കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി അൻവർ മാറി: സിപിഎം
കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ  ജിഹ്വയായി അൻവർ മാറി: സിപിഎം
Saturday, September 28, 2024 12:33 AM IST
തിരുവനന്തപുരം: വലതുപക്ഷ രാഷ്‌ട്രീയശക്തികളും അവരുടെ കുഴലൂത്തുകരായ മാധ്യമങ്ങളും നടത്തുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി പി.വി. അൻവർ മാറിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

പാർലമെന്‍ററി പ്രവർത്തനം എന്നതു പാർട്ടിയുടെ നിരവധി സംഘടനാ പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണ്. എന്നിട്ടും പാർലമെന്‍ററി പാർട്ടിയിൽ സ്വതന്ത്ര അംഗം എന്ന നില പാർട്ടിയെ ആകെ തിരുത്താനുള്ള സ്ഥാനമാണെന്നു കരുതി ഇടപെടുന്ന അൽപത്വമാണ് അൻവർ കാണിച്ചത്.

പി.വി. അൻവർ നൽകിയ പരാതികൾ പാർട്ടിയും സർക്കാരും പരിശോധിച്ചിട്ടുണ്ട്. ഒരു മാസം കൊണ്ട് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നു സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ പരിശോധനയ്ക്കു ശേഷം പാർട്ടി പരിശോധിക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നു പാർട്ടി വ്യക്തമാക്കുകയും ചെയ്തു.


പാർട്ടിയിലും സർക്കാരിലും വിശ്വാസമുള്ള ഒരാളും ഇത്തരമൊരു സാഹചര്യത്തിൽ പൊതുപ്രസ്താവന നടത്തില്ല. എന്നാൽ അൻവർ തുടർച്ചയായി വിവിധ വിമർശനങ്ങൾ വലതുപക്ഷ രാഷ്‌ട്രീയക്കാർക്കുവേണ്ടി ഉന്നയിക്കുകയാണു ചെയ്തത്.

മുൻകൂട്ടി നിശ്ചയിച്ച ചില അജൻഡകളുമായാണ് അദ്ദേഹം രംഗത്തിറങ്ങിയത് എന്ന കാര്യം ഇതു വ്യക്തമാക്കുന്നതായി സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.