അവിടെ ജൂബിലി, ഇവിടെ ക്ഷാമം
അവിടെ ജൂബിലി,  ഇവിടെ ക്ഷാമം
Tuesday, June 25, 2024 1:23 AM IST
കൊച്ചി: നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്കു ലഭ്യമാക്കിയതിലൂടെ കഴിഞ്ഞകാലങ്ങളിൽ മലയാളികളുടെ മനസിൽ ഇടം നേടിയ സിവില്‍ സപ്ലൈസ് കോര്‍പറേഷന് (സപ്ലൈകോ) സുവർണ ജൂബിലി.

നിരവധി പുതിയ പദ്ധതികളുമായി ഒരുവർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷ പരിപാടികൾക്ക് ഇന്നു തുടക്കമാകുന്പോഴും നാടെങ്ങും സപ്ലൈകോ ഔട്ട്‌ലെറ്റുകളെ സംബന്ധിച്ചുള്ള പരാതികൾ അവസാനിക്കുന്നില്ല.

സബ്‌സിഡി നിരക്കിൽ ലഭിച്ചിരുന്ന 13 ഇനങ്ങളിൽ പകുതിയും ഇപ്പോൾ മിക്ക ഔട്ട്‌ലെറ്റുകളിലും കിട്ടാനില്ല. വന്‍പയര്‍, കടല, തുവര പരിപ്പ്, മല്ലി എന്നിവ കൊച്ചിയിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ഇല്ലാതായിട്ട് ആഴ്ചകളായി. പഞ്ചസാര ലഭിച്ചിട്ട് അഞ്ചു മാസമായെന്ന് ഉപഭോക്താക്കൾ പറയുന്നു. സബ്സിഡി സാധനങ്ങൾ വയ്ക്കാറുള്ള അലമാരകൾ മിക്കവാറും കാലിയാണെന്നും അവർ ചൂണ്ടിക്കാട്ടി.

രൂക്ഷമായ സാന്പത്തിക പ്രതിസന്ധിയാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ അവശ്യസാധനങ്ങൾക്കു ക്ഷാമം നേരിടുന്നതിന് പ്രധാന കാരണമായി പറയുന്നത്. സപ്ലൈകോയിലേക്ക് സാധനങ്ങൾ എത്തിച്ചിരുന്ന സ്ഥാപനങ്ങൾക്കും കുടിശികയുണ്ട്. അതിനാൽ ടെൻഡർ നടപടികളും ഇഴയുകയാണ്.


സപ്ലൈകോയിൽ താത്കാലിക ജീവനക്കാർക്ക് ശന്പളം വൈകുന്നതും പ്രതിസന്ധിയാണ്. ശന്പള കുടിശിക പെരുകിയതോടെ പായ്ക്കിംഗ് തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ പുതിയ ജോലി തേടി പോയി.

ഔട്ട്‌ലെറ്റുകള്‍ 1600

സപ്ലൈകോയ്ക്ക് സംസ്ഥാനത്താകെ 1600ലധികം ഔട്ട്‌ലെറ്റുകളുണ്ട്. അവശ്യസാധനങ്ങളുടേതിനു പുറമേ, മരുന്ന്, പെട്രോളിയം, എല്‍പിജി, മണ്ണെണ്ണ വിതരണത്തിനും ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നു.

പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതുൾപ്പെടെ 11 പദ്ധതികളാണ് 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോ നടപ്പാക്കുന്നത്. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് നിർവഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.