എടിഎം കൊള്ളക്കാരെ ഏറ്റുമുട്ടി കീഴടക്കി
എടിഎം കൊള്ളക്കാരെ ഏറ്റുമുട്ടി കീഴടക്കി
Saturday, September 28, 2024 2:22 AM IST
തൃശൂർ: ഗ്യാസ് കട്ടർ ഉപയോഗിച്ച് തൃശൂരിൽ മൂന്ന് എടിഎമ്മുകൾ തകർത്ത് വൻ മോഷണം. അരക്കോടിയോളം രൂപ കവർന്ന് അതിർത്തികടന്ന ഹരിയാനക്കാരായ ഏഴംഗ മോഷണസംഘത്തെ നാമക്കലിൽ തമിഴ്നാട് പോലീസ് സാഹസികമായി പിടികൂടി. അരമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിൽ മോഷണസംഘത്തിലെ ഒരാൾ വെടിവയ്പിൽ കൊല്ലപ്പെട്ടു.

ജമാൽ ആണു കൊല്ലപ്പെട്ടത്. പോലീസുകാരടക്കം മൂന്നു പേർക്കു പരിക്കേറ്റു. ആറുപേരെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളുടെ പക്കൽ തിരിച്ചറിയൽ രേഖകളൊന്നുമില്ലാതിരുന്നതിനാൽ ഇവർ പറഞ്ഞ പേരുകളും വിലാസവും ശരിയാണോയെന്നു പോലീസിനു സംശയമുണ്ട്.

കവർച്ചക്കാർ ഉപയോഗിച്ച കാർ കണ്ടെയ്നർ ലോറിയിൽ ഒളിപ്പിച്ചാണു കടത്തിയത്. എസ്കെ ലോജിസ്റ്റിക്സ് കന്പനിയുടെ ലോറി പന്നിയങ്കര ടോൾ പ്ലാസ കടന്നതിന്‍റെ വിവരം ലഭിച്ചെങ്കിലും എവിടെവച്ചാണു കാർ കണ്ടെയ്നറിനുള്ളിൽ കയറ്റിയതെന്നു വ്യക്തമായിട്ടില്ല.

തൃശൂർ നഗരത്തിൽ ഷൊർണൂർ റോഡ്, വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കോലഴി, ഇരിങ്ങാലക്കുടയ്ക്കു സമീപം മാപ്രാണം എന്നിവിടങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മുകളാണു തകർത്തത്.

ഇന്നലെ പുലർച്ചെ രണ്ടിനും നാലിനുമിടയിലായിരുന്നു കവർച്ച. വെള്ളനിറത്തിലുള്ള ക്രെറ്റ കാറിലെത്തിയ ഏഴംഗസംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎമ്മുകൾ തകർത്തത്. മൂന്ന് എടിഎമ്മുകളിൽനിന്നായി 69 ലക്ഷം രൂപ നഷ്ടപ്പെട്ടു.

മാപ്രാണത്തെ എടിഎം തകർത്തതിനു പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥർക്കു സന്ദേശമെത്തി. അവർ പോലീസിൽ വിവരം അറിയിച്ചു. രാത്രി പട്രോൾ നടത്തുന്ന സംഘമെത്തുന്പോഴേക്കും പ്രതികൾ പണവുമായി കടന്നിരുന്നു. 33.9 ലക്ഷം രൂപ ഇവിടെ നഷ്ടപ്പെട്ടു. പിന്നീടു ഷൊർണൂർ റോഡിലെ എടിഎം തകർത്ത് 9.86 ലക്ഷവും കോലഴിയിലെത്തി എടിഎമ്മിൽനിന്ന് 25.65 ലക്ഷവും കവർന്നു.


കൊള്ളക്കാരെ പിന്തുടർന്ന് പോലീസ്, ഇൻസ്പെക്ടർക്കും എസ്ഐക്കും പരിക്ക്

തൃശൂർ: എടിഎമ്മുകളിൽ കവർച്ചനടന്ന വിവരമറിഞ്ഞ് ജില്ലാ അതിർത്തികളിലടക്കം പോലീസ് വ്യാപകതെരച്ചിൽ നടത്തുന്നതിനിടെയാണു തമിഴ്നാട്ടിൽ കൊള്ളസംഘം പിടിയിലായത്. സംഘം വിയ്യൂർ, പോലീസ് അക്കാദമി, മണ്ണുത്തി വഴി തൃശൂർ-പാലക്കാട് ദേശീയപാതയിലേക്കു കയറി തമിഴ്നാട്ടിലേക്കു പോകുകയായിരുന്നു.

കണ്ടെയ്നർ ലോറിയെക്കുറിച്ചു കേരള പോലീസ് മുന്നറിയിപ്പിനെത്തുടർന്ന് നാമക്കൽ പോലീസ് കൊമരപാളയത്തു വാഹനപരിശോധന ആരംഭിച്ചു. ഇതിനിടെ ലോറി അമിതവേഗത്തിൽ ഓടിച്ചുപോയി. ഉടൻതന്നെ ശങ്കഗിരി- ഈറോഡ് പാതയിൽ പോലീസ് വാഹനങ്ങൾ തടഞ്ഞു.
പോലീസ് പിന്തുടരുന്നതിനിടെ കുമാരപാളയത്തു ലോറി രണ്ടു കാറുകളിലും ഇരുചക്രവാഹനങ്ങളിലും ഇടിച്ചു. ഒടുവിൽ പച്ചംപാളയത്തു ലോറി തടഞ്ഞു.

ഡ്രൈവറോടു കണ്ടെയ്നർ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. ബലമായി കണ്ടെയ്നർ തുറന്ന പോലീസിനെ അകത്തുണ്ടായിരുന്ന സംഘം ആക്രമിക്കുകയായിരുന്നു. പോലീസിനു നേരേ വെടിയുതിർത്തെന്നും വിവരമുണ്ട്.

പോലീസിന്‍റെ വെടിവയ്പിൽ ലോറി ഡ്രൈവർ കൊല്ലപ്പെട്ടു. സബ് ഇൻസ്പെക്ടർ രാജേഷിനും ഇൻസ്പെക്ടർ തവമണിക്കും പരിക്കേറ്റു. ഇവർ പള്ളിപ്പാളയത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

തൃശൂരിൽനിന്നു പോലീസ് സംഘം നാമക്കലിൽ എത്തിയെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ കേരളത്തിലെത്തിക്കുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.