അച്ഛൻ വരുന്നു, അയാന്‍റെ ലോറിയുമായി...
അച്ഛൻ വരുന്നു, അയാന്‍റെ ലോറിയുമായി...
Saturday, September 28, 2024 2:21 AM IST
ശ്രീജിത് കൃഷ്ണൻ

കാർവാർ: 74 ദിവസത്തിനുശേഷം ഷിരൂരും ഗംഗാവലിപ്പുഴയുംവിട്ട് അർജുൻ മടങ്ങുകയാണ്. മകൻ രണ്ടര വയസുകാരൻ അയാന്‍റെ കുഞ്ഞുലോറിയും അരിയും പാത്രങ്ങളും വസ്ത്രങ്ങളുമെല്ലാം ഒപ്പം കൊണ്ടുവരുന്നുണ്ട്. ഇനി ദീർഘദൂരയാത്രകളെല്ലാം കഴിഞ്ഞ് കണ്ണാടിക്കലിലെ ഇത്തിരി മണ്ണിന്‍റെ സാന്ത്വനത്തിൽ അർജുനു ശാന്തി തേടാം...

രണ്ടുദിവസം കാർവാർ മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാഫലം ലഭിച്ചത് ഇന്നലെ ഉച്ചകഴിഞ്ഞാണ്. അർജുന്‍റെ സഹോദരങ്ങളുടെ ഡിഎൻഎ സാമ്പിളുമായി കൃത്യമായി യോജിക്കുന്നുണ്ടെന്ന റിപ്പോർട്ട് ലഭിച്ചതോടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്കു തുടക്കമായി.

പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വൈകുന്നേരം ആറോടെയാണ് കർണാടക സർക്കാരിന്‍റെ ജനതാ ആംബുലൻസിൽ കയറ്റിയത്. ആറേകാലോടെ കാർവാറിൽനിന്ന് കോഴിക്കോട്ടേക്ക് അർജുന്‍റെ അവസാനയാത്രയ്ക്കു തുടക്കമായി.

ഇത്രനാൾ അർജുനുവേണ്ടി തെരച്ചിൽ നടത്തിയ കർണാടകയിലെ പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ നിറകണ്ണുകളോടെയാണു നടപടിക്രമങ്ങൾ പൂർത്തിയാക്കി അർജുനെ യാത്രയയച്ചത്. അർജുനോടു മലയാളികൾ കാണിച്ച സ്നേഹവും ശ്രദ്ധയും അത്രത്തോളം ആഴത്തിൽ അവരുടെ മനസിലും പതിഞ്ഞിരുന്നു.

കാർവാറിൽനിന്ന് ഉഡുപ്പി, ദക്ഷിണകന്നഡ, കാസർഗോഡ്, കണ്ണൂർ ജില്ലകൾ പിന്നിട്ട് ഇന്നു പുലർച്ചെയോടെ കോഴിക്കോട്ടെത്തും. ദൗത്യത്തിന്‍റെ മുൻനിരയിൽ ഏറ്റവുമധികം പ്രയത്നിച്ച കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫും മൃതദേഹത്തെ അനുഗമിച്ച് അർജുന്‍റെ വീട്ടിലെത്തുന്നുണ്ട്. അർജുന്‍റെ കുടുംബത്തിനു കർണാടക സർക്കാരിന്‍റെ അടിയന്തര സഹായധനമായി അനുവദിച്ച അഞ്ചുലക്ഷം രൂപയുടെ രേഖകൾ സതീഷ് സെയിൽ കുടുംബത്തിനു കൈമാറും.


അർജുന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ഷിരൂർ മലയടിവാരവും ഗംഗാവലിപ്പുഴയുടെ തീരവും കടന്നുപോയ നിമിഷങ്ങളും അതിവൈകാരികമായി. ആദരസൂചകമായി ഇവിടെ ആംബുലൻസ് അഞ്ചു മിനിറ്റുനേരം നിർത്തിയിടുമെന്നു നേരത്തേ സതീഷ് സെയിൽ എംഎൽഎ പറഞ്ഞിരുന്നെങ്കിലും പിന്നെയും പെയ്ത കനത്ത മഴ അതിനു തടസമായി.

72 ദിവസം നീണ്ട തെരച്ചിലിന് എന്നും അകമ്പടിയായി നിന്ന മഴയിലൂടെതന്നെ ഷിരൂരും ഗംഗാവലിയും അർജുനു വിടചൊല്ലി. വീണ്ടും കുത്തിയൊഴുകുന്ന പുഴയ്ക്കും ദേശീയപാതയ്ക്കുമിടയിൽ ദുരന്തത്തിന്‍റെ ബാക്കിപത്രമായി കയറ്റിവച്ച അർജുന്‍റെ പ്രിയപ്പെട്ട ട്രക്കും അന്ത്യയാത്രയ്ക്കു സാക്ഷിയായി.

മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ ഈ ട്രക്കും ഇവിടെനിന്നു മാറ്റും. ദുരന്തത്തിന്‍റെയും അർജുനുവേണ്ടി നടത്തിയ ഐതിഹാസികമായ തെരച്ചിൽ ദൗത്യത്തിന്‍റെയും സ്മാരകമായി അത് ഉടമ മനാഫിന്‍റെ കോഴിക്കോട്ടെ സ്ഥലത്തെത്തിക്കാനാണു സാധ്യത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.