കോതമംഗലം: കോട്ടപ്പടി പ്ലാമൂടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ രണ്ട് കൂറ്റൻ കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഇന്നലെ രാവിലെയാണ് കാട്ടുപന്നികളെ കിണറ്റിൽ വീണ നിലയിൽ നാട്ടുകാർ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഗോപി, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലത്തെത്തി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വെടിവയ്ക്കുവാൻ നിർദേശം നൽകുകയായിരുന്നു.

പിണ്ടിമന സ്വദേശി രാജേഷാണ് കാട്ടുപന്നികളെ വെടിവച്ചത്. വെടിവയ്ക്കുന്നതിനായി പഞ്ചായത്തിന്‍റെ രജിസ്ട്രേഷൻ ഉള്ള ആളാണ് രാജേഷ്. മേഖലയിൽ കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമാണെങ്കിലും ആദ്യമായാണ് കാട്ടുപന്നികളെ വെടിവച്ചത്. പിന്നീട് ഇവയെ കുഴിച്ചു മൂടിയതായും അധികൃതർ പറഞ്ഞു.