പെരുമ്പാവൂർ: പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട് രണ്ടു വർഷമായി പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം ദിബ്രുഗ സ്വദേശി രഞ്ജൻ ബോറോ ഗെയിനി(28)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

2020 ൽ മേഘാലയ റിഭോയ് ജില്ലയിലെ നോങ് പോഹ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ അറസ്റ്റ് ചെയ്തതിനുശേഷം പോലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ ഇയാളെ വല്ലം ഭാഗത്തുള്ള ഒരു പ്ലൈവുഡ് കമ്പനിയിൽ നിന്നാണ് പിടികൂടിയത്.

പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, എസ്ഐ പി.എം. റാസിഖ്, എഎസ്ഐ പി.എഅബ്ദുൽ മനാഫ്,ടി.എ അഫ്സൽ,ബെന്നി ഐസക്,അജിത്ത് മോഹൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പിടികൂടിയ പ്രതിയെ മേഘാലയ പോലീസിന് കൈമാറി.