കൊടുങ്ങല്ലൂർ: എലിവേറ്റഡ് ഹൈവേ കർമസമിതി 25ന് നടത്തുന്ന ഹർത്താലിന് സിപിഎമ്മും വ്യാപാരികളും പിന്തുണ പ്രഖ്യാപിച്ചു.കൊടുങ്ങല്ലൂർ ബൈപാസിലെ സിഐ ഓഫീസ് ജംഗ്ഷനിൽ എലിവേറ്റഡ് ഹൈവേ നിർമിച്ച് ജനങ്ങൾക്ക് സഞ്ചാരസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ 200 ദിവസത്തിലേറെയായി സമരം നടത്തിവരുന്ന എലിവേറ്റഡ് ഹൈവേ കർമസമിതിയുടെ ഹർത്താലിന് സിപിഎം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി ഏരിയ സെക്രട്ടറി കെ.ആർ. ജൈത്രൻ പറഞ്ഞു.നഗരത്തിലേക്കുള്ള ഒരു പ്രധാന പ്രവേശനകവാടമാണ് ഈ ജംഗ്ഷൻ.

ബൈപാസ് നിർമാണത്തിന്‍റെ പേരിൽ ഈ കവാടം അടച്ച് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചാൽ ആയിരക്കണക്കിന് ജനങ്ങൾക്ക് യാത്രചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടുകയായിരിക്കും ഫലം. അനവധി വർഷങ്ങളായി ഈ പ്രദേശത്ത് ജനങ്ങൾ ഉന്നയിക്കുന്ന ഈ ആവശ്യം അംഗീകരിക്കുവാൻ കേന്ദ്രസർക്കാരും ദേശീയപാത അഥോറിറ്റിയും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും സിപിഎം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സിപിഎം ഉൾപ്പെടെ വിവിധ സംഘടനകൾ സമരസമിതി യോടൊപ്പം ചേർന്ന് നിരന്തരമായി പ്രക്ഷോഭം നടത്തിയിട്ടുണ്ടെന്നും കെ ആർ ജൈത്രൻ പറഞ്ഞു.

സിഐ സിഗ്നനിൽ അടിപ്പാത അനുവദിച്ചുനൽകാതെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ 25ന് എലിവേറ്റഡ് ഹൈവേ കർമസമിതി അഹ്വാനംചെയ്ത ജനകീയ ഹർത്താലിന് കോൺഗ്രസ് പിൻതുണനൽകും. ജനകീയ ആവശ്യങ്ങൾ വികസനത്തിന്‍റെ പേരുപറഞ്ഞു നിഷേധിക്കുന്ന നടപടിക്കെതിരെ ശക്തമായി പ്രതിഷേധം ഈ ഹർത്താലിലൂടെ രേഖപ്പെടുത്തുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഇ.എസ്. സാബു അറിയിച്ചു.ഹർത്താലിന് പിന്തുണ നൽകുന്നതായി വ്യാപാരി നേതാക്കളും അറിയിച്ചിട്ടുണ്ട്.