തൃശൂർ: സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭകരുടെ (എംഎസ്എംഇ) ഉത്പന്നപ്രദർശനവും വ്യാപാരമേളയും 25 മുതൽ മൂന്നുദിവസങ്ങളിൽ തെക്കേഗോപുരനടയിൽ നടക്കും. 80 സ്റ്റാളുകളിൽ 800 സംരംഭകരും 10 സർക്കാർ വകുപ്പുകളും പങ്കെടുക്കും.

കരകൗശലമേഖലയിലെ ഉത്പന്നങ്ങൾ കാണാനും വാങ്ങാനുമുള്ള അവസരമാണ് ഇതിലൂടെ തുറക്കുന്നതെന്ന് എംഎസ് എംഇ ജോ.ഡയറക്ടർ ജി.എസ്. പ്രകാശ് അറിയിച്ചു. സംസ്ഥാനത്ത് 7.39 കോടി രൂപ വ്യക്തികൾക്കു വായ്പ നൽകി. ലോകോത്തരനിലവാരത്തിലേക്ക് കരകൗശല ഉത്പന്നങ്ങളെ എത്തിച്ച് കൂടുതൽ വിപണനത്തിനു വഴിതുറക്കാനാണ് ലക്ഷ്യമിടുന്നത്.

മൂന്നു ഘട്ടങ്ങളായി നടക്കുന്ന പരിപാടികളിലൂടെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. അരലക്ഷത്തോളം അപേക്ഷകരിൽനിന്നു 19200 പേരെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെ‌ടുത്തത്. ഇവർക്കു ടൂൾകിറ്റ് ഇനത്തിൽ 15,000 രൂപയുടെ സഹായം ലഭിക്കും. സംരംഭങ്ങൾ തുടങ്ങാൻ മൂന്നുലക്ഷം രൂപവരെ അഞ്ചുശതമാനം നിരക്കിൽ ഈടുരഹിതവായ്പ ലഭിക്കും. ഉത്പന്നങ്ങളുടെ വിപണനം വർധിപ്പിക്കാനും സഹായം ലഭിക്കും.

രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് മേള. സൗജന്യമായി പ്രവേശനം നൽകും. സെമിനാറുകളും ഇതോടനുബന്ധിച്ചു നടത്തും. ബന്ധപ്പെടേണ്ട നന്പർ: 8330080536. പി.എം വിശ്വകർമ പദ്ധതിപ്രകാരമാണ് നടപടികളെന്ന് അസി.ഡയറക്ടർ വിശേഷ് അഗർവാൾ, മാർ
ട്ടിൻ പി. ചാക്കോ എന്നിവർ പറഞ്ഞു.