ADVERTISEMENT

Close
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

16-09-2026

സുരക്ഷിതമാകട്ടെ നമ്മുടെ റോഡുകൾ

Editorial

15-09-2026

രാസവളവും കർഷകരെ കണ്ണീരുകുടിപ്പിക്കുന്നു

Editorial

14-09-2026

പ്രഖ‍്യാപനങ്ങളിലെ ഐക‍്യം അവ നടപ്പാക്കുന്നതിലും വേണം

Editorial

12-09-2026

വിവാദവും പഴിചാരലും പരിഹാരമല്ല സ്വിച്ചിട്ടാൽ ബൾബ് തെളിയണം

Editorial

11-09-2026

മതഭ്രാന്തിന് വാക്സിനുണ്ട്, മതേതര വിദ്യാഭ്യാസം

Editorial

10-09-2026

വിത്തിനു വെള്ളമൊഴിക്കാനും മറക്കരുത്

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Thrissur

വിശ്വാസപരിശീലന ദിനാഘോഷം

ചാവക്കാട്: കാവീട് സെന്‍റ് ജോസഫ് പള്ളിയിൽ വിശ്വാസ പരിശീലനദിനാഘോഷം നടത്തി. വിശുദ്ധകുർബാനയ്ക്കുശേഷം ആരംഭിച്ച പൊതുസമ്മേളനം പാലയൂർ ഫൊറോന പ്രമോട്ടർ ഫാ. റിജോ വിതയത്തിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ്് എം.വി. ജയ് സൺ അധ്യക്ഷനായി. വികാരി ഫാ. ഫ്രാൻസിസ് നീലങ്കാവിൽ അനുഗ്രഹപ്രഭാഷണം നടത്തി.

സർവീസ് അവാർഡിന് അർഹരായ സി.എൽ. മാത്യു, ഷെജി ഷാജൻ എന്നിവരെ ആദരിച്ചു. ട്രസ്റ്റി റെന്നി വിൻസന്‍റ്്, പിടിഎ വൈസ് പ്രസിഡന്‍റ്് ലയ ജോയ്സൺ, സിസ്റ്റർ ട്രീസ ജേക്കബ്, സ്കൂൾ ലീഡർ ഫ്രസിൽ ഫ്രാൻസിസ്, സ്റ്റാഫ് പ്രതിനിധി സി.ജെ. ജയിക്കോ എന്നിവർ പ്രസംഗിച്ചു.

Thiruvananthapuram

ചാന്നാങ്കരയിൽ മുത്തശിയെ ചെറുമകൻ മർദിച്ചുകൊന്നു

കഴക്കൂട്ടം: ചെറുമകന്‍റെ മർദന ത്തെ തുടർന്നു മുത്തശി മരിച്ചു. ചാന്നാങ്കര കൂട്ടച്ചാൽ താബൂക്ക് കമ്പനിക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന കഠിനംകുളം ചാന്നാങ്കര വെട്ടുതുറ പുതുവൽപുരയിടം വീട്ടിൽ മത്സ്യത്തൊഴിലാളിയായ മേഴ്‌സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മേഴ്‌സിയുടെ മകൾ പരേതയായ ബിന്ദുവിന്‍റെ മകൻ ഷിബിൻ (26) പൊലി സിന്‍റെ പിടിയിലായി.

ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം. മരിയനാടും മുതലപ്പൊഴി ഹാർബറിലും മീൻ കച്ചവടം നടത്തുകയായിരുന്നു കൊല്ലപ്പെട്ട മേഴ്സി. മേഴ്സിയും ഭർത്താവും പ്രതിയായ ഷിബിനും സഹോദരൻ ഷിബുവു അടങ്ങുന്ന കുടുംബമാണ് ചാന്നാങ്കരയി ലെ വീട്ടിൽ താമസിച്ചിരുന്നത്. രാവിലെ മേഴ്സിയുടെ ഭർത്താവും ഷിബിന്‍റെ സഹോദരനും ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. ലഹരിക്കടിമയായ ഷിബിൻ മേഴ്‌സിയോടു പണം ആവശ്യപ്പെടുകയും തുടർന്ന് വാക്കേറ്റവും അടിപിടിയുമുണ്ടായി. ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് മേഴ്സിയെ ആക്രമിക്കുകയും തള്ളിയിടുകയും ചെയ്തു. ഇതിനുശേഷം വീട്ടിൽ കിടന്നുറങ്ങിയ ഷിബിൻ ഉണർന്നപ്പോ ൾ മേഴ്‌സിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കത്തിയുമായി പുറത്തിറങ്ങിയ ഷിബിൻ, സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്നവരോട് താൻ മുത്തശിയെ കൊലപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു. തുടർന്നുസ്ഥലത്തുനിന്നു പോയ ഷിബിനെ കഠിനംകുളത്തെ ബാറിനു സമീപത്തുനിന്നു കഠിനംകുളം പൊലിസ് പിടികൂടുകയായിരുന്നു.

മേഴ്‌സിയെ കഠിനംകുളം പൊലിസ് ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. ഷിബിന്‍റെ ആക്രമണത്തിൽ നിലത്തുവീണപ്പോൾ മേഴ്സിയുടെ കഴുത്തിലുണ്ടായിരുന്ന മുഴ പൊട്ടിയുണ്ടായ രക്തസ്രാവമാണു മരണ കാരണമെന്നു പൊലിസ് അറിയിച്ചു.

കത്തികൊണ്ടുള്ള ആക്രമണത്തിൽ മുറിവേറ്റിരുന്നുവെങ്കിലും അതു മരണകാരണമല്ലെന്ന് ആശുപത്രിവൃത്തങ്ങളും വ്യക്തമാക്കി. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഐനിസാണ് മേഴ്സിയുടെ ഭർത്താവ്. സുരേഷ്, മിനി എന്നിവരാണ് മറ്റുമക്കൾ.

Kollam

ഇഎസ്എ: കുളത്തൂപ്പുഴയില്‍ വ്യാപാരികൾ പ്രതിഷേധിച്ചു

കുളത്തൂപ്പുഴ : കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പരിസ്ഥിതിലോല മേഖലകളുടെ കരട് പട്ടികയില്‍ നിന്ന്് കുളത്തൂപ്പുഴയിലെ ജനവാസ മേഖലകളേയും കൃഷി, തോട്ടം മേഖലകളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കുളത്തൂപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കുളത്തൂപ്പുഴ ടൗണില്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം. സൈനബാ ബീവി ഫ്ലാഗ് ഓഫ് ചെയ്തു. മാര്‍ച്ച് ഡിപ്പോയിലെ റേഞ്ച് ഓഫിസ് പടിക്കല്‍ പൊ ലിസ് തടഞ്ഞു. പൊലിസും പ്രതിഷേധക്കാരും തമ്മില്‍ ചെറിയ രീതിയില്‍ ഉന്തും തള്ളു മുണ്ടായി. തുടര്‍ന്നു നടന്ന ധര്‍ണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന നിയമ സഹായവേദി ചെയര്‍മാനുമായ ജോജോ കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇഎസ്എ എന്നും ജനകീയ പ്രതിരോധത്തിലൂടെ മാത്രമേ നടപടി പിന്‍വലിക്കാന്‍ കഴിയൂവെന്നും ജോജോ കെ. ഏബ്രഹാം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കുളത്തൂപ്പുഴ യൂണിറ്റ് പ്രസിഡന്‍റ് ജോര്‍ജ് വര്‍ഗീസ് പുളിന്തിട്ട, ജനറല്‍ സെക്രട്ടറി ഷാനവാസ്, സാബു ഏബ്രഹാം, എസ്. ഗോപകുമാര്‍, പി.സഹദേവന്‍, ശുഭ, നവാസ്, ഹരിലാല്‍ തുടങ്ങി ജനപ്രതിനിധികള്‍ പൊതുപ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ നാട്ടുകാര്‍ ഉള്‍പ്പടെ സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. കടകള്‍ അടച്ചുകൊണ്ടായിരുന്നു വ്യാപാരികള്‍ പ്രതിഷേധത്തില്‍ പങ്കാളികളായത്.

Pathanamthitta

ഇഎസ്എ കരട് വിജ്ഞാപനം; ­­­മലയോരത്ത് ജനകീയ പ്രക്ഷോഭത്തിനു തയാറെടുപ്പ്

പത്തനംതിട്ട: പശ്ചിമഘട്ട സംരക്ഷണമെന്ന പേരില്‍ പരിസ്ഥിതിലോല മേഖലകള്‍ (ഇഎസ്എ) സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ പുറപ്പടുവിച്ച കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ജനവാസ മേഖലകളില്‍ നിലനിൽക്കുന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് തുടക്കമാകുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഏഴാമത്തെ വിജ്ഞാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ലയിലെ മലയോര പ്രദേശങ്ങളായ കൊല്ലമുള, പെരുനാട്, സീതത്തോട്, ചിറ്റാര്‍, വടശേരിക്കര, തണ്ണിത്തോട്, അരുവാപ്പുലം വില്ലേജുകളാണ്. ജനങ്ങള്‍ ഏറ്റവുമധികം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളാണിവ. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി ഈ വില്ലേജുൾ പ്രഖ്യാപിക്കുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് ആശങ്ക.

2024 ലെ കരട് വിജ്ഞാപനത്തെത്തുടര്‍ന്ന് ഫീല്‍ഡ് പരിശോധന നടത്തിയ സംസ്ഥാനത്തെ 98 വില്ലേജുകളിലായി 8656.46 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എ ഉള്‍പ്പെട്ടിരുന്നത് പുതിയ കരട് വിജ്ഞാപനത്തില്‍ 131 വില്ലേജുകളിലെ 9993.7 ചതുരശ്ര കിലോമീറ്ററായി ജില്ലയിലെ ജനവാസമേഖലകള്‍ ഉള്‍പ്പെടുവാന്‍ കാരണമായതെന്ന് പറയുന്നു.

ഇഎസ്എ പ്രഖ്യാപനത്തിനു മുന്പ്
ജനങ്ങളെ ബോധവത്കരിക്കണം

പരിസ്ഥിതി ലോല പ്രഖ്യാപനം അന്തിമമാകുന്നതിനു മുന്പായി ജനങ്ങളെ ബോധവത്കരിക്കാൻ റവന്യു, വനം വകുപ്പുകൾ തയാറാകണമെന്ന് കോന്നി പ്രകൃതി സംരക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു.

കൃത്യമായ ഗ്രൗണ്ട് സർവേയിലൂടെ ജനവാസ മേഖലകളെ ഒഴിവാക്കുകയും, കൈയേറിയ റവന്യു-വനഭൂമി തിരിച്ചുപിടിക്കുകയും ചെയ്യുന്നതോടൊപ്പം, ഏതെല്ലാം പ്രവർത്തനങ്ങൾക്കാണ് അനുമതിയുള്ളത്, എന്തിനൊക്കെയാണ് നിയന്ത്രണം എന്നീ കാര്യങ്ങളിൽ ശരിയായ ബോധവത്കരണം അടിയന്തിരമായി നടത്തുന്നതിന് റവന്യു-വനം വകുപ്പ് അധികാരികൾ രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.

കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ, റോഡുകളുടെ ടാറിംഗ്, അറ്റകുറ്റപ്പണികൾ, തെരുവ് വിളക്ക് സ്‌ഥാപിക്കൽ, വൈദ്യുതി-ഇന്‍റർനെറ്റ് ലൈനുകൾ വലിക്കൽ തുടങ്ങിയ അടിസ്ഥാന വികസന പ്രവർത്തനങ്ങളെല്ലാം തദ്ദേശ സ്ഥാപങ്ങൾ വഴി തുടർന്നും നടത്താനാകുമെന്നാണ് സൂചന.

സലിൽ വയലാത്തല അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്. കൃഷ്ണകുമാർ, എസ്. അഞ്ജിത, കെ.എസ്. ദിലീപൻ, എം. അനിൽകുമാർ, ബിനു പി. വിനോദ് എന്നിവർ പ്രസംഗിച്ചു.

Idukki

പശ്ചിമഘട്ട ഇഎസ്എ വിജ്ഞാപനം: ഇടുക്കിയിൽ ആശങ്ക കനക്കുന്നു

കുമളി: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശവുമായി (ഇഎസ് എ) ബന്ധപ്പെട്ട് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത്തെ കരട് വിജ്ഞാപനത്തിൽ, കേരളം സമർപ്പിച്ച നിർദേശങ്ങൾ അവഗണിച്ചതിനെതിരേ ഇടുക്കി ജില്ലയിൽ ജനകീയ പ്രതിരോധം ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി 20ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലും ഒരേ സമയം അടിയന്തര സ്പെഷ്യൽ പൊതു ഗ്രാമസഭകൾ വിളിച്ചുചേർക്കാൻ തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് എം.എം. വർഗീസും സെക്രട്ടറി ശാന്തി ഹരിദാസും അറിയിച്ചു.

കേരളത്തിലെ 131 വില്ലേജുകളുടെ പേരുകൾ പുതിയ വിജ്ഞാപനത്തിന്‍റെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയത് ഹൈറേഞ്ചിലെ ജനങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒരേ ദിവസം ഒരേ സമയത്ത് മുഴുവൻ പഞ്ചായത്തുകളിലു സ്പെഷ്യൽ പൊതു ഗ്രാമസഭകൾ നടത്തുന്നത്. വില്ലേജിന്‍റെ പേര് വന്നതുകൊണ്ടു മാത്രം വില്ലേജിന്‍റെ മുഴുവൻ ഭൂവിസ്തൃതിയും ഇഎസ്എയിൽ വരുമെന്ന തരത്തിലുള്ള ആശയക്കുഴപ്പം കേന്ദ്രസർക്കാർ അടിയന്തരമായി പരിഹരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

2013 നവംബർ 13ലെ കേന്ദ്ര വിജ്ഞാപനത്തിലെ കടുത്ത നിയന്ത്രണങ്ങൾ കാരണം ഇടുക്കി ജില്ലയിൽ ഉണ്ടായ പ്രായോഗിക പ്രതിസന്ധികൾ അസോസിയേഷൻ ചൂണ്ടിക്കാട്ടി. അന്ന് ഏർപ്പെടുത്തിയ തടസങ്ങൾ കാരണം ഇടുക്കി സർക്കാർ മെഡിക്കൽ കോളജിന്‍റെ നിർമാണം പൂർത്തിയാക്കാൻ കഴിയാതെ വരികയും മെഡിക്കൽ കൗൺസിലിന്‍റെ അംഗീകാരം ലഭിക്കാതെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരികയും ചെയ്തിരുന്നു.

ഇതേത്തുടർന്ന് 2018 മേയിൽ കേരള സർക്കാർ കേന്ദ്രത്തിന് അയച്ച കത്തുകളുടെ അടിസ്ഥാനത്തിൽ, 2018 ഡിസംബർ മൂന്നിന് കേന്ദ്ര സർക്കാർ നിർദേശങ്ങളിൽ ഭേദഗതി വരുത്തുകയും നിയന്ത്രണങ്ങൾ കരട് ഇഎസ്എ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

സംസ്ഥാന സർക്കാർ തുടർച്ചയായ ചർച്ചകളിലൂടെയും ശാസ്ത്രീയ പഠനങ്ങളിലൂടെയുമാണ് ഇഎസ്എ അതിരുകൾ നിശ്ചയിച്ചത്. 2024 നവബർ രണ്ടിന് സമർപ്പിച്ച ഏറ്റവും പുതിയ നിർദേശപ്രകാരം 98 വില്ലേജുകളിലെ 8,590.69 ചതുരശ്ര കിലോമീറ്റർ ശുദ്ധമായ വനമേഖല മാത്രം ഇഎസ്എയിൽ ഉൾപ്പെടുത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. വനമേഖലയില്ലാത്തതിനാൽ ഇടുക്കിയിലെ ഏലമല പ്രദേശത്തെ (സി എച്ച് ആർ ) 23 വില്ലേജുകളെ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, കേന്ദ്രം പ്രസിദ്ധീകരിച്ച നിലവിലെ ഇഎസ്എ കരടു വിജ്ഞാപനത്തിൽ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Alappuzha

സ്വർണാഭരണങ്ങൾ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ചങ്ങനാശേരി: പെരുന്ന എസ്എച്ച് നഗറില്‍ ആളില്ലാത്ത വീടിന്‍റെ അടുക്കളവാതില്‍ കുത്തിപ്പൊളിച്ച് ഏഴുപവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റിലായി. റെയില്‍വേ പുറമ്പോക്ക് കോളനി പുതുപ്പറമ്പില്‍ ഇസ്മായില്‍(47)നെയാണ് ചങ്ങനാശേരി ഡിവൈഎസ്പി എസ്. അഷാദ്, എസ്എച്ച്ഒ അനില്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇയാള്‍ ഇപ്പോള്‍ കൊടിനാട്ടുംകുന്നിനടുത്ത് മാലൂര്‍ക്കാവില്‍ വാടകവീട്ടിലാണ് താമസം. എസ്എച്ച് നഗറിലുള്ള ഡോ. ഇക്ബാലിന്‍റെ വസതിയിലാണ് മോഷണം നടന്നത്.

ഇക്കഴിഞ്ഞ 12ന് വെകുന്നേരം ഇക്ബാലും കുടുംബാംഗങ്ങളും വീടടച്ച് ബന്ധുവീട്ടില്‍ പോയി. പിറ്റേന്ന് ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് വീട്ടില്‍ മോഷണംനടന്ന വിവരം അറിഞ്ഞത്. ഇക്ബാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ പൊലിസ് മേധാവി സാബു മാത്യുവിന്‍റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടുദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടാനായത്.

പ്രതി മോഷ്ടിച്ച സ്വര്‍ണവും മോഷണത്തിനുശേഷം കറങ്ങിനടന്ന കാറും മടുക്കമൂട്ടിനടുത്തുള്ള ധനകാര്യസ്ഥാപനത്തില്‍ പണയംവച്ച നാലുഗ്രാം സ്വര്‍ണവും പൊലിസ് കണ്ടെടുത്തു.

 

വീടിന്‍റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകടക്കല്‍ പ്രതിയുടെ മോഷണ ശൈലി

പകല്‍ ഐസു കച്ചവടം. ഈ സമയത്ത് ആളില്ലാത്ത വീടുകള്‍ കണ്ടുവച്ച് രാത്രികാലത്ത് വീടിന്‍റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകടന്ന് അലമാരയിൽനിന്നു സ്വര്‍ണവും പണവും മോഷ്ടിക്കലാണ് റെയില്‍വേ പുറമ്പോക്ക് കോളനി പുതുപ്പറമ്പില്‍ ഇസ്മായില്‍(47)ന്‍റെ മോഷണ ശൈലി. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നു സമാനമായ നാല് മോഷണങ്ങള്‍ നടത്തിയതായാണ് പൊലിസിനു വിവരം ലഭിച്ചത്.

എസ്എച്ച് നഗറിലുള്ള ഡോ. ഇക്ബാലും കുടുംബവും വീടടച്ച് പുറത്തുപോയ വിവരം മനസിലാക്കിയാണ് ഇയാള്‍ വീട്ടിലെത്തി മോഷണം നടത്തിയത്. ഡോ. ഇക്ബാലിന്‍റെ വീടിന്‍റെ പരിസരങ്ങളിലുള്ള മുപ്പതോളം സിസിടിവി കാമറകള്‍ പരിശോധിച്ചതിലൂടെയാണ് പൊലിസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി രണ്ടാഴ്ചക്കകമാണ് വീണ്ടും ഇയാള്‍ മോഷണം നടത്തിയത്. 48 മണിക്കൂറിനുള്ളില്‍ പ്രതിയെ കുടുക്കി
ചങ്ങനാശേരി: മോഷണം നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ കുടുക്കി

ചങ്ങനാശേരി പൊലിസിന്‍റെ അന്വേഷണ മികവ്. പെരുന്ന ഈസ്റ്റ് എസ്എച്ച് നഗറില്‍ ആസിഫ് മന്‍സിലില്‍ ഡോ.പി.കെ. ഇക്ബാലിന്‍റെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ പുതുപ്പറമ്പില്‍ ഇസ്മായിലിനെയാണ് 48 മണിക്കൂറിനുള്ളില്‍ പൊലിസ്് കുടുക്കിയത്. വീടിന്‍റെ രണ്ടു നിലകളിലെ മുറികളിലായി സൂക്ഷിച്ചിരുന്ന 57 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. ചങ്ങനാശേരി പൊലിസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ ശാസ്ത്രീയ പരിശോധന വിജയകരമായി. പ്രതിയുടെ വാടകവീടിന്‍റെ പരിസരങ്ങളില്‍ പതിയിരുന്നും സിസിടിവി കാമറകള്‍ നിരീക്ഷിച്ചുമാണ് ഇയാളെ പിടികൂടിയത്. എസ്‌ഐമാരായ ബിനില്‍, പ്രദീപ്, എഎസ്‌ഐമാരായ സെയ്‌നി സെബാസ്റ്റ്യന്‍, അന്‍വര്‍, സിപിഒമാരായ നിയാസ്, കലേഷ്, ജൂഡ് ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Kottayam

അല്‍ഫോന്‍സ കോളജില്‍ പിജി ഗ്രാജ്വേഷന്‍ ദിനം

പാലാ: അല്‍ഫോന്‍സ കോളജില്‍ ബിരുദാനന്തര ബിരുദ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനികളെ ആദരിച്ചു. ചടങ്ങില്‍ എംഎ ഇംഗ്ലീഷ്, എംഎ ഇക്കണോമെട്രിക്‌സ്, എംഎസ്‌സി സുവോളജി, എംഎസ്‌സി കെമിസ്ട്രി, എംഎസ്‌സി ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ആൻഡ് ഡയറ്ററ്റിക്‌സ് എന്നീ കോഴ്‌സുകളില്‍ ഉയര്‍ന്ന റാങ്കുകളും ഗ്രേഡുകളും നേടിയ വിദ്യാര്‍ഥിനികളെയാണ് ആദരിച്ചത്.

ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പൗരബോധത്തോടെ സമൂഹത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കോഴ്സ് പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്‍ഥിനിക്കൊപ്പം മനോഹരമായ ഗാനം അദ്ദേഹം ആലപിച്ചതും ചടങ്ങിന് വേറിട്ട അനുഭവമായി.

കോളജ് മാനേജര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ ഡോ. മഞ്ജു എലിസബത്ത് കുരുവിള, മഞ്ജു ജോസ്, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളാച്ചാലില്‍, അസിസ്റ്റന്‍റ് ബര്‍സാര്‍ ഫാ. ഡോ. ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ernakulam

മീങ്കുന്നം വളവിലെ കുഴികള്‍ അടച്ചു

മൂവാറ്റുപുഴ: എംസി റോഡില്‍ മീങ്കുന്നം വളവില്‍ രൂപപ്പെട്ട അപകടക്കുഴികള്‍ അടച്ചു. മീങ്കുന്നം സെന്‍റ് ജോസഫ് പള്ളിക്കും സമീപത്തെ കുത്തനെയുള്ള വളവില്‍ റോഡ് തകര്‍ന്നിട്ട് നാളുകളായിരുന്നു.

മൂവാറ്റുപുഴ ഭാഗത്തുനിന്ന് അതിവേഗത്തിലെത്തുന്ന വാഹനങ്ങള്‍ വളവ് തിരിയുമ്പോള്‍ പെട്ടെന്ന് കുഴിയില്‍പെടുകയും മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ആഴം തിരിച്ചറിയാന്‍ കഴിയാതെ ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുന്നതും പതിവായിരുന്നു. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളും തീർഥാടകരും എത്തുന്ന പ്രദേശം കൂടിയാണിത്.

എംസി റോഡിലെ മറ്റ് ഭാഗങ്ങളിലും റോഡിന്‍റെ വശങ്ങളിലുമുള്ള കേടുപാടുകൾ പരിഹരിക്കാനും മഴവെള്ളം സുഗമമായി ഒഴുകിപ്പോകാന്‍ ഡ്രെയ്നേജ് സംവിധാനം ശാസ്ത്രീയമായി പുനഃക്രമീകരിക്കാനും അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Thrissur

വിശ്വാസപരിശീലന ദിനാഘോഷം

ചാവക്കാട്: കാവീട് സെന്‍റ് ജോസഫ് പള്ളിയിൽ വിശ്വാസ പരിശീലനദിനാഘോഷം നടത്തി. വിശുദ്ധകുർബാനയ്ക്കുശേഷം ആരംഭിച്ച പൊതുസമ്മേളനം പാലയൂർ ഫൊറോന പ്രമോട്ടർ ഫാ. റിജോ വിതയത്തിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ്് എം.വി. ജയ് സൺ അധ്യക്ഷനായി. വികാരി ഫാ. ഫ്രാൻസിസ് നീലങ്കാവിൽ അനുഗ്രഹപ്രഭാഷണം നടത്തി.

സർവീസ് അവാർഡിന് അർഹരായ സി.എൽ. മാത്യു, ഷെജി ഷാജൻ എന്നിവരെ ആദരിച്ചു. ട്രസ്റ്റി റെന്നി വിൻസന്‍റ്്, പിടിഎ വൈസ് പ്രസിഡന്‍റ്് ലയ ജോയ്സൺ, സിസ്റ്റർ ട്രീസ ജേക്കബ്, സ്കൂൾ ലീഡർ ഫ്രസിൽ ഫ്രാൻസിസ്, സ്റ്റാഫ് പ്രതിനിധി സി.ജെ. ജയിക്കോ എന്നിവർ പ്രസംഗിച്ചു.

Palakkad

മംഗലംഡാമിന്‍റെ ആയക്കെട്ട് പ്രദേശങ്ങളിലും ഒന്നാംവിള നെൽകൃഷി ഉണക്കത്തിൽ

വടക്കഞ്ചേരി: മംഗലംഡാം അണക്കെട്ടിന്‍റെ ആയക്കെട്ട് പ്രദേശങ്ങളിൽ ഒന്നാംവിള നെൽകൃഷി ഉണക്കുഭീഷണിയിൽ.

ഇടതുകര കനാലിന്‍റെ വാലറ്റ പ്രദേശങ്ങളായ കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലെ പാടശേഖരങ്ങളാണ് വെള്ളമില്ലാതെ കതിരുവരുന്ന നെൽകൃഷി ഉണങ്ങുന്ന സ്ഥിതിയുള്ളത്.

അടിയന്തര പ്രാധാന്യത്തോടെ ഇറിഗേഷൻ വകുപ്പ് അധികൃതർ വിഷയത്തിൽ ഇടപെട്ട് കനാലിലേക്ക് കൂടുതൽ വെള്ളം തുറന്നുവിടാൻ നടപടി വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

ഡാമിൽ വെള്ളം നിറഞ്ഞ് കിടക്കുമ്പോൾ താഴെയുള്ള കൃഷി ഉണങ്ങാൻ കാരണമാകുന്നത് കർഷകരുടെ വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഡാമിന്‍റെ ഇടതുകര കനാലിലേക്ക് വെള്ളംവിട്ടിരുന്നു.
എന്നാൽ അത് വളരെ കുറഞ്ഞ അളവിലായതിനാൽ മെയിൻ കനാലിന്‍റെ പാതിവഴിയിൽ പോലും ഒരാഴ്ചയായിട്ടും വെള്ളം എത്തിയിട്ടില്ല.
കനാലുകളെല്ലാം പൊന്തക്കാടായി കിടക്കുന്നതിനാൽ കനാലിന്‍റെ വാലറ്റങ്ങളിലേക്ക് വെള്ളമെത്താൻ ഡാമിൽ നിന്നും കൂടുതൽ വെള്ളം തുറന്നുവിടാമെന്ന് കണ്ണമ്പ്ര വളയൽ പാടശേഖരത്തിലെ കർഷകനായ കെ.എം. പോൾ പറഞ്ഞു.

ഡാമിനു സമീപമുള്ള വക്കാല, ചെറുകുന്നം പാടശേഖരങ്ങളിൽ വെള്ളംവറ്റി കതിരുവരുന്ന നെല്ല് ഉണക്ക ഭീഷണിയിലായപ്പോഴാണ് കർഷകരുടെ പരാതിയിൽ ഒരാഴ്ച മുമ്പ് വെള്ളം വിട്ടത്.

സെപ്റ്റംബർ ആദ്യത്തിൽ തന്നെ ഒന്നാംവിള കൃഷിക്കായി ഡാമിൽ നിന്നും കനാലിലേക്ക് വെള്ളം വിടേണ്ടിവരുന്നത് അപൂർവമാണ്.
മഴയില്ലാതെ പകൽ തുടരുന്ന കനത്തചൂട് മറ്റു കാർഷിക വിളകൾക്കും വലിയ ദോഷമാണ് ഉണ്ടാക്കുന്നത്.

മഴക്കുറവിൽ പാൽ ഇല്ലാതെ റബർ കർഷകരും ദുരിതത്തിലാണിപ്പോൾ.

Malappuram

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ സ്‌ഫോടനം

നിലമ്പൂര്‍: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിനോട് ചേര്‍ന്ന ഷെഡ് പൂര്‍ണമായും കത്തിനശിച്ചു.

നിലമ്പൂര്‍ മണലോടി റോഡിലെ രാജസൂയത്തില്‍ റിട്ടയേര്‍ഡ് എക്സൈസ് കമ്മിഷണര്‍ പി.വി. മുരളീകുമാറിന്‍റെ വീടിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ച പാചകവാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ച് അഗ്‌നിബാധയുണ്ടായത്. ഇന്നലെ പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം.

അയല്‍വാസികളാണ് അഗ്നിബാധ ആദ്യം അറിഞ്ഞത്. സംഭവ സമയത്ത് മുരളികുമാറും ഭാര്യ റീനയും മക്കളായ ഹൃദിക്, നിധിന്‍ എന്നിവര്‍ വീട്ടില്‍ ഉറക്കത്തിലായിരുന്നു. അയല്‍ക്കാര്‍ വിളിക്കുന്നത് കേട്ടാണ് ഇവര്‍ ഉണര്‍ന്നത്. അപ്പോഴേക്കും പാചക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ ഉയരത്തിലാണ് തീ പടര്‍ന്നത്.നിലമ്പൂര്‍ അഗ്‌നിരക്ഷാ സേനഎത്തി പുലര്‍ച്ചെ 2.30 ഓടെയാണ് തീ പൂര്‍ണമായും അണച്ചത്.

വന്‍ ശബ്ദത്തോടെയാണ് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് അയല്‍വാസികള്‍ പറഞ്ഞു. വീടിന്‍റെ ഒരു വശത്ത് ചുമരിലും മറ്റും സൂക്ഷിച്ചിരുന്ന പാത്രങ്ങളും ഉപകരണങ്ങളും നാമാവശേഷമായിട്ടുണ്ട്. ഇലക്ട്രോണിക്‌സ് സാധനങ്ങളും നശിച്ചിട്ടുണ്ട്.
അഗ്‌നിരക്ഷാ സേന എത്തിയതിനാലാണ് സമീപ വീടുകളിലേക്ക് തീപടരുന്നത് ഒഴിവായത്. പാചകത്തിന് ഉപയോഗിച്ചിരുന്ന ഒരു സിലിണ്ടറിന് പുറമെ മറ്റൊരു സിലിണ്ടറിലും പാചകവാതകം ഉണ്ടായിരുന്നു. നിലമ്പൂര്‍ അഗ്‌നിരക്ഷാ കേന്ദ്രത്തിലെ അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍ കെ. യൂസഫലി, സീനിയര്‍ ഫയര്‍ ഓഫിസര്‍ ആര്‍. രാജേഷ്, ഫയര്‍ ഓഫിസര്‍മാരായ വി.യു. റുമേഷ്, സി. രമേശ്, വി.പി. റഫീഖ്, എം.വി. ജിമ്മി, ഡ്രൈവര്‍ വി. വിമല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

Kozhikode

ഗതാഗതക്കുരുക്കില്‍ നഗരം വീര്‍പ്പുമുട്ടുമ്പോള്‍ കണ്ണടച്ച് അധികൃതര്‍

കോഴിക്കോട്: മലബാറിലെ പ്രധാന വാണിജ്യകേന്ദ്രമായ കോഴിക്കോട് വാഹനപ്പെരുപ്പത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും ഒമ്പതുവര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാതെ ലിങ്ക് റോഡിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് പ്ലാസ. നഗരത്തിലെ പാര്‍ക്കിംഗ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്ന ലിങ്ക് റോഡില്‍ ആധുനിക രീതിയിലുള്ള പാര്‍ക്കിംഗ് പ്ലാസ നിര്‍മിക്കാന്‍ കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. നാല് നിലകളുള്ള കെട്ടിടം നിര്‍മിച്ചതല്ലാതെ മറ്റ് സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല.

വാഹനങ്ങള്‍ കെട്ടിടത്തിന്‍റെ വിവിധ നിലകളിലേക്ക് എത്തിക്കാനുള്ള ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. നിലവില്‍ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ മദ്യപന്മാരും ലഹരിസംഘവും കെട്ടിടത്തില്‍ തമ്പടിക്കുന്നുണ്ടെന്ന് ലിങ്ക് റോഡിലെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും പരാതിപ്പെടുന്നു. 7579 ചതുരശ്ര അടിയില്‍ 43.43 കോടി രൂപ ചെലവിട്ട് പാര്‍ക്കിംഗ് പ്ലാസ നിര്‍മിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. മുന്‍ മേയര്‍ എം. ഭാസ്‌കരന്‍റെ കാലത്ത് വിഭാവനം ചെയ്ത ഈ പദ്ധതി പിന്നീട് പലവിധ പ്രതിസന്ധികളില്‍ പെടുകയായിരുന്നു. 700 ലധികം കാറുകള്‍ക്കും എണ്ണൂറോളം ഇരുചക്ര വാഹനങ്ങള്‍ക്കും ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന വിപുലമായ മള്‍ട്ടി ലെവല്‍ സൗകര്യമാണ് ഇവിടെ വിഭാവനം ചെയ്തിരുന്നത്. ഫണ്ടിന്‍റെ ലഭ്യതക്കുറവ്, കൃത്യമായ ആസൂത്രണമില്ലായ്മ, സാങ്കേതിക തടസങ്ങള്‍ എന്നിവയാണ് പാര്‍ക്കിംഗ് പ്ലാസ യാഥാര്‍ഥ്യമാകാതിരിക്കാനുള്ള കാരണം.
തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനിലേക്കും മിഠായിത്തെരുവിലേക്കുമൊക്കെയായി നൂറുകണക്കിന് ആളുകളാണ് ദിവസവും എത്തുന്നത്.
കൂടാതെ, സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ജോലി ആവശ്യത്തിനായി വരുന്നവരുമുണ്ട്. ഇവരുടെയൊക്കെ വാഹനങ്ങള്‍ നിലവില്‍ ലിങ്ക് റോഡിന്‍റെ ഇരുവശത്തുമായി പാര്‍ക്ക് ചെയ്യുകയാണ്. പാര്‍ക്കിംഗ് പ്ലാസ സജ്ജമാക്കിയാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ കഴിയും.

പ്രതിഷേധവുമായി പൊതുജനം

ഓണം, വിഷു, പെരുന്നാള്‍ തുടങ്ങിയ വിശേഷ അവസരങ്ങളില്‍ നഗരം കടുത്ത വാഹനക്കുരുക്കില്‍പെടുന്നത് പതിവാണ്. ഈ വര്‍ഷത്തെ ഓണത്തിന് പാര്‍ക്കിംഗ് പ്രശ്‌നം പരിഹരിക്കുന്നതിന് നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളുടെയടക്കം പാര്‍ക്കിംഗ് ഏരിയകളാണ് പൊലിസ് ഇടപെട്ട് പൊതുജനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയത്. പാര്‍ക്കിംഗ് പ്ലാസ പോലെയുള്ള പൊതു പാര്‍ക്കിംഗ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഇത്തരമൊരു നടപടി ആവശ്യമായി വരില്ലായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. പാര്‍ക്കിംഗ് പ്ലാസയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തെങ്ങും പൂര്‍ത്തിയാകുമെന്നതിന്‍റെ യാതൊരു ലക്ഷണവും കാണുന്നില്ലെന്ന് ലിങ്ക് റോഡിലെ കച്ചവടക്കാരനായ ഹനീഫ മാത്തോട്ടം പറഞ്ഞു. ആര്‍ക്കും ഒരു ഉപകാരവും ഇല്ലാതെ കെട്ടിടം നിര്‍മിച്ചിരിക്കുകയാണ്. കെട്ടിടം എത്രയും പെട്ടെന്ന് പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തിലാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ബാധ്യതയുണ്ടെന്ന് ലിങ്ക് റോഡിലെ ഓട്ടോ തൊഴിലാളികളായ ഹംസയും കരീമും പറഞ്ഞു.

രണ്ടാംഘട്ട നിര്‍മാണം ഈ മാസം തുടങ്ങും: മേയര്‍

ഈ മാസം 19ന് പാര്‍ക്കിംഗ് പ്ലാസ കോര്‍പറേഷന്‍ അധികൃതര്‍ സന്ദര്‍ശിക്കുമെന്ന് മേയര്‍ ഒ. സദാശിവന്‍ പറഞ്ഞു. രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ തുടങ്ങും. നിര്‍മാണപ്രവൃത്തികള്‍ തുടങ്ങിയാല്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Wayanad

കാലാവസ്ഥാവ്യതിയാനം ചെറുക്കാൻ സർവകലാശാലകൾ മുൻകൈയെടുക്കണം: മന്ത്രി ടി. സിദ്ദിഖ്

കൽപ്പറ്റ: ആഗോള താപനവും കാലാവസ്ഥാവ്യതിയാനവുംമൂലം കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാൻ സർവകലാശാലകൾ മുൻകൈയെടുക്കണമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. അന്പലവയൽ കാർഷിക കോളജിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പുതിയ വിള ഇനങ്ങളുടെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാവ്യതിയാന പ്രതിരോധശേഷിയുള്ള കാർഷികരീതികളും പുതിയ ഇക്കോ സിസ്റ്റവും സർവകലാശാലകളുടെ നേതൃത്വത്തിൽ വികസിപ്പിക്കണം.

വരൾച്ച, അതിതീവ്ര മഴ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രതിഭാസങ്ങളിൽനിന്നു കർഷകരെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സർവകലാശാലകൾ നേതൃത്വം നൽകണം. അന്പലവയൽ കാഷിക കോളജിന് പുതിയ കളിസ്ഥലം ഒരുക്കാൻ വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അന്പലവയൽ കാർഷിക കോളജിലെ അക്കാദമിക്ക് ബ്ലോക്ക്, തൃശൂർ വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തിലെ മോഡൽ കൊക്കോ പ്രൊസസിംഗ് യൂണിറ്റ് ഉദ്ഘാടനവും കാർഷിക സർവകലാശാ ഗവേഷണ വിഭാഗത്തിന്‍റെ പുതിയ വിള ഇനങ്ങളായ ബ്രഹ്മി, മഞ്ഞൾ, ഇഞ്ചി, മുളക്, രാമച്ചം എന്നിവയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങളിൽ സ്വന്തമായി വരുമാനം കണ്ടെത്താനുള്ള ഉത്പാദന സംവിധാനങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഡോ.ടി. സജിതാറാണി, രജിസ്ട്രാർ പ്രഫ. ഡോ. മരി റജീന, അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് പി. രാജി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന ശശീന്ദ്രൻ, അന്പലവയൽ പഞ്ചായത്ത് പ്രസിഡന്‍റ് എൻ.സി. കൃഷ്ണകുമാർ, നെൻമേനി പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. ഗംഗാധരൻ ആത്താർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. അവറാൻ, അന്പലവയൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ പി. ഷഫീക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൈനബ ഉസ്മാൻ, സനൽ ജോണ്‍, കൃഷ്ണകുമാരി, പഞ്ചായത്തംഗം കെ. റജില എന്നിവർ പ്രസംഗിച്ചു.

Kannur

ഇരിക്കൂർ ഉപജില്ലാ ശാസ്‌ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു

ചന്ദനക്കാംപാറ: ഇരിക്കൂർ ഉപജില്ലാ കേരള സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്‍റെ ലോഗോ പ്രകാശനം ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂളിൽ നടന്നു. ചിത്രകാരൻ എബി എൻ. ജോസഫ് ഇരിക്കൂർ എഇഒ പി.എൻ. ഗീതക്ക് കൈമാറി ലോഗോ പ്രകാശനം നിർവഹിച്ചു. ഇരിക്കൂർ എഇഒ പി.എൻ. ഗീത ഉദ്ഘാടനം ചെയ്തു. പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സ്‌കൂൾ മാനേജർ ഫാ. ഏബ്രഹാം മടത്തിമ്യാലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചെറുപുഷ്പ ഹൈസ്കൂൾ മുഖ്യാധ്യാപിക മഞ്ജു ജെയിംസ്, ഡയറ്റ് പ്രതിനിധി സന്തോഷ്, ചെറുപുഷ്പ യുപി സ്‌കൂൾ മുഖ്യാധ്യാപിക പി.എ. റജീന എന്നിവർ പ്രസംഗിച്ചു.

28 മുതൽ 30 വരെ ചന്ദനക്കാംപാറ ചെറുപുഷ്പ സ്‌കൂളിലാണ് ഇക്കൊല്ലത്തെ ഇരിക്കൂർ ഉപജില്ലാ കേരള സ്‌കൂൾ ശാസ്‌ത്രോത്സവം നടക്കുന്നത്. 28ന് പ്രവൃത്തിപരിചയ ഐടി മേളയും 29 നും 30നും ഗണിത, സാമൂഹിക, ശാസ്ത്രമേളകളും വിവിധ വേദികളിലായി നടക്കും. ആയിരത്തിൽപരം വിദ്യാർഥികൾ മേളയിൽ പങ്കെടുക്കും.

ലോഗോ തയാറാക്കിയ പൈസക്കരി സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ ശ്രീനി ചെമ്പന്തൊട്ടിയെ ചടങ്ങിൽ ആദരിച്ചു.

Kasaragod

മാനടുക്കം സ്‌കൂളില്‍ സ്‌പെഷല്‍ എൻ‌റിച്ച്‌മെന്‍റ് പ്രോഗ്രാം

മാനടുക്കം: ജിയുപി സ്‌കൂളില്‍ സ്‌പെഷല്‍ എൻ‌റിച്ച്‌മെന്‍റ് പ്രോഗ്രാം പഞ്ചായത്ത്. പ്രസിഡന്‍റ് കെ. ശോഭനകുമാരി ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെംബര്‍ ജോസ് പാറത്തട്ടേല്‍ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അശ്വതി അജികുമാര്‍, മുഖ്യാധ്യാപിക ജെ.ശാന്തകുമാരി, ഡയറ്റ് ഫാക്കല്‍റ്റി ഡോ. വിനോദ് പെരുമ്പിള, മായ അശോകന്‍, പിടിഎ പ്രസിഡന്‍റ് സി.സുരേഷ്, പി.എന്‍.പ്രകാശന്‍, ദീപ മനു എന്നിവര്‍ സംസാരിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ഫാത്തിമ ബീവി

അഞ്ചല്‍: അലയമണ്‍ കോളജ് ജംഗ്ഷന്‍ ഹനീഫ് മന്‍സിലില്‍ ഫാത്തിമ ബീവി (87) അന്തരിച്ചു. കബറടക്കം അഞ്ചല്‍ മുസ്ലിം ജമാഅത്ത് കബര്‍സ്ഥാനില്‍ നടന്നു. ഭര്‍ത്താവ്: പരേതനായ ഓലക്കട മുഹമ്മദ് ഹനീഫ. മക്കള്‍: ആബിദാബീവി, ഷാജഹാന്‍ (റിട്ട.ജോയിന്‍റ് സെക്രട്ടറി, കേരള നിയമസഭ) സഫിയത്ത്, മുംതാസ് ബീഗം, മുഹമ്മദ് മുഹമ്മദ് താഹ (റിട്ട.ഡിവിഷണല്‍ അക്കൗണ്ട് കെഎസ്ഇബി പുനലൂര്‍), ശിഹാബുദ്ദീന്‍ (റിട്ട. ശിരസ്തദാര്‍ ജില്ലാ കോടതി), എം.എം. സാദിക് (കോണ്‍ഗ്രസ് അലയമണ്‍ മണ്ഡലം പ്രസിഡന്‍റ്), നാസറുദ്ദീന്‍. മരുമക്കള്‍: പരേതനായ അബ്ദുല്‍ ഗഫൂര്‍, നസീറാബീവി, എസ്.നിസ (എച്ച് എം ഗവണ്‍മെന്‍റ് ന്യൂ എല്‍പിഎസ് അഗസ്ത്യക്കോട്), റീജ (ടീച്ചര്‍ കടയ്ക്കല്‍ കുറ്റിക്കാട് യുപിഎസ്), എം.സിമി(അസിസ്റ്റന്‍റ് ഫീല്‍ഡ് ഓഫീസര്‍, വെറ്ററിനറി സബ് സെന്‍റര്‍ വയല), ജെസീന.

മറിയാമ്മ ആന്‍റണി

കൂത്രപ്പള്ളി: പുത്തൻപുരയ്ക്കൽ മറിയാമ്മ ആന്‍റണി (മേരിക്കുട്ടി-93) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് കൂത്രപ്പള്ളി സെന്‍റ് മേരീസ് പള്ളിയിൽ. പരേത പഴയിടം ചേരാടിൽ കുടുംബാംഗം. മക്കൾ: ലീലാമ്മ, മാത്തുക്കുട്ടി, സണ്ണിച്ചൻ, ജോർജുകുട്ടി (ദീപിക ഏജന്‍റ്), ബാബു, സാലിമ്മ, മേഴ്സി, മിനി. മരുമക്കൾ: ജോർജുകുട്ടി പാലത്തിങ്കൽ (ഒറ്റപ്പാലം), പരേതയായ ലിസമ്മ കളരിക്കൽ (തെങ്ങണ), ബീന മഠത്തിപ്പറന്പിൽ (പൊടിപ്പാറ), സാലിമ്മ അട്ടിക്കൽ (കുറുന്പനാടം), പ്രിൻസി ചിറക്കടവിൽ (ഇത്തിത്താനം), സിബിച്ചൻ മുല്ലശേരി (കൊടിനാട്ടുകുന്ന്), ബെന്നിച്ചൻ പാറയിൽ (ഫാത്തിമാപുരം), പരേതനായ സിബിച്ചൻ ചൂരക്കുറ്റിയിൽ (കൂത്രപ്പള്ളി).

അന്നമ്മ ജോൺ

കുറവിലങ്ങാട്: തോട്ടുവ പുന്നത്താനത്ത് പരേതനായ പി.ജെ. ജോണിന്‍റെ ഭാര്യ അന്നമ്മ ജോൺ (94) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം തീർഥാടന പള്ളിയിൽ. പരേത വിളക്കുമാടം ആതിദ്യമറ്റത്തിൽ കുടുംബാംഗം. മക്കൾ: ആലീസ്, സൂസമ്മ, മേഴ്സി, ജോയി, ജോളി, ജെസിയമ്മ, ബിനു. മരുമക്കൾ: കെ.കെ. മാത്യു കാട്ടുതറ (തുറവൂർ), അലക്സ് ആറ്റുമാലിൽ (വീയപുരം), ജോയി ചൂരക്കുഴി (കല്ലറ), സിജി തളിക്കണ്ടത്തിൽ (കുര്യം), ഷിനോ അഴകംപറന്പിൽ (കടനാട്), ജിൻസ് പുളിക്കൽ (വെള്ളിയേപ്പള്ളി), ബിജോയി മടലിയാങ്കൽ (പാളയം). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

മേരി മാത്യു

രാമപുരം: മരങ്ങാട് മുണ്ടയ്ക്കൽ മേരി മാത്യു (86) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് രാമപുരം സെന്‍റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. പരേത കുറിച്ചിത്താനം വലിയനിരപ്പേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എം.എം. മാത്യു. മക്കൾ: മാത്തച്ചൻ (യുകെ), പൗളി, പരേതനായ റോയിച്ചൻ, ഷേർളി. മരുമക്കൾ: ഷൈല കീപ്പുറത്ത്, കടപ്ലാമറ്റം (യുകെ), സണ്ണി വടക്കേമുളഞ്ഞനാൽ (കയ്യൂർ), പ്രിൻസി എലിപ്പുലിക്കാട്ട് (അന്ത്യാളം), ജിജി കുളക്കാട്ടോലിക്കൽ (കുളക്കാട്ടോലിക്കൽ ഇലക്‌ട്രിക്കൽസ് ആൻഡ് സാനിവെയേഴ്സ്, രാമപുരം).

മേരിമ്മ സാന്‍ഗ്രി

ചക്കരപ്പറമ്പ്: സ്രാമ്പിക്കല്‍ മേരിമ്മ സാന്‍ഗ്രി (82) അന്തരിച്ചു. സംസ്‌കാരം ഇന്ന് നാലിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ചക്കരപ്പറമ്പ് സെന്‍റ് ജോര്‍ജ് പള്ളിയില്‍. പരേത തൃക്കൊടിത്താനം വലിയപറമ്പില്‍ കുടുംബാംഗം. ഭർത്താവ്: ജോസഫ് സാന്‍ഗ്രി (റിട്ട. ഡിജിഎം, ബിഎസ്എന്‍എല്‍). മക്കള്‍: മായ സാന്‍ഗ്രി (എല്‍ഐസി, കോട്ടയം), ജോസ് സാന്‍ഗ്രി (ഐഎഫ്എ, ബിഎസ്എന്‍എല്‍, കോഴിക്കോട്). മരുമക്കള്‍: രാജു ഫ്രാന്‍സിസ് (ഡയറക്ടര്‍ എസ് സിഎസ്, എംജി യൂണിവേഴ്‌സിറ്റി, കോട്ടയം), പ്രഫ. റാണിമോള്‍ സ്റ്റീഫന്‍ (സെന്‍റ് ജോസഫ് കോളജ് ദേവഗിരി, കോഴിക്കോട്). മൃതദേഹം ഇന്ന് 11ന് ഭവനത്തില്‍ കൊണ്ടുവരും.

ഷീൻ ഡൊമിനിക്

മൂവാറ്റുപുഴ: വഴിത്തല സെന്‍റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസിലെ ലാബ് അസിസ്റ്റന്‍റ് ആരക്കുഴ താഴത്തെക്കച്ചിറ ഡൊമിനിക് ജോസഫിന്‍റെ മകന്‍ ഷീന്‍ ഡൊമിനിക് (52) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് ആരക്കുഴ സെന്‍റ് മേരീസ് ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീർഥാടന പള്ളിയില്‍. ഭാര്യ: ഷിജി (അധ്യാപിക, സെന്‍റ് ജോര്‍ജ് എച്ച്എസ്എസ്, കലയന്താനി, ആവോലി പ്രാവിടക്കുന്നേല്‍ കുടുംബാംഗം). മാതാവ്: ഫിലോമിന (റിട്ട. അധ്യാപിക, കാവന ഒടുവേലില്‍ കുടുംബാംഗം).

ഏല്യാമ്മ

പെരുമ്പാവൂർ: ഓടക്കാലി ആടുകുടിയിൽ ഏല്യാമ്മ(91) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11ന് പൈങ്ങോട്ടൂർ സെന്‍റ് ആന്‍റണീസ് ഫെറോന പള്ളിയിൽ. പരേത മൂവാറ്റുപുഴ മണ്ണത്തൂക്കാരൻ കുടുംബാംഗം. ഭർത്താവ്: പരേതനായ എ.എം. പോൾ. മക്കൾ: മാത്യു പോൾ(റിട്ട. ഡിവിഷണൽ അക്കൗണ്ടന്‍റ് ), ഏബ്രഹാം പോൾ (റിട്ട. ഡെപ്യൂട്ടി കളക്ടർ ), വിൻസെന്‍റ് പോൾ (റിട്ട. അധ്യാപകൻ), ജോഷി പോൾ (എൻജിഒ യൂണിയൻ മുൻ സംസ്ഥാന കമ്മറ്റിയംഗം, സിപിഎം ലോക്കൽ കമ്മറ്റിയംഗം, അശമന്നൂർ പഞ്ചായത്ത് അംഗം), ഷേർളി പോൾ (റിട്ട. നിർമിതികേന്ദ്രം), ടൈറ്റസ് പോൾ(യുകെ). മരുമക്കൾ: മേരി പോൾ (റിട്ട. ജില്ലാ ബാങ്ക്), ജാൻസി പോൾ, എൽസി ജോസ് (റിട്ട. ഹെഡ്മിസ്ട്രസ്). സിനി പോൾ (ബിസിനസി), ടി. രാജേന്ദ്രൻ (ജനറൽ മാനേജർ, സിയാൽ), ഗ്രേസി ഐസക്(യുകെ).

സ്കറിയ

മംഗലംഡാം: ആദ്യകാല കുടിയേറ്റ കർഷകൻ കരിങ്കയം ഉപ്പുമണ്ണ് തോട്ടപ്പിള്ളി സ്കറിയ (96) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് കരിങ്കയം സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ: കോട്ടയം കോട്ടക്ക്പുറം പാറപ്പുറത്ത് കുടുംബാംഗം പരേതയായ മറിയക്കുട്ടി. മക്കൾ: ത്രേസ്യാമ്മ, ആലീസ്, ഗ്രേസി, ജെയിംസ്, ലൂസി, സൂസമ്മ, സജി (ഫോറസ്റ്റ് ഓഫീസ് അണക്കപ്പാറ, ആലത്തൂർ), സോമി (ഭാരതപ്പുഴ റബേഴ്‌സ് പാലക്കാട്). മരുമക്കൾ: പരേതനായ ദേവസ്യ, ജോസ്, ജോസ് നീതിപുരം, ജിജി, മാത്യു , പരേതനായ തോമസ്, അൽഫോൻസ, ബിജു(റിട്ടയേർഡ് പൊലീസ്).

ഗോവിന്ദന്‍

പെരിന്തല്‍മണ്ണ: പട്ടാമ്പി റോഡ് എസ്ബിടി ലൈനിലെ മേലാത്ര ഗോവിന്ദന്‍ (89) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പതിന് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്. എസ്ബിടി റിട്ട. ജീവനക്കാരനാണ്. പിതാവ്: പരേതനായ കുഞ്ഞപ്പ എന്ന വേലു. ഭാര്യ : നറുക്കന്‍ചിറ ചന്ദ്ര മോഹിനി (കുറ്റിക്കോട്, ചെര്‍പ്പുളശേരി). മക്കള്‍: വിനോദ് (മേലാത്ര ടീ ഷോപ്പ്), മനോജ് ( കേരള ബാങ്ക് അസി. മാനേജര്‍, മങ്കട ശാഖ), സൂരജ് (ഇന്‍റര്‍കൂള്‍ റഫ്രിജറേഷന്‍, പട്ടിക്കാട്), വിനീത് (മേലാത്ര ടീ ഷോപ്പ് ). മരുമക്കള്‍: നിഷ, ഷൈനി, ജിഷ.

സിസ്റ്റര്‍ ആലീസ് തോമസ് സിഎംസി

നടവയല്‍: കര്‍മല മാതാവിന്‍റെ സന്യാസിനീസമൂഹം (സിഎംസി) മാനന്തവാടി തിരുഹൃദയ പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ആലീസ് തോമസ് വലിയനിരപ്പേല്‍ (75) അന്തരിച്ചു.സംസ്‌കാര ശുശ്രൂഷ ഇന്നുരാവിലെ 10.30ന് നടവയല്‍ കൃപാനിധി സ്റ്റഡി ഹൗസില്‍ മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടത്തിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തും. പുല്‍പ്പള്ളി കോളറാട്ടുകുന്ന് വലിയനിരപ്പേല്‍ പരേതരായ തോമസ്-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതനായ ബേബി, പരേതയായ ലിസി അപ്പക്കോട്ട്, ഷാജി, മോളി വെളിയംപറമ്പില്‍, ലൗലി മൂലക്കര. ഫാ. മാത്യു കുഴിയപ്പിള്ളിയില്‍ മാതൃസഹോദരനാണ്. 26 വര്‍ഷം അധ്യാപന മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാടിച്ചിറ യുപി സ്‌കൂളിലും കേണിച്ചിറ ഇന്‍ഫന്‍റ് ജീസസ് എല്‍പി സ്‌കൂളിലും പ്രധാനാധ്യാപികയായിരുന്നു. എച്ച്എസ്എസ് അധ്യാപിക, സണ്‍ഡേ സ്‌കൂള്‍ അധ്യാപിക, വിശ്വാസരൂപീകരണ ഫുള്‍ ടൈമര്‍, സുപ്പീരിയര്‍ എന്നീ ചുമതലകള്‍ വഹിച്ച സിസ്റ്റര്‍ കക്കാടംപൊയില്‍, തേക്കുംകുറ്റി, എന്‍ആര്‍ പുര, കബനിഗിരി, പാടിച്ചിറ, നടവയല്‍, തലഞ്ഞി, നെല്ലിയോടി, കുഞ്ഞോം, എടയൂര്‍ക്കുന്ന്, കേണിച്ചിറ, ബത്തേരി, പച്ചിലക്കാട്, ദ്വാരക, നടവയല്‍ കൃപനിധി സ്റ്റഡിഹൗസ് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.

മേഴ്സി ഈനാസ്

പഴയങ്ങാടി: മാടായി ആർസി സെമിത്തേരിക്ക് സമീപം താമസിക്കുന്ന മേഴ്സി ഈനാസ് (79) അന്തരിച്ചു.സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ഈനാസ് മേസ്തിരി. മക്കൾ: നെൽസൺ റോജി (ബഹ്റൈൻ), റീന, റോഷ്‌നി, റോബിൻ (ബഹ്‌റൈൻ). മരുമക്കൾ: ജിഷി, സോണി ഫെർണാണ്ടസ്, ബിന്ദു. സഹോദരങ്ങൾ: സിപ്രിയൻ ലിയോ (റിട്ട. സിഐഎസ്, പിലാത്തറ), ജെസി ചെല്ലപ്പൻ (പിലാത്തറ), സേവ്യർ കെ. ലിയോ (ഡയറക്ടർ, മാടായി സർവീസ് സഹകരണ ബാങ്ക്), ജെയിംസ് ജോയ്സൺ (പിലാത്തറ), ജെസ്റ്റിൻ കെ. ലിയോ (ബഹ്റൈൻ), ഏലിയാസ് ലിയോ (ലിയോ സ്പോട്ട്, മാടായി).

യശോദഅമ്മ

പാലക്കുന്ന്: മുതിയക്കാല്‍ കല്ല്യോടന്‍ വളപ്പ് കാര്‍ത്തികയിലെ വി.യശോദഅമ്മ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എരോല്‍ നാരായണന്‍. മക്കള്‍: ഗോവിന്ദന്‍, മധു മുതിയക്കാല്‍ (സിപിഎംഉദുമ ഏരിയ കമ്മിറ്റി സെക്രട്ടറി, കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയംഗം), രാജേന്ദ്രന്‍ (മര്‍ച്ചന്‍റ് നേവി കാസര്‍ഗോഡ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി), ജയേഷ് (മര്‍ച്ചന്‍റ് നേവി). മരുമക്കള്‍: പാര്‍വതി, അനിത (ഉദുമ കര്‍ഷകക്ഷേമ സഹകരണ സംഘം, പാലക്കുന്ന്), സരിത, നീതു.

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

16-09-2026

ശക്തരായ നാല് സ്ത്രീകളാണ് എന്‍റെ മക്കൾ, അവരുണ്ടാക്കുന്ന പണത്തിൽ നിന്ന് അവര്‍ തന്നെ കല്യാണം നടത്തുന്നു: കൃഷ്ണകുമാർ

മകളുടെ വിവാഹം പൂർണമായും അവരുടെ ഇഷ്ടത്തിനും സ്വാതന്ത്യനുമാണ് നടത്തിയതെന്നും അവർ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് അതിനായി ചിലവഴിച്ചതെന്നും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ.

അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹറിസപ്ഷനായിരുന്നു ഇന്നലെ നടന്നത്. വിവാഹം ഞായറാഴ്ചയായിരുന്നു.

അനാവശ്യ ആർഭാടങ്ങളും ധൂർത്തും ഒഴിവാക്കി തികച്ചും ലളിതമായ ചടങ്ങുകളോടെ നടന്ന വിവാഹത്തിന് ശേഷം മക്കളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സാമ്പത്തിക സ്വയംപര്യാപ്തതയെക്കുറിച്ചും കൃഷ്ണകുമാർ സംസാരിച്ച രീതി വലിയ കൈയടിയാണ് നേടുന്നത്.

‘‘എപ്പോഴും സന്തോഷം തന്നെ. പ്രത്യേകിച്ച് ഇങ്ങനെ കല്യാണം ആയതുകൊണ്ടൊന്നുമല്ല, അല്ലെങ്കിലും എന്നും സന്തോഷമേ ഉള്ളൂ. പത്തു വർഷത്തെ പ്രണയത്തെക്കുറിച്ചൊക്കെ ഞാനും ഇപ്പോഴാണ് അറിയുന്നത്, അവര്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്.

അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ എല്ലാവരും എല്ലാവരോടും പറയണമെന്നില്ലല്ലോ. 

അവർ വന്ന് പറഞ്ഞു, ‘ഞങ്ങൾ ഇങ്ങനെ കല്യാണം കഴിക്കാൻ പോവുകയാണ്’ എന്ന്. ചെക്കന്‍റെ അച്ഛൻ രവിയെ എനിക്ക് ഒരു 33 വർഷമായിട്ട് അറിയാം, പഴയ സിനിമ നിർമാതാവാണ്.

പക്ഷേ രവിയുടെ മോനാണ് ഇതെന്ന് എന്ന് പിന്നീടാണ് അറിയുന്നത്. ഇനിയുള്ള പിള്ളേർക്കും അങ്ങനെ തന്നെ, അവർക്ക് ഇഷ്ടമുള്ള തീയതിയിൽ ഇഷ്ടമുള്ളവരെ കല്യാണം കഴിക്കാം. വിളിച്ചവരെല്ലാം വന്നു, വലിയ സന്തോഷം. രാഷ്ട്രീയത്തിനപ്പുറം ഒരുപാട് കാലത്തെ സൗഹൃദമുള്ള ആളുകളാണ് വന്നത്.

പിള്ളേർ ഉണ്ടാക്കിയ പൈസ, അവരത് ചിലവാക്കുന്നു, അത്രയേ ഉള്ളൂ. ഞാൻ ഒരു അനുഗ്രഹീതനായ അച്ഛനാണ്. കാരണം ശക്തരായ നാല് സ്ത്രീകളാണ് എന്‍റെ മക്കൾ.

നിങ്ങളെപ്പോലെ തന്നെ അവരും രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്യുന്നു. ദൈവം അവർക്ക് എന്തൊക്കെയോ കൊടുക്കുന്നു. അങ്ങനെ അവരുണ്ടാക്കുന്ന പണത്തിൽ നിന്ന് അവര്‍ തന്നെ കല്യാണം നടത്തുന്നു. അച്ഛൻ വരുന്നു, പങ്കെടുക്കുന്നു, പോകുന്നു... അത്രയേ ഉള്ളൂ.  
നമ്മുടെ മക്കൾക്ക് ആരെ വേണമെങ്കിലും ഇഷ്ടപ്പെടാം, ആരെ വേണമെങ്കിലും കല്യാണം കഴിക്കാം. സ്വാതന്ത്ര്യം എന്ന് പറയുന്നത് നമ്മുടെ കയ്യിൽ ഇരിക്കുന്നതല്ല, അത് അവരുടെ അവകാശമാണ്. ഞാൻ എന്റെ ഇഷ്ടത്തിന് ജീവിച്ച ഒരാളാണ്, അവരും അവരുടെ ഇഷ്ടത്തിന് ജീവിക്കണം. അപ്പോഴേ എനിക്കും അവർക്കും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ പറ്റൂ.

കല്യാണങ്ങളൊക്കെ വളരെ ചെറിയ രീതിയിൽ നടത്തുന്നതാണ് നല്ലത്, പരമാവധി ചെലവ് ചുരുക്കണം. പാടുപെട്ട് ജോലി ചെയ്തല്ലേ നിങ്ങളൊക്കെ പൈസ ഉണ്ടാക്കുന്നത്? അതുകൊണ്ട് കല്യാണം കഴിക്കുമ്പോൾ മാതാപിതാക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാതെ ചെറിയ രീതിയിൽ നടത്തുക.

ആ പൈസ സ്വരൂപിച്ചുവെച്ച് തുടർന്നുള്ള ജീവിതത്തിൽ ഉപയോഗിക്കുക. പോകുന്ന വഴിക്ക് അർഹതപ്പെട്ട ആർക്കെങ്കിലും കുറച്ച് കൊടുക്കുകയും ചെയ്തേക്കണം.’’കൃഷ്ണകുമാർ പറയുന്നു.

16-09-2026

ശക്തരായ നാല് സ്ത്രീകളാണ് എന്‍റെ മക്കൾ, അവരുണ്ടാക്കുന്ന പണത്തിൽ നിന്ന് അവര്‍ തന്നെ കല്യാണം നടത്തുന്നു: കൃഷ്ണകുമാർ

മകളുടെ വിവാഹം പൂർണമായും അവരുടെ ഇഷ്ടത്തിനും സ്വാതന്ത്യനുമാണ് നടത്തിയതെന്നും അവർ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് അതിനായി ചിലവഴിച്ചതെന്നും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ.

അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹറിസപ്ഷനായിരുന്നു ഇന്നലെ നടന്നത്. വിവാഹം ഞായറാഴ്ചയായിരുന്നു.

അനാവശ്യ ആർഭാടങ്ങളും ധൂർത്തും ഒഴിവാക്കി തികച്ചും ലളിതമായ ചടങ്ങുകളോടെ നടന്ന വിവാഹത്തിന് ശേഷം മക്കളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സാമ്പത്തിക സ്വയംപര്യാപ്തതയെക്കുറിച്ചും കൃഷ്ണകുമാർ സംസാരിച്ച രീതി വലിയ കൈയടിയാണ് നേടുന്നത്.

‘‘എപ്പോഴും സന്തോഷം തന്നെ. പ്രത്യേകിച്ച് ഇങ്ങനെ കല്യാണം ആയതുകൊണ്ടൊന്നുമല്ല, അല്ലെങ്കിലും എന്നും സന്തോഷമേ ഉള്ളൂ. പത്തു വർഷത്തെ പ്രണയത്തെക്കുറിച്ചൊക്കെ ഞാനും ഇപ്പോഴാണ് അറിയുന്നത്, അവര്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്.

അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ എല്ലാവരും എല്ലാവരോടും പറയണമെന്നില്ലല്ലോ. 

അവർ വന്ന് പറഞ്ഞു, ‘ഞങ്ങൾ ഇങ്ങനെ കല്യാണം കഴിക്കാൻ പോവുകയാണ്’ എന്ന്. ചെക്കന്‍റെ അച്ഛൻ രവിയെ എനിക്ക് ഒരു 33 വർഷമായിട്ട് അറിയാം, പഴയ സിനിമ നിർമാതാവാണ്.

പക്ഷേ രവിയുടെ മോനാണ് ഇതെന്ന് എന്ന് പിന്നീടാണ് അറിയുന്നത്. ഇനിയുള്ള പിള്ളേർക്കും അങ്ങനെ തന്നെ, അവർക്ക് ഇഷ്ടമുള്ള തീയതിയിൽ ഇഷ്ടമുള്ളവരെ കല്യാണം കഴിക്കാം. വിളിച്ചവരെല്ലാം വന്നു, വലിയ സന്തോഷം. രാഷ്ട്രീയത്തിനപ്പുറം ഒരുപാട് കാലത്തെ സൗഹൃദമുള്ള ആളുകളാണ് വന്നത്.

പിള്ളേർ ഉണ്ടാക്കിയ പൈസ, അവരത് ചിലവാക്കുന്നു, അത്രയേ ഉള്ളൂ. ഞാൻ ഒരു അനുഗ്രഹീതനായ അച്ഛനാണ്. കാരണം ശക്തരായ നാല് സ്ത്രീകളാണ് എന്‍റെ മക്കൾ.

നിങ്ങളെപ്പോലെ തന്നെ അവരും രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്യുന്നു. ദൈവം അവർക്ക് എന്തൊക്കെയോ കൊടുക്കുന്നു. അങ്ങനെ അവരുണ്ടാക്കുന്ന പണത്തിൽ നിന്ന് അവര്‍ തന്നെ കല്യാണം നടത്തുന്നു. അച്ഛൻ വരുന്നു, പങ്കെടുക്കുന്നു, പോകുന്നു... അത്രയേ ഉള്ളൂ.  
നമ്മുടെ മക്കൾക്ക് ആരെ വേണമെങ്കിലും ഇഷ്ടപ്പെടാം, ആരെ വേണമെങ്കിലും കല്യാണം കഴിക്കാം. സ്വാതന്ത്ര്യം എന്ന് പറയുന്നത് നമ്മുടെ കയ്യിൽ ഇരിക്കുന്നതല്ല, അത് അവരുടെ അവകാശമാണ്. ഞാൻ എന്റെ ഇഷ്ടത്തിന് ജീവിച്ച ഒരാളാണ്, അവരും അവരുടെ ഇഷ്ടത്തിന് ജീവിക്കണം. അപ്പോഴേ എനിക്കും അവർക്കും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ പറ്റൂ.

കല്യാണങ്ങളൊക്കെ വളരെ ചെറിയ രീതിയിൽ നടത്തുന്നതാണ് നല്ലത്, പരമാവധി ചെലവ് ചുരുക്കണം. പാടുപെട്ട് ജോലി ചെയ്തല്ലേ നിങ്ങളൊക്കെ പൈസ ഉണ്ടാക്കുന്നത്? അതുകൊണ്ട് കല്യാണം കഴിക്കുമ്പോൾ മാതാപിതാക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാതെ ചെറിയ രീതിയിൽ നടത്തുക.

ആ പൈസ സ്വരൂപിച്ചുവെച്ച് തുടർന്നുള്ള ജീവിതത്തിൽ ഉപയോഗിക്കുക. പോകുന്ന വഴിക്ക് അർഹതപ്പെട്ട ആർക്കെങ്കിലും കുറച്ച് കൊടുക്കുകയും ചെയ്തേക്കണം.’’കൃഷ്ണകുമാർ പറയുന്നു.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

15-09-2026

‘ഇരുമുടി’പ്രഭയിൽ നക്ഷത്ര.!

റീല്‍സില്‍ നിന്നു സിനിമയിലെത്തി പാന്‍ ഇന്ത്യന്‍ താരമായ കഥയാണ് കണ്ണൂരിലെ കുഞ്ഞുമിടുക്കി നക്ഷത്രയുടേത്. തെലുങ്ക് സൂപ്പര്‍താരം മാസ് മഹാരാജ രവിതേജ നായകവേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ‘ഇരുമുടി’യില്‍ അദ്ദേഹത്തിന്‍റെ മകളായ മണികണ്ഠയെ അവതരിപ്പിച്ചതു നക്ഷത്രയാണ്.

റിലീസായി രണ്ടാഴ്ചയ്ക്കകം ഇരുനൂറു കോടി ക്ലബി ൽ എത്തിയ ‘ഇരുമുടി’യും അതിലെ മലയാളി ബാലതാരവുമാണ് ഇപ്പോള്‍ തെലുങ്ക് ഇന്‍ഡസ്ട്രിയിലെ പ്രധാന സംസാരവിഷയം.

നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘ഐ നോബഡി’യില്‍ പൃഥ്വിരാജിന്‍റെയും പാര്‍വതി തിരുവോത്തി ന്‍റെയും മകളായി, ജിയ എന്ന നിര്‍ണായക വേഷത്തിൽ നക്ഷത്ര അഭിനയിച്ചിരുന്നു. ചിത്രം ഇപ്പോള്‍ ഹോട്ട് സ്റ്റാറിലും പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. കന്നട സൂപ്പര്‍താരം ശിവ.

രാജ് കുമാറിന്‍റെ മകളായി നക്ഷത്ര വേഷമിട്ട ഇമോഷണൽ ത്രില്ലർ ‘ഡാഡ്’ റിലീസിനൊരുങ്ങുന്നു.

തുടക്കം പേട്ടറാപ്പില്‍

കണ്ണൂര്‍ അത്താഴക്കുന്നിലെ സബിന്‍ -റിജിന ദമ്പതിമാരുടെ ഏക മകളാണു നക്ഷത്ര. അമ്മയാണു നാലു വയസുകാരി നക്ഷത്രയുടെ വീഡിയോ റീലുകള്‍ ചിത്രീകരിച്ചുതുടങ്ങിയത്. അമ്മ നിര്‍ബന്ധിക്കുമ്പോള്‍ മാത്രം ഫോണ്‍ കാമറയ്ക്കു മുന്നിലെത്തി, പറഞ്ഞുകൊടുക്കുംപോലെ പെർഫോം ചെയ്തിരുന്ന കൊച്ചു പെൺകുട്ടി. ക്രമേണ ഇന്‍സ്റ്റയില്‍ ഹിറ്റടിച്ച റീലുകള്‍ നക്ഷത്രയ്ക്കു സിനിമയുടെ വാതില്‍തുറന്നു.

2024ല്‍ എസ്. ജെ. സിനു സംവിധാനം ചെയ്ത പ്രഭുദേവ ചിത്രം ‘പേട്ടറാപ്പില്‍’ നായിക വേദികയുടെ കുട്ടിക്കാലം അവതരിപ്പിച്ച് തമിഴിലൂടെ നക്ഷത്രയെന്ന നാലാം ക്ലാസുകാരിയുടെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം മലയാളത്തുടക്കം; മഹേഷ് മധു സംവിധാനം ചെയ്ത ഫാന്‍റസി കോമഡി ത്രില്ലര്‍ ‘എന്നു സ്വന്തം പുണ്യാളനി’ല്‍.

അതില്‍ ഒരു സ്‌കൂള്‍ കുട്ടിയുടെ കഥാപാത്രം. തുടര്‍ന്നു പ്രണീഷ് വിജയന്‍ സംവിധാനം ചെയ്ത ‘പെറ്റ് ഡിറ്റക്ടീവി’ല്‍ നായിക അനുപമ പരമേശ്വരന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചു. ഈ സിനിമകളിലെ ല്ലാം ഓഡിഷൻ നടത്താതെ നേരിട്ടുവിളിച്ച് ഷൂ‌ട്ടിംഗ് ഡേറ്റ് അറിയിക്കുകയായിരുന്നു.

ഐ നോബഡി ജിയ

ആദ്യ ഓഡിഷന്‍ പൃഥ്വിരാജ് ചിത്രം ‘ഐ നോബഡി’യില്‍. രാജീവന്‍റെയും മീരയുടെയും മൂത്ത മകള്‍ ജിയയായി നക്ഷത്രയുടെ ശാന്തഗംഭീര പ്രകടനം ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളില്‍ പൃഥ്വിയുടെയും പാര്‍വതിയുടെയും പ്രശംസയ്ക്കും ഇടനല്കി.

കഥാപരമായി എറെ പ്രധാന്യമുള്ള ക്ലൈമാക്സ് സീനുകളിലെ നക്ഷത്രയുടെ സാന്നിധ്യം ഇപ്പോള്‍ ഓടിടി പ്രേക്ഷകരുടെയും ശ്രദ്ധ നേടുകയാണ്. ചുരുണ്ട മുടിയും പാര്‍വതിയുമായുള്ള മുഖസാദൃശ്യവും ആ വേഷം ഹൃദ്യമായി അവതരിപ്പിക്കുന്നതില്‍ സഹായകമായി.

‘ഇരുമുടി’ത്തിളക്കം

റീല്‍സിലെ ആകർഷകത്വവും നൃത്തച്ചുവടുകളിലെ പ്രസരിപ്പുമാണ് നക്ഷത്രയെ ശിവ നിര്‍വാണ സംവിധാനം ചെയ്ത, മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ‘ഇരുമുടി’യിലെത്തിച്ചത്. ഹൈദരാബാദിലെ ഓഡിഷൻ വിജയിച്ചാണ് കേന്ദ്രകഥാപാത്രമായി സെലക്ഷന്‍ നേടിയത്. മദ്യപാനത്തിനടിമയായ അച്ഛനെ അതില്‍ നിന്നു മോചിപ്പിക്കുന്നതിനായി 41 ദിവസത്തെ അയ്യപ്പവ്രതം അനുഷ്ഠിച്ച് ശബരിമല ദര്‍ശനത്തിനു പ്രേരിപ്പിക്കുന്ന മണികണ്ഠ എന്ന മകൾ.

അച്ഛന്‍ ത്രിനാഥായി രവി തേജയും അമ്മ കാവേരിയായി പ്രിയ ഭവാനി ശങ്കറും. മലയാളി അഭിനേത്രി സ്വാസികയും ചിത്രത്തിലുണ്ട്. സിനിമയുടെ അവസാന 20 മിനിറ്റുകളിലെ നക്ഷത്രയുടെ വൈകാരിക പ്രകടനം ഇതിനോടകം നിരൂപകപ്രശംസയും നേടിക്കഴിഞ്ഞു.

"ഏറെ ഫ്രണ്ട്‌ലിയാണു രവി തേജ സാര്‍. ഡയലോഗ് പരിഭാഷ ചെയ്തു പറഞ്ഞുതരാന്‍ സെറ്റില്‍ ഒരു ചേട്ട നുണ്ടായിരുന്നു. അങ്ങനെ ആദ്യ തെലുങ്ക് ചിത്രത്തിലും സ്വന്തമായി ഡയലോഗ് പറഞ്ഞു. മനമ്മയെന്നാണ് എന്‍റെ കഥാപാത്രത്തെ സിനിമയില്‍ സ്‌നേഹത്തോടെ വിളിക്കുന്നത്.' ഇരുമുടിയിലെ പല സീനുകളും കണ്ട് ചിലര്‍ കരയാറുണ്ടെങ്കിലും അതു ഷൂട്ട് ചെയ്തപ്പോള്‍ തനിക്ക് അത്തരം വൈകാരിക പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെന്നു നക്ഷത്ര പറയുന്നു.

ഡാന്‍സും സൂപ്പറാ!

ഇരുമുടിയില്‍ ജി.വി. പ്രകാശ്കുമാര്‍ ഒരുക്കിയ പാട്ടുകള്‍ക്കൊപ്പംതന്നെ ഹിറ്റാണ് രവിതേജയ്‌ക്കൊപ്പമുള്ള നക്ഷത്രയുടെ ചുവടുകളും. ഡാന്‍സ് ശാസ്ത്രീയമായി പരിശീലിച്ചു കളിക്കുകയല്ല നക്ഷത്ര. ഒക്കെയും സ്വതസിദ്ധം. അച്ഛന്‍-മകള്‍ ആത്മബന്ധവും സ്‌നേഹവുമൊക്കെ പ്രമേയമായ ചിത്രങ്ങളാണ് ഇപ്പോൾ നക്ഷത്രയെ തേടിയെ ത്തുന്നത്.

ഐ നോബഡിയിലാണ് അതിന്‍റെ തുടക്കം. ഇരുമുടിയിലെ കഥാപാത്രം പെർഫോമ ൻസിന് ഏറെ ഇടമുള്ള വൈകാരിക സന്ദര്‍ഭങ്ങളിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നുണ്ട്.

ഇനി, ഡാഡ്

റീല്‍സിനും ഡാന്‍സിനും അഭിനയത്തിനുമൊപ്പം പഠനത്തിനും തുല്യപ്രാധാന്യം നല്കി മുന്നേറുകയാണ് കണ്ണൂര്‍ കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ ഏഴാം ക്ലാസുകാരി.

അടുത്ത റിലീസ് ‘ഡാഡും’ അച്ഛന്‍-മകള്‍ ഹൃദയബന്ധത്തിന്‍റെ ആഴങ്ങള്‍ തേടുകയാണ്. ഇരുമുടിക്കു മുന്‍പേ ചിത്രീകരണം ആരംഭിച്ച ഇതിലേക്കു വഴിതുറന്നതും സൂപ്പർഹിറ്റ് റീലുകൾ തന്നെ. അനീല്‍ കന്നേഗണ്ടി സംവിധാനം ചെയ്യുന്ന ഡാഡിലൂടെ നടൻ സുരാജ് വെഞ്ഞാറമൂടും കന്നടയില്‍ അരങ്ങേറുന്നു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

16-09-2026

വാട്സ്ആപ്പിൽ പുതിയ മാറ്റം; ഇനി ഒരു ഫോണിൽ ഒരേസമയം മൂന്ന് അക്കൗണ്ടുകൾ ഉപയോഗിക്കാം

ബെർലിൻ: വ്യക്തിപരവും ഔദ്യോഗികവുമായ ആവശ്യങ്ങൾക്കായി ഒരേ ഫോണിൽ വ്യത്യസ്ത നമ്പറുകൾ ഉപയോഗിക്കുന്നവർക്ക് ആശ്വാസകരമായ വലിയൊരു പ്രഖ്യാപനവുമായി വാട്സാപ്പ് രംഗത്ത്.

നിലവിൽ രണ്ട് അക്കൗണ്ടുകൾ ഒരേ ആപ്പിൽ ഉപയോഗിക്കാൻ സൗകര്യമുള്ള ഐഫോണുകളിൽ, ഇനി മുതൽ മൂന്ന് വാട്സ്ആപ്പ് അക്കൗണ്ടുകൾ വരെ ഒരേസമയം സമാന്തരമായി പ്രവർത്തിപ്പിക്കാനുള്ള പുതിയ ഫീച്ചർ വരുന്നു.

വാട്സാപ്പ് ബിസിനസോ രണ്ടാമതൊരു ഫോണോ ഇല്ലാതെ തന്നെ ഒരു ആപ്പിനുള്ളിൽ മൂന്നാമതൊരു നമ്പറും കൂടി ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത.

വാട്സാപ്പ് അപ്ഡേറ്റ് നിരീക്ഷണ പോർട്ടലായ WABetaInfo ആണ് ഐഒഎസ് ബീറ്റാ പതിപ്പായ 26.37.10.15ൽ ഈ പുതിയ മാറ്റം കണ്ടെത്തിയത്.

പുതിയ ഫീച്ചറിന്‍റെ പ്രധാന സവിശേഷതകൾ:

എളുപ്പത്തിലുള്ള സജ്ജീകരണവും നടത്തിപ്പും: നിലവിലുള്ള രണ്ട് അക്കൗണ്ടുകൾക്കൊപ്പം "അക്കൗണ്ട് ചേർക്കുക' എന്ന ഓപ്ഷൻ ഉപയോഗിച്ച് മൂന്നാമതൊരു ഫോൺ നമ്പർ കൂടി എളുപ്പത്തിൽ ആപ്പിലേക്ക് കൂട്ടിച്ചേർക്കാൻ സാധിക്കും.

വ്യക്തമായ പ്രൊഫൈൽ വിവരങ്ങൾ: കോൺടാക്റ്റ് സ്വിച്ച് ചെയ്യാനുള്ള മെനുവിൽ മൂന്ന് അക്കൗണ്ടുകളുടെയും പ്രൊഫൈൽ ചിത്രങ്ങളും പേരുകളും ഫോൺ നമ്പറുകളും വ്യക്തമായി കാണിക്കും.

നിലവിൽ ഉപയോഗത്തിലുള്ള അക്കൗണ്ട് ഏതെന്ന് തിരിച്ചറിയാൻ ഒരു പച്ച ടിക്ക് മാർക്കും (ഗ്രീൻ ഹാൻഡിൽ) ഉണ്ടായിരിക്കും.

പൂർണമായ സുരക്ഷയും സ്വകാര്യതയും: ഓരോ അക്കൗണ്ടിന്‍റെയും ചാറ്റുകൾ, അറിയിപ്പുകൾ, പ്രൈവസി സെറ്റിംഗ്സ്, ബാക്കപ്പുകൾ, മീഡിയ ഫയലുകൾ എന്നിവയെല്ലാം പരസ്പരം ഇടകലരാതെ പൂർണമായും വേറിട്ട് തന്നെ നിലകൊള്ളും.

കൂടാതെ, പുതിയ സന്ദേശങ്ങൾ വരുമ്പോൾ അത് ഏത് അക്കൗണ്ടിലേക്കാണ് വരുന്നതെന്ന് തിരിച്ചറിയാൻ സാധിക്കും. ഓരോ അക്കൗണ്ടിനും അനുബന്ധിയായ ആപ്പ് ലോക്ക് സംവിധാനവും പ്രവർത്തിക്കും.

ഭാവിയിലെ മാറ്റങ്ങളും ലഭ്യതയും

മൂന്ന് അക്കൗണ്ടുകൾക്ക് അപ്പുറത്തേക്ക് ഭാവിയിൽ കൂടുതൽ അക്കൗണ്ടുകൾ ചേർക്കാനുള്ള സൗകര്യം വാട്സ്ആപ്പ് കൊണ്ടുവന്നേക്കാമെന്നാണ് സൂചന. എങ്കിലും, നിലവിൽ ഈ ഫീച്ചർ വികസനത്തിന്‍റെ ഘട്ടത്തിലാണ്.

ബീറ്റാ ടെസ്റ്റർമാർക്ക് പോലും ഇത് ലഭിച്ചുതുടങ്ങിയിട്ടില്ല. സാധാരണക്കാർക്കായി വാട്സ്ആപ്പ് ഇത് ഔദ്യോഗികമായി എപ്പോൾ ലഭ്യമാക്കുമെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

15-09-2026

റോജി ജോണിന് കെപിഎ യാത്രയയപ്പ് നൽകി

മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ) സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന റോജി ജോണിന് കെപിഎയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കെപിഎയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായിരുന്ന റോജി ജോൺ സംഘടനയ്ക്ക് നൽകിയ വിലപ്പെട്ട സംഭാവനകളെ ചടങ്ങിൽ അനുസ്മരിച്ചു. കെപിഎയുടെ വിവിധ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ ആത്മാർഥമായ സഹകരണവും സേവനവും പ്രസിഡന്‍റ് നിസാർ കൊല്ലം ഓർമിച്ചു.

ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വർക്കിംഗ് പ്രസിഡന്‍റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറി വി.എം. പ്രമോദ്, അസിസ്റ്റന്‍റി ട്രഷറർ സിദ്ദീഖ് ഷാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

റോജി ജോണിന്‍റെ നാട്ടിലെ ഭാവിജീവിതത്തിന് സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ആശംസകൾ നേർന്നു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

16-09-2026

വാട്സ്ആപ്പിൽ പുതിയ മാറ്റം; ഇനി ഒരു ഫോണിൽ ഒരേസമയം മൂന്ന് അക്കൗണ്ടുകൾ ഉപയോഗിക്കാം

ബെർലിൻ: വ്യക്തിപരവും ഔദ്യോഗികവുമായ ആവശ്യങ്ങൾക്കായി ഒരേ ഫോണിൽ വ്യത്യസ്ത നമ്പറുകൾ ഉപയോഗിക്കുന്നവർക്ക് ആശ്വാസകരമായ വലിയൊരു പ്രഖ്യാപനവുമായി വാട്സാപ്പ് രംഗത്ത്.

നിലവിൽ രണ്ട് അക്കൗണ്ടുകൾ ഒരേ ആപ്പിൽ ഉപയോഗിക്കാൻ സൗകര്യമുള്ള ഐഫോണുകളിൽ, ഇനി മുതൽ മൂന്ന് വാട്സ്ആപ്പ് അക്കൗണ്ടുകൾ വരെ ഒരേസമയം സമാന്തരമായി പ്രവർത്തിപ്പിക്കാനുള്ള പുതിയ ഫീച്ചർ വരുന്നു.

വാട്സാപ്പ് ബിസിനസോ രണ്ടാമതൊരു ഫോണോ ഇല്ലാതെ തന്നെ ഒരു ആപ്പിനുള്ളിൽ മൂന്നാമതൊരു നമ്പറും കൂടി ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത.

വാട്സാപ്പ് അപ്ഡേറ്റ് നിരീക്ഷണ പോർട്ടലായ WABetaInfo ആണ് ഐഒഎസ് ബീറ്റാ പതിപ്പായ 26.37.10.15ൽ ഈ പുതിയ മാറ്റം കണ്ടെത്തിയത്.

പുതിയ ഫീച്ചറിന്‍റെ പ്രധാന സവിശേഷതകൾ:

എളുപ്പത്തിലുള്ള സജ്ജീകരണവും നടത്തിപ്പും: നിലവിലുള്ള രണ്ട് അക്കൗണ്ടുകൾക്കൊപ്പം "അക്കൗണ്ട് ചേർക്കുക' എന്ന ഓപ്ഷൻ ഉപയോഗിച്ച് മൂന്നാമതൊരു ഫോൺ നമ്പർ കൂടി എളുപ്പത്തിൽ ആപ്പിലേക്ക് കൂട്ടിച്ചേർക്കാൻ സാധിക്കും.

വ്യക്തമായ പ്രൊഫൈൽ വിവരങ്ങൾ: കോൺടാക്റ്റ് സ്വിച്ച് ചെയ്യാനുള്ള മെനുവിൽ മൂന്ന് അക്കൗണ്ടുകളുടെയും പ്രൊഫൈൽ ചിത്രങ്ങളും പേരുകളും ഫോൺ നമ്പറുകളും വ്യക്തമായി കാണിക്കും.

നിലവിൽ ഉപയോഗത്തിലുള്ള അക്കൗണ്ട് ഏതെന്ന് തിരിച്ചറിയാൻ ഒരു പച്ച ടിക്ക് മാർക്കും (ഗ്രീൻ ഹാൻഡിൽ) ഉണ്ടായിരിക്കും.

പൂർണമായ സുരക്ഷയും സ്വകാര്യതയും: ഓരോ അക്കൗണ്ടിന്‍റെയും ചാറ്റുകൾ, അറിയിപ്പുകൾ, പ്രൈവസി സെറ്റിംഗ്സ്, ബാക്കപ്പുകൾ, മീഡിയ ഫയലുകൾ എന്നിവയെല്ലാം പരസ്പരം ഇടകലരാതെ പൂർണമായും വേറിട്ട് തന്നെ നിലകൊള്ളും.

കൂടാതെ, പുതിയ സന്ദേശങ്ങൾ വരുമ്പോൾ അത് ഏത് അക്കൗണ്ടിലേക്കാണ് വരുന്നതെന്ന് തിരിച്ചറിയാൻ സാധിക്കും. ഓരോ അക്കൗണ്ടിനും അനുബന്ധിയായ ആപ്പ് ലോക്ക് സംവിധാനവും പ്രവർത്തിക്കും.

ഭാവിയിലെ മാറ്റങ്ങളും ലഭ്യതയും

മൂന്ന് അക്കൗണ്ടുകൾക്ക് അപ്പുറത്തേക്ക് ഭാവിയിൽ കൂടുതൽ അക്കൗണ്ടുകൾ ചേർക്കാനുള്ള സൗകര്യം വാട്സ്ആപ്പ് കൊണ്ടുവന്നേക്കാമെന്നാണ് സൂചന. എങ്കിലും, നിലവിൽ ഈ ഫീച്ചർ വികസനത്തിന്‍റെ ഘട്ടത്തിലാണ്.

ബീറ്റാ ടെസ്റ്റർമാർക്ക് പോലും ഇത് ലഭിച്ചുതുടങ്ങിയിട്ടില്ല. സാധാരണക്കാർക്കായി വാട്സ്ആപ്പ് ഇത് ഔദ്യോഗികമായി എപ്പോൾ ലഭ്യമാക്കുമെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

14-09-2026

ഫാ. ജോൺ പുതുവയുടെ മരിയൻ ഗാനം റിലീസ് ചെയ്തു

ഓസ്ട്രേലിയ :ഡാർവിൻ സെന്‍റ് അൽഫോൻസാ സീറോ മലബാർ പള്ളി വികാരി ഫാദർ ജോൺ പുതുവ രചിച്ച് സംഗീതം നൽകിയ പുതിയ മരിയൻ ഗാനം റിലീസ് ചെയ്തു. സെപ്റ്റംബർ 8 ന് മാതാവിന്‍റെ പിറവി തിരുനാൾ ദിവസം ഡാർവിൻ പള്ളിയിൽ വച്ചു പ്രകാശനം നടന്നു.

കുട്ടികൾക്കായി ആലപിക്കാൻ പറ്റുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക മരിയ കോലടിയാണ് .ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് സേവിയർ നായത്തോട് .ഈ ഗാനത്തിന്‍റെ നിർമ്മാണം എബി ആശാ ഡാർവിൻ ആണ് നിർവഹിച്ചിരിക്കുന്നത്.

“അമ്മേ അമ്മേ ഈശോമ്മേ ...
ഈശോ തന്നുടെ പൊന്നമ്മേ ..,
അമ്മക്കൊരായിരം പൊൻസ്തുതി. .
അമ്മയ്ക്ക് ഒരായിരം പൊന്നുമ്മ ..“


ഈ ഗാനം frjohnputhuvayoutubeചാനലിൽ ലഭ്യമാണ്.

09-09-2026

മയൂർ വിഹാർ ഫേസ് ത്രീയിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ ഒന്നിന്

ന്യൂഡൽഹി: ഡൽഹിയിലെ ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിൽ മയൂർ വിഹാർ ഫേസ് ത്രീയിലെ എ-വൺ പാർക്കിൽ അരങ്ങേറും. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

ഒക്ടോബർ 31ന് രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം ആറിന് ദീപാരാധന, ശനിദോഷ നിവാരണ പൂജ, ആത്മീയ പ്രഭാഷണം, ലഘു ഭക്ഷണം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

നവംബർ ഒന്നിന് രാവിലെ 5.30ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ, ഭദ്രദീപം തെളിയിക്കൽ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, ചക്കുളം കാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥന.

തുടർന്ന് 9:30നു പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും. മഹാ കലശാഭിഷേകം, വിദ്യാകലശം എന്നിവയും അരങ്ങേറും. തുടർന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, ഉച്ച ദീപാരാധന, അന്നദാനം എന്നിവയുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്: 8130595922, 9810477949, 9650699114.

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

15-09-2026

നേരത്തേയും വൈകിയുമുള്ള ആർത്തവാരംഭം ആരോഗ്യപ്രശ്നമാണോ?

സ്ത്രീകള്‍ക്ക് മാസാമാസം കൃത്യമായും വരുന്ന ആര്‍ത്തവം അഥവാ മാസമുറ അവളുടെ പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആര്‍ത്തവമുറയില്‍ വരുന്ന വ്യതിയാനങ്ങള്‍ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളുടെയോ അതിന്‍റെ പ്രവര്‍ത്തനങ്ങളുടെയോ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും അതുകൊണ്ടുതന്നെ ഇതില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് സ്ത്രീകള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടതുണ്ട്. ഓരോ പ്രായത്തിലും മാസമുറയില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് പല അര്‍ഥങ്ങളാണ് ഉള്ളത്.

കൗമാരത്തിൽ...

നമുക്ക് കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ കാര്യം പരിശോധിക്കാം. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുന്നത് സാധാരണ ഗതിയില്‍ 10 വയസിനും 15 വയസിനും ഇടയ്ക്കാണ്. ഈ ആര്‍ത്തവ ആരംഭം പ്രത്യുത്പാദനപരമായി പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് എന്നു തന്നെ പറയാം. അതുകൊണ്ടാണെന്നു തോന്നുന്നു തികച്ചും ശാരീരികമായ ഈ ഒരു പ്രക്രിയയെ ഇപ്പോഴും നമ്മള്‍ കൊണ്ടാടുന്നത്.
മെച്ചപ്പട്ട വിദ്യാഭ്യാസ നിരക്ക് പുലര്‍ത്തുന്ന കേരളീയരുടെ ഇടയില്‍ ഈ ആഘോഷങ്ങള്‍ വലുതായിട്ടില്ല എങ്കിലും തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു വിവാഹത്തിനു സമമായ രീതിയിലാണ് ഈ ആര്‍ത്തവ ആരംഭം അവര്‍ കൊണ്ടാടുന്നത്.

അമിത ശരീരഭാരം...

10 വയസിനു മുമ്പ് ആര്‍ത്തവം തുടങ്ങുകയാണെങ്കിലും 15 വയസിനു ശേഷം ആര്‍ത്തവം വന്നിട്ടില്ലെങ്കിലും നാം അതിനു പ്രാധാന്യം കൊടുക്കേണ്ടതാണ്. പല പെണ്‍കുട്ടികള്‍ക്കും 10 വയസിനു മുമ്പ് ആര്‍ത്തവം വരുന്നതായിട്ട് നമ്മള്‍ കാണുന്നു.
മെച്ചപ്പെട്ട ജീവിത സാഹചര്യവും വ്യായാമക്കുറവും കൊണ്ട് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ചെറു പ്രായത്തില്‍ തന്നെ അമിതമായ ശരീരഭാരം വയ്ക്കുന്നതായാണ് നാം കാണുന്നത്. അങ്ങനെ ശരീര പുഷ്ടി വളരെ കൂടുതലായി വരുമ്പോള്‍ അവര്‍ക്ക് ആര്‍ത്തവം നേരത്തേ വരാം.
എന്നിരുന്നാലും 10 വയസിനു മുമ്പ് വരുമ്പോള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുന്നതു നല്ലതാണ്. 15 വയസിനു ശേഷവും ആർത്തവം വന്നില്ലെങ്കിലും അതുപോലെത്തന്നെ ഗൗനിക്കേണ്ടതാണ്.

 

വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.

15-09-2026

നേരത്തേയും വൈകിയുമുള്ള ആർത്തവാരംഭം ആരോഗ്യപ്രശ്നമാണോ?

സ്ത്രീകള്‍ക്ക് മാസാമാസം കൃത്യമായും വരുന്ന ആര്‍ത്തവം അഥവാ മാസമുറ അവളുടെ പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആര്‍ത്തവമുറയില്‍ വരുന്ന വ്യതിയാനങ്ങള്‍ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളുടെയോ അതിന്‍റെ പ്രവര്‍ത്തനങ്ങളുടെയോ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും അതുകൊണ്ടുതന്നെ ഇതില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് സ്ത്രീകള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടതുണ്ട്. ഓരോ പ്രായത്തിലും മാസമുറയില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് പല അര്‍ഥങ്ങളാണ് ഉള്ളത്.

കൗമാരത്തിൽ...

നമുക്ക് കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ കാര്യം പരിശോധിക്കാം. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുന്നത് സാധാരണ ഗതിയില്‍ 10 വയസിനും 15 വയസിനും ഇടയ്ക്കാണ്. ഈ ആര്‍ത്തവ ആരംഭം പ്രത്യുത്പാദനപരമായി പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് എന്നു തന്നെ പറയാം. അതുകൊണ്ടാണെന്നു തോന്നുന്നു തികച്ചും ശാരീരികമായ ഈ ഒരു പ്രക്രിയയെ ഇപ്പോഴും നമ്മള്‍ കൊണ്ടാടുന്നത്.
മെച്ചപ്പട്ട വിദ്യാഭ്യാസ നിരക്ക് പുലര്‍ത്തുന്ന കേരളീയരുടെ ഇടയില്‍ ഈ ആഘോഷങ്ങള്‍ വലുതായിട്ടില്ല എങ്കിലും തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു വിവാഹത്തിനു സമമായ രീതിയിലാണ് ഈ ആര്‍ത്തവ ആരംഭം അവര്‍ കൊണ്ടാടുന്നത്.

അമിത ശരീരഭാരം...

10 വയസിനു മുമ്പ് ആര്‍ത്തവം തുടങ്ങുകയാണെങ്കിലും 15 വയസിനു ശേഷം ആര്‍ത്തവം വന്നിട്ടില്ലെങ്കിലും നാം അതിനു പ്രാധാന്യം കൊടുക്കേണ്ടതാണ്. പല പെണ്‍കുട്ടികള്‍ക്കും 10 വയസിനു മുമ്പ് ആര്‍ത്തവം വരുന്നതായിട്ട് നമ്മള്‍ കാണുന്നു.
മെച്ചപ്പെട്ട ജീവിത സാഹചര്യവും വ്യായാമക്കുറവും കൊണ്ട് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ചെറു പ്രായത്തില്‍ തന്നെ അമിതമായ ശരീരഭാരം വയ്ക്കുന്നതായാണ് നാം കാണുന്നത്. അങ്ങനെ ശരീര പുഷ്ടി വളരെ കൂടുതലായി വരുമ്പോള്‍ അവര്‍ക്ക് ആര്‍ത്തവം നേരത്തേ വരാം.
എന്നിരുന്നാലും 10 വയസിനു മുമ്പ് വരുമ്പോള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുന്നതു നല്ലതാണ്. 15 വയസിനു ശേഷവും ആർത്തവം വന്നില്ലെങ്കിലും അതുപോലെത്തന്നെ ഗൗനിക്കേണ്ടതാണ്.

 

വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

14-09-2026

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രംപോക്ക്...സ്ത്രീകളുടെ പ്രശ്നങ്ങൾക്കു കോസ്മെറ്റിക് ഗൈനക്കോളജിയിൽ പരിഹാരമുണ്ടോ?

സ്ത്രീകളുടെ പ്രശ്നങ്ങൾക്കു പരിഹാരം

പല സ്ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ് സ്ട്രസ് ഇൻകോൺടിനെൻസ് (stress incontinence) അഥവാ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അമിതമായി ചിരിക്കുമ്പോഴും ഉണ്ടാകുന്ന മൂത്രംപോക്ക്. ഇതെല്ലാം ശസ്ത്രക്രിയാമാര്‍ഗമാണ് പരിഹരിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ലേസര്‍ ഉപയോഗിച്ച് വേദനരഹിതമായി ഉചിതമായ പരിഹാരം കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാണ്.

വജൈനൽ ലാക്സിറ്റിക്കു പരിഹാരം

പല സ്ത്രീകളും‍ അനുഭവിക്കുകയും എന്നാല്‍ പുറത്തുപറയാന്‍ വിഷമിക്കുകയും ചെയ്യുന്ന പ്രശ്‌നമാണ് വജൈനൽ ലാക്സിറ്റി (vaginal laxity) അഥവാ വജൈന അയഞ്ഞുപോകുന്നത്. പലപ്പോഴും കുടുംബ ബന്ധങ്ങള്‍ തകരുകയും അതിനു പരിഹാരം തേടാന്‍ കഴിയാത്ത അവസ്ഥയുള്ള പല ദമ്പതികളുമുണ്ട്. അവര്‍ക്ക് ഏറ്റവും ഉചിതമായ പരിഹാരം കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാകുന്നു. ലേസര്‍ ഉപയോഗിച്ച് വേദന രഹിതമായി ഇതു പരിഹരിക്കപ്പെടും. ഇതോടൊപ്പം അവരുടെ ഇന്‍റിമേറ്റ് ഹെല്‍ത്ത് അഥവാ ശാരീരികബന്ധവും മാനസികഅടുപ്പവും കൂടുതല്‍ ദൃഢമാവുകയും സന്തോഷകരമാവുകയും ചെയ്യുന്നു.

നിസാരമല്ല...

സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഉദ്ധാരണ ശേഷിക്കുറവ് മാറ്റാന്‍ അവരുടെ സെൻസിറ്റീവ് സ്പോട്ടുകൾ കണ്ടുപിടിച്ച് അതില്‍ ലോക്കൽ ഇൻജക്ഷൻ ഉപയോഗിച്ച് ഒപി രീതിയിൽ പരിഹരിക്കുന്നതാണ് കോസ്‌മെറ്റിക് ഗൈനക്കോളജിയുടെ പ്രധാന ആകര്‍ഷണം. ഇതെല്ലാം പലര്‍ക്കും ആവശ്യമുണ്ടെങ്കിലും അതിനുള്ള സന്ദര്‍ഭവും സാഹചര്യവും കിട്ടാത്തതുകൊണ്ട് പലരും അതിനു മടിക്കുന്നു. കൂടാതെ അത് കേള്‍ക്കാന്‍ ആരും തയാറാകുന്നുമില്ല. സ്ത്രീകള്‍ ഇതെല്ലാം പറഞ്ഞാലും അതിനെ നിസാരമായി കാണാനും അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറായിരുന്നു പതിവ്. എന്നാല്‍, ഇന്ന് ഇതിനെല്ലാം കോസ്‌മെറ്റിക് ഗൈനക്കോളജി വഴി പരിഹാരമുണ്ടാക്കുന്നു.

ആത്മവിശ്വാസം നേടാം

കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അത് പരിഹരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അത് അവരുടെ മാനസിക സന്തോഷവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു. അതോടൊപ്പം കുടുംബജീവിതവും സാമൂഹികജീവിതവും ആനന്ദകരമാവുകയും ചെയ്യുന്നു.

വിവരങ്ങൾ: ഡോ.സിമി ഹാരിസ്, കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്, എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ബ്രിക്സ് എങ്ങനെ ലോകക്രമം മാറ്റിമറിക്കും?
അമേരിക്ക നടപ്പിലാക്കിയ നീതി
വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫുമായി ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് നടത്തിയ അഭിമുഖം.
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

All

Technology

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up