പ്ലാറ്റ് ഫോമിലുണ്ടായിരുന്നവരിൽ പലരും തലയ്ക്കുകൈവച്ച് നിൽക്കവേ ആ യാത്രക്കാരന്റെ ജീവൻ തിരിച്ചുപിടിച്ച് എഎസ്ഐ ഉമേശൻ നിവർന്നു നിന്നു. സ്വന്തം ജീവൻ പോലും പണയം വച്ച് ആ പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ രക്ഷാപ്രവർത്തനം സമാനതകൾ ഇല്ലാത്തതായിരുന്നു.
അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട മുംബൈ സ്വദേശിയായ യാത്രക്കാരൻ നന്ദി പറയാൻ വാക്കുകൾ കിട്ടാതെ വിതുമ്പി. നിസാര പരിക്കുകളോടെ യാത്രക്കാരൻ പിന്നീടു വന്ന മംഗള എക്സ്പ്രസിനു യാത്ര തുടർന്നു.
ശ്രദ്ധയില്ലായ്മയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും അവഗണിക്കുന്ന താണ് യാത്രക്കാർ ട്രെയിനിനെ സമീപിക്കുന്നതാണ് ഇത്തരത്തിലുള്ള അപകടങ്ങൾക്കു കാരണമെന്നു റെയിൽവേ പോലീസ് ചൂണ്ടിക്കാട്ടുന്നു.