ADVERTISEMENT

Close
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

04-07-2026

വിഴിഞ്ഞത്തെ വിവാദക്കടൽ കടയുമ്പോൾ

Editorial

03-07-2026

കോടതിവിധിക്ക് ഒന്നര മാസം, അക്രമിനായകളെ കൊല്ലണം

Editorial

02-07-2026

നിറമേതായാലും കീറണം ഗുണ്ടകളുടെ കൊടിരക്ഷ

Editorial

01-07-2026

കൈയാങ്കളിക്കാർക്കെന്താ, പോയത് തിരുവനന്തപുരത്തിന്

Editorial

30-06-2026

വോട്ടർപട്ടിക കുടുക്കിയ ഇന്ത്യൻ ജീവിതങ്ങൾ

Editorial

29-06-2026

വംശഹത്യ റിപ്പോർട്ടിന് അരിശമല്ല മറുപടി

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kottayam

തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ ചങ്ങനാശേരിയില്‍നിന്നുള്ള ബസ്‌ സര്‍വീസുകള്‍ ഇന്നാരംഭിക്കും

ചങ്ങനാശേരി: തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ ചങ്ങനാശേരിയില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ഇന്നു രാവിലെ മുതല്‍ ആരംഭിക്കും. ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ കെഎസ്ടിപി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണിത്. കോട്ടയം ഡിപ്പോയില്‍നിന്നുള്ള ബസ് സര്‍വീസുകള്‍ ഇന്നലെ ആരംഭിച്ചിരുന്നു.

മുളയ്ക്കാംതുരുത്തിക്കും വാലടിക്കുമിടയില്‍ ഒരു കിലോമീറ്ററോളം ദൂരം റോഡ് സഞ്ചാരയോഗ്യമല്ലെന്ന് റൂട്ട് പരിശോധന നടത്തിയ ചങ്ങനാശേരി ഡിപ്പോ അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗട്ടറുകള്‍ നികത്തി റോഡ് സഞ്ചാരയോഗ്യമാക്കി വാഹനയാത്ര സുരക്ഷിതമാക്കാന്‍ നിര്‍മാണജോലികള്‍ ഏറ്റെടുത്തു നടത്തുന്ന കരാറുകാരന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

കെഎസ്ടിപി അനുമതി നല്‍കിയാല്‍ തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കെഎസ്ടിപി കോട്ടയം, ആലപ്പുഴ ഡിപ്പോയിലെ ഡിടിഒമാര്‍ക്ക് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെയാണ് ഇന്നലെ രാവിലെ മുതല്‍ കോട്ടയം ഡിപ്പോയില്‍നിന്നുള്ള സര്‍വീസുകള്‍ ആരംഭിച്ചത്.

റോഡ് വികസനത്തിന്‍റെ ഭാഗമായി വാലടി ഒന്നാം കലുങ്ക് നിര്‍മാണം നടന്നപ്പോള്‍ കെഎസ്ടിപി നോട്ടീസ് നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഈ റൂട്ടിലെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഈ റൂട്ടില്‍ രണ്ടുമാസക്കാലമായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവച്ചിരുന്നതുമൂലം യാത്രക്കാര്‍ ദുരിതപ്പെടുന്നതായി ദീപിക കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി-കിടങ്ങറ-എടത്വ-വീയപുരം റോഡ് നിര്‍മാണം കെഎസ്ടിപിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചുവരികയാണ്.

Thiruvananthapuram

മുളയംകോട് കുളത്തിന്‍റെ ശനിദശ മാറിയില്ല : 17 ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ച കുളം നശിക്കുന്നു

പൂവച്ചൽ : 17 ലക്ഷത്തോളം രൂപ ചെലവിട്ട് നവീകരിച്ച കുളം നാശത്തിന്‍റെ വക്കിൽ. പൂവച്ചൽ പഞ്ചായത്തിലെ തോട്ടമ്പറ വാർഡിൽ ഉൾപ്പെട്ട മുളയംകോട് കുളമാണ് നശിക്കുന്നത്.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ജില്ലാപഞ്ചായത്ത് അ നുവദിച്ച 17 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരിച്ച കുളമാണു പായലും ചെളിയുംമൂടി നശിക്കുന്നത്. ഒരേക്കറോളം വരുന്ന കുളത്തിനു പാർശ്വഭിത്തി നിർമിച്ചു എന്നതൊഴിച്ചാൽ കുളം പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണിപ്പോൾ.

നവീകരണത്തിന്‍റെ ഭാഗമായി കുറെയേറെ ജോലികൾ നടന്നെങ്കിലും പൂർത്തിയായില്ല. കുളത്തിൽനിന്നു കൃഷിയിടങ്ങളിലേക്കു പണിത കൈവഴികളും അടഞ്ഞു. നിലവിൽ കുളമാകെ പായൽമൂടി പരിസരം കാടുകയറിയ നിലയിലാണ്. മാലിന്യം കൊണ്ടിടാനുള്ള ഇടമായി കുളം മാറിയതോടെ വെള്ളത്തിനു ദുർഗന്ധമുണ്ട്.

മീനുകൾ ഉൾപ്പെടെയുള്ള ജലജീവികൾ ഒന്നും തന്നെ കുളത്തിലില്ലെന്നും പ്രദേശവാസികൾ പറയുന്നു. കുളത്തിന്‍റെ ഉള്ളിലെ പാറ കുഴിച്ചുണ്ടാക്കിയ ചെറിയ കിണറ്റിൽ കടുത്ത വേനലിൽ പോലും വെള്ളം വറ്റാറില്ലെന്നു നാട്ടുകാർ ഓർക്കുന്നു. കുളത്തിൽ നിന്നു പുറത്തേക്കുണ്ടായിരുന്ന രണ്ടു തോടുകൾ വഴിയാണ് സമീപത്തെ വയലുകളിൽ കൃഷിക്ക് വെള്ളം എത്തിച്ചിരുന്നത്. കുളത്തിൽ നിന്നുള്ള ജലനിർഗമന മാർഗവും ഇപ്പോഴില്ല.

വാർഡിൽ ഉൾപ്പെട്ട കുഴലാർ ഏലായിലെ കൃഷിയുടെ നിലനിൽപ്പ് കുളത്തെ ആശ്രയിച്ചാണ്. ഏലായുടെ തലയ്ക്കൽ ഉണ്ടായിരുന്ന കുളമാണിത്. കൃഷിക്ക് പുറമെ തുണിയലക്കാനും കുളിക്കാനുമൊക്കെ പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന ജലസ്രോതസ് നശിക്കാൻ കാരണം പഞ്ചായത്തിന്‍റെ അനാസ്ഥ യാണെന്ന് നാട്ടുകാർ പറയുന്നു.

Kollam

വന്യമൃഗശല്യം വ്യാപകം : കിഴക്കന്‍ മേഖലയില്‍ ജനം ഭീതിയില്‍

പുനലൂര്‍: വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചതോടെ കിഴക്കന്‍ മേഖലയിലെ ജനങ്ങൾ ഭീതിയില്‍. കാട്ടുപന്നിയും കാട്ടുപോത്തും പുലിയും കാട്ടാനകളും കുരങ്ങുകളും മയിലുകളുംമെല്ലാം നാട്ടിലിറങ്ങിയതോടെ ജനം ഭീതിയിലാണ്. കിഴക്കന്‍ മേഖലാ പ്രദേശങ്ങളിലെല്ലാം വന്യമൃഗങ്ങള്‍ ഇറങ്ങുന്നു.

തെന്മല, ആര്യങ്കാവ്, കറവൂര്‍, ഇടമണ്‍, ചാലിയക്കര, വിളക്കുവെട്ടം, കല്ലാര്‍ മേഖലകളില്‍ കൃഷി ചെയ്യാന്‍ കഴിയാതെ കര്‍ഷകര്‍ വലയുന്നു. കാര്‍ഷിക വിളകള്‍ വന്‍തോതില്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ പല കുടുംബങ്ങളും ജീവിയ്ക്കാന്‍ പാടുപെടുന്നു. വന്യജീവികളുടെ ആക്രമണവും ഇവിടെ പതിവാകുന്നു.

ആര്യങ്കാവ് മേഖലയില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്‌ടപെട്ടിട്ടുണ്ട്. സന്ധ്യകഴിഞ്ഞാല്‍ പലരും ഭയന്നു കഴിയുകയാണ്.
കിടങ്ങുകള്‍ സ്ഥാപിച്ചും തീയിട്ടും മറ്റും ഇവര്‍ ഉറക്കമിളച്ചിരിയ്ക്കുന്നു. ചെമ്പനരുവി പ്രദേശത്ത് നിരവധി കുടുംബങ്ങള്‍ വീടും സ്ഥലവും ഉപേക്ഷിച്ചുപോയി. നൂറുകണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇല്ലാതായത്.

കഴിഞ്ഞ ദിവസം കറവൂര്‍ മേഖലയിലിറങ്ങിയ പുലി കിണറ്റില്‍ വീഴുകയുണ്ടായി. ഏതു സമയവും ജീവന്‍ അപകടത്തിലാകാമെന്ന അവസ്ഥയിലാണ് കിഴക്കന്‍ മേഖലയിലെ ടാപ്പിംഗ് തൊഴിലാളികള്‍. ദിനംപ്രതി വന്യജീവി ആക്രമണം വര്‍ധിച്ചിട്ടും കൃത്യമായ പരിഹാരം കാണാന്‍ അധികൃതര്‍ക്കും കഴിഞ്ഞിട്ടില്ല. ടാപ്പിംഗ് തൊഴിലായി സ്വീകരിച്ചവരാണ് കിഴക്കന്‍ മേഖലയില്‍ ഏറെയും. അതിരാവിലെ റബര്‍ ടാപ്പിംഗിന് പോകുമ്പോള്‍ പലരും കാട്ടാനകള്‍ക്ക് മുന്നില്‍പ്പെടുന്നത് പതിവാണ്. സ്ഥിരമായി കാട്ടാനകള്‍ ഇറങ്ങുന്ന നിരവധി പ്രദേശങ്ങളുണ്ട്.

ദിവസേന കാട്ടാനകളെ കാണാത്തവരായി ആരുമില്ല. ജനവാസ മേഖലയും, വനമേഖലയും ഒരുപോലെ കിടക്കുന്ന സ്ഥലമാണ് കറവൂര്‍, പെരുന്തോയില്‍, ചെമ്പനരുവി തുടങ്ങിയ പ്രദേശങ്ങള്‍.

വനംവകുപ്പ് കാട് തെളിക്കാത്തതു കാരണം കാനനപാതകള്‍ കാടുമൂടി കിടക്കുന്നു. 1977 ന് മുമ്പ് കുടിയേറി താമസിച്ച് കൃഷിയിലൂടെയും മൃഗങ്ങളെ വളര്‍ത്തിയും ഉപജീവനമാര്‍ഗം കണ്ടെത്തിയ ജനങ്ങളും ഇവിടെ താമസിക്കുന്നുണ്ട്.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കൃഷിയിടങ്ങളില്‍ കാട്ടാന, കാട്ട് പോത്ത്, മ്ലാവ്, കേഴ, മയില്‍, കടുവ, പുലി എന്നിവയുടെ ആക്രമണം മൂലം വളര്‍ത്തുമൃഗങ്ങളും കൃഷിയും പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. വളര്‍ത്തുമൃഗങ്ങളെയും വന്‍തോതില്‍ കാട്ടുമൃഗങ്ങള്‍ കൊന്നൊടുക്കുന്നു.

വന്യമൃഗശല്യം മൂലം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. വന്യമൃഗശല്യത്തിന് ഏക ആശ്രയമായിരുന്നു വീടുകളില്‍ വളര്‍ത്തിയിരുന്ന നായ്ക്കള്‍. നായ്ക്കളെ പുലികള്‍ ഭക്ഷണമാക്കി തുടങ്ങിയതോടെ ഇവിടുത്തുകാര്‍ക്ക് ഇനി രക്ഷാ കവചം തീര്‍ക്കാന്‍ ഒന്നുമില്ലാതെയായി.

കുട്ടികള്‍ക്ക് സ്‌കൂള്‍ പഠനം പോലും അവതാളത്തിലാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമയോചിതമായ ഇടപെടല്‍ ഉണ്ടെങ്കിലേ വന്യജീവി ആക്രമണത്തിന് പരിഹാരമാവുകയുള്ളൂ.

Pathanamthitta

ക്വാറികളിലെ വിലവർധനയിൽ ഇടപെടാനാകാതെ ജില്ലാ ഭരണകൂടം

പത്തനംതിട്ട: ജില്ലയിൽ ക്വാറി ഉത്പന്നങ്ങളുടെ വില യാതൊരു മാനദണ്ഡവും ഇല്ലാതെ വർധിപ്പിച്ചതോടെ നിർമാണമേഖല കടുത്ത പ്രതിസന്ധിയിൽ. ജില്ലാ കളക്ടറുടെ നിർദേശം മുഖവിലയ്ക്കെടുക്കാതെയാണ് വർധന. ഒരു കുട്ട എം-സാൻഡിന് 75 രൂപ ഉണ്ടായിരുന്നത് 85 രൂപ വരെയാക്കി. മെറ്റലിന് 65 രൂപ ഉണ്ടായിരുന്നത് 70 രൂപയാക്കി ഒരു ലോഡ് കരിങ്കല്ല് 7500 രൂപയായിരുന്നത് 9500 രൂപയായും വർധിപ്പിച്ചിരിക്കുകയാണ്.

വില വർധനയെത്തുടർന്ന് പലയിടത്തും ലോഡ് എടുക്കാൻ ലോറികൾ മടിക്കുകയാണ്. നിർമാണ സൈറ്റുകളിൽ ഇവ എത്തുന്പോഴേക്കും ചെലവ് വർധിക്കും. ഇന്ധനവില വർധനയുടെ പേരിൽ ലോഡ് വാഹനങ്ങൾ കഴിഞ്ഞയിടെ തങ്ങളുടെ നിരക്ക് വർധിപ്പിക്കുകയും ചെയ്തു.

അപ്രതീക്ഷിതമായി ക്വാറി ഉടമകളും വില വർധിപ്പിച്ചതോടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. വില വർധന ചോദ്യം ചെയ്ത ടിപ്പർ ഡ്രൈവറെ കഴിഞ്ഞദിവസം നെടുമണ്ണിലെ ഒരു ക്രഷർ ഉടമ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്.

നിർമാണമേഖലയിൽ കടുത്ത പ്രതിസന്ധി

വിലക്കയറ്റവും തൊഴിലാളികളുടെ കൂലിയിലുണ്ടായ വർധനയും കാരണം നിർമാണമേഖലയും കടുത്ത പ്രതിസന്ധിയിലാണ്. വിവിധ സർക്കാർ വകുപ്പുകളിൽനിന്നുള്ള പ്രവൃത്തികൾക്ക് നിർമാണ അനുമതി ലഭ്യമായ ഘട്ടത്തിലാണ് പ്രതിസന്ധി രൂക്ഷമായത്. തൊഴിലാളി ക്ഷാമം നേരിട്ടു തുടങ്ങിയിട്ടു നാളുകളായി. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സ്വന്തം നാടുകളിലേക്കു പോയ ഇതരസംസ്ഥാന തൊഴിലാളികളിൽ 60 ശതമാനവും മടങ്ങിവന്നിട്ടില്ല. ഇതോടെ തൊഴിലാളി ക്ഷാമം രൂക്ഷമാണ്.

ഓപ്പറേഷൻ തൂഫാൻ റെയ്ഡുകൾ ഇതരസംസ്ഥാന തൊഴിലാളി ക്യാന്പുകൾ കേന്ദ്രീകരിച്ചു തുടങ്ങിയതിനു പിന്നാലെ നാടുവിട്ടവരുമുണ്ട്. കേരളത്തിലേക്ക് മടങ്ങിവന്ന തൊഴിലാളികൾ കൂട്ടമായി കൂലി വർധന ആവശ്യപ്പെട്ടതും കരാറുകാരെ കുഴയ്ക്കുകയാണ്. ജനുവരിക്കുശേഷം രണ്ടുതവണ കൂലി വർധിപ്പിച്ചു നൽകിയിട്ടുണ്ടെന്ന് കരാറുകാർ പറയുന്നു.

ഏറ്റെടുത്ത ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെ വലയുകയാണ് കരാറുകാരിൽ നല്ലൊരു പങ്കും. ഇതിനിടെയാണ് ക്വാറികളിൽ വില വർധിപ്പിച്ചത്. കന്പി ഉൾപ്പെടെയുള്ളവയുടെ വിലയും വർധിപ്പിച്ചു.

വിലവർധനയ്ക്കെതിരേ സമരം

പത്തനംതിട്ട: ക്വാറി ഉത്പന്നങ്ങളുടെ വർധിപ്പിച്ച വില പിൻവലിക്കാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് ഐഎൻടിയുസിയിൽ അഫിലിയേറ്റ് ചെയ്ത യൂണിയനുകളുടെ ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.

സലീം പെരുനാടിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗം ഐഎൻറ്റിയുസി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു. അംജിത്ത് അടൂർ, പി.എം. റെജിമോൻ , സജി കെ. സൈമൺ, ആർ. പുഷ്കരൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള, മനോജ് ഡേവിഡ് കോശി, നിഖിൽ ചെറിയാൻ, സജി മണിയാർ തുടങ്ങിയവർ പ്രസംഗിച്ചു.

കോ-ഓർഡിനേഷൻ കമ്മിറ്റി മാർച്ച് നടത്തി

പത്തനംതിട്ട: ക്രഷർ ഉത്പന്നങ്ങളുടെ വില വർധനയ്ക്കെതിരേ ജില്ലാ ഗുഡ്‌സ്‌ ഓണേഴ്‌സ്‌ ആൻഡ്‌ വർക്കേഴ്‌സ്‌ യൂണിയൻ കോ–ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ പണിമുടക്കി കളക്ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തി.

പാറ, ക്രഷർ ഉത്പന്നങ്ങളുടെ അന്യായമായ വിലവർധന പിൻവലിക്കുക, ജൂൺ 20ന്‌ കളക്‌ടറുടെ സാന്നിധ്യത്തിൽ വിലവർധനയ്ക്കെതിരേ എടുത്ത തീരുമാനം നടപ്പാക്കുക, പാറ മുതലാളിമാരുടെ ഗുണ്ടായിസം അവസാനിപ്പിക്കുക, ചരക്ക്‌ വാഹനങ്ങൾക്ക്‌ അന്യായ പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥ സമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ചെയർമാൻ ജ്യോതിഷ്‌ കുമാർ മലയാലപ്പുഴ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ഡി. സജി അധ്യക്ഷത വഹിച്ചു. സംയുക്‌ത സമരസമിതി കൺവീനർ എം. വി. സഞ്‌ജു, സുലൈമാൻ റാവുത്തർ, അയൂബ്‌ കുമ്മണ്ണൂർ, അനൂപ്‌ ആൽഫ ജോൺ ചക്കിട്ടയിൽ, ഹരികുമാർ പൂതങ്കര,രാജേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

Idukki

ഹൃദയാഘാതം: ആശുപത്രി ജീവനക്കാരൻ മരിച്ചു

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിലെ ജീവനക്കാരൻ തിരുവനന്തപുരം പൗഡിക്കോണം സ്വദേശി എസ്. ബിനു (33) ഹൃദയാഘാതം മൂലം മരിച്ചു. പനി ബാധിച്ചതിനാൽ ഇന്നലെ രാവിലെ ഇടുക്കി മെഡിക്കൽ കോളജിൽ എത്തി ചികിത്സതേടിയിരുന്നു.

തിരികെ താമസസ്ഥലത്ത് എത്തിയ ബിനുവിന് നെഞ്ചുവേദന അനുഭവപ്പെട്ടു. വിവരം ആശുപത്രിയിൽ അറിയിച്ചു. ഉടൻ തന്നെ ആശുപത്രി ജീവനക്കാരെത്തി യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

നാലു വർഷമായി ഇടുക്കി മെഡിക്കൽ കോളജ് ഓഫീസിൽ ക്ലർക്കായി ജോലി ചെയ്തു വരികയായിരുന്നു. യഥാസമയം വിദഗ്ധ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് ആക്ഷേപമുയരുന്നുണ്ട്.

മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
ഇന്നു രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ആശുപത്രിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ജന്മനാടായ തിരുവനന്തപുരം പൗഡിക്കോണത്തേക്ക് കൊണ്ടുപോകും

Alappuzha

വിവാഹ വാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

മാന്നാർ: വിവാഹ വാഗ്ദാനം നൽകി വിധവയായ സ്ത്രീയെ പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത പ്രതിയെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ ഓടാട്ട് കിഴക്കേതിൽ കെ.എം ബഷീർ (48) ആണ് അറസ്റ്റിലായത്

2020ൽ പത്രപരസ്യത്തിൽനിന്നു കിട്ടിയ ഫോൺ നമ്പറിൽ ഇടനിലക്കാരനായി സംസാരിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് സ്ത്രീയുടെ വീട്ടിലെത്തിയ പ്രതി, ചങ്ങനാശേരി സ്വദേശി അഫ്സൽ എന്ന പേരിൽ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചു.

പിന്നീട് നിരന്തരം സ്ത്രീയുടെ വീട്ടിലെത്തിയ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പരാതി നൽകുമെന്ന് പറഞ്ഞ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി അനുനയിപ്പിച്ചു. പിന്നീട് സ്ഥിരമായി വീട്ടിലെത്തിയ പ്രതി, പല കാരണങ്ങൾ പറഞ്ഞ് പലതവണയായി ഇവരിൽനിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്തതായും നിരന്തരം തന്നെ പീഡിപ്പിച്ചതായും സ്ത്രീ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

എന്നാൽ അടുത്ത നാളിൽ തന്നോടുള്ള ഇടപെടലിൽ വ്യത്യാസം തോന്നി കൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ ഇയാളുടെ രീതി മാറുകയും ഭീഷണിപ്പെടുത്താനും തുടങ്ങിയത്രേ.

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയതിനെത്തുടർന്നാണ് ചെങ്ങന്നൂർ ഡിവൈ എസ്പിക്ക് സ്ത്രീ പരാതി നൽകിയത്. തുടർന്ന് മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു.

ഒളിവിൽ പോയ പ്രതിയെ മാന്നാർ പോലീസ് ഇൻസ്‌പെക്ടർ എസ്. വി. ബിജു, എസ് ഐ സുദീപ്, സിവിൽ പോലീസ് ഓഫീസർമാരായ അരവിന്ദ്, വിനീത്, അനന്ദു ബാലു എന്നിവർ ചേർന്ന് മാവേലിക്കരയിൽനിന്നു പിടികൂടി. പ്രതിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Kottayam

തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ ചങ്ങനാശേരിയില്‍നിന്നുള്ള ബസ്‌ സര്‍വീസുകള്‍ ഇന്നാരംഭിക്കും

ചങ്ങനാശേരി: തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ ചങ്ങനാശേരിയില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ഇന്നു രാവിലെ മുതല്‍ ആരംഭിക്കും. ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ കെഎസ്ടിപി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണിത്. കോട്ടയം ഡിപ്പോയില്‍നിന്നുള്ള ബസ് സര്‍വീസുകള്‍ ഇന്നലെ ആരംഭിച്ചിരുന്നു.

മുളയ്ക്കാംതുരുത്തിക്കും വാലടിക്കുമിടയില്‍ ഒരു കിലോമീറ്ററോളം ദൂരം റോഡ് സഞ്ചാരയോഗ്യമല്ലെന്ന് റൂട്ട് പരിശോധന നടത്തിയ ചങ്ങനാശേരി ഡിപ്പോ അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗട്ടറുകള്‍ നികത്തി റോഡ് സഞ്ചാരയോഗ്യമാക്കി വാഹനയാത്ര സുരക്ഷിതമാക്കാന്‍ നിര്‍മാണജോലികള്‍ ഏറ്റെടുത്തു നടത്തുന്ന കരാറുകാരന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

കെഎസ്ടിപി അനുമതി നല്‍കിയാല്‍ തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കെഎസ്ടിപി കോട്ടയം, ആലപ്പുഴ ഡിപ്പോയിലെ ഡിടിഒമാര്‍ക്ക് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെയാണ് ഇന്നലെ രാവിലെ മുതല്‍ കോട്ടയം ഡിപ്പോയില്‍നിന്നുള്ള സര്‍വീസുകള്‍ ആരംഭിച്ചത്.

റോഡ് വികസനത്തിന്‍റെ ഭാഗമായി വാലടി ഒന്നാം കലുങ്ക് നിര്‍മാണം നടന്നപ്പോള്‍ കെഎസ്ടിപി നോട്ടീസ് നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഈ റൂട്ടിലെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഈ റൂട്ടില്‍ രണ്ടുമാസക്കാലമായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവച്ചിരുന്നതുമൂലം യാത്രക്കാര്‍ ദുരിതപ്പെടുന്നതായി ദീപിക കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി-കിടങ്ങറ-എടത്വ-വീയപുരം റോഡ് നിര്‍മാണം കെഎസ്ടിപിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചുവരികയാണ്.

Ernakulam

പകര്‍ച്ചവ്യാധികളെ തുരത്താന്‍ ആരോഗ്യഭേരി വീടുകളിലേക്ക്

കൊച്ചി: പകര്‍ച്ചവ്യാധികളെ പിടിച്ചുകെട്ടാൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സമഗ്ര പ്രതിരോധ കര്‍മ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കാനൊരുങ്ങുന്നു.

ഒരു വര്‍ഷത്തിനുള്ളിൽ ജില്ലയിലെ മുഴുവന്‍ വീടുകളിലും കര്‍മ പദ്ധതി എത്തിച്ച് ആരോഗ്യകരമായ ശീലങ്ങള്‍ നിലനിര്‍ത്താന്‍ ജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിനുമുന്നോടിയായി പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി ഇന്ന് കൊച്ചിയില്‍ ശില്പശാല നടക്കും.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചിരിട്ടിയിലധികമാണ് ജില്ലയിലെ എച്ച്1എന്‍1 ബാധിരുടെ എണ്ണം. ഈ സാഹചര്യം കണക്കിലെടുത്താണ് പകര്‍ച്ചവ്യാധി പ്രതിരോധ കര്‍മ പദ്ധതി നടപ്പാക്കാൻ ജില്ലാ പഞ്ചായത്ത് ഒരുങ്ങുന്നത്. സംസ്ഥാനത്ത് ഇത്തരത്തില്‍ സമഗ്ര കര്‍മ പദ്ധതിക്ക് രൂപം നല്‍കുന്ന ആദ്യ ജില്ലയാണ് എറണാകുളം.

പ്രതിരോധിക്കാന്‍ ആരോഗ്യഭേരി

ആരോഗ്യഭേരി എന്ന പേരിലാണ് പകര്‍ച്ചവ്യാധ പ്രതിരോധ കര്‍മപദ്ധതി ആവിഷ്‌കരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാകും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ആദ്യ മൂന്ന് മാസം (ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ) തീവ്ര ഘട്ടമായി കണക്കാക്കി ബോധവത്കരണ പ്രവര്‍ത്തനങ്ങളും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും നടപ്പാക്കും.

പദ്ധതി ഘടകങ്ങള്‍

ഉറവിട നശീകരണം, ക്ലോറിനേഷന്‍, സ്‌പ്രേയിംഗ് തുടങ്ങിയവ ഊര്‍ജിതമാക്കും.

ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന കൊതുകുകളെ ഇല്ലാതാക്കാന്‍ ഊര്‍ജിത ഉറവിട നശീകരണം.

മലിന ജലത്തില്‍ മുട്ടയിട്ടു പെരുകുന്ന കൊതുകുകളുടെ ഉറവിട നശീകരണത്തിനായി വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക, സ്‌പ്രേയിംഗ്, കക്കൂസ് വെന്‍റ് പൈപ്പുകള്‍ വലയിട്ട് കെട്ടുക.

ശുദ്ധജലം ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍.

വാര്‍ഡ് തലത്തില്‍ പ്രത്യേകം പരിശീലനം ലഭിച്ച ഹെല്‍ത്ത് വോളന്‍റിയര്‍മാരുടെയും ആശാ പ്രവര്‍ത്തകരുടെയും സേവനം ഉള്‍പ്പെടുത്തി കൊതുക് നശീകരണം തുടങ്ങിയവ നടപ്പാക്കും.

ജില്ലയിലെ 8,14,000 വീടുകളിലും പദ്ധതി

ജില്ലയിലെ 8,14,000 വീടുകളിലും ഒരു വര്‍ഷത്തിനുള്ളില്‍ സമഗ്ര കര്‍മ പദ്ധതി എത്തിക്കാനാണ് ജില്ലാ പഞ്ചായത്തിന്‍റെ ലക്ഷ്യം. ഇതിനായി ആശാ പ്രവര്‍ത്തകരുടെയും ഹെൽത്ത് വര്‍ക്കര്‍മാരുടെയും വാര്‍ഡുതല ടീമുകള്‍ സജ്ജമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാകും വാര്‍ഡുതല ടീമുകള്‍.

പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ നടത്തുന്നവര്‍ക്കുമെതിരെ നിയമനടപടി കര്‍ശനമാക്കാനും കര്‍മ പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നു.

ശില്പശാല ഇന്ന്

പദ്ധതി ആവിഷ്‌കരണത്തിന് മുന്നോടിയായി ഇന്ന് രാവിലെ 9.30ന് എറണാകുളം ടൗണ്‍ ഹാളില്‍ ജില്ലാതല ശില്പശാല നടക്കും. മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷർ, ചെയര്‍മാന്‍മാര്‍, ആരോഗ്യം, ആയുഷ് വകുപ്പുകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Thrissur

കാത്തിരിപ്പുകേന്ദ്രം നിർമിച്ചത് റോഡിൽ; പൊളിക്കണമെന്നു കളക്ടർക്കു പരാതി

തൃശൂർ: തൃശൂർ-കാഞ്ഞാണി സംസ്ഥാനപാതയിൽ അശാസ്ത്രീയമായി നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റണമെന്നു പരാതി. അശാസ്ത്രീയമായും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ബസ് സ്റ്റോപ് നിർമിച്ചതെന്നും കാൽനടയാത്രികർക്കുപോലും നടക്കാൻ ഇടമില്ലെന്നും ടൂവീലേഴ്സ് യൂസേഴ്സ് അസോസിയേഷൻ.

വെള്ള വരയുംകടന്ന് റോഡിലേക്കു കയറ്റിയാണു തറ നിർമിച്ചത്. തൃശൂർ ആർടി ഓഫീസ്, കളക്ടറേറ്റ് എന്നിവയ്ക്കു നൂറുമീറ്റർ മാത്രം അകലെയാണു കാത്തിരിപ്പുകേന്ദ്രം. ഏഴുമാസം മുന്പ് നിർമാണം ആരംഭിച്ചപ്പോൾ കളക്ടർക്കും പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. അപകട സാധ്യതകൂടി കണക്കിലെടു ത്ത് കാത്തിരിപ്പു കേന്ദ്രം മാറ്റിനിർമിക്കണമെന്നും അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ കളക്ടർക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Palakkad

വടക്കഞ്ചേരി ടൗണിൽ കിഴക്കഞ്ചേരി റോഡിന്‍റെ വീതികൂട്ടണമെന്നാവശ്യപ്പെട്ട് നിവേദനം

വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ സുനിത ജംഗ്ഷൻ- കിഴക്കഞ്ചേരിറോഡ് വീതികൂട്ടി ഗതാഗത ക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി വടക്കഞ്ചേരി മണ്ഡലംകമ്മിറ്റി പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്തിനും നിവേദനം നൽകി. വാഹനത്തിരക്കേറിയ ഈ റോഡ് നന്നേ വീതി കുറഞ്ഞതിനാൽ ഏതുസമയവും ഗതാഗതപ്രശ്നങ്ങളാണ്.

റോഡിലുണ്ടാകുന്ന വാഹനക്കുരുക്ക് ടൗണിലെ മാർക്കറ്റ് റോഡിലും കമ്മാന്തറ, ഗ്രാമം റോഡിലും കുരുക്കിനു കാരണമാക്കുന്നുണ്ട്.
വാഹനത്തിരക്കുള്ള ഈ റോഡിലൂടെ വേണം ഭീമൻ ടോറസ് ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്കും തലങ്ങുംവിലങ്ങും കടന്നുപോകാൻ. റോഡിന്‍റെ വീതി കൂട്ടുന്നതടക്കമുള്ള സ്ഥിരമായ പരിഹാര നടപടികളുണ്ടാകണമെന്നു മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഏറേ കാലങ്ങൾക്കുമുമ്പ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ റോഡു വികസനത്തിനും വീതികൂട്ടുന്നതിനുമായി നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് തടസപ്പെടുകയായിരുന്നുവെന്നു യോഗം ആരോപിച്ചു.

റോഡിനോടു ചേർന്നുള്ള സ്ഥലങ്ങൾ വ്യാജപട്ടയങ്ങളുടെ മറവിൽ കച്ചവടം നടക്കുന്നുണ്ട്. ഇക്കാര്യം പരിശോധിച്ച് നിയമനടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്‍റ് അഡ്വ. ശ്രീരാജ് വള്ളിയോട്, വൈസ് പ്രസിഡന്‍റ് പി.കെ. ഗുരു, പഞ്ചായത്ത് പ്രസിഡന്‍റ് ആകാശ് പ്രസംഗിച്ചു.

Malappuram

ദൂരക്കാഴ്ച മറച്ച് പൊന്തക്കാടുകള്‍; വാഹന, കാല്‍നടയാത്ര അപകടകരം

ചങ്ങരംകുളം: വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ അപകടഭീഷണിയായി സംസ്ഥാന പാതയോരത്തെ പൊന്തക്കാടുകള്‍. ദൂരക്കാഴ്ച മറച്ചുള്ള പൊന്തക്കാടുകള്‍ എതിരേ വരുന്ന വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും കാണാനാകാത്ത സാഹചര്യമുണ്ടാക്കുകയാണ്.

കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം മുതല്‍ കോലിക്കരവരെയുള്ള മേഖലയില്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ റോഡരികിലൂടെ നടന്നുപോകാറുണ്ട്.

പാതയോരം മുഴുവന്‍ പുല്ലും കാടും നിറഞ്ഞ് റോഡിലേക്ക് ഇറങ്ങിയതോടെയാണ് കാല്‍നടയാത്ര അപകടഭീഷണിയിലായിരിക്കുകയാണ്. തിരക്കേറിയ പാതയോരത്താണ് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന അസബാഹ് കോളജ്, എംവിഎം സ്‌കൂള്‍ അടക്കമുള്ളത്.

ചങ്ങരംകുളം ടൗണ്‍ മുതല്‍ വളയംകുളം വരെയുള്ള പാതയോരത്ത് ടൗണ്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഒഴിവാക്കിയ മണ്ണും കോണ്‍ക്രീറ്റ് മാലിന്യവും തള്ളിയിട്ട് മാസങ്ങളായി. മഴ പെയ്തതോടെ ഇവ മുഴുവന്‍ ചെളിയായി റോഡില്‍ ഇറങ്ങിക്കിടക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. പാതയോരത്തുനിന്ന് മുറിച്ച മരങ്ങളും ജല്‍ജീവന്‍ പദ്ധതിക്കായി ഇറക്കിയ പൈപ്പുകളും കെഎസ്ഇബി ഇറക്കിയിട്ട വൈദ്യുതി കാലുകളും ഇവിടെ അലക്ഷ്യമായി കിടക്കുകയാണ്.

ഇത്തരമൊരു അവസ്ഥയായിട്ടും പൊതുമരാമത്ത് അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പാതയോരത്തെ ഡ്രൈനേജുകള്‍ മുഴുവന്‍ കല്ലും മണ്ണും മാലിന്യവും മൂടി അടഞ്ഞ അവസ്ഥയിലാണ്. മഴ പെയ്താല്‍ വെള്ളം മുഴുവന്‍ തിരക്കേറിയ പാതയില്‍ കെട്ടിക്കിടക്കുന്നതും അപകടകരമാണ്.

Kozhikode

ചെമ്പനോടയിൽ കാട്ടാനകളുടെ വിളയാട്ടം; വൻ തോതിൽ കൃഷി നശിപ്പിച്ചു

പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് മൂന്നിൽപെട്ട ചെമ്പനോട ആലമ്പാറയിലെ മുത്താട്ടുപുഴ തീരത്തെ കൃഷിയിടങ്ങളിൽ രണ്ട് ദിവസമായി കാട്ടാനക്കൂട്ടത്തിന്‍റെ വിളയാട്ടം. കർഷകൻ കാഞ്ഞിരത്തിങ്കൽ സേവ്യറിന്‍റെ വിശാലമായ കൃഷിയിടത്തിലാണ് കൂടുതൽ വിളനാശമുണ്ടായത്. തെങ്ങ്, കമുക്, കപ്പ, നൂറിലേറെ വാഴകൾ എന്നിവയെല്ലാം നശിപ്പിച്ചു.

സമീപത്ത് സ്ഥിതി ചെയ്യുന്ന കോഴി ഫാമിന്‍റെ മേൽക്കൂരയിലേക്ക് കമുക് തള്ളിയിട്ട് നാശമുണ്ടാക്കി. പെരുവണ്ണാമൂഴി വനത്തിൽ നിന്നാണ് കുട്ടിയാന അടക്കമുള്ള കാട്ടാനകൾ എത്തുന്നത്.

ഇവിടെയുള്ള സോളാർ വേലി ശരിയായി പ്രവർത്തിക്കാത്തതുകൊണ്ടാണ് ആനകൾക്ക് കൃഷിയിടങ്ങളിൽ എത്താൻ കഴിയുന്നത്. ആദ്യ ദിനത്തിൽ നാശമുണ്ടാക്കിയപ്പോൾ മതിയായ ജാഗ്രതയും പട്രോളിംഗും നടത്താതിരുന്നതിനാൽ രണ്ടാം ദിനവും ആനകൾ പറമ്പുകളിൽ എത്തുകയായിരുന്നു.

ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്‍റെ പരിധിയിൽ പെടുന്ന മേഖലയാണ് ചെമ്പനോട. വാർഡ് അംഗം ജിനീഷ് കല്ലുംപുറത്ത് നാശമുണ്ടായ കൃഷിയിടങ്ങൾ സന്ദർശിച്ചു.

Wayanad

റവന്യു പട്ടയ ഭൂമികളില്‍നിന്ന് അനധികൃതമായി മുറിച്ചത് 2,696 സംരക്ഷിത വൃക്ഷങ്ങള്‍

കല്‍പ്പറ്റ: റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24ന് പുറപ്പെടുവിച്ച ഉത്തരവിന് മറവില്‍ സംസ്ഥാനത്ത് റവന്യു പട്ടയഭൂമികളില്‍നിന്നു അനധികൃതമായി മുറിച്ചത് 2,520 തേക്കും 176 ഈട്ടിയും.

നിയമവിരുദ്ധ മരംമുറിയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ച പ്രത്യേക സംഘം മുമ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരം. അനധികൃത മരംമുറിക്ക് 570 കേസുകളാണ് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത്.

ഇത്രയും കേസുകളില്‍ 1,612.121 ഘനമീറ്റര്‍ തേക്കും 327.584 ഘനമീറ്റര്‍ ഈട്ടിയും നഷ്ടമായതായാണ് കണക്കാക്കിയത്. ഇതില്‍ 348.499 ഘനമീറ്റര്‍ തേക്കും 280.149 ഘനമീറ്റര്‍ ഈട്ടിയും കണ്ടെടുത്തു. വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒന്നില്‍പോലും കുറ്റപത്രം സമര്‍പ്പിച്ചില്ല.

ബ്രിട്ടീഷ് ഭരണകാലത്ത് റോയല്‍ ട്രീസ് നിയമം മുഖേന രാജകീയ വൃക്ഷങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കിയിരുന്നു. സ്വാതന്ത്ര്യാനന്തരവും ഇത്തരം മരങ്ങളുടെ സംരക്ഷണം വിവിധ നിയമങ്ങളിലൂടെ തുടര്‍ന്നു. പട്ടയ ഭൂമിയിലെ രാജകീയ വൃക്ഷങ്ങളുടെ സംരക്ഷണം കൂടുതല്‍ ശക്തമാക്കുന്നതിനാണ് 1995ല്‍ കേരള ഫോറസ്റ്റ് (പ്രൊഹിബിഷന്‍ ഓഫ് ഫെല്ലിംഗ് ഓഫ് ട്രീസ് സ്റ്റാന്‍ഡിംഗ് ഓണ്‍ ലാന്‍ഡ് ടെമ്പററിലി ഓര്‍ പെര്‍മന്‍റിലി അസൈന്‍ഡ്) റൂള്‍സ് പ്രാബല്യത്തിലാക്കിയത്.

റവന്യു പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍ നിയമവിരുദ്ധമായി മുറിക്കുന്നത് കേരള വനനിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. അനധികൃതമായി മുറിക്കുന്ന മരങ്ങള്‍ കേരള വനനിയമത്തിലെ സെക്‌ഷന്‍ 52 പ്രകാരം കസ്റ്റഡിയിലെടുക്കാനും സെക്‌ഷന്‍ 61എ പ്രകാരം കണ്ടുകെട്ടാനും വനം ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്.

Kasaragod

ലഹരിവിരുദ്ധ ബോധവത്കരണം നടത്തി

പാലാവയൽ: ക്രെഡിറ്റ് യൂണിയൻ പാലാവയൽ യൂണിറ്റും സെന്‍റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി പാലാവയൽ പള്ളി അസി. വികാരി ഫാ. റോയി കൈതാരത്തിൽ ഉദ്ഘാടനം ചെയ്തു. ക്രെഡിറ്റ് യൂണിയൻ പ്രസിഡന്‍റ് ജോസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം സോണി സെബാസ്റ്റ്യൻ പൊടിമറ്റത്തിൽ, ജിജി ഈരൂരിക്കൽ, ജോൺസൺ കൊടിമരത്തുംമൂട്ടിൽ, ഷീബ ആനിത്തോട്ടത്തിൽ, വൽസമ്മ ടോമി എന്നിവർ പ്രസംഗിച്ചു. ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ കെ.വി. ഉമേഷ് ബോധവത്കരണ ക്ലാസെടുത്തു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ത്രേസ്യാമ്മ

കരുവഞ്ചാൽ: ആശാൻകവലയിലെ തേലക്കാട്ട് ത്രേസ്യാമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് വിജയപുരം (ആശാൻകവല) സെന്‍റ് തോമസ് പള്ളിയിൽ. ഭർത്താവ്: പരേതനായ തേലക്കാട്ട് പൗലോസ്. മക്കൾ: മോളി, ലിസി, റോസമ്മ, സാജു, ഷാലി, മനോജ്, ഹെലേന, പരേതനായ ഫാ. സേവ്യർ തേലക്കാട്ട് (മലയാറ്റൂർ പള്ളി മുൻവികാരി). മരുമക്കൾ: ബാബു പായിക്കാട്ട് (കുടിയാന്മല), സണ്ണി കടുപ്പിൽ (ചെമ്പന്തൊട്ടി), ഷാജി തുണിയമ്പ്ര (വെള്ളാട്), സിന്ധു പീടിയേക്കൽ (കരുവഞ്ചാൽ), റോയി കുന്നത്താനിയിൽ (പാലുംചിത്ത), പ്രിയ കാരികര (കനകക്കുന്ന്), സിനോജ് മുണ്ടയ്ക്കൽ (പരപ്പ).

റിമോള മാത്തച്ചൻ

നെടുമുടി : പൊങ്ങ പാലത്തുങ്കൽ കാഞ്ഞൂപ്പറമ്പിൽ പരേതരായ പി.സി. കോശി ( കുഞ്ഞച്ചൻ പാലത്തുങ്കൽ)യുടേയുംവെളിയനാട് തോപ്പിൽ മേരി കോശി (പാലത്തുങ്കൽ മറിയക്കുട്ടി)യുടേയും മകൾ റിമോള മാത്തച്ചൻ (73 ) എറണാകുളത്ത് അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ പാലാരിവട്ടം നോർത്ത് ജനതാ റോഡ് അരവിന്ദാക്ഷൻ ലേയ്നിലുള്ള ഭവനത്തിൽ ആരംഭിച്ച് സംസ്കാരം മൂന്നു മണിക്ക് ഇടപ്പള്ളി സെന്‍റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: കെ.കെ. മാത്തച്ചൻ കോയിക്കര. മക്കൾ: റീമ,റുപിൻ (ഇരുവരും യുഎസ്എ). മരുമക്കൾ: ദിപക് അലക്സ് പള്ളിത്തറ(യുഎസ്എ), ആൻസി റുപിൻ തച്ചിൽ(യുഎസ്എ). മൃതദേഹം രാവിലെ എഴിന് പാലാരിവട്ടത്തുള്ള ഭവനത്തിൽ കൊണ്ടു വരും.

ജോസഫ് കുരുവിള

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കൊല്ലം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറുമായ മുണ്ടയ്ക്കല്‍ ഈസ്റ്റ് കോയിപ്പുറത്ത് വീട്ടില്‍ ജോസഫ് കുരുവിള (81) അന്തരിച്ചു. സംസ്‌കാരം ഇന്ന് നാലിന് കടപ്പാക്കട സിഎസ്‌ഐ ചര്‍ച്ചില്‍. കെപിസിസി അംഗം, കോണ്‍ഗ്രസ് കൊല്ലം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ലീലാമ്മ ജോസഫ്. മക്കള്‍: ആശ ജോസഫ്, കുരുവിള ജോസഫ് (സ്ഥിരസമിതി അധ്യക്ഷന്‍ കൊല്ലം കോര്‍പറേഷന്‍), അനു ജോസഫ് (സിവില്‍ സപ്ലൈസ് വകുപ്പ്, ഇടുക്കി). മരുമക്കള്‍: സഞ്ജു, സൂര്യ, അലീന.

കുഞ്ഞമ്മ വർഗീസ്

വെച്ചൂച്ചിറ: എക്സ് സർവീസ്മെൻ കോളനിയിൽ വർക്കല മുക്ക് ചെമ്മരിയിൽ (കല്ലൂപ്പാറ) കുഞ്ഞമ്മ വർഗീസ് (95) അന്തരിച്ചു. സംസ്കാരം നാളെ 12.30ന് വെച്ചൂച്ചിറ കോളനി സെന്‍റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. പരേത ചെങ്ങന്നീർ പുത്തൻതെരുവിൽ പള്ളത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ സി.എം. വർഗീസ്. മക്കൾ: സി.വി. മാത്യു, സി.വി. ഐസക്ക്, സി.വി. വർഗീസ്, മോളി രാജു, സോളി സണ്ണി, ജോളി സജി. മരുമക്കൾ: ലാലി മാത്യു, ഷീബ ഐസക്, മേഴ്സി വർഗീസ്, പരേതരായ രാജു സ്റ്റീഫൻ, സണ്ണി കടക്കലേത്ത്.

എസ്.ബേബി കരിക്കംപള്ളിൽ

എടത്വ: കുട്ടനാട്ടിലെ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനായിരുന്ന ചെക്കിടിക്കാട് കരിക്കംപള്ളില്‍ പുതുചിറയ്ക്കല്‍ എസ്.ബേബി കരിക്കംപള്ളിൽ (ഗ്രിഗറി സഖറിയ-84) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ പരേതയായ ലീലാമ്മ മങ്കൊമ്പ് എഴുകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോമോൻ, ജിജി, ആഷ, ജിജോ. മരുമക്കൾ: ജെസി, സിജോ, സൂസി, റ്റിൻസി. സഹോദരങ്ങൾ: ജെയിംസ്കുട്ടി, പരേതരായ ഫാ.തോമസ്മൂർ സിഎംഐ, അപ്പച്ചൻ, ജോണമ്മ, ഡോ.സ്കറിയ സക്കറിയ, അച്ചാമ്മ. പരേതൻ തകഴി ഗ്രാമ പഞ്ചായത്ത് മുൻ അംഗം, നെൽ കർഷക യൂണിയൻ (എം)സംസ്ഥാന സെക്രട്ടറി, കർഷക യൂണിയൻ ജില്ലാ പ്രസിഡന്‍റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വ പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം നാളെ രാവിലെ എട്ടിനുവീട്ടിൽ കൊണ്ടുവരും.

തോമസ് റ്റി. കുറ്റിക്കാട്ട്

ഇളങ്ങുളം: തോമസ് റ്റി. കുറ്റിക്കാട്ട് (പാപ്പച്ചന്‍ സാര്‍ - 85) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11ന് ഇളങ്ങുളം സെന്‍റ് മേരീസ് പള്ളിയില്‍. ഭാര്യ: കെ.എം.ഏലിക്കുട്ടി (റിട്ട. എച്ച്എം, സെന്‍റ് മേരീസ് എല്‍പിഎസ്, ഇളങ്ങുളം), മാമ്മൂട് കളപ്പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ഷാജന്‍ (റിട്ട. ഡപ്യൂട്ടി കമ്മീഷണര്‍, ജിഎസ്ടി), റോഷന്‍ (റിട്ട. ടീച്ചര്‍, ജിഎച്ച്എസ്എസ് പനമറ്റം), റെറ്റി (ടീച്ചര്‍, ജിഎച്ച്എസ്എസ് പനമറ്റം), റെജി (സൗദി), ജോര്‍ജ് (സെന്‍റ് ജോസഫ് എന്‍ജിനിയറിംഗ് കോളജ്, ചൂണ്ടച്ചേരി), ഷിബു (ടീച്ചര്‍, ജിവിഎച്ച്എസ്എസ് തിടനാട്). മരുമക്കള്‍: ഷീന പുത്തൂര്‍, കപ്പാട് (റിട്ട. ടീച്ചര്‍, എസ്ഡിഎച്ച്എസ്എസ്, കാഞ്ഞിരപ്പള്ളി), ബെന്നി ഈറ്റത്തോട്ട്, ചെങ്ങളം (കേരള ബാങ്ക്, പാലാ), ഷാജി പറങ്കിത്തോപ്പില്‍ (മല്ലപ്പള്ളി), ജൂലി തെക്കേക്കര, കാഞ്ഞിരപ്പള്ളി (പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ്, ന്യൂഡല്‍ഹി), സിനി കൊല്ലംപറമ്പില്‍, മുണ്ടക്കയം (ടീച്ചര്‍, സെന്‍റ് മേരീസ് ജിഎച്ച്എസ്, കാഞ്ഞിരപ്പള്ളി). സിസ്റ്റര്‍ ലൂസിയാന (ഷിമോഗ) സഹോദരിയാണ്.

എൽസമ്മ ജോസഫ്

പാലയ്ക്കാട്ടുമല: തെരുവത്ത് എൽസമ്മ ജോസഫ് (79) ജർമനിയിലെ ഫ്രാങ്ക് ഫോർട്ടിൽ അന്തരിച്ചു. സംസ്കാരം പിന്നീട് ജർമനിയിൽ. പരേത തിരുവല്ല പനയ്ക്കാ മിറ്റത്ത് പുത്തൻ ബംഗ്ലാവ് കുടുംബാംഗമാണ്. ഭർത്താവ് ഡോ.ജോസഫ് തെരുവത്ത്. മക്കൾ. ഡോ. ടോം പ്രകാശ് തെരുവത്ത് (അമേരിക്ക), ഡോ. പ്രശോഭ് തെരുവത്ത് (ജർമനി ), ഡോ. അശോക് തെരുവത്ത് (അമേരിക്ക). ഭർതൃ സഹോദരങ്ങൾ: ഫാ.അഗസ്റ്റ്യൻ തെരുവത്ത്, ജോയി തെരുവത്ത്, ഏലമ്മ വിച്ചാട്ട്, പരേതരായ സിസ്റ്റർ മരിയറ്റ്, ജോർജ് തെരുവത്ത്.

മേരി ജോസഫ്

കരിങ്കുന്നം: പാറടിയില്‍ മേരി ജോസഫ് (80, റിട്ട.പ്രിന്‍സിപ്പല്‍ സെന്‍റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് കരിങ്കുന്നം) അന്തരിച്ചു. സംസ്‌കാരം പിന്നീട്. പരേത കുമരകം വായിത്ര കുടുംബാംഗം. ഭര്‍ത്താവ് എന്‍.ജെ.ജോര്‍ജ് (റിട്ട.പ്രിന്‍സിപ്പല്‍,ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ മൂലമറ്റം). മക്കള്‍: ലിജി (അധ്യാപിക, സെന്‍റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ കൈപ്പുഴ), ജോസ് (ജനറല്‍ മാനേജര്‍, ക്‌നാനായ കോ-ഓപ്പറേറ്റീവ് ബാങ്ക്), സിറിയക് (യുകെ), ആന്‍ മേരി (അധ്യാപിക, ഹോളി ഫാമിലി ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ രാജപുരം). മരുമക്കള്‍ : ജോബി ജോസഫ് വടക്കേപ്പറമ്പില്‍ മള്ളൂശേരി (കെമിക്കല്‍ എന്‍ജിനിയര്‍), ക്രിസ്റ്റീന്‍ ജോസഫ് പഴവൂര്‍, ചിങ്ങവനം (നെടുമറ്റം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ), ജിനിതാമോള്‍ എടാട്ടുകാലായില്‍ മേമ്മുറി (യുകെ), ഡോ. ബ്ലസണ്‍ ചാക്കോ എള്ളങ്കില്‍ ഉഴവൂര്‍ (എള്ളങ്കില്‍ ക്ലിനിക്ക്, ഉഴവൂര്‍).

റിമോള മാത്തച്ചൻ

കൊച്ചി: പാലാരിവട്ടം നോർത്ത് ജനതാ റോഡ്, അരവിന്ദാക്ഷൻ ലെയ്നിൽ റിമോള മാത്തച്ചൻ (73) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഇടപ്പള്ളി സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ. ഭർത്താവ്: കെ.കെ. മാത്തച്ചൻ കോയിക്കര. നെടുമുടി പൊങ്ങ പാലത്തുങ്കൽ കാഞ്ഞൂപ്പറമ്പിൽ പരേതരായ പി.സി. കോശിയും ( കുഞ്ഞച്ചൻ പാലത്തുങ്കൽ ) വെളിയനാട് തോപ്പിൽ മേരി കോശിയുമാണ് (പാലത്തുങ്കൽ മറിയക്കുട്ടി) മാതാപിതാക്കൾ. മക്കൾ: റീമ, റുപിൻ (ഇരുവരും യുഎസ്എ). മരുമക്കൾ: ദീപക് അലക്സ് പള്ളിത്തറ, ആൻസി റുപിൻ തച്ചിൽ (ഇരുവരും യുഎസ്എ). ഭൗതികശരീരം നാളെ രാവിലെ ഏഴിന് പാലാരിവട്ടത്തുള്ള വീട്ടിൽ എത്തിക്കും.

പി.പി. വര്‍ഗീസ്

മൂക്കന്നൂര്‍: ആഴകം ഫിസാറ്റ് കോളജിന് സമീപം പ്ലാച്ചേരി പി.പി. വര്‍ഗീസ് (വര്‍ക്കി-94) അന്തരിച്ചു. സംസ്‌കാരം ഇന്നു 11ന് ആഴകം സെന്റ് മേരീസ് ഹെര്‍മ്മോന്‍ പള്ളിയില്‍. ഭാര്യ: ശോശാമ്മ അങ്കമാലി കൂരന്‍ താഴത്തുപറമ്പില്‍ കുടുംബാംഗം. മക്കള്‍: പി.വി. പൗലോസ് (റിട്ട. സൂപ്രണ്ട്, നേവല്‍ ബേസ് കൊച്ചി, ഡയറക്ടര്‍ മൂക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), റൂബി, റെജി. മരുമക്കള്‍: ലിസി തേലക്കാടന്‍ താബോര്‍, സ്‌കറിയ തൃക്കടായിയില്‍ തിരുമാറാടി, പരേതനായ എല്‍ദോസ് കൊച്ചുപുരയ്ക്കല്‍ മൂവാറ്റുപുഴ.

പി.എം. സുമുമാസ്റ്റർ

പെരുമ്പാവൂര്‍: പുല്ലുവഴി ജയകേരളം ഹൈസ്‌കൂള്‍ റോഡ് പറമ്പില്‍ വീട്ടില്‍ പി.എം. സുമുമാസ്റ്റര്‍(67) അന്തരിച്ചു. സംസ്‌കാരം ഇന്നു വൈകിട്ട് 4.30ന് സ്വവസതിയില്‍. ഭാര്യ: രാജമ്മ കല്ലൂര്‍ക്കാട് യുപി സ്‌കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ്. മക്കള്‍: സൂരജ് (പാര്‍ട്ണര്‍, ഫ്യൂച്ചര്‍ അക്കാദമി പെരുമ്പാവൂര്‍), സുബിന്‍ (ലണ്ടന്‍). മരുമക്കള്‍: ശ്രുതി, ഡോ. അഞ്ജന. 2015ലെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവാണ് പരേതൻ. പെരുമ്പാവൂര്‍ കുന്നുമ്മല്‍ സ്‌കൂളിലെ പ്രഥമ എസ്പിസി അധ്യാപകനും ഇരിങ്ങോള്‍ സ്‌കൂളിലെ റിട്ട. അധ്യാപകനും ജയകേരളം റസിഡന്‍സ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയുമാണ് പരേതൻ.

തോമസ്

മാങ്കാവ്: ജോസ് സ്റ്റേഷനറി ആൻഡ് ബുക്ക് ഡിപ്പോ ഉടമ വടക്കൂട്ട് തോമസ് (92) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് തൃശൂരിലെ പാവറട്ടി സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ. ഭാര്യ: ആട്ടോക്കാരൻ റോസിലി. മക്കൾ: ജോസ് (സാൻജോസ് എന്‍റർപ്രൈസസ്), ജോഷി (സുബേദാർ മേജർ എഇസി, റിട്ട) ഷീബ, ഷീജ, ജോൺസൺ (കുവൈത്ത്), റോസ് മേരി, മാനുവൽ (ജോസ് സ്റ്റേഷനറി ആൻഡ് ബുക്ക് ഡിപ്പോ). മരുമക്കൾ: ബിന്ദു, ജയ്നി, ലാൻസി (റിട്ട. എയർഫോഴ്സ്) ഡെയ്സിയ (കുവൈറ്റ്), ജോസഫ് വലപ്പാട്ടുകാരൻ (ഹർഷ ട്രേഡേഴ്സ്), ഫീതു.

ഗർവാഡിസ്

പൊറ്റമ്മൽ: റിട്ട. എൻഐടി പ്രഫ. പി.പി. ഗർവാഡിസ് (ബേബി - 86) അന്തരിച്ചു. സംസ്കാരം നാളെ 1.30ന് ചേവായൂർ നിത്യസഹായ മാതാ ദേവാലയത്തിലെ പ്രാർഥനകൾക്ക് ശേഷം മാവൂർ ക്രിസ്തുരാജ പള്ളിയിൽ. പരേതൻ മലയാറ്റൂർ പടയാട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ഞാറക്കൽ കണ്ണമ്പുഴ കാളിയാടൻ ലീല ബേബി. മകൾ: ഡോ. മെയ്മോൾ ആന്‍റണി (ഗവ. ജനറൽ ഹോസ്പിറ്റൽ, കോഴിക്കോട്). മരുമകൻ: ഡോ. ആന്‍റണി തോമസ് (ക്രാഫ്റ്റ് ഡെന്‍റൽ ക്ലിനിക്, പൊറ്റമ്മൽ). സഹോദരങ്ങൾ: പരേതനായ ഡോ. പി.പി. ജോസഫ്, ഫാ. മാത്യു പടയാട്ടിൽ എസ്ജെ (പഞ്ചാബ്), സിസ്റ്റർ ഡിവിനാ എസ്ഡി (ഹരിയാന), പി.പി. തോമസ് (റിട്ട. ബാങ്ക് സ്റ്റാഫ്).

ത്രേസ്യാമ്മ

കരുവഞ്ചാൽ: ആശാൻകവലയിലെ തേലക്കാട്ട് ത്രേസ്യാമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് വിജയപുരം (ആശാൻകവല) സെന്‍റ് തോമസ് പള്ളിയിൽ. ഭർത്താവ്: പരേതനായ തേലക്കാട്ട് പൗലോസ്. മക്കൾ: മോളി, ലിസി, റോസമ്മ, സാജു, ഷാലി, മനോജ്, ഹെലേന, പരേതനായ ഫാ. സേവ്യർ തേലക്കാട്ട് (മലയാറ്റൂർ പള്ളി മുൻവികാരി). മരുമക്കൾ: ബാബു പായിക്കാട്ട് (കുടിയാന്മല), സണ്ണി കടുപ്പിൽ (ചെമ്പന്തൊട്ടി), ഷാജി തുണിയമ്പ്ര (വെള്ളാട്), സിന്ധു പീടിയേക്കൽ (കരുവഞ്ചാൽ), റോയി കുന്നത്താനിയിൽ (പാലുംചിത്ത), പ്രിയ കാരികര (കനകക്കുന്ന്), സിനോജ് മുണ്ടയ്ക്കൽ (പരപ്പ).

രതി

കുടുക്കിമെട്ട: കുടുക്കിമെട്ട കാരുണ്യ ക്ലിനിക്കിന് മുൻവശം റിട്ട. റവന്യൂ ഇൻസ്പെക്ടർ എടക്കണമ്പേത്ത് കുഞ്ഞിരാമന്‍റെ ഭാര്യ റിട്ട. പഞ്ചായത്ത് ജൂണിയർ സൂപ്രണ്ട് രതി തെക്കുമ്പാത്ത് (76 )അന്തരിച്ചു. മക്കൾ: ദീപ, സന്ദീപ്, സുദീപ് ( വൈദ്യുതി ഓഫീസ്, ഏച്ചൂർ). മരുമക്കൾ: ജഗദീഷ് (മസ്ക്കറ്റ്), സിനിജ (സിവിൽ പോലീസ് ഓഫീസർ, ചക്കരക്കൽ),നവ്യ (ടീച്ചർ, ഭാരതീയ വിദ്യാഭവൻ, കക്കാട്). സഹോദരങ്ങൾ: ചന്ദ്രൻ (റിട്ട. കേണൽ കണ്ണൂർ), രമ (ചാലാട് ), ശ്യാമള (ചൊവ്വ), ശൈലജ (കക്കാട്), രാജീവൻ (പൊടിക്കുണ്ട്), രമ്യ (പള്ളിക്കുന്ന് ).

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

03-07-2026

ആമിർ-ഗൗരി വിവാഹം ഞായറാഴ്ച മുംബൈയിൽ

ബി ടൗൺ സൂപ്പർതാരം ആമിർ ഖാൻ പ്രണയത്തിന്‍റെ മൂന്നാം അധ്യായത്തിലേക്ക്. തന്‍റെ കാമുകി ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം ഞായറാഴ്ച മുംബൈയിലെ വസതിയിൽ നടക്കുമെന്ന് താരം മാധ്യമങ്ങളോടു സ്ഥിരീകരിച്ചു. മുംബൈയിൽ നടന്ന പ്രത്യേക സിനിമാ സ്ക്രീനിംഗിനിടെയാണ് ആമിർ മാധ്യമങ്ങളോടു സന്തോഷവാർത്ത പങ്കുവച്ചത്.

ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്ന് ആമിർ വ്യക്തമാക്കി. ഇരുകുടുംബങ്ങളിലെഅംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. മുംബൈയിലെ വീട്ടിൽ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത ശേഷമായിരിക്കും പരമ്പരാഗത ചടങ്ങുകൾ. ബോളിവുഡിനായി വമ്പൻ റിസപ്ഷൻ പാർട്ടികൾ പ്ലാൻ ചെയ്യുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരുൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കൾ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണു സൂചന.

ബംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ, കഴിഞ്ഞ വർഷം മാർച്ചിൽ തന്‍റെ അറുപതാം ജന്മദിനത്തിനു മുന്നോടിയായാണ് ആമിർ ഗൗരിയെ മാധ്യമങ്ങൾക്കു പരിചയപ്പെടുത്തിയത്.

03-07-2026

ആമിർ-ഗൗരി വിവാഹം ഞായറാഴ്ച മുംബൈയിൽ

ബി ടൗൺ സൂപ്പർതാരം ആമിർ ഖാൻ പ്രണയത്തിന്‍റെ മൂന്നാം അധ്യായത്തിലേക്ക്. തന്‍റെ കാമുകി ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം ഞായറാഴ്ച മുംബൈയിലെ വസതിയിൽ നടക്കുമെന്ന് താരം മാധ്യമങ്ങളോടു സ്ഥിരീകരിച്ചു. മുംബൈയിൽ നടന്ന പ്രത്യേക സിനിമാ സ്ക്രീനിംഗിനിടെയാണ് ആമിർ മാധ്യമങ്ങളോടു സന്തോഷവാർത്ത പങ്കുവച്ചത്.

ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്ന് ആമിർ വ്യക്തമാക്കി. ഇരുകുടുംബങ്ങളിലെഅംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. മുംബൈയിലെ വീട്ടിൽ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത ശേഷമായിരിക്കും പരമ്പരാഗത ചടങ്ങുകൾ. ബോളിവുഡിനായി വമ്പൻ റിസപ്ഷൻ പാർട്ടികൾ പ്ലാൻ ചെയ്യുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരുൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കൾ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണു സൂചന.

ബംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ, കഴിഞ്ഞ വർഷം മാർച്ചിൽ തന്‍റെ അറുപതാം ജന്മദിനത്തിനു മുന്നോടിയായാണ് ആമിർ ഗൗരിയെ മാധ്യമങ്ങൾക്കു പരിചയപ്പെടുത്തിയത്.

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

02-07-2026

പുതിയ കാലത്തെ അഭിനേതാക്കൾ ഭാഗ്യവാന്മാർ: കരിഷ്മ കപുർ

ബോളിവുഡിന്‍റെ പ്രിയതാരം കരിഷ്മ കപുർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ വെബ് സീരീസ്, ബ്രൗൺ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. സിറ്റി ഓഫ് ഡെത്ത് എന്ന നോവലിനെ ആസ്പദമാക്കി അഭിനയ് ദേവ് സംവിധാനം ചെയ്ത സീരീസിൽ റീത്ത ബ്രൗൺ എന്ന കൊൽക്കൊത്തക്കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് കരിഷ്മ കൈകാര്യം ചെയ്യുന്നത്.

ദീർഘനാളുകൾക്കുശേഷം കാമറയ്ക്ക് മുന്നിലെത്തിയ തന്‍റെ പുതിയ കഥാപാത്രത്തെക്കുറിച്ചും കരിയറിലെ മാറ്റങ്ങളെക്കുറിച്ചും കരിഷ്മ കപുർ നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. സീരീസിൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന, എന്നാൽ ഉള്ളിൽ വലിയൊരു വിഷാദവും വൈകാരിക ഭാരവും പേറുന്ന കഥാപാത്രമാണ് റീത്തയെന്ന് കരിഷ്മ പറഞ്ഞു:
റീത്തയുടെ ശരീരഭാഷ എങ്ങനെയായിരിക്കണം, അവൾ അനുഭവിക്കുന്ന മാനസിക സമ്മർദം എങ്ങനെ പ്രതിഫലിക്കണം എന്നതിനെക്കുറിച്ച് സംവിധായകൻ അഭിനയ് ദേവുമായി ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നു. അധികം സംസാരിച്ചില്ലെങ്കിലും അവളുടെ വേദന പ്രേക്ഷകർക്ക് അനുഭവപ്പെടും.

തനിക്ക് പൂർണ തൃപ്തി നൽകുന്നതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ മാത്രമേ ഇനി ചെയ്യൂ എന്നും താരം കൂട്ടിച്ചേർത്തു. മഹാനഗരത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ സീരീസിലെ അഭിനയം ഏറെ ആസ്വദിച്ചു. അഭിനയലോകത്തേക്ക് എത്തിയിട്ട് 35 വർഷം പിന്നിടുകയാണ്. കരിയറിലെ തുടക്കകാലത്തെ അപേക്ഷിച്ച് സിനിമാ നിർമാണ രംഗത്ത് വലിയ മാറ്റങ്ങൾ വന്നു. പണ്ടൊക്കെ കൃത്യമായ തിരക്കഥ പോലുമില്ലാതെയാണ് അഭിനയിച്ചിരുന്നത്. എന്നാൽ ഇന്ന് ചിത്രീകരണത്തിന് മുൻപ് വലിയ രീതിയിലുള്ള വർക്ക്‌ഷോപ്പുകളും മുന്നൊരുക്കങ്ങളും നടക്കുന്നുണ്ടെന്നും കരിഷ്മ കൂട്ടിച്ചേർത്തു.

ഹിന്ദി സിനിമകളിലും സീരീസുകളിലും അധികം കാണാത്ത കൊൽക്കത്തയുടെ യഥാർഥ അന്തരീക്ഷമാണ് ബ്രൗണിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ നഗരത്തിനു വലിയ പ്രാധാന്യമുണ്ടെന്നും, കഥാപാത്രങ്ങൾക്ക് മുൻപേ പ്രേക്ഷകരോടു സംസാരിക്കുന്നത് കൊൽക്കത്ത നഗരമായിരിക്കുമെന്നും സംവിധായകൻ അഭിനയ് ദേവ് പറഞ്ഞു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

03-07-2026

മല്ലോർക്കയിൽ ലാൻഡിംഗിനിടെ നിയന്ത്രണം വിട്ട് ടൂയി വിമാനം റൺവേയിലിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മല്ലോർക്ക (സ്പെയിൻ): അയർലൻഡിലെ ഡബ്ലിനിൽ നിന്ന് സഞ്ചാരികളുമായി എത്തിയ ടൂയി എയർവേയ്‌സിന്‍റെ ബോയിംഗ് 737 വിമാനം പാൽമ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ റൺവേയിൽ ശക്തമായി ഇടിച്ചു.

കഴിഞ്ഞ ശനിയാഴ്ച റൺവേ 24L-ൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ വിമാനത്തിന്‍റെ പിൻഭാഗം റൺവേയിൽ തട്ടി ഗുരുതര കേടുപാടുകൾ സംഭവിച്ചു. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ ഭാഗങ്ങൾ റൺവേയിൽ തെറിച്ചുവീണു.

പൈലറ്റുമാർ ഉടൻ ലാൻഡിംഗ് ഉപേക്ഷിച്ച് വിമാനം വീണ്ടും ഉയർത്തി. “PAN PAN' അടിയന്തര സന്ദേശം നൽകിയതിനെ തുടർന്ന് സമാന്തര റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

അപകടത്തെ തുടർന്ന് രണ്ട് റൺവേകളും മിനിറ്റുകളോളം അടച്ചിട്ടു. മറ്റ് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ആകാശത്ത് വട്ടമിട്ടു പറക്കുകയും ചെയ്തു. ഇന്ധനം തീരാറായ മറ്റൊരു വിമാനം കൂടി ലാൻഡിംഗിന് അനുമതി തേടിയത് ടവറിൽ സമ്മർദ്ദമുണ്ടാക്കി.

യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ സുരക്ഷിതരാണ്. ശക്തമായ കാറ്റാണോ, പൈലറ്റിന്‍റെ പിഴവാണോ, സാങ്കേതിക തകരാറാണോ കാരണമെന്ന് വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. വിമാനം സർവീസിൽ നിന്ന് മാറ്റിനിർത്തി.

03-07-2026

സാമൂഹ്യ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് ലോക സോഷ്യല്‍ മീഡിയ ദിനാചരണ ചര്‍ച്ച

ദോഹ: ലോക സോഷ്യല്‍ മീഡിയ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് ദോഹ സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനം, സാമൂഹ്യ മാധ്യമങ്ങളെ സമൂഹനന്മയ്ക്കും അറിവിന്‍റെ പ്രചാരണത്തിനും മാനുഷിക മൂല്യങ്ങളുടെ വളര്‍ച്ചയ്ക്കും ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു.

പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സാമൂഹ്യ മാധ്യമങ്ങള്‍ ആധുനിക ലോകത്തിന്‍റെ ആശയവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ ശക്തമായ മാധ്യമം സമൂഹപുരോഗതിക്കും ജനകീയ ഇടപെടലുകള്‍ക്കും കൂടുതല്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണെന്നും പറഞ്ഞു.

സൈക്കോളജിസ്റ്റ് ആയിഷ സൈബുല്‍ അസ്റ്റ സോള്‍ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം മാനസികാരോഗ്യത്തിലും കുടുംബബന്ധങ്ങളിലും ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ചും ഡിജിറ്റല്‍ യുഗത്തില്‍ മാനസിക സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അവര്‍ വിശദീകരിച്ചു. പ്രത്യേകിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും സാമൂഹ്യ മാധ്യമ ഉപയോഗത്തില്‍ മാതാപിതാക്കളും അധ്യാപകരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടത്, ആധുനിക ലോകത്തിന്‍റെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നാണ് സാമൂഹ്യ മാധ്യമങ്ങളെന്നായിരുന്നു. ലോകത്തിന്‍റെ ഏത് കോണിലുള്ള ആളുമായും നിമിഷങ്ങള്‍ക്കകം ബന്ധപ്പെടാനും അറിവ് കൈമാറാനും ബിസിനസ് വികസിപ്പിക്കാനും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയ വലിയ അവസരങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

ഒരുകാലത്ത് കത്തുകളിലൂടെയും ടെലിഫോണ്‍ കോളുകളിലൂടെയും മാത്രം സാധ്യമായിരുന്ന ആശയവിനിമയം ഇന്ന് ഒരു സ്പര്‍ശനത്തിലൂടെ സാധ്യമാകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതേസമയം, ഈ ശക്തമായ മാധ്യമത്തെ ഉത്തരവാദിത്തത്തോടെയും വിവേകത്തോടെയും ഉപയോഗിക്കേണ്ടത് ഓരോ ഉപയോക്താവിന്‍റെയും കടമയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

03-07-2026

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ പള്ളിയിൽ മലയാളം ക്ലാസുകൾക്ക് തുടക്കമായി

ഹൂസ്റ്റൺ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിൽ ഈ വർഷത്തെ മലയാളം ക്ലാസുകളുടെ ഔപചാരികമായ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നിർവഹിക്കപ്പെട്ടു.

ഞായറാഴ്ച നടന്ന ചടങ്ങിൽ, യുണൈറ്റഡ് കിംഗ്ഡം (യുകെ) ക്നാനായ കത്തോലിക്കാ എപ്പാർക്കിയൽ കോർഡിനേറ്റർ റവ.ഫാ. സുനി പടിഞ്ഞാറേക്കര ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

അമേരിക്കയിൽ വളരുന്ന നമ്മുടെ കുട്ടികൾക്ക് മലയാള ഭാഷ പഠിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഫാ. സുനി പടിഞ്ഞാറേക്കര മുഖ്യപ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.

മുതിർന്നവരുമായി മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്നതിനും നമ്മുടെ സമ്പന്നമായ സംസ്കാരം, ആരാധനാക്രമം, പൈതൃകം എന്നിവ ആഴത്തിൽ മനസിലാക്കുന്നതിനും മാതൃഭാഷാ പഠനം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ചടങ്ങിൽ ഇടവക വികാരി റവ. ഫാ. അബ്രഹാം മുത്തോലത്ത് അധ്യക്ഷത വഹിച്ചു. കുട്ടികളെ ഈ കോഴ്സിലേക്ക് അയക്കാൻ താല്പര്യം കാണിച്ച മാതാപിതാക്കളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ഈ മലയാളം പഠനക്ലാസ് നമ്മുടെ കുടുംബങ്ങൾക്കും സമൂഹത്തിനും ഒന്നുപോലെ എത്രത്തോളം പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം തന്‍റെ അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി.

അസിസ്റ്റന്‍റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, സിസ്റ്റർ റെജി എസ്ജെസി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. അധ്യാപകരുടെയും വിദ്യാർഥികളുടെയും സജീവമായ പങ്കാളിത്തത്തെ അവർ അഭിനന്ദിച്ചു.

ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും മാത്യു പനംതാനമ്പറമ്പിൽ നന്ദി രേഖപ്പെടുത്തി. ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

നിലവിൽ 45 വിദ്യാർഥികളും എട്ട് സന്നദ്ധ അധ്യാപകരുമാണ് ഈ പുതിയ അധ്യയന വർഷത്തെ ക്ലാസുകളിൽ പങ്കാളികളാകുന്നത്.

03-07-2026

മല്ലോർക്കയിൽ ലാൻഡിംഗിനിടെ നിയന്ത്രണം വിട്ട് ടൂയി വിമാനം റൺവേയിലിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മല്ലോർക്ക (സ്പെയിൻ): അയർലൻഡിലെ ഡബ്ലിനിൽ നിന്ന് സഞ്ചാരികളുമായി എത്തിയ ടൂയി എയർവേയ്‌സിന്‍റെ ബോയിംഗ് 737 വിമാനം പാൽമ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ റൺവേയിൽ ശക്തമായി ഇടിച്ചു.

കഴിഞ്ഞ ശനിയാഴ്ച റൺവേ 24L-ൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ വിമാനത്തിന്‍റെ പിൻഭാഗം റൺവേയിൽ തട്ടി ഗുരുതര കേടുപാടുകൾ സംഭവിച്ചു. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ ഭാഗങ്ങൾ റൺവേയിൽ തെറിച്ചുവീണു.

പൈലറ്റുമാർ ഉടൻ ലാൻഡിംഗ് ഉപേക്ഷിച്ച് വിമാനം വീണ്ടും ഉയർത്തി. “PAN PAN' അടിയന്തര സന്ദേശം നൽകിയതിനെ തുടർന്ന് സമാന്തര റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

അപകടത്തെ തുടർന്ന് രണ്ട് റൺവേകളും മിനിറ്റുകളോളം അടച്ചിട്ടു. മറ്റ് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ആകാശത്ത് വട്ടമിട്ടു പറക്കുകയും ചെയ്തു. ഇന്ധനം തീരാറായ മറ്റൊരു വിമാനം കൂടി ലാൻഡിംഗിന് അനുമതി തേടിയത് ടവറിൽ സമ്മർദ്ദമുണ്ടാക്കി.

യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ സുരക്ഷിതരാണ്. ശക്തമായ കാറ്റാണോ, പൈലറ്റിന്‍റെ പിഴവാണോ, സാങ്കേതിക തകരാറാണോ കാരണമെന്ന് വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. വിമാനം സർവീസിൽ നിന്ന് മാറ്റിനിർത്തി.

01-07-2026

ജർമനിയുടെ ലോകകപ്പ് ദുരന്തത്തിൽ ഞെട്ടി ആരാധകർ

ബെർലിൻ: ഫുട്ബോൾ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നാല് വട്ടം ലോക ചാമ്പ്യൻമാരായ ജർമനിയെ ഷൂട്ട്ഔട്ടിൽ വീഴ്ത്തി പാരഗ്വായ് വിസ്മയ വിജയം സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടലിലാണ്.

ജർമൻ മാധ്യമങ്ങൾ ഈ തോൽവിയെ ലോകകപ്പ് ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്.

നിശ്ചിത സമയത്തെ ആവേശം, വിവാദമായ വാർ തീരുമാനം

കളിയുടെ 42-ാം മിനിറ്റിൽ ഹൂലിയോ എൻസീസോയിലൂടെ പാരഗ്വായാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ ഒൻപതാം മിനിറ്റിൽ ആഴ്സണൽ താരം കൈ ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി.

നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി നീണ്ടത്.

അധികസമയത്ത് ജർമനിയുടെ ജോനാഥൻ ടാ നേടിയ മനോഹരമായ ഒരു ഹെഡർ ഗോൾ റഫറി വാർ പരിശോധനയിലൂടെ വിവാദപരമായി റദ്ദാക്കിയത് ജർമൻ ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ജർമനിക്ക് മത്സരം ഷൂട്ട്ഔട്ടിലേക്ക് നീളാതെ തന്നെ ജയിക്കാമായിരുന്നു.

ജർമനിയുടെ നെഞ്ച് തകർത്ത ഷൂട്ട്ഔട്ട് നാടകീയത

1982-ലെ സ്പെയിൻ ലോകകപ്പിന് ശേഷം പങ്കെടുത്ത നാല് ഷൂട്ട്ഔട്ടുകളിലും വിജയിച്ച ചരിത്രമുള്ള ജർമനിക്കും ഇത്തവണ പിഴച്ചു. പാരഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗിൽ മത്സരത്തിലെ ഹീറോയായി മാറി.

ജർമനിയുടെ സൂപ്പർ താരങ്ങളായ കൈ ഹാവെർട്സ്, നിക്ക് വോൾട്ടെമാഡെ എന്നിവരുടെ കിക്കുകൾ ഗിൽ തടുത്തിട്ടു. തുടർന്ന് സമ്മർദ്ദത്തിലായ ജർമൻ ഡിഫെൻഡർ ജോനാഥൻ ടായുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നു.

ഒടുവിൽ പാരഗ്വായുടെ ജോസെ കനാലെ നിർണായക കിക്ക് വലയിലെത്തിച്ചതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾ അസ്തമിച്ചു.

നാഗെൽസ്മാൻ രാജിവയ്ക്കുമോ? കോച്ചാകാൻ ക്ലോപ്പ് വരുമോ?

തോൽവിക്ക് ശേഷം ഡഗ്ഔട്ടിൽ തരിച്ചിരുന്ന ജർമ്മൻ കോച്ച് യുലിയൻ നാഗെൽസ്മാൻ കടുത്ത സമ്മർദ്ദത്തിലാണ്. "ഇന്ന് ഞങ്ങൾ ചെയ്യേണ്ടത് ചെയ്തില്ല' എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.

2028 വരെ കരാറുണ്ടെങ്കിലും ഈ നാണംകെട്ട പുറത്താകൽ 38-വയസുകാരനായ കോച്ചിന്‍റെ കസേര തെറിപ്പിച്ചേക്കും. താൻ ഒളിച്ചോടുന്നവനല്ലെന്നും ഡിഎഫ്ബി ആവശ്യപ്പെട്ടാൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രശസ്ത മുൻ ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ് ജർമ്മനിയുടെ അടുത്ത കോച്ചാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. മത്സരത്തിൽ കമന്‍റേറ്ററായി എത്തിയ ക്ലോപ്പിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് അതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

രാജ്യം കൂടെയുണ്ട്: ചാൻസലർ ഫ്രെഡറിക് മെർസ്

കനത്ത തോൽവിക്കിടയിലും ടീമിന് ആത്മവിശ്വാസം നൽകിക്കൊണ്ട് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തി.

"പുറത്താകൽ കടുത്ത വേദന നൽകുന്നതാണെങ്കിലും ഇതൊരു മികച്ച മത്സരമായിരുന്നു. നിങ്ങളുടെ പോരാട്ടവീര്യവും ടീം സ്പിരിറ്റും രാജ്യത്തിന് പ്രചോദനമാണ്. ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു' ഫ്രെഡറിക് മെർസ് പറഞ്ഞു.

മുതിർന്ന പല താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കുമിതെങ്കിലും ജമാൽ മുസിയാല, ഫ്ലോറിയൻ വിർട്സ് തുടങ്ങിയ യുവനിരയിലൂടെ ജർമൻ ഫുട്ബോൾ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

02-07-2026

ദീര്‍ഘകാല ആരോഗ്യവും പ്രഭാതഭക്ഷണവും; ആരോഗ്യവിദഗ്ധര്‍ പറയുന്നത് എന്തെല്ലാം..?

പെട്ടെന്നുള്ള കഠിനമായ ഡയറ്റ് മാറ്റങ്ങളല്ല,ദിവസവും തുടരുന്ന ചെറിയ നല്ല ശീലങ്ങളാണ് മികച്ച ആരോഗ്യത്തിന്‍റെ അടിസ്ഥാനം

പ്രഭാതഭക്ഷണം ദീര്‍ഘകാല ആരോഗ്യത്തെയും ശരീരത്തിന്‍റെ ഊര്‍ജസ്വലതയെയും കാര്യമായി സ്വാധീനിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സങ്കീര്‍ണമായ ഡയറ്റുകള്‍ പിന്തുടരുന്നതിനേക്കാള്‍ ലളിതവും എന്നാല്‍ മുടക്കമില്ലാത്തതുമായ ഭക്ഷണശീലങ്ങളാണ് ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമെന്ന് ഡയറ്റീഷ്യന്മാര്‍ വ്യക്തമാക്കുന്നു. ഡല്‍ഹി എയിംസിലെ പോഷകാഹാര വിദഗ്ധര്‍ പങ്കുവച്ച പ്രധാന നിര്‍ദേശങ്ങള്‍:

ലളിതവും കൃത്യവുമായ ശീലങ്ങള്‍: ഡയറ്റുകളിലെ ആഡംബരങ്ങളേക്കാള്‍, രാവിലെ പോഷകഗുണമുള്ള ലളിതമായ ഭക്ഷണം കഴിക്കുന്നത് ശീലമാക്കണം. ബ്രേക്ക്ഫാസ്റ്റിനൊപ്പമോ അല്ലെങ്കില്‍ അതിനുശേഷമുള്ള സമയത്തോ ബദാം പോലുള്ള ഡ്രൈ ഫ്രൂട്ട്‌സ് ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കാന്‍ സഹായിക്കും.

ഒഴിവാക്കരുത് ബ്രേക്ക്ഫാസ്റ്റ്: തിരക്കേറിയ ജീവിതത്തില്‍ പലരും പ്രഭാതഭക്ഷണം പൂര്‍ണമായി ഒഴിവാക്കുകയോ അല്ലെങ്കില്‍ പെട്ടെന്ന് ലഭ്യമാകുന്ന ജങ്ക് ഫുഡുകളെ ആശ്രയിക്കുകയോ ചെയ്യാറുണ്ട്. ഇത് ശരീരത്തിന്‍റെ മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കും.

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ: പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, എന്നിവ പ്രഭാതഭക്ഷണത്തിന്‍റെ ഭാഗമാക്കണം. കഠിനമായ ഡയറ്റ് നിയന്ത്രണങ്ങളേക്കാള്‍ കൃത്യസമയത്ത് ഗുണമേന്മയുള്ള ഭക്ഷണം കഴിക്കുന്നതിനാണ് മുന്‍ഗണന എന്ന് പ്രത്യേക ഓർക്കുക.

വെള്ളം കുടിക്കണം ധാരാളം: കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നതും ചെറിയ അളവില്‍ കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുന്നതും ദീര്‍ഘകാല ആരോഗ്യത്തിന് ഉത്തമമാണ്.

പെട്ടെന്നുള്ള കഠിനമായ ഡയറ്റ് മാറ്റങ്ങളല്ല, മറിച്ച് ദിവസവും തുടരുന്ന ചെറിയ നല്ല ശീലങ്ങളാണ് മികച്ച ആരോഗ്യത്തിന്‍റെ അടിസ്ഥാനമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

02-07-2026

ദീര്‍ഘകാല ആരോഗ്യവും പ്രഭാതഭക്ഷണവും; ആരോഗ്യവിദഗ്ധര്‍ പറയുന്നത് എന്തെല്ലാം..?

പെട്ടെന്നുള്ള കഠിനമായ ഡയറ്റ് മാറ്റങ്ങളല്ല,ദിവസവും തുടരുന്ന ചെറിയ നല്ല ശീലങ്ങളാണ് മികച്ച ആരോഗ്യത്തിന്‍റെ അടിസ്ഥാനം

പ്രഭാതഭക്ഷണം ദീര്‍ഘകാല ആരോഗ്യത്തെയും ശരീരത്തിന്‍റെ ഊര്‍ജസ്വലതയെയും കാര്യമായി സ്വാധീനിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സങ്കീര്‍ണമായ ഡയറ്റുകള്‍ പിന്തുടരുന്നതിനേക്കാള്‍ ലളിതവും എന്നാല്‍ മുടക്കമില്ലാത്തതുമായ ഭക്ഷണശീലങ്ങളാണ് ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമെന്ന് ഡയറ്റീഷ്യന്മാര്‍ വ്യക്തമാക്കുന്നു. ഡല്‍ഹി എയിംസിലെ പോഷകാഹാര വിദഗ്ധര്‍ പങ്കുവച്ച പ്രധാന നിര്‍ദേശങ്ങള്‍:

ലളിതവും കൃത്യവുമായ ശീലങ്ങള്‍: ഡയറ്റുകളിലെ ആഡംബരങ്ങളേക്കാള്‍, രാവിലെ പോഷകഗുണമുള്ള ലളിതമായ ഭക്ഷണം കഴിക്കുന്നത് ശീലമാക്കണം. ബ്രേക്ക്ഫാസ്റ്റിനൊപ്പമോ അല്ലെങ്കില്‍ അതിനുശേഷമുള്ള സമയത്തോ ബദാം പോലുള്ള ഡ്രൈ ഫ്രൂട്ട്‌സ് ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കാന്‍ സഹായിക്കും.

ഒഴിവാക്കരുത് ബ്രേക്ക്ഫാസ്റ്റ്: തിരക്കേറിയ ജീവിതത്തില്‍ പലരും പ്രഭാതഭക്ഷണം പൂര്‍ണമായി ഒഴിവാക്കുകയോ അല്ലെങ്കില്‍ പെട്ടെന്ന് ലഭ്യമാകുന്ന ജങ്ക് ഫുഡുകളെ ആശ്രയിക്കുകയോ ചെയ്യാറുണ്ട്. ഇത് ശരീരത്തിന്‍റെ മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കും.

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ: പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, എന്നിവ പ്രഭാതഭക്ഷണത്തിന്‍റെ ഭാഗമാക്കണം. കഠിനമായ ഡയറ്റ് നിയന്ത്രണങ്ങളേക്കാള്‍ കൃത്യസമയത്ത് ഗുണമേന്മയുള്ള ഭക്ഷണം കഴിക്കുന്നതിനാണ് മുന്‍ഗണന എന്ന് പ്രത്യേക ഓർക്കുക.

വെള്ളം കുടിക്കണം ധാരാളം: കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നതും ചെറിയ അളവില്‍ കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുന്നതും ദീര്‍ഘകാല ആരോഗ്യത്തിന് ഉത്തമമാണ്.

പെട്ടെന്നുള്ള കഠിനമായ ഡയറ്റ് മാറ്റങ്ങളല്ല, മറിച്ച് ദിവസവും തുടരുന്ന ചെറിയ നല്ല ശീലങ്ങളാണ് മികച്ച ആരോഗ്യത്തിന്‍റെ അടിസ്ഥാനമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

01-07-2026

ആർത്തവവിരാമം: വേണം കരുതൽ, സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്

സ്ത്രീകളില്‍ ആര്‍ത്തവം അഥവാ മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്ക് വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause). തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്.

ഈ സാഹചര്യത്തില്‍ അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു. 45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്.

പ്രായത്തിന്‍റേതായ കാരണങ്ങളാല്‍ ഗര്‍ഭാശയത്തിലെ അണ്ഡാശയത്തില്‍ അണ്ഡോല്പാദനം കുറയുന്നു. ഇത് മൂലം ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയുകയും ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം, മാനസികാരോഗ്യം, മാംസപേശികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്‍ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ഓസ്റ്റിയോപൊറോസിസ് (അസ്ഥി ബലക്ഷയം)

ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്‍റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്. ഇതുമൂലം ചെറിയ വീഴ്ചകളില്‍ പോലും എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുന്നു.

ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്. Resistance exercise, Weight bearing exercise എന്നീ വ്യായാമങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

ഹൃദ്രോഗം (Cardio Vascular Disease - CVD)

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ദഹനപ്രക്രിയ മന്ദഗതിയില്‍ ആകുകയും വയറിലെ കൊഴുപ്പിന്‍റെ അളവ്കൂടുകയ മാംസപേശികളുടെ അളവ് കുറയുകയും ചെയ്യുന്നു.

ദിവസവും എയ്‌റോബിക് വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു. കൃത്യമായ വ്യായാമത്തിനൊപ്പം ക്രമേണ വ്യായാമം ചെയ്യുന്ന സമയം വര്‍ദ്ധിപ്പിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദ്രോഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ HDL (നല്ല കൊളസ്‌ട്രോളിന്റെ അളവ്) വര്‍ധിപ്പിക്കുകയും LDL (മോശം കൊളസ്‌ട്രോളിന്‍റെ അളവ്) കുറയ്ക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമത്തിനു മുമ്പേ വ്യായാമം ചെയ്തു തുടങ്ങുന്നതിലൂടെ രക്തക്കുഴലിനെ ബാധിക്കുന്ന രോഗങ്ങള്‍ തീവ്രതയിലേക്ക് എത്തുന്നത് മന്ദഗതിയില്‍ ആക്കാന്‍ സഹായിക്കുന്നു.

ഇതു കൂടാതെ Metabolism നല്ല രീതിയില്‍ ആക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.

ശരീരത്തിന്‍റെ ബാലന്‍സ്

ആര്‍ത്തവവിരാമത്തിനുശേഷം ശരീരത്തിലെ ന്യൂറോ സെന്‍സറി സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ശരീരത്തിന്‍റെ ബാലന്‍സിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ബാലന്‍സ് നഷ്ടമാകുമ്പോള്‍ വീഴ്ചയുടെ സാധ്യത വര്‍ധിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് അനുയോജ്യമായ പരിശീലനവും വ്യായാമവും ഒരു ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം കൃത്യമായി ചെയ്യേണ്ടതാണ്.

പെല്‍വിക് അവയവങ്ങളുടെ പ്രൊലാപ്‌സ് (Pelvic Organ Prolapse)

ആര്‍ത്തവവിരാമത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് മൂലം പെല്‍വിക് ഫ്ലോറിലെ പേശികളുടെ ബലക്ഷയം സംഭവിക്കുന്നു. ഈ അവസ്ഥയിലാണ് Pelvic Organ Prolapse സംഭവിക്കുന്നത്.

പെല്‍വിക് ഫ്ലോറിലെ ആന്തരിക അവയവങ്ങളായ ഗര്‍ഭാശയം, മൂത്രാശയം, മലാശയം എന്നിവയില്‍ ഏതെങ്കിലും ഉള്ളില്‍ നിന്നും യോനി ഭാഗത്തേക്ക് വലിഞ്ഞുവരുന്ന അവസ്ഥയാണിത്.

യോനീഭാഗത്തെ സമ്മര്‍ദം, വേദന, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, മൂത്രം അറിയാതെ പോവുക തുടങ്ങിയ രോഗലക്ഷണങ്ങളാണ് പ്രകടമാകുന്നത്. പെല്‍വിക് പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങള്‍ ഫിസിയോതെറാപ്പിയില്‍ ലഭ്യമാണ്.

മാനസികാരോഗ്യവും ഉറക്കവും മെച്ചപ്പെടുത്തുന്നതിന്

വ്യായാമം ചെയ്യുന്നത് ശരീരത്തിലെ Endorphinsserotonin പോലുള്ള രാസവസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഉത്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനായി വ്യായാമം ശീലമാക്കുക.

വ്യായാമം ചെയ്യുന്നതലൂടെ ആത്മവിശ്വാസം വര്‍ധിക്കുന്നു, ഉറക്കത്തിന്‍റെ ഗുണമേന്മ മെച്ചപ്പെടുന്നു, കൂടാതെ വൈജ്ഞാനിക പ്രവര്‍ത്തനവും (Cognitive function) മെച്ചപ്പെടുത്തുന്നു. ദിവസവും 60 മിനിറ്റ് വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള സ്ത്രീകളില്‍ ശാരീരിക ക്ഷമത, ജീവിത നിലവാരം, മെറ്റബോളിക് ആരോഗ്യം, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിനും അസ്ഥിനാശം തടയുന്നതിനും വ്യക്തിഗത വ്യായാമം സഹായകരമാണ്.

ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകള്‍ക്കായുള്ള ഏറ്റവും ഫലപ്രദമായ ഔഷധ രഹിത ചികിത്സാ മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യക്തിഗത വ്യായാമങ്ങള്‍.

ഇവ ദിവസവും കൃത്യമായി ചെയ്യുന്നതിലൂടെ ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായകരമാണ്. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള വ്യായമത്തിന്‍റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കുക.

വിവരങ്ങൾ: ശ്രീദേവി
HOD, Department of Physiotherapy, SUT Hospital, Pattom.

01-07-2026

തൊഴിൽ അല്ല, ഇത് സേവനം; ഡോക്‌ടേഴ്സ് ദിനത്തിൽ കുറിപ്പുമായി യുവഡോക്‌ടർ

ഡോക്‌ടറാകുന്നത് ഒരു തൊഴിൽ മാത്രം അല്ല; അതൊരു ഉത്തരവാദിത്തവും ഒരു പ്രതിജ്ഞയും മനുഷ്യജീവിതത്തോടുള്ള ദീർഘകാല സമർപ്പണവുമാണ്. പ്രത്യേകിച്ച് കുട്ടികളുടെ അതിതീവ്രപരിചരണ രംഗത്ത് പ്രവർത്തിക്കുമ്പോൾ ഓരോ നിമിഷവും നിർണായകമാണ്.

ഒരു കുഞ്ഞിന്‍റെ ശ്വാസം സ്ഥിരത നേടുന്ന നിമിഷവും ആശങ്കയോടെ കാത്തിരിക്കുന്ന മാതാപിതാക്കളുടെ കണ്ണുകളിൽ പ്രതീക്ഷ മടങ്ങിയെത്തുന്ന നിമിഷവും എന്‍റെ ജീവിതത്തെ ഏറ്റവും അർഥവത്താക്കുന്ന അനുഭവങ്ങളായി ഞാൻ കാണുന്നു.

കഴിഞ്ഞ ഏഴ് വർഷമായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കൺസൾട്ടന്‍റ് ആൻഡ് പീഡിയാട്രിക് ഇന്‍റൻസിവിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുമ്പോൾ, ചികിത്സ എന്നത് ശാസ്ത്രവും കരുണയും സംഗമിക്കുന്ന അതിവിശിഷ്‌ടമായൊരു സേവനമാണെന്ന് ഞാൻ ദിനംപ്രതി കൂടുതൽ ആഴത്തിൽ തിരിച്ചറിയുന്നു.

എന്‍റെ വൈദ്യജീവിതത്തിന്‍റെ അടിത്തറ മദ്രാസ് മെഡിക്കൽ കോളജിലെ എംബിബിഎസ് പഠനത്തിലൂടെയാണ് രൂപം കൊണ്ടത്. തുടർന്ന് PGI Chandigarh-ൽ നിന്ന് MD Pediatrics നേടിയതും പിന്നീട് Sir Ganga Ram Hospital, Delhi-യിൽ super speciality പരിശീലനം നേടിയതും Pediatric Critical Care എന്ന മേഖലയിലേക്കുള്ള എന്‍റെ യാത്രയെ കൂടുതൽ ദൃഢമാക്കി.

ഇരുപത് വർഷങ്ങൾക്ക് മുമ്പ് വൈദ്യവിദ്യാഭ്യാസ യാത്ര ആരംഭിക്കുമ്പോൾ, ചികിത്സയെ ഞാൻ പ്രധാനമായും അറിവിന്‍റെയും നൈപുണ്യത്തിന്‍റെയും ഒരു ശാസ്ത്രമേഖലയായി കണ്ടിരുന്നു. എന്നാൽ കാലവും അനുഭവങ്ങളും എന്നെ പഠിപ്പിച്ചത്, വൈദ്യസേവനം രോഗനിർണയത്തിലും ചികിത്സാനിർദേശത്തിലും മാത്രം ഒതുങ്ങുന്നില്ലെന്ന സത്യമാണ്.

രോഗിയുടെ കുടുംബത്തിന്‍റെ ഭയങ്ങളും പ്രതീക്ഷകളും ഉൾക്കൊള്ളുകയും വിശ്വാസം, ആശയവിനിമയം, കരുണ എന്നിവയെ ചികിത്സയുടെ അനിവാര്യ ഘടകങ്ങളായി കാണുകയും ചെയ്യേണ്ടത് അത്ര തന്നെ പ്രാധാന്യമുള്ളതാണ്.

ഒരു Pediatric Intensivist എന്ന നിലയിൽ, കരുണയും സഹാനുഭൂതിയും തന്നെയാണ് എന്‍റെ ചികിത്സാസമീപനത്തിന്‍റെ അടിത്തറ. ഐസിയുവിൽ പ്രവേശിക്കുന്ന ഓരോ കുഞ്ഞും ഒരു രോഗാവസ്ഥ മാത്രമല്ല; ഒരു കുടുംബത്തിന്‍റെ മുഴുവൻ പ്രതീക്ഷകളും പ്രാർഥനകളും ചുറ്റിപ്പറ്റിയുള്ള ജീവനുലകമാണ്.

അതുകൊണ്ട് ചികിത്സ നൽകുന്നതിനൊപ്പം മാതാപിതാക്കളുമായി സുതാര്യവും കരുതലോടുകൂടിയതുമായ ആശയവിനിമയം പുലർത്തുന്നതും അത്യന്താപേക്ഷിതമാണ്. പ്രതിസന്ധിയേറിയ നിമിഷങ്ങളിൽ വ്യക്തവും സത്യസന്ധവും ആശ്വാസകരവുമായി വിവരങ്ങൾ നൽകുന്നത് വിശ്വാസബന്ധം കൂടുതൽ ഉറപ്പിക്കുന്നു.

വിവരങ്ങളുടെ അമിതപ്രവാഹവും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ ധാരണകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, ചികിത്സ നൽകുന്ന ഡോക്ടറിലുള്ള രോഗിയുടെ വിശ്വാസം വൈദ്യസേവനത്തിന്‍റെ അടിസ്ഥാനശിലയായി നിലകൊള്ളുന്നു. പലപ്പോഴും രോഗശമനത്തിന് മരുന്നുകൾക്കപ്പുറം മനുഷ്യത്വവും ആശ്വാസം പകരുന്ന വാക്കുകളും അനിവാര്യമായി മാറുന്നു.

എന്റെ വൈദ്യജീവിതത്തിലെ ചില നേട്ടങ്ങളെ ഞാൻ ഏറെ നന്ദിയോടെ ഓർക്കുന്നു. 2020-ലെ കോവിഡ് കാലഘട്ടത്തിൽ, ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ MIS-C കേസ് വിജയകരമായി ചികിത്സിക്കുകയും അത് റിപ്പോർട്ട് ചെയ്യുകയും ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുകയും ചെയ്യാൻ സാധിച്ചു.

2024 ജൂലൈയിൽ, ഇന്ത്യയിൽ അമീബിക് മസ്തിഷ്കജ്വരത്തിൽ നിന്ന് രക്ഷപ്പെട്ട ആദ്യ രോഗിയെ ചികിത്സിച്ച സംഘത്തിന് നേതൃത്വം നൽകാനായതും പത്തിലേറെ കുട്ടികളെ പ്രസ്തുത രോഗത്തിൽ നിന്ന് രക്ഷിക്കാനായതും കരിയറിലെ നിർണായക നാഴികക്കല്ലുകളായി.

അതോടൊപ്പം, ഈ രോഗത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലും വൈദ്യസമൂഹത്തിനുമിടയിൽ വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാനും കഴിഞ്ഞു.

ഇതുകൂടാതെ, ആറ് ഒറിജിനൽ ഗവേഷണ പ്രബന്ധങ്ങൾ ഉൾപ്പെടെ 40 പ്രസിദ്ധീകരണങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. Outlook Magazine-ന്‍റെ Best Doctors South India 2025 പട്ടികയിലും India Today Magazine-ന്‍റെ 50-ാം വാർഷിക പതിപ്പിലെ Eminent Doctors South India 2025 പട്ടികയിലും ഉൾപ്പെടാൻ കഴിഞ്ഞത് വിനയപൂർവം സ്വീകരിക്കുന്ന അംഗീകാരങ്ങളായി കരുതുന്നു.

എന്നിരുന്നാലും, ഈ നേട്ടങ്ങളൊന്നും ഒരാളുടെ മാത്രം വിജയമായി ഞാൻ കാണുന്നില്ല. വഴികാട്ടിയായ ഗുരുക്കന്മാർക്കും നിരന്തരം കൈത്താങ്ങായ എന്‍റെ മാതാപിതാക്കൾക്കും സഹപ്രവർത്തകർക്കും വിശ്വസിച്ച് ചികിത്സയ്ക്കായി മുന്നോട്ടുവന്ന രോഗികൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ സേവനത്തിന് അവസരവും അനുഗ്രഹവും നൽകിയ ദൈവത്തോടും ഞാൻ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു.

തൊഴിൽജീവിതത്തിലെ ദീർഘമായ സമയക്രമവും കുടുംബത്തിൽ നിന്ന് അകന്നുപോയ അനേകം നിമിഷങ്ങളും അതിയായ സഹനത്തോടും സ്നേഹത്തോടും കൂടി ഏറ്റുവാങ്ങിയ ഭാര്യയ്ക്കും മക്കൾക്കും ഞാൻ അതീവ കടപ്പെട്ടിരിക്കുന്നു.

Doctors Day എന്നത്, നാം രോഗം മാത്രം ചികിത്സിക്കുന്നവർ അല്ല; ഭയം അകറ്റുന്നവർ, വിശ്വാസം സംരക്ഷിക്കുന്നവർ, പ്രത്യാശ പകരുന്നവർ കൂടിയാണെന്ന് ഓർമപ്പെടുത്തുന്ന ദിനമാണ്.

എന്‍റെ കാഴ്ചപ്പാടിൽ, Being a Doctor എന്നത് ശാസ്ത്രീയ അറിവിനെ മനുഷ്യസേവനമായി സമർപ്പിക്കുകയും കരുണയെ ചികിത്സയുടെ ജീവാത്മാവാക്കുകയും, പ്രതിസന്ധിയുടെ അതിരുകളിലുപോലും ജീവന്‍റെ വിളക്കായി നിലകൊള്ളുകയും ചെയ്യുന്നതാണ്.

ഡോ. കെ.കെ. അബ്‌ദുൾ റൗഫ്
Consultant Pediatrician and Pediatric Intensivist, Baby Memorial Hospital, Kozhikode.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

വ്യത്യസ്തമായ കൃഷി രീതിയിലൂടെ വാഴത്തോട്ടത്തിൽ വിജയം കൈവരിച്ച് 63-കാരനായ ചാക്കോ കൂപ്ലിക്കാട്ട്
അദാനിക്ക് സർക്കാർ അനുമതി വേണം | ഇന്നത്തെ പ്രധാനവാർത്തകൾ
കാറ്റിലലിയുന്ന ഫോൺ കോൾ!ഇതൊരു ജാപ്പനീസ് വിസ്മയം
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up