ADVERTISEMENT

Close
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

09-09-2026

''ഓർവെലിയൻ ഡിസ്റ്റോപ്പിയ'' കഥ കാര്യമാകുമ്പോൾ

Editorial

08-09-2026

വിദ്യാർഥികളെ കൊന്നത് കെട്ടിടമല്ല, അഴിമതിയാണ്

Editorial

07-09-2026

കാലനില്ലാക്കാലത്തിനു മുമ്പ് മാതാപിതാക്കളില്ലാക്കാലം!

Editorial

05-09-2026

എയ്ഡ്സ് സ്വകാര്യത മറ്റൊരാളെ ചതിക്കാനുള്ളതല്ല

Editorial

04-09-2026

ആഗോളതാപനം തീയിട്ടവർക്കും പൊള്ളണം

Editorial

03-09-2026

പ്രത്യേക അധികാരമെടുത്ത് നീതിയുടെ ജനാധിപത്യദൗത്യം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kannur

ബൈക്കപകടത്തിൽ പരിക്കേറ്റ വ്യാപാരി മരിച്ചു

പയ്യന്നൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കാങ്കോല്‍ ടൗണിലെ ആകാശ് എന്‍റര്‍പ്രൈസസ് ഫര്‍ണിച്ചര്‍ ഷോപ്പുടമ സ്വാമിമുക്കിലെ കെ. സതീശനാണ് (56) മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് കാങ്കോലിൽനിന്ന് സ്വാമിമുക്കിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ എതിരേവന്ന മറ്റൊരു ബൈക്കുമായി ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സിപിഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ഇന്ന് 8.15ന് കാങ്കോൽ, ഒന്പതിന് ഏറ്റുകുടുക്ക കൃഷ്ണപിള്ള സ്മാരക മന്ദിരം, 9.30ന് കക്കിരിയാട് പൊതുജന വായനശാല എന്നിവിടങ്ങളിലും തുടര്‍ന്ന് സ്വാമിമുക്കിലെ വീട്ടിലും പൊതുദര്‍ശനത്തിനു വച്ച ശേഷം 10.30 ന് പുല്ലാമണ്ണി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: ശ്രീവിദ്യ (അധ്യാപിക, വലിയചാല്‍ ഗവ. എല്‍പി സ്‌കൂൾ). മക്കൾ: അനശ്വര (എംബിബിഎസ് വിദ്യാര്‍ഥിനി, റഷ്യ), ആകാശ് (ബിബിഎ വിദ്യാര്‍ഥി, ബംഗളൂരു). സഹോദരങ്ങൾ: സതീദേവി (കുറുവേലി), പൂമണി (കുറുക്കൂട്ടി), ഗീത (കുണ്ടുവാടി), അനിത കുമാരി (അധ്യാപിക, കൊഴുമ്മല്‍ ഗവ. എല്‍പി സ്‌കൂൾ).

Thiruvananthapuram

രേഖകളില്ലാതെ തേക്ക് തടികൾ കടത്തിയ മൂന്നുപേർ പിടിയിൽ

കുറ്റിച്ചൽ : പത്തനംതിട്ടയിൽനിന്നും വെള്ളറട വഴി നാഗർകോവിലേക്കു രേഖകളില്ലാതെ കടത്താൻ ശ്രമിച്ച തേക്കു തടികൾ പരുത്തിപ്പള്ളി വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റ് ചെയ്തു.ആര്യങ്കോട് മഞ്ചംകോട് ഇടക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ പി.എസ്. ഷാജു (43), അമ്പൂരി കോവല്ലൂർ കണ്ണൂരിൽ റോഡരികത്ത് വീട്ടിൽ ഷൈജു (39), കാട്ടാക്കട കുളത്തുമ്മൽ കുളങ്ങര സതീഷ് കുമാർ (53) എന്നിവരാണ് അറസ്റ്റിലായത്.

ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുളപ്പട ഭാഗത്തുവച്ചാണ് പ്രതികൾ കടത്തിക്കൊണ്ടുവന്ന 46 തേക്ക് തടികളും ടോറസ് ലോറിയും അധികൃതർ പിടികൂടിയത്. പരുത്തിപ്പള്ളി റേഞ്ച് ഓഫിസർ വി. വിപിൻ ചന്ദ്രൻ, എസ്.എഫ്. ജിജിമോൻ, ബിഎഫ്ഒ രമ്യ, ഡ്രൈവർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും. പ്രതികളെ നെടുമങ്ങാട് വനം കോടതി മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. മുൻപും ഇത്തരം തടികടത്തലുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നു റേഞ്ച് ഓഫിസർ അറിയിച്ചു.

അതേസമയം, കേരളത്തിലെ തെക്കൻ ജില്ലകളിൽനിന്നും തേക്ക് അടക്കമുള്ള ഉരുളൻ തടികൾ തമിഴ്നാട്ടിലേക്ക് വ്യാപകമായി കടത്തുന്നുണ്ട്. വെള്ളറട വഴി നാഗർകോവിലിലേക്കും ആര്യങ്കാവ് വഴി ചെങ്കോട്ടയിലേക്കുമാണു പ്രധാനമായും തടികൾ കടത്തുന്നത്.
ഇതിനെതിരേ സോമിൽ ഓണേഴ്സ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയാണ്.

തമിഴ്നാട്ടിലേക്കുള്ള ഈ തടിയൊഴുക്ക് കാരണം കേരളത്തിൽ തടിയുടെ അഭാവവും വിലക്കയറ്റവും രൂക്ഷമാണ്. ഇതു കേരളത്തിലെ തടി വ്യവസായത്തെയും സംരംഭങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Kollam

‘പോഷന്‍ മാ 2026' സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കൊല്ലം: പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ‘പോഷന്‍ മാ 2026' സംസ്ഥാനതല ഉദ്ഘാടനവും വനിതാ ശിശു വികസന വകുപ്പിന്‍റെ ‘ബാല്യസ്പന്ദനം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 11ന് ജില്ലാ പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ മന്ത്രി ബിന്ദു കൃഷ്ണ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. ലതാദേവി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കൗമാരക്കാര്‍ എന്നിവരുടെ പോഷക സുരക്ഷ ഉറപ്പാക്കുകയാണ് പോഷന്‍ മാ 2026 ന്‍റെ പ്രധാന ലക്ഷ്യം.

പോഷകാഹാര പ്രദര്‍ശനം, ബോധവത്കരണ ക്ലാസുകള്‍, ആരോഗ്യ പരിശോധന, പാചക മത്സരം, റാലി തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ തുടര്‍പരിചരണം ഉറപ്പാക്കുന്നതിനുമായ ആരംഭിച്ച ത്രൈമാസ ആരോഗ്യ പരിശോധനാ പദ്ധതിയായ ബാല്യസ്പന്ദനത്തിന്‍റെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

ആരോഗ്യ, വിദ്യാഭ്യാസ, വനിതാ ശിശുവികസനം, തദ്ദേശസ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്താലാണ് പദ്ധതികളുടെ പ്രവര്‍ത്തനം നടത്തുന്നത്. മേയര്‍ എ.കെ. ഹഫീസ്, കളക്‌ടർ‍ ആനി ജൂല തോമസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുട്ടികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

 

Pathanamthitta

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ വേണം; പ്രളയബാധിത മേഖലകൾ സന്ദർശിച്ച് നിയമസഭാ സമിതി

പത്തനംതിട്ട: ജില്ലയിലെ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും കെടുതികൾ കുറയ്ക്കാനും ഉതകുന്ന നിർദേശങ്ങൾ സ്വീകരിക്കുകയാണ് സമിതി പ്രധാനമായും ചെയ്തത്.

രാവിലെ പത്തനംതിട്ട കളക്‌ടറേറ്റിലെത്തിയ സമിതിയംഗങ്ങൾ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തിയശേഷമാണ് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്.

ചെയര്‍മാന്‍ സജീവ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ എംഎൽഎ മാരായ വർഗീസ് മാമ്മൻ, കെ. രാജൻ, ഫൈസൽ ബാബു, റ്റി. എം. ശശി എന്നിവരാണ് വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തുകയും പരാതികൾ സ്വീകരിക്കുകയും ചെയ്തത്.

‌സമിതി അംഗങ്ങളെ ജില്ലാ കളക്‌ടർ എ. നിസാമുദീന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു.
പ്രളയം ഉണ്ടാകാൻ ഇടയായ സാഹചര്യങ്ങൾ, ഉണ്ടായ മണ്ണിടിച്ചിലിന്‍റെ വ്യാപ്തി, ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുന്നത്, പഞ്ചായത്തുതല ജാഗ്രതാ സമിതി, മഴക്കെടുതിയിൽ പകർച്ചവ്യാധി തടയുന്നതിന് സ്വീകരിച്ച നടപടികൾ, ദുരിതാശ്വാസ ധനസഹായ വിതരണം, കൃഷി നാശനഷ്‌ടം, കർഷകർക്കുള്ള ധനസഹായം, മഴക്കെടുതിയിൽ പൊതുമരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും കെട്ടിടങ്ങൾക്കും ഉണ്ടായ നാശനഷ്‌ടങ്ങൾ, വനത്തിനുള്ളിൽ നദിയിൽ മരത്തടികൾ ഒഴുകിയെത്തുന്നത്, മഴക്കെടുതിയുമായി ബന്ധപ്പെട്ട് പൊലിസിന്‍റെ പ്രവർത്തനങ്ങൾ, വനപ്രദേശത്തിനു സമീപം അനധികൃത നിർമാണങ്ങൾ, നദി, തോട്, ചാലുകൾ തുടങ്ങിയവയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന കാര്യങ്ങൾ, കുടിവെള്ള സ്രോതസുകൾ ശുചീകരിക്കുന്നത് തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ സമിതി പ്രത്യേകം ചോദ്യാവലി തയാറാക്കി ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി. പോരായ്മകൾ ചൂണ്ടിക്കാണിച്ച സമിതിയംഗങ്ങൾ പരിഹാരങ്ങൾ നിർദേശിച്ചു. ഭാവിയിൽ ഇവ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, സംഘടനകൾ വ്യക്തികൾ എന്നിവരിൽ നിന്നും പരാതികളും നിർദേശങ്ങളും സ്വീകരിച്ചു. ജനപ്രതിനിധികളും പൊതുജനങ്ങളും ഉന്നയിച്ച വിഷയങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ സജീവ് ജോസഫ് എംഎ പറഞ്ഞു.

സമിതി ശേഖരിച്ച വിവരങ്ങളും കണ്ടെത്തലുകളെയും അടിസ്ഥാനമാക്കി വിശദമായ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുമെന്നും പൊതുജനങ്ങൾക്ക് സമിതി മുമ്പാകെ സമർപ്പിക്കേണ്ട വിഷയങ്ങളും പരാതികളും ഉണ്ടെങ്കിൽ ചെയർപേഴ്സൺ, പരിസ്ഥിതി സംബന്ധിച്ച സമിതി, നിയമസഭ സെക്രട്ടറിയേറ്റ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അറിയിക്കാമെന്നും ചെയർമാൻ സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.

അഞ്ചിടങ്ങളിൽ സന്ദർശനം

പ്രളയം, വന്യജീവി സംഘർഷം എന്നിവ ബാധിച്ച ജില്ലയിലെ അഞ്ച് വ്യത്യസ്ഥ സ്ഥലങ്ങൾ സന്ദർശിച്ച നിയമസഭാ പരിസ്ഥിതി സമിതിയംഗങ്ങൾ തെളിവെടുപ്പ് നടത്തി. കോന്നി താലൂക്കിൽ വന്യജീവി സംഘർഷം ഉണ്ടായ കൂടല്‍, കുളത്തുമണ്‍, പ്രളയബാധിത മേഖലകളായ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിൽ നാശനഷ്‌ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങള്‍, തിരുവല്ല കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ, കടപ്ര, നിരണം പഞ്ചായത്തുകളിലെ പ്രകൃതിക്ഷോഭം സംഭവിച്ച പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സമിതി അംഗങ്ങൾ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി.

കളക്‌ട്രേറ്റിൽ നടന്ന തെളിവെടുപ്പിനുശേഷം വിവിധ പ്രദേശങ്ങൾ സന്ദർശിച്ച നിയമസഭാ സമിതിയെ കാത്ത് ഓരോ സ്ഥലത്തും നിരവധി ജനപ്രതിനിധികളും പൊതുജനങ്ങളം സംഘടനാ പ്രതിനിധികളുമുണ്ടായിരുന്നു. എല്ലാവർക്കും പറയാനുള്ളത് കേട്ട്, പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും എഴുതി വാങ്ങിയാണ് സമിതി ഓരോ പ്രദേശത്തു നിന്നും മടങ്ങിയത്.

കുളത്തുമണ്ണിൽ ഭീതിജനകമായ സ്ഥിതി

കോന്നി കുളത്തുമണ്ണിൽ വന്യജീവി സംഘർഷം മൂലമുള്ള ഭീതിജനകമായ സാഹചര്യം പരിസ്ഥിതി സമിതിയംഗങ്ങൾ മുന്പാകെ പ്രദേശവാസികൾ വിവരിച്ചു. കെ.യു. ജനീഷ് കുമാർ എംഎൽഎയും സ്ഥലത്തുണ്ടായിരുന്നു.

നിയമസഭാ പരിസ്ഥിതി സമിതി ചെയർമാൻ സജീവ് ജോസഫിന്‍റെ നേതൃത്വത്തിൽ എംഎൽഎമാർ പൊതുജനങ്ങളിൽ നിന്നും വിവരം തേടി. കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും സമിതിയംഗങ്ങൾ വിവരം തേടി. കലഞ്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. രാജേഷ് അടക്കമുള്ള ജനപ്രതിനിധികളും വിവരങ്ങൾ കൈമാറി.

ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലും പടിഞ്ഞാറൻ മേഖലയിലും തെളിവെടുപ്പ്

റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരസ്ഥാപനങ്ങൾ സമിതി സന്ദർശിച്ചു. മഴക്കെടുതിയിൽ വെള്ളം കയറി വ്യാപാരസ്ഥാപനങ്ങൾക്കുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്തി. വെള്ളം കയറിയ സ്ഥാപനങ്ങൾക്കുള്ള നഷ്‌ടപരിഹാരം ഉൾപ്പെടെയുള്ളവിഷങ്ങളിൽ വ്യാപാരികളുടെ പരാതികൾ സ്വീകരിച്ചു. പഴകുളം മധു എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

കുറ്റൂർ തലയാർ വഞ്ചിമുക്ക് ക്ഷേത്രത്തിൽ സമീപം മഴക്കെടുതിയിൽ വെള്ളം കയറിയ വരട്ടാറിന്‍റെ തീരപ്രദേശങ്ങൾ സമിതി സന്ദർശിച്ചു. ആറ്റുതീരത്തെ കൈയേറ്റം ഒഴിപ്പിക്കുന്നതും മണ്ണും ചെളിയും അടിഞ്ഞുകൂടിയത് നീക്കം ചെയ്ത് വീതി കൂട്ടുന്ന നടപടികൾ ഉൾപ്പെടെ ചർച്ച ചെയ്തു.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സമിതി യോഗം ചേർന്നു. വെള്ളപ്പൊക്കത്തിൽ പ്രദേശത്തുണ്ടായ നാശനഷ്‌ടങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ സംബന്ധിച്ച് ജനപ്രതിനിധികളിൽ നിന്ന് നിവേദനം സ്വീകരിച്ചു. നിരണം പള്ളിപ്പാലത്ത് കോലറയാറിന്റെ തീരപ്രദേശങ്ങളും സമിതി സന്ദർശിച്ചു. ആറ്റിൽ അടിഞ്ഞു കൂടിയിട്ടുള്ള മണലും ചെളിയും നീക്കി ആഴം കൂട്ടുന്നതും ജലത്തിൻറെ സ്വാഭാവികമായ ഒഴുക്ക് സുഗമമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.

വരട്ടാറിന്‍റെ സ്ഥിതിയും പരിശോധിച്ചു

രണ്ട് പതിറ്റാണ്ട് മുന്പ് മറ്റൊരു നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പുനരുജ്ജീവനം നടത്തിയ വരട്ടാറിന്‍റെ നിലവിലെ ശോചനീയാവസ്ഥയും സമിതിയംഗങ്ങൾ നരിൽകണ്ട് ബോധ്യപ്പെട്ടു.

വരട്ടാറിലെ അനധികൃത കൈയേറ്റങ്ങൾ ഉടനടി ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ റവന്യു അധികൃതർക്ക് പരിസ്ഥിതി കമ്മിറ്റി നിർദ്ദേശം നൽകി. ചെയർമാൻ സജീവ് ജോസഫ്, വർഗീസ് മാമ്മൻ, ഫൈസൽ ബാബു, ടി. എം. ശശി എന്നീ എംഎൽഎമാർ തലയാർ വഞ്ചിമൂട്ടിൽ ക്ഷേത്രക്കടവിലാണ് വരട്ടാറിന്‍റെ ദുരവസ്ഥ കാണാനെത്തിയത്.

പമ്പയുടെ കൈവരിയായ വരട്ടാർ- കോയിപ്രം, ഇരവിപേരൂർ, കുറ്റൂർ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭ പ്രദേശത്ത് അടക്കം ഇടയ്ക്കിടെ രൂക്ഷമായ വെള്ളപ്പൊക്കം നിലവിലെ സാഹചര്യത്തിൽ സൃഷ്‌ടിക്കുന്നു. മഴ മാറുന്നതിനോടൊപ്പം വെള്ളവും മലിനമാകുന്നതു മാത്രമല്ല സമീപസ്ഥലങ്ങളിലെ കിണറുകളിലെ കുടിവെള്ളവും മലിനമാകുന്നതായി നിയമസഭ പരിസ്ഥിതി കമ്മിറ്റിക്ക് ബോധ്യപ്പെട്ടു.

വരട്ടാറിന്‍റെ നിലവിലെ ദുരിതാവസ്ഥയെപ്പറ്റി ജില്ലാ പഞ്ചായത്ത് മെംബർ സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈപ്പൻ കുര്യൻ, ജോ ഇലഞ്ഞിമൂട്ടിൽ, പ്രസന്ന സതീഷ്, ഏബ്രഹാം കുന്നുകണ്ടത്തിൽ,അജിത് പ്രസാദ് തലയാർ, വി. ആർ. രാജേഷ്, ബിനു കുരുവിള, സുരേഷ് പുത്തൻപുരയ്ക്കൽ, കുഞ്ഞുമോൻ മുളമൂട്ടിൽ, കെ. എസ്. ഏബ്രഹാം, പോൾ തോമസ്, രാജലക്ഷ്മി, രാജൻ ഏബ്രഹാം എന്നിവ വിശീകരിച്ചു.

തിരുവല്ല സബ് കളക്‌ടർ പാർവതി ഗോപകുമാർ, അടൂർ ആർഡിഒ ബിനുരാജ്, തഹസിൽദാർ ജോബിൻ കെ ജോർജ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ റെജിമോൾ, എബി ബാബു, ഡിവൈഎസ്പി സന്തോഷ് കുമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.

Idukki

എട്ടുനോമ്പ് തിരുനാള്‍ സമാപനം


രാജകുമാരി: പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദൈവമാത പളളിയിൽ നടന്നുവന്നിരുന്ന എട്ടുനോമ്പാചരണത്തിനും പരിശുദ്ധ അമ്മയുടെ പിറവിത്തിരുനാളിനും സമാപനമായി. അമ്മയുടെ അനുഗ്രഹം തേടി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് രാജകുമാരിയിലേക്ക് ഒഴുകിയെത്തിയത്.

എട്ടു ദിവസങ്ങളിലായി നടന്നുവന്ന തിരുനാളിലെ വിവിധ ദിവസങ്ങളിൽ ഘോരക്പൂർ രൂപത മെത്രാൻ മാർ മാത്യു നെല്ലിക്കുന്നേൽ , തൃശൂർ അതിരൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്ത്, ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, വിജയപുരം രൂപത സഹായ മെത്രാൻ മാർ ജസ്റ്റിൻ മഠത്തിൽപറമ്പിൽ തുടങ്ങിയവർ തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുത്തു.

മലങ്കര റീത്തിലും ലത്തീൻ റീത്തിലും തമിഴ് റീത്തിലുമുളള കുർബാനകൾ വിവിധ ദിവസങ്ങളിലായി നടന്നു. അഞ്ചിന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽനിന്നു രാജകുമാരി ദൈവമാത പള്ളിയിലേക്ക് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്‍റെ നേതൃത്വത്തിൽ നടന്ന ആറാമത് ഇടുക്കി രൂപത മരിയൻ തീർഥാടനം ഭക്തി സാന്ദ്രമായിരുന്നു.

വിവിധ ഇടവകകളിൽനിന്നായി ആയിരക്കണക്കിന് മരിയൻ ഭക്തർ തീർഥാടനയാത്രയിൽ പങ്കെടുത്തു. പ്രധാന ദിനമായ ഇന്നലെ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്‍റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ കുർബാനയർപ്പിച്ചു സന്ദേശവും നൽകി. പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം എന്നിവയ്ക്കുശേഷം സമാപനാശീർവാദത്തോടെ തിരുനാൾ സമാപിച്ചു.

15ന് എട്ടാമിടം തിരുനാൾ നടക്കും. തിരുനാൾ ആഘോഷങ്ങൾക്ക് വികാരി മോൺ. ജോസ് നരിതൂക്കിൽ, സഹവികാരിമാരായ ഫാ. ജോബി മാതാളിക്കുന്നേൽ, ഫാ. ജെയിൻ മാട്ടേൽ തുടങ്ങിയവർ നേതൃത്വം നൽകി.

രാജാക്കാട്: പഴയവിടുതി സെന്‍റ് മേരീസ് സുനോറോ യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു വന്ന എട്ടുനോമ്പാചരണം സമാപിച്ചു. ഇന്നലെ യാക്കോബ് മോർ അന്തോണിയോസിന്‍റെ മുഖ്യകാർമികത്വത്തിലും ഫാ. എൽദോമോൻ നടപ്പേൽ, ഫാ. സാജൻ കൊട്ടാരത്തിൽ, ഫാ. എബിൻ കാരിയേലിൽ, ഫാ ജോം ജോർജ് എന്നിവരുടെ സഹകർമികത്വത്തിലും വിശുദ്ധ അഞ്ചിന്മേൽ കുർബാനയും തുടർന്ന് പ്രദക്ഷിണവും നേർച്ചസദ്യയും നടന്നു. ഇടവക വികാരി ഫാ. എൽദോസ് മേനോത്തുമാലിൽ പെരുന്നാളിന് നേതൃത്വം നൽകി.

Alappuzha

കുട്ടനാട്ടിൽ ഉത്പാദിപ്പിക്കുന്ന നെല്ലിന് പ്രത്യേക താങ്ങുവില വേണമെന്ന് കർഷകർ

 ചമ്പക്കുളം: കേരളത്തിലെ മറ്റ് പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായ സാഹചര്യത്തിൽ നെൽകൃഷി നടത്തുന്ന കുട്ടനാട്ടിൽ ഉത്പാദിപ്പിക്കുന്ന നെല്ലിന് പ്രത്യേക താങ്ങുവില അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടനാട്ടിൽ നെൽകൃഷി പിന്നോട്ട് പോകുന്ന സാഹചര്യത്തിൽ കർഷകരെ നെൽകൃഷിയിൽ നിലനിർത്താൻ ഇത് അത്യാവശ്യമെന്നാണ് കർഷകർ പറയുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കർഷകർക്ക് അനുകൂലമായ റിപ്പോർട്ട് നൽകി സർക്കാരിൽനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

മറ്റ് പ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി 60 മുതൽ 80 ശതമാനംവരെ കൃഷി ചെലവുകൾ കൂടുതലായ കുട്ടനാട്ടിൽ ഉത്പാദിപ്പിക്കുന്ന നെല്ലും മറ്റ് പ്രദേശങ്ങളിൽ ഉത്പാദിപ്പിക്കുന്ന നെല്ലും ഒരുപോലെയാണ് പരിഗണിക്കപ്പെടുന്നത്. ഐക്യരാഷ്‌ട്രസഭ ആഗോള കാർഷിക പൈതൃക പദവി നല്കിയിരിക്കുന്ന, സമുദ്രനിരപ്പിന് താഴെ നെൽകൃഷി ചെയ്യുന്ന കുട്ടനാടിന് വേണ്ട പ്രത്യേക പരിഗണന ഇപ്പോഴും നല്കുന്നില്ല. 50,000 ഹെക്‌ടർ നിലത്തിൽനിന്ന് പ്രതിവർഷം നിലവിലെ വില അനുസരിച്ച് 500 കോടി രൂപയുടെ നെല്ലാണ് കുട്ടനാട് കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷയ്ക്കായി ഉത്പാദിപ്പിക്കുന്നത്.

കേരളത്തിലെ നെല്ല് ഉത്പാദനത്തിന്‍റെ 60 ശതമാനത്തിലധികവും രണ്ട് പ്രദേശങ്ങളിൽ നിന്നാണ്. കുട്ടനാട്ടിൽ ഉത്പാദിപ്പിക്കപ്പെടുന്നതിന്‍റെ ഏകദേശം ഇരട്ടിയോളം നെല്ല് പാലക്കാട്ട് ഉത്പാദിപ്പിക്കുന്നുണ്ട്. കൃഷിഭൂമിയുടെ വിസ്തൃതിയിലും പാലക്കാട് മുന്നിട്ട് നിൽക്കുന്നു.

വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്നിങ്ങനെ പാലക്കാട്ട് വർഷത്തിൽ മൂന്ന് കൃഷി ചെയ്യുമ്പോൾ കുട്ടനാട്ടിൽ പുഞ്ച, രണ്ടാം കൃഷി എന്ന തരത്തിൽ രണ്ട് കൃഷിയാണ് നടത്തുന്നത്. ഉത്പാദനക്ഷമതയിൽ ദേശീയ ശരാശരിയായ ഹെക‌്ടറിന് 2,659 കിലോ എന്നതിൽനിന്ന് കുട്ടനാട്ടിലേത് 2,920 ആയി ഉയർന്നു നിൽക്കുന്നു. ഇതിലും കൂടേണ്ടിയിരുന്ന കുട്ടനാട്ടിലെ ഉത്പാദനക്ഷമത ഇങ്ങനെയാകാൻ കാരണം കർഷകരുടെ കുറവും കൃഷിനാശത്തിന്‍റെ വ്യാപ്‌തിയുമാണ്. എന്നിരുന്നാലും ദേശീയ ശരാശരിയേക്കാൾ വലിയ ഉയരത്തിലാണ് കുട്ടനാടിന്‍റെ ഉത്പാദനക്ഷമത എന്നത് പ്രത്യേകം പരിഗണിക്കേണ്ടയൊരു വസ്തുതയാണ്.

ഉയർന്ന കൃഷിച്ചെലവുകൾ

കുട്ടനാട്ടിൽ കൃഷിച്ചെലവുകൾ കൂടാൻ കാരണങ്ങൾ നിരവധിയാണ്. പാലക്കാട് പോലെയുള്ള സ്ഥലങ്ങളിലെയും കുട്ടനാട്ടിലെയും കൃഷിരീതികൾ തികച്ചും വ്യത്യസ്തമാണ്. മറ്റു സ്ഥലങ്ങളിൽ നെൽവയലുകളിലേക്ക് വെള്ളം പമ്പ് ചെയ്ത് കൃഷി നടത്തുമ്പോൾ കുട്ടനാട്ടിൽ കൃഷിയിടത്തിലെ വെള്ളം വറ്റിച്ച് കൃഷി ഇറക്കുന്നു. മറ്റുള്ളവർ ഞാറ് കിളിർപ്പിച്ച് നടുമ്പോൾ കുട്ടനാട്ടിൽ ചേറ്റിൽ വിതച്ച് ഞാറ് കിളിർപ്പിക്കുന്നു. നടീൽ രീതി കുട്ടനാട്ടിൽ അപൂർവമായി മാത്രമേ നിലവിലുള്ളൂ. സമുദ്ര നിരപ്പിൽനിന്ന് ഒന്പത് അടിയോളം താഴ്ചയിൽ വെള്ളക്കെട്ടുള്ള ചേറ് നിറഞ്ഞ നിലത്തിലാണ് കുട്ടനാട്ടിൽ കൃഷി നടത്തുന്നത്. ഇത് കുട്ടനാടൻ പാടശേഖരങ്ങളിലെ യന്ത്രവത്കരണത്തെ പിന്നോട്ടടിക്കുന്നു.

കുട്ടനാട്ടിൽ പാടശേഖരത്തിലെ വെള്ളം വറ്റിച്ച് നിലം കൃഷിയോഗ്യമാക്കുന്നതിനായി മറ്റ് പ്രദേശങ്ങളിലേതിനേക്കാൾ 15 മുതൽ 20 ശതമാനം വരെ കൂടുതൽ ചെലവ് വരുന്നു. പാടശേഖരങ്ങളിൽ ജലാംശം കൂടുതലായതിനാൽ കളകൾ വളരാനുള്ള സാധ്യതയും ഇവിടെ മറ്റ് പ്രദേശങ്ങളേക്കാൾ കൂടുതലാണ്.

വിളവെടുപ്പിന്‍റെ സമയത്ത് യഥാസമയം യന്ത്രങ്ങൾ ഇറക്കി കൊയ്യുന്നതിനും ഇത് തടസം സൃഷ്ടിക്കുന്നുണ്ട്. മറ്റ് പ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ യന്ത്രക്കൊയ്ത്ത് നടത്താൻ 40 മുതൽ 50 ശതമാനം വരെ കൂടുതൽ സമയമെടുക്കാറുണ്ട്. ഇത് കൃഷിച്ചെലവ് വീണ്ടും വർധിപ്പിക്കും.

കുട്ടനാട്ടിൽ കൊയ്തെടുക്കുന്ന നെല്ല് അപ്പപ്പോൾതന്നെ പാടശേഖരങ്ങളിൽനിന്നെടുത്ത് മാറ്റി സംഭരിക്കപ്പെട്ടില്ലെങ്കിൽ അവ നശിച്ചുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ, മറ്റിടങ്ങളിൽ നെല്ല് കൊയ്ത് കൃഷിയിടത്തിൽതന്നെ ആഴ്ചകളോളം സൂക്ഷിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. കൂടാതെ, കുട്ടനാട്ടിലെ ഭൗതിക സാഹചര്യത്തിൽ നെല്ലിന് ഈർപ്പം കൂടുതലാകുന്നത് അരിയുടെ രുചി വർധിപ്പിക്കുമെങ്കിലും സംഭരണ സമയത്ത് ഇത് കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. കുട്ടനാട്ടിൽ കൂലിച്ചെലവും കൂടുതൽ മനുഷ്യാധ്വാനവും നെൽകൃഷിക്ക് ആവശ്യമായി വരുന്നു.

Kottayam

റെയില്‍വേ സ്റ്റേഷനില്‍നിന്നു നാഗമ്പടം സ്റ്റാന്‍ഡിലേക്ക് വേണം, നടപ്പാത

കോട്ടയം: കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്കുള്ള കാല്‍നടയാത്രക്കാരുടെ ദുരിതത്തിന് ഇനിയും പരിഹാരമായില്ല. റെയില്‍വേ സ്റ്റേഷനില്‍ നിന്നു നേരിട്ടു സ്റ്റാന്‍ഡിലേക്ക് നടപ്പാത വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.

നിലവില്‍ നാഗമ്പടം സ്റ്റാന്‍ഡില്‍ നിന്നു ഒരു നടപ്പാത ഉണ്ടെങ്കിലും അത് റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ഗുഡ്‌ഷെപേർഡ് റോഡിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
ഗുഡ്‌ഷെപേർഡ് റോഡില്‍ നിന്നു റെയില്‍വേ സ്‌റ്റേഷനിലേക്ക് കയറണമെങ്കില്‍ ട്രാക്കിലൂടെ നടക്കണം. പലരും ട്രാക്കിലൂടെ നടക്കുകയും ബസ് സ്റ്റാന്‍ഡിനും റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള മതില്‍ ചാടിക്കടക്കുകയും ചെയ്താണ് യാത്ര എളുപ്പമാക്കുന്നത്.

റെയിൽവേ കനിയണം

ശബരിമല സീസണ്‍ ആരംഭിക്കുന്നതോടെ ആയിരക്കണക്കിന് തീര്‍ഥാടകരാണ് കോട്ടയം റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തുന്നത്. ഇങ്ങനെ തിരക്കുള്ള സാഹചര്യങ്ങളില്‍ സ്ഥിരമായ യാത്രക്കാരും അല്ലാത്തവരും റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു ബസ് സ്റ്റാന്‍ഡിലേക്കെത്താന്‍ ഏറെ പ്രയാസപ്പെടും. റെയില്‍വേയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമായതിനാല്‍ സംസ്ഥാനത്തിനോ ജില്ലാ ഭരണകൂടത്തിനോ ഒന്നും ചെയ്യാനും സാധിക്കുന്നില്ല.

മുഖ്യമന്ത്രിക്ക് പരാതി നല്‍കും

മറ്റു സംസ്ഥാനങ്ങളിലെല്ലാം പൊതുഗതാഗത കേന്ദ്രങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനങ്ങളുണ്ട്. കേരളത്തില്‍ ഇത് തഴയപ്പെടുകയാണ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്.

എബി ഐപ്പ്, പൊതുപ്രവർത്തകൻ

നടപ്പാത അത്യാവശ്യം

റെയില്‍വേ സ്റ്റേഷനില്‍ നിന്നു നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് ഒരു നടപ്പാത അത്യാവശ്യമാണ്.  വൈകി എത്തുന്ന സമയങ്ങളിലാണ് ഏറെ പ്രയാസം.

വിനയ പിള്ള, എംഎ വിദ്യാര്‍ഥിനി, സിഎംഎസ് കോളജ്

Ernakulam

ബസ് സർവീസ് പുനരാരംഭിക്കണമെന്ന്

മൂവാറ്റുപുഴ: കെഎസ്ആർടിസി സർവീസ് വെട്ടിക്കുറച്ച് ഒഴിവാക്കിയ പ്രദേശത്തേക്ക് സർവീസ് പുനരാരംഭിക്കണമെന്ന് നിവേദനം. തൊമ്മൻകുത്തിൽ നിന്നും ആരംഭിച്ച് വണ്ണപ്പുറം മൂവാറ്റുപുഴ, കോലഞ്ചേരി, പുത്തന്‍കുരിശ്, കാക്കനാട് വഴി കലൂര്‍ക്ക് നടത്തിയിരുന്ന ബസ് സർവീസ് തൊമ്മൻകുത്ത് ഒഴിവാക്കിയതായാണ് പരാതി.
കാല്‍ നൂറ്റാണ്ടായി രാവിലെ 6.30 ന് തൊമ്മൻകുത്തിൽ നിന്ന് ആരംഭിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിയിട്ട് ആറു വര്‍ഷമായി. നിലവിൽ വണ്ണപ്പുറത്തു നിന്ന് ആരംഭിക്കുന്ന ബസ് അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള തൊമ്മന്‍കുത്തു സര്‍വീസാണ് ഉപേക്ഷിച്ചത്. സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്കു നിരവധി പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

കോവിഡ് കാലത്താണ് കെഎസ്ആര്‍ടിസി ഈ സര്‍വീസ് നിര്‍ത്തലാക്കിയത്.
തൊമ്മന്‍കുത്തിൽ നിന്നുള്ളവര്‍ക്ക് രാവിലെ വണ്ണപ്പുറത്തിനും എറണാകുളം വഴിയും പോകാനുള്ള ഏക മാർഗമായിരുന്നു ഇത്. നിരവധി ജോലിക്കാരും തൊഴിലാളികളും വിദ്യര്‍ഥികളുമാണ് ബസിനെ ആശ്രയിച്ച് യാത്ര ചെയ്തിരുന്നത്. സര്‍വീസ് നിലച്ചതോടെ ഇതര മാര്‍ഗങ്ങളിലൂടെയാണ് ഇവർ വിവിധ സ്ഥലങ്ങളിലെത്തുന്നത്.
നിയമപ്രകാരം ജീവനക്കാരെ പുനർവിന്യസിപ്പിക്കുകയോ പുതിയ നിയമനം നടത്തുകയോ ഡിപ്പോ അധികൃതര്‍ക്ക് ജീവനക്കാരെ താത്കാലികമായി നിയമിക്കാന്‍ അനുമതി നല്‍കുകയോ ചെയ്താല്‍ ബസ് സര്‍വീസ് പുനരാരംഭിക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. ഇക്കാര്യങ്ങൾ വിശദമാക്കി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍.

Thrissur

പരാതികളിൽ നടപടിയില്ല; സമരത്തിനൊരുങ്ങി വീട്ടമ്മയും കുടുംബവും

തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരേ തുടർച്ചയായി പരാതി നൽകിയിട്ടും പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി വീട്ടമ്മയും കുടുംബവും. മരോട്ടിച്ചാൽ സ്വദേശിനിയാണ് ഒല്ലൂർ പൊലിസിനെതിരേ ആരോപണവുമായി രംഗത്തുവന്നത്.

തന്‍റെയും പ്രായപൂർത്തിയാകാത്ത മകളുടേയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മരോട്ടിച്ചാൽ സ്വദേശി നിരന്തരം ശല്യം ചെയ്യുന്നതായാണു പരാതി. ബന്ധുക്കളായ ചിലരുടെയടക്കം പിന്തുണ ഇതിനുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒല്ലൂർ പൊലിസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

തുടർന്ന് റൂറൽ എസ്പിക്കു പരാതി നൽകി. ഈ പരാതി ഒല്ലൂർ എസിപിക്കു കൈമാറിയെന്നാണ് അറിയിച്ചിട്ടുള്ളത്. നടപടി ഉണ്ടായില്ലെങ്കിൽ അടുത്ത മാസം 12 മുതൽ ഒല്ലൂർ പൊലിസ് സ്റ്റേഷനുമുന്നിൽ കുടുംബസമേതം നിരാഹാരസമരം നടത്തുമെന്നും അറിയിച്ചു.
ഇവർക്കൊപ്പം എച്ച്ആർപിഎം ചെയർമാൻ ജോണ്‍സൻ പുല്ലുത്തി, ആദർശ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Palakkad

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അന്പതിലധികംപേർക്ക് ഭക്ഷ്യവിഷബാധ

ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റയിൽ അമ്പതിലധികംപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ഞായറാഴ്ച മണ്ണമ്പറ്റയിലെ കൺവെൻഷൻ സെന്‍ററിൽ വൈകീട്ട് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത എൺപതോളംപേർക്കും വയറിളക്കവും ഛർദിയും ഉൾപ്പെടെയുള്ള അസുഖങ്ങളും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംഭവത്തെത്തുടർന്ന് ജില്ലാ മെഡിക്കൽഓഫീസിൽ നിന്നുള്ള എപ്പിഡെമിയോളജിസ്റ്റും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം മേഖലകളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരും എച്ച്ഐ, ജെഎച്ച്ഐ തുടങ്ങിയ ആരോഗ്യവകുപ്പ് ജീവനക്കാരും പ്രദേശത്ത് നേരിട്ടെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി.

വിവാഹസൽക്കാരത്തിന് ആവശ്യമായ മീനും ചിക്കനും പാലക്കാട്ടുനിന്നാണ് വാങ്ങിയതെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇതിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഫുഡ് സേഫ്റ്റി വിഭാഗത്തിന് ഔദ്യോഗികമായി റിപ്പോർട്ട് കൈമാറി.

കൺവെൻഷൻ സെന്‍ററിൽ ആരോഗ്യവകുപ്പ് സംഘം നേരിട്ടെത്തി പരിശോധന നടത്തുകയും ഇവിടെ ഉപയോഗിച്ച വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ പരിശോധനയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ലാബിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
വിവാഹസൽക്കാരത്തിൽ പങ്കെടുത്തശേഷം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഉടൻ തന്നെ ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷെരീഫ് അറിയിച്ചു.

കടമ്പഴിപ്പുറം ബ്ലോക്ക് സിഎച്ച്സി പരിധിയിൽവരുന്ന പ്രദേശങ്ങളിൽ ഈ വിവാഹത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച ആർക്കെങ്കിലും ശാരീരിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണമെന്നും മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.

Malappuram

മഞ്ചേരി മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് : മണ്ണ് നീക്കൽ ആരംഭിച്ചു

മഞ്ചേരി: പ്രതിസന്ധികൾ നീങ്ങി, മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം ഇനി അതിവേഗം പൂർത്തിയാകും. കെട്ടിടത്തോട് ചേർന്നുള്ള മണ്ണ് നീക്കം ചെയ്യാനുള്ള അനുമതി കളക്ടർ നൽകിയതോടെ മാസങ്ങളായി നീണ്ടുപോയ തടസങ്ങൾക്ക് പരിഹാരമായി. ഇന്നലെ രാവിലെയാണ് മണ്ണ് നീക്കൽ ആരംഭിച്ചത്.

വൈകുന്നേരത്തോടെ അന്പത് ലോഡ് മണ്ണ് നീക്കി. 12 ലോറികളും നാല് മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. കെട്ടിടം അവസാനഘട്ടത്തിൽ എത്തിയിരുന്നെങ്കിലും 4000 ക്യൂബിക് മീറ്റർ മണ്ണ് മാറ്റാൻ കഴിയാത്തത് പ്രവൃത്തിയെ ബാധിച്ചിരുന്നു. മുറ്റം, പാർക്കിംഗ് ഏരിയ, കക്കൂസ് ടാങ്ക് നിർമാണം എന്നിവ തടസപ്പെട്ടു. മണ്ണ് നീക്കുന്നതിന് അനുമതി നൽകുന്നതിൽ റവന്യു, ജിയോളജി വകുപ്പുകൾ കാണിച്ച നിരുത്തരവാദപരമായ സമീപനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ട് അനുമതി നൽകിയത്. ബ്ലോക്ക് നിർമാണം പൂർത്തീകരിക്കുന്നതോടെ അത്യാഹിത വിഭാഗം പുതിയ ബ്ലോക്കിലേക്ക് മാറ്റാനാകും. മലപ്പുറം ജില്ലയുടെ ആരോഗ്യമേഖലക്ക് കൂടുതൽ ഊർജം പകരുന്ന പദ്ധതിയാണ് മെഡിക്കൽ കോളജിൽ നിർമാണം പുരോഗമിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക്.

2021-ൽ ആരോഗ്യവകുപ്പ് അനുവദിച്ച 23 കോടി രൂപ വിനിയോഗിച്ച് 45,000 ചതുരശ്ര അടിയിൽ നാലുനില കെട്ടിടമാണ് നിർമിക്കുന്നത്. പിഎം ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ക്രിട്ടിക്കൽ കെയർ യൂണിറ്റിനൊപ്പം മറ്റ് പകർച്ചവ്യാധികളുടെ സമയത്ത് ഐസൊലേഷൻ വാർഡായും ഉപയോഗിക്കാവുന്ന രീതിയിലാണ് കെട്ടിടത്തിന്‍റെ ക്രമീകരണം. മേജർ, മൈനർ ഓപ്പറേഷൻ തിയറ്ററുകൾ, ഐസിയു, ഹൈ ഡിപെൻഡൻസി ബെഡുകൾ, ഡയാലിസിസ് യൂണിറ്റ്, ലേബർ റൂം, ലബോറട്ടറി തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെയൊരുങ്ങുന്നത്. ഹൃദയാഘാതം, പക്ഷാഘാതം, കുട്ടികളിലെ അപസ്മാരം തുടങ്ങി അടിയന്തര ഐസിയു ചികിത്സയ്ക്ക് വന്നാൽ ഇത് വലിയ ആശ്വാസമാകും. നിലവിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാൻ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഭൂരിഭാഗം പേരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. പുതിയ ബ്ലോക്ക് തുറക്കുന്നതോടെ ജില്ലയിലെ സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ സ്വന്തം നാട്ടിൽ തന്നെ ലഭ്യാകും.

Kozhikode

10 കിലോ എല്‍പിജി റീഫില്‍ ബുക്കിംഗ് ഇടവേള കുറയ്ക്കണമെന്ന് ആവശ്യം

കോഴിക്കോട്: 10 കിലോ എല്‍പിജി സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്കുള്ള റീഫില്‍ ബുക്കിംഗ് ഇടവേള കുറയ്ക്കുന്നതിനുള്ള അടിയന്തര നടപടി ഉണ്ടാവണമെന്ന ആവശ്യവുമായി ഗുണഭോക്താക്കള്‍.

മുമ്പ് 14.6 കിലോ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിച്ചിരുന്ന സാഹചര്യത്തില്‍ ബുക്കിംഗിനിടയിലുള്ള ഇടവേളയും സിലിണ്ടറിന്‍റെ ഉപയോഗദൈര്‍ഘ്യവും താരതമ്യേന അനുയോജ്യമായിരുന്നു. എന്നാല്‍ നിലവില്‍ ചില ഉപഭോക്താക്കള്‍ക്ക് 10 കിലോ ശേഷിയുള്ള സിലിണ്ടറുകള്‍ ലഭ്യമാക്കിയിട്ടും, 14.6 കിലോ സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്കുള്ളതുപോലെ തന്നെ ബുക്കിംഗ് ഗ്യാപ് ബാധകമാകുന്ന സാഹചര്യമുണ്ട്.

10 കിലോ സിലിണ്ടറില്‍ പാചകവാതകത്തിന്റെ അളവ് കുറവായതിനാല്‍ ഒരു കുടുംബത്തിന് അത് 25 ദിവസത്തേക്ക് തികയില്ല. പല കുടുംബങ്ങളിലും 10 കിലോ ഗ്യാസ് 15 ദിവസത്തിനുള്ളില്‍ തന്നെ തീര്‍ന്നുപോകുന്നു. അടുത്ത റീഫില്‍ ബുക്ക് ചെയ്യാന്‍ 25 ദിവസത്തെ ഇടവേള പാലിക്കേണ്ടി വരുമ്പോള്‍, ശേഷിക്കുന്ന ദിവസങ്ങളില്‍ പാചകത്തിനുള്ള ഇന്ധനം കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടായി മാറുന്നുണ്ട്.

പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പരമ്പരാഗത അടുപ്പ്, വിറക് തുടങ്ങിയ മറ്റ് പാചക ഇന്ധന മാര്‍ഗങ്ങള്‍ എളുപ്പത്തില്‍ ലഭ്യമല്ല. ജോലി ചെയ്യുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേകിച്ച് മെഡിക്കല്‍ മേഖലയിലുള്ളവര്‍ക്ക്, സമയക്കുറവ് മൂലം മറ്റു സംവിധാനങ്ങളെ ആശ്രയിക്കുന്നത് പ്രായോഗികമല്ലെന്നും പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇടപെടണമെന്നും കോഴിക്കോട് ചേവായൂരിലെ പോത്തന്‍പറമ്പില്‍ പി.എല്‍. തോമസ് ആവശ്യപ്പെട്ടു.

10 കിലോ സിലിണ്ടര്‍ നല്‍കുകയും അതേസമയം 14.6 കിലോ സിലിണ്ടറിന് സമാനമായ ബുക്കിംഗ് ഇടവേള നിര്‍ബന്ധമാക്കുകയും ചെയ്യുന്നത് ഉപഭോക്താക്കളെ അനാവശ്യമായ ബുദ്ധിമുട്ടിലാക്കുകയാണ്. ഇതിനു പരിഹാരമായി 10 കിലോ സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്കുള്ള റീഫില്‍ ബുക്കിംഗ് ഗ്യാപ്പ് പരമാവധി 15 ദിവസമായി കുറയ്ക്കണമെന്നാണ് ആവശ്യമുയരുന്നത്.

10 കിലോ സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് 14.6 കിലോ സിലിണ്ടറിന്‍റെ പഴയ സംവിധാനത്തിലേക്ക് മാറാനുള്ള അവസരം നല്‍കുകയോ അല്ലെങ്കില്‍ 10 കിലോ സിലിണ്ടറിന്‍റെ കുറഞ്ഞ ശേഷിക്ക് അനുയോജ്യമായ പ്രത്യേക ബുക്കിംഗ്,റീഫില്‍ നയം നടപ്പിലാക്കുകയോ ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Wayanad

കാപ്പ കേസ് പ്രതി സ്‌കൂട്ടര്‍ മോഷണക്കേസില്‍ പിടിയില്‍

കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍പെട്ട കാപ്പ പ്രതി സ്‌കൂട്ടര്‍ മോഷണക്കേസില്‍ പൊലിസിന്‍റെ പിടിയിലായി. പന്തീരാങ്കാവ് പോലീസ്‌സ്റ്റേഷന്‍ പരിധിയില്‍ വച്ച് സ്‌കൂട്ടര്‍ മോഷണം നടത്തിയ പെരിങ്ങളം സ്വദേശി അറപ്പുഴയില്‍ വീട്ടില്‍ മുജീബി(40)നെയാണ് അറസ്റ്റു ചെയ്തത്.

ഈ മാസം ഒന്നിന് വൈകുന്നേരം പന്തീരാങ്കാവ് പ്രീതി ടെക്‌സ്‌റ്റൈയില്‍സ് ഷോപ്പിനു മുന്‍വശം നിര്‍ത്തിയിട്ട കൈമ്പാലം സ്വദേശിനിയായ പ്രമീളയുടെ പേരിലുള്ള സ്‌കൂട്ടറാണ് മോഷ്ടിച്ചത്. സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുന്നമംഗലം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ അറിയപ്പെടുന്ന റൗഡിയാണ് മുജീബ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കൊണ്ടോട്ടി, കരിപ്പൂര്‍ അരീക്കോട്, എടച്ചേരി, കൊടുവള്ളി, അത്തോളി, കുന്നമംഗലം, പന്തീരങ്കാവ്, ടൗണ്‍, നടക്കാവ്, വെള്ളയില്‍ തുടങ്ങിയ പൊലിസ് സ്റ്റേഷനുകളിലായി മോഷണത്തിനും, പിടിച്ചുപറിക്കും മറ്റുമായി ഇരുപത്തഞ്ചോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ചുമത്തപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. അവിടെനിന്ന് ഇറങ്ങിയ ശേഷം ഇക്കഴിഞ്ഞ ജൂണില്‍ മാനാഞ്ചിറക്ക് സമീപം നിര്‍ത്തിയിട്ട ചെലവൂര്‍ സ്വദേശിയായ രഞ്ജുവിന്‍റെ ഉടമസ്ഥതയിലുള്ള ആക്ടീവ സ്‌കൂട്ടര്‍ മോഷണം നടത്തിയതിന് പിടിയിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മോഷണ കേസില്‍ ഉള്‍പ്പെടുകയായിരുന്നു.

പന്തീരാങ്കാവ് പൊലിസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ നിധിന്‍, വിനോദ്, സിവില്‍ പൊലിസ് ഓഫീസര്‍ അര്‍ഷാദ്, സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ അബ്ദുഹ്‌മാന്‍, ഹാദില്‍ കുന്നുമ്മല്‍, അനീഷ് മൂസേന്‍വീട്, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ, ജിനേഷ് ചൂലൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Kannur

ബൈക്കപകടത്തിൽ പരിക്കേറ്റ വ്യാപാരി മരിച്ചു

പയ്യന്നൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കാങ്കോല്‍ ടൗണിലെ ആകാശ് എന്‍റര്‍പ്രൈസസ് ഫര്‍ണിച്ചര്‍ ഷോപ്പുടമ സ്വാമിമുക്കിലെ കെ. സതീശനാണ് (56) മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് കാങ്കോലിൽനിന്ന് സ്വാമിമുക്കിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ എതിരേവന്ന മറ്റൊരു ബൈക്കുമായി ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സിപിഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ഇന്ന് 8.15ന് കാങ്കോൽ, ഒന്പതിന് ഏറ്റുകുടുക്ക കൃഷ്ണപിള്ള സ്മാരക മന്ദിരം, 9.30ന് കക്കിരിയാട് പൊതുജന വായനശാല എന്നിവിടങ്ങളിലും തുടര്‍ന്ന് സ്വാമിമുക്കിലെ വീട്ടിലും പൊതുദര്‍ശനത്തിനു വച്ച ശേഷം 10.30 ന് പുല്ലാമണ്ണി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: ശ്രീവിദ്യ (അധ്യാപിക, വലിയചാല്‍ ഗവ. എല്‍പി സ്‌കൂൾ). മക്കൾ: അനശ്വര (എംബിബിഎസ് വിദ്യാര്‍ഥിനി, റഷ്യ), ആകാശ് (ബിബിഎ വിദ്യാര്‍ഥി, ബംഗളൂരു). സഹോദരങ്ങൾ: സതീദേവി (കുറുവേലി), പൂമണി (കുറുക്കൂട്ടി), ഗീത (കുണ്ടുവാടി), അനിത കുമാരി (അധ്യാപിക, കൊഴുമ്മല്‍ ഗവ. എല്‍പി സ്‌കൂൾ).

Kasaragod

മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി അബ്ദുള്‍ ഗഫൂര്‍

കാസര്‍ഗോഡ്: മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മത്സ്യമേഖലയിലുള്ള അടിസ്ഥാനസൗകര്യ വികസനം തുടങ്ങി ഏറ്റവും അടിയന്തരമായി ഇടപെടേണ്ട വിവിധ മേഖലള സംബന്ധിച്ച് കൃത്യമായ കണ്‍സെപ്റ്റ് ഓടുകൂടി മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിന്‍റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും പ്രത്യേകമായി യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിവരികയാണെന്നും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍. കാസര്‍ഗോഡ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് എക്സിക്യുട്ടീവ് എന്‍ജിനിയറുടെ കാര്യാലയത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വലിയ തുകകള്‍ മുടക്കി നിര്‍മിച്ച പല കെട്ടിടങ്ങളും ഉപയോഗയോഗ്യമല്ലാതെ കിടക്കുന്ന സ്ഥിതി സംസ്ഥാനത്ത് പലയിടങ്ങളിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അനുവദിച്ചു കൊടുക്കാന്‍ സാധിക്കില്ല. മഞ്ചേശ്വരം തുറമുഖം വലിയ തുക ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും അതിന്‍റെ ലക്ഷ്യപ്രാപ്തിയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. ഈ വിഷയം പരിഗണിച്ച് എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം കണ്ടെത്താനുള്ള തയാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് മുതല്‍ സ്റ്റെയിക്ക് ഹോള്‍ഡര്‍മാരെ കൂടി പരിഗണിച്ച് മുന്നോട്ടുപോകണമെന്നും മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

വര്‍ധിച്ചുവരുന്ന കടലാക്രമണങ്ങളും കടല്‍ത്തീര ശോഷണവും ജില്ലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും ഇറിഗേഷന്‍ വിഭാഗവുമായി ചേര്‍ന്ന് പ്രശ്നത്തിന് പരിഹാരം കാണണണമെന്നും കല്ലട്ര മഹിന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലയിലെ സുനാമി ഉന്നതി, മത്സ്യത്തൊഴിലാളി ഉന്നതി എന്നിവയുടെ നവീകരണ പ്രവര്‍ത്തികള്‍ നടത്തേണ്ടിയിരിക്കുന്നു. 294 കുടുംബങ്ങളാണ് കുടുംബങ്ങളാണ് സുനാമി മത്സ്യത്തൊഴിലാളി ഉന്നതികളിലായി ഉള്ളതെന്നും എംഎല്‍എ പറഞ്ഞു. കല്ലുമ്മക്കായ കര്‍ഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്നും ജില്ലയില്‍ കൂടുതല്‍ റെസ്‌ക്യൂ ബോട്ടുകള്‍ ആവശ്യമാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ. ഷൈനി അറിയിച്ചു.

ജില്ലയില്‍ 70 കിലോമീറ്റര്‍ നീളമുള്ള കടല്‍ത്തീരമാണുള്ളത്. 17 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലായി 8339 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ജില്ലയിലുള്ളത്. 10093 രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികള്‍ ജില്ലയിലുണ്ട്. 27 മത്സ്യ തൊഴിലാളി സഹകരണസംഘങ്ങള്‍, മൂന്നു മത്സ്യബന്ധന തുറമുഖങ്ങള്‍, 11 ഫിഷ് ലാന്‍ഡിംഗ് സെന്‍ററുകള് എന്നിവയാണുള്ളത്.

നബാര്‍ഡിന്‍റെ ഫണ്ടില്‍ 200 കോടി വകയിരുത്തിയ അജാനൂര്‍ തുറമുഖം, കാസര്‍ഗോഡ് മത്സ്യബന്ധന തുറമുഖത്തില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍, മഞ്ചേശ്വരം ഹാര്‍ബറിലെ പ്രശ്നങ്ങള്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഐസ് പ്ലാന്‍റ്, കോള്‍ഡ് സ്റ്റോറേജ്, ഐസ് ക്രഷ് യൂണിറ്റ്, കോമ്പൗണ്ട് വാള്‍, ഡീസല്‍, പെട്രോള്‍ പമ്പുകള്‍, ബോട്ട് റിപ്പയര്‍ യാര്‍ഡ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഹാര്‍ബര്‍ എൻജിനിയറിംഗ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ കെ.കെ. രൂപേഷ് അറിയിച്ചു.

ഇതരസംസ്ഥാനത്തില്‍ നിന്നും ചെറിയ തുക ഈടാക്കി മണ്ണെണ്ണ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ അടിയന്തര നടപടികള്‍ ആവശ്യമാണെന്നും മത്സ്യഫെഡ് ജില്ലാ മാനേജര്‍ അറിയിച്ചു. ജില്ലയില്‍ ജീവനക്കാരുടെ അഭാവം ഉണ്ടെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രതിനിധികള്‍ അറിയിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

പ്രഫ. സി.ജെ. പോൾ

ചേർത്തല: ദിവംഗതനായ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് മാർ ജോസഫ് ചേന്നോത്തിന്‍റെ ഇളയ സഹോദരന്‍ തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡ് കോക്കമംഗലം ചേന്നോത്ത് മഡോണയിൽ പ്രഫ. സി.ജെ. പോൾ (89, റിട്ട. സെന്‍റ് മൈക്കിൾസ് കോളജ്) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 11 ന് കോക്കമംഗലം സെന്‍റ് തോമസ് പള്ളിയിൽ. ഭാര്യ: ലീലാമ്മ പോൾ. മക്കൾ: സാബു പോൾ (യുഎസ്എ), സാജി പോൾ (യുഎസ്എ), ഡോ. സാൽബി പോൾ (യുഎസ്എ), ഡോ. സോണി പോൾ (ലിസി ആശുപത്രി ഏറണാകുളം), സാലിമ്മാ ചാക്കോ, സർഗാ ജയിംസൺ. മരുമക്കൾ: ലൈസാമ്മ സാബു (യുഎസ്എ), മോളി സാജി (യുഎസ്എ), ഡോ.എ.ജെ. ചാക്കാ, മഞ്ജു സാൽബി (യുഎസ്എ), ബിബി സോണി, ലൈജു ജയിംസൺ.

ഡോ.ടി.അനിതകുമാരി

തിരുവനന്തപുരം: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലാ മുൻ രജിസ്ട്രാർ ഡോ. ടി.അനിതകുമാരി (63)അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് തൈക്കാട് ശാന്തികവാടത്തിൽ. നാഷണൽ ഫിലിം സെൻസർ ബോർഡിലും സംസ്ഥാന ടെലിവിഷൻ അവാർഡ് കമ്മിറ്റിയിലും സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റിയിലും അംഗമായിരുന്നിട്ടുണ്ട്. ഫിലിം ക്രിട്ടിക്സ് അവാർഡ്, ഗവേഷണകൃതിക്കുള്ള ഡോ.കെ.എം.ജോർജ് പുരസ്കാരം, തായാട്ട് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭർത്താവ്: പരേതനായ സജീവ് രവി( നാഷനൽ ഇൻഷ്വറൻസ് ഡവലപ്മെന്‍റ് ഓഫിസർ). മകൾ:ഡോ.അപർണ സജീവ്( അസി.പ്രഫസർ, കൊമേഴ്സ് വിഭാഗം, കാലിക്കട്ട് സർവകലാശാല). പത്തനംതിട്ട മൈലപ്ര അശോക് ഭവനിൽ പരേതരായ എം.എസ്.തങ്കപ്പന്‍റെയും ടി.എൻ.ശാരദയുടെയും മകളാണ്.

വർഗീസ് ചെറിയാൻ

പുനലൂർ: ചങ്ങരം പള്ളിൽ റിവർവ്യൂ വർഗീസ് ചെറിയാൻ (അച്ചൻകുഞ്ഞ് -89) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു വാളക്കോട് സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ വത്സ ചെറിയാൻ ചെങ്ങന്നൂർ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : രഞ്ജി ചെറിയാൻ (കാനഡ), രേഖ അന്ന ചെറിയാൻ. മരുമക്കൾ: റെഞ്ചി പി. കുര്യൻ ഓണാട്ട് വാകത്താനം, സീമ ചാത്തനാട് പിറവം. പരേതൻ തിരുവല്ല പോബ്സ് ഗ്രൂപ്പ് പാർട്ട്ണറും, പുനലൂർ ടോക്ക് എച്ച് സ്കൂൾ പ്രസിഡന്‍റുമായിരുന്നു. മൃതദേഹം ഇന്ന് രാവിലെ ഏഴിനു ഭവനത്തിൽ കൊണ്ടുവരും.

കെ. ടി. തോമസ്

തെക്കുംഭാഗം: കാവാലത്ത് കെ. ടി. തോമസ് (അപ്പച്ചൻ- 87) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് കല്ലാനിക്കൽ സെന്‍റ് ജോർജ് പള്ളിയിൽ. ഭാര്യ :പരേതയായ മേരി അറക്കുളം മൈലാടൂർ കുടുംബാംഗം. മക്കൾ : ടോമി തോമസ് കാവാലം (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,ആലക്കോട്, പ്രസിഡന്‍റ് തെക്കും ഭാഗം സഹകരണബാങ്ക്), ജോസുകുട്ടി, ബേബി തോമസ് (വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ മാൻ, ഇടവെട്ടി പഞ്ചായത്ത്‌), സജി തോമസ് (തലയനാട് ക്ഷീര സംഘം പ്രസിഡന്‍റ്), ജിസ്മോൾ. മരുമക്കൾ: ലാലി നെല്ലിക്കത്തെരുവിൽ (പിഴക്), ജയ്മോൾ നെല്ലിക്കുന്നേൽ (നെയ്യശ്ശേരി), ജോമോൾ എരപ്പൂഴിക്കര (ചെപ്പുകുളം), ബെസി പുത്തൻകുളം (വണ്ടമറ്റം), ജയിൻ പുന്നക്കോട്ടിൽ (തഴുവംകുന്ന്).

പ്രഫ. സി.ജെ. പോൾ

ചേർത്തല: ദിവംഗതനായ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് മാർ ജോസഫ് ചേന്നോത്തിന്‍റെ ഇളയ സഹോദരന്‍ തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡ് കോക്കമംഗലം ചേന്നോത്ത് മഡോണയിൽ പ്രഫ. സി.ജെ. പോൾ (89, റിട്ട. സെന്‍റ് മൈക്കിൾസ് കോളജ്) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 11 ന് കോക്കമംഗലം സെന്‍റ് തോമസ് പള്ളിയിൽ. ഭാര്യ: ലീലാമ്മ പോൾ. മക്കൾ: സാബു പോൾ (യുഎസ്എ), സാജി പോൾ (യുഎസ്എ), ഡോ. സാൽബി പോൾ (യുഎസ്എ), ഡോ. സോണി പോൾ (ലിസി ആശുപത്രി ഏറണാകുളം), സാലിമ്മാ ചാക്കോ, സർഗാ ജയിംസൺ. മരുമക്കൾ: ലൈസാമ്മ സാബു (യുഎസ്എ), മോളി സാജി (യുഎസ്എ), ഡോ.എ.ജെ. ചാക്കാ, മഞ്ജു സാൽബി (യുഎസ്എ), ബിബി സോണി, ലൈജു ജയിംസൺ.

അന്നമ്മ മാത്യു

കരിങ്കുന്നം: പാറടിയില്‍ അന്നമ്മ മാത്യു (85) അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിന് കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍സ് ക്‌നാനായ പള്ളിയില്‍. പരേത കോലാനി കുന്നപ്പിള്ളില്‍ കുടുംബാംഗം. ഭര്‍ത്താവ് പരേതനായ മത്തച്ചന്‍. മക്കള്‍: തങ്കമ്മ, തങ്കച്ചന്‍, എല്‍സ, ലിജിമോന്‍, ബെസാനി. മരുമക്കള്‍: പരേതനായ തോമസ് മുള്ളന്‍കുഴിയില്‍ കോട്ടയം, ആന്‍സി കൂറുമുള്ളംതടത്തില്‍ പുതുവേലി, സ്റ്റീഫന്‍ വലിയവീട്ടില്‍ അരീക്കര, ജിജിമോള്‍ കൊല്ലപ്പളളില്‍ പെരുവ, ജെസി വട്ടക്കോട്ടയില്‍ ചേര്‍പ്പുങ്കല്‍.

മേരി മാണി

മുണ്ടൂർ: വേലിക്കാട് കളപ്പുരയ്ക്കൽ മേരി മാണി (97) അന്തരിച്ചു. സംസ്‌കാരം ഇന്നു രാവിലെ 11ന് മൈലംപുള്ളി സെന്‍റ് മേരീസ് പള്ളിയിൽ. കോതമംഗലം പരിക്കണ്ണി അവിരാപ്പാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാണി. മക്കൾ: മേരി ടോമി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്), ലൂസി ജോസഫ്, ജോർജ് കളപ്പുരയ്ക്കൽ, റോസിലി ജോർജ്, എൽസി മാത്യു, ജോസഫ് കളപ്പുരയ്ക്കൽ, മേഴ്സി ജേ ക്കബ്, ലിന്‍റാ ആൽബർട്ട്. മരുമക്കൾ: ടോമി മംഗലി, ചിന്നമ്മ കന്നിലക്കാട്ടിൽ, ജോർജ് കിഴക്കേക്കര, മാത്യു തകരപ്പിള്ളിൽ, മേരി കുഴിവേലിൽ, ആൽബർട്ട് അമ്പൂക്കൻ, ജേക്കബ് വാഴപ്പിള്ളി, പരേതനായ ജോസഫ് വാരാരപ്പിള്ളി.

അബ്ദുൾ സമദ് ഫൈസി

തെയ്യോട്ടുചിറ: പുത്തനങ്ങാടി കിഴക്കേതലക്കൽ അബ്ദുൾ സമദ് ഫൈസി (63) അന്തരിച്ചു. കണ്ണൂർ വാരം, ഉടുന്പന്നൂർ, പൊന്നാനി കാഞ്ഞിരമുക്ക്, പഴമള്ളൂർ, വെട്ടത്തൂർ, അമ്മിനിക്കാട്, പണത്തുമ്മൽ മണ്ണാർക്കാട്, കാപ്പ്, കോട്ടോപ്പാടം കച്ചിരിപ്പറന്പ്, കീഴൂർ റോഡ്, തൃശൂർ, കൈപ്പമംഗലം പുത്തൻപള്ളി, കക്കൂത്ത് വലിയങ്ങാടി, മരവട്ടം, മുതിരമണ്ണ തുടങ്ങിയ മഹല്ലുകളിൽ ഖതീബും മുദരിസുമായി ജോലി ചെയ്തിട്ടുണ്ട്. നിലവിൽ തെയ്യോട്ടുചിറ കെഎംഐസി കമാലിയ വനിത കോളജിലെ മുദരിസാണ്. കബറടക്കം ഇന്ന് എട്ടിന് തെയ്യോട്ടുചിറ ജുമാ മസ്ജിദിൽ. ഭാര്യ : റഹ്മത്തുന്നീസ (ആലിപ്പറന്പ്). മക്കൾ: മുഹമ്മദ് ഷഫീഖ് അൻവരി, മുഹമ്മദ് ഷഹീർ,ശമീമ, ശരീഫ. മരുമക്കൾ: വാജിദ് ഫൈസി, അബു സാലിഹ് അൻവരി, റസാനത്ത്. പിതാവ്: പരേതനായ ബാവ മുസ് ലിയാർ.

അബൂബക്കർ ഹാജി

മഞ്ചേരി : പുൽപ്പറ്റ തോട്ടേക്കാട് പരേതനായ നാലുകണ്ടത്തിൽ സൈതലവിയുടെ മകൻ കോടാലി അബൂബക്കർ ഹാജി (85) അന്തരിച്ചു. ഭാര്യ: ഫാത്തിമ (എരഞ്ഞിക്കോട്). മക്കൾ: ഖദീജ, മൈമൂന, മുഹമ്മദ്, ആസിയ, നസീറ, ആയിഷാബി, അബ്ദുള്ള, മറിയുമ്മ, അബ്ദുറഹ്മാൻ ബുഖാരി. മരുമക്കൾ: അലവി (പൂക്കളത്തൂർ), ഹഫ്സത്ത് (തോട്ടേക്കാട്), ഇബ്രാഹിം (തോട്ടേക്കാട്), മുഹമ്മദ് (കൊണ്ടോട്ടി), അബ്ദുറഹ്മാൻ മാസ്റ്റർ (തോട്ടേക്കാട്), മുർഷിദ (ഒളമതിൽ), മൊയ്തീൻ (പയ്യനാട്), ഫാത്തിമത്ത് സുഹറ (മഞ്ഞപ്പറ്റ), പരേതനായ മുഹമ്മദ് (വിളയിൽ). മാതാവ് : പരേതയായ ആയിഷ.

അരവിന്ദൻ

മുക്കം: മുക്കം നഗരസഭ മുൻ കൗൺസിറും വീക്ഷണം ലേഖകനും മുക്കം പ്രസ് ക്ലബ് അംഗവുമായ മുത്തേരി കാഞ്ഞിരമൂഴി ഇടക്കോട്ടു പറമ്പിൽ ഇ.പി. അരവിന്ദൻ (68) അന്തരിച്ചു.കോൺഗ്രസ് മുക്കം മണ്ഡലം പ്രസിഡന്‍റ്, മുക്കം പ്രസ് ക്ലബ് പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ദീർഘകാലം സമാന്തര കോളജ് അധ്യാപകനും സാക്ഷരതാ പ്രവർത്തകനുമായിരുന്നു. ഭാര്യ: സരള.മകൻ: അരുൺ (മുക്കം സർവീസ് സഹകരണ ബാങ്ക്). മരുമകൾ: അശ്വനി (അധ്യാപിക മാനിപുരം എയുപി സ്കൂൾ. സഹോദരങ്ങൾ: ലീല, ചിന്ന, ചന്ദ്രിക, സരോജിനി, സുധാകരൻ (റിട്ട. പ്രധാനാധ്യാപകൻ അരീക്കോട് ജി എംയുപി സ്കൂൾ), രാധ, ബീന, ബിന്ദു.

ക്യാപ്റ്റൻ സി.എൻ. ഗിരിധരൻ

കണ്ണൂർ: തളാപ്പ് ശ്രീറോഷ് സ്പ്രിംഗ് ഡെയ്‌ൽ അപ്പാർട്ട്മെന്‍റിലെ ക്യാപ്റ്റൻ സി.എൻ. ഗിരിധരൻ (61) എറണാകുളത്ത് അന്തരിച്ചു. ഇന്നു 7.30 മുതൽ പയ്യാമ്പലം ലയൺസ് കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം 11ന് പയ്യാമ്പലത്ത് സംസ്കരിക്കും. കണ്ണൂർ മറൈനേഴ്സ് ക്ലബ് എക്സിക്യുട്ടീവ് അംഗമാണ്. പരേതരായ ഒ.കെ. രവീന്ദ്രന്-സരള ദന്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു ഗിരിധരൻ. മക്കൾ: അഭിജിത് നന്പ്യാർ, അഭിരാജ് നമ്പ്യാർ. മരുമകൾ: ശ്രീലക്ഷ്മി. സഹോദരി: ബീന വിജയകുമാർ.

ശ്രീധരൻ

ചോയ്യംകോട്: പനത്തടി, കിനാനൂർ-കരിന്തളം പഞ്ചായത്തുകളിൽ അംഗമായിരുന്ന കക്കോലിലെ കെ. ശ്രീധരൻ (49) അന്തരിച്ചു. വൃക്കസംബന്ധമായ രോഗം മൂലം ചികിത്സയിലായിരുന്നു. പാണത്തൂർ നെല്ലിക്കുന്ന് സ്വദേശിയാണ്. പനത്തടി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ, സിപിഎം പാണത്തൂർ ലോക്കൽ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി , കെഎസ്കെടിയു വില്ലേജ് സെക്രട്ടറി, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ നീലേശ്വരം ഏരിയ വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രണ്ടുതവണ പനത്തടി പഞ്ചായത്തംഗമായിരുന്നു. ചോയ്യംകോട്ടേക്ക് താമസം മാറ്റിയതിനു ശേഷമാണ് കിനാനൂർ-കരിന്തളം പഞ്ചായത്തംഗമായത്. പരേതരായ കരുണാകരൻ-സുമിത്ര ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിത. മക്കൾ: അമേഘ്, ആരാധ്യ. സഹോദരങ്ങൾ: രോഹിണി (അങ്കണവാടി ഹെൽപ്പർ, പാണത്തൂർ), നാരായണി.

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

09-09-2026

ലസ്റ്റ് സ്റ്റോറീസ് 3 മൂന്നാം ഭാഗം വരുന്നു; ട്രെയിലർ

നെറ്റ്ഫ്ലിക്സ് ആന്തോളജി ‘ലസ്റ്റ് സ്റ്റോറീസ് 3’ ട്രെയിലർ എത്തി. കാലിക പ്രസക്തമായ വിഷയങ്ങൾ കൊണ്ടും വേറിട്ട അവതരണശൈലികൊണ്ടും ശ്രദ്ധനേടിയ ആന്തോളജിക്ക് ആരാധകര്‍ ഏറെയാണ്. 

വിക്രമാദിത്യ മോട്‌വാനെ, കിരൺ റാവു, ശകുൻ ബത്ര, വിശാൽ ഭരദ്വാജ് എന്നിവരാണ് മൂന്നാം ഭാഗത്തിൽ ചിത്രങ്ങളൊരുക്കിയിരിക്കുന്നത്.

ഇത്തവണ ഒരു മലയാളി പെൺകുട്ടിയുടെ കഥാപാത്രവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാധിക ആപ്‌തേ, കൊങ്കണ സെൻ ശർമ്മ, അദിതി റാവു ഹൈദരി, രാധികാ മദൻ, സന തമ്പി, വിജയ് വർമ്മ, അഭിഷേക് ബാനർജി, സിദ്ധാർത്ഥ്, അലി ഫസൽ , അലി ഫസൽ എന്നിവരാണ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

 

09-09-2026

ലസ്റ്റ് സ്റ്റോറീസ് 3 മൂന്നാം ഭാഗം വരുന്നു; ട്രെയിലർ

നെറ്റ്ഫ്ലിക്സ് ആന്തോളജി ‘ലസ്റ്റ് സ്റ്റോറീസ് 3’ ട്രെയിലർ എത്തി. കാലിക പ്രസക്തമായ വിഷയങ്ങൾ കൊണ്ടും വേറിട്ട അവതരണശൈലികൊണ്ടും ശ്രദ്ധനേടിയ ആന്തോളജിക്ക് ആരാധകര്‍ ഏറെയാണ്. 

വിക്രമാദിത്യ മോട്‌വാനെ, കിരൺ റാവു, ശകുൻ ബത്ര, വിശാൽ ഭരദ്വാജ് എന്നിവരാണ് മൂന്നാം ഭാഗത്തിൽ ചിത്രങ്ങളൊരുക്കിയിരിക്കുന്നത്.

ഇത്തവണ ഒരു മലയാളി പെൺകുട്ടിയുടെ കഥാപാത്രവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാധിക ആപ്‌തേ, കൊങ്കണ സെൻ ശർമ്മ, അദിതി റാവു ഹൈദരി, രാധികാ മദൻ, സന തമ്പി, വിജയ് വർമ്മ, അഭിഷേക് ബാനർജി, സിദ്ധാർത്ഥ്, അലി ഫസൽ , അലി ഫസൽ എന്നിവരാണ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

 

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

09-09-2026

ഡാളസിൽ നിന്നുള്ള വിമാനത്തിൽ യാത്രക്കാരൻ അക്രമാസക്തനായി; സീറ്റിൽ ബന്ധിച്ചു, ഒടുവിൽ അറസ്റ്റ്

ഡാളസ്: ഡാളസ് - ഫോർട്ട്‌വർത്തിൽ നിന്ന് ന്യൂജഴ്‌സിയിലെ ന്യൂവാർക്കിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യാത്രക്കാരൻ അക്രമാസക്തനായതിനെ തുടർന്ന് വിമാനം ബാൾട്ടിമോറിലേക്ക് വഴിതിരിച്ചുവിട്ടു.

സെപ്റ്റംബർ മൂന്നിന് നടന്ന സംഭവത്തിൽ യാത്രക്കാരനെ ഡക്ട് ടേപ്പും പ്ലാസ്റ്റിക് സിപ്പ് ടൈകളും ഉപയോഗിച്ച് സീറ്റിൽ ബന്ധിച്ച ശേഷമാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്.

അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 618-ലായിരുന്നു സംഭവം. പിന്നീട് അധികൃതർ യാത്രക്കാരനെ അരിസോണ സ്വദേശിയായ 67 വയസുകാരൻ ആർതർ ലുണ്ടീൻ എന്ന് തിരിച്ചറിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിമാനം യാത്ര തുടരുന്നതിനിടെ ലുണ്ടീൻ ജീവനക്കാരോടും മറ്റു യാത്രക്കാരോടും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും വംശീയ, സ്വവർഗവിരുദ്ധ അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.

തുടർന്ന് മറ്റൊരു യാത്രക്കാരനോട് ശാരീരികമായി ആക്രമണാത്മകമായി പെരുമാറിയതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. വിമാനത്തിലുണ്ടായിരുന്ന മുൻ നിയമപാലന ഉദ്യോഗസ്ഥനായ ജുവാൻ മെഹിയ ഉൾപ്പെടെയുള്ള യാത്രക്കാരും വിമാന ജീവനക്കാരും ചേർന്ന് ഇയാളെ നിയന്ത്രിക്കാൻ ശ്രമിച്ചു.

ഇതിനിടെ ലുണ്ടീൻ മെഹിയയുടെ കൈയിൽ കടിച്ചതായും റിപ്പോർട്ടുണ്ട്. തുടർന്ന് സിപ്പ് ടൈ ഉപയോഗിച്ച് കൈകൾ ബന്ധിക്കുകയും ഡക്ട് ടേപ്പ് ഉപയോഗിച്ച് സീറ്റിൽ ഉറപ്പിക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് രാത്രി ഏകദേശം 10.15ഓടെ വിമാനം Baltimore/Washington International Thurgood Marshall Airport (BWI)-ൽ അടിയന്തരമായി ഇറക്കി. വിമാനത്താവളത്തിലെത്തിയ Maryland Transportation Authority Police ലുണ്ടീനെ കസ്റ്റഡിയിലെടുത്തു.

ലുണ്ടീനെതിരെ disorderly conduct, second-degree assault എന്നീ സംസ്ഥാനതല കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. വിമാനത്തിനുള്ളിൽ നടന്ന സംഭവത്തിൽ FBI അന്വേഷണം തുടരുകയാണ്.

ഫെഡറൽ കുറ്റങ്ങൾ ചുമത്തേണ്ടതുണ്ടോയെന്ന് തീരുമാനിക്കുന്നതിനായി Maryland U.S. Attorney’s Office-മായി ആലോചിക്കുമെന്നും FBI അറിയിച്ചു.

യാത്രക്കാരനെ വിമാനത്തിൽ നിന്ന് നീക്കിയതിന് പിന്നാലെ വിമാനം ന്യൂവാർക്കിലേക്കുള്ള യാത്ര പുനരാരംഭിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും മുൻഗണനയെന്നും വിമാനത്തിനുള്ളിലെ അക്രമം ഒരു സാഹചര്യത്തിലും അംഗീകരിക്കില്ലെന്നും അമേരിക്കൻ എയർലൈൻസ് വ്യക്തമാക്കി.

2026ൽ ഇതുവരെ 1,100ലധികം അക്രമാസക്തമോ നിയന്ത്രണം വിട്ടതോ ആയ യാത്രക്കാരുമായി ബന്ധപ്പെട്ട സംഭവങ്ങൾ വിമാനക്കമ്പനികൾ FAA-യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ.

08-09-2026

"കാരുണ്യമാണ് ജീവിതത്തെ സന്തോഷകരവും മനോഹരവുമാക്കുന്നത്'

ദോഹ: കാരുണ്യം പണത്തിന്‍റെ അളവിനനുസരിച്ച് അളക്കേണ്ടതല്ലെന്നും ചെറുതോ വലുതോ ആയ ഓരോ നന്മയ്ക്കും മറ്റൊരാളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അന്താരാഷ്ട്ര ചാരിറ്റി ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ്, അഡ്രസ് ഗേറ്റ്‌വേ ബിസിനസ് സര്‍വീസസുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു.

സാമ്പത്തിക സഹായം മാത്രമല്ല കാരുണ്യമെന്നും ഒരാള്‍ക്ക് നല്‍കുന്ന ഒരു കൈത്താങ്ങും ആശ്വാസവാക്കും അറിവും സമയവും അവസരവുമെല്ലാം വിലപ്പെട്ട സഹായങ്ങളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മറ്റൊരാളുടെ പ്രയാസം മനസിലാക്കി കഴിയുന്ന രീതിയില്‍ പിന്തുണ നല്‍കുന്നത് സമൂഹത്തില്‍ കരുതലിന്‍റെയും സഹാനുഭൂതിയുടെയും സംസ്‌കാരം വളര്‍ത്താന്‍ സഹായിക്കും.

കെബിഎഫ് പ്രസിഡന്‍റ് ഷഹീന്‍ മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. കൂടുതല്‍ കരുതലും സാമൂഹിക ഉത്തരവാദിത്തവുമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിന് വ്യക്തികളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യം പ്രത്യേക അവസരങ്ങളില്‍ മാത്രം ഒതുങ്ങാതെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഫ്സിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്‌മാന്‍ കിഴിശേരി മുഖ്യപ്രഭാഷണം നടത്തി. കാരുണ്യത്തിന്‍റെ വിശാലമായ അര്‍ഥവും സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ അതിനുള്ള പങ്കും അദ്ദേഹം വിശദീകരിച്ചു.

മറ്റുള്ളവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരോടൊപ്പം നില്‍ക്കാനുള്ള മനസാണ് യഥാര്‍ഥ കാരുണ്യത്തിന്‍റെ അടിസ്ഥാനം. നല്‍കുന്നത് ഒരു സഹായം മാത്രമല്ല, മനുഷ്യബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുന്ന സാമൂഹിക ഇടപെടല്‍ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ദോഹ ബ്യൂട്ടി സെന്‍റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, യുണീഖ് അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ മിനി ബെന്നി, ട്രെയിനറും സംരംഭകനുമായ രാജേഷ് ആലൂര്‍, ജിആര്‍സിസി പ്രസിഡന്‍റ് റോഷ്‌നി കൃഷ്ണന്‍, മന്‍സൂര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു.

സാമൂഹിക പ്രവര്‍ത്തകരായ ജാഫര്‍ ജാതിയേരി, കോയ കൊണ്ടോട്ടി, കെ.വി. ഹഫീസുള്ള, ജി.പി. കുഞ്ഞബ്ദുള്ള ചാലപ്പുറം, സഫ് വാന്‍, ടി.എം. കബീര്‍, റാഫി പറക്കാട്ടില്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു. സാമ്പത്തിക സഹായത്തിനപ്പുറം നിരവധി രൂപങ്ങളില്‍ കാരുണ്യം പ്രകടിപ്പിക്കാനാകുമെന്ന് പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക, ഒരാളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുക, പ്രായമായവരെ സഹായിക്കുക, സ്വന്തം തൊഴില്‍പരമായ അറിവും വൈദഗ്ധ്യവും മറ്റുള്ളവരുമായി പങ്കുവെക്കുക, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, പ്രയാസമനുഭവിക്കുന്ന ഒരാള്‍ക്ക് മാനസിക പിന്തുണ നല്‍കുക തുടങ്ങിയവയെല്ലാം സമൂഹത്തിന് നല്‍കാവുന്ന വിലപ്പെട്ട സംഭാവനകളാണ്.

ഒരു ചെറിയ നന്മയ്ക്ക് പോലും പ്രതീക്ഷ നല്‍കാനും ആത്മവിശ്വാസം പകരാനും ഒരാളുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടത്തില്‍ വഴിത്തിരിവാകാനും കഴിയുമെന്ന് അവര്‍ പറഞ്ഞു. ഒരാള്‍ക്ക് ലഭിക്കുന്ന കരുതല്‍ പിന്നീട് മറ്റൊരാളിലേക്ക് പകരുമ്പോള്‍ അത് സമൂഹത്തില്‍ നന്മയുടെ ഒരു ശൃംഖല സൃഷ്ടിക്കും.

കാരുണ്യം സഹായം സ്വീകരിക്കുന്ന വ്യക്തിയുടെ ജീവിതത്തെ മാത്രമല്ല, സഹായിക്കുന്ന വ്യക്തിയുടെ ജീവിതത്തെയും സമ്പന്നമാക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷവും പ്രതീക്ഷയും സൃഷ്ടിക്കുന്നതിലൂടെ കൂടുതല്‍ സംതൃപ്തിയും ജീവിതത്തിന് അര്‍ഥവും കണ്ടെത്താന്‍ കഴിയുമെന്ന് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

മതര്‍ തെരേസയുടെ ഓര്‍മദിനമായ സപ്റ്റംബര്‍ അഞ്ച് ആണ് ഐക്യരാഷ്ട്ര സഭയുടെ അഭിമുഖ്യത്തില്‍ ഇന്‍റര്‍നാഷണല്‍ ചാരിറ്റി ദിനമായി ആഘോഷിക്കുന്നത്. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

09-09-2026

മാത്യൂസ് വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: കോട്ടയം പൊൻകുന്നം ഇളംകുളം പുഷ്പമംഗലം വീട്ടിൽ മാത്യൂസ് (മത്തായി) വർഗീസ് (87) ന്യൂയോർക്കിലെ ന്യൂഹൈഡ് പാർക്കിൽ അന്തരിച്ചു.

ഭാര്യ: ത്രേസ്യാക്കുട്ടി വർഗീസ്. മക്കളും മരുമക്കളും: ലാലി & അലക്സ് മാഞ്ചേരി (സെന്‍റ് ആന്‍റണീസ് വാർഡ്), ലാൽസൺ & റോഷിനി (സെന്‍റ് അൽഫോൺസാ വാർഡ്), ലാലു & സിന്ധു (സെന്‍റ് തോമസ് സീറോമലബാർ ചർച്ച്, മിൽപിറ്റാസ്, കലിഫോർണിയ).

സംസ്കാര ചടങ്ങുകൾ

പൊതുദർശനം: തീയതി & സമയം: ബുധനാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഒമ്പത് വരെ സ്ഥലം: Park Funeral Chapels, 2175 Jericho Turnpike, Garden City Park, NY 11040.

സംസ്കാര ശുശ്രൂഷ: തീയതി & സമയം വ്യാഴാഴ്ച രാവിലെ 10ന് സ്ഥലം: St. Mary’s Syro Malabar Catholic Church, 926 Round Swamp Road, Old Bethpage, NY 11804.

സംസ്കാരം: സ്ഥലം: Queen of Peace Cemetery, 321 Jericho Turnpike, Old Westbury, NY 11568.

09-09-2026

ഡാളസിൽ നിന്നുള്ള വിമാനത്തിൽ യാത്രക്കാരൻ അക്രമാസക്തനായി; സീറ്റിൽ ബന്ധിച്ചു, ഒടുവിൽ അറസ്റ്റ്

ഡാളസ്: ഡാളസ് - ഫോർട്ട്‌വർത്തിൽ നിന്ന് ന്യൂജഴ്‌സിയിലെ ന്യൂവാർക്കിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യാത്രക്കാരൻ അക്രമാസക്തനായതിനെ തുടർന്ന് വിമാനം ബാൾട്ടിമോറിലേക്ക് വഴിതിരിച്ചുവിട്ടു.

സെപ്റ്റംബർ മൂന്നിന് നടന്ന സംഭവത്തിൽ യാത്രക്കാരനെ ഡക്ട് ടേപ്പും പ്ലാസ്റ്റിക് സിപ്പ് ടൈകളും ഉപയോഗിച്ച് സീറ്റിൽ ബന്ധിച്ച ശേഷമാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്.

അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 618-ലായിരുന്നു സംഭവം. പിന്നീട് അധികൃതർ യാത്രക്കാരനെ അരിസോണ സ്വദേശിയായ 67 വയസുകാരൻ ആർതർ ലുണ്ടീൻ എന്ന് തിരിച്ചറിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിമാനം യാത്ര തുടരുന്നതിനിടെ ലുണ്ടീൻ ജീവനക്കാരോടും മറ്റു യാത്രക്കാരോടും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും വംശീയ, സ്വവർഗവിരുദ്ധ അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.

തുടർന്ന് മറ്റൊരു യാത്രക്കാരനോട് ശാരീരികമായി ആക്രമണാത്മകമായി പെരുമാറിയതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. വിമാനത്തിലുണ്ടായിരുന്ന മുൻ നിയമപാലന ഉദ്യോഗസ്ഥനായ ജുവാൻ മെഹിയ ഉൾപ്പെടെയുള്ള യാത്രക്കാരും വിമാന ജീവനക്കാരും ചേർന്ന് ഇയാളെ നിയന്ത്രിക്കാൻ ശ്രമിച്ചു.

ഇതിനിടെ ലുണ്ടീൻ മെഹിയയുടെ കൈയിൽ കടിച്ചതായും റിപ്പോർട്ടുണ്ട്. തുടർന്ന് സിപ്പ് ടൈ ഉപയോഗിച്ച് കൈകൾ ബന്ധിക്കുകയും ഡക്ട് ടേപ്പ് ഉപയോഗിച്ച് സീറ്റിൽ ഉറപ്പിക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് രാത്രി ഏകദേശം 10.15ഓടെ വിമാനം Baltimore/Washington International Thurgood Marshall Airport (BWI)-ൽ അടിയന്തരമായി ഇറക്കി. വിമാനത്താവളത്തിലെത്തിയ Maryland Transportation Authority Police ലുണ്ടീനെ കസ്റ്റഡിയിലെടുത്തു.

ലുണ്ടീനെതിരെ disorderly conduct, second-degree assault എന്നീ സംസ്ഥാനതല കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. വിമാനത്തിനുള്ളിൽ നടന്ന സംഭവത്തിൽ FBI അന്വേഷണം തുടരുകയാണ്.

ഫെഡറൽ കുറ്റങ്ങൾ ചുമത്തേണ്ടതുണ്ടോയെന്ന് തീരുമാനിക്കുന്നതിനായി Maryland U.S. Attorney’s Office-മായി ആലോചിക്കുമെന്നും FBI അറിയിച്ചു.

യാത്രക്കാരനെ വിമാനത്തിൽ നിന്ന് നീക്കിയതിന് പിന്നാലെ വിമാനം ന്യൂവാർക്കിലേക്കുള്ള യാത്ര പുനരാരംഭിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും മുൻഗണനയെന്നും വിമാനത്തിനുള്ളിലെ അക്രമം ഒരു സാഹചര്യത്തിലും അംഗീകരിക്കില്ലെന്നും അമേരിക്കൻ എയർലൈൻസ് വ്യക്തമാക്കി.

2026ൽ ഇതുവരെ 1,100ലധികം അക്രമാസക്തമോ നിയന്ത്രണം വിട്ടതോ ആയ യാത്രക്കാരുമായി ബന്ധപ്പെട്ട സംഭവങ്ങൾ വിമാനക്കമ്പനികൾ FAA-യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ.

08-09-2026

ഡാർവിനിൽ വേൾഡ് മലയാളി കൗൺസിലിന്‍റെ പുതിയ പ്രൊവിൻസ്

ഡാർവിൻ: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ വേൾഡ് മലയാളി കൗൺസിലിന്‍റെ (ഡബ്ല്യുഎംസി) പുതിയ പ്രൊവിൻസിന് ഔദ്യോഗിക തുടക്കമായി. ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ ഡാർവിൻ പ്രൊവിൻസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

നോർത്തേൺ ടെറിട്ടറി മന്ത്രിയും ഇന്ത്യൻ വംശജനുമായ ജിൻസൺ ചാൾസ് ചടങ്ങിൽ മുഖ്യാതിഥിയും കീനോട്ട് സ്പീക്കറുമായി. ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന്‍റെ സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഡബ്ല്യുഎംസി ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ എന്നിവർ ആശംസകൾ നേർന്നു. ഡബ്ല്യുഎംസി ഫാർ ഈസ്റ്റ് റീജിയൺ പ്രസിഡന്‍റ് കിരൺ ജെയിംസ് ചടങ്ങിന് നേതൃത്വം നൽകി.

ഡാർവിൻ പ്രൊവിൻസ് ഭാരവാഹികൾ:

പ്രസിഡന്‍റ്: ഷിൽവിൻ മാത്യൂസ്, വൈസ് പ്രസിഡന്‍റ്: മാത്യു മാത്തം, സെക്രട്ടറി: സലാസ് എബ്രഹാം, ജോയിന്‍റ് സെക്രട്ടറി: മോൻസി തോമസ്, ട്രഷറർ: സുജേഷ് മാത്യു.

ഡാർവിൻ പ്രൊവിൻസ് നിലവിൽ വന്നതോടെ ഡബ്ല്യുഎംസിയുടെ ആഗോള ശൃംഖലയിൽ 84 പ്രൊവിൻസുകളായി. ലോകമെമ്പാടുമുള്ള മലയാളികളുടെ സജീവ പങ്കാളിത്തത്തോടെ സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഗ്ലോബൽ പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

100 രാജ്യങ്ങളിൽ പ്രൊവിൻസുകൾ രൂപീകരിക്കുകയാണ് ഡബ്ല്യുഎംസിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളി സമൂഹത്തെ കൂടുതൽ ശക്തമായി ഒരുമിപ്പിക്കുന്നതിനും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും ഡാർവിൻ പ്രൊവിൻസ് സജീവമായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

08-09-2026

"എലൈവ്: എ ഡേ വിത്ത്‌ ദ ആർച്ച്ബിഷപ്' സംഘടിപ്പിച്ചു

ന്യൂഡൽഹി: ഫരിദാബാദ് അതിരൂപത കാറ്റകിസം ഡിപ്പാർട്മെന്‍റിന്‍റെ നേതൃത്വത്തിൽ സെന്‍റ് ഫ്രാൻസിസ് അസിസി ചർച്ച് ദിൽഷാദ് ഗാർഡനിൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് വേണ്ടി നടത്തപ്പെട്ട "എലൈവ്: എ ഡേ വിത്ത്‌ ദ ആർച്ച്ബിഷപ്' എന്ന പരിപാടി ഫരിദാബാദ് അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.

ദിൽഷാദ് ഗാർഡൻ ഇടവക വികാരി ഫാ. എബ്രഹാം ചെമ്പൊട്ടിക്കൽ, കാറ്റകിസം ഡയറക്ടർ ഫാ. ജിന്‍റോ റ്റോം, ഫാ. ഫ്രിജോ തറയിൽ എന്നിവർ പങ്കെടുത്തു.

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

08-09-2026

സ്കൂൾ കുട്ടികൾക്ക് എന്തു ഭക്ഷണം കൊടുക്കണം?

കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസിക നിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും.

പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍, മത്സ്യങ്ങള്‍

കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും. പ്രോട്ടീന്‍ കൂടുതലടങ്ങിയ പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവ രക്തത്തിലെ തൈറോസിന്‍റെ (അമിനോ ആസിഡ്) അളവ് വര്‍ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് നിത്യേന അന്നജം (കാര്‍ബോഹൈഡ്രേറ്റ്) ആവശ്യമാണ്. ഇത് ബ്രെയിനിനുള്ള ഊര്‍ജം പ്രദാനം ചെയ്യുന്നു.

തൈര്, മോര്, യോഗേര്‍ട്ട്, പനീര്‍

വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ്സ് പാല്‍ കൊടുക്കാം. പാല്‍ ഉല്‍പ്പന്നങ്ങളായ തൈര്, മോര്, യോഗേര്‍ട്ട്, പനീര്‍ എന്നിവയും തിരഞ്ഞെടുക്കാം. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം. ഇടനേരം ആഹാരമായി ഫ്രൂട്ട്, നട്ട്‌സ് വിഭവങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം.

ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം...

കുട്ടികളുടെ ഭക്ഷണത്തില്‍ എപ്പോഴും വൈവിധ്യമുണ്ടാകണം. ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം തക്കാളി ചോറ്, തൈര് ചോറ്, ഫ്രൈഡ് റൈസ്, പച്ചക്കറി കൂടുതല്‍ ഇട്ടിട്ടുള്ള ഗോതമ്പ് ന്യൂഡില്‍സ് എന്നിവ കൊടുക്കാം. ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം.

ങ്ക് ഫുഡ്‌സ് കുറയ്ക്കണം

ജങ്ക് ഫുഡ്‌സിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കണം. ചുവന്ന ഇറച്ചികളുടെ ഉപയോഗം നിയന്ത്രിക്കണം. സംസ്‌കരിച്ച മാംസങ്ങള്‍ (ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജുകള്‍) എന്നിവ ഒഴിവാക്കാം. പൂരിതകൊഴുപ്പ്, ട്രാന്‍സ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം.

അമിതമാകരുത് കോളാ പാനീയങ്ങള്‍, ചായ, കാപ്പി

കോളാ പാനീയങ്ങള്‍, ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗവും നന്നല്ല. കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികള്‍ക്ക് പോഷക സമൃദ്ധവും വൈവിധ്യപൂര്‍ണവുമായ ഭക്ഷണം കൊടുത്ത് അവരുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

 

വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം

08-09-2026

സ്കൂൾ കുട്ടികൾക്ക് എന്തു ഭക്ഷണം കൊടുക്കണം?

കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസിക നിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും.

പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍, മത്സ്യങ്ങള്‍

കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും. പ്രോട്ടീന്‍ കൂടുതലടങ്ങിയ പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവ രക്തത്തിലെ തൈറോസിന്‍റെ (അമിനോ ആസിഡ്) അളവ് വര്‍ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് നിത്യേന അന്നജം (കാര്‍ബോഹൈഡ്രേറ്റ്) ആവശ്യമാണ്. ഇത് ബ്രെയിനിനുള്ള ഊര്‍ജം പ്രദാനം ചെയ്യുന്നു.

തൈര്, മോര്, യോഗേര്‍ട്ട്, പനീര്‍

വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ്സ് പാല്‍ കൊടുക്കാം. പാല്‍ ഉല്‍പ്പന്നങ്ങളായ തൈര്, മോര്, യോഗേര്‍ട്ട്, പനീര്‍ എന്നിവയും തിരഞ്ഞെടുക്കാം. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം. ഇടനേരം ആഹാരമായി ഫ്രൂട്ട്, നട്ട്‌സ് വിഭവങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം.

ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം...

കുട്ടികളുടെ ഭക്ഷണത്തില്‍ എപ്പോഴും വൈവിധ്യമുണ്ടാകണം. ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം തക്കാളി ചോറ്, തൈര് ചോറ്, ഫ്രൈഡ് റൈസ്, പച്ചക്കറി കൂടുതല്‍ ഇട്ടിട്ടുള്ള ഗോതമ്പ് ന്യൂഡില്‍സ് എന്നിവ കൊടുക്കാം. ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം.

ങ്ക് ഫുഡ്‌സ് കുറയ്ക്കണം

ജങ്ക് ഫുഡ്‌സിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കണം. ചുവന്ന ഇറച്ചികളുടെ ഉപയോഗം നിയന്ത്രിക്കണം. സംസ്‌കരിച്ച മാംസങ്ങള്‍ (ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജുകള്‍) എന്നിവ ഒഴിവാക്കാം. പൂരിതകൊഴുപ്പ്, ട്രാന്‍സ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം.

അമിതമാകരുത് കോളാ പാനീയങ്ങള്‍, ചായ, കാപ്പി

കോളാ പാനീയങ്ങള്‍, ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗവും നന്നല്ല. കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികള്‍ക്ക് പോഷക സമൃദ്ധവും വൈവിധ്യപൂര്‍ണവുമായ ഭക്ഷണം കൊടുത്ത് അവരുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

 

വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

പുല്ലുകാട്ടച്ചൻ പാടി, രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ...
യവനകഥയേക്കാൾ സംഗീതസാന്ദ്രം, അന്നയിലെ മറ്റൊരു വിസ്മയം
ഒരു മിനിട്ടിൽ തുടങ്ങി അരനൂറ്റാണ്ടിലേറെ; ഇതാണ് മമ്മൂട്ടി മാജിക്!
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up