തൃപ്പൂണിത്തുറ: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ റാഗിംഗിന് ഇരയായതു മൂലം ആത്മഹത്യ ചെയ്ത മിഹിർ അഹമ്മദിന്‍റെ മരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അടിയന്തിര പ്രാധാന്യത്തോടെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി.

മിഹിർ അഹമ്മദിന്‍റെ മാതാവ് സോഷ്യൽ മീഡിയയിൽ കുറിച്ച തുറന്ന കത്തിനെ ഉദ്ധരിച്ചാണ് ഹൈബി കത്ത് നൽകിയത്. ഒരിക്കലും സംഭവിച്ച് കൂടാത്ത കാര്യങ്ങളാണ് അവിടെ നടന്നത്. മരണത്തിന് ശേഷവും മിഹിറിന് നീതി ലഭിക്കാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ഒരു സംഘമെന്നും ഹൈബി ഈഡൻ പറഞ്ഞു.

വിദ്യാർഥികളുടെ ക്രൂരത, സ്‌കൂൾ അധികൃതരുടെ ഉദാസീനത, സത്യം മൂടിവയ്ക്കാനുള്ള ശ്രമങ്ങൾ എന്നിവ പുറത്ത് വരണമെന്ന് ഹൈബി ആവശ്യപ്പെട്ടു. ഈ കേസ് കേരളത്തിലെ വിദ്യാലയങ്ങളിൽ ഇന്നും നിലനിൽക്കുന്ന റാഗിംഗിനെതിരെയുള്ള കർശനമായ നടപടികൾക്ക് വേണ്ടിയുള്ള മാനദണ്ഡമാകണമെന്നും മിഹിറിന്‍റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.