ഇരിട്ടി: ആറളം ഫാം ഭൂമി പാട്ടത്തിന് നൽകിയ സംഭവം നിയമ പോരാട്ടത്തിലേക്ക്. പൊതുപ്രവർത്തകർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് സർക്കാരിന് നോട്ടീസയച്ചു. സർക്കാർ രണ്ടാഴ്ച സമയം ചോദിച്ചു.

ആറളം കാർഷിക ഫാമിലെ ഭൂമി ദീർഘകാലത്തേക്ക് സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പാട്ടത്തിന് നൽകിയ മാനേജ്മെന്‍റിന്‍റെ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. ജോസും അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രടറി സി.പി. ഷൈജനും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ് സർക്കാരിനോട് വിശദീകരണം തേടിയത്. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.