ADVERTISEMENT

Close
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

01-08-2026

പാറ്റകളെ കരിന്തേളുകളാക്കരുത്!

Editorial

31-07-2026

രണ്ടാം തൂണിനും പ്രത്യയശാസ്ത്രബാധ

Editorial

30-07-2026

ജനാധിപത്യ സംഹാരത്തിന് ഗോദി മീഡിയ

Editorial

29-07-2026

കോടതിവരാന്തയിൽ നിൽക്കുന്ന ജനാധിപത്യം

Editorial

28-07-2026

‘അക്കൗണ്ടബിലിറ്റി’ ജനാധിപത്യ നവോത്ഥാനം

Editorial

26-07-2026

സർക്കാർ തോറ്റു; ജനാധിപത്യം ജയിച്ചു

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Ernakulam

തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ട്വിസ്റ്റ്; യുവാവ് എംഡിഎംഎയുമായി പിടിയില്‍

കൊച്ചി: മരടില്‍ തട്ടിക്കൊണ്ടുപോയെന്ന് പറയുന്ന യുവാവ് അഞ്ചു ഗ്രാം എംഡിഎംഎയുമായി പിടിയിലായി. മരട് തോമസ്പുരം കൊല്ലംപറമ്പിൽ റിജോയ് ബെക്സണി(24)നെ ആണ് ഡാന്‍സാഫ് സംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്ത ത്. ഒപ്പമുണ്ടായിരുന്ന പുത്തൻകുരിശ് വടവുകോട് എമ്പ്രാംമഠത്തിൽ ബിനു മോഹനൻ (34), ഹരിപ്പാട് ചക്കാലകിഴക്കെതിൽ വി. പാർവതി (35), പനങ്ങാട് തിട്ടയിൽ സാന്ദ്രാഞ്ജലി (25) എന്നിവരും അറസ്റ്റിലായി.
വെണ്ണല പുനത്തി റോഡിൽ ഉള്ള അപ്പാർട്ട്മെന്‍റിൽ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ 29ന് രാത്രി ഫോറം മാളിന് സമീപത്ത് നിന്ന് ഒരു യുവാവിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

താന്‍ റോഡില്‍ കൂടി പോകുമ്പോള്‍ ഒരാളെ മൂന്നംഗ സംഘം കാറില്‍ തട്ടിക്കൊണ്ട് പോകുന്നത് കണ്ടെന്ന ഡെലിവറി ബോയിയുടെ പരാതിയിലായിരുന്നു കേസ്. ഇതില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നു തട്ടിക്കൊണ്ടുപോയി എന്ന് പറയുന്ന യുവാവ് റിജോയ് ആണെന്ന് കണ്ടെത്തി. ലഹരിക്കേസില്‍ ഉള്‍പ്പെട്ട ആളാണ് റിജോയെന്ന സംശയത്തിലായിരുന്നു പോലീസ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ റിജോയിയെ എംഡിഎംഎയുമായി ഡാന്‍സാഫ് സംഘം പിടികൂടിയത്.

തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ പണമിടപാട് തര്‍ക്കമെന്ന്

ലഹരിയുമായി ബന്ധപ്പെട്ട പണമിടപാടുകളിലെ തര്‍ക്കത്തെ തുടര്‍ന്നാണ് ആലുവ സ്വദേശിഫ്രാന്‍സിസ് അലക്‌സിന്‍റെ നേതൃത്വത്തിലുള്ള സംഘം തന്നെ തട്ടിക്കൊണ്ടു പോയതെന്നാണ് റിജോയി പോലീസിന് നല്‍കിയ മൊഴിയെന്ന് നാർകോട്ടിക് സെൽ എസിപി ടി.ഡി. സുനിൽകുമാർ പറഞ്ഞു. പണം തിരികെ നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ വിട്ടയച്ചു. അലക്‌സിന്‍റെ കൈയില്‍ നിന്നു വാങ്ങിയ അഞ്ചു ഗ്രാം എംഡിഎംഎയുമായി ബിനുവിന്‍റെ വാടക വീട്ടിലെത്തി. നാലു പേരും ചേര്‍ന്ന് ഇതുപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്‍റെ പിടിയിലായത്.

Thiruvananthapuram

അഷ്കറിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി

നെടുമങ്ങാട്: ക്രൂരപീഡനത്തിനിരയായി ഒന്നര വയസുകാരൻ അർഷിദ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ പിതാവ് അഷ്കറിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിൽ വാങ്ങി വീണ്ടും തെളിവെടുപ്പു നടത്തി.

അഷ്കറിന്‍റെ ആദ്യ ഭാര്യ ആമിനയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് തെളിവെടുപ്പ് നടന്നത്. ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്ത പാപ്പനംകോട് പള്ളിയിലും ആമിനയുടെ സ്വർണംവിറ്റ പാലോട്ടെ ജ്വല്ലറിയിലും അഷ്കറിനെ എത്തിച്ചു. ആമിനയോടൊപ്പം താമസിച്ച പനവൂർ -ആറ്റിൻ പുറത്തെ വാടകവീട്ടിലും കഴിഞ്ഞ ദിവസം നെടുമങ്ങാട് പോലീസിന്‍റെ നേതൃത്വത്തിൽ തെളിവെടുത്തിരുന്നു. ആമിനയുടെ വായിൽ എലിവിഷം ഒഴിച്ചശേഷം കിണറ്റിൽ തള്ളിയിട്ടു എന്നതാണ് കേസ്.
അഷ്കറിന്‍റെ ഉമ്മ രണ്ടാം പ്രതിയായും സഹോദരി അഷ്റിഫ മൂന്നാം പ്രതിയായുമാണു കേസെടുത്തിരിക്കുന്നത്.

പാലോട് കരിമൺകോട് സ്വദേശിയായ ആമിനയെ വിവാഹം ചെയ്യുമ്പോൾ ലഭിച്ച അഞ്ചു പവനും 50,000 രൂപയും അഷ്കർ വിറ്റുനശിപ്പിച്ചിരുന്നു. തുടർന്നു വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ആമിനയെ ക്രൂരമായി ഉപദ്രവിച്ചതിനെ തുടർന്നു പരിക്കേറ്റ ആമിന ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ആമിനയുടെ ഉമ്മയുടെ പേരിലുള്ള അഞ്ചു സെന്‍റ് വസ്തുവും വീടും എഴുതി നൽകണമെന്ന് അഷ്കർ ആവശ്യപ്പെട്ടെങ്കിലും ആമിന സമ്മതിച്ചിരുന്നില്ല. ഇതേ തുടർന്ന് ആമിനയുടെ വായിൽ ബലമായി എലിവിഷം ഒഴിച്ചു കൊടുത്തുവെങ്കിലും ഒന്നും സംഭവിക്കാത്തതിനെതുടർന്ന് കിണറ്റിൽ തള്ളിയിടുകയായിരുന്നു.

ആമിന നിലവിൽ മെഡിക്കൽ കോളേജിലെ പിഎംആർ വാർഡിൽ ചികിത്സയിലാണ്. മൂന്നുദിവസത്തേക്കാണ് അഷ്കറിനെ കസ്റ്റഡിയിൽ വാങ്ങിയത്.

Kollam

അഞ്ച് ലക്ഷം രൂപ അടിയന്തര സഹായം നല്‍കി

കുളത്തൂപ്പുഴ : കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട ബഷീറിന്‍റെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ വനംവകുപ്പ് കൈമാറി.
എംഎല്‍എ സി. അജയപ്രസാദ് എംഎല്‍എ, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കമലഹര്‍, മപഞ്ചായത്ത് പ്രസിഡന്‍റ് എം. സൈനബാബീവി ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നാണ് ബഷീറിന്‍റെ വീട്ടിലെത്തി ചെക്ക് കൈമാറിയത്.

കുടുംബത്തിന് നിലവില്‍ വന്യജീവികളുടെ ആക്രമണത്തില്‍ മരിച്ചാല്‍ വനംവകുപ്പ് നല്‍കുന്ന 10 ലക്ഷം രൂപയും ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റില്‍ നിന്നുമുള്ള നാലു ലക്ഷം ലക്ഷം രൂപയും ഉള്‍പ്പെടെ 14 ലക്ഷം നല്‍കും.

ഒപ്പം ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഉന്നയിച്ച ബഷീറിന്‍റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുന്ന കാര്യത്തിലും നടപടി ഉണ്ടാകും. നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും ഇക്കാര്യം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്നും സി. അജയപ്രസാദ് എംഎല്‍എ പറഞ്ഞു.

കുളത്തൂപ്പുഴയില്‍ വര്‍ധിച്ചുവരുന്ന കാട്ടുപോത്ത് ശല്യം കുറയ്ക്കാന്‍ നടപടികള്‍ ആരംഭിച്ചതായും ഇവയെ കാട്ടിലേക്ക് തുരത്തിയശേഷം ഹാംഗിംഗ് ഫെണ്‍സിംഗ് സ്ഥാപിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഒരുമാസം വൈകിയാണ് നടപടികള്‍ പൂര്‍ത്തീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞത്.

ഫെൻസിംഗ് നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കി എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്നും ആവശ്യമുള്ള സ്ഥലത്ത കിടങ്ങ് നിര്‍മിക്കുമെന്ന് ഡിഎഫ്ഒ ഷാജി കുമാര്‍ വ്യക്തമാക്കി

 

Pathanamthitta

പത്തനംതിട്ടയിൽ ഓടനിർമാണം അനിശ്ചിതമായി നീളുന്നു

പത്തനംതിട്ട: നഗരത്തിലെ ഓടനിര്‍മാണം അനിശ്ചിതമായി നീളുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നു. വർഷങ്ങളായി പണി ഇഴഞ്ഞു നീങ്ങുന്ന അബാൻ മേൽപാലത്തോടു ചേർന്ന ഭാഗങ്ങളിലാണ് ഓടനിർമാണം. ടൗൺ സ്ക്വയറിനു മുന്പിലൂടെയുള്ളതടക്കമുള്ള ഓട നിർമാണം വിവാദത്തിലുമായി.

അബാൻ മേൽപ്പാലം നിർമാണത്തെത്തുടർന്ന് ഈ ഭാഗത്ത് നാളുകളായി ഗതാഗതം താറുമാറാണ്. ബസ് സ്റ്റാൻഡ് ഭാഗത്തേക്കുള്ള റോഡ് ഒരു വർഷത്തോളമായി അടച്ചിരിക്കുകയാണ്.

നഗരത്തിൽനിന്നും കുന്പഴ ഭാഗത്തേക്കാണ് ഓടനിർമാണം ആരംഭിച്ചത്. കുന്പുഴ ജംഗ്ഷനു സമീപം കലുങ്കിന്‍റെ നിർമാണവും നടക്കുന്നുണ്ട്. ടികെ റോഡിലെ പഴയ കലുങ്കുകൾ പുനരുദ്ധരിക്കുന്നതിന്‍റെ ഭാഗമായാണ് പത്തനംതിട്ട - കുന്പഴ ഭാഗത്തു നിർമാണം തുടങ്ങിയത്. എന്നാൽ ഇതു സമയബന്ധിതമായി പൂർത്തീകരിക്കാനാകാത്ത സ്ഥിതിയാണ്.

ഓടനിർമാണം ആരംഭിക്കുന്നതിനു മുന്പായി ടെലിഫോൺ, ജല അഥോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, പണികൾ ആരംഭിച്ചതിനു പിന്നാലെ പലയിടത്തും പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടു. നഗരപ്രദേശത്ത് ഈയാഴ്ച ദിവസങ്ങളോളം വെള്ളം ലഭിച്ചിരുന്നില്ല. ഇന്‍റർനെറ്റ് കേബിളുകൾ മുറിഞ്ഞ സംഭവവുമുണ്ടായി.

ഇതിനിടെയാണ് ടൗൺ സ്ക്വയർ പ്രവേശനകവാടത്തിലെ പടികൾ തകർത്തത്. ഓട നിർമാണ ആവശ്യത്തിലേക്ക് ഇതു പൊളിക്കേണ്ടിവരുമെന്ന് നേരത്തേ അറിയിച്ചിരുന്നതാണെന്ന് നഗരസഭ ചെയർപേഴ്സൺ പറഞ്ഞു. ഓട പൂർത്തിയായാൽ പടികൾ പുനഃസ്ഥാപിക്കുമെന്നും കരാറുകാർ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ നഗരസഭപോലും അറിയാതെ പടികൾ പൊളിച്ചെന്നാണ് പ്രതിപക്ഷ ആരോപണം.

നിർമാണത്തിൽ
അശാസ്ത്രീയത

ഇതിനിടെ ഓടനിർമാണത്തിനെതിരേ വ്യാപാരികളും രംഗത്തെത്തി. അശാസ്ത്രീയമായാണ് നിർമാണം നടക്കുന്നതെന്ന് ആരോപണം. മിനി സിവില്‍ സ്റ്റേഷന്‍ മുതല്‍ അബാന്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗത്താണ് ഇപ്പോള്‍

ഓടകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പഴയ ഓടയുടെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ജെസിബി ഉപയോഗിച്ച് ശക്തമായ ആഘാതത്തോടെ തല്ലിപ്പൊട്ടിച്ച് നീക്കം ചെയ്യുന്നതുമൂലം സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ ശക്തമായ ചലനം ഉണ്ടാകുന്നുണ്ട്. ജനങ്ങളുടെയും വ്യാപാരികളുടെയും ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിലാണ് നിർമാണമെന്നാണ് പരാതി. അശ്രദ്ധയോടെയുള്ള നിര്‍മാണപ്രവര്‍ത്തനത്തിന്‍റെ ഫലമായി അബാന്‍ ജംഗ്ഷനിലെ റിലയന്‍സ് ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്‍റെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ സംഭവമുണ്ടായി. ആളൊഴിഞ്ഞ സമയത്തായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കെട്ടിടത്തിന്‍റെ മുകള്‍ഭാഗങ്ങളില്‍നിന്ന് കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നുവീണ് വൈദ്യുതി ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണമായും തടസപ്പെട്ടിരുന്നു. ഇതുമൂലം നിരവധി സ്ഥാപനങ്ങള്‍ ഇരുട്ടിലാവുകയും സാമ്പത്തികനഷ്ടം നേരിടേണ്ട സാഹചര്യം സംജാതമാകുകയും ചെയ്തു.

നിർമാണപ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയിലാണോ നടക്കുന്നതെന്ന് വിദഗ്ധ പരിശോധന നടത്തണമെന്ന ആവശ്യവും ഉയർന്നു. മഴ ശക്തമായതോടെ ചെളിവെള്ളവും മലിനജലവും റോഡിലൂടെയാണ് ഒഴുകുന്നത്. പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതും ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്.

Idukki

വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: അപു ജോണ്‍ ജോസഫ്

തൊടുപുഴ: ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്.

സര്‍ക്കാര്‍ എന്നും സാധാരണക്കാര്‍ക്കൊപ്പമാണെന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ വ്യാപാരി ക്ലബ്38ന്‍റെ പുതിയ ഓഫീസിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മങ്ങാട്ടുകവലയിലെ എം.പീസ് ടവറില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്‍റ് രാജു തരണിയില്‍ അധ്യക്ഷത വഹിച്ചു. എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ട അല്‍ അസ്ഹര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. മിജാസ്, വ്യാപാരി വ്യവസായി ജില്ലാ ട്രഷറര്‍ ആര്‍. രമേഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

വ്യാപാര മാന്ദ്യം രൂക്ഷമായ സാഹചര്യത്തില്‍ ഓണം, ക്രിസ്മസ് തുടങ്ങിയ ഫെസ്റ്റിവല്‍ സീസണുകളിലെ മേളകള്‍ അവസാനിപ്പിക്കുക, അശാസ്ത്രീയ വഴിയോരക്കച്ചവടം തടയുക, കാര്‍ഷിക മേഖലയ്ക്ക് സമാനമായി ചെറുകിട വ്യാപാരികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കുക, അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വ്യാപാരികളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം ക്ലബ് ഭാരവാഹികള്‍ ചീഫ് വിപ്പിന് കൈമാറി.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ മുഖ്യപ്രഭാഷണവും വൈസ് ചെയര്‍മാന്‍ കെ. ദീപക് ക്ലബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി തൊടുപുഴ സ്‌റ്റേഷനിലെ പിആര്‍ഒ വി.എ. ബിജു ലഹരിവിരുദ്ധ സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി സി. കെ. നവാസ്, ടി. എന്‍. പ്രസന്ന കുമാര്‍, കെ.പി. ശിവദാസ്, അനീഷ് ജി. ഹബ്ബ്, ലിജോണ്‍സ് ഹിന്ദുസ്ഥാന്‍, നെവിന്‍, റഹീം, നാസര്‍ സൈര എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിനു ശേഷം ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന്‍റെ നേതൃത്വത്തില്‍ നടന്ന ഗാനമേള ചടങ്ങിന് മാറ്റുകൂട്ടി.

Alappuzha

ഓപ്പറേഷന്‍ മണ്‍സൂണ്‍ ജില്ലയിൽ വ്യാപക പരിശോധന

ആലപ്പുഴ: മഴക്കാലത്ത് ഭക്ഷണം, കുടിവെള്ളം എന്നിവയിലൂടെ പകരുന്ന രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ മണ്‍സൂണ്‍ പരിശോധന വ്യാപകമായി തുടരുന്നു. ജൂണ്‍ 15ന് ആരംഭിച്ച പ്രത്യേക പരിശോധന നാലാഴ്ച പിന്നിട്ടപ്പോള്‍ ജില്ലയില്‍ നാല് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 472 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.

പരിശോധന ഇവിടങ്ങളിൽ

ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകള്‍, അങ്കണവാടികള്‍, ഹോട്ടലുകള്‍, റെസ്‌റ്ററന്‍റുകള്‍, ബേക്കറികള്‍, ജ്യൂസ് കടകള്‍, അനാഥാലയങ്ങള്‍, മത്സ്യവില്‍പ്പന കേന്ദ്രങ്ങള്‍, കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ആര്‍ഒ പ്ലാന്‍റുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഭക്ഷണം തയാറാക്കുന്ന സാഹചര്യങ്ങള്‍, കുടിവെള്ളത്തിന്‍റെ ഗുണനിലവാരം, ഭക്ഷ്യവസ്തുക്കളുടെ സംഭരണം, ശുചിത്വം, ജീവനക്കാരുടെ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ വിശദമായി വിലയിരുത്തി.

ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ആര്‍.ഒ. പ്ലാന്‍റുകള്‍, സാധുവായ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ ഹെല്‍ത്ത് കാര്‍ഡോ ഇല്ലാത്ത ജീവനക്കാരെ ഉപയോഗിച്ച സ്ഥാപനങ്ങള്‍, ആറുമാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും നടത്തേണ്ട ജലപരിശോധനയുടെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത സ്ഥാപനങ്ങള്‍, വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം തയാറാക്കുകയും വിതരണം ചെയ്യുകയും ചെയ്ത സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേ നടപടിയെടുത്തു. പരിശോധനയില്‍ അപാകത കണ്ടെത്തിയ 112 സ്ഥാപനങ്ങള്‍ക്ക് വീഴ്ചകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 50 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നല്‍കി. കൂടാതെ 15 സ്ഥാപനങ്ങള്‍ക്കെതിരേ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ശിപാര്‍ശയും നല്‍കിയിട്ടുണ്ട്.

കൈവശം സൂക്ഷിക്കേണ്ട രേഖകൾ

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം എല്ലാ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങള്‍ക്കും എഫ്എസ്എസ്എഐ രജിസ്‌ട്രേഷനോ ലൈസന്‍സോ നിര്‍ബന്ധമാണ്. വാര്‍ഷിക വിറ്റുവരവ് ഒന്നരക്കോടി രൂപവരെയുള്ള സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേനും അതിനുമുകളിലുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ആവശ്യമാണ്.

ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ വ്യക്തിശുചിത്വം കര്‍ശനമായി പാലിക്കുകയും സാധുവായ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കുകയും വേണം. രാത്രികാല പരിശോധനകളും ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

ഓണത്തോടനുബന്ധിച്ച് കർശന പരിശോധന

വരും ദിവസങ്ങളില്‍ ഓണത്തോടനുബന്ധിച്ച് മധുരപലഹാര നിര്‍മാണ കേന്ദ്രങ്ങള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, താത്കാലിക ഭക്ഷ്യസ്റ്റാളുകള്‍, വിപണികള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും ആരംഭിക്കും. സുരക്ഷിതമല്ലാത്ത ഭക്ഷണം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കുറ്റത്തിന്‍റെ സ്വഭാവവും സ്ഥാപനത്തിന്‍റെ വാര്‍ഷിക വിറ്റുവരവും പരിഗണിച്ച് ഒരു ലക്ഷം രൂപവരെ പിഴ ചുമത്താന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ഗുരുതരമായ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്ന നടപടികളും സ്വീകരിക്കുമെന്ന് ഭക്ഷ്യസുക്ഷാ വകുപ്പ് അറിയിച്ചു.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കണമെന്നും സുരക്ഷിതവും ശുചിത്വമുള്ളതുമായ ഭക്ഷണം ലഭ്യമാക്കാന്‍ വ്യാപാരികളും പൊതുജനങ്ങളും ഒരുപോലെ സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Kottayam

ഒറ്റയീട്ടി -ആലുപിലാവ് -അട്ടിക്കുളം റോഡിന്‍റ സംരക്ഷണഭിത്തി തകർന്നു

തലനാട്: ഒറ്റിയീട്ടി-ആലുപിലാവ്-അട്ടിക്കളം-പുള്ളിക്കാനം റോഡിലെ പുല്ലാംകുളം ഭാഗത്ത് സംരക്ഷണ ഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിൽ. സംഭവത്തിൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രദേശവാസികളുടെ ഇടയിൽ പ്രതിഷേധം ശക്തമാകുന്നു. ദിവസങ്ങൾ കഴിയുംതോറും സംരക്ഷണഭിത്തിയുടെ ഇടിഞ്ഞ ഭാഗം കൂടുതൽ വിസ്തൃതമാകുന്നത് യാത്രക്കാരിലും പ്രദേശവാസികളിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

ആറു മാസം മുമ്പ് പൊതുമരാമത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് 14.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും തുടർനടപടികളൊന്നും സ്വീകരിക്കാത്തതിനാൽ പുനർനിർമാണം പൂർണമായും അനിശ്ചിതത്വത്തിലാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) തലനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്‍റ് സലിം യാക്കിരിയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി വടക്കേ മുളങ്ങനാൽ, വാർഡ് മെമ്പർ റാണി മാത്യു, വത്സമ്മ ഗോപിനാഥ്, ഔസേപ്പച്ചൻ തറപ്പേൽ എന്നിവർ പ്രസംഗിച്ചു.

Ernakulam

തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ട്വിസ്റ്റ്; യുവാവ് എംഡിഎംഎയുമായി പിടിയില്‍

കൊച്ചി: മരടില്‍ തട്ടിക്കൊണ്ടുപോയെന്ന് പറയുന്ന യുവാവ് അഞ്ചു ഗ്രാം എംഡിഎംഎയുമായി പിടിയിലായി. മരട് തോമസ്പുരം കൊല്ലംപറമ്പിൽ റിജോയ് ബെക്സണി(24)നെ ആണ് ഡാന്‍സാഫ് സംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്ത ത്. ഒപ്പമുണ്ടായിരുന്ന പുത്തൻകുരിശ് വടവുകോട് എമ്പ്രാംമഠത്തിൽ ബിനു മോഹനൻ (34), ഹരിപ്പാട് ചക്കാലകിഴക്കെതിൽ വി. പാർവതി (35), പനങ്ങാട് തിട്ടയിൽ സാന്ദ്രാഞ്ജലി (25) എന്നിവരും അറസ്റ്റിലായി.
വെണ്ണല പുനത്തി റോഡിൽ ഉള്ള അപ്പാർട്ട്മെന്‍റിൽ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ 29ന് രാത്രി ഫോറം മാളിന് സമീപത്ത് നിന്ന് ഒരു യുവാവിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

താന്‍ റോഡില്‍ കൂടി പോകുമ്പോള്‍ ഒരാളെ മൂന്നംഗ സംഘം കാറില്‍ തട്ടിക്കൊണ്ട് പോകുന്നത് കണ്ടെന്ന ഡെലിവറി ബോയിയുടെ പരാതിയിലായിരുന്നു കേസ്. ഇതില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നു തട്ടിക്കൊണ്ടുപോയി എന്ന് പറയുന്ന യുവാവ് റിജോയ് ആണെന്ന് കണ്ടെത്തി. ലഹരിക്കേസില്‍ ഉള്‍പ്പെട്ട ആളാണ് റിജോയെന്ന സംശയത്തിലായിരുന്നു പോലീസ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ റിജോയിയെ എംഡിഎംഎയുമായി ഡാന്‍സാഫ് സംഘം പിടികൂടിയത്.

തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ പണമിടപാട് തര്‍ക്കമെന്ന്

ലഹരിയുമായി ബന്ധപ്പെട്ട പണമിടപാടുകളിലെ തര്‍ക്കത്തെ തുടര്‍ന്നാണ് ആലുവ സ്വദേശിഫ്രാന്‍സിസ് അലക്‌സിന്‍റെ നേതൃത്വത്തിലുള്ള സംഘം തന്നെ തട്ടിക്കൊണ്ടു പോയതെന്നാണ് റിജോയി പോലീസിന് നല്‍കിയ മൊഴിയെന്ന് നാർകോട്ടിക് സെൽ എസിപി ടി.ഡി. സുനിൽകുമാർ പറഞ്ഞു. പണം തിരികെ നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ വിട്ടയച്ചു. അലക്‌സിന്‍റെ കൈയില്‍ നിന്നു വാങ്ങിയ അഞ്ചു ഗ്രാം എംഡിഎംഎയുമായി ബിനുവിന്‍റെ വാടക വീട്ടിലെത്തി. നാലു പേരും ചേര്‍ന്ന് ഇതുപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്‍റെ പിടിയിലായത്.

Thrissur

ദക്ഷിണ മേഖലാ നീന്തൽ: വിശ്വജ്യോതിക്ക് ഓവറോൾ കിരീടം

അങ്കമാലി: സിബിഎസ്ഇ ദക്ഷിണ മേഖലാ നീന്തല്‍ മത്സരത്തില്‍ അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂള്‍ 273 പോയിന്‍റോടെ ഓവറോള്‍ കിരീടം നേടി. എട്ട് സ്വര്‍ണവും ആറ് വെള്ളിയും 14 വെങ്കല മെഡലുകളും നേടി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാംസ്ഥാനവും വിശ്വജ്യോതി കരസ്ഥമാക്കി.

മാള ഡോ. രാജു ഡേവിസ് ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന മത്സരത്തില്‍ വിശ്വജ്യോതിയില്‍നിന്ന് 17 പെണ്‍കുട്ടികളും 18 ആണ്‍കുട്ടികളുമാണ് പങ്കെടുത്തത്. കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായി 700 സിബിഎസ്ഇ സ്‌കൂളുകളിലെ കുട്ടികള്‍ പങ്കെടുത്തു. വിജയികളെയും പരിശീലകന്‍ കെ. അനില്‍കുമാറിനെയും സ്‌കൂള്‍ മാനേജര്‍ ഫാ. ഐസക് തറയില്‍, പ്രിന്‍സിപ്പല്‍ ഫാ. ജെയ്‌സണ്‍ പരപ്പിള്ളി, വൈസ് പ്രിന്‍സിപ്പല്‍ ഷാലി ജോസ് എന്നിവര്‍ അനുമോദിച്ചു.

Palakkad

ശ്രീശങ്കറിന്‍റെ വെള്ളിത്തിളക്കം; ആഹ്ലാദത്തിമർപ്പിൽ നാട്ടുകാർ

പാലക്കാട്: ഗ്ലാസ്ഗോ കോമണ്‍വെൽത്ത് ഗെയിംസിൽ പുരുഷ ലോംഗ്ജംപിൽ തുടർച്ചയായ രണ്ടാം തവണയും വെള്ളി മെഡൽ നേടിയ എം. ശ്രീശങ്കറിന്‍റെ നേട്ടത്തിൽ ആഹ്ലാദത്തിമർപ്പിലായി നാടും നാട്ടുകാരും.

പാലക്കാട് കണ്ണാടിയിലെ നാട്ടുകാർ ഇന്നലെ പുലർച്ചെ വരെ നീണ്ട മത്സരം ഉറക്കമിളച്ച് കാണുകയായിരുന്നു. ശ്രീശങ്കറിന്‍റെ മാതാവ് കെ.എസ്. ബിജിമോൾ സഹോദരി ശ്രീപാർവതിയോടൊപ്പം തിരുവനന്തപുരത്തായിരുന്നു.

ആദ്യഘട്ടത്തിൽ സ്വർണമെഡൽ പ്രതീക്ഷ ഉയർന്നതോടെ ആവേശത്തിലായ നാട്ടുകാർ ആർപ്പുവിളികളോടെ ആഘോഷം തുടങ്ങി. എന്നാൽ നാലാം റൗണ്ടിൽ ജമൈക്കയുടെ താരം ഒന്നാംസ്ഥാനത്തേക്ക് വന്നതോടെ അല്പം നിരാശയിലായെങ്കിലും ശ്രീശങ്കർ നേടിയ വെള്ളിക്ക് സ്വർണത്തിളക്കം തന്നെയെന്നു നാട്ടുകാർ പറഞ്ഞു.

27കാരനായ ശ്രീശങ്കർ 8.09 മീറ്റർ ചാടിയാണ് വെള്ളിമെഡൽ നേടിയത്. തുടർച്ചയായി രണ്ടാം തവണ കോമണ്‍വെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയത് വലിയ നേട്ടമാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി. കഠിനാധ്വാനത്തിനുള്ള അംഗീകാരമാണിത്.

പരിക്കിനുശേഷം ഇത്ര ശക്തമായി തിരിച്ചെത്തി വീണ്ടും മെഡൽ നേടിയത് തന്നെ വലിയ നേട്ടമാണ്. മത്സരം നേരിൽ കാണാൻ പിതാവും പരിശീലകനുമായ എസ്. മുരളി ഗ്ലാസ്ഗോവിലുണ്ടായിരുന്നു. മുൻ ട്രിപ്പിൾ ജംപ് താരവും സൗത്ത് ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവുമായ അദ്ദേഹം തുടക്കംമുതൽ ശ്രീശങ്കറിന്‍റെ പരിശീലകനാണ്.
ഗ്ലാസ്ഗോയിൽനിന്ന് മുരളി നാട്ടുകാരെ ഫോണിൽ വീഡിയോ കോളിലൂടെ വിളിച്ച് സന്തോഷം പങ്കുവച്ചു. 1992ലെ ഏഷ്യൻ ജൂണിയർ അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ 800 മീറ്ററിൽ വെള്ളിമെഡൽ നേടിയ താരമാണ് മാതാവ് ബിജിമോൾ. കായികപാരന്പര്യമുള്ള കുടുംബത്തിന്‍റെ മറ്റൊരു അഭിമാനനേട്ടമായാണ് ശ്രീശങ്കറിന്‍റെ വിജയത്തെ നാട്ടുകാർ വിശേഷിപ്പിക്കുന്നത്.

Malappuram

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നല്‍കൂ, ഓര്‍ഗാനിക് വളവും തൈകളും നേടൂ

മലപ്പുറം: ഉറവിട മാലിന്യ സംസ്‌കരണവും പ്ലാസ്റ്റിക് നിര്‍മാര്‍ജനവും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ട് ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വേസ്റ്റ് ടു വെല്‍ത്ത് (മാലിന്യത്തില്‍നിന്ന് സമൃദ്ധിയിലേക്ക്) പദ്ധതിക്ക് തുടക്കം. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിക്കുന്ന അജൈവ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പകരമായി ഓര്‍ഗാനിക് വളവും ജൈവ പച്ചക്കറിത്തൈകളും തിരികേ നല്‍കുന്ന നൂതന സംരംഭമാണിത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതകര്‍മസേനയ്ക്ക് കൃത്യമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴുകി ഉണക്കി കൈമാറുന്ന കുടുംബങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

മൂന്ന് മാസത്തിലൊരിക്കല്‍ നല്‍കുന്ന പ്ലാസ്റ്റിക് ശേഖരത്തിന്‍റെ അളവ് കണക്കാക്കി വീടുകളിലേക്ക് ആവശ്യമായ ഓര്‍ഗാനിക് വളവും അടുക്കളത്തോട്ടത്തിലേക്ക് അനുയോജ്യമായ തക്കാളി, വെണ്ട, വഴുതന, മുളക് തുടങ്ങിയവയുടെ ഗുണനിലവാരമുള്ള തൈകളും വിതരണം ചെയ്യും.

തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഗ്രാമപഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. വരും മാസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.

വീടുകളില്‍നിന്ന് അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നല്‍കുന്ന ശീലം വളര്‍ത്താനും പ്ലാസ്റ്റിക് വലിച്ചെറിയുന്നത് തടയാനും ഈ പദ്ധതി വലിയ അളവില്‍ സഹായകരമാകും. കൂടാതെ, വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനും ഇത് വഴിയൊരുക്കും.

Kozhikode

ഓണം ഇത്തവണ പൊളിക്കും...

കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ജനകീയ പങ്കാളിത്തത്തോടെ വിപുലമായി നടത്താന്‍ തീരുമാനം. ഓഗസ്റ്റ് 24 മുതല്‍ 30 വരെ വിവിധ വേദികളിലായി നടക്കുന്ന ആഘോഷത്തിന്‍റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാനും സംഘാടക സമിതിയോഗത്തില്‍ ധാരണയായി. രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ സംഘടനകള്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹകരണം ഉറപ്പാക്കും. വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ അപേക്ഷ ക്ഷണിക്കാനും പ്രാദേശിക കലാകാരന്മാരുടെ പരിപാടികള്‍ക്ക് അവസരമൊരുക്കാനും യോഗത്തില്‍ തീരുമാനമായി.

ഓണാഘോഷത്തിന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ജില്ലാതലത്തില്‍ പൂക്കള മത്സരം ഒരുക്കും. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതികള്‍ അണിനിരക്കുന്ന മത്സരം താലൂക്ക് അടിസ്ഥാനത്തിലാണ് നടക്കുക. ഓരോ താലൂക്കില്‍നിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് വീതം ടീമുകളുടെ പൂക്കളങ്ങള്‍ ജില്ലയില്‍നിന്നുള്ള പ്രത്യേക ജഡ്ജിംഗ് പാനല്‍ വിലയിരുത്തി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിര്‍ണയിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ഓണ്‍ലൈനായി ചെയ്തു. കോഴിക്കോടിന്റെ പെരുമ നിലനിര്‍ത്തുന്ന രീതിയില്‍ ആഘോഷം വിപുലമായി സംഘടിപ്പിക്കണമെന്നും പരിപാടിക്ക് ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

കെ.ജയന്ത് എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ അഡ്വ. കെ പ്രവീണ്‍ കുമാര്‍ , എംഎ റസാഖ് , അഡ്വ. ഫൈസല്‍ ബാബു, കെ.കെ. രമ, കെ.എം. അഭിജിത്ത്, ഫാത്തിമ തഹ്‌ലിയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മില്ലി മോഹന്‍, ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി, സബ് കളക്ടര്‍ ഗൗതം രാജ്, അസി. കളക്ടര്‍ മാളവിക ജി നായര്‍, കോഴിക്കോട് സിറ്റി അഡീഷണല്‍ എസ് .പി.സുനില്‍കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓണാഘോഷത്തില്‍ പരിപാടി
അവതരിപ്പിക്കാം

കോഴിക്കോട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഓഗസ്റ്റ് 24 മുതല്‍ 30 വരെ കോഴിക്കോട് ജില്ലയിലെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം. കലാകാരന്മാര്‍ക്കും കലാ സമിതികള്‍ക്കും അപേക്ഷിക്കാം.

ആവശ്യമായ രേഖകള്‍ സഹിതം സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, മാനാഞ്ചിറ, കോഴിക്കോട് 01 എന്ന വിലാസത്തില്‍ ഓഗസ്റ്റ് മൂന്നിന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ ലഭിക്കണം. ഫോണ്‍: 0495 2720012.

Wayanad

കോട്ടനാട് ജിയുപി സ്‌കൂളിന്‍റെ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു

മേപ്പാടി: കോട്ടനാട് ഗവ. യുപി സ്‌കൂളിന് 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പ്രവേശന കവാടത്തിന്‍റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ നിര്‍വഹിച്ചു.

മൂന്ന് ഡിജിറ്റല്‍ ക്ലാസ് മുറികള്‍ പഞ്ചായത്ത് പ്രസിഡന്‍റ് റംല ഹംസ ഉദ്ഘാടനം ചെയ്തു. കോട്ടനാട് ഫിലിം ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം ലോഗോ പ്രകാശനം ചെയ്ത് വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. കെ.ടി. അഷ്‌റഫ് നിര്‍വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോണ്‍ മാതാ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനീറ മുഹമ്മദ് റാഫി, പിടിഎ പ്രസിഡന്‍റ് എ.ജി. ജിയോ, പ്രധാനാധ്യാപിക അനിത ജോസ്, എസ്എംസി ചെയര്‍മാന്‍ പി. ഇല്യാസ്, മദര്‍ പിടിഎ പ്രസിഡന്‍റ് പി.എം. ഹാജറ, സീനിയര്‍ അസിസ്റ്റന്‍റ്് എം.ആര്‍. രജനി, സ്‌കൂള്‍ ലീഡര്‍ പി. അനുശ്രീ, നിര്‍മാണ സമിതി കണ്‍വീനര്‍ സി.ബി. വിനായക് എന്നിവര്‍ പ്രസംഗിച്ചു.

Kannur

സിവില്‍ ഡിഫന്‍സ് വോളന്‍റിയര്‍മാര്‍ അവഗണനയില്‍; ജീവന്‍ പണയംവച്ച് സേവനം; യൂണിഫോമുമില്ല, ശമ്പളവുമില്ല

പയ്യന്നൂർ: ഫയര്‍ഫോഴ്സിനൊപ്പം ജീവന്‍ പണയംവച്ച് സേവനം ചെയ്യുന്ന സിവില്‍ ഡിഫന്‍സ് വോളന്‍റിയർമാർക്ക് അവഗണന. ദുരന്തമുഖങ്ങളില്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഇവര്‍ക്ക് വര്‍ഷങ്ങളായിട്ടും യൂണിഫോമോ ശമ്പളമോ ഇല്ല. പല ഫയര്‍ സ്റ്റേഷനുകളിലും പാസിംഗ് ഔട്ട് പരേഡ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക പരിപാടികള്‍ക്കും ദുരന്തമുഖത്ത് തിരിച്ചറിയപ്പെടുന്നതിനുമായി സ്വന്തം ചെലവില്‍ യൂണിഫോം തയ്ക്കേണ്ട സ്ഥിതിയിലാണ് പലരും.

സംസ്ഥാനത്തെ 124 ഫയര്‍ സ്റ്റേഷനുകളിലായി 6,200-ലധികം സിവില്‍ ഡിഫന്‍സ് വോളന്‍റിയര്‍മാരാണ് സേവനമനുഷ്ഠിക്കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ അഗ്‌നിരക്ഷാസേനയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനായാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സേവനസന്നദ്ധരായവരെ കണ്ടെത്തി സിവില്‍ ഡിഫന്‍സ് വോളന്‍റിയർ്‍മാരാക്കിയത്. അന്നുമുതല്‍ അഗ്നിരക്ഷാസേനയ്ക്കൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇവർ സജീവമാണ്.

തിരിച്ചറിയാൻ റിഫ്‌ളക്ടീവ് ജാക്കറ്റും ഐഡി കാര്‍ഡും മെറ്റാലിക് ബാഡ്ജും മാത്രമാണ് ഇവർക്കുള്ളത്. സ്വന്തം ജോലിയും വരുമാനവും മാറ്റിവച്ചാണ് പ്രളയം, ഉരുള്‍പൊട്ടൽ, തീപിടിത്തം തുടങ്ങിയ ദുരന്തസമയങ്ങളില്‍ ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നത്. സ്റ്റേഷൻ, ജില്ലാ, സംസ്ഥാനതലങ്ങളിലായി ദുരന്തനിവാരണം, പ്രഥമശുശ്രൂഷ, ഫയര്‍ ഫൈറ്റിംഗ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നേടിയവരാണിവർ. പലപ്പോഴും ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍പോലും സ്വന്തം പണംമുടക്കി വാങ്ങേണ്ടി വരുന്നതായി വോളന്‍റിയർമാര്‍ പറയുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ, പ്രളയം, മലയോര മേഖലയിലെ ഉരുള്‍പൊട്ടലുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ദുരന്തസാഹചര്യങ്ങളില്‍ സിവില്‍ ഡിഫന്‍സ് വോളന്‍റിയർമാരുടെ സേവനം നിര്‍ണായകമായിരുന്നു. എന്നാല്‍, പ്രതിഫലമായി ശമ്പളമോ ദിനബത്തയോ യാത്രാബത്തയോ ഇവര്‍ക്ക് ലഭിക്കുന്നില്ല. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറലിന്‍റെ സൽസേവന പത്രം ലഭിച്ചവരും എന്‍സിസി ഉള്‍പ്പെടെയുള്ള യൂണിഫോം സേവന വിഭാഗങ്ങളില്‍ പരിശീലനം നേടിയവരും വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ചവരുമാണ് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാർ.

ദുരന്തമുഖങ്ങളിലെ പ്രവര്‍ത്തനപരിചയവും പ്രത്യേക പരിശീലനവും ഉണ്ടായിട്ടും സേവനത്തിന് അര്‍ഹമായ അംഗീകാരവും തൊഴില്‍പരമായ പരിഗണനയും ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. നിലവില്‍ വിമുക്തഭടന്മാരെ ഫയര്‍ഫോഴ്‌സിനും മറ്റ് സേനാവിഭാഗങ്ങൾക്കുമൊപ്പം ഹോംഗാര്‍ഡ് വിഭാഗത്തില്‍ നിയമിക്കുന്ന സംവിധാനമുണ്ട്. അതിനാല്‍ പെന്‍ഷന് പുറമെ അവര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു. അതേസമയം വര്‍ഷങ്ങളായി പരിശീലനം നേടി ദുരന്തനിവാരണ രംഗത്ത് സേവനം ചെയ്യുന്ന സിവില്‍ ഡിഫന്‍സ് വോളന്‍റിയർമാര്‍ക്ക് സമാനമായ തൊഴില്‍ അവസരമോ ആനുകൂല്യങ്ങളോ ഇല്ലെന്നതാണ് വിമര്‍ശനം.

Kasaragod

നായ്ക്കയത്ത് സംസ്ഥാന പാതയോരത്തെ മരം അപകടഭീഷണി ഉയർത്തുന്നു

അട്ടേങ്ങാന: നായ്ക്കയത്ത് സംസ്ഥാനപാതയോരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിൽക്കുന്ന കൂറ്റൻ മരം അപകടഭീഷണിയാകുന്നു. റോഡ് വികസനവുമായി ബന്ധപ്പെട്ട് മണ്ണിടിച്ചപ്പോൾ ഈ മരത്തിന്‍റെ ഒരുവശത്തെ വേരുകൾ ഏതാണ്ട് പൂർണമായും മുറിച്ചുമാറ്റിയ നിലയിലാണ്. മണ്ണിടിച്ച ഭാഗത്ത് പാർശ്വഭിത്തി നിർമിക്കാത്തതിനാൽ മരത്തിനു കീഴിൽ നിന്ന് കൂടുതൽ മണ്ണ് ഇടിഞ്ഞുവീഴുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഈ മരം ഏതുനിമിഷവും കടപുഴകി സംസ്ഥാനപാതയിലേക്കും വൈദ്യുതലൈനുകളുടെ മുകളിലേക്കും വീഴാവുന്ന നിലയിലാണെന്ന് സ്ഥലമുടമ ജേക്കബ് വർഗീസ് പറയുന്നു.

റോഡ് വികസനവുമായി ബന്ധപ്പെട്ട് വേരുകൾ മുറിച്ചുമാറ്റിയ സമയത്തുതന്നെ മരം പൂർണമായും മുറിച്ചുനീക്കണമെന്ന് ബന്ധപ്പെട്ട തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറയുന്നു. പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും കെഎസ്ഇബി അധികൃതർക്കും ഇ മെയിലിലൂടെ പരാതി അയക്കുകയും ചെയ്തു. ഈ പരാതി മേൽനടപടികൾ സ്വീകരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്‍റെ കാഞ്ഞങ്ങാട് ഓഫീസിലേക്ക് അയച്ചതായി മറുപടി ലഭിച്ചെങ്കിലും കാഞ്ഞങ്ങാട് ഓഫീസിന്‍റെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു കെഎസ്ഇബി അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ല. ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഇപ്പോൾ വീണ്ടും പൊതുമരാമത്തു വകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്നും സ്ഥലമുടമ പറയുന്നു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ലീനാമ്മ സെബാസ്റ്റ്യൻ

കടനാട്: ചക്കാലക്കൽ ലീനാമ്മ സെബാസ്റ്റ്യൻ (62 റിട്ട. സീനിയർ ഫാർമസിസ്റ്റ്, സിആർപിഎഫ്) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം കടനാട് സെന്‍റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ. പരേത കടനാട് ചിറ്റേട്ട് കുടുംബാംഗം . ഭർത്താവ് പരേതനായ സിബിച്ചൻ ഇമ്മാനുവൽ ചക്കാലക്കൽ അതിരമ്പുഴ. മക്കൾ: ഷെറിൻ മരിയ സെബാസ്റ്റ്യൻ (യുകെ), റോഷിൻ ഇമ്മാനുവൽ. മരുമകൻ: ജോസ് പൂവാട്ടിൽ ആലുവ (യുകെ). മൃതദേഹം നാളെ രാവിലെ ഒമ്പതിന് വസതിയിൽ കൊണ്ടുവരും.

എൽ.ശാരദ

വെള്ളായണി: പൂങ്കുളം ചരുവിള വീട്ടിൽ എൽ.ശാരദ (94) അന്തരിച്ചു. ഭർത്താവ്‌: പരേതനായ ആർ.പുഷ്‌പാംഗദ പണിക്കർ. മക്കൾ: എസ്‌.ഗിരിജ, പി.വേണുഗോപാലൻ (എ കെ ജി സെന്‍റർ), എസ്‌.ഗീത, പി.മുരളീധരൻ (മുൻ സെക്രട്ടറി കല്ലിയൂർ എസ്‌സിബി), എസ്‌.പി.അനിത (റിട്ട. സൂപ്രണ്ട്‌, മെഡിക്കൽ കൗൺസിൽ), പി.അനിൽകുമാർ (സിപിഎം തിരുവനന്തപുരം ദേശാഭിമാനി ലോക്കൽ സെക്രട്ടറി). മരുമക്കൾ: പരേതനായ സോമൻ, അംബിക, പരേതനായ പുഷ്‌പാംഗദൻ, ഷീജ, എസ്‌.ജയകുമാർ (റിട്ട. സിവിൽ സപ്ലൈസ്‌), മിനി (എസ്‌എച്ച്‌എസ്‌ആർസി). സഞ്ചയനം ചൊവ്വ 8.30ന്‌.

എ.ജി.ഉമ്മൻ

നാലാഞ്ചിറ: കോൺവന്‍റ് ലൈൻ, എസ്ജിആർഎ-5, ഏറത്ത് എ.ജി. ഉമ്മൻ(94-റിട്ട.ഡപ്യൂട്ടി സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്) അന്തരിച്ചു. സംസ്കാരം നാളെ 1.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം നാലാഞ്ചിറ സെന്‍റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ: സാറാമ്മ ഉമ്മൻ ( റിട്ട. അധ്യാപിക ഗവ. ജിഎച്ച്എസ് പട്ടം). മക്കൾ: പരേതനായ എ.ഒ.വർഗീസ്, ഡോ.എ.ഒ.സാലമ്മ (റിട്ട. പ്രഫ. സെന്‍റ് ജൂഡ്സ് കോളജ്, കന്യാകുമാരി ജില്ല), ഡോ.എ.ഒ.റോയി ( റിട്ട. പ്രിൻസിപ്പൽ, പഴശ്ശി രാജ കോളജ്, പുല്പള്ളി), എ.ഒ കോശി (റിട്ട. പിഎസ്‌സി), എ.ഒ.സൈമൺ ( റിട്ട. ഫോറസ്റ്റ് ഓഫീസ്). മരുമക്കൾ: ബെറ്റി തോമസ്സ് ( റിട്ട. ജോ. സെക്രട്ടറി പിഎസ്‌സി), പരേതനായ വി.ജി.തോമസ്, ഷേർലി റോയി (റിട്ട. എച്ച്എസ്ടി സെന്‍റ് ഗൊരേറ്റീസ്), പരേതയായ ലീന തോമസ്, ഡാൻലി മാത്യൂസ് (അധ്യാപിക എസ്എൻ എച്ച്എസ്എസ്), ബ്ലസി തോമസ് (ബിഎൻസിപി നാലാഞ്ചിറ). മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ട് വരും.

ലീനാമ്മ സെബാസ്റ്റ്യൻ

കടനാട്: ചക്കാലക്കൽ ലീനാമ്മ സെബാസ്റ്റ്യൻ (62 റിട്ട. സീനിയർ ഫാർമസിസ്റ്റ്, സിആർപിഎഫ്) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം കടനാട് സെന്‍റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ. പരേത കടനാട് ചിറ്റേട്ട് കുടുംബാംഗം . ഭർത്താവ് പരേതനായ സിബിച്ചൻ ഇമ്മാനുവൽ ചക്കാലക്കൽ അതിരമ്പുഴ. മക്കൾ: ഷെറിൻ മരിയ സെബാസ്റ്റ്യൻ (യുകെ), റോഷിൻ ഇമ്മാനുവൽ. മരുമകൻ: ജോസ് പൂവാട്ടിൽ ആലുവ (യുകെ). മൃതദേഹം നാളെ രാവിലെ ഒമ്പതിന് വസതിയിൽ കൊണ്ടുവരും.

മാത്യു

രാജകുമാരി: കുംഭപ്പാറ പാറയിൽ മാത്യു (72)അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടിൽ ആരംഭിച്ച് 4.15 ന് ഇടുക്കി രൂപതാ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്‍റെ കാർമികത്വത്തിൽ രാജകുമാരി ദൈവമാതാ പള്ളിയിൽ. ഭാര്യ അനീസ് രാജകുമാരി കാക്കനാട്ട് കുടുംബാംഗം. മക്കൾ: ഷിന്‍റോ (മുരിക്കുംതൊട്ടി), ഫാ.ഷിജോ മാത്യു (വികാരി സെന്‍റ് കുര്യാക്കോസ് ഏലിയാസ് ചാവറ പള്ളി, ഡിൻങ്കി,പൂനൈ), ഷിജു, ഷീജ. മരുമക്കൾ: നീതു ആലനോലിക്കൽ (മുരിക്കുംതൊട്ടി), അനു മണിയാട്ട് (ഞാറക്കാട്), അരുൺ മംഗലശേരിൽ (രാജാക്കാട്).

ചിന്നമ്മ മത്തായി

കരിങ്കുന്നം: മറ്റത്തിപ്പാറ മലേപ്പറമ്പില്‍ അന്നമ്മ (ചിന്നമ്മ-93) അന്തരിച്ചു. സംസ്‌കാരം നാളെ10നു വീട്ടില്‍ ആരംഭിച്ച് 11നു പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ കാര്‍മികത്വത്തില്‍ മറ്റത്തിപ്പാറ ഹോളിക്രോസ് പള്ളിയില്‍. പരേത രാമപുരം കുറുന്താനത്ത് കുടുംബാംഗം. ഭര്‍ത്താവ് പരേതനായ മത്തായി മാത്യു. മക്കള്‍: എം.എം.മാത്യു (മ്രാല), ഫാ.ഡോ.ജോസഫ് മലേപ്പറമ്പില്‍ (വികാരി സെന്‍റ് തോമസ് കത്തീഡ്രല്‍, പാലാ), പരേതനായ അഗസ്റ്റിന്‍ മാത്യു (മ്രാല), സിസ്റ്റര്‍ ജ്യോതി മലേപ്പറമ്പില്‍ (സിസ്റ്റേഴ്‌സ് ഓഫ് സെന്‍റ് എലിസബത്ത് ആലുവ), സെലിന്‍ കുര്യന്‍, തോമസ് മാത്യു (റിട്ട.എയര്‍ ഇന്ത്യ നെടുമ്പാശേരി), സണ്ണി മാത്യു (പുറപ്പുഴ എ ടു ഇസഡ് കംപ്യൂട്ടേഴ്‌സ് കരിങ്കുന്നം), ജിമ്മി മറ്റത്തിപ്പാറ (കേരള കോണ്‍ഗ്രസ് -എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്‍റ്, ടീച്ചര്‍ സെന്‍റ് തോമസ് ഹൈസ്‌കൂള്‍ തുടങ്ങനാട്), റ്റോമി മാത്യു.മരുമക്കള്‍: അന്നക്കുട്ടി മാത്യു കാവുപ്പുരക്കല്‍ (കരിങ്കുന്നം), ലീലാമ്മ അഗസ്റ്റിന്‍ നെല്ലാനിക്കാട്ട് (കരിമണ്ണൂര്‍), കുര്യന്‍ മാത്യു മുഞ്ഞനാട്ട് (കരിങ്കുന്നം), പൗളി തോമസ് കൊച്ചുപറമ്പില്‍ (ചീനിക്കുഴി), ടെസി സണ്ണി തേവലക്കാട്ട് (നീറന്താനം), സിമി ജിമ്മി കുറ്റിക്കാട്ട് ചെങ്ങളം (ടീച്ചര്‍ സെന്‍റ് ജോസഫ് ഹൈസ്‌കൂള്‍ മാനത്തൂര്‍), ഷെല്ലി റ്റോമി മഞ്ഞപ്പിള്ളിമ്യാലില്‍ (പെരിയപ്പുറം). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് വീട്ടിലെത്തിക്കും.

സാബു മത്തായി

പോത്താനിക്കാട് : സിപിഎം കവളങ്ങാട് ഏരിയാ കമ്മിറ്റി അംഗവും, പൈങ്ങോട്ടൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റുമായിരുന്ന തൊട്ടിയിൽ സാബു മത്തായി (62) അന്തരിച്ചു. ഡിവൈഎഫ്ഐ കവളങ്ങാട് ബ്ലോക്ക് സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി, സിപിഎം പൈങ്ങോട്ടൂർ ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയാ സെക്രട്ടറിയാണ്. ഭൗതീകശരീരം നാളെ മൂന്നിന് കടവൂരിലുള്ള സിപിഎം പൈങ്ങോട്ടൂർ ലോക്കൽ കമ്മിറ്റി ഓഫീസിലും നാലിന് പൈങ്ങോട്ടൂർ പഞ്ചായത്ത് ഓഫീസിലും പൊതുദർശനത്തിന് വച്ചശേഷം അഞ്ചിന് വസതിയിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച 11 ന് ചാത്തമറ്റം കാർമ്മേൽ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അങ്കമാലി പൈനാടത്ത് എലിസബത്ത്. മക്കൾ: ഗീവർഗീസ് (ഓസ്ട്രേലിയ), എൽദോ.

ജോയി

തിരുവമ്പാടി : പൊതുപ്രവർത്തകനും വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് മുൻ പ്രസിഡന്‍റുമായ തൊമരക്കാട്ടിൽ ടി.പി. ജോയി (70) അന്തരിച്ചു. സംസ്കാരം ഇന്ന് 5.45ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. ഭാര്യ: ഫിൽസ (തേക്കുംകുറ്റി കൊളത്തനാൽ കുടുംബാംഗം). മക്കൾ: നിധിൻ, നിമിൻ. മരുമക്കൾ: ടീന കോഴിക്കോട്ടിൽ (നടവയൽ), അമിത ആനക്കല്ലേൽ (തിരുവമ്പാടി). സഹോദരങ്ങൾ: മാത്യു (ആനക്കാംപൊയിൽ), ജോണി (തിരുവമ്പാടി), ബാബു (തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി മുൻ പ്രസിഡന്‍റ്), സാലി ജോണിച്ചൻ കൂത്രപ്പള്ളിൽ (തൃശൂർ).

ഡേവിഡ്

കല്‍പ്പറ്റ : കെഎസ്ഇബി റിട്ട. ചീഫ് എന്‍ജിനിയര്‍ മടിയൂര്‍ തൊണ്ടന്‍വേലില്‍ ടി.ജി. ഡേവിഡ് (80) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടില്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം മീനങ്ങാടി സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ് കത്തീഡ്രലില്‍. ഭാര്യ: പരേതയായ മേരി ചാക്കോ (ചെങ്ങന്നൂര്‍ പേരങ്ങാട്ട് കുടുംബാംഗം). മകള്‍: രേഷ്മ ഡേവിഡ് (യുഎസ്എ). മരുമകന്‍: ഗോപകുമാര്‍ മേനോന്‍ (യുഎസ്എ). സഹോദരങ്ങള്‍: ജോര്‍ജ് കോശി (യുഎസ്എ), സാലി ജോര്‍ജ് (റിട്ട. പ്രഫ., എന്‍ഐടി, കോഴിക്കോട്).

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

31-07-2026

സൂര്യയുടെ വിശ്വനാഥ് ആൻഡ് സൺസ്: ഓഡിയോ ലോഞ്ച് ഞാ‍‍യറാഴ്ച കോയമ്പത്തൂരിൽ

മിഴകത്തിന്‍റെ സൂപ്പർതാരം സൂര്യയും മലയാളികളുടെ പ്രിയപ്പെട്ട യുവനടി മമിത ബൈജുവും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം വിശ്വനാഥ് ആൻഡ് സൺസിന്‍റെ ഓഡിയോ ലോഞ്ച് ഞാ‍‍യറാഴ്ച കോയമ്പത്തൂരിൽ. വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലാണ് ഗംഭീരമായ ഓഡിയോ ലോഞ്ച്. നിർമാതാക്കളായ സിതാര എന്‍റർടൈൻമെന്‍റ്സ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജി.വി. പ്രകാശ് കുമാർ ആണ് സംഗീതസംവിധായകൻ.

മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആളവന്താൻ റിലീസ് ആയി 25 വർഷത്തിനുശേഷമാണ് രവീണ ടണ്ടൻ തമിഴ് സിനിമയിലേക്കു തിരിച്ചെത്തുന്നത്. സൂരറൈ പോട്ര് എന്ന ചിത്രത്തിനു ശേഷം സൂര്യയും ജി.വി. പ്രകാശ് കുമാറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഓഗസ്റ്റ് 14-ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മധ്യവയസ്കനും പെൺകുട്ടിയും തമ്മിലുള്ള പ്രണയബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം, സ്വപ്നങ്ങളുടെയും വികാരങ്ങളുടെയും അപ്രതീക്ഷിത പ്രണയത്തിന്‍റെയും ഹൃദയസ്പർശിയായ യാത്ര എന്നാണ് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ഗജിനിയിലെ സൂര്യയുടെ ബിസിനസുകാരനായ കഥാപാത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇതിലെ 'സഞ്ജയ് വിശ്വനാഥ്' എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.

രാധികാ ശരത്കുമാർ, നാസർ, രഘു ബാബു, സുനിൽ റെഡ്ഡി, ഭവാനി ശ്രീ, വിവേക് ഹർഷ, കാളി വെങ്കട് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

31-07-2026

സൂര്യയുടെ വിശ്വനാഥ് ആൻഡ് സൺസ്: ഓഡിയോ ലോഞ്ച് ഞാ‍‍യറാഴ്ച കോയമ്പത്തൂരിൽ

മിഴകത്തിന്‍റെ സൂപ്പർതാരം സൂര്യയും മലയാളികളുടെ പ്രിയപ്പെട്ട യുവനടി മമിത ബൈജുവും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം വിശ്വനാഥ് ആൻഡ് സൺസിന്‍റെ ഓഡിയോ ലോഞ്ച് ഞാ‍‍യറാഴ്ച കോയമ്പത്തൂരിൽ. വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലാണ് ഗംഭീരമായ ഓഡിയോ ലോഞ്ച്. നിർമാതാക്കളായ സിതാര എന്‍റർടൈൻമെന്‍റ്സ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജി.വി. പ്രകാശ് കുമാർ ആണ് സംഗീതസംവിധായകൻ.

മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആളവന്താൻ റിലീസ് ആയി 25 വർഷത്തിനുശേഷമാണ് രവീണ ടണ്ടൻ തമിഴ് സിനിമയിലേക്കു തിരിച്ചെത്തുന്നത്. സൂരറൈ പോട്ര് എന്ന ചിത്രത്തിനു ശേഷം സൂര്യയും ജി.വി. പ്രകാശ് കുമാറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഓഗസ്റ്റ് 14-ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മധ്യവയസ്കനും പെൺകുട്ടിയും തമ്മിലുള്ള പ്രണയബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം, സ്വപ്നങ്ങളുടെയും വികാരങ്ങളുടെയും അപ്രതീക്ഷിത പ്രണയത്തിന്‍റെയും ഹൃദയസ്പർശിയായ യാത്ര എന്നാണ് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ഗജിനിയിലെ സൂര്യയുടെ ബിസിനസുകാരനായ കഥാപാത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇതിലെ 'സഞ്ജയ് വിശ്വനാഥ്' എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.

രാധികാ ശരത്കുമാർ, നാസർ, രഘു ബാബു, സുനിൽ റെഡ്ഡി, ഭവാനി ശ്രീ, വിവേക് ഹർഷ, കാളി വെങ്കട് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

17-07-2026

ബോക്സ് ഓഫീസിൽ തരംഗമായി നോളന്‍റെ ദി ഒഡീസി

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്‍റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്‍റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്‍റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്‌വിഗ് ഗൊറാൻസന്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക മികവിന്‍റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.

സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.

പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.

പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.

27-07-2026

റോഷന്‍റെ പോലീസ് ഡയറി

റോഷന്‍ മാത്യു വീണ്ടും പോലീസ് വേഷത്തിലെത്തിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് എം. പദ്മകുമാർ സംവിധാനം ചെയ്ത ‘ഉയിര്‍’. സിഐ അന്‍ഷാദ് എന്ന യഥാര്‍ഥ പോലീസ് ഓഫീസറുടെ ഔദ്യോഗിക ജീവിതത്തിലെ ഒരു സംഭവത്തില്‍ നിന്നു രൂപപ്പെടുത്തിയതാണു തിരക്കഥ. ചിത്രത്തില്‍ പ്രൊബേഷന്‍ എസ്‌ഐ അജീബ് റഹ്‌മാനായി വേഷമിട്ട റോഷന്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

ഈ സിനിമയിലേക്ക് അടുപ്പിച്ചത്..?

സംവിധായകന്‍ അയച്ചു തന്ന ഒരു ലേഖനത്തിലാണ് ഈ സിനിമയുടെ ആശയം ആദ്യം വായിച്ചത്. ഇതിന്‍റെ കഥാവിവരണം കേട്ടത് ഈ കേസ് യഥാര്‍ഥത്തില്‍ അന്വേഷിച്ച സിഐ അന്‍ഷാദില്‍ നിന്നാണ്. തന്‍റെ അനുഭവങ്ങള്‍ ഒാരോന്നും ഓര്‍ത്തെടുത്ത് അദ്ദേഹം പറഞ്ഞപ്പോള്‍ അതിലുള്ള ഇമോഷന്‍ എനിക്ക് അതേപോലെ കിട്ടി. എം. പദ്മകുമാറിനൊപ്പം ഒരു സിനിമ എന്നത് ഒരുപാടു നാളത്തെ ആഗ്രഹവുമായിരുന്നു.

‘ഉയിര്‍’ എന്ന ടൈറ്റില്‍..?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

31-07-2026

മലയാളി ബാലികയ്ക്ക് യുഎസ് റോളർ സ്കേറ്റിംഗ് ദേശീയ കിരീടം; ചരിത്ര നേട്ടവുമായി ശ്വിക അരുണ്‍

ന്യൂജഴ്‌സി: നെബ്രാസ്‌കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പിൽ മലയാളി ബാലികയായ 11 വയസുകാരി ശ്വിക അരുണ്‍ ദേശീയ ചാമ്പ്യൻ കിരീടം സ്വന്തമാക്കി.

വേൾഡ് സ്കേറ്റ് മിനി ഫ്രീസ്റ്റൈൽ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി ശ്വിക ശ്രദ്ധേയ നേട്ടമാണ് കൈവരിച്ചത്. ആഗോള റാങ്കിംഗിൽ ഒന്നാം സ്ഥാനവും യുഎസ് ദേശീയ കിരീടവും ഒരേസമയം സ്വന്തമാക്കുന്ന ആദ്യ മലയാളി ബാലികയെന്ന ചരിത്ര നേട്ടവും ശ്വികയുടെ പേരിലായി.

കഴിഞ്ഞ മൂന്ന് വർഷമായി ദേശീയതല മത്സരങ്ങളിൽ പങ്കെടുത്ത് വെങ്കലവും വെള്ളിയും നേടിയിരുന്ന ശ്വികയ്ക്ക് ഇതാദ്യമായാണ് സ്വർണ മെഡൽ ലഭിക്കുന്നത്.

ന്യൂജഴ്‌സിയിലെ എഡിസണിൽ ഐടി മേഖലയിലെ ഉദ്യോഗസ്ഥരായ കണ്ണൂർ ചാല സ്വദേശികളായ അരുണ്‍ അയില്യത്ത് കീഴടത്തിലും (എ.കെ. അരുണ്‍) അനീഷ കരുണനും ദമ്പതികളുടെ മകളാണ് ശ്വിക.

നാല് വർഷമായി ഫിഗർ സ്കേറ്റിങ്ങിൽ പരിശീലനം നടത്തുന്ന ശ്വികയുടെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ തുടക്കം മുതൽ ശക്തമായ പിന്തുണയാണ് നൽകിയിരുന്നത്.

സംഗീതത്തിന്‍റെ അകമ്പടിയോടെ ജമ്പുകൾ, സ്പിന്നുകൾ, ഫുട്‌വർക്ക് എന്നിവ അവതരിപ്പിക്കുന്ന ഫിഗർ സ്കേറ്റിംഗ് ഇനത്തിൽ ദിവസവും മൂന്ന് മുതൽ നാല് മണിക്കൂർ വരെ ശ്വിക പരിശീലനം നടത്താറുണ്ടെന്ന് പിതാവ് അരുണ്‍ പറഞ്ഞു.

പരിക്കുകളും മാനസിക സമ്മർദങ്ങളും അതിജീവിച്ചുള്ള കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കേറ്റിംഗിനൊപ്പം ബാസ്കറ്റ്‌ബോൾ, സോക്കർ എന്നിവയിലും ശ്വിക സജീവമാണ്.

പഠനത്തിലും മികവ് പുലർത്തുന്ന ഹോണർ റോൾ വിദ്യാർഥിനിയാണ്. ഈ രംഗത്ത് മുന്നോട്ട് പോകാൻ മകൾ ആഗ്രഹിക്കുന്നിടത്തോളം കാലം പൂർണ പിന്തുണ നൽകുമെന്നും മാതാപിതാക്കൾ അറിയിച്ചു.

ഫിഗർ സ്കേറ്റിംഗ് കായിക മികവും കലാപരമായ അവതരണവും സമന്വയിപ്പിക്കുന്ന ഇനമാണ്. ദേശീയ മത്സരങ്ങളെക്കാൾ കടുത്ത വെല്ലുവിളികളാണ് ലോക ചാമ്പ്യൻഷിപ്പിലുള്ളത്.

ദേശീയ കിരീട നേട്ടത്തോടെ ശ്വികയുടെ അടുത്ത ലക്ഷ്യം അന്താരാഷ്ട്ര വേദികളിലെ കൂടുതൽ വിജയങ്ങളായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ-മലയാളി സമൂഹം.

30-07-2026

കുവൈറ്റിന് നേരെ വീണ്ടും ഇറാൻ ആക്രമണം; ഒരു മരണം

കുവൈറ്റ് സിറ്റി: ഇറാൻ ആക്രമണത്തിൽ വടക്കൻ കുവൈറ്റിലുള്ള ഒരു ചൈനീസ് കമ്പനി കെട്ടിടത്തിന് ഗുരുതരമായ കേടുപാടുകൾ പറ്റിയതായും ഒരാൾ കൊല്ലപ്പെട്ടതായും പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.

ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ ഉടൻ സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്‍റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സായുധ സേന ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

31-07-2026

മലയാളി ബാലികയ്ക്ക് യുഎസ് റോളർ സ്കേറ്റിംഗ് ദേശീയ കിരീടം; ചരിത്ര നേട്ടവുമായി ശ്വിക അരുണ്‍

ന്യൂജഴ്‌സി: നെബ്രാസ്‌കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പിൽ മലയാളി ബാലികയായ 11 വയസുകാരി ശ്വിക അരുണ്‍ ദേശീയ ചാമ്പ്യൻ കിരീടം സ്വന്തമാക്കി.

വേൾഡ് സ്കേറ്റ് മിനി ഫ്രീസ്റ്റൈൽ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി ശ്വിക ശ്രദ്ധേയ നേട്ടമാണ് കൈവരിച്ചത്. ആഗോള റാങ്കിംഗിൽ ഒന്നാം സ്ഥാനവും യുഎസ് ദേശീയ കിരീടവും ഒരേസമയം സ്വന്തമാക്കുന്ന ആദ്യ മലയാളി ബാലികയെന്ന ചരിത്ര നേട്ടവും ശ്വികയുടെ പേരിലായി.

കഴിഞ്ഞ മൂന്ന് വർഷമായി ദേശീയതല മത്സരങ്ങളിൽ പങ്കെടുത്ത് വെങ്കലവും വെള്ളിയും നേടിയിരുന്ന ശ്വികയ്ക്ക് ഇതാദ്യമായാണ് സ്വർണ മെഡൽ ലഭിക്കുന്നത്.

ന്യൂജഴ്‌സിയിലെ എഡിസണിൽ ഐടി മേഖലയിലെ ഉദ്യോഗസ്ഥരായ കണ്ണൂർ ചാല സ്വദേശികളായ അരുണ്‍ അയില്യത്ത് കീഴടത്തിലും (എ.കെ. അരുണ്‍) അനീഷ കരുണനും ദമ്പതികളുടെ മകളാണ് ശ്വിക.

നാല് വർഷമായി ഫിഗർ സ്കേറ്റിങ്ങിൽ പരിശീലനം നടത്തുന്ന ശ്വികയുടെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ തുടക്കം മുതൽ ശക്തമായ പിന്തുണയാണ് നൽകിയിരുന്നത്.

സംഗീതത്തിന്‍റെ അകമ്പടിയോടെ ജമ്പുകൾ, സ്പിന്നുകൾ, ഫുട്‌വർക്ക് എന്നിവ അവതരിപ്പിക്കുന്ന ഫിഗർ സ്കേറ്റിംഗ് ഇനത്തിൽ ദിവസവും മൂന്ന് മുതൽ നാല് മണിക്കൂർ വരെ ശ്വിക പരിശീലനം നടത്താറുണ്ടെന്ന് പിതാവ് അരുണ്‍ പറഞ്ഞു.

പരിക്കുകളും മാനസിക സമ്മർദങ്ങളും അതിജീവിച്ചുള്ള കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കേറ്റിംഗിനൊപ്പം ബാസ്കറ്റ്‌ബോൾ, സോക്കർ എന്നിവയിലും ശ്വിക സജീവമാണ്.

പഠനത്തിലും മികവ് പുലർത്തുന്ന ഹോണർ റോൾ വിദ്യാർഥിനിയാണ്. ഈ രംഗത്ത് മുന്നോട്ട് പോകാൻ മകൾ ആഗ്രഹിക്കുന്നിടത്തോളം കാലം പൂർണ പിന്തുണ നൽകുമെന്നും മാതാപിതാക്കൾ അറിയിച്ചു.

ഫിഗർ സ്കേറ്റിംഗ് കായിക മികവും കലാപരമായ അവതരണവും സമന്വയിപ്പിക്കുന്ന ഇനമാണ്. ദേശീയ മത്സരങ്ങളെക്കാൾ കടുത്ത വെല്ലുവിളികളാണ് ലോക ചാമ്പ്യൻഷിപ്പിലുള്ളത്.

ദേശീയ കിരീട നേട്ടത്തോടെ ശ്വികയുടെ അടുത്ത ലക്ഷ്യം അന്താരാഷ്ട്ര വേദികളിലെ കൂടുതൽ വിജയങ്ങളായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ-മലയാളി സമൂഹം.

31-07-2026

ജർമനിയിലെ ഇന്ത്യൻ ഡോക്‌ടർമാരുടെ വാർഷിക സമ്മേളനം ഓഗസ്റ്റ് 29 മുതൽ

ബെർലിൻ: ഭാരതീയ പാരമ്പര്യ വൈദ്യശാസ്ത്രത്തെയും അത്യാധുനിക എഐ സാങ്കേതികവിദ്യയെയും കോർത്തിണക്കിക്കൊണ്ട് ജർമനിയിലെ ഇന്ത്യൻ ഡോക്‌ടർമാരുടെ വാർഷിക പൊതുസമ്മേളനവും മെഡിക്കൽ സെമിനാറും സംഘടിപ്പിക്കുന്നു.

ജർമ്മനിയിലെ പ്രമുഖ ഡോക്ടർമാരുടെ കൂട്ടായ്മയായ ഇന്തോ - ജർമ്മൻ മെഡിക്കൽ അസോസിയേഷൻ ഫോർ എഡ്യൂക്കേഷൻ ആൻഡ് എക്സ്ചേഞ്ച് (IMAGE e.V.) ആണ് യൂറോപ്പിലെ പ്രവാസി സമൂഹങ്ങൾക്ക് മാതൃകയാകുന്ന ഈ മഹാമേളയ്ക്ക് നേതൃത്വം നൽകുന്നത്.

ജർമനിയിലെ റൈൻലാൻഡ്-പ്ഫാൽസ് സംസ്ഥാനത്തിലെ മനോഹരമായ ഉങ്കൽ നഗരത്തിലാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്.

ഓഗസ്റ്റ് 29, 30 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഇന്ത്യൻ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പങ്കെടുക്കും.

പ്രധാന ആകർഷണങ്ങളും ചർച്ചകളും:

റേഡിയോളജിയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI in Radiology): രോഗനിർണയ രംഗത്ത് നിർമ്മിത ബുദ്ധി (AI) വരുത്തുന്ന വിപ്ലവാത്മക മാറ്റങ്ങളെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചുമുള്ള വിദഗ്ദ്ധ അവതരണങ്ങൾ നടക്കും.

ആയുർവേദ മെഡിസിൻ: പാശ്ചാത്യ മെഡിക്കൽ ലോകത്ത് ഇന്ത്യൻ പരമ്പരാഗത ആയുർവേദ ചികിത്സാരീതികൾ കൈവരിക്കുന്ന വളർച്ചയും പ്രാധാന്യവും ചർച്ചയാകും.

സിഎംഇ പോയിന്‍റുകൾ: തുടർച്ചയായ മെഡിക്കൽ വിദ്യാഭ്യാസത്തിന് (CME) സഹായിക്കുന്ന പോയിന്‍റുകൾ ലഭ്യമാകുന്ന സെമിനാറുകൾ എന്ന നിലയിൽ വലിയ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

വിജ്ഞാനപ്രദമായ ക്ലാസുകൾക്ക് പുറമെ, ജർമ്മനിയിലെ പ്രവാസി ഭാരതീയ ഡോക്ടർമാർ തമ്മിലുള്ള സൗഹൃദ കൂട്ടായ്മകൾ പുതുക്കാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള അത്യപൂർവ്വ അവസരമായി ഈ രണ്ടു ദിവസത്തെ സമ്മേളനം മാറുമെന്ന് സംഘടനയുടെ പ്രസിഡന്റ് ഡോ. ബെയ്സി മാത്യു അറിയിച്ചു.

നിലവിൽ കോൺഫറൻസ് ഹോട്ടലിലെ മുറികൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടതിനാൽ, താൽപ്പര്യമുള്ളവർക്ക് ശനി, ഞായർ ദിവസങ്ങളിൽ പകൽ അതിഥികളായി (Day Guests) പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

30-07-2026

ബണ്‍ബറിയില്‍ അന്തരിച്ച ജോബിന്‍ ജോസിന്‍റെ സംസ്‌കാരം വെള്ളിയാഴ്ച

ബണ്‍ബറി: കരിമണ്ണൂര്‍ വടക്കേക്കര പരേതനായ വി.ടി. ജോസഫിന്‍റെ മകന്‍ ഓസ്‌ട്രേലിയയിലെ ബണ്‍ബറിയില്‍ അന്തരിച്ച ജോബിന്‍ ജോസിന്‍റെ (42) സംസ്‌കാരം വെള്ളിയാഴ്ച 2.30നു കരിമണ്ണൂര്‍ സെന്‍റ് മേരീസ് ഫൊറോനപള്ളിയില്‍.

മാതാവ്: സെലിന്‍ ജോര്‍ജ് (റിട്ട. അധ്യാപിക സെന്‍റ് ജോസഫ് എച്ച്എസ്എസ് കരിമണ്ണൂര്‍). ഭാര്യ: റിയ ആന്‍റണി (നഴ്‌സ്, ഓസ്‌ട്രേലിയ) വെളിയച്ചാല്‍ നെല്ലിക്കുന്നേല്‍ കുടുംബാംഗം.

മക്കള്‍: ജോസണ്‍, ജയിക്ക്, റിയോണ്‍. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴിന് തറവാട്ട് വീട്ടില്‍ കൊണ്ടുവരും.

31-07-2026

സെന്‍റ് ജോൺസ് അക്കാദമിയിൽ യുവജനോത്സവത്തിന് തുടക്കമായി

ന്യൂഡൽഹി: ഡൽഹി ജ്വാലാനഗറിലെ സെന്‍റ് ജോൺസ് അക്കാദമിയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യുവജനോത്സവമായ "ഉഡാൻ' പ്രശസ്ത നർത്തകിയും പത്മശ്രീ പുരസ്കാര ജേതാവുമായ ഗീതാ ചന്ദ്രൻ, ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ അമരേന്ദ്ര ഖട്വ എന്നിവരുടെ വിശിഷ്ട സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.

യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഈ മൂന്ന് ദിവസത്തെ മേളയിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും സാംസ്കാരിക അവതരണങ്ങളും അരങ്ങേറും.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

27-07-2026

വട്ടച്ചൊറി വലയ്ക്കുന്നോ? അറിയാം പ്രതിരോധവും ചികിത്സയും

വളരെ സാധാരണയായി നമ്മള്‍ കേള്‍ക്കുന്ന ഒരു പദമാണ് വട്ടച്ചൊറി. തൊലിപ്പുറമെ ഉണ്ടാകുന്ന പൂപ്പല്‍ ബാധയാണിത് (fungal infection).

ആര്‍ക്കാണ് വട്ടച്ചൊറി ഉണ്ടാകുന്നത്?

· രോഗപ്രതിരോധ ശക്തി കുറഞ്ഞവരില്‍.
· വരണ്ട ചര്‍മ്മം ഉള്ളവരില്‍.
· എപ്പോഴും വിയര്‍ക്കുന്നവരില്‍.
· ഇറുകിയ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നവരില്‍.
· ശരീരം തുടര്‍ച്ചയായി നനഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍.

ഫംഗല്‍ രോഗബാധ എങ്ങനെ തിരിച്ചറിയാം?

സാധാരണയായി മടക്കുകളില്‍ അതായത് കക്ഷം, തുടയുടെ ഇടയില്‍, വിരലിന്‍റെ ഇടയില്‍ എന്നിങ്ങനെ ഈര്‍പ്പം നിലനില്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഫംഗല്‍ അണുബാധ കാണുന്നത്.

ചുവപ്പ് നിറത്തില്‍ വട്ടത്തില്‍ ചൊറിച്ചിലും പൊരിച്ചിലുമായി പ്രത്യക്ഷപ്പെടാം. പലരും ചിലന്തി വിഷം എന്ന് വിചാരിക്കുന്നത് ഫംഗല്‍ രോഗത്തെയാണ്.

ഫംഗല്‍ ബാധ പ്രതിരോധിക്കുന്നത് എങ്ങനെ?

· എപ്പോഴും നനയുന്ന ജോലി ചെയ്യുന്നവര്‍ സംരക്ഷിത ഷൂസ്, ഗ്ലൗസ്, ഏപ്രണ്‍ എന്നിവ ധരിക്കുക.

· നനഞ്ഞ അല്ലെങ്കില്‍ വിയര്‍പ്പു പറ്റിയ വസ്ത്രങ്ങള്‍ ഉടനെ മാറ്റുക.

· മടക്കുകളിലും കൈകളിലും കാലുകളിലും മോയിസ്ചറൈസര്‍ ക്രീം പുരട്ടുക, കൂടാതെ അണുബാധ ഉണ്ടായ ഭാഗം കാറ്റുകൊള്ളിക്കുകയും പൗഡര്‍ ഇടുകയും വേണം.

· ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.

· പ്രമേഹം, തൈറോയ്ഡ് രോഗികള്‍ കൃത്യമായി രക്ത പരിശോധന ചെയ്യുക. കാരണം ഇവ നിയന്ത്രണാധീതമായ രോഗികളില്‍ ഫംഗല്‍ ബാധ വരാനുള്ള സാധ്യത കൂടുതലാണ്.

· ആഹാരത്തില്‍ പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ മീന്‍ മുതലായവ ഉള്‍പ്പെടുത്തുക.

എങ്ങനെ ചികിത്സിക്കാം?

ഫംഗല്‍ അണുബാധയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. പക്ഷെ ഫംഗല്‍ ബാധ വരുന്ന ഒരാള്‍ക്ക് അത് വീണ്ടും വീണ്ടും വരാനുള്ള സാധ്യതയും ഉണ്ട്.

നമ്മുടെ രോഗപ്രതിരോധ ശക്തി മുതല്‍ നമ്മള്‍ ചെയ്യുന്ന ജോലികള്‍ വരെ അതിന് ഒരു കാരണമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക.

സ്വയം ചികിത്സ അരുത്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ സാധാരണയായി ഫംഗസിന് ഉപയോഗിക്കുന്ന പല മരുന്നുകളിലും സ്റ്റിറോയ്ഡ് അടങ്ങിയിരിക്കുന്നു.

ഇതിന്‍റെ ഉപയോഗം മൂലം ചൊറിച്ചില്‍, ചുവപ്പുനിറം, മൊരിച്ചില്‍ എന്നിവ കുറയാം, പക്ഷേ ഫംഗസ് രോഗാണു നശിക്കില്ല. അതുകൊണ്ടുതന്നെ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീം നിര്‍ത്തുമ്പോള്‍ രോഗബാധ അധികരിക്കുന്നു.

ഇത് പലപ്പോഴും ചികിത്സയോടും പ്രതികരിക്കാത്ത ശക്തമായ ഫംഗല്‍ ആണുബാധയിലേക്ക് നയിക്കുന്നു.

ചികിത്സിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

· ഡോക്ടറുടെ നിര്‍ദേശം കൃത്യമായി പാലിക്കുക.

· രോഗ ലക്ഷണങ്ങള്‍ മാറിയാലും മരുന്നുകള്‍ രണ്ടുമാസം തുടര്‍ച്ചയായി ഉപയോഗിക്കുക.

· പൂപ്പല്‍ രോഗം ആവര്‍ത്തിച്ച് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.

വിവരങ്ങൾ: ഡോ.വി.ആർ. ശാലിനി
Consultant Dermatologits and Cosmetologist SUT Hospital, Pattom.

27-07-2026

വട്ടച്ചൊറി വലയ്ക്കുന്നോ? അറിയാം പ്രതിരോധവും ചികിത്സയും

വളരെ സാധാരണയായി നമ്മള്‍ കേള്‍ക്കുന്ന ഒരു പദമാണ് വട്ടച്ചൊറി. തൊലിപ്പുറമെ ഉണ്ടാകുന്ന പൂപ്പല്‍ ബാധയാണിത് (fungal infection).

ആര്‍ക്കാണ് വട്ടച്ചൊറി ഉണ്ടാകുന്നത്?

· രോഗപ്രതിരോധ ശക്തി കുറഞ്ഞവരില്‍.
· വരണ്ട ചര്‍മ്മം ഉള്ളവരില്‍.
· എപ്പോഴും വിയര്‍ക്കുന്നവരില്‍.
· ഇറുകിയ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നവരില്‍.
· ശരീരം തുടര്‍ച്ചയായി നനഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍.

ഫംഗല്‍ രോഗബാധ എങ്ങനെ തിരിച്ചറിയാം?

സാധാരണയായി മടക്കുകളില്‍ അതായത് കക്ഷം, തുടയുടെ ഇടയില്‍, വിരലിന്‍റെ ഇടയില്‍ എന്നിങ്ങനെ ഈര്‍പ്പം നിലനില്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഫംഗല്‍ അണുബാധ കാണുന്നത്.

ചുവപ്പ് നിറത്തില്‍ വട്ടത്തില്‍ ചൊറിച്ചിലും പൊരിച്ചിലുമായി പ്രത്യക്ഷപ്പെടാം. പലരും ചിലന്തി വിഷം എന്ന് വിചാരിക്കുന്നത് ഫംഗല്‍ രോഗത്തെയാണ്.

ഫംഗല്‍ ബാധ പ്രതിരോധിക്കുന്നത് എങ്ങനെ?

· എപ്പോഴും നനയുന്ന ജോലി ചെയ്യുന്നവര്‍ സംരക്ഷിത ഷൂസ്, ഗ്ലൗസ്, ഏപ്രണ്‍ എന്നിവ ധരിക്കുക.

· നനഞ്ഞ അല്ലെങ്കില്‍ വിയര്‍പ്പു പറ്റിയ വസ്ത്രങ്ങള്‍ ഉടനെ മാറ്റുക.

· മടക്കുകളിലും കൈകളിലും കാലുകളിലും മോയിസ്ചറൈസര്‍ ക്രീം പുരട്ടുക, കൂടാതെ അണുബാധ ഉണ്ടായ ഭാഗം കാറ്റുകൊള്ളിക്കുകയും പൗഡര്‍ ഇടുകയും വേണം.

· ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.

· പ്രമേഹം, തൈറോയ്ഡ് രോഗികള്‍ കൃത്യമായി രക്ത പരിശോധന ചെയ്യുക. കാരണം ഇവ നിയന്ത്രണാധീതമായ രോഗികളില്‍ ഫംഗല്‍ ബാധ വരാനുള്ള സാധ്യത കൂടുതലാണ്.

· ആഹാരത്തില്‍ പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ മീന്‍ മുതലായവ ഉള്‍പ്പെടുത്തുക.

എങ്ങനെ ചികിത്സിക്കാം?

ഫംഗല്‍ അണുബാധയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. പക്ഷെ ഫംഗല്‍ ബാധ വരുന്ന ഒരാള്‍ക്ക് അത് വീണ്ടും വീണ്ടും വരാനുള്ള സാധ്യതയും ഉണ്ട്.

നമ്മുടെ രോഗപ്രതിരോധ ശക്തി മുതല്‍ നമ്മള്‍ ചെയ്യുന്ന ജോലികള്‍ വരെ അതിന് ഒരു കാരണമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക.

സ്വയം ചികിത്സ അരുത്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ സാധാരണയായി ഫംഗസിന് ഉപയോഗിക്കുന്ന പല മരുന്നുകളിലും സ്റ്റിറോയ്ഡ് അടങ്ങിയിരിക്കുന്നു.

ഇതിന്‍റെ ഉപയോഗം മൂലം ചൊറിച്ചില്‍, ചുവപ്പുനിറം, മൊരിച്ചില്‍ എന്നിവ കുറയാം, പക്ഷേ ഫംഗസ് രോഗാണു നശിക്കില്ല. അതുകൊണ്ടുതന്നെ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീം നിര്‍ത്തുമ്പോള്‍ രോഗബാധ അധികരിക്കുന്നു.

ഇത് പലപ്പോഴും ചികിത്സയോടും പ്രതികരിക്കാത്ത ശക്തമായ ഫംഗല്‍ ആണുബാധയിലേക്ക് നയിക്കുന്നു.

ചികിത്സിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

· ഡോക്ടറുടെ നിര്‍ദേശം കൃത്യമായി പാലിക്കുക.

· രോഗ ലക്ഷണങ്ങള്‍ മാറിയാലും മരുന്നുകള്‍ രണ്ടുമാസം തുടര്‍ച്ചയായി ഉപയോഗിക്കുക.

· പൂപ്പല്‍ രോഗം ആവര്‍ത്തിച്ച് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.

വിവരങ്ങൾ: ഡോ.വി.ആർ. ശാലിനി
Consultant Dermatologits and Cosmetologist SUT Hospital, Pattom.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ടോളിംഗ് നിരോധനം തീരാൻ മണിക്കൂറുകൾ ശേഷിക്കെ കടലിൽ പോകാനൊരുങ്ങി ബോട്ടുകൾ. കൊച്ചിയിൽ നിന്നുള്ള ദൃശ്യം
എന്റെ മത്സരം മറ്റാരോടുമല്ല…ഒടുവിൽ മനസ്സ് തുറന്ന് സഞ്ജു സാംസൺ
ഇവർ പഠിപ്പിച്ചതോ ഒപ്പം ഇടപെഴകിയതോ ആയ കുഞ്ഞുങ്ങളെ ലഹരിയുടെ പടു കുഴിയിലേക്ക് തള്ളി വീട്ടിട്ടുണ്ടോ ?
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up
 
1783420948_c10f99d5ddc1c0e1395e.jpg