ADVERTISEMENT

Close
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

05-09-2026

എയ്ഡ്സ് സ്വകാര്യത മറ്റൊരാളെ ചതിക്കാനുള്ളതല്ല

Editorial

04-09-2026

ആഗോളതാപനം തീയിട്ടവർക്കും പൊള്ളണം

Editorial

03-09-2026

പ്രത്യേക അധികാരമെടുത്ത് നീതിയുടെ ജനാധിപത്യദൗത്യം

Editorial

02-09-2026

ആരാധകഹൃദയങ്ങളിലേക്ക് അനശ്വരമായ ‘സെൽഫ്’ഗോൾ

Editorial

01-09-2026

ചിരിക്കുന്ന ജാമ്യക്കാരനും കരയുന്ന ബാങ്കുകളും

Editorial

31-08-2026

വേദികളും സദസുകളും സ്ത്രീകൾ കൈയടക്കട്ടെ

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kasaragod

പഞ്ചായത്ത് ഏറ്റെടുത്തിട്ടും ടാറിംഗ് നടക്കാതെ വരക്കാട് കോൺവെന്‍റ് റോഡ്

നർക്കിലക്കാട്: പഞ്ചായത്ത് ഏറ്റെടുത്ത് ആസ്തി രജിസ്റ്ററിൽ ചേർത്തതോടെ വരക്കാട് കോൺവെന്‍റ് - എരുതനാട്ട് കടവ് റോഡിന്‍റെ നവീകരണവും ടാറിംഗും വേഗത്തിൽ നടക്കുമെന്നാണ് നാട്ടുകാർ പ്രതീക്ഷിച്ചത്. എന്നാൽ 10 വർഷം കഴിഞ്ഞിട്ടും വെസ്റ്റ് എളേരി പഞ്ചായത്തിന്‍റെ ഭാഗത്തുനിന്ന് ഇതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ഓരോ മഴക്കാലത്തും തകരുന്ന റോഡ് നാട്ടുകാർ ഒത്തുചേർന്ന് സ്വന്തം ചെലവിൽ ഒരുവിധം നന്നാക്കിയെടുക്കുകയാണ്. എന്നിട്ടും മണ്ണും ചെളിയുമായി കാൽനട യാത്ര പോലും ദുരിതമാകുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്.

പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ഇടറോഡുകൾ പോലും ടാറിംഗ് നടത്തുന്ന കാലത്താണ് 10 വർഷം മുമ്പ് വിട്ടുനൽകിയ റോഡ് ഇങ്ങനെയൊരവസ്ഥയിൽ കിടക്കുന്നത്. അത്യാവശ്യഘട്ടങ്ങളിൽ വാഹനങ്ങൾ വിളിച്ചാൽ പോലും ഇതുവഴി വരാൻ മടിക്കുന്ന സ്ഥിതിയാണ്. എത്രയും പെട്ടെന്ന് പഞ്ചായത്ത് ഇടപെട്ട് ഇവിടെ ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Thiruvananthapuram

ഭിന്നശേഷി സൗഹൃദമല്ല മിനി സിവില്‍ സ്റ്റേഷന്‍

നെയ്യാറ്റിന്‍കര : ഇരുപതിലേറെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന്‍ ഭിന്നശേഷി സൗഹൃദമല്ല. ഇക്കാര്യം പലതവണ പല സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും യാതൊരുവിധ പരിഹാരവും നടപ്പിലായില്ലായെന്നതും പരക്കെയുള്ള ആക്ഷേപം.

നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന്‍റെ മുകള്‍നിലയിലാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ചില ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഓഫീസുകളിലേയ്ക്ക് വീല്‍ചെയറില്‍ വരുന്ന ഒരു ഗുണഭോക്താവിന് പരസഹായമില്ലാതെ മുകളിലേയ്ക്ക് കയറാനാകില്ല. മൂന്നു നിലകളുള്ള കെട്ടിടത്തില്‍ കോവണി പടികളല്ലാതെ, ഭിന്നശേഷി സൗഹൃദമായ റാന്പ് ഒരിടത്തുമില്ലായെന്നതാണ് സങ്കടകരമായ യാഥാര്‍ഥ്യം. ഈ ബഹുനില മന്ദിരത്തിലാണ് ഭിന്നശേഷി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും റാന്പോ റെയിലോ നിര്‍മിച്ചിട്ടില്ലായെന്നത് അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയെന്നത് പകല്‍ പോലെ വ്യക്തം.

കെട്ടിടം നിര്‍മിച്ചിട്ട് കാലമേറെയായെന്നും അക്കാലത്ത് ഇതൊന്നും ഗൗരവമായി കണക്കായിരുന്നില്ലെന്നുമൊക്കെയുള്ള തീര്‍ത്തും നിരുത്തരവാദപരമായ പ്രതികരണങ്ങളാണ് പലപ്പോഴും ഉയരുന്നത്. അതേസമയം, പുതിയ കാലത്ത് ഭിന്നശേഷി സൗഹൃദമെന്ന സര്‍ക്കാര്‍ നയത്തിന്‍റെ അടിസ്ഥാനത്തില്‍ റാന്പോ ലിഫ്റ്റോ എന്തുകൊണ്ട് സ്ഥാപിച്ചില്ലായെന്ന ചോദ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്നും മൗനമാണ് മറുപടി. സിവില്‍ സ്റ്റേഷനെക്കുറിച്ച് മറ്റു ധാരാളം ആക്ഷേപങ്ങളും പരാതികളും വ്യാപകമായുണ്ടെങ്കിലും തികച്ചും മാനുഷികമായ ഈ അടിസ്ഥാന ആവശ്യത്തോട് അധികൃതര്‍ മുഖം തിരക്കുകയാണ്.

വികസനസമിതിയിൽ അറിയിച്ചിട്ടും പരിഹാരമായില്ല

മിനി സിവില്‍ സ്റ്റേഷനിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന വിഷയം താലൂക്ക് വികസന സമിതിയില്‍ അറിയിച്ചതാണ്. എന്നാല്‍ ആവശ്യം പരിഹരിക്കപ്പെട്ടിട്ടില്ല. വയോധികര്‍ക്കും മുകള്‍ നിലയിലെ ഓഫീസുകളില്‍ ഈ പടിക്കെട്ടുകള്‍ കയറി ചെല്ലാന്‍ പ്രയാസം അനുഭവപ്പെടുന്നു. സിവില്‍ സ്റ്റേഷനില്‍ ഏതെല്ലാം ഓഫീസുകളുണ്ടെന്നും അവ ഓരോന്നും ഈ ബഹുനില കെട്ടിടത്തില്‍ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നുമൊക്കെയുള്ള സൂചനാ ബോര്‍ഡ് സ്ഥാപിക്കുന്നതും ഉചിതമാണ്.''

എന്‍.ആര്‍.സി നായര്‍
രക്ഷാധികാരി,
ഗാന്ധിമിത്രമണ്ഡലം.

നവീകരണം അത്യാവശ്യം
ദിവസവും നൂറു കണക്കിനു പേര്‍ വന്നുപോകുന്ന നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന്‍ അടിയന്തരമായി നവീകരിക്കണം. റാന്പ്, റെയില്‍, ലിഫ്റ്റ് എന്നിവയിലേതെങ്കിലും സ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉത്തരവാദിത്വപ്പെട്ട പലരോടും പങ്കുവച്ചിട്ടുണ്ട്. നിവേദനമായി സമര്‍പ്പിക്കുകയും ചെയ്തു. മിനി സിവില്‍ സ്റ്റേഷന്‍ ആധുനികവത്കരിച്ച്, മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സൗകര്യമെല്ലാം ഏര്‍പ്പെടുത്തേണ്ടതാണ്.

മഞ്ചത്തല സുരേഷ്
മുന്‍ കൗണ്‍സിലര്‍,
നെയ്യാറ്റിന്‍കര
നഗരസഭ.

 

 

Kollam

കൊല്ലം രൂപതയുടെ 700-ാം വാര്‍ഷികം: ഇടവകതല ആഘോഷങ്ങള്‍ ഇന്നുമുതല്‌

കൊല്ലം: സപ്തശതാബ്ദി നിറവിലെത്തിയ ഭാരതത്തിലെ പ്രഥമ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ ഇടവകതല ആഘോഷങ്ങള്‍ ഇന്ന് ആരംഭിക്കും.

രൂപതയിലെ 110 ഇടവകകളിലും സ്ഥാപനങ്ങളിലും സന്ന്യാസ ഭവനങ്ങളിലും ഇന്ന് രാവിലെ എട്ടിന് യഥാക്രമം ഇടവക വികാരിമാര്‍, ഡയറക്ടര്‍മാര്‍, സ്ഥാപനാധികാരികള്‍ എന്നിവര്‍ സഭാജൂബിലി പതാക ഉയര്‍ത്തും. പള്ളികളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും ചാപ്പലുകളിലും വചനവായനാ പീഠത്തില്‍ ജൂബിലി ലോഗോ പ്രകാശിപ്പിക്കും. വത്തിക്കാന്‍റെ ഇന്ത്യന്‍ സ്ഥാനപതിയുടെ സന്ദേശ പ്രകാരം പ്രാരംഭ ദിവ്യബലി മധ്യേ ജൂബിലി വിളംബര പ്രഖ്യാപനം നടത്തും. അല്‍മായ, യുവജന പ്രതിനിധികള്‍ ജൂബിലി പ്രാര്‍ഥന നയിക്കും.

വിശുദ്ധ തോമാശ്ലീഹ സ്ഥാപിച്ച പോര്‍ട്ട് കൊല്ലം ശുദ്ധീകരണമാതാ പള്ളിയില്‍ കൊല്ലം ബിഷപ് ഡോ.പോള്‍ ആന്‍റണി മുല്ലശേരി ഓഗസ്റ്റ് ഒമ്പതിന് കൊടിയേറ്റി ത്രിവര്‍ഷ ജൂബിലിയുടെ രൂപതാതല ആത്മീയ ആഘോഷത്തിന് തുടക്കം കുറിച്ചിരുന്നു.

കൊല്ലം പട്ടത്താനം ഭാരതരാജ്ഞി ഇടവക ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ കൊല്ലം രൂപതയുടെ എഴുന്നൂറാം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ത്രിവത്സര പദ്ധതികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 10ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചിരുന്നു.

മൂന്നുവര്‍ഷം നീളുന്ന 700-ാം ജൂബിലി ആഘോഷവേളയില്‍ രൂപതയിലെ എല്ലാ വീടുകളിലും എത്തിക്കാനായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ തെളിച്ച ക്രിസ്തുജ്യോതി ജൂബിലി ദീപവും ആശീര്‍വദിച്ച രൂപത മധ്യസ്ഥ കര്‍മല മാതാവിന്‍റെ ഛായാചിത്രവും ആഗമനകാലം ആരംഭിക്കുന്ന നവംബര്‍ 29 ന് ഭവനപ്രയാണം തുടങ്ങുമെന്ന് രൂപത പിആര്‍ഒ ഫാ. ലാസര്‍ എസ്. പട്ടകടവ് അറിയിച്ചു.

Pathanamthitta

കാടിറങ്ങും ഭീതി

മലയോര മേഖലയിൽ വന്യമൃഗശല്യം കാരണം ജനങ്ങൾ
അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലേക്കും ഭീതിയിലേക്കും
വിരൽ ചൂണ്ടിയ ദീപിക പരന്പരയോടു ജീവിതത്തിന്‍റെ
വിവിധ തുറകളിൽപെട്ടവർ പ്രതികരിക്കുന്നു.

കർഷകന്‍റെ നിലനില്പ് പ്രധാനം
കേരളത്തിലെ വനാതിർത്തി ഗ്രാമങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് സാധാരണക്കാരുടെ കണ്ണീരും ജീവൽപ്രശ്നങ്ങളുമാണ് ദീപിക ഉയർത്തിക്കാട്ടിയിരിക്കുന്നത്. മലയോര ജനത നേരിടുന്ന ഭീതിജനകമായ യാഥാർഥ്യങ്ങൾ പൊതുസമൂഹത്തിന് മുന്നിലെത്തിച്ചതിലൂടെ ദീപിക വലിയൊരു സാമൂഹിക ദൗത്യമാണ് നിർവഹിച്ചിരിക്കുന്നത്.
വനത്തോടു ചേർന്നുള്ള ജനവാസ മേഖലകൾ ആളുകൾ ഉപേക്ഷിച്ചു പോകുകയും അത് വീണ്ടും കാടായി മാറുകയും ചെയ്യുമ്പോൾ, യഥാർഥത്തിൽ സംഭവിക്കുന്നത്, കാടിന്‍റെ വിസ്തൃതി നാട്ടിൻപുറങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഗ്രാമങ്ങൾ ഇല്ലാതാകുമ്പോൾ വന്യമൃഗങ്ങൾ അടുത്തതായി ലക്ഷ്യമിടുന്നത് നഗരങ്ങളെയായിരിക്കും. സംസ്ഥാന-ദേശീയ പാതകളിലേക്ക് വന്യമൃഗങ്ങൾ എത്തിത്തുടങ്ങിയിരിക്കുന്നു. ദീപിക പരമ്പര ഉയർത്തുന്ന മുന്നറിയിപ്പുകൾ കാണാതെ പോകുന്നത് നാളത്തെ വലിയ ദുരന്തങ്ങൾക്ക് വഴിതുറന്നേക്കാം. കർഷകന്‍റെ കൂടെ നിൽക്കാനും അവരുടെ നിലനില്പ് ഉറപ്പാക്കാനും ഭരണകൂടങ്ങളും പൊതുസമൂഹവും അടിയന്തരമായി മുന്നോട്ടുവന്നേ മതിയാകൂ.

- ഫാ.ജോൺസൺ പാറയ്ക്കൽ,
വികാരി, സെന്‍റ് പീറ്റേഴ്സ് കത്തീഡ്രൽ, പത്തനംതിട്ട.

നഷ്‌ടപരിഹാരത്തുക വർധിപ്പിക്കണം
മുൻകാലങ്ങളിൽ വനത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമാണ് വന്യജീവികളുടെ കടന്നുകയറ്റം ഉണ്ടായിരുന്നതെങ്കിൽ ഇന്ന് വനപ്രദേശങ്ങളിൽനിന്ന് വിദൂരങ്ങളിലേക്കും ഇവ കടന്നുവന്ന് കൃഷികൾ നശിപ്പിക്കുകയും മനുഷ്യർക്ക് ഭീഷണിയായി മാറുകയും ചെയ്യുന്നു,
ആന, പന്നി, കുരങ്ങ്, മ്ലാവ് എന്നീ മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. വനത്തിനുള്ളിൽ ഇവയ്ക്കുള്ള കുടിവെള്ളം, സൗകര്യം ഒരുക്കണം. വനാതിർത്തികൾ സോളാർ ഫെൻസിംഗ്, ഹാഗിംഗ് ഫെൻസിംഗ്, എന്നിവ ഉള്ള സ്ഥലങ്ങളിലും മൃഗങ്ങൾ അവ തകർത്ത് പുറത്തുവരുന്നു. കിടങ്ങുകൾ നിർമിക്കുന്നത് ഒരു പരിധിവരെ ഗുണകരമാകും. മൂന്നു നിരകളായി ജൈവവേലി നിർമിക്കണം. മൃഗങ്ങൾങ്ങൾക്ക് ഭക്ഷ്യയോഗ്യമല്ലാത്ത സസ്യങ്ങൾ, സലാക് പോലെ കൂർത്ത മുള്ളുള്ള സസ്യങ്ങൾ, എന്നിവ ജൈവവേലിക്കായി ഉപയോഗിക്കാം, വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും നഷ്‌ടപരിഹാരത്തുക വർധിപ്പിക്കണം. കൃഷിനാശത്തിനുള്ള നഷ്‌ടപരിഹാരവും കൂട്ടണം.

- എസ്. സന്തോഷ് കുമാർ,
ജില്ലാ പഞ്ചായത്ത് മെംബ

കാർഷിക കടങ്ങൾക്ക് പരിഹാരം ഉണ്ടാകണം
ബാങ്കുകളിൽനിന്ന് വായ്പയെടുത്താണ് ഓരോ കർഷകരും വിത്തുകൾ ഇറക്കിയതും കൃഷിയിറക്കിയതും. എന്നാൽ, വിളവെടുപ്പിനു തൊട്ടുമുമ്പ് കാട്ടാനകളും പന്നികളും വന്ന് എല്ലാം നശിപ്പിക്കുമ്പോൾ തങ്ങളുടെ കുടുംബങ്ങൾ കടക്കെണിയിലാകുന്നു. സർക്കാരിന്‍റെ സോളാർ വേലികൾ പലയിടത്തും കാടുകയറി നശിച്ചു കിടക്കുകയാണ്. കൃഷി നശിച്ചാൽ ലഭിക്കുന്ന തുച്ഛമായ നഷ്‌ടപരിഹാരത്തുകകൊണ്ട് ജീവിക്കാനാകില്ല. കടങ്ങൾ എഴുതിത്തള്ളാനും ഞങ്ങൾക്ക് വീട്ടുമുറ്റത്ത് ഭയമില്ലാതെ ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കാനും അധികാരികൾ തയാറാകണം.

- ലക്ഷ്മി മഹേശ്വർ,
യുവ സംരംഭക.

തൊഴിലാളികൾക്ക് റബർ ടാപ്പിംഗിനും ഭയം
പുലർച്ചെ മൂന്നിനും നാലിനും റബർ ടാപ്പിംഗിനായി തോട്ടങ്ങളിലേക്ക് ഇറങ്ങാൻ തൊഴിലാളികൾക്ക് കഴിയുന്നില്ല. ജീവൻ നഷ്‌ടപ്പെടുമോയെന്ന ഭയത്തിലാണ് തൊഴിലാളികൾ.
എസ്റ്റേറ്റുകളിലും വഴിയോരങ്ങളിലും എപ്പോൾ വേണമെങ്കിലും കാട്ടാനയോ പുലിയോ മുന്നിൽപ്പെടാമെന്ന അവസ്ഥയിലാണ് ഇവർ പണിയടുക്കുന്നത്. പേടി കാരണം പല ദിവസങ്ങളിലും പണിക്കു പോകാൻ കഴിയാറില്ല. ഇത് കുടുംബത്തെ കടുത്ത പട്ടിണിയിലേക്കാണ് തള്ളിവിടുന്നത്. റബർ തോട്ടം മേഖല തകരുന്നതോടെ ഇവരെ പോലുള്ള തൊഴിലാളികളുടെ കഞ്ഞികുടിയും മുട്ടുകയാണ്.

- സിജി ഷമീർ,
കോന്നി ഗ്രാമഞ്ചായത്തംഗം.

കാടിനെയും കർഷകനെയും
സംരക്ഷിക്കണം
കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ഒരോ കർഷകർക്കും ഇന്നത്തെ സാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്. കാട്ടിനുള്ളിൽ മഞ്ഞക്കൊന്നയും മറ്റ് അധിനിവേശ സസ്യങ്ങളും പടർന്ന് സ്വാഭാവിക ഈറ്റയും വനവിഭവങ്ങളും നശിച്ചതോടെ ഭക്ഷണം ലഭിക്കാത്ത അവസ്ഥയിലാണ് മൃഗങ്ങൾ കാടിറങ്ങുന്നത്. വനത്തിനുള്ളിലെ ജലാശയങ്ങൾ വറ്റിയതോടെ വന്യമൃഗങ്ങൾ കടുത്ത ആക്രമണകാരികളായി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നു. പാരമ്പര്യമായി കാടിനെ സംരക്ഷിച്ചവരെ വനപരിപാലനത്തിൽ പങ്കാളികളാക്കിയാൽ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ.

- രാജീസ് കൊട്ടാരം,
പ്രസിഡന്‍റ് ഗ്രീൻ നഗർ റസിഡന്‍റ്സ് അസോസിയേഷൻ, കോന്നി.

വീണ്ടും കൃഷിയിറക്കാൻ ഭയം
വർഷങ്ങളോളം കഷ്‌ടപ്പെട്ട് പടുത്തുയർത്തിയ സ്വപ്നങ്ങൾ കണ്ണടച്ചുതുറക്കുന്ന മാത്രയിൽ തകരുന്നതു കണ്ട് വീണ്ടും കൃഷിയിറക്കാൻ പോലും കർഷകർ ഭയപ്പെടുകയാണ്. കർഷകരുടെ അവസ്ഥയും സാഹചര്യങ്ങളും മനസിലാക്കി സർക്കാരിന്‍റെ ഭാഗത്തുനിന്ന് അടിയന്തരവും ശാശ്വതവുമായ ഒരു പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നു.
വനമേഖലയിൽ മാത്രം ഒതുങ്ങാതെ ഇപ്പോൾ നാട്ടിലേക്കും വന്യമൃഗങ്ങൾ ഇറങ്ങാൻ തുടങ്ങിയിട്ടുണ്ട്. നഗരപ്രദേശങ്ങളിലും ജനവാസ മേഖലകളിലും വരെ കാട്ടുപന്നികളുടെയും മറ്റ് മൃഗങ്ങളുടെയും സാന്നിധ്യം നിത്യസംഭവമായി മാറിക്കഴിഞ്ഞു. ഈ വന്യമൃഗങ്ങൾ ജനവാസ മേഖലകൾ തങ്ങളുടെ വാസയോഗ്യമായ ഇടങ്ങളാക്കി മാറ്റുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.
കർഷകരെയും നാട്ടുകാരെയും ഈ വലിയ ദുരന്തത്തിൽനിന്ന് രക്ഷിക്കാൻ അധികൃതരും സർക്കാരും ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

- പി.എം. സാമുവേൽ, ചെങ്ങറ.

കാർഷികനഷ്‌ടമായി മാത്രം കാണാനാവില്ല
മലയോര മേഖല നേരിടുന്നത് വന്യമൃഗശല്യമോ കാർഷികനഷ്‌ടമോ ആയി കാണാനാകില്ല. ഇതൊരു വലിയ മനുഷ്യാവകാശ ലംഘനമാണ്. ലക്ഷക്കണക്കിന് ഏക്കർ കൈവശം വച്ചിരിക്കുന്ന കോർപറേറ്റ് എസ്റ്റേറ്റുകൾക്ക് മുന്നിൽ കണ്ണടയ്ക്കുകയും, തലമുറകളായി അതിർത്തികളിൽ കഷ്‌ടപ്പെടുന്ന സാധാരണ കർഷകന്‍റെ ഒരു സെന്‍റ് ഭൂമിക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന ഭരണകൂട ഇരട്ടത്താപ്പാണ് പ്രശ്നം. ഒരു ലക്ഷം രൂപ വായ്പയെടുത്ത കർഷകന്‍റെ കുടിശിക എഴുതിത്തള്ളാൻ മടിക്കുന്നവർ കോർപറേറ്റുകൾക്ക് നൽകുന്ന പരിഗണന കർഷകനോടും കാണിക്കണം.

- ജോർജ് വർഗീസ്, തേയിലശേരിൽ
സാമൂഹ്യ പ്രവർത്തകൻ

വ്യാപാരമേഖല തകർന്നു
കാട്ടുമൃഗങ്ങളുയർത്തുന്ന ഭീതിയിൽ കഴിയുന്ന മലയോര കർഷകനുണ്ടായ സാന്പത്തികത്തകർച്ച വ്യാപാര മേഖലയെയും സാരമായി ബാധിച്ചു. വനമേഖലയിലെ ഗ്രാമങ്ങളിലും ടൗണുകളിലും വ്യാപാരം തകർച്ചയിലായി. വൈകുന്നേരം ആറു കഴിഞ്ഞാൽ വന്യമൃഗ പേടി മൂലം ആളുകൾ പുറത്തിറങ്ങാത്തതിനാൽ വിപണി നേരത്തെ അടയ്ക്കേണ്ടി വരുന്നു. മലയോര ഗ്രാമങ്ങളിൽ ഉള്ളവർ രാത്രിയായാൽ ടൗണുകളിൽ എത്താൻ മടിക്കുകയാണ്. ഒരു കാലത്ത് സജീവമായിരുന്ന രാത്രികാല കച്ചവടവും ടൂറിസം സാധ്യതകളും നിലച്ചു. ഗ്രാമീണ സാമ്പത്തിക വ്യവസ്ഥ തകരുമ്പോൾ അത് വ്യാപാരികളെക്കൂടിയാണ് പട്ടിണിയിലാക്കുന്നത്. കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായമെത്തിച്ച് വിപണിയെ ഉത്തേജിപ്പിക്കാൻ സർക്കാർ തയാറാകണം.

- രമേശ് കുമാർ, വ്യാപാരി, കോന്നി.

കുട്ടികളുടെ വിദ്യാഭ്യാസത്തെയും ബാധിച്ചു
കുട്ടികളുടെ വിദ്യാഭ്യാസത്തെയും മാനസികാരോഗ്യത്തെയും വന്യമൃഗഭീതി സാരമായി ബാധിക്കുന്നുണ്ട്. പ്ലാപ്പള്ളി, ളാഹ, കുളത്തുമൺ, കട്ടച്ചിറ മേഖലകളിൽ വൈകുന്നേരങ്ങളിൽ ക്ലാസ് കഴിഞ്ഞു പോകുന്ന കുട്ടികളും രക്ഷിതാക്കളും കടുത്ത ഭീതയിലാണ്. വെളിച്ചമില്ലാത്ത വനാതിർത്തി റോഡുകളിലൂടെയുള്ള യാത്ര ഏതു നിമിഷവും അപകടം ക്ഷണിച്ചുവരുത്താം. മൃഗശല്യം കാരണം പല വീട്ടിലെ കുട്ടികൾക്കും സന്ധ്യ കഴിഞ്ഞാൽ ട്യൂഷനുകൾക്കോ മറ്റ് പഠനാവശ്യങ്ങൾക്കോ പോകാൻ കഴിയുന്നില്ല. ഇത് കുട്ടികളുടെ പഠന നിലവാരത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നുണ്ട്.

- ഫിലിപ്പ് ജോർജ്,
കെപിഎസ്ടിഎ ജില്ലാ പ്രസിഡന്‍റ്.

ജനങ്ങളുടെ മാനസികാരോഗ്യം തകരുന്നു
ജനങ്ങളുടെ ശാരീരികാരോഗ്യത്തേക്കാൾ മാനസികാരോഗ്യമാണ് ഇവിടെ തകരുന്നത്. രാപകലില്ലാതെ ഭയന്നു ജീവിക്കുന്ന ഇവിടെയുള്ളവർക്ക് ഉറക്കമില്ലായ്മ, വിഷാദരോഗം, കടുത്ത അസ്വസ്ഥതകൾ എന്നിവ സർവസാധാരണമായി മാറിയിരിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ രോഗികളുമായി ആശുപത്രിയിലെത്താൻ വാഹനങ്ങൾ പോലും കിട്ടാത്ത അവസ്ഥയുണ്ട്. വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്കായി പ്രത്യേക മാനസികാരോഗ്യ കൗൺസിലിംഗും വിപുലമായ അടിയന്തര വൈദ്യസഹായ സംവിധാനങ്ങളും വനംവകുപ്പും ആരോഗ്യവകുപ്പും ചേർന്ന് ഒരുക്കേണ്ടതുണ്ട്.

- ദിനേശ് രവീന്ദ്രൻ,
ആരോഗ്യ പ്രവർത്തകൻ.

 

Idukki

കാപ്പ ചുമത്തി നാടുകടത്തി

ഇടുക്കി: നിരവധി കേസുകളില്‍ പ്രതിയായ പച്ചടി ചാറല്‍മേട് കട്ടക്കാല പുന്നക്കാട്ടില്‍ മഞ്ഞപ്പെട്ടി ജോസ് എന്നറിയപ്പെടുന്ന ജോസിനെ (48) കാപ്പ ചുമത്തി നാടുകടത്തി.

ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം എറണാകുളം റേഞ്ച് ഡിഐജിയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം പ്രകാരം ആറു മാസത്തേയ്ക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിട്ടത്. നെടുങ്കണ്ടം, കട്ടപ്പന എന്നീ പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ട്.

Alappuzha

മാക്കേക്കടവ്-നേരേകടവ് പാലം ഒരു മാസത്തിനുള്ളിൽ ഗതാഗതത്തിനായി തുറക്കും

പൂച്ചാക്കൽ: കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന തുറവൂർ-പമ്പ പാതയുടെ ഭാഗമായ മാക്കേക്കടവ്-നേരേകടവ് പാലം ഒരു മാസത്തിനുള്ളിൽ ഗതാഗതത്തിനായി തുറക്കും. അനുബന്ധ പാതകളിലെ നിർമാണ ജോലികളാണ് ഇപ്പോൾ നടക്കുന്നത്.

പാലത്തിന്‍റെ സ്ലാബ് വാർക്കലും പെയിന്‍റിംഗ് ജോലികളും പൂർത്തീകരിച്ചിട്ടുണ്ട്. കൈവരികളുടെയും ഇരുവശങ്ങളിലുമുള്ള നടപ്പാതകളുടെയും നിർമാണവും കഴിഞ്ഞു. നടപ്പാതയിലേക്കു കയറാനുള്ള ചവിട്ടുപടികളുടെ നിർമാണം നടക്കുകയാണ്.
നേരേകടവിലെ അനുബന്ധപാതയുടെ സംരക്ഷണഭിത്തി നിർമാണവും ക്രാഷ് ബാരിയറുകളുടെ നിർമാണവും മാക്കേക്കടവിൽ അനുബന്ധ റോഡും പാലവുമായി ചേരുന്ന ഭാഗത്ത് കരിങ്കൽ കെട്ടുന്ന ജോലികളും പുരോഗമിക്കുകയാണ്. പാലത്തിൽ വിളക്കുമരം സ്ഥാപിക്കുന്ന ജോലികളും നടന്നു വരുന്നു.

സ്ഥലമേറ്റെടുപ്പ് തർക്കങ്ങളെത്തുടർന്ന് പാലം നിർമാണം ഏഴ് വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. 100 കോടി ചെലവിലാണ് പാലം പൂർത്തിയാക്കുന്നത്. 800 മീറ്ററാണ് പാലത്തിന്‍റെ നീളം. തുറവൂർ-പമ്പ പാതയുടെ ഭാഗമായുള്ള തൈക്കാട്ടുശേരി-തുറവൂർ പാലം പണി വർഷങ്ങൾക്ക് മുൻപ് പൂർത്തീകരിച്ചിരുന്നു. മാക്കേക്കടവ്-നേരേകടവ് പാലംകൂടി പൂർത്തിയാകുന്നതോടെ തുറവൂരിൽനിന്ന് 10-15 മിനിട്ടിനുള്ളിൽ വൈക്കത്തെത്താനാകും. ഇരുചക്രവാഹനങ്ങളും യാത്രക്കാരും മാത്രം കയറുന്ന ചങ്ങാടം മാത്രമാണ് നിലവിൽ മാക്കേക്കടവിലുള്ളത്. വൈക്കം-തവണക്കടവ് ഫെറിയുടെ ജങ്കാർ സർവീസും നിലച്ചിരിക്കുകയാണ്

Kottayam

കെഎസ് പുരം ഭാഗത്ത് അപകടവളവ് നിവരുന്നു

കടുത്തുരുത്തി: പിറവം-കടുത്തുരുത്തി റോഡില്‍ കെഎസ് പുരം കപ്പേളയ്ക്കു സമീപം ഇരുവശങ്ങളിലുമുള്ള അപകടവളവുകള്‍ നിവര്‍ത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പദ്ധതിക്കായി 35 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു.

പെരുവയില്‍നിന്നു വരുന്ന ഭാഗത്ത് റോഡിന് വീതി കൂട്ടി സംരക്ഷണഭിത്തി നിര്‍മിക്കാനും കടുത്തുരുത്തിയില്‍നിന്നു വരുന്ന ഭാഗത്ത് കുരിശുപള്ളിക്ക് എതിര്‍വശത്ത് കൊടുംവളവ് നിവര്‍ത്താനുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനുവേണ്ടി പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം തയാറാക്കിയ പ്രോജക്ട് നടപ്പാക്കുന്നതിനായി കെഎസ് പുരം കൈതമറ്റം വീട്ടില്‍ ജോസ് സൗജന്യമായി സ്ഥലം വിട്ടു നല്‍കിയതിനെത്തുടര്‍ന്നാണ് വളവ് നിവര്‍ത്തല്‍ പദ്ധതി നടപ്പാക്കാന്‍ സാഹചര്യമുണ്ടായത്. റോഡിന്‍റെ ഇരുവശത്തും സ്ഥലം വിട്ടുതന്ന് സമൂഹത്തിന് മികച്ച മാതൃക കാണിച്ച ജോസ് കൈതമറ്റത്തോടും കുടുംബാംഗങ്ങളോടും സംസ്ഥാന സര്‍ക്കാരിനുവേണ്ടിയും നാടിനുവേണ്ടിയും മന്ത്രി മോന്‍സ് ജോസഫ് നന്ദി അറിയിച്ചു.

കെഎസ് പുരത്ത് വളവ് വളര്‍ത്തുന്ന ഇരുഭാഗത്തും സംരക്ഷണഭിത്തികെട്ടി റോഡ് സുരക്ഷിതമാക്കുന്നതാണ്. ടാറിനോടു ചേര്‍ന്നുള്ള ഭാഗത്ത് ടൈല്‍ വിരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി സബ് ഡിവിഷന്‍റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടപ്പിലാക്കുന്നത്. വളവ് നിവര്‍ത്തുന്നതിനായി സ്ഥലം വിട്ടുതരുന്ന ആവശ്യവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായി സംസാരിച്ചു ധാരണയുണ്ടാക്കാന്‍ നേതൃത്വപരമായ പങ്കുവഹിച്ചത് കടുത്തുരുത്തി സെന്‍റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ. ജോണ്‍ പാളിത്തോട്ടത്തിലാണ്. മുന്‍ കൈക്കാരനായ ജോസ് ജയിംസ് നിലപ്പന ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ സഹകരിച്ചു. കടുത്തുരുത്തി-പിറവം റോഡില്‍ വളവ് നിവര്‍ത്തുന്ന ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ചു മന്ത്രി മോന്‍സ് ജോസഫ് സ്ഥലം സന്ദര്‍ശിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

Ernakulam

കടവന്ത്ര ജംഗ്ഷനിലെ കുഴികൾ ഉടൻ മൂടണമെന്ന് കമ്മിഷൻ

കൊച്ചി: കടവന്ത്ര ജംഗ്ഷനിലെ കുഴികൾ അടിയന്തരമായി മൂടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. രാമൻകുട്ടി അച്ചൻ റോഡിലുള്ള അറ്റകുറ്റപ്പണികളും അടിയന്തരമായി നടത്തണമെന്നും ഉത്തരവിൽ പറഞ്ഞു.

സഹോദരൻ അയ്യപ്പൻ റോഡിൽ പൈപ്പിടാൻ കുഴിച്ച കുഴികളാണ് അപകടഭീഷണി ഉയർത്തുന്നത്. ആദ്യം സിമന്‍റിട്ട് അടച്ചെങ്കിലും മഴ പെയ്തതോടെ സിമന്‍റ് ഒഴുകിപ്പോയി. ബിഎംബിസി ടാറിംഗ് നടത്തിയ റോഡിൽ സിമന്‍റിട്ട് കുഴി അടച്ചിട്ട് പ്രയോജനമില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. എസ്എ റോഡിന് സമീപം സൗത്ത് റെയിൽവെ മേൽപ്പാലത്തിനടുത്തുള്ള രാമൻകുട്ടി അച്ചൻ റോഡിലും സമാന സാഹചര്യമാണുള്ളത്.

കൊച്ചി കോർപറേഷൻ സെക്രട്ടറിയും സൂപ്രണ്ടിംഗ് എൻജിനിയറും സ്ഥലപരിശോധന നടത്താനുള്ള ക്രമീകരണങ്ങൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. വാർഡ് കൗൺസിലർമാരുടെ സാന്നിധ്യത്തിൽ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലപരിശോധന നടത്തണം. സെക്രട്ടറിയും സൂപ്രണ്ടിംഗ് എൻജിനീയറും രണ്ടാഴ്ചയ്ക്കകം കമ്മിഷൻ ഓഫീസിൽ റിപ്പോർട്ട് സമർപ്പിക്കണം.

ഒക്ടോബർ 23 ന് പത്തടിപ്പാടലം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കോർപറേഷൻ അസിസ്റ്റന്‍റ് സെക്രട്ടറിയും എക്സിക്യൂട്ടീവ് എൻജിനീയറും നേരിട്ട് ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

Thrissur

കാർഷിക സർവകലാശാല രണ്ടാംഘട്ട കൗൺസിലിംഗ് ഒന്പതിന് 

കോയമ്പത്തൂർ: തമിഴ്‌നാട് കാർഷിക സർവകലാശാലയിലെ 14 ബിരുദ കോഴ്‌സുകളിലേക്കും അണ്ണാമലൈ സർവകലാശാലയിലെ 3 ബിരുദ കോഴ്‌സുകളിലേക്കും ഓൺലൈൻ അപേക്ഷ വഴി രണ്ടാം ഘട്ട കൗൺസിലിംഗ് നടക്കും. ആകെയുള്ള 5,907 സീറ്റുകളിൽ ഇതുവരെ 4,827 സീറ്റുകൾ കൗൺസിലിംഗ് വഴി നികത്തി. നിലവിൽ 1,080 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.

ഈ ഒഴിവുകൾ നികത്തുന്നതിനുള്ള രണ്ടാം ഘട്ട കൗൺസിലിംഗ് 9 ന് നടക്കും, അസിസ്റ്റന്‍റ് എക്സാമിനർമാർക്കുള്ള കൗൺസിലിംഗ് 10 ന് നടക്കും. കൂടാതെ മുകളിൽ പറഞ്ഞ കൗൺസിലിംഗിനു ശേഷവും ഒഴിവുകൾ ഉണ്ടെങ്കിൽ കോളജുകൾ ആരംഭിച്ചതിന് ശേഷം 23 ന് നേരിട്ടുള്ള വിദ്യാർഥി പ്രവേശനത്തിലൂടെ ആ ഒഴിവുകൾ നികത്തും.

Palakkad

പരിസ്ഥിതിലോല മേഖല: കിഴക്കഞ്ചേരി പഞ്ചായത്ത് ബോർഡ് യോഗം എട്ടിന്

വടക്കഞ്ചേരി: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള ആശങ്കകൾ ചർച്ച ചെയ്യുന്നതിനും പരിഹാര നടപടികൾക്കുമായി അടിയന്തരമായി പ്രത്യേക ഗ്രാമസഭകൾ വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങൾ ഒപ്പുശേഖരണം നടത്തി പഞ്ചായത്ത് മെംബർമാർക്ക് നിവേദനം നൽകുന്ന നടപടി തുടരുകയാണ്. കിഫ ജില്ലാ കമ്മിറ്റി അംഗം ചാർളി മാത്യുവിന്‍റെ പാലക്കുഴി വാർഡിലെ വോട്ടർമാർ ഒപ്പിട്ട നിവേദനം മെംബർ റെൻസി ജോയ്സിന് നൽകി.

പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങളിൽ വലിയആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ എട്ടിന് നടക്കുന്ന കിഴക്കഞ്ചേരി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യും.

യോഗ അജണ്ടയിൽ നാലാമത്തെ വിഷയമായുള്ളത് കസ്തൂരിരംഗൻ ഇഎസ്ഐ വിജ്ഞാപനം സംബന്ധിച്ചുള്ളതാണ്. ഈ യോഗത്തിലാകും പ്രത്യേക ഗ്രാമസഭകൾ ചേരുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. കലാധരൻ പറഞ്ഞു. ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നടപടി അംഗീകരിക്കില്ല. കർഷകസംഘം ഉൾപ്പെടെയുള്ള സംഘടനകളും വിഷയത്തിൽ സമരരംഗത്തുണ്ടെന്ന് പ്രസിഡന്‍റ് കലാധരൻ അറിയിച്ചു.

പ്രശ്നബാധിതമാകാൻ സാധ്യതയുളള പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ ഒപ്പിട്ടു നൽകുന്ന നിവേദനങ്ങൾ അതാത് പഞ്ചായത്ത് പ്രസിഡന്‍റുമാർക്ക് കൈമാറേണ്ടതുണ്ട്. എന്നാൽ മാത്രമെ സ്പെഷൽ ഗ്രാമസഭ വിളിച്ചുകൂട്ടലും വിഷയം ചർച്ച ചെയ്ത് പ്രമേയം പാസാക്കുന്ന നടപടികളും നടത്താനാകു.

27 നകം പരാതികളും പ്രമേയങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകണമെന്നാണ് നിർദേശമുള്ളത്. ജൂലൈ 27ന് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ഇഎസ്എ കരട് വിജ്ഞാപനം സംബന്ധിച്ച് ചർച്ച, അതിൽ തീരുമാനമെടുക്കൽ, തീരുമാനങ്ങൾ പ്രമേയമായി അവതരിപ്പിച്ച് അംഗീകരിക്കൽ തുടങ്ങിയ വിഷയങ്ങളാണ് പ്രത്യേക ഗ്രാമസഭയിൽ അജണ്ടയായി നിർദേശിക്കുന്നത്.

ജില്ലയിൽ മാത്രം 13 വില്ലേജുകളാണ് പശ്ചിമഘട്ട സംരക്ഷണത്തിന്‍റെ ഭാഗമായി പരിസ്ഥിതി ലോലപരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 13 വില്ലേജുകളിലായി 150 ഓളം വാർഡുകൾ പ്രശ്ന സാധ്യതാ പട്ടികയിലുണ്ട്.

Malappuram

ഫ്രണ്ട്സ് അറ്റ് ഹോം പദ്ധതി ശ്രദ്ധേയമാകുന്നു

നിലന്പൂർ: ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നതിനാൽ വിദ്യാലയങ്ങളിൽ എത്താൻ കഴിയാത്ത സഹപാഠികൾക്ക് പിന്തുണയും കരുതലുമേകി നിലന്പൂർ ഗവണ്‍മെന്‍റ് മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്‍റ് പൊലിസ് കേഡറ്റുകൾ (എസ്പിസി). "ഫ്രണ്ട്സ് അറ്റ് ഹോം’ പദ്ധതിയുടെ ഭാഗമായി കേഡറ്റുകളും അധ്യാപകരും ചേർന്ന് ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ചു. വിവിധ കാരണങ്ങളാൽ സ്കൂളിൽ വരാൻ കഴിയാത്ത രണ്ട് സഹപാഠികളുടെ വീടുകളിലാണ് സംഘം എത്തിയത്.

കേഡറ്റുകൾ തങ്ങളുടെ സന്പാദ്യത്തിൽ നിന്നും മറ്റും സമാഹരിച്ച അഞ്ഞൂറോളം ഡയപ്പറുകൾ ഈ കുട്ടികൾക്കായി ചടങ്ങിൽ കൈമാറി. കുട്ടികളെയും അധ്യാപകരെയും ഊഷ്മളമായാണ് രക്ഷിതാക്കൾ വീടുകളിലേക്ക് സ്വീകരിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനും ഇത്തരം കാരുണ്യപ്രവർത്തനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഫ്രണ്ട്സ് അറ്റ് ഹോം പരിപാടിക്ക് എസ്പിസി കോ-ഓർഡിനേറ്റർമാരായ ശ്രീകുമാർ, കെ. അനു, പൊലിസ് ഡ്രിൽ ഇൻസ്പെക്ടർ എ.പി. ഷബീബ്, റിസോഴ്സ് അധ്യാപിക റൂബി, സ്കൂളിലെ അധ്യാപകരായ സുരേഷ് കണിയാംപറന്പിൽ, പി. സുധീഷ്, രാജിമോൾ എന്നിവർ നേതൃത്വം നൽകി.

Kozhikode

മിഠായിത്തെരുവില്‍ അധികൃതര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ എവിടെ

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഏറ്റവും തിരക്കേറിയ കച്ചവട കേന്ദ്രങ്ങളില്‍ ഒന്നായ മിഠായിത്തെരുവിന്‍റെ നവീകരണത്തിനും സൗന്ദര്യവത്കരണത്തിനുമായി അധികൃതര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു നല്‍കിയ വാഗ്ദാനങ്ങള്‍ എങ്ങുമെത്തിയില്ല.

മിഠായിത്തെരുവിനോട് ചേര്‍ന്ന് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സൗകര്യം, കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ കംഫര്‍ട്ട് സ്റ്റേഷന്‍, ഫീഡിംഗ് സ്റ്റേഷന്‍, മേല്‍ക്കൂര, അലങ്കാര വിളക്കുകള്‍ എന്നിവയെല്ലാം അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇവയെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി. ദിവസവും മിഠായിത്തെരുവില്‍ നൂറുകണക്കിന് ആളുകളാണ് ഷോപ്പിംഗിനും മറ്റുമായി എത്തിച്ചേരുന്നത്.

ഉത്സവ സീസണുകളില്‍ സൂചി കുത്താന്‍ ഇടമില്ലാത്തവിധമാണ് ഇവിടുത്തെ തിരക്ക്. അയല്‍ജില്ലകളില്‍ നിന്നടക്കം ദിവസവും നിരവധി പേരാണ് ഇവിടെയെത്തുന്നത്. കുട്ടികളും പ്രായമായവരുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇത്രയധികം ആളുകള്‍ എത്തിച്ചേരുമ്പോഴും അവരെയെല്ലാം ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ള സൗകര്യങ്ങള്‍ ഇവിടെയില്ലെന്ന് മിഠായിത്തെരുവിലെ വ്യാപാരികള്‍ ആരോപിക്കുന്നു. 250 കാറുകളും 500 സ്‌കൂട്ടറുകളും ഒരേ സമയം പാര്‍ക്ക് ചെയ്യാവുന്ന വിധത്തില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സ്റ്റേഷന്‍ നിര്‍മിക്കാനായിരുന്നു കോര്‍പറേഷന്‍റെ ഉദ്ദേശ്യം.
എസ്.കെ. പൊറ്റക്കാട് പ്രതിമയുടെ വലതുവശത്തായി സ്ഥിതി ചെയ്തിരുന്ന സത്രം ബിൽഡിംഗ് പൊളിച്ച് അവിടെ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്.

ഇതുപ്രകാരം കെട്ടിടം പൊളിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെയും നിര്‍മാണ പ്രവൃത്തി തുടങ്ങിയിട്ടില്ല. തിരക്കിനനുസരിച്ച് കംഫര്‍ട്ട് സ്റ്റേഷന്‍ സൗകര്യമില്ലെന്നും പരാതിയുണ്ട്. കൂടുതല്‍ ഇ -ടോയ്‌ലറ്റ് സൗകര്യം വേണമെന്നാണ് വ്യാപാരികളും ജനങ്ങളും ആവശ്യപ്പെടുന്നത്.
2017ല്‍ നവീകരിച്ച മിഠായിത്തെരുവിന്‍റെ ഉദ്ഘാടന വേളയില്‍ ഹെറിറ്റേജ് സ്ട്രീറ്റാക്കി മാറ്റുമെന്ന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. യൂറോപ്യന്‍ ശൈലിയിലുള്ള ഒരു സ്ട്രീറ്റാക്കി മാറ്റുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷവും ഇക്കാര്യത്തില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ല.നിലവില്‍ കനത്ത മഴ പെയ്യുമ്പോള്‍ വെള്ളം വേഗത്തില്‍ ഒലിച്ചുപോകുന്ന വിധത്തിലല്ല ഓവുചാലിന്‍റെ നിര്‍മാണം. തെരുവില്‍ സ്ഥാപിച്ച ലൈറ്റുകള്‍ പലതും കത്തുന്നില്ല. കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടക്കാത്തത് തെരുവിന്‍റെ നിറം കെടുത്തുന്നു.

വെയിലും മഴയും കൊള്ളാതെ ആളുകള്‍ക്ക് ഷോപ്പിംഗ് നടത്തുന്നതിന് നടപ്പാതയുടെ മുകളില്‍ മേല്‍ക്കൂര സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും തീപ്പിടിത്ത സാധ്യത പറഞ്ഞ് അത് തള്ളിക്കളയുകയായിരുന്നു. അടിസ്ഥാനപരമായി മിഠായിത്തെരുവില്‍ എത്തുന്നവര്‍ക്ക് ഇരിക്കാനും വിശ്രമിക്കാനും സ്ഥലമൊരുക്കണമെന്നും കുടിവെള്ളം ലഭ്യമാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു. ആയിരക്കണക്കിന് ആളുകള്‍ വന്നുപോകുന്ന മിഠായിത്തെരുവ് ദിവസവും വൃത്തിയാക്കാനും സംവിധാനമില്ല. കോഴിക്കോടിന്‍റെയും മിഠായിത്തെരുവിന്‍റെയും ഖ്യാതി ലോകമെമ്പാടും എത്തിച്ച എസ്.കെ. പൊറ്റക്കാടിന്‍റെ പ്രതിമ വൃത്തിയായി സൂക്ഷിക്കാന്‍ നടപടി ഉണ്ടാകാത്തതിലും പ്രതിഷേധമുയരുന്നുണ്ട്.

ആസൂത്രണം വേണം

ആളുകളെ കൂടുതലായി മിഠായിത്തെരുവില്‍ എത്തിക്കാനുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിക്കേണ്ടത്. വ്യാപാരം വര്‍ധിപ്പിക്കുന്നതിന് മിഠായിത്തെരുവിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. ഇതിന് മികച്ച രീതിയിലുള്ള ആസൂത്രണം ബന്ധപ്പെട്ട അധികാരികളുടെയും കോര്‍പറേഷന്‍റെയും ഭാഗത്തു നിന്നു വേണമെന്ന് മിഠായിത്തെരുവിലെ കണ്ണങ്കണ്ടി ടെക്‌സ്റ്റൈല്‍സ് ഉടമ മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു.
നഗരത്തിലെത്തുന്ന ദീര്‍ഘദൂര, ഹ്രസ്വദൂര ബസുകളെല്ലാം കടന്നുപോകുന്നത് മിഠായിത്തെരുവ് വഴിയാണ്. മിഠായിത്തെരുവിനു മുന്നില്‍ മികച്ചൊരു ബസ് കാത്തിരിപ്പ് കേന്ദ്രമില്ല. നിലവിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രമാകട്ടെ ശോച്യാവസ്ഥയിലാണ്. ഇവിടെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമൊന്നും ഇരിക്കാനുള്ള സൗകര്യമില്ലെന്നും അവിടെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ക്കിംഗാണ് തലവേദന

മിഠായിത്തെരുവില്‍ എത്തുന്നവര്‍ അനുഭവിക്കുന്ന പ്രധാന ബുദ്ധിമുട്ട് വാഹന പാര്‍ക്കിംഗ് സൗകര്യക്കുറവാണ്. കുടുംബമായി വന്ന് ഒരു വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളെല്ലാം ഇവിടെനിന്ന് വാങ്ങുന്നവരുണ്ട്. ഇതെല്ലാം കൈകളില്‍ തൂക്കിപ്പിടിച്ച് അവര്‍ക്ക് തങ്ങളുടെ വാഹനത്തിലേക്ക് എത്തിച്ചേരാന്‍ വളരെയധികം ദൂരം നടക്കേണ്ടി വരുന്നു. ഇത് ഒരു ദുരനുഭവമാണെന്ന് മിഠായിത്തെരുവിലെ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി കണ്‍വീനറുമായ സി.പി. അബ്ദുറഹിമാന്‍ പറഞ്ഞു.

 

Wayanad

ജപ്തി നടപടിയുടെ ഭാഗമായി സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കർഷക കോൺഗ്രസ്

മാനന്തവാടി: കാർഷിക സബ്സിഡി വായ്പ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ രേഖകളിലൂടെ കോടികൾ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ജപ്തി നടപടിക്കായി സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കർഷക കോൺഗ്രസ്. എറണാകുളം സ്വദേശിയായ ജനീ വർഗീസ് എന്ന വ്യക്തി തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഭൂമിയുടെ രേഖകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ വായ്പയെടുത്തെന്നാരോപിച്ച് കാട്ടിക്കുളം പൂവത്തിങ്കൽ പി.പി. തോമസ്, റോയി മാത്യു പനമരം, പടിഞ്ഞാറെ കൂഞ്ഞിപ്രയിൽ പി. പി. ബിനോയി എന്നിവർ 2022ൽ രംഗത്തുവന്നിരുന്നു.

ക്രെഡിറ്റ് സ്കോർ കുറവായതിനാൽ വായ്പ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്ത്, പരിചയക്കാരൻ മുഖേന ജനീ വർഗീസ് ഇവരെ സമീപിക്കുകയും കോഴിഫാം നടത്തിപ്പിനായി സർക്കാർ സബ്സിഡിയോടുകൂടിയ 50 ലക്ഷം രൂപ വായ്പ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് ജനീ വർഗീസിന്‍റെ ഏജൻസി മുഖേന പരാതിക്കാരന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് 30 ലക്ഷം രൂപ നൽകുകയും പിന്നീട് വാഗ്ദാനം ചെയ്ത വായ്പ ലഭ്യമാക്കാനെന്ന വ്യാജേന ഇവരുടെ ആധാരം തന്ത്രപൂർവം തട്ടിയെടുക്കുകയുമായിരുന്നു. ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് ഇവർ തട്ടിപ്പിനിരയായതെന്ന് മനസിലായത്.

ഇവരുടെ ആധാരം വച്ച് ഇയാൾ എറണാകുളം എച്ച്ഡിഎഫ്സി ബാങ്കിൽ നിന്നും 27 കോടി രൂപയാണ് വായ്പ എടുത്തത്. എന്നാൽ ഇവരുടെ പരിമിതമായ സ്വത്തുക്കൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ വായ്പ എങ്ങനെ അനുവദിച്ചുവെന്നും രേഖകളും ഗ്യാരന്‍റി രേഖകളും എങ്ങനെ തയാറാക്കിയെന്നും അന്വേഷിക്കണമെന്നാണ് പരാതിക്കാർ ആവശ്യപ്പടുന്നുത്.
ഇതിനിടെ തോമസ്കുട്ടി എന്നയാളുടെ വീട്ടിലേക്ക് ജപ്തി നടപടിയുമായി ബന്ധപ്പെട്ട നോട്ടീസ് പതിക്കാൻ എത്തിയ ബാങ്ക് ജീവനക്കാരെ കർഷ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തടഞ്ഞു. സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പങ്കുള്ളതായും യാതൊരു തരത്തിലുള്ള ജപ്തി നടപടികൾ നടത്താൻ അനുവദിക്കില്ലായെന്നും കർഷ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. അതേസമയം ഈ മാസം ഒമ്പതാം തീയതി ബാങ്കിന്‍റെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്താമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Kannur

തെങ്ങിൻതോട്ടം നശിപ്പിച്ച് ഇനി പെട്രോൾ പന്പ് കൃഷി

നീലേശ്വരം: ദേശീയപാതയോരത്ത് പിലിക്കോട് ഉത്തരമേഖലാ കാർഷികഗവേഷണകേന്ദ്രത്തിന്‍റെ തെങ്ങിൻതോട്ടത്തിൽ പെട്രോൾ പമ്പ് സ്ഥാപിക്കാൻ നീക്കം. മത്സ്യഫെഡിനു കീഴിൽ പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് 35 സെന്‍റ് സ്ഥലം പാട്ടത്തിനു നൽകാനാണ് നീക്കം നടക്കുന്നത്.

ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തേ മത്സ്യഫെഡ് കാർഷിക സർവകലാശാലയ്ക്ക് അപേക്ഷ നൽകിയിരുന്നു. ബി. അശോക് വിസിയായിരിക്കേ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുകയും പിലിക്കോട് കേന്ദ്രം മേധാവിയോട് സാധ്യതാ റിപ്പോർട്ട് തേടുകയുമായിരുന്നു.

നിരവധി ഇനങ്ങളിൽപെട്ട തെങ്ങുകളടങ്ങിയ പരീക്ഷണ തോട്ടത്തിന്‍റെ എൽ ബ്ലോക്കിൽ ഉൾപ്പെട്ട സ്ഥലമാണ് പെട്രോൾ പമ്പ് സ്ഥാപിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈയൊരു ആവശ്യത്തിന് തെങ്ങുകൾ മുറിച്ചുമാറ്റി സ്ഥലം വിട്ടുനൽകിയാൽ ദേശീയപാതയോരത്തെ കണ്ണായ സ്ഥലത്തിന് കൂടുതൽ ആവശ്യക്കാരുണ്ടാകുമെന്നും കാർഷിക ഗവേഷണകേന്ദ്രത്തിന്‍റെ പ്രാധാന്യം നഷ്ടമാകുമെന്നുമാണ് കേന്ദ്രത്തിലെ ജീവനക്കാരും വിദ്യാർഥികളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നത്.

നേരത്തേ നീലേശ്വരത്ത് ബസ് സ്റ്റാൻഡ് സ്ഥാപിക്കാൻ കാർഷിക ഗവേഷണകേന്ദ്രത്തിനു കീഴിലുള്ള കരുവാച്ചേരി തോട്ടത്തിന്‍റെ സ്ഥലം നഗരസഭ ആവശ്യപ്പെട്ടിരുന്നെങ്കിലും സർവകലാശാല വിട്ടുനൽകിയിരുന്നില്ല. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരം, പിലിക്കോട് തോട്ടങ്ങളുടെ സ്ഥലവും കാർഷിക വിളകളുമുൾപ്പെടെ നഷ്ടമായതാണ്.
നീലേശ്വരം തോട്ടത്തിൽനിന്ന് അന്ന് മുറിച്ചുമാറ്റേണ്ടിവന്ന നാട്ടുമാവിനങ്ങളുടെ പുതിയ തൈകൾ ഉത്പാദിപ്പിച്ച് ഇതേ തോട്ടത്തിൽ മറ്റൊരിടത്ത് നട്ടുവളർത്തുകയായിരുന്നു. കാർഷിക ഗവേഷണകേന്ദ്രത്തിന്‍റെ സ്ഥലത്ത് പെട്രോൾ പമ്പ് തുടങ്ങാനുള്ള നീക്കത്തിനെതിരെ വിദ്യാർഥികളും നാട്ടുകാരും കർമസമിതി രൂപീകരിച്ച് പ്രതിരോധം തീർക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.

Kasaragod

പഞ്ചായത്ത് ഏറ്റെടുത്തിട്ടും ടാറിംഗ് നടക്കാതെ വരക്കാട് കോൺവെന്‍റ് റോഡ്

നർക്കിലക്കാട്: പഞ്ചായത്ത് ഏറ്റെടുത്ത് ആസ്തി രജിസ്റ്ററിൽ ചേർത്തതോടെ വരക്കാട് കോൺവെന്‍റ് - എരുതനാട്ട് കടവ് റോഡിന്‍റെ നവീകരണവും ടാറിംഗും വേഗത്തിൽ നടക്കുമെന്നാണ് നാട്ടുകാർ പ്രതീക്ഷിച്ചത്. എന്നാൽ 10 വർഷം കഴിഞ്ഞിട്ടും വെസ്റ്റ് എളേരി പഞ്ചായത്തിന്‍റെ ഭാഗത്തുനിന്ന് ഇതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ഓരോ മഴക്കാലത്തും തകരുന്ന റോഡ് നാട്ടുകാർ ഒത്തുചേർന്ന് സ്വന്തം ചെലവിൽ ഒരുവിധം നന്നാക്കിയെടുക്കുകയാണ്. എന്നിട്ടും മണ്ണും ചെളിയുമായി കാൽനട യാത്ര പോലും ദുരിതമാകുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്.

പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ഇടറോഡുകൾ പോലും ടാറിംഗ് നടത്തുന്ന കാലത്താണ് 10 വർഷം മുമ്പ് വിട്ടുനൽകിയ റോഡ് ഇങ്ങനെയൊരവസ്ഥയിൽ കിടക്കുന്നത്. അത്യാവശ്യഘട്ടങ്ങളിൽ വാഹനങ്ങൾ വിളിച്ചാൽ പോലും ഇതുവഴി വരാൻ മടിക്കുന്ന സ്ഥിതിയാണ്. എത്രയും പെട്ടെന്ന് പഞ്ചായത്ത് ഇടപെട്ട് ഇവിടെ ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ജോസഫ് ഇ. ഫ്രഞ്ചി

ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറ (ചാലാംപാടം) ഇളശേരില്‍ പരേതനായ ഫ്രഞ്ചി മകന്‍ ജോസഫ് ഇ. ഫ്രഞ്ചി (ഫ്രഞ്ചി മാസ്റ്റര്‍-79) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30ന് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലില്‍. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. ഭാര്യ: സെലിന്‍. മക്കള്‍: ഫാ. ഫ്രാന്‍സിസ് ജോസ് എസ്‌വിഡി (ഒഡിഷ), റെനോള്‍ഡ് (അധ്യാപകന്‍, ക്രൈസ്റ്റ് എന്‍ജിനിയറിംഗ് കോളജ്), മരീറ്റ (ഓസ്‌ട്രേലിയ). മരുമക്കള്‍: എമി, റിന്‍സോ സ്‌കറിയ (ഓസ്‌ട്രേലിയ).

അന്നമ്മ ജോസഫ്

ചമ്പക്കുളം : നടുഭാഗം കൊച്ചെളേച്ചംകളം അന്നമ്മ (ആന്‍സമ്മ-76) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിൽ ആരംഭിച്ച് ചമ്പക്കുളം കല്ലൂർക്കാട് സെന്‍റ് മേരീസ് ബസലിക്കയില്‍. പരേത ചമ്പക്കുളം വാഴപ്പറമ്പ് കുടുംബാഗം. ഭർത്താവ്: കെ.ഡി. ജോസഫ്. മക്കള്‍: ജസി (ചെന്നൈ), മേഴ്സി കെ. ജോസ് (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). മരുമക്കള്‍: സജി പഞ്ഞിമരം (കൈനകരി), നിക്കോളാസ് ചിറമേല്‍ (അങ്കമാലി). ഫാ. തോമസ് കൊച്ചെളേച്ചംകളം, സിസ്റ്റർ റൊസീന എഫ്സിസി എന്നിവർ ഭര്‍തൃസഹോദരങ്ങളാണ്.

ത്രേസ്യാമ്മ തോമസ്

കുറുവാമൂഴി: കൊച്ചയ്യങ്കനാല്‍ ത്രേസ്യാമ്മ തോമസ് (തെറമ്മ ടീച്ചര്‍-80) അന്തരിച്ചു. സംസ്‌കാരം നാളെ 3.30ന് കുറുവാമൂഴി വട്ടപ്പറമ്പില്‍ ഭവനത്തില്‍ ആരംഭിച്ച് പുത്തന്‍കൊരട്ടി സെന്‍റ് ജോസഫ് പള്ളിയില്‍. പരേത കാഞ്ഞിരപ്പള്ളി കുമ്പുക്കല്‍ കിഴക്കേത്തലയ്ക്കല്‍ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ കെ.ജെ. തോമസ് (കടപ്ലാമറ്റം). മകള്‍: താര ബിനോ (സെക്രട്ടറി, കണമല സര്‍വീസ് സഹകരണ ബാങ്ക്). മരുമകന്‍: ബിനോ വര്‍ഗീസ് (സീനിയര്‍ മാനേജര്‍, സര്‍ക്കുലേഷന്‍, ദീപിക കൊച്ചി). മൃതദേഹം നാളെ രാവിലെ എട്ടിന് വസതിയില്‍ കൊണ്ടുവരും.

കെ.വി. മാത്യു

മരങ്ങാട്ടുപിള്ളി: കരിക്കാട്ടുകണ്ണിയേൽ (പുളിക്കിയിൽ) കെ.വി. മാത്യു (മാമ്മച്ചൻ-92) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് ചേർപ്പുങ്കലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 2.30ന് മരങ്ങാട്ടുപിള്ളി സെന്‍റ് ഫ്രാൻസിസ് അസീസി പള്ളിയിൽ. പരേതൻ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയും മരങ്ങാട്ടുപിള്ളി വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്‍റ്, മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക് ബോർഡ് മെംബർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പരേതയായ അന്നമ്മ മാത്യു ആയാംകുടി ദാനവേലിൽ കുടുംബാംഗം. മക്കൾ: റെജി അലക്സ്, അഡ്വ. വിൽസ് മാത്യുസ്, ആശ ബാബു, മാജി ലൂക്കോസ്, ലിജി ഐസക്, തേജി തോമസ്, ജിനി ഇനു. മരുമക്കൾ: കെ.പി. അലക്സാണ്ടർ മണക്കാട്ട് വാഴേപ്പറമ്പിൽ (കുറവിലങ്ങാട്), ഡോ. ആഗ്നസ് ജേക്കബ് കാവാലം (കോഴിക്കോട്), ബാബു ജോസഫ് കാരയ്ക്കൽ (കിടങ്ങൂർ), ലൂക്കോസ് (കുറവിലങ്ങാട്), ഐസക് വർഗീസ് പുതിയാമഠം (കിഴക്കമ്പലം), തോമസ് ജോർജ് വെട്ടുകാട് അക്കരപ്പറമ്പിൽ (നാലുക്കോടി), ഇനു തരകൻ ചിറമേൽ (മാള). മൃതദേഹം ഇന്ന് ഒന്പതിന് ചേർപ്പുങ്കലുള്ള (നെയ്യൂർ) വസതിയിൽ കൊണ്ടുവരും. രണ്ടിന് മരങ്ങാട്ടുപിള്ളി വ്യാപാര ഭവനിൽ പൊതുദർശനത്തിനു വയ്ക്കും.

ഫാ. ഡോ. ജോണ്‍ ഏബ്രഹാം കൊണ്ടകശേരില്‍

ചിങ്ങവനം: വാരണാസി രൂപത വികാരി ജനറാളും സെന്‍റ് മേരീസ് കത്തീഡ്രല്‍ വികാരിയുമായ ഫാ. ഡോ. ജോണ്‍ ഏബ്രഹാം കൊണ്ടകശേരില്‍ (73) അന്തരിച്ചു. സംസ്കാരം നാളെ 9.45ന് വാരണാസി സെന്‍റ് മേരീസ് കത്തീഡ്രലില്‍. ചിങ്ങവനം കൊണ്ടകശേരില്‍ പരേതരായ കെ.ടി. ഏബ്രഹാം - ഏലിയാമ്മ ദമ്പതികളുടെ മകനാണ്. 1985 മാര്‍ച്ച് 30ന് വൈദികപട്ടം സ്വീകരിച്ച അദ്ദേഹം റോമില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. രൂപതയുടെ ചാന്‍സലര്‍, പ്രൊക്യൂറേറ്റര്‍, ജുഡീഷ്യല്‍ വികാര്‍, രൂപത സെക്രട്ടറി എന്നീ നിലകളിലും വിവിധ പള്ളികളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ട‌ുണ്ട്. സഹോദരങ്ങള്‍: മറിയാമ്മ (കല്ലറ), കുഞ്ഞവറാച്ചന്‍ (ചിങ്ങവനം), മര്‍ക്കോസ് (ചിങ്ങവനം), ഏലിയാമ്മ (ഏറ്റുമാനൂര്‍), പരേതരായ കെ.എ. കുരുവിള, കെ.എ. ചാക്കോ, കെ.എ. തോമസ്, കെ.എ. മാത്യു, കെ.എ. ജോസഫ്, ശോശാമ്മ.

സിസ്റ്റർ പെലാജിയ കുരീക്കാട്ട് എഫ്സിസി

കാഞ്ഞിരപ്പള്ളി: ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്‍റ് തോമസ് പ്രൊവിൻസ് വെളിച്ചിയാനി സെന്‍റ് മേരീസ് ഭവനാംഗമായ സിസ്റ്റർ പെലാജിയ കുരീക്കാട്ട് എഫ്സിസി (100) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വെളിച്ചിയാനി കോൺവന്‍റ് ചാപ്പലിൽ വിശുദ്ധ കുർബാനയോടു കൂടി ആരംഭിച്ച് ബിഷപ് മാർ ജോസ് പുളിക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ സമാപന ശുശ്രൂഷകൾക്ക് ശേഷം വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ. വെളിച്ചിയാനി കുരീക്കാട്ട് പരേതരായ ആഗസ്‌തി - ഏലി ദമ്പതികളുടെ മകളാണ്. പരേത കണ്ണാടിയുറുമ്പ്, മുക്കുളം, മ്ലാമല, അണക്കര, തെക്കേമല, പാണപിലാവ്, പുഞ്ചവയൽ, വെളിച്ചിയാനി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റോസമ്മ ജോസഫ്

ചങ്ങനാശേരി: പെരുമ്പനച്ചി മുക്കാടൻ റോസമ്മ ജോസഫ് (84) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഭവനത്തിൽ ആരംഭിച്ച് കുറുമ്പനാടം സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയിൽ. പരേത കൂത്രപ്പള്ളി പൂവത്തുംമൂട്ടിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എം.പി. ജോസഫ്. മക്കൾ: സാജു ജോസഫ് (മുക്കാടൻ ഇലക്‌ട്രിക്കൽസ് ചങ്ങനാശേരി), മിനി ജോമോൻ (അധ്യാപിക, ഗുഡ്ഷെപ്പേർഡ് പബ്ലിക് സ്കൂൾ തെങ്ങണ), സുനിൽ ജോസഫ് (മുക്കാടൻ ഇലക്‌ട്രിക്കൽ അപ്ലയൻസസ് ചങ്ങനാശേരി), പരേതനായ സുഭാഷ് മുക്കാടൻ, സിന്ധു ജെറിൽ (യുകെ). മരുമക്കൾ: ജാൻസി പാറേൽകുന്നേൽ (കുറവിലങ്ങാട്), പരേതനായ ജോമോൻ കവലേച്ചിറ (പുളിങ്കുന്ന്), ടീനാ സുനിൽ കിഴക്കേ കടവിൽ (പായിപ്പാട്), ബിന്ധ്യാ മാത്യു തോട്ടുങ്കൽ (രാമപുരം), ജെറിൽ ഗണപതി പ്ലാക്കൽ പാലാ (യുകെ). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.

എന്‍.എം. ദേവസ്യ

മുട്ടം: തോട്ടുങ്കര നരിവേലിക്കുന്നേല്‍ എന്‍.എം. ദേവസ്യ (75, റിട്ട. ഹെഡ്മാസ്റ്റര്‍, സെന്‍റ് ജോണ്‍സ് എച്ച്എസ് കുറുമണ്ണ്) അന്തരിച്ചു. സംസ്‌കാരം നാളെ 2.30ന് മുട്ടം സിബിഗിരി പള്ളിയില്‍. ഭാര്യ മേരി ജോര്‍ജ് (റിട്ട. അധ്യാപിക) മുതലക്കോടം തൈപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: അനിലിറ്റ് മാത്യൂസ് (കെഎസ്എഫ്ഇ കരിമണ്ണൂര്‍), അന്‍സു (യുകെ). മരുമക്കള്‍: ഷിന്‍ലി വിക്ടോറിയ വാടക്കല്‍ (തോപ്പുംപടി), നിഖില്‍ സി. ബാബു ചാമക്കാലായില്‍ കോട്ടയം (യുകെ). മൃതദേഹം ഇന്നു വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.

ജോസഫ് ഇ. ഫ്രഞ്ചി

ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറ (ചാലാംപാടം) ഇളശേരില്‍ പരേതനായ ഫ്രഞ്ചി മകന്‍ ജോസഫ് ഇ. ഫ്രഞ്ചി (ഫ്രഞ്ചി മാസ്റ്റര്‍-79) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30ന് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലില്‍. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. ഭാര്യ: സെലിന്‍. മക്കള്‍: ഫാ. ഫ്രാന്‍സിസ് ജോസ് എസ്‌വിഡി (ഒഡിഷ), റെനോള്‍ഡ് (അധ്യാപകന്‍, ക്രൈസ്റ്റ് എന്‍ജിനിയറിംഗ് കോളജ്), മരീറ്റ (ഓസ്‌ട്രേലിയ). മരുമക്കള്‍: എമി, റിന്‍സോ സ്‌കറിയ (ഓസ്‌ട്രേലിയ).

ഫാ. ഫ്രാൻസിസ് നീർണാൽ എസ്ഡിബി

നെന്മാറ: സലേഷ്യൻ ഡോൺ-ബോസ്കോ സഭ ആസാം പ്രൊവിൻസ് അംഗമായ ഫാ. ഫോൻസിസ് നീർണാൽ(66) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 10ന് പോത്തുണ്ടിയിലുള്ള സ്വവസതിയിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം വ്യാഴാഴ്ച നാഗാലാന്‍ഡ് ദിമാപൂർ സലേഷ്യൻ കോളജ് ദേവാലയത്തിൽ. പോത്തുണ്ടി നീർണാൽ കാക്കനാട് കുടുംബാംഗമാണ്. പരേതരായ ജോസഫ്-മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: തോമസ്, ക്ലാരമ്മ, സിസിലി, ജോസ്, കുരിയച്ചൻ, പരേതരായ ജോൺ, മേരി (ചിന്നമ്മ), സെലിൻ.

വര്‍ഗീസ് സേവ്യര്‍

അങ്ങാടിപ്പുറം: പാലക്കാട് ഒലവക്കോട് തോമസ് നഗറില്‍ താമസിച്ചിരുന്ന പാതയില്‍ വര്‍ഗീസ് സേവ്യര്‍ (80) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയില്‍. ഭാര്യ: പന്തിരിക്കര ഒളവക്കുന്നേല്‍ കുടുംബാംഗം റോസമ്മ വര്‍ഗീസ്. മക്കള്‍: ഷീമ (ബിസിനസ്), ഷാന്‍റോ (എന്‍ജിനിയര്‍, ബഹ്‌റൈന്‍). മരുമക്കള്‍: സാജു ജോര്‍ജ് കൊല്ലറക്കല്‍ (സയന്‍റിസ്റ്റ്, ഡിഎഇ, കല്‍പ്പാക്കം), മെറില്‍ മാത്യു നിരവത്തിനാല്‍. സഹോദരങ്ങള്‍: മാത്യു, പോള്‍, മറിയക്കുട്ടി, എല്‍സമ്മ, ഗ്രേസി, പരേതരായ ജോസഫ്, ത്രേസ്യാമ്മ.

വർഗീസ്

കണിച്ചാർ: കേളകം വളയംചാലിലെ ആദ്യകാല കുടിയേറ്റ കർഷകൻ കളപ്പുരയ്ക്കൽ വർഗീസ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കണിച്ചാർ സെന്‍റ് ജോർജ് പള്ളിയിൽ. ഭാര്യ: മേരി അടയ്ക്കാത്തോട് ചീരംവേലിൽ കുടുംബാംഗം. മക്കൾ: സോജൻ വർഗീസ് (റിട്ട. മുഖ്യാധ്യാപകൻ, സെന്‍റ് ജോൺസ് യുപി സ്കൂൾ, തൊണ്ടിയിൽ), സോണിയ, സോമി, സോമ, സിസ്റ്റർ ആൻമേരി (സോളി)എസ്എബിഎസ്, സിസ്റ്റർ ക്ലറിൻ മേരി (സോജി) എസ്എബിഎസ് (അധ്യാപിക, സെന്‍റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ, പാലാവയൽ). മരുമക്കൾ: ലൈസ സോജൻ (റി. മുഖ്യാധ്യാപിക, മഞ്ഞളാംപുറം യുപി സ്കൂൾ, കേളകം), ബെന്നി വെട്ടിയാംകണ്ടത്തിൽ (കീഴ്പ്പള്ളി), ബെന്നി ഈട്ടിക്കച്ചാലിൽ, മിൽസി സോമി.

വസന്തൻ

ബന്തടുക്ക: യൂത്ത് കോൺഗ്രസ് ഉദുമ നിയോജകമണ്ഡലം പ്രസിഡന്‍റ് പടുപ്പ് ഈയ്യന്തലത്തെ ഐ.എസ്. വസന്തൻ (38) അന്തരിച്ചു. പടുപ്പ് ക്ഷീരോത്പാദക സഹകരണസംഘം സെക്രട്ടറിയായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ജില്ലയിൽ കെഎസ്‌യുവിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും സമരമുഖങ്ങളിലെ മുൻനിര സാന്നിധ്യമായിരുന്നു. കുറ്റിക്കോൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ സീതാരാമ ഗൗഡയുടെയും പൊന്നമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പ്രശാന്തി, വീണ, പ്രവീൺ, മോഹന.

സുധീർ മേലത്ത്

കാസർഗോഡ്: മുൻ അഡീഷണൽ ഗവ. പ്ലീഡറും പ്രൊസിക്യൂട്ടറുമായിരുന്ന അഡ്വ. സുധീർ മേലത്ത് (56) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കേരള കോൺഗ്രസ്-എം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മേലത്ത് വടക്കേക്കര തറവാട് ഭരണസമിതിയംഗമായിരുന്നു. മാലക്കല്ല് പൂക്കുന്നത്തെ പരേതനായ കരിച്ചേരി ഗോപാലൻ നായരുടെയും മേലത്ത് ഭാരതിയമ്മയുടെയും മകനാണ്. ഭാര്യ: രമ്യ (കണ്ണൂർ). മക്കൾ: നിഹാൽ, അങ്കിത്. സഹോദരങ്ങൾ: ലളിത (മാലക്കല്ല്), പ്രീതി (തിരുവനന്തപുരം).

അന്നമ്മ

പരപ്പ: ക്ലായിക്കോട്ടെ അന്നമ്മ ഈഴപ്പടത്തിൽ (92) അന്തരിച്ചു. സംസ്കാരം ഇന്നു പത്തിനു പരപ്പ വിമലഗിരി പള്ളിയിൽ. പരേത കുറിച്ചിത്താനം ചെട്ടിക്കതോട്ടത്തിൽ കുടുംബാoഗമാണ്. ഭർത്താവ്: പരേതനായ പാപ്പച്ചൻ. മക്കൾ: വത്സമ്മ (കൊട്ടോടി), സിസ്റ്റർ സെലിൻ ജോസ് എസ്എംഎസ് (സുപ്പീരിയർ, ഛത്തീസ്ഗഡ്), പ്രിൻസ് (ന്യൂ ബ്രൈറ്റ് ഗ്ലാസ്, പാണത്തൂർ), നാപ്പർ (ജോസഫ്) ക്ലായിക്കോട്, ജോൺസൺ (ഗോൾഡൻ ഗ്ലാസ് പരപ്പ), പരേതയായ റോസമ്മ. മരുമക്കൾ: ടെസി കൊച്ചിത്തറയിൽ (കാഞ്ഞിരടുക്കം), ജോയ്‌സി ഗംഗാരയിൽ (ഷൊർണൂർ), ബിനി പാറക്കാലായിൽ (കുന്നുകൈ), പരേതനായ മാത്യു കൂനനാനിക്കൽ (കൊട്ടോടി).

ജോയി

ചിറ്റാരിക്കാൽ : വെള്ളടുക്കത്തെ കുത്തിയതോട്ടിൽ കെ.സി.ജോയി (72) അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിനു തോമാപുരം സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: റോസമ്മ കാറ്റാംകവല പുതിയിടത്ത് കുടുംബാംഗം. മക്കൾ: ജയ്‌സൺ (നഴ്‌സിംഗ് ഓഫിസർ, പിജിഐ ചണ്ഡിഗഡ്), ജോയ്‌സി (ഇരിട്ടി). മരുമക്കൾ: റെനി (നഴ്സിംഗ് ഓഫിസർ, പിജിഐ ചണ്ഡിഗഡ്), റോയി തറയിൽ (ബിസിനസ്, ഇരിട്ടി). സഹോദരങ്ങൾ: ആലീസ് (നാട്ടക്കൽ), ജോസ് (ബിസിനസ്, തിരുവന്തപുരം), റോസമ്മ (വെള്ളരിക്കുണ്ട്), ജയിംസ്, ലില്ലിക്കുട്ടി, വൽസമ്മ (കോഴിക്കോട്).

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

05-09-2026

ബെത്‌ലഹേം കുടുംബ യൂണിറ്റിനെ പ്രശംസിച്ച് ഉലകനായകൻ കമൽഹാസൻ

നിവിൻ പോളി-മമിത ബൈജു കോമ്പോയുടെ ഓണം ഹിറ്റ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആഗോളതലത്തിൽ ഇരുന്നൂറ് കോടിയിലധികം കളക്ഷൻ നേടി മുന്നേറുകയാണ്. മലയാള പതിപ്പിന്‍റെ മികച്ച വിജയത്തിനുശേഷം തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്തു. തമിഴ് പതിപ്പിന്‍റെ റിലീസിനു പിന്നാലെ ഉലകനായകൻ കമൽഹാസൻ ചിത്രത്തിന്‍റെ അണിയറപ്രവർത്തകരെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.

സംവിധായകൻ ഗിരീഷ് എ.ഡി, അഭിനേതാക്കൾ, നിർമാതാക്കൾ എന്നിവരുമായി കമൽഹാസൻ കൂടിക്കാഴ്ച നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബെത്‌ലഹേം കുടുംബയൂണിറ്റിന്‍റെ മലയാളത്തിലെ വലിയ വിജയത്തെ പ്രശംസിച്ച അദ്ദേഹം, ചിത്രത്തിന്‍റെ തമിഴ് പതിപ്പിന്‍റെ യാത്രയ്ക്ക് ആശംസകൾ നേരുകയും ചെയ്തു. കമൽഹാസനെപ്പോലൊരു ഇതിഹാസ താരത്തിൽനിന്നു ലഭിച്ച പ്രശംസ ചിത്രത്തിനു വലിയ അംഗീകാരമാണെന്നും അണിയറപ്രവർത്തകർ പറഞ്ഞു.

പ്രേമലുവിനുശേഷം ഗിരീഷ് എ.ഡി ഒരുക്കിയ ചിത്രത്തിൽ സംഗീത് പ്രതാപ്, ശ്യാം മോഹൻ, റോഷൻ ഷാനവാസ്, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്, ശ്രിന്ദ, ബിന്ദു പണിക്കർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

 

05-09-2026

ബെത്‌ലഹേം കുടുംബ യൂണിറ്റിനെ പ്രശംസിച്ച് ഉലകനായകൻ കമൽഹാസൻ

നിവിൻ പോളി-മമിത ബൈജു കോമ്പോയുടെ ഓണം ഹിറ്റ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആഗോളതലത്തിൽ ഇരുന്നൂറ് കോടിയിലധികം കളക്ഷൻ നേടി മുന്നേറുകയാണ്. മലയാള പതിപ്പിന്‍റെ മികച്ച വിജയത്തിനുശേഷം തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്തു. തമിഴ് പതിപ്പിന്‍റെ റിലീസിനു പിന്നാലെ ഉലകനായകൻ കമൽഹാസൻ ചിത്രത്തിന്‍റെ അണിയറപ്രവർത്തകരെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.

സംവിധായകൻ ഗിരീഷ് എ.ഡി, അഭിനേതാക്കൾ, നിർമാതാക്കൾ എന്നിവരുമായി കമൽഹാസൻ കൂടിക്കാഴ്ച നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബെത്‌ലഹേം കുടുംബയൂണിറ്റിന്‍റെ മലയാളത്തിലെ വലിയ വിജയത്തെ പ്രശംസിച്ച അദ്ദേഹം, ചിത്രത്തിന്‍റെ തമിഴ് പതിപ്പിന്‍റെ യാത്രയ്ക്ക് ആശംസകൾ നേരുകയും ചെയ്തു. കമൽഹാസനെപ്പോലൊരു ഇതിഹാസ താരത്തിൽനിന്നു ലഭിച്ച പ്രശംസ ചിത്രത്തിനു വലിയ അംഗീകാരമാണെന്നും അണിയറപ്രവർത്തകർ പറഞ്ഞു.

പ്രേമലുവിനുശേഷം ഗിരീഷ് എ.ഡി ഒരുക്കിയ ചിത്രത്തിൽ സംഗീത് പ്രതാപ്, ശ്യാം മോഹൻ, റോഷൻ ഷാനവാസ്, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്, ശ്രിന്ദ, ബിന്ദു പണിക്കർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

 

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

06-09-2026

കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓണാഘോഷം പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: കേരളീയ തനിമയും പാരമ്പര്യവും സൗഹൃദവും ഒത്തുചേർന്ന കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ  (KAGH) ഓണാഘോഷം പ്രൗഢഗംഭീരമായി. ഓഗസ്റ്റ് 30 ഞായറാഴ്ച ട്രിനിറ്റി മാർത്തോമ ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ ക്യാപ്റ്റൻ മനോജ് പൂപ്പാറ മുഖ്യാതിഥിയായി. അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു.

പരമ്പരാഗത കേരളീയ കലാരൂപങ്ങളുടെയും ഓണക്കാഴ്ചകളുടെയും അകമ്പടിയോടെയാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്. നൃത്തച്ചുവടുകളോടെ മാവേലിയുടെ എഴുന്നള്ളത്ത്, താലപ്പൊലി, വെഞ്ചാമരം, മുത്തുക്കുടകൾ, പുലികളി, ചെണ്ടമേളം, അത്തപ്പൂക്കളം തുടങ്ങിയവ ആഘോഷത്തിന് മിഴിവേകി. തിടമ്പും വെഞ്ചാമരങ്ങളും മുത്തുക്കുടകളും അണിഞ്ഞ ഗജവീരന്മാരുടെ കൂറ്റൻ കട്ട്ഔട്ടുകൾ വേദിയുടെയും ആഘോഷപരിസരത്തിന്‍റെയും പ്രധാന ആകർഷണമായി.

വിവിധ നൃത്തപരിപാടികൾ, തിരുവാതിര, പാട്ടുകൾ, കോമഡി കഥാപ്രസംഗം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. കലാകാരന്മാരുടെ പ്രകടനങ്ങൾക്ക് നിറഞ്ഞ കൈയടിയോടെയാണ് സദസ് പ്രതികരിച്ചത്. KAGH-ലെ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ആവേശത്തോടെ പങ്കെടുത്ത വള്ളംകളി ഓണാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായി. ആവേശം നിറച്ച വള്ളംകളി കാണികൾക്ക് ഏറെ ആസ്വാദ്യകരമായി.
ഓണാഘോഷ പരിപാടികളിൽ എത്തിച്ചേർന്നവരിൽ നിന്നും കുറവിലങ്ങാട് മന്നൻ, മങ്ക, കുമാരി, കുമാരൻ, പ്രിൻസ്, പ്രിൻസസ് എന്നിവരെ തെരഞ്ഞെടുത്ത് ക്രൗൺ നൽകി ആദരിച്ചു.

ഗഅഏഒ പ്രസിഡന്‍റ് ജോമോൻ ജേക്കബിന്‍റെ നേതൃത്വത്തിലായിരുന്നു ഓണാഘോഷത്തിന്‍റെ സംഘാടനം. സെക്രട്ടറി ലതീഷ് കൃഷ്ണൻ, വൈസ് പ്രസിഡന്‍റ് ആനീസ് ഷാജി, ട്രഷറർ സിനു വെട്ടിയാനി എന്നിവർക്കൊപ്പം കമ്മിറ്റി അംഗങ്ങളായ ഷാജി ജോസ്, ടാസ് മോൻ, സൂസൻ, മനോജ്, ജിജോയ്, ബിജോയ്, സിറിയക്, ജോർജ്, രഞ്ജു, സണ്ണി എന്നിവരും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

അസോസിയേഷൻ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും പ്രവർത്തകരുടെയും കൂട്ടായ പരിശ്രമവും അംഗങ്ങളുടെ അകമഴിഞ്ഞ സഹകരണവുമാണ് ആഘോഷം ഇത്രയും വിജയകരമാക്കാൻ സഹായിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

കേരളത്തിന്‍റെ തനത് ഓണക്കാല പാരമ്പര്യങ്ങളും സ്നേഹവും സൗഹൃദവും ഒരുമയും വിളിച്ചോതിയ ഗഅഏഒ ഓണാഘോഷം, അമേരിക്കൻ മണ്ണിലും മലയാളത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകർന്നു നൽകുന്ന ശ്രദ്ധേയമായ കൂട്ടായ്മയായി മാറി.

05-09-2026

ഡോ. അമാനുല്ല വടക്കാങ്ങരയ്ക്ക് ആദരം

ദോഹ: വിവിധ ഭാഷകളിലായി നൂറിലധികം പുസ്തകങ്ങള്‍ രചിച്ച പ്രവാസി ഗ്രന്ഥകാരന്‍ ഡോ. അമാനുല്ല വടക്കാങ്ങരയെ സെപ്രോടെക്, അംവാജ് ഗ്രൂപ്പ് ആദരിച്ചു. ദോഹയില്‍ സെപ്രോടെക്കും അംവാജും സംയുക്തമായിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഡോ. അമാനുല്ല വടക്കാങ്ങരയെ തിരുവല്ല എംഎല്‍എ വര്‍ഗീസ് മാമ്മന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സമൂഹത്തില്‍ അനീതിയും തിന്മകളും ശക്തിപ്പെടുമ്പോള്‍ അതിനെതിരേ പ്രതികരിക്കാനുള്ള ഉത്തരവാദിത്വം എഴുത്തുകാര്‍ക്കുണ്ടെന്നും സാമൂഹിക തിന്മകള്‍ക്കെതിരേ അവരുടെ തൂലിക പടവാളായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയിലും സാഹിത്യ - സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തി ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന അമാനുല്ല വടക്കാങ്ങരയെ എംഎല്‍എ പ്രത്യേകം അഭിനന്ദിച്ചു.

വിവിധ ഭാഷകളിലായി നൂറിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ രചനാജീവിതം പ്രവാസി സമൂഹത്തിന്‍റെ സാഹിത്യ സംഭാവനകളിലെ ശ്രദ്ധേയമായ അധ്യായമാണെന്നും വര്‍ഗീസ് മാമ്മന്‍ പറഞ്ഞു.

ചടങ്ങില്‍ സെപ്രോടെക്, അംവാജ് ഗ്രൂപ്പ് എംഡി ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിന്‍റെ സാമൂഹികവും സാംസ്‌കാരികവുമായ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ആദരച്ചടങ്ങ് സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അമാനുല്ല വടക്കാങ്ങര ആദരവിന് നന്ദി പറയുകയും തന്‍റെ വിജയമന്ത്രങ്ങള്‍ പരമ്പരയിലെ പന്ത്രണ്ടാമത് പുസ്തകം എംഎല്‍എയ്ക്ക് സമ്മാനിക്കുകയും ചെയ്തു. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് ഒ.കെ. പരുമല, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ എന്നിവര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്തു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

06-09-2026

കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓണാഘോഷം പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: കേരളീയ തനിമയും പാരമ്പര്യവും സൗഹൃദവും ഒത്തുചേർന്ന കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ  (KAGH) ഓണാഘോഷം പ്രൗഢഗംഭീരമായി. ഓഗസ്റ്റ് 30 ഞായറാഴ്ച ട്രിനിറ്റി മാർത്തോമ ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ ക്യാപ്റ്റൻ മനോജ് പൂപ്പാറ മുഖ്യാതിഥിയായി. അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു.

പരമ്പരാഗത കേരളീയ കലാരൂപങ്ങളുടെയും ഓണക്കാഴ്ചകളുടെയും അകമ്പടിയോടെയാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്. നൃത്തച്ചുവടുകളോടെ മാവേലിയുടെ എഴുന്നള്ളത്ത്, താലപ്പൊലി, വെഞ്ചാമരം, മുത്തുക്കുടകൾ, പുലികളി, ചെണ്ടമേളം, അത്തപ്പൂക്കളം തുടങ്ങിയവ ആഘോഷത്തിന് മിഴിവേകി. തിടമ്പും വെഞ്ചാമരങ്ങളും മുത്തുക്കുടകളും അണിഞ്ഞ ഗജവീരന്മാരുടെ കൂറ്റൻ കട്ട്ഔട്ടുകൾ വേദിയുടെയും ആഘോഷപരിസരത്തിന്‍റെയും പ്രധാന ആകർഷണമായി.

വിവിധ നൃത്തപരിപാടികൾ, തിരുവാതിര, പാട്ടുകൾ, കോമഡി കഥാപ്രസംഗം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. കലാകാരന്മാരുടെ പ്രകടനങ്ങൾക്ക് നിറഞ്ഞ കൈയടിയോടെയാണ് സദസ് പ്രതികരിച്ചത്. KAGH-ലെ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ആവേശത്തോടെ പങ്കെടുത്ത വള്ളംകളി ഓണാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായി. ആവേശം നിറച്ച വള്ളംകളി കാണികൾക്ക് ഏറെ ആസ്വാദ്യകരമായി.
ഓണാഘോഷ പരിപാടികളിൽ എത്തിച്ചേർന്നവരിൽ നിന്നും കുറവിലങ്ങാട് മന്നൻ, മങ്ക, കുമാരി, കുമാരൻ, പ്രിൻസ്, പ്രിൻസസ് എന്നിവരെ തെരഞ്ഞെടുത്ത് ക്രൗൺ നൽകി ആദരിച്ചു.

ഗഅഏഒ പ്രസിഡന്‍റ് ജോമോൻ ജേക്കബിന്‍റെ നേതൃത്വത്തിലായിരുന്നു ഓണാഘോഷത്തിന്‍റെ സംഘാടനം. സെക്രട്ടറി ലതീഷ് കൃഷ്ണൻ, വൈസ് പ്രസിഡന്‍റ് ആനീസ് ഷാജി, ട്രഷറർ സിനു വെട്ടിയാനി എന്നിവർക്കൊപ്പം കമ്മിറ്റി അംഗങ്ങളായ ഷാജി ജോസ്, ടാസ് മോൻ, സൂസൻ, മനോജ്, ജിജോയ്, ബിജോയ്, സിറിയക്, ജോർജ്, രഞ്ജു, സണ്ണി എന്നിവരും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

അസോസിയേഷൻ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും പ്രവർത്തകരുടെയും കൂട്ടായ പരിശ്രമവും അംഗങ്ങളുടെ അകമഴിഞ്ഞ സഹകരണവുമാണ് ആഘോഷം ഇത്രയും വിജയകരമാക്കാൻ സഹായിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

കേരളത്തിന്‍റെ തനത് ഓണക്കാല പാരമ്പര്യങ്ങളും സ്നേഹവും സൗഹൃദവും ഒരുമയും വിളിച്ചോതിയ ഗഅഏഒ ഓണാഘോഷം, അമേരിക്കൻ മണ്ണിലും മലയാളത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകർന്നു നൽകുന്ന ശ്രദ്ധേയമായ കൂട്ടായ്മയായി മാറി.

06-09-2026

മഞ്ഞുമലകളിൽ നിന്ന് കഥകളിയുടെ അരങ്ങിലേക്ക് ഹിമ സുന്ദരി; ബ്രിസ്റ്റലിൽ ഇന്ത്യൻ കലയുടെ മഹോത്സവം ഒക്ടോബർ 17ന്

ബ്രിസ്റ്റൽ: ലോകപ്രശസ്തമായ Snow White കഥയ്ക്ക് കഥകളിയുടെ ദൃശ്യഭാഷയും കേരളീയ കലാപാരമ്പര്യവും പകരുന്ന ‘ഹിമ സുന്ദരി’ ബ്രിസ്റ്റലിൽ അരങ്ങേറുന്നു. ഇന്ത്യൻ കലകളെയും സംഗീതത്തെയും പാരമ്പര്യത്തെയും സമകാലിക സർഗാത്മകതയെയും കോർത്തിണക്കി Adwaita Arts സംഘടിപ്പിക്കുന്ന ‘Sreeraagam – Season 4: Festival of Indian Arts & Music’ ഒക്ടോബർ 17ന് ശനിയാഴ്ച നടക്കും.

St Brendan’s College-ലെ The Theatre-ൽ വൈകിട്ട് 3 മുതൽ 7 വരെ നടക്കുന്ന പരിപാടിയിൽ കേരളത്തിന്‍റെ കഥകളി പാരമ്പര്യത്തിനൊപ്പം ഭരതനാട്യം, ചിത്രകല, ലൈവ് ആർട്ട്, എന്നിവയും അവതരിപ്പിക്കും.യൂറോപ്പിലെ പ്രശസ്ത കഥകളി കേന്ദ്രമായ കലാചേതെന അവതരിപ്പിക്കുന്ന കഥകളിയിൽ കേരളത്തിലെയും, യു കെ യിലെയും നിരവധി കലാകാരന്മാർ അണിനിരക്കും.

കഥകളിയിൽ Snow White

പ്രശസ്തമായ Snow White കഥയുടെ കഥകളി ആവിഷ്കാരമാണ് ‘ഹിമ സുന്ദരി’. പാശ്ചാത്യ ലോകത്ത് ഏറെ പരിചിതമായ കഥയെ കേരളത്തിന്‍റെ ക്ലാസിക്കൽ കലാരൂപത്തിലേക്ക് മാറ്റിയൊരുക്കുന്ന ഈ അവതരണത്തിൽ കഥകളിയുടെ മുഖാഭിനയം, നേത്രാഭിനയം, മുദ്രകൾ, സംഗീതം, ചലനങ്ങൾ, വർണാഭമായ വേഷവിധാനം എന്നിവ പ്രധാന പങ്കുവഹിക്കും. പരമ്പരാഗത കഥകളി അവതരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, കുട്ടികൾക്കും മുതിർന്നവർക്കും പരിചിതമായ ഒരു കഥയെ ഈ കലാരൂപത്തിലൂടെ അവതരിപ്പിക്കുന്നത് പുതിയ തലമുറയ്ക്ക് കഥകളിയെ പരിചയപ്പെടുത്തുന്നതിനുള്ള വേറിട്ട ശ്രമം കൂടിയാണ്.

മൂവായിരത്തോളം വേദികളിൽ കഥകളി അവതരിപ്പിച്ച പ്രശസ്ത കലാകാരൻ കലാമണ്ഡലം വിജയകുമാറിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കഥകളിയിൽ കലാനിലയം ബാലകൃഷ്ണൻ, കലാമണ്ഡലം കുട്ടികൃഷ്ണൻ, സദനം മോഹൻകുമാർ എന്നിവർ വേദിയിലും, പിന്നണിയിൽ കഥകളി ഗായകർ കലാമണ്ഡലം മോഹനകൃഷ്ണൻ,കൃഷ്ണ പ്രവീൺ, ചെണ്ടയിൽ സദനം രാമകൃഷ്ണൻ, മദ്ദളത്തിൽ കലാമണ്ഡലം അനീഷും അണിനിരക്കും.

ഭരതനാട്യത്തിൽ അപർണയും നന്ദിനിയും കൂട്ടരും

അപർണ പവിത്രൻ, നന്ദിനി സജ്ജു ജയനി എന്നിവരും സംഘവും അവതരിപ്പിക്കുന്ന "ഭരതനാട്യം "പരിപാടിയുടെ മറ്റൊരു പ്രധാന ഘടകമാണ്. താളം, ചുവടുകൾ, ഭാവാഭിനയം, ശരീരഭാഷ എന്നിവയുടെ സമന്വയത്തിലൂടെ ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിന്റെ സൗന്ദര്യം വേദിയിലെത്തും.

‘Someone, Somewhere’ — ചിത്രങ്ങളിലൂടെ മനുഷ്യകഥകൾ

Amritha Jalaja Devi അവതരിപ്പിക്കുന്ന ‘Someone, Somewhere’ എന്ന ചിത്രപ്രദർശനവും ലൈവ് പെയിന്റിംഗും പരിപാടിക്ക് ദൃശ്യകലയുടെ മറ്റൊരു തലമൊരുക്കും. British Council Study UK Creative Connections 2026-ലെ Selected Artist ആയ അമൃത ജലജ ദേവിയുടെ ചിത്രങ്ങളിൽ നിറങ്ങളിലൂടെയും ഭാവനയിലൂടെയും മനുഷ്യജീവിതത്തിന്‍റെ വിവിധ അനുഭവങ്ങളും കഥകളും അവതരിപ്പിക്കുന്നു. പ്രദർശനത്തോടൊപ്പം നടക്കുന്ന ലൈവ് പെയിന്റിംഗ് കാണികൾക്ക് കലാസൃഷ്ടിയുടെ പ്രക്രിയ നേരിട്ട് അനുഭവിക്കാനും ചിത്രങ്ങൾ വാങ്ങിക്കാനുള്ള അവസരവും നൽകും.

ഇന്ത്യൻ രുചികളുടെ കൂട്ടായ്മ

കലാപരിപാടികൾക്കൊപ്പം Salkara Street – Bristol ഒരുക്കുന്ന ഇന്ത്യൻ ഫുഡ് കോർട്ടും ഉണ്ടായിരിക്കും. വിവിധ ഇന്ത്യൻ രുചികൾ ആസ്വദിക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും.ഇതോടെ കലയും സംഗീതവും ദൃശ്യാനുഭവങ്ങളും ഭക്ഷണവും സമന്വയിക്കുന്ന കുടുംബസൗഹൃദ സാംസ്കാരിക വേദിയായി ‘ശ്രീരാഗം’ മാറും. ആർട്സ് കൗൺസിൽ ഇംഗ്ലണ്ടിന്‍റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന പരിപാടിയിൽ കഥകളി ‘ഹിമ സുന്ദരി’ മുതൽ ഭരതനാട്യവും ചിത്രകലയും വരെ ഇന്ത്യൻ പൈതൃകത്തെയും സമകാലിക സൃഷ്ടിപരതയെയും ഒരുമിച്ച് പരിചയപ്പെടുത്തുകയാണ് സീസൺ 4 ലക്ഷ്യമിടുന്നത്.

പരിപാടി വിവരങ്ങൾ

തീയതി: ശനി, 17 ഒക്ടോബർ 2026സമയം: വൈകിട്ട് 3.00 – 7.00വേദി: The Theatre, St Brendan’s College, Broomhill Road, Bristol, BS4 5RQ, U.K.WhatsApp : 07404 67 69 81Email:[email protected]

03-09-2026

ഡാർവിനിൽ ഓണാഘോഷം നടത്തി അങ്കമാലി അസോസിയേഷൻ

ഡാർവിൻ: അങ്കമാലി അസോസിയേഷൻ ഡാർവിനിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഡാർവിൻ മുർഹെഡിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം അങ്കമാലി സ്വദേശിയും സെന്‍റ് അൽഫോൻസാ ഇടവക ദേവാലയത്തിലെ വികാരിയുമായ ഫാ. ജോൺ പുതുവ നിർവഹിച്ചു.

പ്രസിഡന്‍റ് പോൾ പറോക്കാരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഡേറിൻ ഡേവിസ് സ്വാഗതവും സെക്രട്ടറി ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ജെഫ് പോൾ, ബിജു വർഗീസ്, റോബിൻ പീറ്റർ എന്നിവർ പ്രസംഗിച്ചു.

ഡറിൻ ഡേവിസിന്‍റെ മാവേലി വേഷം അഘോഷത്തിന്‍റെ മാറ്റുകൂട്ടി. വിഭവമായ ഓണസദ്യയും അതിനു ശേഷം വിവിധ കലാപരിപാടികളും തിരുവാതിരയും ഉണ്ടായിരുന്നു.

അനു റോസ്, സ്നേഹ പോൾ, ജെതാ ബെന്നി, ട്രീസ ജെഫ്, ഹിമ എന്നിവർ നേതൃത്വം നൽകി.

05-09-2026

ശ്രീകൃഷ്‌ണജയന്തി ആഘോഷിച്ചു

ന്യൂഡൽഹി: ബാലഗോകുലം ഡൽഹി ദക്ഷിണ മധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലം വെള്ളിയാഴ്ച മഹാവീർ എൻക്ലേവ് ദ്വാരക അയ്യപ്പക്ഷേത്രത്തിൽ വച്ച് ഭജന ഉറിയടി, ഗോപികാനൃത്തം, പ്രഭാഷണം, ദിവസ പൂജ തുടങ്ങി പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്‌‌ടമി ആഘോഷിച്ചു.

ആഘോഷത്തിന്‍റെ ഭാഗമായി ഡോ. ശിവപ്രസാദ്, സഹരക്ഷാധികാരി, ബാലഗോകുലം ഡൽഹി എൻസിആർ & ഡൽഹി യൂണിവേഴ്സിറ്റി മലയാള വിഭാഗം മേധാവി, ജന്മാഷ്ടമി സന്ദേശം നൽകി ശ്രീകൃഷ്ണ അവതാരം ജനനം മുതൽ മരണം വരെയുള്ള ഓരോ കാലഘട്ടവും ഒരാളുടെ ജീവിതത്തിന്‍റെ വ്യത്യസ്ത ഘട്ടങ്ങളുമായി താരതമ്യം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി.

കൃഷ്ണ - രാധാ വേഷമിട്ട കുഞ്ഞുങ്ങളുടെ നൃത്തത്തിന്‍റെ അകമ്പടിയോടെയുള്ള ശോഭ യാത്രയിലും തുടർന്ന് നടന്ന ആഘോഷ പരിപാടികളിലും 100 ലേറെ പേർ പങ്കെടുത്തുകൊണ്ട് ഈ വർഷത്തെ ജന്മാഷ്‌‌ടമി ആഘോഷം അവിസ്മരണീയമാക്കി.

ചടങ്ങുകൾക്ക് ആഘോഷ പ്രമുഖ് സി. രാമചന്ദ്രൻ നായർ, ബാലഗോകുലം അദ്യക്ഷ ലഞ്ചു വിനോദ്, കാര്യദർശി കെ.സി. സുശീൽ, ട്രഷറർ പി. വിപിൻദാസ്, ബാലമിത്രം സ്മിത അനീഷ്, ഭഗിനി പ്രമുഖ് ധന്യ വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.

അതിന് ശേഷം ജന്മാഷ്ടമി സദ്യയോടെ ചടങ്ങുകൾ സമാപിച്ചു.

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

05-09-2026

രാത്രികാലങ്ങളിലെ കാല്‍ പെരുപ്പിനു പരിഹാരമെന്ത്?

ജീവിതത്തില്‍ ഒരിക്കലെങ്കിലും കാല്‍ മരവിപ്പ് / കാല്‍ തരിപ്പ് എന്ന അവസ്ഥ രാത്രികാലങ്ങളില്‍ അനുഭവിച്ചവര്‍ ആയിരിക്കും നമ്മളില്‍ പലരും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. പ്രധാനമായും ശുദ്ധരക്തം ആർട്ടറി വഴി ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തുന്ന പോലെ തന്നെ അശുദ്ധ രക്തം വെയിൻ വഴി തിരികെ ഹൃദയത്തിലേക്കും പമ്പ് ചെയ്യപ്പെടുന്നു. വെയിനുകളുടെ ഉള്ളിലുള്ള ഒരു ദിശയിലേക്ക് മാത്രം രക്തം വഹിക്കുന്ന വാല്‍വുകള്‍ രക്തത്തിന്‍റെ തിരികെയുള്ള ഒഴുക്കിനെ നിയന്ത്രിക്കുന്നു. അധിക നേരമുള്ള നില്‍പ്പും മറ്റും കാരണം ഈ വെയിനുകൾ ദുര്‍ബലമാവുകയും രക്തം തിരിച്ച് ഒഴുകാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. അതുകാരണം കാലില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാകുന്നതാണ് പ്രധാനമായും കാല്‍ കടച്ചില്‍(Venous Insuffficiency / Venous Incompetence) എന്ന അവസ്ഥയ്ക്ക് കാരണം.

ഈ അവസ്ഥ എങ്ങനെ തരണം ചെയ്യാം?

പ്രധാനമായും, നിന്നു ജോലി ചെയ്യുന്നവരിലാണ് കാല്‍ തരിപ്പ് കൂടുതലായും കണ്ടുവരുന്നത് (ഉദാ: ട്രാഫിക് പോലീസ്, നഴ്‌സുമാര്‍, അധ്യാപകര്‍). ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ സ്ഥിരമായി കംപ്രഷന്‍ സ്റ്റോക്കിംഗ്‌സ് ഉപയോഗിക്കുന്നതു വഴി കാലിലെ പ്രഷർ ഗ്രേഡിയന്‍റ് ക്രമീകരിക്കുന്നതിലൂടെ ഒരു പരിധി വരെ കാലിലെ പെരുപ്പ് കുറച്ചുകൊണ്ടുവരാനാവും.

സ്റ്റോക്കിംഗ്‌സിനു പകരം crape bandages ഉം ഉപയോഗിക്കാം. രണ്ടിനും pressure gradient ക്രമീകരിക്കാനാകുമെങ്കിലും, അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്നത് Stockings ആണ്. പകല്‍ സമയത്താണ് ഇത് ഉപയോഗിക്കേണ്ടത്. രാത്രികാലങ്ങളില്‍ കാല്‍ പൊക്കിവച്ച് കിടക്കേണ്ടതാണ്. ഇതിനായി കാലിന്‍റെ ഭാഗത്ത് തലയണ വയ്ക്കുന്നത് പ്രായോഗികമല്ല. ഉറക്കത്തില്‍ തിരിയുകയും ചരിയുകയും ഒക്കെ ചെയ്യുമ്പോള്‍ തലയണ അസൗകര്യം ആയിരിക്കും. അതിനായി കട്ടിലിന്‍റെ കാല്‍ തടി കക്ഷണമോ മറ്റോ ഉപയോഗിച്ച് ഉയര്‍ത്തി വയ്ക്കുന്നതാണ് ഉചിതം.

ഇതുകൂടാതെ കാലിന് ശരിയായ വ്യായാമവും നല്‍കണം. 'Buerger's Exercise' ആണ് ചെയ്യേണ്ടത്. ഇതിനായി രണ്ടോ മൂന്നോ തലയണ ഉപയോഗിച്ച് കാല് ഹൃദയത്തിന്‍റെ നിലയില്‍ നിന്ന് ഉയര്‍ത്തി വച്ച് 5 മിനിറ്റ് കിടക്കുമ്പോള്‍ കാലിലെ രക്തയോട്ടം അനുസരിച്ച് കാല് വിളറി വെളുത്ത അവസ്ഥയില്‍ എത്തുന്നു. അതിനുശേഷം അവിടെത്തന്നെ കാലു തൂക്കിയിട്ട് രണ്ടോ മൂന്നോ മിനിറ്റ് ഇരിക്കണം. ഈ സമയത്ത് കാല്‍പാദം താഴേക്കും മുകളിലേക്കും അനക്കി കൊടുക്കണം. അതിനു ശേഷം തിരികെ കട്ടിലില്‍ തലയണ വയ്ക്കാതെ നിവര്‍ന്ന് മൂന്നു മിനിറ്റ് കിടക്കുക. ആ സമയത്തും കാല്‍പാദം അനക്കുകയാണെങ്കില്‍ ആശ്വാസകരമായി തോന്നും.
ഇത്തരം ചെറിയ വ്യായാമങ്ങളിലൂടെ കാല്‍ പെരുപ്പ് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.

  ഇതു കൂടാതെ ഇത്തരം ബുദ്ധിമുട്ടുള്ളവര്‍ വെള്ളം ധാരാളമായി കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. രാത്രി വെള്ളം കുടിക്കുന്നത് കുറച്ചിട്ട് പകല്‍സമയം നല്ലവണ്ണം വെള്ളം കുടിക്കേണ്ടതാണ്. ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ മഗ്‌നീഷ്യത്തിന്‍റെ അളവ് കുറയുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് ഇലക്കറികള്‍, മഗ്‌നീഷ്യത്തിന്‍റെ അളവ് കൂടുതലുള്ള മത്തി പോലുള്ള മീനുകള്‍, നട്‌സ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ കാല്‍ പെരുപ്പ് ഒരു പരിധിവരെ നിയന്ത്രിച്ച് ആയാസമില്ലാത്ത ജീവിതം മുന്നോട്ടു നയിക്കാന്‍ സാധിക്കും.

വിവരങ്ങൾ - അജിൻലാൽ, ചീഫ് ഫിസിയോതെറാപ്പിസ്റ്റ്, എസ് യുറ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം

05-09-2026

രാത്രികാലങ്ങളിലെ കാല്‍ പെരുപ്പിനു പരിഹാരമെന്ത്?

ജീവിതത്തില്‍ ഒരിക്കലെങ്കിലും കാല്‍ മരവിപ്പ് / കാല്‍ തരിപ്പ് എന്ന അവസ്ഥ രാത്രികാലങ്ങളില്‍ അനുഭവിച്ചവര്‍ ആയിരിക്കും നമ്മളില്‍ പലരും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. പ്രധാനമായും ശുദ്ധരക്തം ആർട്ടറി വഴി ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തുന്ന പോലെ തന്നെ അശുദ്ധ രക്തം വെയിൻ വഴി തിരികെ ഹൃദയത്തിലേക്കും പമ്പ് ചെയ്യപ്പെടുന്നു. വെയിനുകളുടെ ഉള്ളിലുള്ള ഒരു ദിശയിലേക്ക് മാത്രം രക്തം വഹിക്കുന്ന വാല്‍വുകള്‍ രക്തത്തിന്‍റെ തിരികെയുള്ള ഒഴുക്കിനെ നിയന്ത്രിക്കുന്നു. അധിക നേരമുള്ള നില്‍പ്പും മറ്റും കാരണം ഈ വെയിനുകൾ ദുര്‍ബലമാവുകയും രക്തം തിരിച്ച് ഒഴുകാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. അതുകാരണം കാലില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാകുന്നതാണ് പ്രധാനമായും കാല്‍ കടച്ചില്‍(Venous Insuffficiency / Venous Incompetence) എന്ന അവസ്ഥയ്ക്ക് കാരണം.

ഈ അവസ്ഥ എങ്ങനെ തരണം ചെയ്യാം?

പ്രധാനമായും, നിന്നു ജോലി ചെയ്യുന്നവരിലാണ് കാല്‍ തരിപ്പ് കൂടുതലായും കണ്ടുവരുന്നത് (ഉദാ: ട്രാഫിക് പോലീസ്, നഴ്‌സുമാര്‍, അധ്യാപകര്‍). ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ സ്ഥിരമായി കംപ്രഷന്‍ സ്റ്റോക്കിംഗ്‌സ് ഉപയോഗിക്കുന്നതു വഴി കാലിലെ പ്രഷർ ഗ്രേഡിയന്‍റ് ക്രമീകരിക്കുന്നതിലൂടെ ഒരു പരിധി വരെ കാലിലെ പെരുപ്പ് കുറച്ചുകൊണ്ടുവരാനാവും.

സ്റ്റോക്കിംഗ്‌സിനു പകരം crape bandages ഉം ഉപയോഗിക്കാം. രണ്ടിനും pressure gradient ക്രമീകരിക്കാനാകുമെങ്കിലും, അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്നത് Stockings ആണ്. പകല്‍ സമയത്താണ് ഇത് ഉപയോഗിക്കേണ്ടത്. രാത്രികാലങ്ങളില്‍ കാല്‍ പൊക്കിവച്ച് കിടക്കേണ്ടതാണ്. ഇതിനായി കാലിന്‍റെ ഭാഗത്ത് തലയണ വയ്ക്കുന്നത് പ്രായോഗികമല്ല. ഉറക്കത്തില്‍ തിരിയുകയും ചരിയുകയും ഒക്കെ ചെയ്യുമ്പോള്‍ തലയണ അസൗകര്യം ആയിരിക്കും. അതിനായി കട്ടിലിന്‍റെ കാല്‍ തടി കക്ഷണമോ മറ്റോ ഉപയോഗിച്ച് ഉയര്‍ത്തി വയ്ക്കുന്നതാണ് ഉചിതം.

ഇതുകൂടാതെ കാലിന് ശരിയായ വ്യായാമവും നല്‍കണം. 'Buerger's Exercise' ആണ് ചെയ്യേണ്ടത്. ഇതിനായി രണ്ടോ മൂന്നോ തലയണ ഉപയോഗിച്ച് കാല് ഹൃദയത്തിന്‍റെ നിലയില്‍ നിന്ന് ഉയര്‍ത്തി വച്ച് 5 മിനിറ്റ് കിടക്കുമ്പോള്‍ കാലിലെ രക്തയോട്ടം അനുസരിച്ച് കാല് വിളറി വെളുത്ത അവസ്ഥയില്‍ എത്തുന്നു. അതിനുശേഷം അവിടെത്തന്നെ കാലു തൂക്കിയിട്ട് രണ്ടോ മൂന്നോ മിനിറ്റ് ഇരിക്കണം. ഈ സമയത്ത് കാല്‍പാദം താഴേക്കും മുകളിലേക്കും അനക്കി കൊടുക്കണം. അതിനു ശേഷം തിരികെ കട്ടിലില്‍ തലയണ വയ്ക്കാതെ നിവര്‍ന്ന് മൂന്നു മിനിറ്റ് കിടക്കുക. ആ സമയത്തും കാല്‍പാദം അനക്കുകയാണെങ്കില്‍ ആശ്വാസകരമായി തോന്നും.
ഇത്തരം ചെറിയ വ്യായാമങ്ങളിലൂടെ കാല്‍ പെരുപ്പ് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.

  ഇതു കൂടാതെ ഇത്തരം ബുദ്ധിമുട്ടുള്ളവര്‍ വെള്ളം ധാരാളമായി കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. രാത്രി വെള്ളം കുടിക്കുന്നത് കുറച്ചിട്ട് പകല്‍സമയം നല്ലവണ്ണം വെള്ളം കുടിക്കേണ്ടതാണ്. ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ മഗ്‌നീഷ്യത്തിന്‍റെ അളവ് കുറയുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് ഇലക്കറികള്‍, മഗ്‌നീഷ്യത്തിന്‍റെ അളവ് കൂടുതലുള്ള മത്തി പോലുള്ള മീനുകള്‍, നട്‌സ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ കാല്‍ പെരുപ്പ് ഒരു പരിധിവരെ നിയന്ത്രിച്ച് ആയാസമില്ലാത്ത ജീവിതം മുന്നോട്ടു നയിക്കാന്‍ സാധിക്കും.

വിവരങ്ങൾ - അജിൻലാൽ, ചീഫ് ഫിസിയോതെറാപ്പിസ്റ്റ്, എസ് യുറ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

കാഴ്ചപ്പാടുകൾ മാറട്ടെ.
ഇത് എത്രത്തോളം അപകടകരമാണെന്ന് ലോകം ചിന്തിക്കണം
പാരഡികളിലൂടെ ശ്രദ്ധേയനായ ഫെലിക്സ് ദേവസ്യയുടെ വിശേഷങ്ങൾ
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up