ADVERTISEMENT

Close
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

04-09-2026

ആഗോളതാപനം തീയിട്ടവർക്കും പൊള്ളണം

Editorial

03-09-2026

പ്രത്യേക അധികാരമെടുത്ത് നീതിയുടെ ജനാധിപത്യദൗത്യം

Editorial

02-09-2026

ആരാധകഹൃദയങ്ങളിലേക്ക് അനശ്വരമായ ‘സെൽഫ്’ഗോൾ

Editorial

01-09-2026

ചിരിക്കുന്ന ജാമ്യക്കാരനും കരയുന്ന ബാങ്കുകളും

Editorial

31-08-2026

വേദികളും സദസുകളും സ്ത്രീകൾ കൈയടക്കട്ടെ

Editorial

29-08-2026

ഹിന്ദുത്വയുണ്ട്, പള്ളിയിൽ പോകുന്നവർ സൂക്ഷിക്കണം!

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Thrissur

ഗുരുവായൂർ ആഘോഷലഹരിയിൽ

ഗുരുവായൂർ: ഉണ്ണിക്കണ്ണന്‍റെ പിറന്നാൾ സുദിനമായ ഇന്ന് ക്ഷേത്രസന്നിധി ആഘോഷലഹരിയിൽ. അഷ്ടമി രോഹിണിക്ക് ദർശനത്തിനും പിറന്നാൾസദ്യക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കണ്ണനെ ഒരു നോക്കുകണ്ട് അനുഗ്രഹം വാങ്ങാൻ പതിനായിരങ്ങളാണു ക്ഷേത്രസന്നിധിയിലെത്തുക. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ആഘോഷവരവുകളും ക്ഷേത്രസന്നിധിയിലെത്തിച്ചേരും. ക്ഷേത്രത്തിൽ രാവിലെയും ഉച്ചയ്ക്കുശേഷവും കാഴ്ചശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും. മൂന്നുനേരവും ഗുരുവായൂരപ്പൻ അതിവിശേഷ സ്വർണക്കോലത്തിലാണ് എഴുന്നെള്ളുക.

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വിഭവസമൃദ്ധമായ പിറന്നാൾസദ്യയും നൽകും. 40000 പേർക്കുള്ള സദ്യയാണ് ഒരുക്കുന്നത്. രാവിലെ ഒന്പതുമുതൽ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറുഭാഗത്തെ അന്നലക്ഷ്മി ഹാളിലും അതിനോടുചേർന്ന പന്തലിലും തെക്കുഭാഗത്തെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമാണ് സദ്യ നൽകുക. ഉച്ചയ്ക്കുശേഷം രണ്ടുവരെ വരിയിൽ നിൽക്കുന്നവർക്കു സദ്യ നൽകും. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ കലാപരിപാടികൾ ഉണ്ടാവും.

രാത്രി ഒന്പതിനു സാംസ്കാരികസമ്മേളനത്തിൽ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്കാരം മന്ത്രി കെ. മുരളീധരൻ സമ്മാനിക്കും. രാവിലെ ഒന്പതിന് നായർ സമാജത്തിന്‍റെ നേതൃത്വത്തിലുള്ള ആഘോഷപരിപാടികൾ മമ്മിയൂർ ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും.

ഘോഷയാത്ര 10.30നാണ്. ഉച്ചയ്ക്ക് 12നു കിഴക്കേനടയിൽ സമാപിക്കും. പെരുന്തട്ട ശിവകൃഷ്ണ ഭക്തസേവാസംഘത്തിന്‍റെ ആഘോഷം രാവിലെ ഒന്പതിനു പെരുന്തട്ട ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. നെൻമിനി ബലരാമക്ഷേത്രത്തിന്‍റെ ഘോഷയാത്ര രാവിലെ ഒന്പതിന് നെൻമിനിയിൽനിന്ന് ആരംഭിച്ച് 10.30നു കിഴക്കേനടയിലെത്തി ദേവസഹോദരസംഗമം നടക്കും. ബാലഗോകുലത്തിന്‍റെ ഘോഷയാത്ര ഉച്ചകഴിഞ്ഞ് തിരുവെങ്കിടം ക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെത്തും.

സുരക്ഷക്ക് 250 പൊലിസുകാർ; വണ്‍വേ കർശനമാക്കും

അഷ്ടമിരോഹിണി ആഘോഷത്തിന് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ മൂന്ന് സിഐമാരുടെ നേതൃത്വത്തിൽ 250 പൊലിസുകാർ സുരക്ഷയൊരുക്കും. എൻസിസി, സ്കൗട്ട്, എസ്പിസി തുടങ്ങിയവരും സഹായത്തിനുണ്ടാകും. ഇന്നു പുലർച്ചെ മുതൽ ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളിൽ എല്ലാ വാഹനങ്ങൾക്കും വണ്‍വേ സംവിധാനം ഏർപ്പെടുത്തും. ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല. ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങൾ പാർക്കിംഗിന് ഉപയോഗിക്കും. ഘോഷയാത്ര കടന്നുപോകുന്പോൾ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും.

വിഐപി- സ്പെഷൽ ദർശനത്തിനു നിയന്ത്രണം

അഷ്ടമി രോഹിണി ദിനത്തിൽ പൊതുവരി നിൽക്കുന്നവർക്കു ദർശനം സുഗമമാക്കുന്നതിനായി ഇന്നു വിഐപി- സ്പെഷൽ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തും. പ്രദേശികക്കാർക്കു സാധാരണ നിശ്ചയിച്ചിട്ടുള്ള സമയക്രമത്തിൽ ദർശനം നടത്താം.
മുതിർന്ന പൗരൻമാർക്കു രാവിലെ 4.30 മുതൽ 5.30 വരെയും വൈകിട്ട് അഞ്ചുമുതൽ ആറുവരെയും പ്രത്യേക വരിയുണ്ടാകും.

പുലർച്ചെ പന്ത്രണ്ടരവരെ ക്ഷേത്രനട തുറന്നിരിക്കും

കൃഷ്ണന്‍റെ പിറന്നാൾദിനമായ ഇന്നു ക്ഷേത്രനട പുലർച്ചെ പന്ത്രണ്ടരവരെ തുറന്നിരിക്കും. രാത്രി വിളക്കെഴുന്നള്ളിപ്പ് തുടങ്ങുന്നതുവരെ ഭക്തർക്കു ദർശനം നടത്താം.
അത്താഴപൂജയ്ക്കുശേഷം രാത്രി 11.30ഓടെയാണു വിളക്കെഴുന്നള്ളിപ്പ് ആരംഭിക്കുക. വിളക്കെഴുന്നള്ളിപ്പിന് കൊന്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്‍റെ സ്വർണക്കോലമേറ്റും. വിശേഷാൽ ഇടയ്ക്കവാദ്യവും നാദസ്വരവും അകന്പടിയാവും. രാവിലെ കാഴ്ചശീവേലിക്കും കൊന്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റും.

41000 നെയ്യപ്പം നിവേദിക്കും

അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാടായ നെയ്യപ്പം ഇന്ന് അത്താഴപ്പൂജയ്ക്കു ഗുരുവായൂരപ്പനു നിവേദിക്കും. 7.25 ലക്ഷം രൂപയ്ക്കുള്ള അപ്പമാണു തയാറാക്കുന്നത്. 41000ത്തിലധികം നെയ്യപ്പമാണു നിവേദിക്കുക. രാവിലെ ഏഴുമുതൽ അപ്പം തയാറാക്കിത്തുടങ്ങും.
ക്ഷേത്രത്തിനുള്ളിൽ തിടപ്പള്ളിയിലും വാതിൽമാടങ്ങളിലുമെല്ലാം അപ്പമുണ്ടാക്കാൻ അടുപ്പൊരുങ്ങും. രാത്രി അത്താഴപ്പൂജക്കുശേഷം അപ്പം ഭക്തർക്കു വിതരണം ചെയ്യും. 10.8 ലക്ഷം രൂപയൂടെ പാൽപായസവും ഇന്നു ഗുരുവായൂരപ്പനു നിവേദിക്കും.

ക്ഷേത്രപ്രവൃത്തിക്ക് 80 കീഴ്ശാന്തിക്കാർ


ശ്രീകൃഷ്ണജയന്തിയായ ഇന്ന് 13 കീഴ്ശാന്തി ഇല്ലങ്ങളിൽനിന്നുള്ള 80 കീഴ്ശാന്തിക്കാർ ക്ഷേത്രപ്രവൃത്തിക്കെത്തും.

ഇന്നു പുലർച്ചെ രണ്ടുമുതൽ ഇവർ ജോലിതുടങ്ങും. പത്തുലക്ഷത്തിലേറെ രൂപയുടെ പാൽപായസം തയാറാക്കലും നെയ്പായസം തയാറാക്കലുമാണ് ആദ്യ ജോലി. രാവിലെ ഏഴു മുതൽ അപ്പം തയാറാക്കിത്തുടങ്ങും. കാഴ്ചശീവേലിക്കും പ്രസാദഉൗട്ടിനും ക്ഷേത്രത്തിനുള്ളിലെ പ്രവൃത്തിയുമെല്ലാമായി പാതിരാത്രിവരെ കർമനിരതരായിരിക്കും.

Thiruvananthapuram

‎ഭവന നിർമാണ പദ്ധതികളിൽ വ്യാപക ക്രമക്കേടെന്നു പരാതി

‎നെടുമങ്ങാട്: ‎സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭവനരഹിതർക്കു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ഭവന നിർമാണ പദ്ധതികളിൽ വ്യാപക ക്രമക്കേടെന്നു പരാതി.

നെടുമങ്ങാട് നഗരസഭ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ പ്രധാനമന്ത്രി ആവാസ് യോജനയും ലൈഫ് മിഷനും സംയോജിപ്പിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് അർഹതപ്പെട്ടവരിൽനിന്നു തെന്നിമാറി അനർഹരുടെ കൈകളിലെത്തിയിരിക്കുന്നത്. സർക്കാർ സഹായത്തോടെ നിർമിക്കുന്ന വീടുകൾ പലതും പിന്നീട് വലിയ ഇരുനില കെട്ടിടങ്ങളാക്കി മാറ്റി ഉപയോഗിക്കുകയും വാടകയ്ക്കു നൽകുകയും ചെയ്യുന്ന രീതിയാണ് ഇവിടെ നടക്കുന്നത്. ‎ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കുന്ന ഘട്ടത്തിൽത്തന്നെ വൻ തോതിലുള്ള ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നാണ് പ്രധാന ആക്ഷേപം.

അർഹതാമാനദണ്ഡങ്ങൾ നോക്കുകുത്തിയാക്കി രാഷ്ട്രീയ താൽപര്യങ്ങൾക്കും സ്വാധീനത്തിനും മുൻഗണന നൽകുന്നത് യഥാർഥ അപേക്ഷകരെ പുറംതള്ളാൻ ഇടയാക്കുന്നു. സാമ്പത്തിക ഭദ്രതയുള്ളവരും ഇതിനകം തന്നെ വീടുകളുള്ളവരുമായ പലരും പദ്ധതിയുടെ ഭാഗമായി മാറി വലിയ ഇരുനില വീടുകൾ വരെ പടുത്തുയർത്തിക്കഴിഞ്ഞെന്നും ആരോപണമുണ്ട്.

സർക്കാർ ധനസഹായത്തോടെ നിർമിക്കുന്ന ഇത്തരം വീടുകളിൽ പദ്ധതിയുടെ ഔദ്യോഗിക ലോഗോയോ എംബ്ലമോ പ്രദർശിപ്പിക്കണമെന്നു കർശന നിർദേശങ്ങൾ നിലവിലുണ്ട്. എന്നാൽ പലരും ഇതു പാലിക്കാൻ തയാറാകുന്നില്ല. വീടുകൾ വാടകയ്ക്കു നൽകുന്നതും ചട്ടങ്ങൾ ലംഘിക്കുന്നതും തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നു കാര്യമായ പരിശോധനകൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

പദ്ധതിയുടെ ദുരുപയോഗം തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കർശനമായ സാമൂഹിക പരിശോധനയും സമഗ്രമായ അന്വേഷണവും അടിയന്തരമായി നടത്തേണ്ടതുണ്ട്. ചട്ടങ്ങൾ ലംഘിച്ച് വീടുകൾ വാടകയ്ക്കു നൽകുന്നവർക്കെതിരെയും അനർഹമായി ആനുകൂല്യം കൈപ്പറ്റിയവർക്കെതിരെയും കർശനമായ നിയമനടപടികൾക്കും തയാറാകണം.

Kollam

യുവാവിനെ ആക്രമിച്ച അഞ്ചംഗ സംഘം പിടിയിൽ

കടയ്ക്കല്‍ : ചിതറയില്‍ ആദ്യഭാര്യയുടെ സുഹൃത്തും സംഘവും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം 29 നായിരുന്നു മടത്തറ ബിവറേജസിന് സമീപം വച്ച് ഒഴുകുപാറ സ്വദേശിയെ കാറിലെത്തിയ ആറംഗ സംഘം ആക്രമിച്ചത്.

ഹെല്‍മറ്റ് അടക്കം ഉപയോഗിച്ചുള്ള ക്രൂരമായ ആക്രമണത്തില്‍ കേസെടുത്ത പൊലിസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയും ഒഴുകുപാറ സ്വദേശിയുടെ ആദ്യ ഭാര്യയുടെ സുഹൃത്ത് ഷാനും സംഘവുമാണ് ആക്രമിച്ചതെന്ന് കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഷാന്‍റെ സുഹൃത്തുക്കളായ ഷെഫിന്‍ഷാ, നിഷാദ്, സജീര്‍, ജവഹര്‍, അഫ്‌സല്‍ എന്നിവരെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തത്. മുഖ്യപ്രതി ഷാന്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചിതറ പൊലിസ് പറഞ്ഞു. മുന്‍ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള വിരോധം കാരണമാണ് ഷാന്‍ സുഹൃത്തുകളുമായെത്തി ആക്രമിച്ചതെന്നു പൊലിസ് പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒഴുകുപാറ സ്വദേശി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Pathanamthitta

പരീക്ഷണങ്ങൾ പ്രഹസനം; പ്രൊട്ടക്‌‌ഷൻ അലാറവും സോളാർ വേലിയും തകർത്തെറിഞ്ഞു

കോന്നി: വന്യമൃഗശല്യം തടയാൻ വനംവകുപ്പ് നടപ്പിലാക്കുന്ന പരീക്ഷണങ്ങളെയെല്ലാം കാട്ടാനക്കൂട്ടം തകർത്തെറിയുകയാണ്. കുളത്തുമണ്ണിൽ ജനവാസമേഖലയോടു ചേർന്ന റബർ തോട്ടത്തിൽ കാട്ടാന ഷോക്കേറ്റു ചരിഞ്ഞ സംഭവത്തിനു പിന്നാലെ, 2025 മേയിലാണ് കാട്ടാനകളെ തുരത്താനായി വനംവകുപ്പ് ഈ ഭാഗത്ത് പ്രത്യേക പ്രൊട്ടക്‌‌ഷൻ അലാറം സ്ഥാപിച്ചത്. കാട്ടാനയുടെ സാന്നിധ്യമുണ്ടായാൽ സ്വയം തിരിച്ചറിഞ്ഞ് ഉച്ചത്തിൽ ശബ്‌ദമുണ്ടാക്കുന്ന ഈ അലാറം കേട്ട് ആനകൾ ഭയന്നോടുമെന്നായിരുന്നു വനംവകുപ്പിന്‍റെ അവകാശവാദം.

പ്രദേശവാസികളെക്കൂടി ഉൾപ്പെടുത്തി നിരീക്ഷണ സമിതിയെയും ഇതിനായി വനംവകുപ്പ് നിയോഗിച്ചു. എന്നാൽ, സംവിധാനം വന്നു മാസങ്ങൾ പിന്നിട്ടിട്ടും ഇതേ സ്ഥലത്ത് വീണ്ടും കാട്ടാനക്കൂട്ടം അനായാസം തിരിച്ചെത്തുന്നു എന്നതാണ് യാഥാർഥ്യം. അലാറത്തിന്‍റെ ശബ്‌ദത്തെപ്പോലും വകവയ്ക്കാതെ കാട്ടാനകൾ കൃഷിയിടങ്ങളിലേക്കും വീട്ടുപറമ്പുകളിലേക്കും കടക്കുമ്പോൾ, വനംവകുപ്പിന്‍റെ ഇത്തരം തട്ടിക്കൂട്ട് പരീക്ഷണങ്ങൾ വെറും പ്രഹസനമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കുളത്തുമണ്ണിലും പരിസര പ്രദേശങ്ങളിലും ശാശ്വത പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിനു പകരം അലാറവും നിരീക്ഷണ കാമറയും വച്ച് കൈകഴുകുന്ന നിലപാടാണ് അധികൃതരുടേതെന്നും പ്രദേശവാസികൾ ‌കുറ്റപ്പെടുത്തി.

വനാതിർത്തിയിൽ സ്ഥാപിച്ച സോളാർ വേലികളും വ്യാപകമായി തകർക്കപ്പെട്ടിട്ടുണ്ട്. വേലികൾക്കു മുകളിലേക്ക് മരങ്ങൾ മറിച്ചിടുകയോ വൃക്ഷശിഖരങ്ങൾ അടർത്തിയിടുകയോ ചെയ്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയാണ് ആനയുടെ രീതി. പിന്നാലെ വേലി ചവിട്ടിപ്പൊളിക്കും. എന്നിരുന്നാലും സോളാർ വേലികൾ മാത്രമേ നിലവിൽ ആനയെ പ്രതിരോധിക്കാനുള്ള സംവിധാനമായി വനംവകുപ്പിനു നൽകാനുള്ളൂ. കൂടുതൽ പ്രദേശങ്ങളിൽ സോളാർ വേലികൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.
വനാതിർത്തിയിൽ കിടങ്ങുകൾ കുഴിച്ച് ആനയുടെ വരവ് തടയണമെന്ന നിർദേശമുണ്ടായെങ്കിലും ഇതു നടപ്പാക്കാൻ വനംവകുപ്പ് തയാറായിട്ടില്ല. കിടങ്ങ് കുഴിക്കുന്നത് വനമേഖലയിലായിരിക്കണമെന്ന ആവശ്യം ഉണ്ടായതോടെ ഇതിനു കേന്ദ്രാനുമതി ആവശ്യമാണെന്നായിരുന്നു വനംവകുപ്പ് നിലപാട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചില പ്രദേശങ്ങളിൽ കിടങ്ങ് കുഴിക്കാൻ നിലവിൽ പദ്ധതിയിട്ടിട്ടുണ്ട്.

കാട്ടിനുള്ളിലും സോളാർ വേലി

വടശേരിക്കരയിൽ വനംവകുപ്പിന്‍റെ തേക്ക് പ്ലാന്‍റേഷൻ സംരക്ഷിക്കാൻ സോളാർ വേലികൾ സ്ഥാപിച്ചിട്ടുണ്ട്. സാധാരണക്കാരുടെ കൃഷിയിടം സംരക്ഷിക്കാൻ വനാതിർത്തിയിൽ പോലും വേലി സ്ഥാപിക്കാൻ മടിക്കുന്ന വനംവകുപ്പാണ് കാട്ടാനയുടെ കാട്ടിലെ സഞ്ചാരപഥം തടഞ്ഞു വനത്തിനുള്ളിൽ സോളാർ വേലി സ്ഥാപിച്ചത്.

ഈ വേലികൾ കടന്നാണ് വന്യമൃഗങ്ങൾ നാട്ടിലെത്തുന്നതെന്നതും ശ്രദ്ധേയം. വനത്തിനുള്ളിലെ യാത്ര തടഞ്ഞപ്പോൾ കാട്ടാനകൾക്കടക്കം നാട്ടിലേക്ക് ഇറങ്ങുകയേ മാർഗമുണ്ടായിരുന്നുള്ളൂ. വനംവകുപ്പ് സ്ഥാപിച്ച വേലികൾ പലയിടത്തും പ്രവർത്തന സജ്ജമല്ല. വേലികളുടെ ബാറ്ററി ചാർജ് തീർന്ന് പ്രവർത്തനം നിലച്ചിരിക്കുകയാണ്. ചിലയിടത്ത് വനസംരക്ഷണ സമിതികൾ ബാറ്ററി ചാർജ് ചെയ്യാറുണ്ട്. . അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ സോളാർ വേലികൾ ദ്രവിച്ചു പോകുന്നുമുണ്ട്.

കോന്നി വനം ഡിവിഷനിൽ 63 കിലോമീറ്ററിലും റാന്നിയിൽ 52 കിലോമീറ്ററിലുമാണ് വേലിയുള്ളത്. കൂടുതൽ സ്ഥലങ്ങളിലേക്ക് വേലി സ്ഥാപിക്കാനുള്ള പദ്ധതിയുമായാണ് വനംവകുപ്പ് ഇപ്പോൾ നീങ്ങുന്നത്.

ജനവാസ മേഖലയിൽ കാട്ടാന ചരിഞ്ഞാൽ ഭൂവുടമ പ്രതിക്കൂട്ടിൽ

ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാന ചരിഞ്ഞാൽ പ്രതിക്കൂട്ടിലാകുക ബന്ധപ്പെട്ട ഭൂവുടമയായിരിക്കും. കഴിഞ്ഞവർഷം കുളത്തുമണ്ണിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ കേസെടുത്തത് കൈതകൃഷി നടത്തിയവരുൾപ്പെടെയുള്ളവർക്കെതിരേയാണ്.

ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയവർ ഉൾപ്പെടെ പ്രതി ചേർക്കപ്പെട്ടു. ജനവാസ മേഖലയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞുവെന്നതായിരുന്നു കേസ്. കാട്ടാനയുടെ ശല്യം സഹിക്കവയ്യാതെ കൃഷിയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വേലിയിൽ നിന്ന് ആനയ്ക്ക് ഷോക്കേറ്റുവെന്നായിരുന്നു കണ്ടെത്തൽ. വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ ആനയെ ആകർഷിക്കുന്ന കൃഷി രീതികൾ പാടില്ലെന്നാണ് വനംവകുപ്പ് നിർദേശം.

കൈതച്ചക്ക കൃഷി പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് അവർ പറയുന്നു. കൈതക്കൃഷി ഉണ്ടെങ്കിൽ ആനയെ ഒരു തരത്തിലും പിന്തിരിപ്പിക്കാനാകില്ലത്രേ. പ്ലാവിൽ ചക്ക വിരിയുന്ന ഘട്ടത്തിലും വിദൂരങ്ങളിലേക്ക് ആന എത്തും. അടുത്തവർഷം മുതൽ കർഷകരുടെ പുരയിടങ്ങളിലെ ചക്ക വനംവകുപ്പ് വില കൊടുത്തു വാങ്ങണമെന്ന നിർദേശം മന്ത്രി തന്നെ മുന്നോട്ടുവച്ചിട്ടുണ്ട്.

14 വില്ലേജുകൾ ആക്രമണ ഭീഷണിയിൽ

കാട്ടാനയുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ 14 വില്ലേജുകളിൽ ഭീതി നിലനിൽക്കുന്നുണ്ട്. വനംവകുപ്പിന്‍റെ പക്കലുള്ള കണക്കുകളിൽ ജില്ലയിലെ 14 വില്ലേജുകളിലാണ് സമീപകാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾക്ക് ജീവൻ നഷ്‌ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുള്ളത്.

2008 മുതൽ വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള പ്രോജക്‌ട് എലിഫന്‍റ് വിഭാഗവും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്നാണ് പഠ‍നം നടത്തി റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് ഇത്തരത്തിൽ 214 വില്ലേജുകളാണ് പട്ടികയിലുള്ളത്. പത്തനംതിട്ട ജില്ലയിൽ ചിറ്റാർ, സീതത്തോട്, അരുവാപ്പുലം, പെരുനാട്, തണ്ണിത്തോട്, ഐരവൺ, കോന്നി താഴം, കൊല്ലമുള, കൂടൽ, മലയാലപ്പുഴ, വടശേരിക്കര, പഴവങ്ങാടി, കലഞ്ഞൂർ, ചേത്തയ്ക്കൽ വില്ലേജുകളാണ് കാട്ടാന ആക്രമണം നടന്നിട്ടുള്ള സ്ഥലങ്ങളായി കണ്ടെത്തിയിരിക്കുന്നത്.

വനമേഖലയുടെ വിസ്തൃതി

സംസ്ഥാനത്തെ ഏറ്റവും വലിയ വനം ഡിവിഷനാണ് റാന്നി. ഏകദേശം 911.12 ചതുരശ്ര കിലോമീറ്റർ വനമേഖലയും 760.92 കിലോമീറ്റർ വനാതിർത്തിയും റാന്നി വനംഡിവിഷനുമായി ബന്ധപ്പെട്ടുണ്ട്. ശബരിമല, ഗവി കാടുകൾ ഇതിന്‍റെ പരിധിയിലാണ്. ആന, കടുവ സംരക്ഷണ മേഖലകളായി തന്നെ റാന്നി വനമേഖലയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദൈർഘ്യമേറിയ വനാതിർത്തിയിൽ നിരവധി ജനവാസ മേഖലകളും കൃഷിയിടങ്ങളും ചേർന്നുകിടക്കുന്നതിനാൽ വന്യജീവി സംഘർഷം നിയന്ത്രിക്കന്നത് വലിയ വെല്ലുവിളിയാണ്.

കാട്ടാന മുതൽ കാട്ടുപന്നി വരെയുള്ള മൃഗങ്ങളുടെ കടന്നുകയറ്റം കൃഷിയിടങ്ങൾക്കും മനുഷ്യരുടെ സുരക്ഷയ്ക്കും ഒരേപോലെ ഭീഷണിയാകുകയാണ്.

റാന്നി വനം ഡിവിഷനിലെ റാന്നി, വടശേരിക്കര, ഗൂഡ്രിക്കൽ റേഞ്ചുകളിലായി നിരവധി പ്രദേശങ്ങൾ വന്യജീവി സംഘർഷ സാധ്യതയുള്ള മേഖലകളായി വനംവകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കുരുമ്പൻമൂഴി, അരയാഞ്ഞിലിമൺ, മണക്കയം, ഗുരുനാഥൻമണ്ണ്, ആങ്ങമൂഴി, തണ്ണിത്തോട്, തെക്കുതോട്, ഗവി ഉൾപ്പെടെയുള്ള വനാതിർത്തി പ്രദേശങ്ങളിലാണ് പ്രശ്നം കൂടുതൽ പ്രകടമാകുന്നത്.

വന്യമൃഗങ്ങളുടെ കടന്നുകയറ്റത്തിൽ ഏറ്റവും കൂടുതൽ നഷ്‌ടം നേരിടുന്നത് കർഷകരാണ്. കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്തുന്നത് പതിവായതോടെ കിഴങ്ങുവർഗങ്ങൾ ഉൾപ്പെടെയുള്ള വിളകൾ വ്യാപകമായി നശിക്കുന്നു. കാട്ടാനകളുടെ സാന്നിധ്യം വാഴ, തെങ്ങ്, അടയ്ക്ക തുടങ്ങിയ വിളകൾക്കും നാശമുണ്ടാക്കുന്നു.

ഒരു രാത്രിയിലെ വന്യമൃഗ ആക്രമണം മാസങ്ങളോളം അധ്വാനിച്ച് വളർത്തിയ വിളകൾ നശിപ്പിക്കുന്ന അവസ്ഥയുണ്ട്. നഷ്‌ടപരിഹാരം ലഭിക്കുന്നതിലെ കാലതാമസവും ലഭിക്കുന്ന തുക യഥാർഥ നഷ്‌ടത്തിന് ആനുപാതികമല്ലെന്ന പരാതിയും കർഷകർക്കുണ്ട്. കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ് തുടങ്ങിയവയും വിവിധ മേഖലകളിൽ കൃഷിനാശത്തിനും മനുഷ്യർക്ക് അപകടത്തിനും കാരണമാകുന്നു.

വന്യമൃഗ സംരക്ഷണവും മനുഷ്യരുടെ സുരക്ഷയും ഒരേപോലെ ഉറപ്പാക്കുന്ന ദീർഘകാല പദ്ധതിയാണ് റാന്നിക്ക് ആവശ്യമെന്ന് കഴിഞ്ഞയിടെ വടശേരിക്കരയിൽ ഇതു സംബന്ധിച്ചു ചേർന്ന യോഗത്തിൽ മന്ത്രി ഷിബു ബേബി ജോണിനോടു കർഷകർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. പ്രശ്നങ്ങൾ പഠിച്ചു കർഷക സംരക്ഷണത്തിനു ചെയ്യാനാകുന്ന പദ്ധതികൾ തയാറാക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
(തുടരും)

Idukki

സഭാശുശ്രൂഷയ്‌ക്ക് മക്കളെ സമര്‍പ്പിച്ച മാതാപിതാക്കള്‍ അനുഗൃഹീതര്‍: മാര്‍ പുളിക്കല്‍

കാഞ്ഞിരപ്പള്ളി: ദൈവം നല്‍കിയ ഏറ്റവും വലിയ ദാനമായ ജീവനെ സ്വീകരിക്കുകയും ദൈവിക ശുശ്രൂഷയ്‌ക്കായി മക്കളെ സമര്‍പ്പിക്കുകയും ചെയ്‌ത മാതാപിതാക്കള്‍ അനുഗൃഹീതരെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ്‌ പുളിക്കല്‍.

രൂപതയുടെ സുവര്‍ണജൂബിലി വര്‍ഷത്തോടു ചേര്‍ന്ന്‌ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ നടത്തിയ വൈദികരുടെയും സമര്‍പ്പിതരുടെയും മാതാപിതാക്കളുടെ സംഗമത്തില്‍ മുഖ്യസന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസ്‌ പുളിക്കല്‍.

അനുഗ്രഹമായി സ്വീകരിച്ച മക്കളെ അനുഗ്രഹീത ശുശ്രൂഷയ്ക്കായി സമര്‍പ്പിച്ചപ്പോള്‍, നിങ്ങളുടെ മക്കള്‍ ശുശ്രൂഷ ചെയ്യുന്ന ഇടങ്ങളും നിങ്ങളുടെ കുടുംബങ്ങളും അനുഗ്രഹമാകുമെന്നും മാര്‍ ജോസ്‌ പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
രൂപത ഫാമിലി അപ്പോസ്തലെറ്റിന്‍റെ നേതൃത്വത്തില്‍ നടത്തിയ സംഗമത്തില്‍ രൂപത ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കത്തീഡ്രല്‍ വികാരിയും ആര്‍ച്ച്‌പ്രീസ്റ്റുമായ ഫാ.ഡോ. കുര്യന്‍ താമരശേരി, രൂപത അനിമേറ്റര്‍ സിസ്റ്റർ റോസ്‌മി എസ്‌എബിഎസ്‌, രൂപത മാതൃവേദി പ്രസിഡന്‍റ് ജിജി പുളിയംകുന്നേല്‍, റീജെന്‍റ് ബ്രദര്‍ ജെറിന്‍ വാണിയപ്പുരയ്‌ക്കല്‍, രൂപത, ഫൊറോന, ഇടവക എക്‌സിക്യുട്ടീവ്‌ അംഗങ്ങള്‍, അനിമേറ്റേഴ്‌സ്‌ എന്നിവര്‍ നേതൃത്വം നല്‍കി. രൂപതയുടെ വിവിധ ഇടവകകളില്‍നിന്ന്‌ ആയിരക്കണക്കിന്‌ ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു.

Alappuzha

തണ്ണീർമുക്കം ബണ്ട് റോഡിന്‍റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

ചേർത്തല: തണ്ണീർമുക്കം ബണ്ട് റോഡിന്‍റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി പി.പ്രസാദ് എംഎൽഎ അറിയിച്ചു. തകർന്ന റോഡിലെ കുഴികൾ താത്കാലികമായടച്ച് ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. റോഡിന്‍റെ തകർച്ചമൂലം ഉണ്ടായ ഗതാഗതക്കുരുക്ക് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് എംഎൽഎ വിഷയത്തിൽ ഇടപെട്ടത്.

2025 അവസാനം കൃഷിമന്ത്രിയായിരുന്ന പി.പ്രസാദിന്‍റെ ഇടപെടലിനെ തുടർന്ന് ബണ്ടിലെ റോഡ് പുനർനിർമിക്കുന്നതിന് 1.4 കോടി രൂപയും തകർന്ന കൈവരികൾ പുനർ നിർമിക്കുന്നതിനും മറ്റു സിവിൽ ജോലികൾക്കുമായി 1.38 കോടി രൂപയും കഴിഞ്ഞ സർക്കാർ അനുവദിച്ച് ടെൻഡർ ചെയ്തിരുന്നു. ഉൾനാടൻ ജലഗതാഗത വകുപ്പിന് നിർമാണച്ചുമതല ഉണ്ടായിരുന്ന കരാറുകാരൻ കൈവരി നിർമാണം ഏറ്റെടുത്ത് നടത്തി വരികയാണ്. റോഡിന്‍റെ നിർമാണത്തിനായി ജലസേചന വകുപ്പ് കരാർ ക്ഷണിച്ചെങ്കിലും ആരും കരാർ ഏറ്റെടുക്കാത്തതിനെ തുടർന്നാണ് റോഡ് നിർമാണം പ്രതിസന്ധിയിലായത്. നിലവിൽ ഒരു കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തതായും നടപടിക്രമങ്ങൾ അതിവേഗം പൂർത്തീകരിച്ച് റോഡിൽ ബിറ്റുമിനസ് കോൺക്രീറ്റ് വിരിക്കുന്ന പ്രവൃത്തി ഏറ്റവും വേഗത്തിൽ ആരംഭിക്കുമെന്നും പി. പ്രസാദ് എംഎൽഎ അറിയിച്ചു.

Kottayam

കമ്പനിക്കടവ് പാലം നിർമാണം പാതിവഴിയിൽ നിലച്ചു

ഏറ്റുമാനൂർ: നിശ്ചലാവസ്‌ഥയിലായ പുന്നത്തുറ-കമ്പനിക്കടവ് പാലത്തിന്‍റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് നാട്ടുകാർ. പ്രധാനമായും സമീപന പാതയുടെ നിർമാണമാണ് പൂർത്തിയാകാനുള്ളത്. പാലത്തിന്‍റെ പ്രതലത്തിന്‍റെ അവസാന വാർക്കലും ക്രാഷ് ഗാർഡ് സ്ഥാപിക്കലും ബാക്കിയുണ്ട്.

ഏറ്റുമാനൂർ, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ കിഴക്കുവശം അയർക്കുന്നം പഞ്ചായത്തും പടിഞ്ഞാറുവശം ഏറ്റുമാനൂർ നഗരസഭയുമാണ്. മൂന്നരപ്പതിറ്റാണ്ട് മുമ്പു നിർമിച്ച പാലത്തിന് വലിയ വാഹനങ്ങൾക്ക് പോകാനുള്ള വീതി ഉണ്ടായിരുന്നില്ല. ഇരു ദിശകളിലേക്കും ഒരേ സമയം വാഹനങ്ങൾ പോകാനുമായിരുന്നില്ല.
കൈവരികൾ തകർന്ന് പാലം ബലക്ഷയത്തിലായിട്ട് ഒരു പതിറ്റാണ്ടോളമായിരുന്നു. മതിയായ വീതിയിൽ പാലം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറി. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് 10 കോടി രൂപ അനുവദിച്ചെങ്കിലും ടെൻഡർ നടപടികൾ പൂർത്തീകരിക്കാനായില്ല.

പിന്നീട് എസ്റ്റിമേറ്റ് തുക വർധിപ്പിക്കുകയും സമീപന പാതയ്ക്ക് സ്ഥലമേറ്റെടുക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടും പാലം നിർമാണം യാഥാർഥ്യമാകാതെ വന്നതോടെ ജനങ്ങൾ സമരത്തിലായിരുന്നു. പിന്നീട് മന്ത്രി വി.എൻ. വാസവന്‍റെ ഇടപെടലിൽ എസ്റ്റിമേറ്റ് തുക 10.90 കോടി രൂപയായി വർധിപ്പിച്ചതോടെയാണ് പാലം പുനർനിർമാണത്തിന് വഴിതുറന്നത്. 2022 നവംബറിൽ പുതിയ പാലത്തിന്‍റെ നിർമാണം ആരംഭിച്ചെങ്കിലും സമയബന്ധിതമായി പൂർത്തീകരിക്കാനായില്ല.

മീനച്ചിലാറിന്‍റെ ഇരുവശങ്ങളിലുമുള്ളവർ വിവിധ സ്‌ഥലങ്ങളിലേക്ക് എളുപ്പത്തിൽ പോകാൻ ആശ്രയിക്കുന്ന റോഡാണിത്. പാലം നിർമാണം തുടങ്ങിയതോടെ ഇവരുടെ സഞ്ചാര മാർഗമടഞ്ഞു. നിർമാണം സ്‌തംഭിച്ചത് നൂറുകണക്കിന് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

നിർമാണം പൂർത്തിയായില്ലെങ്കിലും ചെറിയ വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. പകുതി ഭാഗം മാത്രം മണ്ണടിച്ച് ഉയർത്തിയിട്ടുള്ള സമീപന പാതയിലൂടെ രാത്രികാലങ്ങളിലുള്ള യാത്ര സുരക്ഷിതമല്ല.
ഏറ്റുമാനൂർ, പുതുപ്പള്ളി എംഎൽഎമാർ ഇടപെട്ട് പാലം നിർമാണം എത്രയും വേഗം പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

 എഴുപത്തഞ്ചു ശതമാനം നിർമാണം പൂർത്തിയായി. ആറ്റുതീരത്ത് കൽക്കെട്ട് പൂർത്തിയാക്കിയില്ലെങ്കിൽ അപകട സാധ്യതയുണ്ട്. അപ്രോച്ച് റോഡ് നിർമിക്കണം. കമ്പനിക്കടവ് ഭാഗത്ത് പാലത്തിന്‍റെ പകുതിഭാഗം മാത്രമേ അപ്രോച്ച് റോഡിനാ യി മണ്ണടിച്ച് ഉയർത്തിയിട്ടുള്ളൂ.
- ജെസി ജോയി
(പൊതുപ്രവർത്തക)

നിർമാണം പൂർത്തിയാകാത്ത അപ്രോച്ച് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് അപകട ഭീഷണിയുയർത്തുന്നു.
കമ്പനിക്കടവ് ഭാഗത്തുനിന്ന് പുന്നത്തുറ വെള്ളാപ്പള്ളി പള്ളി, പഴയ പള്ളി, ഇവയോടു ചേർന്നുള്ള സ്‌കൂളുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും പുന്നത്തുറ ഭാഗത്തുനിന്ന് മെഡിക്കൽ കോളജ്, യൂണിവേഴ്സിറ്റി, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും പോകേണ്ടവർക്ക് അപകടഭീതി കൂടാതെ യാത്ര ചെയ്യാൻ എത്രയും വേഗം അപ്രോച്ച് റോഡിന്‍റെ നിർമാണം പൂർത്തിയാക്കണം.
- ബിനു ജോൺ
(അധ്യാപകൻ)

അടിയന്തര ഘട്ടങ്ങളിൽ രോഗികളും മറ്റുമായി പോകാൻ ബുദ്ധിമുട്ടുന്നു. മുമ്പ് ഉണ്ടായിരുന്ന ബസ് സർവീസും മുടങ്ങിയിരിക്കുകയാണ്.
നൂറുകണക്കിന് ആളുകൾ ആശയിക്കുന്ന റോഡും പാലവുമാണ്. രാത്രിയിൽ വെളിച്ചമില്ല.
- സിബി സ്‌കറിയ
(കമ്പനി കടവിലെ വ്യാപാരി)

Ernakulam

ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നരമാസം; അനക്കമില്ലാതെ മൂന്നാം റോറോ വെസൽ

മട്ടാഞ്ചേരി : ഫോര്‍ട്ടുകൊച്ചി - വൈപ്പിന്‍ അഴിമുഖ കടത്തിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി നിര്‍മിച്ച മൂന്നാമത് റോ റോ വെസലിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും സര്‍വീസ് ആരംഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ജൂലൈ 12 ന് മുഖ്യമന്ത്രി വി.ഡി സതീശനാണ് റോ റോ വെസലിന്‍റെ ഉദ്ഘാടനം ആഘോഷ പൂര്‍വം നടത്തിയത്.15നു തന്നെ സര്‍വീസ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒന്നര മാസം പിന്നിട്ടെങ്കിലും സര്‍വീസ് എന്ന് ആരംഭിക്കുമെന്ന കാര്യത്തില്‍ നഗരസഭ അധികൃതര്‍ മൗനത്തിലാണ്.

നിലവില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന രണ്ടു വെസലുകളില്‍ ഒന്ന് തകരാറിലാകുമ്പോള്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ സര്‍വീസ് നടത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നഗരസഭാ ഭരണസമിതിയാണ് മൂന്നാമത് ഒരു വെസല്‍ കൂടി നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്നാമത്തെ റോ റോ വെസല്‍ നിര്‍മിച്ചതും. എന്നാല്‍ ഉദ്ഘാടനത്തിനുശേഷം പല തവണ നിലവിലെ റോ റോ വെസലില്‍ ഒന്ന് തകരാറിലായെങ്കിലും മൂന്നാമത്തെ റോ റോ സര്‍വീസിനിറക്കിയില്ല. ഇതുമൂലം പലപ്പോഴും കടുത്ത യാത്രാദുരിതവും ഉണ്ടായി.

മൂന്നാമത്തെ  റോ റോയുടെ ഗുണഫലം യാത്രക്കാര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ്.നിലവില്‍ കിന്‍കോയാണ് സര്‍വീസ് നടത്തുന്നത്.ഇവരെ മൂന്നാമത്തെ റോ റോ വെസല്‍ ഏല്‍പ്പിക്കില്ലെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നു.റോ റോ നടത്തിപ്പിന് പ്രത്യേക എസ്പിവി രൂപീകരിക്കുന്നത്  സംബന്ധിച്ച് സര്‍ക്കാരിന്‍റെ അനുമതി തേടിയതായും പറഞ്ഞിരുന്നു.എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല. എന്ന് തീരുമാനമാകുമെന്നും അറിയാത്ത സാഹചര്യമാണ്. അതു വരെ മൂന്നാമത്തെ റോ റോ സര്‍വീസിനിറക്കാതെയിരുന്നാല്‍ അത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാകും. കൂടാതെ ബോട്ട് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.

Thrissur

ഗുരുവായൂർ ആഘോഷലഹരിയിൽ

ഗുരുവായൂർ: ഉണ്ണിക്കണ്ണന്‍റെ പിറന്നാൾ സുദിനമായ ഇന്ന് ക്ഷേത്രസന്നിധി ആഘോഷലഹരിയിൽ. അഷ്ടമി രോഹിണിക്ക് ദർശനത്തിനും പിറന്നാൾസദ്യക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കണ്ണനെ ഒരു നോക്കുകണ്ട് അനുഗ്രഹം വാങ്ങാൻ പതിനായിരങ്ങളാണു ക്ഷേത്രസന്നിധിയിലെത്തുക. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ആഘോഷവരവുകളും ക്ഷേത്രസന്നിധിയിലെത്തിച്ചേരും. ക്ഷേത്രത്തിൽ രാവിലെയും ഉച്ചയ്ക്കുശേഷവും കാഴ്ചശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും. മൂന്നുനേരവും ഗുരുവായൂരപ്പൻ അതിവിശേഷ സ്വർണക്കോലത്തിലാണ് എഴുന്നെള്ളുക.

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വിഭവസമൃദ്ധമായ പിറന്നാൾസദ്യയും നൽകും. 40000 പേർക്കുള്ള സദ്യയാണ് ഒരുക്കുന്നത്. രാവിലെ ഒന്പതുമുതൽ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറുഭാഗത്തെ അന്നലക്ഷ്മി ഹാളിലും അതിനോടുചേർന്ന പന്തലിലും തെക്കുഭാഗത്തെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമാണ് സദ്യ നൽകുക. ഉച്ചയ്ക്കുശേഷം രണ്ടുവരെ വരിയിൽ നിൽക്കുന്നവർക്കു സദ്യ നൽകും. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ കലാപരിപാടികൾ ഉണ്ടാവും.

രാത്രി ഒന്പതിനു സാംസ്കാരികസമ്മേളനത്തിൽ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്കാരം മന്ത്രി കെ. മുരളീധരൻ സമ്മാനിക്കും. രാവിലെ ഒന്പതിന് നായർ സമാജത്തിന്‍റെ നേതൃത്വത്തിലുള്ള ആഘോഷപരിപാടികൾ മമ്മിയൂർ ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും.

ഘോഷയാത്ര 10.30നാണ്. ഉച്ചയ്ക്ക് 12നു കിഴക്കേനടയിൽ സമാപിക്കും. പെരുന്തട്ട ശിവകൃഷ്ണ ഭക്തസേവാസംഘത്തിന്‍റെ ആഘോഷം രാവിലെ ഒന്പതിനു പെരുന്തട്ട ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. നെൻമിനി ബലരാമക്ഷേത്രത്തിന്‍റെ ഘോഷയാത്ര രാവിലെ ഒന്പതിന് നെൻമിനിയിൽനിന്ന് ആരംഭിച്ച് 10.30നു കിഴക്കേനടയിലെത്തി ദേവസഹോദരസംഗമം നടക്കും. ബാലഗോകുലത്തിന്‍റെ ഘോഷയാത്ര ഉച്ചകഴിഞ്ഞ് തിരുവെങ്കിടം ക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെത്തും.

സുരക്ഷക്ക് 250 പൊലിസുകാർ; വണ്‍വേ കർശനമാക്കും

അഷ്ടമിരോഹിണി ആഘോഷത്തിന് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ മൂന്ന് സിഐമാരുടെ നേതൃത്വത്തിൽ 250 പൊലിസുകാർ സുരക്ഷയൊരുക്കും. എൻസിസി, സ്കൗട്ട്, എസ്പിസി തുടങ്ങിയവരും സഹായത്തിനുണ്ടാകും. ഇന്നു പുലർച്ചെ മുതൽ ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളിൽ എല്ലാ വാഹനങ്ങൾക്കും വണ്‍വേ സംവിധാനം ഏർപ്പെടുത്തും. ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല. ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങൾ പാർക്കിംഗിന് ഉപയോഗിക്കും. ഘോഷയാത്ര കടന്നുപോകുന്പോൾ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും.

വിഐപി- സ്പെഷൽ ദർശനത്തിനു നിയന്ത്രണം

അഷ്ടമി രോഹിണി ദിനത്തിൽ പൊതുവരി നിൽക്കുന്നവർക്കു ദർശനം സുഗമമാക്കുന്നതിനായി ഇന്നു വിഐപി- സ്പെഷൽ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തും. പ്രദേശികക്കാർക്കു സാധാരണ നിശ്ചയിച്ചിട്ടുള്ള സമയക്രമത്തിൽ ദർശനം നടത്താം.
മുതിർന്ന പൗരൻമാർക്കു രാവിലെ 4.30 മുതൽ 5.30 വരെയും വൈകിട്ട് അഞ്ചുമുതൽ ആറുവരെയും പ്രത്യേക വരിയുണ്ടാകും.

പുലർച്ചെ പന്ത്രണ്ടരവരെ ക്ഷേത്രനട തുറന്നിരിക്കും

കൃഷ്ണന്‍റെ പിറന്നാൾദിനമായ ഇന്നു ക്ഷേത്രനട പുലർച്ചെ പന്ത്രണ്ടരവരെ തുറന്നിരിക്കും. രാത്രി വിളക്കെഴുന്നള്ളിപ്പ് തുടങ്ങുന്നതുവരെ ഭക്തർക്കു ദർശനം നടത്താം.
അത്താഴപൂജയ്ക്കുശേഷം രാത്രി 11.30ഓടെയാണു വിളക്കെഴുന്നള്ളിപ്പ് ആരംഭിക്കുക. വിളക്കെഴുന്നള്ളിപ്പിന് കൊന്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്‍റെ സ്വർണക്കോലമേറ്റും. വിശേഷാൽ ഇടയ്ക്കവാദ്യവും നാദസ്വരവും അകന്പടിയാവും. രാവിലെ കാഴ്ചശീവേലിക്കും കൊന്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റും.

41000 നെയ്യപ്പം നിവേദിക്കും

അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാടായ നെയ്യപ്പം ഇന്ന് അത്താഴപ്പൂജയ്ക്കു ഗുരുവായൂരപ്പനു നിവേദിക്കും. 7.25 ലക്ഷം രൂപയ്ക്കുള്ള അപ്പമാണു തയാറാക്കുന്നത്. 41000ത്തിലധികം നെയ്യപ്പമാണു നിവേദിക്കുക. രാവിലെ ഏഴുമുതൽ അപ്പം തയാറാക്കിത്തുടങ്ങും.
ക്ഷേത്രത്തിനുള്ളിൽ തിടപ്പള്ളിയിലും വാതിൽമാടങ്ങളിലുമെല്ലാം അപ്പമുണ്ടാക്കാൻ അടുപ്പൊരുങ്ങും. രാത്രി അത്താഴപ്പൂജക്കുശേഷം അപ്പം ഭക്തർക്കു വിതരണം ചെയ്യും. 10.8 ലക്ഷം രൂപയൂടെ പാൽപായസവും ഇന്നു ഗുരുവായൂരപ്പനു നിവേദിക്കും.

ക്ഷേത്രപ്രവൃത്തിക്ക് 80 കീഴ്ശാന്തിക്കാർ


ശ്രീകൃഷ്ണജയന്തിയായ ഇന്ന് 13 കീഴ്ശാന്തി ഇല്ലങ്ങളിൽനിന്നുള്ള 80 കീഴ്ശാന്തിക്കാർ ക്ഷേത്രപ്രവൃത്തിക്കെത്തും.

ഇന്നു പുലർച്ചെ രണ്ടുമുതൽ ഇവർ ജോലിതുടങ്ങും. പത്തുലക്ഷത്തിലേറെ രൂപയുടെ പാൽപായസം തയാറാക്കലും നെയ്പായസം തയാറാക്കലുമാണ് ആദ്യ ജോലി. രാവിലെ ഏഴു മുതൽ അപ്പം തയാറാക്കിത്തുടങ്ങും. കാഴ്ചശീവേലിക്കും പ്രസാദഉൗട്ടിനും ക്ഷേത്രത്തിനുള്ളിലെ പ്രവൃത്തിയുമെല്ലാമായി പാതിരാത്രിവരെ കർമനിരതരായിരിക്കും.

Palakkad

ഒറ്റപ്പാലം- ചെർപ്പുളശേരി റൂട്ടിൽ വീണ്ടും സ്വകാര്യബസ് സമരം?

ഒറ്റപ്പാലം: ഒറ്റപ്പാലം- ചെർപ്പുളശേരി റൂട്ടിസൽ സ്വകാര്യബസ് ജീവനക്കാർ വീണ്ടും സമരത്തിന്. സർവീസ് നിർത്തിവ‌യ്ക്കാനാണ് ആലോചിക്കുന്നതെന്നു ബസ് ജീവനക്കാർ പറഞ്ഞു. ഉടൻ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും.
തകർന്നപാത ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ബസ് ജീവനക്കാർ സമരരംഗത്തിറങ്ങിയിരുന്നു. റോഡ് തകർച്ച കാരണം ബസുകൾ സ്ഥിരം തകരാറാവുകയാണെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞദിവസം റോഡിലെ കുഴിയിൽചാടി സ്വകാര്യബസിനു കാര്യമായി കേടുപാടുകൾ സംഭവിച്ചിരുന്നു.

ബസിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേൽക്കുകയുമുണ്ടായി. വരോട് സെന്‍ററിൽ ഒറ്റപ്പാലത്തുനിന്ന് ചെർപ്പുളശേരിയിലേക്ക് യാത്രക്കാരുമായിപോയ ബസാണ് ആക്സിൽ ഒടിഞ്ഞ് അപകടത്തിൽപ്പെട്ടത്.
സമീപത്തെ കടയിലേക്ക് ബസ് നിയന്ത്രണംവിട്ട് ഇടിച്ചുകയറാതിരുന്നതു രക്ഷയായി. ട്രിപ്പ് മുടങ്ങിയതോടെ യാത്രക്കാരെയെല്ലാം മറ്റൊരു ബസിൽ കയറ്റിവിടുകയായിരുന്നു.

ആക്സിൽ ഒടിയുകയും ടയർപൊട്ടുകയും ചെയ്യുന്നത് നിത്യസംഭവമാണെന്നാണ് ബസ് തൊഴിലാളികൾ പറയുന്നത്.
ഓണത്തിനുമുമ്പ് പാത താത്കാലികമായെങ്കിലും ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളികളും ഉടമകളും ചേർന്ന സംയുക്തസമിതി പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിരുന്നു. നടപടിയില്ലാതായതോടെ സൂചനാസമരവും നടത്തി. എന്നിട്ടും കുഴിയടയ്ക്കൽ നടക്കാതെവന്നതിനാൽ അനിശ്ചിതകാലസമരവും പ്രഖ്യാപിച്ചു.

ഇതിനിടെ കെ. പ്രേംകുമാർ എംഎൽഎ ഇടപെടുകയും റോഡിൽ പലയിടത്തും കുഴിയടയ്ക്കുകയും ചെയ്തു. ഇതോടെ ബസ് തൊഴിലാളികൾ സമരം പിൻവലിച്ചു. എന്നാലിപ്പോൾ അടച്ച സ്ഥലത്തെല്ലാം വീണ്ടും കുഴിയായി.
ഒറ്റപ്പാലം- ചെർപ്പുളശേരി റോഡ് നവീകരണം പാതിയിൽ മുടങ്ങിയ നിലയിലാണ്. ഇനിയും ഈ പാതയിലൂടെ ഗതാഗതം സാധ്യമല്ലെന്നിരിക്കെയാണ് അനിശ്ചിതകാല സമരത്തെക്കുറിച്ച് ബസ് ജീവനക്കാർ ആലോചിക്കുന്നത്.

Malappuram

തീരദേശത്തെ കൊടിതോരണങ്ങളും നിര്‍മിതികളും നീക്കാൻ ഉത്തരവ്

മലപ്പുറം: തിരൂര്‍ റവന്യു സബ്ഡിവിഷന്‍ പരിധിയിലെ തീരദേശ പ്രദേശങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളും അടയാളങ്ങളുമായി സ്ഥാപിച്ചിട്ടുള്ള അനധികൃത സ്തൂപങ്ങള്‍, ഷെഡുകള്‍, ബോര്‍ഡുകള്‍, കട്ടൗട്ടുകള്‍, കൊടിതോരണങ്ങള്‍ എന്നിവ ഞായറാഴ്ച വൈകീട്ട് അഞ്ചിനകം സ്വമേധയാ നീക്കം ചെയ്യണമെന്ന് തിരൂര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും സബ് കളക്‌ടറുമായ ദിലീപ് കെ. കൈനിക്കര ഉത്തരവിട്ടു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 163 പ്രകാരമാണ് അടിയന്തര നിര്‍ദേശം.

താനൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ നിറമരുതൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഉണ്യാല്‍ ബീച്ചിലും പരിസര പ്രദേശങ്ങളിലും സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. നിശ്ചിത സമയപരിധിക്കുള്ളില്‍ പാര്‍ട്ടികള്‍ ഇവ നീക്കം ചെയ്യാത്തപക്ഷം തഹസില്‍ദാരുടെയും പൊലിസിന്‍റെയും നേതൃത്വത്തില്‍ അവ പൊളിച്ചുമാറ്റുകയും അതിനുള്ള ചെലവ് ബന്ധപ്പെട്ട പാര്‍ട്ടികളില്‍നിന്ന് ഈടാക്കുകയും ചെയ്യും. ബീച്ചിലെ പൊതു ചുവരുകളിലെ രാഷ്‌ട്ര‌ീയ പാര്‍ട്ടി ചിഹ്നങ്ങള്‍ മായ്ച്ച് നിഷ്പക്ഷമായ പെയിന്‍റ് അടിക്കാനും നിര്‍േദശമുണ്ട്.

ജില്ലാ കളക്‌ടറുടെയും പൊലിസിന്‍റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സബ് കളക്‌ടറുടെ കാര്യാലയത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. വിവിധ രാഷ‌്ട്രീയ കക്ഷി പ്രതിനിധികളും റവന്യു, പൊലിസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

പ്രദേശത്തെ സദാചാര പൊലിസിംഗിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ബീച്ചിലെ ഷെഡുകള്‍ മറയാക്കി നടക്കുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് ഉപയോഗത്തിനെതിരേ പൊലിസ് പരിശോധന ശക്തമാക്കും.
പ്രദേശത്ത് സമാധാനം ഉറപ്പാക്കാന്‍ യുവാക്കളെ ഉള്‍പ്പെടുത്തി പ്രാദേശിക സമിതികള്‍ പുനഃസംഘടിപ്പിക്കാനും വെള്ളിയാഴ്ചകളില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗത്തില്‍ തീരുമാനമായി.

Kozhikode

ജനവാസ-കൃഷി മേഖലകളെ ഒഴിവാക്കണമെന്ന് കേരള പഞ്ചായത്ത് അസോസിയേഷൻ

താമരശേരി: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം (ഇഎസ്എ) സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ ശാസ്ത്രീയ പുനഃപരിശോധന വേണമെന്നും ജനവാസ-കാർഷിക മേഖലകളെ നിയന്ത്രണങ്ങളിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്നും കേരള പഞ്ചായത്ത് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധി സംഗമം ആവശ്യപ്പെട്ടു. ഇ‌എസ്എ പരിധി വനാതിർത്തിയിൽ മാത്രമായി നിജപ്പെടുത്തി മലയോര ജനതയുടെ ആശങ്കകൾ അടിയന്തരമായി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് സംഗമത്തിൽ പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു.

ഇഎസ്എയുമായി ബന്ധപ്പെട്ട് മന്ത്രി അഡ്വ. സണ്ണി ജോസഫിനെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും ഒന്പതിന് പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികളായ ബിജു താന്നിക്കാക്കുഴി, പ്രേംജി ജെയിംസ്, ജിതേഷ് മുതുകാട് എന്നിവരുടെ നേതൃത്വത്തിൽ നേരിട്ട് സന്ദർശിച്ച് നിവേദനം നൽകാനും വിഷയത്തിന്‍റെ ഗൗരവം ധരിപ്പിക്കാനും സംഗമം തീരുമാനിച്ചു.
ഭരണപരമായ സൗകര്യത്തിന് നിശ്ചയിച്ച വില്ലേജുകളെ മൊത്തമായി ഇഎസ്എ പരിധിയിൽ കൊണ്ടുവരുന്ന രീതി തികച്ചും അശാസ്ത്രീയമാണ്.

ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർദ്ദേശങ്ങൾ മലയോരത്തെ ജനജീവിതത്തെയും കർഷകരെയും കടുത്ത പ്രതിസന്ധിയിലാക്കും. വനപ്രദേശങ്ങളും സംരക്ഷിത മേഖലകളും വനംവകുപ്പിന്‍റെ രേഖകളും ജിഐഎസ് ഡാറ്റയും അടിസ്ഥാനമാക്കി കൃത്യമായി വേർതിരിച്ച് അതിർത്തി നിർണയം നടത്തണം.

അന്തിമ വിജ്ഞാപനത്തിന് മുൻപ് വില്ലേജ് അടിസ്ഥാനത്തിൽ ഡാറ്റാ ഓഡിറ്റും ജിയോ കോർഡിനേറ്റ് മാപ്പിംഗും പൂർത്തിയാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം ഉറപ്പുവരുത്തണമെന്നും ജനപ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.

ജനപ്രതിനിധി സംഗമം പി.കെ. ഫിറോസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് ബിജു താന്നിക്കാക്കുഴി അധ്യക്ഷത വഹിച്ചു. സി.കെ. കാസിം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മില്ലി മോഹൻ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ സെക്രട്ടറി ജിതേഷ് മുതുകാട് വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി അഹമ്മദ് പുന്നക്കൽ, പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രേംജി ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ മിനി വട്ടക്കണ്ടി, ഇസ്മായിൽ കുറുമ്പോയിൽ, കെ. ശശീന്ദ്രൻ, അംബിക മംഗലത്ത്, വൈസ് പ്രസിഡന്‍റ് ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് ജോസ്, പി.ജി. മുഹമ്മദ്, കെ.കെ. ഹനീഫ, രാധിക ചിറയിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നമ്മൽ, പഞ്ചായത്ത് സാരഥികളായ ജിതിൻ പല്ലാട്ട്, പി.ആർ. അജിത, അന്നക്കുട്ടി ദേവസ്യ, അലക്സ് തോമസ് ചെമ്പകശേരി, സജീന, പ്രേംജി ജെയിംസ്, ബിജു താന്നിക്കാക്കുഴി, നജ്മുന്നിസ, സിനി ജീനോ, ബിജു കടലാശേരി, മോളി തോമസ്, ജിതേഷ് മുതുകാട്, മേഘ പൊയിൽ പറമ്പത്ത്, രമേശൻ മണലിൽ, സജ്ന മഞ്ഞൂർ, എം.പി. കുഞ്ഞിരാമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

 

Wayanad

ആക്ഷേപ, നിര്‍ദേശ സമര്‍പ്പണത്തിന് ഇനി 22 ദിവസം

സുല്‍ത്താന്‍ ബത്തേരി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല (ഇഎസ്എ) സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ബോധിപ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കാന്‍ ഇനി 22 ദിവസം മാത്രം.

ജൂലൈ 27നാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്. സെപ്റ്റംബര്‍ 25 വരെയാണ് അഭിപ്രായങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിന് സാവകാശം.

സംസ്ഥാനത്ത് 131 വില്ലേജുകളിലെ 9,998 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയായി നിര്‍ദേശിച്ചത്. വയനാട്ടില്‍ കിടങ്ങനാട്, നൂല്‍പ്പുഴ, അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല, പേരിയ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശിലേരി വില്ലേജുകളിലെ 952 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.

ജനവാസ കേന്ദ്രങ്ങള്‍, കൃഷിഭൂമികള്‍, തോട്ടങ്ങള്‍ എന്നിവ ഇഎസ്എ പരിധിയില്‍നിന്നു പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യം കര്‍ഷക സംഘടനകളും പ്രാദേശിക കൂട്ടായ്മകളും ഉയര്‍ത്തുന്നുണ്ട്. കര്‍ഷകരുടേതടക്കം ഉപജീവനമാര്‍ഗങ്ങള്‍ക്കുമേല്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പേരില്‍ അനാവശ്യ നിയന്ത്രണം ഉണ്ടാകരുതെന്ന ആവശ്യം ശക്തമാണ്.

കരട് വിജ്ഞാപനത്തിനെതിരേ പരാതി നല്‍കേണ്ടതിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ജില്ലയിലെ വിവിധ സംഘടനകള്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. വില്ലേജ് അടിസ്ഥാനത്തില്‍ കരടിലെ അതിര്‍ത്തി പരിശോധിച്ച് ജനവാസ പ്രദേശങ്ങളും കൃഷിയിടങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തി വ്യക്തമായ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള ഇടപെടലാണ് നടന്നുവരുന്നത്. സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ജില്ലാതലത്തില്‍ ജനപ്രതിനിധികളുടെയും ഭരണസംവിധാനങ്ങളുടെയും നേതൃത്വത്തില്‍ യോഗ ഉണ്ടാകുന്നില്ല. കരട് വിജ്ഞാപനം അന്തിമമാകുന്നതിനുമുമ്പ് ജില്ലയിലെ ഭൂപ്രകൃതി, ജനസാന്ദ്രത, കൃഷി, ആദിവാസി ജീവിതം, തോട്ടം മേഖല, മനുഷ്യ-വന്യജീവി സംഘര്‍ഷം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ച് പ്രദേശിക തലത്തില്‍ വിശദമായ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.

വിജ്ഞാപനം കര്‍ഷകരെ സ്വാഭാവിക
കുടിയിറക്കിലേക്ക് നയിക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗം:
ജോണ്‍സണ്‍ തൊഴുത്തുങ്കല്‍

സുല്‍ത്താന്‍ ബത്തേരി: സാധാരണക്കാരായ കര്‍ഷകരെ സ്വാഭാവിക കുടിയിറക്കിലേക്ക് നയിക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമാണ് പരിസ്ഥിതി ലോല മേഖല (ഇഎസ്എ)വിജ്ഞാപനമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത പ്രസിഡന്‍റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ ആരോപിച്ചു. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി വനമേഖലയില്‍ മാത്രമായി ഇഎസ്എ നിജപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട്ടിലെ 13 ഉള്‍പ്പെടെ സംസ്ഥാനത്തെ 131 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിനുള്ള
നീക്കം അശാസ്ത്രീയമാണ്. വികസിത രാജ്യങ്ങളുടെ കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ചില പരിസ്ഥിതി സംഘടനകളും സമാഹരിച്ച ഫണ്ട് നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇഎസ്എ വിജ്ഞാപനമെന്ന് ആരോപണമുണ്ട്. വിദേശ താല്‍പര്യങ്ങള്‍ക്കായി കര്‍ഷകരെ ബലിയാടാക്കുന്ന നടപടികളില്‍നിന്ന് അധികൃതര്‍ പിന്‍മാറണം.

പരിസ്ഥിതി സംരക്ഷണത്തില്‍ കേരളത്തിലെ കര്‍ഷകര്‍ എന്നും മുന്‍പന്തിയിലാണ്. കൃഷിയിടങ്ങളിലെ ഫലവൃക്ഷങ്ങളും നാണ്യവിളകളും സ്വാഭാവിക വനങ്ങളുടെ പല ധര്‍മങ്ങളും നിര്‍വഹിക്കുന്നുണ്ട്. വന മേഖല, ജനവാസ മേഖല, കാര്‍ഷിക മേഖല എന്നിവ കൃത്യമായി വേര്‍തിരിക്കാതെ മുഴുവന്‍ വില്ലേജുകളെയും ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ല.

വിജ്ഞാപനം ചെയ്യുന്ന പ്രദേശങ്ങളിലെ കടുത്ത നിയന്ത്രണങ്ങള്‍ കര്‍ഷകരുടെ ജീവിതം ദുസഹമാക്കും. ഇഷ്ടാനുസരണം കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും. ഭവന നിര്‍മാണത്തിനും പുതിയ വൈദ്യുതി ലൈനുകള്‍, റോഡുകള്‍, വ്യവസായങ്ങള്‍ എന്നിവയ്ക്കും മരങ്ങളുടെ ശാഖകള്‍ മുറിക്കുന്നതിനും ജലസംഭരണത്തിനും മണ്ണിളക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാകും. എന്നിരിക്കേ ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂര്‍ണമായും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും ജോണ്‍സണ്‍ ആവശ്യപ്പെട്ടു.

പ്രതിഷേധത്തിന്
ആഹ്വാനം ചെയ്ത്
ഫാര്‍മേഴ്‌സ് റിലീഫ് ഫോറം

സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 131 വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയായി (ഇഎസ്‌സെഡ്) പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിനെതിരേ പ്രതിഷേധത്തിന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ആഹ്വാനം ചെയ്തു.

കേന്ദ്ര തീരുമാനത്തിനെതിരേ സംസ്ഥാന സര്‍ക്കാരും ജില്ലയിലെ ജനപ്രതിനിധികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എ.സി. തോമസ് ആവശ്യപ്പെട്ടു. നിലവില്‍ വലിയ പ്രതിസന്ധി നേരിടുന്ന വയനാട്ടിലെ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന കര്‍ഷകരുടെമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അനീതിയാണ്. കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കുന്നതുവരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകും. ജനപ്രതിനിധികളും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും കക്ഷിരാഷ്‌ട്രീയ വ്യത്യാസമില്ലാതെ ഇതിനെതിരേ അടിയന്തരമായി രംഗത്തുവരണമെന്നും ഫാര്‍മേഴ്‌സ് റിലീഫ് ഫോറം വ്യക്തമാക്കി. സമരങ്ങള്‍ക്ക് ഫാര്‍മേഴ്‌സ് ഫോറത്തിന്‍റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും എ.സി. തോമസ് അറിയിച്ചു.

ആക്ഷേപങ്ങള്‍
ബോധിപ്പിക്കുന്നതിന്
കാലപരിധി നീട്ടണമെന്ന്

സുല്‍ത്താന്‍ ബത്തേരി: പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ബോധിപ്പിക്കുന്നതിന് കാലപരിധി നീട്ടണമെന്ന് വയനാടന്‍ ചെട്ടി സര്‍വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.
ജില്ലയില്‍ നൂല്‍പ്പുഴ, കിടങ്ങനാട് ഉള്‍പ്പെടെ 13 വില്ലേജുകള്‍ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ പ്രദേശവാസികളുടെ ആശങ്കകളും അഭിപ്രായങ്ങളും കേള്‍ക്കാന്‍ പ്രത്യേക വേദിയൊരുക്കണം. കരട് വിജ്ഞാപനത്തിന്‍റെ പരിധിയില്‍ വരുന്ന വില്ലേജുകളിലെ താമസക്കാരില്‍ ഏറെയും കര്‍ഷകരും ആദിവാസികളുമാണ്. ഇവരുടെ ജീവിതത്തെയും കൃഷിയെയും ഉപജീവനത്തെയും ബാധിക്കുന്ന കാര്യമായതിനാല്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച ശേഷമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവൂ.
വിഷയത്തില്‍ പഞ്ചായത്തുകളും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നും ജനങ്ങളില്‍നിന്ന് പരാതികളും നിര്‍ദേശങ്ങളും ശേഖരിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് സമര്‍പ്പിക്കുന്നതിന് നേതൃത്വം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ശ്രീധരന്‍ അമ്പലക്കുണ്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സതീശ് ഗോവിന്ദന്‍, ബാലകൃഷ്ണന്‍ മാമ്പളൂര്‍, രാജഗോപാല്‍ വെള്ളക്കെട്ട് എന്നിവര്‍ പ്രസംഗിച്ചു.

പ്രക്ഷോഭത്തിനൊരുങ്ങി
കര്‍ഷക കോണ്‍ഗ്രസ്

മാനന്തവാടി: ജില്ലയിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ കേരളത്തില്‍ 131 വില്ലേജുകളെ ഇഎസ്എയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജ്ഞാപനം വനാതിര്‍ത്തിയില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് വീണ്ടും ആശങ്കയും ഭയവും ഉണ്ടാക്കിയിരിക്കുകയാണ്. കേരളത്തിലെ സര്‍ക്കാരുകള്‍ വനാതിര്‍ത്തി സീറോ പോയിന്‍റില്‍ നിലനിര്‍ത്തണമെന്ന് തീരുമാനിച്ചതാണ്. എന്നാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 131 വില്ലേജുകളെ വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് ആശങ്കയുളവാക്കുന്നതാണ്.

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ സീറോ പോയിന്‍റ് നിലനിര്‍ത്തണമെന്ന നിലപാടും കര്‍ഷകന്‍റെ ഒരുതരി മണ്ണ് പോലും വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനവും സ്വാഗതം ചെയ്യുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ കര്‍ഷക കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പൊതുജനങ്ങളെ അണിനിരത്തി സമരവുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് പി.എം. ബെന്നി, എം.വി. വിന്‍സെന്‍റ്, ഇ.ജെ. ഷാജി, എം.ഐ. പൗലോസ്, വി.വി. നാരായണ വാര്യര്‍, മൊയ്തു മുതു വോടന്‍, ജോര്‍ജ് അറുവാക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Kannur

ട്രെയിനിലെ ഫാൻ തകർന്നുവീണ് യാത്രക്കാരിക്ക് പരിക്ക്

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഫാൻ തകർന്നു വീണു യാത്രക്കാരിക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രൽ- മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ (12686) ഇന്നലെ വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് എസ് ത്രീ കോച്ചിൽ അപകടം സംഭവിച്ചത്.

മംഗളൂരുവിൽനിന്നു പുറപ്പെടുമ്പോൾ തന്നെ കോച്ചിലെ ഫാൻ പൊട്ടിത്തൂങ്ങിയ നിലയിലായിരുന്നുവെന്നും ഇക്കാര്യം ശ്രദ്ധയിൽപെടുത്തി റെയിൽവേ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യാത്രക്കാർ ആരോപിച്ചു. യാത്ര തുടരുന്നതിനിടെ ഫാൻ ഇളകി താഴേക്കു വീഴുകയായിരുന്നു.

പരിക്കേറ്റ യുവതിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നു പ്രാഥമിക ചികിത്സയും വിദഗ്ധ പരിശോധനയും ലഭ്യമാക്കി. തുടർന്ന് ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം യുവതി യാത്ര തുടർന്നു. റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ജാഗ്രതാക്കുറവിനെതിരെ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.

Kasaragod

ഒരു മഴ തീരുമ്പോഴേയ്ക്കും പൊട്ടിപ്പൊളിഞ്ഞ് കാഞ്ഞങ്ങാട്ടെ നഗരപാതകൾ

കാഞ്ഞങ്ങാട്: റോഡുകളുടെ റീടാറിംഗിനും നവീകരണത്തിനുമെല്ലാം കാലാവധി ഒരു മഴക്കാലം വന്നുപോകുന്നതുവരെ മാത്രമാണെന്നാണ് കാഞ്ഞങ്ങാട് നഗരസഭയിലെ അവസ്ഥ. മഴക്കാലത്തിന്‍റെ ഒരു പ്രധാന ഘട്ടം പിന്നിട്ടപ്പോഴേക്കും നഗരത്തിലെ ഒട്ടുമിക്ക റോഡുകളും തകർന്നു താറുമാറായി കിടക്കുകയാണ്. സംസ്ഥാനപാതയും ബൈപാസ് റോഡുകളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

നഗരസഭ ചെയർപേഴ്സന്‍റെ വാർഡ് ഉൾപ്പെടുന്ന അതിയാമ്പൂരിൽ പ്രധാന റോഡിലെ ടാറിംഗ് അങ്ങിങ്ങായി തകർന്നിട്ട് മാസങ്ങളായി. നവീകരിച്ച് കോൺക്രീറ്റ് ചെയ്ത റോഡുകളിലും സിമന്‍റ് പാളികൾ അടർന്ന് കുഴികൾ രൂപപ്പെട്ടുതുടങ്ങിയ നിലയിലാണ്.

നഗരമധ്യത്തിൽ പുതിയകോട്ടയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കോടതി, ഹൊസ്ദുർഗ് കോട്ട ഭാഗങ്ങളിലേക്കു പോകുന്ന റോഡ്, നോർത്ത് കോട്ടച്ചേരിയിൽ നിന്നുള്ള വെള്ളായിപ്പാലം ബൈപാസ് റോഡ്, മേലാങ്കോട്ടുനിന്ന് നെല്ലിക്കാട്ട് വഴി ചെമ്മട്ടംവയൽ ജംഗ്ഷനിലേക്കുള്ള റോഡ്, അരയി-മോനാച്ച റോഡ്, കുശാൽനഗർ-കടപ്പുറം റോഡ് എന്നിവയെല്ലാം തകർന്ന നിലയിലാണ്.

കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി അറ്റകുറ്റപണികളൊന്നും കാര്യമായി നടക്കാതിരുന്നതാണ് റോഡുകളുടെ തകർച്ചയ്ക്കു കാരണമായതെന്നാണ് നഗരസഭ അധികൃതരുടെ നിലപാട്. ഇക്കൊല്ലം മഴ മാറിയാലുടൻ അറ്റകുറ്റപണികൾ നടത്തി റോഡുകളെല്ലാം ഗതാഗതയോഗ്യമാക്കുമെന്നും അവർ പറയുന്നു. നഗരത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയുടെ നവീകരണത്തിന് കഴിഞ്ഞവർഷം തന്നെ ഊരാളുങ്കൽ സൊസൈറ്റിക്ക് കരാറായതാണ്. പാത തുടങ്ങുന്ന കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിൽ റോഡിന്‍റെ ഇരുവശങ്ങളിലും ഇന്‍റർലോക്ക് കട്ടകൾ പാകുന്ന പ്രവൃത്തികൾ മഴക്കാലത്തിനു മുമ്പ് തുടങ്ങിയതുമാണ്. മഴക്കാലം തീർന്നാലുടൻ റോഡിന്‍റെ റീടാറിംഗ് തുടങ്ങാനാണ് ധാരണ.

നോർത്ത് കോട്ടച്ചേരിയിൽ നിന്ന് ഐഷാൽ ആശുപത്രിക്കു മുന്നിലൂടെ വെള്ളായിപ്പാലം, കിഴക്കുംകര ഭാഗങ്ങളിലേക്കുള്ള ബൈപാസ് റോഡ് വീതികൂട്ടി നവീകരിച്ചാൽ വൺവേ സംവിധാനം കൊണ്ടുവന്ന് പ്രധാന പാതയിലെ തിരക്കൊഴിവാക്കാനാകുമെന്ന നിർദേശം നഗരസഭയുടെ പരിഗണനയിലുണ്ട്. ഇതിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ ബന്ധപ്പെട്ട സ്ഥലമുടമകളുമായി ചർച്ച നടത്താനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനിലെ വാഹനത്തിരക്കും ഗതാഗതക്കുരുക്കും ഇതുവഴി ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.

 

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സുധീർ ചിത്രാഞ്ജലി

തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഫിലിം ഓഫിസറായിരുന്ന കരുമം കൃഷ്ണഭവനിൽ കെആർഎ- എ രണ്ടിൽ സുധീർ ചിത്രാഞ്ജലി(70) അന്തരിച്ചു. സംസ്കാരം ഇന്നു 8.30ന് തൈക്കാട് ശാന്തികവാടത്തിൽ. അഡയാർ ഫിലിം ഇൻസ്ടിറ്റ്യൂട്ടിൽ നിന്ന് ഫിലിം പ്രോസസിംഗിൽ വിദ്യാഭ്യാസം നേടിയ ശേഷം തിരുവനന്തപുരം മെരിലാൻഡ് സ്റ്റുഡിയോയിൽ ഫിലിം പ്രോസസിംഗ് ജോലിയിൽ പ്രവേശിച്ചു. പിന്നീട് അടൂർ ഗോപാലകൃഷ്ണൻ നേതൃത്വം നൽകിയ ചിത്രലേഖ സ്റ്റുഡിയോയിലെത്തി. ചിത്രാഞ്ജലി സ്റ്റുഡിയോ തുടങ്ങിയതു മുതൽ ഇവിടെ ലാബ് ടെക്നീഷ്യൻ, ലാബ് ചീഫ്, കളർ കണ്‍സൾട്ടന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ തുടങ്ങി കളർ ചിത്രങ്ങളിലൂടെ ഡിജിറ്റൽ ടെക്നോളജിയുടെ വരവോടെ ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഫിലിം ലാബ് പ്രവർത്തനം അവസാനിപ്പിക്കുന്നതുവരെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. 500ലധികം മലയാള- തമിഴ് ചലച്ചിത്രങ്ങളുടെ പ്രോസസിംഗിൽ പങ്കാളിയായി. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ച മോഹിനിയാട്ടം എന്ന ഡോക്യൂമെന്‍ററിയിലൂടെ ദേശീയ അവാർഡ് നേടി. ഡാനി, ഒരിടം, സൂഫി പറഞ്ഞ കഥ, ബയോസ്കോപ്പ് എന്നീ ചിത്രങ്ങളിലൂടെ മികച്ച ലാബിനുള്ള സംസ്ഥാന അവാർഡ് ചിത്രാഞ്ജലിക്കു വേണ്ടി നേടി. ഭാര്യ: സജിത. മകൾ: ശ്രുതി സുധീർ, മരുമകൻ: രജി പ്രസാദ്(ഛായാഗ്രാഹകൻ).

മേരി മാത്യു

നമ്പ്യാകുളം: നെടിയകാലായില്‍ മേരി മാത്യു (81) യുകെയിലെ ഗ്ലാസ്ഗോയിൽ അന്തരിച്ചു. വെട്ടിമുകൾ കോഴിമുള്ളോരം കുടുംബാംഗമാണ്. സംസ്കാരം പിന്നീട് നമ്പ്യാകുളം സെന്‍റ് തോമസ് മൗണ്ട് പള്ളിയില്‍. ഭർത്താവ്: പരേതനായ എൻ.വി. മാത്യു. മക്കള്‍: സജി റെജി(യുഎസ്എ), ജെസി ജോസഫ് (യുകെ), റെജി (ജോസ്, യുകെ),സജോ (ജോര്‍ജ്, യുകെ). മരുമക്കള്‍: പരേതനായ റെജി സെബാസ്റ്റ്യന്‍, ജയ്‌മോന്‍ ജോസഫ് കിടങ്ങയില്‍ അതിരമ്പുഴ(യുകെ), മിനി ജോസഫ് പാണൂര്‍ പാദുവ(യുകെ),പുഷ്പതോമസ് മുരിങ്ങയില്‍ ഇടപ്പാടി( യുകെ).

ഫാ.ഡോ.ഇഗ്നേഷ്യസ് പുതിയിടം എസ് ജെ

പാലാ: ജസ്യൂട്ട് സന്ന്യാസ സമൂഹം മധുരാ പ്രൊവിന്‍സ് അംഗമായ ഫാ.ഇഗ്നേഷ്യസ് പുതിയിടം എസ് ജെ (97) തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഒന്‍പതിന് ഡിണ്ടിഗല്‍ ബെസ്ചി കോളജ് ചാപ്പലില്‍. പാലാ പുതിയിടം ചാക്കോ-അന്നമ്മ ദമ്പതികളുടെ മകനാണ്. പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതരായ ജോസഫ് റാന്‍ഗര്‍ (പോപ്പ് ബെനഡിക് പതിനാറാമന്‍), കാള്‍ റാഹനെറിന്‍ എന്നിവരുടെ ശിഷ്യനായിരുന്നു അദ്ദേഹം. ബിസിനസ് എത്തിക്‌സില്‍ ജെആര്‍ഡി ടാറ്റാ ചെയര്‍ പ്രഫസറായിരുന്നു. മതാന്തര സംവാദങ്ങള്‍ക്കായി വാരണാസിയില്‍ മൈത്രീഭവനും കന്യാകുമാരിയില്‍ ഡയലോഗ് സെന്‍ററും സ്ഥാപിച്ചു. വിവിധ രാജ്യങ്ങളില്‍ നടന്ന അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അമ്പതോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. സഹോദരങ്ങൾ: പരേതരായ അഡ്വ. ആന്‍റണി ജേക്കബ് പുതിയിടം, പി.സി ജോസഫ് പുതിയിടം, സിസ്റ്റര്‍ ജോര്‍ജിനാ സിഎസ്എസ്ടി.

ഏലിക്കുട്ടി ആന്‍റണി

കോളപ്ര: കൊല്ലപ്പള്ളി വാഴയില്‍ ഏലിക്കുട്ടി ആന്‍റണി (86) അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിന് കോളപ്രയിലുള്ള മകളുടെ ഭവനത്തില്‍ ആരംഭിച്ച് തലയനാട് ലൂര്‍ദ്മാതാ പള്ളിയില്‍. പരേത പാലാ പേഴത്തുങ്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ ആന്‍റണി (കുഞ്ഞൂഞ്ഞ്). മക്കള്‍: ജെസി (ബഹറിന്‍), ഷൈനി, സിസി (ബഹറിന്‍), പരേതനായ സിബി, സിജോ (കാനഡ). മരുമക്കള്‍: എബിച്ചന്‍ തേക്കനാത്ത് (അങ്കമാലി), സണ്ണി തൊങ്ങന്‍പള്ളിയില്‍ (ളാക്കാട്ടൂര്‍), ബാബു മാഞ്ഞൂരാന്‍ (ചാലക്കുടി), ഷൈനി കുലത്താക്കല്‍ (കൂത്രപ്പള്ളി). സഹോദരങ്ങള്‍ : സിസ്റ്റര്‍ മൈക്കിള്‍ എസ്എസ് ഇരിങ്ങാലക്കുട, മേരി തോട്ടുപുറം (യുഎസ്എ), അച്ചാമ്മ പരുവിലാങ്കല്‍ (മീനച്ചില്‍), ബേബിച്ചന്‍ പേഴത്തുങ്കല്‍ (കുറുമണ്ണ്) , കുട്ടിച്ചന്‍ പേഴത്തുങ്കല്‍ (പാലാ), ഗ്രേസി അഴകന്‍പറമ്പില്‍ (കാവുങ്കണ്ടം). മൃതദേഹം നാളെ രാവിലെ 10ന് കോളപ്രയിലെ വസതിയില്‍ കൊണ്ടു വരും.

മേരി മാത്യു

നമ്പ്യാകുളം: നെടിയകാലായില്‍ മേരി മാത്യു (81) ലണ്ടനിലെ ഗ്ലാസ്ഗോയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് നമ്പ്യാകുളം സെന്‍റ് തോമസ് മൗണ്ട് പള്ളിയില്‍. പരേത വെട്ടിമുകൾ കോഴിമുള്ളോരം കുടുംബാംഗം. ഭർത്താവ്: പരേതനായ എൻ.വി. മാത്യു. മക്കള്‍: സജി റെജി (യുഎസ്എ), ജെസി ജോസഫ് (യുകെ), റെജി (യുകെ),സജോ (യുകെ). മരുമക്കള്‍: പരേതനായ റെജി സെബാസ്റ്റ്യന്‍, ജയ്‌മോന്‍ ജോസഫ് കിടങ്ങയില്‍ അതിരമ്പുഴ (യുകെ), മിനി ജോസഫ് പാണൂര്‍ പാദുവ (യുകെ), പുഷ്പ തോമസ് മുരിങ്ങയില്‍ ഇടപ്പാടി ( യുകെ).

മേരി ഫിലിപ്പ്

ചങ്ങനാശേരി: എസ് ബി ഹൈസ്‌കുളിനു സമീപം തോപ്പിൽ മേരി ഫിലിപ്പ് (ലീലാമ്മ -81,റിട്ട. അധ്യാപിക, സെന്‍റ് ജോസഫ് ഗേൾസ് ഹൈസ്കുൾ ചങ്ങനാശേരി) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച 2.30 നു ഭവനത്തിൽ ആരംഭിച്ച് പാറേൽ സെന്‍റ് മേരിസ് പള്ളിയിൽ. പരേത പുളിങ്കുന്നു മണലേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ഫിലിപ്പോസ് വർഗീസ് (സെൽവം). മക്കൾ: സെൽമി ജോർജ്, സജി (യുഎസ്എ), സാബു (തോപ്പിൽ ഫർണിച്ചർ മാർട്ട് ചങ്ങനാശേരി, തിരുവല്ല). മരുമക്കൾ: ഡോ. ജോർജ് നെല്ലിക്കാട്ടിൽ (കോതമംഗലം),ലിനി വലിയപറമ്പിൽ തുരുത്തി (യുഎസ്എ), ലീന വടക്കേപ്ലാംമൂട്ടിൽ, ചങ്ങനാശേരി (എച്ച്എം, സെന്‍റ് സേവ്യേഴ്സ് ഹൈസ്കൂൾ, മിത്രക്കരി). മൃതദേഹം നാളെ വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.

ലില്ലി ജോര്‍ജ്

പുറപ്പുഴ: നെടിയകാട് പോളക്കുളം ലില്ലി ജോര്‍ജ് (94,പുറപ്പുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10.30 ന് പുറപ്പുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത ആവോലി ചൊള്ളാമഠം കുടുംബാംഗം. ഭര്‍ത്താവ്: ജോര്‍ജ് മാത്യു (റിട്ട.എച്ച്എം എല്‍എഫ് സ്‌കൂള്‍ നെടിയകാട്). മക്കള്‍: ഷേര്‍ളി ജോര്‍ജ്, അഡ്വ.സോണി ജോര്‍ജ് തൊടുപുഴ, എല്‍സി ജോര്‍ജ്(റിട്ട. അധ്യാപിക, വിമലമാതാ സ്‌കൂള്‍ കദളിക്കാട്), പരേതനായ സന്തോഷ് ജോര്‍ജ്, സിന്ധു ജോര്‍ജ് (കാളകെട്ടി). മരുമക്കള്‍: അഡ്വ.ജോസഫ് ജോണ്‍ ( കേരള ബാര്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍, തൊടുപുഴ നഗരസഭ മുന്‍ കൗണ്‍സിലര്‍), ലാലി സോണി (കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍), ജയ്‌സണ്‍ ഇമ്പാലില്‍ കദളിക്കാട് (റിട്ട. ഹെഡ് മാസ്റ്റര്‍, എസ് എസ് യു പി സ്‌കൂള്‍ തൊടുപുഴ), ഡിന്‍സി സന്തോഷ് (കാനഡ), ജോജി ഏബ്രഹാം കോക്കാട്ട്, കാളകെട്ടി(മീനച്ചില്‍ അര്‍ബന്‍ ബാങ്ക്).

റോസമ്മ ജോസഫ്

വെള്ളാരംകുന്ന്: പാലക്കടിയിൽ റോസമ്മ ജോസഫ് (അച്ചാമ്മ - 86) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വെള്ളാരംകുന്ന് സെന്‍റ് മേരീസ് പള്ളിയിൽ. പരേത പാലമ്പ്ര ഓലിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ലിസി, ജോളി,വൽസമ്മാ, തോമസ്, സാബു, സാലി. മരുമക്കൾ: തങ്കച്ചൻ പൊൻമല (പത്തുമുറി), മോളി കുളമ്പള്ളി (ആറാംമൈൽ), സിബിച്ചൻ പൗവത്ത് (തങ്കമണി) ബിജി കുമ്പളന്താനം (മേരികുളം), സിബിച്ചൻ പതിക്കൽ (ആറാംമൈൽ), ഷൈനി മൂന്നാനപള്ളിയിൽ (മുണ്ടക്കയം).

ഏലിയാമ്മ ജോസഫ്

വരിക്കാംകുന്ന്: കരിപ്പാടം തടത്തിൽ ഏലിയാമ്മ ജോസഫ് (85) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കരിപ്പാടം സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കല്ലറ വരിക്കാംതൊട്ടി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ് തടത്തിൽ. മക്കൾ: ലിസി, ലാൽമോൻ, സാബു, ജെസി (ഡാളസ്). മരുമക്കൾ: ജോസ് പെരുനിലത്തിൽ (പുതുവേലി), സൈബി രാമച്ചനാട്ട് (ഡാളസ്), അനിത തടത്തിൽ (ഡാളസ്), ജോയ് വെളിയത്ത് പുത്തൻപുരക്കൽ (ഡാളസ്).

സിസ്റ്റർ ബീന ജോർജ്

പാലക്കാട്: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷൻ പാലക്കാട് സെറാഫിക് പ്രോവിൻസിലെ കാരമടൈ ഗുഡ് ഷെപ്പേർഡ് ഭവനാംഗമായ സിസ്റ്റർ ബീന ജോർജ്(65) അന്തരിച്ചു. സംസ്കാരശുശ്രൂഷകൾ ഇന്നു രാവിലെ 11ന് പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ മംഗലംഡാം സെന്‍റ് പീറ്റേഴ്സ് ഭവനത്തിൽ. എറണാകുളം പുത്തൻവേലിക്കര മാളവന കൂട്ടാല പരേതരായ ജോർജ്-ചിന്നമ്മ ദന്പതികളുടെ മകളാണ്. ചിറ്റടി ബത്‌ലഹം, കാരമടൈ ഗുഡ് ഷെപ്പേർഡ്, നീതിപുരം അൽഫോൻസാഭവൻ, വടക്കന്തറ സെന്‍റ് ക്ലെയേഴ്സ്, ആരോഗ്യപുരം ആരോഗ്യമാത, വചനഗിരി അസീസി ഭവൻ, കുമരപുരം ലിറ്റിൽ ഫ്ളവർ, മേട്ടുപ്പാളയം സാൻജോസ്, വാൽപ്പാറെ കാരുണ്യ, എട്ടിമടൈ ഷേഫി ആരാം എന്നിവിടങ്ങളിൽ സുപ്പീരിയർ, സാമൂഹ്യപ്രവർത്തക, അധ്യാപിക എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: ഷാജി, ജോസി, ആന്‍റണി, മാർട്ടിൻ, ഷീല, ബിൻസി, പരേതനായ ജോജോ.

റോസമ്മ

പൊയിലോംചാല്‍: തൃക്കോയിക്കല്‍ റോസമ്മ (104) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10ന് പൊയിലോംചാല്‍ സെന്‍റ് ജൂഡ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ തോമസ്. മക്കള്‍: ഏലികുട്ടി തെങ്ങുംപള്ളിയില്‍ (ചാത്തങ്കോട്ടുനട), ബേബി, കത്രിന മേച്ചറാത് (വിലങ്ങാട്), ജോര്‍ജ്, റോസിലി കുരിയകാട്ടില്‍ (കൂടരഞ്ഞി), ജെസി അമ്പാട്ട് ചെമ്പനോട, സാബു, പരേതരായ മേരി ചെത്തിമറ്റം (കാസര്‍ഗോഡ്), അന്നമ്മ വാതപ്പള്ളില്‍ ചാപ്പന്‍തോട്ടം, ജോസ് കരുവന്‍ചാല്‍, ജയിംസ്. മരുമക്കള്‍: ലീലാമ്മ പുല്ലാട്ട് കരുവന്‍ചാല്‍, ത്രേസ്യ കോലാക്കല്‍ പ്ലാച്ചിക്കര, എല്‍സമ്മ കാരക്കുന്നേല്‍ വയനാട്, ഷേര്‍ലി ഉണ്ണികുന്നേല്‍ ചെകിട്ടപ്പാറ, ഫിലോമിന പന്തപ്ലാക്കല്‍ പൂഴിത്തോട്, ബേബി അമ്പാട്ട് ചെമ്പനോട, ദേവസ്യ കുരിയകറ്റില്‍ കൂടരഞ്ഞി, കുര്യാച്ചന്‍ തെങ്ങുംപള്ളിയില്‍ ചാത്തങ്കോട്ടുനട, പരേതരായ കുഞ്ഞച്ചന്‍ ചെത്തിമറ്റം കാസര്‍ഗോഡ്, ജോസഫ് വാതപ്പള്ളില്‍ ചാപ്പന്‍തോട്ടം, ജോസ് മേച്ചറാത് വിലങ്ങാട്.

വി.എല്‍. സെബാസ്റ്റ്യന്‍

താമരശേരി: വളവനാനിക്കല്‍ വി.എല്‍. സെബാസ്റ്റ്യന്‍ (80) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് താമരശേരി മൂന്നാംതോട്ടിലുള്ള ഭവനത്തില്‍ ആരംഭിക്കും. താമരശേരി മേരിമാത കത്തീഡ്രലിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചമല്‍ സെന്‍റ് ജോര്‍ജ് പള്ളിയില്‍ സംസ്‌കാരം നടക്കും. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി താമരശേരി എസി പ്രസിഡന്‍റ്, താമരശേരി സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലീലാമ്മ (കട്ടിക്കാന കുടുംബാഗം). മക്കള്‍: ഷീബ, ഷൈനി, ഷാജി, ഷീജ, ഷൈബി. മരുമക്കള്‍: ജോജോ എം. ചാക്കോ (മണിക്കൊമ്പേല്‍, ചക്കിട്ടപാറ), റെജി മൈക്കിള്‍ കല്ലിടുക്കില്‍ (തിരുവമ്പാടി), ബീന തോമസ് (മലേപ്പറമ്പില്‍, കുന്നമംഗലം), അനില്‍ ജോസഫ് കുഴിത്തോട്ട് (ചെമ്പന്‍തൊട്ടി), ഫിലിപ്പ് ഇല്ലിക്കല്‍ (ജര്‍മനി).

ആലീസ്

ആനപ്പന്തി: ആനപ്പന്തിയിലെ വലിയത്തൊട്ടിയിൽ ആലീസ് (മറിയം-84) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30 ന് അങ്ങാടിക്കടവ് തിരുഹൃദയ പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ്. മക്കള്‍: തോമസ് (അയ്യങ്കുന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ്), ഔസേപ്പച്ചന്‍, തങ്കച്ചന്‍, സെലിന്‍, ലൗലി, ജാന്‍സി. മരുമക്കള്‍: ആന്‍റണി മുക്കുഴി, അപ്പച്ചന്‍ കൊച്ചുമുടവനാല്‍, ലിസി തേക്കുംകാട്ടില്‍ (അയ്യങ്കുന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ്), ഷൈല മാട്ടേല്‍, ലീന മണ്ഡപത്തില്‍, പരേതനായ ജോര്‍ജ് പാമ്പയ്ക്കല്‍.

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

04-09-2026

ഗീതുവിന്‍റെ മികവിൽ ഞാൻ അദ്ഭുതപ്പെട്ടുപോയി: ടോക്സിക്കിനെ പ്രശംസിച്ച് ശരത്കുമാർ

യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്സിക്കിനെ പുകഴ്ത്തി നടൻ ശരത് കുമാർ. ടോക്സിക്കിനായി ധീരമായ കാൽവയ്പ്പ് നടത്തിയ യാഷിനെയും സംവിധായിക ഗീതു മോഹൻദാസിനെയും അഭിനന്ദിക്കുകയാണെന്ന് ശരത് കുമാർ പറഞ്ഞു.

ഇന്നലെ 'ടോക്സിക്' എന്ന ചിത്രം കണ്ടു. ചിത്രം കാണാൻ സൗകര്യമൊരുക്കിയതിന് എന്‍റെ പ്രിയ സുഹൃത്ത് യാഷിന് നന്ദി. സിനിമാ സങ്കൽപ്പങ്ങൾക്കപ്പുറം കഥയെ ആവിഷ്കരിക്കുകയും രംഗങ്ങളെ അതിമനോഹരമായി ചിത്രീകരിക്കുകയും ചെയ്ത സംവിധായിക ഗീതു മോഹൻദാസിന്‍റെ മികവിൽ ഞാൻ അത്ഭുതപ്പെട്ടുപോയിരുന്നു.

ക്ലൈമാക്സിലെ പ്രയാസമേറിയ രംഗങ്ങൾ യാഷ് അനായാസം കൈകാര്യം ചെയ്തത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.

സാങ്കേതിക മികവ്, മികച്ച വ്യക്തിഗത പ്രകടനങ്ങൾ, ഗംഭീരമായ ദൃശ്യാവിഷ്കാരം എന്നിവകൊണ്ടുതന്നെ ഈ ചിത്രം പല കാരണങ്ങൾകൊണ്ടും കാണേണ്ടതാണെന്ന് എനിക്ക് തോന്നുന്നു.

തന്‍റെ കാലത്തിന് ഒരുപടി മുന്നിൽ നിൽക്കുന്ന ഒരു ചിത്രം കൂടിയാണിത്. ടീമിന്‍റെ പ്രയത്നങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ദയവായി ചിത്രം കണ്ട് ‘ടോക്സിക്കിനെക്കുറിച്ച്’ നിങ്ങളുടെ സ്വന്തം അഭിപ്രായം രൂപീകരിക്കുക’, ശരത് കുമാർ പറയുന്നു.

04-09-2026

ഗീതുവിന്‍റെ മികവിൽ ഞാൻ അദ്ഭുതപ്പെട്ടുപോയി: ടോക്സിക്കിനെ പ്രശംസിച്ച് ശരത്കുമാർ

യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്സിക്കിനെ പുകഴ്ത്തി നടൻ ശരത് കുമാർ. ടോക്സിക്കിനായി ധീരമായ കാൽവയ്പ്പ് നടത്തിയ യാഷിനെയും സംവിധായിക ഗീതു മോഹൻദാസിനെയും അഭിനന്ദിക്കുകയാണെന്ന് ശരത് കുമാർ പറഞ്ഞു.

ഇന്നലെ 'ടോക്സിക്' എന്ന ചിത്രം കണ്ടു. ചിത്രം കാണാൻ സൗകര്യമൊരുക്കിയതിന് എന്‍റെ പ്രിയ സുഹൃത്ത് യാഷിന് നന്ദി. സിനിമാ സങ്കൽപ്പങ്ങൾക്കപ്പുറം കഥയെ ആവിഷ്കരിക്കുകയും രംഗങ്ങളെ അതിമനോഹരമായി ചിത്രീകരിക്കുകയും ചെയ്ത സംവിധായിക ഗീതു മോഹൻദാസിന്‍റെ മികവിൽ ഞാൻ അത്ഭുതപ്പെട്ടുപോയിരുന്നു.

ക്ലൈമാക്സിലെ പ്രയാസമേറിയ രംഗങ്ങൾ യാഷ് അനായാസം കൈകാര്യം ചെയ്തത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.

സാങ്കേതിക മികവ്, മികച്ച വ്യക്തിഗത പ്രകടനങ്ങൾ, ഗംഭീരമായ ദൃശ്യാവിഷ്കാരം എന്നിവകൊണ്ടുതന്നെ ഈ ചിത്രം പല കാരണങ്ങൾകൊണ്ടും കാണേണ്ടതാണെന്ന് എനിക്ക് തോന്നുന്നു.

തന്‍റെ കാലത്തിന് ഒരുപടി മുന്നിൽ നിൽക്കുന്ന ഒരു ചിത്രം കൂടിയാണിത്. ടീമിന്‍റെ പ്രയത്നങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ദയവായി ചിത്രം കണ്ട് ‘ടോക്സിക്കിനെക്കുറിച്ച്’ നിങ്ങളുടെ സ്വന്തം അഭിപ്രായം രൂപീകരിക്കുക’, ശരത് കുമാർ പറയുന്നു.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

04-09-2026

തങ്കമ്മ യോഹന്നാൻ എബ്രഹാമിന്‍റെ സംസ്കാരം ശനിയാഴ്ച ഡാളസിൽ

ഡാളസ്: ഓഗസ്റ്റ് 20ന് അന്തരിച്ച തങ്കമ്മ യോഹന്നാൻ എബ്രഹാമിന്‍റെ (77) പൊതുദർശനവും സംസ്കാര ശുശ്രൂഷയും ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ പ്ലൈനോയിലുള്ള സെഹിയോൻ മാർത്തോമ്മ ചർച്ചിൽ നടക്കും.

തുടർന്ന് മൃതദേഹം റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കരിക്കും. കണ്ടൻകുളത്ത് പരേതനായ കെ.എ. എബ്രഹാമിന്‍റെ ഭാര്യയാണ് തങ്കമ്മ യോഹന്നാൻ എബ്രഹാം. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ് പരേത. മകൻ: ഡോ. എ.ബി. എബ്രഹാം. മരുമകൾ: സൂസൻ എബ്രഹാം.

ഫാർമേഴ്‌സ് ബ്രാഞ്ച് സെന്‍റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വൈദികൻ റവ. റോയ് തോമസിന്‍റെ പിതൃസഹോദരന്‍റെ ഭാര്യയാണ്. ദീർഘവർഷങ്ങൾ നഴ്സായി സേവനമനുഷ്ഠിച്‌ വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

സെഹിയോൻ മാർത്തോമാ ചർച്ച്, 3760 14th St Plano, TX 75074. Rolling Oaks Cemetery 400 Freeport Pkwy Coppell, TX 75019.

കൂടുതൽ വിവരങ്ങൾക്ക്: എബി എബ്രഹാം - 214 641 9951.

 

04-09-2026

മലയാളി നഴ്സ് റിയാദിൽ അന്തരിച്ചു

റിയാദ്: കാസർഗോഡ് സ്വദേശിനിയായ മലയാളി നഴ്സ് റിയാദിൽ അന്തരിച്ചു. ബെരിക്കുളം പരപ്പ വെള്ളരിക്കുണ്ട് സ്വദേശിനി ചിപ്പി രതീഷ് (35) ആണ് മരിച്ചത്.

കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ കരിപ്പടക്കത്ത് മധുവിന്‍റെയും സീതയുടെയും മകളാണ് ചിപ്പി രതീഷ്.

ഭർത്താവ് രതീഷ് ദക്ഷിണാഫ്രിക്കയിലാണ് ജോലി ചെയ്യുന്നത്. പ്ലസ് വൺ വിദ്യാർഥി അനുനന്ദ കെ. രതീഷും മൂന്നാം ക്ലാസ് വിദ്യാർഥി ദിവ്യ രതീഷുമാണ് മക്കൾ.

മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

04-09-2026

തങ്കമ്മ യോഹന്നാൻ എബ്രഹാമിന്‍റെ സംസ്കാരം ശനിയാഴ്ച ഡാളസിൽ

ഡാളസ്: ഓഗസ്റ്റ് 20ന് അന്തരിച്ച തങ്കമ്മ യോഹന്നാൻ എബ്രഹാമിന്‍റെ (77) പൊതുദർശനവും സംസ്കാര ശുശ്രൂഷയും ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ പ്ലൈനോയിലുള്ള സെഹിയോൻ മാർത്തോമ്മ ചർച്ചിൽ നടക്കും.

തുടർന്ന് മൃതദേഹം റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കരിക്കും. കണ്ടൻകുളത്ത് പരേതനായ കെ.എ. എബ്രഹാമിന്‍റെ ഭാര്യയാണ് തങ്കമ്മ യോഹന്നാൻ എബ്രഹാം. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ് പരേത. മകൻ: ഡോ. എ.ബി. എബ്രഹാം. മരുമകൾ: സൂസൻ എബ്രഹാം.

ഫാർമേഴ്‌സ് ബ്രാഞ്ച് സെന്‍റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വൈദികൻ റവ. റോയ് തോമസിന്‍റെ പിതൃസഹോദരന്‍റെ ഭാര്യയാണ്. ദീർഘവർഷങ്ങൾ നഴ്സായി സേവനമനുഷ്ഠിച്‌ വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

സെഹിയോൻ മാർത്തോമാ ചർച്ച്, 3760 14th St Plano, TX 75074. Rolling Oaks Cemetery 400 Freeport Pkwy Coppell, TX 75019.

കൂടുതൽ വിവരങ്ങൾക്ക്: എബി എബ്രഹാം - 214 641 9951.

 

04-09-2026

എസ്. ജയ്ശങ്കർ പോളണ്ടിലും യുക്രെയ്നിലും; സമാധാന ദൗത്യത്തിൽ നിർണായക നീക്കങ്ങളുമായി മോദി സർക്കാർ

വാർസോ/കീവ്: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പോളണ്ടിലെത്തി. തുടർന്ന് അദ്ദേഹം യുക്രെയ്നും സന്ദർശിക്കും.

കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ  ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി ദിവസങ്ങൾക്കകമാണ് ജയ്ശങ്കറിന്‍റെ ഈ യൂറോപ്യൻ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.

വാർസോ വിമാനത്താവളത്തിൽ എത്തിയ കേന്ദ്രമന്ത്രിയെ പോളണ്ടിലെ ഇന്ത്യൻ അംബാസഡർ നീത ഭൂഷൺ സ്വീകരിച്ചു. വ്യാഴാഴ്ച ആരംഭിച്ച ഈ നയതന്ത്ര പര്യടനം ശനിയാഴ്ച വരെ നീളും.

പോളണ്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാദോസ്ലാവ് സിക്കോർസ്കിയുമായും തുടർന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായും ജയ്ശങ്കർ ഉഭയകക്ഷി ചർച്ചകൾ നടത്തും.

യുക്രെയ്നിൽ തുടരുന്ന അനന്തമായ യുദ്ധത്തിന് അന്ത്യം കുറിക്കണം എന്ന് പുടിനുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി ശക്തമായി ആവശ്യപ്പെട്ടിരുന്നു.

ഈ നിർണായക സന്ദേശത്തിന്‍റെ പശ്ചാത്തലത്തിൽ, യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇന്ത്യ വഹിക്കേണ്ട പങ്കിനെക്കുറിച്ച് കീവിലെ ചർച്ചകളിൽ വിശദമായ ആശയവിനിമയം നടക്കും.

സമാധാനത്തിനായുള്ള ഇന്ത്യയുടെ താത്പര്യങ്ങൾ പ്രായോഗിക ഘട്ടങ്ങളിലേക്ക് മാറ്റാൻ നിരന്തര ചർച്ചകൾ ആഗ്രഹിക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്‍റിന്‍റെ ഓഫീസിലെ ഫസ്റ്റ് ഡെപ്യൂട്ടി ഹെഡ് സെർഗി കിസ്ലിറ്റ്സ്യ വ്യക്തമാക്കി.

സെൻട്രൽ, ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്‍റെ ഭാഗം കൂടിയാണ് ഈ പര്യടനം. പോളിഷ് പ്രധാനമന്ത്രി ഡൊണൾഡ് ടസ്കിന്‍റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട വിഷയങ്ങളും വാർസോയിൽ ചർച്ചയാകും.

റഷ്യയുമായുള്ള അടുത്ത സൗഹൃദം നിലനിർത്തുന്നതിനൊപ്പം തന്നെ യൂറോപ്യൻ രാജ്യങ്ങളുമായും യുക്രെയ്നുമായും സജീവ നയതന്ത്ര ഇടപെടലുകൾ നടത്തി സംഘർഷത്തിന് ശാശ്വത പരിഹാരം കാണാനുള്ള ഇന്ത്യയുടെ നയതന്ത്ര സമവാക്യങ്ങളുടെ സുപ്രധാന ചുവടുവയ്പ്പായി ജയ്ശങ്കറിന്‍റെ ഈ സന്ദർശനം വിലയിരുത്തപ്പെടുന്നു.

03-09-2026

ഡാർവിനിൽ ഓണാഘോഷം നടത്തി അങ്കമാലി അസോസിയേഷൻ

ഡാർവിൻ: അങ്കമാലി അസോസിയേഷൻ ഡാർവിനിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഡാർവിൻ മുർഹെഡിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം അങ്കമാലി സ്വദേശിയും സെന്‍റ് അൽഫോൻസാ ഇടവക ദേവാലയത്തിലെ വികാരിയുമായ ഫാ. ജോൺ പുതുവ നിർവഹിച്ചു.

പ്രസിഡന്‍റ് പോൾ പറോക്കാരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഡേറിൻ ഡേവിസ് സ്വാഗതവും സെക്രട്ടറി ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ജെഫ് പോൾ, ബിജു വർഗീസ്, റോബിൻ പീറ്റർ എന്നിവർ പ്രസംഗിച്ചു.

ഡറിൻ ഡേവിസിന്‍റെ മാവേലി വേഷം അഘോഷത്തിന്‍റെ മാറ്റുകൂട്ടി. വിഭവമായ ഓണസദ്യയും അതിനു ശേഷം വിവിധ കലാപരിപാടികളും തിരുവാതിരയും ഉണ്ടായിരുന്നു.

അനു റോസ്, സ്നേഹ പോൾ, ജെതാ ബെന്നി, ട്രീസ ജെഫ്, ഹിമ എന്നിവർ നേതൃത്വം നൽകി.

03-09-2026

അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘം ഡൽഹി ഭദ്രാസന സമ്മേളനം വെള്ളിയാഴ്ച

ന്യൂഡൽഹി: അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘത്തിന്‍റെ (AMOSS) ഡൽഹി ഭദ്രാസന ഏകദിന സമ്മേളനം വെള്ളിയാഴ്ച ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

രാവിലെ 6.30ന് പ്രഭാത പ്രാർഥനയും വിശുദ്ധ കുർബ്ബാനയും തുടർന്ന് ഏകദിന സമ്മേളനവും നടക്കും. "തീയല്ലോ ഈ മദ്‌ബഹാ' (ഈ ബലിപീഠം തീയാകുന്നു) എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തിന് ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും.

റവ.ഫാ. ജോൺ സാമുവൽ (മാർ കുര്യാക്കോസ് ആശ്രമം, മൈലപ്ര) മുഖ്യപ്രഭാഷണം നടത്തും. രാവിലെ ഒമ്പത് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഡൽഹി ഭദ്രാസനത്തിലെ എല്ലാ ശുശ്രൂഷകരും സമ്മേളനത്തിൽ പങ്കെടുക്കും.

 

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

03-09-2026

ഹെപ്പറ്റൈറ്റിസ് -പ്രതിരോധം സാധ്യമാണോ?

ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ആവശ്യമായ ശാസ്ത്രീയ പരിഹാരങ്ങള്‍ ഇന്ന് ലഭ്യമാണ്.

· ഹെപ്പറ്റൈറ്റിസ് ബി-യ്ക്ക് സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ ലഭ്യമാണ്.
· ലളിതമായ രക്തപരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്താം.
· ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്ന മരുന്നുകള്‍ ലഭ്യമാണ്.
· ഹെപ്പറ്റൈറ്റിസ് ബി നിയന്ത്രിക്കുന്ന ചികിത്സയിലൂടെ സിറോസിസിന്‍റെയും കരള്‍ കാന്‍സറിന്‍റെയും സാധ്യത ഗണ്യമായി കുറയ്ക്കാം.

ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധം ജനനം മുതല്‍ തന്നെ ആരംഭിക്കണം. ജനിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ നല്‍കുന്ന വാക്‌സിനും തുടര്‍ന്ന് ശുപാര്‍ശ ചെയ്യുന്ന ഡോസുകളും ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കാന്‍ സഹായിക്കുന്നു.

ഹെപ്പറ്റൈറ്റിസിനെ അകറ്റാന്‍ മുന്‍കരുതലുകള്‍

ഹെപ്പറ്റൈറ്റിസ് രോഗത്തെപ്പറ്റി ബോധവാന്മായിരിക്കുക. രോഗം പകരുന്നതെങ്ങനെ എന്ന് മനസിലാക്കുക. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ സ്വീകരിക്കുക, അപകടസാദ്ധ്യതയുള്ളവര്‍ പരിശോധന നടത്തുക. ശുദ്ധജലവും സുരക്ഷിതമായ ഭക്ഷണവും ഉപയോഗിക്കുക. സൂചികളോ റേസറുകളോ പങ്കുവയ്ക്കാതിരിക്കുക, ടാറ്റൂ-പിയേഴ്‌സിംഗ് ചെയ്യുമ്പോള്‍ അണുവിമുക്ത ഉപകരണങ്ങള്‍ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സ വൈകരുത്.

അതോടൊപ്പം, ഹെപ്പറ്റൈറ്റിസ് ബാധിതരെ വിവേചനത്തിനിരയാക്കാതിരിക്കുകയും വേണം. ഹെപ്പറ്റൈറ്റിസ് ഒരു അണുബാധയാണ്; അത് ഒരു വ്യക്തിയുടെ സ്വഭാവത്തെയോ ജീവിതരീതിയെയോ വിലയിരുത്താനുള്ള കാരണമല്ല. സാമൂഹിക അപമാനത്തെ ഭയന്ന് പലരും പരിശോധനയും ചികിത്സയും ഒഴിവാക്കുന്നു. അതിനാല്‍ രോഗത്തെക്കുറിച്ചുള്ള നിശ്ശബ്ദത തകര്‍ക്കുന്നതും രോഗവ്യാപനം തടയുന്നതുപോലെ തന്നെ പ്രധാനമാണ്.

അറിയുക, പരിശോധിക്കുക, പ്രതിരോധിക്കുക

ഹെപ്പറ്റൈറ്റിസ് ഇല്ലാതാക്കാന്‍ വ്യക്തിപരമായ മുന്‍കരുതലുകള്‍ മാത്രം മതിയാകില്ല. പരിശോധന, വാക്‌സിനേഷന്‍, ചികിത്സ എന്നിവ എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യപരിപാലന പരിപാടികളിലും ഉയര്‍ന്ന അപകടസാദ്ധ്യതയുള്ള വിഭാഗങ്ങളിലും ഹെപ്പറ്റൈറ്റിസ് സ്‌ക്രീനിംഗിന്‍റെ പ്രാധാന്യം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.

നമുക്ക് കൈകോര്‍ക്കാം - ഹെപ്പറ്റൈറ്റിസ് തടയാം, ചികിത്സിക്കാം, ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായും ഭേദമാക്കാം. ഒരു വാക്‌സിന്‍, ഒരു രക്തപരിശോധന, അല്ലെങ്കില്‍ രോഗത്തെക്കുറിച്ചുള്ള ഒരു തുറന്ന സംഭാഷണം പോലും ഒരു ജീവന്‍ രക്ഷിക്കാന്‍ വഴിയൊരുക്കും.

വിവരങ്ങൾ - ഡോ. ഡിൽമോ യെൽദോ, ജൂണിയർ കൺസൾട്ടന്‍റ്, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, എസ് യുടി ഹോസ്പിറ്റൽ, പ‌ട്ടം, തിരുവനന്തപുരം.

03-09-2026

ഹെപ്പറ്റൈറ്റിസ് -പ്രതിരോധം സാധ്യമാണോ?

ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ആവശ്യമായ ശാസ്ത്രീയ പരിഹാരങ്ങള്‍ ഇന്ന് ലഭ്യമാണ്.

· ഹെപ്പറ്റൈറ്റിസ് ബി-യ്ക്ക് സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ ലഭ്യമാണ്.
· ലളിതമായ രക്തപരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്താം.
· ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്ന മരുന്നുകള്‍ ലഭ്യമാണ്.
· ഹെപ്പറ്റൈറ്റിസ് ബി നിയന്ത്രിക്കുന്ന ചികിത്സയിലൂടെ സിറോസിസിന്‍റെയും കരള്‍ കാന്‍സറിന്‍റെയും സാധ്യത ഗണ്യമായി കുറയ്ക്കാം.

ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധം ജനനം മുതല്‍ തന്നെ ആരംഭിക്കണം. ജനിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ നല്‍കുന്ന വാക്‌സിനും തുടര്‍ന്ന് ശുപാര്‍ശ ചെയ്യുന്ന ഡോസുകളും ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കാന്‍ സഹായിക്കുന്നു.

ഹെപ്പറ്റൈറ്റിസിനെ അകറ്റാന്‍ മുന്‍കരുതലുകള്‍

ഹെപ്പറ്റൈറ്റിസ് രോഗത്തെപ്പറ്റി ബോധവാന്മായിരിക്കുക. രോഗം പകരുന്നതെങ്ങനെ എന്ന് മനസിലാക്കുക. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ സ്വീകരിക്കുക, അപകടസാദ്ധ്യതയുള്ളവര്‍ പരിശോധന നടത്തുക. ശുദ്ധജലവും സുരക്ഷിതമായ ഭക്ഷണവും ഉപയോഗിക്കുക. സൂചികളോ റേസറുകളോ പങ്കുവയ്ക്കാതിരിക്കുക, ടാറ്റൂ-പിയേഴ്‌സിംഗ് ചെയ്യുമ്പോള്‍ അണുവിമുക്ത ഉപകരണങ്ങള്‍ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സ വൈകരുത്.

അതോടൊപ്പം, ഹെപ്പറ്റൈറ്റിസ് ബാധിതരെ വിവേചനത്തിനിരയാക്കാതിരിക്കുകയും വേണം. ഹെപ്പറ്റൈറ്റിസ് ഒരു അണുബാധയാണ്; അത് ഒരു വ്യക്തിയുടെ സ്വഭാവത്തെയോ ജീവിതരീതിയെയോ വിലയിരുത്താനുള്ള കാരണമല്ല. സാമൂഹിക അപമാനത്തെ ഭയന്ന് പലരും പരിശോധനയും ചികിത്സയും ഒഴിവാക്കുന്നു. അതിനാല്‍ രോഗത്തെക്കുറിച്ചുള്ള നിശ്ശബ്ദത തകര്‍ക്കുന്നതും രോഗവ്യാപനം തടയുന്നതുപോലെ തന്നെ പ്രധാനമാണ്.

അറിയുക, പരിശോധിക്കുക, പ്രതിരോധിക്കുക

ഹെപ്പറ്റൈറ്റിസ് ഇല്ലാതാക്കാന്‍ വ്യക്തിപരമായ മുന്‍കരുതലുകള്‍ മാത്രം മതിയാകില്ല. പരിശോധന, വാക്‌സിനേഷന്‍, ചികിത്സ എന്നിവ എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യപരിപാലന പരിപാടികളിലും ഉയര്‍ന്ന അപകടസാദ്ധ്യതയുള്ള വിഭാഗങ്ങളിലും ഹെപ്പറ്റൈറ്റിസ് സ്‌ക്രീനിംഗിന്‍റെ പ്രാധാന്യം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.

നമുക്ക് കൈകോര്‍ക്കാം - ഹെപ്പറ്റൈറ്റിസ് തടയാം, ചികിത്സിക്കാം, ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായും ഭേദമാക്കാം. ഒരു വാക്‌സിന്‍, ഒരു രക്തപരിശോധന, അല്ലെങ്കില്‍ രോഗത്തെക്കുറിച്ചുള്ള ഒരു തുറന്ന സംഭാഷണം പോലും ഒരു ജീവന്‍ രക്ഷിക്കാന്‍ വഴിയൊരുക്കും.

വിവരങ്ങൾ - ഡോ. ഡിൽമോ യെൽദോ, ജൂണിയർ കൺസൾട്ടന്‍റ്, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, എസ് യുടി ഹോസ്പിറ്റൽ, പ‌ട്ടം, തിരുവനന്തപുരം.

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

കാഴ്ചപ്പാടുകൾ മാറട്ടെ.
ഇത് എത്രത്തോളം അപകടകരമാണെന്ന് ലോകം ചിന്തിക്കണം
പാരഡികളിലൂടെ ശ്രദ്ധേയനായ ഫെലിക്സ് ദേവസ്യയുടെ വിശേഷങ്ങൾ
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up