ADVERTISEMENT

Close
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

09-07-2026

പ്രോജക്ട് സീറോ; രണ്ടാം ആഭ്യന്തര താണ്ഡവം?

Editorial

08-07-2026

ഈ മരണമല സ്വയംഭൂവല്ല

Editorial

07-07-2026

ശത്രുസംഹാരത്തിന്‍റെ പോക്സോ കഥകൾ

Editorial

06-07-2026

പിൻവാതിലുള്ള പിഎസ്‌സി വേണ്ട

Editorial

04-07-2026

വിഴിഞ്ഞത്തെ വിവാദക്കടൽ കടയുമ്പോൾ

Editorial

03-07-2026

കോടതിവിധിക്ക് ഒന്നര മാസം, അക്രമിനായകളെ കൊല്ലണം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Idukki

റോബോട്ട് നിർമിച്ച് വിജയമാതാ സ്കൂൾ വിദ്യാർഥികൾ

നെടുങ്കണ്ടം: തൂക്കുപാലം വിജയമാതാ സ്കൂളിലെ വിദ്യാർഥികൾ സ്വന്തമായി റോബോട്ട് നിർമിച്ച് സ്കൂളിനും നാടിനും അഭിമാനമായി. കഴിഞ്ഞ ദിവസം നടന്ന സ്പോർട്സ് ദിനത്തിൽ സമ്മാനാർഹരായ വിദ്യാർഥികളുടെ പേര് പ്രഖ്യാപിച്ചപ്പോൾ ട്രോഫിയുമായി അവരുടെ മുന്നിലെത്തിയത് റോബോട്ടായിരുന്നു. സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത് നിർമിച്ച റോബോട്ടാണിത്. വേദിയിൽ വിജയികളുടെ പേര് പ്രഖ്യാപിക്കുന്നതിനനുസരിച്ച് റോബോട്ട് ട്രോഫിയുമായി മുന്നിലെത്തി അത് കൈമാറുന്ന കാഴ്ചയായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. കാണികൾ ഹർഷാരവത്തോടെയാണ് റോബോട്ടിനെയും ഇതിനു പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികളേയും വരവേറ്റത്.

സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ ബിയോൺ പി. സാം, അഭിനവ് ബിനു, ജെ.റിണാൾഡ്, ബസുദേവ് അനീഷ്, ആദിത്യൻ കെ. ഷിജു, റോയിസ് കെ. ജോസഫ് എന്നീ മിടുക്കന്മാരാണ് റോബോട്ടിന്‍റെ രൂപകൽപ്പനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.
ചിപ്പുകൾ, ആർഡിനോ മോട്ടോറുകൾ, ഡ്രൈവറുകൾ, ബ്ലൂടൂത്ത് ചിപ്പ് തുടങ്ങിയവയാണ് നിർമാണത്തിനായി പ്രധാനമായും ഉപയോഗിച്ചത്. വിദ്യാർഥികളിൽ ശാസ്ത്രീയ ചിന്തയും സാങ്കേതികവിദ്യയോടുള്ള താത്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് റോബോട്ട് നിർമിച്ചതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ. ലിൻസ എസ്എബിഎസ് പറഞ്ഞു.
റോബോട്ടിന്‍റെ ആദ്യ മോഡലാണ് നിലവിൽ നിർമിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഇതിന്‍റെ ഓട്ടോമാറ്റിക് വേർഷൻ നിർമിക്കാനുള്ള പണിപ്പുരയിലാണ് ഇവിടുത്തെ വിദ്യാർഥികൾ.

Thiruvananthapuram

അരുവിക്കര ജംഗ്‌ഷൻ വികസനം ഇഴയുന്നു

ഭൂവുടമകൾ ഭൂമി വിട്ടുകൊടുക്കുന്നില്ലെന്ന് ആക്ഷേപം

നെടുമങ്ങാട്: അരുവിക്കരയിൽ റോഡും ജംഗ്ഷനും വികസി പ്പിക്കുമെന്ന പ്രഖ്യാപനം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നുവെന്ന് ആക്ഷേപം. സ്ഥലം അളന്നു തിട്ടപ്പെടുത്തി നഷ്ടപരിഹാരം കൈപ്പറ്റിയതിനുശേഷം ഭൂമിവിട്ടുകൊടുക്കാൻ സ്ഥലവാസികൾ തയാറാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്. ഇക്കാരണത്താൽ അലൈന്മന്‍റും ഓട നിർമണവും മാറിമറിയുകയാണ്. ഒരു വർഷത്തെ നിർമാ ണ കാലയളവ് പൂർത്തിയാകുമ്പോഴും പ്രാരംഭഘട്ടം കടക്കാനായിട്ടില്ല.

അമ്പതിനായിരം മുതൽ 23 ലക്ഷം രൂപ വരെ നഷ്ടപരിഹാരം കൈപ്പററിയവരുണ്ട്.പണം കൈപ്പറ്റിയശേഷം സ്വാധീനം ഉപയോഗിച്ച് അലൈൻമെന്‍റ് തിരുത്താൻ പിഡബ്ലിയുഡി ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതായാണ് ആക്ഷേപം. 2.20 കിലോമീറ്റർ നീളത്തിൽ 12 മീറ്റർ വീതി നിശ്ചയിച്ചിരിക്കെ, പലഭാഗങ്ങളും ഇതു നടപ്പിലാക്കുന്നില്ല. അരുവിക്കര ജംഗ്‌ഷനിൽനിന്ന് 100 മീറ്റർ മാറി, ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിന്‍റെ എതിർവശത്തു മൂന്നു തവണ ഓട പൊളിച്ചു പണിഞ്ഞിട്ടും പരിഹാരമായിട്ടില്ല. സമാനമായ നിരവധി പരാതികളാണ് ഉയരുന്നത്.

നിർമാണ ജോലികൾ ഇഴയുന്നത് വിദ്യാർഥികളടക്കമുള്ള യാത്രക്കാരെ വട്ടംചുറ്റിക്കുകയാണ്.ചെളിയും പൊടിയും നിറഞ്ഞ ജംഗ്‌ഷനിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ വ്യാപാരികൾ ബുദ്ധിമുട്ടുന്നുണ്ട്. കാൽനടയാത്രക്കാർക്കുള്ള നടപ്പാത, ഓട, ഡ്രെയിനേജ് സംവിധാനം, കാത്തിരിപ്പ് കേന്ദ്രങ്ങൾ, തെരുവു വിളക്കുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും എത്രത്തോളം നടപ്പാകുമെന്ന് അറിയില്ല.

കിഫ്‌ബിയുടെ ഭാഗമായുള്ള നെടുമങ്ങാട്-അരുവിക്കര-വെള്ളനാട് റോഡ് നവീകരണത്തിനു കീഴിൽ അരുവിക്കര ഡാം മുതൽ ഫാർമേഴ്‌സ് ബാങ്ക് ജംഗ്ഷൻവരെയും അവിടെനിന്നു കണ്ണംകാരം പമ്പ് ഹൗസ് വരെയും നീളുന്നതാണ് ജംഗ്‌ഷൻ വികസനം. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 17.3 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. 15 കോടി രൂപ കിഫ്‌ബി ഫണ്ടും 2.3 കോടി രൂപ ആർ.ആർ. പാക്കേജ് മുഖേനയുമാണ് ലഭ്യമാക്കിയത്. ഭൂമി ഏറ്റെടുക്കൽ 90 ശതമാനം പൂർത്തീകരിച്ചു. വസ്തു ഏറ്റെടുക്കലിനായി 2.5 കോടി രൂപ ചെലവിട്ടു.

68 ഭൂവുടമകൾക്കും പണം നൽകി. ആകെ 19 സെന്‍റ് ഭൂമിയാണ് ഏറ്റെടുത്തത്. ഏറ്റെടുത്ത ഭൂമിയിൽ നിർമിതികൾ പൊളിച്ചു മാറ്റുന്ന ജോലിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ഓട നിർമാണം തുടങ്ങി. കെഎസ്ഇബി, വാട്ടർ അഥോറിട്ടി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായുള്ള തുക കിഫ്‌ബി കൈമാറി. പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തി.
നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നാണു നിർമാണ ജോലികളിൽ അനിശ്ചിതത്വണ്ടായത്.കഴിഞ്ഞയാഴ്ച എൻജിനീയറിംഗ്-പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം വിളിച്ചു ചേർത്ത് നിർമാ ണ പുരോഗതി വിലയിരുത്തിയെന്നും നിശ്ചിത കാലാവധിക്കുള്ളിൽ പണികൾ തീർക്കുമെന്ന് അധികൃതർ പറഞ്ഞു.

Kollam

ഏരൂരില്‍ തെരുവുനായയുടെ ആക്രമണം: നാലു പേര്‍ക്ക് പരിക്ക്

അഞ്ചല്‍ : ഏരൂരില്‍ തെരുവു നായയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളായ നാലു പേര്‍ക്ക് പരിക്ക്. ഏരൂര്‍ നടുക്കുന്നുംപുറം സ്വദേശിനി സന്ധ്യ (40), കാഞ്ഞുവയല്‍ സ്വദേശിനികളായ അബുസാബീവി (78), ജമീല ബീവി (77), ബിജമോള്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ കാഞ്ഞുവയലില്‍ തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് നേരെയാണ് നായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

പരിക്ക് ഗുരുതരമായ ജമീല ബീവിയെ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തെരുവ് നായ ശല്യം കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ആതിര പ്രവീണ്‍ പറഞ്ഞു. അതേസമയം മലയോര മേഖലയില്‍ തെരുവുനായശല്യം അതിരൂക്ഷമാണ്.

Pathanamthitta

അധിനിവേശ സസ്യങ്ങളുടെ വ്യാപനം : ജൈവവൈവിധ്യത്തിനും കൃഷിക്കും ഭീഷണിയെന്ന് പഠനം

കോന്നി: കാർഷിക, വന മേഖലകൾ ഉൾപ്പെടുന്ന ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ അധിനിവേശ സസ്യങ്ങളുടെ വ്യാപനം അതിരൂക്ഷമാകുന്നതായി പഠന റിപ്പോർട്ട്. സ്പാരോ നേച്ചർ കൺസർവേഷൻ ഫോറം കോന്നിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ജനുവരി മുതൽ ജൂലൈ വരെ നടത്തിയ പഠനത്തിലാണ് തദ്ദേശീയ സസ്യജാലങ്ങൾക്കും കാർഷിക മേഖലയ്ക്കും ജലാശയങ്ങൾക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന സസ്യങ്ങളെ സംബന്ധിച്ച കണ്ടെത്തലുകളുള്ളത്.

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പട്ടികപ്പെടുത്തിയിട്ടുള്ള അറുപത്തിയൊന്നോളം അധിനിവേശ സസ്യങ്ങളും പ്രാദേശികമായി അധിനിവേശ സ്വഭാവം പ്രകടിപ്പിക്കുന്ന ഏഴോളം ഇനങ്ങളും കോന്നിയിൽ വ്യാപകമായിട്ടുണ്ടെന്ന് സർവേ സ്ഥിരീകരിച്ചു.

പ്രകൃതിക്കും മനുഷ്യനും ഭീഷണി

സ്വദേശീയമല്ലാത്ത സസ്യങ്ങൾ അതിവേഗം പടർന്നുപിടിച്ച് അവിടുത്തെ ആവാസവ്യവസ്ഥയെയും സാമ്പത്തിക മേഖലയെയും തകിടം മറിക്കുന്നതാണ് അധിനിവേശം. വനങ്ങളും പുൽമേടുകളും നദീതീരങ്ങളും നശിക്കുന്നതിലൂടെ പക്ഷികൾ, പ്രാണികൾ, മറ്റ് വന്യജീവികൾ എന്നിവയുടെ നിലനില്പുതന്നെ അപകടത്തിലാകുന്നു. കൃഷിയിടങ്ങളിൽ വിളകളുമായി ജലത്തിനും പോഷകങ്ങൾക്കുമായി ഈ സസ്യങ്ങൾ മത്സരിക്കുന്നതുമൂലം കാർഷിക ഉത്പാദനം ഗണ്യമായി കുറയുന്നുണ്ട്.

കൂടാതെ, മാഞ്ചിയം പോലുള്ള സസ്യങ്ങൾ അലർജി, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകുന്നു. വന്യജീവികളുടെ ഭക്ഷണ ക്രമത്തിന്‍റെ ഭാഗമായ സസ്യങ്ങൾ ഇല്ലാതാകുന്നതോടെ അവ ജനവാസമേഖലകളിലേക്ക് ഇറങ്ങാനും വന്യജീവി സംഘർഷം രൂക്ഷമാകാനും കാരണമാകുന്നുണ്ട്.

സ്പാരോ നേച്ചർ കൺസർവേഷൻ ഫോറം സെക്രട്ടറി ചിറ്റാർ ആനന്ദന്‍റെ നേതൃത്വത്തിലായിരുന്നു പഠനം. പ്രസിഡന്‍റ് ഡോ. സണ്ണി മൈക്കിൾ, അംഗങ്ങളായ പ്രേംചന്ദ് ഇളകൊള്ളൂർ, ആർ. ചിഞ്ചു, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഓർഡിനേറ്റർ ആർ. കാവ്യ, ഗ്രീൻ ലിങ്ക് എക്കോ അംഗങ്ങളായ അരുൺ സി. രാജൻ, നിരുപമ രാജ്, രഹ്ന നവാസ്, അരുന്ധതി എന്നിവരും പഠനത്തിൽ പങ്കാളികളായി.

വ്യാപകമാകുന്ന ഇനങ്ങൾ

കാട്ടുപൊന്നാംകണ്ണി, ചുവന്ന കാട്ടുചീര, മാങ്ങാനാറി, കളർ ചേമ്പ്, നായ്മളസി, പൊട്ടൻ കലംപൊട്ടി, മഞ്ഞവയറ, ധൃതരാഷ്‌ട്രപച്ച, പോതുപുല്ല്, ഞൊട്ടാഞൊടിയൻ, തോട്ടപ്പയർ, മുടിയൻപച്ച, കുമ്മിണിപ്പച്ച തുടങ്ങിയ സസ്യങ്ങളാണ് കോന്നിയിൽ പടർന്നു പിടിച്ചിരിക്കുന്നത്.

അച്ചൻകോവിൽ നദിയുടെ തീരങ്ങളിൽ പേപ്പർ നിർമാണത്തിന് ഉപയോഗിക്കുന്ന വിദേശവൃക്ഷമായ പേപ്പർ മൾബറിയുടെ വ്യാപനം അതിരൂക്ഷമാണ്. കമ്യൂണിസ്റ്റ് പച്ച കമ്മൽപൂവ് എന്നിവയുടെ വ്യാപനം മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും മണിപ്ലാന്‍റ്, സിങ്കോണിയം, ഇൻസുലിൻ പച്ച തുടങ്ങിയവയുടെ വ്യാപനം അപകടകരമായ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

മുള്ളൻപായൽ, കുളവാഴ, ആഫ്രിക്കൻ പായൽ, മുട്ടപ്പായൽ തുടങ്ങിയവ ജലാശയങ്ങളിലെ ജലപ്രവാഹം തടസപ്പെടുത്തുകയും മത്സ്യസമ്പത്തിനെ ബാധിക്കുകയും ചെയ്യുന്നു. വള്ളിപ്പടർപ്പുകളായവ മരങ്ങളെയും കാർഷിക വിളകളെയും ഇല്ലാതാക്കാൻ തന്നെ കെല്പുള്ളതാണ്.

അലങ്കാരച്ചെടികളും വില്ലന്മാർ

വീടുകളിൽ അലങ്കാരത്തിനായി വളർത്തുന്ന തേൻപൂവള്ളി, കേശവർധിനി, മാണിക്യ ചെമ്പഴുക്ക, ഹെലിക്കോർണിയ, വേലിപ്പരുത്തി എന്നിവ നിയന്ത്രണമില്ലാതെ പുറത്തേക്ക് പടരാൻ സാധ്യതയേറെയാണ്. നിലവിൽ മെക്സിക്കൻ സൂര്യകാന്തിയും അഗ്ലോനിമയും വീട്ടുമുറ്റത്തു നിന്ന് തോടുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും പടർന്നുപിടിക്കാൻ തുടങ്ങിയിട്ടുണ്ട്.

അധിനിവേശ സസ്യങ്ങളുടെ വ്യാപനം തടയാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജൈവവൈവിധ്യ മാനേജ്മെന്‍റ് സമിതികൾ, വനം, കൃഷി വകുപ്പുകൾ, പൊതുജനങ്ങൾ എന്നിവരുടെ സംയുക്ത ഇടപെടൽ അനിവാര്യമാണ്.

അലങ്കാര സസ്യങ്ങൾ പൊതുപ്രകൃതിയിലേക്ക് ഉപേക്ഷിക്കുന്നത് ഒഴിവാക്കുക, കൃത്യമായ ഇടവേളകളിൽ ഇവനീക്കം ചെയ്യുക, ബോധവത്കരണം ശക്തമാക്കുക എന്നിവയാണ് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

Idukki

റോബോട്ട് നിർമിച്ച് വിജയമാതാ സ്കൂൾ വിദ്യാർഥികൾ

നെടുങ്കണ്ടം: തൂക്കുപാലം വിജയമാതാ സ്കൂളിലെ വിദ്യാർഥികൾ സ്വന്തമായി റോബോട്ട് നിർമിച്ച് സ്കൂളിനും നാടിനും അഭിമാനമായി. കഴിഞ്ഞ ദിവസം നടന്ന സ്പോർട്സ് ദിനത്തിൽ സമ്മാനാർഹരായ വിദ്യാർഥികളുടെ പേര് പ്രഖ്യാപിച്ചപ്പോൾ ട്രോഫിയുമായി അവരുടെ മുന്നിലെത്തിയത് റോബോട്ടായിരുന്നു. സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത് നിർമിച്ച റോബോട്ടാണിത്. വേദിയിൽ വിജയികളുടെ പേര് പ്രഖ്യാപിക്കുന്നതിനനുസരിച്ച് റോബോട്ട് ട്രോഫിയുമായി മുന്നിലെത്തി അത് കൈമാറുന്ന കാഴ്ചയായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. കാണികൾ ഹർഷാരവത്തോടെയാണ് റോബോട്ടിനെയും ഇതിനു പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികളേയും വരവേറ്റത്.

സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ ബിയോൺ പി. സാം, അഭിനവ് ബിനു, ജെ.റിണാൾഡ്, ബസുദേവ് അനീഷ്, ആദിത്യൻ കെ. ഷിജു, റോയിസ് കെ. ജോസഫ് എന്നീ മിടുക്കന്മാരാണ് റോബോട്ടിന്‍റെ രൂപകൽപ്പനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.
ചിപ്പുകൾ, ആർഡിനോ മോട്ടോറുകൾ, ഡ്രൈവറുകൾ, ബ്ലൂടൂത്ത് ചിപ്പ് തുടങ്ങിയവയാണ് നിർമാണത്തിനായി പ്രധാനമായും ഉപയോഗിച്ചത്. വിദ്യാർഥികളിൽ ശാസ്ത്രീയ ചിന്തയും സാങ്കേതികവിദ്യയോടുള്ള താത്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് റോബോട്ട് നിർമിച്ചതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ. ലിൻസ എസ്എബിഎസ് പറഞ്ഞു.
റോബോട്ടിന്‍റെ ആദ്യ മോഡലാണ് നിലവിൽ നിർമിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഇതിന്‍റെ ഓട്ടോമാറ്റിക് വേർഷൻ നിർമിക്കാനുള്ള പണിപ്പുരയിലാണ് ഇവിടുത്തെ വിദ്യാർഥികൾ.

Alappuzha

സ്വകാര്യബസ് പണിമുടക്ക്; യാത്രക്കാർ വലഞ്ഞു

ചാരുംമൂട്: കെഎസ്ആർടിസി പ്രിയദർശിനി സ് ത്രീ സൗജന്യ യാത്രാ പദ്ധതി സ്വകാര്യബസ് മേഖലയെ പ്രതിസന്ധിയിലാക്കി എന്നാരോപിച്ച് സ്വകാര്യബസുകൾ ഇന്നലെ നടത്തിയ പണിമുടക്ക് സമരം യാത്രക്കാരെ ദുരിതത്തിലാക്കി.

കെപി റോഡിൽ രാവിലെ എത്തിയ ഉദ്യോഗസ്ഥരും വിദ്യാർഥികളും സമയത്ത് ബസ് കിട്ടാത്തതിനെത്തുടർന്ന് വലഞ്ഞു. കെപി റോഡിൽ കായംകുളം-പുനലൂർ കെഎസ്ആർടിസി സർവീസ് ഉണ്ടെങ്കിലും ഭൂരിപക്ഷം യാത്രക്കാരും ആശ്രയിക്കുന്നത് സ്വകാര്യബസുകളെയാണ്.

കെഎസ്ആർടിസി സർവീസ് ഇല്ലാത്ത ഗ്രാമീണ റൂട്ടുകളിൽ യാത്രക്കാർ കൂടുതലും ദുരിതത്തിലായി. പ്രൈവറ്റ് ബസ് ഓപ്പറേറ്റസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് ഇന്നലെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ പണിമുടക്ക് നടത്തിയത്. നൂറുകണക്കിന് ബസുകൾ വന്നുപോകുന്ന കായംകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഇന്നലെ സമരത്തെത്തുടർന്ന് വിജനമായിരുന്നു.

Kottayam

പോക്കറ്റ് മണി ഇനി സമ്പാദ്യമാക്കാം; സെന്‍റ് ആന്‍റണീസ് കോളജിൽ ഇൻവെസ്റ്റ്മെന്‍റ് ക്ലബ് ഉദ്ഘാടനം ചെയ്തു!

മുണ്ടക്കയം: വിദ്യാർഥികളിൽ സമ്പാദ്യശീലവും മികച്ച നിക്ഷേപ അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ പെരുവന്താനം സെന്‍റ് ആന്‍റണീസ് കോളജ് കൊമേഴ്സ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഇന്‍റലിജന്‍റ്സ് ഇൻവെസ്റ്റർ നിക്ഷേപ ക്ലബ് ആരംഭിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് വെൽത്ത് മാസ്റ്റർ നിഖിൽ തോമസ് ഏബ്രഹാം ക്ലബിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

ഉദ്ഘാടനത്തിന് ശേഷം വിദ്യാർഥികൾക്കായി എങ്ങനെ ഇന്‍റലിജന്‍റായി ഇൻവെസ്റ്റ്‌മെന്‍റ് നടത്താം എന്ന വിഷയത്തിൽ അദ്ദേഹം പ്രത്യേക ക്ലാസും നയിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ പരമാവധി പ്രയോജനപ്പെടുത്തി പോക്കറ്റ് മണി, പാർട്ട് ടൈം ജോലി എന്നിവയിലൂടെ ലഭിക്കുന്ന തുക കാര്യക്ഷമമായി സമ്പാദിച്ച് ഭാവിയിലേക്കൊരു കരുതലാക്കുകയാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇതിന് പുറമെ പുതിയ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ അടിസ്ഥാന മൂലധന സമാഹരണത്തിനും ഈ ക്ലബ് വഴിയൊരുക്കും.കോളജ് പ്രിൻസിപ്പൽ ഡോ. ആന്‍റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ കൊമേഴ്സ് വകുപ്പ് മേധാവി ജിനു തോമസ്, വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു, പി.ആർ. രതീഷ്, ഡോ. ഷിജിമോൾ തോമസ്, വിദ്യാർഥി കോ-ഓർഡിനേറ്റർ ഇവ ബിറ്റോ എന്നിവർ പ്രസംഗിച്ചു.

Ernakulam

ആലുവയിൽ ഡോഗ് ഷെൽട്ടർ പദ്ധതി വൈകുന്നു

നഗരങ്ങളിൽ തെരുവുനായ്ക്കൾ വിലസുന്നു

ആലുവ: തെരുവുനായകളുടെ ശല്യം ആലുവയിലെ ജനവാസ കേന്ദ്രങ്ങളിൽ വർധിക്കുന്നതായി പരാതി. ജനങ്ങൾ തിങ്ങി പാർക്കുന്ന ആലുവ തോട്ടയ്ക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവന്‍റ് സ്കൂൾ റോഡിൽ മാത്രം 20 ഓളം നായകളാണ് ഇത്തരത്തിൽ അലഞ്ഞു നടക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സ്കൂളിലേക്ക് എത്തുന്ന കുട്ടികളും ഭയാശങ്കയിലാണ്.
നായകളെ പിടികൂടാൻ പരിശീലനം ലഭിച്ചവരെ വേണ്ടത്ര കിട്ടാനില്ലെന്നാണ് നഗരസഭാധികൃതരുടെ മറുപടി. രാത്രിയായാൽ നടുറോഡിലാണ് ഇവ തമ്പടിക്കുന്നത്. ഇരുചക്ര വാഹനയാത്രികരാണ് ഏറെ ഭയപ്പെടുന്നത്.

അതേ സമയം നഗരത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരമായി ആലുവ മൃഗാശുപത്രി വളപ്പിൽ പുതിയ മൃഗ ജനനനിയന്ത്രണ (അനിമൽ ബർത്ത് കൺട്രോൾ- എബിസി) കേന്ദ്രവും ഷെൽട്ടറും സ്‌ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് ആലുവ നഗരസഭ ചെയർപേഴ്സൺ സൈജി ജോളി ദീപിക യോട് പറഞ്ഞു. തെരുവുനായ്ക്കളുടെ വാക്സിനേഷനായി മൊബൈൽ യൂണിറ്റും ഉടനെത്തുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള ഷെൽട്ടർ പദ്ധതി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതാണ്. എന്നാൽ തെരഞ്ഞെടുപ്പുകൾ തുടർച്ചയായി വന്നതോടെ പദ്ധതി നീണ്ടുപോകുകയായിരുന്നു. നിലവിൽ വാക്സിനേഷൻ ചെയ്ത ശേഷം തെരുവുനായകളെ തുറന്നു വിടുകയാണ് ചെയ്യുന്നത്. അതിനു പകരം നായകളെ മൃഗാശുപത്രിയിലെ ഷെൽട്ടറിൽ വളർത്തുന്നതാണ് പദ്ധതി.

അങ്കമാലിയിൽ നഗരസഭയ്ക്ക് അലംഭാവമെന്ന് പ്രതിപക്ഷം

അങ്കമാലി: നഗരസഭയുടെ വിവിധ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. അങ്കമാലിയിൽ അടുത്തിടെ പേപിടിച്ച നായ 19 പേരെ കടിച്ചിരുന്നു. ഇതേ തുടർന്ന് നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേരുകയും തെരുവുനായ ശല്യം ഒഴിവാക്കാനുള്ള ശക്തമായ നടപടി സ്വീകരിക്കാൻ ഐക്യകണ്ഠേന തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

നഗരസഭ മാർക്കറ്റിലും കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിലും നായ്ക്കളെ പിടികൂടി വാക്സിനേഷൻ നടത്തിയിരുന്നു. പിന്നീട് ഇതിന്‍റെ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. ആയിരത്തിലേറെ നായകളാണ് നഗരസഭയുടെ വിവിധ പ്രദേശങ്ങളിലായി അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. ഇത്തരം നായകളെ വാക്സിനേഷൻ നടത്തിവിടുന്നതിന് പകരം പ്രത്യേക ഷെൽട്ടർ സ്ഥാപിച്ച് കൂട്ടിലടക്കണമെന്ന ആവശ്യം ശക്തമാണ്. അധ്യായന വർഷം ആരംഭിച്ചതോടെ കുട്ടികൾ സ്കൂളിലേക്കും വൈകുന്നേരങ്ങളിൽ ട്യൂഷനും പോകുവാൻ ഭയപ്പെടുന്ന അവസ്ഥയാണിപ്പോൾ.

കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ്, മാർക്കറ്റ്, നായത്തോട് ഹയർ സെക്കൻഡറി സ്കൂൾ പരിസരം ഉൾപ്പെടെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ പത്തും പതിനഞ്ചും നായകൾ കൂട്ടത്തോടെയാണ് അലഞ്ഞു തിരിഞ്ഞ് നടക്കുന്നത്. നഗരസഭ അധികൃതർ അടിയന്തര നടപടി സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് കഴിഞ്ഞ മാസം ചേർന്ന കൗൺസിൽ യോഗങ്ങളിൽ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.

ഉടൻ പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Thrissur

മേൽപാലത്തിനടിയിൽ പൊളിച്ചിട്ട കാനയിൽ കാർ കുടുങ്ങി

പെരിഞ്ഞനം: നിർദിഷ്ട ദേശീയപാതയിൽ പെരിഞ്ഞനം ബീച്ച്റോഡിൽ മേൽപാലത്തിനടിയിൽ പൊളിച്ചിട്ടിരിക്കുന്ന കാനയിൽ കാർ കുടുങ്ങി. കാട്ടൂരിലേക്ക് പോവുകയായിരുന്ന സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന ഏഴ്ംഗ കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്. ഇന്നലെയാണ് സംഭവം.

ആദ്യം ഥാർ വാഹനം ഉപയോഗിച്ച് കെട്ടിവലിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മറ്റു പരിശ്രമങ്ങളൊന്നും ഫലവത്താകാത്തതിനെതുടർന്ന് ദേശീയപാത കരാർ നിർമാണ കമ്പനിയായ ശിവാലയയുടെ ജെസിബിയെത്തി കാർ പുറകിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. കാറിന്‍റെ ബോണറ്റ് ഉൾപ്പടെ ചെറിയതോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

മേൽപ്പാലത്തിനടിയിൽ പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായ റോഡിൽ പൊളിച്ചിട്ടിരിക്കുന്ന കാനയിലെ വെള്ളക്കെട്ട് വലിയ അപകടങ്ങൾക്കു സാധ്യതയുണ്ട്. നേരത്തെ പെരിഞ്ഞനത്തെക്കു പോകുന്നതിനിടെ ട്രെയിലർ വാഹനത്തിന്‍റെ പിന്നിലെ ചക്രം കാനയിൽപ്പെട്ടു അപകടം ഉണ്ടായിരുന്നു. ഇതേതുടർന്ന് അന്നും ദേശീയ പാത കരാർ കമ്പനിയുടെ ജെസിബിയെത്തി മാറ്റുകയായിരുന്നു. സ്കൂൾ വിദ്യാർഥികളുൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ കാൽനടയായും വാഹനത്തിലും പോകുന്ന തീരദേശത്തെ അതിപ്രധാന പാതയിലാണ് ഈ ദുരിതയാത്ര.

Palakkad

കല്ലടിക്കോടൻമലയിലെ ബലക്ഷയത്തിൽ ആശങ്ക

കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയോട് ചേർന്നുകിടക്കുന്ന കല്ലടിക്കോടൻ മലനിര പ്രദേശവാസികൾക്ക് പേടിസ്വപ്നമായി മാറുന്നു. സമുദ്രനിരപ്പിൽ നിന്നു ഏകദേശം 1,103 മീറ്റർ (3,619 അടി) ഉയരത്തിൽ ആണ് കല്ലടിക്കോടൻ മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ കല്ലടിക്കോടൻ മല ഭൂവിജ്ഞാനപരമായി കേരളത്തിലെ അതിപുരാതന ഭൂപ്രദേശങ്ങളിലൊന്നാണ്.

മലയുടെ അടിത്തറ രൂപപ്പെടുത്തുന്ന ചാർനോക്കൈറ്റ്, ഗ്നൈസ് തുടങ്ങിയ ശിലകൾക്ക് ഏകദേശം 250 മുതൽ 300 കോടി വർഷം വരെ പഴക്കമുണ്ടെന്നാണ് ഭൂവിജ്ഞാന പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് കാണുന്ന മലനിരകളുടെ രൂപം പിന്നീട് കോടിക്കണക്കിന് വർഷങ്ങളായി നടന്ന മണ്ണൊലിപ്പ്, മഴ, കാറ്റ്, ഭൂഘടനാ മാറ്റങ്ങൾ എന്നിവയുടെ ഫലമായാണ് രൂപപ്പെട്ടത്. മലയുടെ മുകളിൽ വ്യാപകമായി കാണുന്ന ചുവപ്പും തവിട്ടുനിറവുമുള്ള പാറകൾ ദീർഘകാല രാസവിഘടനത്തിലൂടെ രൂപപ്പെട്ട ലാറ്ററൈറ്റീകരണത്തിന്‍റെ ഫലമാണ്. മലയുടെ ബലക്ഷയത്തിന് പ്രധാനകാരണം പ്രകൃതിദത്ത ശിലാവിഘടനമാണ്. മഴ, ചൂട്, ഈർപ്പം, കാറ്റ് എന്നിവയുടെ ദീർഘകാല സ്വാധീനത്തിൽ പാറകളിൽ സൂക്ഷ്മവിള്ളലുകൾ രൂപപ്പെടുന്നു.

ചെടികളുടെ വേരുകൾ ഈ വിള്ളലുകളിലേക്ക് കടന്ന് വളരുന്നതും പാറകളെ കൂടുതൽ ദുർബലമാക്കുന്നു. മഴവെള്ളം തുടർച്ചയായി ശിലകളിലൂടെ ഒഴുകുമ്പോൾ ധാതുക്കൾ വിഘടിക്കുകയും പാറയുടെ ആന്തരിക ശക്തി കുറയുകയും ചെയ്യുന്നു. മലയുടെ മുകളിലെ ചുവന്ന ഉറച്ച പാറകൾ പുറത്തുനിന്ന് ശക്തമായി തോന്നുമെങ്കിലും അവയിൽ സൂക്ഷ്മസുഷിരങ്ങളും ചെറുവിള്ളലുകളും ഉണ്ട്.

ദീർഘകാല മണ്ണൊലിപ്പും കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം മൃദുവായ ഭാഗങ്ങൾ ഒലിച്ചുപോയി. കൂടുതൽ കഠിനമായ ചാർനോക്കൈറ്റ് പോലുള്ള ശിലകൾ അവശേഷിച്ചതാണ് ഇന്ന് കാണുന്ന മലനിരകൾ. മഴവെള്ളത്തിൽ ലയിച്ചിരിക്കുന്ന കാർബൺ ഡൈഓക്സൈഡ് ചെറിയ അളവിൽ കാർബോണിക് ആസിഡ് രൂപപ്പെടുത്തുന്നു. ഇത് ശിലകളിലെ ചില ധാതുക്കളെ ക്രമേണ വിഘടിപ്പിക്കുന്നു.

കല്ലടിക്കോട് പ്രദേശത്തെ ഗ്നൈസ്, ചാർനോക്കൈറ്റ് തുടങ്ങിയ ശിലകളിൽ ഫെൽഡ്സ്പാർ പോലുള്ള ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ വിഘടിക്കുമ്പോൾ കളിമണ്ണ് രൂപപ്പെടുകയും ശില ദുർബലമാകുകയും ചെയ്യുന്നു. ശിലകളിലെ ചെറിയ വിള്ളലുകളിലേക്ക് വേരുകൾ കയറി വളരുമ്പോൾ വിള്ളലുകൾ വികസിക്കുകയും കല്ലുകൾ പൊട്ടിപ്പൊടിയുകയും ചെയ്യും. വർഷത്തിൽ ധാരാളം മഴ ലഭിക്കുന്നതും ഉയർന്ന ഈർപ്പവും ചൂടും രാസവിഘടനത്തിന് കാരണമാകും. മലയുടെ താഴ്‌വാരത്തിലുള്ള കർഷകരും ഭീതിയിലാണ്.

മലഞ്ചെരിവുകളിലെ സ്വാഭാവിക വനാവരണം സംരക്ഷിക്കുകയും തദ്ദേശീയ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും മണ്ണൊലിപ്പ് കൂടുതലുള്ള പ്രദേശങ്ങളിൽ ആവശ്യമായ ചെരിവ് സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുകയാണ് സംരക്ഷണമാർഗം. ഭൂവിജ്ഞാന വിദഗ്ധരുടെ നേതൃത്വത്തിൽ മലയുടെ സ്ഥിരത ഇടയ്ക്കിടെ വിലയിരുത്തുകയും അപകടസാധ്യതയുള്ള മേഖലകൾ നിരീക്ഷിക്കുകയും ചെയ്യണം. കല്ലടിക്കോടൻ മലയെന്ന അപൂർവ ഭൗമപൈതൃകം വരുംതലമുറകൾക്കായി സംരക്ഷിക്കാൻ വനംവകുപ്പും പുരാവസ്തു വകുപ്പും തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Malappuram

മഴ ശക്തം; ജില്ലയില്‍ വ്യാപക നാശം

മലപ്പുറം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും പടിഞ്ഞാറന്‍ തീരത്തെ ഓഫ്-ഷോര്‍ ട്രഫും കാരണം ജില്ലയില്‍ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകൂട്ടല്‍ പ്രകാരം 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ അതീവ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചനത്തിന് സമാനമായ മഴയാണ് ജില്ലയില്‍ പെയ്തത്.

കാലവര്‍ഷം അതിശക്തമായി തുടരുന്നതിനാല്‍ ജില്ലയില്‍ സമീപദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ജില്ലയില്‍ ഇന്നലെ ഓറഞ്ച് അലേര്‍ട്ടായിരുന്നു. മഴയുടെ തീവ്രതയില്‍ നേരിയ കുറവുണ്ടാകാമെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്നാണ് കരുതല്‍ നിര്‍ദേശം.
തുടര്‍ച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദുരന്തനിവാരണ അഥോറിറ്റി കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്:

മലയോര-തീരദേശമേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

മലപ്പുറം: മണ്ണൊലിപ്പ്, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യത കൂടുതലായതിനാല്‍ കിഴക്കന്‍ ഏറനാട്, നിലമ്പൂര്‍ തുടങ്ങിയ മലയോരമേഖലകളിലുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ജാഗ്രതാനിര്‍ദേശം. മലയോരമേഖലകളില്‍ രാത്രികാല യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

ചാലിയാര്‍, കടലുണ്ടിപ്പുഴ തുടങ്ങിയ പ്രധാന നദികളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. നദീതീരങ്ങളില്‍ ഉള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും വെള്ളം കയറാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അവിടെനിന്ന് മാറാന്‍ തയാറാകണം.

ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകുന്ന റോഡുകളിലൂടെ യാതൊരു കാരണവശാലും വാഹനങ്ങള്‍ ഓടിക്കാന്‍ ശ്രമിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. കടല്‍ അതീവ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി അടക്കമുള്ള തീരമേഖലകളിലും ജാഗ്രത നിര്‍ദേശമുണ്ട്.

ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് അറിയിപ്പ്. അത്യാവശ്യ ഘട്ടങ്ങളില്‍ അടിയന്തര സഹായത്തിന ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 1077-ല്‍ ബന്ധപ്പെടാം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മലപ്പുറം: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി മലപ്പുറം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ, ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്.

യൂണിവേഴ്സിറ്റി പരീക്ഷകൾ, പിഎസ്‌സി പരീക്ഷകൾ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. നഷ്ടപ്പെട്ട പ്രവൃത്തി ദിനം പിന്നീട് നികത്തുന്നതിനുള്ള നടപടികൾ സ്ഥാപന മേധാവികൾ സ്വീകരിക്കണം. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്‌ടർ അറിയിച്ചു.

മൈലാടിയിൽ മണ്‍കൂന ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയിൽ

നിലന്പൂർ: കനത്ത മഴയിൽ മണ്‍കുന ഇടിഞ്ഞു വീട് അപകടാവസ്ഥയിൽ. മൈലാടി അമൽ കോളജിന് സമീപം താമസിക്കുന്ന സംഷീറിന്‍റെ വീടിന്‍റെ ഭിത്തിയിലേക്കാണ് വ്യാപകമായി മണ്‍കൂന ഇടിഞ്ഞ് മണ്ണ് പതിച്ചത്. അമൽ കോളജിന്‍റെ പിറകുഭാഗത്ത് ഗ്രൗണ്ട് നിർമാണത്തിനായി വ്യാപകമായി മണ്ണ് എടുത്ത സ്ഥലത്ത് അവശേഷിച്ച മണ്‍കൂനയാണ് ഇടിഞ്ഞ് വീണത്.

ഇത് ഒന്നാകെ വീടിന്‍റെ ഭിത്തിയിലേക്ക് അടിഞ്ഞുകൂടിയതാണ് വീട് അപകടാവസ്ഥയിലായിരിക്കുന്നത്. സമീപത്തെ വീടുകളുടെ സുരക്ഷ ഉറപ്പാക്കാതെ അശാസ്ത്രീയമായി ഗ്രൗണ്ട് നിർമാണത്തിന് മണ്ണെടുത്തതാണ് ഇടിയാൻ കാരണം. ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.45 ഓടെയാണ് സംഭവം.

വാർഡ് അംഗം ബഷീർ കാട്ടുമുണ്ട, കോളജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. മേഖലയിൽ മഴ ശക്തമായി തുടരുന്പോഴും മുൻകരുതലെടുക്കാതെ ആശാസ്ത്രീയമായ നിർമാണ പ്രവൃത്തികൾ നടക്കുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നത്. 2018 ലെയും 2019 ലെയും പ്രളയങ്ങളിൽ ഏറെ ദുരിതം അനുഭവിച്ചവരാണ് മൈലാടി നിവാസികൾ.

പുഴകൾ നിറഞ്ഞൊഴുകുന്നു; അളയ്ക്കൽ ഊരുകളിലെ ആദിവാസികൾ ദുരിതത്തിൽ

എടക്കര: കാലവർഷം ശക്തി പ്രാപിച്ചതോടെ മേഖലയിലെ പുഴകൾ അപകടകരമാംവിധം നിറഞ്ഞൊഴുകാൻ തുടങ്ങി. വയനാട്, തമിഴ്നാട് വനമേഖലകളിൽനിന്ന് ഉത്ഭവിക്കുന്ന ചാലിയാർ, പുന്നപ്പുഴ, കലക്കൻപുഴ, കരിന്പുഴ എന്നിവയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പുന്നപ്പുഴയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് പുഞ്ചക്കൊല്ലി, അളയ്ക്കൽ ഉൗരുകളിലെ ആദിവാസികൾ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ്.

ഒഴുക്ക് ശക്തമായതിനാൽ മുളകൾ കൊണ്ടുള്ള ചങ്ങാടം പുഴയിൽ ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. വയനാട് ജില്ലയിലെ മേപ്പാടി, ചൂരൽമല, കള്ളാടി എന്നീ ഭാഗങ്ങളിൽ പെയ്തിറങ്ങുന്ന ശക്തമായ മഴയെത്തുടർന്ന് ചാലിയാർ പുഴയിൽ വെള്ളം ഉയരുകയും ശക്തമായ ഒഴുക്കുമാണുള്ളത്.

ചാലിയാറിന് കുറുകേ ഇരുട്ടുകുത്തിയിൽ പാലം നിർമാണം പൂർത്തിയായതിനാൽ മുണ്ടേരി ഉൾവനങ്ങളിലെ ആദിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിന് തടസങ്ങളില്ല.

പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വൈകുന്നേരത്തോടെ മഴയ്ക്ക് അല്പം ശമനമായിട്ടുണ്ട്.

നാടുകാണിച്ചുരത്തിൽ വീണ മരക്കൊമ്പുകൾ നീക്കം ചെയ്തു

എടക്കര: കനത്ത മഴയിലും കാറ്റിലും നാടുകാണിച്ചുരം പാതയിൽ വീണ മരക്കൊന്പുകൾ ഇആർഎഫ് പ്രവർത്തകർ വെട്ടിമാറ്റി. ചുരത്തിലെ തേൻപാറക്ക് മുകളിലായാണ് മരക്കൊന്പുകൾ റോഡിലേക്ക് പതിച്ചത്.

കള്ളാടി ദുരന്ത ഭൂമിയിലേക്ക് രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട എമർജൻസി റെസ്ക്യു ഫോഴ്സ് വഴിക്കടവ് യൂണിറ്റ് പ്രവർത്തകരാണ് മരം മുറിച്ച് ഗതാഗതതടസം നീക്കിയത്. ഇആർഎഫ് പ്രവർത്തകരായ എം.കെ. സലിം, സത്താർ, ടി. സലീം, അയ്യപ്പൻ, കുഞ്ഞാലി, നാണി, എ.പി. സുനീർ, അസീസ് മരുത എന്നിവർ നേതൃത്വം നൽകി.

നിലമ്പൂർ കെഎൻജി റോഡിൽ വെള്ളം കയറി

നിലമ്പൂർ: നിലമ്പൂരിലെ മലയോര മേഖലയിൽ മൂന്നാം നാളും മഴ ശക്തമായതിനെത്തുടർന്ന് പുഴകളിൽ ജലനിരപ്പുയർന്നു. ചെറിയ പുഴകളിലും അവ വന്ന് ചേരുന്ന പ്രധാന നദികളിലും ഉയർന്ന ജലനിരപ്പാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും അനുഭവപ്പെട്ടത്. വയനാട് കള്ളാടിയിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് നിലന്പൂർ പോത്തുകല്ല് ഭാഗത്ത് ചാലിയാറിലെ ജല നിരപ്പുയർന്നിരുന്നു. ബുധനാഴ്ചയോടെ ജലനിരപ്പ് കുറഞ്ഞിരുന്നെങ്കിലും മഴ ശക്തമായി തുടർന്നതോടെ വീണ്ടും ഒരടിയോളം ജലനിരപ്പുയർന്നിട്ടുണ്ട്.

അമരന്പലം പഞ്ചായത്തിലെ പൊട്ടിക്കല്ലിൽ വെള്ളം കൂടിയതിനാൽ താമസക്കാരോട് ജാഗ്രത പാലിക്കാൻ റവന്യു അധികൃതർ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ പന്തീരായിരം ഉൾവനത്തിലടക്കം പുഴകളിലെ ജലനിരപ്പുയർന്നിട്ടുണ്ട്. ചാലിയാർ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോഴിപ്പാറ വെള്ളച്ചാട്ട സ്ഥലത്തും വലിയ തോതിലാണ് ജലനിരപ്പുള്ളത്. നിലമ്പൂർ മുതീരി മാങ്കുത്ത് സ്കൂളിന്‍റെ മതിൽ കനത്ത മഴയിൽ തകർന്നു. ആളപായമില്ല.

മൂത്തേടം തീക്കടി ഉന്നതിയിലെ മിനി-ചന്ദ്രൻ ദന്പതിമാരുടെ വീടിന്‍റെ സമീപത്തുള്ള പഞ്ചായത്ത് കിണറിന്‍റെ വശങ്ങളിലെ മണ്ണിടിഞ്ഞ് വീടിന് ഭീഷണിയായിട്ടുണ്ട്. ഇവരോട് റവന്യു അധികൃതർ മാറിതാമസിക്കാൻ നിർദേശിച്ചു. വഴിക്കടവ് പഞ്ചായത്തിലെ കാരക്കോട് വെള്ളാരങ്കുന്ന് നീലിയുടെ വീടിന് സമീപം മണ്ണിടിഞ്ഞ് വീടിന് ഭീഷണിയുള്ളതിനാൽ ഇവരോടും മാറിതാമസിക്കാൻ വഴിക്കടവ് വില്ലേജ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം കരുളായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും 45 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഇതുസംബന്ധിച്ച് 65 അപേക്ഷകളാണ് കരുളായി വില്ലേജ് ഓഫീസിൽ ലഭിച്ചിട്ടുള്ളത്. ഇതിൽ 45 അപേക്ഷകളിലും അധികൃതരെത്തി സ്ഥല പരിശോധന നടത്തി. അവശേഷിക്കുന്നവയിൽ അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തും.

ചാലിയാർ പുഴയിലടക്കം മേഖലയിലെ മുഴുവൻ പുഴകളിലും ജലനിരപ്പുയർന്നതിനാൽ പുഴകളുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ റവന്യു അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലന്പൂരിൽ മഴ ശക്തമായതിനെ തുടർന്ന് കെഎൻജി റോഡിൽ വെള്ളം കയറി ഗതാഗത തടസം നേരിട്ടു.

കാറ്റിലും മഴയിലും തോട്ടപ്പള്ളിയിൽ ആയിരത്തിലേറെ നേന്ത്രവാഴകൾ നിലംപൊത്തി

നിലമ്പൂർ: കനത്ത മഴയിലും കാറ്റിലും തോട്ടപ്പള്ളിയിൽ 1000 ലേറെ നേന്ത്രവാഴകൾ നിലംപൊത്തി. രണ്ട് ദിവസമായി തുടരുന്ന മഴയിലും കാറ്റിലുമാണ് ചാലിയാർ പഞ്ചായത്തിന്‍റെ മലയോര ഗ്രാമമായ തോട്ടപ്പള്ളിയിൽ വ്യാപക കൃഷി നാശം ഉണ്ടായത്. ഇന്നലെ പുലർച്ചെയാണ് മേഖലയിൽ വലിയ തോതിൽ കാറ്റ് ആഞ്ഞുവീശിയത്.

കണ്ടത്തിൽ ദേവസ്യ, പ്രകാശ് ചെന്പൻകൊല്ലി, മോൻസി ഫ്രാൻസിസ്, ജിജിമോൾ ദേവസ്യ എന്നിവരുടെ കൃഷിയിടങ്ങളിലെ കുലച്ച നേന്ത്രവാഴകളാണ് കൂട്ടത്തോടെ നിലംപൊത്തിയത്. ഏകദേശം അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

വാളംതോട്, നായാടംപൊയിൽ ഭാഗങ്ങളിലും കാറ്റും മഴയും മൂലം കൃഷിനാശമുണ്ടായിട്ടുണ്ട്. വനത്തിലുൾപ്പെടെ കനത്ത മഴ പെയ്യുന്നതിനാൽ പുഴകളിൽ വ്യാപകമായി ജലവിതാനവും ഉയർന്നിട്ടുണ്ട്. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത്, റവന്യൂ അധികൃതർ നിർദേശം നൽകി.

കാഞ്ഞിരപുഴ, കുറവൻപുഴ, പുന്നപ്പുഴ, കാരക്കോടൻ പുഴ, കരിന്പുഴ, ചെറുപുഴ, കലക്കൻ പുഴ എന്നിവിടങ്ങളിൽ ജലവിതാനം ഉയർന്നതോടെ ചാലിയാർ പുഴയിലും ജലനിരപ്പ് ഉയർന്ന അവസ്ഥയിലാണ്.

Kozhikode

താമരശേരി ചുരം റോഡിന്‍റെ ഒരു വശത്ത് വിള്ളൽ : ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം

വിള്ളൽ രൂപപ്പെട്ടത് ചുരത്തിലെ എട്ടാം വളവിൽ

താമരശേരി: ചുരം എട്ടാം വളവിൽ റോഡിന്‍റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം. റോഡിന്‍റെ വശങ്ങളിലെ കല്ലുകെട്ടുകൾ പ്രധാന പാതയിൽ നിന്ന് വേർപെട്ട നിലയിലാണ് ഇപ്പോൾ ഉള്ളത്. നിലവിൽ മഴ പെയ്യുന്ന സാഹചര്യമായതിനാൽ ഈ ഭാഗത്ത് മണ്ണ് ഇനിയും ഒലിച്ചുപോകാൻ സാധ്യതയുണ്ട്. അതിനാൽ ഈ വഴി കടന്നുപോകുന്നവർ മുൻകരുതലുകൾ എടുക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

ചുരത്തിലൂടെ രാത്രികാലങ്ങളിലും മറ്റും സർവീസ് നടത്തുന്ന വലിയ മൾട്ടി ആക്സിൽ വാഹനങ്ങളുടെ ഡ്രൈവർമാർ ഈ ഭാഗത്ത് പ്രത്യേകം ജാഗ്രത പുലർത്തണം.ഭാരമേറിയ ഇത്തരം വാഹനങ്ങൾ പോകുമ്പോൾ വശങ്ങളിലേക്ക് അമിതമായി ചേർക്കാതിരിക്കാൻ ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണം.

രാത്രിയാത്രകളിൽ കാഴ്ച പരിമിതമാകാൻ സാധ്യതയുള്ളതിനാൽ ചുരം വഴി കയറുകയും ഇറങ്ങുകയും ചെയ്യുന്ന എല്ലാ വാഹനങ്ങളും ഈ ഭാഗത്ത് വേഗത കുറച്ച്, അതീവ ശ്രദ്ധയോടെ മാത്രം കടന്നുപോകേണ്ടതാണെന്നും നിര്‍ദേശിച്ചു.

 

Wayanad

വയനാട് ടൗണ്‍ഷിപ്പ് : കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാന്‍ സാങ്കേതിക സമിതി നിര്‍ദേശം

കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ്, നിര്‍മാണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക സമിതി നടത്തിയ സ്ഥലപരിശോധനയില്‍ മേഖലയില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ സമിതി നിര്‍ദേശിച്ചു.

സോണ്‍ അഞ്ച് ഇ ക്ലസ്റ്റര്‍ വീടുകളുടെ പിന്‍ഭാഗത്ത് സ്വകാര്യ വീടുകളിലേക്ക് പുതുതായി നിര്‍മിച്ച റോഡും ക്ലസ്റ്ററിന്‍റെ താഴെ ഭാഗത്തുള്ള വീടുകളും ക്ലസ്റ്ററിന്റെ പുറകു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണും അന്വേഷണ സംഘം സന്ദര്‍ശിച്ചു.

മണ്ണ് ലെവല്‍ ചെയ്തതിന്‍റെ മുകളില്‍ ഷീറ്റ് വിരിച്ച് വെള്ളം തടയാനും കെട്ടികിടക്കുന്ന വെള്ളം തൊട്ടടുത്ത തോട്ടിലേക്ക് എത്തിക്കുന്നതിനും അടിയന്തര സംവിധാനം ഒരുക്കാന്‍ യുഎല്‍സിസി, കിഫ്‌കോണ്‍ അധികൃതര്‍ക്ക് സമിതി നിര്‍ദേശം നല്‍കി. ജില്ലയില്‍ മഴ മുന്നറിയിപ്പുള്ള സാഹചര്യങ്ങളില്‍ അഞ്ച് ഇ ക്ലസ്റ്ററിന്‍റെ താഴെ ഭാഗത്തെ സ്വകാര്യ വീടുകളിലെ ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടതുണ്ടെന്ന് സംഘം വിലയിരുത്തി.

കെഎസ്ഇബി സബ്‌സ്‌റ്റേഷന്‍ പ്രവൃത്തി നടക്കുന്ന സ്ഥലവും സംഘം സന്ദര്‍ശിച്ചു. പ്രദേശത്ത് ലെവല്‍ ചെയ്ത മണ്ണിനു മുകളിലായി കൂട്ടിയിട്ടിരിക്കുന്ന മുഴുവന്‍ മണ്ണും അടിയന്തിരമായി നീക്കം ചെയ്യും.

ശേഷിക്കുന്ന മണ്ണ് സ്‌റ്റെപ്പ് ചെയ്ത് അപകട ഭീഷണി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാന്‍ കെഎസ്ഇബി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ടൗണ്‍ഷിപ്പിലേക്ക് താത്ക്കാലികമായി നിര്‍മിച്ച റോഡിന് സമീപം തോടിന്‍റെ രണ്ട് ഭാഗത്തായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് പ്രസ്തുത സ്ഥലത്ത് നിന്നും റവന്യു സംഘം കണ്ടെത്തിയ സ്ഥലത്ത് നിക്ഷേപിക്കുന്നതിനുള്ള അടിയന്തര നടപടി കിഫ്‌കോണിന്‍റെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് സമിതി നിര്‍ദേശിച്ചു.

ടൗണ്‍ഷിപ്പ് സ്‌പെഷല്‍ ഓഫീസര്‍ ഡോ. ജെ.ഒ. അരുണ്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടര്‍ പി.സി. മജീദ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ വര്‍ഗീസ്, ജില്ലാ ജിയോളജിസ്റ്റ് ഷെല്‍ജു മോന്‍, ടൗണ്‍ പ്ലാനര്‍ രഞ്ചിത്ത്, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍, പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ശ്രീജിത്ത്, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ സെബാസ്റ്റ്യന്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Kannur

ബസിൽനിന്ന് വയോധിക തെറിച്ചുവീണു; ബസ് മുന്നോട്ടെടുത്തതായി പരാതി

കുറ്റിക്കോൽ: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽനിന്ന് ഇറങ്ങുന്നതിനിടെ വയോധിക റോഡിലേക്ക് തെറിച്ചുവീണു. യാത്രക്കാരി വീണതു ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു പോയതായും പരാതി. ശങ്കരംപാടി കുളിയംകുളത്തെ തമ്പായിയാണ് (75) കുറ്റിക്കോൽ ടൗണിൽ ബസിറങ്ങുന്നതിനിടെ റോഡിലേക്കു വീണത്. ഇവരെ സാരമായ പരിക്കുകളോടെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ബേഡകം പോലീസ് കേസെടുത്തു.

Kasaragod

കള്ളാറിൽ ഫർണിച്ചർ ഷോപ്പിന് തീയിട്ടു; രണ്ടുപേർ അറസ്റ്റിൽ

രാജപുരം: കള്ളാർ ടൗണിൽ ഫർണിച്ചർ ഷോപ്പ് തീയിട്ടു നശിപ്പിച്ചു. ഒക്ലാവ് സ്വദേശി കുഞ്ഞഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ഷോപ്പിനാണ് തീയിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നാംമൈൽ സ്വദേശി അബു എന്ന അബൂബക്കർ മുഹമ്മദ്, ഷാലോം എന്നിവരെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞഹമ്മദിന്‍റെ മകൻ പി.എച്ച്. സിദ്ദിഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്.

ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമികനിഗമനം. പ്രതി അബൂബക്കർ മുഹമ്മദിന് കടയുടമ കുഞ്ഞഹമ്മദിനോടുള്ള മുൻവൈരാഗ്യം മൂലമാണ് കടയ്ക്ക് തീയിട്ടതെന്നാണ് പരാതി.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ഏലിയാമ്മ ചെറിയാന്‍

കുണ്ടറ: നെടുമ്പായിക്കുളം കൃപാ വിലാസത്തില്‍ (ചീരങ്കാവില്‍ കടയില്‍) ഏലിയാമ്മ ചെറിയാന്‍ (അമ്മിണിക്കുട്ടി -100) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നെടുമ്പായിക്കുളം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് തീര്‍ഥാടന ദേവാലത്തില്‍. ഭര്‍ത്താവ്: പരേതനായ കെ.കെ. ചെറിയാന്‍. മക്കള്‍: പരേതനായ കെ.സി. രാജന്‍, പരേതയായ സൂസന്‍ ചെറിയാന്‍, കെ.സി. തോമസ്, കെ.സി. അലക്‌സാണ്ടര്‍, സാലമ്മ ജേക്കബ്, ജോര്‍ജ് ചെറിയാന്‍ (മണി ചീരങ്കാവില്‍).

ഏലിയാമ്മ ചെറിയാന്‍

കുണ്ടറ: നെടുമ്പായിക്കുളം കൃപാ വിലാസത്തില്‍ (ചീരങ്കാവില്‍ കടയില്‍) ഏലിയാമ്മ ചെറിയാന്‍ (അമ്മിണിക്കുട്ടി -100) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നെടുമ്പായിക്കുളം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് തീര്‍ഥാടന ദേവാലത്തില്‍. ഭര്‍ത്താവ്: പരേതനായ കെ.കെ. ചെറിയാന്‍. മക്കള്‍: പരേതനായ കെ.സി. രാജന്‍, പരേതയായ സൂസന്‍ ചെറിയാന്‍, കെ.സി. തോമസ്, കെ.സി. അലക്‌സാണ്ടര്‍, സാലമ്മ ജേക്കബ്, ജോര്‍ജ് ചെറിയാന്‍ (മണി ചീരങ്കാവില്‍).

ചാണ്ടപ്പിള്ള ജോര്‍ജ്

പുളിങ്കുന്ന്: പുന്നക്കുന്നം പുളിവേലില്‍ ചാണ്ടപ്പിള്ള ജോര്‍ജ് (72, റിട്ട. ട്രഷറി ഓഫീസര്‍) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: റാണി ജോര്‍ജ് (റിട്ട. സെക്രട്ടറി, രാമങ്കരി സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക്) രാമങ്കരി ചേക്കോട് ചേന്നാട്ടുശേരി കുടുംബാംഗമാണ്. മക്കള്‍: അലക്‌സ് ജോര്‍ജ് (യുഎസ്എ), ഡോ.റോസ് മേരി ജോര്‍ജ് (മൂവാറ്റുപുഴ), ടെസ് മേരി ജോര്‍ജ് (ജര്‍മനി). മരുമക്കള്‍: ലിയാ അലക്‌സ് മരോട്ടിക്കല്‍ കുറവിലങ്ങാട് (യുഎസ്എ), ഡോ.ജെറി ജോസ് മോളത്ത് മൂവാറ്റുപുഴ (ഡോ.ജെറീസ് ദന്തല്‍ ക്ലിനിക്ക് തൃക്കളത്തൂര്‍ മൂവാറ്റുപുഴ).

കെ. റ്റി. തോമസ്

കരൂർ: കല്ലറയ്ക്കൽ കെ. റ്റി. തോമസ് (കൊച്ച് - 68) അന്തരിച്ചു. സംസ്‌കാരം നാളെ 10.30 ന് വീട്ടിൽ ആരംഭിച്ച് കരൂർ തിരുഹൃദയ പള്ളിയിൽ. ഭാര്യ : വത്സമ്മ പാലയ്ക്കാട്ടുമല കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ : അനു (അധ്യാപിക, സെന്‍റ് മേരീസ് ഗേൾസ് ഹെെസ്കൂൾ, പാലാ), ടോം (ഗാറ്റ്‌വിക് എയർപോർട്ട്, ലണ്ടൻ). മരുമക്കൾ : ജയ്സൺ പകലോമറ്റം തൊഴുത്തുങ്കൽ കുറിച്ചിത്താനം (അധ്യാപകൻ, ഇൻഫന്‍റ് ജീസസ് വടയാർ), ലിജി കൂത്രപ്പള്ളിൽ കോട്ടപുറം(നഴ്‌സ്, യുകെ).മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

അച്ചാമ്മ ചാക്കോ

നീണ്ടൂർ : ഇലയ്ക്കാട്ട് അച്ചാമ്മ ചാക്കോ (97) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച മൂന്നിനു സെന്‍റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: പരേതനായ ചുമ്മാർ ചാക്കോ. മക്കൾ : ഇ.പി. സൈമൺ, സിസ്റ്റർ ബെറ്റി ഇലയ്ക്കാട്ട് (ഡിഎസ്എം കോൺവെന്‍റ്), ഇ.സി.സണ്ണി, ഇ.സി.മേരി, ഇ.സി.ജോസ് (വെമ്പളളി), ആൻസി കല്ലറ, ജെസി (ഇറ്റലി), റെജിമോൻ ജേക്കബ് (ഇറ്റലി), സജിമോൻ ജേക്കബ്, ഇ.സി.ജോബി (മെറിഡിയൻ കോളജ് മംഗലാപുരം). മരുമക്കൾ: മേരി, തോമസ് ഓണംതുരുത്ത്, ജെസി, പരേതനായ ടോമി മറ്റത്തിക്കുന്നേൽ, തോമസ് കൈമൂല, സിസി സജി, സോമോൾ, ജിൻസി.

മറിയക്കുട്ടി ആന്‍റണി

തീക്കോയി: പുല്ലാട്ട് മറിയക്കുട്ടി ആന്‍റണി (89) അന്തരിച്ചു. സംസ്‌കാരം ഇന്നു 2.30 ന് വീട്ടിൽ ആരംഭിച്ച് അയ്യമ്പാറ ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭർത്താവ് പരേതനായ പി.വി. ആന്‍റണി പുല്ലാട്ട്. മക്കൾ: പി.എ. ജോർജ് തലനാട്, കുര്യൻ ആന്‍റണി തീക്കോയി (ഫോട്ടോ പാർക്ക് സ്റ്റുഡിയോ ഈരാറ്റുപേട്ട), മേരി ജോയി വെട്ടത്ത് നീലൂർ (റിട്ട. ഡെപ്യൂട്ടി മാനേജർ കെഎസ്എഫ്ഇ, പാലാ), പി.എ. ആന്‍റണി തിരുവനന്തപുരം, സാലി ജെയിംസ് മൈലമ്പറമ്പിൽ ഈരാറ്റുപേട്ട, സെല്ലി സണ്ണി ചാരത്തു പുളിക്കൽ മണിയംകുന്ന്, സിമിലി ജിമ്മി പാറയിൽ വെട്ടിപ്പറമ്പ് തീക്കോയി. മരുമക്കൾ: മേഴ്‌സി പുത്തൻപുരക്കൽ പയ്യാനിതോട്ടം, മരിയ ജോർജ് നെടുങ്ങനൽ പൂഞ്ഞാർ (അക്കൗണ്ടന്‍റ്, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് ), ജോയി വെട്ടത്ത് നീലൂർ, ലിസ ജോസ് പുതിയിടം അമ്പൂരി, ജെയിംസ് കുര്യൻ മൈലംപറമ്പിൽ (റിട്ട. എസ്‌ഐ. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ), സണ്ണി ചാരത്തുപുളിക്കൽ മണിയംകുന്ന്, ജിമ്മി ജെയിംസ് പാറയിൽ (ഫോട്ടോ പാർക്ക് സ്റ്റുഡിയോ അരുവിത്തുറ).

ഏലിയാമ്മ സെബാസ്റ്റ്യന്‍

തൃക്കൊടിത്താനം: മണിമുറി തെക്കേക്കര ഏലിയാമ്മ സെബാസ്റ്റ്യന്‍ (അമ്മിണി-85) അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിന് തൃക്കൊടിത്താനം സെന്‍റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയില്‍. പരേത തുരുത്തി അരയശേരില്‍ അട്ടിയില്‍ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ സെബാസ്റ്റ്യന്‍. മക്കള്‍: ജോസഫ്, ആന്‍സമ്മ, പരേതനായ തോമസ്, സെബാസ്റ്റ്യന്‍, ചാക്കോ. മരുമക്കള്‍: ലൈസാമ്മ പാറക്കുളം തൃക്കൊടിത്താനം, ജോണിച്ചന്‍ പുളിക്കല്‍ കുന്നുംപുറം ചേര്‍ത്തല, അനു പള്ളിവാതുക്കല്‍ പരുത്തുംപാറ, മിനി തച്ചേടം മാടപ്പള്ളി, ഡാലിയ സണ്‍ഫ്‌ളവര്‍ കൊല്ലം.

സിസ്റ്റർ ലിസീനിയ എഫ് സി സി

കരാഞ്ചിറ : ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ഇരിങ്ങാലക്കുട അൽവേർണിയ പ്രോവിൻസിലെ കരാഞ്ചിറ അസീസി മഠാംഗമായ സിസ്റ്റർ ലിസീനിയ (കെ .കെ റോസക്കുട്ടി) എഫ്സിസി (94) അന്തരിച്ചു. സംസ്കാരം ഇന്ന് 9 .30 ന് ഇരിങ്ങാലക്കുട അൽവേർണിയ എഫ്സി കോൺവെന്‍റ് സെമിത്തേരിയിൽ. കോട്ടാറ്റ് ഇടവക കണ്ണൂക്കാടൻ കൊച്ചുദേവസി, കത്രീന ദമ്പതികളുടെ മകളാണ്. കോട്ടാറ്റ് സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ്, മറ്റം അസംഷ്ന്‍, വെള്ളിക്കുളങ്ങര സെന്‍റ് പോള്‍സ്, താണിശേരി ഡിഎഫ്‌സി, അഴിക്കോട് മാര്‍തോമ, കോപ്ലിപ്പാടം സെന്‍റ് ആന്‍സ്, ചെമ്മണ്ട ക്ലെയര്‍ഭവന്‍, കുഴിക്കാട്ടുകോണം നിര്‍മല, പുല്ലൂറ്റ് സെന്‍റ് മേരീസ്, ചാലക്കുടി എസ്എച്ച് എന്നീ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: പരേതനായ പൈലി, പരേതയായ ത്രേസ്യക്കുട്ടി റാഫേല്‍, ശോശന്നം ഡൊമിനി, ജോസ്, പരേതയായ എല്‍സി പൗലോസ്, ജോണി, കൊച്ചുമേരി വര്‍ഗീസ്.

ബേബി

മേലൂർ : പാലപ്പിള്ളി കണ്ണങ്ങാത്ത് മേച്ചേരി ബേബി (93) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് പുഷ്പഗിരി ഫാത്തിമ മാത പള്ളി യിൽ. ഭർത്താവ്: പരേതനായ ജോസഫ് വൈദ്യൻ. പരിയാരം പടിഞ്ഞാക്കര കുടുംബാംഗമാണ്. മക്കൾ: ഓമന, തങ്കച്ചൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സുഷ, ലിസി, ജോയി (റിട്ട. ഇൻസ്ട്രക്ടർ, സാങ്കേതികവിദ്യാഭ്യാസം). മരുമക്കൾ: തോമസ് മാടൻ മഞ്ഞപ്ര, ഷീന പീണിക്കപറമ്പിൽ, പരേതരായ ജോസഫ് വൈദ്യക്കാരൻ തൃശൂർ, സോഫി മേനാച്ചേരി, വർഗീസ് ചിറ്റിനപ്പിള്ളി മുന്നൂർപ്പിള്ളി.

ശാരദ

തച്ചമ്പാറ: പൂക്കോട്ടുകാവ് താനികുന്ന് വെൺമരത്തിൽ ശാരദ ടീച്ചർ(87) അന്തരിച്ചു. സംസ്കാരം ഇന്ന് ഐവർമഠത്തിൽ. തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ മേലൂർ സ്രാമ്പിക്കൻ ശങ്കരനാരായണൻ നായർ (റിട്ട. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു). മക്കൾ: കൃഷ്ണകുമാർ (കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ്, പാലക്കാട് ജില്ലാ സെക്രട്ടറി), മീന (റിട്ട. അധ്യാപിക, എംഎംയുപി സ്കൂൾ, പുതുപ്പരിയാരം), സത്യനാഥൻ (റിട്ട. ബിഎസ്എഫ് അധ്യാപകൻ, മണ്ണാർക്കാട് ഐടിഐ), ഗീത (അധ്യാപിക, ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ, തച്ചമ്പാറ). മരുമക്കൾ: എ. രമണി (പ്രധാനഅധ്യാപിക, ജിഎൽപി സ്കൂൾ, കാവിൽപ്പാട്), കെ. ദേവിദാസ് (റിട്ട. സബ് ഇൻസ്പെക്ടർ), ജ്യോതിലക്ഷ്മി (അധ്യാപിക, യൂണിറ്റി എയുപി സ്കൂൾ, മണ്ണാർക്കാട്), എം.വി. വിജയശങ്കർ (വിമുക്തഭടൻ).

അന്നക്കുട്ടി ജോൺ

തിരുവമ്പാടി : തുറക്കൽ അന്നക്കുട്ടി ജോൺ (80) അന്തരിച്ചു. സംസ്ക‌ാരം ഇന്ന് 11 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന പള്ളിയിൽ. പരേത കൊച്ചുവേലി വാണിയപുര കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തുറക്കൽ ടി.ജെ. ജോണി. മക്കൾ: ലില്ലി, ലിജി (സ്റ്റാഫ് നഴ്‌സ് സെന്‍റ് ജോസഫ് ഹോസ്‌പിറ്റൽ മുക്കം), ലിജു (ഫാൽകൺ സെനർജി എന്‍ജിനിയറിംഗ് എറണാകുളം), ലിന്‍റ (സ്പെഷൽ എഡ്യൂക്കേറ്റർ ജിവിഎച്ച്എസ്എസ് താമരശേരി). മരുമക്കൾ: പരേതനായ ബെന്നി പാലക്കൽ (മുത്തപ്പൻപുഴ), ജോൺസൺ പെരികിലത്ത് (പുല്ലൂരാംപാറ), രമ്യ തുരുത്തിപ്പള്ളിൽ (കൂമ്പാറ), സനോജ് തറയിൽ (സെന്‍റ് മേരീസ് ഹൈസ്‌കൂൾ കൂടത്തായി).

സയ്യിദ് താഹ ബാഫഖി

കൊയിലാണ്ടി: ബീച്ച് റോഡ് സൽമത്ത് മൻസിൽ സയ്യിദ് താഹ ബാഫഖി (74 )അന്തരിച്ചു. ഭാര്യ: ശരീഫ സൗദ. മക്കൾ: ശരീഫ സൽ‍മ ,ഷാക്കിറ ബീവി,സയ്യിദ് ഷഹീർ ബാഫഖി, ശരീഫ സദീദ , സയ്യിദ് ശുഹൈബ് ബാഫഖി.മരുമക്കൾ: സയ്യിദ് ഉമർ ബാഹസൻ,സയ്യിദ് അനസ് മുഷൈഖ് ,ഫാത്തിമത്ത് ഷദ ,സയ്യിദ് ഷമീം ബുഖാരി,ശരീഫ മെഹറിൻ. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ എന്നിവർ മാതൃ സഹോദരി പുത്രന്മാരാണ്. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കൊയിലാണ്ടി വലിയകത്ത് പള്ളിയിൽ.

ഫാത്തിമ ഹജ്ജുമ്മ

കുന്ദമംഗലം: പതിമംഗലം പുന്നക്കൽ ഫാത്തിമ ഹജ്ജുമ്മ (81) അന്തരിച്ചു.പരേതനായ കാദർ ഹാജിയുടെ ഭാര്യയാണ്. മക്കൾ: അബ്ദുൽ കരീം, ലൈല, സാജിദ, സുഹറ, റസീന, പരേതരായ ഷരീഫ, മുസ്തഫ,സബീറ. മരുമക്കൾ: അബ്ദുൽ മജീദ് (ചെറുവറ്റ),അബ്ദുൽ അസീസ് (വെള്ളിപറമ്പ്) ,ഇബ്റാഹിം (കാരന്തൂർ), സുലൈമാൻ( പുത്തൂർ ), റംല,റൈഹാനത്ത്, പരേതരായ ഹുസൈൻ (പയമ്പ്ര), മൊയ്തീൻ കുട്ടി (കുന്ദമംഗലം). ഫാത്തിമ ഹജ്ജുമ്മ കുന്ദമംഗലം പതിമംഗലം പുന്നക്കൽ ഫാത്തിമ ഹജ്ജുമ്മ (81) അന്തരിച്ചു.പരേതനായ കാദർ ഹാജിയുടെ ഭാര്യയാണ്. മക്കൾ: അബ്ദുൽ കരീം, ലൈല, സാജിദ, സുഹറ, റസീന, പരേതരായ ഷരീഫ, മുസ്തഫ,സബീറ. മരുമക്കൾ: അബ്ദുൽ മജീദ് (ചെറുവറ്റ),അബ്ദുൽ അസീസ് (വെള്ളിപറമ്പ്) ,ഇബ്റാഹിം (കാരന്തൂർ), സുലൈമാൻ( പുത്തൂർ ), റംല,റൈഹാനത്ത്, പരേതരായ ഹുസൈൻ (പയമ്പ്ര), മൊയ്തീൻ കുട്ടി (കുന്ദമംഗലം).

ഫാ. കുര്യന്‍ തലച്ചിറക്കുഴി

താമരശേരി: താമരശേരി രൂപതാം ഗവും പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയര്‍ കെയര്‍ ഹോം സ്ഥാപക ഡയറക്‌ടറുമായ ഫാ. കുര്യന്‍ തലച്ചിറക്കുഴി (83) അന്തരിച്ചു. സംസ്‌കാരം നാളെ 2.30ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്‍റെ മുഖ്യകാര്‍മികത്വത്തിൽ പുതുപ്പാടി സെന്‍റ് ജോര്‍ജ് പള്ളിയിൽ. പരേതൻ പുതുപ്പാടി, മരഞ്ചാട്ടി, വളളിയാട് ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം നാളെ രാവിലെ എട്ടിന് പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയര്‍ കെയര്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

സിസ്റ്റര്‍ വത്സ അലക്‌സ്

നീലേശ്വരം: സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ആൻസ് സഭാംഗം സിസ്റ്റര്‍ വത്സ അലക്‌സ് (65) അന്തരിച്ചു. സംസ്‌കാരം ഇന്നു രണ്ടിനു നീലേശ്വരം സെന്‍റ് ആന്‍സ് കോണ്‍വന്‍റ് ചപ്പലില്‍. നീലേശ്വരം സെന്‍റ് ആന്‍സ് കോണ്‍വന്‍റ് മദര്‍ സുപ്പീരിയര്‍, കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹെയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂര്‍ വിളമന എണ്ണച്ചേരിയില്‍ പരേതനായ അലക്‌സാണ്ടര്‍- മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സിസ്റ്റര്‍ ജ്യോതി സിഎംസി (മാണ്ഡ്യ, കര്‍ണാടക), തോമസ്, മേരിക്കുട്ടി, ലിസി, ബെന്നി, ജിബി, ബിജു.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

09-07-2026

ഭൂതവും ഭാവിയും ഏറ്റുമുട്ടുന്നു; നിഗൂഢതകളുടെ DxV പോസ്റ്ററുമായി ധനുഷ്

തെന്നിന്ത്യൻ സിനിമയിൽ അമ്പരപ്പിക്കുന്ന പരീക്ഷണങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് ധനുഷ്. നടനായും സംവിധായകനായും നിർമാതാവായും തിളങ്ങിനിൽക്കുന്ന താരം സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന്‍റെ അനൗൺസ്‌മെന്‍റ് പോസ്റ്റർ ഇപ്പോൾ തെന്നിന്ത്യയിലാകെ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. DxV എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ മിസ്റ്ററി പ്രോജക്റ്റിന്‍റെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. നിഗൂഢതകൾ ഒളിപ്പിച്ചുവച്ച പോസ്റ്റർ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.

സിനിമയുടെ പ്രമേയത്തെക്കുറിച്ചു സൂചനകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്ന പോസ്റ്റർ. കടലിൽ നടക്കുന്ന ഒരു വമ്പൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററിൽ, ഭൂതകാലത്തിലെ ഭീമാകാരമായ യുദ്ധക്കപ്പലുകൾ ആധുനിക സാങ്കേതികവിദ്യയുടെ കരുത്തായ ഫൈറ്റർ ജെറ്റുകളുമായി നേർക്കുനേർ ഏറ്റുമുട്ടുന്ന ദൃശ്യമാണുള്ളത്. ടൈം ട്രാവലോ അതോ സയൻസ് ഫിക്ഷൻ ത്രില്ലറോ ആകാം ചിത്രമെന്ന സൂചന പോസ്റ്റർ നൽകുന്നുണ്ട്. പോസ്റ്ററിനൊപ്പം ധനുഷ് കുറിച്ച, പണിന്തവരെ വിട്ടു വൈപ്പാൻ, പകൈത്തവരെ നാട്ടു വൈപ്പാൻ (അനുകൂലിക്കുന്നവരെ അദ്ദേഹം വെറുതെ വിടും, ശത്രുക്കളെ തകർത്തുകളയും) - എന്ന മാസ് ഡയലോഗ് കൂടിയായപ്പോൾ ആരാധകരുടെ ആവേശം ഇരട്ടിച്ചു.

ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് ആരായിരിക്കും എന്നതിനെച്ചൊല്ലി കോളിവുഡിൽ വലിയ ചർച്ചകളാണു നടക്കുന്നത്. പോസ്റ്ററിലെ DxV എന്നതിലെ D ധനുഷിനെയും V പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭുവിനെയുമാണ് സൂചിപ്പിക്കുന്നതെന്നാണ് സിനിമാലോകത്തെ പ്രധാന സംസാരം. മുൻപ് ശിവകാർത്തികേയനെ നായകനാക്കി വെങ്കട്ട് പ്രഭു ചെയ്യാനിരുന്ന ടൈം ട്രാവൽ സയൻസ് ഫിക്ഷൻ പ്രോജക്റ്റിലേക്ക് ഒടുവിൽ ധനുഷ് എത്തുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ധനുഷിന്‍റെ പ്രിയ സംവിധായകൻ വെട്രിമാരൻ തന്നെയാണ് ഈ ചിത്രത്തിനു പിന്നിലെന്നും ചിലർ വാദിക്കുന്നുണ്ട്. സംവിധായകൻ ആരായാലും ഇതൊരു അന്താരാഷ്ട്ര നിലവാരമുള്ള സിനിമാറ്റിക് അനുഭവമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

09-07-2026

ഭൂതവും ഭാവിയും ഏറ്റുമുട്ടുന്നു; നിഗൂഢതകളുടെ DxV പോസ്റ്ററുമായി ധനുഷ്

തെന്നിന്ത്യൻ സിനിമയിൽ അമ്പരപ്പിക്കുന്ന പരീക്ഷണങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് ധനുഷ്. നടനായും സംവിധായകനായും നിർമാതാവായും തിളങ്ങിനിൽക്കുന്ന താരം സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന്‍റെ അനൗൺസ്‌മെന്‍റ് പോസ്റ്റർ ഇപ്പോൾ തെന്നിന്ത്യയിലാകെ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. DxV എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ മിസ്റ്ററി പ്രോജക്റ്റിന്‍റെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. നിഗൂഢതകൾ ഒളിപ്പിച്ചുവച്ച പോസ്റ്റർ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.

സിനിമയുടെ പ്രമേയത്തെക്കുറിച്ചു സൂചനകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്ന പോസ്റ്റർ. കടലിൽ നടക്കുന്ന ഒരു വമ്പൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററിൽ, ഭൂതകാലത്തിലെ ഭീമാകാരമായ യുദ്ധക്കപ്പലുകൾ ആധുനിക സാങ്കേതികവിദ്യയുടെ കരുത്തായ ഫൈറ്റർ ജെറ്റുകളുമായി നേർക്കുനേർ ഏറ്റുമുട്ടുന്ന ദൃശ്യമാണുള്ളത്. ടൈം ട്രാവലോ അതോ സയൻസ് ഫിക്ഷൻ ത്രില്ലറോ ആകാം ചിത്രമെന്ന സൂചന പോസ്റ്റർ നൽകുന്നുണ്ട്. പോസ്റ്ററിനൊപ്പം ധനുഷ് കുറിച്ച, പണിന്തവരെ വിട്ടു വൈപ്പാൻ, പകൈത്തവരെ നാട്ടു വൈപ്പാൻ (അനുകൂലിക്കുന്നവരെ അദ്ദേഹം വെറുതെ വിടും, ശത്രുക്കളെ തകർത്തുകളയും) - എന്ന മാസ് ഡയലോഗ് കൂടിയായപ്പോൾ ആരാധകരുടെ ആവേശം ഇരട്ടിച്ചു.

ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് ആരായിരിക്കും എന്നതിനെച്ചൊല്ലി കോളിവുഡിൽ വലിയ ചർച്ചകളാണു നടക്കുന്നത്. പോസ്റ്ററിലെ DxV എന്നതിലെ D ധനുഷിനെയും V പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭുവിനെയുമാണ് സൂചിപ്പിക്കുന്നതെന്നാണ് സിനിമാലോകത്തെ പ്രധാന സംസാരം. മുൻപ് ശിവകാർത്തികേയനെ നായകനാക്കി വെങ്കട്ട് പ്രഭു ചെയ്യാനിരുന്ന ടൈം ട്രാവൽ സയൻസ് ഫിക്ഷൻ പ്രോജക്റ്റിലേക്ക് ഒടുവിൽ ധനുഷ് എത്തുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ധനുഷിന്‍റെ പ്രിയ സംവിധായകൻ വെട്രിമാരൻ തന്നെയാണ് ഈ ചിത്രത്തിനു പിന്നിലെന്നും ചിലർ വാദിക്കുന്നുണ്ട്. സംവിധായകൻ ആരായാലും ഇതൊരു അന്താരാഷ്ട്ര നിലവാരമുള്ള സിനിമാറ്റിക് അനുഭവമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

02-07-2026

പുതിയ കാലത്തെ അഭിനേതാക്കൾ ഭാഗ്യവാന്മാർ: കരിഷ്മ കപുർ

ബോളിവുഡിന്‍റെ പ്രിയതാരം കരിഷ്മ കപുർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ വെബ് സീരീസ്, ബ്രൗൺ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. സിറ്റി ഓഫ് ഡെത്ത് എന്ന നോവലിനെ ആസ്പദമാക്കി അഭിനയ് ദേവ് സംവിധാനം ചെയ്ത സീരീസിൽ റീത്ത ബ്രൗൺ എന്ന കൊൽക്കൊത്തക്കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് കരിഷ്മ കൈകാര്യം ചെയ്യുന്നത്.

ദീർഘനാളുകൾക്കുശേഷം കാമറയ്ക്ക് മുന്നിലെത്തിയ തന്‍റെ പുതിയ കഥാപാത്രത്തെക്കുറിച്ചും കരിയറിലെ മാറ്റങ്ങളെക്കുറിച്ചും കരിഷ്മ കപുർ നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. സീരീസിൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന, എന്നാൽ ഉള്ളിൽ വലിയൊരു വിഷാദവും വൈകാരിക ഭാരവും പേറുന്ന കഥാപാത്രമാണ് റീത്തയെന്ന് കരിഷ്മ പറഞ്ഞു:
റീത്തയുടെ ശരീരഭാഷ എങ്ങനെയായിരിക്കണം, അവൾ അനുഭവിക്കുന്ന മാനസിക സമ്മർദം എങ്ങനെ പ്രതിഫലിക്കണം എന്നതിനെക്കുറിച്ച് സംവിധായകൻ അഭിനയ് ദേവുമായി ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നു. അധികം സംസാരിച്ചില്ലെങ്കിലും അവളുടെ വേദന പ്രേക്ഷകർക്ക് അനുഭവപ്പെടും.

തനിക്ക് പൂർണ തൃപ്തി നൽകുന്നതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ മാത്രമേ ഇനി ചെയ്യൂ എന്നും താരം കൂട്ടിച്ചേർത്തു. മഹാനഗരത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ സീരീസിലെ അഭിനയം ഏറെ ആസ്വദിച്ചു. അഭിനയലോകത്തേക്ക് എത്തിയിട്ട് 35 വർഷം പിന്നിടുകയാണ്. കരിയറിലെ തുടക്കകാലത്തെ അപേക്ഷിച്ച് സിനിമാ നിർമാണ രംഗത്ത് വലിയ മാറ്റങ്ങൾ വന്നു. പണ്ടൊക്കെ കൃത്യമായ തിരക്കഥ പോലുമില്ലാതെയാണ് അഭിനയിച്ചിരുന്നത്. എന്നാൽ ഇന്ന് ചിത്രീകരണത്തിന് മുൻപ് വലിയ രീതിയിലുള്ള വർക്ക്‌ഷോപ്പുകളും മുന്നൊരുക്കങ്ങളും നടക്കുന്നുണ്ടെന്നും കരിഷ്മ കൂട്ടിച്ചേർത്തു.

ഹിന്ദി സിനിമകളിലും സീരീസുകളിലും അധികം കാണാത്ത കൊൽക്കത്തയുടെ യഥാർഥ അന്തരീക്ഷമാണ് ബ്രൗണിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ നഗരത്തിനു വലിയ പ്രാധാന്യമുണ്ടെന്നും, കഥാപാത്രങ്ങൾക്ക് മുൻപേ പ്രേക്ഷകരോടു സംസാരിക്കുന്നത് കൊൽക്കത്ത നഗരമായിരിക്കുമെന്നും സംവിധായകൻ അഭിനയ് ദേവ് പറഞ്ഞു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

09-07-2026

പിസിഎൻഎകെ 2028 ദേശീയ മീഡിയ ടീം നിലവിൽ വന്നു

ഒക്‌ലഹോമ: 2028 ജൂൺ 29 മുതൽ ജൂലൈ രണ്ട് വരെ ഒക്‌ലഹോമയിൽ നടക്കുന്ന 41-ാമത് പെന്തെക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പിസിഎൻഎകെ) മഹാസമ്മേളനത്തിന്‍റെ വാർത്താ-മാധ്യമ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിതവും കാര്യക്ഷമവുമായി നടത്തുന്നതിനായി ദേശീയ മീഡിയ ടീമിന് രൂപം നൽകിയതായി സംഘാടകർ അറിയിച്ചു.

കോൺഫറൻസ് ദേശീയ ഭാരവാഹികളായ കൺവീനർ പാസ്റ്റർ തേജസ് തോമസ്, സെക്രട്ടറി ബിനോയ് ഫിലിപ്പ് കരുമാങ്കൽ, ട്രഷറർ നിബു വെള്ളവന്താനം, ഇംഗ്ലീഷ് കോഓർഡിനേറ്റർ പാസ്റ്റർ ഡെവിൻ ഡാനിയേൽ, ലേഡീസ് കോഓർഡിനേറ്റർ ഡോ. ഗ്രേസ് ഗീവർഗീസ്, ജനറൽ കോഓർഡിനേറ്റർ സാം തോമസ്, പ്രയർ കോഓർഡിനേറ്റർ പാസ്റ്റർ മാത്യു സാമുവൽ, പബ്ലിക് റിലേഷൻസ് കോഓർഡിനേറ്റർ ഷെറി കെ. ജോർജ്, മീഡിയ കോഓർഡിനേറ്റർ ഫിന്നി രാജു ഹൂസ്റ്റൺ എന്നിവരുടെ നേതൃത്വത്തിലും സഹകരണത്തിലും മീഡിയ ടീം പ്രവർത്തിക്കും.

ഫിന്നി രാജു, ഹൂസ്റ്റൺ നാഷണൽ മീഡിയ കോഓർഡിനേറ്ററായി പ്രവർത്തിക്കും. ഡോ. ജോജി ഗീവർഗീസ്, ഫ്ലോറിഡ വിഷ്വൽ മീഡിയ കോഓർഡിനേറ്ററായും സാം വറുഗീസ്, ജോർജിയ സോഷ്യൽ മീഡിയ കോഓർഡിനേറ്ററായും, ഷിബു വറുഗീസ്, വെർജീനിയ ഗ്രാഫിക്സ് കോഓർഡിനേറ്ററായും മീഡിയ ടീമിൽ സേവനമനുഷ്ഠിക്കും.

ദേശീയ മഹാസമ്മേളനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വാർത്തകൾ, പ്രസ് റിലീസുകൾ, ഫോട്ടോകൾ, വീഡിയോ ദൃശ്യങ്ങൾ, ഡിജിറ്റൽ പ്രചാരണം, സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ എന്നിവയുടെ ആസൂത്രണവും ഏകോപനവും ദേശീയ മീഡിയ ടീമിന്‍റെ നേതൃത്വത്തിൽ നിർവഹിക്കും.

സമ്മേളനത്തിന്‍റെ എല്ലാ ഔദ്യോഗിക വിവരങ്ങളും ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്ത് സമൂഹത്തിലേക്ക് സമയബന്ധിതമായും വിശ്വസനീയമായും എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും മീഡിയ ടീം നേതൃത്വം നൽകും.

2028-ലെ പിസിഎൻഎകെ മഹാസമ്മേളനത്തിന്‍റെ വിജയത്തിനായി ദേശീയ സംഘാടക സമിതിയുമായി ചേർന്ന് ആധുനിക മാധ്യമ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മീഡിയ ടീം അറിയിച്ചു.

09-07-2026

വൈഗാസ് സി. വാഴപ്പിള്ളിയുടെ സംസ്കാരം വെള്ളിയാഴ്ച

ബെർലിൻ: എറണാകുളം പാലാരിവട്ടം ഇലവുങ്കൽ റോഡ് വാഴപ്പിള്ളി കുടുംബാംഗം വൈഗാസ് സി. വാഴപ്പിള്ളി (വർഗീസ് - 72) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഇടപ്പള്ളി സെന്‍റ് ജോർജ് സീറോമലബാർ ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: അൽഫോൻസ വൈഗാസ് (വരന്തരപ്പിള്ളി പഴുങ്കാരൻ കുടുംബാംഗം). മകൾ: മരിയ വൈഗാസ് (ജർമനി). മരുമകൻ: ജോൺ ബെന്നി, ജർമനി (അങ്കമാലി മേനാച്ചേരി കുടുംബാംഗം).

ഭാര്യയോടൊപ്പം ജർമനിയിലുള്ള മകളുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയപ്പോഴാണ് വർഗീസിന്‍റെ ആകസ്മിക മരണം. മക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ വർഗീസിന് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആഹൻ സമീപമുള്ള എഷ്‌വൈലർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

തുടർന്ന് ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച വൈകുന്നേരം ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വ്യാഴാഴ്ച രാത്രി ഏഴിനോ‌ട് കൂടി കൊച്ചി, നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച് ബന്ധുക്കൾ ഏറ്റുവാങ്ങി.

വെള്ളിയാഴ്ച മൃതദേഹം രാവിലെ സ്വവസതിയിൽ കൊണ്ടുവരും. ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിയുടെ ഇടപെടൽ വർഗീസിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായകമായി.

04-07-2026

ഇസബെൽ മേരി തോമസ് അവാർഡ് ഹിമ ഹാപ്പിക്ക്

കാൻബറ: സീറോമലബാർ മെൽബൺ രൂപത കാൻബറ സെന്‍റ് അൽഫോൻസാ ഇടവകയിലെ സെന്‍റ് മേരീസ് ഫാമിലി യൂണിറ്റ് സംഘടിപ്പിച്ച ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സെന്‍റ് അൽഫോൻസാ പള്ളിയിൽ വച്ച് നൽകുകയുണ്ടായി.

പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന സെന്‍റ് അൽഫോൻസാ കമ്യൂണിറ്റിയിലെ കുട്ടിക്കാണ് ഈ അവാർഡ് നൽകുന്നത്. ഹിമ ഹാപ്പി പൈനടത്താണ് ഈ അവാർഡിന് അർഹയായത്.

സെന്‍റ് അൽഫോൻസാ ഇടവക വികാരി ഫാ. ബിനീഷ് നരിമറ്റത്തിൽ പുതുതായി ചുമതല ഏൽക്കുന്ന ഫാ. ടിജോ എന്നിവർ ചേർന്ന് അവാർഡ് നൽകി.

അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് പൈനടത്തു ഹാപ്പി - മിനി ദമ്പതികളുടെ മകളാണ് ഹിമ. ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡബിൾ ഡിഗ്രി ചെയ്യുന്നതിനോടൊപ്പം ഓസ്‌ട്രേലിയൻ പബ്ലിക് സർവീസിലും ഹിമ ജോലി ചെയ്യുന്നു.

04-07-2026

ഗുഡ്ഗാവ് ഭദ്രാസനത്തിൽ ലഹരിവിരുദ്ധ പ്രചാരണം നടത്തി

ഭോപ്പാൽ: മലങ്കര കാത്തലിക് അസോസിയേഷൻ ഗുഡ്ഗാവ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തിലുള്ള ഭദ്രാസനതല ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കം. ഭോപ്പാൽ സെന്‍റ് തോമസ് പള്ളിയിൽ നടന്ന ചടങ്ങിൽ ദദ്രാസന പ്രസിഡന്‍റ് റെജി തോമസ് അധ്യക്ഷത വഹിച്ചു.

ഫാ. ചാൾസ് വിൽസൻ മുഖ്യപ്രഭാഷണം നടത്തി. ഭോപ്പാൽ വൈദിക ജില്ല വികാരി ജനറൽ ഫാ. വിശാഖ് സ്കറിയ ആമുഖ പ്രഭാഷണം നടത്തി. ദദ്രാസന ജനറൽ സെക്രട്ടറി ഷാജി ജോൺ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഗുഡ്ഗാവ് ഭദ്രാസനത്തിന്‍റെ ബാർ-ഈത്തോ-കാശിറോ (സഭയുടെ ഉത്സാഹിയായ പുത്രൻ) പദവിക്ക് അർഹനായ എൻ.സി. ഫിലിപ്പിനെ ആദരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭദ്രാസന പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സാബു സാമുവേലിനെ ചടങ്ങിൽ അഭിനന്ദിച്ചു.

ചടങ്ങിൽ ഭോപ്പാൽ റീജണിലെ ഉന്നതവിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. നവംബർ ഒമ്പത്, 10 തീയതികളിൽ ഭോപ്പാൽ സെന്‍റ് തോമസ് സ്കൂളിൽ നടക്കുന്ന ഭദ്രാസന ജനറൽ കൺവൻഷൻ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് എംസിഎ ഭദ്രാസന പ്രസിഡന്‍റ് അവലോകനം നടത്തുകയും വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു.

ഭോപ്പാൽ റീജൺ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി കെ.ഒ. സ്റ്റീഫൻ, ഇപിസി സെക്രട്ടറി സാബു സാമുവൽ എന്നിവർ പ്രസംഗിച്ചു. എംസിഎ ഭദ്രാസന സെക്രട്ടറി ലിസി സ്റ്റീഫൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം വൈ. ഷാജി നന്ദിയും പറഞ്ഞു.

ലഹരിവിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും ലഹരിയുടെ ദൂഷ്യവശങ്ങളെ സംബന്ധിച്ച ബോധവത്കരണ സെമിനാറുകളും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

09-07-2026

കുട്ടികളിലും ഇൻഫ്ലുവൻസ..! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുതിർന്നവരെ ബാധിക്കുന്ന ഇൻഫ്ലുവൻസ നവജാത ശിശുക്കളിലും കുട്ടികളിലും പകരാൻ സാധ്യതയേറെയാണ്. മുതിർന്നവരുടേതിന് സമാനമായ ലക്ഷണങ്ങൾ തന്നെ കുട്ടികൾക്കും ഉണ്ടാകാം.

കഠിനമായ പനി, തലവേദന, ശരീര വേദന, വിട്ടുമാറാത്ത ചുമ, വയറുവേദന, ശ്വാസംമുട്ടൽ, ഛർദ്ദി, വയറിളക്കം എന്നിവ ചെറിയ കുട്ടികളിൽ സാധാരണമാണ്.

കഠിനമായ പനിയുടെ കൂടെ കുട്ടികൾക്കു ഫിറ്റ്സ് വരാനും സാധ്യതയുണ്ട്. ചെവി വേദന, കണ്ണുകൾക്കു ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.

രണ്ടു വയസിന് താഴെയുള്ള കുട്ടികളിലും മറ്റ് രോഗങ്ങളുള്ള കുട്ടികളിലും ഇൻഫ്ലുവൻസ ബാധിക്കുന്നത് ഗുരുതരമാണ്.

കുട്ടികളിൽ ഇൻഫ്ലുവൻസ ബാധിച്ചാൽ

. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ നൽകുക
. ചൂടുവെള്ളം കുടിപ്പിക്കുകയും പോഷകസമൃദ്ധമായ ചെറിയ ഭക്ഷണങ്ങളും നൽകുക
. പനി ഉണ്ടെങ്കിൽ ഭാരം കുറഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കുക
. തൊണ്ടവേദനയ്ക്ക് ആശ്വാസത്തിനായി ചൂടുവെള്ളം നൽകുക

ഇൻഫ്ലുവൻസ പടരുന്നത് തടയാൻ വാക്സിൻ സ്വീകരിക്കുക

പ്രതിരോധ കുത്തിവയ്പ്പിലൂടെ ഇൻഫ്ലുവൻസ തടയാൻ കഴിയും. ആറ് മാസത്തിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് എല്ലാ വർഷവും ഫ്ലൂ വാക്സിൻ എടുക്കണം. മഴക്കാലത്തിനു മുൻപേ വാക്സീൻ എടുക്കുന്നതും അനുയോജ്യമാണ്.

അഞ്ച് വയസിന് താഴെയുള്ള കുട്ടികളോ വിട്ടുമാറാത്ത രോഗമുള്ളവരോ വീടുകളിൽ ഉണ്ടെങ്കിൽ, വീട്ടിൽ താമസിക്കുന്ന എല്ലാവരും ഫ്ലൂ വാക്സിൻ എടുക്കുന്നതു ഉചിതമായിരിക്കും.

ആറ് മാസത്തിൽ താഴെയുള്ള കുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ ഇത് വളരെ പ്രധാനമാണ്, കാരണം ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് സ്വയം ഫ്ലൂ വാക്സിൻ എടുക്കാൻ കഴിയില്ല, കൂടാതെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഫ്ലൂ വന്നാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഇൻഫ്ലുവൻസ വ്യാപനം കുറയ്ക്കാം

കൈ കഴുകിയുള്ള ശുചിത്വം കുട്ടികളെ പരിശീലിപ്പിക്കണം. മൂന്ന് മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളെ രോഗികളിൽ നിന്ന് അകറ്റി നിർത്തുക കുട്ടികൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടൗവലോ, ടിഷ്യു പേപ്പറോ ഉപയോഗിച്ച് മൂക്കും വായയും മൂടാൻ പഠിപ്പിക്കുക.

കുട്ടികൾ വായിൽ വയ്ക്കുന്ന കളിപ്പാട്ടങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക. ഡേ കെയറിൽ കുട്ടികൾ പോകുന്നുണ്ടെങ്കിൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ലക്ഷണങ്ങളെക്കുറിച്ച് പരിചാരകരോട് പറയുക.

ഡോ.അനിറ്റ ആൻ സൈമൺ
കൺസൾട്ടന്‍റ് - പീഡിയാട്രിക്സ് വിഭാഗം, മാർ സ്ലീവാ മെഡിസിറ്റി പാലാ

09-07-2026

കുട്ടികളിലും ഇൻഫ്ലുവൻസ..! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുതിർന്നവരെ ബാധിക്കുന്ന ഇൻഫ്ലുവൻസ നവജാത ശിശുക്കളിലും കുട്ടികളിലും പകരാൻ സാധ്യതയേറെയാണ്. മുതിർന്നവരുടേതിന് സമാനമായ ലക്ഷണങ്ങൾ തന്നെ കുട്ടികൾക്കും ഉണ്ടാകാം.

കഠിനമായ പനി, തലവേദന, ശരീര വേദന, വിട്ടുമാറാത്ത ചുമ, വയറുവേദന, ശ്വാസംമുട്ടൽ, ഛർദ്ദി, വയറിളക്കം എന്നിവ ചെറിയ കുട്ടികളിൽ സാധാരണമാണ്.

കഠിനമായ പനിയുടെ കൂടെ കുട്ടികൾക്കു ഫിറ്റ്സ് വരാനും സാധ്യതയുണ്ട്. ചെവി വേദന, കണ്ണുകൾക്കു ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.

രണ്ടു വയസിന് താഴെയുള്ള കുട്ടികളിലും മറ്റ് രോഗങ്ങളുള്ള കുട്ടികളിലും ഇൻഫ്ലുവൻസ ബാധിക്കുന്നത് ഗുരുതരമാണ്.

കുട്ടികളിൽ ഇൻഫ്ലുവൻസ ബാധിച്ചാൽ

. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ നൽകുക
. ചൂടുവെള്ളം കുടിപ്പിക്കുകയും പോഷകസമൃദ്ധമായ ചെറിയ ഭക്ഷണങ്ങളും നൽകുക
. പനി ഉണ്ടെങ്കിൽ ഭാരം കുറഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കുക
. തൊണ്ടവേദനയ്ക്ക് ആശ്വാസത്തിനായി ചൂടുവെള്ളം നൽകുക

ഇൻഫ്ലുവൻസ പടരുന്നത് തടയാൻ വാക്സിൻ സ്വീകരിക്കുക

പ്രതിരോധ കുത്തിവയ്പ്പിലൂടെ ഇൻഫ്ലുവൻസ തടയാൻ കഴിയും. ആറ് മാസത്തിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് എല്ലാ വർഷവും ഫ്ലൂ വാക്സിൻ എടുക്കണം. മഴക്കാലത്തിനു മുൻപേ വാക്സീൻ എടുക്കുന്നതും അനുയോജ്യമാണ്.

അഞ്ച് വയസിന് താഴെയുള്ള കുട്ടികളോ വിട്ടുമാറാത്ത രോഗമുള്ളവരോ വീടുകളിൽ ഉണ്ടെങ്കിൽ, വീട്ടിൽ താമസിക്കുന്ന എല്ലാവരും ഫ്ലൂ വാക്സിൻ എടുക്കുന്നതു ഉചിതമായിരിക്കും.

ആറ് മാസത്തിൽ താഴെയുള്ള കുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ ഇത് വളരെ പ്രധാനമാണ്, കാരണം ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് സ്വയം ഫ്ലൂ വാക്സിൻ എടുക്കാൻ കഴിയില്ല, കൂടാതെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഫ്ലൂ വന്നാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഇൻഫ്ലുവൻസ വ്യാപനം കുറയ്ക്കാം

കൈ കഴുകിയുള്ള ശുചിത്വം കുട്ടികളെ പരിശീലിപ്പിക്കണം. മൂന്ന് മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളെ രോഗികളിൽ നിന്ന് അകറ്റി നിർത്തുക കുട്ടികൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടൗവലോ, ടിഷ്യു പേപ്പറോ ഉപയോഗിച്ച് മൂക്കും വായയും മൂടാൻ പഠിപ്പിക്കുക.

കുട്ടികൾ വായിൽ വയ്ക്കുന്ന കളിപ്പാട്ടങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക. ഡേ കെയറിൽ കുട്ടികൾ പോകുന്നുണ്ടെങ്കിൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ലക്ഷണങ്ങളെക്കുറിച്ച് പരിചാരകരോട് പറയുക.

ഡോ.അനിറ്റ ആൻ സൈമൺ
കൺസൾട്ടന്‍റ് - പീഡിയാട്രിക്സ് വിഭാഗം, മാർ സ്ലീവാ മെഡിസിറ്റി പാലാ

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

01-07-2026

ആർത്തവവിരാമം: വേണം കരുതൽ, സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്

സ്ത്രീകളില്‍ ആര്‍ത്തവം അഥവാ മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്ക് വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause). തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്.

ഈ സാഹചര്യത്തില്‍ അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു. 45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്.

പ്രായത്തിന്‍റേതായ കാരണങ്ങളാല്‍ ഗര്‍ഭാശയത്തിലെ അണ്ഡാശയത്തില്‍ അണ്ഡോല്പാദനം കുറയുന്നു. ഇത് മൂലം ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയുകയും ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം, മാനസികാരോഗ്യം, മാംസപേശികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്‍ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ഓസ്റ്റിയോപൊറോസിസ് (അസ്ഥി ബലക്ഷയം)

ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്‍റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്. ഇതുമൂലം ചെറിയ വീഴ്ചകളില്‍ പോലും എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുന്നു.

ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്. Resistance exercise, Weight bearing exercise എന്നീ വ്യായാമങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

ഹൃദ്രോഗം (Cardio Vascular Disease - CVD)

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ദഹനപ്രക്രിയ മന്ദഗതിയില്‍ ആകുകയും വയറിലെ കൊഴുപ്പിന്‍റെ അളവ്കൂടുകയ മാംസപേശികളുടെ അളവ് കുറയുകയും ചെയ്യുന്നു.

ദിവസവും എയ്‌റോബിക് വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു. കൃത്യമായ വ്യായാമത്തിനൊപ്പം ക്രമേണ വ്യായാമം ചെയ്യുന്ന സമയം വര്‍ദ്ധിപ്പിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദ്രോഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ HDL (നല്ല കൊളസ്‌ട്രോളിന്റെ അളവ്) വര്‍ധിപ്പിക്കുകയും LDL (മോശം കൊളസ്‌ട്രോളിന്‍റെ അളവ്) കുറയ്ക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമത്തിനു മുമ്പേ വ്യായാമം ചെയ്തു തുടങ്ങുന്നതിലൂടെ രക്തക്കുഴലിനെ ബാധിക്കുന്ന രോഗങ്ങള്‍ തീവ്രതയിലേക്ക് എത്തുന്നത് മന്ദഗതിയില്‍ ആക്കാന്‍ സഹായിക്കുന്നു.

ഇതു കൂടാതെ Metabolism നല്ല രീതിയില്‍ ആക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.

ശരീരത്തിന്‍റെ ബാലന്‍സ്

ആര്‍ത്തവവിരാമത്തിനുശേഷം ശരീരത്തിലെ ന്യൂറോ സെന്‍സറി സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ശരീരത്തിന്‍റെ ബാലന്‍സിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ബാലന്‍സ് നഷ്ടമാകുമ്പോള്‍ വീഴ്ചയുടെ സാധ്യത വര്‍ധിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് അനുയോജ്യമായ പരിശീലനവും വ്യായാമവും ഒരു ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം കൃത്യമായി ചെയ്യേണ്ടതാണ്.

പെല്‍വിക് അവയവങ്ങളുടെ പ്രൊലാപ്‌സ് (Pelvic Organ Prolapse)

ആര്‍ത്തവവിരാമത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് മൂലം പെല്‍വിക് ഫ്ലോറിലെ പേശികളുടെ ബലക്ഷയം സംഭവിക്കുന്നു. ഈ അവസ്ഥയിലാണ് Pelvic Organ Prolapse സംഭവിക്കുന്നത്.

പെല്‍വിക് ഫ്ലോറിലെ ആന്തരിക അവയവങ്ങളായ ഗര്‍ഭാശയം, മൂത്രാശയം, മലാശയം എന്നിവയില്‍ ഏതെങ്കിലും ഉള്ളില്‍ നിന്നും യോനി ഭാഗത്തേക്ക് വലിഞ്ഞുവരുന്ന അവസ്ഥയാണിത്.

യോനീഭാഗത്തെ സമ്മര്‍ദം, വേദന, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, മൂത്രം അറിയാതെ പോവുക തുടങ്ങിയ രോഗലക്ഷണങ്ങളാണ് പ്രകടമാകുന്നത്. പെല്‍വിക് പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങള്‍ ഫിസിയോതെറാപ്പിയില്‍ ലഭ്യമാണ്.

മാനസികാരോഗ്യവും ഉറക്കവും മെച്ചപ്പെടുത്തുന്നതിന്

വ്യായാമം ചെയ്യുന്നത് ശരീരത്തിലെ Endorphinsserotonin പോലുള്ള രാസവസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഉത്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനായി വ്യായാമം ശീലമാക്കുക.

വ്യായാമം ചെയ്യുന്നതലൂടെ ആത്മവിശ്വാസം വര്‍ധിക്കുന്നു, ഉറക്കത്തിന്‍റെ ഗുണമേന്മ മെച്ചപ്പെടുന്നു, കൂടാതെ വൈജ്ഞാനിക പ്രവര്‍ത്തനവും (Cognitive function) മെച്ചപ്പെടുത്തുന്നു. ദിവസവും 60 മിനിറ്റ് വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള സ്ത്രീകളില്‍ ശാരീരിക ക്ഷമത, ജീവിത നിലവാരം, മെറ്റബോളിക് ആരോഗ്യം, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിനും അസ്ഥിനാശം തടയുന്നതിനും വ്യക്തിഗത വ്യായാമം സഹായകരമാണ്.

ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകള്‍ക്കായുള്ള ഏറ്റവും ഫലപ്രദമായ ഔഷധ രഹിത ചികിത്സാ മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യക്തിഗത വ്യായാമങ്ങള്‍.

ഇവ ദിവസവും കൃത്യമായി ചെയ്യുന്നതിലൂടെ ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായകരമാണ്. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള വ്യായമത്തിന്‍റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കുക.

വിവരങ്ങൾ: ശ്രീദേവി
HOD, Department of Physiotherapy, SUT Hospital, Pattom.

01-07-2026

തൊഴിൽ അല്ല, ഇത് സേവനം; ഡോക്‌ടേഴ്സ് ദിനത്തിൽ കുറിപ്പുമായി യുവഡോക്‌ടർ

ഡോക്‌ടറാകുന്നത് ഒരു തൊഴിൽ മാത്രം അല്ല; അതൊരു ഉത്തരവാദിത്തവും ഒരു പ്രതിജ്ഞയും മനുഷ്യജീവിതത്തോടുള്ള ദീർഘകാല സമർപ്പണവുമാണ്. പ്രത്യേകിച്ച് കുട്ടികളുടെ അതിതീവ്രപരിചരണ രംഗത്ത് പ്രവർത്തിക്കുമ്പോൾ ഓരോ നിമിഷവും നിർണായകമാണ്.

ഒരു കുഞ്ഞിന്‍റെ ശ്വാസം സ്ഥിരത നേടുന്ന നിമിഷവും ആശങ്കയോടെ കാത്തിരിക്കുന്ന മാതാപിതാക്കളുടെ കണ്ണുകളിൽ പ്രതീക്ഷ മടങ്ങിയെത്തുന്ന നിമിഷവും എന്‍റെ ജീവിതത്തെ ഏറ്റവും അർഥവത്താക്കുന്ന അനുഭവങ്ങളായി ഞാൻ കാണുന്നു.

കഴിഞ്ഞ ഏഴ് വർഷമായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കൺസൾട്ടന്‍റ് ആൻഡ് പീഡിയാട്രിക് ഇന്‍റൻസിവിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുമ്പോൾ, ചികിത്സ എന്നത് ശാസ്ത്രവും കരുണയും സംഗമിക്കുന്ന അതിവിശിഷ്‌ടമായൊരു സേവനമാണെന്ന് ഞാൻ ദിനംപ്രതി കൂടുതൽ ആഴത്തിൽ തിരിച്ചറിയുന്നു.

എന്‍റെ വൈദ്യജീവിതത്തിന്‍റെ അടിത്തറ മദ്രാസ് മെഡിക്കൽ കോളജിലെ എംബിബിഎസ് പഠനത്തിലൂടെയാണ് രൂപം കൊണ്ടത്. തുടർന്ന് PGI Chandigarh-ൽ നിന്ന് MD Pediatrics നേടിയതും പിന്നീട് Sir Ganga Ram Hospital, Delhi-യിൽ super speciality പരിശീലനം നേടിയതും Pediatric Critical Care എന്ന മേഖലയിലേക്കുള്ള എന്‍റെ യാത്രയെ കൂടുതൽ ദൃഢമാക്കി.

ഇരുപത് വർഷങ്ങൾക്ക് മുമ്പ് വൈദ്യവിദ്യാഭ്യാസ യാത്ര ആരംഭിക്കുമ്പോൾ, ചികിത്സയെ ഞാൻ പ്രധാനമായും അറിവിന്‍റെയും നൈപുണ്യത്തിന്‍റെയും ഒരു ശാസ്ത്രമേഖലയായി കണ്ടിരുന്നു. എന്നാൽ കാലവും അനുഭവങ്ങളും എന്നെ പഠിപ്പിച്ചത്, വൈദ്യസേവനം രോഗനിർണയത്തിലും ചികിത്സാനിർദേശത്തിലും മാത്രം ഒതുങ്ങുന്നില്ലെന്ന സത്യമാണ്.

രോഗിയുടെ കുടുംബത്തിന്‍റെ ഭയങ്ങളും പ്രതീക്ഷകളും ഉൾക്കൊള്ളുകയും വിശ്വാസം, ആശയവിനിമയം, കരുണ എന്നിവയെ ചികിത്സയുടെ അനിവാര്യ ഘടകങ്ങളായി കാണുകയും ചെയ്യേണ്ടത് അത്ര തന്നെ പ്രാധാന്യമുള്ളതാണ്.

ഒരു Pediatric Intensivist എന്ന നിലയിൽ, കരുണയും സഹാനുഭൂതിയും തന്നെയാണ് എന്‍റെ ചികിത്സാസമീപനത്തിന്‍റെ അടിത്തറ. ഐസിയുവിൽ പ്രവേശിക്കുന്ന ഓരോ കുഞ്ഞും ഒരു രോഗാവസ്ഥ മാത്രമല്ല; ഒരു കുടുംബത്തിന്‍റെ മുഴുവൻ പ്രതീക്ഷകളും പ്രാർഥനകളും ചുറ്റിപ്പറ്റിയുള്ള ജീവനുലകമാണ്.

അതുകൊണ്ട് ചികിത്സ നൽകുന്നതിനൊപ്പം മാതാപിതാക്കളുമായി സുതാര്യവും കരുതലോടുകൂടിയതുമായ ആശയവിനിമയം പുലർത്തുന്നതും അത്യന്താപേക്ഷിതമാണ്. പ്രതിസന്ധിയേറിയ നിമിഷങ്ങളിൽ വ്യക്തവും സത്യസന്ധവും ആശ്വാസകരവുമായി വിവരങ്ങൾ നൽകുന്നത് വിശ്വാസബന്ധം കൂടുതൽ ഉറപ്പിക്കുന്നു.

വിവരങ്ങളുടെ അമിതപ്രവാഹവും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ ധാരണകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, ചികിത്സ നൽകുന്ന ഡോക്ടറിലുള്ള രോഗിയുടെ വിശ്വാസം വൈദ്യസേവനത്തിന്‍റെ അടിസ്ഥാനശിലയായി നിലകൊള്ളുന്നു. പലപ്പോഴും രോഗശമനത്തിന് മരുന്നുകൾക്കപ്പുറം മനുഷ്യത്വവും ആശ്വാസം പകരുന്ന വാക്കുകളും അനിവാര്യമായി മാറുന്നു.

എന്റെ വൈദ്യജീവിതത്തിലെ ചില നേട്ടങ്ങളെ ഞാൻ ഏറെ നന്ദിയോടെ ഓർക്കുന്നു. 2020-ലെ കോവിഡ് കാലഘട്ടത്തിൽ, ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ MIS-C കേസ് വിജയകരമായി ചികിത്സിക്കുകയും അത് റിപ്പോർട്ട് ചെയ്യുകയും ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുകയും ചെയ്യാൻ സാധിച്ചു.

2024 ജൂലൈയിൽ, ഇന്ത്യയിൽ അമീബിക് മസ്തിഷ്കജ്വരത്തിൽ നിന്ന് രക്ഷപ്പെട്ട ആദ്യ രോഗിയെ ചികിത്സിച്ച സംഘത്തിന് നേതൃത്വം നൽകാനായതും പത്തിലേറെ കുട്ടികളെ പ്രസ്തുത രോഗത്തിൽ നിന്ന് രക്ഷിക്കാനായതും കരിയറിലെ നിർണായക നാഴികക്കല്ലുകളായി.

അതോടൊപ്പം, ഈ രോഗത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലും വൈദ്യസമൂഹത്തിനുമിടയിൽ വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാനും കഴിഞ്ഞു.

ഇതുകൂടാതെ, ആറ് ഒറിജിനൽ ഗവേഷണ പ്രബന്ധങ്ങൾ ഉൾപ്പെടെ 40 പ്രസിദ്ധീകരണങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. Outlook Magazine-ന്‍റെ Best Doctors South India 2025 പട്ടികയിലും India Today Magazine-ന്‍റെ 50-ാം വാർഷിക പതിപ്പിലെ Eminent Doctors South India 2025 പട്ടികയിലും ഉൾപ്പെടാൻ കഴിഞ്ഞത് വിനയപൂർവം സ്വീകരിക്കുന്ന അംഗീകാരങ്ങളായി കരുതുന്നു.

എന്നിരുന്നാലും, ഈ നേട്ടങ്ങളൊന്നും ഒരാളുടെ മാത്രം വിജയമായി ഞാൻ കാണുന്നില്ല. വഴികാട്ടിയായ ഗുരുക്കന്മാർക്കും നിരന്തരം കൈത്താങ്ങായ എന്‍റെ മാതാപിതാക്കൾക്കും സഹപ്രവർത്തകർക്കും വിശ്വസിച്ച് ചികിത്സയ്ക്കായി മുന്നോട്ടുവന്ന രോഗികൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ സേവനത്തിന് അവസരവും അനുഗ്രഹവും നൽകിയ ദൈവത്തോടും ഞാൻ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു.

തൊഴിൽജീവിതത്തിലെ ദീർഘമായ സമയക്രമവും കുടുംബത്തിൽ നിന്ന് അകന്നുപോയ അനേകം നിമിഷങ്ങളും അതിയായ സഹനത്തോടും സ്നേഹത്തോടും കൂടി ഏറ്റുവാങ്ങിയ ഭാര്യയ്ക്കും മക്കൾക്കും ഞാൻ അതീവ കടപ്പെട്ടിരിക്കുന്നു.

Doctors Day എന്നത്, നാം രോഗം മാത്രം ചികിത്സിക്കുന്നവർ അല്ല; ഭയം അകറ്റുന്നവർ, വിശ്വാസം സംരക്ഷിക്കുന്നവർ, പ്രത്യാശ പകരുന്നവർ കൂടിയാണെന്ന് ഓർമപ്പെടുത്തുന്ന ദിനമാണ്.

എന്‍റെ കാഴ്ചപ്പാടിൽ, Being a Doctor എന്നത് ശാസ്ത്രീയ അറിവിനെ മനുഷ്യസേവനമായി സമർപ്പിക്കുകയും കരുണയെ ചികിത്സയുടെ ജീവാത്മാവാക്കുകയും, പ്രതിസന്ധിയുടെ അതിരുകളിലുപോലും ജീവന്‍റെ വിളക്കായി നിലകൊള്ളുകയും ചെയ്യുന്നതാണ്.

ഡോ. കെ.കെ. അബ്‌ദുൾ റൗഫ്
Consultant Pediatrician and Pediatric Intensivist, Baby Memorial Hospital, Kozhikode.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

റോഡ് കാണാതെ വശത്ത് തൂങ്ങിക്കിടന്ന് വഴി പറഞ്ഞ് പിക്ക്അപ്പ് യാത്ര; വീഡിയോ വൈറൽ
ആ 90 മിനിറ്റും അയാൾ വെറുമൊരു കാഴ്ചക്കാരൻ മാത്രമായി
വീണ്ടും മനുഷ്യ നിർമിത ദുരന്തം .. ഇന്നത്തെ പ്രധാനവാർത്ത
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up
 
1783420948_c10f99d5ddc1c0e1395e.jpg