ADVERTISEMENT

Close
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

17-09-2026

മാധ്യമസ്വാതന്ത്ര്യമെന്ന ഇരുതലവാൾ

Editorial

16-09-2026

സുരക്ഷിതമാകട്ടെ നമ്മുടെ റോഡുകൾ

Editorial

15-09-2026

രാസവളവും കർഷകരെ കണ്ണീരുകുടിപ്പിക്കുന്നു

Editorial

14-09-2026

പ്രഖ‍്യാപനങ്ങളിലെ ഐക‍്യം അവ നടപ്പാക്കുന്നതിലും വേണം

Editorial

12-09-2026

വിവാദവും പഴിചാരലും പരിഹാരമല്ല സ്വിച്ചിട്ടാൽ ബൾബ് തെളിയണം

Editorial

11-09-2026

മതഭ്രാന്തിന് വാക്സിനുണ്ട്, മതേതര വിദ്യാഭ്യാസം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Thrissur

വാണിയംപാറ മൃഗാശുപത്രി ഡോക്ടറുമില്ല, മരുന്നുമില്ല: ക്ഷീരകർഷകർ പ്രതിസന്ധിയിൽ

പട്ടിക്കാട്: വാണിയംപാറ മൃഗാശുപത്രിയിൽ ഡോക്ടറും മരുന്നും ഇല്ലാതായതോടെ പ്രദേശത്തെ ക്ഷീരകർഷകർ പ്രതിസന്ധിയിലായി.
ഇതോടെ ക്ഷീരകർഷകരും വാർഡ് മെംബർ സനിൽ വാണിയംപാറയും പ്രതിഷേധവുമായി രംഗത്തെത്തി. രണ്ടുമാസമായി ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്ന് ക്ഷീരകർഷകർ പറഞ്ഞു.

വാണിയംപാറയിൽ അടിപ്പാതനിർമാണം തുടങ്ങിയതോടെ ഒരുകിലോമീറ്ററോളം കന്നുകാലികളെ നടത്തിയാണ് മൃഗാശുപത്രിയിൽ കൊണ്ടുവരുന്നത്. ആശുപത്രിയിൽ എത്തിയതിനുശേഷം മാത്രമാണ് ഡോക്ടർ ഇല്ലെന്നുള്ള വിവരം അറിയുന്നതെന്നും അവർ പറഞ്ഞു. വാർഡ് മെംബർ ജില്ലാ ഓഫിസറെ വിളിച്ച് അടിയന്തരമായി ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരംകാണണമെന്നും ആവശ്യപ്പെട്ടു. രമേശ്, റെനി, ജോസഫ് തുടങ്ങിയ കർഷകർ വാർഡ് മെംബറോടൊപ്പമുണ്ടായി.

Thiruvananthapuram

മേയർ കെയർ പദ്ധതിയിലെ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണം: എസ്.പി. ദീപക്ക്

തിരുവനന്തപുരം: മേയർ കെയർ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് വിശദമായി വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോർപറേഷനിലെ എൽഡിഎഫ് കൗണ്‍സിലറായ എസ്.പി. ദീപക്ക് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഓണക്കിറ്റ് വിതരണം, സ്കൂൾ ബാഗ് വിതരണം തുടങ്ങിയവ പരിശോധിക്കണം. കൗണ്‍സിലിന്‍റെ അനുവാദം വാങ്ങാതെയാണ് മേയർ പല കാര്യങ്ങളും ചെയ്യുന്നതെന്നും കോർപറേഷൻ ഇതുവരെ കാണാത്ത അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മേയർക്കെതിരെ നിയമപരമായും അല്ലാതെയും സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ പ്രശ്നം, തെരുവുനായ ശല്യം , കുടിവെള്ള വിതരണം എല്ലാം അവതാളത്തിലായി. ലൈഫ് പദ്ധതിയിൽ ഒൻപത് മാസത്തിനിടെ ഒരാൾക്കുപോലും വീടുനൽകാൻ സാധിച്ചിട്ടില്ലെന്നും എസ്.പി. ദീപക്ക് ആരോപിച്ചു. വാർത്താസമ്മേളനത്തിൽ കൗണ്‍സിലർമാരായ ശിവജി, രാഖി, ബാബു എന്നിവർ പങ്കെടുത്തു.

Kollam

ജനസഞ്ചയം സാക്ഷി; ഹിദുര്‍ മുഹമ്മദ് ഓര്‍മയായി

കൊല്ലം: കഴിഞ്ഞ ദിവസം അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഹിദുര്‍ മുഹമ്മദിന് ജന്മനാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ അന്തരിച്ച ഹിദുര്‍ മുഹമ്മദിന്‍റെ മൃതദേഹം രാത്രിയോടെ ചിതറയിലുള്ള പ്രിയദര്‍ശിനി വീട്ടില്‍ എത്തിച്ചിരുന്നു. അപ്പോള്‍ മുതല്‍ വിവിധ തുറകളില്‍ പെട്ട ആയിരങ്ങളാണ് ഹിദുറിനെ ഒരു നോക്ക് കാണാന്‍ വീട്ടിലേക്ക് പ്രവഹിച്ചത്.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലെത്തിയിരുന്നു. അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായിരിക്കെ, ജനറല്‍ സെക്രട്ടറിയായിരുന്ന ഹിദുര്‍ മുഹമ്മദും തിരുവനന്തപുരം കുറവംകോണത്തെ വാടക വീട്ടില്‍ ഒരുമിച്ചാണ് താമസിച്ചത്.

ഹിദുര്‍ മുഹമ്മദിന്‍റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കടയ്ക്കല്‍ മുസ്ലിം ജമാ അത്ത് പള്ളിയില്‍ ഖബറടക്കി. ചിതറയിലെ പ്രിയദര്‍ശിനി വീട്ടില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം കടയ്ക്കല്‍ പള്ളിയിലെത്തിച്ചത്.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്റും വൈദ്യുത മന്ത്രിയുമായ അഡ്വ. സണ്ണി ജോസഫ്, മന്ത്രിമാരായ പി.സി. വിഷ്ണു നാഥ്, അഡ്വ. ബിന്ദു കൃഷ്ണ, എം. ലിജു, സി.പി ജോണ്‍, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എംഎല്‍എമാരായ മാത്യു കുഴല്‍നാടന്‍, എം. വിന്‍സെന്റ്, എം.എം. നസീര്‍, ജ്യോതികുമാര്‍ ചാമക്കാല, കെ.എന്‍. ബാലഗോപാല്‍, കെപിസിസി മുന്‍ പ്രസിഡന്‍റുമാരായ എം.എം. ഹസന്‍, വി.എം. സുധീരന്‍, ജനറല്‍ സെക്രട്ടറിമാരായ സൂരജ് രവി, പി. ജെര്‍മിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്. ശിവകുമാര്‍, ഡിസിസി പ്രസിഡന്‍റുമാരായ പി. രാജേന്ദ്ര പ്രസാദ്, ബാബു പ്രസാദ്, കെ. മോഹന്‍കുമാര്‍, വിവിധ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.


അനുശോചനയോഗം

അനുശോചനയോഗം യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കതീതമായി കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളര്‍ത്തുന്നതിന് തന്‍റെ ജീവിതകാലയളവ് മാറ്റിവെച്ച വ്യക്തിത്വമായിരുന്നു ഹിദുര്‍ മുഹമ്മദെന്ന് അദ്ദേഹം അനുസ്മരിച്ചു. കൊല്ലം ഡിസിസി പ്രസിഡന്‍റ് ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, എം.എം. നസീര്‍ എംഎല്‍എ, ജോസഫ് വാഴക്കന്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം എസ്. വിക്രമന്‍, സിപിഐ നേതാവ് എസ്. ബുഹാരി, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് എം. തമീമുദീന്‍, ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, കരകുളം ബാബു, കെപിസിസി അംഗം ബി.എസ്. ഷിജു, ചിതറ ബ്ലോക്ക് പ്രസിഡണ്ട് അഡ്വ.എ. ശ്രീകുമാര്‍, അഡ്വ മോഹനന്‍, ഡി. ചന്ദ്രബോസ്, ഷായിദാസ് എന്നിവര്‍ സംസാരിച്ചു.

 

 

Pathanamthitta

കൊടുംചൂടിൽ കർഷക പ്രതീക്ഷകൾ കരിയുന്നു

പത്തനംതിട്ട : വേനലിനെ വെല്ലുന്ന ചൂട് കൃഷിയെ ബാധിക്കുന്നു. ഇടവിട്ട് മഴ പെയ്യേണ്ടിയിരുന്ന കാലമാണിത്. എന്നാൽ കൊടുംവരൾച്ചയുടെ അന്തരീക്ഷത്തിൽ മണ്ണ് തിളയ്ക്കുകയാണ്. നനവുകിട്ടാത വാഴ ഒടിഞ്ഞ് നിലംപൊത്തുന്നു. നാമ്പിട്ട പച്ചക്കറി തൈകൾ കരിഞ്ഞുണങ്ങി. കര കർഷകരാണ് ചൂടിന്‍റെ ഇരകളായി മാറിയത്. കിഴങ്ങുവർഗ കൃഷികൾ പൂർണമായി നശിച്ചു. ചേനയും ചേന്പുമെല്ലാം കരിഞ്ഞു തുടങ്ങി. മരച്ചീനി കൃഷിയെയും ചൂട് ബാധിച്ചു. സമീപകാലത്തു നട്ട ഒരു കൃഷിയും മുളച്ചു പൊങ്ങിയിട്ടില്ല. വാഴക്കൃഷിയെ വേനൽ സാരമായി ബാധിക്കുകയും ചെയ്തു. ജൂൺ, ജൂലൈ മാസങ്ങളിൽ നട്ട‌ കൃഷികൾ ഭൂരിഭാഗവും മഴ ലഭിക്കാതെ ഉണങ്ങി നശിച്ചു. വെള്ളരി, പാവൽ, പയർ, വെണ്ട, മത്തൻ, വഴുതന, പച്ചമുളക് തുടങ്ങി പച്ചക്കറി കൃഷികൾ കരിഞ്ഞുണങ്ങി. ഇഞ്ചി, മഞ്ഞൾ, കൊക്കോ കർഷകരും പ്രതിസന്ധിയിലായി. തോട്ടവിള കൃഷികൾക്കായി തൈകൾ വാങ്ങിവച്ചവരും മഴയ്ക്കായി കാത്തിരിക്കുകയാണ്.

ഭൂമി കിളയ്ക്കാൻ പോലുമാകാത്ത രീതിയിൽ ഉറച്ചിരിക്കുകയാണ്. വെള്ളവും വളവും നൽകേണ്ട സമയത്തെ അപ്രതീക്ഷിത കൊടുംവരൾച്ച ഉത്പാദനത്തെ സാരമായി ബാധിക്കും. കൃഷിയിടങ്ങളിലേക്ക് പകൽ ഇറങ്ങാൻ പോലുമാകാത്ത സ്ഥിതിയാണ്. അസഹ്യമായ ചൂടിനൊപ്പം രാത്രിയിലും താപനില ഉയർന്നു നിൽക്കുന്നത് കർഷകരെ തളർത്തുകയാണ്. കാട്ടുമൃഗങ്ങളോടു മല്ലടിച്ചാണ് മലയോര കർഷകർ കൃഷി നടത്തുന്നത്. കാട്ടുപന്നിയുടെ ആക്രമണം ജില്ലയൊട്ടാകെ കൃഷിയിടങ്ങൾ നേരിടുന്നുണ്ട്. ഇതിനെ പ്രതിരോധിച്ചാണ് കൃഷി ഇറക്കിവരുന്നത്.

നെൽകർഷകരും ബുദ്ധിമുട്ടിൽ

ചൂട് കടുത്തതോടെ ചെടികളിലും വിളകളിലും വിവിധതരം രോഗബാധകളുടെ തീവ്രതയും ഇരട്ടിയായിട്ടുണ്ട്. പന്തളം, തിരുവല്ല പ്രദേശങ്ങളിൽ നെൽ കൃഷിയെയും കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി മേഖലകളിൽ പച്ചക്കറി, കിഴങ്ങുവർഗ കൃഷികളെയും വരൾച്ച ബാധിച്ചു. പടിഞ്ഞാറൻ മേഖലയിൽ പ്രളയകാലം കഴിഞ്ഞു കൃഷി ഇറക്കാനുള്ള തയാറെടുപ്പിലായിരുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനം കാരണം പാടങ്ങളിലേക്ക് ഇറങ്ങാൻ കർഷകർ മടി കാട്ടുന്നു. കൃഷിയിടങ്ങൾ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി നടത്താൻ തയാറായവരാണ് എന്തു ചെയ്യണമെന്നറിയാതെ നട്ടംതിരിയുന്നത്.

മഴയും കെടുതിയും വരുത്തിവച്ച നഷ്ടത്തിൽ നിന്നു കരകയറാനുള്ള ശ്രമത്തിലാണിപ്പോൾ. ഇനിയുള്ള കൃഷി കൂടി നശിക്കുന്നത് പലർക്കും ചിന്തിക്കാൻ പോലുമാകുന്നില്ല.

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ ദുർബലമായതാണ് പാടശേഖരങ്ങളെ ബാധിക്കുന്നത്. കാലവർഷംഇത്തവണ കാര്യമായി ലഭിച്ചതുമില്ല. പാടശേഖരങ്ങളിൽ പാത്തികളിൽ വെള്ളവും കുറഞ്ഞു. വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ കരകൃഷിക്കു പിന്നാലെ പാടശേഖരങ്ങളും കരിയും. വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകർക്കാണ് ഇത്തവണ വലിയ നഷ്ടം നേരിടുന്നത്. മാറിയ കാലാവസ്ഥയിൽ എന്തു ചെയ്യണമെന്ന് കൃഷി വകുപ്പ് അധികൃതർക്കും ധാരണയില്ല.

റബർ, ക്ഷീര കർഷക മേഖലകൾക്ക് ഇരുട്ടടി

വിലയുണ്ടെങ്കിലും പ്രയോജനപ്പെടുത്താനാകാത്ത സാഹചര്യത്തിലാണ് റബർ കൃഷി.

ജില്ലയിലെ കർഷകരുടെ പ്രധാന വരുമാന മാർഗമായ റബർ മേഖലയും തകർച്ചയിലാണ്. കടുത്ത ചൂടുമൂലം റബർ മരങ്ങൾ ഇലപൊഴിക്കുന്നു. പാൽ ഉത്പാദനം കുറഞ്ഞതോടെ പലരും ടാപ്പിംഗ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. റബറിനു വിലയുണ്ടെങ്കിലും ഉത്പാദനം നടത്താനാകാത്ത സാഹചര്യമാണ്.

അന്തരീക്ഷ താപനില ഉയർന്നതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലായി. പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു. തീറ്റപ്പുല്ല് കൃഷിയെയും ചൂട് ബാധിച്ചിട്ടുണ്ട്. കനത്ത ചൂടിൽ കന്നുകാലികളും തളർന്നുവീഴുകയാണ്. വെള്ളത്തിനു കൂടി ക്ഷാമമാകുമോയെന്ന ആശങ്കയുണ്ട്. പാടശേഖരങ്ങളിൽ മാത്രമാണ് വെള്ളം ലഭ്യമാകുന്നത്. തോടുകളും നീരുറവകളും വറ്റിവരണ്ടു തുടങ്ങി. ഇതിനിടെ കാലിത്തീറ്റ വില വർധിച്ചതും കർഷകർക്ക് ഇരുട്ടടിയായി.

Idukki

കുമാരമംഗലത്ത് ഗുണ്ടാ ആക്രമണം: യുവാവിന് വടിവാളിനു വെട്ടേറ്റു

തൊടുപുഴ: കുമാരമംഗലം ഉരിയരിക്കുന്നില്‍ ഗുണ്ടാ ആക്രമണത്തിൽ യുവാവിന് വടിവാളിനു വെട്ടേറ്റു. നിരവധി പേര്‍ക്കു പരിക്കേറ്റതായാണ് വിവരം. കുമാരമംഗലം കരിക്കുംതോട്ടത്തില്‍ സനത്തിനാണ് വടിവാളിനു വെട്ടേറ്റത്.

തിരുവനന്തപുരം സ്വദേശികളായ നാലു യുവതികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്നെത്തിയ ക്വട്ടേഷന്‍ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസിന്‍റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

Alappuzha

കുണ്ടും കുഴിയുമായി വേഴപ്ര-തായങ്കരി-എടത്വ റോഡ്

രാമങ്കരി: ടാറിംഗ് ജോലികൾ വൈകുന്നതോടെ വേഴപ്ര- തായങ്കരി റോഡ് കുണ്ടും കുഴിയുമായി. റോഡിൽ കാൽനടയാത്ര പോലും ബുദ്ധിമുട്ടിലായിട്ട് ഒന്നര വർഷത്തോളമായി.

വേഴപ്ര, കൊടുപ്പുന്ന, തായങ്കരി, എടത്വ തുടങ്ങി നിരവധി പ്രദേശങ്ങളിലെ നൂറ് കണക്കിന് യാത്രക്കാരാണ് ഇതോടെ കടുത്ത യാത്രാദുരിതം നേരിടുന്നത്.

ഇതിനിടെ പല പ്രാവശ്യം പ്രദേശവാസികളുടെയും രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തിൽ അടിയന്തരമായി റോഡ് ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും ഇതുവരെ പരിഹാരം കാണാൻ അധികാരികൾ തയാറായില്ല.

പൊതുമരാമത്ത് വകുപ്പിൽ നിന്ന് പണം അനുവദിച്ചതിനെത്തുടർന്നായിരുന്നു റോഡ് നവീകരണത്തിന് തുടക്കം. തൊട്ടുപിന്നാലെ കാലവർഷവും ആരംഭിച്ചു. ഇതോടെ നവീകരണജോലികൾ നിർത്തിവച്ചു. വേനൽ ശക്തിപ്പെട്ടതോടെ ജോലികൾ വീണ്ടും ആരംഭിച്ചെങ്കിലും ഗ്രാവലും മെറ്റലുമിട്ട് റോഡ് ഉയർത്തുക മാത്രമാണ് ചെയ്തത്.

പിന്നീട് മെറ്റൽ ഉറയ്ക്കുവാനായി കാത്തുനിന്നതോടെ ദുരിതം അതേപടി ഇപ്രാവശ്യവും ആവർത്തിച്ചു. മഴ മാറി വീണ്ടും ചൂട് കൂടിത്തുടങ്ങിയതോടെ റോഡിലെ പൊടിശല്യവും രൂക്ഷമായിട്ടുണ്ട്.

ആലപ്പുഴ -ചങ്ങനാശേരി റോഡും, തിരുവല്ല- അന്പലപ്പുഴ റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാനപാത കൂടിയാണിത്.

റോഡിന്‍റെ നിർമാണം നീണ്ടുപോയതോടെ സ്കൂൾ കോളജ് വിദ്യാർഥികളടക്കം നൂറ് കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിതകൂട്ടുകെട്ടാണ് ജോലി അനന്തമായി നീണ്ടുപോകുന്നതിന് പിന്നിലെന്നും ആക്ഷേപം ശക്തമാണ്.

അസംബ്ലി തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇവിടത്തെ യാത്രാക്ലേശത്തിന് പരിഹാരം കാണുമെന്ന് വിവിധ രാഷ്ട്രിയപാർട്ടികളുടെ നേതാക്കൾ വ്യക്തമാക്കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ വാഗ്ദാനവും മറന്നമട്ടാണ്.

രാമങ്കരി, ചന്പക്കുളം കൃഷിഭവനുകൾക്ക് കീഴിലായി ഏക്കറു കണക്കിന് വരുന്ന തെക്കേതൊള്ളായിരം പാടശേഖരത്തിന്‍റെ കിഴക്ക് വശം ചേർന്നു എടത്വ വരെ നീളുന്ന റോഡിന്‍റെ നിർമാണം അനന്തമായി നീട്ടിക്കൊണ്ടു പോകാതെ അടിയന്തരമായി പൂർത്തികരിക്കുവാനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kottayam

കോതനല്ലൂരിനു പിന്നാലെ കല്ലറയിലും നിര്‍മാണത്തിലിരുന്ന വീട്ടിൽ മോഷണം

കടുത്തുരുത്തി: കോതനല്ലൂരിന് പിന്നാലെ കല്ലറയിലും നിര്‍മാണത്തിലിരിക്കുന്ന വീട്ടിൽനിന്നു കേബിള്‍ മോഷണം. കല്ലറ പഞ്ചായത്തിലെ പെരിയാര്‍കുളങ്ങര ജംഗ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന ജിജി മണ്ണാട്ട് പറമ്പലിന്‍റെ വീട്ടില്‍ നിന്നുമാണ് വൈദ്യുതീകരണത്തിനായി സ്ഥാപിച്ച കേബിളുകള്‍ മോഷണം പോയത്. 1,26,000 രൂപയുടെ കേബിളുകളാണ് മോഷണം പോയതെന്ന് നിര്‍മാണച്ചുമതലയുള്ള കരാറുകാരന്‍ ഷിബി ഐക്കരപ്പറമ്പില്‍ പറഞ്ഞു. ഇതു സംബന്ധിച്ചു കല്ലറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മോഷ്ടാക്കളെന്ന് സംശയം തോന്നുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലിസ് പറയുന്നു. ഫിംഗര്‍ പ്രിന്‍റുകള്‍ ശേഖരിച്ചു പൊലിസ് ഇക്കാര്യം പരിശോധിച്ചു വരികയാണ്. കോതനല്ലൂര്‍, ചാമക്കാല പ്രദേശങ്ങളില്‍ നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചു മോഷണം നടന്നതിന് പിന്നാലെയാണ് കല്ലറയിലും മോഷണം നടന്നത്. വീടുകളുടെ വയറിംഗ് സാധനസാമഗ്രികളും പണിസാധനങ്ങളുമാണ് മോഷണം പോകുന്നത്.

ഞായറാഴ്ച രാത്രിയിലാണ് കോതനല്ലൂര്‍ തുവാനിസ പ്രദേശത്ത് നിര്‍മാണത്തിലിക്കുന്ന വില്ലയിലെ മൂന്ന് വീടുകളില്‍നിന്നു വയറിംഗ് സാമഗ്രികളും മോട്ടോറുകളും കടത്തിക്കൊണ്ടു പോയത്. ലക്ഷക്കണക്കിന് രൂപയുടെ വയറിംഗ് സാധനങ്ങളാണ് മോഷ്ടിച്ചത്. വയറിംഗിന് പൈപ്പിലൂടെ വലിച്ചിട്ടിരുന്ന കേബിളുകള്‍ വലിച്ചെടുത്ത് കടത്തുകയായിരുന്നു. ഇത്തരത്തില്‍ മൂന്ന് വീടുകളുടെ വയറുകളാണ് മോഷ്ടിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ കേബിളുകളും അനുബന്ധ സാധനങ്ങളുമാണ് അവിടെനിന്നു മോഷ്ടിച്ചത്. പണിക്കാരുടെ ഉപകരണങ്ങളും മോഷ്ടിച്ചവയിലുണ്ട്. ഫോറന്‍സിക് സംഘവും കടുത്തുരുത്തി പൊലിസും സ്ഥലത്ത് എത്തിയിരുന്നു.

കഴിഞ്ഞദിവസം ചാമക്കാല എടാട്ട് അനീഷിന്‍റെ വീട്ടിലും സമാനരീതിയില്‍ മോഷണം നടന്നിരുന്നു. അവിടെനിന്ന് രണ്ട് ലക്ഷത്തോളം രൂപയുടെ വയറിംഗ് സാധനങ്ങളാണ് നഷ്ടപ്പെട്ടത്. നിര്‍മാണത്തിലിരിക്കുന്ന വീടാണ് ഇതും. കോതനല്ലൂര്‍ ഫൊറോനാ പള്ളിയുടെ സമീപത്തെ മറ്റൊരു വീട്ടില്‍നിന്നു മാസങ്ങള്‍ക്ക് മുമ്പും സമാന രീതിയില്‍ മോഷണം നടന്നിരുന്നു. തുടർച്ചയായി മോഷണം നടക്കുന്നതോടെ നാട്ടുകാരും വ്യാപാരികളും പരിഭ്രാന്തിയിലാണ്. പൊലിസ് പട്രോളിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Ernakulam

അഞ്ചല്‍പ്പെട്ടിയില്‍ "വൈകിയെത്തിയ' പൂക്കാലം 

മൂവാറ്റുപുഴ: മൂവാറ്റുപുഴ-കാളിയാര്‍ റോഡരികിലെ അഞ്ചല്‍പ്പെട്ടി ജംഗ്ഷനിൽ ഇപ്പോൾ മഞ്ഞയും ഓറഞ്ചും ചാലിച്ചെഴുതിയ ഒരു പൂക്കാലമാണ്. നെഞ്ചുപൊള്ളുന്ന സാമ്പത്തിക നഷ്ടത്തിന്‍റെ കഥകൂടി ഇതിനു പിന്നിലുണ്ടെന്നതാണ് മറ്റൊരു വസ്തുത. ദേവദാസ് കടയ്‌ക്കോട്ട് എന്ന കര്‍ഷകന്‍റെ വിയര്‍പ്പും സമര്‍പ്പണവുമാണ് വഴിയാത്രക്കാരുടെ മനംകവരുന്നത്.

ഓണവിപണി ലക്ഷ്യമിട്ട് 25 സെന്‍റ് സ്ഥലം പാട്ടത്തിനെടുത്താണ് ദേവദാസ് ആഫ്രിക്കന്‍ മാരിഗോള്‍ഡ് ഇനത്തില്‍പ്പെട്ട 450 ചെണ്ടുമല്ലിത്തൈകള്‍ നട്ടത്. കൃഷിവകുപ്പിന്‍റെ അനാസ്ഥ മൂലം തൈകള്‍ ലഭിക്കാന്‍ വൈകി. അതിനാൽ പൂക്കള്‍ വിരിഞ്ഞത് ഓണം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമായി. ഓണക്കാലത്ത് ലഭിക്കേണ്ടിയിരുന്ന മികച്ച വിപണിയും വരുമാനവും ഇതോടെ നഷ്ടം. നഷ്ടം മുന്നില്‍ക്കണ്ടിട്ടും തളരാത്ത പരീക്ഷണങ്ങളിലൂടെയായിരുന്നു ദേവദാസിന്‍റെ അതിജീവനം. പൂന്തോട്ടത്തിന് കാവലായി പയറുവള്ളികള്‍ പടര്‍ത്തി ജൈവവേലിയൊരുക്കിയ ദേവദാസ് പൂക്കള്‍ക്കിടയില്‍ മുളകും വെണ്ടയും നട്ട് ഇടവിളകളിലൂടെ നഷ്ടം നികത്താനുള്ള പോരാട്ടത്തിലാണ്.
ചെണ്ടുമല്ലി പൂത്തുലഞ്ഞു നില്‍ക്കുന്ന മനോഹരദൃശ്യം കാണാനും ചിത്രങ്ങള്‍ പകര്‍ത്താനുമായി നിരവധി പേരാണ് ദിവസവും എത്തുന്നത്. പൂക്കള്‍ പറിക്കരുത് എന്ന ഒരൊറ്റ സ്‌നേഹ നിബന്ധനയോടെ വരുന്നവരെയെല്ലാം ദേവദാസ് പൂങ്കാവനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

മികച്ച കര്‍ഷകനുള്ള കൃഷി വകുപ്പിന്‍റെയും മൃഗസംരക്ഷണ വകുപ്പിന്‍റെയും പുരസ്‌കാരങ്ങള്‍ ദേവദാസിനെ തേടിയെത്തിയിട്ടുണ്ട്. പൂന്തോട്ടത്തിലെ വിളവെടുപ്പിന്‍റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിക്കും.

Thrissur

വാണിയംപാറ മൃഗാശുപത്രി ഡോക്ടറുമില്ല, മരുന്നുമില്ല: ക്ഷീരകർഷകർ പ്രതിസന്ധിയിൽ

പട്ടിക്കാട്: വാണിയംപാറ മൃഗാശുപത്രിയിൽ ഡോക്ടറും മരുന്നും ഇല്ലാതായതോടെ പ്രദേശത്തെ ക്ഷീരകർഷകർ പ്രതിസന്ധിയിലായി.
ഇതോടെ ക്ഷീരകർഷകരും വാർഡ് മെംബർ സനിൽ വാണിയംപാറയും പ്രതിഷേധവുമായി രംഗത്തെത്തി. രണ്ടുമാസമായി ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്ന് ക്ഷീരകർഷകർ പറഞ്ഞു.

വാണിയംപാറയിൽ അടിപ്പാതനിർമാണം തുടങ്ങിയതോടെ ഒരുകിലോമീറ്ററോളം കന്നുകാലികളെ നടത്തിയാണ് മൃഗാശുപത്രിയിൽ കൊണ്ടുവരുന്നത്. ആശുപത്രിയിൽ എത്തിയതിനുശേഷം മാത്രമാണ് ഡോക്ടർ ഇല്ലെന്നുള്ള വിവരം അറിയുന്നതെന്നും അവർ പറഞ്ഞു. വാർഡ് മെംബർ ജില്ലാ ഓഫിസറെ വിളിച്ച് അടിയന്തരമായി ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരംകാണണമെന്നും ആവശ്യപ്പെട്ടു. രമേശ്, റെനി, ജോസഫ് തുടങ്ങിയ കർഷകർ വാർഡ് മെംബറോടൊപ്പമുണ്ടായി.

Palakkad

പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു

പാലക്കയം: നിരവ് വാക്കോടനിൽ പുലി ആടിനെ കൊന്നു. ആക്കാമറ്റം ജോയലിന്‍റെ ആടിനെയാണ് കൊന്നത്. ആടിന്‍റെ കരച്ചിൽകേട്ട് വീട്ടുകാർ ഓടി വന്നപ്പോഴേക്കും പുലി തൊട്ടടുത്ത പാറപ്പുറത്തേക്ക് ഓടിപ്പോയി.

ഇതിനുമുൻപും ജോയലിന്‍റെ ആടുകളെ പുലി പിടിച്ചിരുന്നു. അന്ന് ഈ പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടിക്കുകയും അതിനെ ശിരുവാണിയിൽ തുറന്നുവിടുകയും ചെയ്തിരുന്നു. അതേ പുലി തന്നെയാണ് വീണ്ടും എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഇതിനിടെ നിരവിന്‍റെ താഴെ രണ്ടു പുലിക്കുട്ടികളെ റോഡിൽ കണ്ടതായി പറയുന്നു. ഇടക്കുർശിയിൽനിന്ന് ബൈക്കിൽ പാലക്കയത്തേക്കുപോയ ആളുകളാണ് പുലിക്കുട്ടികൾ റോഡിൽ നിൽക്കുന്നത് കണ്ടത്.
ബഹളം വച്ചപ്പോൾ റബർതോട്ടത്തിലേക്ക് പുലിക്കുട്ടികൾ ഓടിമറഞ്ഞു. ഇന്നലെ രാവിലെ നിരവ് വാക്കോടനിൽ വനപാലകർ പുലിക്കൂട് സ്ഥാപിച്ചു.
ടാപ്പിംഗ് ജോലിക്കടക്കം പോകുന്നവരോടു ശ്രദ്ധിക്കണമെന്നും പുലരുംമുന്പും രാത്രി വൈകിയും ആളുകൾ പുറത്തിറങ്ങരുതെന്നും നിർദേശം നൽകി.

വാക്കോടൻ മലയിൽ പുലി, കടുവ, കരടി,ആന തുടങ്ങിയവയുടെ സാന്നിധ്യമുണ്ട്. ഇതിനുമുമ്പും മാച്ചാംതോട് ചെന്തണ്ടിൽ പുലി ആടുകളേയും പശുക്കുട്ടിയേയും വളർത്തുനായകളേയും കൊന്നുതിന്നിട്ടുണ്ട്. പിടിച്ചു കൊന്നു തിന്നിട്ടുണ്ട്.

Malappuram

മൂലേപ്പാടത്ത് കാട്ടാന റബർതൈകൾ നശിപ്പിച്ചു

നിലന്പൂർ: മൂലേപ്പാടത്ത് കാട്ടാന വ്യാപകമായി റബർതൈകൾ നശിപ്പിച്ചു. മൂലേപ്പാടം പുറത്താനക്കുത്തിയിൽ സണ്ണിയുടെ 250 ലധികം റബർ തൈകളാണ് കാട്ടാന നശിപ്പിച്ചത്. കൃഷിയിടത്തിലെ തെങ്ങുകളും നശിപ്പിച്ചു. ഈ വർഷം പ്ലാന്‍റ് ചെയ്ത റബർതൈകളാണ് നശിപ്പിച്ചത്.

പുലർച്ചെ ടാപ്പിംഗ് നടത്താനിറങ്ങിയ സണ്ണി തന്‍റെ റബർ തൈകൾ നശിപ്പിക്കുന്നതു കണ്ട് കാട്ടാനയെ ബഹളം വച്ച് ഓടിച്ച ശേഷം ടാപ്പിംഗിനായി പോയ സമയത്താണ് കാട്ടാന വീണ്ടും ഈ ഭാഗത്തെത്തി തൈകൾ നശിപ്പിച്ചത്.

പെരുവന്പാടം തേക്ക് പ്ലാന്‍റേഷനിൽ നിലയുറിപ്പിച്ചിരിക്കുന്ന മോഴയാനയാണ് തന്‍റെ റബർ തൈകൾ നശിപ്പിച്ചതെന്ന് സണ്ണി പറഞ്ഞു. മൂലേപ്പാടത്ത് വനം വകുപ്പ് രാത്രി പട്രോളിംഗ് നടത്തുന്ന സമയത്താണ് എടക്കോട് വനം സ്റ്റേഷൻ പരിധിയിൽപ്പെട്ട പ്രദേശത്ത് കാട്ടാന കൃഷി നാശം വിതച്ചത്.

Kozhikode

നിര്‍ദേശം വകവയ്ക്കാതെ ബസുകള്‍ തിക്കോടിയിൽ വീണ്ടും ബസ് യാത്രക്കാരെ ദേശീയപാതയിൽ ഇറക്കിവിട്ടു

കൊയിലാണ്ടി: യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധങ്ങളും വകവെക്കാതെ തിക്കോടിയില്‍ വീണ്ടും സ്വകാര്യ ബസ് യാത്രക്കാരെ ഹൈവെയിൽ ഇറക്കിവിട്ടു.

കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പടന്നയില്‍ ബസാണ് രണ്ട് സ്ത്രീകളെയും പുരുഷനെയും തിക്കോടി ടൗണില്‍ ഹൈവെയിൽ ഇറക്കിയത്.ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.

കൊയിലാണ്ടിയില്‍ നിന്നും തിക്കോടിയിലേക്ക് ടിക്കറ്റെടുത്തതായിരുന്നു മൂന്നുപേരും. പൊരിവെയിലില്‍ ദേശീയപാതയില്‍ ഇറക്കവിട്ടതോടെ ഇവര്‍ താഴെ ഇറങ്ങാന്‍ ഒരു കിലോമീറ്ററോളം നടന്ന് തിക്കോടി പഞ്ചായത്ത് ബസാര്‍ ഭാഗത്തേക്ക് പോകേണ്ടിവന്നു.

ആറുവരിപ്പാതയിലെ സര്‍വിസ് റോഡിലെ സ്‌റ്റോപ്പുകള്‍ ഒഴിവാക്കി സ്റ്റേജ് കാര്യേജ് ബസുകള്‍ സര്‍വിസ് നടത്തരുതെന്ന് മോട്ടോര്‍വാഹന വകുപ്പ് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. എന്നിട്ടും തിക്കോടി ഭാഗത്ത് ബസുകള്‍ സ്‌റ്റോപ്പുകള്‍ ഒഴിവാക്കി ഉയരപ്പാതയിലൂടെ സര്‍വിസ് നടത്തുന്നത് പതിവാണ്. കഴിഞ്ഞദിവസം ഇത്തരത്തില്‍ യാത്രക്കാരെ ഹൈവേയില്‍ ഇറക്കിവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിക്കുകയും ബസ് ഒരു കിലോമീറ്ററോളം പിന്നോട്ടെടുത്ത് യാത്രക്കാരെ സ്‌റ്റോപ്പില്‍ ഇറക്കേണ്ടിവരികയും ചെയ്തിരുന്നു.

ആറുവരിപ്പാതയില്‍ ഒരിടത്തും വാഹനങ്ങള്‍ നിര്‍ത്തിയിടാനോ ആളുകളെ ഇറക്കാനോ അനുമതിയില്ലെന്നിരിക്കെയാണ് സ്വകാര്യ ബസുകള്‍ യാത്രക്കാരെ ഹൈവേയില്‍ ഇറക്കിവിടുന്നത്.എന്നാൽ ഇന്നലത്തെ സംഭവത്തില്‍ പരാതി ഇല്ലാത്തതിനാൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
മുന്‍പ് സ്ത്രീ യാത്രക്കാരിയെ ഹൈവേയില്‍ ഇറക്കി വിട്ട സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഏഴായിരം രൂപ പിഴ അടപ്പിക്കുകയും ചെയ്തിരുന്നു.

Wayanad

നബാർഡിന്‍റെ പിന്തുണയിൽ പ്രകൃതിദത്ത നീരുറവകൾക്ക് പുനരുജ്ജീവനം

മാനന്തവാടി: കാലാവസ്ഥാ വ്യതിയാനവും മണ്ണിടിച്ചിലും മണ്ണൊലിപ്പും മാലിന്യ നിക്ഷേപവും ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദത്ത നീരുറവകൾക്ക് പുനർജനി നൽകിക്കൊണ്ട് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (ഡബ്ലുുഎസ്എസ്എസ്). നബാർഡിന്‍റെ സാന്പത്തിക പിന്തുണയോടെ എടവക പഞ്ചായത്തിലെ പുലിക്കാട് പ്രദേശത്ത് നടപ്പാക്കുന്ന നീർത്തട വികസന പദ്ധതിയുടെ ഭാഗമായി അഞ്ച് പ്രകൃതിദത്ത നീരുറവകൾ ഇതിനകം പുനരുജ്ജീവിപ്പിച്ചു.

നീരുറവകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ജലസംഭരണത്തിനും സംരക്ഷണത്തിനുമായി സ്പ്രിംഗ് ബോക്സുകൾ നിർമിക്കുകയും ചെയ്തു. ഇതോടെ നീരുറവകളിലെ ജലലഭ്യത വർധിക്കുകയും നീരൊഴുക്ക് മെച്ചപ്പെടുകയും ചെയ്തു. ഇത് പ്രദേശത്തെ നെൽകൃഷിക്കും മറ്റ് കാർഷിക പ്രവർത്തനങ്ങൾക്കും ജലലഭ്യത ഉറപ്പാക്കുന്നതിന് സഹായകമാകുന്നുണ്ട്. കൃഷിയാവശ്യങ്ങൾക്കുള്ള ജലസ്രോതസ്‌സായി നീരുറവകളെ സംരക്ഷിക്കുന്നതിലൂടെ കർഷകരുടെ ഉപജീവന സുരക്ഷയും മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.


ഓരോ നീരുറവയുടെയും നീർത്തട പ്രദേശം സംരക്ഷിക്കുകയും ഭൂഗർഭജല പുനഃനിക്ഷേപം വർധിപ്പിക്കുകയും ജലസ്രോതസുകളുടെ ദീർഘകാല നിലനിൽപ് ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി മണ്ണ്ജല സംരക്ഷണ പ്രവർത്തനങ്ങളായ മണ്‍ കയ്യാല നിർമാണം നീർക്കുഴികൾ, വൃക്ഷവത്കരണം, കാർഷിക വിളകളുടെ വ്യാപനം, ചെക്ഡാം നിർമാണം എന്നിവയും നടപ്പാക്കുന്നുണ്ട്. പ്രകൃതിദത്ത ജലസ്രോതസുകളുടെ പുനരുജ്ജീവനവും സംരക്ഷണവും സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ഇടപെടലാണ് പുലിക്കാട് വില്ലേജ് വാട്ടർഷെഡ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. നബാർഡിന്‍റെ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം സപ്പോർട്ടിംഗ് ഏജൻസിയായി പ്രവർത്തിക്കുന്നു.
ഗ്രാമതലത്തിലുള്ള വാട്ടർഷെഡ് കമ്മിറ്റി അംഗങ്ങളുടെയും പ്രാദേശിക ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് നീരുറവകളുടെ പുനരുജ്ജീവനവും നീർത്തട സംരക്ഷണ പ്രവർത്തനങ്ങളും മുന്നോട്ടുപോകുന്നത്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ജോണി കുന്നത്ത്, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, പ്രോജക്ട് മാനേജർമാരായ റോബിൻ ജോസഫ്, ദീപു ജോസഫ്, അഗ്രോണമിസ്റ്റ് കെ.ജെ. ബിജു, സിവിൽ എൻജിനിയർ നീരജ സുരേന്ദ്രൻ, ലേഡി സോഷ്യൽ വർക്കർ ജാൻസി ജിജോ, വില്ലേജ് വാട്ടർഷെഡ് കമ്മിറ്റി അംഗങ്ങളായ കെ.ജെ. വർഗീസ്, പി.ജെ. സിനോജ് എന്നിവരാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Kannur

വിറക്പുരയ്ക്ക് തീ പിടിച്ചു

തളിപ്പറമ്പ്: പുഷ്പഗിരി സർവാത്ത് റോഡിൽ കെ.കെ. സലാമിന്‍റെ വീടിനോട് ചേർന്ന വിറക്പുരയിൽ സൂക്ഷിച്ച വിറകിന് തീ പിടിച്ചു. സമീപത്ത് ഉണ്ടായിരുന്ന വേസ്റ്റ് കത്തിക്കുന്ന ഇൻസിനേറ്ററിൽ നിന്ന് തീ വിറകിലേക്ക് പടരുകയായിരുന്നു.

തളിപ്പറമ്പ് അഗ്നിരക്ഷാ സേനയുടെ ഒരു യുണിറ്റ് സ്ഥലത്തെത്തി തീയണച്ചതിനാൽ വിറക്പുരയുടെ മറ്റ് ഭാഗങ്ങളും വീടും സംരക്ഷിക്കാൻ കഴിഞ്ഞു. സീനിയർ ഫയർ ആൻറ് റസ്ക്യൂ ഓഫിസർ സി.കെ. ഷൈജേഷിന്‍റെ നേതൃത്വത്തിൽ അനീഷ് പാലവിള, വി. അനൂപ്, യദുകൃഷ്ണൻ, ദിലീപ് കുമാർ, അനൂപ് അടിയോടി എന്നിവർ ചേർന്നാണ് തീയണച്ചത്.

Kasaragod

റൈസ് പദ്ധതിക്ക് തുടക്കമായി

തൃക്കരിപ്പൂർ: ഹയർസെക്കൻഡറി വിദ്യാർഥികളുടെ അക്കാദമിക് നിലവാരമുയർത്തുന്നതിനാ‍യി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന റൈസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂർ ജിവിഎച്ച്എസ്എസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാംനിർവഹിച്ചു.

വൈസ് പ്രസിഡന്‍റ് കെ.കെ. സോയ അധ്യക്ഷത വഹിച്ചു. കാസർഗോഡ് ഡിഡിഇ പി.വി.റഫീഖ് മുഖ്യാതിഥിയായിരുന്നു.

ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായഎം. മനു, റീന തോമസ്, ഒക്ലാവ് കൃഷ്ണൻ, പഞ്ചായത്തംഗം ഫായിസ് ബിരിച്ചേരി, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എ.കെ. വിനോദ് കുമാർ, ജില്ല കോ-ഓർഡിനേറ്റർ ഡൊമിനിക് അഗസ്റ്റിൻ, ഡിഇഒ രാഹുൽ എ.രാജ്, എസ്എസ്കെ ജില്ല കോ-ഓർഡിനേറ്റർ ഷൗക്കത്തലി അക്കാളത്ത്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ രൂപേഷ് മെർവിൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ വി.കെ.രാജേഷ്, മുഖ്യാധ്യാപിക ഇ.കെ. ബൈജ, പിടിഎ പ്രസിഡന്‍റ് ഷെരീഫ്, തേളപ്രത്ത് സമദ്, എ.സൗമ്യ എന്നിവർ പ്രസംഗിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സിസ്റ്റർ ലിംസി

ഒല്ലൂർ: സിഎംസി തൃശൂർ നിർമല പ്രോവിൻസ് സെന്‍റ് പോൾസ് കോണ്‍വെന്‍റ് അംഗമായ സിസ്റ്റർ ലിംസി അന്തരിച്ചു. സംസ്കാര ശുശ്രൂഷ ബിഷപ് എമരിറ്റ്സ് മാർ ബോസ്കോ പുത്തൂരിന്‍റെ മുഖ്യകാർമികത്വത്തിൽ നടത്തി. ഒല്ലൂർ കാങ്ങപ്പാടൻ ഇനാശു- മേരി ദന്പതികളുടെ മകളാണ്. കണ്ടശാംകടവ്, കൊട്ടേക്കാട്, സേവനാലയം, കണിമംഗലം, കൃപാ തീർത്ഥം, ചിയ്യാരം, മരീനഹോം ചൂണ്ടൽ എന്നിവിടങ്ങളിൽ അധ്യാപികയായും സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മത്തായി, സെലിൻ, ഫിലോമിന, സേവിയർ, ലാസർ, മേരി.

ഡോ. തോമസ്

മാഞ്ഞൂരാന്‍: തൃശൂര്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് മുന്‍ ഡീനും പിഎസ്എം ഡെന്‍റൽ കോളജ് പീഡോഡോണ്ടിക്സ് വിഭാഗം മേധാവിയുമായിരുന്ന ദന്തരോഗ വിദഗ്ധൻ ഡോ. തോമസ് മാഞ്ഞൂരാന്‍ (61) അന്തരിച്ചു. ഇന്‍റീരിയര്‍ ഡിസൈനിംഗ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം "ഇല്യൂഷന്‍സ് ഇന്‍റീരിയേഴ്സ്' സ്ഥാപകനാണ്. ശോഭ സിറ്റി ലൈഫ്സ്‌റ്റൈല്‍ വില്ലാസിലായിരുന്നു (വില്ല 40) താമസം. ഇന്നുരാവിലെ ഏഴിന് മൃതശരീരം സ്വവസതിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം ഉച്ചകഴിഞ്ഞ് മൂന്നിന് കുരിയച്ചിറ സെന്‍റ് ജോസഫ്‌സ് പള്ളിയിൽ. പരേതനായ മുന്‍ കേരള പോലീസ് ഡിഐജി സൈമണ്‍ മാഞ്ഞൂരാന്‍റേയും പരേതയായ എലിസബത്ത് മാഞ്ഞൂരാന്‍റേയും മകനാണ്. ഭാര്യ: സിനി (കള്ളിവയലില്‍ കുടുംബാംഗം). മക്കള്‍: കാതറിന്‍, ടാനിയ. മരുമകന്‍: രാഹുല്‍ (പൊട്ടംകുളം കുടുംബാഗം).

പൈലോത്

ഒല്ലൂര്‍ : അവിണിശേരി അടിപ്പാതയ്ക്ക് സമീപം ഉമ്പാവു പൈലോത് (90 - റിട്ട ഹെല്‍ത്ത് ഇന്‍സ്പക്ടര്‍) അന്തരിച്ചു. സംസ്‌കാരം ഇന്നുരാവിലെ 9.30ന് ഒല്ലൂര്‍ സെന്‍റ് ആന്‍റണിസ് ഫോറോന പള്ളിയിൽ. പിതാവ്: പരേതനായ അന്തോണി. ഭാര്യ: മേരി (റിട്ട. അധ്യാപിക - ജിയുപിഎസ് ഒല്ലൂര്‍). മക്കള്‍: ടോണി പോള്‍ (റിട്ട. പ്രിന്‍സിപ്പൽ, ത്യാഗരാജാർ പോളിടെക്‌നിക്ക് കോളജ് അളഗപ്പനഗര്‍), ജോയ്‌പോള്‍ (റിട്ട. ഡെപ്യൂട്ടി കംപ്‌ട്രോളര്‍ കാര്‍ഷിക സര്‍വകലാശാല), റെയ്മണ്ട് പോള്‍. മരുമക്കള്‍: ജെന്നിഫര്‍ (അധ്യാപിക, സെന്‍റ് ആന്‍റണീസ് സ്‌കൂള്‍, പഴുവില്‍), ലിജി (അധ്യാപിക എഎല്‍പിഎസ് കാളത്തോട്), പരേതയായ റോസ് മേരി.

മോസ്ക്മാൻജി. ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: പാളയം ലെനിൻനഗർ ടിസി 14 1131 ആലുംകണ്ഠം വീട്ടിൽ ആർക്കിടെക്ട് ജി.ഗോപാലകൃഷ്ണൻ (മോസ്ക്മാൻ -89) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: ജയ ഗോപാലകൃഷ്ണൻ. മക്കൾ: ഗോവിന്ദ് ജി. ജൂനിയർ(ആർക്കിടെക്ട്), ശ്രീനി ജി.ഗോവിന്ദ് (ബിസിനസ്), നീനി ജി. ഗോവിന്ദ് (ബിസിനസ്). മരുമക്കൾ: ലക്ഷ്മി വി. രാജശേഖരൻ (ആർക്കിടെക്‌ട്), വി.എ. അനിഷ (എഇ കെഎസ്ഇബി), ജെ.എസ്. സജീന. തിരുവനന്തപുരം ബീമാപള്ളി, കടുവയിൽ പള്ളി, ആലംകോട് പള്ളി, എരുമേലി വാവർ പള്ളി, കരുനാഗപള്ളി ഷെയ്ക്മസ്ജിദ് തുടങ്ങി 106 ൽ അധികം മസ്ജിദുകളും നിരവധി പ്രശസ്ത ക്രൈസ്തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും രൂപകൽപന ചെയ്ത് നിർമിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹം മതസൗഹാർദം ഉള്ളടക്കമാക്കി ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

സി.ടി. തോമസ്

അഞ്ചല്‍: അലയമണ്‍ കടവറം ചീരമറ്റത്ത് വീട്ടില്‍ സി.ടി. തോമസ് (86-എക്‌സര്‍വീസ്‌മെന്‍) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് അഞ്ചല്‍ കണ്ണങ്കോട് ജറുസലേം മാര്‍ത്തോമാ പള്ളിയില്‍. ഭാര്യ: തങ്കമ്മ തോമസ് ആയൂര്‍ കൈപ്പള്ളില്‍ കുടുംബാംഗം. മക്കള്‍ : സി.ടി. ഗീവര്‍ഗീസ് (സജി, റിട്ട. അധ്യാപകന്‍ എന്‍വിടിപിഎ സംസ്ഥാന പ്രസിഡന്‍റ് ), സുജാ ജോണ്‍സണ്‍, സജു തോമസ് (യുഎസ്എ). മരുമക്കള്‍: ജയ വര്‍ഗീസ്, അഡ്വ.ജോണ്‍സണ്‍ കെ. കുര്യന്‍, (സെന്‍ട്രല്‍ ഗവണ്‍മെന്‍റ് കൗണ്‍സില്‍), സിനി സജു.

കെ.ഡാനിയേല്‍

കുണ്ടറ: നെടുമ്പായിക്കുളം ട്രിനിറ്റി ഹൗസില്‍ (മണിയനാംകുന്നില്‍) കെ.ഡാനിയേല്‍ (73-എക്‌സ്‌സര്‍വീസ്മാന്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11ന് നെടുമ്പായിക്കുളം കോട്ടക്കുഴി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് തീര്‍ഥാടന പള്ളിയില്‍. ഭാര്യ: റോസമ്മ ഡാനിയേല്‍ (റിട്ട. എല്‍എച്ച്എസ് ആരോഗ്യ വകുപ്പ്) നല്ലില തെക്കേമേലത്തില്‍ കുടുംബാംഗം. മക്കള്‍: ഡെന്‍സി ഡാനിയേല്‍ (അബുദാബി), ഡിജോ ഡാനിയേല്‍ (ഡിടിപിസി, കൊല്ലം). മരുമക്കള്‍: ഷാജി ഡാനിയേല്‍ (അബുദാബി), നമിത ഡിജോ (പോസ്റ്റല്‍ വകുപ്പ്).

ഫാത്തിമ ബീവി

അഞ്ചല്‍: അലയമണ്‍ കോളജ് ജംഗ്ഷന്‍ ഹനീഫ് മന്‍സിലില്‍ ഫാത്തിമ ബീവി (87) അന്തരിച്ചു. കബറടക്കം അഞ്ചല്‍ മുസ്ലിം ജമാഅത്ത് കബര്‍സ്ഥാനില്‍ നടന്നു. ഭര്‍ത്താവ്: പരേതനായ ഓലക്കട മുഹമ്മദ് ഹനീഫ. മക്കള്‍: ആബിദാബീവി, ഷാജഹാന്‍ (റിട്ട.ജോയിന്‍റ് സെക്രട്ടറി, കേരള നിയമസഭ) സഫിയത്ത്, മുംതാസ് ബീഗം, മുഹമ്മദ് മുഹമ്മദ് താഹ (റിട്ട.ഡിവിഷണല്‍ അക്കൗണ്ട് കെഎസ്ഇബി പുനലൂര്‍), ശിഹാബുദ്ദീന്‍ (റിട്ട. ശിരസ്തദാര്‍ ജില്ലാ കോടതി), എം.എം. സാദിക് (കോണ്‍ഗ്രസ് അലയമണ്‍ മണ്ഡലം പ്രസിഡന്‍റ്), നാസറുദ്ദീന്‍. മരുമക്കള്‍: പരേതനായ അബ്ദുല്‍ ഗഫൂര്‍, നസീറാബീവി, എസ്.നിസ (എച്ച് എം ഗവണ്‍മെന്‍റ് ന്യൂ എല്‍പിഎസ് അഗസ്ത്യക്കോട്), റീജ (ടീച്ചര്‍ കടയ്ക്കല്‍ കുറ്റിക്കാട് യുപിഎസ്), എം.സിമി(അസിസ്റ്റന്‍റ് ഫീല്‍ഡ് ഓഫീസര്‍, വെറ്ററിനറി സബ് സെന്‍റര്‍ വയല), ജെസീന.

ഏലിയാമ്മ ചാക്കോ

മല്ലപ്പള്ളി: തുരുത്തിക്കാട് കുഴിവേലിൽ വെണ്ണിക്കുളം സെന്‍റ് ബഹനാൻസ് ഹൈസ്കൂൾ റിട്ട.അധ്യാപിക ഏലിയാമ്മ ചാക്കോ (92) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 11 ന് വെണ്ണിക്കുളത്തുളള മകൻ സജി ചാക്കോയുടെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് തുരത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ. പരേത കോട്ടയം കുഴിമറ്റം പട്ടശ്ശേരിൽ വാഴച്ചിറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.കെ.ചാക്കോ. മക്കൾ: ഡോ.സജി ചാക്കോ (മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് റിട്ട. അധ്യാപകൻ), സുജ ചാക്കോ (തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് ഭരണസമിതി അംഗം, ഇരവിപേരൂർ സെന്‍റ് ജോൺസ് ഹൈസ്കൂൾ റിട്ട. അധ്യാപിക), ജിജി ചാക്കോ(എൻജിനിയർ). മരുമക്കൾ: എൽസി അലി ചാക്കോ (ചെങ്ങന്നൂർ എം എം എ ആർ സ്കൂൾ പ്രിൻസിപ്പൽ), എം.എം. ഏബ്രഹാം, ബിന്ദു.

മറിയക്കുട്ടി കുര്യാക്കോസ്

ചേര്‍പ്പുങ്കല്‍: കെഴുവംകുളം മറ്റത്തില്‍ മറിയക്കുട്ടി കുര്യാക്കോസ് (99) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10.30 ന് ഭവനത്തില്‍ ആരംഭിച്ച് ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഫൊറോനാപള്ളിയില്‍. പരേത ആര്‍പ്പൂക്കര മാലിപറമ്പില്‍ കുടുംബാംഗവും ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറമ്പിലിന്‍റെ സഹോദരിയുമാണ്. ഭർത്താവ്: പരേതനായ എം.എ. കുര്യാക്കോസ്. മക്കള്‍: സിസ്റ്റര്‍ ആനി കുര്യാക്കോസ് (പിഎസ്ഒഎല്‍ മുബൈ), എം.കെ.അവിരാ (കുട്ടിയച്ചന്‍,എല്‍ ഐ സി), മേരിക്കുട്ടി തോമസ്, പരേതനായ എം.കെ കുര്യാക്കോസ് (കുഞ്ഞുമോന്‍) കോഴിക്കോട് (റിട്ട. സിവില്‍ സപ്ലൈസ്), ലില്ലിക്കുട്ടി സിറിയക്, എം.കെ.തോമസ് (റിട്ട. സെക്രട്ടറി മുത്തോലി ഈസ്റ്റ് സഹകരണ ബാങ്ക്), പരേതനായ ജോസ്, എം.കെ.ഷാജി (റിട്ട.കെഎസ്ആര്‍ടിസി), എം.കെ.മേഴ്‌സി (റിട്ട. ടീച്ചര്‍, സെന്‍റ് ജോസഫ് ടിടിഐ കണിയാരം), എം.കെ.റോസിലിന്‍ (റിട്ട. നഴ്‌സ് കുവൈറ്റ്), സിമി കുര്യാക്കോസ് (ടീച്ചര്‍, ജിഎല്‍പിഎസ്, പ്ലാശനാല്‍). മരുമക്കള്‍: സാലിമ്മ പുളിക്കല്‍ മേവിട, തോമസ് തണ്ണിപ്പാറ കൂവപ്പള്ളി, മെറ്റില്‍ഡ ജോസഫ് മൈലാടൂര്‍ വെള്ളിയാമറ്റം (റിട്ട.ഹെഡ് നഴ്‌സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ കോഴിക്കോട്), പരേതനായ സിറിയക് മുളക്കല്‍ (മൂന്നാനി), മേരിക്കുട്ടി തോമസ് മുത്തനാട്ട് തിടനാട് (ടീച്ചര്‍, എസ് എല്‍ ടി എല്‍പിഎസ്, ഭരണങ്ങാനം), ജാന്‍സി വടക്കേമുറിയില്‍ മുത്തോലി, സാജന്‍ ഒരുമ്പക്കാട്ട് കൊതവറ, ഡിസ്‌നി കണിയാംപറമ്പില്‍ മല്ലികശേരി, എം.സി.സിബി മൂവേലില്‍ വിളക്കുമാടം (റിട്ട. എച്ച് എസ്).

ഏലിയാമ്മ ഫിലിപ്പ്

കാഞ്ഞിരമറ്റം: പല്ലാട്ട് ഏലിയാമ്മ ഫിലിപ്പ് (ചിന്നമ്മ- 92) അന്തരിച്ചു. സംസ്‌കാരം നാളെ 10.30ന് ഭവനത്തിലാരംഭിച്ച് കാഞ്ഞിരമറ്റം മാര്‍ സ്ലീവാ പള്ളിയില്‍. ഭർത്താവ്: പരേതനായ ഫിലിപ്പ് തോമസ്. മക്കള്‍: ടോമി, ലൈസമ്മ,ഗ്രേസി, ജോളി, മാഗി, സന്തോഷ്, ജിജി, ജെയ്സണ്‍, രോഷ്ണി. മരുമക്കള്‍: മരിയ പഴയപറമ്പില്‍ (കാഞ്ഞിരമറ്റം), പാപ്പച്ചന്‍ എലിപ്പുലിക്കാട്ട് (മാനത്തൂര്‍), ജോര്‍ജ് പാണ്ടിയാലില്‍(പിറവം), ലിസമ്മ പാറപ്പള്ളില്‍ (ഉല്ലല), ഏബ്രാഹം ഏറങ്കരി (നമ്പ്യാകുളം), റജി അയ്യനംപറമ്പില്‍ (ഇളങ്ങുളം), ലിസി വച്ചക്കാട്ട് (തമ്പലക്കാട്), ബീനാ ചക്കുങ്കല്‍ (ഏഴല്ലൂര്‍), സുമന്‍ തടത്തില്‍ (പാലാ).

പി.ജെ. ജേക്കബ്

പൊൻകുന്നം: ചോറ്റി അമല ക്രഷർ ഇൻഡസ്ട്രീസ് ഉടമ പരിപ്പീറ്റത്തോട്ട് പി.ജെ. ജേക്കബ് (ചാക്കോച്ചൻ - 85) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് പൊൻകുന്നം തിരുകുടുംബ ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ ഇത്തമ്മ ജേക്കബ് പൂഞ്ഞാർ ഞരളക്കാട്ട് കുടുംബാംഗം. മക്കൾ: ജാൻസി, മിനി, ജിജി (കാരികുളം), ജെറി (ലോഫ്റ്റ് ബിസിനസ് ഹോട്ടൽ, കാക്കനാട്), ദീപ, അമല. മരുമക്കൾ: ജോമി ജോസഫ് മേക്കുന്നേൽ (നാഗപ്പുഴ), സിറിയക്ക് തോമസ് ഇലവുങ്കൽ (അന്പാറനിരപ്പേൽ), മെർലിൻ തുരുത്തിക്കര (തൊടുപുഴ), റാണി പന്തിരുവേലിൽ (പൊൻകുന്നം), ജോജോ ചാക്കോ മഞ്ചേരിക്കളം (ചങ്ങനാശേരി), സെനിത്ത് തോമസ്, കുര്യാസ് (കടുത്തുരുത്തി). ‌മൃതദേഹം ഇന്ന് വൈകുന്നേരം 5.30ന് ഭവനത്തിൽ കൊണ്ടുവരും.

പി.ജെ. അഗസ്റ്റിന്‍

കല്ലൂര്‍ക്കാട്: പുല്‍പ്പറമ്പില്‍ (എടമനകളത്തില്‍) പി.ജെ. അഗസ്റ്റിന്‍ (കുഞ്ഞേട്ടന്‍-92) അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിന് കല്ലൂര്‍ക്കാട് സെന്‍റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ : പരേതയായ മേരി നാകപ്പുഴ പാറക്കാട്ടേല്‍ കുടുംബാംഗം. മക്കള്‍ : സൈബു, ബെറ്റി (യുഎസ്എ), സാജു, റ്റിറ്റി (യുഎസ്എ), സേവി (ഓസ്‌ട്രേലിയ), ജിറ്റി (അഡ്വക്കേറ്റ്). മരുമക്കള്‍: ആന്‍സി പാത്തിക്കുളങ്ങര (പഴങ്ങനാട്), സൈമണ്‍ പാറത്താഴം (യുഎസ്എ), മിനി നെല്ലിക്കുന്നേല്‍ (മൂവാറ്റുപുഴ), സാജു വടക്കേല്‍ (യുഎസ്എ), ജാസ്മിന്‍ കടപ്ലാക്കല്‍ (ഓസ്‌ട്രേലിയ). സിസ്റ്റര്‍ ഫിലോ സിഎംസി പുല്‍പ്പറമ്പില്‍ സഹോദരിയും ഫാ. ജോര്‍ജ് പുല്‍പ്പറമ്പില്‍ (കാരക്കുന്നേല്‍) സഹോദരപുത്രനുമാണ്.

മേരി

കല്ലൂര്‍ക്കാട് : നെടുങ്ങാട്ട് മേരി (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് കല്ലൂര്‍ക്കാട് സെന്‍റ് അഗസ്റ്റിന്‍സ് പള്ളിയില്‍. പരേത വടകോട് നെടുങ്കല്ലേല്‍ (മൂഴികുന്നേല്‍) കുടുംബാംഗം. ഭർത്താവ്: പരേതനായ എന്‍.എ. ജോസഫ് (ചുണ്ടംതടത്തില്‍ പാപ്പച്ചന്‍). മക്കള്‍: സിസ്റ്റര്‍ റെജി ജോ എഫ്‌സി വെളിയേല്‍ച്ചാല്‍ (റിട്ട. അധ്യാപിക സെന്‍റ് ജോര്‍ജ്സ് എച്ച്എസ്, ഉടുമ്പന്നൂര്‍), സിസ്റ്റര്‍ സ്റ്റെല്ല എഫ്‌സിസി നിര്‍മല ഭവന്‍ മൂവാറ്റുപുഴ (റിട്ട. അധ്യാപിക സെന്‍റ് ജോസഫ്‌സ് എച്ച്എസ്എസ് പൈങ്ങോട്ടൂര്‍), സിസ്റ്റര്‍ റാണി നിര്‍മല ഭവന്‍ മൂവാറ്റുപുഴ (എഫ്‌സിസി അസിസ്റ്റന്‍റ് പ്രൊവിഷ്യല്‍, കോതമംഗലം പ്രൊവിന്‍സ്), ലിസി വിന്‍സ്റ്റന്‍ വിതയത്തില്‍, ജോണ്‍സി റോയി ആറാംചേരില്‍, ജാന്‍സി റ്റോം പഴയംപാറ (അധ്യാപിക സെന്‍റ് ജോസഫ്‌സ് എച്ച്എസ്എസ് പൈങ്ങോട്ടൂര്‍), ജോജോ ജോസഫ്. മരുമക്കള്‍ : വിന്‍സ്റ്റന്‍ വിതയത്തില്‍ തൃശൂര്‍, റോയി ജോസഫ് ആറാംചേരില്‍ രാമപുരം, റ്റോം കുര്യാച്ചന്‍ പഴയംപാറ മൂവാറ്റുപുഴ, ജില്‍റ്റ ഞാളൂര്‍ കോതമംഗലം.

സിസ്റ്റർ ലിംസി

ഒല്ലൂർ: സിഎംസി തൃശൂർ നിർമല പ്രോവിൻസ് സെന്‍റ് പോൾസ് കോണ്‍വെന്‍റ് അംഗമായ സിസ്റ്റർ ലിംസി അന്തരിച്ചു. സംസ്കാര ശുശ്രൂഷ ബിഷപ് എമരിറ്റ്സ് മാർ ബോസ്കോ പുത്തൂരിന്‍റെ മുഖ്യകാർമികത്വത്തിൽ നടത്തി. ഒല്ലൂർ കാങ്ങപ്പാടൻ ഇനാശു- മേരി ദന്പതികളുടെ മകളാണ്. കണ്ടശാംകടവ്, കൊട്ടേക്കാട്, സേവനാലയം, കണിമംഗലം, കൃപാ തീർത്ഥം, ചിയ്യാരം, മരീനഹോം ചൂണ്ടൽ എന്നിവിടങ്ങളിൽ അധ്യാപികയായും സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മത്തായി, സെലിൻ, ഫിലോമിന, സേവിയർ, ലാസർ, മേരി.

ഡോ. തോമസ്

മാഞ്ഞൂരാന്‍: തൃശൂര്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് മുന്‍ ഡീനും പിഎസ്എം ഡെന്‍റൽ കോളജ് പീഡോഡോണ്ടിക്സ് വിഭാഗം മേധാവിയുമായിരുന്ന ദന്തരോഗ വിദഗ്ധൻ ഡോ. തോമസ് മാഞ്ഞൂരാന്‍ (61) അന്തരിച്ചു. ഇന്‍റീരിയര്‍ ഡിസൈനിംഗ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം "ഇല്യൂഷന്‍സ് ഇന്‍റീരിയേഴ്സ്' സ്ഥാപകനാണ്. ശോഭ സിറ്റി ലൈഫ്സ്‌റ്റൈല്‍ വില്ലാസിലായിരുന്നു (വില്ല 40) താമസം. ഇന്നുരാവിലെ ഏഴിന് മൃതശരീരം സ്വവസതിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം ഉച്ചകഴിഞ്ഞ് മൂന്നിന് കുരിയച്ചിറ സെന്‍റ് ജോസഫ്‌സ് പള്ളിയിൽ. പരേതനായ മുന്‍ കേരള പോലീസ് ഡിഐജി സൈമണ്‍ മാഞ്ഞൂരാന്‍റേയും പരേതയായ എലിസബത്ത് മാഞ്ഞൂരാന്‍റേയും മകനാണ്. ഭാര്യ: സിനി (കള്ളിവയലില്‍ കുടുംബാംഗം). മക്കള്‍: കാതറിന്‍, ടാനിയ. മരുമകന്‍: രാഹുല്‍ (പൊട്ടംകുളം കുടുംബാഗം).

പൈലോത്

ഒല്ലൂര്‍ : അവിണിശേരി അടിപ്പാതയ്ക്ക് സമീപം ഉമ്പാവു പൈലോത് (90 - റിട്ട ഹെല്‍ത്ത് ഇന്‍സ്പക്ടര്‍) അന്തരിച്ചു. സംസ്‌കാരം ഇന്നുരാവിലെ 9.30ന് ഒല്ലൂര്‍ സെന്‍റ് ആന്‍റണിസ് ഫോറോന പള്ളിയിൽ. പിതാവ്: പരേതനായ അന്തോണി. ഭാര്യ: മേരി (റിട്ട. അധ്യാപിക - ജിയുപിഎസ് ഒല്ലൂര്‍). മക്കള്‍: ടോണി പോള്‍ (റിട്ട. പ്രിന്‍സിപ്പൽ, ത്യാഗരാജാർ പോളിടെക്‌നിക്ക് കോളജ് അളഗപ്പനഗര്‍), ജോയ്‌പോള്‍ (റിട്ട. ഡെപ്യൂട്ടി കംപ്‌ട്രോളര്‍ കാര്‍ഷിക സര്‍വകലാശാല), റെയ്മണ്ട് പോള്‍. മരുമക്കള്‍: ജെന്നിഫര്‍ (അധ്യാപിക, സെന്‍റ് ആന്‍റണീസ് സ്‌കൂള്‍, പഴുവില്‍), ലിജി (അധ്യാപിക എഎല്‍പിഎസ് കാളത്തോട്), പരേതയായ റോസ് മേരി.

സ്കറിയ

മംഗലംഡാം: ആദ്യകാല കുടിയേറ്റ കർഷകൻ കരിങ്കയം ഉപ്പുമണ്ണ് തോട്ടപ്പിള്ളി സ്കറിയ (96) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് കരിങ്കയം സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ: കോട്ടയം കോട്ടക്ക്പുറം പാറപ്പുറത്ത് കുടുംബാംഗം പരേതയായ മറിയക്കുട്ടി. മക്കൾ: ത്രേസ്യാമ്മ, ആലീസ്, ഗ്രേസി, ജെയിംസ്, ലൂസി, സൂസമ്മ, സജി (ഫോറസ്റ്റ് ഓഫീസ് അണക്കപ്പാറ, ആലത്തൂർ), സോമി (ഭാരതപ്പുഴ റബേഴ്‌സ് പാലക്കാട്). മരുമക്കൾ: പരേതനായ ദേവസ്യ, ജോസ്, ജോസ് നീതിപുരം, ജിജി, മാത്യു , പരേതനായ തോമസ്, അൽഫോൻസ, ബിജു(റിട്ടയേർഡ് പൊലീസ്).

മേരി

പുല്‍പ്പള്ളി: മരക്കടവ് കുടകപ്പറമ്പില്‍ മേരി (94) അന്തരിച്ചു.പുല്‍പ്പള്ളി വാടാനയില്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് മരക്കടവ് സെന്‍റ് ജോസഫ്‌സ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ചാക്കോ. മക്കള്‍: ബിജു(വ്യാപാരി, പുല്‍പ്പള്ളി), ബീന, ലീല, പരേതരായ ബേബി, മോളി, വത്സ, സജി. മരുമക്കള്‍: ഷീല മാതാളിക്കുന്നേല്‍(ചീമേനി), ഷാജു മാതാളിക്കുന്നേല്‍ (കോഴിക്കോട്), ജോര്‍ജ് ഞാണക്കല്‍ (പെരുമ്പാവൂര്‍), ലില്ലി പ്ലാക്കപ്പറമ്പില്‍ (മൂന്നുപാലം), ജോര്‍ജ് കോതാട്ടുകാലയില്‍ (പുല്‍പ്പള്ളി), സെബാസ്റ്റ്യന്‍ മൈലാടൂര്‍ (പാലാ).

ഫാ. സെബാസ്റ്റ്യൻ ചെരിപുറത്തിന്‍റെ മാതാവ് ഏലിയാമ്മ

പാത്തൻപാറ: തലശേരി അതിരൂപത സിഫാം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചെരിപുറത്തിന്‍റെ അമ്മ റിട്ട. അധ്യാപിക ഏലിയാമ്മ (76) അന്തരിച്ചു. മൃതദേഹം നാളെ വൈകുന്നേരം നാലിന് പാത്തൻപാറയിലെ വസതിയിലെത്തിക്കും. 19ന് വൈകുന്നേരം നാലിന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ കാർമികതത്വത്തിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം പാത്തൻപാറ സെന്‍റ് സെന്‍റ് ആന്‍റണീസ് പള്ളിയിൽ സംസ്കരിക്കും. പാത്തൻപാറ ജെഎംയുപി സ്കൂളിൽ നിന്ന് മുഖ്യാധ്യാപികയായി വിരമിച്ച ഏലിയാമ്മ കൽപ്പറ്റ, പാത്തൻപാറ എന്നിവിടങ്ങളിലെ കോർപറേറ്റ്തല സ്കൂളുകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. പാത്തൻപാറ ഇടവകയിൽ 35 വർഷത്തോളം മതബോധന അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: മേലോരംതട്ടിൽ സെബാസ്റ്റ്യൻ. മറ്റു മക്കൾ: ജോജോ (റിട്ട. മിലിട്ടറി, കൽപ്പറ്റ), ജോബി (എൻജിനിയർ, യുകെ). മരുമക്കൾ: ദീപ (അധ്യാപിക, മാനന്തവാടി), ജെയ്ൻ (നഴ്സ്, യുകെ).

രമ

പള്ളിക്കുന്ന്: ‌ജയ് ജവാൻ റോഡിലെ സ്വപ്നം വീട്ടിൽ തിണക്കൽ രമ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ കല്യാട്ട് താഴത്തെ വീട്ടിൽ രാമകൃഷ്ണൻ നമ്പ്യാർ (അധികാരി). മക്കൾ: ടി. കൃഷ്ണകുമാർ (മാമാനിക്കുന്ന് ക്ഷേത്രം, ഇരിക്കൂർ), ടി. ജയകൃഷ്ണൻ (ഡിസിസി ജനറൽ സെക്രട്ടറി, കണ്ണൂർ), ടി. കൃഷ്ണമോഹൻ (ബിസിനസ്). മരുമക്കൾ: ബീന, സുഷമ (അധ്യാപിക, അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ), സ്വാതി. പരേതരായ കമ്പ്യൻ വളപ്പിൽ മുകുന്ദൻ നായരുടെയും തിണക്കൽ രാധയുടെയും മകളാണ്. സഹോദരങ്ങൾ: ടി. വസുമതി, ടി. രമേശൻ, ടി. അംബികാദാസൻ, പരേതനായ ടി. ഉണ്ണികൃഷ്ണൻ.

കമലാക്ഷി

പടുപ്പ്: അഞ്ചരപതിറ്റാണ്ടോളം പാരമ്പര്യവൈദ്യയായി സേവനമനുഷ്ഠിച്ച പടുപ്പിലെ കമലാക്ഷി (82) അന്തരിച്ചു. സംസ്‌കാരം ഇന്നു പത്തിനു വീട്ടുവളപ്പില്‍. മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലി ചികിത്സയില്‍ പ്രശസ്തയായിരുന്ന കമലാക്ഷി കാസര്‍ഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെയും കര്‍ണാടകയിലെയും ആയിരക്കണക്കിന് രോഗികളെ ചികിത്സിച്ച് സുഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവ് പരേതനായ ദാമോദരനും വൈദ്യൻ. മക്കള്‍: നിര്‍മല, സിന്ധു, ബിന്ദു, നവീന്‍കുമാര്‍ (കെഎസ്ആര്‍ടിസി മെക്കാനിക്, കാസര്‍ഗോഡ്). മരുമക്കള്‍: സദാനന്ദന്‍, രമേശന്‍, സഹന, പരേതനായ പ്രസാദ്.

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

17-09-2026

ജി. മാർത്താണ്ഡന്‍റെ ഓട്ടംതുള്ളൽ നാളെ തിയറ്ററുകളിൽ; പ്രമോ സോംഗ് വൈറൽ

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിന്‍റെ പ്രമോ സോംഗ് പുറത്തിറക്കി. സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും.

കതിരാ... കതിരാ...എന്നു തുടങ്ങുന്ന ഈ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്. മുത്തു രചിച്ച് രാഹുൽ രാജ് ഈണമിട്ട ഈ ഗാനം മുത്തു, അനിൽ രാജ്, സോണി മോഹൻ, അജ്മൽ ഫാത്തിമ, പ്രവീൺ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

നാട്ടിൻപുറത്തിന്‍റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമർ ഹൊറർ കഥയാണ് ചിത്രം പറയുന്നത്. വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്.

 

17-09-2026

ജി. മാർത്താണ്ഡന്‍റെ ഓട്ടംതുള്ളൽ നാളെ തിയറ്ററുകളിൽ; പ്രമോ സോംഗ് വൈറൽ

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിന്‍റെ പ്രമോ സോംഗ് പുറത്തിറക്കി. സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും.

കതിരാ... കതിരാ...എന്നു തുടങ്ങുന്ന ഈ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്. മുത്തു രചിച്ച് രാഹുൽ രാജ് ഈണമിട്ട ഈ ഗാനം മുത്തു, അനിൽ രാജ്, സോണി മോഹൻ, അജ്മൽ ഫാത്തിമ, പ്രവീൺ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

നാട്ടിൻപുറത്തിന്‍റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമർ ഹൊറർ കഥയാണ് ചിത്രം പറയുന്നത്. വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്.

 

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

15-09-2026

‘ഇരുമുടി’പ്രഭയിൽ നക്ഷത്ര.!

റീല്‍സില്‍ നിന്നു സിനിമയിലെത്തി പാന്‍ ഇന്ത്യന്‍ താരമായ കഥയാണ് കണ്ണൂരിലെ കുഞ്ഞുമിടുക്കി നക്ഷത്രയുടേത്. തെലുങ്ക് സൂപ്പര്‍താരം മാസ് മഹാരാജ രവിതേജ നായകവേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ‘ഇരുമുടി’യില്‍ അദ്ദേഹത്തിന്‍റെ മകളായ മണികണ്ഠയെ അവതരിപ്പിച്ചതു നക്ഷത്രയാണ്.

റിലീസായി രണ്ടാഴ്ചയ്ക്കകം ഇരുനൂറു കോടി ക്ലബി ൽ എത്തിയ ‘ഇരുമുടി’യും അതിലെ മലയാളി ബാലതാരവുമാണ് ഇപ്പോള്‍ തെലുങ്ക് ഇന്‍ഡസ്ട്രിയിലെ പ്രധാന സംസാരവിഷയം.

നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘ഐ നോബഡി’യില്‍ പൃഥ്വിരാജിന്‍റെയും പാര്‍വതി തിരുവോത്തി ന്‍റെയും മകളായി, ജിയ എന്ന നിര്‍ണായക വേഷത്തിൽ നക്ഷത്ര അഭിനയിച്ചിരുന്നു. ചിത്രം ഇപ്പോള്‍ ഹോട്ട് സ്റ്റാറിലും പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. കന്നട സൂപ്പര്‍താരം ശിവ.

രാജ് കുമാറിന്‍റെ മകളായി നക്ഷത്ര വേഷമിട്ട ഇമോഷണൽ ത്രില്ലർ ‘ഡാഡ്’ റിലീസിനൊരുങ്ങുന്നു.

തുടക്കം പേട്ടറാപ്പില്‍

കണ്ണൂര്‍ അത്താഴക്കുന്നിലെ സബിന്‍ -റിജിന ദമ്പതിമാരുടെ ഏക മകളാണു നക്ഷത്ര. അമ്മയാണു നാലു വയസുകാരി നക്ഷത്രയുടെ വീഡിയോ റീലുകള്‍ ചിത്രീകരിച്ചുതുടങ്ങിയത്. അമ്മ നിര്‍ബന്ധിക്കുമ്പോള്‍ മാത്രം ഫോണ്‍ കാമറയ്ക്കു മുന്നിലെത്തി, പറഞ്ഞുകൊടുക്കുംപോലെ പെർഫോം ചെയ്തിരുന്ന കൊച്ചു പെൺകുട്ടി. ക്രമേണ ഇന്‍സ്റ്റയില്‍ ഹിറ്റടിച്ച റീലുകള്‍ നക്ഷത്രയ്ക്കു സിനിമയുടെ വാതില്‍തുറന്നു.

2024ല്‍ എസ്. ജെ. സിനു സംവിധാനം ചെയ്ത പ്രഭുദേവ ചിത്രം ‘പേട്ടറാപ്പില്‍’ നായിക വേദികയുടെ കുട്ടിക്കാലം അവതരിപ്പിച്ച് തമിഴിലൂടെ നക്ഷത്രയെന്ന നാലാം ക്ലാസുകാരിയുടെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം മലയാളത്തുടക്കം; മഹേഷ് മധു സംവിധാനം ചെയ്ത ഫാന്‍റസി കോമഡി ത്രില്ലര്‍ ‘എന്നു സ്വന്തം പുണ്യാളനി’ല്‍.

അതില്‍ ഒരു സ്‌കൂള്‍ കുട്ടിയുടെ കഥാപാത്രം. തുടര്‍ന്നു പ്രണീഷ് വിജയന്‍ സംവിധാനം ചെയ്ത ‘പെറ്റ് ഡിറ്റക്ടീവി’ല്‍ നായിക അനുപമ പരമേശ്വരന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചു. ഈ സിനിമകളിലെ ല്ലാം ഓഡിഷൻ നടത്താതെ നേരിട്ടുവിളിച്ച് ഷൂ‌ട്ടിംഗ് ഡേറ്റ് അറിയിക്കുകയായിരുന്നു.

ഐ നോബഡി ജിയ

ആദ്യ ഓഡിഷന്‍ പൃഥ്വിരാജ് ചിത്രം ‘ഐ നോബഡി’യില്‍. രാജീവന്‍റെയും മീരയുടെയും മൂത്ത മകള്‍ ജിയയായി നക്ഷത്രയുടെ ശാന്തഗംഭീര പ്രകടനം ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളില്‍ പൃഥ്വിയുടെയും പാര്‍വതിയുടെയും പ്രശംസയ്ക്കും ഇടനല്കി.

കഥാപരമായി എറെ പ്രധാന്യമുള്ള ക്ലൈമാക്സ് സീനുകളിലെ നക്ഷത്രയുടെ സാന്നിധ്യം ഇപ്പോള്‍ ഓടിടി പ്രേക്ഷകരുടെയും ശ്രദ്ധ നേടുകയാണ്. ചുരുണ്ട മുടിയും പാര്‍വതിയുമായുള്ള മുഖസാദൃശ്യവും ആ വേഷം ഹൃദ്യമായി അവതരിപ്പിക്കുന്നതില്‍ സഹായകമായി.

‘ഇരുമുടി’ത്തിളക്കം

റീല്‍സിലെ ആകർഷകത്വവും നൃത്തച്ചുവടുകളിലെ പ്രസരിപ്പുമാണ് നക്ഷത്രയെ ശിവ നിര്‍വാണ സംവിധാനം ചെയ്ത, മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ‘ഇരുമുടി’യിലെത്തിച്ചത്. ഹൈദരാബാദിലെ ഓഡിഷൻ വിജയിച്ചാണ് കേന്ദ്രകഥാപാത്രമായി സെലക്ഷന്‍ നേടിയത്. മദ്യപാനത്തിനടിമയായ അച്ഛനെ അതില്‍ നിന്നു മോചിപ്പിക്കുന്നതിനായി 41 ദിവസത്തെ അയ്യപ്പവ്രതം അനുഷ്ഠിച്ച് ശബരിമല ദര്‍ശനത്തിനു പ്രേരിപ്പിക്കുന്ന മണികണ്ഠ എന്ന മകൾ.

അച്ഛന്‍ ത്രിനാഥായി രവി തേജയും അമ്മ കാവേരിയായി പ്രിയ ഭവാനി ശങ്കറും. മലയാളി അഭിനേത്രി സ്വാസികയും ചിത്രത്തിലുണ്ട്. സിനിമയുടെ അവസാന 20 മിനിറ്റുകളിലെ നക്ഷത്രയുടെ വൈകാരിക പ്രകടനം ഇതിനോടകം നിരൂപകപ്രശംസയും നേടിക്കഴിഞ്ഞു.

"ഏറെ ഫ്രണ്ട്‌ലിയാണു രവി തേജ സാര്‍. ഡയലോഗ് പരിഭാഷ ചെയ്തു പറഞ്ഞുതരാന്‍ സെറ്റില്‍ ഒരു ചേട്ട നുണ്ടായിരുന്നു. അങ്ങനെ ആദ്യ തെലുങ്ക് ചിത്രത്തിലും സ്വന്തമായി ഡയലോഗ് പറഞ്ഞു. മനമ്മയെന്നാണ് എന്‍റെ കഥാപാത്രത്തെ സിനിമയില്‍ സ്‌നേഹത്തോടെ വിളിക്കുന്നത്.' ഇരുമുടിയിലെ പല സീനുകളും കണ്ട് ചിലര്‍ കരയാറുണ്ടെങ്കിലും അതു ഷൂട്ട് ചെയ്തപ്പോള്‍ തനിക്ക് അത്തരം വൈകാരിക പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെന്നു നക്ഷത്ര പറയുന്നു.

ഡാന്‍സും സൂപ്പറാ!

ഇരുമുടിയില്‍ ജി.വി. പ്രകാശ്കുമാര്‍ ഒരുക്കിയ പാട്ടുകള്‍ക്കൊപ്പംതന്നെ ഹിറ്റാണ് രവിതേജയ്‌ക്കൊപ്പമുള്ള നക്ഷത്രയുടെ ചുവടുകളും. ഡാന്‍സ് ശാസ്ത്രീയമായി പരിശീലിച്ചു കളിക്കുകയല്ല നക്ഷത്ര. ഒക്കെയും സ്വതസിദ്ധം. അച്ഛന്‍-മകള്‍ ആത്മബന്ധവും സ്‌നേഹവുമൊക്കെ പ്രമേയമായ ചിത്രങ്ങളാണ് ഇപ്പോൾ നക്ഷത്രയെ തേടിയെ ത്തുന്നത്.

ഐ നോബഡിയിലാണ് അതിന്‍റെ തുടക്കം. ഇരുമുടിയിലെ കഥാപാത്രം പെർഫോമ ൻസിന് ഏറെ ഇടമുള്ള വൈകാരിക സന്ദര്‍ഭങ്ങളിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നുണ്ട്.

ഇനി, ഡാഡ്

റീല്‍സിനും ഡാന്‍സിനും അഭിനയത്തിനുമൊപ്പം പഠനത്തിനും തുല്യപ്രാധാന്യം നല്കി മുന്നേറുകയാണ് കണ്ണൂര്‍ കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ ഏഴാം ക്ലാസുകാരി.

അടുത്ത റിലീസ് ‘ഡാഡും’ അച്ഛന്‍-മകള്‍ ഹൃദയബന്ധത്തിന്‍റെ ആഴങ്ങള്‍ തേടുകയാണ്. ഇരുമുടിക്കു മുന്‍പേ ചിത്രീകരണം ആരംഭിച്ച ഇതിലേക്കു വഴിതുറന്നതും സൂപ്പർഹിറ്റ് റീലുകൾ തന്നെ. അനീല്‍ കന്നേഗണ്ടി സംവിധാനം ചെയ്യുന്ന ഡാഡിലൂടെ നടൻ സുരാജ് വെഞ്ഞാറമൂടും കന്നടയില്‍ അരങ്ങേറുന്നു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

17-09-2026

ബെർലിൻ വിമാനത്താവളത്തിൽ ഞെട്ടിക്കുന്ന സുരക്ഷാവീഴ്ച; ജീവനക്കാരനെ യാത്രക്കാരൻ തലങ്ങും വിലങ്ങും മർദ്ദിച്ചു

ബെർലിൻ: ജർമൻ തലസ്ഥാന നഗരത്തിലെ ബെർലിൻ - ബ്രാൻഡൻബർഗ് (BER) അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ അതിക്രൂരമായ ആക്രമണത്തിനിരയായി വിമാനത്താവള ജീവനക്കാരൻ ചോരയിൽ കുളിച്ചു.

അതീവ സുരക്ഷാ മേഖലയായ എയർപോർട്ട് ടെർമിനലിൽ ജീവനക്കാരനെ അക്രമി തുരുതുരെ മർദ്ദിച്ചിട്ടും മൂന്ന് മിനിറ്റിലധികം സമയം എയർപോർട്ട് സെക്യൂരിറ്റിയോ ഫെഡറൽ പൊലിസോ (Bundespolizei) തിരിഞ്ഞുനോക്കിയില്ലെന്നത് ഞെട്ടിക്കുന്ന സുരക്ഷാവീഴ്ചയായി മാറിയിരിക്കുകയാണ്.

വിമാനത്താവളത്തിലെ നിരീക്ഷണ കാമറകളിൽ പതിഞ്ഞ ആക്രമണത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജർമനിയിലെ വ്യോമയാന മേഖലയിലാകെ കടുത്ത പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

മദ്യലഹരിയിലായിരുന്ന യാത്രക്കാരനാണ് സർവീസ് ജീവനക്കാരന് നേരെ കൊടും ക്രൂരത അഴിച്ചുവിട്ടത്. വാക്കുതർക്കത്തിന് പിന്നാലെ തുടങ്ങിയ മർദ്ദനം ജീവനക്കാരൻ ചോരയൊലിപ്പിച്ച് നിലത്തുവീണിട്ടും തുടർന്നു.

നിലത്തുകിടന്ന ജീവനക്കാരനെ യാതൊരു ദയയുമില്ലാതെ പ്രതി തുടർച്ചയായി മുഖത്തും ശരീരത്തിലും ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

രക്ഷിക്കാൻ ശ്രമിച്ചത് സഹയാത്രക്കാർ; സെക്യൂരിറ്റി എത്തിയത് വളരെ വൈകി

ആക്രമണം കണ്ട് ഭയന്നുവിറച്ച മറ്റ് യാത്രക്കാർ ഓടിയെത്തി അക്രമിയെ തടയാൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായ ഇയാളെ നിയന്ത്രിക്കാൻ അവർക്കായില്ല. എന്നാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓരോ കോണിലും കാവലുണ്ടാകേണ്ട സെക്യൂരിറ്റി വിഭാഗമോ പൊലിസോ ഈ സമയമത്രയും സംഭവസ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ല.

രക്തത്തിൽ കുളിച്ച ജീവനക്കാരൻ മൂന്ന് മിനിറ്റിലധികം സമയം നരകയാതന അനുഭവിച്ചിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ എത്താതിരുന്നത് വലിയ ചോദ്യചിഹ്നമാണ് ഉയർത്തുന്നത്. ക്രൂരമർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ സർവീസ് ജീവനക്കാരനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

ജർമനിയിലെ ഏറ്റവും തിരക്കേറിയ തലസ്ഥാന വിമാനത്താവളത്തിൽ പോലും സ്വന്തം ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ മാനേജ്‌മെന്‍റിന് സാധിക്കുന്നില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ രൂക്ഷമായി വിമർശിച്ചു.

ലക്ഷക്കണക്കിന് യാത്രക്കാരും ജീവനക്കാരും ആശ്രയിക്കുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉള്ളിൽ ഇത്രയും വലിയ സുരക്ഷാ അനാസ്ഥ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

17-09-2026

ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ

ദുബായി: പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്സ് മിഡിൽ ഈസ്റ്റ് പുറത്തുവിട്ട 2026-ലെ ടോപ്പ് ഹെൽത്ത്കെയർ ലീഡേഴ്സ് പട്ടികയിൽ മികച്ച നേട്ടം കൊയ്ത് മലയാളി സംരംഭകരും എക്സിക്യൂട്ടീവുകളും.

ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഫൗണ്ടർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും ബുർജീൽ ഹോൾഡിംഗ്സ് ഫൗണ്ടറും ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിലുമാണ് ഈ അഭിമാന നേട്ടത്തിന്‍റെ മുൻപന്തിയിൽ ഇടംപിടിച്ചത്.

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച അഞ്ച് ഹെൽത്ത്കെയർ സ്ഥാപകരിലാണ് ഇരുവരുടെയും സ്ഥാനം. ആരോഗ്യമേഖലയിലെ വളർച്ച, നിക്ഷേപം, നവീകരണം, വിപുലീകരണം, വ്യവസായ രംഗത്തെ സ്വാധീനം എന്നിവ വിലയിരുത്തി ഫൗണ്ടർ, എക്സിക്യൂട്ടീവ് എന്നീ രണ്ട് വിഭാഗങ്ങളിലായാണ് ഫോബ്സ് റാങ്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്.

മുൻനിരയിൽ ഡോ. ആസാദ് മൂപ്പനും ഡോ. ഷംഷീർ വയലിലും

സ്ഥാപകരുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനത്താണ് ഡോ. ആസാദ് മൂപ്പൻ. 1987-ൽ ദുബായിയിൽ ഒരു ചെറിയ ക്ലിനിക്കിൽ തുടങ്ങി, മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ ശൃംഖലകളിലൊന്നായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിനെ വളർത്തിയെടുത്തത് ഡോ. മൂപ്പനാണ്.

ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി 1,025 സ്ഥാപനങ്ങളുള്ള ആസ്റ്ററിൽ 65,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നതായി ഫോബ്സ് റിപ്പോർട്ടിൽ പറയുന്നു. ജിസിസിയിൽ 16 ആശുപത്രികളും 128 ക്ലിനിക്കുകളും 360 ഫാർമസികളും ആസ്റ്ററിന് കീഴിലുണ്ട്.

യുഎഇയിലും സൗദി അറേബ്യയിലുമായി ഗ്രൂപ്പ് പ്രഖ്യാപിച്ച കോടിക്കണക്കിന് രൂപയുടെ പുതിയ നിക്ഷേപ പദ്ധതികൾ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമാണ്. പട്ടികയിൽ നാലാം സ്ഥാനത്താണ് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനായ ഡോ. ഷംഷീർ വയലിൽ.

2007-ൽ അബുദാബിയിൽ ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപിച്ച അദ്ദേഹം ചെയർമാൻ പദവിക്ക് പുറമെ കഴിഞ്ഞ വർഷം ഡിസംബറിൽ സിഇഒ പദവിയും ഏറ്റെടുത്തിരുന്നു.

യുഎഇയിലും സൗദി അറേബ്യയിലുമായി നൂറോളം ആസ്തികളുള്ള ശൃംഖലയിൽ 20 ആശുപത്രികളാണുള്ളത്. പതിനാലായിരത്തിലധികം പേർ ജോലി ചെയ്യുന്ന ബുർജീൽ ഹോൾഡിംഗ്സ് പ്രതിവർഷം ഏഴു ദശലക്ഷത്തിലധികം രോഗികൾക്കാണ് സേവനം നൽകുന്നത്.

പട്ടികയിലെ മറ്റ് പ്രമുഖ സ്ഥാപകരും എക്സിക്യൂട്ടീവുകളും

ഫൗണ്ടർമാരുടെ പട്ടികയിൽ മറ്റ് മുൻനിര മലയാളി സംരംഭകരും സജീവ സാന്നിധ്യമാണ്. മുഹമ്മദ് ആലുങ്ങൽ (അബീർ മെഡിക്കൽ ഗ്രൂപ്പ് ഫൗണ്ടർ & ചെയർമാൻ): 40-ാം സ്ഥാനം.

മുഹമ്മദ് മിയാൻദാദ് വി.പി (33 ഹോൾഡിംഗ്സ് ചെയർമാൻ & എം.ഡി): 42-ാം സ്ഥാനം, ഡോ. സണ്ണി കുര്യൻ (ഡോ. സണ്ണി ഹെൽത്ത് കെയർ ഗ്രൂപ്പ് ഫൗണ്ടർ & ചെയർമാൻ): 43-ാം സ്ഥാനം.

ഫോബ്സ് മിഡിൽ ഈസ്റ്റിന്‍റെ പ്രത്യേക ഹെൽത്ത്കെയർ എക്സിക്യൂട്ടീവ്സ് പട്ടികയിലും പ്രഗത്ഭ മലയാളി പ്രഫഷണലുകൾ ഇടംപിടിച്ചിട്ടുണ്ട്.

ഷെർബാസ് ബിച്ചു (ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് യുഎഇ, ഒമാൻ, ബഹ്റിൻ ഗ്രൂപ്പ് സിഇഒ): 17-ാം സ്ഥാനം. ഷാനില ലൈജു (മെഡ്കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്‍റേഴ്സ് ഗ്രൂപ്പ് സിഇഒ): 64-ാം സ്ഥാനം.

കമ്പനിയുടെ വലുപ്പം, വരുമാനം, ആസ്തികൾ, വ്യവസായ രംഗത്തെ സ്വാധീനം, നേതൃപാടവം, നവീകരണം, സമീപകാല നേട്ടങ്ങൾ തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഫോബ്സ് ഈ റാങ്കിംഗ് തയാറാക്കിയത്.

രണ്ട് വ്യത്യസ്ത പട്ടികകളിലായി ഏഴ് മലയാളി ഹെൽത്ത്കെയർ ലീഡർമാർ ഇടംപിടിച്ചത് മിഡിൽ ഈസ്റ്റിലെ ആരോഗ്യ പരിപാലന മേഖലയുടെ വളർച്ചയിൽ മലയാളികൾ വഹിക്കുന്ന സുപ്രധാന പങ്കിന് തെളിവാണ്.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

17-09-2026

വാഷിംഗ്‌ടണിൽ കേരളത്തനിമ നിറച്ച് "ഓണം വൈബ്സ് 2026'

വിർജീനിയ: കേരളത്തിന്‍റെ ഓണപ്പെരുമയും കലാ-സാംസ്കാരിക പൈതൃകവും അമേരിക്കൻ മണ്ണിൽ പുനരാവിഷ്കരിച്ച് കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ടൺ (KCSMW) സംഘടിപ്പിച്ച "ഓണം വൈബ്സ് 2026' ശ്രദ്ധേയമായി.

നോർത്തേൺ വിർജീനിയയിൽ നടന്ന ആഘോഷത്തിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. മുഖ്യ സ്പോൺസർ സലിൽ ശങ്കരൻ, കെസിഎസ് പ്രസിഡന്‍റ് ഷെല്ലി പ്രഭാകരൻ, പ്രഥമ വനിത ബീന ഷെല്ലി, സെക്രട്ടറി ലേഖ നായർ, എന്‍റർടെയ്ൻമെന്‍റ് ചെയർ സുജിത് കുമാർ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

വാഴയിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ രുചികൊണ്ട് മാത്രമല്ല, സ്നേഹപൂർവവും സൗഹൃദപരവുമായ വിളമ്പൽ കൊണ്ടും അതിഥികളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

സംഗീതം, ഗാനങ്ങൾ, നൃത്തങ്ങൾ, ഫാഷൻ ഷോ, സ്കിറ്റ് തുടങ്ങി വൈവിധ്യമാർന്ന സ്റ്റേജ് പരിപാടികൾ ആഘോഷത്തിന് നിറപ്പകിട്ടേകി. മെഗാ തിരുവാതിരയും കാണികളുടെ മനംകവർന്നു.

അടുത്തിടെ ഫൊക്കാന കൺവൻഷന്‍റെ ഭാഗമായി ഗിന്നസ് വേൾഡ് റിക്കാർഡ് നേട്ടം കൈവരിച്ച വാഷിംഗ്ടണിലെ മോഹിനിയാട്ട കലാകാരികളുടെ പ്രത്യേക അവതരണം പരിപാടിയുടെ ശ്രദ്ധേയ ഇനങ്ങളിലൊന്നായി.

 

17-09-2026

ബെർലിൻ വിമാനത്താവളത്തിൽ ഞെട്ടിക്കുന്ന സുരക്ഷാവീഴ്ച; ജീവനക്കാരനെ യാത്രക്കാരൻ തലങ്ങും വിലങ്ങും മർദ്ദിച്ചു

ബെർലിൻ: ജർമൻ തലസ്ഥാന നഗരത്തിലെ ബെർലിൻ - ബ്രാൻഡൻബർഗ് (BER) അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ അതിക്രൂരമായ ആക്രമണത്തിനിരയായി വിമാനത്താവള ജീവനക്കാരൻ ചോരയിൽ കുളിച്ചു.

അതീവ സുരക്ഷാ മേഖലയായ എയർപോർട്ട് ടെർമിനലിൽ ജീവനക്കാരനെ അക്രമി തുരുതുരെ മർദ്ദിച്ചിട്ടും മൂന്ന് മിനിറ്റിലധികം സമയം എയർപോർട്ട് സെക്യൂരിറ്റിയോ ഫെഡറൽ പൊലിസോ (Bundespolizei) തിരിഞ്ഞുനോക്കിയില്ലെന്നത് ഞെട്ടിക്കുന്ന സുരക്ഷാവീഴ്ചയായി മാറിയിരിക്കുകയാണ്.

വിമാനത്താവളത്തിലെ നിരീക്ഷണ കാമറകളിൽ പതിഞ്ഞ ആക്രമണത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജർമനിയിലെ വ്യോമയാന മേഖലയിലാകെ കടുത്ത പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

മദ്യലഹരിയിലായിരുന്ന യാത്രക്കാരനാണ് സർവീസ് ജീവനക്കാരന് നേരെ കൊടും ക്രൂരത അഴിച്ചുവിട്ടത്. വാക്കുതർക്കത്തിന് പിന്നാലെ തുടങ്ങിയ മർദ്ദനം ജീവനക്കാരൻ ചോരയൊലിപ്പിച്ച് നിലത്തുവീണിട്ടും തുടർന്നു.

നിലത്തുകിടന്ന ജീവനക്കാരനെ യാതൊരു ദയയുമില്ലാതെ പ്രതി തുടർച്ചയായി മുഖത്തും ശരീരത്തിലും ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

രക്ഷിക്കാൻ ശ്രമിച്ചത് സഹയാത്രക്കാർ; സെക്യൂരിറ്റി എത്തിയത് വളരെ വൈകി

ആക്രമണം കണ്ട് ഭയന്നുവിറച്ച മറ്റ് യാത്രക്കാർ ഓടിയെത്തി അക്രമിയെ തടയാൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായ ഇയാളെ നിയന്ത്രിക്കാൻ അവർക്കായില്ല. എന്നാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓരോ കോണിലും കാവലുണ്ടാകേണ്ട സെക്യൂരിറ്റി വിഭാഗമോ പൊലിസോ ഈ സമയമത്രയും സംഭവസ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ല.

രക്തത്തിൽ കുളിച്ച ജീവനക്കാരൻ മൂന്ന് മിനിറ്റിലധികം സമയം നരകയാതന അനുഭവിച്ചിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ എത്താതിരുന്നത് വലിയ ചോദ്യചിഹ്നമാണ് ഉയർത്തുന്നത്. ക്രൂരമർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ സർവീസ് ജീവനക്കാരനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

ജർമനിയിലെ ഏറ്റവും തിരക്കേറിയ തലസ്ഥാന വിമാനത്താവളത്തിൽ പോലും സ്വന്തം ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ മാനേജ്‌മെന്‍റിന് സാധിക്കുന്നില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ രൂക്ഷമായി വിമർശിച്ചു.

ലക്ഷക്കണക്കിന് യാത്രക്കാരും ജീവനക്കാരും ആശ്രയിക്കുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉള്ളിൽ ഇത്രയും വലിയ സുരക്ഷാ അനാസ്ഥ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

14-09-2026

ഫാ. ജോൺ പുതുവയുടെ മരിയൻ ഗാനം റിലീസ് ചെയ്തു

ഓസ്ട്രേലിയ :ഡാർവിൻ സെന്‍റ് അൽഫോൻസാ സീറോ മലബാർ പള്ളി വികാരി ഫാദർ ജോൺ പുതുവ രചിച്ച് സംഗീതം നൽകിയ പുതിയ മരിയൻ ഗാനം റിലീസ് ചെയ്തു. സെപ്റ്റംബർ 8 ന് മാതാവിന്‍റെ പിറവി തിരുനാൾ ദിവസം ഡാർവിൻ പള്ളിയിൽ വച്ചു പ്രകാശനം നടന്നു.

കുട്ടികൾക്കായി ആലപിക്കാൻ പറ്റുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക മരിയ കോലടിയാണ് .ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് സേവിയർ നായത്തോട് .ഈ ഗാനത്തിന്‍റെ നിർമ്മാണം എബി ആശാ ഡാർവിൻ ആണ് നിർവഹിച്ചിരിക്കുന്നത്.

“അമ്മേ അമ്മേ ഈശോമ്മേ ...
ഈശോ തന്നുടെ പൊന്നമ്മേ ..,
അമ്മക്കൊരായിരം പൊൻസ്തുതി. .
അമ്മയ്ക്ക് ഒരായിരം പൊന്നുമ്മ ..“


ഈ ഗാനം frjohnputhuvayoutubeചാനലിൽ ലഭ്യമാണ്.

09-09-2026

മയൂർ വിഹാർ ഫേസ് ത്രീയിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ ഒന്നിന്

ന്യൂഡൽഹി: ഡൽഹിയിലെ ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിൽ മയൂർ വിഹാർ ഫേസ് ത്രീയിലെ എ-വൺ പാർക്കിൽ അരങ്ങേറും. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

ഒക്ടോബർ 31ന് രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം ആറിന് ദീപാരാധന, ശനിദോഷ നിവാരണ പൂജ, ആത്മീയ പ്രഭാഷണം, ലഘു ഭക്ഷണം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

നവംബർ ഒന്നിന് രാവിലെ 5.30ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ, ഭദ്രദീപം തെളിയിക്കൽ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, ചക്കുളം കാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥന.

തുടർന്ന് 9:30നു പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും. മഹാ കലശാഭിഷേകം, വിദ്യാകലശം എന്നിവയും അരങ്ങേറും. തുടർന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, ഉച്ച ദീപാരാധന, അന്നദാനം എന്നിവയുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്: 8130595922, 9810477949, 9650699114.

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

15-09-2026

നേരത്തേയും വൈകിയുമുള്ള ആർത്തവാരംഭം ആരോഗ്യപ്രശ്നമാണോ?

സ്ത്രീകള്‍ക്ക് മാസാമാസം കൃത്യമായും വരുന്ന ആര്‍ത്തവം അഥവാ മാസമുറ അവളുടെ പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആര്‍ത്തവമുറയില്‍ വരുന്ന വ്യതിയാനങ്ങള്‍ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളുടെയോ അതിന്‍റെ പ്രവര്‍ത്തനങ്ങളുടെയോ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും അതുകൊണ്ടുതന്നെ ഇതില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് സ്ത്രീകള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടതുണ്ട്. ഓരോ പ്രായത്തിലും മാസമുറയില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് പല അര്‍ഥങ്ങളാണ് ഉള്ളത്.

കൗമാരത്തിൽ...

നമുക്ക് കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ കാര്യം പരിശോധിക്കാം. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുന്നത് സാധാരണ ഗതിയില്‍ 10 വയസിനും 15 വയസിനും ഇടയ്ക്കാണ്. ഈ ആര്‍ത്തവ ആരംഭം പ്രത്യുത്പാദനപരമായി പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് എന്നു തന്നെ പറയാം. അതുകൊണ്ടാണെന്നു തോന്നുന്നു തികച്ചും ശാരീരികമായ ഈ ഒരു പ്രക്രിയയെ ഇപ്പോഴും നമ്മള്‍ കൊണ്ടാടുന്നത്.
മെച്ചപ്പട്ട വിദ്യാഭ്യാസ നിരക്ക് പുലര്‍ത്തുന്ന കേരളീയരുടെ ഇടയില്‍ ഈ ആഘോഷങ്ങള്‍ വലുതായിട്ടില്ല എങ്കിലും തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു വിവാഹത്തിനു സമമായ രീതിയിലാണ് ഈ ആര്‍ത്തവ ആരംഭം അവര്‍ കൊണ്ടാടുന്നത്.

അമിത ശരീരഭാരം...

10 വയസിനു മുമ്പ് ആര്‍ത്തവം തുടങ്ങുകയാണെങ്കിലും 15 വയസിനു ശേഷം ആര്‍ത്തവം വന്നിട്ടില്ലെങ്കിലും നാം അതിനു പ്രാധാന്യം കൊടുക്കേണ്ടതാണ്. പല പെണ്‍കുട്ടികള്‍ക്കും 10 വയസിനു മുമ്പ് ആര്‍ത്തവം വരുന്നതായിട്ട് നമ്മള്‍ കാണുന്നു.
മെച്ചപ്പെട്ട ജീവിത സാഹചര്യവും വ്യായാമക്കുറവും കൊണ്ട് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ചെറു പ്രായത്തില്‍ തന്നെ അമിതമായ ശരീരഭാരം വയ്ക്കുന്നതായാണ് നാം കാണുന്നത്. അങ്ങനെ ശരീര പുഷ്ടി വളരെ കൂടുതലായി വരുമ്പോള്‍ അവര്‍ക്ക് ആര്‍ത്തവം നേരത്തേ വരാം.
എന്നിരുന്നാലും 10 വയസിനു മുമ്പ് വരുമ്പോള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുന്നതു നല്ലതാണ്. 15 വയസിനു ശേഷവും ആർത്തവം വന്നില്ലെങ്കിലും അതുപോലെത്തന്നെ ഗൗനിക്കേണ്ടതാണ്.

 

വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.

15-09-2026

നേരത്തേയും വൈകിയുമുള്ള ആർത്തവാരംഭം ആരോഗ്യപ്രശ്നമാണോ?

സ്ത്രീകള്‍ക്ക് മാസാമാസം കൃത്യമായും വരുന്ന ആര്‍ത്തവം അഥവാ മാസമുറ അവളുടെ പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആര്‍ത്തവമുറയില്‍ വരുന്ന വ്യതിയാനങ്ങള്‍ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളുടെയോ അതിന്‍റെ പ്രവര്‍ത്തനങ്ങളുടെയോ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും അതുകൊണ്ടുതന്നെ ഇതില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് സ്ത്രീകള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടതുണ്ട്. ഓരോ പ്രായത്തിലും മാസമുറയില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് പല അര്‍ഥങ്ങളാണ് ഉള്ളത്.

കൗമാരത്തിൽ...

നമുക്ക് കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ കാര്യം പരിശോധിക്കാം. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുന്നത് സാധാരണ ഗതിയില്‍ 10 വയസിനും 15 വയസിനും ഇടയ്ക്കാണ്. ഈ ആര്‍ത്തവ ആരംഭം പ്രത്യുത്പാദനപരമായി പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് എന്നു തന്നെ പറയാം. അതുകൊണ്ടാണെന്നു തോന്നുന്നു തികച്ചും ശാരീരികമായ ഈ ഒരു പ്രക്രിയയെ ഇപ്പോഴും നമ്മള്‍ കൊണ്ടാടുന്നത്.
മെച്ചപ്പട്ട വിദ്യാഭ്യാസ നിരക്ക് പുലര്‍ത്തുന്ന കേരളീയരുടെ ഇടയില്‍ ഈ ആഘോഷങ്ങള്‍ വലുതായിട്ടില്ല എങ്കിലും തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു വിവാഹത്തിനു സമമായ രീതിയിലാണ് ഈ ആര്‍ത്തവ ആരംഭം അവര്‍ കൊണ്ടാടുന്നത്.

അമിത ശരീരഭാരം...

10 വയസിനു മുമ്പ് ആര്‍ത്തവം തുടങ്ങുകയാണെങ്കിലും 15 വയസിനു ശേഷം ആര്‍ത്തവം വന്നിട്ടില്ലെങ്കിലും നാം അതിനു പ്രാധാന്യം കൊടുക്കേണ്ടതാണ്. പല പെണ്‍കുട്ടികള്‍ക്കും 10 വയസിനു മുമ്പ് ആര്‍ത്തവം വരുന്നതായിട്ട് നമ്മള്‍ കാണുന്നു.
മെച്ചപ്പെട്ട ജീവിത സാഹചര്യവും വ്യായാമക്കുറവും കൊണ്ട് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ചെറു പ്രായത്തില്‍ തന്നെ അമിതമായ ശരീരഭാരം വയ്ക്കുന്നതായാണ് നാം കാണുന്നത്. അങ്ങനെ ശരീര പുഷ്ടി വളരെ കൂടുതലായി വരുമ്പോള്‍ അവര്‍ക്ക് ആര്‍ത്തവം നേരത്തേ വരാം.
എന്നിരുന്നാലും 10 വയസിനു മുമ്പ് വരുമ്പോള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുന്നതു നല്ലതാണ്. 15 വയസിനു ശേഷവും ആർത്തവം വന്നില്ലെങ്കിലും അതുപോലെത്തന്നെ ഗൗനിക്കേണ്ടതാണ്.

 

വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

14-09-2026

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രംപോക്ക്...സ്ത്രീകളുടെ പ്രശ്നങ്ങൾക്കു കോസ്മെറ്റിക് ഗൈനക്കോളജിയിൽ പരിഹാരമുണ്ടോ?

സ്ത്രീകളുടെ പ്രശ്നങ്ങൾക്കു പരിഹാരം

പല സ്ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ് സ്ട്രസ് ഇൻകോൺടിനെൻസ് (stress incontinence) അഥവാ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അമിതമായി ചിരിക്കുമ്പോഴും ഉണ്ടാകുന്ന മൂത്രംപോക്ക്. ഇതെല്ലാം ശസ്ത്രക്രിയാമാര്‍ഗമാണ് പരിഹരിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ലേസര്‍ ഉപയോഗിച്ച് വേദനരഹിതമായി ഉചിതമായ പരിഹാരം കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാണ്.

വജൈനൽ ലാക്സിറ്റിക്കു പരിഹാരം

പല സ്ത്രീകളും‍ അനുഭവിക്കുകയും എന്നാല്‍ പുറത്തുപറയാന്‍ വിഷമിക്കുകയും ചെയ്യുന്ന പ്രശ്‌നമാണ് വജൈനൽ ലാക്സിറ്റി (vaginal laxity) അഥവാ വജൈന അയഞ്ഞുപോകുന്നത്. പലപ്പോഴും കുടുംബ ബന്ധങ്ങള്‍ തകരുകയും അതിനു പരിഹാരം തേടാന്‍ കഴിയാത്ത അവസ്ഥയുള്ള പല ദമ്പതികളുമുണ്ട്. അവര്‍ക്ക് ഏറ്റവും ഉചിതമായ പരിഹാരം കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാകുന്നു. ലേസര്‍ ഉപയോഗിച്ച് വേദന രഹിതമായി ഇതു പരിഹരിക്കപ്പെടും. ഇതോടൊപ്പം അവരുടെ ഇന്‍റിമേറ്റ് ഹെല്‍ത്ത് അഥവാ ശാരീരികബന്ധവും മാനസികഅടുപ്പവും കൂടുതല്‍ ദൃഢമാവുകയും സന്തോഷകരമാവുകയും ചെയ്യുന്നു.

നിസാരമല്ല...

സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഉദ്ധാരണ ശേഷിക്കുറവ് മാറ്റാന്‍ അവരുടെ സെൻസിറ്റീവ് സ്പോട്ടുകൾ കണ്ടുപിടിച്ച് അതില്‍ ലോക്കൽ ഇൻജക്ഷൻ ഉപയോഗിച്ച് ഒപി രീതിയിൽ പരിഹരിക്കുന്നതാണ് കോസ്‌മെറ്റിക് ഗൈനക്കോളജിയുടെ പ്രധാന ആകര്‍ഷണം. ഇതെല്ലാം പലര്‍ക്കും ആവശ്യമുണ്ടെങ്കിലും അതിനുള്ള സന്ദര്‍ഭവും സാഹചര്യവും കിട്ടാത്തതുകൊണ്ട് പലരും അതിനു മടിക്കുന്നു. കൂടാതെ അത് കേള്‍ക്കാന്‍ ആരും തയാറാകുന്നുമില്ല. സ്ത്രീകള്‍ ഇതെല്ലാം പറഞ്ഞാലും അതിനെ നിസാരമായി കാണാനും അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറായിരുന്നു പതിവ്. എന്നാല്‍, ഇന്ന് ഇതിനെല്ലാം കോസ്‌മെറ്റിക് ഗൈനക്കോളജി വഴി പരിഹാരമുണ്ടാക്കുന്നു.

ആത്മവിശ്വാസം നേടാം

കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അത് പരിഹരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അത് അവരുടെ മാനസിക സന്തോഷവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു. അതോടൊപ്പം കുടുംബജീവിതവും സാമൂഹികജീവിതവും ആനന്ദകരമാവുകയും ചെയ്യുന്നു.

വിവരങ്ങൾ: ഡോ.സിമി ഹാരിസ്, കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്, എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ബ്രിക്സ് എങ്ങനെ ലോകക്രമം മാറ്റിമറിക്കും?
അമേരിക്ക നടപ്പിലാക്കിയ നീതി
വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫുമായി ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് നടത്തിയ അഭിമുഖം.
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up