ADVERTISEMENT

Close
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

22-08-2026

സ്വർണത്തേക്കാൾ വിലയുള്ള സത്യം

Editorial

21-08-2026

കരുവാറ്റക്കണ്ണാടിയിൽ മുഖം നോക്കാം

Editorial

20-08-2026

പിഎം കെയേഴ്സ്; ചവിട്ടിപ്പിടിച്ച ‘ചാവുപണം’

Editorial

19-08-2026

റെയിൽവേയുടെ വൃത്തികേട് കുടിവെള്ളത്തിലും കലക്കി

Editorial

18-08-2026

“നെറ്റും കീറി’’എൻടിഎ കളി

Editorial

17-08-2026

ഉണ്ണുന്ന ചോറിനു മാപ്പ്!

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kozhikode

വാഴയിലയില്ലാതെ എന്ത് സദ്യ...

കോഴിക്കോട്: തൂശനിലയിട്ട് തുമ്പപ്പൂ ചോറിട്ട് സദ്യയുണ്ണുന്നതാണ് മലയാളിയുടെ ഓണ ശീലം. ഓണം പൂര്‍ണമാക്കുന്നത് വിഭവസമൃദ്ധമായ സദ്യയാണ്. സദ്യയിലെ എരിവും പുളിയും മധുരവും ഉപ്പും അടങ്ങിയ രുചിമേളം ഒരുമിച്ചെത്തുന്നത്ത് വാഴയിലാണ്.

ഓണം പടിവാതിക്കല്‍ എത്തിയതോടെ വാഴയിലക്കും വലിയ തോതില്‍ ആവശ്യം ഏറുകയാണ്. പാളയം മാര്‍ക്കറ്റിലും വാഴയില കച്ചവടം പൊടിപൊടിക്കുകയാണ്. ആവശ്യക്കാരേറിയതോടെ വിലയിലും മുന്നേറ്റമുണ്ടായി.

സാധാ രണദിവസങ്ങളില്‍ രണ്ടു രൂപ മുതല്‍ രണ്ടര രൂപ വില വരുന്ന ഒരു വാഴ ഇലയ്ക്ക് ഓണമടുത്തതോടെ നാല് രൂപ മുതല്‍ അഞ്ചു രൂപ വരെയായി വര്‍ധിച്ചു.കര്‍ണാടക, തമിഴ് നാട്ടിലെ മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇലകള്‍ കൂടുതലായും എത്തുന്നത്. ഇതിന് പുറമെ കേരളത്തിലെ ചെറുകിട കര്‍ഷകരില്‍ നിന്നും ഇല ശേഖരിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ കനത്ത കാറ്റിനെ തുടര്‍ന്ന് വാഴ കൃഷി നശിച്ചതിനാല്‍ ഈ വര്‍ഷം വാഴയിലയുടെ ലഭ്യത കുറയാന്‍ കാരണമായി. ഇത് വിലയെ ബാധിച്ചതായി പാളയത്തെ കച്ചവടക്കാര്‍ പറഞ്ഞു. ലഭ്യത കുറഞ്ഞതും ആവശ്യക്കാരേറിയതും വിലയില്‍ മാറ്റമുണ്ടാക്കി.

ഓണസദ്യക്കായി വീടുകളിലേക്കും ഹോട്ടലുകളിലേക്കും കാറ്ററിംഗ് സ്ഥാപനങ്ങളിലേക്കുമാണ് പ്രധാനമായും വാഴയിലകള്‍ പോകുന്നത്. വലിയ ഓണാഘോഷങ്ങള്‍ക്കായി നേരത്തെ തന്നെ ബുക്ക് ചെയ്തവരുമുണ്ട്. ഇതിനു പുറമെ കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കും വാഴയില കയറ്റുമതി ചെയ്യുന്നുണ്ട്.

കയറ്റുമതി വിപണിയില്‍ ഒരു വാഴയിലയ്ക്കാകട്ടെ ഏഴ് രൂപ മുതല്‍ എട്ട് രൂപ വരെയാണ് വില. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കച്ചവടം കൂടുതല്‍ സജീവമാണെന്ന് പാളയം മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പറഞ്ഞു. പേപ്പര്‍ വാഴയിലകളും രംഗത്തുണ്ടെങ്കിലും മലയാളിക്ക് പ്രിയം വാഴയിലയോട് തന്നെയാണ്. ഓണം അടുത്തതോടെ വാഴയിലയുടെ ആവശ്യകത ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. സദ്യക്കുള്ള ഒരുക്കങ്ങള്‍ ശക്തമാകുന്നതോടെ ഇല വിപണിയിലും കൂടുതല്‍ തിരക്ക് അനുഭവപ്പെടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

Thiruvananthapuram

വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് മോഷണശ്രമം

കഴക്കൂട്ടം: വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് മോഷണശ്രമം. പള്ളിത്തുറ ശാന്തിനഗറിലെ "സായൂജ്യം' വീട്ടിലാണ് മോഷണശ്രമം നടന്നത്. വിദേശത്തുള്ള മറിയാമ്മ തോമസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വീട്. കോമ്പൗണ്ട് മതിൽ ചാടിക്കടന്ന മോഷ്ടാവ്, വീടിന്‍റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടക്കുകയായിരുന്നു. തുടർന്നു വീടിനുള്ളിലെ അലമാരകളും മറ്റു മുറികളും കുത്തിത്തുറന്നു വിശദമായി പരിശോധിച്ചെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളൊന്നും കവർച്ച ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് സൂചന.

വീട്ടുടമസ്ഥയുടെ ബന്ധുവായ റെക്സി ഹെൻട്രി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലമുടിയില്ലാത്തതും മാസ്ക് ധരിച്ചതുമായ പ്രായമായ ആളാണ് സംഭവത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനമുണ്ട്.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Kollam

കെഎസ്ആർടിസി: ബസ് വാഷിംഗ് ജീവനക്കാര്‍ക്കും 1000 രൂപ ഓണം അലവന്‍സ്

ചാത്തന്നൂര്‍: കെഎസ്ആര്‍ടിസിയിലെ ബസ് വാഷിംഗ് ജീവനക്കാര്‍ക്ക് ഉല്‍സവബത്ത അനുവദിച്ചു. 1000 രൂപ ഓണം അലവന്‍സ് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ബസ് വാഷിംഗ് ജീവനക്കാര്‍ക്ക് ഉല്‍സവ ബത്ത അനുവദിക്കുന്നത്.

സ്ഥിരം ജീവനക്കാര്‍ക്കും താല്‍ക്കാലിക ജീവനക്കാര്‍ക്കും പുറമേ 2019 നു ശേഷം ഇത്തവണ പെന്‍ഷന്‍കാര്‍ക്കും ഉല്‍സവ ബത്ത നല്‍കാനുള്ള നടപടി നേരത്തെ സ്വീകരിച്ചിരുന്നു. എന്നാല്‍, കോര്‍പറേഷനിലെ അടിസ്ഥാന വിഭാഗമായ ബസ് വാഷിംഗ് ജീവനക്കാരെക്കൂടി ചേര്‍ത്തുപിടിക്കേണ്ടതുണ്ടെന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉത്സവബത്തയും അഡ്വാന്‍സും വിതരണം ചെയ്യുന്നതിന് നേരത്തെ 33.92 കോടി അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് വാഷിംഗ് ജീവനക്കാര്‍ക്ക് അലവന്‍സിന് തുക നല്‍കുന്നത്. സ്ഥിരം ജീവനക്കാര്‍ക്ക് 10,000 രൂപ ഓണം അഡ്വാന്‍സ് നല്‍കാനായി 21.5 കോടി രൂപയും പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ ഉത്സവബത്ത നല്‍കുന്നതിന് 5.32 കോടയും പ്രത്യേക ധനസഹായമായി അനുവദിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരുടെ ആത്മാര്‍ഥതയും അര്‍പ്പണബോധവും പരിഗണിച്ചാണ് ഓണം ഫെസ്റ്റിവല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.

Pathanamthitta

ഉപ്പേരി മുതൽ വാഴയിലവരെ വിപണിയിൽനിന്ന്

പത്തനംതിട്ട: ഓണം ഒരുക്കാൻ എല്ലാ സാധനങ്ങളും വിപണിയിൽ നിന്നു വില കൊടുത്തു തന്നെ വാങ്ങുകയാണ് മലയാളി. മുൻകാലങ്ങളിൽ ഓണ സദ്യക്കും പൂക്കളമൊരുക്കാനുമെല്ലാം വിപണിയെ ആശ്രയിക്കേണ്ട സാഹചര്യമില്ലായിരുന്നു. സദ്യക്കാവശ്യമായ അരി മുതൽ പച്ചക്കറികൾ വരെ വീടുകളിൽ തന്നെയുണ്ടായിരുന്നു. ഇന്നിപ്പോൾ സദ്യവട്ടത്തിനുള്ള സാധനങ്ങൾ മാത്രമല്ല, വാഴയിലയും വില കൊടുത്തു വാങ്ങേണ്ടിവരുന്നു. പൂക്കളമൊരുക്കാനുള്ള പൂക്കൾക്കും വിപണിയെ ആശ്രയിക്കണം. ഓണ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഉപ്പേരി ഉൾപ്പെടെയുള്ളവയ്ക്ക് ഓണക്കാലമായതോടെ വില ഉയർന്നു. ഉപ്പേരി തയാറാക്കാമെന്നുവച്ചാൽ ഏത്തക്കായയുടെയും വെളിച്ചെണ്ണ‍യുടെയും വിലയും ഏറി. പച്ചക്കറികളുടെ വിലയും കുതിച്ചുയരുകയാണ്. നാരങ്ങാ മുതൽ ഓണസദ്യ ഒരുക്കാനുള്ള എല്ലാത്തരം പച്ചക്കറികൾക്കും വില ഉയർന്നു. നാടൻ പച്ചക്കറി വിപണിയെ മഴ തളർത്തിയതോടെ തമിഴ്നാട് പച്ചക്കറികളാണ് വിപണിയിൽ ഏറെയുമുള്ളത്.
ഏത്തക്കുലയും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. നാടൻ കുലകളുടെ വരവും ഇത്തരത്തിലാണ്. പഴം ഓണസദ്യയിൽ ഒഴിച്ചുകൂടാനാകാത്തതിനാൽ ഇതിന്‍റെ വിലയും ഉയർന്നു നിൽക്കുകയാണ്.

വില ഇരട്ടിയിലധികം വർധിച്ചു

കഴിഞ്ഞ ഓണത്തേക്കാൾ സാധനങ്ങളുടെ വിലയിലുണ്ടായ വർധന ഇടത്തരം കുടുംബങ്ങളെ സാരമായി ബാധിച്ചു. കുത്തരി, വെളിച്ചെണ്ണ, പയർ വർഗങ്ങൾ, മുളക്, മല്ലി, പഞ്ചസാര, ശർക്കര, പച്ചക്കറികൾ എന്നിവയുടെ വിലയിൽ വൻ വർധനയാണ് ഒരുവർഷത്തിനിടയിൽ ഉണ്ടായത്. അരി വിലയിൽ കിലോഗ്രാമിന് പത്ത് രൂപയിലധികം വർധന ഒരു വർഷത്തിനിടെ ഉണ്ടായി. ഓണത്തിന് ഒഴിച്ചുകൂടാനാകാത്ത സാധനങ്ങൾ പൊതുവിപണിയിൽ നിന്നു വാങ്ങാൻ ഇതോടെ ആളുകൾക്ക് ചെലവേറി. ഓണത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ സപ്ലൈകോ, ത്രിവേണി മാർക്കറ്റുകളിലൂടെ ലഭിക്കുന്നുവെന്നതാണ് ഏക ആശ്വാസം. എന്നാൽ ഇതിന്‍റെ ലഭ്യത പരിമിതപ്പെടുത്തിയിട്ടുണ്ട്.

വാഴയിലയ്ക്കു വില പത്തു രൂപ

ചിങ്ങം പിറന്നതോടെ വാഴയില വില കുതിച്ചുയരുകയാണ്. കഴിഞ്ഞമാസം വരെ അഞ്ച് രൂപയിൽ താഴെയായിരുന്ന ഒരു വാഴയിലയുടെ വില ഇപ്പോൾ പത്ത് രൂപയിലെത്തി. ഇരുപത് തൂശനിലയുള്ള ഒരു കെട്ടിന് 180 - 200 രൂപ നൽകണം. കഴിഞ്ഞ വർഷം ഒരു കെട്ടിന് നൂറ് രൂപയായിരുന്നു.

മഴക്കെടുതിയിൽ വാഴകൾ കൂട്ടത്തോടെ നശിച്ചതും ചിങ്ങം പിറന്നതോടെ വിവാഹം, ഓണ സത്കാരങ്ങൾ, ഗൃഹപ്രവേശം തുടങ്ങിയവ കൂടുകയും ചെയ്തതോടെ വാഴയിലയുടെ ആവശ്യകതയും വർധിച്ചു. കഴിഞ്ഞ മിന്നൽ പ്രളയത്ൽ 76.43 ഹെക്ടർ സ്ഥലത്തെ വാഴകൃഷിയാണ് ജില്ലയിൽ നശിച്ചത്. പേപ്പർ വാഴയിലകൾ വിപണിയിലുണ്ടെങ്കിലും ചിങ്ങത്തിലെ സദ്യവട്ടങ്ങൾക്ക് നാടൻ വാഴയില തന്നെ വേണം. തമിഴ്നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ ഇല എത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വരെ പെരുമ്പാവൂർ, പിറവം, തിരുവാണിയൂർ മേഖലയിൽ നിന്ന് പത്തനംതിട്ടയിൽ വാഴയില എത്തിയിരുന്നു. ഓണക്കാലമായതോടെ ഇവിടെനിന്നുള്ള വരവ് കുറഞ്ഞു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് കൂടുതൽ വാഴയിലകൾ വന്നിരുന്നു. തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്പത്തൂർ, കമ്പം എന്നിവിടങ്ങളാണ് വാഴയില വ്യാപാരത്തിന്റെ പ്രധാന കേന്ദ്രങ്ങൾ. പക്ഷേ ഇവിടെയും ക്ഷാമമാണ്. ഇപ്പോൾ മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇലകൾ വരുന്നത്. ഇതാണ് വില വർധനയ്ക്കു കാരണമായി പറയുന്നത്. തമിഴ്നാട്ടിൽ നിന്നു വരുന്ന നല്ല നിറവും വീതിയുമുള്ള തേൻ വാഴയിലയ്ക്കും ഞാലിപ്പൂവൻ ഇലയ്ക്കുമാണ് വില കൂടുതൽ. കണ്ണൻ, പാളയംകോടൻ ഇലകൾക്കും വിപണിയിൽ നല്ല ഡിമാൻഡാണ്. ഇവയുടെ വരവ് വലിയതോതിൽ കുറഞ്ഞിട്ടുണ്ട്.

Idukki

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

വണ്ടിപ്പെരിയാർ: മഞ്ജുമല വില്ലേജ് ഓഫീസിനു സമീപം ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു അപകടം. പശുമല സ്വദേശിയായ ധർമരാജ് ആണ് മരിച്ചത്.

വണ്ടിപ്പെരിയറിൽനിന്ന് 55-ാം മൈലിലേക്ക് പോകുകയായിരുന്ന ധർമരാജ് (45) സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മുന്നിൽ പോകുകയായിരുന്ന മറ്റൊരു ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആ ഓട്ടോറിക്ഷയിൽ തട്ടി നിയന്ത്രണം വിടുകയും എതിരേ വരികയായിരുന്ന ബസിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ധർമരാജ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് ധർമരാജിനെ പുറത്തെടുത്തത്.

പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പശുമല പേക്കാനം സ്വദേശിയായിരുന്ന ധർമരാജ് കഴിഞ്ഞ രണ്ടു വർഷങ്ങൾക്കു മുന്പാണ് 55-ാ മൈലിലേക്കു സ്ഥലം മാറിയത്. വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനല്കും.

Alappuzha

കമ‍ന്‍ററി വേദിയിൽ താരമായി ഫാ.സിറിൽ ജോസഫ്

ആലപ്പുഴ: ഒന്നാം ട്രാക്കിൽ തലവടി ചുണ്ടൻ അതിവേഗം മുന്നേറുന്നു. “ഇല്ല, വിട്ടുകൊടുക്കില്ല” എന്നുറപ്പിച്ച് വീയപുരം ചുണ്ടനും കുതിക്കുന്നു. വെള്ളത്തിലെ ആവേശത്തിനൊപ്പം കരയിലെ ആർപ്പുവിളികൾക്ക് ആവേശം പകർന്നത് ഫാ. സിറിൽ ജോസഫിന്‍റെ കമന്‍ററിയായിരുന്നു. വൈദികന്‍റെ കുപ്പായത്തിൽ നെഹ്റുട്രോഫിയുടെ കമന്‍ററി വേദിയിലെത്തിയത് വേറിട്ട കാഴ്ചയായി.

കോട്ടയം കുടമാളൂർ സെന്‍റ് മേരീസ് പള്ളി സഹവികാരി ഫാ. സിറിൽ ജോസഫാണ് ആദ്യമായി നെഹ്റുട്രോഫി കമന്‍ററി വേദിയിലെത്തിയത്. കുട്ടനാട് ചമ്പക്കുളം ചെമ്പുംപുറം സ്വദേശിയായ ഫാ. സിറിൽ ചെറുപ്പം മുതൽ വള്ളംകളിയുടെ കടുത്ത ആരാധകനാണ്. ഇത്തവണ സംഘാടകരോട് താത്പര്യം അറിയിച്ചതോടെയാണ് കമന്‍ററി പറയാൻ അവസരം ലഭിച്ചത്.
ചുണ്ടൻ വള്ളങ്ങളുടെ കുതിപ്പും തുഴക്കാരുടെ ആവേശവും കാണികളുടെ ആർപ്പുവിളികളും കമന്‍ററിയിലൂടെ അദ്ദേഹം കൂടുതൽ സജീവമാക്കി. ചെറുപ്പം മുതൽ വള്ളംകളിയോടുള്ള ഇഷ്ടമാണ് കമന്‍ററി വേദിയിലെത്തിച്ചതെന്ന് ഫാ.സിറിൽ പറഞ്ഞു.

Kottayam

ജസ്റ്റീസ് സൺഡേ ദിനാചരണം: പാലാ രൂപതാതല സമ്മേളനം ഇന്ന് കുറവിലങ്ങാട്ട്

കുറവിലങ്ങാട്: ജസ്റ്റീസ് സൺഡേ ദിനാചരണത്തോടനുബന്ധിച്ച് പാലാ രൂപതാതല സമ്മേളനം ഇന്ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിൽ നടക്കും. ഡിസിഎം എസ് രൂപത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ 10.30ന് രൂപത ഫാമിലി അപ്പൊസ്തലേറ്റ് അസിസ്റ്റന്‍റ് ഡയറക്‌ടർ ഫാ. മാത്യു കാടൻകാവിൽ സെമിനാറിന് നേതൃത്വം നൽകും. 11നു നടക്കുന്ന സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഡിസിഎംഎസ് രൂപത പ്രസിഡന്‍റ് ബിനോയി ജോൺ അമ്പലംകട്ടയിൽ അധ്യക്ഷത വഹിക്കും .

രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യപ്രഭാഷണവും ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി അനുഗ്രഹപ്രഭാഷണവും നടത്തും.
ഡിസിഎംഎസ് സംസ്ഥാന ഡയറക്‌ടർ ജോസുകുട്ടി ഇടത്തിനകം, സംസ്ഥാന പ്രസിഡന്‍റ് ഷിബു ജോസഫ്, രൂപത ഡയറക്‌ടർ ഫാ. തോമസ് കിഴക്കേകൊല്ലിത്താനത്ത്, രൂപത സെക്രട്ടറി ബിന്ദു ആന്‍റണി, പിതൃവേദി രൂപത പ്രസിഡന്‍റ് ജോസ് മുത്തനാട്ട്, പഞ്ചായത്ത് പ്രസിഡന്‍റ് സിബി മാണി, യൂണിറ്റ് പ്രസിഡന്‍റ് കെ.ഡി. ജോസഫ് എന്നിവർ പ്രസംഗിക്കും.

Ernakulam

സ്നേഹവീട് ഒരുക്കി പെന്‍ഷനേഴ്സ് അസോസിയേഷന്‍

മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ വാളകം മണ്ഡലം കമ്മിറ്റി നിർമിച്ച് നല്‍കിയ വീടിന്‍റെ താക്കോല്‍ദാനം നടത്തി. കുന്നയ്ക്കാല്‍ വാളാന്‍കുഴിയില്‍ സുജാത തങ്കച്ചനാണ് സ്നേഹവീട് നൽകിയത്. ഗ ൃഹപ്രവേശന ചടങ്ങുകള്‍ക്ക് ശേഷം വീട്ടുമുറ്റത്ത് ചേര്‍ന്ന പൊതുസമ്മേളനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കെഎസ്എസ്പിഎ സംസ്ഥാന പ്രസിഡന്‍റ് എം.പി. വേലായുധന്‍ വീടിന്‍റെ താക്കോല്‍ദാനം നിര്‍വഹിച്ചു. വാളകം മണ്ഡലം പ്രസിഡന്‍റ് മാത്യു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എസ്. സലിം, സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോര്‍ജ് പി. ഏബ്രഹാം, സംസ്ഥാന ട്രഷറര്‍ കെ.വി. മുരളി, വാളകം പഞ്ചായത്ത് പ്രസിഡന്‍റ് രജിത സുധാകരന്‍, അസോ. ജില്ലാ പ്രസിഡന്‍റ്സി.എ. അലിക്കുഞ്ഞ്, സെക്രട്ടറി ടി.ഡി. ജോയി, വൈസ് പ്രസിഡന്‍റ് ഡൊമിനിക് തോമസ്, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്‍റ് ഒ.എം. തങ്കച്ചന്‍, സെക്രട്ടറി വി.എം. നാസര്‍ ഖാന്‍ തുടങ്ങിയവർ പ്രസംഗിച്ചു.

Thrissur

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത തുടങ്ങി

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നടത്തുന്ന ഓണച്ചന്ത ഇരിങ്ങാലക്കുട സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ അഡ്വ. തോമസ് ഉണ്ണിയാടന്‍ എംഎല്‍എ ഉദ് ഘാടനം ചെയ്തു. നഗരസഭ ചെയര്‍ മാന്‍ എം.പി. ജാക്‌സണ്‍ അധ്യക്ഷത വഹിച്ചു.

നഗരസഭ കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, മുസ്ലിം ലീഗ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്‍റ് കെ.എ. റിയാസുദ്ദീന്‍, കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്‍റ് റോക്കി ആളൂക്കാരന്‍, സിഎംപി ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി പി.ബി. മനോജ്കുമാര്‍, ആര്‍ജെഡി നിയോജകമണ്ഡലം പ്രസിഡന്‍റ് എ.ടി. വര്‍ഗീസ്, സപ്ലൈകോ അസി. മാനേജര്‍ ലീജ ആര്‍. പിള്ള, താലൂക്ക് സപ്ലൈ ഓഫീസര്‍ ബെറ്റ്‌സി പി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Palakkad

ഓണസമൃദ്ധി കർഷകച്ചന്തകൾക്ക് തുടക്കം

പാലക്കാട്: ഓണക്കാലത്ത് വിഷരഹിത പച്ചക്കറികൾ സുലഭമായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ ഓണസമൃദ്ധി 2026 കർഷകചന്തകൾക്ക് തുടക്കമായി. മങ്കരയിൽ മന്ത്രി കെ.എ. തുളസി ആദ്യ ചന്ത ഉദ്ഘാടനം ചെയ്തു. ഓണക്കാലത്തെ വിലക്കയറ്റം തടഞ്ഞ് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ജനങ്ങളിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

കുടുംബശ്രീയും വിഎഫ്പിസികെ യും ഹോർട്ടികോർപ്പും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളിലൂടെ വിപണിയിലെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും സാധിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ സാധാരണക്കാർക്ക് പ്രയാസമില്ലാതെ ഓണം ആഘോഷിക്കാനാവൂ എന്നും മന്ത്രി വ്യക്തമാക്കി. മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. വിനീത, ജില്ലാ പഞ്ചായത്ത് അംഗം മുകുന്ദനുണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ജിൻസി, മങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ആർ. ഷാജീവ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ എ. നന്ദകുമാർ, എം.ബി. സതീഷ്, അസിസ്റ്റന്‍റ് ഡയറക്ടർ രശ്മി കൃഷ്ണ, മങ്കര കൃഷി ഓഫീസർ സി. മുകുന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കൃഷി വകുപ്പ്, വിഎഫ്പിസികെ, ഹോർട്ടി കോർപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കർഷകചന്ത 25 വരെ പ്രവർത്തിക്കും. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കർഷകർ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന വിഷരഹിതമായ പച്ചക്കറികളാണ് ചന്തകളിലൂടെ വില്പനക്കെത്തുന്നത്.

Malappuram

പറന്നിറങ്ങിയ മാവേലിയും പാരാമോട്ടോറിലെ അഭ്യാസവും തിമർത്തോണം

രാമപുരം: ആകാശക്കാഴ്ചകളുടെ വിരുന്നൊരുക്കി രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ (ഓട്ടോണമസ്) ഓണാഘോഷം. ഹെലികോപ്ടറിൽ വന്നിറിങ്ങിയ മാവേലിയും പാരാമോട്ടോറിലെ അഭ്യാസവും വിസ്മയം തീർത്തു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി കഴിഞ്ഞ വർഷവും ജെംസ് കോളജ് ഹെലികോപ്ടറിൽ മാവേലിയെ ആനയിച്ചിരുന്നു. ഇത്തവണയും മാവേലി ഹെലികോപ്ടറിൽ ജെംസ് മൈതാനത്തെത്തി.

ഉച്ചയ്ക്ക് 1.10നാണ് ബംഗളുരു ആസ്ഥാനമായുള്ള സാൻ എയർവേസിന്‍റെ വിടി-ഐഎസ്ജി ഹെലികോപ്റ്റർ നിലംതൊട്ടത്. ഗ്രൗണ്ട് ക്ലിയറൻസും എയർപോർട്ട് അഥോറിറ്റി, പൊലിസ് എന്നിവയുടെ അനുമതിയും കോളജ് ഉറപ്പാക്കിയിരുന്നു. പെരിന്തൽമണ്ണ എംഇഎസ് ഗ്രൗണ്ടിൽനിന്നാണ് ഹെലികോപ്ടർ രാമപുരം ജെംസിന്‍റെ മൈതാനത്തെത്തിയത്. വിദ്യാർഥികൾ ആവേശത്തോടെ മാവേലിയെ വരവേറ്റു. ആഘോഷത്തന് മാറ്റുകൂട്ടാൻ പാരാമോട്ടോറും ജെംസിൽ എത്തിയിരുന്നു.

പാരാഗ്ലൈഡർ ഇൻസ്ട്രക്ടറായ കണ്ണൂർ സ്വദേശി ദിലുരാജാണ് അഞ്ചുകിലോമീറ്റർ ദൂരം പാരാമോട്ടോറിൽ സഞ്ചരിച്ച് ജെംസിൽ ഇറങ്ങിയത്. ആകാശത്ത് പാരാമോട്ടോറിലെ അഭ്യാസപ്രകടനങ്ങളും ഹെലികോപ്ടറിൽ മാവേലിയുടെ വരവും ഓണാഘോഷത്തിന്‍റെ ആരവം ഇരട്ടിപ്പിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള മത്സരം, കലം പൊട്ടിക്കൽ, കസേരകളി, ലെമണ്‍ സ്പൂണ്‍, വടംവലി, കന്പവലി, പുലിക്കളി തുടങ്ങിയവയും നടത്തി.

Kozhikode

വാഴയിലയില്ലാതെ എന്ത് സദ്യ...

കോഴിക്കോട്: തൂശനിലയിട്ട് തുമ്പപ്പൂ ചോറിട്ട് സദ്യയുണ്ണുന്നതാണ് മലയാളിയുടെ ഓണ ശീലം. ഓണം പൂര്‍ണമാക്കുന്നത് വിഭവസമൃദ്ധമായ സദ്യയാണ്. സദ്യയിലെ എരിവും പുളിയും മധുരവും ഉപ്പും അടങ്ങിയ രുചിമേളം ഒരുമിച്ചെത്തുന്നത്ത് വാഴയിലാണ്.

ഓണം പടിവാതിക്കല്‍ എത്തിയതോടെ വാഴയിലക്കും വലിയ തോതില്‍ ആവശ്യം ഏറുകയാണ്. പാളയം മാര്‍ക്കറ്റിലും വാഴയില കച്ചവടം പൊടിപൊടിക്കുകയാണ്. ആവശ്യക്കാരേറിയതോടെ വിലയിലും മുന്നേറ്റമുണ്ടായി.

സാധാ രണദിവസങ്ങളില്‍ രണ്ടു രൂപ മുതല്‍ രണ്ടര രൂപ വില വരുന്ന ഒരു വാഴ ഇലയ്ക്ക് ഓണമടുത്തതോടെ നാല് രൂപ മുതല്‍ അഞ്ചു രൂപ വരെയായി വര്‍ധിച്ചു.കര്‍ണാടക, തമിഴ് നാട്ടിലെ മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇലകള്‍ കൂടുതലായും എത്തുന്നത്. ഇതിന് പുറമെ കേരളത്തിലെ ചെറുകിട കര്‍ഷകരില്‍ നിന്നും ഇല ശേഖരിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ കനത്ത കാറ്റിനെ തുടര്‍ന്ന് വാഴ കൃഷി നശിച്ചതിനാല്‍ ഈ വര്‍ഷം വാഴയിലയുടെ ലഭ്യത കുറയാന്‍ കാരണമായി. ഇത് വിലയെ ബാധിച്ചതായി പാളയത്തെ കച്ചവടക്കാര്‍ പറഞ്ഞു. ലഭ്യത കുറഞ്ഞതും ആവശ്യക്കാരേറിയതും വിലയില്‍ മാറ്റമുണ്ടാക്കി.

ഓണസദ്യക്കായി വീടുകളിലേക്കും ഹോട്ടലുകളിലേക്കും കാറ്ററിംഗ് സ്ഥാപനങ്ങളിലേക്കുമാണ് പ്രധാനമായും വാഴയിലകള്‍ പോകുന്നത്. വലിയ ഓണാഘോഷങ്ങള്‍ക്കായി നേരത്തെ തന്നെ ബുക്ക് ചെയ്തവരുമുണ്ട്. ഇതിനു പുറമെ കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കും വാഴയില കയറ്റുമതി ചെയ്യുന്നുണ്ട്.

കയറ്റുമതി വിപണിയില്‍ ഒരു വാഴയിലയ്ക്കാകട്ടെ ഏഴ് രൂപ മുതല്‍ എട്ട് രൂപ വരെയാണ് വില. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കച്ചവടം കൂടുതല്‍ സജീവമാണെന്ന് പാളയം മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പറഞ്ഞു. പേപ്പര്‍ വാഴയിലകളും രംഗത്തുണ്ടെങ്കിലും മലയാളിക്ക് പ്രിയം വാഴയിലയോട് തന്നെയാണ്. ഓണം അടുത്തതോടെ വാഴയിലയുടെ ആവശ്യകത ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. സദ്യക്കുള്ള ഒരുക്കങ്ങള്‍ ശക്തമാകുന്നതോടെ ഇല വിപണിയിലും കൂടുതല്‍ തിരക്ക് അനുഭവപ്പെടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

Wayanad

മുല്ലപ്പൂവാണ് താരം; ഓണവിപണിയില്‍ വില കുതിക്കുന്നു

സുല്‍ത്താന്‍ ബത്തേരി: ഓണാഘോഷം തകൃതിയായി നടക്കുന്നതിനിടെ പൂവിപണിയില്‍ താരമായി മുല്ലപ്പൂ. സ്‌കൂള്‍, കോളജ് ഓണാഘോഷങ്ങളും വിവിധ സ്ഥാപനങ്ങളിലെ ആഘോഷങ്ങളും സജീവമായതോടെ മുല്ലപ്പൂവിന് ആവശ്യക്കാരേറി.

മലയാളി മങ്കയായി അണിഞ്ഞൊരുങ്ങുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുല്ലപ്പൂ ഒഴിവാക്കാനാകാത്ത അലങ്കാരമായി മാറിയതോടെ വിപണിയില്‍ എത്തിയ പൂക്കള്‍ അതിവേഗം വിറ്റുതീരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബത്തേരിയിലെ പൂക്കടകളില്‍ മുല്ലപ്പൂമാലകള്‍ക്ക് വലിയ തിരക്കായിരുന്നു. ഒരുമുഴം മുല്ലപ്പൂമാലയ്ക്ക് 80 രൂപ വരെയാണ് ഈടാക്കിയത്. ആവശ്യത്തിന് പൂവ് ലഭിക്കാത്തതിനാല്‍ പല വ്യാപാരികളും മുല്ലപ്പൂ വില്‍പ്പനയില്‍ നിന്ന് താത്കാലികമായി പിന്‍മാറിയിട്ടുമുണ്ട്.

കര്‍ണാടകയിലെ ബംഗളൂരു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളാണ് കേരളത്തിലേക്ക് മുല്ലപ്പൂ എത്തിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍. എന്നാല്‍ കര്‍ണാടകയില്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരാഴ്ച നീളുന്ന ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ പൂവിന് പ്രാദേശികമായി ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഇതിനു പുറമേ കാലാവസ്ഥാ വ്യതിയാനവും മഴയുടെ കുറവും ഉത്പാദനത്തെ ബാധിച്ചതോടെ കേരളത്തിലെ വ്യാപാരികള്‍ക്ക് ഉയര്‍ന്ന വില നല്‍കി പൂക്കള്‍ ശേഖരിക്കേണ്ട അവസ്ഥയാണ്.

മുല്ലപ്പൂവിന്‍റെ ലഭ്യത കുറഞ്ഞതോടെ അരളിപ്പൂമാലകള്‍ക്കും ആവശ്യക്കാരേറി. ക്ഷേത്രാവശ്യത്തിനും തലയില്‍ ചൂടാനുമായി അരളിപ്പൂ വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഒരടിക്ക് 50 രൂപ വരെയാണ് അരളിപ്പൂമാലയ്ക്ക് വ്യാപാരികള്‍ ഈടാക്കുന്നത്.

ചെണ്ടുമല്ലിപ്പൂവിനും വില ഉയരുകയാണ്. കര്‍ണാടകയിലെ ഉത്പാദനക്കുറവിനെ തുടര്‍ന്ന് കര്‍ഷകരില്‍നിന്ന് കിലോഗ്രാമിന് അഞ്ച് രൂപയോളം അധികം നല്‍കിയാണ് വ്യാപാരികള്‍ പൂക്കള്‍ ശേഖരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളില്‍ ചെണ്ടുമല്ലി ഉള്‍പ്പെടെയുള്ള പൂക്കള്‍ക്കും ജില്ലയില്‍ വില ഉയരാനാണ് സാധ്യത. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ഓണാഘോഷങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകുന്നതോടെ പൂക്കളുടെ ആവശ്യകത ഇനിയും വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ഓണത്തിന് മുന്നോടിയായി പൂവിപണിയില്‍ തിരക്ക് കൂടുമ്പോള്‍ മുല്ലപ്പൂവിന്റെ വില വീണ്ടും ഉയരാനിടയുണ്ടെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.

Kannur

കോയന്പത്തൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി കണ്ണൂരിൽ മുങ്ങിമരിച്ചു

കണ്ണൂർ: നീന്തുന്നതിനിടെ കോയന്പത്തൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി അഴീക്കോട്ടെ കുളത്തിൽ മുങ്ങിമരിച്ചു.

കോയമ്പത്തൂർ സൗത്ത് പീലമേട് മുരുഗൻ നഗറിനു സമീപത്തെ ആനന്ദരാജ്-പ്രീതി ദന്പതികളുടെ ഏക മകൻ എ. അനിരുദ്ധ് കൃഷ്ണൻ (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ അഴീക്കോട് ആനിവയൽ കുളത്തിലായിരുന്നു അപകടം.

കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം എത്തിയാണു മൃതദേഹം പുറത്തെടുത്തത്.കോയമ്പത്തൂർ പിഎസ്ജി മെഡിക്കൽ കോളജ് എംബിബിഎസ് ഇന്‍റേൺ വിദ്യാർഥികളായ അനിരുദ്ധും പെൺസുഹൃത്തും ഇന്നലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് വാടകക്കെടുത്താണ് അഴീക്കോട് ആനിവയൽ കുളത്തിലെത്തിയത്. സുഹൃത്ത് കരയിൽ ഇരിക്കവേ അനിരുദ്ധ് നീന്താനിറങ്ങിയതായിരുന്നു.

കുളത്തിന്‍റെ മധ്യത്തിലെത്തിയതോടെ മുങ്ങിത്താണ അനിരുദ്ധ് സഹായം ആവശ്യപ്പെട്ട് നിലവിളിച്ചിരുന്നു. ഉച്ചസമയമായതിനാൽ കുളത്തിൽ വേറെ ആളുകൾ ഉണ്ടാവാത്തതും രക്ഷാപ്രവർത്തനത്തിനു തടസമായി.

കണ്ണൂരിൽ നിന്നും അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം അംഗങ്ങൾ നടത്തിയ തെരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെടുത്തത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീകാന്ത് പവിത്രൻ, ഷായിബാസ്, ജിതിൻ, രാഗിൻകുമാർ, നിമേഷ്, വിജയ്, സുരാജ്, അനുജിത്ത് എന്നിവരാണു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

Kasaragod

കേന്ദ്രസര്‍വകലാശാലയില്‍ മലിനജല പ്രശ്‌നം: പരിശോധനയില്‍ വീഴ്ച കണ്ടെത്തി

പെരിയ: കേന്ദ്രസര്‍വകലാശാലയിലെ മലിനജല സംസ്‌കരണ പ്ലാന്‍റില്‍നിന്ന് മലിനജലം സമീപ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നതായുള്ള പരാതിയില്‍ ജനപ്രതിനിധികള്‍ അടക്കം നടത്തിയ സംയുക്ത പരിശോധനയില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തി. മലിനജലം സമീപത്തെ തോട്ടിലേക്ക് ഒഴുകിയെത്തി കിണറുകളും കുളങ്ങളും മലിനമാകുന്നതായും ഇതുമൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായുമുള്ള തണ്ണോട്ട്, കളിയങ്ങാനം പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്.

പുല്ലൂര്‍ - പെരിയ, അജാനൂര്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികളാണ് കേന്ദ്രസര്‍വകലാശാല അധികൃതരുടെ സാന്നിധ്യത്തില്‍ സ്ഥലം പരിശോധിച്ചത്. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.വി.തുളസി, വൈസ്പ്രസിഡന്‍റ് മൂലക്കണ്ടം പ്രഭാകരന്‍, പുല്ലൂര്‍ -പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.കെ.ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പെണ്‍കുട്ടികളുടെ രണ്ടു ഹോസ്റ്റലുകളിലെ ശുചിമുറികളില്‍നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിനായി നിര്‍മിച്ച ടാങ്കുകള്‍ അശാസ്ത്രീയമായ രീതിയിലാണെന്ന് പരിശോധനയില്‍ കണ്ടെത്തി. സമീപത്തെ മലിനജല സംസ്‌കരണപ്ലാന്‍റിന്‍റെ അടിഭാഗത്തു നിന്ന് മലിനജലം ചോര്‍ന്നൊലിക്കുന്നതും ശ്രദ്ധയില്‍പെട്ടു.

ജനപ്രതിനിധികള്‍ രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ.വി.ബി.സമീര്‍കുമാറുമായി ചര്‍ച്ച നടത്തി. പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി ഒരു ലക്ഷം ലിറ്റര്‍ ശേഷിയുള്ള പുതിയ മലിനജല സംസ്‌കരണ പ്ലാന്‍റ് നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഏകദേശം 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്ലാന്‍റിന് അനുമതി ലഭിക്കുന്നതിനായി ഒരാഴ്ചയ്ക്കകം പുല്ലൂര്‍ -പെരിയ പഞ്ചായത്തില്‍ അപേക്ഷ നല്‍കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

Editor's Pick

Category Category
ad

ADVERTISEMENT

All

In Memory

All

Obituary

സിസ്റ്റർ ലീന പോൾ സിഎസ്എസ്

തൃശൂർ: മണ്ണുത്തി സമരിറ്റൻ സന്യാസിനി സമൂഹത്തിന്‍റെ സ്നേഹോദയ പ്രൊവിൻസിലെ അംഗമായ സിസ്റ്റർ ലീന പോൾ (59) അന്തരിച്ചു. സംസ്കാരം ഇന്നു വൈകീട്ട് നാലിന് മണ്ണുത്തി ഇമ്മാക്കുലേറ്റ് കൺസംപ്ഷൻ നോവിഷ്യേറ്റ് ഹൗസിൽ വച്ച് നടത്തപ്പെടും. എറണാകുളം എളവൂർ കൂവേലി പരേതരായ കുഞ്ഞാവരയുടെയും റോസയുടെയും മകളാണ്. വല്ലക്കുന്ന് പൗളാലയം, കാപ്പുംതല മേരി റാണി കോൺവന്‍റ്, പുല്ലൂർ മിഷൻ ഹോസ്പിറ്റൽ, പൊള്ളാച്ചി, ഹോളി സ്പിരിറ്റ് ജനറലേറ്റ് മണ്ണുത്തി, ഇൻഫന്‍റ് ജീസസ് കോൺവന്‍റ്, വിയാനി ഭവൻ പുല്ലൂർ, കാരുണ്യ കോൺവന്‍റ് പുല്ലൂർ, ബെത്സയ്ദാ കോൺവന്‍റ് എലവള്ളി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സിമി മാത്യു, ജോയ്, ഇട്ടീരാ, ട്രീസ പൗലോസ്, ഫീന ജോസ്.

സാറാമ്മ ജേക്കബ്

കൊട്ടാരക്കര: കിഴക്കേത്തെരുവ് മണികെട്ടിയ കിഴക്കേ വീട്ടിൽ സാറാമ്മ ജേക്കബ് (തങ്കച്ചി- 80) അന്തരിച്ചു. അഞ്ചൽ ആനപ്പുഴക്കൽ പൂവത്താൻകാവിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രണ്ടിന് ഹോളി ട്രിനിറ്റി മലങ്കര സിറിയൻ കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: പരേതനായ കെ.ഒ. ജേക്കബ്. മക്കൾ: ജോജി ജേക്കബ് (റിട്ട. ഹെഡ്മാസ്റ്റർ, സെന്‍റ് മേരീസ് എച്ച്എസ് ) ജിജി, ബിജി, അജി. മരുമക്കൾ: ആലീസ് ബീന അലക്സ്‌, (റിട്ട. ഹയർ സെക്കൻഡറി അധ്യാപിക, സെന്‍റ് മേരീസ് എച്ച്എസ്എസ്), സാം (സാംസ് ബേക്കേഴ്സ് അഞ്ചൽ), പരേതനായ കുര്യൻ മാത്തൻ (കുര്യോട്ട്, പത്തനാപുരം), കോശി മാത്യു (പൗവ്വത്തിൽ, ഓമല്ലൂർ).

റവ. എൻ.ഐ. മത്തായി

കുമ്പളാംപൊയ്ക : മാർത്തോമ്മാ സഭാ മുൻ വൈദിക ട്രസ്‌റ്റി ഇടമല റവ. എൻ.ഐ. മത്തായി (91) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 11ന് കുമ്പളാംപൊയ്ക ശാലേം മാർത്തോമ്മാ പള്ളിയിൽ. ദീർഘകാലം മാരാമൺ കൺവൻഷൻ ഗായകസംഘത്തിനു നേതൃത്വം നൽകി. സഭയുടെ വിവിധ സമിതികളിൽ അംഗമായി പ്രവർത്തിച്ചു. ഭാര്യ: പരേതയായ തങ്കമ്മ മത്തായി. മക്കൾ: പ്രസാദ് എം. ഐപ്പ്, ശോഭ മേരി, എം. ജോർജ്. മരുമക്കൾ: റവ. ഷാജി എം. തോമസ് (ഡയറക്ടർ, ഗിരി ദീപ്‌തി മന്ദിരം എറണാകുളം), ജയ പ്രസാദ്, ജുബിൻ ജോർജ്. മൃതദേഹം നാളെ വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.

ടി. വർഗീസ്

ആലപ്പുഴ: സനാതനം വാർഡ് പാലമൂട്ടിൽ തറയിൽ ടി. വർഗീസ് (77, റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ, കെഎസ്ഇബി) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ആലപ്പുഴ സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ മേരി വൽസ (റിട്ട. അധ്യാപിക, സെന്‍റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആലപ്പുഴ). മക്കൾ: ജോസ് ഗീവർഗീസ് (ഐബിഎം, ഇൻഫോപാർക്ക് കൊച്ചി), ദിലീപ് ഗീവർഗീസ് (ഇൻഫോപാർക്ക് കൊച്ചി), ദർശൻ ഗീവർഗീസ് (യാഹു, ബംഗളൂരു), ധീരജ് ഗീവർഗീസ് (സോഫ്റ്റ്‌വേർ എൻജിനിയർ, ഇൻഫോപാർക്ക് കൊച്ചി). മരുമക്കൾ: സൗമ്യ ചെറിയാൻ (ഒറാക്കിൾ, ടെക്നോപാർക്ക് തിരുവനന്തപുരം), ക്രിസ്റ്റിൻ ജോസ് (ഐബിഎം, ഇൻഫോപാർക്ക് കൊച്ചി), അഞ്ജു മറിയം ഏബ്രഹാം (കൃഷിഓഫീസർ, കളമശേരി, കൊച്ചി). മൃതദേഹം നാളെ രാവിലെ പത്തിന് വസതിയിൽ കൊണ്ടുവരും.

പി.ജെ. കുഞ്ചെറിയ

തുരുത്തി: മുണ്ടശേരി പള്ളിച്ചിറ പി.ജെ. കുഞ്ചെറിയ (കുഞ്ചപ്പന്‍-89, റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്, പുളിങ്കുന്ന്) അന്തരിച്ചു. സംസ്‌കാരം നാളെ 11.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം തുരുത്തി മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍. പരേതന്‍ പുളിങ്കുന്ന് പള്ളിച്ചിറ കുടുംബാംഗമാണ്. ഭാര്യ പരേതയായ അന്നമ്മ കുഞ്ചെറിയ മണലാടി കിഴുക്കളം കുടുംബാംഗം. മക്കള്‍: നൈസമ്മ, ജിമ്മിച്ചന്‍ (യുകെ), ജെസി (ജയ്പുര്‍), സിസ്റ്റര്‍ റാണി റോസ് സിഎംസി (ഹോളിക്യൂന്‍സ് ചങ്ങനാശേരി), സുനി (യുഎസ്എ), മറിയമ്മ (യുകെ), കൊച്ചുമോള്‍ (യുകെ). മരുമക്കള്‍: പാപ്പച്ചന്‍ തൊണ്ണാമാക്കില്‍ ചെറുവാണ്ടൂര്‍, ബിനി തോപ്പില്‍ കുരുവിനാല്‍ പാലാ (യുകെ), ഷാജി തേക്കനാല്‍ ചെങ്ങരൂര്‍ (ജയ്പുര്‍), ബിജു പയറ്റുതറ പുതുക്കരി (യുഎസ്എ), സുവി ഇലുപ്പക്കാട്ട് അതിരമ്പുഴ (യുകെ), ഷാജി മണയ്ക്കല്‍ കൈനകരി (യുകെ). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.

സിസ്റ്റർ ഇമ്മാനുവൽ

കിടങ്ങൂർ: ബംഗളൂരു ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി പുവർ സന്യാസ സമൂഹാംഗമായ സിസ്റ്റർ ഇമ്മാനുവേൽ മാലിക്കൽ ചെകിടിയിൽ (93) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി പുവർ റിച്ച്മണ്ട് ടൗൺ ബംഗളൂരുവിൽ. പരേത മുംബൈ, കോൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ജബൽപുർ, തൂത്തുക്കുടി, കുന്നൂർ, ഫ്രാൻസ്, ഇറ്റലി, ഹോങ്കോംഗ്, മലേഷ്യ, സിംഗപ്പുർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സി.എം. ഔസേപ്പ് (കിടങ്ങൂർ), സി.എം. ജയിംസ് (കിടങ്ങൂർ), ചിന്നമ്മ തോമസ് വെള്ളരിങ്ങാട്ട് (എലിവാലി), ഗ്രേസി പീറ്റർ (കിടങ്ങൂർ), റോസമ്മ അലക്സ് മഞ്ഞക്കാട്ടിൽ (തൃശൂർ), പരേതനായ സി.എം. വിൻസന്‍റ് (കൂത്തുപറമ്പ്).

ഏലിക്കുട്ടി ആഗസ്തി

എലിവാലി : കല്ലറക്കൽ കുമ്പളാങ്കമലയിൽ ഏലിക്കുട്ടി ആഗസ്തി (105) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ആലമറ്റത്തുള്ള ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ജിയോവാലി സെന്‍റ് ജോർജ് പള്ളിയിൽ. പരേത പ്രവിത്താനം വെട്ടുകാട്ടിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ആഗസ്തി (കുഞ്ഞ്). മക്കൾ: കുട്ടിച്ചൻ (കൊടുമ്പിടി), വിൻസന്‍റ് (കൊടുമ്പിടി), എൽസി, മേരി, പരേതരായ അപ്പച്ചൻ (ഉപ്പുതോട്), ദേവസ്യാച്ചൻ (ഉപ്പുതോട്), തങ്കച്ചൻ (ആലമറ്റം). മരുമക്കൾ: മേരി കളപ്പുരക്കൽ (തുടങ്ങനാട്), ജെസി കളപ്പുരക്കൽ (കുറവിലങ്ങാട്), സണ്ണി പുളിമാൻ തുണ്ടത്തിൽ (കാരിത്താസ്), എൽസമ്മ കോലടി (ചേർപ്പുങ്കൽ), പരേതരായ അച്ചാമ്മ കൊച്ചുപറത്താനത്ത് (നീറന്താനം), ബ്രജീത്താമ്മ ഉപ്പുമാക്കൽ (പയസ്മൗണ്ട്), സണ്ണി വല്യമ്യാലിൽ (മണ്ണയ്ക്കനാട്). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.

സിസ്റ്റര്‍ ലീന ജോസ് കാഞ്ഞിരംകുന്നേല്‍ എസ്എബിഎസ്

തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിന്‍സിലെ സിസ്റ്റര്‍ ലീന ജോസ് കാഞ്ഞിരംകുന്നേല്‍ എസ്എബിഎസ് (മേരി-87) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30 ന് മാറിക മഠം വക സെമിത്തേരിയില്‍. വാഴക്കുളം കാഞ്ഞിരംകുന്നേല്‍ പരേതരായ തോമസ് - അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. പരേത മാറിക, കോടിക്കുളം, ചെപ്പുകുളം, പൊട്ടന്‍കാട്, കലയന്താനി, തങ്കമണി, ചുരുളി, മുരിയ്ക്കാശേരി, വെള്ളത്തൂവല്‍, പന്നിയാര്‍കൂട്ടി, പന്നിമറ്റം എന്നീ മഠങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: ജോസഫ്, ചിന്നമ്മ, ആനി, കുസുമം, ടോമി, വല്‍സ, പരേതനായ ജോളി.

ത്രേസ്യാമ്മ ജോസഫ്

വഴിത്തല: കോലടി പുതിയകുന്നത്ത് ത്രേസ്യാമ്മ ജോസഫ് (93) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് കോലടി സെന്‍റ് തോമസ് പള്ളിയില്‍. ഭര്‍ത്താവ് പരേതനായ ജോസഫ്. മക്കള്‍: സിസ്റ്റര്‍ ജോയല്‍ (ഹോളിക്രോസ് കോണ്‍വന്‍റ്, കൊട്ടിയം), എല്‍സി, തോമസ്, മേരി, ജോസ്, ചിന്നു, സണ്ണി. മരുമക്കള്‍: ജോസ് കാണാത്ത് തലയോലപ്പറമ്പ്, റോസമ്മ മുടവനാട്ട് കുണിഞ്ഞി, പരേതനായ ജോസ് തകിടിയേല്‍ കോതമംഗലം, ലില്ലി പുത്തന്‍പുരയ്ക്കല്‍ വടകര, വിജി ആവിയ്ക്കല്‍ വാഴക്കുളം, ബെറ്റി പുല്ലാട്ട് പൂഞ്ഞാര്‍.

സിസ്റ്റർ ജെറോസ

അങ്കമാലി: കറുകുറ്റി എടക്കുന്ന് നസ്രത്ത് സഭാംഗമായ സിസ്റ്റർ ജെറോസ (86) അന്തരിച്ചു. സംസ്കാരം എടക്കുന്ന് മാതൃഭവനം സെമിത്തേരിയിൽ നടത്തി. കലയന്താനി പള്ളിക്കമാലിൽ വർഗീസ് - ഏലി ദമ്പതികളുടെ മകളാണ്. അങ്കമാലി മോർണിംഗ് സ്റ്റാർ കോളജിൽ ഹോം സയൻസ് ഡിപ്ലോമ വിഭാഗത്തിൽ അധ്യാപികയായും എടക്കുന്ന്, വിയന്ന, തിരുവനന്തപുരം, എടയാപാളയം, അത്താണി, മൂക്കന്നൂർ എന്നിവിടങ്ങളിൽ സുപ്പീരിയറായും സിസ്റ്റർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മുക്കം മതേക്കൽ സിസിലി ജോസ്, സിസ്റ്റർ സലോമി സിഎസ്എൻ, പരേതരായ മേരി, സിസ്റ്റർ മേരി തെരേസ് (ഉർസുലൈൻ സഭാംഗം), ജോസഫൈൻ, ടോമി, സോജൻ.

സിസ്റ്റർ ലീന പോൾ സിഎസ്എസ്

തൃശൂർ: മണ്ണുത്തി സമരിറ്റൻ സന്യാസിനി സമൂഹത്തിന്‍റെ സ്നേഹോദയ പ്രൊവിൻസിലെ അംഗമായ സിസ്റ്റർ ലീന പോൾ (59) അന്തരിച്ചു. സംസ്കാരം ഇന്നു വൈകീട്ട് നാലിന് മണ്ണുത്തി ഇമ്മാക്കുലേറ്റ് കൺസംപ്ഷൻ നോവിഷ്യേറ്റ് ഹൗസിൽ വച്ച് നടത്തപ്പെടും. എറണാകുളം എളവൂർ കൂവേലി പരേതരായ കുഞ്ഞാവരയുടെയും റോസയുടെയും മകളാണ്. വല്ലക്കുന്ന് പൗളാലയം, കാപ്പുംതല മേരി റാണി കോൺവന്‍റ്, പുല്ലൂർ മിഷൻ ഹോസ്പിറ്റൽ, പൊള്ളാച്ചി, ഹോളി സ്പിരിറ്റ് ജനറലേറ്റ് മണ്ണുത്തി, ഇൻഫന്‍റ് ജീസസ് കോൺവന്‍റ്, വിയാനി ഭവൻ പുല്ലൂർ, കാരുണ്യ കോൺവന്‍റ് പുല്ലൂർ, ബെത്സയ്ദാ കോൺവന്‍റ് എലവള്ളി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സിമി മാത്യു, ജോയ്, ഇട്ടീരാ, ട്രീസ പൗലോസ്, ഫീന ജോസ്.

ആന്‍റണി

തലയാട്: തലയാട് വാതല്ലുകൂന്നേൽ വി.ജെ. ആന്‍റണി (ജോയ്- 69) അന്തരിച്ചു. സംസ്കാരം പിന്നീട്. റിട്ട. മാനേജർ യൂണിയൻ ബാങ്ക് ഇടപ്പള്ളി. ഭാര്യ: മോളി ആന്‍റണി പുല്ലുരാംപാറ കല്ലംപ്ലാക്കൽ കുടുംബാംഗം. മക്കൾ: നിഖിൽ ജോയ് (റീജണൽ ഹെഡ്, റെഡ് എഫ്എം കേരള), നിമിഷ ജോയ് (നഴ്‌സ് ഓസ്ട്രലിയ). മരുമക്കൾ: ശാരിക നിഖിൽ ചേട്ടിയാംകണ്ടി (കൊയിലാണ്ടി), ജോമേഷ് ജോസഫ് ഇലവുങ്കൽ (മരഞ്ചാട്ടി).സഹോദരങ്ങൾ: കുട്ടിയച്ഛൻ ആനക്കാംപൊയിൽ, ജോസുകുട്ടി, അഗസ്റ്റിൻ, വിൽസൺ തലയാട്, റെജി ചെമ്പേരി, പരേതരായ മേരി, തോമസ്.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

22-08-2026

ബോക്സ് ഓഫീസ് വിറപ്പിക്കാൻ യാഷ്; 20 കോടി പിന്നിട്ട് ടോക്സിക് അഡ്വാൻസ് ബുക്കിംഗ്

പാൻ ഇന്ത്യൻ താരം യാഷ് വീണ്ടും ബോക്സ്ഓഫീസ് കീഴടക്കാനൊരുങ്ങുന്നു. കെജിഎഫ് സൃഷ്ടിച്ച ആഗോളതരംഗത്തിനുശേഷം റോക്കിംഗ് സ്റ്റാറിന്‍റെ ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സിന്‍റെ അഡ്വാൻസ് ബുക്കിംഗിൽ വൻ കുതിപ്പ്. അഡ്വാൻസ് ബുക്കിംഗ് ഇതുവരെ 20 കോടി രൂപ പിന്നിട്ടതായാണ് റിപ്പോർട്ട്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം രാജ്യത്തുടനീളം റിക്കാർഡ് ടിക്കറ്റ് വിൽപ്പനയാണു രേഖപ്പെടുത്തുന്നത്.

ആദ്യദിന അഡ്വാൻസ് ബുക്കിങ്ങിൽ മാത്രം മൂന്നു ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. യാഷിന്‍റെ സാന്നിധ്യം കൊണ്ട് കർണാടകയിലാണ് ബുക്കിംഗിൽ ഏറ്റവും വലിയ മുന്നേറ്റം. ഹിന്ദി പതിപ്പിലും പ്രതീക്ഷിച്ചതിലും വലിയ അഡ്വാൻസ് ബുക്കിംഗ് ആണു നടക്കുന്നത്. വടക്കേ അമേരിക്കൻ മാർക്കറ്റിലും ചിത്രത്തിനു മികച്ച വരവേൽപ്പ് ലഭിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവമായി കാണുന്ന മാസ്-ക്ലാസ് കോമ്പോ ആയ യാഷ്-ഗീതു മോഹൻദാസ് കൂട്ടുകെട്ട് തിയറ്ററുകളിൽ വന്പൻ പൂരമാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

അതേസമയം, ചിത്രത്തിന്‍റെ മലയാളം പതിപ്പിനും മികച്ച ബുക്കിംഗ് രേഖപ്പെടുത്തുന്നുണ്ട്. യാഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ എത്തുന്നുണ്ട്. ഗോവ പശ്ചാത്തലമായുള്ള പീരിയഡ് ഗ്യാംഗ്സ്റ്റർ ആദ്യ ദിനംതന്നെ 100 കോടി പിന്നിടുമെന്നാണ് വിലയിരുത്തൽ.

22-08-2026

ബോക്സ് ഓഫീസ് വിറപ്പിക്കാൻ യാഷ്; 20 കോടി പിന്നിട്ട് ടോക്സിക് അഡ്വാൻസ് ബുക്കിംഗ്

പാൻ ഇന്ത്യൻ താരം യാഷ് വീണ്ടും ബോക്സ്ഓഫീസ് കീഴടക്കാനൊരുങ്ങുന്നു. കെജിഎഫ് സൃഷ്ടിച്ച ആഗോളതരംഗത്തിനുശേഷം റോക്കിംഗ് സ്റ്റാറിന്‍റെ ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സിന്‍റെ അഡ്വാൻസ് ബുക്കിംഗിൽ വൻ കുതിപ്പ്. അഡ്വാൻസ് ബുക്കിംഗ് ഇതുവരെ 20 കോടി രൂപ പിന്നിട്ടതായാണ് റിപ്പോർട്ട്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം രാജ്യത്തുടനീളം റിക്കാർഡ് ടിക്കറ്റ് വിൽപ്പനയാണു രേഖപ്പെടുത്തുന്നത്.

ആദ്യദിന അഡ്വാൻസ് ബുക്കിങ്ങിൽ മാത്രം മൂന്നു ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. യാഷിന്‍റെ സാന്നിധ്യം കൊണ്ട് കർണാടകയിലാണ് ബുക്കിംഗിൽ ഏറ്റവും വലിയ മുന്നേറ്റം. ഹിന്ദി പതിപ്പിലും പ്രതീക്ഷിച്ചതിലും വലിയ അഡ്വാൻസ് ബുക്കിംഗ് ആണു നടക്കുന്നത്. വടക്കേ അമേരിക്കൻ മാർക്കറ്റിലും ചിത്രത്തിനു മികച്ച വരവേൽപ്പ് ലഭിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവമായി കാണുന്ന മാസ്-ക്ലാസ് കോമ്പോ ആയ യാഷ്-ഗീതു മോഹൻദാസ് കൂട്ടുകെട്ട് തിയറ്ററുകളിൽ വന്പൻ പൂരമാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

അതേസമയം, ചിത്രത്തിന്‍റെ മലയാളം പതിപ്പിനും മികച്ച ബുക്കിംഗ് രേഖപ്പെടുത്തുന്നുണ്ട്. യാഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ എത്തുന്നുണ്ട്. ഗോവ പശ്ചാത്തലമായുള്ള പീരിയഡ് ഗ്യാംഗ്സ്റ്റർ ആദ്യ ദിനംതന്നെ 100 കോടി പിന്നിടുമെന്നാണ് വിലയിരുത്തൽ.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

23-08-2026

ഫൊക്കാനയുടെ പിആർഓ സ്ഥാനത്തേക്ക് ജിജി റ്റോമിനെ നിയമിച്ചു

ന്യൂയോർക്ക്: ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) യുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ആയി ഹഡ്ഡൺ വാലി മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്‍റും, ഫൊക്കാന ഫൌണ്ടേഷൻ അംഗവും കൂടിയായ ജിജി റ്റോമിനെ നിയമിച്ചു. 2026-28 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയിലാണ് നിയമനം പ്രഖ്യപിച്ചത്. നിയമനത്തെ ഭരണസമിതി ഹാർദ്ദവമായി സ്വാഗതം ചെയ്തു.

 ഫൊക്കാനയുടെ സംഘടനാ ശക്തി വളർത്തുകയും, യുവജന ശാക്തീകരണം, വനിതാ മുന്നേറ്റം, സുതാര്യ ഭരണ നിർവഹണം, ഡിജിറ്റൽ ഫൊക്കാന, സാംസ്കാരിക സംരക്ഷണം, തൊഴിൽ വ്യവസായ ശൃംഖലകൾ, മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങൾ തുടങ്ങി ദീർഘ വീക്ഷണമാർന്ന വികസന പ്രവർത്തന പദ്ധതികളും, കേരള കൺവൻഷൻ, ഫൊക്കാന ഇന്‍റർനാഷണൽ കൺവൻഷനും ഈ കാലയളവിൽ ആസൂത്രണം ചെയ്യുന്നു.

പിആർഓ ആയി നിയമിതനായ ജിജി റ്റോം, ഹഡ്ഡൺ വാലി മലയാളീ അസോസിയേഷൻ പ്രസിദ്ധീകരണമായ കേരളം ജ്യോതി എഡിറ്റോറിയൽ ബോർഡ്അംഗം, മാർത്തോമാ സഭയുടെ പ്രസിദ്ധീകരണമായ മാർത്തോമാ മെസ്‌സഞ്ചർ മാനേജിംഗ് കമ്മറ്റിയഗം, യുവജന പ്രസിദ്ധീകരണമായ യുവധാരയുടെ പ്രഥമ എഡിറ്റർ, റോക്ലാൻഡ് ജോയിന്‍റ് കൗൺസിൽ ഓഫ് ചർച്ചസ് ഫൗണ്ടർ സെക്രട്ടറി മുതലായി നിരവധി ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.

യു എസ്‌സ് പോസ്റ്റൽ സർവീസിൽ പോസ്റ്റ്മാസ്റ്റർ ആയി ജോലി ചെയ്യുന്ന ജിജി റ്റോം, ഇപ്പോൾ കേരള കൌൺസിൽ ഓഫ് ചർച്ചസ് ന്യൂ യോർക്ക് റീജൺ സെക്രട്ടറിയും മാർത്തോമ്മാ സഭയുടെ മണ്ഡലാഗവുമാണ്. അഖില കേരള ബാലജനസഖ്യം, വൈഎംസിഎ മുതലായ നേതൃരംഗങ്ങളിലൂടെ കടന്നു വന്നത് ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് ഒരു മുതൽ കൂട്ടാവുമെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായർ, ട്രെഷറർ ആന്റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു.

 

22-08-2026

ബഹ്‌റിനിൽ തീപിടിത്തം; അമ്മയും മൂന്ന് പിഞ്ചുമക്കളും മരിച്ചു

മനാമ: ബഹ്‌റിനിലെ അൽ റാംലി ഹൗസിംഗ് മേഖലയിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 27 വയസുള്ള അമ്മയും മൂന്ന് പിഞ്ചുമക്കളും ദാരുണമായി മരിച്ചു. അഞ്ച്, മൂന്ന്, ഒന്ന് വയസുള്ള കുട്ടികളാണ് അമ്മയ്ക്കൊപ്പം ദുരന്തത്തിൽ മരിച്ചത്.

ബ്ലോക്ക് 714-ലെ താമസകെട്ടിടത്തിന്‍റെ ഒന്നാം നിലയിലുള്ള ഫ്ലാറ്റ് നമ്പർ 14-ലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.

അഞ്ചുവയസ്സുള്ള കുട്ടിയെ രക്ഷാപ്രവർത്തകർ നേരിയ ഹൃദയമിടിപ്പോടെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. അമ്മയും മറ്റു രണ്ട് കുട്ടികളും തീപിടിത്തത്തിൽ മരിച്ചു.

തീപിടിത്തമുണ്ടായ സമയത്ത് ഭർത്താവ് ഹസൻ അബ്ദുൽഅൽ വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മൂന്ന് മക്കളെയും നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.

ഒരു കുടുംബത്തിലെ അമ്മയുടെയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെയും ജീവൻ ഒരുമിച്ച് കവർന്ന ദുരന്തം ബഹ്‌റിൻ സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തീപിടിത്തത്തിന്‍റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

23-08-2026

ഫൊക്കാനയുടെ പിആർഓ സ്ഥാനത്തേക്ക് ജിജി റ്റോമിനെ നിയമിച്ചു

ന്യൂയോർക്ക്: ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) യുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ആയി ഹഡ്ഡൺ വാലി മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്‍റും, ഫൊക്കാന ഫൌണ്ടേഷൻ അംഗവും കൂടിയായ ജിജി റ്റോമിനെ നിയമിച്ചു. 2026-28 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയിലാണ് നിയമനം പ്രഖ്യപിച്ചത്. നിയമനത്തെ ഭരണസമിതി ഹാർദ്ദവമായി സ്വാഗതം ചെയ്തു.

 ഫൊക്കാനയുടെ സംഘടനാ ശക്തി വളർത്തുകയും, യുവജന ശാക്തീകരണം, വനിതാ മുന്നേറ്റം, സുതാര്യ ഭരണ നിർവഹണം, ഡിജിറ്റൽ ഫൊക്കാന, സാംസ്കാരിക സംരക്ഷണം, തൊഴിൽ വ്യവസായ ശൃംഖലകൾ, മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങൾ തുടങ്ങി ദീർഘ വീക്ഷണമാർന്ന വികസന പ്രവർത്തന പദ്ധതികളും, കേരള കൺവൻഷൻ, ഫൊക്കാന ഇന്‍റർനാഷണൽ കൺവൻഷനും ഈ കാലയളവിൽ ആസൂത്രണം ചെയ്യുന്നു.

പിആർഓ ആയി നിയമിതനായ ജിജി റ്റോം, ഹഡ്ഡൺ വാലി മലയാളീ അസോസിയേഷൻ പ്രസിദ്ധീകരണമായ കേരളം ജ്യോതി എഡിറ്റോറിയൽ ബോർഡ്അംഗം, മാർത്തോമാ സഭയുടെ പ്രസിദ്ധീകരണമായ മാർത്തോമാ മെസ്‌സഞ്ചർ മാനേജിംഗ് കമ്മറ്റിയഗം, യുവജന പ്രസിദ്ധീകരണമായ യുവധാരയുടെ പ്രഥമ എഡിറ്റർ, റോക്ലാൻഡ് ജോയിന്‍റ് കൗൺസിൽ ഓഫ് ചർച്ചസ് ഫൗണ്ടർ സെക്രട്ടറി മുതലായി നിരവധി ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.

യു എസ്‌സ് പോസ്റ്റൽ സർവീസിൽ പോസ്റ്റ്മാസ്റ്റർ ആയി ജോലി ചെയ്യുന്ന ജിജി റ്റോം, ഇപ്പോൾ കേരള കൌൺസിൽ ഓഫ് ചർച്ചസ് ന്യൂ യോർക്ക് റീജൺ സെക്രട്ടറിയും മാർത്തോമ്മാ സഭയുടെ മണ്ഡലാഗവുമാണ്. അഖില കേരള ബാലജനസഖ്യം, വൈഎംസിഎ മുതലായ നേതൃരംഗങ്ങളിലൂടെ കടന്നു വന്നത് ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് ഒരു മുതൽ കൂട്ടാവുമെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായർ, ട്രെഷറർ ആന്റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു.

 

22-08-2026

യുകെയിൽ അന്തരിച്ച ഏഞ്ചൽ ജെറോമിന്‍റെ സംസ്കാരം തിങ്കളാഴ്ച

ബാസിൽഡൺ: ഓഗസ്റ്റ് ഒന്നിന് അന്തരിച്ച ഏഞ്ചൽ ജെറോമിന്‍റെ പബ്ലിക് വ്യൂയിംഗും സംസ്കാര ശുശ്രൂഷയും തിങ്കളാഴ്ച നടക്കും.

ക്രൈസ്റ്റ്‌വേ ചർച്ചിന്‍റെ നേതൃത്വത്തിൽ ബാസിൽഡണിലെ Basildon Sport & Leisure Clubൽ ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ഏഞ്ചൽ ജെറോമിന്‍റെ ജീവിതത്തെ നന്ദിയോടെയും സ്നേഹത്തോടെയും ഓർക്കുന്നതിനും അവരുടെ സ്മരണകൾ പങ്കുവയ്ക്കുന്നതിനുമായി കുടുംബാംഗങ്ങളും സഭാവിശ്വാസികളും സുഹൃത്തുക്കളും ഒരുമിച്ചുകൂടും.

യുകെയിലെ ബാസിൽഡൺ ക്രൈസ്റ്റ് വേ ചർച്ച് അംഗവും പത്തനംതിട്ട ചാന്തു കാവ് സ്വദേശിയും ജെറോം ജെറിയുടെ ഭാര്യയുമായ ഏയ്ഞ്ചൽ (28) ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

20-08-2026

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം മെൽബണിൽ സംഘടിപ്പിച്ചു

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) നാഷണൽ കമ്മിറ്റിയും വിക്‌ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി.

മെൽബണിലെ ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്‍ററിൽ നടന്ന ആഘോഷപരിപാടി എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ പ്രസിഡന്‍റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു.

മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്‍റെയും നേതൃത്വത്തിൽ നമ്മുടെ പൂർവികർ നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ സജീവ് ജോസഫ് അനുസ്മരിച്ചു.

20-08-2026

രാധാമാധവം ബാലഗോകുലം ഗുരുപൂജയും സ്വാതന്ത്ര്യദിനവും ആഘോഷിച്ചു

മഹാവിർ എൻക്ലേവ്: രാധാമാധവം ബാലഗോകുലം 16ബി പിങ്ക് അപാർട്മെന്‍റ് ദ്വാരക സെക്ടർ 1എ ലെ സുശീൽ - ഷാലി ദമ്പതിമാരുടെ വീട്ടിൽ വച്ച് ഗുരുപൂർണിമയും സ്വാതന്ത്ര്യദിനവും ആഘോഷിച്ചു.

ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ ഗുരുപൂജയിൽ വി.എം. മധുസൂതനൻ മാരാർ (പൂർവ സൈനികൻ, ക്ഷേത്രവാദ്യ കലാകാരൻ, കഥാകാരൻ) ഗുരുസ്ഥാനീയനായി പങ്കെടുത്തു. ബാലഗോകുലം സെക്രട്ടറി സുശീൽ കെ.സി. സ്വാഗതം ആശംസിച്ചുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചു.

ഭാരതീയ സംസ്കാരത്തിൽ/ജീവിതത്തിൽ ഗുരുവിന്‍റെ പ്രാധാന്യത്തെക്കുറിച്ച്, അതായത് നമ്മെ സന്മാർഗത്തിലേക്ക് നയിച്ച ഗുരുക്കന്മാരോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്ന ചടങ്ങാണ് ഗുരുപൂജ.

 

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

22-08-2026

സ്ഥിരമായ അലർജി ജീവനു ഭീഷണിയാണോ?

രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു തകരാറാണ് അലര്‍ജി. യഥാര്‍ഥത്തില്‍ ശരീരത്തിന് ‌ഒരു ഭീഷണിയുമില്ലാത്ത ഒരു വസ്തുവിനെ ഈ പ്രതിരോധ വ്യവസ്ഥ അപകടകാരിയായി കണക്കാക്കുമ്പോള്‍ അത്‌ അലര്‍ജിക്ക്‌ കാരണമാകുകയും, പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു. ഈ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ രീതിയും തീവ്രതയും ഇതിനെടുക്കുന്ന സമയവും അനുസരിച്ച്‌ അലര്‍ജിയെ നാലു ടൈപ്പുകളായി തരം തിരിക്കാറുണ്ട്‌. എന്നാല്‍ പ്രാവര്‍ത്തികമായി അലര്‍ജിയെ സ്ഥിരമായത്‌ (Fixed), ചാക്രികമായത്‌ (Cyclical) എന്നിങ്ങനെ രണ്ടായി തിരിക്കാം.

എല്ലാത്തിനോടും അലർജിയോ?

കുറച്ചു കാലം മുമ്പ്‌ വരെ, പലരും ഈ അലര്‍ജിയെ സംശയാസ്പദമായ ഒരു അവസ്ഥയായി കണക്കാക്കിയിരുന്നു. അലര്‍ജി ആയി ഒരു രോഗനിര്‍ണയം നടത്തുമ്പോള്‍ "അതെല്ലാം ഒരു തോന്നലാണ് ‌" എന്ന അഭിപ്രായം പലപ്പോഴും പ്രകടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ അലര്‍ജി ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോകജനസംഖ്യയിലെ 30% അല്ലെങ്കില്‍ അതില്‍ കൂടുതലോ ആളുകളില്‍ കണ്ടുവരുന്നു. മിക്ക അലര്‍ജി രോഗികളും ഒന്നില്‍ കൂടുതല്‍ വസ്തുക്കളോട്‌ പ്രതികരിക്കുന്നുവെന്നത്‌ സത്യമാണെങ്കിലും, "ഒരാള്‍ക്ക്‌ എല്ലാത്തിനോടും അലര്‍ജി" എന്നൊരു കാര്യം നിലവിലില്ല.
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണമായ ഇടപെടല്‍ വഴി നിര്‍ണയിക്കപ്പെടുന്ന രോഗങ്ങളാണ് അലര്‍ജിക്‌ രോഗങ്ങള്‍.
ലോകമെമ്പാടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഭൂമിശാസ്ത്രപരമായ വലിയ വ്യതിയാനങ്ങള്‍ അലര്‍ജിയുടെ കാര്യത്തില്‍ നിലവിലുണ്ട്‌.

സ്ഥിരമായ (Fixed) അലര്‍ജി

പൊതുവേ, സ്ഥിരമായ (Fixed) അലര്‍ജിയില്‍ എല്ലാത്തരം ശ്വസന അലര്‍ജികളും ഉള്‍പ്പെടുന്നു. പ്രാണികളുടെ കുത്ത്‌, ചില മരുന്നുകളോടുള്ള അലര്‍ജി എന്നിവയും ഉള്‍പ്പെടുന്നു. ചില തരത്തിലുള്ള ഭക്ഷണ അല‌ര്‍ജികളും ഈ വിഭാഗത്തില്‍ പെടുന്നു. ഇത്തരത്തിലുള്ള അലര്‍ജി പദാര്‍ഥവുമായി സമ്പര്‍ക്കം കഴിഞ്ഞ്‌ നിമിഷങ്ങള്‍ക്കുള്ളില്‍ പെട്ടെന്നുള്ള ഒരു പ്രതികരണമായി പ്രത്യക്ഷപ്പെടുന്നു. രോഗി അലര്‍ജി ഉള്ള പദാര്‍ഥവുമായി ഓരോ പ്രാവശ്യവും സമ്പര്‍ക്കത്തില്‍ വരുമ്പോഴെല്ലാം ഇത്‌ സാധാരണയായി സംഭവിക്കുന്നു. ഇത്തരത്തിലുള്ള അലര്‍ജി ജീവനു ഭീഷണിയാകാം, അതുകൊണ്ട് ഏറ്റവും സൂക്ഷ്മമായ നിയന്ത്രണം ആവശ്യമാണ്.

സൈക്ലിക് അഥവാ ചാക്രിക അലര്‍ജി

ഫിക്സ്ഡ്‌ അഥവാ സ്ഥിരമായ അലര്‍ജി അല്ലാത്ത എല്ലാ തരം അലര്‍ജികളെയും സൈക്ലിക് അഥവാ ചാക്രിക അലര്‍ജി എന്നു പറയാം. ഇവയിലും ഭക്ഷണം, ശ്വസന അലര്‍ജി എന്നിവ ഉൾപ്പെടാം. ഇത്തരത്തിലുള്ള അലര്‍ജി വസ്തുവിന്‍റെ അളവിനെയും എത്ര ആവൃത്തി ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പദാര്‍ഥവുമായുള്ള സമ്പര്‍ക്കം ആവര്‍ത്തിച്ചുണ്ടായില്ലെങ്കില്‍ ചെറിയ അളവിലുള്ള സമ്പര്‍ക്കം അലര്‍ജി ഉണ്ടാക്കാതെ കടന്നു പോയേക്കാം.
കാരണവും ഫലവും തമ്മിലുള്ള വ്യക്തമായ ബന്ധം ഉണ്ടാകാത്തതിനാല്‍ ചാക്രിക അലര്‍ജി നിശബ്ദവും തിരിച്ചറിയാന്‍ പ്രയാസവുമാണ്. പദാര്‍ഥവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷവും രോഗിക്ക്‌ താല്‍ക്കാലികമായി ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും മൊത്തത്തിലുള്ള പ്രഭാവം ദോഷകരമായേക്കാം.

ഉണങ്ങിയ ചുമയും അലർജിയും തമ്മിൽ

കുട്ടികളില്‍ ജലദോഷത്തിനു പല കാരണങ്ങളുണ്ട്‌. ഈ ജലദോഷങ്ങളില്‍ 50%വും അലര്‍ജി മൂലമാണ് ഉണ്ടാകുന്നത്‌. മൂക്ക്‌, ചെവി, അണ്ണാക്ക്‌ അല്ലെങ്കില്‍ തൊണ്ടയിലെ ചൊറിച്ചില്‍, തുമ്മല്‍, മൂക്കൊലിപ്പ്‌, മൂക്കടപ്പ്‌, കൂർക്കംവലി, വായ തുറന്നുള്ള ശ്വസനം, സൈനസ്‌ മൂലമുള്ള തലവേദന, ചെവി അടപ്പ്‌, ചെവി വേദന, ചുമ, ഇടയ്ക്കിടയ്ക്കുള്ള തൊണ്ട കാറല്‍, ഉണങ്ങിയ ചുമ, ഉറക്കക്കുറവ്‌, അതുമൂലം പകല്‍ സമയത്തുള്ള ക്ഷീണം എന്നിവ അലർജിക് റിനൈറ്റിസിന്‍റെ ( Rhinitis) ചില ലക്ഷണങ്ങളാണ്. ആസ്ത്മ, ശ്വാസംമുട്ടൽ എന്നിവയ്ക്കും മൂലകാരണം അലര്‍ജി തന്നെയാണ്.

വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്‍റ് ഇഎൻടി, സർജൻ, ലൂർദ് ആശുപത്രി
എറണാകുളം.

22-08-2026

സ്ഥിരമായ അലർജി ജീവനു ഭീഷണിയാണോ?

രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു തകരാറാണ് അലര്‍ജി. യഥാര്‍ഥത്തില്‍ ശരീരത്തിന് ‌ഒരു ഭീഷണിയുമില്ലാത്ത ഒരു വസ്തുവിനെ ഈ പ്രതിരോധ വ്യവസ്ഥ അപകടകാരിയായി കണക്കാക്കുമ്പോള്‍ അത്‌ അലര്‍ജിക്ക്‌ കാരണമാകുകയും, പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു. ഈ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ രീതിയും തീവ്രതയും ഇതിനെടുക്കുന്ന സമയവും അനുസരിച്ച്‌ അലര്‍ജിയെ നാലു ടൈപ്പുകളായി തരം തിരിക്കാറുണ്ട്‌. എന്നാല്‍ പ്രാവര്‍ത്തികമായി അലര്‍ജിയെ സ്ഥിരമായത്‌ (Fixed), ചാക്രികമായത്‌ (Cyclical) എന്നിങ്ങനെ രണ്ടായി തിരിക്കാം.

എല്ലാത്തിനോടും അലർജിയോ?

കുറച്ചു കാലം മുമ്പ്‌ വരെ, പലരും ഈ അലര്‍ജിയെ സംശയാസ്പദമായ ഒരു അവസ്ഥയായി കണക്കാക്കിയിരുന്നു. അലര്‍ജി ആയി ഒരു രോഗനിര്‍ണയം നടത്തുമ്പോള്‍ "അതെല്ലാം ഒരു തോന്നലാണ് ‌" എന്ന അഭിപ്രായം പലപ്പോഴും പ്രകടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ അലര്‍ജി ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോകജനസംഖ്യയിലെ 30% അല്ലെങ്കില്‍ അതില്‍ കൂടുതലോ ആളുകളില്‍ കണ്ടുവരുന്നു. മിക്ക അലര്‍ജി രോഗികളും ഒന്നില്‍ കൂടുതല്‍ വസ്തുക്കളോട്‌ പ്രതികരിക്കുന്നുവെന്നത്‌ സത്യമാണെങ്കിലും, "ഒരാള്‍ക്ക്‌ എല്ലാത്തിനോടും അലര്‍ജി" എന്നൊരു കാര്യം നിലവിലില്ല.
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണമായ ഇടപെടല്‍ വഴി നിര്‍ണയിക്കപ്പെടുന്ന രോഗങ്ങളാണ് അലര്‍ജിക്‌ രോഗങ്ങള്‍.
ലോകമെമ്പാടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഭൂമിശാസ്ത്രപരമായ വലിയ വ്യതിയാനങ്ങള്‍ അലര്‍ജിയുടെ കാര്യത്തില്‍ നിലവിലുണ്ട്‌.

സ്ഥിരമായ (Fixed) അലര്‍ജി

പൊതുവേ, സ്ഥിരമായ (Fixed) അലര്‍ജിയില്‍ എല്ലാത്തരം ശ്വസന അലര്‍ജികളും ഉള്‍പ്പെടുന്നു. പ്രാണികളുടെ കുത്ത്‌, ചില മരുന്നുകളോടുള്ള അലര്‍ജി എന്നിവയും ഉള്‍പ്പെടുന്നു. ചില തരത്തിലുള്ള ഭക്ഷണ അല‌ര്‍ജികളും ഈ വിഭാഗത്തില്‍ പെടുന്നു. ഇത്തരത്തിലുള്ള അലര്‍ജി പദാര്‍ഥവുമായി സമ്പര്‍ക്കം കഴിഞ്ഞ്‌ നിമിഷങ്ങള്‍ക്കുള്ളില്‍ പെട്ടെന്നുള്ള ഒരു പ്രതികരണമായി പ്രത്യക്ഷപ്പെടുന്നു. രോഗി അലര്‍ജി ഉള്ള പദാര്‍ഥവുമായി ഓരോ പ്രാവശ്യവും സമ്പര്‍ക്കത്തില്‍ വരുമ്പോഴെല്ലാം ഇത്‌ സാധാരണയായി സംഭവിക്കുന്നു. ഇത്തരത്തിലുള്ള അലര്‍ജി ജീവനു ഭീഷണിയാകാം, അതുകൊണ്ട് ഏറ്റവും സൂക്ഷ്മമായ നിയന്ത്രണം ആവശ്യമാണ്.

സൈക്ലിക് അഥവാ ചാക്രിക അലര്‍ജി

ഫിക്സ്ഡ്‌ അഥവാ സ്ഥിരമായ അലര്‍ജി അല്ലാത്ത എല്ലാ തരം അലര്‍ജികളെയും സൈക്ലിക് അഥവാ ചാക്രിക അലര്‍ജി എന്നു പറയാം. ഇവയിലും ഭക്ഷണം, ശ്വസന അലര്‍ജി എന്നിവ ഉൾപ്പെടാം. ഇത്തരത്തിലുള്ള അലര്‍ജി വസ്തുവിന്‍റെ അളവിനെയും എത്ര ആവൃത്തി ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പദാര്‍ഥവുമായുള്ള സമ്പര്‍ക്കം ആവര്‍ത്തിച്ചുണ്ടായില്ലെങ്കില്‍ ചെറിയ അളവിലുള്ള സമ്പര്‍ക്കം അലര്‍ജി ഉണ്ടാക്കാതെ കടന്നു പോയേക്കാം.
കാരണവും ഫലവും തമ്മിലുള്ള വ്യക്തമായ ബന്ധം ഉണ്ടാകാത്തതിനാല്‍ ചാക്രിക അലര്‍ജി നിശബ്ദവും തിരിച്ചറിയാന്‍ പ്രയാസവുമാണ്. പദാര്‍ഥവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷവും രോഗിക്ക്‌ താല്‍ക്കാലികമായി ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും മൊത്തത്തിലുള്ള പ്രഭാവം ദോഷകരമായേക്കാം.

ഉണങ്ങിയ ചുമയും അലർജിയും തമ്മിൽ

കുട്ടികളില്‍ ജലദോഷത്തിനു പല കാരണങ്ങളുണ്ട്‌. ഈ ജലദോഷങ്ങളില്‍ 50%വും അലര്‍ജി മൂലമാണ് ഉണ്ടാകുന്നത്‌. മൂക്ക്‌, ചെവി, അണ്ണാക്ക്‌ അല്ലെങ്കില്‍ തൊണ്ടയിലെ ചൊറിച്ചില്‍, തുമ്മല്‍, മൂക്കൊലിപ്പ്‌, മൂക്കടപ്പ്‌, കൂർക്കംവലി, വായ തുറന്നുള്ള ശ്വസനം, സൈനസ്‌ മൂലമുള്ള തലവേദന, ചെവി അടപ്പ്‌, ചെവി വേദന, ചുമ, ഇടയ്ക്കിടയ്ക്കുള്ള തൊണ്ട കാറല്‍, ഉണങ്ങിയ ചുമ, ഉറക്കക്കുറവ്‌, അതുമൂലം പകല്‍ സമയത്തുള്ള ക്ഷീണം എന്നിവ അലർജിക് റിനൈറ്റിസിന്‍റെ ( Rhinitis) ചില ലക്ഷണങ്ങളാണ്. ആസ്ത്മ, ശ്വാസംമുട്ടൽ എന്നിവയ്ക്കും മൂലകാരണം അലര്‍ജി തന്നെയാണ്.

വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്‍റ് ഇഎൻടി, സർജൻ, ലൂർദ് ആശുപത്രി
എറണാകുളം.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

സെയിൽ' (Sale) എന്ന മായക്കാഴ്ച - എങ്ങനെ ഷോപ്പിംഗിൽ ലാഭിക്കാം?
മുല്ലപ്പെരിയാർ ഡാം; ആർക്കും ദോഷമില്ലാത്ത ഒരു പരിഹാരമുണ്ട്.
ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച അത്തച്ചമയ ഘോഷയാത്ര
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up