ഇരിങ്ങാലക്കുട: അറുതിയില്ലാതെ അപകടങ്ങള്‍ സംഭവിക്കുമ്പോഴും തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. ഇന്നലെ ഒരു ജീവന്‍കൂടി പൊലിഞ്ഞു. ഇന്നലെ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് കാര്‌ യാത്രികനാണ് മരിച്ചത്.

കരുവന്നൂര്‌ ചെറിയപാലത്തിനു സമീപമായിരുന്നു അപകടം. പൂര്‌ണമായി ബസ് ജീവിക്കാരെ കുറ്റപ്പെടുത്താന്‌ കഴിയില്ലെങ്കിലും അവരെ ഒഴിവാക്കാനുമാകില്ല. കാറിന്‍റെതായാലും ബസിന്‍റെതായാലും അമിതവേഗതയില്‍ പൊലിഞ്ഞത് ഒരു ജീവനാണ്. ഒരു കുടുംബത്തിന്‍റെ സ്വപ്‌നങ്ങളാണ് തകര്‍ത്തെറിഞ്ഞത്. തൃശൂര്‌ ‍- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പ്രധാനമായും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് ഭീതി വിതയ്ക്കുന്നത്. ഇതേക്കുറിച്ച് ‘ദീപിക’ ഇന്നലെ വാര്‌ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ബസുകള്‍ക്ക് സൈഡ് കൊടുത്തില്ലെന്ന പേരില്‍ ചെറുവാഹനങ്ങളിലെ ഡ്രൈവര്‍മാരേയും മറ്റും നടുറോഡില്‍ അസഭ്യം വിളിച്ചുപറയുന്നതും പതിവുകാഴ്ചയാണ്. പോലീസധികൃതരാകട്ടെ ഇത് കണ്ടില്ലെന്ന മട്ടാണ്.

ബസുകള്‍ തലങ്ങും വിലങ്ങും പായുന്നതും ഇരിങ്ങാലക്കുട ബസ്‌ സ്റ്റാന്‍ഡിനുള്ളില്‍വച്ചുപോലും അമിതവേഗത്തില്‍ തിരിക്കുന്നതും യാത്രക്കാരില്‍ ഭയമുളവാക്കുന്നുണ്ട്.