ADVERTISEMENT

Close
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

22-06-2026

തുണിയഴിക്കുന്നവരും ഉടുപ്പിക്കുന്നവരും

Editorial

20-06-2026

ലക്ഷ്യം പുതുയുഗ കേരളം; ഇനി വേണ്ടത് ഇച്ഛാശക്തി

Editorial

19-06-2026

ഇന്ത്യക്കാരുടെ യുദ്ധം ജീവിക്കാനാണ്, തീരില്ല!

Editorial

18-06-2026

നീറ്റ്; പരീക്ഷപ്പേടിയിൽ വിറയ്ക്കുകയോ!

Editorial

17-06-2026

ഷിഗെല്ലയ്ക്കു മരുന്നുണ്ട് കെടുകാര്യസ്ഥതയ്ക്കില്ല

Editorial

16-06-2026

എണ്ണവിലയിടിഞ്ഞു, യുദ്ധചൂഷണം നിർത്തണം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Idukki

നീതി മെഡിക്കൽ സ്റ്റോറിനെതിരേ ആരോഗ്യമന്ത്രിക്ക് പരാതി നൽകി

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിക്കുള്ളിൽ സിപിഎം നേതാക്കളുടെ നീതി മെഡിക്കൽ സ്റ്റോറിലും നീതി ലാബിലും പകൽ കൊള്ളയെന്നും ഇവ നിർത്തലാക്കി ജനങ്ങൾക്കു പ്രയോജനപ്രദമായ പകരം സംവിധാനമൊരുക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.

ആശുപത്രിയുടെ പ്രവർത്തനത്തെതന്നെ തകിടംമറിക്കും വിധമാണ് ആശുപത്രിക്കുള്ളിൽ നീതി മെഡിക്കൽ സ്റ്റോറും നീതി മെഡിക്കൽ ലാബും പ്രവർത്തിക്കുന്നത്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് സിപിഎം നേതാക്കൾ ഭാരവാഹികളായിട്ടുള്ള ഒരു സൊസൈറ്റിയുടെ പേരിലാണ് ആശുപത്രിയിൽ മെഡിക്കൽ സ്റ്റോറും ലാബും പ്രവർത്തിക്കുന്നത്.

ഇടുക്കി മെഡിക്കൽ കോളജിന്‍റെ മറവിൽ സിപിഎം നേതാക്കൾ നടത്തുന്ന ബിനാമി ഇടുപാടുകളെ സംബന്ധിച്ചു അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോബി സി. ജോയി, അരുൺ പൂച്ചക്കുഴി, ജില്ലാ സെക്രട്ടറി മഹേഷ് മോഹനൻ, അനിൽ ആനിക്കനാട്ട്, മാഹിൻ ഹമിദ്, എവലിയൂസ് ജോസ് എന്നിവരും മന്ത്രിക്ക് പരാതിനൽകാനെത്തിയിരുന്നു.

Thiruvananthapuram

കിള്ളിയാറിലും കരമനയാറിലും മാലിന്യംതള്ളൽ പതിവ്; നാട്ടുകാർ പകർച്ചവ്യാധി ഭീഷണിയിൽ

നെടുമങ്ങാട്: നൂറ് കണക്കിനാളുകൾ ദാഹജലത്തിനായി ആശ്രയിക്കുന്ന കിള്ളിയാറിലും കരമന യാറിലും മാലിന്യം തള്ളൽ പതിവായതോടെ സാംക്രമിക രോഗങ്ങൾ പടരുന്നു.

ഇരുമ്പയിൽ നിന്നും അരുവിക്കരയിലേക്ക് പോകുന്ന റോഡിൽ ആളൊഴിഞ്ഞ വളവുകളിൽ മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉൾപ്പെടെ തള്ളുന്നത് വ്യാപകമാണ്‌. പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും നിറച്ചു കൊണ്ടുവരുന്ന മാലിന്യങ്ങൾ രാത്രി കാലങ്ങളിലാണ് വാഹനങ്ങളിലെത്തിച്ച് കരമനയാറിലും കിള്ളിയാറിലെ തീരങ്ങളിലും തള്ളുന്നത്.

ഇതേസമയം, കോഴി വേസ്റ്റ് ഉൾപ്പെടെയുള്ള ഇറച്ചിമാലിന്യങ്ങൾ പകൽക്കാലത്ത് പരസ്യമായി വലിച്ചെറിയുന്ന സംഘങ്ങളും പെരുകുന്നുണ്ട്. കാടുപിടിച്ച് കിടക്കുന്ന പ്രദേശം പകൽ സമയത്ത് പോലും വിജനമാണ്. ഇതു മറയാക്കിയാണ് മാലിന്യനിക്ഷേപം വ്യാപകമായിരിക്കുന്നത്.

കരകുളം, കാച്ചാണി എന്നിവിടങ്ങളിലുള്ളവർ അരുവിക്കര, വെള്ളനാട് ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ യാത്ര ചെയ്യുന്ന പ്രധാന റോഡാണിത്. മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം സാംക്രമിക രോഗങ്ങൾക്ക് കാരണമാകുന്നു. ഈച്ചയും കൊതുകും പെരുകുന്നതും പനി ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ വർധിപ്പിക്കുന്നു.

കുടിവെള്ളം സ്രോതസുകളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും ക്രിയാത്‌മകമായി ഒന്നും ചെയ്യുന്നില്ല എന്ന്‌ ആക്ഷേപം ഉണ്ട്.

അരുവിക്കര ഗ്രാമപഞ്ചായത്ത് അധികൃതർ ഈ മേഖലയിൽ പലപ്രാവശ്യം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും മാലിന്യം വലിച്ചെറിയൽ തുടരുകയാണ്.

നഗരപ്രദേശങ്ങളിലെ ഹോട്ടലുകൾ, ഇറച്ചിക്കടകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് അരുവിക്കര, കരകുളം പഞ്ചായത്തുകളിലെ ഗ്രാമീണ മേഖലകളിൽ തള്ളുകയാണ് പതിവ്.

കഴിഞ്ഞയാഴ്ച ആറ്റുകാലിന് സമീപം മണക്കാടുള്ള ഒരു റെസിഡൻസ് അസോയിയേഷന്‍റെ ആഘോഷപരിപാടികൾക്ക് ശേഷം ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ ഇരുമ്പയിലെ റോഡരികിൽ തള്ളിയിരുന്നു. ബന്ധപ്പെട്ടവരിൽ നിന്ന് പിഴ ഈടാക്കുമെന്നും പ്രദേശം ശുചീകരിക്കുമെന്നും അധികൃതർ നൽകിയ ഉറപ്പ് പാഴായതായി പരാതി ഉയർന്നിട്ടുണ്ട്.

മഴപെയ്യുമ്പോൾ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ നിന്നും മലിനജലം സമീപത്തെ കരമന ആറ്റിലേക്ക് ഒലിച്ചിറങ്ങുന്നത് സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് തീരവാസികൾ. മാലിന്യങ്ങൾ തെരുവുനായ്ക്കളും കടിച്ചുവലിച്ച് ആറ്റിലേക്കിടുന്നുണ്ട്. ഇതും ജലം മലിനമാവാൻ കാരണമാകുന്നുണ്ട്. ജനം മലിനജലം കുടിക്കേണ്ട ദുരവസ്ഥയിലാണ്. മാലിന്യം തള്ളുന്ന പ്രദേശങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.

Kollam

കൊല്ലം ബീച്ചില്‍ തിരകളുടെ ശക്തി കുറയ്ക്കാനുള്ള ജിയോ ട്യൂബ് സ്ഥാപിക്കല്‍ വൈകുന്നു

കൊല്ലം : കൊല്ലം ബീച്ചില്‍ തിരകളുടെ ശക്തി കുറയ്ക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമായി സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട ജിയോട്യൂബ് സ്ഥാപിക്കുന്ന പദ്ധതി നാലുവര്‍ഷമായിട്ടും എങ്ങും എത്തിയില്ല. പദ്ധതി നടപ്പാക്കാനായി സര്‍ക്കാരിന്‍റെ ഭരണാനുമതി ലഭിക്കാത്തതാണ് തടസമാകുന്നത്. 10 കോടിയുടെ പദ്ധതിയാണ് നടപ്പാക്കാന്‍ ലക്ഷ്യമിട്ടത്.

ചെന്നൈ ഐഐടിയും തീരദേശവികസന കോര്‍പറേഷനും ജിയോ ട്യൂബ് സ്ഥാപിക്കാനായി പഠനം നടത്തിയിരുന്നു. മൂന്നു ജിയോ ട്യൂബുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടത്.
തീരത്തുനിന്ന് 200 മീറ്റര്‍ മാറി, ബീച്ചിനു സമാന്തരമായി, കടലിലെ ആഴം കുറഞ്ഞ ഭാഗത്താണ് മൂന്ന് ജിയോ ട്യൂബുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചത്.

ജിയോ ട്യൂബിന്‍റെ രണ്ടുഭാഗത്തും പുലിമുട്ടുകള്‍ നിര്‍മിക്കും. ജിയോ ട്യൂബ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തിരകളുടെ ശക്തി കുറയും. അപകടങ്ങളും ഒഴിവാകും. ജിയോ ട്യൂബ് നിര്‍മിക്കുന്ന ഭാഗത്ത് ജല കായിക-വിനോദങ്ങള്‍ക്ക് സൗകര്യമൊരുക്കാനാണ് പദ്ധതിയിട്ടത്.

അപകട മേഖല

ബീച്ചില്‍ അറുപതിലധികം പേര്‍ക്ക്് ഇതുവരെ ജീവന്‍ നഷ്ടമായി. കടലേറ്റത്തില്‍ കര വന്‍തോതില്‍ നഷ്്‌ടമാകുകയാണ്. ഇതു തടയാനും തീരം പുനഃസൃഷ്ടിക്കാനും ജിയോ ട്യൂബുകള്‍ സഹായകരമാണ്.

ദീര്‍ഘകാലം നിലനില്‍ക്കുന്ന വസ്തുക്കള്‍കൊണ്ടാണ് ജിയോ ട്യൂബ് നിര്‍മിക്കുന്നത്. അതിനുള്ളില്‍ മണല്‍ നിറച്ച് സ്ഥാപിക്കുന്നത് പരിസ്ഥിതിക്കും ഗുണകരമാണ്. കടല്‍ഭിത്തി കെട്ടാനുള്ള വലിയ ചെലവ് ജിയോ ട്യൂബ് സ്ഥാപിക്കാന്‍ ചെലവാകില്ല.

കടലാക്രമണം തടയാൻ

കടലാക്രമണം തടയാനായി നിര്‍മിക്കുന്ന സിന്തറ്റിക് ട്യൂബാണിത്. ടൂബിനുള്ളില്‍ മണല്‍ നിറച്ചാണ് സ്ഥാപിക്കുന്നത്. കടലാക്രമണം കൂടുതലുള്ള തിരുവനന്തപുരം പൂന്തുറ, എറണാകുളം ചെല്ലാനം, എടവനക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.

പ്രവര്‍ത്തനം: പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് മികച്ച ട്യൂബുകള്‍ നിര്‍മിക്കുന്നത്. ട്യൂബിലേക്ക് കടലില്‍ നിന്ന് മണല്‍ നിറച്ച് കടല്‍ത്തീരത്ത് സ്ഥാപിക്കുന്നു. കടലില്‍ നിന്ന് കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകള്‍ ജിയോ ട്യൂബില്‍ വന്നടിച്ച് ശക്തി കുറയുന്നു. അതിനാല്‍ കടല്‍ക്ഷോഭ സമയങ്ങളില്‍ തിരമാലകള്‍ ശക്തിയായി കരയിലേക്ക് അടിച്ചു കയറുന്നതിനെ തടയുന്നു. തിരമാലകള്‍ ശക്തി കുറഞ്ഞാകും തീരത്ത് വന്നണയുക.

വലിയ കോണ്‍ക്രീറ്റ് കല്ലുകള്‍ അഥവാ ടെട്രാപോഡുകള്‍ക്കു പകരമായി ഉപയോഗിക്കാവുന്ന ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യവുമായ ഒരു സംവിധാനമാണിത്. തിരുവനന്തപുരം പൂന്തുറയില്‍ തീരശോഷണം തടയുന്നതിനായി പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യഘട്ടം നിര്‍മിച്ചത്. പൂന്തുറ പള്ളി തീരത്ത് നിന്ന് 125 മീറ്റര്‍ ഉള്ളില്‍ തീരക്കടലില്‍ 700 മീറ്റര്‍ നീളത്തിലാണ് ജിയോ ട്യൂബ് സ്ഥാപിച്ചത്.

 

Pathanamthitta

ഗവി ടൂറിസം പദ്ധതിയില്‍ വൈവിധ്യവത്കരണവുമായി കെഎസ്ഇബി

സീതത്തോട്: ഗവി ടൂറിസം പദ്ധതിയുടെ ഭാഗമായി വൈവിധ്യവത്കരണ പ്രോജക്ടുകളുമായി കെഎസ്ഇബി പ്രവൃത്തികള്‍ക്ക് ഉടന്‍ ഡിപിആര്‍ തയാറാക്കുമെന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കെഎസ്ഇബി ചെയര്‍മാന്‍ എ. രാജമാണിക്യത്തിന്‍റെ നേതൃത്വത്തില്‍ പദ്ധതികള്‍ സംബന്ധിച്ചു ഉദ്യോഗസ്ഥ സംഘം സ്ഥലത്തു പരിശോധന നടത്തി. പിന്നീട് എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

സീതത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കെഎസ്ഇബിയുടെ സ്ഥലത്ത് വൈവിധ്യങ്ങളായ വിനോദസഞ്ചാര പ്രവൃത്തികളാണ് തയാറാകുന്നത്. കക്കാട് സ്‌പോര്‍ട്‌സ് ഹബ് ശ്രദ്ധേയമാകും. പവര്‍ ഹൗസിനു സമീപത്തായി വോളിബോൾ, ബാഡ്മിന്‍റണ്‍, ഫുട്‌ബോള്‍ കോര്‍ട്ട് സജ്ജമാക്കും.

ഒരേസമയം വിവിധ ഇനങ്ങളില്‍ ഗെയിംസ് നടത്താന്‍ കഴിയുമെന്നതിനു പുറമേ സുരക്ഷിതവും ഉന്നതനിലവാരത്തിലുള്ളതുമായ ഗ്രൗണ്ട് ഇതിനായി നിര്‍മിക്കും. കാഴ്ചക്കാര്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങള്‍ക്ക് പുറമേ കുട്ടികളെയും യുവജനങ്ങളെയും കളിക്കളങ്ങളില്‍ സജീവമാക്കാനും അന്തര്‍ദേശീയ മത്സരങ്ങള്‍ നടക്കുന്ന സ്ഥലമായും കക്കാട് സ്‌പോര്‍ട്‌സ് ഹബ്ബ് മാറും.

ബൊട്ടാണിക്കല്‍ ഗാര്‍ഡനും ടൂറിസത്തിന്‍റെ ഭാഗമാകും. വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട ചെടികള്‍ കൊണ്ട് നിറഞ്ഞ ബോട്ടാണിക്കല്‍ ഗാര്‍ഡനും അനുബന്ധമായ പാര്‍ക്കും നിലവില്‍ ഉപയോഗശൂന്യമായി കാടുകയറി കിടക്കുന്ന സ്ഥലങ്ങളില്‍ ആരംഭിക്കും. തൊഴില്‍ സാധ്യതയ്ക്കു പുറമേ സഞ്ചരികളുടെ ശ്രദ്ധകേന്ദ്രവുമാകും.

ഫ്‌ളാറ്റുകള്‍ക്ക് ഭൂമി വിട്ടു നല്‍കും

ട്രൈബല്‍സിനു വേണ്ടി മൂഴിയാര്‍ വനവാസി വിഭാഗങ്ങളില്‍പ്പെട്ട ഗവി വനാന്തരങ്ങളില്‍ അലഞ്ഞു നടക്കുന്ന ആളുകള്‍ക്ക് താമസിക്കുന്നതിന് മൂഴിയാറില്‍ നിര്‍മിക്കുന്ന ഫ്ളാറ്റുകള്‍ക്ക് ഭൂമി വിട്ടുകൊടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനും തീരുമാനിച്ചു.

വിവിധ പൊതുമരാമത്ത് റോഡുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടും ചിറ്റൂര്‍കടവ് പാലം നിര്‍മാണവുമായി ബന്ധപ്പെട്ടും തടസപ്പെട്ടു നില്‍ക്കുന്ന കെഎസ്ഇബിയുടെ പോസ്റ്റുകള്‍ ഒരാഴ്ചക്കുള്ളില്‍ മാറ്റി സ്ഥാപിക്കും. സീതത്തോട് 220 കെവി സബ്‌സ്റ്റേഷന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിന് കെഎസ്ഇബി, വനം, റവന്യൂ വകുപ്പുകളുടെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനമായി.

ക്വാര്‍ട്ടേഴ്‌സുകള്‍ സഞ്ചാരികള്‍ക്ക് നല്‍കും

ടൂറിസം കോട്ടേജുകള്‍ പദ്ധതിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് കെഎസ്ഇബിയുടെ ഉപയോഗശൂന്യമായി കിടക്കുന്ന ക്വാര്‍ട്ടേഴ്സ്‌കള്‍ നന്നാക്കി ചെറിയ നിരക്കില്‍ സഞ്ചരികള്‍ക്ക് താമസിക്കുന്നതിനായി കൈമാറും.

ഹൈഡ്രല്‍ ടൂറിസത്തിന്‍റെ ഭാഗമായി മൂഴിയാര്‍, കക്കി, ആനത്തോട് അണക്കെട്ടുകളും ഉപയോഗിക്കും. ബോട്ടിംഗ് ഉള്‍പ്പെടെ യാഥാര്‍ഥ്യമാകുമ്പോള്‍ രാജ്യത്തെ ഏറ്റവും പ്രധാന ഹൈഡ്രല്‍ ടൂറിസമായി പദ്ധതി മാറും.

ടണലും കാടുകയറി കിടക്കുന്ന സ്ഥലവും ഉപയോഗശൂന്യമായ കെട്ടിടങ്ങളും ജലാസംഭരണികളും ഉപയോഗപ്പെടുത്തി നടപ്പാക്കുന്ന പദ്ധതികളുടെ വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് പഞ്ചായത്തും ടൂറിസം വകുപ്പുകള്‍ ചേര്‍ന്ന് തയാറാക്കും.

എംഎല്‍എ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തും

കെഎസ്ഇബിയുടെ സഹകരണത്തോടെ എംഎല്‍എ യുടെ വിവിധ ഫണ്ടുകള്‍ ഉള്‍പ്പെടുത്തി പദ്ധതി യാഥാര്‍ഥ്യമാക്കും. കോന്നിയിലും ഗവിയിലുമായി എത്താന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ആകര്‍ഷണീയമായ ആക്ടിവിറ്റീസ് ഇതിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിര്‍മാണം പുരോഗമിക്കുന്ന എത്‌നോ ഹബ്ബ് കൂടി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ സീതത്തോട് ഗവി രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനാകും.

ആലോചനയോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ലേഖ സുരേഷ്, കെഎസ്ഇബി ഡയറക്ടര്‍ എം. പി. രാജൻ, വൈദ്യുതി, പഞ്ചായത്ത്, ടൂറിസം, പട്ടികവര്‍ഗ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Idukki

നീതി മെഡിക്കൽ സ്റ്റോറിനെതിരേ ആരോഗ്യമന്ത്രിക്ക് പരാതി നൽകി

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിക്കുള്ളിൽ സിപിഎം നേതാക്കളുടെ നീതി മെഡിക്കൽ സ്റ്റോറിലും നീതി ലാബിലും പകൽ കൊള്ളയെന്നും ഇവ നിർത്തലാക്കി ജനങ്ങൾക്കു പ്രയോജനപ്രദമായ പകരം സംവിധാനമൊരുക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.

ആശുപത്രിയുടെ പ്രവർത്തനത്തെതന്നെ തകിടംമറിക്കും വിധമാണ് ആശുപത്രിക്കുള്ളിൽ നീതി മെഡിക്കൽ സ്റ്റോറും നീതി മെഡിക്കൽ ലാബും പ്രവർത്തിക്കുന്നത്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് സിപിഎം നേതാക്കൾ ഭാരവാഹികളായിട്ടുള്ള ഒരു സൊസൈറ്റിയുടെ പേരിലാണ് ആശുപത്രിയിൽ മെഡിക്കൽ സ്റ്റോറും ലാബും പ്രവർത്തിക്കുന്നത്.

ഇടുക്കി മെഡിക്കൽ കോളജിന്‍റെ മറവിൽ സിപിഎം നേതാക്കൾ നടത്തുന്ന ബിനാമി ഇടുപാടുകളെ സംബന്ധിച്ചു അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോബി സി. ജോയി, അരുൺ പൂച്ചക്കുഴി, ജില്ലാ സെക്രട്ടറി മഹേഷ് മോഹനൻ, അനിൽ ആനിക്കനാട്ട്, മാഹിൻ ഹമിദ്, എവലിയൂസ് ജോസ് എന്നിവരും മന്ത്രിക്ക് പരാതിനൽകാനെത്തിയിരുന്നു.

Alappuzha

കാക്കനാട് റെയിൽവേ മേൽപ്പാലം ടെൻഡർ പൂർത്തിയായി

കായംകുളം: കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ കാക്കനാട് റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിനുള്ള ടെൻഡർ ഉറപ്പിക്കുന്ന നടപടി പൂർത്തിയായി. കരാറുകാരനുമായി സമ്മതപത്രം ഒപ്പിടുന്നതിനും വർക്ക് ഓർഡർ വയ്ക്കുന്നതിനുമുള്ള നടപടികൾ ഉടൻ പൂർത്തിയാകും. ഇതോടൊപ്പം തന്നെ മേൽപ്പാലത്തിന്‍റെ രൂപരേഖ തയാറാക്കി റെയിൽവേയുടെ അംഗീകാരത്തിനു സമർപ്പിച്ചുകഴിഞ്ഞു.

ഇരുവശത്തെയും അനുബന്ധപാതയുടെ രൂപരേഖ മദ്രാസ് ഐഐടിയാണ് അംഗീകരിക്കേണ്ടത്. ഇതും സമർപ്പിച്ചിരിക്കുകയാണ്. വൈദ്യുതിലൈൻ, ജലവിതരണ പൈപ്പുകൾ, ടെലിഫോൺ ലൈൻ എന്നിവ മാറ്റി സ്ഥാപിക്കേണ്ടത് അതത് സ്ഥാപനങ്ങളാണ്. ഇതിനുള്ള എസ്റ്റിമേറ്റ് ലഭിച്ചാലുടൻ റെയിൽവേ പണമടയ്ക്കും. ഏറ്റെടുത്ത വസ്തുവിലെ മതിലുകൾ, മരങ്ങൾ എന്നിവ നീക്കം ചെയ്യാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

2018 -2019 സാമ്പത്തികവർഷമാണ് കാക്കനാട്ട് സംസ്ഥാനപാതയിൽ മേൽപ്പാലമനുവദിച്ചത്. ആദ്യം റെയിൽവേയും സംസ്ഥാന സർക്കാരും 50 ശതമാനം വീതം മുതൽമുടക്കിയുള്ള സംയുക്ത സംരംഭമായിരുന്നു തീരുമാനിച്ചിരുന്നത്. 32.5 കോടിയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്.

എന്നാൽ, പിന്നീട് ചെലവ് പൂർണമായും റെയിൽവേ ഏറ്റെടുക്കാമെന്നു തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽത്തന്നെ ചിലരുടെ എതിർപ്പും കോടതി വ്യവഹാരങ്ങളും മൂലം സ്ഥലമേറ്റെടുക്കാനുള്ള നടപടികൾ വൈകി. 400 മീറ്റർ നീളവും 7.5 മീറ്റർ വീതിയും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടുന്നതാണ് മേൽപ്പാലം. ഇരുവശങ്ങളിലെയും സർവീസ് റോഡ് നിർമാണവും പദ്ധതിയിലുൾപ്പെടുന്നു. തീരദേശ റെയിൽവേ കടന്നുപോകുന്ന കാക്കനാട് റെയിൽവേ ഗേറ്റിനു മുകളിലൂടെ മേൽപ്പാലം വേണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.

ട്രെയിൻ പോകാൻവേണ്ടി ഗേറ്റ് അടയ്ക്കുന്ന വേളയിൽ ഇരുവശത്തും ഒരുകിലോമീറ്റർ ദൂരംവരെ വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകും. കായംകുളം ഭാഗത്തുനിന്നു തിരുവല്ല, ചെങ്ങന്നൂർ ഭാഗങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കുള്ള രോഗികളുമായി കടന്നുപോകുന്ന ആംബുലൻസുകൾപോലും ഗതാഗതക്കുരുക്കിൽപ്പെടുന്ന അവസ്ഥയാണ്. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളും കാത്തുകിടക്കേണ്ടിവരാറുണ്ട്. സംസ്ഥാനപാതയിൽ കായംകുളം-ചെട്ടികുളങ്ങര-മാവേലിക്കര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ പാതയിലാണ് കാക്കനാട് റെയിൽവേ ഗേറ്റ്.

Kottayam

കോട്ടയം മെഡിക്കൽ കോളജിൽ 100 കോടിയിലധികം രൂപയുടെ ഇൻഷ്വറൻസ് തുക വകമാറ്റിയതായി പരാതി

ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജിൽ നൂറു കോടിയിലധികം രൂപയുടെ ഇൻഷ്വറൻസ് തുക വക മാറ്റി ദുരുപയോഗം നടത്തിയതായി ആക്ഷേപം. ഇതു സംബന്ധിച്ചും മെഡിക്കൽ കോളജിലെ അനധികൃത നിയമനം സംബന്ധിച്ചും അന്വേഷണം നടത്തണമെന്നാവശ്യം ശക്തമാകുന്നു.

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികൾക്ക് ലഭിക്കേണ്ട ഇൻഷ്വറൻസ് തുക വകമാറ്റിയതു സംബന്ധിച്ചും 2016 മുതൽ എച്ച്ഡിഎസ് മുഖാന്തിരം നടന്ന അനധികൃത നിയമനങ്ങൾ സംബന്ധിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി.

2020 മുതൽ 2026 മാർച്ച് വരെ സ്റ്റേറ്റ് ഹെൽത്ത് അഷ്വറൻസ് മുഖേന പാവപ്പെട്ട രോഗികൾക്ക് നൽകാൻ ഏകദേശം 350 കോടി രൂപ ലഭിച്ചതിൽ നിന്ന് നൂറ് കോടിയിലധികം രൂപ കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് എച്ച്ഡിഎസിൽ അനധികൃതമായി നിയമിച്ച ദിവസവേതനക്കാർക്ക് ശമ്പളം നൽകാൻ ദുരുപയോഗം ചെയ്തുവെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

മെഡിക്കൽ കോളജിലെ ചികിത്സക്ക് പാവപ്പെട്ടവർക്കും വൻതുക ആവശ്യമായി വരുന്നു. പണമില്ലാത്തതിനാൽ ചികിത്സ വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ഇൻഷ്വറൻസ് സംബന്ധിച്ച് റിലയൻസ് കമ്പനിയുമായി സർക്കാർ ഉണ്ടാക്കിയ കരാർ 2020ൽ അവസാനിച്ച ശേഷമാണ് രോഗികൾക്ക് ഇൻഷ്വറൻസ് തുക ലഭിക്കാതായത്. അനധികൃതമായി രാഷ്ട്രീയ നിയമനം നേടിയവർക്ക് ശമ്പളം നൽകാൻ ഇൻഷ്വറൻസ് തുക വകമാറ്റിയെടുക്കുന്നത് അവസാനിപ്പിക്കണമെന്നും എം. മുരളി പരാതിയിൽ ആവശ്യപ്പെട്ടു.

Ernakulam

ചന്ദര്‍കുഞ്ജ് ഇരട്ട ടവർ പൊളിക്കൽ : പരിശോധനയ്ക്ക് വിദഗ്ധസംഘം എത്തി

കൊച്ചി: വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ജ് ഇരട്ട ടവർ‍ പൊളിക്കുന്നതിന് മുന്നോടിയായി പരിശോധനകളും സാങ്കേതിക പരിശോധന പരീക്ഷണങ്ങളും നടത്താന്‍ മുംബൈ ആസ്ഥാനമായ എഡിഫൈസ് എന്‍ജിനിയറിംഗിന്‍റെയും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡിമോളിഷന്‍റെയും പ്രതിനിധികള്‍ കൊച്ചിയിലെത്തി.

എഡിഫൈസ് എന്‍ജിനിയറിംഗ് പാര്‍ട്ണര്‍ ഉത്കര്‍ഷ് മെഹ്ത, ജെറ്റ് ഡിമോളിഷന്‍ ഓപ്പറേഷന്‍സ് മാനേജര്‍ കെവിന്‍ സ്മിത്, ടെക്നീഷ്യന്‍ റോബര്‍ട്ട് ബ്രിങ്ക്മാന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനകള്‍ക്കായി എത്തിയത്. മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കിയതും എഡിഫൈസ് എന്‍ജിനിയറിംഗാണ്. അന്ന് ജെറ്റ് ഡിമോളിഷന്‍ സാങ്കേതിക സഹകരണം നല്‍കിയിരുന്നു.

കെട്ടിടങ്ങളുടെ ഘടനാപരമായ ദൃഢത, ഭാരം താങ്ങാനുള്ള ശേഷി, കോണ്‍ക്രീറ്റിന്‍റെ ഗുണനിലവാരം, ഇരുമ്പ് കമ്പികളുടെ അവസ്ഥ, കെട്ടിടങ്ങളുടെ മൊത്തത്തിലുള്ള സ്വഭാവം എന്നിവയാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്ന് ഉത്കര്‍ഷ് മെഹ്ത പറഞ്ഞു. കരാര്‍ പ്രകാരം ആറു മാസത്തിനകം ടവറുകള്‍ പൊളിച്ചുനീക്കണം. നിലവിലെ പരിശോധനയിലൂടെ ടവറുകളുടെ ഘടനാപരമായ ഭാഗങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ള കേടുപാടുകളുടെ വ്യാപ്തി നിര്‍ണയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ പഠനത്തിനും പരിശോധനകള്‍ക്കുമായി റസിഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ (ആര്‍ഡബ്ല്യുഎ) പൂര്‍ണ സഹകരണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍മാണരീതിയിലും ഘടനാപരമായ രൂപകല്‍പ്പനയിലും മരടിലെ കെട്ടിടങ്ങളില്‍ നിന്ന് ചന്ദര്‍കുഞ്ജ് ടവറുകള്‍ വ്യത്യസ്തമാണെങ്കിലും സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള 'ഇംപ്ലോഷന്‍' സാങ്കേതിക വിദ്യയിലൂടെയായിരിക്കും പൊളിക്കല്‍ നടത്തുകയെന്ന് ഉത്കര്‍ഷ് മെഹ്ത വ്യക്തമാക്കി. സമീപത്തെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കും കൊച്ചി മെട്രോ റെയില്‍ പാതയ്ക്കും യാതൊരു ഭീഷണിയും ഉണ്ടാകില്ലെന്നും അവ ടവറുകളില്‍ നിന്ന് 50 മീറ്ററിലേറെ അകലെയാണെന്നും അദ്ദേഹം പറഞ്ഞു.

ഒന്‍പത് മീറ്റര്‍ മാത്രം അകലെയുള്ള കെട്ടിടങ്ങള്‍ക്കുപോലും കേടുപാടുകള്‍ സംഭവിക്കാതെയുള്ള സമാന പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ അനുഭവം കമ്പനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 26 നിലകള്‍ വീതമുള്ള ചന്ദര്‍കുഞ്ജ് ഇരട്ട ടവറുകള്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷനാണ് (എഡബ്ല്യുഎച്ച് ഒ) നിര്‍മിച്ചത്. 204 ഫ്‌ളാറ്റുകളുള്ള സമുച്ചയത്തില്‍ വിരമിച്ച സൈനികരുടെ 152 കുടുംബങ്ങളാണ് താമസിച്ചിരുന്നത്.

Thrissur

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരും: മന്ത്രി റോജി എം. ജോൺ

കയ്പമംഗലം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാനാണു സർക്കാർ ലക്ഷ്യ മിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. സ്മാർട്ട് കയ്പമംഗലം പദ്ധതിയുടെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിച്ച "അഭിനന്ദനീയം 2026' ന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യഭ്യാസമേഖല വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കാലഘട്ടമാണ്. ഈ സർക്കാർ ഏറ്റവും കൂടുതൽ ശ്രദ്ധകൊടുക്കാൻ പോകുന്ന മേഖല ഉന്നത വിദ്യാഭ്യാസമാണെന്ന് കഴിഞ്ഞ ദിവസത്തെ ബജറ്റ് പരി ശോധിച്ചാൽ മനസിലാകും. അന്താരാഷ്ട്ര നിലവാരത്തി ലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ ലഭ്യമാക്കു ന്നതിനു സർക്കാർ പദ്ധതിയൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ സ്മാർട്ട് കയ്പമംഗലം ചെയർമാൻ ശോഭാസുബിൻ അധ്യക്ഷത വഹിച്ചു.

സൂര്യഭാരതി ഫൗണ്ടേഷൻ ചെയർമാൻ കെ.പി. മനോജ് കുമാറിനു കലാസംസ്‌കൃതി പുരസ്കാരവും ദാലിയ ഗ്രൂപ്പ് ചെയർമാൻ ഡോ. അബ്ദുള്ള ഹംസയ്ക്ക് പ്രവാസിഭാരതീയ പുരസ്കാരവും ചടങ്ങിൽ സമർപ്പിച്ചു. ദയ എക്സ്റ്റേണൽ ഡയറക്ടർ മുഹമ്മദ് ബഷീർ, അൻഷി ഗ്രൂപ്പ് ചെയർമാൻ ഷിമിൽ മോഹൻദാസ്, സോഷ്യൽ ആക്‌റ്റിവിസ്റ്റ് വി. ആർ.അനൂപ്, അഞ്ജലി ഷെമീർ തുടങ്ങിയവർ വിശിഷ്‌ടാതിഥികളായിരുന്നു.

ഗുജറാത്തിൽ ദേശീയ തലത്തിൽ നടന്ന ഭിന്നശേഷി വിദ്യാർഥികളുടെ 800 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൂരിക്കുഴി സ്വദേശി അമേയ, നീന്തൽ മത്സരങ്ങളിൽ അഞ്ചു സ്വർണമെഡൽ നേടിയ ധനിഷ്‌ട ജിംജി, മിഴവഴക് പുരസ്കാരത്തിന് അർഹയായ എസ്എൻവി എൽപി സ്കൂളിലെ സന്ധ്യ ടീച്ചർ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് ബിഎ എക്കണോമിക്സിൽ റാങ്ക് നേടിയ അൻജലി ഷെമീർ എന്നിവരെയും പൊതു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും കലാകായിക മത്സരങ്ങളിൽ വിജയം നേടിയവരെയും ചടങ്ങിൽ മന്ത്രി റോജി.എം. ജോൺ ആദരിച്ചു.

യുവ ക്ലബിന് സ്പോർട്സ് കിറ്റും സമ്മാനിച്ചു. ഗ്രാമപഞ്ചാ യത്ത് പ്രസിഡന്‍റ്് ബീനാ സുരേന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ സി.ജെ. പോൾസൺ, സുനിൽ. പി.മേനോൻ, സി.സി. ബാബുരാജ്, മജീദ് കയ്പമംഗലം, ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്,യാമിനി ദിലീപ്, നിമ്മി പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എ. അഫ്സൽ, പ്ര വിത ഉണ്ണികൃഷ്‌ണൻ, ലക്ഷ്മി ശാന്തൻ, ഉല്ലാസ്, നാസർ എന്നിവർ നേതൃത്വം നൽകി.

Palakkad

പുലിശല്യം രൂക്ഷം; മൂന്നേക്കറിൽ വളർത്തുനായ്ക്കൾ ഇല്ലാതാകുന്നു

കല്ലടിക്കോട്: കാട്ടാനശല്യം അതിരൂക്ഷമായ കരിമ്പയിലെ മൂന്നേക്കറിൽ കടുത്ത ഭീഷണിയായി പുലിശല്യവും.പ്രദേശത്തെ വീടുകളിൽ പശു, ആട്, നായ തുടങ്ങിയ വളർത്തിയിരുന്നതു ഇപ്പോൾ നാമമാത്രമായി. പുലികൾ വളർത്തു നായ്ക്കളെ തിന്നുതീർക്കുന്നത് പ്രദേശവാസികളെ കടുത്ത ആശങ്കയിലാകുന്നുണ്ട്.

രാത്രികാലങ്ങളിൽ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകളെത്തി കൃഷിനശിപ്പിക്കുന്ന കാര്യം പലരും അറിയുന്നതുതന്നെ കാവലായുള്ള വളർത്തുനായ്ക്കൾ കുരച്ചുണർത്തുമ്പോഴാണ്. പുലികൾ പ്രദേശത്തെ വളർത്തുനായ്ക്കളെ പിടികൂടുന്നതു പതിവായതോടെ ഇത്തരത്തിലുള്ള കാവലും അപകടസൂചനകളും ഇല്ലാതാകുന്ന സ്ഥിതിയാണ്.

മൂന്നേക്കർ ഇടപ്പറമ്പ് മാരാപ്പറമ്പിൽ വിൻസന്‍റിന്‍റെ വളർത്തുനായയെ ശനിയാഴ്ച്ച പുലർച്ചെ പുലി കൊണ്ടുപോയി.വീടിനോടു ചേർന്നുള്ള ഷെഡിൽ ചങ്ങലയിൽ ബന്ധിച്ചിരുന്ന നായയെ പുലി പിടിച്ചു കൊണ്ടുപോകുകയായിരുന്നു.
നായയുടെ കരച്ചിൽകേട്ട് വീട്ടുകാർ ഉണർന്നപ്പോഴേയ്ക്കും പുലി ഇതിനെ തൂക്കിക്കൊണ്ട് അടുത്ത പുരയിടത്തിലൂടെ മുണ്ടനാട് ഭാഗത്തേയ്ക്കു നീങ്ങുകയായിരുന്നു.

വീടിന്‍റെ വശങ്ങളിൽ പുലിയുടെ കാൽപ്പാടുകൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
അടുത്തകാലത്തായി ഈ പ്രദേശത്തെ വിവിധ വീടുകളിൽനിന്നായി അഞ്ചു നായ്ക്കളെ പുലി കൊന്നുതിന്നിട്ടുണ്ട്. കൂടാതെ തുടിക്കോട്, മണലിൽ ഭാഗങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടാകുന്നുണ്ട്.പുലിക്കെണികൾ സ്ഥാപിക്കണമെന്ന ദീർഘകാലത്തെ ആവശ്യം വനംവകുപ്പ് മുഖവിലയ്ക്കെടുക്കാത്തതിലും ജനരോഷം ശക്തമാണ്.

Malappuram

ഓപറേഷൻ തൂഫാൻ : വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

നിലമ്പൂർ: "ഓപറേഷൻ തൂഫാൻ’ ദൗത്യം തുടരുന്നതിനിടെ വില്പനയ്ക്ക് കൈവശം വച്ച കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. മന്പാട് പുളിക്കലോടി സ്വദേശി പള്ളിക്കണ്ടി മുഹമ്മദ്കുട്ടി (65) എന്ന ചെന്പൻ നാണിയെയാണ് നിലന്പൂർ പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.

വീട്ടിലെ രഹസ്യഅറയിൽ സൂക്ഷിച്ച 730 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. നിലന്പൂർ ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ നായർക്കു ലഭിച്ച വിവരത്തെത്തുടർന്ന് ഇന്നലെ രാവിലെ 11ഓടെ മന്പാട് പുളിക്കലോടിയിലെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മുഹമ്മദ്കുട്ടി അറസ്റ്റിലായത്.

അടുക്കളയിൽ ഫ്രിഡ്ജിന് താഴെ രഹസ്യഅറയുണ്ടാക്കി മുകളിൽ ടൈൽസ് പാകിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സംശയം തോന്നി ടൈൽസ് ഇളക്കി മാറ്റി നോക്കിയപ്പോഴാണ് രഹസ്യഅറ കണ്ടത്.

മുന്പ് നിരവധി കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ട പ്രതിയെ പോലീസ് കാപ്പ ചുമത്തി ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്കിന്‍റെ കാലാവധി കഴിഞ്ഞ് നാട്ടിലെത്തിയ ഇയാൾ വീണ്ടും കഞ്ചാവ് വിൽക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഇയാൾ പിടിയിലായത്.

പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് ഉൾപ്പെടെ മുഹമ്മദ്കുട്ടി കഞ്ചാവ് നൽകുന്നതിൽ ഇയാൾക്കെതിരേ ജുവനൈൽ ജസ്റ്റിസ് ആക്‌ട‌് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിടികൂടിയ കഞ്ചാവിന് വിപണിയിൽ കാൽ ലക്ഷത്തോളം രൂപ വില വരും. കഞ്ചാവ് വില്പനയിലൂടെ ലഭിച്ച 22,500 രൂപയും ഇലക്‌ട്രോണിക് ത്രാസും കോടതിയിൽ ഹാജരാക്കും.

നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ ബി.എസ്.ബിനു, സീനിയർ സിപിഒ ലിജുജോർജ്, സിപിഒ അജീഷ്, പി.വി. സുനില, ഡാൻസാഫ് അംഗങ്ങളായ സുനിൽ മന്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഓപറേഷൻ തൂഫാൻ കുടുംബങ്ങളിൽ ആശ്വാസം: സലഫി മഹല്ല് സമ്മേളനം

പെരിന്തൽമണ്ണ: പൊതുജനങ്ങൾക്കിടയിൽ കടുത്ത വെല്ലുവിളിയുയർത്തുന്ന ലഹരിവ്യാപനത്തെ നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന "ഓപ്പറേഷൻ തൂഫാൻ’ സ്വാഗതാർഹമാണെന്നും പദ്ധതി കുടുംബങ്ങൾക്ക് ആശ്വാസമാകുന്നുണ്ടെന്നും പെരിന്തൽമണ്ണ സലഫി മസ്ജിദ് സംഘടിപ്പിച്ച മഹല്ല് സമ്മേളനം അഭിപ്രായപ്പെട്ടു.

ലഹരി വ്യാപനം തടയാൻ എൻഫോഴ്സ്മെന്‍റ് ശക്തമാക്കാൻ സർക്കാർ തയാറാകുന്പോൾ സമാന്തരമായി ബോധവത്കരണം ശക്തിപ്പെടുത്താൻ മത സാമൂഹിക സാംസ്കാരിക സംഘടനകൾ മുന്നോട്ട് വരണമെന്നും സംഗമം ആവശ്യപ്പെട്ടു.

മഹല്ല് സമ്മേളനം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. സലഫി മസ്ജിദ് സെക്രട്ടറി അബ്ദുൾ ഹമീദ് പറപ്പൂർ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ‌്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, ഹാരിസ് ബിൻസലിം, ഡോ. പി.പി. നസീഫ്, ഷംജാസ് കെ. അബ്ബാസ്, കാരാട്ടിൽ മുഹമ്മദ് ജമാൽ, ഒ. ഫസ്‌ലു, ഹക്കിം തുടങ്ങിയവർ പ്രസംഗിച്ചു.

Kozhikode

തെറാപ്പിസ്റ്റുമാരില്ല : ജില്ലാ ആയുർവേദ ആശുപത്രിയിലെ കിടത്തി ചികിത്സ അവതാളത്തില്‍

കോഴിക്കോട്: ആവശ്യത്തിന് തെറാപ്പിസ്റ്റുമാരില്ലാത്തതിനാൽ കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിലെ കിടത്തി ചികിത്സാ വിഭാഗത്തിൽ രോഗികൾ ദുരിതമനുഭവിക്കുന്നു.

സമയബന്ധിതമായി ചികിത്സ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് രോഗികൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. നിശ്ചിത ദിവസങ്ങൾക്കകം ചികിത്സ പൂർത്തിയാക്കി മടങ്ങാമെന്ന പ്രതീക്ഷയിൽ ആശുപത്രിയിലെത്തിയ പലർക്കും ചികിത്സാ കാലാവധി നീട്ടേണ്ട സാഹചര്യമാണുള്ളത്.

നൂറ് രോഗികൾക്ക് കിടത്തി ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയിൽ നിലവിലെ രോഗി-തെറാപ്പിസ്റ്റ് അനുപാതം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് രോഗികൾ ചൂണ്ടിക്കാട്ടുന്നു. പത്ത് രോഗികൾക്ക് രണ്ട് തെറാപ്പിസ്റ്റുമാർ എന്ന കണക്കിൽ കുറഞ്ഞത് 20 തെറാപ്പിസ്റ്റുമാരെങ്കിലും ആവശ്യമാണ്. എന്നാൽ നിലവിൽ ഏഴ് പേരാണ് സേവനത്തിനുള്ളത്.

ഇതിൽ മൂന്ന് പേർ പിഎസ്‌സി മുഖേനയും മൂന്ന് പേർ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി (എച്ച്എംസി) വഴിയും ഒരാൾ ദേശീയ ആയുഷ് മിഷൻ മുഖേനയുമാണ് നിയമിതരായിരിക്കുന്നത്. നിലവിലുള്ള ഏഴ് തെറാപ്പിസ്റ്റുമാരിൽ രണ്ട് പേർ മാത്രമാണ് പുരുഷ ജീവനക്കാർ. ഇവരിൽ ഒരാൾ അവധിയിലായാൽ പോലും ചികിത്സാ ക്രമീകരണങ്ങൾ താളം തെറ്റുന്ന അവസ്ഥയാണുള്ളത്.

ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ രോഗികളുടെ ചികിത്സ പൂർത്തിയാകാൻ കൂടുതൽ സമയം എടുക്കുന്നതായും പരാതിയുണ്ട്. ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ച് മാത്രം രോഗികളെ പ്രവേശിപ്പിക്കുകയോ അല്ലെങ്കിൽ കൂടുതൽ തെറാപ്പിസ്റ്റുമാരെ അടിയന്തരമായി നിയമിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.

അതേസമയം, ഒഴിവുകൾ നികത്തുന്നതിനുള്ള നിയമന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

Wayanad

പുൽപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ മലിനജലം പുറത്തേക്കൊഴുക്കുന്നത് രോഗികളെ വലയ്ക്കുന്നു

പുൽപ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കക്കൂസ് ടാങ്ക് നിറഞ്ഞ് മലിന ജലം പുറത്തേക്ക് ഒഴുകുന്നു. നൂറുകണക്കിന് രോഗികൾ നിത്യവുമെത്തുന്ന ആശുപത്രിയിലാണ് ഈ ദുരിതം.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്‍റെ മുന്നിലാണ് കക്കൂട് ടാങ്ക് സ്ഥിതി ചെയ്യുന്നത്. ടാങ്ക് നിറഞ്ഞതോടെ മലിന ജലം ടാങ്കിന്‍റെ പുറത്തേക്ക് ഒഴുകി കെട്ടിക്കിടക്കുകയാണ്. മഴ പെയ്താൽ ഈ മലിനജലം ആശുപത്രിയുടെ വളപ്പിലും സമീപത്തെ പ്രദേശങ്ങളിലേക്കും ഒഴുകിയെത്തും. പകർച്ച വ്യാധികളടക്കമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് നാട്ടുകാരുടെ ഭീതി.

മഴക്കാല പൂർവ ശുചീകരണമടക്കമുള്ള പ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ നാടുനീളെ ബോധവത്കരണവും ശുചീകരണ പ്രവൃത്തികളും നടത്തിവരുന്പോഴാണ് ആശുപത്രി വളപ്പിലെ ഈ ദുരവസ്ഥ. ജില്ലയിൽ ഷിഗെല്ല ഉൾപ്പെടെ പടർന്നുപിടക്കുന്പോഴും ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്നും പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെ വിഷയത്തിൽ ജാഗ്രതയോടെയുള്ള ഇടപെടലുണ്ടാകുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

ആശുപത്രി വളപ്പിൽ കക്കൂസ് മലിനജലം കെട്ടിക്കിടക്കുന്നതിനാൽ അസഹ്യമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി കക്കൂസ് ടാങ്ക് നിറഞ്ഞിട്ട്. ഒരാഴ്ച മുന്പ് ആശുപത്രിയിൽ ചേർന്ന എച്ച്എംസി യോഗത്തിൽ കക്കൂസ് മാലിന്യം നീക്കം ചെയ്യുന്നതിന് തീരുമാനമെടുത്തിരുന്നു.

എന്നാൽ ഇതിനുള്ള തുടർനടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. അടിയന്തിരമായി കക്കൂസ് ടാങ്കിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആശുപത്രി അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Kannur

കേളകം മേഖലയിൽ പുലി ആക്രമണം; ആടുകളെ കൊന്നു

കേളകം: കേളകം മേഖലയിൽ പുലി ആക്രമണത്തിൽ ആടുകളെ കൊന്നു. വെണ്ടയ്ക്കുംചാലിൽ കൂട് തകർത്ത് പുലി ആടിനെ കടിച്ചു കൊല്ലുകയും പശു കിടാവിനെ ആക്രമിക്കുകയും ചെയ്തു. പൊയ്യമലയിൽ പുലി ആടിനെ കടിച്ചു കൊല്ലുകയും മറ്റൊന്നിനെ കൊണ്ടു പോകുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വെണ്ടയ്ക്കുംചാലിൽ സംഭവം. ജോസഫ് മാളിയേക്കലിന്‍റെ ആടിനെ കടിച്ചു കൊന്ന പുലി സമീപത്തെ ത്രേസ്യാമ്മ അറക്കലിന്‍റെ പശുക്കിടാവിനെയാണ് ആക്രമിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സ്ഥലത്ത് നിന്ന് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതോടെയാണ് മൃഗങ്ങളെ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചത്.

ഇതേ തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തുകയും കൂടും കാമറയും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പുലി കടിച്ചു കൊന്ന ആടിനെയാണ് കൂട്ടിൽ ഇരയായി വച്ചത്. സംഭവത്തെ തുടർന്ന് പ്രദേശം കടുത്ത ഭീതിയിലാണ്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശം കൂടിയാണ് ഇത്. കഴിഞ്ഞ ദിവസം പുലി റോഡ് മുറിച്ചു കടന്നു പോകുന്നത് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും വനം വകുപ്പ് നിർദേശം നൽകി. പുലിയുടെ സാന്നിധ്യം സംബന്ധിച്ച വിവരം ലഭിക്കുന്നവർ ഉടൻ അധികൃതരെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

പൊയ്യമലയിൽ പ്ലാതുണ്ടിൽ ശശിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സംഭവം. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത ആടിനെ കടിച്ചു കൊന്ന രീതി പരിശോധിച്ചതിനെ തുടർന്ന് വന്യജീവി പുലി തന്നെയാകാമെന്നാണ് പ്രാഥമിക നിഗമനം.

വെണ്ടേക്കുംചാലിൽ പുലി സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശം ഭീതിയിൽ കഴിയുന്നതിനിടെയാണ് പുതിയ സംഭവങ്ങൾ കൂടി നടന്നത്. പുലിയെ കണ്ടെത്തുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനുമായി വനംവകുപ്പ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും വളർത്തുമൃഗങ്ങളെ സുരക്ഷിതമായി കെട്ടിയിടണമെന്നും അധികൃതർ നിർദേശം നൽകി.

ആടിനെ കൊന്നത് കൂട് തകർത്ത്


രാത്രിയിൽ ആടുകളുടെ അസ്വാഭാവിക കരച്ചിൽ കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ കൂടിന് സമീപത്ത് നിന്ന് പുലി ഓടിപ്പോകുന്നതാണ് കണ്ടത്. കൂട് തകർത്താണ് കൂട്ടിനുള്ളിലെ ആടിനെ കടിച്ചു കൊന്ന് പുറത്തേക്ക് വലിച്ചിടുകയായിരുന്നു. കൂട്ടിലുണ്ടായിരുന്ന മറ്റൊരു ആടിനും പരിക്കേറ്റിട്ടുണ്ട്.

ലൈറ്റിട്ടപ്പോൾപുലി ഓടി മറഞ്ഞു

രാത്രിയിൽ കിടാവിന്‍റെ കരച്ചിൽ കേട്ടാണ് ശ്രദ്ധിച്ചത്. തനിച്ചായതിനാൽ പുറത്തിറങ്ങി നോക്കാൻ ധൈര്യമുണ്ടായില്ല. ലൈറ്റ് ഇട്ട് ജനലിലൂടെ നോക്കുന്പോൾ തൊഴുത്തിന്‍റെ സമീപത്ത് നിന്ന് വലിയ ഒരു ജീവി ഓടിപ്പോകുന്നതാണ് കണ്ടത്. പശുക്കിടാവിന്‍റെ കഴുത്തിനാണ് പരിക്കേറ്റിരിക്കുന്നത്.

അടിയന്തര ഇടപെടൽ നടത്തി

പുലി ആടിനെ പിടിച്ച വിവരം അറിഞ്ഞത് മുതൽ വനം വകുപ്പ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കളക്ടറോടും ഡിഎഫ്ഒയോടും സംസാരിച്ചതിനെ തുടർന്നാണ് കാമറ സ്ഥാപിക്കാനും കൂട് സ്ഥാപിക്കാനും തീരുമാനമായത്.

Kasaragod

മെഡിക്കല്‍ ഓഫീസറടക്കം രണ്ടു ഡോക്ടര്‍ മാത്രം; എണ്ണപ്പാറ ഗവ. ആശുപത്രിയില്‍ രോഗികള്‍ക്ക് തീരാദുരിതം

എണ്ണപ്പാറ: പനി രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയായ എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ ക്ഷാമം പരിക്കാന്‍ നാളിതുവരെയായിട്ടും നടപടിയായില്ല.

ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ വന്നതോടെ രോഗികള്‍ പരിശോധനയ്ക്കായി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയിലാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതാണ് സ്ഥിതി. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുമ്പോഴും ഡോക്ടര്‍മാരെ കിട്ടാനില്ലെന്ന നിലപാടിലാണ് അധികൃതര്‍.

രോഗികളെ പരിശോധിക്കാന്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ വന്നതോടെ കുടുംബാരോഗ്യകേന്ദ്രത്തില്‍ വൈകുന്നേരം ആറുവരെ ഉണ്ടായിരുന്ന ഒപി ഉച്ചയ്ക്കു 12 വരെയാക്കി ചുരുക്കി.

ജില്ലയില്‍ ഏറ്റവുമധികം എസ്‌സി, എസ്ടി ജനവിഭാഗങ്ങളുള്ള പഞ്ചായത്താണ് കോടോം-ബേളൂര്‍. 105 ഉന്നതികളാണ് എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ പരിധിയില്‍ വരുന്നത്. അസുഖം ബാധിച്ചവരെ 20 കിലോമീറ്ററില്‍ അധികം അകലെയുള്ള കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട സ്ഥിതിയാണുള്ളത്.

പനിബാധ കൂടിയതോടെ 200-300 രോഗികളാണ് നിത്യവും ആശുപത്രിയിലെത്തുന്നത്. പിഎസ്‌സി വഴി നിയമിതരായ രണ്ടു ഡോക്ടര്‍മാരും പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടറുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ പിഎസ്‌സി വഴി നിയമിതനായ ഒരു ഡോക്ടര്‍ ഇല്ലാതായിട്ട് രണ്ടു വര്‍ഷമായി.

നിലവില്‍ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മാത്രമാണുള്ളത്. പലപ്പോഴും മെഡിക്കല്‍ ഓഫീസര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി പോകുമ്പോള്‍ രോഗികളെ പരിശോധിക്കാന്‍ ഒരാള്‍ മാത്രമാണ് ഉണ്ടാവുക. ഇതോടെ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്.

 

ad

ad

ADVERTISEMENT

ad

ADVERTISEMENT

Editor's Pick

Category Category
ad

ADVERTISEMENT

All

In Memory

All

Obituary

ഗീവർഗീസ് പൊടിയൻ

ആദിച്ചനല്ലൂർ: പുളിമുട്ടിൽ ഹൗസിൽ റിട്ട.വിമുക്തഭടൻ ഗീവർഗീസ് പൊടിയൻ(79) അന്തരിച്ചു. സംസ്കാരം നാളെ 1.30ന് ആദിച്ചനല്ലൂർ സെന്‍റ് ബഹനാൻസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മ പൊടിയൻ ആറൻമുള ചാഞ്ഞ പ്ലാമൂട്ടിൽ കരകാലിൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു ജുബി (റിട്ട.നഴ്സ് സൗദി), സന്തോഷ്.പി. വർഗീസ് (റിട്ട.ആർമി), എലിസബത്ത്. പി. വർഗീസ് (കെപിഎംഎച്ച്എസ്എസ്, ചെറിയവെളിനല്ലൂർ). മരുമക്കൾ: ജുബി അലക്സ്(സൗദി) പൂവത്താൻകാവിൽ അഞ്ചൽ, ലിൻസി ഫിലിപ്പ് (മംഗ്ലാവിളയിൽ,ന്യൂ ബംഗ്ലാവ്, കുണ്ടറ), ബൈജു അലക്സ് (പുത്തൻപുരയ്ക്കൽ,ആയൂർ). മുതദേഹം നാളെ 8.30 ന് ഭവനത്തിൽ കൊണ്ടുവരും.

പി.കെ. തങ്കച്ചന്‍

കുണ്ടറ: കൈതാകോടി റീത്താ സദനത്തില്‍ കഥാപ്രസംഗ കലാകാരനും കൊല്ലം ജില്ലാ ആശുപത്രി റിട്ട. സയന്‍റിഫിക് ഓഫീസറുമായിരുന്ന പി.കെ. തങ്കച്ചന്‍(കുണ്ടറ സോമന്‍-86) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് കൈതാകോടി സെന്‍റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: വി. എം. റീത്ത(റിട്ട. നഴ്‌സിംഗ് സൂപ്രണ്ട്, ഇഎസ്‌ഐ ആശുപത്രി, എഴുകോണ്‍). മക്കള്‍: ബി.ടി. സുധീര്‍ (ഫുട്‌ബോള്‍ കോച്ച്, ഹിമാചല്‍പ്രദേശ് സ്റ്റേറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍), ബി. ടി .സോണിയ. മരുമക്കള്‍: ആര്‍. ആശ(ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പിഎച്ച്സി, തലവടി), ഗ്രേഷ്യസ് ഐസക്(ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍, കെഎന്‍പിസി, കുവൈറ്റ്).

ഏലിക്കുട്ടി

പുലിക്കുരുമ്പ: പുലിക്കുരുമ്പയിലെ കുഴിവേലിപ്പറമ്പിൽ ഏലിക്കുട്ടി (96) അന്തരിച്ചു. സംസ്കാരം 26 ന് രാവിലെ 9.30 ന് പുലിക്കുരുമ്പ സെന്‍റ് അഗസ്റ്റിൻസ് പള്ളിയിൽ. പരേത അന്തീനാട് തയ്യിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ് കുഴിവേലിപ്പറമ്പിൽ (കുഞ്ഞേപ്പ്). മക്കൾ: ലീലാമ്മ (അമേരിക്ക), ലില്ലി (ചെമ്പേരി), ലാലി (പുലിക്കുരുമ്പ), ബിജു (റിട്ട. പ്രിൻസിപ്പൽ, സെന്‍റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ, വായാട്ടുപറമ്പ്). മരുമക്കൾ: ഫിലിപ്പ് ജോൺ തൂക്കനാൽ (അമേരിക്ക), മൈക്കിൾ മൂന്നാനപ്പള്ളിൽ, ജോസ് (ഉണ്ണി) കുളംകുത്തിയിൽ (പുലിക്കുരുമ്പ), ബിനു ആന്‍റണി കണ്ടത്തിൽ (സെ‌ന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, എടൂർ).

ഗീവർഗീസ് പൊടിയൻ

ആദിച്ചനല്ലൂർ: പുളിമുട്ടിൽ ഹൗസിൽ റിട്ട.വിമുക്തഭടൻ ഗീവർഗീസ് പൊടിയൻ(79) അന്തരിച്ചു. സംസ്കാരം നാളെ 1.30ന് ആദിച്ചനല്ലൂർ സെന്‍റ് ബഹനാൻസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മ പൊടിയൻ ആറൻമുള ചാഞ്ഞ പ്ലാമൂട്ടിൽ കരകാലിൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു ജുബി (റിട്ട.നഴ്സ് സൗദി), സന്തോഷ്.പി. വർഗീസ് (റിട്ട.ആർമി), എലിസബത്ത്. പി. വർഗീസ് (കെപിഎംഎച്ച്എസ്എസ്, ചെറിയവെളിനല്ലൂർ). മരുമക്കൾ: ജുബി അലക്സ്(സൗദി) പൂവത്താൻകാവിൽ അഞ്ചൽ, ലിൻസി ഫിലിപ്പ് (മംഗ്ലാവിളയിൽ,ന്യൂ ബംഗ്ലാവ്, കുണ്ടറ), ബൈജു അലക്സ് (പുത്തൻപുരയ്ക്കൽ,ആയൂർ). മുതദേഹം നാളെ 8.30 ന് ഭവനത്തിൽ കൊണ്ടുവരും.

പി.കെ. തങ്കച്ചന്‍

കുണ്ടറ: കൈതാകോടി റീത്താ സദനത്തില്‍ കഥാപ്രസംഗ കലാകാരനും കൊല്ലം ജില്ലാ ആശുപത്രി റിട്ട. സയന്‍റിഫിക് ഓഫീസറുമായിരുന്ന പി.കെ. തങ്കച്ചന്‍(കുണ്ടറ സോമന്‍-86) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് കൈതാകോടി സെന്‍റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: വി. എം. റീത്ത(റിട്ട. നഴ്‌സിംഗ് സൂപ്രണ്ട്, ഇഎസ്‌ഐ ആശുപത്രി, എഴുകോണ്‍). മക്കള്‍: ബി.ടി. സുധീര്‍ (ഫുട്‌ബോള്‍ കോച്ച്, ഹിമാചല്‍പ്രദേശ് സ്റ്റേറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍), ബി. ടി .സോണിയ. മരുമക്കള്‍: ആര്‍. ആശ(ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പിഎച്ച്സി, തലവടി), ഗ്രേഷ്യസ് ഐസക്(ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍, കെഎന്‍പിസി, കുവൈറ്റ്).

ഏലിയാമ്മ തോമസ്

പൈക: പാംപ്ലാനി (കുന്നേൽ) പരേതരായ പൈലി-അന്നമ്മ ദന്പതികളുടെ മകൾ ഏലിയാമ്മ തോമസ് (ഇങ്കമ്മ-95) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പൂവരണി പച്ചാത്തോടുള്ള ഭവനത്തിൽ ആരംഭിച്ച് പൈക സെന്‍റ് ജോസഫ്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ പുന്നശേരി പി.എസ്. തോമസ്. മക്കൾ: ലില്ലിക്കുട്ടി തോമസ് (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, ഗവ. ജനറൽ ആശുപത്രി, പാലാ), ജോളിയമ്മ തോമസ് (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, ഗവ. താലൂക്ക് ആശുപത്രി, കോതമംഗലം), ആനിയമ്മ തോമസ്, ഡോ. കാതറിൻ തോമസ് (പ്രഫസർ, ഗവ. കോളജ്, നാട്ടകം). മരുമക്കൾ: ഡോ. കെ.കെ. ജോസ് കണിച്ചുകാട്ട് (റിട്ട. പ്രിൻസിപ്പൽ, സെന്‍റ് തോമസ് കോളജ്, പാലാ; ഡയറക്ടർ, സ്കൂൾ ഓഫ് മാത്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, എംജി യൂണിവേഴ്സിറ്റി, കോട്ടയം), ഡോ. ജോണി സ്കറിയ കക്കാട്ടിൽ (റിട്ട. പ്രഫസർ, നിർമല കോളജ്, മൂവാറ്റുപുഴ; മുൻ പ്രിൻസിപ്പൽ, സെന്‍റ് ജോർജ് കോളജ്, വാഴക്കുളം), ഡോ. ടോമി മാപ്പലകയിൽ (റിട്ട. പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, ഇടുക്കി ആൻഡ് ഫോറൻസിക് പ്രഫസർ ആൻഡ് സർജൻ), ബിജു ജോർജ് തെരുവിൽ, കവീക്കുന്ന് (ചാർട്ടേർഡ് അക്കൗണ്ടന്‍റ്, തൊടുപുഴ). ഫാ. ഡോ. തോമസ് ഐക്കര പിതൃസഹോദരീപുത്രനാണ്.

ഏലിക്കുട്ടി ജോസഫ്

ഭരണങ്ങാനം: പുളിമൂട്ടിൽ ഏലിക്കുട്ടി ജോസഫ് (105) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് ഭവനത്തിൽ ആരംഭിച്ച് ഭരണങ്ങാനം സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത വെട്ടിമുകൾ കണ്ണോത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ് (ഐപ്പ്). മക്കൾ: ചിന്നമ്മ , പരേതനായ ബേബി, ലീലാമ്മ, പരേതനായ ജോയി, മേരി, ജോസ്, ലൂക്കാ ജോസഫ്, ബെന്നി ജോസഫ്. മരുമക്കൾ: പരേതനായ പാപ്പച്ചൻ വട്ടത്തറ (എലിക്കുളം), അച്ചാമ്മ തൈമുറിയിൽ (പ്രവിത്താനം), തൊമ്മച്ചൻ നടുവത്താനിയിൽ (കളത്തുക്കടവ്), ത്രേസ്യാമ്മ വടക്കേകുരീക്കാട്ട് (രാമപുരം), പരേതനായ അപ്പച്ചൻ മണപ്പുറത്ത് (കോലാനി), മോളി കുന്നുംപുറത്ത് (ഇളംതോട്ടം), മിനി പള്ളിക്കുന്നേൽ (പ്രവിത്താനം) , ബീനാ പള്ളിക്കുന്നേൽ (പൈക).

ലീലാമ്മ ജോര്‍ജ്

തലയാട് : പെരിഞ്ചെല്ലൂര്‍ ലീലാമ്മ (81) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ ഒന്പതിന് തലയാട് സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍. കൂരാച്ചുണ്ട് നന്തളത്ത് കുടുംബാംഗമാണ് പരേത. ഭര്‍ത്താവ്: പി.കെ.ജോര്‍ജ്. മക്കള്‍: ബീന, ബിജി, ബിനോയ് ജോര്‍ജ് (മാനേജര്‍, കെടിഡിസി, തിരുനെല്ലി), ബെന്നി ജോര്‍ജ് (അധ്യാപകന്‍, സെന്‍റ് മേരീസ് എച്ച്എസ് കൂടത്തായി), ബിന്‍സി (അധ്യാപിക, സെന്‍റ് കൊര്‍ണേലിയൂസ് എച്ച്എസ്എസ് കോളയാട്). മരുമക്കള്‍: ജോസഫ് മറ്റത്തില്‍ കൂടരഞ്ഞി, ബാബു കോള്‍കുന്നില്‍ കൊരട്ടി, ബിജി തറപ്പില്‍ തിരുവമ്പാടി, ജിഷ ഓസ്റ്റിന്‍ മൈലാടൂര്‍ (അധ്യാപിക, സെന്‍റ് മേരീസ് എച്ച്എസ്എസ്, കല്ലാനോട്), ജെയ്‌സണ്‍ തോമസ് കാരികുന്നേല്‍ (സാന്തോം എച്ച്എസ്എസ്, കൊളക്കാട്).

ഗോപാലകൃഷ്ണന്‍

കോഴിക്കോട്: മാതൃഭൂമിയുടെ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ കമ്പനി അഫയേഴ്‌സ് ആൻഡ് ലോയും കമ്പനി സെക്രട്ടറിയുമായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്ന എം.വി. ഗോപാലകൃഷ്ണന്‍ (93) അന്തരിച്ചു. ഭാര്യ: എ. പ്രേമാവതി. മക്കള്‍: ജി. ആനന്ദ് (മാതൃഭൂമി സര്‍ക്കുലേഷന്‍ വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍), ജി. വെങ്കിടാചലം (ഷെല്‍, കാനഡ), ജി. ഗീത. മരുമക്കള്‍: സി.എസ്. ജയശ്രീ (വോള്‍ട്ടേഴ്‌സ് ക്ലൂവെര്‍, കാനഡ), വി. ലക്ഷ്മി (ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ്, ഫെഡറല്‍ ബാങ്ക് എറണാകുളം), എന്‍.വി. സുബ്രഹ്മണ്യന്‍ (വൈസ് പ്രസിഡന്‍റ്, പ്രുഡന്‍ഷ്യല്‍ ഇന്‍ഷ്വറന്‍സ്, സിങ്കപ്പൂര്‍).

അന്നമ്മ

സുല്‍ത്താന്‍ ബത്തേരി: കല്ലുമുക്ക് മാങ്കുന്നേല്‍ അന്നമ്മ (87) അന്തരിച്ചു. സംസ്കാരം നടത്തി. മൂലങ്കാവ് കാരശേരി കോച്ചേരി കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ മര്‍ക്കോസ്. മക്കള്‍: മത്തായി (കല്ലുമുക്ക്), അമ്മിണി കത്തനാരുതോട്ടത്തില്‍ (കാരക്കാല്ലി), ലില്ലി വിലങ്ങുപാറ (കല്ലുമുക്ക്), എം.എം. ജോര്‍ജ് (ഏരിയ മാനേജര്‍, ദീപിക, സുല്‍ത്താന്‍ ബത്തേരി), ലൗലി വാച്ചേരി (കുമ്പളേരി). മരുമക്കള്‍: ഏബ്രഹാം കത്തനാരുതോട്ടത്തില്‍, ടോമി വിലങ്ങുപാറ, സജി വാച്ചേരി, ലൂസി ഏറങ്കാവില്‍ (പാതിരിപ്പാടം).

ഏലിക്കുട്ടി

പുലിക്കുരുമ്പ: പുലിക്കുരുമ്പയിലെ കുഴിവേലിപ്പറമ്പിൽ ഏലിക്കുട്ടി (96) അന്തരിച്ചു. സംസ്കാരം 26 ന് രാവിലെ 9.30 ന് പുലിക്കുരുമ്പ സെന്‍റ് അഗസ്റ്റിൻസ് പള്ളിയിൽ. പരേത അന്തീനാട് തയ്യിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ് കുഴിവേലിപ്പറമ്പിൽ (കുഞ്ഞേപ്പ്). മക്കൾ: ലീലാമ്മ (അമേരിക്ക), ലില്ലി (ചെമ്പേരി), ലാലി (പുലിക്കുരുമ്പ), ബിജു (റിട്ട. പ്രിൻസിപ്പൽ, സെന്‍റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ, വായാട്ടുപറമ്പ്). മരുമക്കൾ: ഫിലിപ്പ് ജോൺ തൂക്കനാൽ (അമേരിക്ക), മൈക്കിൾ മൂന്നാനപ്പള്ളിൽ, ജോസ് (ഉണ്ണി) കുളംകുത്തിയിൽ (പുലിക്കുരുമ്പ), ബിനു ആന്‍റണി കണ്ടത്തിൽ (സെ‌ന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, എടൂർ).

അന്നമ്മ

തേർത്തല്ലി: നെല്ലിപ്പാറ ഹോളിഫാമിലി എൽപിഎസ് റിട്ട. അധ്യാപിക കൊട്ടാടിക്കുന്നേൽ അന്നമ്മ (മോളി ടീച്ചർ- 63) അന്തരിച്ചു. സംസ്കാരം 25ന് ഉച്ചകഴിഞ്ഞ് 2.45ന് മേരിഗിരി ചെറുപുഷ്പം ഫൊറോന പള്ളിയിൽ. പരേത പാത്തൻപാറ വരകിൽ കുടുംബാംഗം. ഭർത്താവ്: തോമസ് കൊട്ടാടിക്കുന്നേൽ (റിട്ട. മുഖ്യാധ്യാപകൻ, ചിറ്റടി എഎൽപി സ്കൂൾ). മക്കൾ: ഷാരോൺ (ബദിയടുക്ക), ആൻസ് (ഓസ്ട്രേലിയ), ആൻ മരിയ (ചെമ്പന്തൊട്ടി). മരുമക്കൾ: തൽസൻ തോമസ് വടക്കേൽ (ഓപ്പറേഷൻ മാനേജർ, ചില്ലീസ് ഹൈപ്പർ മാർക്കറ്റ്, ബദിയടുക്ക), റിജു കൃഷ്ണതൊടുകയിൽ (ഓസ്ട്രേലിയ), അലൻ തോലമ്പുഴ (ചെമ്പന്തൊട്ടി, കാർഗിൽ സൊലൂഷൻസ്, ബംഗളൂരു). സഹോദരങ്ങൾ: ജോസഫ് (റിട്ട. മുഖ്യാധ്യാപകൻ, ഹോളി ഫാമിലി എൽപിഎസ്, നെല്ലിപ്പാറ), തെയ്യാമ്മ, ജോർജ്‌, ഇക്കാമ്മ, ജെയിംസ്, ജോമി, ബീന.

മറിയംബീവി

പാലാവയൽ: മുനയംകുന്ന് പുളിക്കൻ കുടുംബത്തിലെ പി.എച്ച്. മറിയം ബീവി (93) അന്തരിച്ചു. കബറടക്കം ഇന്ന് ഒന്പതിന് മുനയംകുന്ന് ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ സെയ്‌ത് മുഹമ്മദ് റാവുത്തർ. മക്കൾ: ഹനീഫ കമറുദ്ദീൻ (റിട്ട. അധ്യാപകൻ), മുഹമ്മദലി (റിട്ട. അധ്യാപകൻ), അബ്ദുൾ ജലീൽ (വിമുക്തഭടൻ, കേരള ബാങ്ക്), യാസിൻകുട്ടി (വിമുക്തഭടൻ), ജമാലുദീൻ (വിമുക്തഭടൻ), സുഹറബീവി. മരുമക്കൾ: എൻ.പി. മറിയം (റിട്ട. വ്യവസായവകുപ്പ്), സുബൈദ (അധ്യാപിക), എം.ടി.പി. റംലത്ത് (അധ്യപിക), ഐഷ ബീവി, റസീന (ആരോഗ്യ വകുപ്പ്), പരേതരായ അബ്ബാസ്, നബീസ.

കെ.ടി. അമ്പാടി

ചെറുവത്തൂർ: കേരള ഫോക്‌ലോർ അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് കാര്യങ്കോട്ടെ കെ.ടി. അമ്പാടി (92) അന്തരിച്ചു. 1958ലെ റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹിയിൽ പൂരക്കളി അവതരിപ്പിച്ച സംഘത്തിൽ അംഗമായിരുന്നു. ഭാര്യമാർ: കല്യാണി, മാധവി. മക്കൾ: ബാലാമണി, വാസന്തി, സുരേന്ദ്രൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മഹേന്ദ്രൻ (എസ്ഐ, സ്പെഷൽ ബ്രാഞ്ച്), എം. സുമതി (സ്ഥിരം സമിതി ചെയർപേഴ്സൺ, കാഞ്ഞങ്ങാട് നഗരസഭ), സുജാത (പിലിക്കോട്), റാണി ശുഭ (ഹയർ ഗ്രേഡ് അസിസ്റ്റന്‍റ്, എൽഐസി, നീലേശ്വരം). മരുമക്കൾ: കുഞ്ഞിക്കോരൻ, കുഞ്ഞികൃഷ്ണൻ, അനിത (അധ്യാപിക, ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), കുഞ്ഞിരാമൻ, സിന്ധു, സുവർണൻ (അധ്യാപകൻ, കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ), പരേതനായ രാമചന്ദ്രൻ വെളിച്ചപ്പാടൻ.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

22-06-2026

പുരാണവും ഫാന്‍റസിയും ചേർന്ന ദൃശ്യവിസ്മയം; ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി!

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ അഡ്വഞ്ചർ ചിത്രം 'നാഗബന്ധംത്തിന്‍റെ ട്രൈലെർ പുറത്ത്. പുരാണങ്ങളും ചരിത്രവും സാഹസികതയും കൂട്ടിമുട്ടുന്ന ഒരു ആകർഷകമായ ലോകത്തേക്കാണ് ട്രൈലെർ കാഴ്ചക്കാരെ കൊണ്ടുപോകുന്നത് . വിരാട് കർണയെ നായകനാക്കി അഭിഷേക് നാമ സംവിധാനം ചെയ്ത ഈ ചിത്രം പരമ്പരാഗത പുരാണ നാടകങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ദൃശ്യഅനുഭവം തന്നെ പ്രദാനം ചെയ്യുന്നതായി തോന്നുന്നു. ജൂലൈ മൂന്നിനാണ് ചിത്രം ആഗോള റിലീസ് ആയി എത്തുന്നുത്.

അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തെയും, സങ്കൽപ്പിക്കാനാവാത്ത പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു നിഗൂഢ അവശിഷ്ടമായ ബ്രഹ്മകമലത്തെയും ചുറ്റിപ്പറ്റിയാണ് കഥ. പുരാതന രഹസ്യങ്ങൾ ചുരുളഴിയുമ്പോൾ, ദിവ്യ നിധി അവകാശപ്പെടാനുള്ള അഭിലാഷങ്ങളുമായി ഒരു അപകടകരമായ ശക്തി ഉയർന്നുവരുന്നു. എന്നിരുന്നാലും, ആ തിന്മയെ തടയാൻ നാഗ സാധുക്കളോടൊപ്പം ദൈവം തന്നെ ഇടപെടുന്നു.

ചിത്രത്തിന്‍റെ അതിമോഹമായ ആഖ്യാന ക്യാൻവാസാണ് ഉടനടി വേറിട്ടുനിൽക്കുന്നത്. മറഞ്ഞിരിക്കുന്ന നിധികൾ, പുരാതന രക്ഷകർത്താക്കൾ, അമാനുഷിക ശക്തികൾ എന്നിവ ഉൾപ്പെടുന്ന ഒരു പാളികളുള്ള സാഹസികതയെക്കുറിച്ച് ട്രെയിലർ സൂചന നൽകുന്നു. അവസാന നിമിഷങ്ങളിൽ നാഗബന്ധത്തിന്‍റെ വെളിപ്പെടുത്തൽ കൗതുകം വർധിപ്പിക്കുകയും അതിന്‍റെ നിഗൂഢത കണ്ടെത്താൻ പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുകയും ചെയ്യുന്നു.

ട്രെയിലറിലുടനീളം ശ്രദ്ധ പിടിച്ചുപറ്റുന്നത് വിരാട് കർണയാണ്. അദ്ദേഹത്തിന്‍റെ പരിവർത്തനവും സ്‌ക്രീൻ സാന്നിധ്യവും തീവ്രതയും ആത്മീയ ആഴവും ഉൾക്കൊള്ളുന്ന ഒരു പ്രകടനത്തെ സൂചിപ്പിക്കുന്നു. കൂടാതെ നഭ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗാർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, മുരളി ശർമ്മ തുടങ്ങി മറ്റ്‌ കഥാപാത്രങ്ങളെയും ട്രെയിലർ പരിചയപ്പെടുത്തുന്നു. ബ്രഹ്മകമലത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളെക്കുറിച്ച് കഥ ചർച്ച ചെയ്യുമ്പോൾ, കഥപറച്ചിൽ ആകർഷകവും ഇതിഹാസവുമാണ്.

പ്രമുഖ നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ആണ് ഉത്തരേന്ത്യയിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ ഒടിടി അവകാശവും, തെലുങ്ക് സാറ്റലൈറ്റ് അവകാശം സ്റ്റാർ മായും സ്വന്തമാക്കിക്കഴിഞ്ഞു.
അഭിഷേക് പിക്ചേഴ്സുമായി സഹകരിച്ച് നിക് സ്റ്റുഡിയോസിന്‍റെ ബാനറിൽ കിഷോർ അന്നപുറെഡിയും നിഷിത നാഗി റെഡിയും ചേർന്ന് നിർമിക്കുന്ന ചിത്രം, വമ്പിച്ച നിർമാണച്ചെലവിലും ലോകോത്തര സാങ്കേതിക നിലവാരത്തിലും ഒരു യഥാർഥ പാൻ-ഇന്ത്യൻ ദൃശ്യവിസ്മയമായാണ് ഒരുങ്ങുന്നത്. 2026ൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നായി അതിവേഗം മാറിയിരിക്കുകയാണ് ‘നാഗബന്ധം’.

ഛായാഗ്രഹണം – സൗന്ദർ രാജൻ എസ് , സംഗീതം – അഭേ, ജുനൈദ് കുമാർ, എഡിറ്റർ – ആർ.സി. പനവ്, സിഇഒ – വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ – കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ – അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, കെച്ച, തിരക്കഥ വികസനം – ശ്രവൺ, രാജീവ് എൻ കൃഷ്ണ, വിഎഫ്‌എക്സ് – തണ്ടർ സ്റ്റുഡിയോസ്, വിഎഫ്‌എക്സ് സൂപ്പർവൈസർ – ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ – കാനി സ്റ്റുഡിയോ. കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഗുഡ് ഫെല്ലാസ് ഫിലിംസ് ആണ്.
പി ആർ ഓ. ഐശ്വര്യ രാജ്

 

22-06-2026

പുരാണവും ഫാന്‍റസിയും ചേർന്ന ദൃശ്യവിസ്മയം; ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി!

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ അഡ്വഞ്ചർ ചിത്രം 'നാഗബന്ധംത്തിന്‍റെ ട്രൈലെർ പുറത്ത്. പുരാണങ്ങളും ചരിത്രവും സാഹസികതയും കൂട്ടിമുട്ടുന്ന ഒരു ആകർഷകമായ ലോകത്തേക്കാണ് ട്രൈലെർ കാഴ്ചക്കാരെ കൊണ്ടുപോകുന്നത് . വിരാട് കർണയെ നായകനാക്കി അഭിഷേക് നാമ സംവിധാനം ചെയ്ത ഈ ചിത്രം പരമ്പരാഗത പുരാണ നാടകങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ദൃശ്യഅനുഭവം തന്നെ പ്രദാനം ചെയ്യുന്നതായി തോന്നുന്നു. ജൂലൈ മൂന്നിനാണ് ചിത്രം ആഗോള റിലീസ് ആയി എത്തുന്നുത്.

അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തെയും, സങ്കൽപ്പിക്കാനാവാത്ത പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു നിഗൂഢ അവശിഷ്ടമായ ബ്രഹ്മകമലത്തെയും ചുറ്റിപ്പറ്റിയാണ് കഥ. പുരാതന രഹസ്യങ്ങൾ ചുരുളഴിയുമ്പോൾ, ദിവ്യ നിധി അവകാശപ്പെടാനുള്ള അഭിലാഷങ്ങളുമായി ഒരു അപകടകരമായ ശക്തി ഉയർന്നുവരുന്നു. എന്നിരുന്നാലും, ആ തിന്മയെ തടയാൻ നാഗ സാധുക്കളോടൊപ്പം ദൈവം തന്നെ ഇടപെടുന്നു.

ചിത്രത്തിന്‍റെ അതിമോഹമായ ആഖ്യാന ക്യാൻവാസാണ് ഉടനടി വേറിട്ടുനിൽക്കുന്നത്. മറഞ്ഞിരിക്കുന്ന നിധികൾ, പുരാതന രക്ഷകർത്താക്കൾ, അമാനുഷിക ശക്തികൾ എന്നിവ ഉൾപ്പെടുന്ന ഒരു പാളികളുള്ള സാഹസികതയെക്കുറിച്ച് ട്രെയിലർ സൂചന നൽകുന്നു. അവസാന നിമിഷങ്ങളിൽ നാഗബന്ധത്തിന്‍റെ വെളിപ്പെടുത്തൽ കൗതുകം വർധിപ്പിക്കുകയും അതിന്‍റെ നിഗൂഢത കണ്ടെത്താൻ പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുകയും ചെയ്യുന്നു.

ട്രെയിലറിലുടനീളം ശ്രദ്ധ പിടിച്ചുപറ്റുന്നത് വിരാട് കർണയാണ്. അദ്ദേഹത്തിന്‍റെ പരിവർത്തനവും സ്‌ക്രീൻ സാന്നിധ്യവും തീവ്രതയും ആത്മീയ ആഴവും ഉൾക്കൊള്ളുന്ന ഒരു പ്രകടനത്തെ സൂചിപ്പിക്കുന്നു. കൂടാതെ നഭ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗാർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, മുരളി ശർമ്മ തുടങ്ങി മറ്റ്‌ കഥാപാത്രങ്ങളെയും ട്രെയിലർ പരിചയപ്പെടുത്തുന്നു. ബ്രഹ്മകമലത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളെക്കുറിച്ച് കഥ ചർച്ച ചെയ്യുമ്പോൾ, കഥപറച്ചിൽ ആകർഷകവും ഇതിഹാസവുമാണ്.

പ്രമുഖ നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ആണ് ഉത്തരേന്ത്യയിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ ഒടിടി അവകാശവും, തെലുങ്ക് സാറ്റലൈറ്റ് അവകാശം സ്റ്റാർ മായും സ്വന്തമാക്കിക്കഴിഞ്ഞു.
അഭിഷേക് പിക്ചേഴ്സുമായി സഹകരിച്ച് നിക് സ്റ്റുഡിയോസിന്‍റെ ബാനറിൽ കിഷോർ അന്നപുറെഡിയും നിഷിത നാഗി റെഡിയും ചേർന്ന് നിർമിക്കുന്ന ചിത്രം, വമ്പിച്ച നിർമാണച്ചെലവിലും ലോകോത്തര സാങ്കേതിക നിലവാരത്തിലും ഒരു യഥാർഥ പാൻ-ഇന്ത്യൻ ദൃശ്യവിസ്മയമായാണ് ഒരുങ്ങുന്നത്. 2026ൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നായി അതിവേഗം മാറിയിരിക്കുകയാണ് ‘നാഗബന്ധം’.

ഛായാഗ്രഹണം – സൗന്ദർ രാജൻ എസ് , സംഗീതം – അഭേ, ജുനൈദ് കുമാർ, എഡിറ്റർ – ആർ.സി. പനവ്, സിഇഒ – വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ – കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ – അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, കെച്ച, തിരക്കഥ വികസനം – ശ്രവൺ, രാജീവ് എൻ കൃഷ്ണ, വിഎഫ്‌എക്സ് – തണ്ടർ സ്റ്റുഡിയോസ്, വിഎഫ്‌എക്സ് സൂപ്പർവൈസർ – ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ – കാനി സ്റ്റുഡിയോ. കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഗുഡ് ഫെല്ലാസ് ഫിലിംസ് ആണ്.
പി ആർ ഓ. ഐശ്വര്യ രാജ്

 

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

16-06-2026

ഒരു ത്രില്ലര്‍ പതിയേ കത്തിച്ച് ചിദംബരം!

ഒരു കൊച്ചു ഫീല്‍ ഗുഡ് ചിത്രമെന്നു തോന്നിപ്പിച്ച ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. കഥയിലും കഥപറച്ചിലിലും ഞെട്ടിക്കല്‍ ചേരുവകളുണ്ടെന്നു തിരുത്തിയെഴുതി ട്രെയിലര്‍. 88 വര്‍ഷം മുമ്പ് ആദ്യ മലയാളം ശബ്ദസിനിമയെന്നു ചരിത്രമെഴുതിയ "ബാലനു'ശേഷം മറ്റൊരു "ബാലന്‍റെ' വരവായി; ജിത്തു മാധവന്‍റെ രചനയില്‍ ചിദംബരം സംവിധാനം ചെയ്ത "ബാലന്‍ - ദി ബോയ്'. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തുവിന്‍റെ രചന.

"ജാന്‍ എ മനി'നും "മഞ്ഞുമ്മല്‍ ബോയ്‌സി'നും ശേഷം ചിദംബരത്തിന്‍റെ സംവിധാനം. ഒരമ്മയുടെയും മകന്‍റെയും നിഗൂഢ യാത്രകളിലേക്ക് കാമറ തിരിച്ച "ബാലന്‍ - ദി ബോയ്'19നു തിയറ്ററുകളിൽ. ചിദംബരം രാഷ്ട്രദീപികയോടു സംസാരിക്കുന്നു.

ബാലന്‍, മഞ്ഞുമ്മലിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമായത്..‍?

"മഞ്ഞുമ്മല്‍ ബോയ്‌സി'നു ശേഷം ധാരാളം അവസരങ്ങള്‍ വന്നു. ഏതാണു ചെയ്യേണ്ടതെന്നു കണ്‍ഫ്യൂഷനായി. ലോക്കായ പ്രോജക്ടുകളൊക്കെ വലുതും ഏറെ സമയമെടുക്കുന്നവയുമായിരുന്നു."ഒരു ദുരൂഹസാഹചര്യത്തില്‍'അഭിനയിക്കുമ്പോഴാണ് സുഹൃത്തും നടനുമായ സജിന്‍ഗോപു, ജിത്തു മാധവന്‍റെ പക്കല്‍ കഥയുണ്ടാകുമെന്ന് എന്നോടു പറഞ്ഞത്. അങ്ങനെ ജിത്തു പറഞ്ഞ ഒരു കഥ എനിക്കിഷ്ടമായി. അങ്ങനെ മുൻകൂട്ടി പ്ലാന്‍ ചെയ്യാതെയുണ്ടായ സിനിമയാണിത്.

"ബാലന്‍ - ദി ബോയ്'പറയുന്നത്..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

22-06-2026

ഷിക്കാഗോയിൽ വെടിവയ്പ്; നിരവധി പേർക്ക് പരിക്ക്

ഷിക്കാഗോ: സൗത്ത് സൈഡിലുണ്ടായ വെടിവയ്പിൽ 12 പേർക്ക് പരിക്കേറ്റു. ജൂൺ 19ന് രാത്രി 11 ഓടെയാണ് സംഭവം. റോഡരികിൽ ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ ചുവന്ന എസ്‌യുവിയിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഷിക്കാഗോ പോലീസ് അറിയിച്ചു.

പരിക്കേറ്റവരിൽ 17നും 47നും ഇടയിൽ പ്രായമുള്ളവരാണുള്ളത്. ഇതിൽ 17 വയസുകാരനായ ആൺകുട്ടിയുടെയും 26 വയസുകാരന്‍റെയും നില ഗുരുതരമാണ്. സംഭവത്തിൽ ഇതുവരെ ആരും മരണപ്പെട്ടിട്ടില്ല. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെയും മിഷേൽ ഒബാമയുടെയും സാന്നിധ്യത്തിൽ ഒബാമ പ്രസിഡൻഷ്യൽ സെന്‍റർ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ചടങ്ങുകൾ നടന്ന സ്ഥലത്തിന് ഏതാനും മൈലുകൾ മാത്രം അകലെയാണ് വെടിവയ്പുണ്ടായത്.

ജൂൺടീന്ത് ആഘോഷങ്ങളുടെയും ഫാദേഴ്സ് ഡേ വാരാന്ത്യത്തിന്‍റെയും പശ്ചാത്തലത്തിൽ ജനങ്ങൾ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ നേരത്തെ അഭ്യർഥിച്ചിരുന്നു.

22-06-2026

സംസ്ഥാന ബജറ്റ്: പ്രവാസി പ്രഖ്യാപനങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്ന് ഐസിഎഫ്

കുവൈറ്റ് സിറ്റി: കേരള സര്‍ക്കാറിന്‍റെ 2026 - 27 സംസ്ഥാന ബജറ്റ് സാമൂഹിക ക്ഷേമവും വികസനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) വിലയിരുത്തി.

എന്നാല്‍ കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയും വ്യാപ്തിയും ആവശ്യമുണ്ടെന്ന് ഐസിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിന്‍റെ സാമ്പത്തിക അടിത്തറയില്‍ ഇന്നും പ്രധാന പങ്ക് പ്രവാസി സമൂഹത്തിന്‍റെ സംഭാവനയ്ക്കാണ്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളുടെ അധ്വാനവും വിദേശനാണ്യ വരുമാനവും സംസ്ഥാനത്തിന്‍റെ ഉപഭോഗ, സേവന, നിക്ഷേപ മേഖലകളെ ദീര്‍ഘകാലമായി പിന്തുണച്ചുവരികയാണ്.

ഈ സാഹചര്യത്തില്‍ ബജറ്റില്‍ പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനും നിക്ഷേപ സൗഹൃദ സംവിധാനങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടായിരുന്നു എന്ന് ഐസിഎഫ് അഭിപ്രായപ്പെട്ടു.

പ്രവാസിക്ഷേമ പദ്ധതികളുടെ വിപുലീകരണം, തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായുള്ള തൊഴില്‍, സംരംഭകത്വ സഹായ പദ്ധതികള്‍, പ്രവാസി കുടുംബങ്ങളുടെ സാമൂഹിക സുരക്ഷ, വിദ്യാര്‍ഥികള്‍ക്കായുള്ള പ്രത്യേക വിദ്യാഭ്യാസ പിന്തുണ, ആരോഗ്യ ഇന്‍ഷ്വറന്‍സ് സംവിധാനങ്ങളുടെ ശക്തിപ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു.

അതോടൊപ്പം പ്രവാസി നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ഏകജാലക സംവിധാനം, പ്രവാസി സംരംഭങ്ങള്‍ക്കുള്ള പ്രോത്സാഹന പാക്കേജുകള്‍, ചെറുകിട - ഇടത്തരം സംരംഭങ്ങളില്‍ പ്രവാസി പങ്കാളിത്തം വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ എന്നിവ സംസ്ഥാന വികസനത്തിന്‍റെ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും ഐസിഎഫ് ആവശ്യപ്പെട്ടു.

ഗള്‍ഫ് മേഖല ഉള്‍പ്പെടെയുള്ള വിദേശ തൊഴില്‍ വിപണിയില്‍ വേഗത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കണക്കിലെടുത്ത് പുതിയ തലമുറ പ്രവാസികള്‍ക്കായി നൈപുണ്യ വികസനം, ഡിജിറ്റല്‍ തൊഴില്‍ പരിശീലനം, ആഗോള തൊഴില്‍ സാധ്യതകളിലേക്കുള്ള മാര്‍ഗനിര്‍ദേശ സംവിധാനങ്ങള്‍ എന്നിവയ്ക്ക് ബജറ്റ് തലത്തില്‍ ദീര്‍ഘകാല നയം രൂപീകരിക്കേണ്ടതുണ്ടായിരുന്നുവെന്നും സംഘടന അഭിപ്രായപ്പെട്ടു.

പ്രവാസികള്‍ക്ക് നാട്ടില്‍ സുരക്ഷിതമായി നിക്ഷേപം നടത്താനും വ്യവസായങ്ങള്‍ ആരംഭിക്കാനും സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സോടു കൂടി "ഇന്‍വെസ്റ്റ് കേരള സെല്‍', "സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് സോണ്‍' എന്നിവ പ്രഖ്യാപിച്ചത് വലിയ ചുവടുവയ്പ്പാണ്. പ്രവാസി നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ സുതാര്യതയും സുരക്ഷിതത്വവും നല്‍കാന്‍ ഇത് സഹായിക്കും.

ടൂറിസം മേഖലയ്ക്ക് 325.36 കോടി രൂപ അനുവദിക്കുകയും അതിന് വ്യവസായ പദവി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കമുള്ള പ്രവാസി വ്യവസായികള്‍ക്ക് ഈ രംഗത്ത് വലിയ നിക്ഷേപ അവസരങ്ങള്‍ തുറന്നുനല്‍കും.

കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനുള്ള "നോളജ് വാലി' ദൗത്യം പ്രവാസി മലയാളി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. ഉന്നതവിദ്യാഭ്യാസത്തിനായി പ്രവാസി മക്കള്‍ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യം ഒഴിവാക്കാനും നാട്ടില്‍ തന്നെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും ഇത് സഹായിക്കും.

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ആശ്വാസമേകുന്ന "ഉമ്മന്‍ ചാണ്ടി ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പദ്ധതി'യിലൂടെ 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ പരിരക്ഷ ഉറപ്പാക്കിയത് പൊതുവെ നിരവധി പേർക്ക് ഗുണകരമാവുമെന്നും ഐസിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

22-06-2026

ഷിക്കാഗോയിൽ വെടിവയ്പ്; നിരവധി പേർക്ക് പരിക്ക്

ഷിക്കാഗോ: സൗത്ത് സൈഡിലുണ്ടായ വെടിവയ്പിൽ 12 പേർക്ക് പരിക്കേറ്റു. ജൂൺ 19ന് രാത്രി 11 ഓടെയാണ് സംഭവം. റോഡരികിൽ ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ ചുവന്ന എസ്‌യുവിയിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഷിക്കാഗോ പോലീസ് അറിയിച്ചു.

പരിക്കേറ്റവരിൽ 17നും 47നും ഇടയിൽ പ്രായമുള്ളവരാണുള്ളത്. ഇതിൽ 17 വയസുകാരനായ ആൺകുട്ടിയുടെയും 26 വയസുകാരന്‍റെയും നില ഗുരുതരമാണ്. സംഭവത്തിൽ ഇതുവരെ ആരും മരണപ്പെട്ടിട്ടില്ല. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെയും മിഷേൽ ഒബാമയുടെയും സാന്നിധ്യത്തിൽ ഒബാമ പ്രസിഡൻഷ്യൽ സെന്‍റർ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ചടങ്ങുകൾ നടന്ന സ്ഥലത്തിന് ഏതാനും മൈലുകൾ മാത്രം അകലെയാണ് വെടിവയ്പുണ്ടായത്.

ജൂൺടീന്ത് ആഘോഷങ്ങളുടെയും ഫാദേഴ്സ് ഡേ വാരാന്ത്യത്തിന്‍റെയും പശ്ചാത്തലത്തിൽ ജനങ്ങൾ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ നേരത്തെ അഭ്യർഥിച്ചിരുന്നു.

22-06-2026

വ്യാജ വിവാഹ സർട്ടിഫിക്കറ്റുകളിലൂടെ താമസം ഒപ്പിച്ചു; ഇംഗ്ലണ്ടിൽ ഒമ്പത് പേർ അറസ്റ്റിൽ

ലണ്ടൻ: ബ്രെക്‌സിറ്റിന് ശേഷം യുകെയിൽ നിയമപരമായി താമസിക്കാനുള്ള പദവി നേടിയെടുക്കാൻ വേണ്ടി വ്യാജ വിവാഹ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയ വൻ കുടിയേറ്റ തട്ടിപ്പ് സംഘത്തെ ബ്രിട്ടീഷ് ഇമിഗ്രേഷൻ വിഭാഗം പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിന്‍റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം നടത്തിയ പുലർച്ചെ റെയ്ഡുകൾക്കൊടുവിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ആറുവർഷമായി അതീവ രഹസ്യമായി പ്രവർത്തിച്ചുവരുന്ന വൻതോതിലുള്ള അന്താരാഷ്ട്ര തട്ടിപ്പ് ശൃംഖലയെക്കുറിച്ചുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോം ഓഫീസിന്‍റെ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്‍റ് വിഭാഗം അന്വേഷണം നടത്തിയത്.

ഇംഗ്ലണ്ടിലെ ഡോൺകാസ്റ്റർ, നോർമന്‍റൺ, ലിങ്കൺ, ലിവർപൂൾ, നോർത്താംപ്ടൺഷയർ, ഷെഫീൽഡ്, വെസ്റ്റ് മിഡ്‌ലാൻഡ്സ് എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായ റെയ്ഡുകൾ നടന്നത്. ഇതിൽ വെസ്റ്റ് ബ്രോംവിച്ചിൽ നിന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

തട്ടിപ്പ് രീതി: അൽബേനിയൻ സ്വദേശികൾക്ക് വ്യാജ "സൈപ്രസ്' വിവാഹം

ബ്രെക്‌സിറ്റിന് ശേഷം യുകെയിൽ തുടരാൻ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിയമപരമായ താമസ പദവി ലഭ്യമാക്കാൻ രൂപീകരിച്ച യൂറോപ്യൻ യൂണിയൻ സെറ്റിൽമെന്‍റ് സ്കീമിനെ ദുരുപയോഗം ചെയ്താണ് ഈ സംഘം തട്ടിപ്പ് നടത്തിയത്.

യൂറോപ്യൻ യൂണിയൻ പൗരന്മാരും യൂറോപ്യൻ യൂണിയന് പുറത്തുള്ള പൗരന്മാരും തമ്മിൽ വിവാഹം കഴിഞ്ഞതായി വ്യാജ രേഖകൾ സൃഷ്ടിക്കുകയായിരുന്നു ഇവരുടെ രീതി.

ഇത്തരത്തിൽ വ്യാജമായി നിർമിച്ച സൈപ്രസ് വിവാഹ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പ്രധാനമായും അൽബേനിയൻ കുടിയേറ്റക്കാർക്ക് യാതൊരു നിയമപരമായ അവകാശവുമില്ലാതെ യുകെയിൽ താമസിക്കാനുള്ള വിസ ഒപ്പിച്ചു നൽകിയതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

യഥാർഥ വൈവാഹിക ബന്ധമാണെന്ന് കേസ് പരിശോധിക്കുന്ന ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാൻ അതീവ സങ്കീർണമായ വ്യാജരേഖകളാണ് ഇവർ ചമച്ചിരുന്നത്.

കടുത്ത നടപടിയുമായി ഹോം ഓഫീസ്

2020 മുതൽ ആരംഭിച്ച ഈ ദുരുപയോഗം വളരെ സങ്കീർണ്ണവും അതീവ ആസൂത്രിതവുമാണ്. അതുകൊണ്ടുതന്നെ തെളിവുകൾ ശേഖരിക്കാനും രഹസ്യവിവരങ്ങൾ ഉറപ്പാക്കാനും ഞങ്ങൾക്ക് ദീർഘകാല അന്വേഷണം നടത്തേണ്ടി വന്നു.

നിയമങ്ങളെ വെട്ടിച്ച് മുന്നേറാമെന്ന് കരുതിയ സംഘടിത കുറ്റകൃത്യ സംഘങ്ങൾക്ക് ഈ അറസ്റ്റ് വലിയൊരു തിരിച്ചടിയാണെന്നാണ് ഹോം ഓഫീസിലെ ഇമിഗ്രേഷൻ അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ആൻഡ്രൂ റാഡ്ക്ലിഫ് പറഞ്ഞത്.

എന്താണ് ഇയു സെറ്റിൽമെന്‍റ് സ്കീം?

ഇയു സെറ്റിൽമെന്‍റ് സ്കീം (EUSS) പ്രകാരം 2020 ഡിസംബർ 31നു മുമ്പ് യുകെയിൽ താമസിച്ചിരുന്ന യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഇക്കണോമിക് ഏരിയ (EEA), സ്വിറ്റ്സർലാൻഡ് പൗരന്മാരായ ആളുകൾക്കും അവരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്കും യുകെയിൽ തുടരാൻ പ്രീ-സെറ്റിൽഡ് അല്ലെങ്കിൽ സെറ്റിൽഡ് സ്റ്റാറ്റസിനായി അപേക്ഷിക്കാം.

നിലവിൽ ഏകദേശം 58 ലക്ഷം ആളുകൾ ഈ പദ്ധതി പ്രകാരം യുകെയിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ബ്രെക്‌സിറ്റിന് മുൻപ് യുകെയിൽ ജീവിതം കെട്ടിപ്പടുത്ത യൂറോപ്യൻ അയൽക്കാരെ സഹായിക്കാൻ രൂപീകരിച്ച പദ്ധതിയെ, പിൻവാതിലിലൂടെയുള്ള നിയമവിരുദ്ധ കുടിയേറ്റത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്ന സംഘങ്ങളെ സർക്കാർ കർശനമായി നേരിടുമെന്ന് കുടിയേറ്റ-പൗരത്വ മന്ത്രി മൈക്ക് ടാപ്പ് വ്യക്തമാക്കി.

വ്യാജ രേഖകൾ സമർപ്പിച്ച് വീസ നേടിയ ആളുകളെ കണ്ടെത്തി രാജ്യം കടത്താനുള്ള നടപടികളും ഹോം ഓഫീസ് ആരംഭിച്ചിട്ടുണ്ട്.

15-06-2026

ഓസ്ട്രേലിയൻ മലയാളി സംഗീത പ്രമുഖർ ഒത്തുചേരുന്ന നിലാമഴ ബ്രിസ്ബനിൽ ജൂലൈ 18ന്

ബ്രിസ്ബൻ: സംഗീത ലോകത്ത് ഓസ്ട്രേലിയയിൽ മികവ് തെളിയിച്ച പ്രശസ്തരെ അണിനിരത്തിയുള്ള സംഗീതവിരുന്നിന് ബ്രിസ്ബൻ വേദിയാകുന്നു. നവോദയ സെൻട്രൽ കമ്മിറ്റി, ഓസ്ട്രേലിയൻ ഹബ് ഫോർ ഇന്ത്യൻ മ്യൂസിക് (അഹിം) എന്നീ സംഘടനകൾ ചേർന്നാണ് നിലാമഴ 2026 എന്ന പേരിൽ സംഗീത സന്ധ്യ ഒരുക്കുന്നത്.

ജൂലൈ 18ന് വിന്നം സ്റ്റേറ്റ് ഹൈ സ്കൂളിലാണ് മെഗാ സംഗീതവിരുന്ന് അരങ്ങേറുന്നത്. വൈകുന്നേരം ആറിന് വിന്നിം സ്റ്റാർ തിയേറ്ററിൽ നിലാമഴയ്ക്ക് തുടക്കമാകും

മലയാള ചലച്ചിത്ര സംഗീതലോകത്തെ അനശ്വര പ്രതിഭകളായ ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ശ്യാം തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ് നിലാമഴയിൽ ആസ്വാദകരിലേക്ക് പെയ്തിറങ്ങുന്നത് .

പ്രശസ്തരായ ഗായകർ, വിവിധ വാദ്യ കലാകാരന്മാർ, സങ്കേതിക വിദഗ്ധർ തുടങ്ങിയവർ അണിനിരക്കുന്ന തത്സമയ സംഗീത വിരുന്ന് ഓസ്ട്രേലിയയിലെ സംഗീതപ്രേമികൾക്ക് നല്ല അനുഭവം ആകുമെന്ന് സംഘടകർ പറഞ്ഞു.

ബ്രിസ്ബൻ സിറ്റി കൗൺസിലിന്‍റെ സഹകരണത്തോടെ നടക്കുന്ന സാംസ്കാരിക സംഗീത സായാഹ്നത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

കൂടുതൽവിവരങ്ങൾ ബുക്ക് മൈ ഇവന്‍റ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് നവോദയ പ്രസിഡന്‍റ് സജീവ് കുമാർ - 0410 759 328, അഹിം പ്രസിഡന്‍റ് റീജു ജോർജ് എന്നിവരുമായി ബന്ധപ്പെടണം.

19-06-2026

ഡോമെസ്റ്റിക് വർക്കേഴ്സ് സംഗമം നടത്തി

ന്യൂഡൽഹി: ഇന്‍റർനാഷണൽ ഡോമെസ്റ്റിക് വർക്കേഴ്സ് ദിനത്തോട് അനുബന്ധിച്ച് വീട്ടുജോലിക്കാരുടെ (ഡോമെസ്റ്റിക് വർക്കേഴ്സ്) സംഗമം നടത്തി. CBCI Labor Commission നോർത്ത് റീജിയൻ ചെയർമാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു സംസാരിച്ചു.

ഈ തിരക്കേറിയ നഗരത്തിൽ ചെയ്യുന്ന ജോലി ആരും ശ്രദ്ധിക്കപ്പെടുന്നില്ല എങ്കിൽകൂടി രാജ്യപുനരുദ്ധാരണത്തിൽ നിങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.

 

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

22-06-2026

ഈസ്ട്രജൻ കുറവും ആരോഗ്യ പ്രശ്‌നങ്ങളും

സ്ത്രീകളില്‍ ആര്‍ത്തവം/മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്കു വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause).

തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തില്‍ അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു.

45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്. പ്രായത്തിന്‍റെതായ കാരണങ്ങളാല്‍ ഗര്‍ഭാശയത്തിലെ അണ്ഡാശയത്തില്‍ അണ്ഡോല്പാദനം കുറയുന്നു.

ഇത് മൂലം ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയുകയും ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം Metabolism, മാനസികാരോഗ്യം, മാംസപേശികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്‍ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ഓസ്റ്റിയോപൊറോസിസ് (അസ്ഥി ബലക്ഷയം)

ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്‍റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്.

ഇതുമൂലം ചെറിയ വീഴ്ചകളില്‍ പോലും എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുന്നു. ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്.

റെസിസ്റ്റൻസ് എക്സർസൈസ് (Resistance exercise), വെയ്റ്റ് ബിയറിംഗ് എക്സർ സൈസ് (Weight bearing exercise) എന്നീ വ്യായാമങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

വിവരങ്ങൾ - ശ്രീദേവി
എച്ച്ഒഡി ഫിസിയോതെറാപ്പി വിഭാഗം എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

22-06-2026

ഈസ്ട്രജൻ കുറവും ആരോഗ്യ പ്രശ്‌നങ്ങളും

സ്ത്രീകളില്‍ ആര്‍ത്തവം/മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്കു വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause).

തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തില്‍ അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു.

45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്. പ്രായത്തിന്‍റെതായ കാരണങ്ങളാല്‍ ഗര്‍ഭാശയത്തിലെ അണ്ഡാശയത്തില്‍ അണ്ഡോല്പാദനം കുറയുന്നു.

ഇത് മൂലം ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയുകയും ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം Metabolism, മാനസികാരോഗ്യം, മാംസപേശികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്‍ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ഓസ്റ്റിയോപൊറോസിസ് (അസ്ഥി ബലക്ഷയം)

ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്‍റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്.

ഇതുമൂലം ചെറിയ വീഴ്ചകളില്‍ പോലും എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുന്നു. ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്.

റെസിസ്റ്റൻസ് എക്സർസൈസ് (Resistance exercise), വെയ്റ്റ് ബിയറിംഗ് എക്സർ സൈസ് (Weight bearing exercise) എന്നീ വ്യായാമങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

വിവരങ്ങൾ - ശ്രീദേവി
എച്ച്ഒഡി ഫിസിയോതെറാപ്പി വിഭാഗം എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

28-03-2026

സോഷ്യൽ മീഡിയ വലിയ വെല്ലുവിളി; 15 വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവ്

പതിനഞ്ചു വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവെന്ന് ലോക സന്തോഷ സൂചിക റിപ്പോർട്ട്.

സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളെ പൊതുവായി ബാധിക്കുമെങ്കിലും, പെൺകുട്ടികളിലാണ് ഇതിന്‍റെ ആഘാതം കൂടുതൽ പ്രകടമെന്ന് ലോക സന്തോഷ സൂചിക പ്രത്യേകം എടുത്തുപറയുന്നു.

അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവതി യുവാക്കന്മാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും ദോഷകരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ യുവതികളിലാണ് കൂടുതൽ വ്യക്തമായി പ്രകടമാകുന്നത്.

മാർച്ച് 19ന് പുറത്തിറങ്ങിയ ലോക സന്തോഷ സൂചിക റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും യുവതികളുടെ ക്ഷേമത്തിലുണ്ടാകുന്ന ഇടിവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ പരിശോധനകൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് 2025 ഡിസംബറിൽ ഓസ്‌ട്രേലിയ എടുത്ത തീരുമാനം ഇതിന്‍റെ ഭാഗമായിരുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഗാലപ്പ് , ഒഇസിഡി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.

സോഷ്യൽ മീഡിയ ഉപയോഗവും സന്തോഷക്കുറവും തമ്മിൽ നേരിട്ടുള്ള കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെങ്കിലും, ഇവ തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
സോഷ്യൽ മീഡിയയിലെ സോഷ്യൽ അഥവാ സാമൂഹികമായ ഇടപെടലുകൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

സജീവമായ സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച്, അൽഗോരിതങ്ങൾക്കു മുൻഗണന നൽകുന്നതും ഇൻഫ്ലുവൻസർമാരുടെ പോസ്റ്റുകൾ ഉൾപ്പെടെയുള്ളതുമായ ഉള്ളടക്കങ്ങൾ കൂടുതൽ ദോഷകരമായ സ്വാധീനം ചെലുത്തുന്നുണ്ട് .

ദിവസവും അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന 15 വയസുകാരികളായ പെൺകുട്ടികൾക്ക്, കുറഞ്ഞ സമയം ഉപയോഗിക്കുന്നവരേക്കാൾ ജീവിത സംതൃപ്തി കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 25 വയസിൽ താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തിയിൽ വലിയ ഇടിവുണ്ടായതായി ഗാലപ്പ് ഡാറ്റ കാണിക്കുന്നു.

എന്നാൽ ഇത് സോഷ്യൽ മീഡിയയുടെ മാത്രം സ്വാധീനം കൊണ്ടല്ലെന്നും മറ്റ് സാമൂഹിക ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

28-04-2026

സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കാം

കത്തുന്ന വേനൽച്ചൂടിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മൂന്ന്-നാല് ഡിഗ്രി സെൽഷസ് വരെ ചൂട് കൂടുതാലാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഏവരും ശ്രദ്ധപുലർത്തേണ്ടതുണ്ട്.

ശക്തമായ വെയിലേ റ്റാൽ ശരീരത്തിന്‍റെ താപനിലയുടെ നിയന്ത്രണം സാധ്യമാകാതെ വരികയും ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കഠിനമായ തലവേദന, ഹൃദയമിടിപ്പ് വർധിക്കുക, ചർമത്തിലെ നിറം വ്യത്യാസം, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങളാകാം. ചിലരിൽ ശരീരം ചുവന്നു തടിച്ചു വരും. വെള്ളം നിറഞ്ഞ് കുമിളകൾ പോലെ വന്ന് തൊലി പൊളിഞ്ഞുപോകുന്നതിനും സാധ്യതയുണ്ട്. സൂര്യാഘാതം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇങ്ങനെ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോഗിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം കുടിക്കാൻ നൽകുക തുടങ്ങിയ പ്രഥമശുശ്രൂഷകളും ഉടൻ ലഭ്യമാക്കണം.

സൂര്യരശ്മികൾ പതിച്ചാൽ മറ്റ് പ്രശ്നങ്ങളും

വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് അൾട്രാവയലറ്റ് രശ്മിയോടുള്ള അലർജി അഥവാ പോളിമോറസ് ലൈറ്റ് ഇറപ്ഷൻ. പുറത്തുനിന്നുള്ള കനത്ത വെയിൽ ഏറ്റവരിൽ കുറച്ചു സമയത്തിനകം ചൊറിച്ചിലോടുകൂടിയ ചുവന്ന തടിപ്പുകളോ കുരുക്കളോ കാണപ്പെടും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റവരിൽ മാത്രമല്ല ജനാലകളിൽകൂടി ശക്തമായ സൂര്യപ്രകാശം ഏൽക്കുന്ന ആളുകളിലും കാണപ്പെടാറുണ്ട്. പോളിമോറസ് ലൈറ്റ് ഇറപ്ഷൻ വരാതിരിക്കാൻ ശരീരം പൂർണമായി മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.

കൂടുതലായി ചൊറിച്ചിലും അസ്വസ്ഥതകളും വന്നു കഴിഞ്ഞാൽ ഓയിന്‍റ്മെന്‍റുകളോ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളോ കഴിക്കണം. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലം ടാനിംഗ് ഉണ്ടാകാനും സാധ്യതയുണ്ട്. പുറത്തുനിന്നു സൂര്യപ്രകാശം ഏറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത നിറത്തിലുള്ള കരുവാളിപ്പ് ആണ് ടാനിംഗ്. ഇത് വരാതിരിക്കാൻ മികച്ച സൺസ്ക്രീൻ ഉപയോഗിക്കുകയോ ശരീരം പൂർണമായി കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. ടാനിംഗ് വന്നുകഴിഞ്ഞാൽ ചിലർക്ക് തനിയെ മാറും. ഇങ്ങനെ മാറിയില്ലെങ്കിൽ വൈദ്യസഹായം തേടി ഡി-ടാൻ ക്രീമുകൾ ഉപയോഗിച്ചു തുടങ്ങണം. ക്രീമുകൾ, സൺസ്ക്രീൻ എന്നിവ ഉപയോഗിച്ച ശേഷവും ടാനിംഗ് മാറിയില്ലെങ്കിൽ കെമിക്കൽ പീലിംഗ് എന്ന ലേസർ ചികിത്സാമാർഗത്തിലൂടെ ടാനിംഗ് കുറയ്ക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൂര്യാഘാതം ഏൽക്കാതിരിക്കാൻ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെവെയിൽകൊണ്ട് വിവിധ ജോലികളിൽ ഏർപ്പെടുന്നവരും പുറത്തു പോകുന്നവരും അതീവ ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട ഉപയോഗിക്കുക, തലയിൽ തൊപ്പി ധരിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക എന്നിവയും ശീലമാക്കണം. അയവുള്ള കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് അനുയോജ്യം.

ശരീരത്തിനു ഹാനികരമായ അൾട്രാവയലറ്റ് റേഡിയേഷനിൽനിന്നു സംരക്ഷണം ലഭിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാം. കുട്ടികളിലും സൺസ്ക്രീൻ ഉപയോഗിക്കണം.

സൺസ്ക്രീൻ ഉപയോഗിക്കുന്നവർ മൂന്നു-നാല് മണിക്കൂറിനുള്ളിൽ വീണ്ടും മാറി ഉപയോഗിക്കണം. മിനിമം എസ്പിഎഫ് 30 ഉള്ള സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്. പുറത്തു പോകുന്നതിന്‍റെ 20 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കുന്ന എല്ലാ ഭാഗങ്ങളിലും സൺസ്ക്രീൻ ഉപയോഗിക്കണം. കനത്ത വേനലിൽ ശരീരത്തിൽ ജലാംശം വേഗത്തിൽ നഷ്ടപ്പെടുമെന്നതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും സാലഡുകളും ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

യോഗ ചെയ്യും മുമ്പേ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
മുഖ്യമന്ത്രിക്കെതിരേ അങ്കം കുറിച്ച് സുകുമാരൻ നായർ... ഇന്നത്തെ പ്രധാനവാർത്ത 
സെൽഫ്ഗോളിന്‍റെ പേരിൽ എസ്കോബാറിനെ കൊലപ്പെടുത്തിയിട്ട് 32 വർഷം
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up