ശ്രീനാരായണപുരം: ഒാൺലൈനിൽ പാർട്ട്ടൈം ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഊളക്കാട് ആസാദ് റോഡ് സ്വദേശി പയ്യപ്പിള്ളി വീട്ടിൽ സലീഷി(37)നെയാണ് അറസ്റ്റ് ചെയ്തത്.

ശ്രീനാരായണപുരം പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി ചന്ദന വീട്ടിൽ ഡാച്ചുവിന്‍റെ പരാതിയിലാണ് അറസ്റ്റ്. ഷിപ്പ് ഹീറോ എന്ന കമ്പനിയിൽ പാർട്‌ടൈം ജോലി നൽകാമെന്നു പറഞ്ഞ് 8,67,740 രൂപ കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങിയായിരുന്നു തട്ടിപ്പ്.

പരാതിക്കാരനിൽനിന്ന് തട്ടിയെടുത്ത പണത്തിൽനിന്ന് 60,000 രൂപ സ്വന്തം അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങി തട്ടിപ്പുസംഘത്തിൽ ഉൾപ്പെട്ടതിനാണ് സലീഷിനെ അറസ്റ്റുചെയ്തത്. നടപടിക്രമങ്ങൾക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സലീഷ് കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2021 ൽ കാക്കതുരുത്തിയിൽ വച്ച് കാറളം കിഴുത്താണി സ്വദേശി കൂത്തുപാലക്കൽ വീട്ടിൽ ശരത്ത് എന്നയാളെ കൊലപ്പെടുത്തിയ കേസിലും കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു വധശ്രമക്കേസിലും പ്രതിയാണ്.