്കണം.നമ്മുടെ പ്രതികരണം ശിക്ഷയല്ല, സ്‌നേഹവും കരുതലും ശരിയായ മാര്‍ഗനിര്‍ദേശവുമാകട്ടെ.

കെ.ഒ.അബ്ദുല്‍ മജീദ്,
പന്നൂര്‍ ഈസ്റ്റ് എഎംഎല്‍പി സ്‌കൂള്‍, കുറുന്താറ്റില്‍,
കിഴക്കോത്ത്.

മൂല്യം പകരാന്‍ അധ്യാപകനേ കഴിയൂ
ഒരുകാലത്ത് ഗുരു ശിഷ്യന് ദൈവമായിരുന്നു. ഇന്ന് പലപ്പോഴും വെറും ഒരു സിലബസ് തീര്‍ക്കുന്ന യന്ത്രമായി മാറുന്നു.
സ്മാര്‍ട്ട് ഫോണിന്‍റെ സ്‌ക്രീനില്‍ കുട്ടി ലോകം കാണുമ്പോള്‍, അധ്യാപകന്‍റെ ശബ്ദം അവന്‍ രണ്ടാമത്തെ ഓപ്ഷനായി കാണുന്നു എന്നതാണ് യാഥാര്‍ഥ്യം. എന്നിട്ടും, ഒരു കുട്ടി ജീവിതത്തില്‍ തളരുമ്പോള്‍ ആദ്യം ഓര്‍ക്കുന്ന പേരുകളില്‍ ഇപ്പോഴും ഒരു അധ്യാപകന്‍റെ പേരുണ്ടാകും.
അതാണ് ഈ ബന്ധത്തിന്‍റെ ഊഷ്മളത. ടെക്‌നോളജിക്ക് വിവരം നല്‍കാന്‍ കഴിയും പക്ഷേ ഒരു കുട്ടിക്ക് മനുഷ്യനായി വളരാന്‍ ആവശ്യമായ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ഒരു നല്ല അധ്യാപകനു മാത്രമേ കഴിയൂ.

മിനി സുരേഷ്,
ഐ ഗേറ്റ്, പൂനൂര്‍.

അധ്യാപനം: ഹൃദയങ്ങളില്‍
അവശേഷിക്കുന്ന വെളിച്ചം
അധ്യാപിക എന്ന നിലയില്‍ എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം വര്‍ഷങ്ങള്‍ക്കിപ്പുറവും വിദ്യാര്‍ഥികളുടെ ഹൃദയങ്ങളില്‍ ബാക്കിയായിത്തീരുന്ന സ്‌നേഹവും ആദരവുമാണ്.
അറിവ് പകര്‍ന്നുനല്‍കുക എന്നതിനപ്പുറം ഓരോ കുട്ടിയുടെയും ഉള്ളിലെ കഴിവുകളെ തിരിച്ചറിഞ്ഞ് അവരുടെ സ്വപ്നങ്ങള്‍ക്ക് ദിശയും ജീവിതത്തിന് മൂല്യബോധവും നല്‍കുക എന്നതാണ് അധ്യാപകധര്‍മമെന്ന് ഞാന്‍ വിശ്വസിക്കുന്നു.അതിനാല്‍ അധ്യാപകന്‍റെ സ്വഭാവവും സത്യസന്ധതയും തന്നെയാണ് ഏറ്റവും ശക്തമായ പാഠപുസ്തകം. നന്മയുടെ വെളിച്ചം ഒരു ജീവിതത്തില്‍നിന്ന് മറ്റൊരു ജീവിതത്തിലേക്ക് പകരുമ്പോഴാണ് അധ്യാപകവൃത്തിയുടെ മഹത്വം പ്രകീര്‍ത്തിക്കപ്പെടുന്നത്.

ഷെറിന്‍ മേരി ജോണ്‍.
സെന്‍റ് ആന്‍റണീസ് യുപി സ്‌കൂള്‍, കണ്ണോത്ത്.

സ്‌നേഹവും ബഹുമാനവും നിറഞ്ഞ ബന്ധം വേണം
അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം സ്‌നേഹവും ബഹുമാനവും വിശ്വാസവും നിറഞ്ഞതായിരിക്കണം ഒരു നല്ല അധ്യാപകന്‍ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്ന ഒരാള്‍ മാത്രമല്ല കുട്ടികളുടെ കഴിവുകളും താത്പര്യങ്ങളും തിരിച്ചറിഞ്ഞ് അവരെ ശരിയായ രീതിയിലേക്ക് നയിക്കുന്ന ഒരു വഴികാട്ടി കൂടിയാവണം. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകനോട് ഭയമില്ലാതെ സംസാരിക്കാനും സംശയങ്ങള്‍ ചോദിക്കാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും കഴിയണം.

ബി. സ്മിത,
വാദിഹുസ പബ്ളിക് സ്‌കൂള്‍, എളേറ്റില്‍,
വട്ടോളി

ഹൃദയത്തില്‍ നന്മ ചൊരിയണം
അധ്യാപക-വിദ്യാര്‍ഥി ബന്ധം അറിവ് പകര്‍ന്നു നല്‍കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല, അത് സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും പരസ്പര ബഹുമാനത്തിന്‍റെയും ബന്ധമാണ്.
ഇന്നത്തെ മാറിയ സാമൂഹിക സാഹചര്യത്തില്‍ ഈ ബന്ധത്തില്‍ ചില അകല്‍ച്ചകള്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഊഷ്മള ബന്ധങ്ങള്‍ ഇന്നും ധാരാളമുണ്ട്.കുട്ടികളുടെ കഴിവുകളെയും പരിമിതികളെയും മനസിലാക്കി അവരെ ചേര്‍ത്തുപിടിക്കുമ്പോഴാണ് യഥാര്‍ഥ അധ്യാപക-വിദ്യാര്‍ഥി ബന്ധം വളരുന്നത്. പരസ്പരം കേള്‍ക്കാനും മനസിലാക്കാനും കഴിയുന്ന ബന്ധമാണ് ഇന്നത്തെ വിദ്യാഭ്യാസരംഗത്തിന് ഏറ്റവും ആവശ്യം. അധ്യാപകന്‍റെ സ്നേഹവും വിദ്യാര്‍ഥിയുടെ വിശ്വാസവും ചേരുമ്പോള്‍ ക്ലാസ് മുറി അറിവിന്‍റെ ഇടം മാത്രമല്ല, നല്ല മനുഷ്യരെ രൂപപ്പെടുത്തുന്ന ഇടമായി മാറും.

സിസ്റ്റര്‍ വചന എസ്‌ഐസി,
സെന്‍റ് ജോര്‍ജ് ഹൈസ്‌കൂള്‍, വേളംകോട്.

അധ്യാപകന്‍ ശില്‍പിയാകണം
അധ്യാപകന്‍ അറിവ് പകര്‍ന്നു നല്‍കുന്ന ഒരാള്‍ മാത്രമല്ല, നാളെയുടെ സമൂഹത്തെ രൂപപ്പെടുത്തുന്ന ശില്‍പിയാണ്. ഒരു വിദ്യാര്‍ഥിയുടെ ചിന്തകളെയും സ്വഭാവത്തെയും മൂല്യബോധത്തെയും സ്വാധീനിക്കുന്നതിലൂടെ അധ്യാപകന്‍ സമൂഹത്തിന്‍റെ ഭാവിയെത്തന്നെയാണ് സ്വാധീനിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ അധ്യാപകന്‍റെ ഉത്തരവാദിത്വം കൂടുതല്‍ വിശാലമായിരിക്കുകയാണ്. നല്ല മാതൃകയിലൂടെ കുട്ടികളുടെ മനസില്‍ നല്ല ബോധ്യങ്ങള്‍ സൃഷ്ടിക്കണ്ടവനാണ് ഓരോ അധ്യാപകനും.
മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതില്‍ ഒരു അധ്യാപകന്‍റെ പങ്ക് വളരെ വലുതാണ്. മാനുഷിക ഗുണങ്ങളും ധാര്‍മികമൂല്യങ്ങളും കുട്ടികള്‍ക്കു പകര്‍ന്നു നല്‍കാന്‍ ഏറ്റവും അധികം സാധിക്കുന്നത് അധ്യാപകര്‍ക്കാണ്.

ഫാ. ബിബിന്‍ ജോസ്,
സെന്‍റ് മേരീസ് ഹൈസ്‌കൂള്‍, കൂടത്തായി

ആത്മപരിശോധന നടത്തണം
ഒരു അധ്യാപകനായി തട്ടകത്തിലിറങ്ങിയ നാള്‍ മുതല്‍ ഞാന്‍ നെഞ്ചിലേറ്റുന്നൊരു വിശ്വാസമുണ്ട്, പഠിപ്പിക്കുന്ന വിഷയത്തേക്കാള്‍ കുട്ടി ഓര്‍ത്തു വയ്ക്കുക അധ്യാപകന്‍റെ സ്‌നേഹവും പെരുമാറ്റവുമാണ്.
ക്ലാസ് മുറികളില്‍ നാം നല്‍കുന്ന അറിവിന്‍റെ ആഴമല്ല, പകരം അവരുടെ ജീവിതത്തെ നാം എങ്ങനെ തൊട്ടറിഞ്ഞു എന്നതാണ് ഒരു അധ്യാപകന്‍റെ യഥാര്‍ഥ ബാക്കിപത്രം. വര്‍ഷങ്ങള്‍ക്കു ശേഷവും വഴിയരുകില്‍ വച്ച് കണ്ട് 'സാര്‍...' എന്ന് വിളിച്ച് കുശലം ചോദിക്കുന്ന പഴയൊരു വിദ്യാര്‍ഥിയുടെ കണ്ണുകളിലെ തിളക്കത്തോളം പോന്ന മറ്റൊരു പുരസ്‌കാരവും ഈ ജീവിതത്തില്‍ എനിക്ക് ലഭിച്ചിട്ടില്ല. സമൂഹത്തിലെ ജീര്‍ണ്ണതകള്‍ അധ്യാപകസമൂഹത്തിലേക്കും പടരുന്നു എന്ന ആരോപണം കേള്‍ക്കുമ്പോള്‍ വേദന തോന്നാറുണ്ട്. ചുരുക്കം ചിലരുടെ തെറ്റായ പ്രവണതകള്‍ ഈ വിശുദ്ധ തൊഴിലിന്‍റെ മഹത്വത്തിന് മങ്ങലേല്‍പ്പിക്കുന്നു എന്നത് നഗ്‌നമായ സത്യമാണ്. എന്നാല്‍, എല്ലാ പ്രതിസന്ധികള്‍ക്കിടയിലും കുട്ടികളുടെ നല്ല ഭാവി മാത്രം സ്വപ്നം കാണുന്ന, സ്വന്തം ജീവിതം കൊണ്ട് മാതൃകയാകുന്ന ഒരുപാട് അധ്യാപകര്‍ ഇന്നും നമുക്കിടയിലുണ്ട്.

ലൂസി തോമസ്,
ഓക്‌സിലിയം നവജ്യോതി സ്‌കൂള്‍,
കുന്നമംഗലം

മഹത്തായ ഉത്തരവാദിത്വം
അധ്യാപനം ഒരു തൊഴില്‍ മാത്രമല്ല, തലമുറകളെ രൂപപ്പെടുത്തുന്ന മഹത്തായ ഉത്തരവാദിത്വമാണ്. കുട്ടികള്‍ക്ക് അറിവ് പകര്‍ന്നുനല്‍കുന്നതിനോടൊപ്പം നല്ല സ്വഭാവവും മൂല്യബോധവും ആരോഗ്യകരമായ ജീവിതശീലങ്ങളും വളര്‍ത്തുക എന്നതാണ് അധ്യാപകന്‍റെ പ്രധാന ദൗത്യം.
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലും മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളിലും അധ്യാപകന്‍റെ പ്രസക്തി ഒരിക്കലും കുറയുന്നില്ല.ഇന്നത്തെ കാലത്ത് അധ്യാപക-വിദ്യാര്‍ഥി ബന്ധത്തില്‍ ചില അകല്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, പരസ്പര ബഹുമാനത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമായ ഊഷ്മള ബന്ധങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.ഓരോ കുട്ടിയിലുമുള്ള അക്കാദമികവും കായികവുമായ കഴിവുകളെ തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന അധ്യാപകരാണ് നല്ലൊരു സമൂഹത്തിന്‍റെ യഥാര്‍ത്ഥ ശില്‍പികള്‍.

നോബിള്‍ കുര്യാക്കോസ്,
സെന്‍റ് ആന്‍റണീസ് ഹൈസ്‌കൂള്‍, കണ്ണോത്ത്.

നിശബ്ദ ശില്‍പികള്‍
അധ്യാപകര്‍ അറിവിന്‍റെ അക്ഷരങ്ങള്‍ പകരുന്നവര്‍ മാത്രമല്ല, ഒരു തലമുറയുടെ ചിന്തകള്‍ക്ക് ആകാശവും സ്വപ്നങ്ങള്‍ക്ക് ചിറകുകളും നല്‍കുന്ന നിശബ്ദ ശില്‍പികളാണ്.
ക്ലാസ് മുറിയില്‍ തെളിയുന്ന അധ്യാപകരുടെ ജ്ഞാനദീപം വിദ്യാര്‍ഥികളിലൂടെ നാളെത്തെ സമൂഹത്തിന്‍റെ വഴിത്താരകളിലാണ് പ്രകാശിക്കുന്നത്.അധ്യാപകരുടെ കൈകളില്‍ രൂപപ്പെടുന്നത് കേവലം വിദ്യാര്‍ഥികളല്ല, ഒരു സമൂഹത്തിന്‍റെ സ്വഭാവവും സംസ്‌കാരവും ഭാവിയുമാണ്.അധ്യാപകരുടെ ജീവിതത്തിന്‍റെ പൂര്‍ണത പഠിപ്പിച്ച പാഠങ്ങളുടെ എണ്ണത്തിലല്ല, മറിച്ച് അവര്‍ രൂപപ്പെടുത്തിയ മനുഷ്യരുടെ നന്മയിലാണ്. നല്ല ഒരു അധ്യാപകന്‍ എന്നും നല്ലൊരു വിദ്യാര്‍ഥി കൂടിയാണ്. ഒരു അധ്യാപകന്‍റെ വാക്കുകള്‍ മറന്നുപോയേക്കാം, എന്നാല്‍ അദ്ദേഹത്തിന്‍റെ സ്പര്‍ശം ജീവിതവഴികളില്‍ മായാത്ത അടയാളമായി അവശേഷിക്കും.

ഡിവിന്‍ തോമസ്
സാവിയോ എച്ച്എസ്എസ്,
ദേവഗിരി

അധ്യാപകന്‍ ജോലിക്കാരനായി മാറുന്നു
ഒരു നാടിന്‍റെ അച്ചുതണ്ട് ഒരു അധ്യാപകനായിരുന്ന ഒരു നല്ലകാലം നമുക്കിവിടെ ഉണ്ടായിരുന്നു. എല്ലാക്കാര്യങ്ങള്‍ക്കും ‘ ‘മാഷേ' എന്നു വിളിച്ച് ആര്‍ക്കും ആശ്രയിക്കാവുന്ന ഒരു പ്രതീക്ഷയായിരുന്നു അധ്യാപകന്‍. അറിവ് പകരുന്ന അധ്യാപകന്‍റെ സ്ഥാനത്ത് ഗൂഗിളും ചാറ്റ്ജിപിടിയും വ്യക്തമായ മേല്‍ക്കോയ്മ നേടുകയും അച്ചടക്കവും സ്‌നേഹവും പകര്‍ന്നു നല്‍കിയിരുന്ന അധ്യാപകനെ നിയമത്തിന്‍റെ കണ്ണിലൂടെ സംശയത്തിന്‍റെ നിഴലില്‍ ആക്കുകയും ചെയ്തപ്പോള്‍ അധ്യാപകന്‍ ഈ പുതിയ കാലത്ത് വെറും ജോലിക്കാരനായി മാറ്റപ്പെടുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. കാലത്തിന്‍റെ മാറ്റം അധ്യാപകരും ഉള്‍ക്കൊണ്ടു തുടങ്ങിയിരിക്കുന്നുവെന്നത് ഒരു സ്വാഭാവിക പരിണാമവുമാണ്.
സ്‌നേഹവും സഹാനുഭൂതിയും മനുഷ്യന്‍റെ ഉള്ളില്‍ ബാക്കിയുള്ളിടത്തോളം കാലമത്രെയും അധ്യാപകന്‍ അനിവാര്യത തന്നെയായിരിക്കും.

സോണിമോന്‍ സേവ്യര്‍
ജയ്റാണി എസ്എബിഎസ് പബ്ലിക് സ്‌കൂള്‍,
ബാലുശേരി

 

 

 

 

 

 

Wayanad

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ്മുറികളിൽ

അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി. അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്‍റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ.കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്‌ടിക്കുകയെന്ന നിശബ്‌ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്‍റെ ആശംസകൾ, അഭിവാദ്യങ്ങൾ!

അധ്യാപകനും കുട്ടിയും
തമ്മിലുള്ള ഹൃദയബന്ധമാണ് വിദ്യാഭ്യാസം

അധ്യാപനം ഒരു ജോലി മാത്രമല്ല, തലമുറകളെ രൂപപ്പെടുത്തുന്ന മഹത്തായ ഉത്തരവാദിത്തവുമാണ്. കാലചക്രം മുന്നോട്ടു നീങ്ങുമ്പോള്‍ അധ്യാപക, വിദ്യാര്‍ഥി ബന്ധങ്ങളില്‍ വിള്ളല്‍ പ്രവണത കൂടുന്നു. ഇതിന്‍റെ പ്രധാന കാരണങ്ങള്‍ പഠനം മാത്രം ലക്ഷ്യമാക്കുകയും പരസ്പരമുള്ള മനസിലാക്കലിനും കേള്‍വിക്കും സമയം കുറയുകയും ചെയ്തതാണ്. അമിതമായ പഠന ഭാരം, മത്സര ബോധം, രക്ഷിതാക്കളുടെ അമിത പ്രതീക്ഷകള്‍, അധ്യാപകരുടെ ജോലിഭാരം, കുട്ടികളുടെ മാറുന്ന മാനസികാവസ്ഥ ഇവയെല്ലാം ഈ അകലം വര്‍ധിപ്പിക്കുന്നു. കുട്ടികളെ കേള്‍ക്കുക, അവരുടെ വികാരങ്ങളെ മാനിക്കുക, അധ്യാപകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുക, പഠനത്തോടൊപ്പം സൗഹൃദപരമായ ഇടപെടലുകള്‍ക്ക് സമയം കണ്ടെത്തുക. അതുപോലെ ഓരോ അധ്യാപകനും കുട്ടിയില്‍ നിന്ന് വേണ്ടത് അനുസരണ മാത്രമല്ല പരസ്പര വിശ്വാസവും ബഹുമാനവും ആണ്. വിദ്യാഭ്യാസത്തിന്‍റെ ഹൃദയം പുസ്തകത്തില്‍ അല്ല, അധ്യാപകനും കുട്ടിയും തമ്മിലുള്ള ഹൃദയബന്ധത്തിലാണ്.

കെ.എസ്. രഞ്ജിത
(ചെറുകാട്ടൂര്‍ സെന്‍റ് ജോസഫ്‌സ് സ്‌കൂള്‍)

വിദേശപഠനത്തിനുശേഷം
നാട്ടിൽ തിരിച്ചെത്തി സംരംഭങ്ങൾ തുടങ്ങണം

ലോകത്തിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണവുമായ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്ത്യയിലേത്. വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ പാധാന്യം നല്‍കുന്ന നമ്മുടെ രാജ്യത്ത് ഇന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളില്‍ സിംഹഭാഗവും വിദേശ പഠനത്തില്‍ ആകൃഷ്ടരാണ്. വിദേശരാജ്യങ്ങളിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 18 ലക്ഷം കടന്നതായാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക്. ഇന്നത്തെ സമൂഹത്തിന്‍റെ ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് പ്രതിഭാ പലായനം അഥവാ ബ്രെയിന്‍ ഡ്രെയിന്‍. മെച്ചപ്പെട്ട വിദ്യാഭ്യാസം, ഉയര്‍ന്ന ജീവിതനിലവാരം, കൂടുതല്‍ തൊഴില്‍ സാധ്യതകള്‍, ആധുനിക പഠനസൗകര്യങ്ങള്‍, സാമ്പത്തിക സുരക്ഷ, ഗവേഷണ സൗകര്യങ്ങള്‍ എന്നിവയില്‍ ആകൃഷ്ടരായി സ്ഥിരമായോ ദീര്‍ഘകാലത്തേക്കോ മറ്റുരാജ്യങ്ങളില്‍ കുടിയേറുന്ന പ്രവണതയുടെ പിന്നാലെയാണ് നമ്മുടെ വിദ്യാര്‍ഥികള്‍. വര്‍ധിച്ചുവരുന്ന വിദേശപഠന-വിദേശ തൊഴില്‍ പ്രവണത നമ്മുടെ നാടിന്‍റെ തകര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും വഴിതെളിക്കും. മനുഷ്യവിഭവശേഷിയുടെ മികച്ച അവസരങ്ങള്‍ തേടിയുള്ള പലായനം രാജ്യത്തിന്‍റെ വരുമാനം വര്‍ധിപ്പിക്കുകയും അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം നേടാനും പുതിയ സംസ്‌കാരം, ഭാഷ, സ്വയം പര്യാപ്തത എന്നിവ കൈവരിക്കുവാനും സഹായിക്കും. വിദേശപഠനത്തിനുശേഷം തിരികേ വന്ന് സംരംഭങ്ങള്‍ തുടങ്ങുന്നതിനു ആകര്‍ഷകമായ അവസരങ്ങളും ഉയര്‍ന്ന സാമ്പത്തിക സുരക്ഷയും ലഭ്യമാക്കണം. എങ്കില്‍ വിദ്യാര്‍ഥികളുടെ പലായന പ്രവണതയ്ക്ക് ഒരളവോളം തടയിടാനും രാജ്യത്തെ വികസന പാതയിലേക്ക് നയിക്കാനും കഴിയും.

ജെ. റോസ
(വിവേകോദയം എല്‍പി സ്‌കൂള്‍, പുതുശേരിക്കടവ്)

അധ്യാപകരുടെയും കുട്ടികളുടെയും ഹൃദയങ്ങള്‍ തമ്മിലുള്ള ദൂരം കൂടി

കാലം മാറിയപ്പോള്‍ കവിത പൂത്തിരുന്ന ക്ലാസ് മുറികളും പൂക്കാതെയായി. ചുമരുകള്‍ക്കുള്ളില്‍ മനപൂര്‍വമല്ലാത്ത ചില അകലങ്ങള്‍ വളര്‍ന്നുതുടങ്ങി. പഠനരീതികള്‍ നൂതനരീതികളിലേക്ക് വഴിമാറി. വാക്കുകള്‍ കുറഞ്ഞു. അധ്യാപകരുടെയും കുട്ടികളുടെയും ഹൃദയങ്ങള്‍ തമ്മിലുള്ള ദൂരം കൂടി. വിവരങ്ങളുടെ ലോകം വിരല്‍തുമ്പിലുള്ളതുകൊണ്ടുതന്നെ പുതിയ തലമുറയ്ക്ക് അധ്യാപനത്തെ മറ്റെന്തു തൊഴിലിനെയുംപോലെ മാത്രം കാണാനേ കഴിയുന്നുള്ളൂ എന്നുള്ളത് മനസില്‍ വല്ലാത്ത വിങ്ങല്‍ ഉണ്ടാക്കുന്ന യാഥാര്‍ഥ്യമാണ്. പറയാന്‍വച്ച ഒരുപാട് കഥകളും അനുഭവങ്ങളും തിരുത്തലുകളും ഹൃദയത്തിന്‍റെ ആഴങ്ങളില്‍ നിശബ്മാകുന്നു. പലപ്പോഴും ഹൃദയംകൊണ്ട് സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ കുട്ടികള്‍ക്കത് കേള്‍ക്കാനോ ആ ഭാഷ മനസിലാക്കാനോ കഴിയുന്നില്ല.എന്തായാലും കടുംപിടിത്തകാരനായ ഒരു ചാക്കോ മാഷും പുതിയ പിള്ളേരുടെ വൈബ് പിടിക്കുന്ന " മലര്‍ മിസും 'പലപ്പോഴും ഉള്ളില്‍ വാദപ്രതിവാദം നടത്തുന്നു. എങ്കിലും എല്ലാ അകലങ്ങളെയും തോല്‍പിച്ച് ചില ബന്ധങ്ങള്‍ ഇന്നും പൂക്കുന്നുണ്ട്. കരുതലിന്‍റെ, വിശ്വാസത്തിന്‍റെ, സ്‌നേഹത്തിന്‍റെ ഊഷ്മളതയില്‍ അതങ്ങനെ തഴച്ചുവളരാന്‍ ശ്രമിക്കുന്നുണ്ട്.

അല്‍ഫോന്‍സ ദേവസ്യ
(സെന്‍റ് ആന്‍സ് ഇംഗ്ലീഷ് മീഡിയംപബ്ലിക് സ്‌കൂള്‍, വെള്ളമുണ്ട)

അനുഭവങ്ങളുടെ വിജ്ഞാന
വിശാലതയിലേക്ക് വിദ്യാർഥികളെ നയിക്കണം

വിവര സാങ്കേതിക വിദ്യ ലോകം കീഴടക്കി വാഴുന്ന ഈ കാലഘട്ടത്തിൽ അധ്യാപനം എന്ന തൊഴിൽ വളരെ വെല്ലുവിളികൾ നിറഞ്ഞതായി മാറിയിരിക്കുന്നു. അധ്യാപകർക്ക് മുൻപ് ലഭിച്ചിരുന്ന ആദരവും ബഹുമാനവും ഇന്നില്ല എന്നുള്ളത് അടുത്തിടെയായി നടക്കുന്ന പല സംഭവങ്ങളിലൂടെയും സ്പഷ്ടവുമാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് യുഗത്തിൽ അധ്യാപകരുടെ പ്രസക്തി കുറയുന്നുണ്ടോ എന്ന് പല അധ്യാപകർ തന്നെയും സംശയിക്കുന്നു. എന്നാൽ അധ്യാപകൻ ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നത് കേവലം പാഠപുസ്തകം മാത്രമല്ല ജീവിതം കൂടിയാണ് എന്ന യാഥാർഥ്യം മനസിലാക്കുന്പോൾ ഈ സംശയത്തിന് പ്രസക്തിയില്ലാതാകും.
പാഠപുസ്തകത്തിൽ നിന്നും ലഭിക്കുന്ന കേവല ജ്ഞാനത്തിനപ്പുറത്തേക്ക് അനുഭവങ്ങളുടെ വിജ്ഞാന വിശാലതയിലേക്ക് വിദ്യാർഥികളെ നയിക്കാൻ സാധിക്കുന്നത് അധ്യാപകർക്ക് മാത്രമാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയുടെ പിടിയിലമർന്നു നിലയില്ലാകയത്തിലേക്ക് ആഴ്ന്നുകൊണ്ടിരിക്കുന്ന യുവതലമുറയെ കൈപിടിച്ചുയർത്താൻ അധ്യാപകർ വഹിക്കുന്ന പങ്ക് ചെറുതല്ല. നവസമൂഹത്തെ കുരുതി കൊടുക്കുന്ന ചില പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് അധ്യാപകർക്ക് കളങ്കമേൽപ്പിക്കാൻ ചില ശ്രമങ്ങൾ നടന്നുവെങ്കിലും അധ്യപനത്തിന്‍റെ മാഹാത്മ്യം മനസിലാക്കി അതിനെ സ്നേഹിക്കുന്ന സമൂഹത്തെ നേർവഴിയിൽ നയിക്കാൻ വിജ്ഞാനത്തിന്‍റെ നൽ വിത്തുകൾ വിതക്കാൻ അക്ഷീണം പ്രയത്നിക്കുന്ന ധാരാളം അധ്യാപകർ ഇന്നത്തെ സമൂഹത്തിൽ ഉണ്ടെന്നുള്ളതാണ് നമ്മുടെ നേട്ടം.

സി.എസ്. സാനി
(സുൽത്താൻ ബത്തേരി സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ)

അധ്യാപക വിദ്യാർഥി ബന്ധം സംരക്ഷിക്കണം

അധ്യാപക വിദ്യാർഥി ബന്ധത്തിലെ സ്നേഹവും ഊഷ്മളതയും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്. അധ്യാപകരുടെ സ്നേഹവും കരുതലും കുട്ടികളുടെ പഠനത്തിലും ജീവിതത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. വിദ്യാർഥികളെ മനസിലാക്കി ചേർത്ത് നിർത്തുന്ന അധ്യാപകരാണ് നല്ലൊരു തലമുറയെ വാർത്തെടുക്കുന്നത്. അധ്യാപക വിദ്യാർഥി ബന്ധം ശക്തമാകുന്പോൾ പഠനാന്തരീക്ഷവും വിദ്യാലയ ജീവിതം കൂടുതൽ സന്തോഷകരമാകും. സ്നേഹവും പരിഗണനയും നിറഞ്ഞ അധ്യാപക സമീപനം കുട്ടികളുടെ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു. അറിവ് പകരുന്നതിനൊപ്പം കുട്ടികളുടെ മനസറിഞ്ഞ് കൂടെ നിൽക്കുക എന്നതും അധ്യാപകന്‍റെ വലിയ ഉത്തരവാദിത്തമാണ്.
അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള പരസ്പര ബഹുമാനവും വിശ്വാസവും വിദ്യാഭ്യാസത്തിന്‍റെ അടിത്തറയാണ്. വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം പരീക്ഷാ വിജയം മാത്രമല്ല നല്ല മനുഷ്യരെ വാർത്തെടുക്കലും കൂടിയാണ്. കുട്ടികളുടെ കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം കൂടുതൽ ശക്തമാക്കണം. അധ്യാപകന്‍റെ ഒരോ നല്ല വാക്കും കരുതലും ഒരു വിദ്യാർഥിയുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ കഴിയും.

സിസ്റ്റർ റോഷ്ണി
(ജോസഫ്
ആർസി യുപി
സ്കൂൾ പള്ളിക്കുന്ന്)

അധ്യാപകരെ കുട്ടികളുടെ
അരികിലേക്ക് തുറന്നു വിടണം

വൃത്തിയായി തന്നെ ചെയ്യേണ്ട പ്രവൃത്തിയാണ് അധ്യാപകവൃത്തി. അധ്യാപകന് ഒന്നും അസാധ്യമല്ല. ഓരോ കുട്ടിയിലും ഒരു നിധിശേഖരമുണ്ടെന്ന് തിരിച്ചറിഞ്ഞ് ശക്തീകരിക്കലാണ് വിദ്യാഭ്യാസം. ഈ വിജ്ഞാന വിസ്ഫോടന കാലത്ത് അറിവുപകരലിനുപരി അവശ്യം വേണ്ട അറിവുകൾ സെലക്ട് ചെയ്തു ഗുണകരമായി പ്രയോഗിക്കാനാണ് വിദ്യാർഥികളെ പ്രേരിപ്പിക്കേണ്ടത്. എഐയും ശാസ്ത്ര സാങ്കേതികവിദ്യകളും ലക്ഷ്യമല്ല മാർഗം മാത്രമാണെന്ന് അറിയണം. ലഹരിക്കെതിരേ അകപുറങ്ങളിൽ കുട്ടിയെ ദൃഢീകരിക്കണം. പരിസ്ഥിതിയെയും മറ്റു മനുഷ്യരെയും ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യലാണ് സംസ്കാരം എന്ന് തിരിച്ചറിയണം. ദേശം ഒരു വൃക്ഷമാണെന്ന തിരിച്ചറിവോടെ ചാരി നിൽക്കണം. പൗരത്വവും മൂല്യബോധവും സ്വാതന്ത്ര്യം മാത്രമല്ല ഉത്തരവാദിത്വവും ഇഴ ചേർത്തേ നെയ്യാനാകൂ എന്ന് ബോധ്യപ്പെടണം. ഇതിലേക്കെല്ലാം വിരൽ വെളിച്ചമാക്കി ചൂണ്ടി നിൽക്കാൻ അധ്യാപന് ആകണമെങ്കിൽ അതിന് ആദ്യം വേണ്ടത് കുട്ടി വിദ്യാലയത്തിൽ എത്തുകയല്ല അധ്യാപകൻ വിദ്യാർഥിയുടെ വീട്ടിലെത്തുകയാണ്. ഭാരിച്ച സിലബസ് ആവശ്യക്കാർ പഠിക്കട്ടെ എന്ന് ലഘൂകരിച്ച് അടിസ്ഥാനപാഠങ്ങൾ കുറച്ചുകൂടി രസകരമാക്കുകയാണ് ഉചിതം. എങ്കിൽ എല്ലാ വിദ്യാർഥികളും ഏതെങ്കിലും മേഖലയിൽ വിദഗ്ധരാകും. അതിന് വിദ്യാഭ്യാസത്തിന്‍റെ മനസ് കുറച്ചുകൂടി വിശാലമാകണം. ഭാരിച്ച ക്ലറിക്കൽ ജോലികളും അനാവശ്യ ഡ്യൂട്ടികളും ഒഴിവാക്കി അധ്യാപകരെ കുട്ടികളുടെ അരികിലേക്ക് തുറന്നു വിടണം. അപ്പോൾ അധ്യാപകദിനം കുട്ടികളുടെയും നാടിന്‍റെയും ഉത്സവമായി മാറും.

ജോസ് പള്ളത്ത് ( പ്രധാനാധ്യാപകൻ, കല്ലോടി സെന്‍റ് ജോസഫ്സ്
യുപി സ്കൂൾ)

വിദ്യാഭ്യാസം ഹൃദയങ്ങൾ
തമ്മിലുള്ള ആത്മ ബന്ധം

കാലം മാറുന്നതിനനുസരിച്ച് വിദ്യാലയ അന്തരീക്ഷത്തിലും പഠന രീതികളിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇന്ന് അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധത്തിൽ വ്യക്തമായ ഒരു അകലം രൂപപ്പെടുന്നുണ്ടോ എന്ന ആശങ്ക വ്യാപകമാണ്. സാങ്കേതിക വിദ്യയുടെ കടന്നുവരവ്, ഡിജിറ്റൽ ലോകത്തെ ആസക്തി, മാറുന്ന ജീവിതശൈലി എന്നിവയൊക്കെ വിദ്യാർഥിക്ക് അറിവ് നേടാൻ അധ്യാപകൻ മാത്രമാണ് വഴി എന്ന പരന്പരാഗത സങ്കല്പത്തെ തിരുത്തിക്കുറിച്ചു. എങ്കിലും ഈ അകലങ്ങൾക്കിടയിലും ഹൃദയംകൊണ്ട് ഒന്നാകുന്ന ഊഷ്മളമായ അനുഭവങ്ങൾക്ക് ഇന്നും കുറവു വന്നിട്ടില്ല. സാങ്കേതിക വിദ്യയ്ക്കോ കൃത്രിമ ബുദ്ധിക്കോ പകർന്നു നൽകാൻ കഴിയാത്ത ഒന്നാണ് അധ്യാപകന്‍റെ സ്നേഹവും അനുകന്പയും കരുതലും. ഒരു കുട്ടിയുടെ മാനസിക പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് ചേർത്തണയ്ക്കുന്നതും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്തുന്നതും ഇന്നും അധ്യാപകർ തന്നെയാണ്. അധ്യാപകൻ ഒരു വഴികാട്ടിയും സുഹൃത്തുമാണ്. വിദ്യാഭ്യാസം എന്നത് തലച്ചോറുകൾ തമ്മിലുള്ള ആശയവിനിമയം മാത്രമല്ല ഹൃദയങ്ങൾ തമ്മിലുള്ള ആത്മ ബന്ധം കൂടിയാണ്. ഒരു മെഴുകുതിരി പോലെ സ്വയം എരിഞ്ഞു തീർന്ന് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

സിസ്റ്റർ സിജി ജോസഫ്
(ഹെഡ്മിസ്ട്രസ്, ദ്വാരക എയുപി സ്കൂൾ)

ജീവിതത്തെ നേരിടാനുള്ള
വഴികൾ പകർന്നു നല്കണം

ഒരു അധ്യാപകൻ പാഠപുസ്തകത്തിലെ അറിവ് മാത്രമല്ല ജീവിതത്തെ നേരിടാനുള്ള വഴികളും വിദ്യാർഥികൾക്ക് പകർന്നു നൽകുന്നു. അതുകൊണ്ടുതന്നെ അധ്യാപന വൃത്തി വിശുദ്ധമായ ഒരു സേവനമായി സമൂഹം കണക്കാക്കുന്നു. അധ്യാപകന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബാക്കി പത്രം വിദ്യാർഥികളുടെയും സമൂഹത്തിന്‍റെയും സ്നേഹാദരങ്ങളാണ്. കുട്ടികളെ പഠിപ്പിക്കാൻ സഹായിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്നതിൽ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് അധ്യാപകർ നിർണായക പങ്കുവഹിക്കുന്നുണ്ട്.
സത്യസന്ധത, കരുണ, സഹകരണം, അച്ചടക്കം, നല്ല ചിന്തകൾ, ജീവിത മൂല്യങ്ങൾ എന്നിവ അധ്യാപകർ പകർന്നു നൽകുന്നു. അധ്യാപക വിദ്യാർഥി ബന്ധത്തിന്‍റെ അടിത്തറ പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവും ആണ്. സമൂഹത്തിലെ ജീർണതകൾ വിദ്യാഭ്യാസ രംഗത്ത് കടന്നുവരുന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. അന്തസും വിശ്വസ്തതയും കാത്തുസൂക്ഷിക്കേണ്ടത് ഓരോ അധ്യാപകന്‍റെയും കടമയാണ്. അധ്യാപകന്‍റെ സ്വഭാവവും നിലപാടുകളും കുട്ടികളുടെ വ്യക്തിത്വത്തിന്‍റെ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. അറിവിനൊപ്പം നല്ല മനുഷ്യരെ വാർത്തെടുക്കുന്ന അധ്യാപകരാണ് ഓരോ സമൂഹത്തിന്‍റെ അടിത്തറ പാകുന്നത്.

ബിനിഷ റോബിൻ ( മുള്ളൻകൊല്ലി, സെന്‍റ് തോമസ് എയുപിസ്കൂൾ)

കുട്ടികളുടെ വഴികാട്ടിയാകണം

അധ്യാപകവൃത്തി സമൂഹത്തിലെ ഏറ്റവും ഉന്നതമായ ഒരു സേവനമാണ്. വിദ്യാർഥികളുടെ അറിവ് വർധിക്കുന്നതിനോടൊപ്പം നല്ലൊരു വ്യക്തിത്വവും സ്വഭാവവും രൂപപ്പെടുത്തുക എന്നതാണ് ഇന്നത്തെ അധ്യാപകരുടെ പ്രധാന ഉത്തരവാദിത്വം. പരസ്പര ബഹുമാനം, സൗഹൃദപരമായ ആശയ വിനിമയം, പാഠ്യേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തം, ധർമിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുക എന്നിവയിലൂടെ അധ്യാപക, വിദ്യാർഥി ബന്ധം കൂടുതൽ ഊഷ്മളവും അർഥവത്തുമാക്കാൻ സാധിക്കുന്നതാണ്. വിദ്യാർഥികളുടെ വിജയം അധ്യാപകരുടെയും മാതാപിതാക്കളുടേയും സംയുക്തമായ പരിശ്രമത്തെ ആശ്രയിച്ചിരിക്കുന്നു. നല്ല സംസ്കാരവും മാതൃകാപരമായ പെരുമാറ്റവും കുട്ടികളിൽ വളർത്തിയെടുക്കുന്നതിൽ വീടും വിദ്യാലയവും ഒരുപോലെ സഹകരിച്ചു പ്രവർത്തിക്കണം. അധ്യാപകർ അറിവ് പകർന്നു നൽകുന്നവർ മാത്രമല്ല ഒരു കുട്ടിയുടെ ചിന്തകളെയും സ്വഭാവത്തെയും ജീവിത മൂല്യങ്ങളെയും രൂപപ്പെടുത്തുന്ന വഴി കാട്ടി കൂടിയാണ്.

ബിബിമോൾ
( കൽപ്പറ്റ സെന്‍റ് ജോസഫ്സ് കോണ്‍വെന്‍റ്
സ്കൂൾ)

പഠനസംവിധാനങ്ങൾ രാജ്യത്ത് ഒരുക്കണം

നമ്മുടെ രാജ്യത്ത് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠന സംവിധാനങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്. കേവലം ടെക്സ്റ്റ് ബുക്കിലെ പഠനത്തിന് ഉപരിയായി നല്ലൊരു സംസ്‌കാരം രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളില്‍ തുടരുന്ന മികച്ച സംസ്‌കാരം വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നുണ്ട്. എവിടെ മികച്ചത് ലഭിക്കുന്നുവോ അവിടേയ്ക്ക് പാലായനം ഉണ്ടാകും എന്നത് സ്വാഭാവികമാണ്. മനുഷ്യന്‍ ജനിച്ച കാലം മുതല്‍ തുടരുന്ന പലായനത്തിന് കാരണവും ഇതുതന്നെയാണ്.
അതിനാല്‍ പലായനത്തിന് അറുതി വരുത്തുക സാധ്യമല്ല. വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ മികച്ചത് നമ്മുടെ രാജ്യത്തിന് നല്‍കാനായാല്‍ ഇവിടേക്കും വിദ്യാര്‍ഥികളുടെ ഒഴുക്കുണ്ടാകും. വിദ്യാര്‍ഥികളുടെ ഇത്തരം ഒഴുക്കിനെ തടയിടേണ്ട കാര്യമില്ല.

ജോബി മാനുവല്‍
(ഹെഡ്മാസ്റ്റര്‍, നിര്‍മല ഹൈസ്‌കൂള്‍, തരിയോട്)

ശാസിക്കേണ്ടിടത്ത് ശാസിക്കണം

ഏറ്റവും സന്തോഷത്തോടെ ഏറ്റെടുത്ത ജോലിയാണ് അധ്യാപനം. എന്‍റെ മുമ്പിലുള്ള ഓരോ കുഞ്ഞു മുഖങ്ങളും പകര്‍ന്നു തരുന്ന സന്തോഷവും ഉന്‍മേഷവും ഏറെയാണ്. പുതിയ തലമുറ പഴയതില്‍ നിന്നും വിഭിന്നമാണ്. ഇന്നത്തെ കുട്ടികള്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുന്‍പ് കുട്ടികള്‍ക്ക് നല്ലത് തെരഞ്ഞെടുത്തു നല്‍കാന്‍ നമുക്ക് അവസരം ഉണ്ടായിരുന്നു.അച്ഛനമ്മമാര്‍ മാത്രമല്ല കുടുംബങ്ങളിലെ മുതിര്‍ന്നവരും അയല്‍പക്കത്തും ചുറ്റുവട്ടത്തുള്ള കാരണവന്‍മാരും തിരുത്താനും വഴി നടത്താനും കൂടെയുണ്ടായിരുന്നു. ഇന്ന് തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ അധ്യാപകര്‍ക്ക് പോലും ഭയമാണ്. മക്കളുടെ കുറവുകള്‍ അംഗീകരിക്കാന്‍ പല രക്ഷിതാക്കളും തയാറാകാത്ത സ്ഥിതിയും ഉണ്ട്. തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടുകയും ശാസിക്കേണ്ടിടത്ത് ശാസിക്കുകയും വേണം. എങ്കില്‍ മാത്രമേ നമ്മുടെ മക്കളെ അവരുടെ ഉള്ളിലുള്ള നന്‍മകളും മൂല്യങ്ങളും ചോര്‍ന്നുപോകാതെ ചേര്‍ത്തുനിര്‍ത്തി പകര്‍ന്നു നല്‍കുന്ന അറിവുകളിലൂടെ നക്ഷത്രത്തിളക്കമുള്ള മക്കള്‍ ആക്കി മാറ്റാന്‍ നമുക്ക് കഴിയൂ.

ഷീജ ചെറിയാന്‍ (പ്രധാനാധ്യാപിക,
തരവണ എഎല്‍പി സ്‌കൂള്‍ ചെറുകര)

 അധ്യാപകൻ കുട്ടികളുടെ വഴികാട്ടി‌

അധ്യാപകൻ അറിവ് പകരുന്നയാൾ മാത്രമല്ല, അറിവ് കണ്ടെത്താൻ കുട്ടികൾക്ക് വഴികാട്ടുന്നയാളുമാണ്. ഇന്നത്തെ ലോകത്ത് വിവരങ്ങൾ വിരൽത്തുന്പിൽ ലഭ്യമാണ്. എന്നാൽ ശരിയായ അറിവ് തെരഞ്ഞെടുക്കാനും വിമർശനാത്മകമായി ചിന്തിക്കാനും പഠിപ്പിക്കുന്നതിലാണ് അധ്യാപകന്‍റെ മഹത്വം. ഒരു നല്ല അധ്യാപകൻ പാഠപുസ്തകങ്ങളെക്കാൾ മനസുകളാണ് വായിക്കുന്നത്. ഓരോ കുട്ടിയുടെയും കഴിവും സ്വപ്നവും വെല്ലുവിളികളും തിരിച്ചറിയാൻ കഴിയുന്പോഴാണ് യഥാർഥ വിദ്യാഭ്യാസം നടക്കുന്നത്.വിദ്യാഭ്യാസത്തിലൂടെയുള്ള നമ്മുടെ കൂട്ടായ യാത്ര മാർക്ക് നേടാനുള്ളതല്ല, മനുഷ്യനാകാനുള്ളതാണ്.അധ്യാപനം തൊഴിൽമാത്രമല്ല, തലമുറകളെ രൂപപ്പെടുത്തുന്ന സൃഷ്ടിപ്രവർത്തനവുമാണ്. മെഴുകുതിരിപോലെ സ്വയം പ്രകാശിച്ച് മറ്റുള്ളവരെ പ്രകാശിപ്പിക്കുന്നവരാണ് അധ്യാപകർ. എന്നാൽ ഇന്നത്തെ കാലത്ത് ആ പ്രകാശത്തിന് പിന്തുണയും അംഗീകാരവും നൽകേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്. അധ്യാപകർ ഭാവിയെ സൃഷ്ടിക്കുന്നവരാണ്.

സജി ജോണ്‍ (പ്രധാനാധ്യാപകൻ,
സെന്‍റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, കൊമ്മയാട്)

അറിവിന്‍റെ അവസാന
വാക്കല്ല അധ്യാപകർ

ഒരു കാലത്ത് നല്ല അധ്യാപകന്‍ എന്നത് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം അറിയുന്ന അല്ലെങ്കില്‍ നല്കുന്ന ഒരാളായിരുന്നു. ഇന്ന് അതിന്‍റെ അര്‍ഥം മാറിയിരിക്കുന്നു. കാരണം ഉത്തരങ്ങള്‍ കണ്ടെത്താന്‍ ലോകം മുഴുവന്‍ വിദ്യാര്‍ഥിയുടെ വിരല്‍ത്തുമ്പിലുണ്ട്. അപ്പോള്‍ അധ്യാപകന്‍റെ പ്രസക്തി എന്താണ് ? ഉത്തരം നല്‍കുന്നതിലല്ല, ശരിയായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരു കുട്ടിയെ പഠിപ്പിക്കുന്നതിലാണ്. ഇത് എന്തുകൊണ്ട്? ഇങ്ങനെ അല്ലെങ്കില്‍ മറ്റെങ്ങനെ? ഞാന്‍ കണ്ടത് ശരിയാണോ? എന്നിങ്ങനെ ചിന്തിക്കാന്‍ തുടങ്ങുന്ന നിമിഷത്തിലാണ് യഥാര്‍ഥ പഠനം ആരംഭിക്കുന്നത്. ഇന്നത്തെ അധ്യാപകര്‍ അറിവിന്‍റെ അവസാന വാക്കല്ല. അറിവിലേക്കുള്ള ഒരു വാതിലാണ്. കുട്ടിയെ തന്‍റെ മേല്‍ ആശ്രയിപ്പിക്കുന്നതിനുപകരം ഒരുദിവസം അധ്യാപകന്‍റെ സഹായമില്ലാതെയും ചിന്തിക്കാനും തീരുമാനിക്കാനും നല്ലതും ചീത്തയും തിരിച്ചറിയാനും കുട്ടികളെ കഴിവുള്ളവരാക്കുകയാണ് ഒരു അധ്യാപകന്‍റെ ഏറ്റവും വലിയ വിജയം.

എന്‍. രമ്യ
(തോമാട്ടുചാല്‍ ശ്രീ 
ചിന്മയ വിദ്യാമന്ദിരം)

ഉത്തരവാദിത്വബോധവുമുള്ള തലമുറയെ വളര്‍ത്തണം

വിദേശത്ത് പഠിച്ച് ജോലി നേടി അവിടത്തെ മികച്ച സൗകര്യങ്ങളില്‍ ജീവിക്കുക എന്നത് ഇന്നത്തെ യുവതലമുറയുടെ വലിയ സ്വപ്‌നമാണ്. അറിവിനും കഴിവിനും അതിരുകളില്ലാത്ത ഇക്കാലത്ത് ലോകം കാണാനും പുതിയ അനുഭവങ്ങള്‍ നേടിയെടുക്കാനും നാം തയാറാകണം. എന്നാല്‍, വിദശത്ത് എത്തിച്ചേരുക എന്നതാണ് മികച്ച വിജയത്തിന്‍റെ അളവുകോല്‍ എന്ന ചിന്ത പാടില്ല. നമ്മുടെ നാട്ടിലും മികച്ച അവസരങ്ങള്‍ ഉണ്ടെന്നും ശരിയായ രീതിയില്‍ പരിശ്രമിച്ചാല്‍ ഉന്നത വിജയം നേടാന്‍ കഴിയുമെന്നുമുള്ള കാര്യം പലരും ഓര്‍ക്കുന്നില്ല. ഇക്കാര്യത്തില്‍ അവരെ നേര്‍വഴി നയിക്കാന്‍ അധ്യാപകര്‍ക്ക് കഴിയും. നാട്ടിലെ മികച്ച കോഴ്‌സുകളെയും ജോലി സാധ്യതയെയുംകുറിച്ച് ശരിയായ ധാരണ യഥാസയമം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചാല്‍ അവരുടെ നല്ല ഭാവിക്ക് പ്രയോജനപ്പെടും. ലോകത്തിന്‍റെ ഏത് കോണിലായായും സ്വന്തം വേരുകള്‍ ഈ മണ്ണിലാണെന്ന ബോധം യുവതലമുറ കാത്തുസൂക്ഷിക്കണം. പുറംരാജ്യങ്ങളില്‍ നേടിയ അറിവും കഴിവും അനുഭവങ്ങളും സ്വന്തം നാടിന്‍റെ പുരോഗതിക്ക് പ്രയോജനപ്പെടുത്താന്‍ കഴിയണം. ഉയര്‍ന്ന ചിന്തയും ഉത്തരവാദിത്വബോധവുമുള്ള തലമുറയെ വളര്‍ത്തുകയാണ് അധ്യാപകരുടെ യഥാര്‍ഥ ദൗത്യം.

കെ. ജയരത്‌നം
(ഗവ.യുപി സ്‌കൂള്‍,
ചെന്നലോട്)

ചാക്കോ മാഷുമാരുടെ കാലം കഴിഞ്ഞു

ഭൂഗോളത്തിന്‍റെ സ്പന്ദനം കണക്കിലാണെന്ന് വടിയെടുത്ത് പഠിപ്പിച്ചിരുന്ന ചാക്കോ മാഷുമാരുടെ കാലം കഴിഞ്ഞു. ഇന്ന് അധ്യാപകൻ സുഹൃത്തു കൂടിയാണ്. കുഞ്ഞു സന്തോഷങ്ങളിൽ കൂട്ടാളിയാകുന്ന, കുഞ്ഞു വാശികൾക്ക് ബോധപൂർവം നിന്നുകൊടുക്കുന്ന നല്ല സുഹൃത്ത്. കുട്ടിയുടെ കണ്ണുകളിലൂടെ അവന്‍റെ മനസു വായിച്ചെടുക്കാനുള്ള കഴിവ് നല്ലൊരു അധ്യാപകന് മാത്രം കൈമുതലായുള്ള മാജിക്കാണ്. ഓരോ അധ്യാപക ദിനവും മനോഹരമായ ദൗത്യത്തിന്‍റെ തിരിച്ചറിവുകളാണ്. കുഞ്ഞു കണ്ണുകളിലെ കൗതുകങ്ങളെ നിറഞ്ഞ വാത്സല്യത്തോടെ നോക്കി കാണുവാനും അവരുടെ കുഞ്ഞുനേട്ടങ്ങളെ പോലും സ്വന്തം വിജയമായി കാണുവാനും തോൽവികളിൽ ആശ്വാസത്തിന്‍റെ കൈത്താങ്ങായി മാറുവാനും കഴിയുന്നതാണ് ഈ കർമത്തിന്‍റെ പുണ്യം. ഒറ്റപ്പെട്ട സംഭവങ്ങൾ അപവാദങ്ങളായി മാറിയാലും അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള സ്നേഹത്തിനും കരുതലിനും പകരമാവാൻ ഒരു മാധ്യമത്തിനം കഴിയില്ല.

ലിൻസി ലൂക്കോസ് ( അസംപ്ഷൻ യുപി, ബത്തേരി)

ഉത്തരവാദിത്വമുള്ള മനുഷ്യരെ ‌വളർത്തണം

അധ്യാപകൻ പാഠം പഠിപ്പിക്കുന്ന ഒരാൾ മാത്രമല്ല ഉത്തരവാദിത്തമുള്ള മനുഷ്യരെ വളർത്തുന്ന ആൾ കൂടിയാണ്. അതിന് പരീക്ഷകൾക്ക് മാത്രമല്ല ജീവിതത്തെ നേരിടാനും കുഞ്ഞുങ്ങളെ ഒരുക്കേണ്ടതുണ്ട്. തലമുറ വ്യത്യാസം പറയുന്പോഴും ഭയത്തിലൂടെ അല്ല സ്നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും വിദ്യാർഥിയെ മുന്നോട്ട് നയിക്കാൻ അധ്യാപകന് കഴിയണം. വിദ്യാർഥികളെ മനസിലാക്കുന്ന, കേൾക്കുന്ന, അവർക്കും ഇടം നൽകുന്ന, ചേർത്തുപിടിക്കുന്ന അധ്യാപകനാവുക എന്നത് ഇക്കാലത്ത് വെല്ലുവിളിയാണ്.

കെ.ജെ. ജാക്വിലിൻ
(ഹെഡ്മിസ്ട്രെസ് കണിയാരം ഫാ.ജികെഎം ഹൈസ്കൂൾ)

കാലം തിരിച്ചറിയട്ടെ

സ്നേഹം ചാലിച്ചെഴുതിയ അക്ഷര മന്ത്രങ്ങൾ കുരുന്നു മനസിൽ കോറിയിടാൻ ദൈവം നിയോഗിച്ചവരല്ലേ ഓരോ ഗുരു ശ്രേഷ്ഠരും. അമ്മയായി, കളിക്കൂട്ടുകാരിയായി, സാന്ത്വനമായി പിച്ചവച്ച നാൾ മുതൽ കൂടെ നടന്നവരല്ലേ അവർ... ഇരുളിന്‍റെ നിഴലാട്ടങ്ങളിൽ പകച്ചുപോയ മ

Kannur

അറിവ് വിരൽത്തുമ്പിൽ തിരിച്ചറിവ് ക്ലാസ്മുറികളിൽ

അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി. അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം.

അധ്യാപകരുടെ ആർജവത്തിന്‍റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ. കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്‌ടിക്കുകയെന്ന നിശബ്‌ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്‍റെ ആശംസകൾ, അഭിവാദ്യങ്ങൾ!

പുതുതലമുറയിലെ മാനസിക സ്വഭാവമാറ്റങ്ങൾ എന്‍റെ വിദ്യാലയത്തിലും ചുറ്റുപാടുകളിലുമായി ഞാൻ നിരന്തരം കാണുന്നുണ്ട്. മാറി മാറി വരുന്ന മാറ്റങ്ങളെ സ്വീകരിക്കുന്ന മനുഷ്യൻ അവന്‍റെ ചിന്താഗതിയിലും സ്വഭാവത്തിലും സന്തോഷപൂർവം ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു. മാതാപിതാക്കളും അധ്യാപകരും കുട്ടികളുമായി സൗഹൃദപരമായ ആശയവിനിമയം നടത്തുകയും ഉപദേശിക്കുന്നതിനേക്കാൾ കേൾക്കാനും മനസിലാക്കാനും ശ്രമിക്കുകയും വേണം. സാങ്കേതിക വിദ്യയെ പൂർണമായി നിരസിക്കുന്നതിന് പകരം അതിന്‍റെ നല്ല വശങ്ങൾ തിരിച്ചറിയാനുള്ള പ്രവർത്തനങ്ങൾ നാം ചെയ്യേണ്ടതുണ്ട്.

ഫാ. കെ.സി. മാത്യു എസ്ഡിബി, മുഖ്യാധ്യാപകൻ, ഡോൺബോസ്കോ സെൻട്രൽ സ്കൂൾ മഞ്ചേശ്വരം, കാസർഗോഡ്.

"ഞാൻ ഒരു അധ്യാപികയാണ്' എന്ന് പറയുമ്പോൾ അഭിമാനത്തോടൊപ്പം വലിയൊരു ഉത്തരവാദിത്വബോധവുമാണ് എന്‍റെ മനസിൽ നിറയുന്നത്. കാരണം അധ്യാപനം കേവലം ഒരു തൊഴിൽ മാത്രമല്ല, മറിച്ച് ഒരു പുതിയ തലമുറയുടെ മനസിൽ നന്മയുടെയും മൂല്യങ്ങളുടെയും വിത്തുകൾ പാകുന്ന പവിത്രമായ ദൗത്യമാണ്.

ജോളി സെബാസ്റ്റ്യൻ കാരക്കുന്നേൽ,അധ്യാപിക, ഫുസ്കോ സീനിയർ സെക്കൻഡറി സ്കൂൾ, പൂപ്പറമ്പ്.

ഒരു കുട്ടിയുടെ കൈയിൽ ആദ്യമായി അക്ഷരം കുറിച്ചുകൊടുക്കുന്ന നിമിഷം മുതൽ, അവന്‍റെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന ഓരോ നിമിഷവും അധ്യാപകന്‍റെ സ്നേഹവും കരുതലും ഒപ്പമുണ്ട്. പാഠപുസ്തകത്തിലെ അറിവുകൾ പകർന്നുനൽകുക മാത്രമല്ല, ജീവിതത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കുകയും നല്ല മനുഷ്യനായി വളരാൻ വഴികാട്ടുകയും ചെയ്യുന്നതാണ് അധ്യാപക ധർമം.

ഫാ. അഖിൽ മുക്കുഴി, വൈസ് പ്രിൻസിപ്പൽ, സാൻജോസ് മെട്രൊപൊളിറ്റൻ സ്കൂൾ, തലശേരി.

പുതുതലമുറകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ കഴിയുന്ന സേവനമേഖലയെന്ന നിലയിൽ അധ്യാപനം രാഷ്ട്രസേവനം തന്നെയായി പരിഗണിക്കപ്പെടുന്നതാണ്. എന്നിരുന്നാലും കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് അധ്യാപന ശൈലിയിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

ജിജോ പി. ജോസഫ്, പ്രഭാഷകൻ, അധ്യാപകൻ, എയുപി സ്‌കൂൾ ബിരിക്കുളം.

അധ്യാപക സമൂഹം കാലഘട്ടത്തിന്‍റെ മാറ്റങ്ങളെ ഉൾക്കൊള്ളുന്നവരായിരിക്കണം. വിദ്യാർഥികളുമായി നിബന്ധനകളില്ലാത്ത സ്നേഹബന്ധമാണ് ഉടലെടുക്കേണ്ടത്. തിരുത്തേണ്ടിടത്ത് തിരുത്താനും കരുതലാവേണ്ടിടത്തു ചേർത്തുപിടിക്കാനും സങ്കടങ്ങളെ കേൾക്കാനും ഉൾക്കൊള്ളാനും അധ്യാപകർക്കു സാധിക്കണം.

സിസ്റ്റർ റെജീന മാത്യു, മുഖ്യാധ്യാപിക, സെന്‍റ് ജോസഫ് യുപി സ്കൂൾ കരുവെള്ളടുക്കം, വെള്ളരിക്കുണ്ട്.

അറിവ് അടിച്ചേൽപിക്കുന്ന പഴയ രീതിയിൽ നിന്നു കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന മെന്‍ററായി അധ്യാപകർ മാറിക്കഴിഞ്ഞു. സാങ്കേതികവിദ്യയുടെ വളർച്ച ആശയവിനിമയം വേഗത്തിലാക്കിയെങ്കിലും വൈകാരികമായ അടുപ്പം കുറയാൻ കാരണമായി.

ഷിജു പി. ലൂക്കോസ്, ഹോളി ഫാമിലി എച്ച്എസ്എസ്, രാജപുരം.

പുതുതലമുറയിലെ സ്കൂൾ കുട്ടികളിൽ വർധിച്ചുവരുന്ന ഡിജിറ്റൽ ഉപയോഗം കാരണം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഗണ്യമായി കുറഞ്ഞു വരുന്നതായി കാണാം. സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗവും സോഷ്യൽ മീഡിയയിലെ ഷോർട്ട് വീഡിയോകളും കാരണം കുട്ടികൾക്ക് ദീർഘനേരം ഒരു വിഷയത്തിൽ മാത്രം മനസ് ഉറപ്പിച്ചു നിർത്താൻ ബുദ്ധിമുട്ട് നേരിടുന്നു. ഏത് കാര്യത്തിനും ഉടനടി ഫലം വേണമെന്ന ആഗ്രഹം കുട്ടികളിൽ ക്ഷമയില്ലായ്മയും വാശിയും കൂട്ടാൻ ഇടയാക്കുന്നു.

രാജേഷ് കുമാർ, പ്രിൻസിപ്പൽ, ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മയ്യിൽ.

സാങ്കേതികവിദ്യയുടെ കടന്നുവരവ് അധ്യാപനത്തെ കൂടുതൽ ലളിതമാക്കിയെങ്കിലും അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള വൈകാരികമായ ബന്ധത്തിന് ഒരുപരിധിവരെ മങ്ങലേൽപ്പിച്ചിട്ടുണ്ട്. സ്ക്രീനുകൾക്ക് മുന്നിലിരുന്ന് അറിവ് കൈമാറ്റം ചെയ്യുമ്പോൾ ഗുരുവും ശിഷ്യനും തമ്മിലുണ്ടാകേണ്ട മാനസികമായ അടുപ്പവും മുഖാമുഖമുള്ള ആശയവിനിമയവും കുറഞ്ഞുപോകുന്നു.

എ.ഡി. ബോബി, ഫ്‌ളവറെറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, എകെജി നഗർ, ഉളിക്കൽ.

പ്രിയപ്പെട്ട അധ്യാപകർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. ഒരു നല്ല അധ്യാപകന്‍റെ സ്വാധീനം ഒരിക്കലും മായുന്നില്ല. അത് യുഗങ്ങളോളം നിലനിൽക്കുന്നു. അധ്യാപകന്‍റെ മാർഗദർശനവും ജ്ഞാനവുമാണ് ഒരു കുട്ടിയുടെ മനസിനെ രൂപപ്പെടുത്തുന്നത്. അധ്യാപകൻ പാഠങ്ങൾ മാത്രമല്ല ജീവിതമൂല്യങ്ങളും പഠിപ്പിച്ചു കുട്ടികൾക്ക് ഒരു യഥാർഥ പ്രചോദനമായിത്തീരുന്നു.

സിസ്റ്റർ ഫ്രാൻസി റോസ് , പ്രിൻസിപ്പൽ, കാര്യപ്പള്ളി സെന്‍റ് എലിസബത്ത് പബ്ലിക് സ്കൂൾ.

പ്രതീക്ഷകളുടെ ചിറകുകൾ മുളപ്പിച്ച് ആത്മവിശ്വാസത്തോടെ ഉയരങ്ങളിലേക്ക് പറക്കാൻ പ്രാപ്തരാക്കുന്ന പ്രിയപ്പെട്ട അധ്യാപക ശ്രേഷ്ഠരേ, നിങ്ങൾക്ക് വന്ദനം. മാഞ്ഞുപോകുന്ന അക്ഷരങ്ങൾക്കപ്പുറം ചിന്തകൾക്ക് മൂർച്ചകൂട്ടിയും കഴിവുകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ചും തെറ്റുകൾ തിരുത്തിയും ജീവിക്കാൻ പഠിപ്പിക്കുന്ന പ്രിയ ഗുരുനാഥൻമാർക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.

ലിൻസി പി. സാം, പ്രിൻസിപ്പൽ, സാൻജോസ് മെട്രോപൊളിറ്റൻ സീനിയർ സെക്കൻഡറി സ്കൂൾ, തലശേരി.

ഇന്നത്തെ ക്ലാസ് മുറികളിൽ ഡിജിറ്റൽ ഉപകരണങ്ങൾ സൃഷ്ടിക്കുന്ന അകലം അധ്യാപക വിദ്യാർഥി ബന്ധങ്ങളുടെ ഊഷ്മളതയെ ബാധിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. എങ്കിലും പരസ്പര വിശ്വാസവും സ്നേഹവും അടിസ്ഥാനമാക്കി ഈ അകൽച്ചയെ മറികടക്കുന്ന ധാരാളം ഗുരു- ശിഷ്യബന്ധങ്ങൾ ഇപ്പോഴും നമ്മുടെ വിദ്യാലയങ്ങളിൽ ഉണ്ട്.

ടി.എം. ഷാന്‍റി, സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെറുപനത്തടി.

ഒരു അധ്യാപകൻ പാഠപുസ്തകത്തിലെ അറിവ് മാത്രം പകർന്നു നൽകുന്ന ഒരാളല്ല. ഒരു കുട്ടിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ്, തെറ്റുകൾ തിരുത്തി, നല്ലൊരു മനുഷ്യനായി വളരാൻ വഴികാട്ടുന്ന വ്യക്തിയാണ് അധ്യാപകൻ. ഓരോ കുട്ടിയുടെയും ജീവിതത്തിന് ദിശാബോധവും നിറവും നൽകുന്നത് അധ്യാപകരാണ്.

സിസ്റ്റർ സുപ്രഭ എസ്ഐസി, ഹെഡ്മിസ്ട്രസ്, സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നടുവിൽ.

പഴയകാലത്തെ ഭയത്തിലധിഷ്ഠിതമായ അച്ചടക്ക സങ്കല്പങ്ങൾക്ക് ഇന്നത്തെ മാറുന്ന ക്ലാസ് മുറികളിൽ പ്രസക്തിയില്ല. ശിക്ഷ ഭയന്ന് അനുസരിക്കുന്നതിനേക്കാൾ, ശരിയും തെറ്റും തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന സ്വയം അച്ചടക്കം വിദ്യാർഥികളിൽ വളർത്തിയെടുക്കുകയാണ് പ്രധാനം.    പഴയകാലത്തെ ഭയത്തിലധിഷ്ഠിതമായ അച്ചടക്ക സങ്കല്പങ്ങൾക്ക് ഇന്നത്തെ മാറുന്ന ക്ലാസ് മുറികളിൽ പ്രസക്തിയില്ല. ശിക്ഷ ഭയന്ന് അനുസരിക്കുന്നതിനേക്കാൾ, ശരിയും തെറ്റും തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന സ്വയം അച്ചടക്കം വിദ്യാർഥികളിൽ വളർത്തിയെടുക്കുകയാണ് പ്രധാനം.   

ആഷ്‌ലിൻ രാജ്, അധ്യാപിക, ചെറുപുഷ്പം യുപി സ്കൂൾ, ചെന്പന്തൊട്ടി.

അറിവിന്‍റെ വെളിച്ചം പകർന്നും സ്നേഹത്തിന്‍റെ കരുതലോടെ ചേർത്തുപിടിച്ചും തെറ്റുകളിൽ തിരുത്തിയും വിജയങ്ങളിൽ പ്രോത്സാഹിപ്പിച്ചും ഒരു നല്ല അധ്യാപകൻ തന്‍റെ വിദ്യാർഥിയുടെ ജീവിതത്തിൽ മായാത്ത അടയാളം പതിപ്പിക്കുന്നു. ഇന്നത്തെ സങ്കീർണമായ സാമൂഹിക സാഹചര്യങ്ങളിൽ അധ്യാപകന്‍റെ ഈ ദൗത്യം കൂടുതൽ ഉത്തരവാദിത്വമുള്ളതായിരിക്കുന്നു. ഒരു അധ്യാപകന്‍റെ ഒരു നല്ല വാക്ക് ചിലപ്പോൾ ഒരു കുട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവാകാം.

സിസ്റ്റർ സവിത സിഎംസി, പ്രിൻസിപ്പൽ, മൗണ്ട് കാർമൽ കോൺവെന്‍റ് സ്കൂൾ, കല്ലടി, തൊണ്ടിയിൽ.

ഇന്നത്തെ കുട്ടികളുടെ ചിന്തയും സ്വഭാവവും മനസിലാക്കാൻ അധ്യാപകർ ശ്രമിക്കണം. ഇപ്പോഴത്തെ കുട്ടികൾ കൂടുതൽ കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ അവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കേണ്ടതുണ്ട്. കുട്ടികളോടൊപ്പം ചേർന്ന് അവരിലൊരാളായി അധ്യാപകൻ മാറിയാൽ കുട്ടികളെ നേർവഴിക്ക് നയിക്കാൻ വളരെ എളുപ്പമായിരിക്കും.

കെ.വി. മെസ്മർ, മുഖ്യാധ്യാപകൻ, ഗവ. മാപ്പിള യുപി സ്കൂൾ, തളിപ്പറമ്പ്.

അധ്യാപക–വിദ്യാർഥി ബന്ധത്തിൽ ഇന്ന് ഒരു അകലം അനുഭവപ്പെടുന്നുണ്ടെന്നത് യാഥാർഥ്യമാണ്; എന്നാൽ അതിനിടയിലും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന അനേകം ഊഷ്മള ബന്ധങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. സാങ്കേതികവിദ്യയും സാമൂഹികമാറ്റങ്ങളും ജീവിതശൈലിയിലെ വ്യതിയാനങ്ങളും കുട്ടികളുടെ ചിന്തയെയും സമീപനങ്ങളെയും മാറ്റിയിട്ടുണ്ടെങ്കിലും അധ്യാപകന്‍റെ പ്രസക്തി ഒരിക്കലും അവസാനിക്കുന്നില്ല.

ബിജു മല്ലപ്പള്ളി, ബളാന്തോട് ജിഎച്ച്എസ്എസ്.

അറിവ് പകർന്നു നൽകുക മാത്രമല്ല, അറിവിനെ ജീവിതബോധമാക്കി മാറ്റുകയാണ് ഒരു അധ്യാപകന്‍റെ യഥാർഥ ദൗത്യം. കുട്ടികളെ പഠിക്കാൻ പ്രചോദിപ്പിക്കുന്നതിനൊപ്പം അവരുടെ ചിന്തകളെയും സ്വഭാവത്തെയും മൂല്യബോധത്തെയും രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വവും അധ്യാപകനുണ്ട്. ‎

ബ്രദർ.ഡോ. റെജി സ്‌കറിയ സിഎസ്ടി, പ്രിൻസിപ്പൽ, മേരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ, പൊടിക്കളം, ശ്രീകണ്ഠപുരം.

അറിവിന്‍റെ വെളിച്ചം പകർന്ന് നൽകി വിദ്യാർഥികളെ നന്മയുടെയും മൂല്യങ്ങളുടെയും പാതയിലൂടെ നയിക്കുന്ന മഹത്തായ ദൗത്യമാണ് അധ്യാപകരുടേത്. ഒരു നല്ല അധ്യാപകൻ പാഠപുസ്തകത്തിലെ അറിവ് മാത്രമല്ല, ജീവിതത്തെ നേരിടാനുള്ള ആത്മവിശ്വാസവും മൂല്യബോധവും മാനവികതയും വിദ്യാർഥികളിൽ വളർത്താൻ സഹായിക്കുന്നു.

സിസ്റ്റർ ഡോ. ഗ്രേസി ചെല്ലങ്കോട്ട്, പ്രിൻസിപ്പൽ, പെരുമ്പടവ് സെന്‍റ് ജോസഫ് ഇംഗ്ലീഷ് സ്കൂൾ.

ഇന്നത്തെ കാലത്ത് അധ്യാപക-വിദ്യാർഥി ബന്ധത്തിൽ ചില അകൽച്ചകൾ സംഭവിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. സാങ്കേതികവിദ്യയുടെ വളർച്ചയും സാമൂഹിക മാറ്റങ്ങളും കുടുംബാന്തരീക്ഷത്തിലെ വ്യത്യാസങ്ങളും ഇതിന് കാരണമാണ്. എന്നാൽ എല്ലാ ബന്ധങ്ങളും അകന്നുപോയെന്ന് പറയാനാകില്ല. ഇന്നും വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവരുടെ കഴിവുകൾ തിരിച്ചറിയുകയും അവരുടെ വിജയത്തിൽ സന്തോഷിക്കുകയും ചെയ്യുന്നവരാണ് അധ്യാപകർ.

അമൽ ജോർജ്, അധ്യാപകൻ, സെന്‍റ് ജോൺസ് എൽപി സ്കൂൾ പാലാവയൽ.

കാലം മാറുന്നതിനൊപ്പം കോലം മാറുക എന്ന ചൊല്ല് പോലെ പുതിയ തലമുറയിലെ ചിന്തകളിലും പെരുമാറ്റത്തിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കാലത്തിന്‍റെ മാറ്റങ്ങളോടൊപ്പം രൂപപ്പെടുന്ന പുതിയ ചിന്താശൈലിയായി കണ്ട് കുടുംബവും അധ്യാപകരും സമൂഹവും ശരിയായ പിന്തുണ നൽകിയാൽ അവരുടെ കഴിവുകളെ സമൂഹത്തിനായി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയും.

റീജേഷ് രാജൻ, അധ്യാപകൻ, എക്സൽ പബ്ലിക് സ്കൂൾ, മാഹി.

ഇന്നത്തെ കുട്ടികൾ ഗൂഗിളിൽ ഉത്തരം തേടുമ്പോൾ അധ്യാപകരുടെ അനുഭവങ്ങൾക്ക് വില കുറയുന്നതായി തോന്നാം. എന്നാൽ ക്ലാസ് മുറികളിൽ കുട്ടികളുടെ കണ്ണിലെ തിളക്കം കാണുമ്പോൾ ഇന്നും കുട്ടികൾ അധ്യാപകരെ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ടെന്ന സത്യം മനസിലാകുന്നു.

സജി ജയിംസ് കണ്ണന്താനം, മുഖ്യാധ്യാപകൻ, സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, തോമാപുരം.

ഇന്നത്തെ കേരളത്തിലെ കൗമാരം കളിക്കളങ്ങളിൽ നിന്നും വായനയുടെ ലോകത്തുനിന്നും അകന്ന് മൊബൈൽ ഫോണിന്‍റെയും സാമൂഹ്യമാധ്യമങ്ങളുടെയും അമിത ഉപയോഗത്തിലേക്ക് നീങ്ങുകയാണ്. കളിസ്ഥലങ്ങളുടെ കുറവും പഠനത്തിലെ അമിത മത്സരവും കുട്ടികളുടെ സ്വതന്ത്രമായ കളിസമയത്തെ കുറയ്ക്കുന്നു. ഓൺലൈൻ ഗെയിമുകളും റീലുകളും വിനോദത്തിന്‍റെ പ്രധാന മാർഗങ്ങളായി മാറിയതോടെ പുസ്തകവായനയോടുള്ള താത്പര്യവും കുറഞ്ഞുവരുന്നു.

ഇ.ജെ. തങ്കമ്മ, ഹെഡ്മിസ്ട്രസ്, കാരിസ് യുപി സ്കൂൾ, മാട്ടറ.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും വിവരസാങ്കേതികവിദ്യയുടേയും വേഗതയേറിയ ലോകത്തിലാണ് പുതിയ യുഗത്തിലെ കുട്ടികൾ വളരുന്നത്. കൃത്യമായ മാർഗനിർദേശം നല്കുക എന്നതാണ് ഇന്നത്തെ കാലത്ത് അധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം.

എൻ.എസ്. സൂസമ്മ, മുഖ്യാധ്യാപിക, മഞ്ഞളാംപുറം യുപിഎസ്, കേളകം.

അനേകം തിന്മയുടെ വിത്തുകൾ മുളപൊട്ടിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ നന്മയുടെ വിത്തുകൾ പാകുന്നതിനും സ്നേഹത്തോടെയുള്ള തിരുത്തലുകളിലൂടെ വിദ്യാർഥികളെ നേർവഴിയിലേക്കു നയിക്കുന്നതിനും ഇക്കാലത്ത് അധ്യാപകന്‍റെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണ്. അറിവിന്‍റെ വെളിച്ചവും സ്നേഹത്തിന്‍റെ ഊഷ്മളതയും പകർന്നു നൽകുന്ന ഭാവിതലമുറയുടെ ശില്പികളാണ് എല്ലാ അധ്യാപകരും.

സിസ്റ്റർ അർച്ചന യുഎംഐ, പ്രിൻസിപ്പൽ, ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ.

അധ്യാപകരുടെ അർപ്പണബോധവും ജ്ഞാനവും പ്രോത്സാഹനവും വിദ്യാർഥികളിൽ മായാത്ത സ്വാധീനം ചെലുത്തുകയും ശോഭനമായ ഭാവി രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

സിസ്റ്റർ അയോണ സൈമൺ, പ്രിൻസിപ്പൽ, ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ആൻഡ് ജൂനിയർ കോളജ്, കണ്ണൂർ.

അധ്യാപന ജീവിതത്തിൽ 22 വർഷം പൂർത്തിയാക്കുമ്പോൾ അഭിമാനവും ആത്മസംതൃപ്തിയും നിറഞ്ഞ ഓർമകൾ ഏറെയുണ്ട്. പുതിയ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന ഒരു മേഖലയായി അധ്യാപന രംഗം മാറുന്നുണ്ട്.

സീമ ജോഷി, അധ്യാപിക, സെന്‍റ് മേരീസ് എച്ച്എസ്, കടുമേനി.

വിദ്യാർഥികളുടെ ഭാവിയിലും അവരുടെ സ്വഭാവ രൂപീകരണത്തിലും വഹിക്കുന്ന പങ്കിന്‍റെ അടിസ്ഥാനത്തിലാണ് സമൂഹത്തിൽ അധ്യാപകരുടെ സ്ഥാനം എപ്പോഴും ഉയർന്നു നിൽക്കുന്നത്. കോവിഡിന് ശേഷം ഡിജിറ്റൽ യുഗത്തിലേക്കുള്ള ദ്രുതഗതിയിലുള്ള മാറ്റവും സ്മാർട്ട് ഫോണുകളുടെ അമിതപ്രാധാന്യവും പുതുതലമുറകളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ വിവരണാതീതമാണ്.

അനിൽ ജേക്കബ്, പ്രിൻസിപ്പൽ, സെന്‍റ് ജോൺസ് എച്ച്എസ്എസ്, പാലാവയൽ.

ഓരോ വിദ്യാർഥിയുടെയും മനസറിഞ്ഞ്, അവരുടെ സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് മുന്നോട്ട് നയിക്കുന്നവരാണ് അധ്യാപകർ. എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ!

ലിസി ആന്‍റണി, സെന്‍റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ്, കണ്ണൂർ.

ഓരോ കുട്ടിയും വ്യത്യസ്തമായ പാഠപുസ്തകമാണ്. ആ പാഠപുസ്തകം വായിച്ചറിയുന്നവനാണ് യഥാർഥ ഗുരു. അതിനാൽത്തന്നെ ഇക്കാലത്ത് അധ്യാപകർ കുട്ടികളെ പഠിപ്പിക്കാൻ മാത്രമല്ല, കേൾക്കാനും പഠിക്കണം. ജയിക്കാൻ വേണ്ടി മാത്രം പഠിപ്പിക്കാതെ നല്ല മനുഷ്യരായി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം.

സോണിയ ജോസ്, അധ്യാപിക, സെന്‍റ് ജോസഫ് യുപി സ്കൂൾ, അറബി.

 

Kasaragod

ഭൂഗര്‍ഭജല സംരക്ഷണവും പരിപാലനവും അനിവാര്യം

പെരിയ: കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിന്‍റെ കേരള റീജിയന്‍റെ ആഭിമുഖ്യത്തില്‍ സുസ്ഥിര ഭൂഗര്‍ഭജല വികസനവും അക്വിഫര്‍ ബേസിന്‍ പരിപാലനവും എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

കേന്ദ്രസര്‍വകലാശാല സബര്‍മതി ഹാളില്‍ നടന്ന പരിശീലനം കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. സിദ്ധു പി.ആല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. മണ്‍സൂണില്‍ ആവശ്യത്തിന് മഴ കിട്ടിയിട്ടും രൂക്ഷമായ കുടിവെള്ളക്ഷാമം കാരണം അക്കാദമിക കലണ്ടർ പോലും മാറ്റിയെഴുതേണ്ട സാഹചര്യമാണ് കേന്ദ്രസര്‍വകലാശാലയില്‍ നിലനില്‍ക്കുന്നതെന്നു കേന്ദ്രസര്‍വകലാശാല സ്ഥിതി ചെയ്യുന്ന തേജസ്വിനി ഹില്‍സിലും ജില്ലയിലും ശാശ്വതമായ ഭൂജലസംരക്ഷണത്തിന് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവംലബിക്കേണ്ടത് അനിവാര്യമാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. സിജിഡബ്ല്യുബി കേരള റീജിയന്‍ ഡയറക്ടര്‍ ഡോ.ഡി.ജ്ഞാനസുന്ദര്‍ അധ്യക്ഷതവഹിച്ചു

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

പ്രഫ. പി.പി.വർഗീസ്

തിരുവനന്തപുരം: പട്ടം കുളങ്ങര ലെയ്നിൽ മുണ്ടക്കയം പുത്തൻപീടികയിൽ റിട്ട. പ്രഫസർ പി.പി.വർഗീസ് (71) അന്തരിച്ചു. സംസ്‌കാരം പിന്നീട്. നാലാഞ്ചിറ മാർ ഈവാനിയോസ് കോളജിൽ മാത്‌സ് വിഭാഗം മേധാവിയായിരുന്നു. പട്ടം സെന്‍റ് മേരീസ് ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിന്‍റെ ട്രസ്റ്റിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഷീബാ വർഗീസ് (റിട്ട. റീജണൽ മാനേജർ, എസ് ബി ഐ). മക്കൾ: ഡോ. ആദർശ് വർഗീസ്, അതുൽ വർഗീസ് (എൻജിനിയർ, കാനഡ). മരുമകൾ: ലില്ലിയ സാറാ ഏബ്രഹാം.

മുസ്‌ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ്

തിരുവനന്തപുരം: മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ബീമാപള്ളി നൂറുല്‍ ഇസ്‌ലാം അറബിക് കോളജിനു സമീപം ടിസി 44/735ല്‍ ബീമാപള്ളി റഷീദ്(65) അന്തരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി, യുഡിഎഫ് ജില്ലാ കൺവീനർ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ, ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. എംഎസ്എഫിലൂടെയാണ് രാഷ്‌ട്രീയ രംഗത്തെത്തിയത്. യുഡിഎഫ് സർക്കാരുകളുടെ കാലത്ത് കെൽ, ഹോർട്ടികോർപ്, സിഡ്‌കോ എന്നിവയുടെ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. പ്രഭാഷകൻ, തൊഴിലാളി സംഘടനാ നേതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ ശ്രദ്ധേയനായ നേതാവായിരുന്നു.

ഗുരുസ്വാമി

ഗംഗാധരൻ പിള്ള: പന്തളം തിരുവാഭരണ ഗുരുസ്വാമി തോന്നല്ലൂർ കുളത്തിനാൽ ഗംഗാധരൻ പിള്ള (92) അന്തരിച്ചു. സംസ്കാരം ഇന്ന് മുന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരിക്കുട്ടിയമ്മ. മക്കൾ: ഉണ്ണി കുളത്തിനാൽ, പുഷ്പ, സിന്ധു, സുനിത. മരുമക്കൾ: രജിത ( ടീച്ചർ, എൻഎസ്എസ് ജിഎച്ച്എസ്, പന്തളം), മധു കരിങ്ങോടത്ത്, മധുകുമാർ, പരേതനായ സോപാനം ശ്രീകുമാർ. ഏഴ് പതിറ്റാണ്ടു കാലമായി തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ച കുളത്തിനാൽ ഗംഗാധരൻ പിള്ള ഇരുപത് വർഷ കാലം ഗുരുസ്വാമിയായിരുന്നു. 2023 ലാണ് അദ്ദേഹം തിരുവാഭരണങ്ങളുമായി അവസാനമായി ശബരിമലയ്ക്ക് പോകുന്നത്.

അന്നക്കുട്ടി ആഗസ്റ്റിൻ

ചെട്ടിക്കാട്: പള്ളിക്കെത്തയ്യിൽ അന്നക്കുട്ടി ആഗസ്റ്റിൻ (97) അന്തരിച്ചു. സംസ്കാരം ഇന്ന്11ന് ചെട്ടിക്കാട് മരിയാഗോരത്തി പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം തുമ്പോളി പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ആഗസ്റ്റിൻ. മക്കൾ: മൈക്കിൾ, അലക്സ്, തോമസ് (റിട്ട. അധ്യാപകൻ), ജൈനമ്മ (അങ്കണവാടി ടീച്ചർ), മേഴ്‌സി, എലിസബത്ത് (എസ്ഐ, പൊന്നാനി സ്റ്റേഷൻ), മേരി ഗ്രേസി (ആയുർവേദ ഗവൺമെന്‍റ് ആശുപത്രി, പെരുമ്പടം), പരേതരായ ഔസപ്പ്, ചെറുപുഷ്പം. മരുമക്കൾ: ഏലിശ്വ, സാലിക്കുട്ടി, മേരിക്കുട്ടി (അങ്കണവാടി ടീച്ചർ), കവിത റോസ് (നഴ്‌സ്, ആര്യാട് പിഎച്ച്സി), ജോയ്, പീറ്റർ (റിട്ട. എസ്ഐ), പ്രദീപ് (റിട്ട. എസ്ഐ), ബേബിച്ചൻ.

അന്നമ്മ ജോസഫ്

തുരുത്തി: പുത്തന്‍പുരയ്ക്കല്‍ അന്നമ്മ ജോസഫ് (കുഞ്ഞമ്മ-88) അന്തരിച്ചു. സംസ്‌കാരം നാളെ 2.30ന് തുരുത്തി മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍. പരേത കൈനകരി മരാത്തുശേരി കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ് ജോസഫ്. മക്കള്‍: മോനിമ്മ, റീസാമ്മ, റീത്താമ്മ, എല്‍സി, മാര്‍ട്ടിന്‍, റോസിലി, ജോജിമോന്‍, സുനു, മിനി. മരുമക്കള്‍: ജോസുകുട്ടി മണലിപറമ്പില്‍ മിത്രക്കരി, പരേതനായ കുഞ്ഞുമോന്‍ മ്ലാമല പുതുപ്പറമ്പില്‍ നെടുംകുന്നം, പരേതനായ തോമസുകുട്ടി തൈപ്പറമ്പില്‍ മറിയപ്പള്ളി, സാമുവല്‍ പുതുപ്പറമ്പില്‍ റാന്നി, മിനി ചിറ്റേടത്ത് അതിരമ്പുഴ, ബിജു കൈതോണ്‍ സീതത്തോട്, ബിന്‍സി കാരപ്പറമ്പ് അതിരമ്പുഴ, ഷിനു പാറക്കല്‍ സീതത്തോട്, ഇമ്മാനുവേല്‍ ചേലമറ്റം നെടുംകുന്നം. ഫാ. സുബിന്‍ പുത്തന്‍പുരയ്ക്കല്‍ (പ്രൊക്കുറേറ്റര്‍ തക്കല രൂപത) പരേതയുടെ ഭര്‍തൃസഹോദര പൗത്രനാണ്. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു ഭവനത്തില്‍ കൊണ്ടുവരും.

ത്രേസ്യാമ്മ

വാഴൂർ: ഇളങ്ങുളം കാഞ്ഞിരയ്ക്കാട്ട് ത്രേസ്യാമ്മ (97) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പതിനേഴാം മൈലിലുള്ള പുളിമൂട്ടിൽ മാത്തുക്കുട്ടിയുടെ ഭവനത്തിൽ ആരംഭിച്ച് ഇളങ്ങുളം സെന്‍റ് മേരിസ് പള്ളി യിൽ . പരേത റാന്നി വയലുങ്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: അന്നക്കുട്ടി, ആലീസ്, മേരി, ലൂസി, ജോസ്, പരേതരായ പാപ്പച്ചൻ, കുട്ടപ്പായി. മരുമക്കൾ : മാത്തുക്കുട്ടി പുളിമൂട്ടിൽ, അപ്പച്ചൻ തോനംമക്കൽ, ജോണി കപ്പിലുമാക്കൽ, സോഫി, പരേതരായ മറിയമ്മ, ഏബ്രഹാം കല്ലംപ്ലാക്കൽ, തങ്കമ്മ.

റോസമ്മ ഡൊമിനിക്

നെടുങ്കണ്ടം: ചേമ്പളം കൊച്ചുപറമ്പില്‍ റോസമ്മ ഡൊമിനിക് (90) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10 ന് ചേമ്പളം സെന്‍റ് മേരീസ് പള്ളിയിൽ. പരേത കാഞ്ഞിരപ്പള്ളി മടുക്കക്കുഴി കുടുംബാംഗം. ഭർത്താവ്: പരേതനായ കുഞ്ഞച്ചൻ. മക്കള്‍: ജോളി, സിബി, ആന്‍സി, സിസ്റ്റര്‍ ദിവ്യ എസ്ഡി (കോഴിപ്പള്ളി പ്രൊവിന്‍ഷ്യല്‍ ഹൗസ്), ജോഷി, ഷീന. മരുമക്കള്‍: റീത്ത താഴത്തുവീട്ടില്‍ (പൈങ്ങോട്ടൂര്‍), ആന്‍സമ്മ അച്ചന്‍പറമ്പില്‍ (ബാലഗ്രാം), ഷാജി വെട്ടിക്കല്‍ (വള്ളക്കടവ്), ബിന്‍സി കണ്ടച്ചാലില്‍ (പന്നിയാര്‍കുട്ടി), റെജി പാലമറ്റം (ഇരട്ടയാര്‍).

ലില്ലി ജോര്‍ജ്

പുറപ്പുഴ: നെടിയകാട് പോളക്കുളം ലില്ലി ജോര്‍ജ് (94,പുറപ്പുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10.30 ന് പുറപ്പുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത ആവോലി ചൊള്ളാമഠം കുടുംബാംഗം. ഭര്‍ത്താവ്: ജോര്‍ജ് മാത്യു (റിട്ട.എച്ച്എം എല്‍എഫ് സ്‌കൂള്‍ നെടിയകാട്). മക്കള്‍: ഷേര്‍ളി ജോര്‍ജ്, അഡ്വ.സോണി ജോര്‍ജ് തൊടുപുഴ, എല്‍സി ജോര്‍ജ്(റിട്ട. അധ്യാപിക, വിമലമാതാ സ്‌കൂള്‍ കദളിക്കാട്), പരേതനായ സന്തോഷ് ജോര്‍ജ്, സിന്ധു ജോര്‍ജ് (കാളകെട്ടി). മരുമക്കള്‍: അഡ്വ.ജോസഫ് ജോണ്‍ ( കേരള ബാര്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍, തൊടുപുഴ നഗരസഭ മുന്‍ കൗണ്‍സിലര്‍), ലാലി സോണി (കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍), ജയ്‌സണ്‍ ഇമ്പാലില്‍ കദളിക്കാട് (റിട്ട. ഹെഡ് മാസ്റ്റര്‍, എസ് എസ് യു പി സ്‌കൂള്‍ തൊടുപുഴ), ഡിന്‍സി സന്തോഷ് (കാനഡ), ജോജി ഏബ്രഹാം കോക്കാട്ട്, കാളകെട്ടി(മീനച്ചില്‍ അര്‍ബന്‍ ബാങ്ക്).

റോസമ്മ ജോസഫ്

വെള്ളാരംകുന്ന്: പാലക്കടിയിൽ റോസമ്മ ജോസഫ് (അച്ചാമ്മ - 86) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വെള്ളാരംകുന്ന് സെന്‍റ് മേരീസ് പള്ളിയിൽ. പരേത പാലമ്പ്ര ഓലിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ലിസി, ജോളി,വൽസമ്മാ, തോമസ്, സാബു, സാലി. മരുമക്കൾ: തങ്കച്ചൻ പൊൻമല (പത്തുമുറി), മോളി കുളമ്പള്ളി (ആറാംമൈൽ), സിബിച്ചൻ പൗവത്ത് (തങ്കമണി) ബിജി കുമ്പളന്താനം (മേരികുളം), സിബിച്ചൻ പതിക്കൽ (ആറാംമൈൽ), ഷൈനി മൂന്നാനപള്ളിയിൽ (മുണ്ടക്കയം).

സിസ്റ്റർ ബീന ജോർജ്

പാലക്കാട്: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷൻ പാലക്കാട് സെറാഫിക് പ്രോവിൻസിലെ കാരമടൈ ഗുഡ് ഷെപ്പേർഡ് ഭവനാംഗമായ സിസ്റ്റർ ബീന ജോർജ്(65) അന്തരിച്ചു. സംസ്കാരശുശ്രൂഷകൾ ഇന്നു രാവിലെ 11ന് പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ മംഗലംഡാം സെന്‍റ് പീറ്റേഴ്സ് ഭവനത്തിൽ. എറണാകുളം പുത്തൻവേലിക്കര മാളവന കൂട്ടാല പരേതരായ ജോർജ്-ചിന്നമ്മ ദന്പതികളുടെ മകളാണ്. ചിറ്റടി ബത്‌ലഹം, കാരമടൈ ഗുഡ് ഷെപ്പേർഡ്, നീതിപുരം അൽഫോൻസാഭവൻ, വടക്കന്തറ സെന്‍റ് ക്ലെയേഴ്സ്, ആരോഗ്യപുരം ആരോഗ്യമാത, വചനഗിരി അസീസി ഭവൻ, കുമരപുരം ലിറ്റിൽ ഫ്ളവർ, മേട്ടുപ്പാളയം സാൻജോസ്, വാൽപ്പാറെ കാരുണ്യ, എട്ടിമടൈ ഷേഫി ആരാം എന്നിവിടങ്ങളിൽ സുപ്പീരിയർ, സാമൂഹ്യപ്രവർത്തക, അധ്യാപിക എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: ഷാജി, ജോസി, ആന്‍റണി, മാർട്ടിൻ, ഷീല, ബിൻസി, പരേതനായ ജോജോ.

വര്‍ഗീസ് സേവ്യര്‍

അങ്ങാടിപ്പുറം: പാലക്കാട് ഒലവക്കോട് തോമസ് നഗറില്‍ താമസിച്ചിരുന്ന പാതയില്‍ വര്‍ഗീസ് സേവ്യര്‍ (80) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയില്‍. ഭാര്യ: പന്തിരിക്കര ഒളവക്കുന്നേല്‍ കുടുംബാംഗം റോസമ്മ വര്‍ഗീസ്. മക്കള്‍: ഷീമ (ബിസിനസ്), ഷാന്‍റോ (എന്‍ജിനിയര്‍, ബഹ്‌റൈന്‍). മരുമക്കള്‍: സാജു ജോര്‍ജ് കൊല്ലറക്കല്‍ (സയന്‍റിസ്റ്റ്, ഡിഎഇ, കല്‍പ്പാക്കം), മെറില്‍ മാത്യു നിരവത്തിനാല്‍. സഹോദരങ്ങള്‍: മാത്യു, പോള്‍, മറിയക്കുട്ടി, എല്‍സമ്മ, ഗ്രേസി, പരേതരായ ജോസഫ്, ത്രേസ്യാമ്മ.

റോസമ്മ

പൊയിലോംചാല്‍: തൃക്കോയിക്കല്‍ റോസമ്മ (104) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10ന് പൊയിലോംചാല്‍ സെന്‍റ് ജൂഡ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ തോമസ്. മക്കള്‍: ഏലികുട്ടി തെങ്ങുംപള്ളിയില്‍ (ചാത്തങ്കോട്ടുനട), ബേബി, കത്രിന മേച്ചറാത് (വിലങ്ങാട്), ജോര്‍ജ്, റോസിലി കുരിയകാട്ടില്‍ (കൂടരഞ്ഞി), ജെസി അമ്പാട്ട് ചെമ്പനോട, സാബു, പരേതരായ മേരി ചെത്തിമറ്റം (കാസര്‍ഗോഡ്), അന്നമ്മ വാതപ്പള്ളില്‍ ചാപ്പന്‍തോട്ടം, ജോസ് കരുവന്‍ചാല്‍, ജയിംസ്. മരുമക്കള്‍: ലീലാമ്മ പുല്ലാട്ട് കരുവന്‍ചാല്‍, ത്രേസ്യ കോലാക്കല്‍ പ്ലാച്ചിക്കര, എല്‍സമ്മ കാരക്കുന്നേല്‍ വയനാട്, ഷേര്‍ലി ഉണ്ണികുന്നേല്‍ ചെകിട്ടപ്പാറ, ഫിലോമിന പന്തപ്ലാക്കല്‍ പൂഴിത്തോട്, ബേബി അമ്പാട്ട് ചെമ്പനോട, ദേവസ്യ കുരിയകറ്റില്‍ കൂടരഞ്ഞി, കുര്യാച്ചന്‍ തെങ്ങുംപള്ളിയില്‍ ചാത്തങ്കോട്ടുനട, പരേതരായ കുഞ്ഞച്ചന്‍ ചെത്തിമറ്റം കാസര്‍ഗോഡ്, ജോസഫ് വാതപ്പള്ളില്‍ ചാപ്പന്‍തോട്ടം, ജോസ് മേച്ചറാത് വിലങ്ങാട്.

വി.എല്‍. സെബാസ്റ്റ്യന്‍

താമരശേരി: വളവനാനിക്കല്‍ വി.എല്‍. സെബാസ്റ്റ്യന്‍ (80) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് താമരശേരി മൂന്നാംതോട്ടിലുള്ള ഭവനത്തില്‍ ആരംഭിക്കും. താമരശേരി മേരിമാത കത്തീഡ്രലിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചമല്‍ സെന്‍റ് ജോര്‍ജ് പള്ളിയില്‍ സംസ്‌കാരം നടക്കും. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി താമരശേരി എസി പ്രസിഡന്‍റ്, താമരശേരി സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലീലാമ്മ (കട്ടിക്കാന കുടുംബാഗം). മക്കള്‍: ഷീബ, ഷൈനി, ഷാജി, ഷീജ, ഷൈബി. മരുമക്കള്‍: ജോജോ എം. ചാക്കോ (മണിക്കൊമ്പേല്‍, ചക്കിട്ടപാറ), റെജി മൈക്കിള്‍ കല്ലിടുക്കില്‍ (തിരുവമ്പാടി), ബീന തോമസ് (മലേപ്പറമ്പില്‍, കുന്നമംഗലം), അനില്‍ ജോസഫ് കുഴിത്തോട്ട് (ചെമ്പന്‍തൊട്ടി), ഫിലിപ്പ് ഇല്ലിക്കല്‍ (ജര്‍മനി).

അന്നമ്മ

പരപ്പ: ക്ലായിക്കോട്ടെ അന്നമ്മ ഈഴപ്പടത്തിൽ (92) അന്തരിച്ചു. സംസ്കാരം ഇന്നു പത്തിനു പരപ്പ വിമലഗിരി പള്ളിയിൽ. പരേത കുറിച്ചിത്താനം ചെട്ടിക്കതോട്ടത്തിൽ കുടുംബാoഗമാണ്. ഭർത്താവ്: പരേതനായ പാപ്പച്ചൻ. മക്കൾ: വത്സമ്മ (കൊട്ടോടി), സിസ്റ്റർ സെലിൻ ജോസ് എസ്എംഎസ് (സുപ്പീരിയർ, ഛത്തീസ്ഗഡ്), പ്രിൻസ് (ന്യൂ ബ്രൈറ്റ് ഗ്ലാസ്, പാണത്തൂർ), നാപ്പർ (ജോസഫ്) ക്ലായിക്കോട്, ജോൺസൺ (ഗോൾഡൻ ഗ്ലാസ് പരപ്പ), പരേതയായ റോസമ്മ. മരുമക്കൾ: ടെസി കൊച്ചിത്തറയിൽ (കാഞ്ഞിരടുക്കം), ജോയ്‌സി ഗംഗാരയിൽ (ഷൊർണൂർ), ബിനി പാറക്കാലായിൽ (കുന്നുകൈ), പരേതനായ മാത്യു കൂനനാനിക്കൽ (കൊട്ടോടി).

ജോയി

ചിറ്റാരിക്കാൽ : വെള്ളടുക്കത്തെ കുത്തിയതോട്ടിൽ കെ.സി.ജോയി (72) അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിനു തോമാപുരം സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: റോസമ്മ കാറ്റാംകവല പുതിയിടത്ത് കുടുംബാംഗം. മക്കൾ: ജയ്‌സൺ (നഴ്‌സിംഗ് ഓഫിസർ, പിജിഐ ചണ്ഡിഗഡ്), ജോയ്‌സി (ഇരിട്ടി). മരുമക്കൾ: റെനി (നഴ്സിംഗ് ഓഫിസർ, പിജിഐ ചണ്ഡിഗഡ്), റോയി തറയിൽ (ബിസിനസ്, ഇരിട്ടി). സഹോദരങ്ങൾ: ആലീസ് (നാട്ടക്കൽ), ജോസ് (ബിസിനസ്, തിരുവന്തപുരം), റോസമ്മ (വെള്ളരിക്കുണ്ട്), ജയിംസ്, ലില്ലിക്കുട്ടി, വൽസമ്മ (കോഴിക്കോട്).

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

04-09-2026

അമാലിന്‍റെ പിറന്നാൾ; സർപ്രൈസുമായി ദുൽഖർ

ഭാര്യ അമാൽ സുഫിയയ്ക്ക് സർപ്രൈസ് പിറന്നാൾ ആശംസയുമായി നടൻ ദുൽഖർ സൽമാൻ. അമാലിനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് ദുൽഖർ കുറിച്ച ആശംസ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘‘സിനിമയുടെ റിലീസിനും പ്രമോഷനുമൊക്കെ ഇടയിൽ എന്‍റെ ഭർത്താവ് എന്‍റെ ജന്മദിനം ഓർക്കുമോ ആവോ?" എന്ന് ആകും നീ ആലോചിച്ചുകൊണ്ടിരിക്കുന്നത് അല്ലേ. ഞാൻ അതങ്ങു മറന്നു കളയും എന്ന് നീ കരുതിയോ.

എന്‍റെ രാജ്ഞിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു! ഇത്രയും വർഷങ്ങൾക്ക് ശേഷവും നിന്നെ ചിരിപ്പിക്കാനും ആ ചിരികളെല്ലാം ഒപ്പിയെടുക്കാനും കഴിയുന്നുണ്ടല്ലോ.’’അമാലിന് പിറന്നാൾ നേർന്ന് ദുൽഖർ കുറിച്ചു.

 

04-09-2026

അമാലിന്‍റെ പിറന്നാൾ; സർപ്രൈസുമായി ദുൽഖർ

ഭാര്യ അമാൽ സുഫിയയ്ക്ക് സർപ്രൈസ് പിറന്നാൾ ആശംസയുമായി നടൻ ദുൽഖർ സൽമാൻ. അമാലിനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് ദുൽഖർ കുറിച്ച ആശംസ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘‘സിനിമയുടെ റിലീസിനും പ്രമോഷനുമൊക്കെ ഇടയിൽ എന്‍റെ ഭർത്താവ് എന്‍റെ ജന്മദിനം ഓർക്കുമോ ആവോ?" എന്ന് ആകും നീ ആലോചിച്ചുകൊണ്ടിരിക്കുന്നത് അല്ലേ. ഞാൻ അതങ്ങു മറന്നു കളയും എന്ന് നീ കരുതിയോ.

എന്‍റെ രാജ്ഞിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു! ഇത്രയും വർഷങ്ങൾക്ക് ശേഷവും നിന്നെ ചിരിപ്പിക്കാനും ആ ചിരികളെല്ലാം ഒപ്പിയെടുക്കാനും കഴിയുന്നുണ്ടല്ലോ.’’അമാലിന് പിറന്നാൾ നേർന്ന് ദുൽഖർ കുറിച്ചു.

 

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

04-09-2026

ഹൂസ്റ്റണിൽ പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ് 12ന്

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിക്കുന്ന പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റിന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്‍റെ ഐക്യവും സൗഹൃദവും സാംസ്കാരിക വൈവിധ്യവും ആഘോഷിക്കുന്ന ഈ മഹോത്സവം ശനിയാഴ്ച ഫ്രെസ്നോയിലെ സെന്‍റ് ജെയിംസ് ബാങ്ക്വറ്റ് ഹാളിൽ നടക്കും. വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒമ്പത് വരെയാണ് ഫെസ്റ്റ്.

വിവിധ ഇടവകകളിൽ നിന്നുള്ള കലാസാംസ്കാരിക പരിപാടികൾ ഫെസ്റ്റിന്‍റെ പ്രധാന ആകർഷണങ്ങളായിരിക്കും. വിവിധ സഭകളുടെ കലാപാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന പരിപാടികൾ അവതരിപ്പിക്കുന്നതിനായി ഇടവകകളിലെ ടീമുകൾ ഇതിനോടകം തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.

ഫെസ്റ്റിന്‍റെ പ്രത്യേക ആകർഷണമായി ഹൂസ്റ്റണിലെ പ്രമുഖ കലാകാരനായ മെവിൻ ജോൺ എബ്രഹാം രചനയും സംവിധാനവും നിർവഹിക്കുന്ന "ദി റെഡീമർ' എന്ന ബൈബിൾ ലഘുനാടകം (മലയാളം) അരങ്ങേറും.

ക്രിസ്തീയ സന്ദേശവും കലാമികവും സമന്വയിപ്പിക്കുന്ന ഈ അവതരണം പ്രേക്ഷകർക്ക് വേറിട്ട അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നാടകത്തിൽ അണിനിരക്കുന്ന 40ൽ പരം കലാപ്രതിഭകൾ അവരുടെ അഭിനയ മികവ് പ്രകടിപ്പിക്കും

മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി സുരേന്ദ്രൻ കെ. പട്ടേൽ, ജഡ്ജി ജൂലി മാത്യു, ക്യാപ്റ്റൻ മനു പൂപ്പാറയിൽ തുടങ്ങി സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വൈദിക ശ്രേഷ്ഠരും ചടങ്ങിൽ പങ്കെടുക്കും.

എക്യുമെനിക്കൽ തട്ടുകടയും ചായക്കടയും

കലാപരിപാടികൾക്കൊപ്പം രുചിയുടെ വൈവിധ്യവും ഫെസ്റ്റിന്‍റെ പ്രധാന ആകർഷണമായിരിക്കും. ഇതിന്‍റെ ഭാഗമായി എക്യുമെനിക്കൽ അടുക്കളയും തട്ടുകടയും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്‍റെ തനത് രുചികൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങളാണ് സന്ദർശകർക്കായി തയാറാക്കുന്നത്.

ഹൂസ്റ്റണിലെ പാചക രംഗത്ത് ഏറെ പരിചയസമ്പത്തുള്ള മൈസൂർ തമ്പി എക്യുമെനിക്കൽ അടുക്കളയുടെ മേൽനോട്ടം വഹിക്കും.

ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്കായി 15, 10 ഡോളർ നിരക്കുകളിലുള്ള ഭക്ഷണ കൂപ്പണുകൾ ബന്ധപ്പെട്ട ഇടവകകളിലെ ഐസിഇസിഎച്ച് പ്രതിനിധികളിൽ നിന്നും ലഭിക്കുന്നതാണ്.

ആത്മീയതയും ഇന്ത്യൻ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും സൗഹൃദവും ഒരുമയും ആഘോഷിക്കുന്ന ഈ മഹോത്സവത്തിലേക്ക് ഹൂസ്റ്റണിലെ മുഴുവൻ മലയാളി സമൂഹത്തെയും സംഘാടകർ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

ഫെസ്റ്റിന്‍റെ വിജയത്തിനായി ഐസിഇസിഎച്ച് കമ്മിറ്റിയും എക്യുമെനിക്കൽ ഫെസ്റ്റ് കമ്മിറ്റിയും വിവിധ പ്രവർത്തനങ്ങളുമായി സജീവമായി മുന്നോട്ടുപോകുകയാണ്.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് (പ്രസിഡന്‍റ്) - 832 997 9788, റവ.ഫാ. ഡോ.ബിന്നി ഫിലിപ്പ് (വൈസ് പ്രസിഡന്‍റ്) - 281 886 2013, ഷാജൻ ജോർജ് (സെക്രട്ടറി) - 832 452 4195, രാജൻ അങ്ങാടിയിൽ (ട്രഷറർ) - 713 459 4704, ജീമോൻ റാന്നി (ഫെസ്റ്റ് കൺവീനർ) - 832873 0023, മിൽറ്റ മാത്യു (പ്രോഗ്രാം കോഓർഡിനേറ്റർ) - 832 744 9691.

04-09-2026

പ്രവാസികള്‍ കേരളത്തിന്‍റെ സാമ്പത്തിക നട്ടെല്ല്: വര്‍ഗീസ് മാമ്മന്‍

ദോഹ: കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസികള്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക നട്ടെല്ലാണെന്നും അവരുടെ ന്യായമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും തിരുവല്ല എംഎല്‍എ അഡ്വ. വര്‍ഗീസ് മാമ്മന്‍.

ദോഹയില്‍ സെപ്രോടെക്കും അംവാജും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും കുടുംബങ്ങളുടെയും സമൂഹത്തിന്‍റെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിലും പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ വര്‍ഷങ്ങളോളം സേവനം അനുഷ്ഠിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസം, പുനരധിവാസ പദ്ധതികള്‍, പ്രവാസി വിദ്യാര്‍ഥികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഇവയില്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും എംഎല്‍എ വ്യക്തമാക്കി.

പ്രവാസികളുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്രോടെക്, അംവാജ് ഗ്രൂപ്പ് എംഡി ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

അംവാജ് വാട്ടര്‍ ഫാക്ടറി സിഎഫ്ഒ ജോര്‍ജ് കോശി അഡ്വ. വര്‍ഗീസ് മാമ്മന്‍ എംഎല്‍എയെ പൊന്നാടയണിയിച്ച് ആദരിച്ചു. സെപ്രോടെക് അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ അനൂജ് എം. ജോസ് ഗ്രൂപ്പിന്‍റെ ഉപഹാരം സമര്‍പ്പിച്ചു.

ഗ്രൂപ്പ് ഫെസിലിറ്റി മാനേജര്‍ ജോണ്‍സണ്‍ രാജു, പര്‍ച്ചേസ് മാനേജര്‍ കിരണ്‍ സേവ്യര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ജേക്കബ് രാജു, ബിസിനസ് ഡെവലപ്മെന്‍റ് മാനേജര്‍ സുജിത് ഗോപിനാഥ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

സീനിയര്‍ പ്രോജക്ട് സൂപ്പര്‍വൈസര്‍ ബിനു ടി. ഡാനിയല്‍ സ്വാഗതം പറഞ്ഞു. ജെറ്റ്സി അബ്രഹാം പരിപാടിയുടെ അവതാരകയായി.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് ഒ.കെ. പരുമല, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്‌ടര്‍ ജെബി കെ. ജോണ്‍, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്തു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

04-09-2026

ഹൂസ്റ്റണിൽ പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ് 12ന്

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിക്കുന്ന പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റിന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്‍റെ ഐക്യവും സൗഹൃദവും സാംസ്കാരിക വൈവിധ്യവും ആഘോഷിക്കുന്ന ഈ മഹോത്സവം ശനിയാഴ്ച ഫ്രെസ്നോയിലെ സെന്‍റ് ജെയിംസ് ബാങ്ക്വറ്റ് ഹാളിൽ നടക്കും. വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒമ്പത് വരെയാണ് ഫെസ്റ്റ്.

വിവിധ ഇടവകകളിൽ നിന്നുള്ള കലാസാംസ്കാരിക പരിപാടികൾ ഫെസ്റ്റിന്‍റെ പ്രധാന ആകർഷണങ്ങളായിരിക്കും. വിവിധ സഭകളുടെ കലാപാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന പരിപാടികൾ അവതരിപ്പിക്കുന്നതിനായി ഇടവകകളിലെ ടീമുകൾ ഇതിനോടകം തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.

ഫെസ്റ്റിന്‍റെ പ്രത്യേക ആകർഷണമായി ഹൂസ്റ്റണിലെ പ്രമുഖ കലാകാരനായ മെവിൻ ജോൺ എബ്രഹാം രചനയും സംവിധാനവും നിർവഹിക്കുന്ന "ദി റെഡീമർ' എന്ന ബൈബിൾ ലഘുനാടകം (മലയാളം) അരങ്ങേറും.

ക്രിസ്തീയ സന്ദേശവും കലാമികവും സമന്വയിപ്പിക്കുന്ന ഈ അവതരണം പ്രേക്ഷകർക്ക് വേറിട്ട അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നാടകത്തിൽ അണിനിരക്കുന്ന 40ൽ പരം കലാപ്രതിഭകൾ അവരുടെ അഭിനയ മികവ് പ്രകടിപ്പിക്കും

മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി സുരേന്ദ്രൻ കെ. പട്ടേൽ, ജഡ്ജി ജൂലി മാത്യു, ക്യാപ്റ്റൻ മനു പൂപ്പാറയിൽ തുടങ്ങി സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വൈദിക ശ്രേഷ്ഠരും ചടങ്ങിൽ പങ്കെടുക്കും.

എക്യുമെനിക്കൽ തട്ടുകടയും ചായക്കടയും

കലാപരിപാടികൾക്കൊപ്പം രുചിയുടെ വൈവിധ്യവും ഫെസ്റ്റിന്‍റെ പ്രധാന ആകർഷണമായിരിക്കും. ഇതിന്‍റെ ഭാഗമായി എക്യുമെനിക്കൽ അടുക്കളയും തട്ടുകടയും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്‍റെ തനത് രുചികൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങളാണ് സന്ദർശകർക്കായി തയാറാക്കുന്നത്.

ഹൂസ്റ്റണിലെ പാചക രംഗത്ത് ഏറെ പരിചയസമ്പത്തുള്ള മൈസൂർ തമ്പി എക്യുമെനിക്കൽ അടുക്കളയുടെ മേൽനോട്ടം വഹിക്കും.

ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്കായി 15, 10 ഡോളർ നിരക്കുകളിലുള്ള ഭക്ഷണ കൂപ്പണുകൾ ബന്ധപ്പെട്ട ഇടവകകളിലെ ഐസിഇസിഎച്ച് പ്രതിനിധികളിൽ നിന്നും ലഭിക്കുന്നതാണ്.

ആത്മീയതയും ഇന്ത്യൻ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും സൗഹൃദവും ഒരുമയും ആഘോഷിക്കുന്ന ഈ മഹോത്സവത്തിലേക്ക് ഹൂസ്റ്റണിലെ മുഴുവൻ മലയാളി സമൂഹത്തെയും സംഘാടകർ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

ഫെസ്റ്റിന്‍റെ വിജയത്തിനായി ഐസിഇസിഎച്ച് കമ്മിറ്റിയും എക്യുമെനിക്കൽ ഫെസ്റ്റ് കമ്മിറ്റിയും വിവിധ പ്രവർത്തനങ്ങളുമായി സജീവമായി മുന്നോട്ടുപോകുകയാണ്.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് (പ്രസിഡന്‍റ്) - 832 997 9788, റവ.ഫാ. ഡോ.ബിന്നി ഫിലിപ്പ് (വൈസ് പ്രസിഡന്‍റ്) - 281 886 2013, ഷാജൻ ജോർജ് (സെക്രട്ടറി) - 832 452 4195, രാജൻ അങ്ങാടിയിൽ (ട്രഷറർ) - 713 459 4704, ജീമോൻ റാന്നി (ഫെസ്റ്റ് കൺവീനർ) - 832873 0023, മിൽറ്റ മാത്യു (പ്രോഗ്രാം കോഓർഡിനേറ്റർ) - 832 744 9691.

04-09-2026

റഷ്യയിൽ ജർമനിയുടെ ഗൊയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ട് ശാഖകൾ അടച്ചുപൂട്ടാൻ ഉത്തരവ്

മോസ്കോ: റഷ്യയിൽ പ്രവർത്തിക്കുന്ന ജർമനിയുടെ പ്രമുഖ സാംസ്കാരിക - ഭാഷാ സ്ഥാപനമായ ഗൊയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ശാഖകൾ അടച്ചുപൂട്ടാൻ റഷ്യ ഉത്തരവിട്ടു. മോസ്കോ, സെന്‍റ് പീറ്റേഴ്സ്ബർഗ്, യെക്കാറ്റെറിൻബർഗ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടുന്നത്.

ജർമനിയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് പുതിയ നടപടി. ജർമനിയിലെ റഷ്യൻ സാംസ്കാരിക സ്ഥാപനങ്ങൾക്കെതിരേ ബെർലിൻ സ്വീകരിച്ച നടപടികൾക്ക് തിരിച്ചടിയായാണ് മോസ്കോയുടെ നീക്കമെന്നാണ് വിലയിരുത്തൽ.

വ്ലാഡിവോസ്റ്റോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ഗൊയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ട് ശാഖകൾ അടച്ചുപൂട്ടുന്ന വിവരം അറിയിച്ചത്. ജർമനി ബെർലിനിലെ റഷ്യൻ സാംസ്കാരിക കേന്ദ്രത്തിനെതിരേ സ്വീകരിച്ച നടപടികളെയും അദ്ദേഹം വിമർശിച്ചു.

യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കെ, റഷ്യയിൽ പ്രവർത്തിച്ചിരുന്ന ചുരുക്കം ചില പാശ്ചാത്യ സാംസ്കാരിക സ്ഥാപനങ്ങളിൽ ഒന്നായിരുന്നു ഗൊയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ട്.

1992-ൽ മോസ്കോയിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം ജർമൻ ഭാഷാ പഠനത്തിനും സാംസ്കാരിക വിനിമയത്തിനും പ്രധാന പങ്കുവഹിച്ചിരുന്നു. അതേസമയം, ജർമൻ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരേ ഉയർന്ന ആരോപണങ്ങൾ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ നിഷേധിച്ചു.

റഷ്യയെ കുറ്റപ്പെടുത്തുന്നതിനായി വ്യാജ തെളിവുകൾ സൃഷ്ടിച്ചതാണെന്നാണ് പുടിന്‍റെ ആരോപണം. ഗൊയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ട് ശാഖകൾ അടച്ചുപൂട്ടുന്നതോടെ റഷ്യയിലെ ജർമൻ ഭാഷാ പഠിതാക്കൾക്കും വിദ്യാർഥികൾക്കും സാംസ്കാരിക രംഗത്തും തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

03-09-2026

ഡാർവിനിൽ ഓണാഘോഷം നടത്തി അങ്കമാലി അസോസിയേഷൻ

ഡാർവിൻ: അങ്കമാലി അസോസിയേഷൻ ഡാർവിനിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഡാർവിൻ മുർഹെഡിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം അങ്കമാലി സ്വദേശിയും സെന്‍റ് അൽഫോൻസാ ഇടവക ദേവാലയത്തിലെ വികാരിയുമായ ഫാ. ജോൺ പുതുവ നിർവഹിച്ചു.

പ്രസിഡന്‍റ് പോൾ പറോക്കാരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഡേറിൻ ഡേവിസ് സ്വാഗതവും സെക്രട്ടറി ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ജെഫ് പോൾ, ബിജു വർഗീസ്, റോബിൻ പീറ്റർ എന്നിവർ പ്രസംഗിച്ചു.

ഡറിൻ ഡേവിസിന്‍റെ മാവേലി വേഷം അഘോഷത്തിന്‍റെ മാറ്റുകൂട്ടി. വിഭവമായ ഓണസദ്യയും അതിനു ശേഷം വിവിധ കലാപരിപാടികളും തിരുവാതിരയും ഉണ്ടായിരുന്നു.

അനു റോസ്, സ്നേഹ പോൾ, ജെതാ ബെന്നി, ട്രീസ ജെഫ്, ഹിമ എന്നിവർ നേതൃത്വം നൽകി.

03-09-2026

അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘം ഡൽഹി ഭദ്രാസന സമ്മേളനം വെള്ളിയാഴ്ച

ന്യൂഡൽഹി: അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘത്തിന്‍റെ (AMOSS) ഡൽഹി ഭദ്രാസന ഏകദിന സമ്മേളനം വെള്ളിയാഴ്ച ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

രാവിലെ 6.30ന് പ്രഭാത പ്രാർഥനയും വിശുദ്ധ കുർബ്ബാനയും തുടർന്ന് ഏകദിന സമ്മേളനവും നടക്കും. "തീയല്ലോ ഈ മദ്‌ബഹാ' (ഈ ബലിപീഠം തീയാകുന്നു) എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തിന് ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും.

റവ.ഫാ. ജോൺ സാമുവൽ (മാർ കുര്യാക്കോസ് ആശ്രമം, മൈലപ്ര) മുഖ്യപ്രഭാഷണം നടത്തും. രാവിലെ ഒമ്പത് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഡൽഹി ഭദ്രാസനത്തിലെ എല്ലാ ശുശ്രൂഷകരും സമ്മേളനത്തിൽ പങ്കെടുക്കും.

 

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

04-09-2026

ഫംഗസ് രോഗബാധയ്ക്കു സ്റ്റിറോയ്ഡ് ക്രീം പുരട്ടിയാൽ മതിയോ?

പ്രമേഹം, തൈറോയ്ഡ് രോഗികള്‍ കൃത്യമായി രക്ത പരിശോധന ചെയ്യുക. കാരണം ഇവ നിയന്ത്രണാതീതമായ രോഗികളില്‍ ഫംഗല്‍ ബാധ വരാനുള്ള സാദ്ധ്യത കൂടുതലാണ്. ആഹാരത്തില്‍ പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍ മീന്‍ മുതലായവ ഉള്‍പ്പെടുത്തി പ്രതിരോധം ശക്തമാക്കാം.

എങ്ങനെ ചികിത്സിക്കാം?

ഫംഗല്‍ അണുബാധയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. പക്ഷെ ഫംഗല്‍ ബാധ വരുന്ന ഒരാള്‍ക്ക് അത് വീണ്ടും വീണ്ടും വരാനുള്ള സാദ്ധ്യതയും ഉണ്ട്. നമ്മുടെ രോഗപ്രതിരോധ ശക്തി മുതല്‍ നമ്മള്‍ ചെയ്യുന്ന ജോലികള്‍ വരെ അതിന് ഒരു കാരണമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക.

സ്വയം ചികിത്സ അരുത്.

ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ സാധാരണയായി ഫംഗസിന് ഉപയോഗിക്കുന്ന പല മരുന്നുകളിലും സ്റ്റിറോയ്ഡ് അടങ്ങിയിരിക്കുന്നു. ഇതിന്‍റെ ഉപയോഗം മൂലം ചൊറിച്ചില്‍, ചുവപ്പുനിറം, മൊരിച്ചില്‍ എന്നിവ കുറയാം, പക്ഷേ ഫംഗസ് രോഗാണു നശിക്കില്ല. അതുകൊണ്ടുതന്നെ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീം നിര്‍ത്തുമ്പോള്‍ രോഗബാധ അധികരിക്കുന്നു. ഇത് പലപ്പോഴും ചികിത്സയോടും പ്രതികരിക്കാത്ത ശക്തമായ ഫംഗല്‍ അണുബാധയിലേക്ക് നയിക്കുന്നു.

ചികിത്സിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

· ഡോക്ടറുടെ നിര്‍ദ്ദേശം കൃത്യമായി പാലിക്കുക.

· രോഗ ലക്ഷണങ്ങള്‍ മാറിയാലും മരുന്നുകള്‍ രണ്ടുമാസം തുടര്‍ച്ചയായി ഉപയോഗിക്കുക.

· പൂപ്പല്‍ രോഗം ആവര്‍ത്തിച്ച് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.

വിവരങ്ങൾ - ഡോ. ശാലിനി വി. ആർ.
കൺസൾട്ടന്‍റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

04-09-2026

ഫംഗസ് രോഗബാധയ്ക്കു സ്റ്റിറോയ്ഡ് ക്രീം പുരട്ടിയാൽ മതിയോ?

പ്രമേഹം, തൈറോയ്ഡ് രോഗികള്‍ കൃത്യമായി രക്ത പരിശോധന ചെയ്യുക. കാരണം ഇവ നിയന്ത്രണാതീതമായ രോഗികളില്‍ ഫംഗല്‍ ബാധ വരാനുള്ള സാദ്ധ്യത കൂടുതലാണ്. ആഹാരത്തില്‍ പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍ മീന്‍ മുതലായവ ഉള്‍പ്പെടുത്തി പ്രതിരോധം ശക്തമാക്കാം.

എങ്ങനെ ചികിത്സിക്കാം?

ഫംഗല്‍ അണുബാധയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. പക്ഷെ ഫംഗല്‍ ബാധ വരുന്ന ഒരാള്‍ക്ക് അത് വീണ്ടും വീണ്ടും വരാനുള്ള സാദ്ധ്യതയും ഉണ്ട്. നമ്മുടെ രോഗപ്രതിരോധ ശക്തി മുതല്‍ നമ്മള്‍ ചെയ്യുന്ന ജോലികള്‍ വരെ അതിന് ഒരു കാരണമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക.

സ്വയം ചികിത്സ അരുത്.

ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ സാധാരണയായി ഫംഗസിന് ഉപയോഗിക്കുന്ന പല മരുന്നുകളിലും സ്റ്റിറോയ്ഡ് അടങ്ങിയിരിക്കുന്നു. ഇതിന്‍റെ ഉപയോഗം മൂലം ചൊറിച്ചില്‍, ചുവപ്പുനിറം, മൊരിച്ചില്‍ എന്നിവ കുറയാം, പക്ഷേ ഫംഗസ് രോഗാണു നശിക്കില്ല. അതുകൊണ്ടുതന്നെ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീം നിര്‍ത്തുമ്പോള്‍ രോഗബാധ അധികരിക്കുന്നു. ഇത് പലപ്പോഴും ചികിത്സയോടും പ്രതികരിക്കാത്ത ശക്തമായ ഫംഗല്‍ അണുബാധയിലേക്ക് നയിക്കുന്നു.

ചികിത്സിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

· ഡോക്ടറുടെ നിര്‍ദ്ദേശം കൃത്യമായി പാലിക്കുക.

· രോഗ ലക്ഷണങ്ങള്‍ മാറിയാലും മരുന്നുകള്‍ രണ്ടുമാസം തുടര്‍ച്ചയായി ഉപയോഗിക്കുക.

· പൂപ്പല്‍ രോഗം ആവര്‍ത്തിച്ച് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.

വിവരങ്ങൾ - ഡോ. ശാലിനി വി. ആർ.
കൺസൾട്ടന്‍റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

കാഴ്ചപ്പാടുകൾ മാറട്ടെ.
ഇത് എത്രത്തോളം അപകടകരമാണെന്ന് ലോകം ചിന്തിക്കണം
പാരഡികളിലൂടെ ശ്രദ്ധേയനായ ഫെലിക്സ് ദേവസ്യയുടെ വിശേഷങ്ങൾ
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up