കണ്ണൂർ: ക്വാറി ഉത്പന്നങ്ങളുടെ വില വർധന സംബന്ധിച്ച് കളക്ടറേറ്റിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായി. 2023ലെ ചർച്ചയിൽ അംഗീകരിച്ച വിലയിൽനിന്ന് നാല് രൂപ കൂട്ടാൻ തീരുമാനിച്ചു. ജില്ലയിലെ വിവിധ ക്വാറികളിൽ രണ്ടുതവണയായി 11 രൂപ വരെ വർധിപ്പിച്ചതു സംബന്ധിച്ച പരാതിയിലാണ് ചർച്ച നടന്നത്.

ചർച്ചയിൽ എഡിഎം സി. പദ്മചന്ദ്ര കുറുപ്പ്, ജിയോളജി, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ, കണ്ണൂർ ക്വാറി ഇസി ഹോൾഡേഴ്‌സ് അസോസിയേഷൻ, നിർമാണ മേഖല സംയുക്ത സമര സമിതി, ഗവ. കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി, കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ, വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.