അൻവറിന്‍റേതു പാർട്ടി നടപടി മുന്പേ അറിഞ്ഞുള്ള ആഞ്ഞടി
അൻവറിന്‍റേതു പാർട്ടി നടപടി  മുന്പേ അറിഞ്ഞുള്ള ആഞ്ഞടി
Friday, September 27, 2024 2:07 AM IST
എം.പ്രേംകുമാർ

തിരുവനന്തപുരം : ഇടതു സ്വതന്ത്രനായി നിലന്പൂരിൽനിന്നു ജയിച്ച് എംഎൽഎയായ പി.വി. അൻവറിനെ ഇനി സിപിഎം ഉപേക്ഷിക്കും. അടുത്ത മാസം നാലിനു നിയമസഭാ സമ്മേളനം ചേരുന്നതിനു മുന്പു തന്നെ സിപിഎം പാർലമെന്‍ററി പാർട്ടി യോഗം ചേർന്ന് അൻവറിനെ അംഗത്വത്തിൽ നിന്നു മാറ്റും. പാർട്ടി അംഗമല്ലാത്തതിനാൽ നിലവിൽ അൻവറിനെതിരേ ഇങ്ങനെയൊരു നടപടി സ്വീകരിക്കാനേ സിപിഎമ്മിനു കഴിയൂ.

കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മടങ്ങിയെത്തിയതിനു ശേഷമാകും നടപടി. എന്നാൽ, തനിക്കെതിരേ നിയമസഭാ സമ്മേളത്തിനു മുന്പായി നടപടിയുണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇന്നലെ സിപിഎമ്മിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും അൻവർ കടുത്ത ആക്ഷേപം ഉന്നയിച്ചത്.

പി.വി. അൻവർ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഉന്നയിച്ച ആക്ഷേപങ്ങൾ സിപിഎം കേന്ദ്രങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. മുന്പെങ്ങും ഒരു പാർട്ടി നേതാവിനെതിരെയും ഇങ്ങനെയൊരു ആക്ഷേപം സിപിഎമ്മിനുള്ളിൽ നിന്നോ ഇടതുപക്ഷത്തു നിന്നോ ഉണ്ടായിട്ടില്ല.

സ്വർണക്കടത്തുകാരെ സഹായിക്കുന്നതു മുഖ്യമന്ത്രിയാണെന്ന് അൻവർ പറയുന്പോൾ സിപിഎമ്മിന് അങ്ങനെ വെറുതെയിരിക്കാൻ കഴിയില്ല. അൻവറിനെ പാർട്ടി ബന്ധത്തിൽനിന്നു മാറ്റി നിർത്താൻ മാത്രമേ സിപിഎമ്മിനു കഴിയൂ.

എന്നാൽ അൻവർ ഇന്നലെ പറഞ്ഞുതീർത്ത കാര്യങ്ങൾ സിപിഎമ്മിന്‍റെ ഉൾപ്പാർട്ടി രാഷ്‌ട്രീയത്തിൽ ഉണ്ടാക്കാൻ പോകുന്ന പ്രതിഫലനങ്ങൾ വലുതാണ്. പ്രത്യേകിച്ചു പാർട്ടി സമ്മേളനങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ. മുഖ്യമന്ത്രിക്കെതിരേ കടുത്ത വിമർശനമാണു ബ്രാഞ്ചു സമ്മേളനങ്ങളിൽ ഉണ്ടാകുന്നത്.

ഈ സാഹചര്യത്തിൽ പിണറായി വിജയനെതിരെ അൻവറിന്‍റെ പുതിയ ആക്ഷേപങ്ങൾ വിമർശനങ്ങൾക്കു കൂടുതൽ ഊർജം പകരാനാണു സാധ്യത. നിലവിലെ സാഹചര്യം എങ്ങനെ നേരിടുമെന്ന ആശങ്കയും സിപിഎം നേതൃത്വത്തിനുണ്ട്. കഴിഞ്ഞ എട്ടു വർഷമായി സർക്കാരുമായി ബന്ധപ്പെട്ടുയർന്നു വന്ന വിവാദങ്ങളിലെല്ലാം പാർട്ടി പ്രതിരോധത്തിലായിട്ടുണ്ട്.

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പോലീസ് വകുപ്പിനെതിരെ പാർട്ടിക്കുള്ളിലും ഇടതുമുന്നണിയിലും അസംതൃപ്തി ധാരാളമാണ്. എന്നിട്ടും സ്വയം തിരുത്തൽ വരുത്താൻ പാർട്ടി പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകുന്നില്ല.


അനാവശ്യ പിടിവാശി കാട്ടി മുഖ്യമന്ത്രി കളങ്കിതരെ സംരക്ഷിക്കുന്നൂവെന്ന അഭിപ്രായം സിപിഎമ്മിലെ മുതിർന്ന നേതാക്കൾക്കു പോലും ഉണ്ട്. എന്നാൽ തുറന്നു പറയാൻ ഇവരാരും തയാറാകുന്നില്ല. ഇതാണ് ഇന്നലെ പി.വി.അൻവർ പറഞ്ഞുവച്ചതും.

അൻവറിന്‍റെ ആരോപണങ്ങളിൽ എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്താൻ മുഖ്യമന്ത്രി കാണിച്ച വൈമനസ്യമാണു കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയത്.

മുഖ്യമന്ത്രിയുടെ ഈ നിലപാടു പാർട്ടിയേയും കടുത്ത പ്രതിരോധത്തിലാക്കി. അജിത്കുമാറിനെ ചുമതലയിൽ നിന്നും മാറ്റി നിർത്താൻ പിണറായി തയാറായെങ്കിൽ അൻവർ ഈ രീതിയിൽ മുന്നോട്ടുപോകില്ലായിരുന്നൂവെന്ന അഭിപ്രായം തന്നെയാണു സിപിഎം നേതാക്കൾക്കുണ്ടായിരുന്നത്.

മുഖ്യമന്ത്രിക്കെതിരേ കടുത്ത പ്രയോഗങ്ങളാണ് അൻവർ നടത്തിയത്. സിപിഎമ്മിൽ അടിമത്തമാണെന്നും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുപോലും രക്ഷയില്ലെന്നുമാണ് അൻവർ പറഞ്ഞത്. പിണറായി തനിക്കു പിതാവിനെപ്പോലെയായിരുന്നൂവെന്നു പറഞ്ഞ ശേഷമാണ് അദ്ദേഹത്തിനെതിരേ ഗുരുതരമായ ആരോപണങ്ങൾ അൻവർ ഉന്നയിച്ചത്.

മരുമകൻകൂടിയായ മന്ത്രി മുഹമ്മദ് റിയാസ് മാത്രം മതിയോ പാർട്ടിയിൽ എന്നും അൻവർ ചോദിക്കുന്നു. അൻവറിന്‍റെ ഇത്തരം ആക്ഷേപങ്ങളെല്ലാം ഈ രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ സിപിഎമ്മിനുള്ളിൽ രഹസ്യമായ ചർച്ചയാണ്.

അൻവറിന്‍റെ ആക്ഷേപങ്ങളെ തുടർദിവസങ്ങളിൽ എങ്ങനെ നേരിടണമെന്ന ആലോചനയിലാണു സിപിഎം നേതൃത്വം. അൻവറിനെതിരേ സംസ്ഥാന ഇന്‍റലിജൻസിന്‍റെ രഹസ്യാന്വേഷണം നടക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഈ നീക്കത്തിൽ പ്രകോപിതനായാണ് അദ്ദേഹം ഇന്നലെ പാർട്ടി അഭ്യർഥന ലംഘിച്ചു പത്രസമ്മേളനം നടത്തിയത്. അൻവറിനെതിരേയുള്ള ഇന്‍റലിജൻസിന്‍റെ അന്വേഷണം പാർട്ടി നേതൃത്വം അറിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ഈ നിലപാടുതന്നെയാണു പ്രശ്നങ്ങൾ രൂക്ഷമാകാൻ കാരണമായതെന്നാണു പാർട്ടിയുടെയും വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.