ഏറ്റുമാനൂർ നഗരസഭയ്ക്കെതിരേ ഗുരുതര ആക്ഷേപങ്ങളുമായി ജനകീയ വികസന സമിതി
Friday, July 26, 2024 7:20 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭാധികൃതർക്കെതിരേ ഗുരുതര ആക്ഷേപങ്ങളുമായി ജനകീയ വികസന സമിതി രംഗത്ത്. നഗരസഭയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന 35ൽ പരം കേസുകളിൽ ഇരുപത്തിനാലിലേറെ കേസുകളിലും നഗരസഭയ്ക്ക് അനുകൂലമായ വിധി ഉണ്ടായി.

ഏഴുമാസം പിന്നിട്ടിട്ടും വിധി നടപ്പാക്കാൻ നഗരസഭ തയാറായിട്ടില്ലെന്നു ജനകീയ വികസന സമിതി ഭാരവാഹികൾ പറയുന്നു. ഏഴു മാസത്തിനുള്ളിൽ നിരവധി തവണ കൗൺസിൽ യോഗങ്ങൾ കൂടിയെങ്കിലും കൗൺസിലർമാർ ആവശ്യപ്പെട്ട വിധിയുടെ പകർപ്പ് നൽകാൻ പോലും നഗരസഭാധികൃതർ തയ്യാറായിട്ടില്ല.

ഭൂമിയും കെട്ടിടവും തിരിച്ചുപിടിക്കുന്നില്ല

നഗരസഭാ ബസ് സ്റ്റാൻഡിനു സമീപം വിഎഫ്പിസികെയുടെ കൈവശമുള്ള കെട്ടിടവും രണ്ട് സെന്‍റ് ഭൂമിയും നഗരസഭയ്ക്കു തിരിച്ചു കൊടുക്കണമെന്നു കോടതി വിധി ഉള്ളതാണ്. എന്നാൽ അത് തിരിച്ചുപിടിക്കാനുള്ള യാതൊരു നടപടി എടുത്തിട്ടില്ല.

ആരെങ്കിലും കോടതിയലക്ഷ്യത്തിന് കേസ് കൊടുത്താൽ നഗരസഭാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ സമാധാനം പറയേണ്ടിവരുമെന്ന് വികസന സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നഗരസഭയുടെ വക 13 സെന്‍റോളം ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുണ്ട്. ഇതിലും നഗരസഭ നടപടി സ്വീകരിക്കുന്നില്ല.

30 ലക്ഷം രൂപ വാടക കുടിശിക

മത്സ്യ മാർക്കറ്റിലെ വ്യാപാരികൾ 30 ലക്ഷം രൂപ വാടകയിനത്തിൽ കുടിശിക അടയ്ക്കുവാൻ ഉണ്ട്. കുടിശിക അടയ്ക്കാതെ വ്യാപാരികൾ അപ്പീലിനു പോയെങ്കിലും കോടതി തള്ളി. ഈ വിധി നടപ്പാക്കാനും നഗരസഭാ അധികൃതർ തയ്യാറാകുന്നില്ല.

മൂന്നുനില കെട്ടിടത്തിന് നികുതി 3,200, ഒറ്റ ഷട്ടർ കെട്ടിടത്തിന് 8,000

നഗരത്തിലെ ഒരു വലിയ വ്യാപാരസ്ഥാപനത്തിന്‍റെ മൂന്ന് നില കെട്ടിടത്തിന് ഈടാക്കുന്ന കെട്ടിട നികുതി 3,200 രൂപ, അതേസമയം, ഒരു ഷട്ടർ മാത്രമുള്ള ചെറുകിട വ്യാപാരിയിൽനിന്നും 8,000 രൂപ ഈടാക്കുന്നതായും പരാതിയുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വലിയ സാമ്പത്തിക സാമ്പത്തിക ഇടപാടും കൈക്കൂലിയും ഇതിന്‍റെ പിന്നിൽ നടന്നിട്ടുണ്ടെന്ന് അവർ ആരോപിക്കുന്നു. കെട്ടിട നികുതി നിർണയം അശാസ്ത്രീയമാണ്.


നഗരപരിധിയിലുള്ള 20% കൊമേഴ്സ്യൽ ബിൽഡിംഗുകളും ഇപ്പോഴും റസിഡൻഷ്യൽ ബിൽഡിംഗുകളായിട്ടാണ് തുടരുന്നത്. കോടിക്കണക്കിനു രൂപ വർഷംതോറും നഗരസഭയ്ക്ക് ഇതുമൂലം നഷ്ടം വരുന്നുണ്ട്.

24 ലക്ഷം അടച്ചിട്ടും വെള്ളമില്ല

നഗരസഭ എല്ലാ വർഷവും 24 ലക്ഷത്തിൽപ്പരം രൂപ വെള്ളക്കരമായി വാട്ടർ അഥോറിറ്റിയിലേക്ക് അടയ്ക്കുന്നുണ്ട്. എന്നാൽ നഗരത്തിൽ ഉള്ള ഭൂരിഭാഗം പൊതുടാപ്പുകളും പ്രവർത്തനരഹിതമാണ്.

തകർന്ന ഓടകൾ, വെള്ളക്കെട്ട്

ഏറ്റുമാനൂർ പട്ടണത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നുകിടക്കുന്നു. ഓടകളിൽ നിറയെ മാലിന്യമാണ്. കക്കൂസ് മാലിന്യം വരെ ഓടകളിൽ തള്ളുന്നു. മഴക്കാലത്ത് പാലാ റോഡിലും പേരൂർ കവലയിലും രൂക്ഷമായ വെള്ളക്കട്ട് ഉണ്ടാകുന്നു. എട്ടു കോടിയിലേറെ രൂപ തനത് ഫണ്ട് ഉണ്ടായിട്ടും ഓടകൾ കൃത്യമായി വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുന്നില്ല.

ഷോപ്പിംഗ് കോംപ്ലക്സ് വിവാദം

2024-25 വാർഷിക പദ്ധതിയിൽ ഇല്ലാത്ത ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം നടപ്പിലാക്കുമെന്നാണ് നഗരസഭ അവകാശപ്പെടുന്നത്. എങ്ങനെ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നഗരസഭാധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല.

കോടതി വിധികൾ നടപ്പാക്കണമെന്നും നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് ചിറക്കുളത്തിന് സമീപം മുനിസിപ്പൽ പാർക്ക് നിർമിക്കണമെന്നും റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്നും ഓടകൾ യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ജനകീയ വികസന സമിതി പ്രസിഡന്‍റ് ബി. രാജീവ്, സെക്രട്ടറി രാജു സബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ ചെയർപേഴ്സണും സെക്രട്ടറിക്കും സമർപ്പിച്ചു.