ADVERTISEMENT

Close
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

11-07-2026

പിഎസ്‌സി അംഗത്വം നറുക്കെടുപ്പില്ലാ ലോട്ടറി

Editorial

10-07-2026

പ്രിയദർശിനി ഓടണം; സ്വകാര്യബസിലിടിക്കരുത്

Editorial

09-07-2026

പ്രോജക്ട് സീറോ; രണ്ടാം ആഭ്യന്തര താണ്ഡവം?

Editorial

08-07-2026

ഈ മരണമല സ്വയംഭൂവല്ല

Editorial

07-07-2026

ശത്രുസംഹാരത്തിന്‍റെ പോക്സോ കഥകൾ

Editorial

06-07-2026

പിൻവാതിലുള്ള പിഎസ്‌സി വേണ്ട

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Alappuzha

ലോകകപ്പ് ആഘോഷം കാമ്പസിലേക്കെതിച്ച് നൈപുണ്യ

ചേർത്തല: ലോകകപ്പ് ഫുട്ബോളിന്‍റെ ആവേശം വിദ്യാർഥികളിലേക്ക് എത്തിച്ചുകൊണ്ട് നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്‍റിൽ ഫിഫ നൈപുണ്യ എന്ന പേരിൽ കാമ്പസ് കായികമേള സംഘടിപ്പിച്ചു. ചേർത്തല നഗരസഭ ചെയർമാൻ എസ്. സോബിൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ആഘോഷത്തിന്‍റെ ഭാഗമായി നടന്ന ആവേശകരമായ 4 x 4 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് ദേശീയ ടീമിനെ പ്രതിനിധീകരിച്ച വിദ്യാർഥികളുടെ ടീം ജേതാക്കളായി. ഇതോടൊപ്പം വിദ്യാർഥിനികൾക്കായുള്ള പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, ഫുട്ബോൾ ജഗ്ലിംഗ് ചലഞ്ച്, ഫിഫ ഫുട്ബോൾ ക്വിസ്, ലോകകപ്പ് പ്രമേയമാക്കിയുള്ള നൃത്താവിഷ്കാരം, വേൾഡ് കപ്പ് ജേഴ്സി റാംപ് വാക്ക് തുടങ്ങി വിപുലമായ മത്സരങ്ങളാണ് കാമ്പസിൽ അരങ്ങേറിയത്.

നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. അൻസിൽ മൈപ്പാൻ, ഫാ. ജിനു ചെത്തിമറ്റം, ഡീൻ ഡോ. അജയ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Thiruvananthapuram

ഒഴിപ്പിക്കൽ പ്രഹസനം : നെടുമങ്ങാട്ട് വീണ്ടും തലപൊക്കി അനധികൃത തെരുവ് കച്ചവടം

നെടുമങ്ങാട്: നഗരത്തിലെ അനധികൃത തെരുവോര കച്ചവടം ഒഴിപ്പിക്കൽ പ്രഹസനമാകുന്നു.നെടുമങ്ങാട് നഗരസഭയുടെയും പോലീസിന്‍റെയും നേതൃത്വത്തിൽ രണ്ടാഴ്ച മുൻപ് ഏറെ കോളിളക്കങ്ങൾക്കിടയിൽ ഒഴിപ്പിച്ച നഗരത്തിലെ പ്രധാന വീഥികളിൽ വീണ്ടും അനധികൃത തെരുവോര കച്ചവടം തലപൊക്കുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തിയാണ് ഒഴിപ്പിച്ച സ്ഥലങ്ങളിൽ കച്ചവടക്കാർ വീണ്ടും തമ്പടിക്കുന്നത് എന്ന്‌ പരക്കെ ആക്ഷേപം ഉണ്ട്. ടൗണിലെയും സൂര്യ റോഡിലെയും രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്‍റെ ഭാഗമായാണ് നഗരസഭാ ചെയർമാന്‍റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ കർശന നടപടിയെടുത്തത്.

നഗരസഭയിലെ പ്രധാന റോഡുകൾ കൈയേറി വർഷങ്ങളായി നടത്തിവന്ന അനധികൃത കച്ചവടം ടൗണിലെ ഗതാഗതത്തെയും കാൽനടയാത്രക്കാരുടെ സുരക്ഷയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരുന്നു. ശക്തമായ ജനകീയ പ്രതിഷേധത്തെത്തുടർന്ന് നഗരസഭാ കൗൺസിലും പോലീസും ചേർന്ന് കർശന നടപടിയെടുത്ത് ഈ ഭാഗങ്ങൾ ഒഴിപ്പിച്ച് ഗതാഗതയോഗ്യമാക്കിയിരുന്നു.

ആ ദിവസങ്ങളിൽ നഗരത്തിലെ ഗതാഗതം ഏറെ സുഗമമായിരുന്നുവെന്നും ബസ് സ്റ്റേഷനിലേക്കുള്ള വാഹനങ്ങൾ തടസമില്ലാതെ കടന്നുപോയത് നഗരവാസികൾക്ക് വലിയൊരു ആശ്വാസമായിരുന്നുവെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ചിലർ വീണ്ടും ഉന്തുവണ്ടികളുമായി പഴയ ഇടങ്ങളിൽ കച്ചവടം പുനരാരംഭിക്കുകയായിരുന്നു.

ഈ അനധികൃത കച്ചവടങ്ങൾക്കു പിന്നിൽ ഭരണ പക്ഷത്തെ ചിലരാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതുകൊണ്ടാണ് നിയമവിരുദ്ധമായി ഒഴിപ്പിച്ച സ്ഥലത്ത് ഇവർക്ക് വീണ്ടും ഇവർക്ക് കച്ചവടം നടത്താൻ പ്രാദേശിക നേതൃത്വം സംരക്ഷണമൊരുക്കുന്നതെന്നാണ് ഉയരുന്ന പ്രധാന പരാതി.

പൊതുസ്ഥലങ്ങളും റോഡുകളും കയ്യേറുന്നത് നിലവിലുള്ള നിയമങ്ങൾ പ്രകാരം കർശനമായി നിരോധിച്ചിട്ടുള്ളതും ശിക്ഷാർഹവുമായ കുറ്റമാണ്. പൊതുജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തെയും സുരക്ഷയെയും ഹനിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി ഉത്തരവുകൾ പോലും നിലവിലുണ്ട്. എന്നാൽ ഈ നിയമ വ്യവസ്ഥകളെയും ഭരണഘടനാപരമായ ചട്ടങ്ങളെയും പൂർണമായും കാറ്റിൽപ്പറത്തിയാണ് രാഷ്ട്രീയ സ്വാധീനത്തിന്‍റെ പിൻബലത്തോടെ ഇവിടെ വീണ്ടും കൈയേറ്റങ്ങൾ അരങ്ങേറുന്നത്.

നഗരസഭ കൗൺസിൽ എടുത്ത തീരുമാനവും ഉദ്യോഗസ്ഥരുടെ നടപടിയും ചില പ്രാദേശിക രാഷ്ട്രീയക്കാരുടെ താല്പര്യങ്ങൾക്ക് മുൻപിൽ വഴിമാറുന്നത് ഭരണസംവിധാനത്തിന്‍റെ പരാജയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

നെടുമങ്ങാട് ബസ് സ്റ്റേഷനിലേക്കുള്ള പ്രധാന കവാടത്തിന് സമീപവും സൂര്യ റോഡിലും ടൗണിലെ ചില വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലുമാണ് വീണ്ടും കൈയേറ്റം പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുന്നത്. ഇതുമൂലം സ്കൂൾ വിദ്യാർത്ഥികളും പ്രായമായവരും അടക്കമുള്ള കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ്. ടൗണിലെ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായത് യാത്രക്കാരെ വലയ്ക്കുന്നുണ്ട് .

Kollam

വിമാനയാത്രയ്ക്കിടയിൽ സഹയാത്രികയുടെ ജീവന്‍ രക്ഷിച്ച നഴ്‌സിനെ ആദരിച്ചു

പരവൂര്‍: വിമാന യാത്രയ്ക്കിടയില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട യാത്രികയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച പൂതക്കുളം കലയ്‌ക്കോട് സ്വദേശിനിയായ നഴ്സിനെ ജന്മനാട് ആദരിച്ചു.

റാസല്‍ ഖൈമയില്‍ ആശുപത്രിയില്‍ നഴ്സായ പൂജാരാജകുമാരനെയാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരിച്ചത്. ജൂലൈ ഒന്നിനായിരുന്നു സംഭവം. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വരികയായിരുന്നു പൂജ. വിമാനം പറന്നുയര്‍ന്ന് അല്പസമയത്തിനകമാണ് അടിയന്തരസഹായം തേടിയുള്ള അറിയിപ്പ് എത്തിയത്. ചികിത്സയ്ക്കുശേഷം നാട്ടിലേക്കു മടങ്ങിവരികയായിരുന്ന ഒരു യാത്രക്കാരി ബോധരഹിതയായി.

അവര്‍ക്ക് പൂജ പ്രാഥമികശുശ്രൂഷ നല്‍കുകയും ആത്മവിശ്വാസം പകരുകയും ചെയ്തു. യാത്രക്കാരി സു രക്ഷിതയായെന്ന് ഉറപ്പുവരുത്താനും ശ്രദ്ധിച്ചു. തണുത്തു തുടങ്ങിയിരുന്ന അവരുടെ ശരീരം തിരുമ്മി ചൂടാക്കി കൊടുക്കുകയും ചെയ്തു. അടിയന്തര സാഹചര്യത്തിലെ ഇടപെടലിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരും പൂജയെ നന്ദിയറിയിച്ചു.

കലയ്ക്കാട് താമര ഇടവിള വീട്ടില്‍ രാജകുമാരന്‍-സുഷമ ദമ്പതിമാരുടെ മകളാണ്. 21ന് പൂജ ജോലിസ്ഥലത്തേക്കു മടങ്ങും. പൂതക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് എസ്. അമ്മിണിയമ്മ, സിഎച്ച്‌സി ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ഖാലിദ്, ഷെമീലാ ബീഗം, പ്രസാദ്, അന്‍സല്‍, സമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Pathanamthitta

കോന്നിയിൽ അപ്രഖ്യാപിത വൈദ്യുതിമുടക്കം; മലയോര ജനത പ്രതിസന്ധിയിൽ

കോന്നി: കോന്നി വൈദ്യുത സെക്ഷൻ പരിധിയിലെ തുടർച്ചയായ അപ്രഖ്യാപിതവും പ്രഖ്യാപിതവുമായ വൈദ്യുതി മുടക്കം ജനജീവിതം പൂർണമായും ദുഃസഹമാക്കുന്നു. കോന്നിയിൽ കെഎസ്ഇബിയുടെ ഒളിച്ചുകളി വർധിച്ചതായാണ് നാട്ടുകാരുടെ പരാതി. അറ്റകുറ്റപ്പണികളുടെ പേരിൽ രാവിലെ ഒന്പതു മുതൽ രാത്രി ഏഴുവരെയാണ് കെഎസ്ഇബി നിരന്തരം വൈദ്യുതി വിച്ഛേദിക്കുന്നത്. ഒരു ഫീഡറിലെ അറ്റകുറ്റപ്പണിക്കായി സെക്ഷൻ പരിധിയിലാകെ പൂർണമായി വൈദ്യുതി ഓഫാക്കുന്ന ജീവനക്കാരുടെ നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഞായറാഴ്ചകളിൽ പോലും രാവിലെ മുതൽ വൈകുന്നേരം വരെ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. മറ്റ് ദിവസങ്ങളിൽ തോന്നുംപടിയാണ് പവർകട്ട്. പകൽ സമയങ്ങളിലെ മണിക്കൂറുകൾ നീളുന്ന മുടക്കത്തിന് പുറമേ, രാത്രി 10 നു ശേഷവും അതിരാവിലെയും സ്പെഷൽ കട്ടുകളും പതിവാണെന്ന് ജനങ്ങൾ ആരോപിക്കുന്നു.

കാടിറങ്ങുന്ന മൃഗങ്ങൾക്ക് ഇരുട്ടിന്‍റെ സുഖം

വന്യമൃഗശല്യം അതിരൂക്ഷമായ തണ്ണിത്തോട്, തേക്കുതോട്, എലിമുള്ളുംപ്ലാക്കൽ, അതുമ്പുംകുളം, ആവോലിക്കുഴി, ചെങ്ങറ, അട്ടച്ചാക്കൽ, ഈട്ടിമുട്ടിപ്പടി, തെങ്ങുംകാവ്, വെള്ളപ്പാറ, ഏലിയറയ്ക്കൽ, കുന്നുംപുറം, ചിറ്റൂർമുക്ക് തുടങ്ങിയ വിശാലമായ മലയോര മേഖലകളാണ് കോന്നി സെക്ഷനു കീഴിലുള്ളത്.

വനത്തോടു ചേർന്നുകിടക്കുന്ന ഈ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ആനയും കാട്ടുപന്നിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലിറങ്ങുന്നത് പതിവാണ്. വെളിച്ചക്കുറവു കാരണം കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാൻ പോലും പ്രദേശവാസികൾക്കാകുന്നില്ല.

പകൽ സമയങ്ങളിൽ അസിസ്റ്റന്‍റ്് എൻജിനിയറുടെ നിർദേശപ്രകാരവും രാത്രിയിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ ഇഷ്‌ടപ്രകാരവുമാണ് വൈദ്യുതി മുടക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

വ്യാപാരികൾക്കും ഇരുട്ടടി

നിരന്തരമായ വൈദ്യുതി മുടക്കം കോന്നിയിലെ ചെറുകിട, വൻകിട വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.പാൽ, മറ്റ് പാൽ ഉത്പന്നങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നില്ല. കൂടാതെ, ഫാർമസികളിൽ കൃത്യമായ താപനിലയിൽ സൂക്ഷിക്കേണ്ട ജീവൻരക്ഷാ മരുന്നുകളും കുത്തിവയ്പുകൾക്കുള്ള വാക്സിനുകളും നശിച്ചുപോകുന്ന അവസ്ഥയാണ്. കച്ചവടം പൂർണമായി ഇല്ലാതായതോടെ വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലുമാണ്.

കെഎസ്ഇബി ഓഫീസിനു മുന്നിൽ ഫുട്ബോൾ കളിച്ച് പ്രതിഷേധം

വൈദ്യുതി ബോർഡിന്‍റെ ജനദ്രോഹ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം ഇടതു സംഘടനയുടെ നേതൃത്വത്തിൽ കോന്നി സെക്ഷൻ ഓഫീസിന് മുന്നിൽ ഫുട്ബോൾ കളിച്ച് വേറിട്ട രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് കോന്നിയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് കോന്നി സാക്ഷ്യം വഹിക്കുമെന്നാണ് നാട്ടുകാർ നൽകുന്ന മുന്നറിയിപ്പ്.

കോന്നി 110 കെവി സബ് സ്റ്റേഷനായി ഉയർത്തണം

കോന്നി: കോന്നി മേഖലയിലെ നിരന്തരമായ വൈദ്യുത മുടക്കത്തിന് ശാശ്വത പരിഹാരം കാണണമെങ്കിൽ കോന്നിയിലെ 33 കെവി സബ്സ്റ്റേഷൻ 110 കെവി നിലവാരത്തിലേക്ക് ഉയർത്തണമെന്നു വിദഗ്ധർ ചുണ്ടിക്കാട്ടി. പത്തനംതിട്ട 220 കെവി സബ്സ്റ്റേഷനിൽ നിന്നാണ് പ്രധാന ലൈൻ വഴി കോന്നി 33 കെവി സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. എന്നാൽ പത്തനംതിട്ട കല്ലറക്കടവ് മുതൽ കോന്നി വരെയുള്ള ഭാഗങ്ങളിൽ ലൈനിന് പലയിടത്തും കവേർഡ് കണ്ടക്‌ടറുകൾ സ്ഥാപിക്കാത്തത് മൂലം ചെറിയ തകരാറുകൾ പോലും വൈദ്യുതി മുടക്കത്തിന് കാരണമാകുന്നുണ്ട്.

ലൈനിൽ തകരാർ ഉണ്ടാകുമ്പോൾ കോന്നി സബ് സ്റ്റേഷനിൽ നിന്നുള്ള ജീവനക്കാർ എത്തിയാണ് ഇത് പരിഹരിക്കുന്നത്. ഇത് അറ്റകുറ്റപ്പണി വൈകുന്നതിനുംതകരാർ പരിഹരിക്കാൻ കൂടുതൽ സമയം എടുക്കുന്നതിനും കാരണമാകുന്നുണ്ട്. ജീവനക്കാരുടെ കുറവും കോന്നി പോലെയുള്ള മേഖലയിൽ പ്രതിസന്ധിക്കു കാരണമാകുന്നു. നിലവിൽ കൂടൽ സബ്സ്റ്റേഷനിൽ നിന്നും കോന്നി വഴി ഐരവൺ ഭാഗത്തേക്ക് വൈദ്യുതി എത്തിച്ച് നിയന്ത്രിക്കുന്നുണ്ടെങ്കിലും, കോന്നി 33 കെവി സ്റ്റേഷനെ 110 കെവി ആക്കി മാറ്റുന്നതിനുള്ള സാങ്കേതിക തടസങ്ങൾ ഇനിയും നീങ്ങിയിട്ടില്ല.

പദ്ധതി യാഥാർഥ്യമായാൽ തണ്ണിത്തോട്ടിലും കോന്നിമെഡിക്കൽ കോളേജ് പരിസരത്തും 33 കെവി സബ്സ്റ്റേഷനുകൾ സ്ഥാപിക്കാൻ സാധിക്കും.വിഷയത്തിൽ ഭരണകൂടത്തിന്‍റെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.

Idukki

മരക്കുറ്റിയില്‍ തടഞ്ഞുനില്‍ക്കുന്ന കൂറ്റന്‍ പാറ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു

റവന്യു അധികൃതര്‍ എത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം

നെടുങ്കണ്ടം: അടര്‍ന്നുമാറിയ കൂറ്റന്‍ പാറ ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തുന്നു. നൂറോളം കുടുംബങ്ങളുടെ തലയ്ക്കുമുകളില്‍ ഏതു നിമിഷവും വീഴാവുന്ന വിധമാണ് നെടുങ്കണ്ടം പഞ്ചായത്ത് ഒന്നാം വാര്‍ഡ് പൊന്നാമല പുത്തനങ്ങാടിയില്‍ പാറ അപകടാവസ്ഥയില്‍ നിൽക്കുന്നത്. കഴിഞ്ഞദിവസമാണ് പാറ അടര്‍ന്നു മാറിയത്. ഒരു മരക്കുറ്റിയില്‍ തടഞ്ഞുനില്‍ക്കുന്ന നിലയിലാണ് നിലവില്‍ പാറയുള്ളത്.

പാറ സ്ഥിതിചെയ്യുന്നതിന് താഴ്ഭാഗത്തായി കാരിത്തോട് വരെ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെനിന്നു പാറ തെന്നിനീങ്ങിയാല്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക. അപകടാവസ്ഥ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് വാര്‍ഡ് മെംബര്‍ തോമസ് തെക്കേല്‍ വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും വിവരം ധരിപ്പിക്കുകയും ഇതനുസരിച്ച് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു.
വലിയ അപകടാവസ്ഥയിലാണ് പാറ നിലകൊള്ളുന്നതെന്നും അടിയന്തര നടപടി സ്വീകരിക്കുമെന്നും റവന്യു അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി മടങ്ങി.

ദുരന്തനിവാരണ അഥോറിറ്റി അധികൃതരെ സ്ഥലത്തെത്തിച്ച് പാറ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ജനപ്രതിനിധികള്‍ വിളിച്ചിട്ട് ഫോണ്‍പോലും എടുക്കുവാന്‍ തഹസില്‍ദാര്‍ തയാറാകുന്നില്ലന്ന് പ്രദേശവാസികള്‍ ആരോപിച്ചു. അടിയന്തരമായി ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുവാന്‍ ജില്ലാ ഭരണകൂടം തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Alappuzha

ലോകകപ്പ് ആഘോഷം കാമ്പസിലേക്കെതിച്ച് നൈപുണ്യ

ചേർത്തല: ലോകകപ്പ് ഫുട്ബോളിന്‍റെ ആവേശം വിദ്യാർഥികളിലേക്ക് എത്തിച്ചുകൊണ്ട് നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്‍റിൽ ഫിഫ നൈപുണ്യ എന്ന പേരിൽ കാമ്പസ് കായികമേള സംഘടിപ്പിച്ചു. ചേർത്തല നഗരസഭ ചെയർമാൻ എസ്. സോബിൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ആഘോഷത്തിന്‍റെ ഭാഗമായി നടന്ന ആവേശകരമായ 4 x 4 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് ദേശീയ ടീമിനെ പ്രതിനിധീകരിച്ച വിദ്യാർഥികളുടെ ടീം ജേതാക്കളായി. ഇതോടൊപ്പം വിദ്യാർഥിനികൾക്കായുള്ള പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, ഫുട്ബോൾ ജഗ്ലിംഗ് ചലഞ്ച്, ഫിഫ ഫുട്ബോൾ ക്വിസ്, ലോകകപ്പ് പ്രമേയമാക്കിയുള്ള നൃത്താവിഷ്കാരം, വേൾഡ് കപ്പ് ജേഴ്സി റാംപ് വാക്ക് തുടങ്ങി വിപുലമായ മത്സരങ്ങളാണ് കാമ്പസിൽ അരങ്ങേറിയത്.

നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. അൻസിൽ മൈപ്പാൻ, ഫാ. ജിനു ചെത്തിമറ്റം, ഡീൻ ഡോ. അജയ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Kottayam

സ്‌കൂള്‍ കാമ്പസുകളില്‍ റേഡിയോ അവതരണം

റേഡിയോ മീഡിയ വില്ലേജും കെസിഎസ്എലും കൈകോര്‍ക്കുന്നു

ചങ്ങനാശേരി: കാമ്പസുകളില്‍ റേഡിയോ സംസ്‌കാരം ജനകീയമാക്കുന്നതിനും വിദ്യാര്‍ഥികളുടെ ആശയവിനിമയ ശേഷി വര്‍ധിപ്പിക്കുന്നതിനുമായി റേഡിയോ മീഡിയ വില്ലേജിന്‍റെ നേതൃത്വത്തില്‍ കെസിഎസ്എല്‍ ചങ്ങനാശേരി അതിരൂപത സമിതിയുടെ സഹകരണത്തോടെ റേഡിയോ അവതരണം ആരംഭിക്കുന്നു.

വാഴപ്പള്ളി സെന്‍റ് തെരേസാസ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ പുതിയ സംരംഭത്തിന്‍റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു.

കെസിഎസ്എല്‍ അതിരൂപതാ പ്രസിഡന്‍റ് ബിനു വെളിയനാടന്‍ അധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറല്‍ മോണ്‍. സ്‌കറിയ കന്യാക്കോണില്‍ മുഖ്യപ്രഭാഷണവും കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡോ. ജോബി മൂലയില്‍ ആമുഖപ്രഭാഷണവും നടത്തി.

അതിരൂപതാ ഡയറക്‌ടര്‍ ഫാ. ജേക്കബ് കളത്തിവീട്ടില്‍, ജനറല്‍ ഓര്‍ഗനൈസര്‍ സിസ്റ്റര്‍ മെറിന്‍ മൂന്നാറ്റിന്‍മുഖം, സംസ്ഥാന വൈസ് പ്രസിഡന്‍റ് സോജന്‍ ചാക്കോ, മുന്‍ പ്രസിഡന്‍റ് റിന്‍സ് വര്‍ഗീസ്, സെന്‍റ് തെരേസാസ് എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് ബെറ്റി ബിനു, ചെയര്‍പേഴ്സണ്‍ ഐറിന്‍ എലിസബത്ത് അജി, ജിജോമോന്‍ തോമസ്, എബി ടോം സിബി, സിസ്റ്റര്‍ ചൈതന്യ, മനോജ് ചാക്കോ, സിസ്റ്റര്‍ റോസ്ബല്ല, സിസ്റ്റര്‍ ഷാര്‍ലറ്റ്, സിസ്റ്റര്‍ ജോയ്സ്, ബ്രദര്‍ അലന്‍ പൂരുത്തുംകാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്‌കൂളുകളില്‍ റേഡിയോ അവതരണം; കുട്ടി ആര്‍ജെമാര്‍ ഒരുങ്ങുന്നു

വിവിധ സ്‌കൂളുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട് കാമ്പസ് റേഡിയോയുടെ ഭാഗമാകാന്‍ ഒരുങ്ങുന്ന മിടുക്കരായ കുട്ടി റേഡിയോ ജോക്കിമാരെ ചടങ്ങില്‍ അനുമോദിച്ചു. കുട്ടികളിലെ അവതരണ മികവും സര്‍ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് അനുമോദനം സംഘടിപ്പിച്ചത്.

ആഴ്ചയിലൊരിക്കല്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ ഇടവേളകളില്‍ കാമ്പസ് റേഡിയോ ക്ലബ്ബിന്‍റെ അവതരണം നടത്തും. കാമ്പസ് റേഡിയോ ക്ലബ്ബുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും കുട്ടി ആര്‍ജെമാരുടെ കഴിവുകള്‍ കൂടുതല്‍ പ്രഫഷണലായി വളര്‍ത്തിയെടുക്കുന്നതിനുമായി മീഡിയ വില്ലേജിന്‍റെ നേതൃത്വത്തില്‍ റേഡിയോ ജോക്കി ശിൽപശാല സംഘടിപ്പിക്കുമെന്ന് റേഡിയോ മീഡിയ വില്ലേജ് പ്രോഗ്രാം ഹെഡ് കെ. വിപിന്‍ രാജ് പറഞ്ഞു.

Ernakulam

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ : അടച്ചുപൂട്ടല്‍ നിലപാടില്‍ ഉറച്ച് കമ്പനി

കൊച്ചി: കോറോ ഹെല്‍ത്തിന്‍റെ കേരളത്തിലെ ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ ഉറച്ച് കമ്പനി. കൊച്ചിയിലും കോഴിക്കോടുമായി 830ഓളം ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട സംഭവത്തില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്. തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് അറിയിച്ച സര്‍ക്കാര്‍ കമ്പനിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ചര്‍ച്ചയില്‍ അന്തിമ തീരുമാനം ആകാതെ വന്നതോടെ 20ന് ചര്‍ച്ച വീണ്ടും തുടരും. കോറോ ഹെല്‍ത്ത് കമ്പനി അധികൃതര്‍ ഈ ചര്‍ച്ചയില്‍ നേരിട്ട് പങ്കെടുക്കും. അതേസമയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടലിനുള്ള നടപടികളിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍.

ഇതിന്‍റെ ഭാഗമായി മന്ത്രി ബിന്ദു കൃഷ്ണ 13ന് കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും. സാമ്പത്തിക പ്രതിസന്ധിയുണ്ട്, ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല തുടങ്ങിയ കാരണങ്ങളാണ് കമ്പനി അടച്ചുപൂട്ടലിന് കാരണമായി ചര്‍ച്ചയില്‍ ഉന്നയിച്ചത്.

എന്നാല്‍ രേഖകളില്‍ കമ്പനി ലാഭത്തിലാണെന്നതും ഇന്ത്യയിലെ മറ്റു കേന്ദ്രങ്ങളിലെ പ്രവര്‍ത്തനവും ചൂണ്ടിക്കാട്ടി വാദങ്ങളെ സര്‍ക്കാര്‍ തള്ളി. മുമ്പ് നടന്ന ചര്‍ച്ചകളിലെ ധാരണകളെല്ലാം ലംഘിക്കുന്ന സമീപമാണ് കമ്പനി സ്വീകരിച്ചിരുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഹൈബി ഈഡന്‍ എംപി, ഉമ തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദ്ദീന്‍, കോറോ ഹെല്‍ത്ത് ജീവനക്കാരുടെ പ്രതിനിധികള്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, കോറോ ഹെല്‍ത്ത് മാനേജ്‌മെന്‍റ് പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.

ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് മന്തി ബിന്ദു കൃഷ്ണ

രാജ്യത്തെ നിലവിലുള്ള ലേബര്‍ നിയമപ്രകാരം വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ക്ക് 60 ദിവസം മുമ്പ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കേണ്ടതുണ്ട്. അവസാനം വന്നവര്‍ ആദ്യം പുറത്തേക്ക് എന്ന സീനിയോറിറ്റി മാനദണ്ഡവും പാലിക്കണം.

എന്നാല്‍ കോറോ ഹെല്‍ത്തിന്‍റെ കാര്യത്തില്‍ ഈ ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. പരമാവധി ജീവനക്കാരെ കേരളത്തിലെ ഓഫീസുകളില്‍ തന്നെ നിലനിര്‍ത്തി ബാക്കിയുള്ളവരെ രാജ്യത്തെ മറ്റ് ഓഫീസുകളിലേക്ക് മാറ്റാന്‍ കമ്പനി തയാറാകണം. കമ്പനിയുടെ പുതിയ പ്രോജക്ടുകള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
കമ്പനി പറയുന്നത്

അമേരിക്കയുടെ ഭരണമാറ്റത്തെ തുടര്‍ന്ന് മെഡിക്കല്‍ കോഡിംഗ് മേഖലയില്‍ കൂടുതല്‍ വര്‍ക്കുകള്‍ ലഭിക്കുന്നില്ല. ഇതിനാല്‍ മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ല.

എന്ത് സഹായവും ചെയ്യാമെന്ന് സര്‍ക്കാര്‍

വിഷയത്തില്‍ കമ്പനി അധികൃതരുമായി 20ന് നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഇന്നലെ എറണാകുളം കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ കമ്പനിയുടെ നിലനില്‍പ്പിനാവശ്യമായ എന്ത് സഹായം വേണമെങ്കിലും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ കമ്പനി അധികൃതരെ അറിയിച്ചു.

കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കില്‍ കര്‍ശന നിയമനടപടികളിലേക്ക് നീങ്ങാനാണ് സര്‍ക്കാർ തീരുമാനമെന്നും മന്ത്രി അധികൃതരെ ധരിപ്പിച്ചു.

 

 

 

Thrissur

പഴയ കെട്ടിടങ്ങൾ - ബലപരിശോധന വഴിമുട്ടി

ആർക്കിടെക്റ്റ്, എൻജിനീയർ സമിതിയെ നിയോഗിക്കണമെന്നു വ്യാപാരികൾ

പരിശോധിക്കാൻ വിസമ്മതിച്ച് തൃശൂർ എൻജിനീയറിംഗ് കോളജ്

തൃശൂർ: കോർപറേഷനിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന വഴിമുട്ടി. തൃശൂർ എൻജിനീയറിംഗ് കോളജ് അടക്കം പിൻമാറിയതോടെ എൻജിനീയർമാരും ആർക്കിടെക്റ്റുകളും ഉൾപ്പെടുന്ന സമിതിയെ ബലപരിശോധനയ്ക്കു ചുമതലപ്പെടുത്തണമെന്നാണു വ്യാപാരികളുടെ നിർദേശം. കനത്തമഴയിൽ സംസ്ഥാനത്തു പലയിടത്തും കെട്ടിടങ്ങൾ വീണതോടെ തൃശൂരിലും ആശങ്ക ശക്തമാണ്. ബലപരിശോധനയ്ക്കുശേഷം കെട്ടിടം തകർന്നാൽ പഴി കേൾക്കേണ്ടിവരുന്നതാണ് എൻജിനീയറിംഗ് കോളജുകൾ പിൻവലിയാൻ കാരണം.

നിലവിൽ 271 കെട്ടിടങ്ങൾ വ്യത്യസ്ത കാരണങ്ങളാൽ അപകടാവസ്ഥയിലാണെന്നാണു കോർപറേഷൻ കണ്ടെത്തിയത്. അഞ്ചു സെക്ടറുകളായി തിരിച്ച് എൻജിനീയറിംഗ് വിഭാഗം പരിശോധനയും നടത്തി. സെക്ടർ ഒന്നിൽ പരിശോധന നടത്തിയ 78 കെട്ടിടങ്ങളിൽ 10 എണ്ണം ബലപ്പെടുത്തി ഉപയോഗിക്കാമെന്നും എട്ടെണ്ണം പൊളിക്കണമെന്നും നിർദേശിച്ചു.

സെക്ടർ രണ്ടിൽ പരിശോധിച്ച 14 കെട്ടിടങ്ങളിൽ ഒരെണ്ണവും മൂന്ന്, നാല്, അഞ്ച് സെക്ടറുകളിൽ 179 കെട്ടിടങ്ങൾ പരിശോധിച്ചതിൽ 33 എണ്ണം അറ്റകുറ്റപ്പണി നടത്തണമെന്നും റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഒന്പതു കെട്ടിടങ്ങൾക്കു സ്ട്രക്ചറൽ സ്റ്റെബിലിറ്റി നൽകുകയോ പൊളിച്ചുമാറ്റുകയോ ചെയ്യണമെന്നു നിർദേശിച്ചിരുന്നു. നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ നൂറ്റന്പതോളം വ്യാപാരികൾ യോഗംചേർന്ന് തൃശൂർ ആർക്കിടെക്റ്റ് ആൻഡ് എൻജിനീയേഴ്സ് അസോസിയേഷന്‍റെ പാനൽ രൂപീകരിക്കണമെന്നു നിർദേശിക്കുകയായിരുന്നു. 15 ദിവസത്തിനുള്ളിൽ ഒന്പതു കെട്ടിടങ്ങൾ പൊളിക്കണമെന്നായിരുന്നു കോർപറേഷൻ നോട്ടീസ്. ഉടമകൾ കെട്ടിടം പാളിക്കാൻ തയാറാണെങ്കിലും കൂടുതൽ സമയം ആവശ്യപ്പെട്ടു.

മുനിസിപ്പൽ ഓഫീസ് റോഡ്, ഹൈറോഡ്, മാരാർ റോഡ്, പഴയ നടക്കാവ്, എംജി റോഡ്, നടുവിലാൽ, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലാണു ബലക്ഷയമുള്ള കെട്ടിടങ്ങൾ. മുനിസിപ്പൽ മാർക്കറ്റ് കെട്ടിടം, പഴയ ജില്ലാ ആശുപത്രി കെട്ടിടം എന്നിവയും പട്ടികയിലുണ്ട്. ഫയർഫോഴ്സിന്‍റെ എൻഒസി വാങ്ങാതെയും പുതുക്കാതെയും നിവധി കെട്ടിടങ്ങൾ പ്രവർത്തിക്കുന്നെന്നാണു ഫയർഫോഴ്സിന്‍റെ റിപ്പോർട്ട്.

Palakkad

കൂട്ടായ്മയുടെ മാതൃക: പാലക്കുഴി മലമുകളിലേക്കുള്ള റോഡ് ക്ലീൻക്ലീൻ!

വടക്കഞ്ചേരി: ഇതു മലയോര കുടിയേറ്റ ഗ്രാമത്തിന്‍റെ കൂട്ടായ്മയാണ്. കണച്ചിപ്പരുതയിൽനിന്നും പാലക്കുഴിയിലേക്കുള്ള റോഡ് ഇരുവശവും കാടുകയറി വാഹനങ്ങൾക്കുപോകാൻ തടസമാകുംവിധം വളർന്നു കയറിയപ്പോൾ കാടുവെട്ടി തെളിയിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി അധികൃതരെ ബുദ്ധിമുട്ടിക്കാനൊന്നും പാലക്കുഴിക്കാർ സമയം കളഞ്ഞില്ല.

പഞ്ചായത്ത് മെംബർ റെൻസി ജോയ്സിന്‍റേയും പാലക്കുഴി സെന്‍റ് തോമസ് പള്ളി വികാരി ജസ്റ്റിൻ കോലംകണ്ണിയുടേയും നേതൃത്വത്തിൽ കാടുവെട്ടിത്തെളിക്കൽ യജ്ഞം നടത്തി.
കണച്ചിപ്പരുതയിൽനിന്നും തുടങ്ങുന്ന റോഡിൽ പുല്ലംപരുത മുതൽ പാലക്കുഴി വരെയുള്ള അഞ്ചുകിലോമീറ്റർ ദൂരം റോഡിന്‍റെ ഇരുവശവും കാടുവെട്ടി റോഡ് മനോഹരമാക്കി.
പുല്ലുവെട്ടുന്ന മെഷീനുകളുള്ള 12 പേർ, പിന്നെ അവരെ സഹായിക്കാൻ ഒരുകൂട്ടം നാട്ടുകാർ. രാവിലെ പത്തോടെ പുല്ലംപരുതയിൽനിന്നും തുടങ്ങി വൈകീട്ടോടെ പണി കഴിഞ്ഞു.

ശ്രമദാനത്തിനെത്താൻ കഴിയാത്തവർ സാമ്പത്തിക സഹായം നൽകി കൂട്ടായ്മയിൽ പങ്കാളികളായി. മെഷീനുള്ള പെട്രോൾ, ഭക്ഷണം എല്ലാം കൂട്ടായ്മയിൽ പങ്കുവച്ചു.
താണിച്ചുവട് മുതൽ പൊന്മുടി വരെയുള്ള പീച്ചി വനാതിർത്തിയിലെ സോളാർ ഫെൻസിംഗിലെ വള്ളിപ്പടർപ്പുകൾ വൃത്തിയാക്കലും ഈ കൂട്ടായ്മയുടെ സംഘബലത്തിലാണ് നടക്കുന്നത്.

Malappuram

വെളിയംതോട് ഓവുചാൽ നിർമാണം ഇഴയുന്നു; കെഎൻജി റോഡിൽ ഗതാഗതക്കുരുക്ക്

നിലമ്പൂർ: വെളിയംതോട് ഓവുചാൽ-കലുങ്ക് നിർമാണം ഇഴയുന്നു. കെഎൻജി റോഡ് ഗതാഗതക്കുരുക്കിൽ. ഉൗരാളുങ്കൽ ലേബർ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നത്.

നിർമാണം ഏറ്റെടുത്തവരുടെ നിസംഗത കാരണമാണ് ഗതാഗത തടസം നേരിടുന്നതെന്ന് നാട്ടുകാർ പറയുന്നു. കെഎൻജി റോഡിന്‍റെ നിലന്പൂർ വെളിയംതോട് ഭാഗത്തെ വ്യാപാരികളും യാത്രക്കാരും ഇതുമൂലം ദുരിതത്തിലാണ്.

മഴ പെയ്യുന്നതിനാൽ വെളിയംതോട് ഭാഗത്ത് റോഡിലേക്ക് വെള്ളം കയറുന്നു. ഇതോടെ മണിക്കൂറുകളോളം ഗതാഗത തടസം അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തതോടെ റോഡിന്‍റെ ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു.

വെള്ളം കെട്ടിനിന്നതിനാൽ വ്യാപാരികളിൽ ചിലർ കടകൾ അടച്ചിടുകയായിരുന്നു. നിലന്പൂരിലെ പ്രധാന വർക്ക്ഷോപ്പുകളെല്ലാം ഈ ഭാഗത്താണ്. മഴ പെയ്താൽ വർക്‌ഷോപ്പുകളിലേക്ക് വെള്ളം കയറും. ചന്തക്കുന്ന് മുതൽ നിലന്പൂർ താലൂക്ക് ഓഫീസ് ഭാഗം വരെയുള്ള കെഎൻജി റോഡിന്‍റെ ഭാഗങ്ങളിലാണ് ഓവുചാൽ -കലുങ്ക് നിർമാണം നടക്കുന്നത്. അഞ്ച് കോടി രൂപയാണ് പ്രവൃത്തിക്കായി ചെലവഴിക്കുന്നത്.

എന്നാൽ ഇവിടെ പണിയെടുക്കുന്നത് നാമമാത്രമായ തൊഴിലാളികൾ മാത്രം. 2018ലും 2019 ലും പ്രളയത്തിൽ വെള്ളം കയറി ഏറെ നഷ്ടം വ്യാപാരികൾക്ക് ഉൾപ്പെടെ ഉണ്ടായ പ്രദേശമാണിത്.

അന്തർസംസ്ഥാന പാതയായ കെഎൻജി റോഡിലാണ് കരാർ കന്പനിയുടെ ഇഷ്ടത്തിനനുസരിച്ച് പണി മന്ദഗതിയിൽ നടക്കുന്നതെന്ന് വെളിയംതോടിലെ വ്യാപാരികളും വർക്‌ഷോപ്പ് ഉടമകളും പറയുന്നു. ഓവുചാലിന് മതിയായ ഉയരമില്ലാത്തതും ഭാവിയിൽ പ്രശ്നമാകും.

നിലന്പൂരിൽനിന്ന് കരിന്പുഴക്ക് അഞ്ച് കിലോമീറ്ററിൽ താഴെയാണെങ്കിലും ഇത്രയും കുറഞ്ഞ ദൂരം കടക്കാൻ പലപ്പോഴും ഒരു മണിക്കൂറാണ് എടുക്കുന്നത്. അധികൃതർ ഇടപെട്ട് സമയബന്ധിതമായി നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kozhikode

തോരാട് മലയില്‍ കരിങ്കല്‍ ക്വാറി: സമരത്തിനൊരുങ്ങി നാട്ടുകാര്‍

ബാലുശേരി: ജില്ലയിലെ പ്രധാന ഇക്കോ-ടൂറിസം മേഖലയായ വയലടയ്ക്ക് സമീപമുള്ള തോരാട് മലയില്‍ കരിങ്കല്‍ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധം. പനങ്ങാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ക്വാറി സ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നത്. ക്വാറിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോരാട് റോഡില്‍ നിന്ന് അങ്കണവാടിക്ക് സമീപം സ്വകാര്യഭൂമിയിലേക്ക് ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തില്‍ റബര്‍മരങ്ങള്‍ മുറിച്ചുമാറ്റി റോഡ് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.

ജനവാസ മേഖലയോട് ചേര്‍ന്ന് ക്വാറി സ്ഥാപിക്കുന്നത് ജനങ്ങളുടെ ജീവിതത്തെയും പരിസ്ഥിതിയെയും ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്വാറി സ്ഥാപിക്കാനുള്ള നടപടികള്‍ പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം. ഇതിനായി വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.
തോരാട് മലയില്‍ നിന്നുള്ള അരുവികള്‍ കുറുമ്പൊയില്‍ ഭാഗത്തേക്കാണ് ഒഴുകുന്നത്.

ഖനന പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഈ ജലസ്രോതസുകള്‍ മലിനമാകുകയും കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.വയലട മലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച കരിങ്കല്‍ ക്വാറിമൂലം നിരവധി കുടുംബങ്ങള്‍ ദുരിതം അനുഭവിച്ച സാഹചര്യവും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും നടന്നിട്ടും ഫലമുണ്ടായില്ലെന്നും ഖനനത്തിന്‍റെ ആഘാതം മൂലം ചില കുടുംബങ്ങള്‍ പ്രദേശംവിട്ട് താമസം മാറേണ്ടിവന്നതായും അവര്‍ പറയുന്നു. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് വി.ടി. സൂരജ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു.

Wayanad

കാട്ടാന വീടിനു മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു: അത്ഭുതകരമായി കുടുംബം രക്ഷപ്പെട്ടു

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചിറമൂലയില്‍ കാട്ടാനശല്യം രൂക്ഷമായി. ജനവാസമേഖലയിലിറങ്ങിയ കാട്ടുകൊമ്പന്‍ പ്രദേശവാസിയായ തച്ചിറമ്പന്‍ അബുബക്കറിന്‍റെ വീടിന് മുകളിലേക്ക് തെങ്ങ് കുത്തിമറിച്ചിട്ടു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടുകൂടിയായിരുന്നു സംഭവം.

അബൂബക്കറിന്‍റെ കൃഷിയിടത്തിലെത്തിയ കാട്ടാന വീടിന് സമീപം നിന്ന തെങ്ങ് വീടിന് മുകളിലേക്ക് കുത്തിമറിച്ചിടുകയായിരുന്നു. തെങ്ങ് വീണ് ഓടും പട്ടികയും തകര്‍ന്ന് വീട്ടിനകത്തേയ്ക്ക് പതിച്ചു. വീട്ടുകാര്‍ ഉറങ്ങിക്കിടന്നിരുന്ന മുറിയിലേയ്ക്ക് ഒന്നും വീഴാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.

ശബ്ദം കേട്ട് അബൂബക്കര്‍ പുറത്തേയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് മുറ്റത്ത് ആന നിലയുറപ്പിച്ചത് കണ്ടത്. ഏതാനുംസമയംകൂടി മുറ്റത്ത് നിന്ന ശേഷം ആന കൃഷിയിടത്തിലേയ്ക്ക് നീങ്ങി. ഒരു മണിക്കൂറിന് ശേഷമാണ് വനത്തിലേയ്ക്ക് പിന്‍വാങ്ങിയത്. മുത്തങ്ങ മന്‍മഥമൂല ഉന്നതിയിലെ അര്‍ജുനന്‍റെ രണ്ട് തെങ്ങും കാട്ടാന നശിപ്പിച്ചു. പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാക്കം-കുറിച്ചിപ്പറ്റ റൂട്ടില്‍ കാട്ടാനശല്യം രൂക്ഷം

പുല്‍പ്പള്ളി: മാനന്തവാടി റോഡിലെ കുറിച്ചിപ്പറ്റ-പാക്കം റോഡില്‍ കാട്ടാനകള്‍ വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. വാഹനങ്ങള്‍ക്കുനേരെ കാട്ടാനക്കൂട്ടം ചീറിയടുക്കുന്നത് പതിവായതോടെ ഇതുവഴി ഇരുചക്രവാഹന യാത്രികർ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ ഭാഗങ്ങളില്‍ ആനശല്യം വര്‍ധിച്ചിട്ടും ആനകളെ ഉള്‍വനത്തിലേക്ക് തുരത്താനാവശ്യമായ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം കാര്‍ യാത്രക്കാര്‍ ആനയുടെ മുന്നില്‍നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

വനപാതയില്‍ പതുങ്ങിനില്‍ക്കുന്ന ആനകള്‍ വാഹനങ്ങള്‍ അടുത്തെത്തുമ്പോള്‍ ചീറിയടുക്കുന്നതിനാല്‍ യാത്രക്കാര്‍ ഭയപ്പെട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിനും കാരണമാകുന്നുണ്ട്. ജനങ്ങള്‍ക്ക് ഭീഷണിയായ ആനകളെ ഉള്‍വനത്തിലേക്ക് തുരത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Kannur

പാനൂരിൽ എംഡിഎംഎയുമായി നാലുപേർ അറസ്റ്റിൽ

തലശേരി: ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ എംഡിഎംഎയുമായി നാലുപേർ അറസ്റ്റിൽ. പാനൂർ പോലീസും സിറ്റി പൊലീസ് കമ്മീഷണറുടെ ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

കൂത്തുപറമ്പ് സ്വദേശികളായ താഴെ പാറേമ്മൽ അബ്ദുൾ സലാം (39), ഇലച്ചപറമ്പത്ത് മുഹമ്മദ് ഹാരിസ് (32), നീർക്കുന്നുമ്മൽ എം. റിയാസ് (40), പുത്തൻപുരയിൽ കെ. ആഷിഫ് (35) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സംശയാസ്പദമായി സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന പോലീസ് സംഘം ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിന് മുൻഭാഗത്ത് വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ 0.43 ഗ്രാം എംഡിഎംഎ പ്രതികളിൽനിന്ന് കണ്ടെത്തി. ഇവർ സഞ്ചരിച്ച ഥാർ ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.

പാനൂർ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ മുഹമ്മദ് ഷജീർ, മുഹമ്മദ് സഹദ്, കെ. റജിലേഷ്, മരിയ പ്രിൻസ്, എസ്‌സിപിഒമാരായ ജിജിൽ, ലിനീഷ്, സിജിൻ, സിറ്റി പോലീസ് കമ്മീഷണറുടെ ഡാൻസാഫ് ടീമിലെ എസ്ഐ ഷജീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

എംഡിഎംഎ കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ

പഴയങ്ങാടി: മാട്ടൂൽ നോർത്തിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായ കേസിൽ മുഖ്യസൂത്രധാരന്മാരായ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
പരിയാരം പുലിയൂൽ സ്വദേശി പുതിക്കൻ വീട്ടിൽ പി. സുനേഷ് (29), മാട്ടൂൽ നോർത്ത് കാക്കാടൻചാൽ സ്വദേശി നരിയമടത്ത് വീട്ടിൽ എൻ. നിസാർ (40) എന്നിവരെയാണ് പഴയങ്ങാടി സിഐ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്.

അറസ്റ്റിലായ സുനേഷ് തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപം റെഡിമെയ്ഡ് വസ്ത്രവ്യാപാരം നടത്തുന്നയാളാണ്. നിസാർ പുതിയങ്ങാടി ബീച്ച് റോഡിൽ അനാദിക്കട നടത്തിവരികയാണ്. 2021-ൽ മാട്ടൂലിൽനിന്ന് 3.100 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൂടിയാണ് ഇയാൾ. വ്യാപാര സ്ഥാപനങ്ങളുടെ മറവിലാണോ ഇവർ ലഹരി വിപണനം നടത്തിയിരുന്നതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

ജൂൺ നാലിനാണ് മാട്ടൂൽ നോർത്തിൽ 4.6 ഗ്രാം എംഡിഎംഎയുമായി എഴോം പുല്ലാഞ്ഞിട സ്വദേശി സി.ടി. നൗഫൽ (47), എഴോം മൂല സ്വദേശി എ. സഹദ് മുഹമ്മദ് (28) എന്നിവരെ പോലീസ് പിടികൂടിയത്. കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്നിന്‍റെ ഉറവിടത്തെക്കുറിച്ചും സുനേഷ്, നിസാർ എന്നിവരുടെ പങ്കിനെക്കുറിച്ചും സൂചന ലഭിച്ചത്. ലഹരിമരുന്ന് ശൃംഖലയിലെ മറ്റു കണ്ണികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ലോഡ്ജുകളിൽ മിന്നൽ പരിശോധന

കണ്ണൂർ: ജില്ലയിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് എക്സൈസിന്‍റെ മിന്നൽ പരിശോധന നടത്തി. ഏഴുപേർക്കെതിരേ കേസെടുത്തു.

ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായി ജില്ലയിലെ പ്രധാന നഗരങ്ങളിലെ ലോഡ്ജുകളും റിസോർട്ടുകളും കേന്ദ്രീകരിച്ചായിരുന്നു എക്സൈസിന്‍റെ പരിശോധന. ലഹരി മാഫിയ പ്രധാന നഗരങ്ങളിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു എന്ന റിപ്പോർട്ടിന്‍റെ അടിസ്ഥനത്തിൽ കണ്ണൂർ എക്സൈസ് ഇന്‍റലിജൻസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആക്‌‌ഷൻ ഹൈഡ് ഔട്ട് വ്യാഴാഴ്ച വൈകുന്നേരം ആറു മുതൽ രാത്രി എട്ടുവരെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായിട്ടാണ് ജില്ലയിലും പരിശോധ നടത്തിയത്. പരിശോധനയിൽ കണ്ണൂർ ആന്‍റി നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡ്, കണ്ണൂർ, കൂത്തുപറമ്പ് ഇരിട്ടി, തളിപ്പറമ്പ് സർക്കിൾ ഓഫീസിലെയും ജില്ലയിലെ മുഴുവൻ റേഞ്ച് ഓഫീസുകളിലെയും ജീവനക്കാരും പങ്കാളികളായി.

പരിശോധനയിൽ രണ്ടു പേർക്കെതിരെ കഞ്ചാവ് കൈവശം വച്ചതിനും അഞ്ചു പേർക്കെതിരേ മറ്റ് ലഹരി വസ്തുക്കൾ കൈവശംവച്ചതിനുമാണ് കേസെടുത്തത്.

Kasaragod

കാസര്‍ഗോഡ് തീരദേശ ടൂറിസം സര്‍ക്യൂട്ട്: ഡിപിആര്‍ തയാറാക്കാന്‍ കളക്ടറുടെ നിര്‍ദേശം

കാസര്‍ഗോഡ്: നഗരപരിധിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി കാസര്‍ഗോഡ് ടൂറിസം സര്‍ക്യൂട്ട് പദ്ധതി യാഥാര്‍ഥ്യമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. നെല്ലിക്കുന്ന് കസബ ഹാര്‍ബര്‍ ഉള്‍പ്പെടുന്ന തീരദേശ മേഖലയെ മികച്ച ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള നവീന പദ്ധതികള്‍ക്ക് ജില്ലാ ഭരണകൂടം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി, ടൂറിസം വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ രൂപരേഖ തയാറാക്കുന്നു. ഇതിന്‍റെ ഭാഗമായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള സംഘം പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

ഹാര്‍ബര്‍ പുലിമുട്ട് ബീച്ച് കോര്‍ണിഷ് ചില്‍ഡ്രന്‍സ് പാര്‍ക്ക്, ലൈറ്റ് ഹൗസ്, തളങ്കര പടിഞ്ഞാറ്, സീവ്യൂ പാര്‍ക്ക്, ഗുഡ് വൈബ്‌സ് ഡിടിപിസി അമിനിറ്റി സെന്‍റര്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർ‍ട്ട് അടിയന്തരമായി തയാറാക്കി സമര്‍പ്പിക്കാന്‍ കളക്ടര്‍ ഡിടിപിസിക്ക് നിര്‍ദേശം നല്‍കി.

കാസര്‍ഗോഡ് ഹാര്‍ബര്‍ പുലിമുട്ടിന് സമീപം ഡിടിപിസിയുടെ നേതൃത്വത്തില്‍ സാഹസിക വിനോദസഞ്ചാര പദ്ധതി ആരംഭിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാന്‍ തീരുമാനിച്ചു. പ്രകൃതിസൗന്ദര്യത്തിന് കോട്ടം തട്ടാതെ ശരിയായ വെളിച്ചം, ശുചിമുറി, പാര്‍ക്കിംഗ്, കടകള്‍, ഇരിപ്പിടങ്ങള്‍, സാഹസിക പ്രവര്‍ത്തനങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ടൂറിസ്റ്റുകള്‍ക്കായി മികച്ച സുരക്ഷാ സംവിധാനങ്ങളും ഇവിടെയൊരുക്കും. ഹാര്‍ബര്‍ പുലിമുട്ടിലേക്കുള്ള റോഡിന്‍റെ നിര്‍മാണവും പുലിമുട്ടില്‍ ശരിയായ വെളിച്ചവും സിസിടിവി കാമറകളും സ്ഥാപിക്കുമെന്ന് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗം അറിയിച്ചു. തീരദേശ നിയന്ത്രണ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും നിര്‍മാണ പ്രവൃത്തികള്‍. കസബയിലെ ടൂറിസം അമിനിറ്റി സെന്‍റര്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കുകളുടെ വികസനം വേഗത്തിലാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം അറിയിച്ചു. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈറ്റ് ഹൗസിന് മുന്‍വശത്തായി വിപുലമായ പാര്‍ക്ക് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. തളങ്കര പടിഞ്ഞാറ് ഭാഗത്ത് കേരള മാരിടൈം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം പ്രോജക്ട് നടപ്പിലാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് റാഫി വ്യക്തമാക്കി. സംഘം തളങ്കര പാര്‍ക്കും ലൈറ്റ് ഹൗസും സന്ദര്‍ശിച്ചു.

കേന്ദ്ര പോര്‍ട്ട്, ഷിപ്പിംഗ് ആന്‍ഡ് വാട്ടര്‍വേയ്സ് മന്ത്രാലയത്തിന് കീഴിലുള്ള ലൈറ്റ് ഹൗസിലെ സന്ദര്‍ശന സമയം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് കളക്ടര്‍ അറിയിച്ചു. നിലവില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതും കളക്ടര്‍ വിലയിരുത്തി. നിലവില്‍ വൈകുന്നേരം നാലു മുതല്‍ 5.30 വരെ മാത്രമാണ് ഇവിടെ പ്രവേശനം. ഇതു മറ്റു പ്രധാന ലൈറ്റ് ഹൗസുകളിലേതുപോലെ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയാക്കാന്‍ അനുമതി തേടി ലൈറ്റ് ഷിപ്പ്സ് ആന്‍ഡ് ലൈറ്റ് ഹൗസ് ഡയറക്ടര്‍ക്ക് കത്തയക്കും.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ഏലിയാമ്മ ചെറിയാന്‍

കുണ്ടറ: നെടുമ്പായിക്കുളം കൃപാ വിലാസത്തില്‍ (ചീരങ്കാവില്‍ കടയില്‍) ഏലിയാമ്മ ചെറിയാന്‍ (അമ്മിണിക്കുട്ടി -100) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നെടുമ്പായിക്കുളം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് തീര്‍ഥാടന ദേവാലത്തില്‍. ഭര്‍ത്താവ്: പരേതനായ കെ.കെ. ചെറിയാന്‍. മക്കള്‍: പരേതനായ കെ.സി. രാജന്‍, പരേതയായ സൂസന്‍ ചെറിയാന്‍, കെ.സി. തോമസ്, കെ.സി. അലക്‌സാണ്ടര്‍, സാലമ്മ ജേക്കബ്, ജോര്‍ജ് ചെറിയാന്‍ (മണി ചീരങ്കാവില്‍).

മോളി ചെറിയാന്‍

മിത്രക്കരി: ചിറക്കുഴിയില്‍ മോളി ചെറിയാന്‍ (83) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച 3.30ന് മിത്രക്കരി സെന്‍റ് സേവ്യേഴ്‌സ് പള്ളിയില്‍. മൃതദേഹം രാവിലെ 11 മുതല്‍ പള്ളി പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പരേത പെരുനാട് തലപ്പള്ളില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ സി.കെ. ചെറിയാൻ (ചെറിയാന്‍കുഞ്ഞ്, റിട്ട. സെക്രട്ടറി രാമങ്കരി കോ-ഓപറേറ്റീവ് ബാങ്ക്). മക്കള്‍: സീമ, സിമി, ബിജി, സിജോ. മരുമക്കള്‍: ജോസഫ് ദേവസ്യ ഇളംപുരയിടത്തില്‍ കണ്ണൂര്‍, അലക്‌സ് തോമസ് പനച്ചിങ്കല്‍ തുരുത്തി, ജോജി മാത്യു നാരകത്തറ ചങ്ങനാശേരി, ജൂബി ജയിംസ് വീട്ടുവേലിക്കുന്നേല്‍ പൊന്‍കുന്നം.

മേരിക്കുഞ്ഞ് ജേക്കബ്

ചേര്‍ത്തല: നഗരസഭ എട്ടാം വാര്‍ഡ് നെടുമ്പ്രക്കാട് മലേത്തറയിൽ മേരിക്കുഞ്ഞ് ജേക്കബ് (85, റിട്ട. അധ്യാപിക, സെന്‍റ് ജോർജ് ഹൈസ്കൂൾ തങ്കി) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് നെടുമ്പ്രക്കാട് സെന്‍റ് തോമസ് പള്ളിയിൽ. പരേത ഉഴുവ ആശാരിപറമ്പിൽ കുടുബാംഗം. ഭർത്താവ്: ഇ.കെ. ജേക്കബ് (റിട്ട. റവന്യു ഇൻസ്പെക്ടർ). മക്കൾ: ബൈജു ജേക്കബ് (കൊച്ചിൻ ഷിപ്പിയാർഡ്), ഷൈജു ജേക്കബ് (മാതാ മെഡിക്കൽസ് ചേർത്തല), ലൈജ സന്തോഷ് (സെന്‍റ് റാഫേൽ എച്ച്എസ്എസ് എഴുപുന്ന). മരുമക്കൾ: കൊച്ചുറാണി ഓണംകുളം മരിയരശ്മി (എസ്എൻ എച്ച്എസ്എസ് ചേർത്തല), പരേതനായ സന്തോഷ് ആലുംവരമ്പത്ത്.

റോസമ്മ വര്‍ഗീസ്

ചങ്ങനാശേരി: വെട്ടിത്തുരുത്ത് തോട്ടാശേരി റോസമ്മ വര്‍ഗീസ് (89) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2.30ന് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍. പരേത ചമ്പക്കുളം വാഴേപ്പറമ്പില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ ടി.ഡി. വര്‍ഗീസ്. മക്കള്‍: രാജേഷ്, പുഷ്പ, ശോഭ, രാജീവ് (ബഹ്‌റിന്‍), സജീവ് (ദുബായ്). മരുമക്കള്‍: ആന്‍സി തിനപ്പറമ്പില്‍ തൃക്കൊടിത്താനം, ബിന്നി ദേവസ്യ ചിറയ്ക്കല്‍ കോട്ടയം, സന്തോഷ് പടിഞ്ഞാറേക്കര പുഴവാത്, ജസ്മി വലിയപറമ്പില്‍ വെട്ടിത്തുരുത്ത്, ബീനാ പന്ത്രണ്ടില്‍ചിറ കണ്ണാടി.

പി.ഡി. ജോസഫ്

കുമരകം: കാരയ്ക്കൽ പി.ഡി. ജോസഫ് (കുഞ്ഞുമോൻ-79) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് കുമരകം സെന്‍റ് ജോൺസ് വടക്കുംകര പള്ളിയിൽ. ഭാര്യ തങ്കമ്മ കുമരകം തച്ചാറച്ചിറ കുടുംബാംഗം. മക്കൾ: ഷെയിൻ ജോസഫ് (കേരള കോൺഗ്രസ്-എം ഏറ്റുമാനൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, കത്തോലിക്ക കോൺഗ്രസ് കുടമാളൂർ ഫൊറോന പ്രസിഡന്‍റ്), ജോൺസൺ ജോസഫ് (കാനഡ). മരുമക്കൾ: ജിഷ മംഗലത്ത് വെളി കോക്കമംഗലം (ടീച്ചർ, സെന്‍റ് അലോഷ്യസ് എച്ച്എസ്എസ് അതിരമ്പുഴ ), ബീന കളപ്പുര കിഴക്കേതിൽ കായംകുളം (കാനഡ). മൃതദേഹം നാളെ 12.30 മുതൽ വടക്കുംകര പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.

സണ്ണി ഏബ്രഹാം

വൈക്കം: കുമരകം തൊട്ടിച്ചിറയിൽ പരേതനായ ചാക്കോ ഏബ്രഹാമിന്‍റെ (അവറാച്ചൻ) മകൻ സണ്ണി ഏബ്രഹാം (69) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വൈക്കം (ലിറ്റിൽ ഫ്ലവർ ചർച്ച് ) നടേൽ പള്ളിയിൽ. പരേതൻ പ്രിയദർശിനി ബസ് ഉടമയും വൈക്കം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും ആയിരുന്നു. ഭാര്യ ലൈല പിറവം വേളയിൽ കുടുംബാംഗം. മക്കൾ: സോണി സണ്ണി (ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, വൈക്കം നഗരസഭ), അലക്സ് സണ്ണി (ജയ് ഭാരത് ഭാരത് ഗ്യാസ് ഏജൻസിസ് കുമരകം). മരുമക്കൾ: അഡ്വ. റീനു കെ. മാത്യു കണ്ടത്തിൽ പാലാംകടവ്, അനീറ്റ ജോസ് കൂന്തമറ്റത്തിൽ ഉഴവൂർ.

ടി.ടി. ചാക്കോ

വാഴൂർ : മലങ്കര ഓർത്തോഡോക്സ് സഭാ മുൻ മാനേജ്മെന്‍റ് കമ്മറ്റിയംഗം ടി.പി പുരം തുണ്ടിയിൽ ടി.ടി. ചാക്കോ സാർ (97) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം നാലിന് വാഴൂർ സെന്‍റ് പീറ്റേഴ്സ് ഓർത്തോഡോക്സ് പള്ളിയിൽ. മൃതദേഹം ഇന്ന് നാലിന് ഭവനത്തിൽ കൊണ്ടുവരും. ഭാര്യ പരേതയായ തങ്കമ്മ വാഴൂർ കാഞ്ഞിരത്തറയിൽ കുടുംബാംഗം. മക്കൾ: ഡെയ്സി അലക്സ്‌ (വാഴൂർ പഞ്ചായത്ത് മുൻ അംഗം), സണ്ണി തോമസ് (റിട്ട. എൻജിനീയർ, റെയിൽവേ). മരുമക്കൾ: ഷീബ സണ്ണി മണ്ണുക്കുന്നേൽ മണർകാട് (നഴ്സ്, റെയിൽവേ മുംബൈ), പരേതനായ അലക്സ്‌ കൈമുണ്ടൻകാലായിൽ ചാമംപതാൽ.

ഏലിക്കുട്ടി തോമസ്

തൃക്കൊടിത്താനം: കടംന്തോട് ഏലിക്കുട്ടി തോമസ് (97) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2.30ന് തൃക്കൊടിത്താനം സെന്‍റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയില്‍. പരേത എടത്വാ കല്ലൂപറമ്പില്‍ കുടുംബാംഗം. മക്കള്‍: സൂസമ്മ, പരേതനായ ടോമിച്ചന്‍, ജാന്‍സി, തങ്കച്ചന്‍, കുഞ്ഞുമോള്‍. മരുമക്കള്‍: ബാബു മാറാട്ടില്‍ പൊന്‍കുന്നം, ബിജി പെരിഞ്ചേരിക്കളം തൃക്കൊടിത്താനം, പരേതനായ സിബിച്ചന്‍ തെക്കേമുറി ചാഞ്ഞോടി, മിനി ഏഴരയില്‍, ജോസ്‌മോന്‍ വാലേക്കളം കുറുമ്പനാടം.

ത്രേസ്യാക്കുട്ടി ജയിംസ്

മുതലക്കോടം: ചെമ്പരത്തിക്കല്‍ (കുളമ്പേല്‍) ത്രേസ്യാക്കുട്ടി (87) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച 11ന് വാഴക്കുളത്തുള്ള പരേതനായ മകന്‍ ഷാജുവിന്‍റെ ഭവനത്തില്‍ ആരംഭിച്ച് മുതലക്കോടം സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത കല്ലൂര്‍ക്കാട് നെടുങ്കല്ലേല്‍ കുടുംബാംഗം. ഭര്‍ത്താവ് സി.ജെ. ജയിംസ്. മക്കള്‍: റോണി, ഷേര്‍ളി, പരേതനായ ഷാജു, ഷാന്‍റി, ഷില്‍ജി, ഷെല്‍ന (യുഎസ്എ). മരുമക്കള്‍: ജോര്‍ജ് നെല്ലൂര്‍ (ആവോലി), പരേതനായ ബേബി നാല്‍പതാംകളം (കല്ലാനിക്കല്‍), ബീന ഷാജു അടപ്പൂര് (ആരക്കുഴ), ജോര്‍ജ് കുമ്പളാങ്കല്‍ (തുടങ്ങനാട്), സിബി മുണ്ടയ്ക്കല്‍ (യുഎസ്എ).

എം.വി. മാണി

മൂവാറ്റുപുഴ: ആയവന മണിക്കുഴിയില്‍ എം.വി. മാണി അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് ആയവന തിരുഹൃദയ ദേവാലയത്തില്‍. ഭാര്യ: അന്നക്കുട്ടി ആയവന കിഴക്കേടത്ത് കുടുംബാംഗം. മക്കള്‍: ഷെര്‍ജി ഡെന്നി, പരേതയായ മിനി ജോയി, സിസ്റ്റര്‍ റെജിന്‍ മണിക്കുഴി എസ്എച്ച് (എച്ച്എം സെന്‍റ് തോമസ് യുപിഎസ് പൈങ്കുളം), ജോസ് മാനുവല്‍ (എച്ച്എം എംഎല്‍പിഎസ് മൈലൂര്‍), ജോബിഷ് മാനുവല്‍ (എംഒഎച്ച് മസ്‌കറ്റ്), പരേതയായ പ്രിയ ജിനോമോന്‍. മരുമക്കള്‍: പോള്‍ പാലയ്ക്കല്‍ ഞാറക്കാട്, ഷീജ ജോസഫ് ഓണാട്ട് നടുക്കര (എസ്എസ്ജി എച്ച്എസ് കീരമ്പാറ), ജിനോമോന്‍ തോമസ് നെല്ലിയാട്ട് മുളപ്പുറം (മസ്‌കറ്റ്), ജാസ്മിന്‍ ജോസ് മയ്യാളത്ത് ആയവന (എംഒഎച്ച് മസ്‌കറ്റ്), പരേതനായ ഡെന്നി ജോര്‍ജ് മാറാച്ചേരി കുളപ്പുറം.

ബേബി

തിരുവമ്പാടി : കേരളാ കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം കാരക്കാട്ട് ബേബി (79) അന്തരിച്ചു.സംസ്കാരം നാളെ രണ്ടിന് മുത്തപ്പൻപുഴ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. കേരള വിദ്യാർഥി കോൺഗ്രസ് (കെഎസ്‌സി) ഇടുക്കി ജില്ലാ സെക്രട്ടറി, കേരളാ യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ പ്രസിഡന്‍റ്, കേരളാ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്‍റ്, കേരളാ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി, കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം, കേരളാ കർഷക യൂണിയൻ കോഴിക്കോട് ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: മോളി കാവുങ്കൽ കുടുംബാംഗം. മക്കൾ: സൗമ്യ, മനു, ലിനു. മരുമക്കൾ: ജിൻസ്, ആൽഫി, നീലിമ.

അന്നക്കുട്ടി ജോൺ

തിരുവമ്പാടി : തുറക്കൽ അന്നക്കുട്ടി ജോൺ (80) അന്തരിച്ചു. സംസ്ക‌ാരം ഇന്ന് 11 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന പള്ളിയിൽ. പരേത കൊച്ചുവേലി വാണിയപുര കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തുറക്കൽ ടി.ജെ. ജോണി. മക്കൾ: ലില്ലി, ലിജി (സ്റ്റാഫ് നഴ്‌സ് സെന്‍റ് ജോസഫ് ഹോസ്‌പിറ്റൽ മുക്കം), ലിജു (ഫാൽകൺ സെനർജി എന്‍ജിനിയറിംഗ് എറണാകുളം), ലിന്‍റ (സ്പെഷൽ എഡ്യൂക്കേറ്റർ ജിവിഎച്ച്എസ്എസ് താമരശേരി). മരുമക്കൾ: പരേതനായ ബെന്നി പാലക്കൽ (മുത്തപ്പൻപുഴ), ജോൺസൺ പെരികിലത്ത് (പുല്ലൂരാംപാറ), രമ്യ തുരുത്തിപ്പള്ളിൽ (കൂമ്പാറ), സനോജ് തറയിൽ (സെന്‍റ് മേരീസ് ഹൈസ്‌കൂൾ കൂടത്തായി).

സയ്യിദ് താഹ ബാഫഖി

കൊയിലാണ്ടി: ബീച്ച് റോഡ് സൽമത്ത് മൻസിൽ സയ്യിദ് താഹ ബാഫഖി (74 )അന്തരിച്ചു. ഭാര്യ: ശരീഫ സൗദ. മക്കൾ: ശരീഫ സൽ‍മ ,ഷാക്കിറ ബീവി,സയ്യിദ് ഷഹീർ ബാഫഖി, ശരീഫ സദീദ , സയ്യിദ് ശുഹൈബ് ബാഫഖി.മരുമക്കൾ: സയ്യിദ് ഉമർ ബാഹസൻ,സയ്യിദ് അനസ് മുഷൈഖ് ,ഫാത്തിമത്ത് ഷദ ,സയ്യിദ് ഷമീം ബുഖാരി,ശരീഫ മെഹറിൻ. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ എന്നിവർ മാതൃ സഹോദരി പുത്രന്മാരാണ്. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കൊയിലാണ്ടി വലിയകത്ത് പള്ളിയിൽ.

ഏലിയാമ്മ

എടൂർ: എടൂർ സെന്‍റ് മേരീസ് എൽപി സ്കൂൾ റിട്ട. അധ്യാപിക കിഴക്കേ പീടികയിൽ ഏലിയാമ്മ (എൽസി ടീച്ചർ-88) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് എടൂർ സെന്‍റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. പരേത എടൂർ മുതുകുളം കുടുബാംഗം. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: ഡെയ്സി (കുവൈറ്റ്), ബൈജു (റിട്ട. ഏഷ്യാനെറ്റ് സ്റ്റാഫ്), ബോബി (ബിസിനസ്). മരുമക്കൾ: ദേവസ്യ പാണ്ട്യാംപറമ്പിൽ (കാഞ്ഞിരപ്പള്ളി), ജാൻസി ചേരോലിക്കൽ (ആലക്കോട്), മേഴ്‌സി നെല്ലിക്കുന്നേൽ (വട്ട്യാംതോട്).

മാധവി

കൂടാളി: താറ്റ്യോട്ടെ പള്ളിപ്പൊയിലിൽ പ്രിയ നിവാസിൽ കുന്നൂൽ മാധവി (94) അന്തരിച്ചു. ഭർത്താവ്: ഊരത്തൂർ തേർമലയിലെ പരേതനായ തെറ്റത്ത് ഗോവിന്ദൻ. പരേതരായ വിഷവൈദ്യൻ പുതിയാണ്ടി ചിരുകണ്ഠൻ വൈദ്യർ-കുന്നൂൽ ചെമ്മരത്തി ദമ്പതികളുടെ മകളാണ്. മക്കൾ: മോഹനൻ (ഊരത്തൂർ), സുമിത്ര (കൂടാളി), ഗണേശൻ (തേർമല), പരേതരായ അയ്യപ്പൻ (തേർമല), ശാരദ, ബാലകൃഷ്ണൻ (ഇരുവരും കണ്ണൂർ ചാലാട് മണൽ). മരുമക്കൾ: വിലാസിനി (ഊരത്തൂർ), സനല (ചാലാട് മണൽ), വത്സല (തളിപ്പറമ്പ് വെള്ളിക്കീൽ), പ്രേമൻ (കൂടാളി), രമ (കുറ്റ്യാട്ടൂർ), പരേതനായ കണ്ണൻ (ചാലാട് മണൽ).

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

11-07-2026

പത്മഭൂഷൺ പോലും നിരസിച്ച ആർജ്ജവം; വാനമ്പാടി ഇനി ഓർമ്മ

ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ ഭാവഗായികയും ആരാധകരുടെ പ്രിയപ്പെട്ട ജാനകിയമ്മയുമായ എസ്. ജാനകിയുടെ വിയോഗം ഇന്ത്യൻ ചലച്ചിത്ര സംഗീത ശാഖയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. ആറ് പതിറ്റാണ്ടിലേറെക്കാലം തെന്നിന്ത്യൻ സിനിമാ ഗാനരംഗത്തെ തന്‍റെ അതുല്യമായ ശബ്ദമാധുര്യം കൊണ്ട് ഭരിച്ച അവർ, പാടിയ ഭാഷകളിലെല്ലാം സ്വന്തം കൈമുദ്ര പതിപ്പിച്ചാണ് യാത്രയാകുന്നത്. 

ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച്, നാദസ്വര വിദ്വാൻ പൈഡി സ്വാമിയിൽ നിന്ന് ശാസ്ത്രീയ സംഗീതത്തിന്‍റെ ആദ്യപാഠങ്ങൾ അഭ്യസിച്ച ജാനകിയമ്മ, പത്തൊൻപതാം വയസിലാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. തമിഴ് ചിത്രത്തിലൂടെ തുടക്കം കുറിച്ച ജാനകിയമ്മ, അതേവർഷം തന്നെ മലയാളത്തിലും തന്‍റെ സാന്നിധ്യമറിയിച്ചു. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഉൾപ്പെടെ ഇരുപതോളം ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങളാണ് ജനഹൃദയങ്ങളിലേക്ക് ഒഴുകിയെത്തിയത്.

കേവലം ഒരു ഗായിക എന്നതിനപ്പുറം, ഗാനങ്ങളിലെ വികാരങ്ങൾ പൂർണതയോടെ ശ്രോതാക്കളിലേക്ക് എത്തിക്കാനുള്ള അസാധാരണമായ അഭിനയപാടവം ജാനകിയമ്മയുടെ സവിശേഷതയായിരുന്നു. കൊഞ്ചലും കുസൃതിയും പ്രണയവും വിരഹവുമെല്ലാം ആ ശബ്ദത്തിൽ ഒരുപോലെ സുരക്ഷിതമായിരുന്നു. അന്യഭാഷാ ഗായികയായിരുന്നിട്ടും മലയാള ഭാഷയോടും ഇവിടുത്തെ ആസ്വാദകരോടും അവർ പുലർത്തിയ ആത്മബന്ധം സമാനതകളില്ലാത്തതാണ്. 

മലയാളത്തിന്‍റെ തനത് ഉച്ചാരണശുദ്ധി നിലനിർത്തിക്കൊണ്ട് എം. എസ്. ബാബുരാജ്, ജി. ദേവരാജൻ, ദക്ഷിണാമൂർത്തി, ഇളയരാജ തുടങ്ങിയ പ്രഗത്ഭ സംഗീതസംവിധായകരുടെ ഈണങ്ങൾക്ക് അവർ ജീവൻ പകർന്നു. ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസിനൊപ്പം ജാനകിയമ്മ ആലപിച്ച ഗാനങ്ങൾ മലയാള ചലച്ചിത്ര സംഗീതത്തിന്‍റെ സുവർണകാലത്തെയാണ് ഇന്നും ഓർമ്മിപ്പിക്കുന്നത്. കുട്ടിക്കാലത്തിന്‍റെ കുസൃതി നിറഞ്ഞ പാട്ടുകൾ മുതൽ മുതിർന്നവരുടെ പ്രണയവും അമ്മമാരുടെ താരാട്ടുപാട്ടുകളും വരെ ആ നാദത്തിൽ മലയാളി നെഞ്ചിലേറ്റി.

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണയാണ് ഈ ഗായികയെ തേടിയെത്തിയത്. ഇതിൽ മലയാള ചിത്രം 'ഒപ്പോൾ' എന്ന സിനിമയിലെ ഗാനാലാപനവും ഉൾപ്പെടുന്നു. ഇതിനുപുറമേ പതിനാല് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും അവർ സ്വന്തമാക്കി. പുരസ്കാരങ്ങളേക്കാൾ ജനങ്ങളുടെ സ്നേഹത്തിന് വിലകൽപ്പിച്ച ജാനകിയമ്മ, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് രാജ്യം നൽകിയ പത്മഭൂഷൺ ബഹുമതി നിരസിച്ചുകൊണ്ട് തന്‍റെ നിലപാട് വ്യക്തമാക്കുകയുണ്ടായി. 

തന്‍റെ ശബ്ദത്തിന്‍റെ മാധുര്യം ഒട്ടും ചോർന്നുപോകാത്ത കാലത്തുതന്നെ, കരിയറിന്‍റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ സംഗീതത്തോട് വിടപറയാൻ കാണിച്ച ആർജ്ജവവും അവരെ വേറിട്ടുനിർത്തുന്നു. ഒരു താരാട്ടിന്‍റെ സുഖമുള്ള, പ്രണയത്തിന്‍റെ ആർദ്രതയുള്ള ആ മനോഹര ശബ്ദം വരുംതലമുറകൾക്കും സംഗീതത്തിന്‍റെ അനശ്വരമായ വസന്തമായി നിലനിൽക്കുമെന്നതിൽ സംശയമില്ല.

 

11-07-2026

പത്മഭൂഷൺ പോലും നിരസിച്ച ആർജ്ജവം; വാനമ്പാടി ഇനി ഓർമ്മ

ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ ഭാവഗായികയും ആരാധകരുടെ പ്രിയപ്പെട്ട ജാനകിയമ്മയുമായ എസ്. ജാനകിയുടെ വിയോഗം ഇന്ത്യൻ ചലച്ചിത്ര സംഗീത ശാഖയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. ആറ് പതിറ്റാണ്ടിലേറെക്കാലം തെന്നിന്ത്യൻ സിനിമാ ഗാനരംഗത്തെ തന്‍റെ അതുല്യമായ ശബ്ദമാധുര്യം കൊണ്ട് ഭരിച്ച അവർ, പാടിയ ഭാഷകളിലെല്ലാം സ്വന്തം കൈമുദ്ര പതിപ്പിച്ചാണ് യാത്രയാകുന്നത്. 

ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച്, നാദസ്വര വിദ്വാൻ പൈഡി സ്വാമിയിൽ നിന്ന് ശാസ്ത്രീയ സംഗീതത്തിന്‍റെ ആദ്യപാഠങ്ങൾ അഭ്യസിച്ച ജാനകിയമ്മ, പത്തൊൻപതാം വയസിലാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. തമിഴ് ചിത്രത്തിലൂടെ തുടക്കം കുറിച്ച ജാനകിയമ്മ, അതേവർഷം തന്നെ മലയാളത്തിലും തന്‍റെ സാന്നിധ്യമറിയിച്ചു. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഉൾപ്പെടെ ഇരുപതോളം ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങളാണ് ജനഹൃദയങ്ങളിലേക്ക് ഒഴുകിയെത്തിയത്.

കേവലം ഒരു ഗായിക എന്നതിനപ്പുറം, ഗാനങ്ങളിലെ വികാരങ്ങൾ പൂർണതയോടെ ശ്രോതാക്കളിലേക്ക് എത്തിക്കാനുള്ള അസാധാരണമായ അഭിനയപാടവം ജാനകിയമ്മയുടെ സവിശേഷതയായിരുന്നു. കൊഞ്ചലും കുസൃതിയും പ്രണയവും വിരഹവുമെല്ലാം ആ ശബ്ദത്തിൽ ഒരുപോലെ സുരക്ഷിതമായിരുന്നു. അന്യഭാഷാ ഗായികയായിരുന്നിട്ടും മലയാള ഭാഷയോടും ഇവിടുത്തെ ആസ്വാദകരോടും അവർ പുലർത്തിയ ആത്മബന്ധം സമാനതകളില്ലാത്തതാണ്. 

മലയാളത്തിന്‍റെ തനത് ഉച്ചാരണശുദ്ധി നിലനിർത്തിക്കൊണ്ട് എം. എസ്. ബാബുരാജ്, ജി. ദേവരാജൻ, ദക്ഷിണാമൂർത്തി, ഇളയരാജ തുടങ്ങിയ പ്രഗത്ഭ സംഗീതസംവിധായകരുടെ ഈണങ്ങൾക്ക് അവർ ജീവൻ പകർന്നു. ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസിനൊപ്പം ജാനകിയമ്മ ആലപിച്ച ഗാനങ്ങൾ മലയാള ചലച്ചിത്ര സംഗീതത്തിന്‍റെ സുവർണകാലത്തെയാണ് ഇന്നും ഓർമ്മിപ്പിക്കുന്നത്. കുട്ടിക്കാലത്തിന്‍റെ കുസൃതി നിറഞ്ഞ പാട്ടുകൾ മുതൽ മുതിർന്നവരുടെ പ്രണയവും അമ്മമാരുടെ താരാട്ടുപാട്ടുകളും വരെ ആ നാദത്തിൽ മലയാളി നെഞ്ചിലേറ്റി.

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണയാണ് ഈ ഗായികയെ തേടിയെത്തിയത്. ഇതിൽ മലയാള ചിത്രം 'ഒപ്പോൾ' എന്ന സിനിമയിലെ ഗാനാലാപനവും ഉൾപ്പെടുന്നു. ഇതിനുപുറമേ പതിനാല് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും അവർ സ്വന്തമാക്കി. പുരസ്കാരങ്ങളേക്കാൾ ജനങ്ങളുടെ സ്നേഹത്തിന് വിലകൽപ്പിച്ച ജാനകിയമ്മ, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് രാജ്യം നൽകിയ പത്മഭൂഷൺ ബഹുമതി നിരസിച്ചുകൊണ്ട് തന്‍റെ നിലപാട് വ്യക്തമാക്കുകയുണ്ടായി. 

തന്‍റെ ശബ്ദത്തിന്‍റെ മാധുര്യം ഒട്ടും ചോർന്നുപോകാത്ത കാലത്തുതന്നെ, കരിയറിന്‍റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ സംഗീതത്തോട് വിടപറയാൻ കാണിച്ച ആർജ്ജവവും അവരെ വേറിട്ടുനിർത്തുന്നു. ഒരു താരാട്ടിന്‍റെ സുഖമുള്ള, പ്രണയത്തിന്‍റെ ആർദ്രതയുള്ള ആ മനോഹര ശബ്ദം വരുംതലമുറകൾക്കും സംഗീതത്തിന്‍റെ അനശ്വരമായ വസന്തമായി നിലനിൽക്കുമെന്നതിൽ സംശയമില്ല.

 

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

02-07-2026

പുതിയ കാലത്തെ അഭിനേതാക്കൾ ഭാഗ്യവാന്മാർ: കരിഷ്മ കപുർ

ബോളിവുഡിന്‍റെ പ്രിയതാരം കരിഷ്മ കപുർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ വെബ് സീരീസ്, ബ്രൗൺ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. സിറ്റി ഓഫ് ഡെത്ത് എന്ന നോവലിനെ ആസ്പദമാക്കി അഭിനയ് ദേവ് സംവിധാനം ചെയ്ത സീരീസിൽ റീത്ത ബ്രൗൺ എന്ന കൊൽക്കൊത്തക്കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് കരിഷ്മ കൈകാര്യം ചെയ്യുന്നത്.

ദീർഘനാളുകൾക്കുശേഷം കാമറയ്ക്ക് മുന്നിലെത്തിയ തന്‍റെ പുതിയ കഥാപാത്രത്തെക്കുറിച്ചും കരിയറിലെ മാറ്റങ്ങളെക്കുറിച്ചും കരിഷ്മ കപുർ നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. സീരീസിൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന, എന്നാൽ ഉള്ളിൽ വലിയൊരു വിഷാദവും വൈകാരിക ഭാരവും പേറുന്ന കഥാപാത്രമാണ് റീത്തയെന്ന് കരിഷ്മ പറഞ്ഞു:
റീത്തയുടെ ശരീരഭാഷ എങ്ങനെയായിരിക്കണം, അവൾ അനുഭവിക്കുന്ന മാനസിക സമ്മർദം എങ്ങനെ പ്രതിഫലിക്കണം എന്നതിനെക്കുറിച്ച് സംവിധായകൻ അഭിനയ് ദേവുമായി ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നു. അധികം സംസാരിച്ചില്ലെങ്കിലും അവളുടെ വേദന പ്രേക്ഷകർക്ക് അനുഭവപ്പെടും.

തനിക്ക് പൂർണ തൃപ്തി നൽകുന്നതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ മാത്രമേ ഇനി ചെയ്യൂ എന്നും താരം കൂട്ടിച്ചേർത്തു. മഹാനഗരത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ സീരീസിലെ അഭിനയം ഏറെ ആസ്വദിച്ചു. അഭിനയലോകത്തേക്ക് എത്തിയിട്ട് 35 വർഷം പിന്നിടുകയാണ്. കരിയറിലെ തുടക്കകാലത്തെ അപേക്ഷിച്ച് സിനിമാ നിർമാണ രംഗത്ത് വലിയ മാറ്റങ്ങൾ വന്നു. പണ്ടൊക്കെ കൃത്യമായ തിരക്കഥ പോലുമില്ലാതെയാണ് അഭിനയിച്ചിരുന്നത്. എന്നാൽ ഇന്ന് ചിത്രീകരണത്തിന് മുൻപ് വലിയ രീതിയിലുള്ള വർക്ക്‌ഷോപ്പുകളും മുന്നൊരുക്കങ്ങളും നടക്കുന്നുണ്ടെന്നും കരിഷ്മ കൂട്ടിച്ചേർത്തു.

ഹിന്ദി സിനിമകളിലും സീരീസുകളിലും അധികം കാണാത്ത കൊൽക്കത്തയുടെ യഥാർഥ അന്തരീക്ഷമാണ് ബ്രൗണിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ നഗരത്തിനു വലിയ പ്രാധാന്യമുണ്ടെന്നും, കഥാപാത്രങ്ങൾക്ക് മുൻപേ പ്രേക്ഷകരോടു സംസാരിക്കുന്നത് കൊൽക്കത്ത നഗരമായിരിക്കുമെന്നും സംവിധായകൻ അഭിനയ് ദേവ് പറഞ്ഞു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

11-07-2026

കൊളോണിൽ മാതാവിന്‍റെ തിരുനാളിന് ഇന്ന് കൊടിയേറും

കൊളോൺ: കൊളോണിലെ സീറോമലബാർ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്‍റെ 44-ാമത് തിരുനാളിനും ഭാരത അപ്പസ്തോലൻ മാർത്തോമ്മാ ശ്ലീഹായുടെ തിരുനാളിനും ശനിയാഴ്ച വൈകുന്നേരം തുടക്കം കുറിക്കും.

നാലിന് ആരംഭിക്കുന്ന വി. കുർബാനയോടുകൂടി തിരുക്കർമങ്ങൾക്ക് തുടക്കമാവും. തുടർന്ന് ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ശേഷം പ്രസുദേന്തി സാബു ചിറ്റിലപ്പിള്ളി കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുൻ പ്രസുദേന്തിമാരുടെ അകമ്പടിയോടെ ആഘോഷമായ പ്രദിക്ഷണത്തോടുകൂടി കൊടിയേറ്റം നടത്തും.

കൊളോൺ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിലാണ് (Regentenstrasse 4, 51063, Koeln) ആഘോഷ പരിപാടികൾ നടക്കുന്നത്. ഞായറാഴ്ചയാണ് തിരുനാളിന്‍റെ മുഖ്യപരിപാടികൾ.

യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്‍റെ മുഖ്യകാർമികത്വത്തിൽ രാവിലെ പത്തിന് ആഘോഷമായി നടക്കുന്ന സമൂഹബലിയിൽ നിരവധി വൈദികർ സഹകാർമ്മികരായിരിക്കും.

പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേർച്ചവിളമ്പ്, ഉച്ചഭക്ഷണം, തുടർന്ന് വൈവിധ്യങ്ങളായ കലാപരിപാടികളും അരങ്ങേറും. കൊളോൺ അതിരൂപത സഹായമെത്രാൻ ഡൊമിനിക്കൂസ് ഷ്വാഡെർലാപ്പ് പരിപാടികളിൽ പങ്കെടുക്കും.

തിരുനാളിന്‍റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. ജർമനിയിലെ കൊളോൺ അതിരൂപതയിലെയും എസ്സൻ, ആഹൻ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി.

കൊളോൺ കാർഡിനാൽ റൈനർ മരിയ വോൾക്കിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റിയുടെ (നിലവിൽ സീറോമലബാർ റീത്ത്) പ്രവർത്തനം 1970-ലാണ് ആരംഭിച്ചത്. കമ്യൂണിറ്റിയിൽ ആയിരത്തിലധികം കുടുംബങ്ങൾ അംഗങ്ങളായുണ്ട്. കഴിഞ്ഞ 25 വർഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കമ്യൂണിറ്റി ചാപ്ലെയ്നായി സേവനം ചെയ്യുന്നു.

ബോണിൽ താമസിക്കുന്ന തൃശൂർ സ്വദേശി സാബു, ജോർലി ചിറ്റിലപ്പിള്ളി മക്കളായ ഡേവിഡ്, ജോർജി എന്നിവരടങ്ങുന്ന കുടുംബമാണ് നടപ്പുവർഷത്തെ പ്രസുദേന്തി. തിരുനാളിലേക്കും തിരുക്കർമങ്ങളിലേക്കും ഏവരെയും പ്രസുദേന്തി ക്ഷണിക്കുന്നതായി അറിയിച്ചു.

11-07-2026

ഷാനു ഗ്രീന്‍ ജോബ്‌സിന് മീഡിയ പ്ലസിന്‍റെ ആദരം

ദോഹ: ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ റിക്രൂട്ട്‌മെന്‍റ് ലൈസന്‍സ് സ്വന്തമാക്കിയ ഗ്രീന്‍ ജോബ്‌സ് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സിന് മീഡിയ പ്ലസിന്‍റെ ആദരം.

മീഡിയ പ്ലസ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഷാനുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ഓപറേഷന്‍സ് ഡയറക്ടര്‍ റഷീദ പുളിക്കല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്‍റ് ഫൗസിയ അക്ബര്‍, ക്രിയേറ്റീവ് അസോസിയേറ്റ് സൈനുല്‍ ആബിദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

11-07-2026

ഗുഡ് സമരിറ്റൻ കമ്യൂണിറ്റി ഒരുക്കുന്ന "സ്നേഹസാന്ത്വനം - സംഗീതവിരുന്ന്' ഞായറാഴ്ച

ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്യൂണിറ്റി (സ്നേഹതീരം) ഒരുക്കുന്ന സംഗീത സായാഹ്നം 2026 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് അബിംഗ്‌ടനിലുള്ള സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ചർച്ച് ഹാളിൽ (Welsh Road, Abington) നടത്തപ്പെടുന്നു.

സംഗീതത്തിലൂടെ മനസിനൊരു സാന്ത്വനം നൽകുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. നമ്മുടെ ഈ തിരക്കുപിടിച്ച ജീവിതത്തിൽ മാനസിക പിരിമുറുക്കങ്ങളും ഒറ്റപ്പെടലും അനുഭവിക്കാത്തവരായി ആരുമില്ല.

ഏവരുടെയും മനസിന് കുളിർമയും ആശ്വാസവും ഏകുക എന്ന ലക്ഷ്യത്തോടെ ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി മ്യൂസിക്കൽ മിനിസ്ട്രി (സ്നേഹതീരം) ഒരുക്കുന്ന സവിശേഷമായ ക്രിസ്തീയ സംഗീത വിരുന്ന് സ്നേഹസാന്ത്വനം പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

മുഖ്യ അവതരണം:

ഈ സംഗീത വിരുന്നിൽ പ്രശസ്ത സംഗീത ബാൻഡ് ഹെവൻലി ബീറ്റ്സ് യുഎസ്എ മുഖ്യ അവതരണം നടത്തുന്നു. കൂടാതെ സ്നേഹതീരം ജിഎസ്‌സി ടീമിലെ പ്രതിഭകളായ സേവ്യർ ആന്‍റണി, കോശി ഡാനിയേൽ, ജോർജ് കുര്യൻ, ആൻസമ്മ ജോൺസൺ, അലൻ വർഗീസ്, ജയ, റോളി എൽദോ, ഫെയ്ത്ത്, റെജിമോൻ മാത്യു തുടങ്ങിയവർ മനോഹരമായ ഗാനങ്ങളുമായി നമ്മെ സന്തോഷിപ്പിക്കാൻ അണിനിരക്കുന്നു.

പരിപാടിക്ക് ശേഷം എല്ലാവർക്കും ഒരുമിച്ച് സ്നേഹവിരുന്നും (ഭക്ഷണം) ഉണ്ടായിരിക്കുന്നതാണ്. സംഗീതത്തിന്‍റെ സുഖദായകമായ തരംഗങ്ങളിലൂടെ മനസിനെയും ശരീരത്തെയും പുതുക്കാൻ ഏവരെയും കുടുംബസമേതം സ്നേഹപൂർവം ക്ഷണിക്കുന്നു.

ഗുഡ് സമരിറ്റൻ കമ്യൂണിറ്റി സ്നേഹതീരം കമ്മിറ്റിക്ക് വേണ്ടി

ട്രസ്റ്റി: കൊച്ചുകോശി ഉമ്മൻ, ജനറൽ കൺവീനർ: സുജ കോശി, കൺവീനേഴ്സ്: ലീലാമ്മ വർഗീസ്, ആനി സക്കറിയ, ജെസ്സി മാത്യു, കെസിയ സജി, പ്രോഗ്രാം കോഓർഡിനേറ്റേഴ്സ്: സേവ്യർ ആന്‍റണി, ജോർജ് കുര്യൻ, ബിജു എബ്രഹാം, കോശി ഡാനിയേൽ, റെജിമോൻ മാത്യു.

വിവിധ കമ്മിറ്റി കോഓർഡിനേറ്റേഴ്സ്: ജോസ് സക്കറിയ, സജി സക്കറിയ, ഷിബു മാത്യു, കുര്യൻ കുര്യൻ, അനിൽ ബാബു, സുനിത എബ്രഹാം, വർഗ്ഗീസ് ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ് കമ്മിറ്റികൾ.

11-07-2026

കൊളോണിൽ മാതാവിന്‍റെ തിരുനാളിന് ഇന്ന് കൊടിയേറും

കൊളോൺ: കൊളോണിലെ സീറോമലബാർ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്‍റെ 44-ാമത് തിരുനാളിനും ഭാരത അപ്പസ്തോലൻ മാർത്തോമ്മാ ശ്ലീഹായുടെ തിരുനാളിനും ശനിയാഴ്ച വൈകുന്നേരം തുടക്കം കുറിക്കും.

നാലിന് ആരംഭിക്കുന്ന വി. കുർബാനയോടുകൂടി തിരുക്കർമങ്ങൾക്ക് തുടക്കമാവും. തുടർന്ന് ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ശേഷം പ്രസുദേന്തി സാബു ചിറ്റിലപ്പിള്ളി കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുൻ പ്രസുദേന്തിമാരുടെ അകമ്പടിയോടെ ആഘോഷമായ പ്രദിക്ഷണത്തോടുകൂടി കൊടിയേറ്റം നടത്തും.

കൊളോൺ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിലാണ് (Regentenstrasse 4, 51063, Koeln) ആഘോഷ പരിപാടികൾ നടക്കുന്നത്. ഞായറാഴ്ചയാണ് തിരുനാളിന്‍റെ മുഖ്യപരിപാടികൾ.

യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്‍റെ മുഖ്യകാർമികത്വത്തിൽ രാവിലെ പത്തിന് ആഘോഷമായി നടക്കുന്ന സമൂഹബലിയിൽ നിരവധി വൈദികർ സഹകാർമ്മികരായിരിക്കും.

പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേർച്ചവിളമ്പ്, ഉച്ചഭക്ഷണം, തുടർന്ന് വൈവിധ്യങ്ങളായ കലാപരിപാടികളും അരങ്ങേറും. കൊളോൺ അതിരൂപത സഹായമെത്രാൻ ഡൊമിനിക്കൂസ് ഷ്വാഡെർലാപ്പ് പരിപാടികളിൽ പങ്കെടുക്കും.

തിരുനാളിന്‍റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. ജർമനിയിലെ കൊളോൺ അതിരൂപതയിലെയും എസ്സൻ, ആഹൻ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി.

കൊളോൺ കാർഡിനാൽ റൈനർ മരിയ വോൾക്കിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റിയുടെ (നിലവിൽ സീറോമലബാർ റീത്ത്) പ്രവർത്തനം 1970-ലാണ് ആരംഭിച്ചത്. കമ്യൂണിറ്റിയിൽ ആയിരത്തിലധികം കുടുംബങ്ങൾ അംഗങ്ങളായുണ്ട്. കഴിഞ്ഞ 25 വർഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കമ്യൂണിറ്റി ചാപ്ലെയ്നായി സേവനം ചെയ്യുന്നു.

ബോണിൽ താമസിക്കുന്ന തൃശൂർ സ്വദേശി സാബു, ജോർലി ചിറ്റിലപ്പിള്ളി മക്കളായ ഡേവിഡ്, ജോർജി എന്നിവരടങ്ങുന്ന കുടുംബമാണ് നടപ്പുവർഷത്തെ പ്രസുദേന്തി. തിരുനാളിലേക്കും തിരുക്കർമങ്ങളിലേക്കും ഏവരെയും പ്രസുദേന്തി ക്ഷണിക്കുന്നതായി അറിയിച്ചു.

11-07-2026

ഓസ്ട്രേലിയിൽ കൃപാസനം ഉടമ്പടി ധ്യാനവും ഗ്രോട്ടോ വെഞ്ചരിപ്പും

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം മേയ് 15, 16, 17 തീയതികളിൽ മെൽബണിലുള്ള Dandenong സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.

കൃപാസനം മാതാവിന്‍റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ക്യൂൻസ്‌ലാൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്‍റെ ഗ്രോട്ടോ വെഞ്ചിരിപ്പ് മേയ് 18 വൈകുന്നേരം നാലിന്.

കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.

ബ്രിസ്ബെെൻ നോർത്ത് സെന്‍റ് അൽഫോൻസാ സീറോമലബാർ ചർച്ച് ഉടമ്പടി ധ്യാനം മേയ് 19,20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടത്തപ്പെടുന്നു.‌

കൂടുതൽ വിവരങ്ങൾക്ക്: ടോമി എരുപ്പേൽ - 0402 291 046, ടോമി ചെത്തിമറ്റം - 0421 573 166.

10-07-2026

നജഫ്ഗഡ് ക്ഷേത്രത്തിൽ ശനിയാഴ്ച കാർത്തിക പൊങ്കാലയും മൃത്യുഞ്ജയ ഹോമവും

ന്യൂഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച കാർത്തിക പൊങ്കാലയും മൃത്യുഞ്ജയ ഹോമവും നടക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ഗണേശിന്‍റെ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.

രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും. തുടർന്ന് മൃത്യുഞ്ജയ ഹോമവും അരങ്ങേറും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടും മൃത്യുഞ്ജയ ഹോമത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9811219540, 9971215395, 9289886490.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

10-07-2026

മനസ് തുറക്കൂ... ആയുസ് വർധിപ്പിക്കൂ; ആരോഗ്യത്തോടെ 100 കടക്കാം

രോഗ്യപൂർണമായ ദീർഘായുസ് സ്വപ്നമായി അവശേഷിക്കില്ല. നിങ്ങൾ തുറന്ന മനസിന് ഉടമയാണെങ്കിൽ തീർച്ചയായും ആരോഗ്യകരമായ വാർധക്യവും ദീർഘായുസും സ്വായത്തമാക്കാം. ആരോഗ്യകരമായ ജീവിതത്തിനു കൃത്യമായ ഭക്ഷണക്രമം, വ്യായാമം, സാമൂഹിക ബന്ധങ്ങൾ എന്നിവയാണു പ്രധാനമായി കണക്കാക്കാറുള്ളത്. എന്നാൽ, നമ്മുടെ ആയുസ് നിർണയിക്കുന്നതിൽ വ്യക്തിത്വത്തിനു വലിയൊരു പങ്കുണ്ടെന്നു പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു മനുഷ്യൻ നൂറിലധികം വർഷം ജീവിച്ചിരിക്കുന്നതിനു പിന്നിലെ രഹസ്യം, ഓപ്പൺനെസ് (തുറന്ന മനസ്) - എന്ന ഒരൊറ്റ സ്വഭാവഗുണമായിരിക്കുമെന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.

ഇറ്റലിയിലെ കാഗ്‌ളിയാരി സർവകലാശാലയിലെ സൈക്കോളജിസ്റ്റായ മരിയ കിയാര ഫാസ്റ്റാമും സംഘവുമാണു പഠനത്തിനു പിന്നിൽ പ്രവർത്തിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ നൂറു വയസിനുമേൽ പ്രായമുള്ളവർ ജീവിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നായ സാർഡീനിയയിലെ ബ്ലൂ സോൺ നിവാസികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. മാറുന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള വ്യക്തിത്വ സവിശേഷതകളും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവുമാണ് പ്രായമായവരിലും സജീവ ജീവിതശൈലി നിലനിർത്താൻ സഹായിക്കുന്നതെന്നു വ്യക്തമാക്കുന്നു.

എന്താണ് ബ്ലൂ സോൺ പഠനം?
71-നും 101-നും ഇടയിൽ പ്രായമുള്ള 125 മുതിർന്ന വ്യക്തികളെയാണ് ഗവേഷകർ നിരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഇതിൽ 55 പേർ ബ്ലൂ സോണിൽ ജീവിക്കുന്നവരും 70 പേർ അതിനു പുറത്തുള്ള അടുത്ത പ്രദേശങ്ങളിൽ ജീവിക്കുന്നവരുമായിരുന്നു. ഇരുവിഭാഗത്തിനും ഒരേ സാമൂഹിക പശ്ചാത്തലവും ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമാണുള്ളത്. ഇതു വ്യക്തിത്വത്തിലെ വ്യത്യാസങ്ങൾ കൃത്യമായി മനസിലാക്കാൻ ഗവേഷകരെ സഹായിച്ചു. പങ്കെടുത്തവരുടെ മാനസിക-ശാരീരിക ആരോഗ്യം, ജീവിതശൈലി, വിനോദങ്ങൾ എന്നിവയ്ക്കൊപ്പം മനഃശാസ്ത്രത്തിലെ, ബിഗ് ഫൈവ് - വ്യക്തിത്വ സവിശേഷതകളായ;
ഓപ്പൺനെസ് (തുറന്ന മനസ്), കോൺഷ്യൻഷ്യസ്നെസ് (വിവേകം/ഉത്തരവാദിത്തബോധം), എക്സ്ട്രാ വേർഷൻ (സാമൂഹിക ഇടപെടൽ), അഗ്രീയബിൾനെസ് (ഇണങ്ങാനുള്ള മനസ്),
ന്യൂറോട്ടിസിസം (വൈകാരിക അസ്ഥിരത) എന്നിവയും പഠനവിധേയമാക്കി.

തുറന്ന മനസ് ആകട്ടെ നിങ്ങൾക്കും
ശാരീരിക ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഇരുവിഭാഗവും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ബ്ലൂ സോണിലുള്ളവരെ മറ്റുള്ളവരിൽനിന്ന് വേർതിരിച്ചത് അവരിലുണ്ടായിരുന്ന ഉയർന്ന അളവിലുള്ള, ഓപ്പൺനെസ് - ആയിരുന്നു. പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം, പുതിയ അനുഭവങ്ങളെ സ്വീകരിക്കാനുള്ള സന്നദ്ധത എന്നിവയാണ് ഇവരിൽ കൂടുതലായി കണ്ടത്. കൂടാതെ പ്രതിസന്ധികളെ നേരിടാനുള്ള ഉയർന്ന കഴിവും മാനസികോല്ലാസം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള താത്പര്യവും ഇവർ പ്രകടിപ്പിച്ചു. പഠനത്തിൽ പങ്കെടുത്തവരിൽ, തുറന്ന മനസ് - ഉള്ളവർ മികച്ച മാനസികാരോഗ്യമുള്ളവരാണെന്ന് കണ്ടെത്തി. ഉത്തരവാദിത്തബോധം കൂടുതലുള്ളവരിൽ ജീവിത സംതൃപ്തി കൂടുതലായിരുന്നു. അതേസമയം, വൈകാരിക അസ്ഥിരത ഉള്ളവരിൽ ജീവിതനിലവാരം കുറവാണെന്നും ഗവേഷകർ നിരീക്ഷിച്ചു.

വ്യക്തിത്വവും ആയുസും
വ്യക്തിത്വം നേരിട്ടല്ല ഒരാളുടെ ആയുസ് വർധിപ്പിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പകരം, പുതിയ കാര്യങ്ങളോടുള്ള ജിജ്ഞാസ നിലനിർത്താനും, സജീവമായിരിക്കാനും, ആളുകളുമായി ഇടപഴകാനും ഈ സ്വഭാവവിശേഷം ഇവരെ പ്രേരിപ്പിക്കുന്നു. ഈ നല്ല ശീലങ്ങളാണ് കാലക്രമേണ ആരോഗ്യകരമായ വാർധക്യത്തിലേക്കും ദീർഘായുസിലേക്കും നയിക്കുന്നത്.

ഇതൊരു ചെറിയ നിരീക്ഷണ പഠനമായതിനാൽ ഇതിന്‍റെ കൃത്യമായ കാരണവും ഫലവും പൂർണമായി തെളിയിക്കാൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. എങ്കിലും, നല്ല ഭക്ഷണവും വ്യായാമവും പോലെ തന്നെ ദീർഘായുസിന്‍റെ കഥയിൽ നമ്മുടെ മനസിനും വ്യക്തിത്വത്തിനും തുല്യ പങ്കുണ്ടെന്ന കാര്യത്തിൽ ശാസ്ത്രലോകത്തിന് ഇപ്പോൾ സംശയമില്ല.

10-07-2026

മനസ് തുറക്കൂ... ആയുസ് വർധിപ്പിക്കൂ; ആരോഗ്യത്തോടെ 100 കടക്കാം

രോഗ്യപൂർണമായ ദീർഘായുസ് സ്വപ്നമായി അവശേഷിക്കില്ല. നിങ്ങൾ തുറന്ന മനസിന് ഉടമയാണെങ്കിൽ തീർച്ചയായും ആരോഗ്യകരമായ വാർധക്യവും ദീർഘായുസും സ്വായത്തമാക്കാം. ആരോഗ്യകരമായ ജീവിതത്തിനു കൃത്യമായ ഭക്ഷണക്രമം, വ്യായാമം, സാമൂഹിക ബന്ധങ്ങൾ എന്നിവയാണു പ്രധാനമായി കണക്കാക്കാറുള്ളത്. എന്നാൽ, നമ്മുടെ ആയുസ് നിർണയിക്കുന്നതിൽ വ്യക്തിത്വത്തിനു വലിയൊരു പങ്കുണ്ടെന്നു പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു മനുഷ്യൻ നൂറിലധികം വർഷം ജീവിച്ചിരിക്കുന്നതിനു പിന്നിലെ രഹസ്യം, ഓപ്പൺനെസ് (തുറന്ന മനസ്) - എന്ന ഒരൊറ്റ സ്വഭാവഗുണമായിരിക്കുമെന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.

ഇറ്റലിയിലെ കാഗ്‌ളിയാരി സർവകലാശാലയിലെ സൈക്കോളജിസ്റ്റായ മരിയ കിയാര ഫാസ്റ്റാമും സംഘവുമാണു പഠനത്തിനു പിന്നിൽ പ്രവർത്തിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ നൂറു വയസിനുമേൽ പ്രായമുള്ളവർ ജീവിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നായ സാർഡീനിയയിലെ ബ്ലൂ സോൺ നിവാസികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. മാറുന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള വ്യക്തിത്വ സവിശേഷതകളും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവുമാണ് പ്രായമായവരിലും സജീവ ജീവിതശൈലി നിലനിർത്താൻ സഹായിക്കുന്നതെന്നു വ്യക്തമാക്കുന്നു.

എന്താണ് ബ്ലൂ സോൺ പഠനം?
71-നും 101-നും ഇടയിൽ പ്രായമുള്ള 125 മുതിർന്ന വ്യക്തികളെയാണ് ഗവേഷകർ നിരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഇതിൽ 55 പേർ ബ്ലൂ സോണിൽ ജീവിക്കുന്നവരും 70 പേർ അതിനു പുറത്തുള്ള അടുത്ത പ്രദേശങ്ങളിൽ ജീവിക്കുന്നവരുമായിരുന്നു. ഇരുവിഭാഗത്തിനും ഒരേ സാമൂഹിക പശ്ചാത്തലവും ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമാണുള്ളത്. ഇതു വ്യക്തിത്വത്തിലെ വ്യത്യാസങ്ങൾ കൃത്യമായി മനസിലാക്കാൻ ഗവേഷകരെ സഹായിച്ചു. പങ്കെടുത്തവരുടെ മാനസിക-ശാരീരിക ആരോഗ്യം, ജീവിതശൈലി, വിനോദങ്ങൾ എന്നിവയ്ക്കൊപ്പം മനഃശാസ്ത്രത്തിലെ, ബിഗ് ഫൈവ് - വ്യക്തിത്വ സവിശേഷതകളായ;
ഓപ്പൺനെസ് (തുറന്ന മനസ്), കോൺഷ്യൻഷ്യസ്നെസ് (വിവേകം/ഉത്തരവാദിത്തബോധം), എക്സ്ട്രാ വേർഷൻ (സാമൂഹിക ഇടപെടൽ), അഗ്രീയബിൾനെസ് (ഇണങ്ങാനുള്ള മനസ്),
ന്യൂറോട്ടിസിസം (വൈകാരിക അസ്ഥിരത) എന്നിവയും പഠനവിധേയമാക്കി.

തുറന്ന മനസ് ആകട്ടെ നിങ്ങൾക്കും
ശാരീരിക ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഇരുവിഭാഗവും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ബ്ലൂ സോണിലുള്ളവരെ മറ്റുള്ളവരിൽനിന്ന് വേർതിരിച്ചത് അവരിലുണ്ടായിരുന്ന ഉയർന്ന അളവിലുള്ള, ഓപ്പൺനെസ് - ആയിരുന്നു. പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം, പുതിയ അനുഭവങ്ങളെ സ്വീകരിക്കാനുള്ള സന്നദ്ധത എന്നിവയാണ് ഇവരിൽ കൂടുതലായി കണ്ടത്. കൂടാതെ പ്രതിസന്ധികളെ നേരിടാനുള്ള ഉയർന്ന കഴിവും മാനസികോല്ലാസം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള താത്പര്യവും ഇവർ പ്രകടിപ്പിച്ചു. പഠനത്തിൽ പങ്കെടുത്തവരിൽ, തുറന്ന മനസ് - ഉള്ളവർ മികച്ച മാനസികാരോഗ്യമുള്ളവരാണെന്ന് കണ്ടെത്തി. ഉത്തരവാദിത്തബോധം കൂടുതലുള്ളവരിൽ ജീവിത സംതൃപ്തി കൂടുതലായിരുന്നു. അതേസമയം, വൈകാരിക അസ്ഥിരത ഉള്ളവരിൽ ജീവിതനിലവാരം കുറവാണെന്നും ഗവേഷകർ നിരീക്ഷിച്ചു.

വ്യക്തിത്വവും ആയുസും
വ്യക്തിത്വം നേരിട്ടല്ല ഒരാളുടെ ആയുസ് വർധിപ്പിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പകരം, പുതിയ കാര്യങ്ങളോടുള്ള ജിജ്ഞാസ നിലനിർത്താനും, സജീവമായിരിക്കാനും, ആളുകളുമായി ഇടപഴകാനും ഈ സ്വഭാവവിശേഷം ഇവരെ പ്രേരിപ്പിക്കുന്നു. ഈ നല്ല ശീലങ്ങളാണ് കാലക്രമേണ ആരോഗ്യകരമായ വാർധക്യത്തിലേക്കും ദീർഘായുസിലേക്കും നയിക്കുന്നത്.

ഇതൊരു ചെറിയ നിരീക്ഷണ പഠനമായതിനാൽ ഇതിന്‍റെ കൃത്യമായ കാരണവും ഫലവും പൂർണമായി തെളിയിക്കാൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. എങ്കിലും, നല്ല ഭക്ഷണവും വ്യായാമവും പോലെ തന്നെ ദീർഘായുസിന്‍റെ കഥയിൽ നമ്മുടെ മനസിനും വ്യക്തിത്വത്തിനും തുല്യ പങ്കുണ്ടെന്ന കാര്യത്തിൽ ശാസ്ത്രലോകത്തിന് ഇപ്പോൾ സംശയമില്ല.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

01-07-2026

ആർത്തവവിരാമം: വേണം കരുതൽ, സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്

സ്ത്രീകളില്‍ ആര്‍ത്തവം അഥവാ മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്ക് വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause). തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്.

ഈ സാഹചര്യത്തില്‍ അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു. 45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്.

പ്രായത്തിന്‍റേതായ കാരണങ്ങളാല്‍ ഗര്‍ഭാശയത്തിലെ അണ്ഡാശയത്തില്‍ അണ്ഡോല്പാദനം കുറയുന്നു. ഇത് മൂലം ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയുകയും ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം, മാനസികാരോഗ്യം, മാംസപേശികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്‍ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ഓസ്റ്റിയോപൊറോസിസ് (അസ്ഥി ബലക്ഷയം)

ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്‍റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്. ഇതുമൂലം ചെറിയ വീഴ്ചകളില്‍ പോലും എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുന്നു.

ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്. Resistance exercise, Weight bearing exercise എന്നീ വ്യായാമങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

ഹൃദ്രോഗം (Cardio Vascular Disease - CVD)

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ദഹനപ്രക്രിയ മന്ദഗതിയില്‍ ആകുകയും വയറിലെ കൊഴുപ്പിന്‍റെ അളവ്കൂടുകയ മാംസപേശികളുടെ അളവ് കുറയുകയും ചെയ്യുന്നു.

ദിവസവും എയ്‌റോബിക് വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു. കൃത്യമായ വ്യായാമത്തിനൊപ്പം ക്രമേണ വ്യായാമം ചെയ്യുന്ന സമയം വര്‍ദ്ധിപ്പിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദ്രോഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ HDL (നല്ല കൊളസ്‌ട്രോളിന്റെ അളവ്) വര്‍ധിപ്പിക്കുകയും LDL (മോശം കൊളസ്‌ട്രോളിന്‍റെ അളവ്) കുറയ്ക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമത്തിനു മുമ്പേ വ്യായാമം ചെയ്തു തുടങ്ങുന്നതിലൂടെ രക്തക്കുഴലിനെ ബാധിക്കുന്ന രോഗങ്ങള്‍ തീവ്രതയിലേക്ക് എത്തുന്നത് മന്ദഗതിയില്‍ ആക്കാന്‍ സഹായിക്കുന്നു.

ഇതു കൂടാതെ Metabolism നല്ല രീതിയില്‍ ആക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.

ശരീരത്തിന്‍റെ ബാലന്‍സ്

ആര്‍ത്തവവിരാമത്തിനുശേഷം ശരീരത്തിലെ ന്യൂറോ സെന്‍സറി സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ശരീരത്തിന്‍റെ ബാലന്‍സിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ബാലന്‍സ് നഷ്ടമാകുമ്പോള്‍ വീഴ്ചയുടെ സാധ്യത വര്‍ധിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് അനുയോജ്യമായ പരിശീലനവും വ്യായാമവും ഒരു ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം കൃത്യമായി ചെയ്യേണ്ടതാണ്.

പെല്‍വിക് അവയവങ്ങളുടെ പ്രൊലാപ്‌സ് (Pelvic Organ Prolapse)

ആര്‍ത്തവവിരാമത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് മൂലം പെല്‍വിക് ഫ്ലോറിലെ പേശികളുടെ ബലക്ഷയം സംഭവിക്കുന്നു. ഈ അവസ്ഥയിലാണ് Pelvic Organ Prolapse സംഭവിക്കുന്നത്.

പെല്‍വിക് ഫ്ലോറിലെ ആന്തരിക അവയവങ്ങളായ ഗര്‍ഭാശയം, മൂത്രാശയം, മലാശയം എന്നിവയില്‍ ഏതെങ്കിലും ഉള്ളില്‍ നിന്നും യോനി ഭാഗത്തേക്ക് വലിഞ്ഞുവരുന്ന അവസ്ഥയാണിത്.

യോനീഭാഗത്തെ സമ്മര്‍ദം, വേദന, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, മൂത്രം അറിയാതെ പോവുക തുടങ്ങിയ രോഗലക്ഷണങ്ങളാണ് പ്രകടമാകുന്നത്. പെല്‍വിക് പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങള്‍ ഫിസിയോതെറാപ്പിയില്‍ ലഭ്യമാണ്.

മാനസികാരോഗ്യവും ഉറക്കവും മെച്ചപ്പെടുത്തുന്നതിന്

വ്യായാമം ചെയ്യുന്നത് ശരീരത്തിലെ Endorphinsserotonin പോലുള്ള രാസവസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഉത്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനായി വ്യായാമം ശീലമാക്കുക.

വ്യായാമം ചെയ്യുന്നതലൂടെ ആത്മവിശ്വാസം വര്‍ധിക്കുന്നു, ഉറക്കത്തിന്‍റെ ഗുണമേന്മ മെച്ചപ്പെടുന്നു, കൂടാതെ വൈജ്ഞാനിക പ്രവര്‍ത്തനവും (Cognitive function) മെച്ചപ്പെടുത്തുന്നു. ദിവസവും 60 മിനിറ്റ് വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള സ്ത്രീകളില്‍ ശാരീരിക ക്ഷമത, ജീവിത നിലവാരം, മെറ്റബോളിക് ആരോഗ്യം, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിനും അസ്ഥിനാശം തടയുന്നതിനും വ്യക്തിഗത വ്യായാമം സഹായകരമാണ്.

ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകള്‍ക്കായുള്ള ഏറ്റവും ഫലപ്രദമായ ഔഷധ രഹിത ചികിത്സാ മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യക്തിഗത വ്യായാമങ്ങള്‍.

ഇവ ദിവസവും കൃത്യമായി ചെയ്യുന്നതിലൂടെ ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായകരമാണ്. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള വ്യായമത്തിന്‍റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കുക.

വിവരങ്ങൾ: ശ്രീദേവി
HOD, Department of Physiotherapy, SUT Hospital, Pattom.

01-07-2026

തൊഴിൽ അല്ല, ഇത് സേവനം; ഡോക്‌ടേഴ്സ് ദിനത്തിൽ കുറിപ്പുമായി യുവഡോക്‌ടർ

ഡോക്‌ടറാകുന്നത് ഒരു തൊഴിൽ മാത്രം അല്ല; അതൊരു ഉത്തരവാദിത്തവും ഒരു പ്രതിജ്ഞയും മനുഷ്യജീവിതത്തോടുള്ള ദീർഘകാല സമർപ്പണവുമാണ്. പ്രത്യേകിച്ച് കുട്ടികളുടെ അതിതീവ്രപരിചരണ രംഗത്ത് പ്രവർത്തിക്കുമ്പോൾ ഓരോ നിമിഷവും നിർണായകമാണ്.

ഒരു കുഞ്ഞിന്‍റെ ശ്വാസം സ്ഥിരത നേടുന്ന നിമിഷവും ആശങ്കയോടെ കാത്തിരിക്കുന്ന മാതാപിതാക്കളുടെ കണ്ണുകളിൽ പ്രതീക്ഷ മടങ്ങിയെത്തുന്ന നിമിഷവും എന്‍റെ ജീവിതത്തെ ഏറ്റവും അർഥവത്താക്കുന്ന അനുഭവങ്ങളായി ഞാൻ കാണുന്നു.

കഴിഞ്ഞ ഏഴ് വർഷമായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കൺസൾട്ടന്‍റ് ആൻഡ് പീഡിയാട്രിക് ഇന്‍റൻസിവിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുമ്പോൾ, ചികിത്സ എന്നത് ശാസ്ത്രവും കരുണയും സംഗമിക്കുന്ന അതിവിശിഷ്‌ടമായൊരു സേവനമാണെന്ന് ഞാൻ ദിനംപ്രതി കൂടുതൽ ആഴത്തിൽ തിരിച്ചറിയുന്നു.

എന്‍റെ വൈദ്യജീവിതത്തിന്‍റെ അടിത്തറ മദ്രാസ് മെഡിക്കൽ കോളജിലെ എംബിബിഎസ് പഠനത്തിലൂടെയാണ് രൂപം കൊണ്ടത്. തുടർന്ന് PGI Chandigarh-ൽ നിന്ന് MD Pediatrics നേടിയതും പിന്നീട് Sir Ganga Ram Hospital, Delhi-യിൽ super speciality പരിശീലനം നേടിയതും Pediatric Critical Care എന്ന മേഖലയിലേക്കുള്ള എന്‍റെ യാത്രയെ കൂടുതൽ ദൃഢമാക്കി.

ഇരുപത് വർഷങ്ങൾക്ക് മുമ്പ് വൈദ്യവിദ്യാഭ്യാസ യാത്ര ആരംഭിക്കുമ്പോൾ, ചികിത്സയെ ഞാൻ പ്രധാനമായും അറിവിന്‍റെയും നൈപുണ്യത്തിന്‍റെയും ഒരു ശാസ്ത്രമേഖലയായി കണ്ടിരുന്നു. എന്നാൽ കാലവും അനുഭവങ്ങളും എന്നെ പഠിപ്പിച്ചത്, വൈദ്യസേവനം രോഗനിർണയത്തിലും ചികിത്സാനിർദേശത്തിലും മാത്രം ഒതുങ്ങുന്നില്ലെന്ന സത്യമാണ്.

രോഗിയുടെ കുടുംബത്തിന്‍റെ ഭയങ്ങളും പ്രതീക്ഷകളും ഉൾക്കൊള്ളുകയും വിശ്വാസം, ആശയവിനിമയം, കരുണ എന്നിവയെ ചികിത്സയുടെ അനിവാര്യ ഘടകങ്ങളായി കാണുകയും ചെയ്യേണ്ടത് അത്ര തന്നെ പ്രാധാന്യമുള്ളതാണ്.

ഒരു Pediatric Intensivist എന്ന നിലയിൽ, കരുണയും സഹാനുഭൂതിയും തന്നെയാണ് എന്‍റെ ചികിത്സാസമീപനത്തിന്‍റെ അടിത്തറ. ഐസിയുവിൽ പ്രവേശിക്കുന്ന ഓരോ കുഞ്ഞും ഒരു രോഗാവസ്ഥ മാത്രമല്ല; ഒരു കുടുംബത്തിന്‍റെ മുഴുവൻ പ്രതീക്ഷകളും പ്രാർഥനകളും ചുറ്റിപ്പറ്റിയുള്ള ജീവനുലകമാണ്.

അതുകൊണ്ട് ചികിത്സ നൽകുന്നതിനൊപ്പം മാതാപിതാക്കളുമായി സുതാര്യവും കരുതലോടുകൂടിയതുമായ ആശയവിനിമയം പുലർത്തുന്നതും അത്യന്താപേക്ഷിതമാണ്. പ്രതിസന്ധിയേറിയ നിമിഷങ്ങളിൽ വ്യക്തവും സത്യസന്ധവും ആശ്വാസകരവുമായി വിവരങ്ങൾ നൽകുന്നത് വിശ്വാസബന്ധം കൂടുതൽ ഉറപ്പിക്കുന്നു.

വിവരങ്ങളുടെ അമിതപ്രവാഹവും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ ധാരണകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, ചികിത്സ നൽകുന്ന ഡോക്ടറിലുള്ള രോഗിയുടെ വിശ്വാസം വൈദ്യസേവനത്തിന്‍റെ അടിസ്ഥാനശിലയായി നിലകൊള്ളുന്നു. പലപ്പോഴും രോഗശമനത്തിന് മരുന്നുകൾക്കപ്പുറം മനുഷ്യത്വവും ആശ്വാസം പകരുന്ന വാക്കുകളും അനിവാര്യമായി മാറുന്നു.

എന്റെ വൈദ്യജീവിതത്തിലെ ചില നേട്ടങ്ങളെ ഞാൻ ഏറെ നന്ദിയോടെ ഓർക്കുന്നു. 2020-ലെ കോവിഡ് കാലഘട്ടത്തിൽ, ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ MIS-C കേസ് വിജയകരമായി ചികിത്സിക്കുകയും അത് റിപ്പോർട്ട് ചെയ്യുകയും ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുകയും ചെയ്യാൻ സാധിച്ചു.

2024 ജൂലൈയിൽ, ഇന്ത്യയിൽ അമീബിക് മസ്തിഷ്കജ്വരത്തിൽ നിന്ന് രക്ഷപ്പെട്ട ആദ്യ രോഗിയെ ചികിത്സിച്ച സംഘത്തിന് നേതൃത്വം നൽകാനായതും പത്തിലേറെ കുട്ടികളെ പ്രസ്തുത രോഗത്തിൽ നിന്ന് രക്ഷിക്കാനായതും കരിയറിലെ നിർണായക നാഴികക്കല്ലുകളായി.

അതോടൊപ്പം, ഈ രോഗത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലും വൈദ്യസമൂഹത്തിനുമിടയിൽ വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാനും കഴിഞ്ഞു.

ഇതുകൂടാതെ, ആറ് ഒറിജിനൽ ഗവേഷണ പ്രബന്ധങ്ങൾ ഉൾപ്പെടെ 40 പ്രസിദ്ധീകരണങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. Outlook Magazine-ന്‍റെ Best Doctors South India 2025 പട്ടികയിലും India Today Magazine-ന്‍റെ 50-ാം വാർഷിക പതിപ്പിലെ Eminent Doctors South India 2025 പട്ടികയിലും ഉൾപ്പെടാൻ കഴിഞ്ഞത് വിനയപൂർവം സ്വീകരിക്കുന്ന അംഗീകാരങ്ങളായി കരുതുന്നു.

എന്നിരുന്നാലും, ഈ നേട്ടങ്ങളൊന്നും ഒരാളുടെ മാത്രം വിജയമായി ഞാൻ കാണുന്നില്ല. വഴികാട്ടിയായ ഗുരുക്കന്മാർക്കും നിരന്തരം കൈത്താങ്ങായ എന്‍റെ മാതാപിതാക്കൾക്കും സഹപ്രവർത്തകർക്കും വിശ്വസിച്ച് ചികിത്സയ്ക്കായി മുന്നോട്ടുവന്ന രോഗികൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ സേവനത്തിന് അവസരവും അനുഗ്രഹവും നൽകിയ ദൈവത്തോടും ഞാൻ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു.

തൊഴിൽജീവിതത്തിലെ ദീർഘമായ സമയക്രമവും കുടുംബത്തിൽ നിന്ന് അകന്നുപോയ അനേകം നിമിഷങ്ങളും അതിയായ സഹനത്തോടും സ്നേഹത്തോടും കൂടി ഏറ്റുവാങ്ങിയ ഭാര്യയ്ക്കും മക്കൾക്കും ഞാൻ അതീവ കടപ്പെട്ടിരിക്കുന്നു.

Doctors Day എന്നത്, നാം രോഗം മാത്രം ചികിത്സിക്കുന്നവർ അല്ല; ഭയം അകറ്റുന്നവർ, വിശ്വാസം സംരക്ഷിക്കുന്നവർ, പ്രത്യാശ പകരുന്നവർ കൂടിയാണെന്ന് ഓർമപ്പെടുത്തുന്ന ദിനമാണ്.

എന്‍റെ കാഴ്ചപ്പാടിൽ, Being a Doctor എന്നത് ശാസ്ത്രീയ അറിവിനെ മനുഷ്യസേവനമായി സമർപ്പിക്കുകയും കരുണയെ ചികിത്സയുടെ ജീവാത്മാവാക്കുകയും, പ്രതിസന്ധിയുടെ അതിരുകളിലുപോലും ജീവന്‍റെ വിളക്കായി നിലകൊള്ളുകയും ചെയ്യുന്നതാണ്.

ഡോ. കെ.കെ. അബ്‌ദുൾ റൗഫ്
Consultant Pediatrician and Pediatric Intensivist, Baby Memorial Hospital, Kozhikode.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

യൂർഗൻ, അവിടെ ഗാലറിയിൽ എന്റെ അമ്മ ഇരിക്കുന്നുണ്ട്..
ആശുപത്രിയിൽ നടന്നത്! മനോജ് മൂത്തേടൻ എംഎൽഎ പ്രതികരിക്കുന്നു
രാഷ്‌ട്രീയക്കാരെ സ്കൂളിനു പുറത്താക്കി വിജയ്... ഇന്നത്തെ പ്രധാനവാർത്ത
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up
 
1783420948_c10f99d5ddc1c0e1395e.jpg