അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റ വിദ്യാർഥികളെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിദ്ധാർഥ് മരിച്ചിരുന്നു. മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും, കെഎസ്ആർടിസി ബസിന്റെ മുൻവശം ഭാഗികമായും തകർന്നു. ബസിന്റെ വലതുവശത്തെ ടയർ പൊട്ടിപ്പോയി. അപകടത്തെത്തുടർന്ന് മൂവാറ്റുപുഴ- പിറവം റോഡിൽ ഏറെനേരം ഗതാഗതതടസവുമുണ്ടായി.