വലപ്പാട്: എടമുട്ടം ബീച്ച് റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓട്ടോറിക്ഷ തൊഴിലാളികളും ബസ് തൊഴിലാളികളും സൂചന പണിമുടക്കും വലപ്പാട് പഞ്ചായത്തിലേക്ക് മാർച്ചും നടത്തി.

എടമുട്ടം ബീച്ച് റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നലെ രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെ എടമുട്ടം, കഴിമ്പ്രം, തവളക്കുളം, കാപ്പിരിക്കാവ്, പുളിഞ്ചോട്, പയച്ചോട്, എസ്.എൻ സെന്‍റർ തുടങ്ങിയ സ്റ്റാൻഡുകളിലെ ഓട്ടോ തൊഴിലാളികളും, ഈ റൂട്ടിലൂടെ ഓടുന്ന ബസ് തൊഴിലാളികളും, ഗുഡ്സ് ഓട്ടോത്തൊഴിലാളികളും, ഓട്ടോ ടാക്സി തൊഴിലാളികളുമാണ് എടമുട്ടം ബീച്ച് റോഡിലേക്കുള്ള സർവീസ് നിർത്തിവെച്ചുകൊണ്ട് പ്രതിഷേധസൂചകമായി സൂചന പണിമുടക്ക് നടത്തിയത്.

കഴിമ്പ്രം ബീച്ചിൽ നിന്നും ഓട്ടോ തൊഴിലാളികൾ സംയുക്തമായി വലപ്പാട് ഗ്രാമപഞ്ചായത്തിലേക്ക് വാഹനങ്ങളിലായി മാർച്ച് നടത്തി. തുടർന്ന് ഓഫീസിന് മുൻപിൽ ധർണ്ണയും നടത്തി. എടമുട്ടം ഓട്ടോഡ്രൈവേഴ്സ് യൂണിയൻ പ്രസിഡൻ്റ് വിജയകുമാർ കാഞ്ഞിരപ്പറമ്പിൽ ധർണ ഉദ്ഘാടനം ചെയ്തു. മധു കുന്നത്ത് അധ്യക്ഷനായി. ഇനിയും ഈ അവസ്ഥക്ക് പരിഹാരമായില്ലെങ്കിൽ അനിശ്ച്ചിതകാല സമരവും നടത്തുമെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു.