ADVERTISEMENT

Close
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

15-09-2026

രാസവളവും കർഷകരെ കണ്ണീരുകുടിപ്പിക്കുന്നു

Editorial

14-09-2026

പ്രഖ‍്യാപനങ്ങളിലെ ഐക‍്യം അവ നടപ്പാക്കുന്നതിലും വേണം

Editorial

12-09-2026

വിവാദവും പഴിചാരലും പരിഹാരമല്ല സ്വിച്ചിട്ടാൽ ബൾബ് തെളിയണം

Editorial

11-09-2026

മതഭ്രാന്തിന് വാക്സിനുണ്ട്, മതേതര വിദ്യാഭ്യാസം

Editorial

10-09-2026

വിത്തിനു വെള്ളമൊഴിക്കാനും മറക്കരുത്

Editorial

09-09-2026

''ഓർവെലിയൻ ഡിസ്റ്റോപ്പിയ'' കഥ കാര്യമാകുമ്പോൾ

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Thrissur

പഠനത്തിനൊപ്പം കായികസംസ്‌കാരവും വളർത്തണം: മന്ത്രി റോജി എം. ജോൺ

കാടുകുറ്റി: പഠനത്തിനൊപ്പം കായികസംസ്‌കാരവും വളർത്തിയെടുക്കാൻ കുട്ടികൾക്ക് അവസരമൊരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ. പുതുതലമുറയുടെ മാനസികവും ബൗദ്ധികവുമായ വികാസത്തോടൊപ്പം ശാരീരികക്ഷമതയും ഉറപ്പാക്കാൻ പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 2024-25 അധ്യയന വർഷത്തെ മികച്ച സ്കൂൾ കായികാധ്യാപകനുള്ള ജി.വി. രാജ പുരസ്‌കാരം നേടിയ അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ കായികാധ്യാപകൻ ജിബി വി. പെരേപ്പാടനെ ആദരിക്കുന്നതിനായി സ്കൂൾ അധികൃതർ സംഘടിപ്പിച്ച ആദരണീയം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുരസ്‌കാരം തുടർപ്രവർത്തനങ്ങൾക്ക് പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മനോജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് മോളി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ആർ. ഡേവീസ്, ബ്ലോക്ക് അംഗം എം.ആർ. രവീന്ദ്രൻ, സ്കൂൾ മാനേജർ ഐ.കെ. ഗോവിന്ദ്, പ്രിൻസിപ്പൽ ഐ. ജയ, പ്രധാനാധ്യാപിക എം.പി. മാലിനി, പി.ടി.എ പ്രസിഡന്‍റ് പി.ആർ. രാജേഷ്, മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് എം. രാജഗോപാൽ, രജിത ഷൈജു, കെ.കെ. ലിൻസി എന്നിവർ പ്രസംഗിച്ചു.

Thiruvananthapuram

ക്രൂ ചേഞ്ചിംഗിനു നടപടി എടുക്കാതെ അധികൃതർ

വിഴിഞ്ഞം: ക്രൂ ചേഞ്ചിംഗിനായി ഇന്ത്യയിലെ തുറമുഖങ്ങൾ തുറന്നിടുന്നതായ അധികൃതരുടെ അറിയിപ്പുണ്ടായിട്ട് ഒന്നരമാസം പിന്നിടുന്നു. തുടർനടപടികൾ എടുക്കാതെ ബന്ധപ്പെട്ടവർ.

ഇക്കഴിഞ്ഞ ജൂലൈ അവസാന വാരമാണ് നാലു വർഷം മുൻപ് നിർത്തിവച്ച ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിക്കുന്നതായ അറിയിപ്പുണ്ടായാത്. അതിനുശേഷം രണ്ടാഴ്ചക്കുള്ളിൽ എസ്ഒപി എന്ന കടമ്പയും കടന്നു കപ്പലുകളെ അടുപ്പിക്കാമെന്ന് സ്റ്റീമർ അസോസിയേഷൻകാർ കരുതിയെങ്കിലും അതുണ്ടായില്ല. കൂടാതെ ഓണത്തിനുശേഷം എല്ലാ തടസങ്ങളും നീങ്ങുമെന്ന് വിശ്വസിച്ച് കേരളത്തിൽ ഏറ്റവും അധികം പ്രയോജനം ചെയ്യുന്ന വിഴിഞ്ഞത്തിന് വേണ്ടി കപ്പൽ ഏജൻസികൾ വ്യാപകമായി പ്രചാരണം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല . അധികം വൈകാതെ അവസാനവട്ട അറിയിപ്പും ഉണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് അധികൃതർ.

ഏതു സമയത്തു വേണമെങ്കിലും കപ്പലുകളെ വരവേൽക്കാനുള്ള തയാറെടുപ്പുമായി വിഴിഞ്ഞം തുറമുഖത്തിലെ പോർട്ടിനും കസ്റ്റംസിനും ഇമിഗ്രേഷനുമായുള്ള ഫെസിലിറ്റേഷൻ സെന്‍ററിന്‍റെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി. ഇവിടെ എസി വയ്ക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായും അറിയുന്നു.

നാലു വർഷം മുന്പുവരെ രാവും പകലും തിരക്കിലായിരുന്ന ആ നല്ലകാലത്തിന്‍റെ തിരിച്ച് വരവിൽ അധികൃതരും ഏറെ പ്രതീക്ഷയിലാണ്. കോവിഡ് കാലത്തെ രണ്ടു വർഷത്തിനുള്ളിൽ വിഴിഞ്ഞത്തെത്തിയ 750 കപ്പലുകളിൽനിന്നു 12 കോടിയിൽപ്പരം രൂപ സർക്കാരിന്‍റെ ഖജനാവിലേക്കും ഒഴുകിയിരുന്നു. ഇന്ത്യയിൽ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാൻ പറ്റാത്ത തരത്തിലുള്ള വമ്പൻ കുതിപ്പിന് നാന്ദി കുറിക്കാനും മഹാമാരിക്കാലത്ത് വിഴിഞ്ഞത്തിനായി. തുടർന്നു പെട്ടെന്ന് നിർത്തലാക്കിയ ക്രൂ ചേഞ്ചാണ് പുനരാരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്.


ഇതു സംബന്ധിച്ചുള്ള സർക്കുലർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് മാരിടൈം അഡ്‌മിനിസ്‌ട്രേഷൻ ജൂലൈ അവസാന വാരം പുറപ്പെടുവിച്ചിരുന്നു. ആ  ഉത്തരവിന്‍റെ തുടർ നടപടികളാണ് സാങ്കേതിക കാരണം പറഞ്ഞ് ഇഴക്കുന്നത്.

ഡിജിഎമ്മിന്‍റെ ഉത്തരവ് നടപ്പിലാകുമ്പോൾ വൻകിട കപ്പലുകൾ കടലിൽ അണിനിരക്കുന്ന രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ ഉള്ള അപൂർവ നേട്ടത്തിനും വിഴിഞ്ഞം സാക്ഷ്യം വഹിക്കും. ഒരു അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗം, ഐഎസ്പി എസ്, ഐസിപി കോഡുകളും ഇരു തുറമുഖങ്ങൾക്കും ഉണ്ടെന്നതാണ് വിഴിഞ്ഞത്തെ വ്യത്യസ്ഥമാക്കുന്നത്.‌

വിഴിഞ്ഞത്തുനിന്നു കിഴ ക്കോട്ടു പൂവാർവരെയാണ് അദാനി തുറമുഖത്തിന്‍റെ അതിർത്തിയെങ്കിൽ വിഴിഞ്ഞത്തു നിന്നു പടിഞ്ഞാറോട്ട് കോവളം വരെയാണ് മാരിടൈം ബോർഡിന്‍റെ അതിർത്തി. ദൗത്യത്തിനായി അന്താരാഷ്ട്ര കപ്പൽ ചാനലും താണ്ടി എത്തുന്ന കപ്പലുകൾക്കു നിശ്ചയിക്കപ്പെട്ട അതിർത്തികളിൽ നങ്കൂരമിടാം. ലോകത്തിലെ കപ്പൽ ഏജന്‍റുമാരുടെ ഏറ്റവും പ്രീയപ്പെട്ട ഇടമായ വിഴിഞ്ഞത്തേക്ക് ക്രൂ ചേഞ്ചിംഗി നായി കപ്പലെത്തിക്കുന്നതിനുള്ള ഊർജിത ശ്രമവും സ്റ്റീമർ അസോസിയേഷൻ അധികൃതർ ആരംഭിച്ചതായാണറിവ്.

Kollam

കരിക്കത്തില്‍ ജംഗ്ഷന്‍ - ചേന്നറക്കൊല്ല റോഡ് ഗതാഗതയോഗ്യമല്ലാതായി

ചടയമംഗലം: ആയൂര്‍ -നെല്ലിക്കുന്നം റോഡിനെയും വയയ്ക്കല്‍-ഉമ്മന്നൂര്‍ റോഡിനെയും ബന്ധിപ്പിക്കുന്ന കരിക്കത്തില്‍ ജംഗ്ഷന്‍-ചേന്നറക്കൊല്ല റോഡ് പൂര്‍ണമായി തകര്‍ന്നു. ചില ഭാഗങ്ങളില്‍ ചാലുകളുണ്ടായി വലിയ ഗര്‍ത്തം രൂപപ്പെട്ടു. തേവന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വയയ്ക്കല്‍, വാളകം സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് എത്താനുള്ള പാതയാണിത്.

മഴക്കാലമാകുന്നതോടെ റോഡില്‍ വെള്ളക്കെട്ട് അതിരൂക്ഷമാകുന്നു. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഇതുവഴി സഞ്ചരിക്കാന്‍ പാടുപെടുകയാണ്. മഴക്കാലമായാല്‍ വെള്ളക്കെട്ട് രൂക്ഷമാകും. ഇളമാട്, ഉമ്മന്നൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന റോഡിന്‍റെ ദുരവസ്ഥ വേഗം പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Pathanamthitta

സുനിൽ സരിഗ സ്മാരക നാടക് പുരസ്‌കാരം പി. കെ. സുഭാഷ് പന്തളത്തിന്

പത്തനംതിട്ട: നാടക പ്രവർത്തകനായിരുന്ന സുനിൽ സരിഗയുടെ സ്മരണയ്ക്കായി നാടക് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സുനിൽ സരിഗ സ്മാരക നാടക് പുരസ്‌കാരം നാടക നടനും സംഘാടകനുമായ പി. കെ. സുഭാഷ് പന്തളത്തിനു സമ്മാനിക്കും. നാടക രംഗത്തും നാടകസംഘാടക രംഗത്തും നൽകിയ സമഗ്ര സംഭാവനമാനിച്ചാണ് പുരസ്‌കാരം നൽകുന്നത്.

20 നു പന്തളത്തു നടക്കുന്ന നാടക് പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ പുരസ്‌കാരം സമ്മാനിക്കുമെന്ന ജില്ലാ പ്രസിഡന്‍റ് നാടകക്കാരൻ മനോജ് സുനി ജില്ലാ സെക്രട്ടറി പ്രിയരാജ് ഭരതൻ എന്നിവർ അറിയിച്ചു.

Idukki

മഴക്കുറവ്: കാര്‍ഷികമേഖലയെ പിടിച്ചുലയ്ക്കും

തൊടുപുഴ: കാലവര്‍ഷത്തിനു പുറമേ തുലാവര്‍ഷവും കനിഞ്ഞില്ലെങ്കില്‍ കാര്‍ഷിക മേഖലയുടെ നടുവൊടിയും. കാര്‍ഷിക ജില്ലയായ ഇടുക്കിയിലെ ഭൂരിഭാഗം പേരും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. എന്നാല്‍ ആഗോളതാപനം മൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം കൃഷിയുടെ താളം തെറ്റിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഇത്തവണ കാലവര്‍ഷം കാര്യമായി ലഭിക്കാത്തതും തുലാമഴ കുറയുമെന്നുമുള്ള മുന്നറിയിപ്പ് കാലാവസ്ഥ ാനിരീക്ഷണ കേന്ദ്രം നല്‍കുന്നത്. ഇതു ജില്ലയിലെ കര്‍ഷകര്‍ ആശങ്കയോടെയാണ് കാണുന്നത്.

സാധാരണ ജൂണ്‍മുതല്‍ സെപ്റ്റംബര്‍ വരെ കാലവര്‍ഷവും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തുലാവര്‍ഷവുമാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. എന്നാല്‍ ഇത്തവണ പതിവിന് വിരുദ്ധമായി ഓഗസ്റ്റ് അവസാനം മുതല്‍ മഴ മാറിനില്‍ക്കുന്ന സാഹചര്യമാണുള്ളത്. ജില്ലയില്‍ പെയ്ത കാലവര്‍ഷത്തിന്‍റെ കണക്കനുസരിച്ച് നിലവില്‍ 42 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തുലാവര്‍ഷവും കാര്യമായി ലഭിക്കാതെ വന്നാല്‍ ജില്ലയിലെ കാര്‍ഷികമേഖലയെ ഇതുസാരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഏലം

മഴക്കുറവുമൂലം ഏലംകൃഷി വലിയ ഭീഷണിയാണ് നേരിടുന്നത്.സാധാരണ വേനല്‍ക്കാലയളവില്‍ ഷെയ്ഡ് നല്‍കിയാണ് കൃഷി സംരക്ഷിക്കുന്നത്. കടുത്തചൂട് ഏലത്തട്ടകള്‍ക്ക് താങ്ങാനാകില്ല. ചൂട് കൂടിയാല്‍ ചെടി കരിഞ്ഞുണങ്ങും. രണ്ടുവര്‍ഷം മുമ്പ് കൊടുംവേനലില്‍ ജില്ലയിലെ 60 ശതമാനത്തോളം ഏലം കൃഷി ഉണങ്ങി നശിച്ചിരുന്നു. വീണ്ടും കൃഷിയിറക്കി വിളവെടുത്ത് വരുമ്പോഴാണ് പതിവില്‍നിന്നു വ്യത്യസ്തമായി സെപ്റ്റംബറില്‍ത്തന്നെ കടുത്തചൂട് അനുഭവപ്പെട്ടുതുടങ്ങിയത്.

വരുംദിവസങ്ങളില്‍ മഴലഭിച്ചില്ലെങ്കില്‍ ഏലംകര്‍ഷകര്‍ കടുത്ത ദുരിതത്തിലാകും. സാമാന്യം ഭേദപ്പെട്ട വില ലഭിക്കുന്നതിനാല്‍ ഹൈറേഞ്ച്‌ മേഖലയില്‍ കൊക്കോ, ജാതി, റബര്‍ ഉള്‍പ്പെടെ വെട്ടിനീക്കി വ്യാപകമായി ഏലം കൃഷി ആരംഭിച്ചിരുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള കര്‍ഷകരും ഇവിടെ ഏക്കര്‍കണക്കിനു സ്ഥലം വാങ്ങി കൃഷി നടത്തിവരുന്നുണ്ട്.

കുരുമുളക്

കടുത്തചൂട് കുരുമുളക് കൃഷിക്കും തിരിച്ചടിയാണ്. നേരത്തേ കുമിള്‍ രോഗത്തെത്തുടര്‍ന്നു ജില്ലയില്‍ കുരുമുളകു കൃഷിക്ക് സാരമായ നാശം സംഭവിച്ചിരുന്നു. പിന്നീട് വിലവര്‍ധിച്ചതോടെ കൃഷി വീണ്ടും സജീവമായി. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കര്‍ഷകരുടെ മനം മടുപ്പിക്കുകയാണ്. വിളവ് കുറയുകയും രോഗബാധ കൂടുതലാകുകയും ചെയ്തതോടെ വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് പതിവില്‍നിന്നു വ്യത്യസ്തമായി ഇത്തവണ ചൂട് നേരത്തേതന്നെ അനുഭവപ്പെട്ടു തുടങ്ങിയത്. ഇതു കുരുമുളക്‌ ചെടികള്‍ ഉണങ്ങി കരിയുന്നതിനു കാരണമാകും. ബാങ്ക് വായ്പയെടുത്തും മറ്റും ഏറെ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ കൃഷിയിറക്കിയിരിക്കുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ സീസണ്‍ ആരംഭിക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ വിളവ് ഗണ്യമായി കുറയാനുള്ള സാധ്യതയാണുള്ളതെന്നു കര്‍ഷകര്‍ പറഞ്ഞു.

റബര്‍

ചൂട് കൂടിയതോടെ റബര്‍പാല്‍ ഉത്പാദനത്തിലും ഇടിവ്. മഴക്കാലത്ത് ഉത്പാദനം കൂടുതല്‍ ലഭിക്കുമെങ്കിലും പലദിവസങ്ങളിലും ടാപ്പിംഗ് മുടങ്ങുന്നതിനാല്‍ കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനം ലഭിച്ചിരുന്നില്ല. എന്നാല്‍ ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ രാത്രി അനുഭവപ്പെടുന്ന തണുപ്പ് പാല്‍ ഉത്പാദനം കൂടാന്‍ കാരണമായിരുന്നു. എന്നാല്‍ ഇത്തവണ സെപ്റ്റംബറില്‍ത്തന്നെ ചൂട് കൂടുന്ന സാഹചര്യമാണ്. ഇത് പാല്‍ ഉത്പാദനത്തെ പിന്നോട്ടടിച്ചു.

മഴക്കാലത്ത് റെയിന്‍ ഗാര്‍ഡനിംഗ് നടത്താത്ത കര്‍ഷകര്‍ മഴ മാറുന്ന കാലയളവിലാണ് ടാപ്പിംഗ് നടത്തുന്നത്. ഇത്തവണ നേരത്തേതന്നെ ടാപ്പിംഗ് ആരംഭിക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രതിദിനം ലഭിക്കുന്ന റബര്‍പാലിന്‍റെ അളവ് കുറയുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. തുലാമഴ കനിഞ്ഞില്ലെങ്കില്‍ ഇത്തവണ നേരത്തെതന്നെ ടാപ്പിംഗ് നിര്‍ത്തിവയ്‌ക്കേണ്ടി വരും.
റംബുട്ടാന്‍
വിളവെടുപ്പിനുശേഷം പ്രൂണിംഗ് നടത്തി വളപ്രയോഗം നടത്തേണ്ട സമയമാണിത്. എന്നാല്‍ മഴക്കുറവ് യഥാസമയം
വളം നല്‍കുന്നതിനുള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ജലസേചന സൗകര്യം കുറവുള്ള പ്രദേശങ്ങളില്‍ തൈകള്‍ ഉണങ്ങിക്കരിയാനും സാധ്യതയേറെയാണ്. ഇപ്പോള്‍ത്തന്നെ ചെടികള്‍ നനയ്‌ക്കേണ്ടിവന്നാല്‍ വേനല്‍കടുക്കുന്നതോടെ ജലത്തിന്‍റെ ലഭ്യതക്കുറവും കൃഷിയുടെ പരിപാലനം ദുഷ്‌കരമാക്കും. ചൂട് കൂടുന്ന സാഹചര്യം ഉത്പാദനം ഗണ്യമായി കുറയാനും ചെടികള്‍ ഉണങ്ങിക്കരിയാനും സാധ്യതകൂടുതലാണ്.

കൊക്കോ

ഇടവിള കൃഷിയാണെങ്കിലും കടുത്തചൂട് കൊക്കോ കൃഷിയേയും സാരമായി ബാധിക്കും. കൊക്കോയ്ക്കും നന ആവശ്യമാണ്. ചൂട് കൂടുന്ന സാഹചര്യം കൃഷിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണ്.
കൊക്കോ തൈകള്‍ ഉണങ്ങിക്കരിയുന്നതിനും വിളവ് കുറയുന്നതിനും കാരണമാകും. നിരവധി കര്‍ഷകകുടുംബങ്ങളിലെ പ്രധാനവരുമാനമാര്‍ഗമാണ് കൊക്കോകൃഷി. അണ്ണാന്‍, എലി, മലയണ്ണാന്‍, കുരങ്ങ് എന്നിവയുടെ ഭീഷിക്കുപുറമേ കാലാവസ്ഥയും ചതിച്ചാല്‍ കൊക്കോകര്‍ഷകരുടെ നില പരിതാപകരമാകും.

പച്ചക്കറികള്‍

സംസ്ഥാനത്തു കാലവര്‍ഷം തിമിര്‍ത്തുപെയ്യുന്ന ജൂണ്‍, ജൂലൈ മാസങ്ങള്‍ക്കുശേഷമാണു പച്ചക്കറികൃഷി കൂടുതലായും കര്‍ഷകര്‍ ചെയ്തുവരുന്നത്. പയര്‍, പടവലം, വെണ്ട, വഴുതന, വെള്ളരി, ചീര, കോവല്‍, പാവല്‍ തുടങ്ങിയവയാണ് സീസണില്‍ കൂടുതലായും കൃഷിചെയ്തുവരുന്നത്.

പച്ചക്കറികൃഷിയെ മഴക്കുറവും മഴക്കൂടുതലും ഒരുപോലെ ബാധിക്കുന്നതിനാല്‍ ഇത്തവണത്തെ കാലാവസ്ഥ കൃഷിക്ക് കനത്തതിരിച്ചടിയായിട്ടുണ്ട്. അതിനാല്‍ കൃഷിയിറക്കാന്‍തന്നെ കര്‍ഷകര്‍ മടിച്ചുനില്‍ക്കുകയാണ്. സ്ഥലംപാട്ടത്തിനെടുത്താണ് പലരും പച്ചക്കറി കൃഷി ചെയ്തുവരുന്നത്. പാട്ടത്തുകയും കൂലിച്ചെലവും സ്വന്തം അധ്വാനവും പാഴാകുന്ന സാഹചര്യം കര്‍ഷകര്‍ക്ക് കടുത്ത നഷ്ടത്തിന് കാരണമാകും ഇതാണ് കൃഷിയിറക്കുന്നതില്‍നിന്നു കര്‍ഷകരെ പിന്തിരിപ്പിക്കുന്നത്.

വാഴ

കാലാവസ്ഥാ വ്യതിയാനം വാഴകൃഷിയുടേയും താളം തെറ്റിച്ചു. മഴയുടെ ലഭ്യതക്കുറവുമൂലം യഥാസമയം വളപ്രയോഗം നടത്താനാകാത്ത സാഹചര്യമാണുള്ളത്. ജലസേചന സൗകര്യമില്ലാതെ വന്നാല്‍ വേനലിലെ കടുത്ത ചൂടില്‍ വാഴ ഉണങ്ങി കരിയാനും ഒടിഞ്ഞുവീഴാനുമുള്ള സാധ്യതയേറെയാണ്.

കാലാവസ്ഥ പ്രതികൂലമാകാനുള്ള സാധ്യത കണക്കുകൂട്ടി നേന്ത്രവാഴ കൃഷിചെയ്യുന്നവരുടെ എണ്ണം ഇത്തവണ കുറഞ്ഞിട്ടുണ്ട്.

അതിനാല്‍ വാഴവിത്ത് വില്പന കേന്ദ്രങ്ങളില്‍ വില്പനയും കുറഞ്ഞിട്ടുണ്ട്. ഓണത്തിന് വാഴപ്പഴങ്ങള്‍ക്ക് ഇത്തവണ റിക്കാര്‍ഡ് വിലയാണ് ലഭിച്ചത്.
പാളയംകോടന്‍, ഞാലിപ്പൂവന്‍, പൂവന്‍, റോബസ്റ്റ, നേന്ത്രന്‍ തുടങ്ങിയവയ്‌ക്കെല്ലാം ഭേദപ്പെട്ടവില ലഭിച്ചതിനാല്‍ വാഴകര്‍ഷകര്‍ തികഞ്ഞ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ മഴയുടെ കുറവ് അടുത്തകൃഷിക്ക് കനത്ത തിരിച്ചടിയായത് കര്‍ഷകരുടെ പ്രതീക്ഷയ്ക്കു മങ്ങലേല്‍ക്കുന്നതിനും കാരണമായിട്ടുണ്ട്.

Alappuzha

പോളനിറഞ്ഞ് പുതുക്കരി-പള്ളിപ്പാലം തോട്; കുടിവെള്ളക്ഷാമവും മലിനീകരണവും രൂക്ഷം

രാമങ്കരി: രാമങ്കരി - മുട്ടാർ പഞ്ചായത്തുകളുടെ ഭാഗമായ പുതുക്കരി പള്ളിപ്പാലം തോട്ടിൽ പോള നിറഞ്ഞു കുന്നുകൂടിയിട്ട് നാളുകളായി. പോള വാരിമാറ്റി തോട് നവീകരിക്കുന്നതുൾപ്പെടെയുള്ള ജോലികൾ നീണ്ടുപോകുന്നതിനെതിരേ പ്രതിഷേധം വ്യാപകം. രാമങ്കരി പഞ്ചായത്തിലെ ഒൻപതാം വാർഡും മുട്ടാർ പഞ്ചായത്തിന്‍റെ 13,14 വാർഡുകളും ചേരുന്ന ഇവിടെ മലിനീകരണവും രൂക്ഷമായതോടെ ഏതു സമയവും പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാനും സാധ്യതയേറെ.


അടുത്ത പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി ചുറ്റുമുള്ള പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന മലിന ജലം മോട്ടർ ഉപയോഗിച്ച് തോടുകളിലേക്ക് പുറന്തള്ളാൻ തുടങ്ങിയതോടെ കുളിക്കാനും വസ്ത്രം, പാത്രം കഴുകൽ പോലുള്ള അത്യാവശ്യ കാര്യങ്ങൾക്ക് പോലും തോട്ടിലെ വെള്ളം ഉപയോഗിക്കാൻ കഴിയാതെയായി. വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ പേരിന് പോലും ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതിനാൽ കുടിവെള്ളത്തിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ടു പഞ്ചായത്തിന്‍റെയും കൂടിയുള്ള വിവിധ വാർഡുകളിൽ നൂറു കണക്കിന് ജനങ്ങളാണ് ഇതുമൂലം കുടിവെള്ളം പോലുമില്ലാതെ ബുദ്ധിമുട്ടുന്നത്.


യാത്രാക്ലേശം നിലനിൽക്കുന്ന പ്രദേശമായതിനാൽ പുറത്തുനിന്നുള്ള കുടിവെള്ള വിതരണ ഏജൻസികൾ ഇങ്ങോട്ട് തിരിഞ്ഞു നോക്കാൻ പോലും തയാറാകാറില്ല. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുമെന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ഒരു പഞ്ചായത്തിലെ പോലും പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചില്ലെന്നു മാത്രമല്ല, പദ്ധതികൾ പലതും മന്ദഗതിയിലാണ് മുന്നോട്ട് നീങ്ങുന്നതെന്ന വിമർശനവും ശക്തിപ്പെട്ടു തുടങ്ങി.


വർഷകാലമാണെങ്കിലും മഴ മാറി നിൽക്കുകയും ഓരോ ദിവസവും ചൂട് വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രദേശത്തെ മലിനീകരണത്തിനും കുടിവെള്ളക്ഷാമത്തിനും അടിയന്തര പരിഹാരം കാണാൻ അധികൃതർ തയാറാകണം. അല്ലാത്തപക്ഷം രണ്ടു പഞ്ചായത്തുകൾക്ക് മുന്നിലും ശക്തമായ ജനകീയ പ്രതിരോധം തീർക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

Kottayam

മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ശീതളപാനിയ വിൽപ്പനയ്ക്ക് നിരോധനം

ഗാന്ധിനഗർ:മെഡിക്കൽ കോളജ് ആശുപത്രി വളപ്പുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കഫേകളിൽ ശീതളപാനീയങ്ങളുടെ വിൽപന നിരോധിച്ചു കൊണ്ട് ആശുപത്രി സൂപ്രണ്ട് ഉത്തരവിറക്കി.

പ്ലാസ്റ്റിക്ക് കുപ്പിയിലാണ് ശീതളപാനിയങ്ങൾ നിറച്ചിരിക്കുന്നത്. ശീതളപാനിയങ്ങൾ വാങ്ങുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗശേഷം പ്ലാസ്റ്റിക്ക് കുപ്പികൾ ആശുപത്രി പരിസരത്ത് വലിച്ചെറിയുകയാണ്.

ഇതേത്തുടർന്നാണ് ശീതളപാനീയങ്ങളുടെ വില്പന നിരോധിച്ചതെന്നാണ് വിവരം. കുപ്പിവെള്ളവും നിരോധിക്കാനുള്ള ആലോചനയുണ്ടായിരുന്നു.
എന്നാൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അഭ്യർഥന മാനിച്ച് കുപ്പിവെള്ളത്തിന്‍റെ വിൽപന തടഞ്ഞിട്ടില്ല. അത്യാഹിത വിഭാഗം, ഒപി ടിക്കറ്റ് കൗണ്ടർ, ബ്ലഡ് കളക്‌ഷൻ സെന്‍റർ, കാർഡിയോളജി, പുതിയ സർജിക്കൽ ബ്ലോക്ക്,ഗൈനക്കോളജി തുടങ്ങി വിവിധ വിഭാഗങ്ങളുടെ സമീപത്തായി 12 ഓളം കുടുംബശ്രീ കഫേകളാണ് പ്രവർത്തിക്കുന്നത്.

Ernakulam

എം.ജെ. ജേക്കബിന് സ്വീകരണം നൽകി

പിറവം: ലോക മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്ത് രണ്ട് സ്വർണം ഉൾപ്പെടെ നാല് മെഡലുകൾ നേടിയ പിറവം മുൻ എംഎൽഎ എം.ജെ. ജേക്കബിന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ സ്വീകരണം നൽകി. പ്രായം കായികരംഗത്തെ നേട്ടങ്ങൾക്ക് തടസമല്ലെന്നും കൃത്യമായ പരിശീലനവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഏത് പ്രായത്തിലും മികച്ച നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും സ്വീകരണ ചടങ്ങിൽ എം.ജെ. ജേക്കബ് പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നെവിൻ ജോർജ് പൊന്നാടയണിയിച്ചു. മെമന്‍റോയും സമ്മാനിച്ചു. വൈസ് പ്രസിഡന്‍റ് ജിനി ജിജോയ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.ജി. ഷിബു, ജെസി രാജു, ജോയിന്‍റ് ബിഡിഒ ടി.ആർ. ഷിബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ കുഞ്ഞുമോൻ ഫിലിപ്പ്, ജെസി ചാക്കോ, ജേക്കബ് ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് ഓഫിസ് ജീവനക്കാർ, കില റിസോഴ്സ് പേഴ്സൺമാർ എന്നിവർ പങ്കെടുത്തു.

Thrissur

പഠനത്തിനൊപ്പം കായികസംസ്‌കാരവും വളർത്തണം: മന്ത്രി റോജി എം. ജോൺ

കാടുകുറ്റി: പഠനത്തിനൊപ്പം കായികസംസ്‌കാരവും വളർത്തിയെടുക്കാൻ കുട്ടികൾക്ക് അവസരമൊരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ. പുതുതലമുറയുടെ മാനസികവും ബൗദ്ധികവുമായ വികാസത്തോടൊപ്പം ശാരീരികക്ഷമതയും ഉറപ്പാക്കാൻ പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 2024-25 അധ്യയന വർഷത്തെ മികച്ച സ്കൂൾ കായികാധ്യാപകനുള്ള ജി.വി. രാജ പുരസ്‌കാരം നേടിയ അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ കായികാധ്യാപകൻ ജിബി വി. പെരേപ്പാടനെ ആദരിക്കുന്നതിനായി സ്കൂൾ അധികൃതർ സംഘടിപ്പിച്ച ആദരണീയം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുരസ്‌കാരം തുടർപ്രവർത്തനങ്ങൾക്ക് പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മനോജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് മോളി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ആർ. ഡേവീസ്, ബ്ലോക്ക് അംഗം എം.ആർ. രവീന്ദ്രൻ, സ്കൂൾ മാനേജർ ഐ.കെ. ഗോവിന്ദ്, പ്രിൻസിപ്പൽ ഐ. ജയ, പ്രധാനാധ്യാപിക എം.പി. മാലിനി, പി.ടി.എ പ്രസിഡന്‍റ് പി.ആർ. രാജേഷ്, മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് എം. രാജഗോപാൽ, രജിത ഷൈജു, കെ.കെ. ലിൻസി എന്നിവർ പ്രസംഗിച്ചു.

Palakkad

ഗ്രാമവഴികൾ വെട്ടിത്തെളിച്ച് പഞ്ചായത്ത് മെംബർമാർ

വടക്കഞ്ചേരി: ഗ്രാമറോഡുകളിൽ പൊന്തക്കാടുകൾ വെട്ടിത്തെളിക്കുന്ന തിരക്കുകളിലാണ് പഞ്ചായത്ത് മെംബർമാർ.

വടക്കഞ്ചേരി പഞ്ചായത്ത് ഉൾപ്പെടെ പഞ്ചായത്തുകളിലെ വാർഡുകളിൽ കാടുമുടിയ റോഡുകൾ യന്ത്രസംവിധാനത്തോടെ വൃത്തിയാക്കി ആളുകൾക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത് മെംബർമാരാണിപ്പോൾ.

നേരത്തെ തൊഴിലുറപ്പ് പദ്ധതി വഴിയാണ് കാടുവെട്ടൽ നടന്നിരുന്നത്. എന്നാലിപ്പോൾ ഫണ്ടില്ലാത്തതിനാൽ മെംബർമാർതന്നെ ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഗ്രാമവഴികൾ പലതും കാടുമൂടി.

പാമ്പ്, പന്നി തുടങ്ങിയവയുടെ ശല്യം രൂക്ഷമായ സ്ഥിതിയുണ്ട്. വാർഡുകളിൽ അഞ്ചുംആറും കിലോമീറ്റർദൂരം കാടുവെട്ടൽ നടത്തണം. മംഗലം മൂച്ചിതൊടി, എസ് സി ഉന്നതി റോഡ്, ചോഴിയംകാട് എന്നീ റോഡുകളിലായി നാലുകിലോമീറ്റർദൂരം കാടുവെട്ടൽ നടത്തേണ്ടി വരുന്നുണ്ടെന്നു മംഗലം വടുകൻതൊടി വാർഡ് മെംബർ കെ. ശിവദാസൻ പറഞ്ഞു. എവിടേയും പണിത്തിരക്കായതോടെ കാടുവെട്ടുന്നവരെ കിട്ടാനും ബുദ്ധിമുട്ടുണ്ട്.

നേരത്തെ ബുക്ക് ചെയ്താണ് മെംബർമാർ ഇപ്പോൾ വാർഡുകളിൽ കാടുവെട്ടാൻ ആളുകളെ എത്തിക്കുന്നത്.

വഴികൾ വൃത്തിയാക്കാൻ ചെലവാകുന്ന പണം പിന്നീട് പഞ്ചായത്തിൽനിന്ന് നൽകുമെന്ന് വടക്കഞ്ചേരി പഞ്ചായത്ത് മെംബർ സെക്രട്ടറി ഉമ്മർ ഫാറൂക്ക് പറഞ്ഞു.

Malappuram

ജില്ലയിൽ 2305 പേർക്ക് ഭൂമിയുടെ അവകാശം ലഭിച്ചു

മഞ്ചേരി : സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമ പരിപാടികളുടെ ഭാഗമായി ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലൂന്നി മഞ്ചേരിയിൽ സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയിൽ 2305 പേർക്ക് ഭൂമിയുടെ അവകാശം കൈമാറി.

മഞ്ചേരി മുനിസിപ്പൽ ടൗണ്‍ഹാളിൽ നടന്ന ചടങ്ങിൽ എടവണ്ണ പെരകമണ്ണ കല്ലിടുന്പ് ചാപ്പക്കുടിയിൽ വീട്ടിൽ നീനക്ക് പട്ടയം കൈമാറി റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പട്ടയമേളയുടെ ഉദ്ഘാടനം നിർവഹിച്ചു.

പെരകമണ്ണ വില്ലേജിൽ ഉൾപ്പെട്ട നാല് സെന്‍റ് ഭൂമിയുടെ അവകാശരേഖയാണ് നീനക്ക് ലഭിച്ചത്. ജില്ലയിലെ വിവിധ ലാൻഡ് ട്രിബ്യൂണലുകൾ വഴിയാണ് 2305 കൈവശക്കാർക്ക് പട്ടയം വിതരണം ചെയ്തത്. ഇതിൽ 907 പട്ടയങ്ങൾ വിതരണം ചെയ്ത് മഞ്ചേരി ലാൻഡ് ട്രിബ്യൂണലാണ് ഒന്നാം സ്ഥാനത്ത്. തിരൂർ ലാൻഡ് ട്രിബ്യൂണൽ വഴി 728 പേർക്കും തിരൂരങ്ങാടി ലാൻഡ് ട്രിബ്യൂണൽ വഴി 565 പേർക്കും പട്ടയങ്ങൾ ലഭിച്ചു. കൂടാതെ, മലപ്പുറം ദേവസ്വം വഴി 69 പേർക്കും പുറന്പോക്ക് ഭൂമിയിൽ നിന്ന് അഞ്ച് പേർക്കും പട്ടയം ലഭിച്ചു.

ഒരു ഒഎൽഎച്ച്എസ് പട്ടയവും ചടങ്ങിൽ വിതരണം ചെയ്തു. മഞ്ചേരി ലാൻഡ് ട്രിബ്യൂണലിനോട് ചേർന്നുള്ള 27 ലാൻഡ് ട്രിബ്യൂണൽ ഡിവിഷനുകളിലെ ഏകദേശം പത്ത് ലക്ഷം പട്ടയ ഫയലുകൾ ശാസ്ത്രീയമായി തരം തിരിച്ച് ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.

Kozhikode

ബസ് ജീവനക്കാരുടെ തമ്മിലടി, ഒത്തുതീര്‍പ്പ്

ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കണമെന്ന് നിര്‍ദേശം

കോഴിക്കോട് : സംസ്ഥാനത്തെ പൊതുഗതാഗത ബസ് സർവീ സുകളുടെ നിലവിലുള്ള സമയക്രമം സംബന്ധിച്ച് പഠനം നടത്തി സമഗ്രമായി പുനഃക്രമീകരിക്കുന്നതിനും കാലാനുസൃതമായി പുനഃപരിശോധിക്കുന്നതിനും ആവശ്യമായ സംവിധാനം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.

ഗതാഗത വകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.

പൊതുഗതാഗത സംവിധാനം ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയും സൗകര്യവും ഒരു പോലെ പരിഗണിക്കുന്ന തരത്തിൽ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദമാക്കുന്നതിനുള്ള ദീർഘകാല നടപടിയുടെ ഭാഗമായി ഇക്കാര്യം പരിഗണിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

പൊതുഗതാഗത ബസ് സർവീസുകളുടെ നിലവിലുള്ള സമയക്രമം അനുസരിച്ച് ഗതാഗത തിരക്ക്, റോഡുകളുടെ ശേഷി, യാത്രക്കാരുടെ ആവശ്യകത, നിലവിലുള്ള ബസ് സർവീസുകളുടെ എണ്ണം, റൂട്ടുകളുടെ ദൈർഘ്യം, വിവിധ സർവീസുകൾ തമ്മിലുള്ള ഇടവേള തുടങ്ങിയ ഘടകങ്ങൾ ശാസ്ത്രീയപഠനത്തിൽ ഉൾപ്പെടുത്തണം. പഠനത്തിന്‍റെ അടിസ്ഥാനത്തിൽ സമയക്രമം സമഗ്രമായി പുനഃക്രമീകരിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

കോഴിക്കോട് നഗരത്തിലെ ബസ് സമയക്രമത്തെച്ചൊല്ലി ജീവനക്കാർ തമ്മിലടിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

തമ്മിലടിക്ക് ശേഷം ജീവനക്കാർ തമ്മിൽ ഒത്തുതീർപ്പിലെത്തുന്നതു കാരണം പൊലിസിന് ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാനാവുന്നില്ല. സ്ഥിരമായ പരിഹാരം ഉറപ്പാക്കുന്നതിന് സമയക്രമത്തിലെ അപാകതകൾ പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

Wayanad

ഇഎസ്എ: കത്തോലിക്ക കോണ്‍ഗ്രസ് കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ സദസ് നടത്തി

കൽപ്പറ്റ: കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ സദസ് നടത്തി. ഇഎസ്എ ഏഴാമത് കരട് വിജ്ഞാപനത്തിൽനിന്ന് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കുക, വനത്തിനകത്തുള്ള പ്രദേശങ്ങൾ മാത്രം പരിസ്ഥിതി ലോലമായി വിജ്ഞാപനം ചെയ്യുക, ഇഎസ്എ അന്തിമ വിജ്ഞാപനം ജനസൗഹൃദമാക്കുന്നതിന് ജില്ലയിൽനിന്നുള്ള എംപിയും മന്ത്രിയും എംഎൽഎമാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും അടിയന്തര പ്രാധാന്യത്തോടെ ഇടപെടുക, ജനപ്രതിനിധികൾ മനുഷ്യർക്കൊപ്പമാണെന്ന് തെളിയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പരിപാടി.

കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്‍റ് ജോണ്‍സണ്‍ തൊഴുത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ പരിസ്ഥിതി സംരക്ഷണത്തിൽ മുൻപന്തിയിലുള്ള കർഷകർ ഇഎസ്എയുടെ പേരിൽ വീടുകളും കൃഷിഭൂമികളും വന്യജീവികൾക്ക് അടിയറവച്ച് ഇറങ്ങിപ്പോരാൻ തയാറല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇഎസ്എ കരട് വിജ്ഞാപന പരിധിയിലുള്ള ജനം ഉണർന്നുപ്രവർത്തിക്കണം. തങ്ങളുടെ വീടും കൃഷി ഭൂമിയും ഇഎസ്എയിൽനിന്ന് ഒഴിവാക്കുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് പരാതികൾ അയയ്ക്കണം.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഉടൻ ഗ്രാമസഭകൾ ചേർന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇഎസ്എയിൽ നിന്ന് ഒഴിവാക്കണമെന്ന പ്രമേയം പാസാക്കി കേന്ദ്ര മന്ത്രാലയത്തിന് ലഭ്യമാക്കണം. വയനാട് എംപി എത്രയും വേഗം വിഷയത്തിൽ ഇടപെടണം. ജനങ്ങളുടെ ആശങ്ക കേന്ദ്ര മന്ത്രിയെ ബോധ്യപ്പെടുത്തണം. ഇഎസ്എ വിഷയത്തിൽ സംസ്ഥാന സർക്കാരിന്‍റെ കർഷക അനൂകൂല നിലപാട് കേന്ദ്ര സർക്കാരിനെ അറിയിക്കാൻ ജില്ലയിൽനിന്നുള്ള മന്ത്രിയും എംഎൽഎമാരും നടപടി സ്വീകരിക്കണം. വികസിത രാജ്യങ്ങളിലെ കോർപറേറ്റ് ഭീമൻമാരിൽനിന്ന് കാർബണ്‍ ന്യൂട്രൽ പദ്ധതി പ്രകാരം കൈപ്പറ്റിയ തുക തിരികേ നൽകി കേന്ദ്ര സർക്കാരും പരിസ്ഥിതി സ്ംഘടനകളും ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്നും ജോണ്‍സണ്‍ ആവശ്യപ്പെട്ടു.

വൈസ് പ്രസിഡന്‍റ് സാജു പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. രൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോസ് മാത്യു പുഞ്ചയിൽ മുഖ്യപ്രഭാഷണം നടത്തി. സജി ഇരട്ടമുണ്ടയ്ക്കൽ, ജോണ്‍സണ്‍ കുറ്റിക്കാട്ടിൽ, മോളി മാമൂട്ടിൽ, വിൻസന്‍റ് ചേരവേലിൽ, ഷിന്‍റൊ ജോസ്, ഷിബിൻ കാഞ്ഞിരത്തിങ്കൽ, ഷിജു കാരുണ്യമാതാ, ചാൾസ് വടശേരി, ബെന്നി തരിയോട്, മാത്യു ചോന്പാല, ജോസ് ചുണ്ടാട്ട്, ബീന സണ്ണി മൂലക്കര, കത്തോലിക്ക കോണ്‍ഗ്രസ് രൂപത ട്രഷറർ സജി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

Kannur

ഓണക്കാലം കഴിഞ്ഞ് പൂത്ത് ചെണ്ടുമല്ലി, നഷ്ടം നികത്താനാകാതെ കർഷകർ

തളിപ്പറമ്പ്: ഓണവിപണി ലക്ഷ്യമിട്ട് വിയർപ്പൊഴുക്കി നടത്തിയ ചെണ്ടുമല്ലികൾ കാലം തെറ്റി പൂത്തത് വർണകാഴ്ചയൊരുക്കുന്പോൾ കർഷകർക്ക് നഷ്ടത്തിൽ കൂപ്പു കുത്തി കർഷകർ. മഴയായിരുന്നു ഇത്തവണ വില്ലനായത്. ഓണക്കാലത്തെ മഴ മാറിയതോടെയാണ് മിക്കയിടങ്ങളിലെയും പൂപ്പാടങ്ങൾ പൂത്തത്.

വ്യക്തിപരമായും കുടുംബശ്രീ ജെ എൽജി ഗ്രൂപ്പുകളിലൂടെ നിരവധി പേരാണ് ചെണ്ടുമല്ലി കൃഷിയിറക്കിയിരുന്നത്. ‌കരിമ്പം പാറക്കണ്ടത്തിലെ പി.പി. സന്ദീപ് കുമാർ എന്ന യുവകർഷകൻ ഇത്തരം കർഷകരുടെ പ്രതിനിധിയാണ്. ഏറെ പ്രതീക്ഷയോടെയായിരുന്നു കുറുമാത്തൂർ അതിരിയാടുള്ള തന്‍റെ പച്ചക്കറി കൃഷിയിടത്തിനു സമീപം രണ്ടിനം ചെണ്ടുമല്ലികളുടെ പൂക്കൃഷി ആരംഭിച്ചത്.

ഹൈബ്രിഡ് വിത്ത് വാങ്ങി സ്വന്തമായി ഉത്പാദിപ്പിച്ച 700ൽ അധികം ചെടികളാണ് ഓണവിപണി ലക്ഷ്യമിട്ട് പരിപാലിച്ചത്. ഓണത്തിന് പൂക്കച്ചവടത്തിലൂടെ വലിയൊരുതുക പ്രതീക്ഷിച്ചിരുന്ന സന്ദീപിന്‍റെ കണക്കു കൂട്ടലുകൾ മഴ കവർന്നു. ഇപ്പോൾ തെയ്യംകലാകാരൻമാരുൾപ്പെടെയുള്ളവർ ദിവസേന എത്തി കുറച്ചു പൂക്കൾ കൊണ്ടുപോകുന്നത് മാത്രമാണ് ആശ്വാസം. കുറുമാത്തൂർ കൃഷിഭവനിലെ ഉദ്യോഗസ്ഥർ പൂവിന് വിപണി കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റുള്ളവർ കുടുംബസമേതം പൂപ്പാടത്ത് എത്തി ഫോട്ടോകൾ എടുക്കുന്ന് കാണുന്നത് സന്തോഷം പകരുന്നതാണെങ്കിലും സന്ദീപിനെ പോലുള്ള കർഷകരുടെ കണ്ണീരൊപ്പാൻ സർക്കാർതലത്തിൽ നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Kasaragod

ഗ്രാമീണ ലൈബ്രറികൾ പബ്ലിക് സോഫ്റ്റ്‌വേയറിലേക്ക്

വെള്ളരിക്കുണ്ട്: സംസ്ഥാനത്തെ ഗ്രാമീണ ലൈബ്രറികൾ ഇനിമുതൽ പബ്ലിക് സോഫ്റ്റ്‌വേയറിലേക്ക്. സംസ്‌ഥാന ലൈബ്രറി കൗൺസിൽ വികസിപ്പിച്ചെടുത്ത സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് പബ്ലിക്. ഇക്കഴിഞ്ഞ ഗ്രഡേഷനിൽ 50 ശതമാനം ഡാറ്റ എൻട്രി പൂർത്തീകരിച്ച ലൈബ്രറികൾക്കാണ് ആദ്യഘട്ടത്തിൽ സോഫ്റ്റ്‌വേയർ സൗകര്യങ്ങൾ ലഭിക്കുക. ഏറ്റവും അടുത്ത വായനശാലയിൽനിന്നും പുസ്‌തകം ലഭ്യമാക്കും വിധത്തിലാണ് ഈ സോഫ്റ്റ്്‌വേയർ ക്രമീകരിച്ചിരിക്കുന്നത്. പബ്ലിക് എന്ന വെബ്സൈറ്റിൽ കയറി സെർച്ച് ചെയ്‌താൽ സമീപത്തെ ലൈബ്രറിയിൽ പുസ്‌തകമുണ്ടോയെന്ന വിവരം ലഭിക്കും. പുസ്‌തകത്തിന്‍റെ പേരോ എഴുത്തുകാരന്‍റെ പേരോ ഉപയോഗിച്ച് തിരച്ചിൽ നടത്താം. അപ്പോൾ പുസ്‌തകമുള്ള ലൈബ്രറിയെക്കുറിച്ചുള്ള വിവരങ്ങളും ബന്ധപ്പെടേണ്ട നമ്പറും ലഭിക്കും. അംഗ ലൈബ്രറികളിൽ ഇതിനായി പുസ്‌തകങ്ങളുടെയും മറ്റും ഡാറ്റ എൻട്രി പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞു. തയ്യാറാക്കിയ ഡാറ്റ സോഫ്റ്റ്‌വേയറിലേക്ക് അപ്‌പ്ലോഡ് ചെയ്യുന്ന നടപടികളാണ് ഇപ്പോൾ ലൈബ്രറികളിൽ നടക്കുന്നത്. ഗ്രന്ഥശാലകളിൽ കംപ്യൂട്ടർ വൽക്കരണം പൂർത്തിയാക്കുന്നതോടെ ഓരോ ലൈബ്രറികളിലും നടക്കുന്ന പൊതുപരിപാടികളുടെ വിവരങ്ങളും വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്കു ലഭ്യമാകും.ഇതിനു പുറമെ പുതിയ തലമുറയെ വായനശാലകളിലേക്ക് ആകർഷിക്കാനുതകുന്ന ഒട്ടേറെ നൂതന പരിപാടികളും ലൈബ്രറി കൗൺസിൽ വിഭാവനം ചെയ്തിട്ടുണ്ട്.

വെള്ളരിക്കുണ്ട് താലൂക്കിലെ പബ്ലിക് സോഫ്റ്റ്‌വേയർ പ്രഖ്യാപനം അയറോട്ട് ചെഗുവേര വായനശാലയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് പി.ദിലീപ്‌കുമാർ നിർവഹിച്ചു. താലൂക്ക് പ്രസിഡന്‍റ് കെ.സി.അനിൽകുമാർ അധ്യക്ഷതവഹിച്ചു. റിസോഴ്സ് പേഴ്സൺ പി.ഡി.വിനോദ് പദ്ധതി വിശദീകരിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം ജോസ് സെബാസ്റ്റ‌്യൻ, താലൂക്ക് സെക്രട്ടറി എ.ആർ.വിജയകുമാർ, വൈസ് പ്രസിഡന്‍റ് എ.കെ.രാജേന്ദ്രൻ, സി.ഗണേശൻ, കെ.സുധാകരൻ, സി.പി.സവിത, ടി.രാജൻ എന്നിവർ പ്രസംഗിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ഫാ. തോമസ് നെറ്റിക്കാടന്‍ എസ്‌വിഡി

മേലൂര്‍ : ഫാ. തോമസ് നെറ്റിക്കാടന്‍ (92) എസ്‌വിഡി ഒഡീഷയില്‍ അന്തരിച്ചു. മൃതസംസ്‌കാരകര്‍മം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ഒഡീഷയില്‍ ജറുസഗുഡ പ്രൊവിന്‍ഷ്യൽ ഹൗസില്‍. മേലൂര്‍ നെറ്റിക്കാടന്‍ പരേതരായ ജോസഫ് - ഏല്യക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഇഗ്നേഷ്യസ്, ആനി, പരേതരായ ലൂയിസ് നെറ്റിക്കാടന്‍, സിസ്റ്റര്‍ ക്ലാരന്‍സ്, വര്‍ഗീസ്, റോസി സൈമണ്‍. 1965 ല്‍ പൂനയില്‍വച്ച് വൈദികപട്ടം സ്വീകരിച്ച ഫാ. തോമസ്്‍ കഴിഞ്ഞ 60 വര്‍ഷമായി ഒഡീഷയില്‍ മിഷന്‍ പ്രവര്‍ത്തനത്തിലായിരുന്നു. ഒഡീഷയില്‍ കണ്ടാപ്പിള്ളി, മധുപൂര്‍, കുസുംദേഗി തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫാ. ഡേവിഡ് നെറ്റിക്കാടന്‍റെ പിതൃസഹോദരനാണ്.

സിസ്റ്റർ ജോസിയ

പുത്തൻചിറ : സിഎച്ച്എഫ് പാവനാത്മ പ്രോവിൻസിലെ പുത്തൻചിറ എസ്എച്ച് ഭവനാംഗമായ സിസ്റ്റർ ജോസിയ (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ബിഷപ് മാർ പോളി കണ്ണൂക്കാടന്‍റെ മുഖ്യ കാർമികത്വത്തിൽ പുത്തൻചിറ എസ്എച്ച് കോൺവെന്‍റ് ചാപ്പലിൽ. അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ ദമ്പതികളുടെ മകളാണ്. പരേതനായ മോൺ. പോൾ ചിറ്റിലപ്പിള്ളിയുടെ സഹോദരപുത്രി ആണ്. എഫ്എക്സ് കോൺവെന്‍റ് കൊടകര, ഹോളി ഫാമിലി കോൺവെന്‍റ് പുത്തൻചിറ, സെന്‍റ് ജോർജ് കോൺവെന്‍റ് പുത്തൻചിറ, ഹോളി ഫാമിലി കോൺവെന്‍റ് കുഴിക്കാട്ടുശേരി എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഏല്യ

ഇരിങ്ങാലക്കുട : കാട്ടുങ്ങചിറ കക്കാട്ട് ടെമ്പിള്‍ റോഡിലെ ചിറമ്മല്‍ കോലങ്കണ്ണി ഏല്യ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ലോന. സംസ്‌കാരം നാളെ രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലില്‍. മക്കള്‍: പരേതനായ ജോയ്, റിന്‍സി (ബംഗളൂരു), ലോജോ (യുഎസ്എ), ഫാ. വിജോ കോലങ്കണ്ണി സിഎംഐ (മാനേജര്‍ സിഎംഐ പബ്ലിക് സ്‌കൂള്‍, ചാലക്കുടി), ജോഷി (അയര്‍ലന്‍ഡ്). മരുമക്കള്‍: ലിറ്റി ജോയ് തട്ടില്‍ ഉമ്പാവു, പരേതനായ ജോണ്‍സന്‍ കോങ്കോത്ത്, റാണി (യുഎസ്എ), പ്രീത അയ്യനേത്ത് (അയര്‍ലന്‍ഡ്).

ഫാത്തിമ ബീവി

അഞ്ചല്‍: അലയമണ്‍ കോളജ് ജംഗ്ഷന്‍ ഹനീഫ് മന്‍സിലില്‍ ഫാത്തിമ ബീവി (87) അന്തരിച്ചു. കബറടക്കം അഞ്ചല്‍ മുസ്ലിം ജമാഅത്ത് കബര്‍സ്ഥാനില്‍ നടന്നു. ഭര്‍ത്താവ്: പരേതനായ ഓലക്കട മുഹമ്മദ് ഹനീഫ. മക്കള്‍: ആബിദാബീവി, ഷാജഹാന്‍ (റിട്ട.ജോയിന്‍റ് സെക്രട്ടറി, കേരള നിയമസഭ) സഫിയത്ത്, മുംതാസ് ബീഗം, മുഹമ്മദ് മുഹമ്മദ് താഹ (റിട്ട.ഡിവിഷണല്‍ അക്കൗണ്ട് കെഎസ്ഇബി പുനലൂര്‍), ശിഹാബുദ്ദീന്‍ (റിട്ട. ശിരസ്തദാര്‍ ജില്ലാ കോടതി), എം.എം. സാദിക് (കോണ്‍ഗ്രസ് അലയമണ്‍ മണ്ഡലം പ്രസിഡന്‍റ്), നാസറുദ്ദീന്‍. മരുമക്കള്‍: പരേതനായ അബ്ദുല്‍ ഗഫൂര്‍, നസീറാബീവി, എസ്.നിസ (എച്ച് എം ഗവണ്‍മെന്‍റ് ന്യൂ എല്‍പിഎസ് അഗസ്ത്യക്കോട്), റീജ (ടീച്ചര്‍ കടയ്ക്കല്‍ കുറ്റിക്കാട് യുപിഎസ്), എം.സിമി(അസിസ്റ്റന്‍റ് ഫീല്‍ഡ് ഓഫീസര്‍, വെറ്ററിനറി സബ് സെന്‍റര്‍ വയല), ജെസീന.

വി.ജെ.ജോസഫ്

കിടങ്ങൂര്‍: വരിക്കക്കുഴിയില്‍ വി.ജെ.ജോസഫ് (കൊച്ചേട്ടന്‍-85 റിട്ട. കെഎസ്ആര്‍ടിസി, പാലാ) അന്തരിച്ചു. സംസ്‌കാരം നാളെ 10ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മംഗളാരാം സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: അന്നമ്മ ജേസഫ് കൊങ്ങാണ്ടൂര്‍ നടുതുണ്ടത്തില്‍ കുടുംബാംഗം. മക്കള്‍: റെജി ജോസഫ്, പുഷ്പമ്മ ജോയി (സ്വിറ്റ്സർലൻഡ്), സിസ്റ്റർ മിനി റോസ് എഫ്എം എസ്എച്ച് (ഇറ്റലി). മരുമക്കള്‍: ലിസി റെജി ചേന്നപ്പള്ളിയില്‍ (ആലക്കോട്), ജോയി തടത്തില്‍ വയലുങ്കല്‍ പൂവത്തിളപ്പ് (സ്വിറ്റ്സർലൻഡ്). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയില്‍ കൊണ്ടുവരും.

സിസ്റ്റർ അലോഷ്യ വരിയ്ക്കമാക്കൽ എസ്എബിഎസ്

പാലാ: റോസ്ഭവൻ ആരാധനാ മഠാംഗമായ സിസ്റ്റർ അലോഷ്യ വരിയ്ക്കമാക്കൽ (87) അന്തരിച്ചു. സംസ്‌കാരം ഇന്ന് 1.30 ന് റോസ് ഭവൻ മഠം ചാപ്പലിൽ ആരംഭിച്ച് മഠം വക സെമിത്തേരിയിൽ. കുറുമണ്ണ് വരിയ്ക്കമാക്കൽ കുടുംബാംഗമാണ്. പരേത സേവ്യര്‍പുരം, കടുത്തുരുത്തി, വടകര, കാഞ്ഞിരമറ്റം, കടനാട്, മുട്ടുചിറ, പൈക, റോസ്ഭവൻ എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: വി.എം. മാത്യു (കുറുമണ്ണ്), ബ്രിജിറ്റ് ജോസഫ് ഉറുമ്പുകാട്ട് (ചെറുപുഴ), പരേതരായ ഏലിക്കുട്ടി ആന്‍റണി മച്ചിയാനിക്കൽ (നരിയങ്ങാനം), ജോൺ മാത്യു (വെള്ളിയാമറ്റം), ഫാ. വി.എം. ജോസഫ് എസ്ജെ, മറിയക്കുട്ടി മൈക്കിൾ പുളിയനാനിക്കൻ (കുടയത്തൂർ), വി. എം. മാണി (വെള്ളിയാമറ്റം), ചിന്നമ്മ ജേക്കബ് തെക്കേടത്ത് (മൂലമറ്റം).

ഏലിക്കുട്ടി ഏബ്രഹാം

മേലേചിന്നാർ : വട്ടത്തറയിൽ ഏലിക്കുട്ടി ഏബ്രഹാം (96) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് ഇൗട്ടിത്തോപ്പ് വിജയമാതാ പള്ളിയിൽ. ഭർത്താവ്: ഏബ്രഹാം. മക്കൾ: കുട്ടിയമ്മ, കുഞ്ഞുമോൻ, കുഞ്ഞൂഞ്ഞ്, ജോയി, ലിസി, ടോമി, സിബി, സിസ്റ്റർ ലിറ്റി മരിയ എഫ്സിസി (വെള്ളയാംകുടി). മരുമക്കൾ: തങ്കച്ചൻ കന്നാലിൽ (ഇരട്ടയാർ), കുട്ടിയമ്മ പുതുപ്പറന്പിൽ (പള്ളിക്കത്തോട്), മേരി മല്ലപ്പള്ളിൽ (ഇലപ്പള്ളി), പീയൂസ് നെല്ലിമലയിൽ (മേലേചിന്നാർ), റോസമ്മ അന്പാട്ട് (മേലേചിന്നാർ), ജീന പറപ്പള്ളിൽ (മഞ്ഞപ്പാറ), പരേതയായ ലീലാമ്മ നടുക്കത്താഴെ (ചോലത്തറ). ഫാ. ജോമോൻ വട്ടത്തറയിൽ (കോഴിമല സെന്‍റ് ജോസഫ് പള്ളി വികാരി), സിസ്റ്റർ അലീന എഫ്സിസി, സിസ്റ്റർ അമല എഫ്സിസി എന്നിവർ കൊച്ചുമക്കളാണ്.

സിസ്റ്റര്‍ ഡയസി അത്തിക്കല്‍ എംഎസ്‌ഐ

കരിമണ്ണൂര്‍: പരേതരായ അത്തിക്കല്‍ ഉലഹന്നാൻ - ബ്രജിറ്റ് ദന്പതികളുടെ മകള്‍ സിസ്റ്റര്‍ ഡയസി എംഎസ്‌ഐ (87) അന്തരിച്ചു. സംസ്‌കാരം നാളെ 2.30ന് ആന്ധ്ര വേഗവാരം സെന്‍റ് ഡാമിയന്‍ കോണ്‍വന്‍റ് സെമിത്തേരിയില്‍. പരേത ആന്ധ്രയില്‍ 65 വര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ അധ്യാപികയായും ആദിവാസികള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: സിസ്റ്റര്‍ ട്രീസ ജോസ് എഫ്‌സിസി, മേരി ജോസ് മക്കോളില്‍ (വാഴക്കുളം), പരേതരായ മത്തക്കൊച്ച് (കരിമണ്ണൂര്‍) ഇമ്മാനുവല്‍ (റായ്പൂര്‍), ഫാ. ഫ്രാന്‍സീസ് അത്തിക്കല്‍, ഫാ. പയസ് അത്തിക്കല്‍, ജോസ് (കരിമണ്ണൂര്‍).

വര്‍ഗീസ് വര്‍ഗീസ്

മേമടങ്ങ്: താഴ്ത്തൂട്ട് വര്‍ഗീസ് വര്‍ഗീസ് (96) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് അരിക്കുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ മറിയക്കുട്ടി നാറാണത്ത് കുടുംബാംഗം. മക്കള്‍: ലീല, മേരി, പരേതയായ ഗ്രേസി, സണ്ണി (റിട്ട. കെഎസ്ആര്‍ടിസി ), ഷൈനി, ജയിന്‍ (റിട്ട. കെഎസ്ഇബി). മരുമക്കള്‍: പരേതനായ ജോസ് പണ്ടാരത്തി കുടിയില്‍, പരേതനായ ജോസ് പുളിക്കലകത്ത്, തോമസ് മോളേകുന്നേല്‍, ട്രീസ കണ്ണിക്കാട്ട്, സെബാസ്റ്റ്യന്‍ പെരുമന, ലിസി കുഴിക്കാട്ടുമ്യാലില്‍.

വി.വി. ബഹനാന്‍ കോര്‍ എപ്പിസ്‌കോപ്പ

കൊച്ചി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദീകന്‍ കുന്നക്കുരുടി വി.വി. ബഹനാന്‍ കോര്‍ എപ്പിസ്‌കോപ്പ നാരകത്ത് (93, മുണ്ടക്കയം പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്‌കൂള്‍ റിട്ട. അധ്യാപകന്‍) അന്തരിച്ചു. സംസ്‌കാരം നാളെ ഒന്നിന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായുടെ മുഖ്യകാര്‍മികത്വത്തിൽ കുന്നക്കുരുടി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍. നാരകത്ത് പരേതരായ മത്തായി വര്‍ഗീസിന്‍റെയും മറിയാമ്മ വര്‍ഗീസിന്‍റെയും മകനാണ്.ഭാര്യ: പരേതയായ മേരിക്കുട്ടി ബെഹനാന്‍ മൂവാറ്റുപുഴ പൊറ്റാസ് കുടുംബാംഗം. മക്കള്‍: സന്തോഷ് ബെഹനാന്‍, സബി സന്തോഷ്, പരേതയായ ശാന്ത ബെഹനാന്‍. അങ്കമാലി, കണ്ടനാട്, കോട്ടയം സെന്‍ട്രല്‍ ഭദ്രാസനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് അഞ്ചിനു ഭവനത്തില്‍ കൊണ്ടുവരും.

അന്നക്കുട്ടി വർക്കി

കോതമംഗലം: നാടുകാണി കണ്ണാടൻ അന്നക്കുട്ടി വർക്കി (91) ന്യൂയോർക്കിൽ അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 10ന് നാടുകാണിയിലുള്ള ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിച്ച് സംസ്കാരം നാടുകാണി സെന്‍റ് തോമസ് പള്ളിയിൽ. പരേത തൊടുപുഴ കോടിക്കുളം തോട്ടുപാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുരുവിള വർക്കി. മക്കൾ: സജി ജോർജ്, ഷെല്ലി ജോർജ്, ഷാന്‍റി ജോർജ്, ഷൈൻ ജോർജ്, ഷെറിൻ ജോർജ്. മരുമക്കൾ: ഷൈല ചെറിയാൻ കണ്ണേത്ത് പുത്തൻകുരിശ് എറണാകുളം, ജോഷില ജോസഫ് കരീമഠം കൊച്ചി, ജോബി ജോൺ മഞ്ഞളി അങ്കമാലി, ഡോ. ഷിബി കുര്യൻ പള്ളിത്താനം കോടനാട് പെരുമ്പാവൂർ, പരേതയായ സ്റ്റെല്ല മാത്യു പുന്നക്കപ്പടവിൽ കലൂർ തൊടുപുഴ. സഹോദരങ്ങൾ: ജോസ് ജോസഫ് തോട്ടുപാട്ട്, ഏലിക്കുട്ടി ജോർജ് പോത്തനാംമൂഴി, പരേതരായ മേരി ജോസഫ് പിച്ചാപ്പിള്ളിൽ, സിസ്റ്റർ ജസ്റ്റിൻ എസ്എച്ച്, സിസ്റ്റർ റുഫീന (സൂസന്ന) എസ്എബിഎസ്, സിസ്റ്റർ പോലികാർപ്പ് (ബ്രിജിറ്റ്) എസ്എബിഎസ്, സിസ്റ്റർ ലിസി (കത്രിക്കുട്ടി) എസ്എബിഎസ്.

സിസ്റ്റര്‍ പൗളിന്‍ എഫ്‌സിസി

മൂവാറ്റുപുഴ: എഫ്‌സിസി വിമലഗിരി ഭവനാംഗമായ സിസ്റ്റര്‍ പൗളിന്‍ (82) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2.30ന് വിശുദ്ധ കുര്‍ബാനയോടുകൂടി വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) ഫ്രാന്‍സിസ്‌കന്‍ ക്ലാര മഠം സെമിത്തേരിയില്‍. പരേത കരിമണ്ണൂര്‍ കുഴികണ്ണിയില്‍ പരേതരായ മത്തായി - ബ്രിജിറ്റ് ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ത്രേസ്യാക്കുട്ടി കുഴികണ്ണിയില്‍ (കരിമണ്ണൂര്‍), സിസ്റ്റര്‍ ഫിലോ എംഎസ്‌ജെ (ബസ്ലഹം), പരേതരായ റോസക്കുട്ടി മാണിക്കുന്നേല്‍ (നെയ്‌ശേരി), ജോസഫ് കുഴികണ്ണിയില്‍ (കരിമണ്ണൂര്‍), മറിയക്കുട്ടി കൂറ്റപ്പിള്ളില്‍ (വാരപ്പെട്ടി), സിസ്റ്റര്‍ നിര്‍മല (എഫ്‌സിസി), ഫ്രാന്‍സീസ് കുഴികണ്ണിയില്‍ (കരിമണ്ണൂര്‍) റിട്ട. അധ്യാപകന്‍ സെന്‍റ് ജോസഫ്‌സ് എച്ച്എസ് കരിമണ്ണൂര്‍. പരേത പൈങ്ങോട്ടൂര്‍ സെന്‍റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ 32 വര്‍ഷം ഡ്രോയിംഗ് അധ്യാപിക, മതാധ്യാപിക, നിര്‍മല ജൂനിയര്‍ സ്‌കൂള്‍, കല്ലൂര്‍ക്കാട്, തൊമ്മന്‍കുത്ത്, ഏനാനല്ലൂര്‍ എന്നിവിടങ്ങളില്‍ നഴ്‌സറി അധ്യാപിക, ജൂനിയര്‍ മിസ്ട്രസ്, ട്രഷറര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഫാ. തോമസ് നെറ്റിക്കാടന്‍ എസ്‌വിഡി

മേലൂര്‍ : ഫാ. തോമസ് നെറ്റിക്കാടന്‍ (92) എസ്‌വിഡി ഒഡീഷയില്‍ അന്തരിച്ചു. മൃതസംസ്‌കാരകര്‍മം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ഒഡീഷയില്‍ ജറുസഗുഡ പ്രൊവിന്‍ഷ്യൽ ഹൗസില്‍. മേലൂര്‍ നെറ്റിക്കാടന്‍ പരേതരായ ജോസഫ് - ഏല്യക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഇഗ്നേഷ്യസ്, ആനി, പരേതരായ ലൂയിസ് നെറ്റിക്കാടന്‍, സിസ്റ്റര്‍ ക്ലാരന്‍സ്, വര്‍ഗീസ്, റോസി സൈമണ്‍. 1965 ല്‍ പൂനയില്‍വച്ച് വൈദികപട്ടം സ്വീകരിച്ച ഫാ. തോമസ്്‍ കഴിഞ്ഞ 60 വര്‍ഷമായി ഒഡീഷയില്‍ മിഷന്‍ പ്രവര്‍ത്തനത്തിലായിരുന്നു. ഒഡീഷയില്‍ കണ്ടാപ്പിള്ളി, മധുപൂര്‍, കുസുംദേഗി തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫാ. ഡേവിഡ് നെറ്റിക്കാടന്‍റെ പിതൃസഹോദരനാണ്.

സിസ്റ്റർ ജോസിയ

പുത്തൻചിറ : സിഎച്ച്എഫ് പാവനാത്മ പ്രോവിൻസിലെ പുത്തൻചിറ എസ്എച്ച് ഭവനാംഗമായ സിസ്റ്റർ ജോസിയ (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ബിഷപ് മാർ പോളി കണ്ണൂക്കാടന്‍റെ മുഖ്യ കാർമികത്വത്തിൽ പുത്തൻചിറ എസ്എച്ച് കോൺവെന്‍റ് ചാപ്പലിൽ. അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ ദമ്പതികളുടെ മകളാണ്. പരേതനായ മോൺ. പോൾ ചിറ്റിലപ്പിള്ളിയുടെ സഹോദരപുത്രി ആണ്. എഫ്എക്സ് കോൺവെന്‍റ് കൊടകര, ഹോളി ഫാമിലി കോൺവെന്‍റ് പുത്തൻചിറ, സെന്‍റ് ജോർജ് കോൺവെന്‍റ് പുത്തൻചിറ, ഹോളി ഫാമിലി കോൺവെന്‍റ് കുഴിക്കാട്ടുശേരി എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഏല്യ

ഇരിങ്ങാലക്കുട : കാട്ടുങ്ങചിറ കക്കാട്ട് ടെമ്പിള്‍ റോഡിലെ ചിറമ്മല്‍ കോലങ്കണ്ണി ഏല്യ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ലോന. സംസ്‌കാരം നാളെ രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലില്‍. മക്കള്‍: പരേതനായ ജോയ്, റിന്‍സി (ബംഗളൂരു), ലോജോ (യുഎസ്എ), ഫാ. വിജോ കോലങ്കണ്ണി സിഎംഐ (മാനേജര്‍ സിഎംഐ പബ്ലിക് സ്‌കൂള്‍, ചാലക്കുടി), ജോഷി (അയര്‍ലന്‍ഡ്). മരുമക്കള്‍: ലിറ്റി ജോയ് തട്ടില്‍ ഉമ്പാവു, പരേതനായ ജോണ്‍സന്‍ കോങ്കോത്ത്, റാണി (യുഎസ്എ), പ്രീത അയ്യനേത്ത് (അയര്‍ലന്‍ഡ്).

ദേവദാസ്

മഞ്ചേരി: കോഴിക്കോട് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ റിട്ടയേര്‍ഡ് ജനറല്‍ മാനേജര്‍ അത്താണിക്കല്‍ പടിഞ്ഞാറെ കളത്തില്‍ ദേവദാസ് (61) അന്തരിച്ചു. എഫ്സിഐ എക്സിക്യൂട്ടീവ് സ്റ്റാഫ് യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റാണ്. പിതാവ്: പരേതനായ കിഴക്കിനിയകത്ത് സുകുമാരക്കുറുപ്പ്. മാതാവ്: മാധവിക്കുട്ടിയമ്മ. ഭാര്യ: പ്രിയ ദേവദാസ് (കേരള യോഗാസന സ്പോര്‍ട്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ്). മക്കള്‍: ഡോ. ശരണ്യ, വൃന്ദ (ഇരുവരും ബംഗളൂരു), നന്ദന. മരുമകന്‍: അശ്വിന്‍ കൃഷ്ണ (ഓട്ടിസ്, ബംഗളൂരു).

സിസ്റ്റര്‍ ആലീസ് തോമസ് സിഎംസി

നടവയല്‍: കര്‍മല മാതാവിന്‍റെ സന്യാസിനീസമൂഹം (സിഎംസി) മാനന്തവാടി തിരുഹൃദയ പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ആലീസ് തോമസ് വലിയനിരപ്പേല്‍ (75) അന്തരിച്ചു.സംസ്‌കാര ശുശ്രൂഷ ഇന്നുരാവിലെ 10.30ന് നടവയല്‍ കൃപാനിധി സ്റ്റഡി ഹൗസില്‍ മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടത്തിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തും. പുല്‍പ്പള്ളി കോളറാട്ടുകുന്ന് വലിയനിരപ്പേല്‍ പരേതരായ തോമസ്-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതനായ ബേബി, പരേതയായ ലിസി അപ്പക്കോട്ട്, ഷാജി, മോളി വെളിയംപറമ്പില്‍, ലൗലി മൂലക്കര. ഫാ. മാത്യു കുഴിയപ്പിള്ളിയില്‍ മാതൃസഹോദരനാണ്. 26 വര്‍ഷം അധ്യാപന മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാടിച്ചിറ യുപി സ്‌കൂളിലും കേണിച്ചിറ ഇന്‍ഫന്‍റ് ജീസസ് എല്‍പി സ്‌കൂളിലും പ്രധാനാധ്യാപികയായിരുന്നു. എച്ച്എസ്എസ് അധ്യാപിക, സണ്‍ഡേ സ്‌കൂള്‍ അധ്യാപിക, വിശ്വാസരൂപീകരണ ഫുള്‍ ടൈമര്‍, സുപ്പീരിയര്‍ എന്നീ ചുമതലകള്‍ വഹിച്ച സിസ്റ്റര്‍ കക്കാടംപൊയില്‍, തേക്കുംകുറ്റി, എന്‍ആര്‍ പുര, കബനിഗിരി, പാടിച്ചിറ, നടവയല്‍, തലഞ്ഞി, നെല്ലിയോടി, കുഞ്ഞോം, എടയൂര്‍ക്കുന്ന്, കേണിച്ചിറ, ബത്തേരി, പച്ചിലക്കാട്, ദ്വാരക, നടവയല്‍ കൃപനിധി സ്റ്റഡിഹൗസ് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

15-09-2026

2026ലെ എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ദ് പിറ്റ് മികച്ച ഡ്രാമ

78–ാമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘ദ് പിറ്റ്’, ‘വിഡോസ് ബേ’, എന്നീ സീരീസുകളാണ് പുരസ്കാരനേട്ടത്തിൽ മുന്നിൽ. എച്ച്ബിഒ മാക്സിന്‍റെ മെഡിക്കൽ ഡ്രാമയായ ‘ദ് പിറ്റ്’ മികച്ച ഡ്രാമ സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.

തുടർച്ചയായ രണ്ടാം വർഷമാണ് സീരീസ് ഈ നേട്ടം കൈവരിക്കുന്നത്. ‘പിറ്റി’ലെ പ്രകടനത്തിന് നോവാ വെൽ മികച്ച നടനുള്ള പുരസ്കാരവും സ്വന്തമാക്കി.

കോമഡി വിഭാഗത്തിൽ ‘വിഡോസ് ബേ’ മികച്ച സീരീസായി തിരഞ്ഞെടുക്കപ്പെട്ടു. സീരീസിലെ അഭിനയത്തിന് മാത്യു റിസ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

രണ്ട് സീരീസുകളിലെ പ്രകടനത്തിന് രണ്ട് എമ്മി അവാർഡ്സ് നേടുന്ന ആദ്യ നടൻ കൂടിയായി മാത്യു. ആപ്പിൾ ടിവിയുടെ ഹൊറർ കോമഡി സീരീസായ ‘വിഡോസ് ബേ’യിലെ പ്രകടനത്തിനും ‘ദ് ബീസ്റ്റ് ഇൻ മി’യിലെ പ്രകടനത്തിനുമാണ് ഈ അപൂർവനേട്ടം.

നെറ്റ്ഫ്ലിക്സിന്‍റെ ‘ദി ബീസ്റ്റ് ഇൻ മി’ എന്ന സീരീസിലെ പ്രകടനത്തിനായിരുന്നു നേരത്തെ മികച്ച നടനുള്ള പുരസ്കാരം നേടിയത്. ഒരേ സീസണിൽ‍ രണ്ട് ലീഡ് ആക്ടർ പുരസ്കാരം നേടുന്ന ആദ്യ നടനെന്ന റെക്കോർഡും മാത്യു റിസിന് സ്വന്തമായി.

കോമഡി സീരീസിലെ പ്രധാന നടിക്കുള്ള പുരസ്കാരം തുടർച്ചയായ അഞ്ചാം തവണയും നടി ജീൻ സ്മാർട്ടിന് ലഭിച്ചു. എച്ച്ബിഒയിൽ സ്ട്രീം ചെയ്ത ‘ഹാക്സ്’ സീരീസിന്‍റെ അഞ്ചാം സീസണിലും എമ്മി പുരസ്കാരം ജീൻ സ്മാർട്ടിന് സ്വന്തമായി.

ഒരു ഷോയുടെ എല്ലാ സീസണിലും എമ്മി പുരസ്കാരം നേടിയ ഏക വനിത എന്ന റെക്കോർഡും ജീൻ സ്മാർട്ടിന് സ്വന്തമായി. ഇതോടെ ഏറ്റവും കൂടുതൽ എമ്മി പുരസ്കാരങ്ങൾ നേടിയ ആലിസൺ ജാനിയുടെ റിക്കാർഡിന് ഒപ്പത്തിനൊപ്പമായി ജീനിന്‍റെ പുരസ്കാര നേട്ടം.

ഔട്ട് സ്റ്റാൻഡിംഗ് ഡ്രാമ സീരീസായി ‘ദ് പിറ്റ്’, മികച്ച കോമഡി സീരീസായി ‘വിഡോസ് ബേ’, ലിമിറ്റഡ് ആന്തോളജി സീരീസ് ‘ഡിടിഎഫ് സെന്‍റ്.ലൂയിസ്’, മികച്ച റിയാലിറ്റി മത്സരപരമ്പര ‘ദ് ട്രെയിറ്റേഴ്സ്’, ഡ്രാമ സീരീസുകളിലെ മികച്ച നടനായി നോവ വെയ്ൽ, നടിയായി ‘പ്ലൂരിബസി’ലെ പ്രകടനത്തിന് റിയ സീഹോൺ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 'വിഡോസ് ബേ'യിലെ അഭിനയത്തിന് കേറ്റ് ഒഫ്ലിൻ മികച്ച സഹനടിയായും സ്റ്റീഫൻ റൂട്ട് മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു.

15-09-2026

2026ലെ എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ദ് പിറ്റ് മികച്ച ഡ്രാമ

78–ാമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘ദ് പിറ്റ്’, ‘വിഡോസ് ബേ’, എന്നീ സീരീസുകളാണ് പുരസ്കാരനേട്ടത്തിൽ മുന്നിൽ. എച്ച്ബിഒ മാക്സിന്‍റെ മെഡിക്കൽ ഡ്രാമയായ ‘ദ് പിറ്റ്’ മികച്ച ഡ്രാമ സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.

തുടർച്ചയായ രണ്ടാം വർഷമാണ് സീരീസ് ഈ നേട്ടം കൈവരിക്കുന്നത്. ‘പിറ്റി’ലെ പ്രകടനത്തിന് നോവാ വെൽ മികച്ച നടനുള്ള പുരസ്കാരവും സ്വന്തമാക്കി.

കോമഡി വിഭാഗത്തിൽ ‘വിഡോസ് ബേ’ മികച്ച സീരീസായി തിരഞ്ഞെടുക്കപ്പെട്ടു. സീരീസിലെ അഭിനയത്തിന് മാത്യു റിസ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

രണ്ട് സീരീസുകളിലെ പ്രകടനത്തിന് രണ്ട് എമ്മി അവാർഡ്സ് നേടുന്ന ആദ്യ നടൻ കൂടിയായി മാത്യു. ആപ്പിൾ ടിവിയുടെ ഹൊറർ കോമഡി സീരീസായ ‘വിഡോസ് ബേ’യിലെ പ്രകടനത്തിനും ‘ദ് ബീസ്റ്റ് ഇൻ മി’യിലെ പ്രകടനത്തിനുമാണ് ഈ അപൂർവനേട്ടം.

നെറ്റ്ഫ്ലിക്സിന്‍റെ ‘ദി ബീസ്റ്റ് ഇൻ മി’ എന്ന സീരീസിലെ പ്രകടനത്തിനായിരുന്നു നേരത്തെ മികച്ച നടനുള്ള പുരസ്കാരം നേടിയത്. ഒരേ സീസണിൽ‍ രണ്ട് ലീഡ് ആക്ടർ പുരസ്കാരം നേടുന്ന ആദ്യ നടനെന്ന റെക്കോർഡും മാത്യു റിസിന് സ്വന്തമായി.

കോമഡി സീരീസിലെ പ്രധാന നടിക്കുള്ള പുരസ്കാരം തുടർച്ചയായ അഞ്ചാം തവണയും നടി ജീൻ സ്മാർട്ടിന് ലഭിച്ചു. എച്ച്ബിഒയിൽ സ്ട്രീം ചെയ്ത ‘ഹാക്സ്’ സീരീസിന്‍റെ അഞ്ചാം സീസണിലും എമ്മി പുരസ്കാരം ജീൻ സ്മാർട്ടിന് സ്വന്തമായി.

ഒരു ഷോയുടെ എല്ലാ സീസണിലും എമ്മി പുരസ്കാരം നേടിയ ഏക വനിത എന്ന റെക്കോർഡും ജീൻ സ്മാർട്ടിന് സ്വന്തമായി. ഇതോടെ ഏറ്റവും കൂടുതൽ എമ്മി പുരസ്കാരങ്ങൾ നേടിയ ആലിസൺ ജാനിയുടെ റിക്കാർഡിന് ഒപ്പത്തിനൊപ്പമായി ജീനിന്‍റെ പുരസ്കാര നേട്ടം.

ഔട്ട് സ്റ്റാൻഡിംഗ് ഡ്രാമ സീരീസായി ‘ദ് പിറ്റ്’, മികച്ച കോമഡി സീരീസായി ‘വിഡോസ് ബേ’, ലിമിറ്റഡ് ആന്തോളജി സീരീസ് ‘ഡിടിഎഫ് സെന്‍റ്.ലൂയിസ്’, മികച്ച റിയാലിറ്റി മത്സരപരമ്പര ‘ദ് ട്രെയിറ്റേഴ്സ്’, ഡ്രാമ സീരീസുകളിലെ മികച്ച നടനായി നോവ വെയ്ൽ, നടിയായി ‘പ്ലൂരിബസി’ലെ പ്രകടനത്തിന് റിയ സീഹോൺ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 'വിഡോസ് ബേ'യിലെ അഭിനയത്തിന് കേറ്റ് ഒഫ്ലിൻ മികച്ച സഹനടിയായും സ്റ്റീഫൻ റൂട്ട് മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

15-09-2026

ജസ്റ്റിന്‍റെയും ആഷ്‌ലിയുടെയും ബത്‌ലഹേം വിശേഷങ്ങൾ

ഓണക്കാലം ചാര്‍ജാക്കാന്‍ ഗിരീഷ് എ.ഡി. ഒരുക്കിയ നിവിന്‍-മമിത റൊമാന്‍റിക് കോമഡി, "ബെത്‌ലഹേം കുടുംബയൂണിറ്റ്' തിയറ്ററുകളില്‍. തണ്ണീര്‍മത്തന്‍ ദിനങ്ങളും സൂപ്പര്‍ ശരണ്യയും പ്രേമലുവുമൊക്കെ സംവിധാനംചെയ്ത ഗിരീഷ് എ.ഡിയും നിവിന്‍ പോളിയും ആദ്യമായി ഒന്നിച്ച ചിത്രത്തില്‍ സംഗീത് പ്രതാപും പ്രധാന വേഷത്തില്‍. സംവിധായകനും കിരൺ ജോസിയുമാണു തിരക്കഥയൊരുക്കിയത്.

" ഇതില്‍ ഹ്യൂമറുണ്ട്. എന്നാൽ, ഞാൻ ഇതുവരെ ചെയ്ത സിനിമകളില്‍ കുറച്ചുകൂടി ഇമോഷണല്‍ കണ്ടന്‍റ് ഇതിലാണുള്ളത്'- ഗിരീഷ് സണ്‍ഡേ ദീപികയോടു പറഞ്ഞു.

ബെത്‌ലഹേമിലേക്ക് എത്തിയത്..?

ആദ്യ പടത്തിന്‍റെ സമയത്തൊക്കെ ഈ കഥയുടെ ബേസിക് ത്രെഡ് മനസിലുണ്ടായിരുന്നു. തണ്ണീര്‍മത്തന്‍ അന്നു ചെയ്യാന്‍ പറ്റിയില്ലായിരുന്നെങ്കില്‍ ഇതു ചെയ്യാം എന്ന പ്ലാനിലായിരുന്നു. അന്ന് ആ കഥാപാത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ഏഴു വര്‍ഷം കൊണ്ടാണ് കഥ ഇത്രത്തോളമെത്തിയത്.

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

15-09-2026

ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ന്യൂയോർക്ക്: ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും ന്യൂയോർക്കിൽ ട്രെയിനിടിച്ച് മരിച്ചു. ന്യൂജഴ്സിയിലെ ഡെയ്‌ടണിൽ താമസിക്കുന്ന മലായിക ചിത്രെയും(24) സെയ്‌ർവില്ലിൽ താമസിക്കുന്ന നേപ്പാളി വംശജനുമായ നവം കൗളുമാണ് മരിച്ചത്.

ലോവർ മാന്‍ഹട്ടണിലെ സ്പ്രിംഗ് സ്ട്രീറ്റ് സബ്‌വേ സ്റ്റേഷനിൽ പുലർച്ചെ മൂന്നേകാലോടെയാണ് അപകടം. അപകടത്തിന് തൊട്ടുമുമ്പ് ഇരുവരും ട്രാക്കിൽ ഇരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന ഒരാൾ പകർത്തിയിരുന്നു.

ട്രെയിൻ അടുത്തെത്തുന്നതിന് തൊട്ടുമുമ്പ് ഇരുവരും ട്രാക്കിൽ ഇരിക്കുന്നതും പെൺകുട്ടി ചിരിച്ചുകൊണ്ട് ട്രാക്കിൽ ഇരിക്കുന്ന കൗളിനെ തന്‍റെ അടുത്തേക്ക് വലിക്കുന്നതും വിഡിയോയിൽ കാണാം.

ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്നാണ് പൊലിസ് അറിയിച്ചത്. അപകടത്തിന് പിന്നാലെ ട്രെയിനിലുണ്ടായിരുന്ന നൂറോളം യാത്രക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.

15-09-2026

ആരോഗ്യസംരക്ഷണത്തിന് എഐ കരുത്ത്; വിദ്യാർഥികളുടെ നൂതന ആശയങ്ങൾക്ക് പുരസ്കാരം

അബുദാബി: ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന സങ്കീർണവും ഗൗരവമേറിയതുമായ പല വെല്ലുവിളികൾക്കും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലൂടെ നൂതന പരിഹാരങ്ങൾ നിർദേശിച്ച് യുഎഇയിലെ സർവകലാശാല വിദ്യാർഥികൾ.

രോഗനിർണയത്തിലെ കാലതാമസം മുതൽ കൃത്യമായ ചികിത്സാ നിർദേശങ്ങൾ ലഭ്യമാക്കുന്നതിൽ വരെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾക്കാണ് യുവതലമുറ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉത്തരം തേടിയത്.

ബുർജീൽ ഹോൾഡിംഗ്സിന്‍റെ എഐ ആൻഡ് ടെക്നോളജി വിഭാഗമായ ഐമെഡ് സൊല്യൂഷൻസും മെഡിക്കൽ എഡ്യൂക്കേഷൻ വിഭാഗമായ ബുർജീൽ ട്രെയിനിംഗ് അക്കാദമിയും സംയുക്തമായി അബുദാബിയിൽ സംഘടിപ്പിച്ച "എഐ ബിൽഡേഴ്സ് സമ്മിറ്റ് 2026' ആരോഗ്യരംഗത്തെ എഐ ഉപയോഗത്തിൽ നൂതന നിർദേശങ്ങളാണ് മുന്നോട്ടുവച്ചത്.

രോഗികളുടെ ലക്ഷണങ്ങളുടെ ഗൗരവം വേഗത്തിൽ മനസിലാക്കി മികച്ച ചികിത്സാ മാർഗങ്ങൾ നിർദേശിക്കാൻ ഡോക്‌ടർമാരെ സഹായിക്കുന്ന എഐ പ്ലാറ്റ്‌ഫോം ഉച്ചകോടിയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി.

അബുദാബിയിൽ നടന്ന ചടങ്ങിൽ ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ, അബുദാബി ആരോഗ്യ വകുപ്പ് ഐടി ഓപ്പറേഷൻസ് സെക്ഷൻ തലവനായ എൻജിനിയർ അബ്ദുല്ല അൽ ഫഖീഹ്, അബുദാബി 42 പാർട്ണർഷിപ്പ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി ഡോ. ഹാസിം ജറ എന്നിവരുടെ സാന്നിധ്യത്തിൽ വിജയികളെ പ്രഖ്യാപിച്ചു.

ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പ്രധാന പുരസ്കാരങ്ങൾ സമ്മാനിച്ചത്. 42 അബുദാബിയിലെ ഹംദാൻ ബഷീർ വികസിപ്പിച്ചെടുത്ത "പ്രിസം' എന്ന കോൺവേർസേഷണൽ എഐ പ്ലാറ്റ്‌ഫോം ഗോൾഡ് പ്രൈസ് സ്വന്തമാക്കി.

രോഗികൾക്ക് ലക്ഷണങ്ങളുടെ ഗൗരവം തിരിച്ചറിയാനും എന്ത് ചികിത്സ തേടണമെന്ന് മനസിലാക്കാനും ഇത് സഹായിക്കുന്നു. ഒപ്പം, ഡോക്ടർമാർക്ക് കൃത്യമായ തീരുമാനങ്ങൾ വേഗത്തിൽ എടുക്കാനുള്ള വിവരങ്ങളും പ്ലാറ്റ്‌ഫോം നൽകും.

രോഗികളുടെ രേഖകൾ കൃത്യമായി ശേഖരിക്കാനും ക്രമീകരിക്കാനും ആരോഗ്യപ്രവർത്തകരെ സഹായിക്കുന്ന കേസ്‌റെഡി എഐ (വികസിപ്പിച്ച അൽ ഐൻ യൂണിവേഴ്സിറ്റിയുടെ ബിലാൽ ഫെറോസ് ഖാൻ സിൽവർ പ്രൈസും രോഗികൾ, ഡോക്ടർമാർ, പരിചരണം നൽകുന്നവർ എന്നിവരെ ഒരു സംവിധാനത്തിന് കീഴിൽ ബന്ധിപ്പിക്കുന്ന സനാദി എഐ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച അബുദാബി യൂണിവേഴ്സിറ്റിയുടെ ഖദീജ അൽ ഖസ്‌റജി ബ്രോൺസ് പ്രൈസും കരസ്ഥമാക്കി.

ബെസ്റ്റ് എഐ ബിൽഡർ, ബെസ്റ്റ് എഐ ഫോർ കമ്മ്യൂണിറ്റി ഹെൽത്ത്, റൈസിംഗ് സ്റ്റാർ, ബെസ്റ്റ് ഹെൽത്ത്കെയർ ഇന്നൊവേഷൻ, മോസ്റ്റ് സ്‌കെയ്‌ലബിൾ കൺസെപ്റ്റ്, ബെസ്റ്റ് എഐ പ്രോഡക്റ്റ് തിങ്കർ, ബെസ്റ്റ് യുഐ/യുഎക്സ് തുടങ്ങി ഏഴ് വിഭാഗങ്ങളിലും വിദ്യാർഥികൾ പുരസ്കാരങ്ങൾ നേടി.

യുവതലമുറ ആരോഗ്യരംഗത്തെ യഥാർത്ഥ പ്രശ്നങ്ങളെ മനസ്സിലാക്കി സാങ്കേതികവിദ്യയിലൂടെ അവയ്ക്ക് പരിഹാരം കാണുന്നത് അഭിനന്ദനാർഹമാണെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. യുഎഇയിലെ സർവകലാശാലകളിൽ നിന്ന് വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ബുർജീൽ ഹോൾഡിംഗ്സ് എപ്പോഴും മുൻപന്തിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യമേഖലയിൽ സാങ്കേതികവിദ്യയുടെ ഉപയോഗം ലഭ്യമാക്കുന്നതിലൂടെ ആരോഗ്യസംരക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. യുഎഇയിലെ വിവിധ സർവകലാശാലകളിൽ നിന്നായി നൂറിലധികം പേർ പങ്കെടുത്ത മത്സരത്തിൽ, അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 19 ഫൈനലിസ്റ്റുകളാണ് പ്രൊജക്ടുകൾ അവതരിപ്പിച്ചത്.

സമ്മിറ്റിൽ വിജയികളായ യുവ ഡെവലപ്പർമാരെ കോർത്തിണക്കി "എഐ ബിൽഡേഴ്‌സ് കളക്ടീവ്' തുടങ്ങുന്നതിനുള്ള പദ്ധതിയും ബുർജീൽ ഹോൾഡിംഗ്സ് പ്രഖ്യാപിച്ചു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

15-09-2026

ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ന്യൂയോർക്ക്: ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും ന്യൂയോർക്കിൽ ട്രെയിനിടിച്ച് മരിച്ചു. ന്യൂജഴ്സിയിലെ ഡെയ്‌ടണിൽ താമസിക്കുന്ന മലായിക ചിത്രെയും(24) സെയ്‌ർവില്ലിൽ താമസിക്കുന്ന നേപ്പാളി വംശജനുമായ നവം കൗളുമാണ് മരിച്ചത്.

ലോവർ മാന്‍ഹട്ടണിലെ സ്പ്രിംഗ് സ്ട്രീറ്റ് സബ്‌വേ സ്റ്റേഷനിൽ പുലർച്ചെ മൂന്നേകാലോടെയാണ് അപകടം. അപകടത്തിന് തൊട്ടുമുമ്പ് ഇരുവരും ട്രാക്കിൽ ഇരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന ഒരാൾ പകർത്തിയിരുന്നു.

ട്രെയിൻ അടുത്തെത്തുന്നതിന് തൊട്ടുമുമ്പ് ഇരുവരും ട്രാക്കിൽ ഇരിക്കുന്നതും പെൺകുട്ടി ചിരിച്ചുകൊണ്ട് ട്രാക്കിൽ ഇരിക്കുന്ന കൗളിനെ തന്‍റെ അടുത്തേക്ക് വലിക്കുന്നതും വിഡിയോയിൽ കാണാം.

ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്നാണ് പൊലിസ് അറിയിച്ചത്. അപകടത്തിന് പിന്നാലെ ട്രെയിനിലുണ്ടായിരുന്ന നൂറോളം യാത്രക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.

15-09-2026

ഫ്രണ്ട്സ് റോമാ ഓണാഘോഷം ഗംഭീരമായി

 

റോം: ലോകത്തിന്‍റെ വിവിധ കോണുകളിൽ മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ, പ്രവാസത്തിലും മായാത്ത മലയാളിത്തത്തിന്‍റെ നറുമണം പടർത്തി ഇറ്റലിയുടെ തലസ്ഥാന നഗരിയായ റോമിൽ ഫ്രണ്ട്സ് റോമാ 2020 സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി.

വിയാ ജുസെപ്പെ മറെല്ലോയിലെ ഹാളിലാണ് നൂറുകണക്കിന് പ്രവാസികളെ സാക്ഷിയാക്കി വിപുലമായ ആഘോഷ പരിപാടികൾ നടന്നത്. ഉച്ചയ്ക്ക് 12ന് ആരംഭിച്ച ആഘോഷങ്ങൾക്ക് പ്രഫ.ഡോ. ജോസ് ഫിലിപ്പ് വട്ടക്കോട്ടയിൽ ഭദ്രദീപം തെളിയിച്ച് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.

ലോകത്തിന്‍റെ ഏതു കോണിലായാലും ഒരുമിച്ചുകൂടാനും സംസ്കാരം കാത്തുസൂക്ഷിക്കാനും സന്തോഷങ്ങൾ പങ്കുവയ്ക്കാനും കഴിയുന്നത് മലയാളികളുടെ സവിശേഷമായ ഒരുമയുടെ തെളിവാണന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജോസ് ഫിലിപ്പ് ഓർമിപ്പിച്ചു.

സമ്മേളനത്തിൽ എ.സി. സ്റ്റീഫൻ, ടെന്നിസ് ചിറപ്പണത്ത് എന്നിവർ ആശംസകൾ നേർന്നു. സംഘടനയുടെ പ്രസിഡന്‍റ് ബെന്നി മുണ്ടക്കൽ, സെക്രട്ടറി ജോമോൻ കുന്നിശേരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

തനത് കേരളീയ വേഷഭൂഷാദികളോടെ സിറിയക് മാവേലി മന്നനായി വേദിയിലെത്തിയത് സദസ്സിന് ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചയായി. കുട്ടികളും മുതിർന്നവരും അണിനിരന്ന വർണ്ണാഭമായ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി.

 

14-09-2026

ഫാ. ജോൺ പുതുവയുടെ മരിയൻ ഗാനം റിലീസ് ചെയ്തു

ഓസ്ട്രേലിയ :ഡാർവിൻ സെന്‍റ് അൽഫോൻസാ സീറോ മലബാർ പള്ളി വികാരി ഫാദർ ജോൺ പുതുവ രചിച്ച് സംഗീതം നൽകിയ പുതിയ മരിയൻ ഗാനം റിലീസ് ചെയ്തു. സെപ്റ്റംബർ 8 ന് മാതാവിന്‍റെ പിറവി തിരുനാൾ ദിവസം ഡാർവിൻ പള്ളിയിൽ വച്ചു പ്രകാശനം നടന്നു.

കുട്ടികൾക്കായി ആലപിക്കാൻ പറ്റുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക മരിയ കോലടിയാണ് .ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് സേവിയർ നായത്തോട് .ഈ ഗാനത്തിന്‍റെ നിർമ്മാണം എബി ആശാ ഡാർവിൻ ആണ് നിർവഹിച്ചിരിക്കുന്നത്.

“അമ്മേ അമ്മേ ഈശോമ്മേ ...
ഈശോ തന്നുടെ പൊന്നമ്മേ ..,
അമ്മക്കൊരായിരം പൊൻസ്തുതി. .
അമ്മയ്ക്ക് ഒരായിരം പൊന്നുമ്മ ..“


ഈ ഗാനം frjohnputhuvayoutubeചാനലിൽ ലഭ്യമാണ്.

09-09-2026

മയൂർ വിഹാർ ഫേസ് ത്രീയിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ ഒന്നിന്

ന്യൂഡൽഹി: ഡൽഹിയിലെ ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിൽ മയൂർ വിഹാർ ഫേസ് ത്രീയിലെ എ-വൺ പാർക്കിൽ അരങ്ങേറും. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

ഒക്ടോബർ 31ന് രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം ആറിന് ദീപാരാധന, ശനിദോഷ നിവാരണ പൂജ, ആത്മീയ പ്രഭാഷണം, ലഘു ഭക്ഷണം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

നവംബർ ഒന്നിന് രാവിലെ 5.30ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ, ഭദ്രദീപം തെളിയിക്കൽ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, ചക്കുളം കാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥന.

തുടർന്ന് 9:30നു പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും. മഹാ കലശാഭിഷേകം, വിദ്യാകലശം എന്നിവയും അരങ്ങേറും. തുടർന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, ഉച്ച ദീപാരാധന, അന്നദാനം എന്നിവയുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്: 8130595922, 9810477949, 9650699114.

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

15-09-2026

ജീപ്പ് ഡ്രൈവേഴ്സ് ഡിസീസിന് ലേസര്‍ ചികിത്സ സാധ്യമാണോ?

 ദീര്‍ഘനേരം കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുന്നവരിലോ പരീക്ഷയ്ക്ക് തയാറെടുക്കുന്നവരിലോ ദൂരയാത്ര ചെയ്യുന്നവരിലോ ആണ് പൈലോനിഡല്‍ സൈനസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. 'ജീപ്പ് ഡ്രൈവേഴ്‌സ് ഡിസീസ്' (Jeep Driver's Disease) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. ശരീരത്തിന്‍റെ പുറകുവശത്തെ അഗ്രഭാഗത്തുള്ള അസ്ഥിയുടെ ഭാഗത്തെ (tail bone area) ബാധിക്കുന്ന ഈ രോഗം പ്രായഭേദമന്യേ വരാന്‍ സാധ്യതയുണ്ടെങ്കിലും കൗമാരക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്.

പൈലോനിഡല്‍ സൈനസ്

'പൈലോനിഡല്‍' എന്ന വാക്കി ന്‍റെ അര്‍ഥം ഒരു സഞ്ചിക്കുള്ളില്‍ രോമം കൂടിയിരിക്കുക എന്നതാണ്. എന്നാല്‍ 'Sinus tract' എന്നത് ശരീരത്തില്‍ എവിടെയെങ്കിലും ഇടുങ്ങിയ ദ്വാരം പോലെയുള്ള ഘടന ഉണ്ടാകുന്നതാണ്. അപ്പോള്‍ പൈലോനിഡല്‍ സൈനസ് എന്നത് പൃഷ്ഠ ഭാഗങ്ങളുടെ തൊട്ടുമുകളിലായി ഉണ്ടാകുന്ന മുഴയോ, ഇടുങ്ങിയ ദ്വാരമോ ആണ്. ഈ മുഴകളില്‍ രോമവളര്‍ച്ചയും മറ്റ് അവശിഷ്ടങ്ങളും ഉണ്ടാകും.

കാരണങ്ങള്‍

ഇത് സാധാരണയായും ആണുങ്ങളിലാണ് കണ്ടുവരുന്നത്, പ്രത്യേകിച്ചും ചെറുപ്പക്കാരില്‍. ദീര്‍ഘനേരം ഇരിക്കുന്ന ആളുകളെയാണ് ഈ രോഗം ബാധിക്കുന്നത്. ഉദാഹരണത്തിന് വിദ്യാര്‍ത്ഥികള്‍, ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍, വാഹനം ഓടിക്കുന്നവര്‍. ചുരുണ്ടതും കട്ടി കൂടിയതും പരുപരുത്തതുമായ ശരീരരോമം ഉള്ള ആള്‍ക്കാരില്‍ രോഗസാധ്യത കൂടുതലാണ്. പൃഷ്ഠങ്ങൾക്ക് ഇടയിലെ ഭാഗം (cleft) ആഴത്തില്‍ ഉള്ളവരിലും ഈ രോഗം വരാനുള്ള സാധ്യതയുണ്ട്. അമിതവണ്ണവും പാരമ്പര്യവുമാണ് മറ്റു കാരണങ്ങള്‍.

ലക്ഷണങ്ങള്‍

ടെയിൽ ബോൺ ഭാഗത്ത് നിരന്തരമായി വേദനയും നീരും ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം. ആ ഭാഗത്ത് നിന്ന് ദുര്‍ഗന്ധത്തോടു കൂടി മഞ്ഞനിറത്തില്‍ പഴുപ്പോ രക്തമോ പുറത്തേക്ക് വരാം. ചിലരില്‍ ഇതുപോലെ പഴുപ്പോ രക്തമോ ഒന്നും പുറത്തേക്ക് വരാതെ തൊലിക്കടിയില്‍ വേദനയുള്ള മുഴ ഉണ്ടാകുന്നു. വാഹനം ഓടിക്കാനോ ഇരുന്നിട്ട് എഴുന്നേല്‍ക്കാനോ ഒക്കെ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.

ചികിത്സാരീതികള്‍

വൈദ്യശാസ്ത്ര മേഖലയിലെ പുരോഗതി ഈ രോഗത്തിന്‍റെ ചികിത്സയിലും വളരെയധികം ഗുണം ചെയ്തു. ലേസര്‍ സംവിധാനത്തിന്‍റെ സഹായത്തോടെ പൈലോനിഡല്‍ സൈനസിന് മികച്ച രീതിയിലുള്ള ചികിത്സ ഇന്ന് ലഭ്യമാണ്. ഈ ചികിത്സാരീതിയെ 'ലേസര്‍ പൈലോനിഡല്‍ അബ്ലേഷന്‍' (Laser Pilonidal Ablation) എന്നാണു പറയുന്നത്. മുമ്പ് ഓപ്പണ്‍ ശസ്ത്രക്രിയയിലൂടെ ആയിരുന്നു പൈലോനിഡല്‍ സൈനസ് ചികിത്സിച്ചിരുന്നത്.
എന്നാല്‍ മിനിമലി ഇൻവാസിവ് രീതിയിലൂടെ പെട്ടെന്ന് സുഖപ്പെടുന്ന തരത്തിലുള്ള ചെറിയ മുറിവുണ്ടാക്കിയുള്ള ചികിത്സയാണ് നിലവിലുള്ളത്. ലേസര്‍ ചികിത്സയ്ക്കുശേഷം അടുത്ത ദിവസം തന്നെ ആശുപത്രി വിടാനും ഉടനെ തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും സാധിക്കുന്നു. പട്ടം എസ്‌യുറ്റി ആശുപത്രിയില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 'ലേസര്‍ പ്രോക്‌റ്റോളജിയും' (Laser Proctology) യും തുടര്‍ന്നുള്ള പരിചരണവും സജ്ജമാണ്.

 

വിവരങ്ങൾ: ഡോ. കോശി മാത്യു പണിക്കർ, കൺസൾട്ടന്‍റ്, ജനറൽ സർജറി
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

15-09-2026

ജീപ്പ് ഡ്രൈവേഴ്സ് ഡിസീസിന് ലേസര്‍ ചികിത്സ സാധ്യമാണോ?

 ദീര്‍ഘനേരം കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുന്നവരിലോ പരീക്ഷയ്ക്ക് തയാറെടുക്കുന്നവരിലോ ദൂരയാത്ര ചെയ്യുന്നവരിലോ ആണ് പൈലോനിഡല്‍ സൈനസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. 'ജീപ്പ് ഡ്രൈവേഴ്‌സ് ഡിസീസ്' (Jeep Driver's Disease) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. ശരീരത്തിന്‍റെ പുറകുവശത്തെ അഗ്രഭാഗത്തുള്ള അസ്ഥിയുടെ ഭാഗത്തെ (tail bone area) ബാധിക്കുന്ന ഈ രോഗം പ്രായഭേദമന്യേ വരാന്‍ സാധ്യതയുണ്ടെങ്കിലും കൗമാരക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്.

പൈലോനിഡല്‍ സൈനസ്

'പൈലോനിഡല്‍' എന്ന വാക്കി ന്‍റെ അര്‍ഥം ഒരു സഞ്ചിക്കുള്ളില്‍ രോമം കൂടിയിരിക്കുക എന്നതാണ്. എന്നാല്‍ 'Sinus tract' എന്നത് ശരീരത്തില്‍ എവിടെയെങ്കിലും ഇടുങ്ങിയ ദ്വാരം പോലെയുള്ള ഘടന ഉണ്ടാകുന്നതാണ്. അപ്പോള്‍ പൈലോനിഡല്‍ സൈനസ് എന്നത് പൃഷ്ഠ ഭാഗങ്ങളുടെ തൊട്ടുമുകളിലായി ഉണ്ടാകുന്ന മുഴയോ, ഇടുങ്ങിയ ദ്വാരമോ ആണ്. ഈ മുഴകളില്‍ രോമവളര്‍ച്ചയും മറ്റ് അവശിഷ്ടങ്ങളും ഉണ്ടാകും.

കാരണങ്ങള്‍

ഇത് സാധാരണയായും ആണുങ്ങളിലാണ് കണ്ടുവരുന്നത്, പ്രത്യേകിച്ചും ചെറുപ്പക്കാരില്‍. ദീര്‍ഘനേരം ഇരിക്കുന്ന ആളുകളെയാണ് ഈ രോഗം ബാധിക്കുന്നത്. ഉദാഹരണത്തിന് വിദ്യാര്‍ത്ഥികള്‍, ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍, വാഹനം ഓടിക്കുന്നവര്‍. ചുരുണ്ടതും കട്ടി കൂടിയതും പരുപരുത്തതുമായ ശരീരരോമം ഉള്ള ആള്‍ക്കാരില്‍ രോഗസാധ്യത കൂടുതലാണ്. പൃഷ്ഠങ്ങൾക്ക് ഇടയിലെ ഭാഗം (cleft) ആഴത്തില്‍ ഉള്ളവരിലും ഈ രോഗം വരാനുള്ള സാധ്യതയുണ്ട്. അമിതവണ്ണവും പാരമ്പര്യവുമാണ് മറ്റു കാരണങ്ങള്‍.

ലക്ഷണങ്ങള്‍

ടെയിൽ ബോൺ ഭാഗത്ത് നിരന്തരമായി വേദനയും നീരും ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം. ആ ഭാഗത്ത് നിന്ന് ദുര്‍ഗന്ധത്തോടു കൂടി മഞ്ഞനിറത്തില്‍ പഴുപ്പോ രക്തമോ പുറത്തേക്ക് വരാം. ചിലരില്‍ ഇതുപോലെ പഴുപ്പോ രക്തമോ ഒന്നും പുറത്തേക്ക് വരാതെ തൊലിക്കടിയില്‍ വേദനയുള്ള മുഴ ഉണ്ടാകുന്നു. വാഹനം ഓടിക്കാനോ ഇരുന്നിട്ട് എഴുന്നേല്‍ക്കാനോ ഒക്കെ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.

ചികിത്സാരീതികള്‍

വൈദ്യശാസ്ത്ര മേഖലയിലെ പുരോഗതി ഈ രോഗത്തിന്‍റെ ചികിത്സയിലും വളരെയധികം ഗുണം ചെയ്തു. ലേസര്‍ സംവിധാനത്തിന്‍റെ സഹായത്തോടെ പൈലോനിഡല്‍ സൈനസിന് മികച്ച രീതിയിലുള്ള ചികിത്സ ഇന്ന് ലഭ്യമാണ്. ഈ ചികിത്സാരീതിയെ 'ലേസര്‍ പൈലോനിഡല്‍ അബ്ലേഷന്‍' (Laser Pilonidal Ablation) എന്നാണു പറയുന്നത്. മുമ്പ് ഓപ്പണ്‍ ശസ്ത്രക്രിയയിലൂടെ ആയിരുന്നു പൈലോനിഡല്‍ സൈനസ് ചികിത്സിച്ചിരുന്നത്.
എന്നാല്‍ മിനിമലി ഇൻവാസിവ് രീതിയിലൂടെ പെട്ടെന്ന് സുഖപ്പെടുന്ന തരത്തിലുള്ള ചെറിയ മുറിവുണ്ടാക്കിയുള്ള ചികിത്സയാണ് നിലവിലുള്ളത്. ലേസര്‍ ചികിത്സയ്ക്കുശേഷം അടുത്ത ദിവസം തന്നെ ആശുപത്രി വിടാനും ഉടനെ തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും സാധിക്കുന്നു. പട്ടം എസ്‌യുറ്റി ആശുപത്രിയില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 'ലേസര്‍ പ്രോക്‌റ്റോളജിയും' (Laser Proctology) യും തുടര്‍ന്നുള്ള പരിചരണവും സജ്ജമാണ്.

 

വിവരങ്ങൾ: ഡോ. കോശി മാത്യു പണിക്കർ, കൺസൾട്ടന്‍റ്, ജനറൽ സർജറി
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

14-09-2026

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രംപോക്ക്...സ്ത്രീകളുടെ പ്രശ്നങ്ങൾക്കു കോസ്മെറ്റിക് ഗൈനക്കോളജിയിൽ പരിഹാരമുണ്ടോ?

സ്ത്രീകളുടെ പ്രശ്നങ്ങൾക്കു പരിഹാരം

പല സ്ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ് സ്ട്രസ് ഇൻകോൺടിനെൻസ് (stress incontinence) അഥവാ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അമിതമായി ചിരിക്കുമ്പോഴും ഉണ്ടാകുന്ന മൂത്രംപോക്ക്. ഇതെല്ലാം ശസ്ത്രക്രിയാമാര്‍ഗമാണ് പരിഹരിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ലേസര്‍ ഉപയോഗിച്ച് വേദനരഹിതമായി ഉചിതമായ പരിഹാരം കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാണ്.

വജൈനൽ ലാക്സിറ്റിക്കു പരിഹാരം

പല സ്ത്രീകളും‍ അനുഭവിക്കുകയും എന്നാല്‍ പുറത്തുപറയാന്‍ വിഷമിക്കുകയും ചെയ്യുന്ന പ്രശ്‌നമാണ് വജൈനൽ ലാക്സിറ്റി (vaginal laxity) അഥവാ വജൈന അയഞ്ഞുപോകുന്നത്. പലപ്പോഴും കുടുംബ ബന്ധങ്ങള്‍ തകരുകയും അതിനു പരിഹാരം തേടാന്‍ കഴിയാത്ത അവസ്ഥയുള്ള പല ദമ്പതികളുമുണ്ട്. അവര്‍ക്ക് ഏറ്റവും ഉചിതമായ പരിഹാരം കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാകുന്നു. ലേസര്‍ ഉപയോഗിച്ച് വേദന രഹിതമായി ഇതു പരിഹരിക്കപ്പെടും. ഇതോടൊപ്പം അവരുടെ ഇന്‍റിമേറ്റ് ഹെല്‍ത്ത് അഥവാ ശാരീരികബന്ധവും മാനസികഅടുപ്പവും കൂടുതല്‍ ദൃഢമാവുകയും സന്തോഷകരമാവുകയും ചെയ്യുന്നു.

നിസാരമല്ല...

സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഉദ്ധാരണ ശേഷിക്കുറവ് മാറ്റാന്‍ അവരുടെ സെൻസിറ്റീവ് സ്പോട്ടുകൾ കണ്ടുപിടിച്ച് അതില്‍ ലോക്കൽ ഇൻജക്ഷൻ ഉപയോഗിച്ച് ഒപി രീതിയിൽ പരിഹരിക്കുന്നതാണ് കോസ്‌മെറ്റിക് ഗൈനക്കോളജിയുടെ പ്രധാന ആകര്‍ഷണം. ഇതെല്ലാം പലര്‍ക്കും ആവശ്യമുണ്ടെങ്കിലും അതിനുള്ള സന്ദര്‍ഭവും സാഹചര്യവും കിട്ടാത്തതുകൊണ്ട് പലരും അതിനു മടിക്കുന്നു. കൂടാതെ അത് കേള്‍ക്കാന്‍ ആരും തയാറാകുന്നുമില്ല. സ്ത്രീകള്‍ ഇതെല്ലാം പറഞ്ഞാലും അതിനെ നിസാരമായി കാണാനും അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറായിരുന്നു പതിവ്. എന്നാല്‍, ഇന്ന് ഇതിനെല്ലാം കോസ്‌മെറ്റിക് ഗൈനക്കോളജി വഴി പരിഹാരമുണ്ടാക്കുന്നു.

ആത്മവിശ്വാസം നേടാം

കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അത് പരിഹരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അത് അവരുടെ മാനസിക സന്തോഷവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു. അതോടൊപ്പം കുടുംബജീവിതവും സാമൂഹികജീവിതവും ആനന്ദകരമാവുകയും ചെയ്യുന്നു.

വിവരങ്ങൾ: ഡോ.സിമി ഹാരിസ്, കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്, എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

അമേരിക്ക നടപ്പിലാക്കിയ നീതി
വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫുമായി ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് നടത്തിയ അഭിമുഖം.
മോഷണം പേടിച്ച് ടെറസ്സിൽ സ്കോർപിയോ പാർക്കിങ്! ബീഹാറിലെ 'കിടുക്കൻ' ഐഡിയ കണ്ടോ? | Viral SUV Terrace
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

All

Technology

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up