ഒല്ലൂർ: ചിന്നറോം എന്നു വിളിപ്പേരുള്ള ഒല്ലൂരും സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയും ദീപങ്ങളാൽ അലംകൃതമായി. ചരിത്രപ്രസിദ്ധമായ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിനു വിശ്വാസികളുടെ ഒഴുക്കുതുടങ്ങി. ഇന്നും നാളെയുമാണ് പ്രധാന തിരുനാൾ.

ഇന്നു രാവിലെ ആറിനും 7.30 നും ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. രാവിലെ 10 നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു ഫാ. ബാബു അപ്പാടൻ മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് നാലിനു നട ക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും നൊവേനയ്ക്കും കോ തമംഗലം രൂപത ബിഷപ് മാർ ജോ ർജ് മഠത്തിക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു കൂടുതുറക്കൽശുശ്രൂഷ, തിരുസ്വരൂപം എഴുന്നള്ളിപ്പ് എന്നിവ നടക്കും.

രാത്രി 10 വരെ നേർച്ചഭക്ഷണവിതരണവും ഉണ്ടാകും. രാത്രി 11നു വളഎഴുന്നള്ളിപ്പുകൾ പള്ളിയിൽ എത്തിച്ചേരും. തിരുനാൾദിനമായ നാളെ രാവിലെ ആറുമുതൽ ഒന്പതുവരെ തുടർച്ചയായി ദിവ്യബലി ഉണ്ടാകും. രാവിലെ 10 നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ഡിറ്റോ കൂള വചനസന്ദേശം നൽകും. ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ദിവ്യബലി, നൊവേന, ലദീത്ത് എന്നിവയ്ക്ക് ഒല്ലൂർ ഇടവകയിലെ വൈദികർ കാർമകത്വം വഹിക്കും. തുടർന്നു തിരുനാൾപ്രദക്ഷിണം നടക്കും.

ഒന്പതാം ചൊവ്വാഴ്ച ആചരണത്തോടനുബന്ധിച്ച് ഇന്നലെ നടന്ന ആഘോഷമായ ദിവ്യബലിക്കു ഫാ. ജിജോ വാളൂപ്പാറ മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു നേർച്ച ഊട്ട് നടന്നു. വൈകീട്ട് ദിവ്യബലിക്കിടെ ദാസൻ - ദാസി വാഴിക്കൽചടങ്ങുണ്ടായിരുന്നു. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യകാർമികനായി. രാത്രി ഏഴിനു ദേവാലയത്തി ന്‍റെ ദീപാലങ്കാരം സ്വിച്ച് ഓൺ കർമം സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ നിർവഹിച്ചു.
വെള്ളിയാഴ്ച രാവിലെ ആറിനു ദിവ്യബലി. രാവിലെ 7.30 നു ദിവ്യബലിക്കു ദീപിക റസിഡന്‍റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത് കാർമികത്വം വഹിക്കും.
31 ന് എട്ടാമിടം ആഘോഷിക്കും.