ADVERTISEMENT

Close
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

31-08-2026

വേദികളും സദസുകളും സ്ത്രീകൾ കൈയടക്കട്ടെ

Editorial

29-08-2026

ഹിന്ദുത്വയുണ്ട്, പള്ളിയിൽ പോകുന്നവർ സൂക്ഷിക്കണം!

Editorial

28-08-2026

നേപ്പാൾ മുങ്ങുമ്പോൾ ഇന്ത്യയും പിടയുന്നു

Editorial

26-08-2026

ഓണവും ഓർമിപ്പിക്കുന്നു നമ്മളൊന്നാണ്

Editorial

25-08-2026

'ക്രൈസ്റ്റി'ലെ സമരം വിദ്യാഭ്യാസക്കവർച്ച

Editorial

24-08-2026

പാലക്കാട് ഡിവിഷൻ വെട്ട്: കേരളവും അമേരിക്കയിലല്ല

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Thrissur

ഇടിയഞ്ചിറ ജലോത്സവം: മടപ്ലാംതുരുത്ത് ബോട്ട് ക്ലബിനു ട്രോഫി

വെങ്കിടങ്ങ്: ഓണാഘോഷത്തോടനുബന്ധിച്ച് മുല്ലശേരി കൂമ്പുള്ളി കനാലിൽ സംഘടിപ്പിച്ച ഇടിയഞ്ചിറ ജലോത്സവത്തിൽ ജലീൽ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫി മടപ്ലാംതുരുത്ത് ബോട്ട് ക്ലബ്സ്വന്തമാക്കി. ജില്ലാപഞ്ചായത്തും ഇടിയഞ്ചിറ സൗഹൃദകൂട്ടായ്മയും സംയുക്തമായാണ് ജലോത്സവം സംഘടിപ്പിച്ചത്. സാംസ്കാരിക ഘോഷയാത്രയോടെയാണ് ജലോത്സവത്തിന് തുടക്കംകുറിച്ചത്.

മത്സരത്തിൽ വടക്കുംപുറം രണ്ടാംസ്‌ഥാനവും തട്ടകത്തമ്മ മൂന്നാംസ്‌ഥാനവും കരസ്ഥമാക്കി.

മത്സരവിജയികൾക്ക് സി. രവീന്ദ്രനാഥ് എംഎൽഎ ട്രോഫികൾ വിതരണംചെയ്തു. ജലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ക്ലമന്‍റ് ഫ്രാൻസിസ് ഉദ്ഘാടനംചെയ്തു. പാവറട്ടി എസ്ഐ കെ.എച്ച്. റഷീദ് ജലഘോഷയാത്രയുടെ ഫ്ലാഗ്ഓഫ് നിർവഹിച്ചു. മുല്ലശേരി പഞ്ചായത്ത് പ്രസിഡന്‍റ് മിനി മോഹൻദാസ്, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ് ഗ്രേസി ജേക്കബ്, വൈസ് പ്രസിഡന്‍റ് എം.കെ. മുഹമ്മദ് ഹബീബ്, ജില്ലാപഞ്ചായത്ത് അംഗം ശ്രീഷ്മ ബാബുരാജ്, ജനപ്രതിനിധികളായ റസിയ ഇബ്രാഹിം, എം.ബി. സെയ്തുമുഹമ്മദ്, ബുഷറ അക്ബർ, സംഘാടകസമിതി ഭാരവാഹികളായ കെ.എ. ബാലകൃഷ്ണൻ, എ.എസ്.എം. അസ്ഗറലി തങ്ങൾ, ബെന്നി ആന്‍റണി, ശരവണൻ പാടൂർ, കെ.ജെ. സുബീഷ് തുടങ്ങിയവരും സംസാരിച്ചു.

Thiruvananthapuram

ഓണം വാരാഘോഷത്തിന് സമാപനം

ദൃശ്യവിരുന്നായി ഘോഷയാത്ര

തിരുവനന്തപുരം: വർണങ്ങൾ പെയ്തിറങ്ങിയ വീഥിയിൽ ആഘോഷക്കാഴ്ചയുടെ വിരുന്നൊരുക്കിയ സമാപന ഘോഷയാത്രയോടെ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ഓണം വാരാഘോഷത്തിനു പ്രൗഡഗംഭീര സമാപനം.

ഇന്നലെ വൈകുന്നേരം അഞ്ചിന് ലോക്ഭവനു സമീപത്തു നിന്നാരംഭിച്ച ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിർവഹിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഫ്ളാഗ് ഓഫ് ചടങ്ങുകൾ.

ചലച്ചിത്ര താരം ആസിഫ് അലിയുടെ സാന്നിധ്യം ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. പാളയത്തെ വിഐപി പവലിയനിലെത്തിയ താരം അവിടെയെത്തിയ ആരാധകരുമായി സംവദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ലോക്ഭവനിൽ നിന്നാരംഭിച്ച ഘോഷയാത്ര വെള്ളയന്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിച്ചു. നഗരത്തിലൂടെ കടന്നുപോയ ഘോഷയാത്ര കാണാൻ റോഡിനിരുവശവും വൻ ജനാവലിയാണു തടിച്ചുകൂടിയത്.

സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ അനുഭവവേദിയെന്ന നിലയിലേക്ക് കേരള ടൂറിസം മാറുന്നതിന്‍റെ സന്ദേശം ഉൾക്കൊള്ളുന്ന ഘോഷയാത്രയ്ക്കാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. സ്ത്രീകൾക്കും ജെൻ സി തലമുറയ്ക്കുമുള്ള പ്രാധാന്യവും സഞ്ചാരികൾക്ക് കേരളം അനുഭവവേദ്യമാക്കുന്നതിനായി അടുത്തിടെ നടത്തിയ പരിശ്രമങ്ങളും ഫ്ളോട്ടുകളിൽ പ്രതിഫലിച്ചു.
സ്ത്രീകളുടെ കരുത്തും ശുചിത്വത്തിന്‍റെ കരുതലും പ്രകൃതിയുടെ സംരക്ഷണവും വിളിച്ചോതിയുള്ള കേരള ടൂറിസത്തിന്‍റെ ഫ്ളോട്ടിന് ഘോഷയാത്രയിൽ നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കേരളത്തിന്‍റെ പാരന്പര്യവും ശുചിത്വം എങ്ങനെയാണ് കരുതലാകുന്നതെന്നും മനോഹരമായ ദൃശ്യാവിഷ്കാരത്തിലുടെ ഫ്ളോട്ട് അവതരിപ്പിച്ചു.

പച്ചപ്പും ജൈവവൈവിധ്യവും നിറഞ്ഞ കേരളത്തിന്‍റെ പ്രകൃതിസൗന്ദര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്ന സന്ദേശവും ഫ്ളോട്ടിലുണ്ടായിരുന്നു. "സ്ത്രീകളുടെ കരുത്തും ശുചിത്വത്തിന്‍റെ കരുതലും പ്രകൃതിയുടെ സംരക്ഷണം കേരള ടൂറിസം പുതുയുഗത്തിലേക്ക്' എന്നതായിരുന്നു കേരള ടൂറിസം വകുപ്പ് ഫ്ളോട്ടിന്‍റെ പ്രമേയം. സ്ത്രീകൾ സമൂഹത്തിന്‍റെയും സന്പദ് വ്യവസ്ഥയുടെയും ടൂറിസം മേഖലയുടെയും വളർച്ചയിൽ വഹിക്കുന്ന നിർണായക പങ്ക് ഫ്ളോട്ട് ഉയർത്തിക്കാട്ടി.

കേരളത്തിന്‍റെ ഗ്രാമീണ ജീവിതവും പൈതൃകവും പരന്പരാഗത തൊഴിലുകളും ലോകത്തിന് പരിചയപ്പെടുത്തിയുള്ള കേരള റെസ്പോണ്‍സിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ (ആർടി മിഷൻ) ഫ്ളോട്ടും കാണികളുടെ മനം കവർന്നു. ആർടി മിഷൻ അവതരിപ്പിച്ച "കം ആൻഡ് എക്സ്പീരിയൻസ് കേരളം വില്ലേജസ്' എന്ന ഫ്ളോട്ട് ആവേശത്തോടെയാണ് നഗരവീഥികളിൽ കാത്തുനിന്ന കാണികൾ സ്വീകരിച്ചത്.

കേരളീയ വാസ്തുവിദ്യയും പൈതൃകവും പ്രതിഫലിപ്പിക്കുന്ന പരന്പരാഗത വീടിന്‍റെ മാതൃകയിലാണ് ഫ്ളോട്ട് ഒരുക്കിയത്. വീടിനുള്ളിൽ രണ്ടു പരന്പരാഗത നെയ്ത്തുകാർ തത്സമയം ജോലികൾ ചെയ്യുന്നത് അവതരിപ്പിച്ചതാണ് ഫ്ളോട്ടിനെ ഏറ്റവുമധികം ആകർഷണീയമാക്കിയത്.

ജമ്മു കാശ്മീർ, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, വെസ്റ്റ് ബംഗാൾ, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തനത് കലാരൂപങ്ങൾ ഘോഷയാത്രയുടെ പൊലിമയ്ക്ക് മാറ്റുകൂട്ടി.
ചെണ്ടമേളം, പുലികളി, കഥകളി രൂപം, മാവേലി രഥം, വനിത ശിങ്കാരി മേളം, വേലകളി, ഗരുഡൻ പറവ, മുത്തപ്പൻ തെയ്യം, കരടികളി, ചിത്രശലഭം ഡാൻഡ്, കളരി, വനിതാ കോൽക്കളി, നാഗനൃത്തം, നെറ്റിപ്പട്ട വെഞ്ചാമര ഡാൻഡ്, കൈ കൊട്ടിക്കളി, കുരുത്തോല തെയ്യം, മയൂര നൃത്തം, പള്ളിവാൾ, കോതാമൂരിയാട്ടം തുടങ്ങി വൈവിധ്യമായ കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടി.

കേരളത്തിന്‍റെ വളർച്ചയും പാരന്പര്യവും സംസ്കാരവും സാമൂഹിക പ്രസക്തിയും ആവിഷ്കരിക്കുന്ന 69 ഓളം ഫ് ളോട്ടുകളും ഇൻസ്റ്റലേഷനുകളും വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ ഘോഷയാത്രയിൽ പങ്കെടുത്തു. വനം വകുപ്പിന്‍റെ ഫ്ളോട്ട് ഒ ന്നാംസ്ഥാനം കരസ്ഥമാക്കി.

മന്ത്രിമാരായ പി.സി. വിഷ് ണുനാഥ്, കെ. മുരളീധരൻ, സി.പി. ജോണ്‍, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എംഎൽഎ ടി. സിദ്ദിഖ്, ചാണ്ടി ഉമ്മൻ, മേയർ വി.വി. രാജേഷ് തുടങ്ങിയവർ പവലിയനുകളിൽ സമാപനഘോഷയാത്ര വീക്ഷിക്കു ന്നതിനായി എത്തിയിരുന്നു.

Kollam

നീറ്റ് പിജി പ്രവേശന പരീക്ഷാ കേന്ദ്രത്തില്‍ സാങ്കേതിക തകരാര്‍

പരീക്ഷ വൈകിയത് മണിക്കൂറുകളോളം

കൊല്ലം: നീറ്റ് പിജി പ്രവേശന പരീക്ഷാ കേന്ദ്രത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് പരീക്ഷ മണിക്കൂറുകളോളം വൈകി. കംപ്യൂട്ടറുകള്‍ പണിമുടക്കിയതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും വലഞ്ഞു. വൈദ്യുതി തകരാറാണ് കാരണമെന്ന് പറയുന്നു. ജനറേറ്റര്‍ അടക്കമുള്ള ബദല്‍ സംവിധാനങ്ങളൊന്നും അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഇന്നലെ രാവിലെ 9.30 ന് തുടങ്ങി 12.30ന് അവസാനിക്കേണ്ട പരീക്ഷ 2.30 നാണ് തീര്‍ന്നത്. കൊല്ലത്തെ സെന്‍ററില്‍ 100 ഓളം ഡോക്ടര്‍മാരാണ് പിജി എന്‍ട്രന്‍സ് എഴുതാന്‍ എത്തിയത്. കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലായി.

പരീക്ഷ വൈകിയതിലും ആവശ്യത്തിന് സമയം ലഭിക്കാത്തതിലും വിദ്യാര്‍ഥികളും രക്ഷിതാക്കളും പരീക്ഷാ കേന്ദ്രത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തി. രക്ഷിതാക്കള്‍ രോഷാകുലരായതിനെ തുടര്‍ന്ന് ശക്തമായ പോലിസ് സന്നാഹം ഏര്‍പ്പെടുത്തി.

നീറ്റ് പുനഃപരീക്ഷകള്‍ക്ക് മുന്നോടിയായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സാങ്കേതിക തടസങ്ങള്‍ നേരിട്ടതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കൃത്യസമയത്ത് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാതെ വന്നിരുന്നു. വീഴ്ച തുടര്‍ക്കഥയാണെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആരോപണം.

ഇത്തരം സാങ്കേതിക തകരാറുകളും പരിശോധന വൈകുന്നതും പരീക്ഷാ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെടുകയാണെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും ആരോ പിച്ചു.

Pathanamthitta

മേലുകരയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

എ ബാച്ചിൽ നിന്ന് ഇത്തവണ മന്നം ട്രോഫി കരസ്ഥമാക്കിയത് മേലുകര പള്ളിയോടമാണ്. തുടർച്ചയായ രണ്ടാംവർഷമാണ് മേലുകര ജേതാക്കളാകുന്നത്.

2025ൽ മേലുകര കരക്കാർ പുതുതായി നിർമിച്ച് നീറ്റിലിറക്കിയ പള്ളിയോടം ആദ്യ മത്സരത്തിൽ തന്നെ ജേതാക്കളായി. എബിൻ ഉണ്ണിക്കൃഷ്ണൻ ക്യാപ്റ്റനായ പള്ളിയോടം 35 ലക്ഷം രൂപ ചെലവിലാണ് 2025ൽ മേലുകര പള്ളിയോട സംരക്ഷണസമിതി നിർമിച്ചു നീറ്റിലിറക്കിയത്.

ആവേശമായി മാറിയ പള്ളിയോടത്തിൽ തുഴയെറിയാൻ ഇക്കുറി പരിശീലനം നേടിയ കരക്കാരെയാണ് ഉൾക്കൊള്ളിച്ചത്. യുവാക്കളായിരുന്നു ഇവരിലേറെയും. താളത്തിനൊത്ത് തുഴഞ്ഞ് അടനയന്പുകൾ നിയന്ത്രിച്ച് പ്രാഥമികപാദം മുതൽ മികച്ച പ്രകടനമാണ് മേലുകര പള്ളിയോടത്തിൽ നിന്നുണ്ടായത്. ഫൈനലിൽ ശക്തമായ പോരാട്ടത്തെയാണ് നേരിടേണ്ടിവന്നത്. പ്രാഥമികപാദത്തിൽ കുറഞ്ഞ സമയം കൊണ്ട് തുഴഞ്ഞെത്തിയ നാല് പള്ളിയോടങ്ങളാണ് ഫൈനലിൽ മത്സരിച്ചത്.

എ ബാച്ച് രണ്ട്, മൂന്ന്,നാല് സ്ഥാനങ്ങൾ യഥാക്രമം കോയിപ്രം, ഇടശേരിമലകിഴക്ക്, മല്ലപ്പുഴശേരി പള്ളിയോടങ്ങൾ കരസ്ഥമാക്കി.

കോറ്റാത്തൂർ - കൈതക്കോടിക്ക് തുടർച്ചയായ മൂന്നാം വിജയം

ബി ബാച്ചിൽ ഒന്നാമതെത്തിയ കോറ്റാത്തൂർ - കൈതക്കോടി പള്ളിയോടം 2024, 2025 വർഷങ്ങളിലും ആറന്മുളയിൽ നിന്നു മന്നം ട്രോഫി കരസ്ഥമാക്കിയവരാണ്. ഇത്തവണ വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ വന്മഴി, തോട്ടപ്പുഴശേരി, മംഗലം പള്ളിയോടങ്ങളെ പിന്തള്ളിയാണ് കോറ്റാത്തൂർ - കൈതക്കോടി കരക്കാർ മുന്നിലെത്തിയത്.

രണ്ടാം സ്ഥാനം വൻമഴിക്കാണ്. തോട്ടപ്പുഴശേരി, മംഗലം പള്ളിയോടങ്ങൾ മൂന്നും നാലും സ്ഥാനങ്ങൾ നേടി. ലൂസേഴ്സ് ഫൈനൽ ഒഴിവാക്കിയതിനൽ പുതുക്കുളങ്ങര, ചെന്നിത്തല, ഇടക്കുളം, ഇടപ്പാവൂർ പള്ളിയോടങ്ങൾക്ക് അഞ്ച് മുതൽ എട്ടുവരെ സ്ഥാനങ്ങൾ നൽകി.

കോറ്റാത്തൂർ ദേവീവിലസം ഭരണസമിതിയുടെ ഉടമസ്ഥതയിലാണ് കോറ്റാത്തൂർ - കൈതക്കോടി പള്ളിയോടം. അശ്വിൻ രാജീവാണ് ക്യാപ്റ്റൻ. ഇത് 19 -ാം തവണയാണ് കരക്കാർ മന്നം ട്രോഫി നേടുന്നത്.

ആർ.ശങ്കർ സുവർണ ട്രോഫി ചെന്നിത്തലയ്ക്ക്

ആറന്മുള: ഉത്രട്ടാതി ജലമേളയിൽ മികച്ച ചമയങ്ങളോടെ പാടിത്തുഴയുന്ന പള്ളിയോടത്തിനുള്ള ആർ. ശങ്കർ സ്മാരക സുവർണട്രോഫി ചെന്നിത്തല പള്ളിയോടത്തിന് സമ്മാനിച്ചു.

ആറന്മുള ഉത്തൃട്ടാതി ജലമേളയിൽ സമ്മാനിക്കുന്ന ഏറ്റവും മൂല്യമേറിയ ട്രോഫിയാണ്. 23 പവൻ സ്വർണമുപയോഗിച്ചാണ് ട്രോഫി നിർമിച്ചിരിക്കുന്നത്. എസ്എൻഡിപി കോഴഞ്ചേരി യൂണിയൻ പ്രസിഡന്‍റ് മോഹൻ ബാബു ട്രോഫി സമ്മാനിച്ചു.

 

Idukki

മഴയില്‍ മുങ്ങി ഓണം മൂഡ്: എത്തിയത് 81,173 സന്ദര്‍ശകര്‍

കഴിഞ്ഞ 25 മുതല്‍ 29 വരെ നാലു ദിവസങ്ങളിലായി ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിയത് 81,173 സന്ദര്‍ശകരാണ്. സാധാരണ ഏറെ തിരക്കനുഭവപ്പെടുന്ന ഉത്രാടത്തിനും തിരുവോണത്തിനും ഇത്തവണ സന്ദര്‍ശകരുടെ എണ്ണം വളരെ കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓണത്തിന് 15,295 പേരും ഉത്രാട നാളില്‍ 9,575 പേരും സന്ദര്‍ശനം നടത്തിയപ്പോള്‍ ഈ വര്‍ഷം ഉത്രാടത്തിന് 5355 പേരും ഓണത്തിന് 8851 പേരുമാണ് ടൂറിസം കേന്ദ്രങ്ങളില്‍ എത്തിയത്. ഇത്തവണയും വാഗമണ്ണിന്‍റെ മനം മയക്കുന്ന ദൃശ്യ സൗന്ദര്യം ആസ്വദിക്കാനാണ് കൂടുതല്‍ പേരും എത്തിയത്.

മൊട്ടക്കുന്ന്, സാഹസിക പാര്‍ക്ക് എന്നിവിടങ്ങളിലേക്ക് ഒട്ടേറെ സന്ദര്‍ശകരെത്തിയെങ്കിലും പ്രതീക്ഷിച്ചതുപോലെ തിരക്കനുഭവപ്പെട്ടില്ലെന്ന് ടൂറിസം വകുപ്പ് അധികൃതരും വ്യാപാരികളും പറഞ്ഞു. ഓണത്തിന് വാഗമണ്‍ മൊട്ടക്കുന്ന് 3172 പേരും അഡ്വഞ്ചര്‍ പാര്‍ക്ക് 821 പേരുമാണ് സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 4017, 10,195 എന്നിങ്ങനെയായിരുന്നു.

അവിട്ടം നാള്‍ മുതല്‍ വാഗമണ്ണില്‍ തിരക്കേറിത്തുടങ്ങി. 27 മുതല്‍ 29 വരെ മൊട്ടക്കുന്നില്‍ 21122 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 18316 പേരും സന്ദര്‍ശനം നടത്തി.

രാമക്കല്‍മെട്ടില്‍ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സന്ദര്‍ശനം നടത്തിയത് 6747 സഞ്ചാരികളാണ്. മാട്ടുപ്പെട്ടി-815, അരുവിക്കുഴി- 1128, ശ്രീനാരായണപുരം-3264 പാഞ്ചാലിമേട്-8029, ഹില്‍വ്യൂപാര്‍ക്ക് -4531, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍- 8835, ആമപ്പാറ-1926 എന്നിങ്ങനെയാണ് ഡിടിപിസിയുടെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അഞ്ചു ദിവസം എത്തിയവരുടെ കണക്ക്. ഏതാനും ദിവസങ്ങളായി പെയ്ത കനത്ത മഴയും ഇതേത്തുടര്‍ന്നുള്ള മുന്നറിയിപ്പുകളുമാണ് വിനോദ സഞ്ചാര മേഖലയ്ക്കു തിരിച്ചടിയായത്.

2024ല്‍ ഓണ നാളില്‍ 13724 പേരാണ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. 2025ല്‍ 15295 പേരായി സന്ദര്‍ശകരുടെ എണ്ണം ഉയര്‍ന്നു. ഇതാണ് ഈ വര്‍ഷം 8851 ആയി കുറഞ്ഞത്. മറ്റ് ജില്ലകളില്‍നിന്നുള്ള ഒട്ടേറെപ്പേര്‍ ഇത്തവണ ജില്ലയിലെ ടൂറിസം ആസ്വദിക്കാന്‍ ബുക്കിംഗ് നടത്തിയിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്‍ന്ന് കൂടുതല്‍ പേരും ബുക്കിംഗ് റദ്ദ് ചെയ്തു.

വനംവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള തേക്കടി, ഇരവികുളം ദേശീയോദ്യാനം, തൊമ്മന്‍കുത്ത് കൂടാതെ മലങ്കര, അയ്യപ്പന്‍കോവില്‍, ആനയിറങ്കല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സഞ്ചാരികളുടെ എണ്ണത്തിലും കുറവാണ് രേഖപ്പെടുത്തിയത്. ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാന്‍ ഓണക്കാലത്ത് അവസരം ലഭിച്ചെങ്കിലും അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും പ്രതികൂലമായി .

ജില്ലയില്‍ കനത്ത മഴ പെയ്തതോടെ കേരള -തമിഴ്‌നാട് അതിര്‍ത്തിയായ കമ്പത്തെ മുന്തിരിപ്പാടങ്ങള്‍ സന്ദര്‍ശിക്കാനും മലയാളി കുടുംബങ്ങള്‍ കൂട്ടത്തോടെയെത്തി. പന്തലുകളില്‍ മൂത്തു പഴുത്തു പാകമായി കിടക്കുന്ന മുന്തിരിക്കുലകള്‍ കാണാന്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് കമ്പത്തെ മുന്തിരിപ്പാടങ്ങളിലെത്തിയത്.

Alappuzha

കേളി ഓണാഘോഷം

മാവേലിക്കര: കേളി ഓണം 2026 ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘടനം ചെയ്തു.

കേളി പ്രസിഡന്‍റ് ജോസ് വിളനിലം അധ്യക്ഷത വഹിച്ചു. എം.എസ്. അരുൺകുമാർ എംഎൽഎ, ജ്യോതിസ് സ്പെഷൽ സ്കൂൾ ഡയറക്ടർ ഫാ. വിനോദ് ഈശോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ. മഹേന്ദ്രൻ, മാവേലിക്കര മുനിസിപ്പൽ ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ ലക്ഷ്മി, പ്രഫ.ജി. ചന്ദ്രശേഖരൻ നായർ, പ്രഫ.വി.സി. ജോൺ, ജോൺ കെ. മാത്യു, പി. മോഹൻ, ആർ. പ്രദീപ് എന്നിവർ പ്രസംഗിച്ചു.

Kottayam

എസ്എംവൈഎം പാലാ രൂപത കലോത്സവം: കുറവിലങ്ങാടിന് കലാകിരീടം

കുറവിലങ്ങാട്: എസ്എംവൈഎം പാലാ രൂപത കലോത്സവം സർഗതരംഗത്തിൽ ഓവറോൾ കിരിടം ചൂടി കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവക യൂണിറ്റ്. കലാമത്സരങ്ങൾക്കൊപ്പം രചനാമത്സരങ്ങളിലും കുറവിലങ്ങാട് യൂണിറ്റിനാണ് ഒന്നാംസ്ഥാനം. നാല്പതോളം ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ ശക്തമായ സാന്നിധ്യമറിയിച്ച് 333 പോയിന്‍റ് നേടിയാണ് കുറവിലങ്ങാട് യൂണിറ്റ് ഒന്നാംസ്ഥാനത്തെത്തിയത്.

വിവിധ വ്യക്തിഗത ഇനങ്ങൾക്കൊപ്പം നാടകം, പരിചമുട്ടു കളി എന്നിവയിലും കുറവിലങ്ങാട് ഒന്നാംസ്ഥാനക്കാരായാണ് മികവ് തെളിയിച്ചത്. ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഡയറക്‌ടർ ഫാ. ജോസഫ് ചൂരയ്ക്കൽ, ജോയിന്‍റ് ഡയറക്‌ടർ സിസ്റ്റർ വന്ദന, യൂണിറ്റ് പ്രസിഡന്‍റ് അലൻ ജോബ് കോച്ചേരി, ജനറൽ സെക്രട്ടറി റെലൻ ബോബി, ഭാരവാഹികളായ ജെയ്ൻ ബാബു, ആഗ്നസ് ഐസക്ക്, സെബാസ്റ്റിയൻ പൊയ്യാനി, അലൻ സിറിൾ, ഫൊറോന കൗൺസിലേഴ്‌സായ റിന്‍റോ സാബു, അമല കോച്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തിയത്. ഫൊറോന തലത്തിൽ കുറവിലങ്ങാട് രണ്ടാം സ്ഥാനം നേടി.

Ernakulam

നിർമല സിവിൽ സർവീസ് അക്കാദമിയിൽ അക്കാദമിക് വർഷോദ്ഘാടനം

മൂവാറ്റുപുഴ: കോതമംഗലം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന നിർമല സിവിൽ സർവീസ് അക്കാദമിയുടെ പുതിയ അക്കാദമിക് വർഷത്തെ ഉദ്ഘാടനവും റാങ്ക് ജേതാക്കളെ ആദരിക്കലും കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു നിർവഹിച്ചു. എല്ലാവർക്കും വ്യക്തമായ ഒരു ജീവിതലക്ഷ്യം വേണമെന്നും അത് നേടിയെടുക്കാൻ അച്ചടക്കം, കഠിനാധ്വാനം, നിശ്ചയദാർഢ്യം, എന്നിവയോടെ നിരന്തരം പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആശീർവാദ പ്രസംഗവും രൂപതാ വികാരി ജനറാൾ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷ പ്രസംഗവും നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു . തുടർന്ന് നിർമല കോളജിലെ ത്രിപുരയിൽ നിന്നുള്ള വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.

ചടങ്ങിൽ നിർമല കോളജ് ഓട്ടോണമസ് പ്രിൻസിപ്പൽ ഫാ. ഡോ. ജെസ്റ്റിൻ കണ്ണാടൻ, കോളജ് ബർസാറും സിവിൽ സർവീസ് അക്കാദമി അഡ്മിനിസ്ട്രേറ്ററുമായ ഫാ. പോൾ കളത്തൂർ, നിർമല സിവിൽ സർവീസ് അക്കാദമി ബോർഡ് അംഗം ഡോ. കെ.വി. തോമസ് , വിദ്യാർഥി പ്രതിനിധികളായ ലോയ്ഡ് ഫെബിൻ, ആൻ മരിയ ബെന്നി, രക്ഷാകർതൃ പ്രതിനിധി പ്രസീത ഷിബു എന്നിവർ പ്രസംഗിച്ചു.

Thrissur

ഇടിയഞ്ചിറ ജലോത്സവം: മടപ്ലാംതുരുത്ത് ബോട്ട് ക്ലബിനു ട്രോഫി

വെങ്കിടങ്ങ്: ഓണാഘോഷത്തോടനുബന്ധിച്ച് മുല്ലശേരി കൂമ്പുള്ളി കനാലിൽ സംഘടിപ്പിച്ച ഇടിയഞ്ചിറ ജലോത്സവത്തിൽ ജലീൽ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫി മടപ്ലാംതുരുത്ത് ബോട്ട് ക്ലബ്സ്വന്തമാക്കി. ജില്ലാപഞ്ചായത്തും ഇടിയഞ്ചിറ സൗഹൃദകൂട്ടായ്മയും സംയുക്തമായാണ് ജലോത്സവം സംഘടിപ്പിച്ചത്. സാംസ്കാരിക ഘോഷയാത്രയോടെയാണ് ജലോത്സവത്തിന് തുടക്കംകുറിച്ചത്.

മത്സരത്തിൽ വടക്കുംപുറം രണ്ടാംസ്‌ഥാനവും തട്ടകത്തമ്മ മൂന്നാംസ്‌ഥാനവും കരസ്ഥമാക്കി.

മത്സരവിജയികൾക്ക് സി. രവീന്ദ്രനാഥ് എംഎൽഎ ട്രോഫികൾ വിതരണംചെയ്തു. ജലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ക്ലമന്‍റ് ഫ്രാൻസിസ് ഉദ്ഘാടനംചെയ്തു. പാവറട്ടി എസ്ഐ കെ.എച്ച്. റഷീദ് ജലഘോഷയാത്രയുടെ ഫ്ലാഗ്ഓഫ് നിർവഹിച്ചു. മുല്ലശേരി പഞ്ചായത്ത് പ്രസിഡന്‍റ് മിനി മോഹൻദാസ്, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ് ഗ്രേസി ജേക്കബ്, വൈസ് പ്രസിഡന്‍റ് എം.കെ. മുഹമ്മദ് ഹബീബ്, ജില്ലാപഞ്ചായത്ത് അംഗം ശ്രീഷ്മ ബാബുരാജ്, ജനപ്രതിനിധികളായ റസിയ ഇബ്രാഹിം, എം.ബി. സെയ്തുമുഹമ്മദ്, ബുഷറ അക്ബർ, സംഘാടകസമിതി ഭാരവാഹികളായ കെ.എ. ബാലകൃഷ്ണൻ, എ.എസ്.എം. അസ്ഗറലി തങ്ങൾ, ബെന്നി ആന്‍റണി, ശരവണൻ പാടൂർ, കെ.ജെ. സുബീഷ് തുടങ്ങിയവരും സംസാരിച്ചു.

Palakkad

മംഗലംഡാമിന്‍റെ പ്രായക്കൂടുതലിൽ നാട്ടുകാർക്ക് ആശങ്ക

മംഗലംഡാം: നേപ്പാളിലെ മിന്നൽ പ്രളയത്തിന്‍റേയും ഡാമുകളുടെ തകർച്ചയുടേയും റിപ്പോർട്ടുകൾ വരുമ്പോൾ ചെറുതാണെങ്കിലും മംഗലംഡാം റിസർവോയറിന്‍റെ സുരക്ഷയിൽ ഡാമിനുതാഴെ താമസിക്കുന്നവർക്കു ആശങ്ക വിട്ടൊഴിയുന്നില്ല.

1956ൽ കമ്മീഷൻചെയ്ത മംഗലംഡാം അണക്കെട്ടിന്‍റെ പ്രായക്കൂടുതൽ തന്നെയാണ് പ്രധാന പ്രശ്നം. പ്രളയ വർഷങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട 2018 ലും 2019 ലും റിസർവോയറിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ അതിശക്തമായ ഉരുൾപൊട്ടലുകളാണുണ്ടായത്. അതിവർഷമുണ്ടായ 2007 ൽ കടപ്പാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തീവ്രമായ ഉരുൾപൊട്ടലും ആൾനാശവുമുണ്ടായി.

എഴുപതുവർഷം പ്രായമായ അണക്കെട്ടിനു നിലവിൽ സുരക്ഷാ ഭീഷണികളൊന്നും ഇല്ലെങ്കിലും വൃഷ്ടിപ്രദേശങ്ങളിൽ പെട്ടെന്നുണ്ടാകുന്ന മേഘസ്ഫോടനം പോലെയുള്ള തീവ്രമഴയും അതേ തുടർന്നുണ്ടാകുന്ന ഉരുൾപൊട്ടലുകളുമെല്ലാം ഉൾക്കൊള്ളാൻ ഈ ചെറിയ ഡാമിന് ഇനിയും ശേഷിയുണ്ടോ എന്നൊക്കെയുള്ളത് പരിശോധിക്കപ്പെടേണ്ടതാണ്.

റിസർവോയറിൽ പെട്ടെന്ന് ജലനിരപ്പുയരുന്ന സാഹചര്യം പലപ്പോഴുമുണ്ടാകുന്നുണ്ട്.

പ്രൗഢി വീണ്ടെടുക്കണം
1956 ൽ അന്നത്തെ മദിരാശി സർക്കാർ 106 ലക്ഷം രൂപയ്ക്കാണ് മനോഹരമായ പൂന്തോട്ടവും ദീപാലങ്കാരങ്ങളുമായി മംഗലംഡാം അണക്കെട്ടിന്‍റെ നിർമാണം പൂർത്തീകരിച്ചത്. അന്നത്തെ പ്രൗഢിയും മനോഹാരിതയൊന്നും ഇന്നില്ല.
ഭാരതപ്പുഴയുടെ

കൈവഴിയായ ചെറുകുന്നം പുഴയ്ക്ക് കുറുകെയാണ് അണക്കെട്ട് നിർമിച്ചിട്ടുള്ളത്. 25.494 മില്യൺ ക്യുബിക് മീറ്ററാണ് റിസർവോയറിന്‍റെ പൂർണ സംഭരണശേഷി. 48.85 ചതുരശ്ര കിലോമീറ്ററുണ്ട് ഡാമിന്‍റ് കാച്ച്മെന്‍റ് ഏരിയ. ആലത്തൂർ താലൂക്കിലെ 3440 ഹെക്ടർ വരുന്ന നെൽകൃഷിയുടെ ജലസേചനത്തിനായി വിഭാവനം ചെയ്ത പദ്ധതിയാണിത്. ഡാമിന്‍റെ കാച്ച്മെന്‍റ് ഏരിയയിലും നെൽകൃഷിയുടെ വിസ്തൃതിയിലും ഇപ്പോൾ പകുതി കണ്ടു കുറഞ്ഞിട്ടുണ്ടാകും.

ഇത്രയും വർഷങ്ങളായി കാച്ച്മെന്‍റ് ഏരിയയുടെ സംരക്ഷണമുണ്ടായിട്ടില്ല. കിഴക്കഞ്ചേരി, വടക്കഞ്ചേരി വഴി 24 കിലോമീറ്റർ നീളുന്ന ഇടതുകര കനാലും വണ്ടാഴി, കാവശേരി വഴി 22 കിലോമീറ്റർ നീളുന്ന വലതുകര കനാലുമാണ് ഡാമിനുളളത്.
പഠനങ്ങൾ, പാളിച്ചകൾ

പത്തുവർഷംമുമ്പ് പീച്ചിയിലെ കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഇആർഐ) നടത്തിയ പഠനത്തിൽ ഡാമിന്‍റെ സംഭരണശേഷിയിൽ മൂന്നു മില്യൺ ഘനമീറ്റർ കുറവു വന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്.

ഈ സ്ഥിതി ഗുരുതരമായികണ്ട് ഡാമിലെ മണ്ണും മണലും നീക്കംചെയ്യാൻ 2017ൽ സർക്കാർ മാർഗരേഖയുണ്ടാക്കുകയും ചീഫ് സെക്രട്ടറി ചെയർമാനായി ഒരു എംപവേർഡ് കമ്മിറ്റിക്കും രൂപം നൽകുക‍യും ചെയ്തു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഡാമുകളിലെ മണ്ണുനീക്കുന്ന പൈലറ്റ് പദ്ധതിയായി ജില്ലയിലെ മംഗലം, ചുള്ളിയാർ ഡാമുകളാണ് തെരഞ്ഞെടുത്തത്.

ഇതുപ്രകാരം ഹൈദരാബാദ് ആസ്ഥാനമായുള്ള ദർത്തി ഡ്രഡ്ജിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്ന കമ്പനി 17.70 കോടി രൂപയ്ക്ക് മണ്ണ് നീക്കംചെയ്യാൻ കരാറെടുത്തു. 2020 ഡിസംബറിൽ പണിയും തുടങ്ങി. 36 മാസത്തിനുള്ളിൽ മണ്ണ് നീക്കംചെയ്ത് പദ്ധതി പൂർത്തീകരിക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ. റിസർവോയറിന്‍റെ സംഭരണശേഷി പൂർവ സ്ഥിതിയിലാക്കാനായിരുന്നു പദ്ധതി ലക്ഷ്യംവച്ചത്.

മണ്ണെടുപ്പിന്‍റെ തുടക്കത്തിലെ മാസങ്ങളിൽ പ്രവൃത്തികൾ വേഗതയിൽ നടന്നെങ്കിലും വൈകാതെതന്നെ എല്ലാം നിലച്ചു. വർഷങ്ങളേറെയായി ഇപ്പോൾ ഒന്നും നടക്കുന്നില്ല. നേരത്തെ കൂട്ടിയിട്ട മണൽകൂനകളെല്ലാം ഇപ്പോൾ പൊന്തക്കാടായി മാറി. ഇതോടെ മംഗലംഡാം ഉറവിടമാക്കി ആരംഭിച്ച വമ്പൻ കുടിവെള്ള പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളും നിശ്ചലമായിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രവും കാടുകയറി നശിച്ചു.

Malappuram

ഭിന്നശേഷി പരിചരണത്തിന് തണലായി "അന്‍പ് വീട്'

ഭിന്നശേഷി കുട്ടികള്‍ക്ക് താത്കാലിക സംരക്ഷണം നല്‍കും

മലപ്പുറം: ബുദ്ധിപരവും വളര്‍ച്ചാപരവുമായ വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെയും വ്യക്തികളുടെയും താത്കാലിക സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന "അന്‍പ് വീട് ' പദ്ധതി ജില്ലയില്‍ തുടങ്ങി. സന്നദ്ധ സ്ഥാപനങ്ങളില്‍നിന്നും കുടുംബങ്ങളില്‍നിന്നും അപേക്ഷ സ്വീകരിച്ച് ജില്ലാ സാമൂഹികനീതി ഓഫീസാണ് പദ്ധതി നടപ്പാക്കുന്നത്.

ഭിന്നശേഷിക്കാരായ മക്കളുള്ള രക്ഷിതാക്കള്‍ക്ക് അടിയന്തര ചികിത്സ, ആശുപത്രി വാസം, മറ്റ് അത്യാവശ്യ യാത്രകള്‍ എന്നിവ വേണ്ടിവരുമ്പോള്‍ കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിക്കാന്‍ ഇടമില്ലാത്ത അവസ്ഥയ്ക്ക് പരിഹാരമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഗുണഭോക്താക്കള്‍ക്ക് പരമാവധി ഏഴുദിവസം വരെ അന്‍പുവീടുകളില്‍ താത്കാലിക പരിപാലനം ലഭിക്കും.

പരിചരണത്തിനായി ഗുണഭോക്താക്കളില്‍നിന്ന് യാതൊരുവിധ ഫീസും ഈടാക്കില്ല. ഇതിനാവശ്യമായ തുക സാമൂഹികനീതി വകുപ്പ് നേരിട്ട് അനുവദിക്കും. ദൈനംദിന പരിചരണം, വ്യക്തിശുചിത്വം, ഭക്ഷണം നല്‍കല്‍, മരുന്നുനല്‍കല്‍ തുടങ്ങിയവയും കൃത്യമായ സുരക്ഷയും ഉറപ്പാക്കും. വ്യക്തിഗതമായും സന്നദ്ധ സംഘടനകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

ഭിന്നശേഷിക്കാരുള്ള കുടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാന്‍ അവസരമുണ്ട്. ലഭിക്കുന്ന അപേക്ഷകളില്‍ കൃത്യമായ പരിശോധന നടത്തി തൃപ്തികരമായ സ്ഥാപനങ്ങളെയും വീടുകളെയും എംപാനല്‍ ചെയ്യാനാണ് തീരുമാനം. പദ്ധതിയില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്നു വരെയേ അവസരമുള്ളൂ.

Kozhikode

ജില്ലാതല ഓണാഘോഷത്തിന് വർണാഭമായ സമാപനം

ഓണാഘോഷ പരിപാടികളുടെ വിജയം ജനപങ്കാളിത്തം: മന്ത്രി എ.പി. അനില്‍കുമാര്‍

കോഴിക്കോട്: ജില്ലയിലെ ഓണാഘോഷ പരിപാടികളുടെ വിജയം ജനപങ്കാളിത്തമാണെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റെയും ഡിടിപിസിയുടെയും കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്‍റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷത്തിന്‍റെ സമാപന സമ്മേളനം കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലെ വേദിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മലയാളിയുടെ സംസ്കാരം നിലനിർത്തുന്നതിൽ ഓണം വലിയ പങ്ക് വഹിക്കുന്നുണ്ട്. ഓണം പോലുള്ള ആഘോഷങ്ങളിലൂടെയാണ് കേരളം അതിന്‍റെ മഹത്വം ഉയർത്തിപ്പിടിക്കുന്നത്. വേർതിരിവുകളോ അതിർവരമ്പുകളോ ഇല്ലാതെ ഒറ്റ മനസോടെയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മലയാളികൾ ഓണം ആഘോഷിക്കുന്നത്.

ഇത്തവണത്തെ ഓണാഘോഷവും അതിനൊപ്പമെത്തിയ മറ്റു ആഘോഷങ്ങളും ദേശീയ തലത്തിൽ ശ്രദ്ധ നേടിയെന്നത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. കെ. ജയന്ത് എംഎല്‍എ അധ്യക്ഷനായി. എംഎൽഎമാരായ അഡ്വ. പ്രവീൺ കുമാർ, എം.എ. റസാഖ് മാസ്റ്റർ, അഡ്വ. ഫൈസൽ ബാബു, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ. പി.എം. നിയാസ്, ജില്ലാ പോലീസ് മേധാവി എ.പി. ഷൗക്കത്തലി, ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, ടൂറിസം വകുപ്പ് ജോയിന്‍റ് ഡയറക്ടർ ടി.ജി. അഭിലാഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച പൂക്കള മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. വിജയികളായ കുന്നമംഗലം ഗ്രാമപഞ്ചായത്ത്, വേളം ഗ്രാമപഞ്ചായത്ത്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എന്നിവ യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും ഏറ്റുവാങ്ങി. വിവിധ സെക്ടറുകളിൽനിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള ഉപഹാരവും ചടങ്ങിൽ സമ്മാനിച്ചു.

വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സംഘാടക സമിതി ഭാരവാഹികൾ, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-കലാ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം സ്റ്റീഫന്‍ ദേവസിയുടെ ഫ്യൂഷന്‍ മ്യൂസിക് അരങ്ങേറി.

Wayanad

കാലിത്തീറ്റയ്ക്ക് തീവില; ക്ഷീരമേഖല പ്രതിസന്ധിയിൽ

രണ്ട് മാസത്തിനിടെ ചാക്കിന് 300 രൂപയുടെ വർധന

സുൽത്താൻ ബത്തേരി: കാലിത്തീറ്റയുടെ വില കുത്തനെ ഉയർന്നതോടെ വയനാട്ടിലെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലേക്ക്. പാൽവിലയിൽ കാര്യമായ വർധനയില്ലാത്ത സാഹചര്യത്തിൽ തീറ്റ, മരുന്ന്, തൊഴിൽ, വൈദ്യുതി തുടങ്ങിയ ചെലവുകൾ വർധിച്ചതാണ് ക്ഷീരകർഷകരെ ദുരിതത്തിലാക്കുന്നത്.

ഉത്പാദനച്ചെലവ് താങ്ങാനാകാതെ പശുക്കളെ വിറ്റൊഴിയുന്ന കർഷകരുടെ എണ്ണവും വർധിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 300 രൂപയുടെ വർധനയാണ് ഉണ്ടായത്. 1,350 രൂപയുണ്ടായിരുന്ന കാലിത്തീറ്റയ്ക്ക് നിലവിൽ 1,650 രൂപയാണ് വില. വിവിധ കന്പനികളുടെ തീറ്റയ്ക്ക് കിലോയ്ക്ക് നാല് മുതൽ പത്ത് രൂപവരെയാണ് വർധനയുണ്ടായിരിക്കുന്നത്. വിലവർധന തുടർന്നാൽ ക്ഷീരമേഖലയിൽനിന്ന് ചെറുകിട കർഷകർ കൂട്ടത്തോടെ പിൻമാറേണ്ട അവസ്ഥവരും.

ദിവസം പത്ത് ലിറ്ററോളം പാൽ ലഭിക്കുന്ന പശുവിന് ശരാശരി ആറുകിലോ കാലിത്തീറ്റയെങ്കിലും നൽകേണ്ടിവരും. ഇതിനു പുറമേ പച്ചപ്പുല്ല്, വൈക്കോൽ, ധാതുലവണങ്ങൾ തുടങ്ങിയവയ്ക്കും പണം ചെലവഴിക്കണം. കാലിത്തീറ്റ വില ഉയർന്നതോടെ ഒരു പശുവിനെ വളർത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ വലിയൊരു ഭാഗവും തീറ്റച്ചെലവിനായി മാറ്റിവയ്ക്കേണ്ട അവസ്ഥയാണ്.

ചോളം, സോയാബീൻ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ എത്തനോൾ ഉൾപ്പെടെയുള്ള വ്യാവസായിക ആവശ്യങ്ങൾക്ക് വൻതോതിൽ ഉപയോഗിക്കുന്നതാണ് കാലിത്തീറ്റ വില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് വ്യാപാരികൾ പറയുന്നു. അസംസ്കൃത വസ്തുക്കളുടെ വിലവർധനയ്ക്കൊപ്പം ഇന്ധനവിലയും ചരക്കുകൂലിയും വർധിച്ചതും കാലിത്തീറ്റവിലയെ ബാധിച്ചിട്ടുണ്ട്.
കാലിത്തീറ്റ വില വർധിക്കുന്നതിനനുസരിച്ച് പാൽവില ഉയരാത്തതും കർഷകരുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു.

പാലിന് ലിറ്ററിന് 50 പൈസ നിരക്കിൽ മാത്രമാണ് ചില ക്ഷീരസംഘങ്ങൾ സബ്സിഡി നൽകുന്നത്. എന്നാൽ കാലിത്തീറ്റയുടെയും മറ്റ് ഉത്പാദനച്ചെലവുകളുടെയും വർധനയുമായി താരതമ്യം ചെയ്യുന്പോൾ ഈ സഹായം അപര്യാപ്തമാണെന്നാണ് കർഷകരുടെ അഭിപ്രായം.

കാലിത്തീറ്റ കന്പനികളുമായി ഇടപെട്ട് വില നിയന്ത്രിക്കുന്നതിനും കർഷകർക്ക് നേരിട്ട് സബ്സിഡി ലഭ്യമാക്കുന്നതിനും സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം. ക്ഷീരസംഘങ്ങൾ വഴി നൽകുന്ന സബ്സിഡി വർധിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

കാലിത്തീറ്റ വില കുറയ്ക്കുന്നതിനൊപ്പം പാൽവിലയിൽ ആനുപാതികമായ വർധന വരുത്തുകയും ഉത്പാദനച്ചെലവിന്‍റെ അടിസ്ഥാനത്തിൽ കർഷകർക്ക് ന്യായമായ വില ഉറപ്പാക്കുകയും വേണം. അല്ലാത്തപക്ഷം പശുവളർത്തൽ ഉപജീവനമാർഗമാക്കിയ ചെറുകിട കർഷകർ ഈ മേഖലയിൽനിന്ന് പിൻമാറുന്ന സാഹചര്യം ശക്തമാകുമെന്നും കർഷകർ മുന്നറിയിപ്പ് നൽകുന്നു.

Kannur

എൻഎക്സ്‌സിസി മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി

പയ്യാവൂർ: വിമുക്തഭടസമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ കേരള സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്‍റെ ഭാഗമായി നാഷണൽ എക്സ്-സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി (എൻഎക്സ്‌സിസി) ഭാരവാഹികൾ മന്ത്രി സണ്ണി ജോസഫിനെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി സന്ദർശിച്ചു. സംഘം മന്ത്രിയുമായി ചർച്ച നടത്തുകയും വിവിധ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം സമർപ്പിക്കുകയും ചെയ്തു.

എൻഎക്സ് സിസി സെൻട്രൽ കമ്മിറ്റി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എൻ. തോമസ്, കണ്ണൂർ ജില്ലാ പ്രസിഡന്‍റ് മൈക്കിൾ ചാണ്ടിക്കൊല്ലിയിൽ, ജില്ലാ രക്ഷാധികാരി ജോസഫ് കറ്റോട്ട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോർജ് ജോസഫ് കുടക്കച്ചിറ, റോയിച്ചൻ ജോസഫ്, കെ.പി. ജോർജ് തുടങ്ങിയവരാണു സംഘത്തിലുണ്ടായിരുന്നത്.

കണ്ണൂർ ജില്ലയിലെ ആയിരക്കണക്കിന് വിമുക്തഭടന്മാർ, വീരനാരികൾ, വിമുക്തഭട വിധവകൾ, ആശ്രിതർ എന്നിവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംഘം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എൻഎക്സ് സിസി ഭാരവാഹികൾ അറിയിച്ചു.

Kasaragod

എന്നെന്നേക്കുമായി അടഞ്ഞോ തുറന്ന ജയിലിലെ പദ്ധതികള്‍ ?

ചീമേനി: തടവുകാരുടെ ടൂവീലര്‍ വര്‍ക്ക് ഷോപ്പ്, സാസ്‌കാരിക നിലയം, സോളാര്‍ വൈദ്യുതി ഉത്പാദനം തുടങ്ങി നൂതനമായ നിരവധി പദ്ധതികള്‍ ചീമേനി തുറന്ന ജയിലില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അധികൃതര്‍ അതെല്ലാം മറന്ന മട്ടാണ്. പദ്ധതികള്‍ ആവിഷ്‌കരിച്ച ജയില്‍ മേധാവികള്‍ സ്ഥാനമൊഴിഞ്ഞതോടെ പദ്ധതികളും അകാലചരമമടഞ്ഞു.

308 ഏക്കര്‍ വിസ്തൃതിയുള്ള ജയില്‍ വളപ്പിനു ചുറ്റും തടവുകാര്‍ ചുറ്റുമതില്‍ നിര്‍മിക്കുക എന്ന പദ്ധതി കൊണ്ടുവന്നത് ജയില്‍ ഡിഐജിയായി വിരമിച്ച എസ്. സന്തോഷ് ജയില്‍ സൂപ്രണ്ടായിരുന്ന കാലത്താണ്. ജയില്‍ വളപ്പിലെ ചെങ്കല്‍പണകളില്‍ നിന്നു കൊത്തിയെടുത്ത കല്ലുകളില്‍ ഉപയോഗിക്കാന്‍ പറ്റാത്ത കല്ലുകള്‍ കൊണ്ട് ചുറ്റുമതില്‍ തീര്‍ക്കുന്ന പദ്ധതി അക്കാലത്തു തന്നെ തുടങ്ങിയിരുന്നു. ജയില്‍ വളപ്പില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതിയുണ്ടാക്കി കെഎസ്ഇബിക്ക് കൈമാറുന്ന പദ്ധതിയും ഇദ്ദേഹം തന്നെയാണ് ആവിഷ്‌കരിച്ചത്. എന്നാല്‍ സോളാര്‍ പദ്ധതി സാങ്കേതികത്വത്തില്‍ കുരുങ്ങി ആരംഭദിശയില്‍ തന്നെ നിലച്ചു. ചുറ്റുമതില്‍ നിര്‍മാണം പിന്നീടുവന്ന സൂപ്രണ്ടുമാരുടെ നേതൃത്വത്തിലും മുന്നോട്ടുപോയിരുന്നു. ജയില്‍ വളപ്പിന്‍റെ കിഴക്കുഭാഗത്ത് ഒന്നര കിലോമീറ്ററോളം ചുറ്റുമതില്‍ നിര്‍മിച്ചിരുന്നു. പിന്നീട് അതും നിലച്ചു. ജയില്‍ വളപ്പിനകത്ത് സാംസ്‌കാരികനിലയം നിര്‍മിക്കുന്നതിനായി തറക്കല്ലിട്ടിരുന്നെങ്കിലും അതും എങ്ങുമെത്തിയില്ല.

പിന്നീട് ആരംഭിച്ച ടൂവീലര്‍ വര്‍ക്ക് ഷോപ്പും അധികം വൈകാതെ പൂട്ടി. നിലവില്‍ ഭക്ഷ്യയൂണിറ്റ് മാത്രമാണ് ജയിലില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. ബിരിയാണി, ചപ്പാത്തി, കുപ്പിവെള്ളം എന്നിവയുടെ വില്‍പന ജയിലിന് നല്ല വരുമാനം നേടിക്കൊടുക്കുന്നുണ്ട്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

എ.പി. ഫിലിപ്പ്

ചേര്‍ത്തല: തണ്ണീര്‍മുക്കം കണ്ണങ്കര ഇടത്തിപ്പറമ്പില്‍ എ.പി. ഫിലിപ്പ് (74, റിട്ട. വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍) അന്തരിച്ചു. സംസ്‌കാരം നാളെ 3.30ന് കണ്ണങ്കര സെന്‍റ് സേവ്യേഴ്‌സ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ (റിട്ട. അധ്യാപിക) വെളിയനാട് സർപ്പത്തിൽ കുടുംബാംഗം. മക്കള്‍: മിന്‍റു, മെല്‍ബിന്‍ (ഇരുവരും കാനഡ). മരുമക്കള്‍: ജിംസണ്‍ മണിത്തൊട്ടിയില്‍ കീഴൂര്‍, ഗീതു ഒരപ്പാങ്കല്‍ രാജപുരം (ഇരുവരും കാനഡ). സഹോദരങ്ങള്‍: സിസ്റ്റര്‍ ജോസഫ എസ് വിഎം, എ.പി. പൂന്നൂസ്, ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍ (വികാരി, സെന്‍റ് മേരീസ് പള്ളി കിടങ്ങൂര്‍), പരേതരായ ഫാ. സൈമണ്‍ ഇടത്തിപ്പറമ്പില്‍, ഏലിയാമ്മ മണിയാട്ടേല്‍, എ.പി. ചാക്കോ, എ.പി ജോസ്.

വിജയമ്മ

ഹരിപ്പാട്: ആറാട്ടുപുഴ പുത്തൻകണ്ടത്തിൽ വിജയമ്മ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പി.കെ.സുകുമാരൻ. മക്കൾ: ബിമൽ റോയി (ദേശാഭിമാനി ഹരിപ്പാട് ലേഖകൻ), മീര (ഗ്ലോബൽ ഇന്‍റർനാഷണൽ സ്കൂൾ, അബുദാബി), ഷീജ, ജയ്സി, ജ്യോതി. മരുമക്കൾ: എൻ.വിശ്വനാഥൻ (പ്രിൻസിപ്പൽ, ഗ്ലോബൽ ഇന്‍റർനാഷണൽ സ്കൂൾ, അബുദാബി), ശുഭ (നഴ്സിംഗ് അസിസ്റ്റന്‍റ്, താലൂക്ക് ആശുപത്രി, കായംകുളം), വിജയ് ശ്യാം റാവു പാട്ടീൽ (എൻജിനിയർ, അബുദാബി), എസ്. സതീശൻ, നീതുദാസ് (അധ്യാപിക, ഔർ ഓൺ ഇംഗ്ലീഷ് സ്കൂൾ, അബുദാബി).

പ്രഫ. ഡോ. ടി. എസ്. ജേക്കബ്

വെണ്ണിക്കുളം: മുതുപാല തെക്കേല്‍ തൈപ്പറമ്പില്‍ പ്രഫ. ഡോ. ടി. എസ്. ജേക്കബ് (ബേബി - 85) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ : തങ്കമ്മ ജേക്കബ് (റിട്ട. അധ്യാപിക, സെന്‍റ് തോമസ് യുപി സ്‌കൂള്‍, വെണ്ണിക്കുളം) മല്ലപ്പള്ളി പവ്വത്തിക്കുന്നേല്‍ കുമ്പിളുങ്കല്‍ കുടുംബാംഗം. മക്കള്‍ : ബെന്‍സണ്‍ സാം ജേക്കബ് (പാലാരിവട്ടം), ബെറ്റ്‌സി എലിസബത്ത് കുരുവിള (യുകെ). മരുമക്കള്‍ : ജിജി ബെന്‍സണ്‍ വള്ളിക്കാല താന്നിക്കല്‍ ബഥേല്‍ വെണ്ണിക്കുളം, ബിജോ കുരുവിള കുര്യന്‍ കൊച്ചിയില്‍ പൂവക്കാല കവിയൂര്‍ (യുകെ).

റ്റി.ജി. മാത്യു

മൈലപ്ര: പത്തനംതിട്ട ഇന്ത്യൻ ടൈം ഹൗസ് ഉടമ മൈലപ്ര തറയിൽ റ്റി.ജി.മാത്യു (അനിയൻ - 73 ) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് മൈലപ്രാ തിരുഹൃദയ കത്തോലിക്ക പള്ളിയിൽ. ഭാര്യ : ആനിയമ്മ തോമസ് പാണ്ടിപ്പുറത്ത് ( റിട്ട. ടീച്ചർ, എസ്എൻവി യു പി എസ് കുമ്പഴ വടക്ക്). മക്കൾ: പ്രിൻസി മാത്യു ( പത്തനംതിട്ട സെന്‍റ് മേരീസ് ഹൈസ്കൂൾ), സുനില മാത്യു (ദുബായ്), നിഷ മാത്യു (സൗദി അറേബ്യ) . മരുമക്കൾ : സോണി ബാബു ജോർജ് (ദുബായ്), ലിൻ ജോൺ സ്‌കറിയ (സൗദി അറേബ്യ), പരേതനായ പി.കെ. ടിജുമോൻ.

എ.പി. ഫിലിപ്പ്

ചേര്‍ത്തല: തണ്ണീര്‍മുക്കം കണ്ണങ്കര ഇടത്തിപ്പറമ്പില്‍ എ.പി. ഫിലിപ്പ് (74, റിട്ട. വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍) അന്തരിച്ചു. സംസ്‌കാരം നാളെ 3.30ന് കണ്ണങ്കര സെന്‍റ് സേവ്യേഴ്‌സ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ (റിട്ട. അധ്യാപിക) വെളിയനാട് സർപ്പത്തിൽ കുടുംബാംഗം. മക്കള്‍: മിന്‍റു, മെല്‍ബിന്‍ (ഇരുവരും കാനഡ). മരുമക്കള്‍: ജിംസണ്‍ മണിത്തൊട്ടിയില്‍ കീഴൂര്‍, ഗീതു ഒരപ്പാങ്കല്‍ രാജപുരം (ഇരുവരും കാനഡ). സഹോദരങ്ങള്‍: സിസ്റ്റര്‍ ജോസഫ എസ് വിഎം, എ.പി. പൂന്നൂസ്, ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍ (വികാരി, സെന്‍റ് മേരീസ് പള്ളി കിടങ്ങൂര്‍), പരേതരായ ഫാ. സൈമണ്‍ ഇടത്തിപ്പറമ്പില്‍, ഏലിയാമ്മ മണിയാട്ടേല്‍, എ.പി. ചാക്കോ, എ.പി ജോസ്.

വിജയമ്മ

ഹരിപ്പാട്: ആറാട്ടുപുഴ പുത്തൻകണ്ടത്തിൽ വിജയമ്മ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പി.കെ.സുകുമാരൻ. മക്കൾ: ബിമൽ റോയി (ദേശാഭിമാനി ഹരിപ്പാട് ലേഖകൻ), മീര (ഗ്ലോബൽ ഇന്‍റർനാഷണൽ സ്കൂൾ, അബുദാബി), ഷീജ, ജയ്സി, ജ്യോതി. മരുമക്കൾ: എൻ.വിശ്വനാഥൻ (പ്രിൻസിപ്പൽ, ഗ്ലോബൽ ഇന്‍റർനാഷണൽ സ്കൂൾ, അബുദാബി), ശുഭ (നഴ്സിംഗ് അസിസ്റ്റന്‍റ്, താലൂക്ക് ആശുപത്രി, കായംകുളം), വിജയ് ശ്യാം റാവു പാട്ടീൽ (എൻജിനിയർ, അബുദാബി), എസ്. സതീശൻ, നീതുദാസ് (അധ്യാപിക, ഔർ ഓൺ ഇംഗ്ലീഷ് സ്കൂൾ, അബുദാബി).

ജോയ് അഗസ്റ്റിന്‍

ഉദയനാപുരം: തച്ചനംവാതുക്കല്‍ ജോയ് അഗസ്റ്റിന്‍ (81, റിട്ട. ജില്ലാ സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്‍) അന്തരിച്ചു. സംസ്‌കാരം ഇന്നു പത്തിന് ഉദയനാപുരം സെന്‍റ് ജോസഫ് പള്ളിയില്‍. ഭാര്യ പരേതയായ ജോവമ്മ ജോയ് ചേര്‍ത്തല മാടവന കുടുംബാംഗം. മക്കള്‍: ജോളി ജോയ്, ജോമോന്‍ ജോയ് (മുന്‍സിഫ് കോടതി, ഏറ്റുമാനൂര്‍), സിസ്റ്റർ ജോസ്‌ലിന്‍ ജോയ് (സിഎംസി കോണ്‍ഗ്രിഗേഷന്‍, കണ്ടനാട് കോണ്‍വെന്‍റ്). മരുമക്കള്‍: ജയന്‍ ജോസഫ് ആശാരിപ്പറമ്പില്‍ ആലപ്പുഴ, ഡാലസ് അഗസ്റ്റിന്‍ ചിറ്റടിയില്‍ തൊടുപുഴ.

പി.എം.മത്തായി

കൊല്ലാട്: പുത്തൻപറമ്പിൽ പി.എം.മത്തായി (91, റിട്ട. ഡെപ്യുട്ടി റീജണൽ മാനേജർ, സെന്‍റട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് കൊല്ലാട് സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പൊന്നമ്മ പത്തനംതിട്ട മക്കാംകുന്ന് ആലുംമൂട്ടിൽ കുടുംബാംഗം. മക്കൾ: അനു(എംഒഎച്ച്, കുവൈറ്റ്),അനിൽ (സൗദി), ആൻസി (കുവൈറ്റ്).മരുമക്കൾ: സന്തോഷ് കെ. മാത്യു(കുവൈറ്റ്), ജിജു മേരി ജോർജ് (ടീച്ചർ, എം ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ), യോഹന്നാൻ ഏബ്രഹാം(കുവൈറ്റ്). മൃതദേഹം നാളെ രാവിലെ എട്ടിന് വീട്ടിൽ കൊണ്ടുവരും.

ജോസ്

തൊടുപുഴ: കണ്ടോത്ത് ജോസ് (75, ചാർട്ടേഡ് അക്കൗണ്ടന്‍റ്) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് തൊടുപുഴയിലെ വീട്ടിൽ ആരംഭിച്ച് നാലിന് വാരപ്പെട്ടി സെന്‍റ് മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ: സെലീന, തൊടുപുഴ പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ: ജോസഫ് ജോസ് കണ്ടോത്ത് (സീനിയർ മാനേജർ, കണ്ണൻദേവൻ ഹിൽസ് പ്ലാന്‍റേഷൻ കന്പനി പ്രൈവറ്റ് ലിമിറ്റഡ്, മൂന്നാർ), അർച്ചന മരിയ കുരുവിള, അഡ്വ. അനുപ അന്ന ജോസ് (കേരള ഹൈക്കോർട്ട്). മരുമക്കൾ: ഡോ. ജോർജ് കുരുവിള താമരപ്പള്ളിൽ (എച്ച്ഒഡി, ഇൻടി ഡിപ്പാർട്ട്മെന്‍റ്, ലൂർദ്ദ് ഹോസ്പിറ്റൽ, കൊച്ചി), അരുൺ ജേക്കബ് ചെറുമൂഴിയിൽ (എൻജിനിയർ, ബിസിനസ്), മിന്‍റു ജോസഫ് പുല്ലാനപ്പള്ളിൽ, കോട്ടയം.

എം.എസ്.ജേക്കബ്

കുടയത്തൂർ: റിട്ട.റവന്യൂ ഉദ്യോഗസ്ഥൻ അടൂർമല മുരിക്കനാനിക്കൽ എം.എസ്.ജേക്കബ് (82) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ ഗേസി ജേക്കബ് മേലുകാവ് തൊട്ടിപ്ലാക്കൽ കുടുംബാംഗം. മക്കൾ: സോളമൻ ജേക്കബ് (ട്രാവൻകൂർ ടൈറ്റാനിയം, തിരുവന്തപുരം), ജോസ് ജേക്കബ് (എൽഎസ്ജിഡി, ഇടുക്കി), ജാസ്മിൻ ജോൺസൻ, ജ്യോതിമോൻ ജേക്കബ് (ഓവർസീയർ കെഎസ്ഇബി, തൊടുപുഴ). മരുമക്കൾ: റീന സോളമൻ (ജൂനിയർ സൂപ്രണ്ട് മുൻസിഫ് കോടതി വഞ്ചിയൂർ), ഷീബ ജോസ്, ജോൺസൺ, അനു.

റീത്താമ്മ തോമസ്

കല്ലൂർക്കാട്: കാട്ടാംകോട്ടിൽ റീത്താമ്മ തോമസ്(83, റിട്ട. ടീച്ചർ സെന്‍റ് ജോൺസ് യുപിഎസ്, കല്ലൂർ) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലൂർക്കാട് സെന്‍റ് അഗസ്റ്റ്യൻസ് പള്ളിയിൽ. പരേത കാളിയാർ കിഴക്കേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ഐപ്പ് തോമസ്. മക്കൾ: അഡ്വ. ടാജ് കെ. ടോം, ടാനിമ കെ. ടോം. മരുമക്കൾ: റെൻസി ടാജ്, പൂച്ചാലിൽ കൊടുവേലി, ബോണി ജോസഫ്,കണ്ടത്തിൽ കലയന്താനി. കൊച്ചുമക്കൾ: ജൂലിയൻ, ജുവാൻ, അനബെൽ, റോസലിൻഡ്.

മേരി

ആളഗപ്പനഗർ: കേളങ്ങാത്ത് പുതുശേരി മേരി(93) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വെണ്ടൂർ സെന്‍റ് മേരീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ തോമൻ. മക്കൾ: കുരിയൻ തോമസ്, ലിസി അഗസ്റ്റിൻ, എലിസബത്ത് തോമസ്, ടെസി വർഗീസ്, ബാബു തോമസ്, ജോർജ് തോമസ്, ലീന ജെയിംസ്. മരുമക്കൾ: താര കുരിയൻ, അഗസ്റ്റിൻ മുളവരിക്കൽ, കെ.പി. തോമസ്, പരേതനായ വർഗീസ് മംഗലത്തുപറന്പിൽ, ഷിബി ബാബു, നിസി ജോർജ്, ജെയിംസ് വളപ്പില (മാനേജിംഗ് ഡയറക്ടർ, വളപ്പില കമ്യൂണിക്കേഷൻസ്).

ആന്‍റണി

പന്തിരിക്കര: കളത്തിൽ കെ.ജെ. ആന്‍റണി (ആന്‍റണി മാസ്റ്റർ -87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പടത്തുകടവ് ഹോളി ഫാമിലി പള്ളിയിൽ. പടത്തുകടവ് ഹോളി ഫാമിലി യുപി സ്കൂൾ, ചങ്ങരോത്ത് എംയുപി സ്കൂൾ എന്നിവിടങ്ങളിലെ മുൻ പ്രധാനധ്യാപകനായിരുന്നു. ഭാര്യ: അന്നമ്മ കൂവപ്പൊയിൽ പഴയപറമ്പിൽ കുടുംബാംഗം. മക്കൾ: ലിമ (തൃശൂർ), ജോസ് (യുഎഇ), ബിജു. മരുമക്കൾ: ജേക്കബ് കണ്ണമ്പുഴ (തൃശൂർ), സജി ജോസ്‌ ചുണ്ടൻ കുഴിയിൽ (യുഎഇ), സുജ ജോസ് എടത്തിനാട്ട് (എക്സൈസ് നാദാപുരം).

ജോസഫ്

തിരുവമ്പാടി : മനയാനിക്കൽ എം.കെ. ജോസഫ് (ഔസേപ്പച്ചൻ - 82) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ഏലിക്കുട്ടി പല്ലാട്ട് കുടുംബാംഗം. മക്കൾ: റോയി (തിരുവമ്പാടി), മിനി സജി (പുല്ലൂരംപാറ), ജോബി (യുഎസ്എ), മരിയറ്റ് ഷിജോയ് (യുകെ), റോബിൻ (മരഞ്ചാട്ടി). മരുമക്കൾ: ജോളി റോയി സ്രാമ്പിക്കൽ (കൂരാച്ചുണ്ട്), സജി വാഴേപ്പറമ്പിൽ (പുല്ലൂരാംപാറ), ഷീബ ജോബി ഇടമുളയിൽ (യുഎസ്എ), ഷിജോയ് തോട്ടുപുറം (യുകെ), ദീപ റോബിൻ പുളിക്കത്തടത്തിൽ (ഓസ്ട്രേലിയ), പരേതയായ ഷീജ കോയിതാനത്ത് (വെറ്റിലപ്പാറ).

സിസ്റ്റര്‍ പെര്‍പെത്വാ പുന്നക്കുന്നേല്‍ എസ്‌സിവി

മാനന്തവാടി:കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ (വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്‌സ്) സന്യാസിനി സഭാംഗം സിസ്റ്റര്‍ പെര്‍പെത്വാ എസ്‌സിവി (86) അന്തരിച്ചു. സംസ്‌കാരം ഇന്നു രാവിലെ 10.30ന് വിന്‍സന്‍റ്ഗിരി ജനറലേറ്റ് ചാപ്പലില്‍. വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്‌സിന്‍റെ ഇന്ത്യയിലെ ആദ്യകാല അംഗങ്ങളില്‍ ഒരാളാണ്. പാലാ പുലിയന്നൂര്‍ പുന്നക്കുന്നേല്‍ (കുര്യങ്കില്‍) പരേതരായ സ്‌കറിയ-ചെറ്റകാലിക്കല്‍ മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതയായ ചിന്നമ്മ നാഗനൂലില്‍ (വെളളറട), മേരിക്കുട്ടി കുറ്റിക്കാട്ട്(കോഴിക്കോട്), എല്‍സി പൗലോസ് ചക്കാലക്കല്‍ (ജര്‍മനി), തങ്കമ്മ തോട്ടത്തില്‍ (മൂന്നാനി), ലൂസി പ്ലാത്തോട്ടത്തില്‍ (പന്തത്തല), ഡോളി കുന്നത്തേടത്ത് (മംഗലംഡാം), ജോഷി പുന്നക്കുന്നേല്‍ (പുലിയന്നൂര്‍), ജൈസി കണ്ടത്തില്‍ (യുഎസ്എ), ജോജി അമ്പാട്ട് (അരുണാപുരം), സിബി പുന്നക്കുന്നേല്‍ (ഓസ്ട്രിയ). ജര്‍മനിയില്‍ ഫ്രൈബുര്‍ഗില്‍ സേവനം ചെയ്തിട്ടുള്ള സിസ്റ്റര്‍ മാനന്തവാടിയില്‍ ആസ്പിരന്‍റ് മിസ്ട്രസ്, പോസ്റ്റുലന്‍റ് മിസ്ട്രസ്, നൊവിസ് മിസ്ട്രസ്, ജൂണിയര്‍ മിസ്ട്രസ്, റിജണല്‍ കൗണ്‍സിലര്‍, സുപ്പീരിയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍, മരക്കടവ്, ചെന്നലോട്, ആലുവ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അഗസ്റ്റിൻ

ചെമ്പേരി: ആദ്യകാല കുടിയേറ്റ കർഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കവളക്കാട്ട് കെ.ജെ. അഗസ്റ്റിൻ (കുഞ്ഞുകുട്ടിച്ചേട്ടൻ-83) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. ഏരുവേശി ഗ്രാമപഞ്ചായത്ത് മുൻ അംഗം, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്, ഏരുവേശി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ത്രേസ്യാമ്മ നെടുംപുറംചാൽ മുന്തിരിങ്ങാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: സുരേഷ് (മാനേജർ, പയ്യാവൂർ സർവീസ് സഹകരണ ബാങ്ക്), സിജി (കണ്ണൂർ), സുനിൽ (ഐഎഫ്ബി കെയർ, കണ്ണൂർ), സുജിത്ത് (ചെമ്പേരി), പരേതനായ അഡ്വ. ജോസ്. മരുമക്കൾ: ബീന കല്ലന്താനത്ത് ഉദയഗിരി (സ്റ്റാഫ്, വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ്, ചെമ്പേരി), ബിന്ദു മണ്ണനാൽ (സൂപ്പർവൈസർ, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, പരിയാരം), ജെഗ്ഗി മാത്യു മുണ്ടയ്ക്കാമറ്റം വാണിയപ്പാറ (ശ്രീശങ്കരാചാര്യ കംപ്യൂട്ടർ സെന്‍റർ, ഇരിട്ടി), മെർലിൻ മണിക്കുട്ടിൽ (വെള്ളരിക്കുണ്ട്), ബിജി പൂതക്കുഴിയിൽ (കേളകം). സഹോദരി: സിസ്റ്റർ ജോസ് മേരി (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി, ബംഗളൂരു).

മറിയക്കുട്ടി

വായാട്ടുപറമ്പ്: താവുകുന്നിലെ മേലുകുന്നേൽ മറിയക്കുട്ടി (98) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വായാട്ടുപറമ്പ് സെന്‍റ് ജോസഫ് ഫൊറോന പള്ളിയിൽ. പരേത വൈക്കം ഉല്ലല എണ്ണക്കാപ്പള്ളിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എം.സി. കുര്യാക്കോസ്. മക്കൾ: സിറിയക്ക്, അന്നമ്മ, ജോർജ് (ജോയി), ഏലിയാമ്മ, മോളി, ടിസി, ബാബു, ജിമ്മി, ഷൈജു. മരുമക്കൾ: ലില്ലി കാക്കശേരിൽ, മാത്യു കപ്പലുമാക്കൽ, വിൽസൺ തയ്യിൽ, മേരി പാലക്കീൽ, ബിന്ദു വാളിപ്ലാക്കൽ, ലീന അപ്പക്കോട്ട്, പരേതരായ ചിന്നമ്മ നീലനാൽ, തോമസ് ശാലോം വീട്ടിൽ, ജോർജ് (ബേബി) അർഥശേരിൽ.

കുഞ്ഞമ്പു

നീലേശ്വരം: മാര്‍ക്കറ്റ് ജംഗ്ഷനിലെ ലക്ഷ്മി വുഡ് ഇന്‍ഡസ്ട്രീസ് ഉടമ വി.വി. കുഞ്ഞമ്പു (96) അന്തരിച്ചു. നീലേശ്വരം മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ട്രഷറര്‍, ലോറി ഓണേഴ്സ് അസോസിയേഷന്‍ ട്രഷറര്‍, ടിമ്പര്‍ അസോസിയേഷന്‍ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ കെ. രാധ. മക്കള്‍: ഡോ. രാധാകൃഷ്ണന്‍ (കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്, പരിയാരം), രാജ്‌മോഹനന്‍ (പൗര്‍ണിമ മെഡിക്കല്‍സ്, നീലേശ്വരം), പ്രേമലത (കാഞ്ഞങ്ങാട്), മധുസൂദനന്‍ (റിട്ട. ആര്‍ടിഒ), രേണുക (കൊച്ചി), ഹരീഷ് (സ്വപ്ന എന്‍റര്‍പ്രൈസസ്, കാഞ്ഞങ്ങാട്). മരുമക്കള്‍: ഡോ. സുമംഗലി (കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്, പരിയാരം), സിമി (സൂര്യ എന്‍റര്‍പ്രൈസസ്, കാഞ്ഞങ്ങാട്), ബാലന്‍ (റിട്ട. ആര്‍ടിഒ, കാഞ്ഞങ്ങാട്), ദീപ്തി (അധ്യാപിക, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കണ്ണൂര്‍), ശ്രീധരന്‍ (റിട്ട. ജോയിന്‍റ് രജിസ്ട്രാര്‍, ഇഗ്‌നോ), സിന്ധു (അധ്യാപിക, പടന്നക്കാട് എസ്എന്‍ടിടിഐ).

സോണിയ ജോണ്‍

കാഞ്ഞങ്ങാട്: മൂരിക്കുന്നേല്‍ സോണിയ ജോണ്‍ (36) അന്തരിച്ചു. സംസ്‌കാരം ഇന്നു മൂന്നിനു കാഞ്ഞങ്ങാട് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. ഭര്‍ത്താവ്: ഡാവി സ്റ്റീഫന്‍ (യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി). മക്കള്‍: ലിസ ഗ്രേസ്, മിഷേല്‍ മറിയം. പയ്യാവൂര്‍ വാക്കച്ചാലില്‍ ജോണ്‍- ജെസി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജസ്റ്റിന്‍ (മംഗളുരു), ജെയിന്‍ (ഓസ്‌ട്രേലിയ).

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

31-08-2026

‘ഞാനും ജോജുവും തമ്മിൽ ഒരു കടമുണ്ട്’; ഒരുവേദിയിൽ ഒന്നിച്ചെത്തി ജോജുവും മുഹമ്മദ് ഷിയാസും  

നടൻ ജോജു ജോർജുമായി ഇ‌പ്പോൾ സൗഹൃദത്തിലാണെന്ന് വ്യക്തമാക്കി കൊച്ചി എംഎൽഎ മുഹമ്മദ് ഷിയാസ്. തോപ്പുംപടിയിൽ നടന്ന എംഎൽഎ എക്‌സലൻസ് അവാർഡ് നൽകുന്ന വേദിയിൽ പഴയ വഴക്ക് മറന്ന് ജോജു ജോർജും മുഹമ്മദ് ഷിയാസും ഒന്നിച്ചെത്തി.

ജോജുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെയാണ് എംഎൽഎ പഴയ കാര്യങ്ങൾ ഓർത്തെടുത്തത്. താനും ജോജുവും തമ്മിൽ ഒരു കടമുണ്ടായിരുന്നു എന്നാണ് ഷിയാസ് പരാമർശിച്ചത്.

മുഹമ്മദ് ഷിയാസിന്‍റെ വാക്കുകൾ: ‘അടുത്തതായി വിളിക്കുന്നത് ജോജുവിനെയാണ്. ജോജു കഴിഞ്ഞദിവസവും എന്നോട് പറഞ്ഞിരുന്നു, പരിപാടിക്ക് വരാമെന്ന്. ജോജു സിനിമയുടെ ഷൂട്ടിലായിരുന്നു. ഞാനും ജോജുവും തമ്മിൽ ഒരു കടമുണ്ടായിരുന്നു. ഇടയ്ക്കൊരു സമരത്തിൽ അദ്ദേഹം ബഹളമൊക്കെ ഉണ്ടാക്കിയിരുന്നു. 

അദ്ദേഹം ഒരു പൗരനെന്ന നിലയിൽ തന്‍റെ അഭിപ്രായം പങ്കുവയ്ക്കുകയും അത് ഉൾക്കൊള്ളുകയും ചെയ്ത ഒരാളുകൂടിയാണ്. ജോജു നല്ല കലാകാരനാണ്. സാധാരണ കുടുംബത്തിൽ നിന്നും വളർന്നു വന്ന്, എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു നടനായി മാറി അവാർഡുകൾ ഒക്കെ വാങ്ങിയ ഒരാളാണ്. തീർച്ചയായും ജോജു പരിപാടിയിൽ പങ്കെടുത്തതിൽ വളരെ സന്തോഷമുണ്ട്.’

ഇന്ധന വിലവർധനവിനെതിരെ 2021ൽ കോൺഗ്രസ് കൊച്ചിയിൽ നടത്തിയ സമരത്തിനെതിരെ ജോജു ജോർജ് പ്രതികരിച്ചത് വലിയ വിവാദമായിരുന്നു.

ഇടപ്പള്ളി – വൈറ്റില – അരൂർ ബൈപാസിൽ ഗതാഗതം തടസ്സപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെയാണ് ജോജു അന്ന് ശബ്ദമുയർത്തിയത്.

ചലച്ചിത്ര സംവിധായകൻ എ.കെ.സാജനൊപ്പം സിനിമാ ചർച്ചയ്ക്കായി നഗരത്തിലെ ഹോട്ടലിലേക്കു പോകാൻ എത്തിയ ജോജു ഗതാഗതക്കുരുക്കിൽ പെട്ടതിന് പിന്നാലെ  പ്രതിഷേധിക്കുകയായിരുന്നു. ബഹളത്തിനിടെ ജോജുവിന്‍റെ കാറിന്‍റെ ഗ്ലാസും തകർക്കപ്പെട്ടു. അന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റായ ഷിയാസ് വിഷയത്തിൽ ജോജുവിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.

31-08-2026

‘ഞാനും ജോജുവും തമ്മിൽ ഒരു കടമുണ്ട്’; ഒരുവേദിയിൽ ഒന്നിച്ചെത്തി ജോജുവും മുഹമ്മദ് ഷിയാസും  

നടൻ ജോജു ജോർജുമായി ഇ‌പ്പോൾ സൗഹൃദത്തിലാണെന്ന് വ്യക്തമാക്കി കൊച്ചി എംഎൽഎ മുഹമ്മദ് ഷിയാസ്. തോപ്പുംപടിയിൽ നടന്ന എംഎൽഎ എക്‌സലൻസ് അവാർഡ് നൽകുന്ന വേദിയിൽ പഴയ വഴക്ക് മറന്ന് ജോജു ജോർജും മുഹമ്മദ് ഷിയാസും ഒന്നിച്ചെത്തി.

ജോജുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെയാണ് എംഎൽഎ പഴയ കാര്യങ്ങൾ ഓർത്തെടുത്തത്. താനും ജോജുവും തമ്മിൽ ഒരു കടമുണ്ടായിരുന്നു എന്നാണ് ഷിയാസ് പരാമർശിച്ചത്.

മുഹമ്മദ് ഷിയാസിന്‍റെ വാക്കുകൾ: ‘അടുത്തതായി വിളിക്കുന്നത് ജോജുവിനെയാണ്. ജോജു കഴിഞ്ഞദിവസവും എന്നോട് പറഞ്ഞിരുന്നു, പരിപാടിക്ക് വരാമെന്ന്. ജോജു സിനിമയുടെ ഷൂട്ടിലായിരുന്നു. ഞാനും ജോജുവും തമ്മിൽ ഒരു കടമുണ്ടായിരുന്നു. ഇടയ്ക്കൊരു സമരത്തിൽ അദ്ദേഹം ബഹളമൊക്കെ ഉണ്ടാക്കിയിരുന്നു. 

അദ്ദേഹം ഒരു പൗരനെന്ന നിലയിൽ തന്‍റെ അഭിപ്രായം പങ്കുവയ്ക്കുകയും അത് ഉൾക്കൊള്ളുകയും ചെയ്ത ഒരാളുകൂടിയാണ്. ജോജു നല്ല കലാകാരനാണ്. സാധാരണ കുടുംബത്തിൽ നിന്നും വളർന്നു വന്ന്, എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു നടനായി മാറി അവാർഡുകൾ ഒക്കെ വാങ്ങിയ ഒരാളാണ്. തീർച്ചയായും ജോജു പരിപാടിയിൽ പങ്കെടുത്തതിൽ വളരെ സന്തോഷമുണ്ട്.’

ഇന്ധന വിലവർധനവിനെതിരെ 2021ൽ കോൺഗ്രസ് കൊച്ചിയിൽ നടത്തിയ സമരത്തിനെതിരെ ജോജു ജോർജ് പ്രതികരിച്ചത് വലിയ വിവാദമായിരുന്നു.

ഇടപ്പള്ളി – വൈറ്റില – അരൂർ ബൈപാസിൽ ഗതാഗതം തടസ്സപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെയാണ് ജോജു അന്ന് ശബ്ദമുയർത്തിയത്.

ചലച്ചിത്ര സംവിധായകൻ എ.കെ.സാജനൊപ്പം സിനിമാ ചർച്ചയ്ക്കായി നഗരത്തിലെ ഹോട്ടലിലേക്കു പോകാൻ എത്തിയ ജോജു ഗതാഗതക്കുരുക്കിൽ പെട്ടതിന് പിന്നാലെ  പ്രതിഷേധിക്കുകയായിരുന്നു. ബഹളത്തിനിടെ ജോജുവിന്‍റെ കാറിന്‍റെ ഗ്ലാസും തകർക്കപ്പെട്ടു. അന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റായ ഷിയാസ് വിഷയത്തിൽ ജോജുവിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

30-08-2026

വിയന്നയിലെ മ്യൂസിയത്തിൽ വൻ കവർച്ച: കോടികൾ വിലമതിക്കുന്ന വജ്രമാല തോക്ക് ചൂണ്ടി തട്ടിയെടുത്ത് കടന്നുകളഞ്ഞു

വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ പ്രശസ്തമായ മ്യൂസിയം ഓഫ് അപ്ലൈഡ് ആർട്സിൽ  പട്ടാപ്പകൽ വൻ ആഭരണ കവർച്ച. വ്യാഴാഴ്ച ഉച്ചയ്ക്ക് സന്ദർശകരെന്ന വ്യാജേനയെത്തിയ രണ്ട് അജ്ഞാതർ തോക്ക് ചൂണ്ടി ചില്ലുകൂട്ടിൽ സൂക്ഷിച്ചിരുന്ന അതിമൂല്യമായ വജ്രമാല  (Diamond Collier) തട്ടിയെടുത്ത് കടന്നുകളഞ്ഞു. മോഷ്ടിക്കപ്പെട്ട അപൂർവ്വ വജ്രമാലയ്ക്ക് ലക്ഷക്കണക്കിന് യൂറോ (കോടിക്കണക്കിന് രൂപ) വിലവരുമെന്നാണ് പ്രാഥമിക വിവരം

ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ സാധാരണ സന്ദർശകരായി മ്യൂസിയത്തിനകത്ത് കയറിയ പ്രതികൾ പെട്ടെന്ന് ആയുധം പുറത്തെടുക്കുകയും, വജ്രാഭരണങ്ങൾ പ്രദർശിപ്പിച്ചിരുന്ന ഗ്ലാസ് വിട്രിൻ തല്ലിത്തകർത്ത് മാല കൈക്കലാക്കുകയുമായിരുന്നു. നിരവധി സന്ദർശകരുടെയും ദൃക്സാക്ഷികളുടെയും മുന്നിൽ വച്ചാണ് ഞെട്ടിക്കുന്ന ഈ കവർച്ച അരങ്ങേറിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കൃത്യം നടത്തിയ ശേഷം പ്രതികൾ നിമിഷനേരം കൊണ്ട് മ്യൂസിയത്തിൽ നിന്നും രക്ഷപ്പെട്ടു.

 മ്യൂസിയത്തിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ പ്രതികളുടെ വ്യക്തമായ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി.

 വിയന്ന നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ച് വ്യാപക തെരച്ചിൽ ആരംഭിച്ചു. വിരലടയാള വിദഗ്ധരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

പാരീസിലെ വിഖ്യാത ജ്വല്ലറി ബ്രാൻഡായ ’വാൻ ക്ലീഫ് ആൻഡ് ആർപെൽസിന്‍റെ 120 വർഷത്തെ ചരിത്രം വ്യക്തമാക്കുന്ന മുന്നൂറിലധികം അപൂർവ്വ ആഭരണ ശേഖരങ്ങളുടെ പ്രത്യേക പ്രദർശനം ജൂൺ മാസം മുതൽ മ്യൂസിയത്തിൽ നടന്നുവരികയായിരുന്നു. ഇതിൽ നിന്നാണ് അതീവ മൂല്യമുള്ള വജ്രമാല കവർന്നത്.

പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

30-08-2026

വിദ്യാർഥികളെ വീട്ടിലേക്ക് വരുത്തി മദ്യം നൽകിയ കേസിൽ ടെക്സസിലെ ഹൈസ്കൂൾ അധ്യാപിക അറസ്റ്റിൽ

ഹൂസ്റ്റൺ: വിദ്യാർഥികളെ വീട്ടിലേക്ക് വരുത്തി മദ്യം നൽകിയ കേസിൽ ടെക്സസിലെ ഹൈസ്കൂൾ അധ്യാപിക അറസ്റ്റിൽ. ആംഗ്ല്ടൺ ഹൈസ്കൂളിലെ മുൻ അധ്യാപികയായ ഹോളി ആഡംസാണ്  തെളിവ് നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റിലായത്.

വിദ്യാർഥികളുമായി അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് നടപടി. വിദ്യാർഥികളെ വീട്ടിലേക്ക് ക്ഷണിക്കുകയും ഫേസ് ടൈം വഴി ബന്ധപ്പെടുകയും ചെയ്തതായി പോലീസ് കണ്ടെത്തി.

അന്വേഷണത്തിന്‍റെ ഭാഗമായി ഇവരുടെ ഫോണുകളും നഗ്നചിത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 26,000 ഡോളർ ജാമ്യത്തുകയിൽ പുറത്തിറങ്ങിയ പ്രതിയെ സ്കൂൾ അധികൃതർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ലൈംഗികാതിക്രമത്തിന് ഇതുവരെ കേസെടുത്തിട്ടില്ലെങ്കിലും പോലീസിന്‍റെ അന്വേഷണം തുടരുകയാണ്.

30-08-2026

വിയന്നയിലെ മ്യൂസിയത്തിൽ വൻ കവർച്ച: കോടികൾ വിലമതിക്കുന്ന വജ്രമാല തോക്ക് ചൂണ്ടി തട്ടിയെടുത്ത് കടന്നുകളഞ്ഞു

വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ പ്രശസ്തമായ മ്യൂസിയം ഓഫ് അപ്ലൈഡ് ആർട്സിൽ  പട്ടാപ്പകൽ വൻ ആഭരണ കവർച്ച. വ്യാഴാഴ്ച ഉച്ചയ്ക്ക് സന്ദർശകരെന്ന വ്യാജേനയെത്തിയ രണ്ട് അജ്ഞാതർ തോക്ക് ചൂണ്ടി ചില്ലുകൂട്ടിൽ സൂക്ഷിച്ചിരുന്ന അതിമൂല്യമായ വജ്രമാല  (Diamond Collier) തട്ടിയെടുത്ത് കടന്നുകളഞ്ഞു. മോഷ്ടിക്കപ്പെട്ട അപൂർവ്വ വജ്രമാലയ്ക്ക് ലക്ഷക്കണക്കിന് യൂറോ (കോടിക്കണക്കിന് രൂപ) വിലവരുമെന്നാണ് പ്രാഥമിക വിവരം

ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ സാധാരണ സന്ദർശകരായി മ്യൂസിയത്തിനകത്ത് കയറിയ പ്രതികൾ പെട്ടെന്ന് ആയുധം പുറത്തെടുക്കുകയും, വജ്രാഭരണങ്ങൾ പ്രദർശിപ്പിച്ചിരുന്ന ഗ്ലാസ് വിട്രിൻ തല്ലിത്തകർത്ത് മാല കൈക്കലാക്കുകയുമായിരുന്നു. നിരവധി സന്ദർശകരുടെയും ദൃക്സാക്ഷികളുടെയും മുന്നിൽ വച്ചാണ് ഞെട്ടിക്കുന്ന ഈ കവർച്ച അരങ്ങേറിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കൃത്യം നടത്തിയ ശേഷം പ്രതികൾ നിമിഷനേരം കൊണ്ട് മ്യൂസിയത്തിൽ നിന്നും രക്ഷപ്പെട്ടു.

 മ്യൂസിയത്തിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ പ്രതികളുടെ വ്യക്തമായ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി.

 വിയന്ന നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ച് വ്യാപക തെരച്ചിൽ ആരംഭിച്ചു. വിരലടയാള വിദഗ്ധരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

പാരീസിലെ വിഖ്യാത ജ്വല്ലറി ബ്രാൻഡായ ’വാൻ ക്ലീഫ് ആൻഡ് ആർപെൽസിന്‍റെ 120 വർഷത്തെ ചരിത്രം വ്യക്തമാക്കുന്ന മുന്നൂറിലധികം അപൂർവ്വ ആഭരണ ശേഖരങ്ങളുടെ പ്രത്യേക പ്രദർശനം ജൂൺ മാസം മുതൽ മ്യൂസിയത്തിൽ നടന്നുവരികയായിരുന്നു. ഇതിൽ നിന്നാണ് അതീവ മൂല്യമുള്ള വജ്രമാല കവർന്നത്.

പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

20-08-2026

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം മെൽബണിൽ സംഘടിപ്പിച്ചു

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) നാഷണൽ കമ്മിറ്റിയും വിക്‌ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി.

മെൽബണിലെ ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്‍ററിൽ നടന്ന ആഘോഷപരിപാടി എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ പ്രസിഡന്‍റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു.

മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്‍റെയും നേതൃത്വത്തിൽ നമ്മുടെ പൂർവികർ നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ സജീവ് ജോസഫ് അനുസ്മരിച്ചു.

28-08-2026

ഡിഎംഎ കരോൾ ബാഗ് - കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം ഞായറാഴ്ച

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കരോൾ ബാഗ്-കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം ഞായറാഴ്ച കാനിംഗ് റോഡ് കേരള സ്കൂളിൽ ആഘോഷിക്കും. രാവിലെ 10ന് പരിപാടികൾ ആരംഭിക്കും.

11.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തികളെ ആദരിക്കും.

തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറും. ഒരു ഓണസദ്യയുടെ നിരക്ക് 250/- രൂപയാണ്.

ഓണസദ്യയുടെ കൂപ്പണുകൾക്കും മറ്റു വിവരങ്ങൾക്കും 8920594150, 9811336514, 9958252932, 9999504048 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

29-08-2026

ചുവന്ന വൈനും അമിത വ്യായാമവും മൈഗ്രേൻ ട്രിഗറുകളോ?

മൈഗ്രേനുണ്ടാക്കുന്ന ഉത്തേജക ഘടകങ്ങളാണ് ട്രിഗറുകൾ. ഓരോരുത്തരിലും മൈഗ്രേനു നിദാനമാകുന്ന ട്രിഗറുകളെ കണ്ടെത്തുക തന്നെ ആദ്യപടി. തങ്ങൾക്ക് ഹാനികരമാകുന്ന ട്രിഗറുകൾ കണ്ടുപിടിച്ച് ഒഴിവാക്കുന്നതാണ് പ്രധാന മുൻകരുതൽ. പ്രധാന ട്രിഗറുകളെക്കുറിച്ച്...

1. കൃത്യമായ ദിനചര്യകളിലുള്ള വ്യതിയാനങ്ങൾ.
ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയങ്ങൾ മാറ്റുക. ദീർഘയാത്രകളും മറ്റും ഇതിന് കാരണമാകുന്നു. അതുകൊണ്ട് കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യുക.

2. അന്തരീക്ഷ-കാലാവസ്ഥാ വ്യതിയാനങ്ങൾ- അമിത ചൂടും തണുപ്പും ട്രിഗറുകളാകുന്നു. വെട്ടിത്തിളങ്ങുന്ന പ്രകാശ രശ്മികൾ തലവേദനയുണ്ടാക്കുന്നു. അതുകൊണ്ട് ഇത് ഒഴിവാക്കുക. നിർജലീകരണം ഉണ്ടാവരുത്. ധാരാളം വെള്ളം കുടിക്കുക.

3. ഭക്ഷണപദാർഥങ്ങൾ
ചോക്ലേറ്റ്, ബനാന, ചീസ്, വിനാഗരി, സോയാസോസ്, ചുവന്ന വൈൻ, നാരങ്ങ, കാപ്പി തുടങ്ങിയവ തലവേദനയ്ക്കുള്ള ഉദ്ദീപന ഘടകമാകുന്നു. കൂടാതെ ഭക്ഷണപദാർഥങ്ങളിലടങ്ങിയിട്ടുള്ള രാസചേരുവകളായ മോണോസോഡിയം ഗ്ലൂട്ടാമെയ്റ്റ്, സൽഫൈയ്റ്റ്, നൈട്രേറ്റ്, അസ്പർട്ടാം, ചൈനീസ് ഭക്ഷണത്തിലെ അജിനോമോട്ടോ തുടങ്ങിയവ കഠിനമായ കൊടിഞ്ഞിക്കു തുടക്കമിടുന്നു. ഇവ ഒഴിവാക്കാൻ ശ്രമിക്കുക.

4. ഭക്ഷണക്രമങ്ങൾ തെറ്റിക്കുന്നതും തലവേദനയുണ്ടാക്കുന്നു. കൃത്യസമയത്തു ഭക്ഷണം കഴിക്കുക. വിശന്നിരിക്കുന്നതും നന്നല്ല. രക്തത്തിൽ പഞ്ചസാര കുറഞ്ഞുപോകുന്നതും ഹാനികരം. ചെറിയ അളവിലുള്ള ആഹാരം കൃത്യമായ സമയക്രമങ്ങളിൽ പലപ്രാവശ്യം കഴിക്കുന്നത് ഉത്തമം.

5. ആർത്തവ സമയത്തും ഋതുവിരാമത്തിനുശേഷവും ഗർഭാവസ്ഥയിലുള്ള സ്ത്രൈണഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൈഗ്രേനുള്ള ശക്തമായ ട്രിഗറാണ്. അതുപോലെ ഹോർമോണടങ്ങുന്ന ഗർഭനിരോധന ഗു ളികകളും തലവേദയുണ്ടാക്കുന്നു. ഋതുവിരാമത്തിനുശേഷമുള്ള ഹോർമോണ്‍ പുനരുത്ഥാന ചികിത്സ പലപ്പോഴും മൈഗ്രേനു കാരണമാകാറുണ്ട്.

6. ചുവന്ന വൈൻ, കറുത്ത ബിയർ, പുകയില...
ചുവന്ന വൈനും കറുത്ത ബിയറും വിസ്കിയും മൈഗ്രേനുള്ള ട്രിഗറുകളാണ്. പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും നാഡികളെ ക്ഷയപ്പെടുത്തുകയും ചെയ്യുന്നു. മദ്യപാനവും പുകയിലയും പാടെ വർജിക്കുക.

7. മാനസികപിരിമുറുക്കം, ദേഷ്യം
മാനസിക പിരിമുറുക്കം, ഉത്കണ്ഠ, മാനസിക തളർച്ച, അമിത ഉത്തേജിതാവസ്ഥ, ദേഷ്യം തുടങ്ങിയവയെല്ലാം ട്രിഗറുകളാകുന്നു. മനസിനെ സന്തുലിതമാക്കി സ്ട്രെസ് മാനേജ്മെന്‍റ് തെറാപ്പി പരിലീശിക്കുക.

8. അമിത വ്യായാമം
കൃത്യവും ഉൗർജസ്വലവുമായ വ്യായാമ പദ്ധതികൾ മൈഗ്രേനെതിരായ മുൻകരുതൽ തന്നെ. ഇത് ശരീരത്തിലെ ‘എൻഡോർഫിനുകളെ’ ഉത്പാദിപ്പിക്കുകയും അവ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ, അമിതാധ്വാനം, അമിത വ്യായാമം, അസാധാരണമായ ലൈംഗിക ചേഷ്ടകൾ ഇവ തലവേദനയുണ്ടാക്കുന്നു.

9. കടുത്ത ഗന്ധം
അസാധാരണവും അതിതീവ്രവുമായ ഗന്ധങ്ങൾ തലവേദനയുടെ ഉദ്ദീപനഘടകങ്ങളാണ്. പലതരത്തിലുള്ള രാസപദാർഥങ്ങൾ ഉൾക്കൊള്ളുന്നതാണ് പെർഫ്യൂമുകൾ. അവ നാഡിവ്യൂഹത്തിന്‍റെ സംവേദന ശക്തിയെ തകിടംമറിക്കുന്നു.
കടുത്ത മണങ്ങൾ ചിലരിൽ മൈഗ്രേനുണ്ടാക്കുന്നു. തലയിലെ
രക്തക്കുഴലുകളുടെ വികസനം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു.

10. അമിതവെട്ടവും ഒച്ചയും
മൈഗ്രേൻരോഗികളുടെ നാഡിവ്യൂഹത്തിന്‍റെ സൂക്ഷ്മ സംവേദനശക്തി സാധാരണക്കാരേക്കാൾ വളരെ കൂടുതലാണ്. തന്മൂലം കടുത്ത പ്രകാശരശ്മികളും ശബ്ദകോലാഹലങ്ങളും മൈഗ്രേൻ ഉണ്ടാക്കുന്ന ഉദ്ദീപന ഘടകങ്ങളാകുന്നു. അതുപോലെ കൊടിഞ്ഞിയുള്ള സമയത്തും പ്രകാശമധികമുള്ള സ്ഥലങ്ങളിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പോയാൽ അതിന്‍റെ കാഠിന്യം വർധിക്കുന്നു.


വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.

29-08-2026

ചുവന്ന വൈനും അമിത വ്യായാമവും മൈഗ്രേൻ ട്രിഗറുകളോ?

മൈഗ്രേനുണ്ടാക്കുന്ന ഉത്തേജക ഘടകങ്ങളാണ് ട്രിഗറുകൾ. ഓരോരുത്തരിലും മൈഗ്രേനു നിദാനമാകുന്ന ട്രിഗറുകളെ കണ്ടെത്തുക തന്നെ ആദ്യപടി. തങ്ങൾക്ക് ഹാനികരമാകുന്ന ട്രിഗറുകൾ കണ്ടുപിടിച്ച് ഒഴിവാക്കുന്നതാണ് പ്രധാന മുൻകരുതൽ. പ്രധാന ട്രിഗറുകളെക്കുറിച്ച്...

1. കൃത്യമായ ദിനചര്യകളിലുള്ള വ്യതിയാനങ്ങൾ.
ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയങ്ങൾ മാറ്റുക. ദീർഘയാത്രകളും മറ്റും ഇതിന് കാരണമാകുന്നു. അതുകൊണ്ട് കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യുക.

2. അന്തരീക്ഷ-കാലാവസ്ഥാ വ്യതിയാനങ്ങൾ- അമിത ചൂടും തണുപ്പും ട്രിഗറുകളാകുന്നു. വെട്ടിത്തിളങ്ങുന്ന പ്രകാശ രശ്മികൾ തലവേദനയുണ്ടാക്കുന്നു. അതുകൊണ്ട് ഇത് ഒഴിവാക്കുക. നിർജലീകരണം ഉണ്ടാവരുത്. ധാരാളം വെള്ളം കുടിക്കുക.

3. ഭക്ഷണപദാർഥങ്ങൾ
ചോക്ലേറ്റ്, ബനാന, ചീസ്, വിനാഗരി, സോയാസോസ്, ചുവന്ന വൈൻ, നാരങ്ങ, കാപ്പി തുടങ്ങിയവ തലവേദനയ്ക്കുള്ള ഉദ്ദീപന ഘടകമാകുന്നു. കൂടാതെ ഭക്ഷണപദാർഥങ്ങളിലടങ്ങിയിട്ടുള്ള രാസചേരുവകളായ മോണോസോഡിയം ഗ്ലൂട്ടാമെയ്റ്റ്, സൽഫൈയ്റ്റ്, നൈട്രേറ്റ്, അസ്പർട്ടാം, ചൈനീസ് ഭക്ഷണത്തിലെ അജിനോമോട്ടോ തുടങ്ങിയവ കഠിനമായ കൊടിഞ്ഞിക്കു തുടക്കമിടുന്നു. ഇവ ഒഴിവാക്കാൻ ശ്രമിക്കുക.

4. ഭക്ഷണക്രമങ്ങൾ തെറ്റിക്കുന്നതും തലവേദനയുണ്ടാക്കുന്നു. കൃത്യസമയത്തു ഭക്ഷണം കഴിക്കുക. വിശന്നിരിക്കുന്നതും നന്നല്ല. രക്തത്തിൽ പഞ്ചസാര കുറഞ്ഞുപോകുന്നതും ഹാനികരം. ചെറിയ അളവിലുള്ള ആഹാരം കൃത്യമായ സമയക്രമങ്ങളിൽ പലപ്രാവശ്യം കഴിക്കുന്നത് ഉത്തമം.

5. ആർത്തവ സമയത്തും ഋതുവിരാമത്തിനുശേഷവും ഗർഭാവസ്ഥയിലുള്ള സ്ത്രൈണഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൈഗ്രേനുള്ള ശക്തമായ ട്രിഗറാണ്. അതുപോലെ ഹോർമോണടങ്ങുന്ന ഗർഭനിരോധന ഗു ളികകളും തലവേദയുണ്ടാക്കുന്നു. ഋതുവിരാമത്തിനുശേഷമുള്ള ഹോർമോണ്‍ പുനരുത്ഥാന ചികിത്സ പലപ്പോഴും മൈഗ്രേനു കാരണമാകാറുണ്ട്.

6. ചുവന്ന വൈൻ, കറുത്ത ബിയർ, പുകയില...
ചുവന്ന വൈനും കറുത്ത ബിയറും വിസ്കിയും മൈഗ്രേനുള്ള ട്രിഗറുകളാണ്. പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും നാഡികളെ ക്ഷയപ്പെടുത്തുകയും ചെയ്യുന്നു. മദ്യപാനവും പുകയിലയും പാടെ വർജിക്കുക.

7. മാനസികപിരിമുറുക്കം, ദേഷ്യം
മാനസിക പിരിമുറുക്കം, ഉത്കണ്ഠ, മാനസിക തളർച്ച, അമിത ഉത്തേജിതാവസ്ഥ, ദേഷ്യം തുടങ്ങിയവയെല്ലാം ട്രിഗറുകളാകുന്നു. മനസിനെ സന്തുലിതമാക്കി സ്ട്രെസ് മാനേജ്മെന്‍റ് തെറാപ്പി പരിലീശിക്കുക.

8. അമിത വ്യായാമം
കൃത്യവും ഉൗർജസ്വലവുമായ വ്യായാമ പദ്ധതികൾ മൈഗ്രേനെതിരായ മുൻകരുതൽ തന്നെ. ഇത് ശരീരത്തിലെ ‘എൻഡോർഫിനുകളെ’ ഉത്പാദിപ്പിക്കുകയും അവ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ, അമിതാധ്വാനം, അമിത വ്യായാമം, അസാധാരണമായ ലൈംഗിക ചേഷ്ടകൾ ഇവ തലവേദനയുണ്ടാക്കുന്നു.

9. കടുത്ത ഗന്ധം
അസാധാരണവും അതിതീവ്രവുമായ ഗന്ധങ്ങൾ തലവേദനയുടെ ഉദ്ദീപനഘടകങ്ങളാണ്. പലതരത്തിലുള്ള രാസപദാർഥങ്ങൾ ഉൾക്കൊള്ളുന്നതാണ് പെർഫ്യൂമുകൾ. അവ നാഡിവ്യൂഹത്തിന്‍റെ സംവേദന ശക്തിയെ തകിടംമറിക്കുന്നു.
കടുത്ത മണങ്ങൾ ചിലരിൽ മൈഗ്രേനുണ്ടാക്കുന്നു. തലയിലെ
രക്തക്കുഴലുകളുടെ വികസനം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു.

10. അമിതവെട്ടവും ഒച്ചയും
മൈഗ്രേൻരോഗികളുടെ നാഡിവ്യൂഹത്തിന്‍റെ സൂക്ഷ്മ സംവേദനശക്തി സാധാരണക്കാരേക്കാൾ വളരെ കൂടുതലാണ്. തന്മൂലം കടുത്ത പ്രകാശരശ്മികളും ശബ്ദകോലാഹലങ്ങളും മൈഗ്രേൻ ഉണ്ടാക്കുന്ന ഉദ്ദീപന ഘടകങ്ങളാകുന്നു. അതുപോലെ കൊടിഞ്ഞിയുള്ള സമയത്തും പ്രകാശമധികമുള്ള സ്ഥലങ്ങളിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പോയാൽ അതിന്‍റെ കാഠിന്യം വർധിക്കുന്നു.


വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

പാരഡികളിലൂടെ ശ്രദ്ധേയനായ ഫെലിക്സ് ദേവസ്യയുടെ വിശേഷങ്ങൾ
30 കഴിഞ്ഞുള്ള ഗർഭധാരണം റിസ്കോ ? ഡോ. റെജി ദിവാകർ പറയുന്നു
ഇന്നു കാണുന്ന ഒാണമല്ല അന്ന്: ഒാണത്തെക്കുറിച്ച് മാലാ പാർവതി
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

All

Technology

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up