സംരക്ഷണ ഉത്തരവ് പിന്‍വലിച്ച ു; കായിക അധ്യാപകർ പുറത്ത്
Friday, July 26, 2024 7:20 AM IST
കോട്ടയം: തസ്തികാ സംരക്ഷണ ഉത്തരവ് പിന്‍വലിച്ചതോടെ സംസ്ഥാനത്തൊട്ടാകെ 50ല്‍പ്പരം കായികാധ്യാപകര്‍ വിദ്യാലയങ്ങളില്‍നിന്നു പുറത്തായി. സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കണമെന്നും ആരോഗ്യ, കായിക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത കായികാധ്യാപക സംഘടന ജില്ലാ ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

സംസ്ഥാനത്തെ ആറായിരത്തോളം യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ആകെ 1800ല്‍ താഴെ കായികാധ്യാപകര്‍ മാത്രമാണുള്ളത്. തസ്തികാനിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കാത്തതുമൂലം നിരവധി കായികാധ്യാപക തസ്തികകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. 86ശതമാനം യുപി സ്‌കൂളുകളിലും 44ശതമാനം ഹൈസ്‌കൂളുകളിലും 100 ശതമാനം എല്‍പി, എച്ച്എസ്എസ് വിഭാഗങ്ങളിലും കായികാധ്യാപകരില്ല.


കഴിഞ്ഞവര്‍ഷം സംരക്ഷണ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയതോടെ മുഴുവന്‍ കായികാധ്യാപകരും ചുരുങ്ങിയ കാലത്തിനുള്ളില്‍ വിദ്യാലയങ്ങളില്‍നിന്നും പുറത്താകുമെന്ന് ഉറപ്പായിട്ടുണ്ട്.
സംസ്ഥാന സ്‌കൂള്‍ കായികമേള മതിയായ സമയമനുവദിക്കാതെ സംഘടിപ്പിക്കുന്നത് പുനഃപരിശോധിക്കുക, കെഇആര്‍ പരിഷ്‌കരിച്ച് മുഴുവന്‍ വിദ്യാലയങ്ങളിലും കായികാധ്യാപകരെ നിയമിച്ച് വിദ്യാര്‍ഥികളുടെ പഠനാവകാശം ഉറപ്പാക്കുക തുടങ്ങിയ 20 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ സംഘടിപ്പിച്ചത്.

ജില്ലാ ധര്‍ണ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ജോസിറ്റ്‌മോന്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. മാത്യു തൈക്കടവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജു ദിവാകരന്‍ സംയുക്ത കായികാധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.