ഇരിങ്ങാലക്കുട: പതിനാറുവയസുകാരിക്കെതിരേ ബസില്‍ ലൈംഗിക അതിക്രമം നടത്തിയ 51കാരനെ ആറുവര്‍ഷം കഠിനതടവിനും അമ്പതിനായിരംരൂപ പിഴയും ശിക്ഷവിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് വിവിജ സേതുമോഹന്‍ വിധി പ്രസ്താവിച്ചു.

2023 ജനുവരി 12നു ബസില്‍ യാത്രചെയ്യുകയായിരുന്ന സ്‌കൂള്‍വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് പുതുക്കാട് പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ മാള സ്വദേശി ആയിവീട്ടില്‍ രാജീവി(51)നെയാണ് കോടതി കുറ്റക്കാരനെന്നുകണ്ട് ശിക്ഷവിധിച്ചത്. പുതുക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.എസ്. സൂരജാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ആറുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ രണ്ടുമാസം കഠിനതടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ്ചെയ്തു. പിഴസംഖ്യ അതിജീവിതയ്ക്കു നഷ്ടപരിഹാരമായി നല്‍കുവാനും ഉത്തരവിലുണ്ട്.