കേരളം വിധിയെഴുതി; പോളിംഗ് 70.35 %
തിരുവനന്തപുരം: കനത്ത ചൂടിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിന്‍റെ വിധിയെഴുത്ത് 70.35 ശതമാനത്തിലേക്കു ചുരുങ്ങി. വോട്ടെടുപ്പിലുണ്ടായ കാലതാമസത്തെ ത്തുടർന്നു പലയിടത്തും മണിക്കൂറുകൾ കാത്തുനിന്നാണു പലർക്കും വോട്ട് ചെയ്യാനായത്.

തെരഞ്ഞെടുപ്പു നടപടിക്രമം വൈകിയത് ഉദ്യോഗസ്ഥതല അനാസ്ഥയെ തുടർന്നാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി പ്രതിപക്ഷവും രംഗത്ത് എത്തിയതോടെ പുതിയ വിവാദത്തിനും അരങ്ങൊരുങ്ങി.

സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 70.35 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്തിമമായ ഒൗദ്യോഗിക കണക്ക് പുറത്തു വരുന്നതോടെ ശതമാനത്തിൽ നേരിയ വ്യത്യാസമുണ്ടാകും.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 2019ൽ 77.67 ശതമാനമായിരുന്നു സംസ്ഥാനത്ത് പോളിംഗ് രേഖപ്പെടുത്തിയത്.

കണ്ണൂർ മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ്, 75.74 ശതമാനം. തൊട്ടുപിന്നാലെ ആലപ്പുഴ, 74.37 ശതമാനം. കുറവ് പത്തനംതിട്ടയിൽ, 63.35. ജൂണ്‍ നാലിനാണ് വോട്ടെണ്ണൽ.

ഇന്നലെ വൈകുന്നേരം ആറുവരെയായിരുന്നു വോട്ടെടുപ്പ് എങ്കിലും പലയിടത്തും വോട്ടർമാരുടെ നീണ്ട നിര ഉണ്ടായിരുന്നതിനാൽ ടോക്കണ്‍ നൽകി വോട്ട് ചെയ്യാൻ അവസരം നൽകുകയായിരുന്നു.

രാത്രി വൈകിയാണ് പലയിടത്തും വോട്ടെടുപ്പു നടപടികൾ പൂർത്തിയാക്കാനായത്. ഉദ്യോഗസ്ഥതല അനാസ്ഥയ്ക്കൊപ്പം ഇലക്‌ട്രോണിക്സ് വോട്ടിംഗ് മെഷീന്‍റെ താമസവും ബീപ് ശബ്ദം കേൾക്കാൻ വൈകിയതും വോട്ടിംഗ് വൈകാൻ ഇടയാക്കി. ക്യൂ മടുത്ത് ചിലയിടങ്ങളിൽ വോട്ടർമാർ വോട്ട് ചെയ്യാതെ മടങ്ങിയതായി ആരോപണമുണ്ട്.

വോട്ടെടുപ്പിൽ കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. എന്നാൽ, ഒറ്റപ്പെട്ട സംഘർഷാവസ്ഥ പലയിടുത്തുമുണ്ടായി. കള്ളവോട്ടും ഇരട്ടവോട്ടും രേഖപ്പെടുത്താൻ ശ്രമിച്ച നിരവധി സംഭവങ്ങളുണ്ടായി. വോട്ടെടുപ്പുമായി ബന്ധപ്പെട്ടു വിവിധ സ്ഥലങ്ങളിലായി 11 പേർ കുഴഞ്ഞു വീണു മരിച്ചു.

രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിരയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലെയും പോളിംഗ് ബൂത്തുകളിൽ കാണാനായത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ച് രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ 12.26 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പോളിംഗ് സ്റ്റേഷനുകൾക്കു മുന്നിലെല്ലാം നീണ്ട ക്യൂവായിരുന്നു. ഉച്ചയ്ക്ക് ഒന്നോടെ 40 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞു മൂന്നിന് വോട്ടിംഗ് ശതമാനം 50 പിന്നിട്ടു.

ലോക്സഭാ മണ്ഡലം തിരിച്ചുള്ള വോട്ടിംഗ് ശതമാനം

ബ്രാക്കറ്റിൽ 2019ലെ പോളിംഗ് ശതമാനം

തിരുവനന്തപുരം: 66.43 (73.66)
ആറ്റിങ്ങൽ: 69.40 (74.4)
കൊല്ലം: 67.92 (74.66)
പത്തനംതിട്ട: 63.35 (74.24)
ആലപ്പുഴ: 74.37 (80.25)
മാവേലിക്കര: 65.88 (74.23)
കോട്ടയം: 65.59 (75.44)
ഇടുക്കി: 66.39 (76.34)
എറണാകുളം: 68.10 (77.63)
ചാലക്കുടി: 71.68 (80.25)
പാലക്കാട്: 72.68 (77.72)
തൃശൂർ: 72.11 (77.92)
ആലത്തൂർ: 72.66 (80.42)
മലപ്പുറം: 71.68 (75.49)
പൊന്നാനി: 67.93 (74.98)
വടകര: 73.86 (82.67)
കോഴിക്കോട്: 73.34 (81.65)
വയനാട്: 72.85 (80.33)
കണ്ണൂർ: 75.74 (83.21)
കാസർഗോഡ്: 74.28 (80.65)
ബീപ് ശബ്ദം വൈകി; നടപടി നീണ്ടു
തിരുവനന്തപുരം: വോട്ടിംഗിനായുള്ള ക്യൂ നീളാൻ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ ബീപ് ശബ്ദം വൈകിയതു പ്രധാന കാരണമായി.

വോട്ടിംഗ് മെഷീനിലെ സ്ഥാനാർഥിക്കു വോട്ട് രേഖപ്പെടുത്തിയ ശേഷം ഇതു സ്ഥിരീകരിക്കാൻ ബീപ് ശബ്ദം കേൾക്കാൻ വൈകുന്നതാണ് പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര രൂപപ്പെടാൻ ഇടയാക്കിയത്.

ബീപ് ശബ്ദം കേൾക്കാൻ വൈകിയത്, ചിലയിടങ്ങളിൽ വോട്ടർമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിനും ഇടയാക്കി. വോട്ട് രേഖപ്പെടുത്തിയാൽ ഏഴു സെക്കൻഡിനകം വിവിപാറ്റിൽ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ പേരും ചിഹ്നവും അടങ്ങിയ പേപ്പർ ബാലറ്റ് എത്തും. ഇതിനു തൊട്ടു പിന്നാലെ വോട്ടിംഗ് നടപടിക്രമം അവസാനിപ്പിച്ചു കൊണ്ടുള്ള ബീപ് ശബ്ദവും എത്തേണ്ടതാണ്. സാങ്കേതിക തകരാറല്ല, സെറ്റിംഗ്സിൽ ഏർപ്പെടുത്തിയ ക്രമീകരണമാണ് ചിലയിടങ്ങളിൽ ബീപ് ശബ്ദം കേൾക്കാൻ കാലതാമസം നേരിടാൻ കാരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ നൽകുന്ന സൂചന.
104-ാം വയസിലും തളരാതെ..
മരട്: വീട്ടിലെത്തിയുള്ള വോട്ടിംഗിന് അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ തന്‍റെ 104-ാം വയസിലും ചുറുചുറുക്കോടെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി മരട് നിരവത്ത് റോഡില്‍ പഴമടത്തില്‍ വെറോണി മുത്തശി.

എറണാകുളം ലോകസഭാ മണ്ഡലത്തിലെ മരട് സെന്‍റ് മേരീസ് എല്‍പി സ്‌കൂളിലെ 21-ാം നമ്പര്‍ ബൂത്തിലായിരുന്നു വിരോണിക്ക് വോട്ട്.

ഇക്കാലമത്രയും വോട്ട് ചെയ്യാനുള്ള അവസരം നഷ്‌ടപ്പെടുത്തിയിട്ടില്ലാത്ത വെറോണി വീട്ടിലെത്തിയുള്ള വോട്ടിംഗ് അവസരത്തിനായി ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വിരോണിയുടെ വോട്ട് രേഖപ്പെടുത്തിയിരുന്നു. അവസാന നിമിഷം വരെ കാത്തിരുന്നെങ്കിലും ഇത്തവണ അതിനവസരമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് വെറോണി മക്കളുടെ സഹായത്തോടെ ബൂത്തിലെത്തി വോട്ട് ചെയ്തു മടങ്ങിയത്.

വെറോണിയുടെ മാതൃക വാര്‍ത്തയായതോടെ അഭിനന്ദനങ്ങളുമായി രാഷ്‌ട്രീയ- സാമൂഹ്യ മേഖലകളില്‍നിന്നുള്ളവരെത്തി. ജനാധിപത്യത്തിന് കരുത്തു പകരാന്‍ വെറോണിയമ്മ കാണിച്ച മാതൃകയ്‍ക്ക് മരട് നഗരസഭാ ചെയര്‍മാന്‍ ആന്‍റണി ആശാംപറമ്പില്‍ ആദരവ് അര്‍പ്പിച്ചു.
പോളിംഗ് സമാധാനപരം: സഞ്ജയ് കൗൾ
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് സമാധാനപരമാണെന്നും പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ.

കവടിയാർ സാൽവേഷൻ ആർമി സ്കൂളിൽ വോട്ട് ചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായമായവർക്ക് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കിയതുകൊണ്ടാണ് ചിലയിടങ്ങളിൽ വോട്ടിംഗ് മന്ദഗതിയിലായത്.

ഗുരുതരമായ പ്രശ്നങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. വോട്ടിംഗ് യന്ത്രത്തിന്‍റെ ബാറ്ററി തകരാർ മൂലമാണ് ചില സ്ഥലങ്ങളിൽ വോട്ടെടുപ്പ് വൈകിയത്. കള്ളവോട്ട് നടന്നു എന്ന പരാതി അന്വേഷിച്ചെന്നും അങ്ങനെ ഉണ്ടായിട്ടില്ലെന്നും സഞ്ജയ് കൗൾ പറഞ്ഞു.
രാജ്യത്ത് തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കണം: മാർ തട്ടിൽ
കൊച്ചി: എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സ്ഥിതി രാജ്യത്തുണ്ടാകണമെന്ന് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.

എല്ലാ മ­ത­ങ്ങളും ഒ­ന്നുചേര്‍­ന്ന് ഒ­രു കു­ടും­ബം പോ­ലെ ജീ­വി­ക്കു­ന്ന നാ­ടാ­ണ് ന­മ്മു­ടേ­ത്. ഈ നാ­ട് മ­തേ­ത­ര­മാ­ണ്. സര്‍­ക്കാരും അങ്ങ­നെ ആ­യി­രി­ക്ക­­ണമെന്നാണു ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാക്കനാട് തെങ്ങോട് ഗവ. സ്കൂളിലെ 149-ാം നന്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും കാക്കനാട് തെങ്ങോട് ഗവ. സ്കൂളിലെ 149-ാം നന്പർ ബൂത്തിൽ വോട്ട് ചെയ്തു.
വോട്ട് ചെയ്തത് ഭരണഘടന നിലനിർത്താൻ: ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് ഭരണഘടന നിലർത്താൻവേണ്ടിയെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ.

രാജ്യത്തെ ജനാധിപത്യം, മതേതരത്വം എന്നിവ നിലനിൽക്കാനാണ് വോട്ട്. അടുത്ത തവണയും ഇതേ സ്ഥലത്ത് എനിക്കു വോട്ട് ചെയ്യാൻ അവസരമുണ്ടാകണം. ഇതാണ് ഈ വോട്ടിന്‍റെ ഉദ്ദേശ്യം.

മണിപ്പുർ വിഷയത്തിൽ നേരത്തേ നിലപാട് വ്യക്തമാക്കിയതാണ്. അക്കാര്യത്തിൽ കൂടുതലൊന്നും പറയുന്നില്ല. ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ടുള്ള നിലപാട് ഇടയലേഖനത്തിൽ പറഞ്ഞു.

വിശ്വാസികൾക്കെല്ലാം അതു മനസിലാകുകയും ചെയ്തുവെന്നും ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ പറഞ്ഞു.
മണിപ്പുർ വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാം: മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ: മണിപ്പുർ വിഷയം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാമെന്ന് സിബിസിഐ പ്രസിഡന്‍റും തൃശൂർ അതിരൂപത ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്.

സെന്‍റ് ക്ലെയേഴ്സ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. മണിപ്പുർ വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നായിരുന്നു ചോദ്യം. ഒരുപാടു ചർച്ചചെയ്ത വിഷയമായതുകൊണ്ടുതന്നെ അതു പ്രതിഫലിച്ചേക്കാമെന്നായിരുന്നു മാർ താഴത്തിന്‍റെ മറുപടി.

ലോകത്ത് എന്തു പ്രശ്നമുണ്ടെങ്കിലും ആരൊക്കെ വേദനിച്ചാലും അതിന്‍റെ വിഷമവും വേദനയും ഭാരതീയർക്കുണ്ടാകും. മണിപ്പുർ വിഷയങ്ങളിലും അങ്ങനെതന്നെ. എനിക്കും വേദനയുണ്ട്. സാധാരണ മനുഷ്യർ തമ്മിൽ തല്ലുകൂടുന്നതു കാണുന്പോൾ വിഷമമുണ്ട്. മണിപ്പുർ സന്ദർശിച്ചശേഷം അവിടത്തെ പ്രശ്നങ്ങളെക്കുറിച്ച് അമിത്ഷാ ഉൾപ്പടെയുള്ളവരോടു സംസാരിച്ചു. ഇപ്പോൾ അതേക്കുറിച്ച് പരസ്യ പരാമർശത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വാസികൾ പോളിംഗ് ബൂത്തിലേക്ക് എത്തുന്പോൾ എന്താണ് ഓർക്കേണ്ടതെന്ന ചോദ്യത്തിന്, നന്മയ്ക്കു നേതൃത്വം നൽകാൻ കഴിയുന്ന വ്യക്തികൾക്കു വോട്ടു ചെയ്യുക എന്നായിരുന്നു ഉത്തരം.
രാജീവ് ചന്ദ്രശേഖർ ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്നു: ജി.ആർ. അനിൽ
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടെന്ന് മന്ത്രി ജി.ആർ. അനിൽ.

ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തതിനു തെളിവാണ് പുറത്തുവരുന്നതെന്നും രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം നിവാസികളെ പറ്റിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മുതലാളിമാരുടെ താത്പര്യവും കച്ചവടതാത്പര്യവുമാണ് കാണുന്നത്. ഇതേ നില തന്നെയാണ് ഭാവിയിലും അവർ സ്വീകരിക്കാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.
എൽഡിഎഫും ബിജെപിയും തമ്മിൽ സൗഹൃദമത്സരം: തരൂർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ സൗഹൃദമത്സരമാണ് നടത്തുന്നതെന്ന് യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ. ഇരുകൂട്ടരും തനിക്കെതിരേയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്.

എൽഡിഎഫ് നേതൃത്വം ബിജെപി സ്ഥാനാർഥിക്കെതിരേ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതു മുന്നണിയും ബിജെപിയും തകരും: ആന്‍റണി
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ ജനരോഷത്തിന്‍റെ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണെന്നും ഈ തെരഞ്ഞെടുപ്പോടെ ഇടതു മുന്നണിയും ബിജെപിയും തകരുമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി പറഞ്ഞു.
യുഡിഎഫ് തരംഗം: എം.എം. ഹസൻ
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് തരംഗമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ. 20 സീറ്റിലും യുഡിഎഫ് സ്ഥാനാർഥികൾ വിജയിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നിലപാടുകൾക്കെതിരേ ജനം വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
ഒരേ നന്പറിൽ രണ്ട് തിരിച്ചറിയൽ കാർഡ്മു; ഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് വോട്ടുചെയ്യാനായില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല.

അദ്ദേഹത്തിന്‍റെ വോട്ടർ തിരിച്ചറിയൽ കാർഡിന്‍റെ അതേ നന്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡുകൂടിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാബിനറ്റ് റാങ്കുള്ള മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാമിന് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്.

ഏബ്രഹാമിന്‍റെ പേരിലുള്ള തിരിച്ചറിയൽ കാർഡിന്‍റെ നന്പർ മറ്റൊരു സ്ത്രീയുടെ പേരിലാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഒരേ നന്പറിൽ രണ്ടു തിരിച്ചറിയൽ കാർഡുണ്ടായത് എങ്ങനെയെന്ന് വ്യക്തതയില്ല. ജഗതിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ഇതുവ്യക്തമായത്.
സൗകര്യങ്ങൾ ഒരുക്കിയില്ല ഭിന്നശേഷിക്കാരൻ വോട്ട് ചെയ്യാതെ മടങ്ങി
മുണ്ടക്കയം ഈസ്റ്റ്: വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ ഒരുക്കിയില്ല. ഭിന്നശേഷിക്കാരൻ വോട്ട് ചെയ്യാതെ മടങ്ങി.

ഇടുക്കിയിൽ ലോക്സഭ മണ്ഡലത്തിൽ പെരുവന്താനം പഞ്ചായത്തിൽ 14-ാം വാർഡിൽ മുണ്ടക്കയം ഈസ്റ്റ് ഡി പോൾ സ്കൂളിലെ 122 നമ്പർ ബൂത്തിലാണ് ഭിന്നശേഷിക്കാരന് വോട്ട് ചെയ്യാൻ സൗകര്യം ഇല്ലാത്തതിനെ തുടർന്ന് മടങ്ങേണ്ടി വന്നത്.

പെരുവന്താനം കൊടുകുത്തിയിൽ മുടത്തി പ്ലാക്കൽ വീട്ടിൽ ബിനു എം. കോശിയാണ് വോട്ട് ചെയ്യാതെ മടങ്ങിയത്. ഭിന്നശേഷിക്കാർക്ക് യാത്ര ചെയ്യാൻ പ്രത്യേക സൗകര്യമുള്ള വാഹനത്തിൽ കുടുംബസമേതമാണ് ബിനു എത്തിയത്.

കാറിൽ നിന്നു പോളിംഗ് ബൂത്തിലേയ്ക്ക് വരെ പോകാൻ വീൽ ചെയർ ആവശ്യപ്പെടുകയും എന്നാൽ, വീൽചെയറോ മറ്റ് സൗകര്യങ്ങളോ ഒരുക്കാത്തതിനെത്തുടർന്ന് ഒന്നര മണിക്കൂറോളം നിന്നശേഷം വോട്ട് ചെയ്യാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ജയരാജൻ വിവാദമായി; ഇടത് വിയർത്തു
സാബു ജോണ്‍

തിരുവനന്തപുരം: പറഞ്ഞതത്രയും ബൂമറാങ് പോലെ തിരിച്ചു വരികയെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പു ദിവസം കേരളത്തിൽ സംഭവിച്ചത് അതാണ്.

ബിജെപിയിലേക്കു പോയ, പൊയ്ക്കൊണ്ടിരിക്കുന്ന, പോകാനിരിക്കുന്ന നേതാക്കളെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനോ മറ്റു സിപിഎം നേതാക്കളോ പറയാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പു ദിവസം കേരളത്തിലെന്പാടും ചർച്ചയായത് സിപിഎമ്മിന്‍റെ തലപ്പൊക്കമുള്ള നേതാവും എൽഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജൻ ബിജെപിയുമായി നടത്തിയ ചർച്ചകളായിരുന്നു.

ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി എന്നു ജയരാജൻതന്നെ സമ്മതിച്ചതോടെ വെട്ടിലായത് ഇടതുമുന്നണിയാണ്. ഇതു കേരള രാഷ്്ട്രീയത്തിലും സിപിഎം രാഷ്്ട്രീയത്തിലും ഒരുപാടു ചലനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. തെരഞ്ഞെടുപ്പിൽ ഇത് എങ്ങനെ സ്വാധീനിച്ചു എന്നതായിരിക്കും ഇടതുപക്ഷത്തെ ഉടനടി അലട്ടുന്ന വിഷയം.

ദല്ലാൾ നന്ദകുമാർ തുറന്നുവിട്ട ഭൂതം

വിവാദ ദല്ലാൾ നന്ദകുമാർ ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രനും പത്തനംതിട്ടയിലെ സ്ഥാനാർഥി അനിൽ ആന്‍റണിക്കുമെതിരേ ചില സാന്പത്തിക ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് സംഭവപരന്പരകൾക്കു തുടക്കമാകുന്നത്. ശോഭ സുരേന്ദ്രൻ നന്ദകുമാറിനു മറുപടി പറഞ്ഞപ്പോൾ, പിണറായി വിജയനൊപ്പം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാൻ ചർച്ച നടന്നതായി വെളിപ്പെടുത്തി. ഈ നേതാവ് ഇ.പി. ജയരാജനാണെന്ന് കെ. സുധാകരൻ വെളിപ്പെടുത്തി.

ശോഭ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറും ഇതു ശരിവച്ചതോടെ വിവാദം ആളിക്കത്തി. ജയരാജൻ ബിജെപിയിൽ ചേരുന്നതു 90 ശതമാനം ഉറപ്പായെങ്കിലും അവസാനനിമിഷം നടന്നില്ലെന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. ലാവ്‌ലിൻ, മാസപ്പടി വിഷയങ്ങളിൽ നിന്ന് പിണറായി വിജയനെ ഊരിയെടുക്കുന്നതിനേക്കുറിച്ചായിരുന്നു ചർച്ചയെന്നാണ് നന്ദകുമാർ പറഞ്ഞത്. രണ്ടിൽ ഏതായാലും സിപിഎമ്മിന് അംഗീകരിക്കാൻ സാധിക്കാത്തതാണ്.

വിശദീകരിച്ച് ജയരാജൻ; അതൃപ്തിയോടെ മുഖ്യമന്ത്രി

ജാവദേക്കർ തന്‍റെ മകന്‍റെ ഫ്ളാറ്റിൽ വന്നു തന്നെ കാണുകയായിരുന്നു എന്നാണ് ജയരാജന്‍റെ വിശദീകരണം. രാഷ്്ട്രീയം സംസാരിക്കാൻ സമ്മതിച്ചില്ലെന്നും പറഞ്ഞു. പിന്നെ രാമകഥയാണോ സംസാരിച്ചതെന്ന കെ. സുധാകരന്‍റെ ചോദ്യമായിരിക്കും സാധാരണ ഏതൊരാൾക്കും ചോദിക്കാനുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകളിൽ അതൃപ്തി പ്രകടമായിരുന്നു. ഈ കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നു എന്നു പറഞ്ഞ മുഖ്യമന്ത്രി, സൗഹൃദങ്ങളുടെ ആളായ ജയരാജന് ഇത്തരം ജാഗ്രതക്കുറവ് ഇതിനു മുന്പും ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു.

മുഖ്യമന്ത്രിയെ ഉന്നംവച്ച് പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഇ.പി. ജയരാജൻ ചർച്ച നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയും പറഞ്ഞു.

കോണ്‍ഗ്രസ് നാളുകളായി പറഞ്ഞു വന്നിരുന്ന ബിജെപി-സിപിഎം ഡീലിന്‍റെ തെളിവായി കോണ്‍ഗ്രസ് ഈ സംഭവത്തെ വ്യാഖ്യാനിക്കുന്നു. തെരഞ്ഞെടുപ്പിൽ ബിജെപിക്കു സീറ്റ് ലഭിക്കാൻ സിപിഎമ്മുമായി ധാരണ ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ തുടക്കം മുതൽ ആരോപിച്ചിരുന്നു. ബിജെപിയുടെ പല സ്ഥാനാർഥികളും മികച്ചവരാണെന്ന ജയരാജന്‍റെ പ്രസ്താവനതന്നെ ഇതിനു തെളിവായി കോണ്‍ഗ്രസ് നേതാക്കൾ എടുത്തു കാട്ടിയിരുന്നു. അതേ ജയരാജൻതന്നെ ഇപ്പോൾ വിവാദത്തിന്‍റെ കേന്ദ്രമായി മാറുകയും ചെയ്തു.

സിപിഎം പ്രചാരണം തിരിച്ചടിച്ചു

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന നിലയിലായിരുന്നു കുറെ നാളുകളായി കോണ്‍ഗ്രസിനെതിരേയുള്ള സിപിഎം പരിഹാസം. പദ്മജ വേണുഗോപാലും അനിൽ ആന്‍റണിയും സി. രഘുനാഥുമൊക്കെ ബിജെപിയിൽ ചേർന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിൽനിന്നു ബിജെപിയിലേക്ക് കൂട്ടത്തോടെ നേതാക്കൾ പോകുമെന്ന വ്യാപക പ്രചാരണം സിപിഎം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇതിനു നേതൃത്വം നൽകിയത്. ഇങ്ങനെ വിശ്വസിക്കാൻ കൊള്ളാത്തവരെ ജയിപ്പിക്കരുതെന്ന് വോട്ടെടുപ്പിന്‍റെ തലേദിവസവും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ലോക്സഭയുടെ അവസാന സമ്മേളന കാലത്ത് എൻ.കെ. പ്രേമചന്ദ്രൻ പ്രധാനമന്ത്രിക്ക് ഒപ്പമിരുന്നു ഭക്ഷണം കഴിച്ചതിനെ രൂക്ഷമായി വിമർശിച്ചവർക്കാണ് ഇപ്പോൾ സിപിഎം നേതാവിന്‍റെ മകന്‍റെ ഫ്ളാറ്റിൽ ബിജെപിയുടെ ദേശീയ നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിക്കേണ്ടി വന്നിരിക്കുന്നത്.

പിണറായിക്ക് എതിരേയുള്ള കേസുകൾ ഒതുക്കാനായി ചർച്ച നടത്തിയെന്നു പറഞ്ഞാലും ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയെന്നു പറഞ്ഞാലും സിപിഎമ്മിനെ വല്ലാതെ ബാധിക്കുന്ന വിഷയമായി അതു മാറും.

ബിജെപി നേതാക്കൾക്കെതിരേയുള്ള സാന്പത്തികാരോപണമായി വന്ന് സിപിഎമ്മിന്‍റെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുന്ന ആരോപണമായി മാറിയ ഈ സംഭവത്തിന്‍റെ പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടോ എന്നു സംശയിക്കണം.

ആരാണിതിന്‍റെ പിന്നിൽ എന്നു വ്യക്തമല്ല. എന്നാൽ ആർക്കാണിതിൽ ക്ഷീണമുണ്ടായത് എന്നതിൽ സംശയമൊട്ടുമില്ല. ജയരാജന്‍റെ ജാഗ്രതക്കുറവ് എന്ന തരത്തിൽ സംഭവത്തെ ലഘൂകരിക്കാനായിരിക്കും സിപിഎം ശ്രമിക്കുക. എന്നാൽ ആ വിശദീകരണത്തിന് എത്രമാത്രം വിശ്വസനീയത ഉണ്ടാകും എന്ന വലിയ ചോദ്യം സിപിഎം നേരിടേണ്ടിവരും.
ജാവദേക്കറുമായി കൂടിക്കാഴ്ച ;സമ്മതിച്ച് ജയരാജൻ
തിരുവനന്തപുരം: ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ സ്ഥിരീകരിച്ചത് തെരഞ്ഞെടുപ്പു ദിവസം ഇടതുമുന്നണിക്കു വൻ തിരിച്ചടിയായി. കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സിപിഎം-ബിജെപി ഡീലിന്‍റെ ഭാഗമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

വിവാദ ദല്ലാൾ നന്ദകുമാർ തുടങ്ങിവച്ച വെളിപ്പെടുത്തൽ പരന്പരയ്ക്കൊടുവിൽ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയ പ്രമുഖ സിപിഎം നേതാവ് ഇ.പി. ജയരാജനാണെന്ന് വെള്ളിയാഴ്ച കെ. സുധാകരൻ പറഞ്ഞതോടെയാണ് വിവാദം കത്തിപ്പടർന്നത്.

ഇന്നലെ വോട്ട് ചെയ്ത ശേഷം പുറത്തു വന്ന ഇ.പി. ജയരാജൻ, ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ശരിവയ്ക്കുകയായിരുന്നു. എന്നാൽ രാഷ്്ട്രീയമൊന്നും സംസാരിച്ചില്ലെന്നും ജാവദേക്കർ തന്നെ പരിചയപ്പെടാൻ തന്‍റെ മകന്‍റെ ഫ്ളാറ്റിൽ വരികയായിരുന്നു എന്നുമാണ് ജയരാജൻ വിശദീകരിച്ചത്.

ജാവദേക്കർക്കു ചായ കുടിക്കാൻ ജയരാജന്‍റെ മകന്‍റെ ഫ്ളാറ്റ് ചായപ്പീടികയാണോയെന്നു കെ. സുധാകരൻ ചോദിച്ചു. രാഷ്്ട്രീയമല്ലെങ്കിൽ പിന്നെ രാമകഥയാണോ ഇവർ സംസാരിച്ചതെന്നും സുധാകരൻ പരിഹസിച്ചു.

ജയരാജനു ജാഗ്രതക്കുറവുണ്ടായി എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരമൊരു കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സമാനമായ പ്രതികരണം നടത്തി.
ഇ.പി. ജയരാജന്‍ നന്ദകുമാറിനെതിരേ കേസ് കൊടുക്കാത്തതില്‍ സംശയമുണ്ട്: ശോഭ സുരേന്ദ്രന്‍
ചേര്‍ത്തല: നന്ദകുമാറിനെതിരേ ഇ.പി. ജയരാജന്‍ കേസുകൊടുക്കാത്തതില്‍ പൊതുസമൂഹത്തിനു സംശയമുണ്ടെന്ന് ബിജെപി നേതാവും ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ശോഭ സുരേന്ദ്രന്‍.

ചേര്‍ത്തലയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍. ശോഭ സുരേന്ദ്രനെതിരേ കേസുകൊടുക്കാന്‍ കാട്ടിയ ആവേശം നന്ദകുമാറിനെതിരേ കാട്ടത്തതെന്താണെന്ന് വ്യക്തമാക്കണം. നന്ദകുമാറിന്‍റെ കൈകളില്‍ ഇ.പി ക്കെതിരായ തെളിവുകളുണ്ടെന്നു വ്യക്തമാണ്.

ഇ.പി. ജയരാജനുമായി ചര്‍ച്ചചെയ്‌തെന്നതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇതില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ സര്‍വത്ര പാപികളുടെയും കൈപിടിച്ചും കൂട്ടുകൂടിയും സ്വന്തം കുടുംബാധിപത്യത്തിനായി പ്രസ്ഥാനത്തെ ഉപയോഗിച്ച പിണറായി വിജയനു പൗരബോധത്തക്കുറിച്ചു പറയാന്‍ അര്‍ഹതയില്ല.

വലുതും ചെറുതുമായ നേതാക്കളെയും പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയാണ് പിണറായി പാര്‍ട്ടിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. പ്രാണഭയം കൊണ്ടാണ് പലരും സിപിഎമ്മില്‍ തുടരുന്നത്. ഇ.പി. ജയരാജന്‍റെ കാര്യത്തിലും അതുതന്നെയാണ് തെളിയുന്നത്.

പിണറായി വിജയന്‍റെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മനംനൊന്താണ് പലരും സിപിഎം വിടാന്‍ തയാറെടുക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇന്നലെവരെ കൂട്ടത്തില്‍ നിന്നവര്‍ പോലും ബിജെപിയുടെ കൊടിപാറിക്കുമ്പോഴും ആരും കോണ്‍ഗ്രസില്‍നിന്നു ബിജെപിയിലേക്കു വരില്ലെന്ന പ്രതിപക്ഷനേതാവിന്‍റെ വാദം തമാശമാത്രമാണ്.

തെരഞ്ഞെടുപ്പിനു ശേഷം ഇനിയുമേറെപ്പേര്‍‍ ബിജെപിയിലേക്കു വരും. കെ. സുധാകരന്‍ ബിജെപിക്കെതിരേ പറയുന്നത് വയോധികനായ ആളുടെ വാക്കുകളായി മാത്രമേ കാണുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു. തന്‍റെ വാദങ്ങള്‍ക്കും നിലപാടുകള്‍ക്കും പാര്‍ട്ടിനേതൃത്വത്തിന്‍റെ പിന്തുണയുണ്ടെന്നും അവര്‍ പറഞ്ഞു.
ഇ.പി. ജയരാജന്‍-ജാവദേക്കര്‍ കൂടിക്കാഴ്ച: ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശന്‍
കൊച്ചി: ഇ.പി. ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ചയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തറിഞ്ഞപ്പോള്‍ മുഖ്യമന്ത്രി കൂട്ടുപ്രതിയെ തള്ളിപ്പറയുകയാണ്. കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവിന് എല്‍ഡിഎഫ് കണ്‍വീനറോട് എന്താണ് സംസാരിക്കാനുള്ളത്.

വി.എസ്. അച്യുതാനന്ദന്‍റെ കാലം മുതല്‍ സിപിഎം നേതാക്കള്‍ക്ക് ദല്ലാള്‍ നന്ദകുമാറുമായി ബന്ധമുണ്ടെന്നും ജയരാജന്‍ ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സതീശന്‍ ആരോപിച്ചു.

മുഖ്യമന്ത്രി എന്തിനാണ് ബിജെപി നേതാവ് മാത്രമായ ജാവദേക്കറെ കണ്ടത്. നല്ല ശിവന്‍റെ കൂടെയാണ് പാപി കൂടിയതെങ്കില്‍ പാപി കത്തിയെരിഞ്ഞു പോകും. പക്ഷേ ഇത് ഡ്യൂപ്ലിക്കേറ്റ് ശിവനാണ്.

ഇ.പി. ജയരാജനെ ഇപ്പോള്‍ വെറുക്കപ്പെട്ടവനാക്കി മാറ്റി. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നണി തോല്‍ക്കുമ്പോള്‍ ഇ.പി. ജയരാജന്‍ അതിന്‍റെ ഉത്തരവാദിയാകുമെന്നും സതീശന്‍ പറഞ്ഞു.
ബൂത്ത് ഏജന്‍റ് പോളിംഗ് ബൂത്തില്‍ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: എല്‍ഡിഎഫിന്‍റെ ബൂത്ത് ഏജന്‍റ് പോളിംഗ് ബൂത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഹയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പതിനാറാം നമ്പര്‍ ബൂത്തിലെ ഏജന്‍റായിരുന്ന കുറ്റിച്ചിറ പരേതരായ കാമക്കന്‍റകം കോയയുടെയും കുഞ്ഞിത്താന്‍ മാളിയക്കല്‍ ഫാത്തിമയുടെയും മകന്‍ കുഞ്ഞിത്താന്‍ മാളിയക്കല്‍ അനീസ് അഹമ്മദ്‌ ( 66 ) ആണ് മരിച്ചത്. റിട്ട. കെഎസ്ഇബി എന്‍ജിനിയറാണ്.

പോളിംഗ് ബൂത്തില്‍ ഏജന്‍റായി ഇരിക്കേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ ബീച്ചാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഇതേതുടര്‍ന്ന് കുറച്ചുനേരം ഇവിടെ പോളിംഗ്‌ നിര്‍ത്തിവച്ചു.

ഭാര്യ: അടക്കാനി വീട്ടില്‍ സെറീന ( ബീവി ). മക്കള്‍: ഫായിസ് അഹ്മദ്, ഫദില്‍ അഹമ്മദ്, ആഖില്‍ അഹമ്മദ്, ബിലാല്‍ അഹമ്മദ്.
പുരുഷവോട്ടർ പട്ടികയിൽ സ്ത്രീ; സ്ത്രീവേഷം കെട്ടി വോട്ട്ചെയ്തു പ്രതിഷേധം
കൊല്ലം: വോട്ടര്‍പട്ടികയില്‍ ലിംഗം രേഖപ്പെടുത്തിയിരിക്കുന്നത് സ്ത്രീയെന്ന്. അങ്ങനെ ഇലക‌്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ചാല്‍ പാവം വോട്ടര്‍ എന്തുചെയ്യും. എങ്കില്‍ സ്ത്രീവേഷം കെട്ടി വോട്ട് ചെയ്തേക്കാമെന്ന് വോട്ടറും തീരുമാനിച്ചു.

എഴുകോണ്‍ ഗവ. യുപിഎസിലെ 113 നമ്പര്‍ ബൂത്തിലാണ് പുരുഷവോട്ടറെ ‘സ്ത്രീ’ ആക്കിയതിനെതിരേ വേറിട്ട പ്രതിഷേധം അരങ്ങേറിയത്. എഴുകോണ്‍ സ്വദേശി രാജേന്ദ്രപ്രസാദാണ് 76-ാം വയസില്‍ തന്നെ സ്ത്രീയാക്കിയ തെരഞ്ഞെടുപ്പു കമ്മീഷനോടുള്ള പ്രതിഷേധം സ്ത്രീവേഷത്തിലെത്തി വോട്ട് ചെയ്ത് അറിയിച്ചത്.

വലിയ കണ്ണടയും ഷാളും കഴുത്തിലൊരു മാലയും കമ്മലും മാക്സിയും ധരിച്ചാണ് രാജേന്ദ്രപ്രസാദ് എത്തിയത്. തല ഹെല്‍മെറ്റ് കൊണ്ടു മറച്ചിരുന്നു. കൈയില്‍ ഭരണഘടനയും ബുക്കും കരുതിയിരുന്നു.

വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ സ്ത്രീവേഷം കെട്ടിയ രാജേന്ദ്രപ്രസാദിനെ കണ്ടവര്‍ ഞെട്ടി. കാര്യങ്ങള്‍ നാട്ടുകാര്‍ ചോദിച്ചപ്പോഴാണ് രാജേന്ദ്രന്‍ തന്‍റെ ദുര്‍ഗതിയെക്കുറിച്ച് പറഞ്ഞത്. എല്ലാവരും നോക്കി ചിരിച്ചു.

കാര്യമറിഞ്ഞപ്പോള്‍ രാജേന്ദ്രപ്രസാദിനെ അഭിനന്ദിക്കുകയും ചെയ്തു. ബൂത്തിലെത്തിയപ്പോള്‍ വ്യത്യസ്ത കാഴ്ച കണ്ട് വോട്ട് ചെയ്യാന്‍ എത്തിയവരും കാര്യമന്വേഷിച്ചു. എന്തായാലും വോട്ടറുടെ ഉദ്ദേശ്യശുദ്ധി എല്ലാവർക്കും കൗതുകമുണർത്തി. സ്ത്രീവേഷത്തില്‍ തന്നെ രാജേന്ദ്രപ്രസാദ് വോട്ട് ചെയ്ത് മടങ്ങുകയും ചെയ്തു.
സഹോദരന്‍റെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
കൊച്ചി: വാക്കുതർക്കത്തിനിടെ സഹോദരൻ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുന്പനം തൃക്കതൃ മഠത്തിപ്പറന്പിൽ അഖിൽ (33) ആണ് ഇന്നലെ പുലർച്ചയോടെ മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽവച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. അനുജനായ അവിൻ എന്നു വിളിക്കുന്ന അമലാ(30)ണ് അഖിലിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ചത്. ഗുരുതര പരിക്കേറ്റ അഖിലിനെ കളമശേരി മെഡിക്കൽ കോളജിലും പിന്നീട് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

ആക്രമണത്തിനുശേഷം സമീപത്തെ വീടിന്‍റെ മുകളിൽ ഒളിച്ചിരുന്ന പ്രതിയെ അന്നു രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം തടയാൻ ശ്രമിച്ച അമ്മ രുഗ്‌മിണിക്കും പരിക്കേറ്റിരുന്നു.

രണ്ടു വർഷം മുന്പ് അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയാണ് അമൽ. ജയിലിലായിരുന്ന ഇയാൾ ജാമ്യത്തിൽ കഴിയുകയാണ്.

മദ്യപിച്ചുണ്ടായ വഴക്കിനിടെ 2022 ഫെബ്രുവരിയിലാണ് അമലിന്‍റെ അടിയേറ്റ് അച്ഛൻ കരുണാകരൻ മരിച്ചത്. അഖിലിന്‍റെ മൃതദേഹം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കേണ്ടിയിരുന്നു: ബിനോയ് വിശ്വം
കോഴിക്കോട്: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഒഴിവാക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ഇടതുപക്ഷത്തിന് വര്‍ഗീയശക്തികളുമായി ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു. ഏതെങ്കിലും വ്യക്തികള്‍ക്ക് പാളിച്ച പറ്റിയാല്‍ അത് വ്യക്തികളുടെ മാത്രം വീഴ്ചയാണ്. മറിച്ച് ഇടതുപക്ഷത്തിന്‍റെ കുഴപ്പമല്ല.

കമ്പോളതാത്പര്യങ്ങള്‍ രാഷ്‌ട്രീയത്തെ ആക്രമിക്കാന്‍ തുടങ്ങിയെന്നും ഇത്തരം താത്പര്യങ്ങളില്‍ ഇടതുപക്ഷക്കാര്‍ പെടരുതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ വിജയം നേടുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വിവിധ ജില്ലകളിൽ കള്ളവോട്ട് നടന്നെന്ന് പരാതി. 16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

‌പത്തനംതിട്ട മണ്ഡലത്തിൽ മാത്രം ഏഴു കള്ളവോട്ട് പരാതികളാണ് ഉണ്ടായത്. ഇടുക്കിയിൽ ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ച രണ്ടുപേരെ പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞു. പത്തനംതിട്ടയിൽ രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ കള്ളവോട്ട് പരാതി ഉയർന്നു.

ആനപ്പാറയിൽ ഹസൻ ബീവി എന്ന വ്യക്തി വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തിരുന്നു. അടൂർ മണക്കാലയിൽ ലാലി യോഹന്നാൻ എന്നയാളുടെ വോട്ടാണ് മറ്റാരോ ചെയ്തത്. സംഭവത്തിൽ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി പ്രതിഷേധിച്ചു. തിരുവല്ല, ഓമല്ലൂർ, അടൂർ, വെട്ടൂർ എന്നിവിടങ്ങളിൽനിന്നും കള്ളവോട്ട് പരാതി ഉയർന്നു.

ഇടുക്കിയിൽ ഖജനാപ്പറയിൽ മുരുകൻ മൂക്കൻ എന്ന വ്യക്തി വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റൊരാൾ വോട്ട് രേഖപ്പെടുത്തിയതായി കണ്ടു. കരിമണ്ണൂരിൽ രണ്ടു കള്ളവോട്ട് പരാതികളാണ് ഉയർന്നത്. കരിമണ്ണൂർ സ്വദേശികളായ ജെസി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടാണ് മറ്റാരോ ചെയ്തത്. ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു.

തിരുവനന്തപുരത്ത് കുന്നുകുഴിയിൽ രണ്ടു കള്ളവോട്ട് പരാതികളാണ് ഉയർന്നത്. രാജേഷ്, തങ്കപ്പൻ എന്നിവരുടെ വോട്ടുകളാണ് മറ്റൊരോ ചെയ്തതായി കണ്ടെത്തിയത്. മണക്കാട് സ്കൂളിലെ പി. രാജേഷിന്‍റെ വോട്ടും മറ്റാരോ ചെയ്തു.

ആറ്റിങ്ങൽ മണ്ഡലത്തിൽ പോത്തൻകോട് മേരി മാതാ സ്കൂളിൽ ലളിതാമ്മ എന്നയാളുടെ വോട്ടും മറ്റാരോ ചെയ്തു. മലപ്പുറത്തെ പെരിന്തൽമണ്ണയിലും തൃശൂർ ഒല്ലൂരും കള്ളവോട്ട് പരാതി ഉയർന്നിട്ടുണ്ട്.
യുഡിഎഫിന് 100 ശതമാനം വിജയം: മുരളീധരൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു 100 ശതമാനം വിജയം ഉറപ്പാണെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലും വന്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കും.

തൃശൂരിൽ യുഡിഎഫിനെ സംബന്ധിച്ച് യാതൊരു സംശയവുമില്ല. 18 മണ്ഡലങ്ങളിലും എൽഡിഎഫും രണ്ടിടത്ത് ബിജെപിയും- അതാണ് സിപിഎം-ബിജെപി അന്തർധാരയുടെ ഫോർമുല.

തിരുവനന്തപുരവും തൃശൂരും ബിജെപിക്ക്. ബാക്കി 18 മണ്ഡലവും ഇടതിന്. ഈ ധാരണ യുഡിഎഫ് പൊളിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ‘ആകാശവാണി വിജയനെന്ന്’ വി.ഡി. സതീശൻ
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രവർത്തനം ആകാശവാണി പോലെയാണെന്നും അദ്ദേഹം പറയുന്നത് കേട്ടിട്ടു പോരുകയാണ് നല്ലതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

ലോക്സഭാ തെരഞ്ഞെടുപ്പുഫലം സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തലാകുമോയെന്നു ചോദിച്ച മാധ്യമപ്രവർത്തകനോട് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷോഭിച്ചതിനെക്കുറിച്ച് കൊച്ചിയിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കേരളത്തിൽ ഒരു സീറ്റുപോലും കിട്ടില്ലെന്ന് ഉറപ്പായിരിക്കേ, തെരഞ്ഞെടുപ്പുഫലം സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തലാണോയെന്നു ചോദിച്ചാൽ അദ്ദേഹം പൊട്ടിത്തെറിക്കുകയല്ലാതെ എന്തു ചെയ്യും. അദ്ദേഹം ഇങ്ങോട്ടു പറയുന്നതു മാത്രം കേൾക്കുക. ഞാൻ പണ്ട് ‘ആകാശവാണി വിജയൻ’ എന്നു വിളിച്ചത് അതുകൊണ്ടാണെന്നും സതീശൻ പറഞ്ഞു.
എൽഡിഎഫ് ചരിത്രവിജയം നേടും, ബിജെപി രണ്ടാംസ്ഥാനത്ത് പോലുമെത്തില്ല: മുഖ്യമന്ത്രി
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്പോൾ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും കേരളത്തിൽ ഒരിടത്തും ബിജെപി രണ്ടാംസ്ഥാനത്ത് പോലുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ബിജെപി പത്ത് സീറ്റ് നേടുമെന്ന പ്രധാനമന്ത്രി മോദിയുടെ പരാമർശത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് “പത്തിലെ ഒന്നുണ്ടാകില്ല, പൂജ്യം മാത്രം ഉണ്ടാകുമെന്നായിരുന്നു” പ്രതികരണം.

രാജ്യത്തൊന്നടങ്കം ബിജെപിക്കെതിരേയുള്ള ജനമുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാന അവസരമായാണ് ജനം ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. കേരളത്തിൽ ബിജെപിക്ക് നേരത്തേയും സ്വീകാര്യതയില്ല, ഇനി ഉണ്ടാകുകയുമില്ല. അവർ വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും മാറ്റമൊന്നുമുണ്ടാകില്ല.

സംസ്ഥാനത്തെ തകർക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കഴിഞ്ഞ അഞ്ചു വർഷമായി ശ്രമിച്ചത്. ഇതിനെതിരേ പ്രതികരിക്കേണ്ടതിനു പകരം യുഡിഎഫ് കേരള വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്. ഇത് ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നതിനാൽ വോട്ടർമാർ എൽഡിഎഫിനെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വോട്ടുചെയ്ത് മടങ്ങുന്നതിനിടെ പാലക്കാട്ട് മൂന്നുപേർ കുഴഞ്ഞുവീണു മരിച്ചു
പാലക്കാട്: പാലക്കാട് ജില്ലയിൽ വോട്ടു രേഖപ്പെടുത്തി മടങ്ങുന്നതിനിടെ മൂന്നുപേർ കുഴഞ്ഞുവീണു മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് മോടൻകാട്ടിൽ ചന്ദ്രൻ (68), തേങ്കുറുശി വടക്കേത്തറ ആലക്കൽ സ്വാമിനാഥന്‍റെ മകൻ എസ്. ശബരി (32), ചിറ്റൂർ വിളയോടി പുതുശേരി ചാത്തു മകൻ കണ്ടൻ (73) എന്നിവരാണ് മരിച്ചത്.

ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനി സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ മോടൻകാട്ടിൽ ചന്ദ്രൻ വോട്ടുചെയ്തു തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. രാവിലെ 7.30ഓടെയാണ് ദാരുണസംഭവമുണ്ടായത്. ഉടൻതന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേങ്കുറുശി വടക്കേത്തറ ജിഎൽപി സ്കൂളിൽ വോട്ടുചെയ്തു വീട്ടിലേക്കു പോകുന്നതിനിടെയാണ് ശബരി കുഴഞ്ഞുവീണു മരിച്ചത്. വിളയോടി ബൂത്തിൽ വോട്ടുചെയ്ത് തിരികെ റോഡിലെത്തിയപ്പോഴാണ് കണ്ടൻ കുഴഞ്ഞുവീണു മരിച്ചത്.

ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. വിളയോടി നല്ലമാടൻചള്ള 155-ാം നമ്പർ ബൂത്തിൽവോട്ടു ചെയ്തശേഷം 15 മിനിറ്റു കഴിഞ്ഞാണ് കുഴഞ്ഞുവീണത്. സംസ്കാരം ഇന്നു രാവിലെ 10ന് പട്ടഞ്ചേരി വാതകശ്മശാനത്തിൽ. ഭാര്യ: ദൈവാന. മക്കൾ: ബാബു (കണ്ണൻ), മുരളീധരൻ. മരുമക്കൾ: കൃഷ്ണവേണി, സുബ്രഹ്മണ്യൻ.
തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ അനാസ്ഥ അന്വേഷിക്കണമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കനത്ത ചൂടിൽ പല ബൂത്തുകളിലും വോട്ടർമാർ മണിക്കൂറുകൾ കാത്തുനിന്ന ശേഷം മടങ്ങി.

മടങ്ങിപ്പോയി തിരികെ വന്നവരിൽ പലർക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചില്ല. ആറു മണിക്ക് മുന്പ് പോളിംഗ് സ്റ്റേഷനിൽ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പലയിടങ്ങളിലുമുണ്ടായി.

മിക്കയിടത്തും മന്ദഗതിയിലാണ് വോട്ടിംഗ് നടന്നത്. നാലര മണിക്കൂർ വരെ ചില വോട്ടർമാർക്ക് കാത്തുനിൽക്കേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിംഗ് നടന്നത്.

പോളിംഗ് ശതമാനം കുറയാൻ കാരണമായതും ഉദ്യോഗസ്ഥ തലത്തിലെ മെല്ലപ്പോക്കാണ്. വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല.

സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
നാദാപുരത്ത് ഓപ്പൺ വോട്ടിനെ ചൊല്ലി തർക്കം;പ്രിസൈഡിംഗ് ഓഫീസര്‍ അറസ്റ്റില്‍
നാദാപുരം: സമയപരിധി കഴിഞ്ഞിട്ടും നീണ്ട ക്യൂവിൽ വോട്ടെടുപ്പ് പൂർത്തിയായ നാദാപുരത്ത് ഓപ്പൺ വോട്ടിനെ ചൊല്ലി വിവിധയിടങ്ങളിൽ തർക്കം.

മാനദണ്ഡങ്ങൾ പാലിക്കാതെ ഓപ്പൺ വോട്ട് അനവദിച്ചതായുള്ള സിപിഎം പരാതിയിൽപ്രിസൈഡിംഗ് ഓഫീസറെ മാറ്റി. കല്ലാച്ചി എംഎൽപി സ്കൂളിലെ 162 ബൂത്ത് പ്രിസൈഡിംഗ് ഓഫീസർ പേരാമ്പ്ര ഷിനോദിനെ (55 ) യാണ് പോളിംഗ് ചുമതലയില്‍നിന്ന് മാറ്റിയത്. ഇദ്ദേഹത്തെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

വെബ് കാസ്റ്റിംഗ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപ്പൺ വോട്ട് ചെയ്യുന്നത് കണ്ടെത്തിയെന്ന കളക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. തൊട്ടടുത്ത 163 ബൂത്തിലും ഓപ്പൺ വോട്ടിനെ കുറിച്ച് ബൂത്ത് ഏജന്‍റുമാർ തമ്മിൽ വാക്കേറ്റം ഉണ്ടായി.

നിരവധി ഓപ്പൺ വോട്ടുകൾ ചെയ്ത ബൂത്തിൽ ഒരു സിപിഎം വോട്ടറെ പ്രിസൈഡിംഗ് ഓഫീസർ തടഞ്ഞതായാണ് ആരോപണം.ബഹളത്തെ തുടർന്ന് ഏറെ നേരം പോളിംഗ് തടസപ്പെട്ടു.
സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി; ഒരാൾക്കു വെട്ടേറ്റു
മങ്കൊമ്പ്: തെരഞ്ഞെടുപ്പു ദിനത്തിൽ പോളിംഗ് ബൂത്തിനു സമീപം സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്കു വെട്ടേറ്റു. കാവാലം പഞ്ചായത്ത് പത്താം വാർഡ് വടക്കൻ വെളിയനാട് നടുവിലേപ്പറമ്പിൽച്ചിറ രാമചന്ദ്ര (68) നാണ് വെട്ടേറ്റത്.

രാമചന്ദ്രന്‍റെ പരാതിയെത്തുടർന്ന് എഴുപതിൽച്ചിറ മണിക്കുട്ടനെതിരേ രാമങ്കരി പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 5.30ഓടെ വടക്കൻ വെളിയനാട് ഗവ. എൽപി സ്‌കൂളിലെ 20-ാം നമ്പർ പോളിംഗ് ബൂത്തിനു സമീപമാണ് അക്രമം നടന്നത്.

കുടുംബവഴക്കാണ് സംഭവത്തിനു കാരണമെന്നാണ് പ്രാദേശിക സിപിഎം നേതൃത്വം പറയുന്നതെങ്കിലും പാർട്ടിയിൽ ഏറെ നാളായി തുടരുന്ന ഗ്രൂപ്പുവഴക്കാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പറയപ്പെടുന്നത്. രോഗാവസ്ഥയിലായിരുന്നിട്ടും പാർട്ടി തന്നെ സഹായിച്ചില്ലെന്ന് ഇന്നലെ മണിക്കുട്ടൻ പരാതി പറഞ്ഞിരുന്നതായി നാട്ടുകാരിൽ ചിലർ പറഞ്ഞു.
നെടുങ്കണ്ടത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് എല്‍ഡിഎഫ് -യുഡിഎഫ് സംഘര്‍ഷം. വോട്ടിംഗ് സ്ലിപ്പ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ടതാണ് സംഘര്‍ഷം ഉണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്‍റെ വാഹനം തടഞ്ഞുനിര്‍ത്തി പ്രവര്‍ത്തകരെ മര്‍ദിച്ചു. ഇതേത്തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഘര്‍ഷം ഉണ്ടായത്. താന്നിമൂട് 79 -ാം നമ്പര്‍ ബൂത്തിന് സമീപം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ലിപ്പ് വിതരണം ചെയ്തുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

തുടര്‍ന്നു പോളിംഗ് അവസാനിച്ച ഘട്ടത്തില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്‍റായ താന്നിമൂട് മാതൃവിലാസം ത്രിവിക്രമന്‍ നായരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. നെടുങ്കണ്ടം സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തുകയും ബൂത്ത് ഏജന്‍റിന് സംരക്ഷണം നല്‍കുമെന്നുള്ള ഉറപ്പു നല്‍കുകയും ചെയ്തു.

പിന്നീട് പോലീസ് ഇതില്‍നിന്നും പിന്മാറിയതോടെ കോണ്‍ഗ്രസ് ബൂത്ത് ഏജന്‍റിനെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്‍റെ വാഹനത്തില്‍ കയറ്റി സ്ഥലത്തുനിന്നും മാറ്റാന്‍ ശ്രമിച്ചു. ഇതിനിടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ത്രിവിക്രമനെ ആക്രമിച്ചത്.

ആക്രമണം നടന്നതോടെ വനിതകള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെടുങ്കണ്ടം-കോമ്പയാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.

അരമണിക്കൂറിനു ശേഷം പോലീസ് ഡീന്‍ കുര്യാക്കോസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. തുടര്‍ന്നു ത്രിവിക്രമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിസ്റ്റർ അൽഫോൻസ തെക്കുംപുറം സുപ്പീരിയർ ജനറൽ
തൃശൂർ: സമരിറ്റൻ സന്യാസിനീസമൂഹത്തിന്‍റെ പുതിയ സുപ്പീരിയർ ജനറലായി സിസ്റ്റർ അൽഫോൻസ തെക്കുംപുറം തെരഞ്ഞെടുക്കപ്പെട്ടു.

ഏപ്രിൽ 21 മുതൽ മണ്ണുത്തി ഹോളി സ്പിരിറ്റ്‌ ജനറലേറ്റിൽ നടന്ന ജനറൽ സിനാക്സിസിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്.

കൗൺസിലർമാരായി സിസ്റ്റർ അനിറ്റ പാലക്കൽ, സിസ്റ്റർ റോസ് മേരി പയ്യപ്പിള്ളി, സിസ്റ്റർ റാണി തോമസ് ആനത്താരക്കൽ, സിസ്റ്റർ ലിയോ തോമസ് പിടിയത്ത് എന്നിവരും സെക്രട്ടറി ജനറലായി സിസ്റ്റർ ഡാലിയ പുതിയകുന്നേൽ, ട്രഷറർ ജനറലായി സിസ്റ്റർ പുഷ്പം അക്കര എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കേരളം ഇന്നു വിധിയെഴുതും
തിരുവനന്തപുരം: ഒന്നര മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ കേരളം ഇന്നു പോളിംഗ് ബൂത്തിലേക്ക്. 20 മണ്ഡലങ്ങളിലായി 194 പേരാണ് മത്സരിക്കുന്നത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വൈകുന്നേരം ആറു വരെയാണു സമയം.

യുഡിഎഫും എൽഡിഎഫും എൻഡിഎയും അതിശക്തമായി മത്സരരംഗത്തുള്ള സംസ്ഥാനത്ത് ഇത്തവണ പല മണ്ഡലങ്ങളിലും കടുത്ത ത്രികോണ മത്സരമാണു നടക്കുന്നത്. വാശിയേറിയ പ്രചാരണം നടന്ന സാഹചര്യത്തിൽ മെച്ചപ്പെട്ട പോളിംഗ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2019 ൽ 77.67 ശതമാനം പേരാണ് കേരളത്തിൽ വോട്ടവകാശം വിനിയോഗിച്ചത്. ഇത്തവണയും അതിൽ കുറയാൻ സാധ്യത കാണുന്നില്ല. ഇത്തവണ 2.77 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 5,34,394 പേർ 18-19 പ്രായത്തിലുള്ള കന്നിവോട്ടർമാരാണ്.

നിശബ്‌ദ പ്രചാരണത്തിന്‍റെ ദിവസമായ ഇന്നലെ മുന്നണികളും സ്ഥാനാർഥികളും പരമാവധി പേരെ കാണാനും പ്രമുഖരുടെ പിന്തുണ തേടാനുമുള്ള അവസാനവട്ട പ്രവർത്തനങ്ങളിലായിരുന്നു.
"ആ നേതാവ് ഇ.പി. ജയരാജന്‍'; പേര് വെളിപ്പെടുത്തി ശോഭ സുരേന്ദ്രന്‍
ആലപ്പുഴ: ബിജെപിയില്‍ ചേരാന്‍ തയാറായ നേതാവ് ഇ.പി. ജയരാജനായിരുന്നുവെന്ന് വെളിപ്പെടുത്തി ശോഭ സുരേന്ദ്രന്‍. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് 90 ശതമാനം ചര്‍ച്ചകള്‍ ഇ.പി. ജയരാജന്‍ പൂര്‍ത്തിയാക്കിയിരുന്നു.

എന്നാല്‍ എന്തുകൊണ്ടാണ് പിന്മാറിയതെന്ന് വെളിപ്പെടുത്തേണ്ടത് ഇ.പി. ജയരാജനാണെന്നും ശോഭ സുരേന്ദ്രന്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. പാര്‍ട്ടിയില്‍നിന്നുണ്ടായ ഭീഷണി മൂലമാണ് അദ്ദേഹം പിന്മാറിയതെന്നും ശോഭപറഞ്ഞു.

കേരളത്തിന്‍റെ മുഖ്യമന്ത്രി എന്തും ചെയ്യാന്‍ മടിയില്ലാത്ത നേതാവാണെന്ന് അറിയാവുന്നതുകൊണ്ടാണ് ഇത്രയും കാലം ജയരാജന്‍റെ പേരു പറയാതിരുന്നതെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പ്ലീസ് നോട്ട് ദിസ് നമ്പര്‍ എന്ന സന്ദേശമാണ് ഇ.പി. ജയരാജന്‍റേതായി ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ ഉന്നയച്ച സാമ്പത്തികാരോപണങ്ങള്‍ക്ക് മറുപടി പറയവെ ആയിരുന്നു ശോഭാ സുരേന്ദ്രന്‍ ജയരാജനെതിരേ ആരോപണമുന്നയിച്ചത്. ജയരാജന്‍റെ മകനുമായി എറണാകുളത്തെ ഹോട്ടലില്‍ താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ ശോഭ സുരേന്ദ്രന്‍, കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി.
20 ലോക്സഭാ മണ്ഡലങ്ങളിൽ ജനം ഇന്നു വിധിയെഴുതും
കാസർഗോഡ്



തുളുനാടന്‍ അങ്കത്തട്ടില്‍ കടുത്ത മത്സരത്തിനായി കച്ചമുറുക്കി മൂന്നു മുന്നണികള്‍. കഴിഞ്ഞതവണ നേടിയ സ്വപ്‌നതുല്യമായ വിജയം ആവര്‍ത്തിക്കുമെന്നു മാത്രമല്ല, ഭൂരിപക്ഷം ഒരുലക്ഷം കടക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ ആത്മവിശ്വാസം.

മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ടു താന്‍ നേടിയെടുത്ത ജനസമ്മതിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങളും വിലക്കയറ്റം, ക്ഷേമപെന്‍ഷന്‍ മുടങ്ങല്‍ തുടങ്ങി ജനങ്ങളെ നേരിട്ടുബാധിക്കുന്ന പ്രശ്‌നങ്ങളും യുഡിഎഫ് വോട്ടായി മാറുമെന്ന് ഉണ്ണിത്താന്‍ പറയുന്നു.

മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ നിയോജക മണ്ഡലങ്ങളില്‍ വന്‍ ലീഡ് നേടി മറ്റു മണ്ഡലങ്ങളിലെ എല്‍ഡിഎഫ് ലീഡ് പരമാവധി കുറച്ച് വിജയം നേടാമെന്നാണു യുഡിഎഫ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയസാധ്യത ഏറെക്കുറെ അസാധ്യമായതിനാല്‍ കന്നട മേഖലയ്ക്കു പുറത്തുള്ള ബിജെപി വോട്ട് ബാങ്കിലും വിള്ളല്‍ വീഴ്ത്താന്‍ കഴിയുമെന്നു യുഡിഎഫ് പ്രതീക്ഷിക്കുന്നു.

പരമ്പരാഗത ഇടതുമണ്ഡലമെന്ന പേര് തിരികെപ്പിടിക്കാനായി രണ്ടുംകല്‍പ്പിച്ചൊരു പോരാട്ടത്തിനാണ് എല്‍ഡിഎഫ് ഒരുങ്ങുന്നത്. കഴിഞ്ഞതവണത്തെ കനത്ത തോല്‍വി മറക്കാന്‍ വന്‍ ഭൂരിപക്ഷത്തോടെയുള്ള ജയം അവര്‍ക്ക് അനിവാര്യമാണ്. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സംവിധാനത്തിന്‍റെ പിന്തുണയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണന്‍റെ ഏറ്റവും വലിയ കരുത്ത്.

വിജയം ഉറപ്പാണെന്നും ഭൂരിപക്ഷം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണു തങ്ങള്‍ നടത്തിയതെന്നും എല്‍ഡിഎഫ് നേതൃത്വം പറയുന്നു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി തുടങ്ങിയ പരമ്പരാഗത ഇടതുമണ്ഡലങ്ങളില്‍ ഉജ്വലപ്രകടനം നടത്തുകയും കഴിഞ്ഞതവണ ഏറെ പിറകിലായിപ്പോയ ഉദുമയില്‍ ലീഡ് നേടിയും വിജയം ഉറപ്പാക്കുമെന്ന് ഇടതുകേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു.

കണ്ണൂർ



ഏഴു നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം മാത്രം യുഡിഎഫിന്‍റേത്, ബാക്കിയെല്ലാം എൽഡിഎഫിന്‍റെ കുത്തക മണ്ഡലങ്ങൾ. ഇതാണ് കണ്ണൂർ ലോക്‌സഭാ മണ്ഡലം.

നിയമസഭയും തദ്ദേശവും ഭൂരിഭാഗവും ഇടത്തോട്ടാണ് ചായ്‌വെങ്കിലും ലോക്സഭ കൂടുതലായും വലത്തോട്ടാണ് ചായ്‌വ്. മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷന്‍റെയും മണ്ഡലമായതിനാൽ ഇക്കുറി വലിയ രാഷ്‌ട്രീയ പ്രചാരണമായിരുന്നു മണ്ഡലത്തിൽ അരങ്ങേറിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരേയുള്ള വിഷ‍യങ്ങളെക്കാളുപരി കണ്ണൂരിൽ ചർച്ചയായത് ബോംബ് രാഷ്‌ട്രീയവും കള്ളവോട്ടും സൈബർ ആക്രമണവുമൊക്കെയായിരുന്നു. ഇക്കാര്യങ്ങളെല്ലാം സംഭവിച്ചത് അയൽ മണ്ഡലങ്ങളിലായിരുന്നുവെങ്കിലും കണ്ണൂർ മണ്ഡലത്തിലാണു ചർച്ച ചെയ്യപ്പെട്ടത്.

ബോംബിൽ തുടങ്ങി കള്ളവോട്ടിൽ അവസാനിച്ചു കണ്ണൂരിലെ തെരഞ്ഞെടുപ്പ് വിഷയങ്ങൾ. തെരഞ്ഞെടുപ്പുകളിൽ കണ്ണൂരിൽ കള്ളവോട്ടുകൾ ചർച്ചയാകുന്നത് പുതുമയല്ല. ഇത്തവണ തെരഞ്ഞെടുപ്പിനു മുന്പേ ചർച്ചയായി എന്നതാണു ശ്രദ്ധേയം.

കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ കല്യാശേരിയിലാണ് "വീട്ടിലെ വോട്ടി'ൽ സിപിഎം നേതാവ് കള്ളവോട്ട് ചെയ്തത്. പോളിംഗ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നടപടി നേരിട്ട സംഭവം യുഡിഎഫ് പ്രചാരണമാക്കുന്നതിനിടയിലാണ് ബിഎൽഎയുടെ നേതൃത്വത്തിൽ വീട്ടിലെ വോട്ടിൽ കണ്ണൂരിൽ യുഡിഎഫ് ആൾമാറാട്ടം നടത്തി വോട്ട് ചെയ്തെന്ന പരാതിയുമായി എൽഡിഎഫ് രംഗത്തെത്തിയത്. ഇതിനെതിരേയും നടപടിയുണ്ടായി.

പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം വടകര മണ്ഡലത്തിലാണെങ്കിലും കണ്ണൂരിലെ പ്രചാരണരംഗത്തെ ചൂടുപിടിപ്പിച്ചു. ബോംബ് നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു.

വടകര



വടകരയില്‍ ഇടതുപക്ഷവും യുഡിഎഫും വിജയപ്രതീക്ഷയില്‍. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന ഇവിടെ പ്രവചനം അസാധ്യമാണ്.

സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ.കെ. ശൈലജയെ ഇടതുമുന്നണി വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതുതന്നെ ടീച്ചർക്കുള്ള അംഗീകാരത്തിന്‍റെ നിറവില്‍ ഈ മണ്ഡലം തിരിച്ചുപിടിക്കാനാണ്. അതേസമയം, മണ്ഡലം നിലനിര്‍ത്തുകയെന്ന ദൗത്യമാണ് യുഡിഎഫ് ഷാഫി പറമ്പിലിനെ ഏല്‍പ്പിട്ടുള്ളത്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണെങ്കിലും ഷാഫി പറമ്പിലിനെ യഥാര്‍ഥത്തില്‍ ഏറ്റെടുത്തിട്ടുള്ളത് മുസ്‌ലിം ലീഗാണ്. യുവതലമുറയില്‍ വലിയ തോതില്‍ ചലനം സൃഷ്ടിക്കാന്‍ ഷാഫിക്കു കഴിഞ്ഞിട്ടുണ്ട്.

മണ്ഡലത്തിൽ യുഡിഎഫിലെ ഐക്യവും ആര്‍എംപിയുടെ സ്വാധീനവും തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തുമെന്നാണു വിലയിരുത്തൽ. ഒരു ദശാബ്ദത്തിനു മുന്പാണ് ടി.പി. ചന്ദ്രശേഖരനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതെങ്കിലും അതിന്‍റെ അലയൊലി കെട്ടടങ്ങിയിട്ടില്ല.

അടുത്തകാലത്ത് ഈ കേസിലെ പ്രതികളുടെ ശിക്ഷ കോടതി ശരിവച്ചതും വെറുതെ വിട്ടയയ്ക്കപ്പെട്ടവര്‍ക്കു ശിക്ഷ നല്‍കിയതും സജീവ ചര്‍ച്ചയായിരുന്നു. പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തില്‍ ഷാഫി പറമ്പില്‍ മുന്നേറ്റം കൈവരിച്ചതും പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതും ഇടതുമുന്നണിക്കു തിരിച്ചടിയായിരുന്നു.

ഇതിനുശേഷമാണ് സൈബര്‍ ആക്രമണമെന്ന പരാതിയുമായി ഷാഫിക്കെതിരേ ശൈലജ ടീച്ചര്‍ രംഗത്തെത്തിയതും അതു സൈബര്‍ കേസുകളിലേക്കും അറസ്റ്റിലേക്കും കോടതി വ്യവഹാരത്തിലേക്കും നീങ്ങിയതും. വടകരയില്‍ മാത്രമല്ല സംസ്ഥാനതലത്തിലേക്ക് സൈബര്‍ ആക്രമണം ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഎമ്മിനു കഴിഞ്ഞു. അതേസമയം, ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ യുഡിഎഫിനു കഴിഞ്ഞിട്ടുണ്ട്.

വയനാട്



രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലം ഉറപ്പിച്ച് യുഡിഎഫ്. അട്ടിമറി നടക്കുമെന്ന് എൽഡിഎഫും കരുത്തുകാട്ടുമെന്ന് എൻഡിഎയും വ്യക്തമാക്കുന്നു. സിപിഐയിലെ ആനി രാജയാണ് എൽഡിഎഫിനുവേണ്ടി മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് എൻഡിഎ സ്ഥാനാർഥി. 2019ലെ തെരഞ്ഞെടുപ്പിൽ 4,13,394 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു രാഹുൽ ഗാന്ധിയുടെ വിജയം. ഇത്തവണ വയനാട് ലോക്സഭാ മണ്ഡലത്തിൽ 14,64,472 പേർക്കാണ് സമ്മതിദാനാവകാശം.

ഭൂരിപക്ഷം മെച്ചപ്പെടുത്താൻ രാഹുൽ ഗാന്ധിക്കു കഴിയുമെന്ന വിശ്വാസത്തിലാണ് മണ്ഡലത്തിലെ യുഡിഎഫ് നേതാക്കൾ. എന്നാൽ വയനാട് ചരിത്രം തിരുത്തുമെന്നും ആനി രാജ പാർലമെന്‍റിൽ എത്തുമെന്നുമാണ് എൽഡിഎഫ് മോഹം. രണ്ട് മാസത്തോളമാണ് ആനി രാജ മണ്ഡലത്തിൽ പ്രചാരണത്തിനു ചെലവഴിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചതിന്‍റെ ഇരട്ടിയിലധികം വോട്ടാണ് എൻഡിഎ ലക്ഷ്യമിടുന്നത്.

രാഹുൽ ഗാന്ധിയും ആനി രാജയും തമ്മിലാണ് മണ്ഡലത്തിൽ മുഖ്യ അങ്കം.രാഹുൽ ഗാന്ധിയുടെ വിജയത്തിൽ യുഡിഎഫ് നേതാക്കൾക്കും അണികൾക്കും ശങ്കയേതുമില്ല. വോട്ടർമാരിൽ ഇളക്കമുണ്ടാക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടില്ലെന്നു കോണ്‍ഗ്രസ്-ലീഗ് നേതാക്കൾ കരുതുന്നു.

രാഹുൽ ഗാന്ധിക്കെതിരായ എൽഡിഎഫ് പ്രചാരണങ്ങളെ അടിയേ വെട്ടിയെറിയാൻ കഴിഞ്ഞെന്നും അവർ പറയുന്നു. യുഡിഎഫ് അണികളും അനുഭാവികളും അല്ലാത്തവരുടെ വോട്ടും 2019ൽ കൈപ്പത്തി അടയാളത്തിലേക്ക് പ്രവഹിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥിയായി കെ. സുരേന്ദ്രൻ മത്സരിക്കുന്നതു സാധ്യതയായാണ് ഇടതുപക്ഷം കാണുന്നത്.

കോഴിക്കോട്



പോളിംഗ് ബൂത്തിലേക്ക് ഇന്നു സമ്മതിദായകര്‍ നടന്നുനീങ്ങുമ്പോള്‍ കോഴിക്കോട്ടെ ഇടതുമുന്നണിയുടെയും യുഡിഎഫിന്‍റെയും സ്ഥാനാര്‍ഥികള്‍ക്കു നെഞ്ചിടിപ്പേറുകയാണ്. ജനകീയനെന്ന ആത്മവിശ്വാസത്തിന്‍റെ കരുത്തിലാണു യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്‍. അതേസമയം,പ്രതീക്ഷ നിലനിര്‍ത്തുകയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി എളമരം കരീം. കനത്ത മത്സരം നടന്ന കോഴിക്കോട്ട് യുഡിഎഫിനാണു മുന്‍തൂക്കമെന്നു കരുതുന്നവരാണ് ഏറെയും.

നാലാം തവണ ജനവിധി തേടുന്ന രാഘവന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനശൈലിയാണു സ്വീകരിച്ചത്. വിവാഹവീടുകളിലും മരണവീടുകളിലും സ്ഥിര സാന്നിധ്യം. യുഡിഎഫിന്‍റെ സംഘടനാബലത്തിലല്ല രാഘവന്‍ ഇതുവരെ ജയിച്ചുവന്നിട്ടുള്ളത് എന്നതു ചരിത്രം. അതിന്‍റെ മുഖ്യ ഘടകം ജനകീയതയാണ്. ഇത്തവണയും രാഘവന്‍ കാത്തിരിക്കുന്നത് ജനകീയത വോട്ടായി മാറുമെന്നാണ്.

മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവിന്‍റെ തലയെടുപ്പാണ് എളമരം കരീമിന്‍റെ മുതല്‍ക്കൂട്ട്. രാജ്യസഭാംഗമെന്ന നിലയില്‍ നടത്തിയ തന്‍റെ പ്രവര്‍ത്തനങ്ങളാണ് വോട്ടര്‍മാര്‍ക്കു മുന്നിലേക്ക് അദ്ദേഹം ചര്‍ച്ചയ്ക്കായി ഉയര്‍ത്തിവിട്ടത്. വോട്ടിന്‍റെ എണ്ണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എം.ടി. രമേശിന്‍റെത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലടക്കം കേന്ദ്രപദ്ധതികള്‍ നടപ്പാക്കിയതിന്‍റെ ക്രെഡിറ്റാണ് എം.കെ. രാഘവന്‍ ഉയര്‍ത്തിക്കാട്ടുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ള നേതാക്കളെ അണിനിരത്തിയാണ് ഇടതുപക്ഷം പ്രചാരണം കൊഴുപ്പിച്ചത്.

മലപ്പുറം



തെരഞ്ഞെടുപ്പിന്‍റെ നീണ്ടനാളത്തെ പ്രചാരണം അവസാനിപ്പിച്ചപ്പോള്‍ മലപ്പുറം മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളും അണികളും ആത്മവിശ്വാസത്തില്‍. ഇക്കുറി ഏറ്റവും വലിയ ഭൂരിപക്ഷം നേടുമെന്നുയുഡിഎഫ് അക്കമിട്ടു പറയുമ്പോള്‍ യുഡിഎഫിനു ഷോക്ക് ട്രീറ്റ്മെന്റ് നല്‍കുമെന്നു എല്‍ഡിഎഫും മികച്ച ജയം നേടുമെന്നു എന്‍ഡിഎയും വാദമുയര്‍ത്തുന്നു.

മലപ്പുറത്തെ ഇളക്കിമറിച്ച പ്രചാരണമാണ് മുന്നണികള്‍ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തിനു ഒട്ടുംകുറവല്ല.യുഡിഎഫിനായി മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗൈനസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും എല്‍ഡിഎഫിനായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റു സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമായ വി. വസീഫും എന്‍ഡിഎക്കായി കാലിക്കട്ട് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസലാമുമാണ് സ്ഥാനാര്‍ഥികള്‍. രണ്ടു ഉപതെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ, മലപ്പുറം മണ്ഡലത്തില്‍ 2009 മുതല്‍ ലോക്സഭയിലേക്കു നടന്ന ആറു തെരഞ്ഞെടുപ്പുകളിലും ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷംയുഡിഎഫിനുണ്ട്. എന്നാല്‍, ഇതേ മണ്ഡലത്തില്‍ പഴയ മുഖമായ മഞ്ചേരിയില്‍ 2004ല്‍ ഉണ്ടായ രാഷ്‌ട്രീയ അട്ടിമറിയിലാണ് എല്‍ഡിഎഫ് പ്രതീക്ഷ നിലനിര്‍ത്തുന്നത്.

സിപിഎമ്മിലെ ടി.കെ. ഹംസ അന്നു നേടിയ ഞെട്ടിപ്പിക്കുന്ന വിജയത്തിന്‍റെ ഇരുപതാം വര്‍ഷികമാണ് ഇത്തവണയെന്നു എല്‍ഡിഎഫ് ഉറക്കെ പറയുന്നു. മലപ്പുറം മണ്ഡലത്തില്‍ 2021ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒരുലക്ഷത്തോളം വോട്ടുകള്‍ വര്‍ധിപ്പിച്ചതും യുഡിഎഫിന്‍റെ ഭൂരിപക്ഷം 1.14 ലക്ഷമായി കുറച്ചതുമാണ് അവര്‍ സാധ്യതയായി കാണുന്നത്.

പൊന്നാനി



ശക്തമായ പോരാട്ടംകൊണ്ടു ശ്രദ്ധേയമായ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഇരു മുന്നണികളും പ്രതീക്ഷയോടെയാണ് ഇന്നു പോളിംഗ് ബൂത്തിലേക്കു പോകുന്നത്. കോട്ട നിലനിര്‍ത്തുകയെന്നതാണ് യുഡിഎഫ് സ്ഥാനാര്‍ഥി എം.പി. അബ്ദുസമദ് സമദാനിയും മുസ്‌ലിം ലീഗും ലക്ഷ്യം വയ്ക്കുന്നത്.

എന്നാല്‍ എന്തുവിലകൊടുത്തും പൊന്നാനി പിടിക്കുകയെന്നതാണ് മുസ്‌ലിം ലീഗ് മുന്‍ നേതാവുകൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ഹംസയുടെയും സിപിഎമ്മിന്‍റെയും ലക്ഷ്യം. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം നല്‍കിയ ചരിത്രമുള്ള മണ്ഡലമാണിത്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി സിപിഎം രാഷ്‌ട്രീയ പരീക്ഷണങ്ങള്‍ക്കു വേദിയാക്കുന്ന മണ്ഡലവുമാണിത്.

തിരൂരങ്ങാടി, കോട്ടക്കല്‍, താനൂര്‍, തിരൂര്‍, തവനൂര്‍, പൊന്നാനി, തൃത്താല എന്നീ ഏഴ് നിയോജക മണ്ഡലങ്ങളില്‍ നാലിടത്ത് സിപിഎമ്മിനും മൂന്നിടത്ത് മുസ്‌ലിംലീഗിനുമാണ് നിയമസഭാംഗങ്ങള്‍. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോടൊപ്പം നില്‍ക്കുന്നതാണ് പൊന്നാനിയുടെ ചരിത്രം.

ഇത്തവണ മത്സരം കടുക്കുമ്പോള്‍ മുസ്‌ലിം സംഘടനകളുടെ വോട്ടും അടിയൊഴുക്കുകളും പൊന്നാനിയില്‍ ഏറെ നിര്‍ണായകമാണ്. ബിജെപിക്കായി അഡ്വ.നിവേദിത സുബ്രഹ്മണ്യനാണ് മല്‍സരരംഗത്തുള്ളത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വി.ടി.രമക്ക് 1.10 ലക്ഷം വോട്ടുകളാണ് ലഭിച്ചത്.

പൊന്നാനിയിലും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം കേന്ദ്രസര്‍ക്കാര്‍ നിലപാടുകളും സംസ്ഥാന ഭരണവുമായിരുന്നു.

പാലക്കാട്



പാലക്കാട് മണ്ഡലം ഇത്തവണ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണെന്നു പൊതുവേ വിലയിരുത്തുമ്പോഴും വിജയം തങ്ങള്‍ക്കൊപ്പമെന്നു മൂന്നു മുന്നണികളും ഒരുപോലെ അവകാശപ്പെടുന്നു. ഇതുതന്നെയാണ് മണ്ഡലത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. പ്രചാരണമികവ് വോട്ടാകുമെന്നും വിജയം ഒപ്പം നില്‍ക്കുമെന്നും വിലയിരുത്തുകയാണു മൂന്നു മുന്നണി ക്യാമ്പുകളും.

പരമാവധി വോട്ടര്‍മാരെ നേരിട്ടുകാണാന്‍ ശ്രമിച്ചെന്നു മൂന്നു ക്യാമ്പുകളും അവകാശപ്പെടുന്നു. വാശിയേറിയ പോരാട്ടമാണ് ഇത്തവണയെന്നു മൂന്നു ക്യാമ്പുകളും പറയുമ്പോള്‍ ഇനിയെല്ലാം വോട്ടര്‍മാരുടെ കൈകകളിലാണ്.

ന്യൂനപക്ഷ വോട്ടര്‍മാരുടെ അടിയുറച്ച പിന്തുണയുണ്ടെന്നും മോദി - പിണറായി വിരുദ്ധ തരംഗം സംസ്ഥാനത്തൊട്ടാകെ എന്നതുപോലെ മണ്ഡലത്തിലും അലയടിക്കുമെന്നു യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നു. എംപിയെന്ന നിലയില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ. ശ്രീകണ്ഠന്‍റെ പര്യടനം.

പാർട്ടിക്കു നല്ല വേരോട്ടമുള്ള മണ്ണ് തിരിച്ചുപിടിക്കാന്‍ പോളിറ്റ് ബ്യൂറോ മെംബര്‍ എ. വിജയരാഘവന്‍ തന്നെ രംഗത്തെത്തിയതോടെ മികച്ച ആവേശത്തിലായിരുന്നു എല്‍ഡിഎഫ് ക്യാമ്പ്. പ്രചാരണത്തിലുടനീളം ഇതു പ്രകടവുമായിരുന്നു. മോദിവിരുദ്ധതയും പാര്‍ലമെന്‍റില്‍ ഇടതുശബ്ദത്തിന്‍റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം ജനങ്ങളിലെത്തിക്കാനായെന്നു എല്‍ഡിഎഫ് ക്യാമ്പ് പൂര്‍ണമായി വിശ്വസിക്കുന്നു.

ആലത്തൂർ



പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമെങ്കിലും സംവരണമണ്ഡലത്തില്‍ മേല്‍ക്കൈ അവകാശവാദവുമായി യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍. മോദി-പിണറായി വിരുദ്ധതരംഗം അലയടിക്കുമെന്ന് ഉറപ്പിക്കുമ്പോള്‍ തുടര്‍വിജയം ഒപ്പം നില്‍ക്കുമെന്നാണു യുഡിഎഫ് കണക്കുകൂട്ടല്‍.

കേന്ദ്ര-സംസ്ഥാന ഭരണങ്ങൾക്കെതിരായ വികാരം പ്രചാരണത്തുടക്കംമുതല്‍ ദൃശ്യമായിരുന്നെന്നു യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്‍റെ ക്യാമ്പ് വിലയിരുത്തുന്നു. വോട്ടിംഗ് ശതമാനം കൂടുമെന്നും സ്ത്രീ, യുവജന വോട്ടര്‍മാര്‍ ഇത്തവണ ഒപ്പമുണ്ടാകുമെന്നും യുഡിഎഫ് കണ്ണുംപൂട്ടി പ്രതീക്ഷിക്കുന്നു.

തങ്ങൾക്കു വേരോട്ടമുള്ള മണ്ണില്‍ സീറ്റ് തിരികെപ്പിടിക്കാൻ പഴുതടച്ച പ്രചാരണമായിരുന്നു എല്‍ഡിഎഫ് നടത്തിയത്. ഇതു ഫലം കണ്ടെന്നുതന്നെയാണ് അവരുടെ വിലയിരുത്തല്‍. സംസ്ഥാന മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ. രാധാകൃഷ്ണന്‍റെ ഇമേജില്‍ ഊന്നിത്തന്നെയായിരുന്നു പ്രചാരണം.

മോദിവിരുദ്ധ തരംഗം എല്‍ഡിഎഫിനു ഗുണംചെയ്യുമെന്നും ക്യാമ്പ് വിലയിരുത്തുന്നു. പിണറായിവിരുദ്ധത എന്നൊരു വികാരമില്ലെന്നും ഇവര്‍ പറയുന്നു. മണ്ഡലത്തിലെ വോട്ടര്‍മാരുടെ പരിപൂര്‍ണ പിന്തുണ ഇത്തവണയുണ്ടാകുമെന്നും സീറ്റ് തിരികെ പിടിക്കുമെന്നും എല്‍ഡിഎഫ് ഉറപ്പിക്കുന്നു. പ്രസ്റ്റീജ് മണ്ഡലമല്ലെങ്കിലും എന്‍ഡിഎ ക്യാമ്പ് വിജയപ്രതീക്ഷ തള്ളിക്കളയുന്നില്ല. മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കി മോദിയുടെ ഗാരന്‍റി പ്രചാരണം മണ്ഡലത്തില്‍ അങ്ങോളമിങ്ങോളമെത്തിക്കാനായി.

തൃശൂർ



മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് മത്സരിക്കുന്ന തൃശൂർ ലോക്സഭാ മണ്ഡലത്തിൽ അടിയൊഴുക്കുകൾ നിർണായകമാകും. അവസാന ദിവസങ്ങളിൽ പ്രചാരണവിഷയങ്ങൾ മാറിമറിഞ്ഞത് കാര്യങ്ങൾ കുറേക്കൂടി പ്രവചനാതീതമാക്കി. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ തുടങ്ങി തൃശൂർ പൂരം പ്രതിസന്ധിവരെ മുന്നണികൾ ചർച്ചയാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രിയങ്ക ഗാന്ധിയുമടക്കം മുന്നണികളുടെ ദേശീയനേതാക്കൾ പ്രചാരണത്തിനിറങ്ങി. യുഡിഎഫിനുവേണ്ടി കെ. മുരളീധരനും എൽഡിഎഫിനായി വി.എസ്. സുനിൽകുമാറും എൻഡിഎ സ്ഥാനാർഥിയായി സുരേഷ് ഗോപിയും തൃശൂർ ലോക്സഭാ മണ്ഡലത്തിന്‍റെ പരിധിയിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പര്യടനങ്ങൾ പൂർത്തിയാക്കിയെങ്കിലും കുടമാറ്റത്തേക്കാൾ ആകാംക്ഷയാണ് ഫലപ്രഖ്യാപനംവരെയുള്ള കാത്തിരിപ്പിന്.

1952 മുതൽ 2019 വരെ എൽഡിഎഫ് സ്ഥാനാർഥികൾ പത്തുവട്ടവും യുഡിഎഫ് സ്ഥാനാർഥികൾ ഏഴുവട്ടവും വിജയിച്ചു. 20-24 ശതമാനം വരെ ക്രിസ്ത്യൻ വോട്ടുകളും 14-17 ശതമാനം മുസ്‌ലിം വോട്ടുകളുമുള്ള മണ്ഡലത്തിൽ ന്യൂനപക്ഷത്തിന്‍റെ പിന്തുണ നിർണായകമാണ്. കച്ചവടത്തിനും സംരംഭകത്വത്തിനും ഏറെ പ്രാധാന്യം നൽകുന്ന തൃശൂർ മണ്ഡലത്തിന്‍റെ ആവശ്യങ്ങൾ മറ്റിടങ്ങളിൽനിന്നു വ്യത്യസ്തമാണ്.

വസ്ത്രവ്യാപാരം, സ്വർണം, ചിട്ടി എന്നിവയടക്കം ഇന്ത്യയിലെന്പാടും വേരുറപ്പിച്ചവയടക്കം നിരവധി വൻകിട-ചെറുകിട സ്ഥാപനങ്ങൾ തൃശൂരിൽനിന്നാണ്. സന്പന്ന-മധ്യവർത്തി കുടുംബങ്ങൾ ധാരാളമുള്ള ഇവിടെ അടിസ്ഥാനവികസനത്തിനപ്പുറം കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും സ്ഥാനാർഥികളുടെ വാഗ്ദാനപ്പട്ടികയിൽ ഇടംപിടിച്ചു. കടലും കാടും അതിരിടുന്ന മണ്ഡലത്തിൽ കാർഷിക-വന്യജീവിപ്രശ്നങ്ങളും തീരദേശത്തെ പ്രതിസന്ധികളും വോട്ടിനെ സ്വാധീനിക്കും.

ചാലക്കുടി



വലതു ചായ്‌വുള്ളതും അതേസമയം, ഇടത്തോട്ടു മറിയാന്‍ മടിയില്ലാത്തതുമായ ചാലക്കുടി മണ്ഡലത്തില്‍ ഇക്കുറി അടിയൊഴുക്കുകളാണ് ഫലം നിര്‍ണയിക്കുക. ചതുഷ്‌കോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ കന്നിമത്സരത്തിനിറങ്ങിയ ട്വന്‍റി 20 സമാഹരിക്കുന്ന വോട്ടുകള്‍ നിർണായകം.

വലതുസ്വഭാവമുള്ള മണ്ഡലത്തില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിലൂടെ അട്ടിമറിവിജയമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. അതേസമയം സിറ്റിംഗ് എംപിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹനാന്‍ മണ്ഡലം നിലനിര്‍ത്തുമെന്നാണു കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം. അട്ടിമറിജയം തേടി ട്വന്‍റി 20 സ്ഥാനാർഥി അഡ്വ. ചാർളി പോൾ പ്രചാരണരംഗത്ത് നല്ല മുന്നേറ്റമാണു നടത്തിയത്.

മുകുന്ദപുരത്തിൽനിന്ന് മണ്ഡലം പുനര്‍നിര്‍ണയത്തോടെ ചാലക്കുടിയായി മാറിയ മണ്ഡലത്തില്‍ നടന്ന മൂന്നു തെരെഞ്ഞെടുപ്പുകളിൽ രണ്ടുതവണ യുഡിഎഫും ഒരു തവണ ഇടതുമുന്നണിയുമായിരുന്നു ജയിച്ചുകയറിയത്. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്തില്ലാതിരുന്ന ട്വന്‍റി 20 യുടെ വരവ് ഇടത്, വലത് മുന്നണികളെ സാരമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍. എന്നാല്‍, ട്വന്‍റി 20യുടെ വോട്ടുകള്‍ കോണ്‍ഗ്രസിനാണു തിരിച്ചടിയാകുകയെന്ന് ഇടതുമുന്നണി പറയുന്നു.

മണ്ഡലത്തിലെ അടിയൊഴുക്കുകളും സ്ഥാനാര്‍ഥിയുടെ പ്രതിച്ഛായയും തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ട്വന്‍റി 20യെയും ഇടതുമുന്നണിയെയും പിന്നിലാക്കാന്‍ പോന്നതാണെന്നാണ് കോണ്‍ഗ്രസ് വാദം.അതേസമയം, മോദി പ്രഭാവത്തില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ ക്യാമ്പ്.

2019 ൽ യുഡിഎഫ് 47.8 ശതമാനവും എൽഡിഎഫ് 34.45 ശതമാനവും ബിജെപി 15.6 ശതമാനവും വോട്ടുകൾ നേടി.

എറണാകുളം



അധികമാരും അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നതാണ് എറണാകുളത്തിന്‍റെ തെരഞ്ഞെടുപ്പുമുഖത്തെ അന്തിമ ചിത്രം. ഹൈബി ഈഡൻ സീറ്റ് നിലനിർത്തുമെന്ന് ഉറപ്പിക്കുന്ന യുഡിഎഫ്, റിക്കാർഡ് ഭൂരിപക്ഷംകൂടി അവകാശപ്പെടുന്നുണ്ട്.

അട്ടിമറിജയം തേടി വനിതാ സ്ഥാനാർഥിയെ കളത്തിലിറക്കിയ എൽഡിഎഫ് ശക്തമായ പ്രചാരണമാണു മണ്ഡലത്തിലെങ്ങും നടത്തിയത്. ഉറച്ച യുഡിഎഫ് കോട്ടയെങ്കിലും ഇടയ്ക്ക് അതിൽ വിള്ളൽ വീഴ്ത്തിയതിന്‍റെ ചരിത്രം കൂടിയുള്ള എറണാകുളത്ത് കെ.ജെ. ഷൈൻ വിജയം നേടുമെന്നാണ് എൽഡിഎഫിന്‍റെ അവകാശവാദം. ഡോ.കെ.എസ്. രാധാകൃഷ്ണനിലൂടെ വോട്ടുവിഹിതം ഉയര്‍ത്താനുള്ള ദൗത്യം വിജയിക്കുമെന്ന് എന്‍ഡിഎ കണക്കുകൂട്ടുന്നു. ട്വന്‍റി 20 സ്ഥാനാർഥി അഡ്വ. ആന്‍റണി ജൂഡി ഉൾപ്പെടെ എറണാകുളത്ത് ജനവിധി തേടുന്നത് പത്തു സ്ഥാനാര്‍ഥികളാണ്.

കഴിഞ്ഞ രണ്ടു തവണയും യുഡിഎഫ് ഭൂരിപക്ഷം ഉയർ‌ത്തിയതാണു ചരിത്രം. 2014ൽ കെ.വി. തോമസ് നേടിയ 87,047 വോട്ടുകളുടെ ഭൂരിപക്ഷം, 2019ല്‍ ഹൈബി കളത്തിലിറങ്ങിയപ്പോൾ 1,69,153 ലേക്ക് ഉ‍യർന്നു. യുഡിഎഫ് 4,91,263, എൽഡിഎഫ് 3,22,110, എൻഡിഎ 1,37,749 എന്നതായിരുന്നു കഴിഞ്ഞ തവണത്തെ വോട്ടുനില.

സിറ്റിംഗ് എംപിയുടെ മികച്ച പ്രകടനവും സർക്കാർ, കോർപറേഷൻ ഭരണ വിരുദ്ധവികാരവും ചേരുന്പോൾ ഭൂരിപക്ഷം കുതിച്ചുയരുമെന്ന് കണക്കു നിരത്തി പറയുകയാണ് യുഡിഎഫ് കേന്ദ്രങ്ങൾ. എന്നാൽ എറണാകുളം ഇക്കുറി മാറി ചിന്തിക്കുമെന്നാണ് എൽഡിഎഫ് പറയുന്നത്. വനിതാവോട്ടർമാരാണ് എറണാകുളത്ത് കൂടുതൽ. ആകെയുള്ള 13,24,047 ൽ 6,83,370 പേർ വനിതകളാണ്. പുരുഷന്മാരുടെ എണ്ണം 6,40,662. ഭിന്നലിംഗക്കാർ 15 പേരും വോട്ടർമാരായുണ്ട്. 77.64 ശതമാനമായിരുന്നു 2019ൽ എറണാകുളത്തെ പോളിംഗ്.

ഇടുക്കി



വേനല്‍ച്ചൂടില്‍ പൊടിപൊടിച്ചുള്ള പ്രചാരണത്തിനു സമാപ്തികുറിച്ച് സമ്മദിദായകര്‍ ഇന്നു പോളിംഗ് ബൂത്തിലേക്കു നീങ്ങുമ്പോള്‍ മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും സംസാരവിഷയം ഒന്നുമാത്രം; ഇടുക്കിയില്‍ ആരു കപ്പടിക്കും? മൂന്നുമുന്നണികളും വിജയ പ്രതീക്ഷയിലാണ്.

നിശബ്ദപ്രചാരണദിനമായ ഇന്നലെയും വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണു സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. യുഡിഎഫിന്‍റെ ഉറച്ച കോട്ടയെന്നാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം നേരത്തേ അറിയപ്പെട്ടിരുന്നതെങ്കിലും ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പു ഫലങ്ങള്‍ ഈ വാദത്തിന്‍റെ മുനയൊടിക്കുന്നതായിരുന്നു.

വിദൂരഗ്രാമമായ സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ വരെ സ്ഥാനാര്‍ഥികളെത്തി വോട്ടുതേടി. മണ്ഡലത്തിലെ പൊതുവികസനം, ഭൂ പ്രശ്‌നങ്ങള്‍, കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധത, നിര്‍മാണ നിരോധനം, എംപിയായിരിക്കേ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഡീന്‍ കുര്യാക്കോസിന്‍റെ പ്രചാരണം. എന്നാല്‍, ഭൂപരിഷ്‌കരണ ചട്ടഭേദഗതി, എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണനേട്ടം, മുന്‍ എംപിയെന്ന നിലയില്‍ ദേശീയപാതകളുടെ നിര്‍മാണമടക്കം ജോയ്‌സ് ജോര്‍ജ് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനം തുടങ്ങിയവയായിരുന്നു എല്‍ഡിഎഫ് പ്രചാരണത്തിന്‍റെ കുന്തമുന.

എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥനാകട്ടെ, മോദിപ്രഭാവം വോട്ടാക്കിമാറ്റാനുള്ള ശ്രമമാണു നടത്തിയത്. മോദിഭരണത്തില്‍ രാജ്യത്തുണ്ടായ വികസനമുന്നേറ്റമാണ് പ്രചാരണത്തില്‍ കൂടുതലായി ഇവർ ഉയര്‍ത്തിയത്.

കോട്ടയം



കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ 12.33 ലക്ഷം വോട്ടര്‍മാര്‍ ഇന്നു വിധിയെഴുതും. മൂന്നു മുന്നണികള്‍ക്കും വിജയം അവകാശപ്പെടാന്‍ ന്യായവാദങ്ങള്‍ പലതുണ്ട്. കലാശക്കൊട്ടിനുശേഷമുള്ള കൂട്ടിക്കിഴിക്കലിലും മൂന്നു മുന്നണികളും സ്ഥാനാര്‍ഥികള്‍ മികച്ച ഭൂരിപക്ഷം കണക്കെഴുതി കൂട്ടി ഉറപ്പിച്ചിരിക്കുന്നു.

ഫ്രാന്‍സിസ് ജോര്‍ജ് (യുഡിഎഫ്), തോമസ് ചാഴികാടന്‍ (എല്‍ഡിഎഫ്), തുഷാര്‍ വെള്ളാപ്പള്ളി (എന്‍ഡിഎ) എന്നിവര്‍ ഇന്നലെയും പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ക്കൊപ്പം വോട്ടുഗതിയുടെ അവലോകനത്തിലായിരുന്നു. ബൂത്ത് അടിസ്ഥാനത്തില്‍ സമുദായക്കണക്കെടുത്തും മുന്‍ തെരഞ്ഞെടുപ്പുകളുടെ വോട്ടുനില നോക്കിയും നിലവിലെ സാഹചര്യങ്ങള്‍ അപഗ്രഥിച്ചും ചര്‍ച്ചകള്‍ നടന്നു.

ബൂത്ത് കമ്മിറ്റികള്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ഉറപ്പുള്ളതും മറിയാവുന്നതും തിരിച്ചുപിടിക്കാവുന്നതുമായ വോട്ടര്‍മാരെക്കുറിച്ചു പ്രാദേശിക വിലയിരുത്തലുണ്ട്. ആട്ടമുള്ള വോട്ടുകള്‍ ഉറപ്പിച്ചുനിറുത്താന്‍ അറ്റകൈ വീടുകയറ്റവും അഭ്യര്‍ഥനയും ഇന്നലെ വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കി.

ഭരണവിരുദ്ധ വികാരവും കാര്‍ഷിക പ്രശ്‌നങ്ങളും ജനവിധിയില്‍ പ്രതിഫലിക്കുമെന്ന് യുഡിഎഫ് കരുതുന്നു. എംപിയെന്ന നിലയില്‍ നൂറ് ശതമാനം ഫണ്ട് വിനിയോഗത്തോടെ നടപ്പാക്കിയ പദ്ധതികളുടെ നിരയും ജനകീയനെന്ന ഖ്യാതിയുമൊക്കെ മുന്നണിക്കുപരിയായി വ്യക്തിഗത വോട്ടുകളാകുമെന്ന് എല്‍ഡിഎഫ് വിലയിരുത്തി.മോദി തുടര്‍ന്നും ഭരണത്തിലെത്തുമെന്ന ധാരണ വോട്ടിംഗിൽ പ്രതിഫലിക്കുമെന്ന് എന്‍ഡിഎ പറയുന്നു.

ആലപ്പുഴ



ആലപ്പുഴയിൽ ആരിഫ് മത്സരിക്കുമെന്നത് ആദ്യംതന്നെ ഉറപ്പായിരുന്നു; കെ.സി. വേണുഗോപാൽ വന്നതോടെ ആലപ്പുഴയുടെ തെരഞ്ഞെടുപ്പു രാഷ്‌ട്രീയം ചൂടുപിടിച്ചു. തുടർന്നാണ് ചൂടിൽ തീ പാറിക്കാൻ പെൺപുലിയായി ശോഭ സുരേന്ദ്രനും ചിത്രത്തിലെത്തിയത്. ഇന്ന് വോട്ടർമാർ ബൂത്തിൽ ആർക്കൊപ്പമെന്നത് പ്രവചനാതീതം.

ചുട്ടുപൊള്ളുന്ന പകലും ആവിയെടുക്കുന്ന രാവും മറന്ന് സ്ഥാനാർഥികളും മുന്നണി പ്രവർത്തകരും അരൂർ മുതൽ കായംകുളം വരെ ആലപ്പുഴ മണ്ഡലത്തിന്‍റെ മുക്കും മൂലയും തങ്ങളുടെ വിജയത്തിനായി ഉഴുതുമറിക്കുകയായിരുന്നു.

കേരളത്തിൽ യുഡിഎഫ് തരംഗം കൊടുങ്കാറ്റ് വീശിയ 2019 ൽ ആലപ്പുഴ ഒലിച്ചുപോകാതെ പിടിച്ചു നിർത്താൻ കഴിഞ്ഞ ആരിഫിന്‍റെ കേമത്തം തന്നെയാണ് കെ.സി. വേണുഗോപാലിനെ തന്നെ ആലപ്പുഴയിൽ തിരിച്ചെത്തിക്കാൻ യുഡിഎഫിനെ പ്രേരിപ്പിച്ചത്. ആരിഫിന്‍റെ കണക്കുകൂട്ടലും വേണുഗോപാലിന്‍റെ കണക്കുതീർക്കലും എങ്ങനെ വർക്കൗട്ടായെന്ന് ഇന്ന് ജനം തീരുമാനിക്കും.

2014ൽ പാലക്കാടും 2019 ലും ആറ്റിങ്ങലിലും വോട്ടെണ്ണം കൂട്ടിവന്ന എൻഡിഎയുടെ ശോഭാ സുരേന്ദ്രനും മോദി ഫാക്ടറും ചേർന്ന് മണ്ഡലത്തിലെ വോട്ടർമാരിൽ ചലനമുണ്ടാക്കിയെന്നുവേണം കരുതാൻ.

ന്യൂനപക്ഷങ്ങളു‌ടെ അരക്ഷിതബോധവും ആശങ്കയും കക്ഷിരാഷ്‌ട്രീയത്തിനതീതമായ ചിന്തയും വോട്ടിംഗ് പാറ്റേണും ഇത്തവണ പ്രതീക്ഷിക്കണം. അങ്ങനെ വന്നാൽ പ്രവചനങ്ങൾക്ക് അതീതമായ തെരഞ്ഞടുപ്പുഫലവും പ്രതീക്ഷിക്കണമെന്ന് സാരം.

മാവേലിക്കര



കായലും കാടും മലയും നെല്‍പ്പാടങ്ങളുംകൊണ്ട് സമ്പന്നമായ മാവേലിക്കരയിൽ ഒന്നും പ്രവചിക്കാനാവാത്ത അവസ്ഥ. കടുത്ത രാഷ്‌ട്രീയ ബോധ്യങ്ങളുള്ളവര്‍ക്കും ഒന്നുമങ്ങോട്ട് ഉറപ്പിച്ചു പറയാനാവുന്നില്ല. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന ഒന്നുണ്ട്. കഴിഞ്ഞതവണത്തേതുപോലെ ഏകപക്ഷീയ വിജയം ആര്‍ക്കുമുണ്ടാവില്ല.

കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലായി പരന്നുകിടക്കുന്ന വിശാലമായ മണ്ഡലമാണു മാവേലിക്കര. പാര്‍ലമെന്‍റ് തെരഞ്ഞെുപ്പുകളുടെ കണക്കില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. തുടര്‍ച്ചയായി മൂന്നുവട്ടം ജയിച്ച കൊടിക്കുന്നില്‍ സുരേഷിന് ഇക്കുറി ഇഞ്ചോടിഞ്ച് മത്സരമാണു നേരിടേണ്ടിവന്നതെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. പാര്‍ലമെന്‍റിലെ ഏറ്റവും സീനിയര്‍ എംപിയാണ് കൊടിക്കുന്നിലെങ്കില്‍, നാല്‍പതുവയസിന്‍റെ യുവത്വവുമായാണ് അരുണ്‍കുമാറിന്‍റെ വരവ്.

ഇരുമുന്നണികളെയും വിറപ്പിക്കാനുള്ള കരുത്തു തനിക്കുണ്ടെന്ന് എന്‍ഡിഎയ്ക്കുവേണ്ടി ഗോദയിലിറങ്ങിയിരിക്കുന്ന ബൈജു കലാശാലയും സൂചന നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ഒന്നരപതിറ്റാണ്ടിനിടെ നടപ്പിലാക്കിയ വികസന കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണു കൊടിക്കുന്നില്‍ സമ്മതിദായകരെ സമീപിക്കുന്നത്.

മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ വികസനവും മറ്റും ഉയര്‍ത്തിക്കാട്ടിയാണു കൊടിക്കുന്നിലിന്‍റെ പ്രചാരണം. കോണ്‍ഗ്രസില്‍നിന്നു ബിഡിജെഎസിലെത്തിയ ബൈജു കലാശാലയുടെ ലക്ഷ്യം വോട്ട് വിഹിതം ഉയര്‍ത്തുകയാണ്.

പത്തനംതിട്ട



ശക്തമായ ത്രികോണ മത്സരത്തിന്‍റെ നിറവിലാണു പത്തനംതിട്ടയിൽ പ്രചാരണം കൊടിയിറങ്ങിയത്. നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളിൽ ശ്രദ്ധിച്ചത് അടിയൊഴുക്കിനുള്ള സാധ്യതകളാണ്.

പത്തനംതിട്ട ലോക്സഭാ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും വിജയം നേടിയെങ്കിലും യുഡിഎഫിന്‍റെ ചുവട്ടിലെ മണ്ണിന് ഇളക്കം തട്ടിയിരുന്നു. ഇതുതന്നെയാണ് എൽഡിഎഫിന്‍റെ പ്രതീക്ഷ. മറ്റ് രണ്ടു മുന്നണികളേക്കാൾ ഓരോ തെരഞ്ഞെടുപ്പിലും വോട്ടു വർധനയുള്ളത് എൻഡിഎയ്ക്കാണ്.

രാഷ്‌ട്രീയമായി പത്തനംതിട്ടയുടെ ചായ്‌വ് പണ്ടേ വലതുപക്ഷത്തേക്കാണെങ്കിലും നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും സമീപകാലത്ത് പത്തനംതിട്ട പതിവില്ലാതെ ചുവക്കുകയും ചെയ്തു. ഇത്തരത്തിൽ വോട്ടുകളുടെ അടിയൊഴുക്ക് പ്രകടമാകാനിടയുള്ള മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട.

പത്തനംതിട്ട നിലനിർത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ആന്‍റോ ആന്‍റണിക്കു യുഡിഎഫ് നൽകിയത്. കരുത്തനായ സ്ഥാനാർഥിയുടെ പിൻബലത്തിൽ പത്തനംതിട്ടയിൽ വെന്നിക്കൊടി പാറിക്കുകയെന്നതാണ് എൽഡിഎഫ് ലക്ഷ്യം.

ആലപ്പുഴക്കാരനായ തോമസ് ഐസക് പത്തനംതിട്ടയിൽ മത്സരിക്കാൻ തീരുമാനിച്ചതുതന്നെ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്ന താത്പര്യത്തിലാണ്. ബിജെപി കേന്ദ്ര നേതൃത്വം അനിൽ കെ.ആന്‍റണിയെ പത്തനംതിട്ടയിലേക്ക് അയച്ചതും വിജയത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കരുതെന്ന നിർദേശത്തോടെയാണ്.

കൊല്ലം



പ്രചാരണത്തിന്‍റെ അവസാന ലാപ്പ് വരെ ഇഞ്ചോടിച്ച് പോരാട്ടം കാഴ്ചവച്ച കൊല്ലത്ത് മുന്നണി സ്ഥാനാർഥികളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. യുഡിഎഫിലെ എൻ.കെ. പ്രേമചന്ദ്രനും എൽഡിഎഫിലെ എം. മുകേഷും എൻഡിഎയിലെ ജി. കൃഷ്ണകുമാറും ഒരേ സ്വരത്തിൽ ഗാരന്‍റി പറയുന്നത് വിജയം ഉറപ്പ് എന്നാണ്.

മുന്നണിനേതൃത്വങ്ങളും സമാനമായ വിജയ പ്രതീക്ഷയാണ് വച്ചുപുലർത്തുന്നത്. ഇതുവരെയുള്ള വിലയിരുത്തലിൽ തോൽക്കാനുള്ള ഒരു കാരണവും അവർക്കു മുന്നിലില്ല.മികച്ച പാർലമെന്‍റേറിയൻ എന്ന ബഹുമതിതന്നെ പ്രേമചന്ദ്രനു വീണ്ടും റിക്കാർഡ് ഭൂരിപക്ഷം നേടിക്കൊടുക്കും എന്നാണു യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

വികസനകാര്യത്തിലെ ശ്രദ്ധേയമായ പ്രകടനവും ദേശീയ രാഷ്‌ട്രീയത്തിലെ ബിജെപി വിരുദ്ധ വികാരവും സംസ്ഥാന സർക്കാരിന് എതിരേയുള്ള ജനരോഷവുമൊക്കെ പ്രേമചന്ദ്രന്‍റെ ഭൂരിപക്ഷം വർധിപ്പിക്കുന്നതിനുള്ള അനുകൂല ഘടകങ്ങളായി യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

നഷ്ടപ്പെട്ടുപോയ മണ്ഡലം എം. മുകേഷിലൂടെ അനായാസം തിരിച്ചുപിടിക്കാമെന്ന അമിതപ്രതീക്ഷ എൽഡിഎഫും സിപിഎമ്മും വച്ചുപുലർത്തുന്നു. ഇക്കുറി കൊല്ലം ഇടതുപക്ഷത്തിന് സ്വന്തമാകുമെന്ന് എൽഡിഎഫ് നേതൃത്വം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ദേശിംഗനാട്ടിൽ അക്കൗണ്ട് തുറക്കാൻ കഴിയും എന്ന ശുഭപ്രതീക്ഷയിൽത്തന്നെയാണ് എൻഡിഎയിലെ ജി. കൃഷ്ണകുമാറും പോർമുഖത്ത് കരുത്തു കാട്ടിയത്.

ആറ്റിങ്ങൽ



മുപ്പതു വർഷത്തിനു ശേഷം യുഡിഎഫ് പിടിച്ചെടുത്ത ആറ്റിങ്ങൽ യുഡിഎഫിനും എൽഡിഎഫിനും പ്രസ്റ്റീജ് മണ്ഡലമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അദ്ഭുതകരമായ കുതിപ്പിന്‍റെ ബലത്തിൽ അട്ടിമറി പ്രതീക്ഷയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ കൂടി മത്സരത്തിനിറങ്ങിയപ്പോൾ ആറ്റിങ്ങലിൽ വാശിയേറിയ ത്രികോണപ്പോരാട്ടമാണു നടക്കുന്നത്.

കഴിഞ്ഞ തവണ ആറ്റിങ്ങലിൽ അടൂർ പ്രകാശ് നേടിയത് അട്ടിമറി വിജയമായിരുന്നു. മണ്ഡലം നിലനിർത്തുക എന്ന ദൗത്യമാണ് അദ്ദേഹത്തിനുള്ളത്. ഇടതുമുന്നണിക്ക് ശക്തമായ രാഷ്‌ട്രീയ അടിത്തറയുള്ള ആറ്റിങ്ങലിൽ ലോക്സഭാ മണ്ഡല പരിധിയിൽ പെടുന്ന വർക്കലയിലെ എംഎൽഎ ആയ വി. ജോയിയെ രംഗത്തിറക്കിയതോടെ മത്സരം മുറുകി.

ബിജെപിയും പ്രതീക്ഷയോടെയാണ് മത്സരിക്കുന്നത്. 2019 ൽ ശോഭ സുരേന്ദ്രൻ ഇവിടെ മത്സരിച്ച് 24.66 ശതമാനം വോട്ട് നേടിയിരുന്നു. വിജയിച്ച അടൂർ പ്രകാശിന് 37.87 ശതമാനവും രണ്ടാമതെത്തിയ അഡ്വ. എ. സന്പത്തിന് 34.07 ശതമാനവും വോട്ടാണു ലഭിച്ചത്.

ആഞ്ഞു പിടിച്ചാൽ അടൂരിൽ ജയിച്ചു കയറാമെന്ന പ്രതീക്ഷയിൽ വി. മുരളീധരൻ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ആറ്റിങ്ങൽ കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചു വന്നത്. തുടക്കത്തിലേ രംഗത്തിറങ്ങിയ വി. ജോയ് പ്രചാരണരംഗത്ത് ഏറെ മുന്നേറിയിരുന്നു. അവസാനയാഴ്ച ആയതോടെ അടൂർ പ്രകാശും ഒപ്പത്തിനെത്തി. അടൂർ പ്രകാശും വി. ജോയിയും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണു നടക്കുന്നത്.

തിരുവനന്തപുരം



കേരളത്തിലെ ഏറ്റവും കടുത്ത ത്രികോണമത്സരം നടക്കുന്ന തിരുവനന്തപുരത്ത് തീപാറും പോരാട്ടമാണു നടക്കുന്നത്. ഒന്നര മാസത്തോളം നീണ്ട പ്രചാരണം അവസാനിച്ച് മുന്നണികൾ നിശബ്ദ പ്രചാരണത്തിലേക്കു കടക്കുന്പോഴും തിരുവനന്തപുരത്തു പ്രവചനം അസാധ്യം.തുടർച്ചയായ നാലാം വിജയം ലക്ഷ്യം വച്ചാണു യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ മത്സരിക്കുന്നത്.

ലോക്സഭയിലേക്കു കേരളത്തിൽനിന്നു ജയിച്ചു കയറുന്ന ആദ്യ ബിജെപിക്കാരനാകുക എന്ന വെല്ലുവിളി ഏറ്റെടുത്താണു കേന്ദ്രമന്ത്രികൂടിയായ രാജീവ് ചന്ദ്രശേഖർ കളത്തിൽ നിൽക്കുന്നത്. സിപിഐയുടെയും ഇടതുപക്ഷത്തിന്‍റെയും പഴയ പ്രതാപം വീണ്ടെടുക്കാനുള്ള നിയോഗമാണ് മുതിർന്ന നേതാവായ പന്ന്യൻ രവീന്ദ്രൻ ഏറ്റെടുത്തിരിക്കുന്നത്.

തിരുവനന്തപുരത്തെ ഏറ്റവും കൂടുതൽ കാലം പ്രതിനിധീകരിച്ച ജനപ്രതിനിധി എന്ന റിക്കാർഡ് ഇപ്പോൾത്തന്നെ ഡോ. ശശി തരൂരിനാണ്. പാർട്ടിയുടെ സംഘടനാബലത്തിന്‍റെ പിന്തുണ കാര്യമായി കിട്ടിയില്ലെങ്കിലും പ്രചാരണ രംഗത്തു മികവോടെ നിൽക്കാൻ തരൂരിന് സാധിച്ചു. പതിനഞ്ചു വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും വികസന പ്രവർത്തനങ്ങളൊന്നും നടത്താൻ തരൂരിനു സാധിച്ചില്ലെന്ന വിമർശനമാണ് രാജീവ് ചന്ദ്രശേഖർ പ്രചാരണരംഗത്ത് പ്രധാനമായും ഉയർത്തിയത്. ഇതു മുൻകൂട്ടി കണ്ടാകണം 68 പേജുള്ള വികസന രേഖ പുറത്തിറക്കിക്കൊണ്ടാണ് തരൂർ തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതു തന്നെ.

ഉന്നത വിദ്യാഭ്യാസവും ഉയർന്ന യോഗ്യതകളും സാന്പത്തിക ശേഷിയുമുള്ള രണ്ടു പേർക്കിടയിൽ ജനങ്ങൾക്കൊപ്പം നടക്കുന്ന സാധാരണക്കാരൻ എന്നു പരിചയപ്പെടുത്തിയാണ് ഇടതു സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ പ്രചാരണം നടത്തിയത്.

ബിജെപിയുമായാണു മത്സരമെന്നു ശശി തരൂർ പറഞ്ഞു. ഏഴു മണ്ഡലങ്ങളിലും ലീഡ് നേടുമെന്നും മികച്ച വിജയം കൈവരിക്കുമെന്നും തരൂർ പറഞ്ഞു. മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്നു പന്ന്യൻ രവീന്ദ്രൻ അവകാശപ്പെട്ടു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനാണ് യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നതെന്നു രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് സ്റ്റേ
കൊച്ചി: ശബരിമല വിമാനത്താവളത്തിനുവേണ്ടി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. 

ഭൂമി ഏറ്റെടുക്കല്‍ നിയമവിരുദ്ധമാണെന്നാരോപിച്ച് ബിലീവേഴ്‌സ് ചര്‍ച്ചിന്‍റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് വിജു ഏബ്രഹാമാണ് വിജ്ഞാപനം സ്റ്റേ ചെയ്തത്. സര്‍ക്കാരിന്‍റെയടക്കം വിശദീകരണവും തേടി. ഹര്‍ജി വീണ്ടും മേയ് 27ന് പരിഗണിക്കാന്‍ മാറ്റി.

2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 13ന് പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.
ഭക്ഷ്യകിറ്റുകൾ പിടികൂടിയ സംഭവം; സുൽത്താൻ ബത്തേരി പോലീസ് കേസെടുത്തു
സുൽത്താൻ ബത്തേരി: കഴിഞ്ഞദിവസം ഭക്ഷ്യകിറ്റുകൾ പിടികൂടിയ സംഭവത്തിൽ സുൽത്താൻ ബത്തേരി പോലീസ് കേസെടുത്തു. ഐപിസി 171(ഇ), 171(ബി), റെപ്രസെന്‍റേഷൻ ഓഫ് പീപ്പിൾസ് ആക്ട് 123(1) പ്രകാരവുമാണു കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞദിവസം രാത്രിയിലാണ് സുൽത്താൻ ബത്തേരിയിലെ ചില്ലറ മൊത്തിക്കച്ചവട സ്ഥാപനത്തിനു സമീപത്തുനിന്നാണ് 1500 ഭക്ഷ്യകിറ്റുകൾ പിടികൂടിയത്.

പഞ്ചസാര, വെളിച്ചെണ്ണ, ചായപ്പൊടി അടക്കം ഏഴ് സാധനങ്ങളാണു കിറ്റുകളിലുണ്ടായിരുന്നത്. ഇത്തരത്തിൽ രണ്ടായിരം കിറ്റുകളാണ് ഓർഡർ ചെയ്തതായി പറയുന്നത്. ഇതിൽ 470 എണ്ണം പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തുന്നതിനു മുന്പായി കയറ്റിപ്പോയതായും ആരോപണമുണ്ട്.

അവശേഷിക്കുന്ന കിറ്റുകളാണ് വാഹനത്തിൽ കയറ്റിയ നിലയിലും അല്ലാതെയും കണ്ടെടുത്തത്. കൂടാതെ വെറ്റിലയും പുകയിലയും ചുണ്ണാന്പും അടയ്ക്കയുമടങ്ങുന്ന 1200 കിറ്റുകളും കണ്ടെടുത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇലക്‌ഷൻ ഫ്ളൈയിംഗ് സ്ക്വാഡ് സാധനങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി തുടർ നടപടികൾക്കായി പോലീസിന് തിരികെ നൽകുകയായിരുന്നു. തുടർന്നാണ് സുൽത്താൻ ബത്തേരി പോലീസ് കേസെടുത്തത്.

സംഭവത്തിൽ വാഹന ഡ്രൈവർമാരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം ഭക്ഷ്യകിറ്റുകൾ പിടികൂടിയ സംഭവത്തിൽ എൽഡിഎഫും യുഡിഎഫും രംഗത്തുവന്ന്‌ കിറ്റുകൾ ബിജെപി വോട്ട് പിടിക്കാനായി കോളനികളില്‍ വിതരണം ചെയ്യാൻ തയാറാക്കിയതാണെന്ന് ആരോപിച്ചു. ആരോപണം ബിജെപി നേതൃത്വം തള്ളുകയും ചെയ്തു.
സിദ്ധാര്‍ഥന്‍റെ മരണം; വെറ്ററിനറി വിസിയെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് ശരിവച്ചു
കൊച്ചി: വെറ്ററിനറി സര്‍വകലാശാല വിസിയായിരുന്ന ഡോ. എം.ആര്‍. ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി.

വിദ്യാര്‍ഥിയായിരുന്ന ജെ.എസ്. സിദ്ധാര്‍ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചു സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രനാഥ് നല്‍കിയ ഹരജിയിലാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്‍റെ ഉത്തരവ്.

വെറ്ററിനറി സര്‍വകലാശാലാ നിയമപ്രകാരം സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍വകലാശാലയുടെ മേധാവിയായ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. ഡീനിന്‍റെ മേല്‍നോട്ടത്തിലുള്ള അഫിലിയേറ്റഡ് കോളജിലാണു സംഭവം നടന്നത്. അതിനാല്‍, താന്‍ സംഭവത്തില്‍ ഉത്തരവാദിയല്ല. അറിഞ്ഞപ്പോള്‍ അന്വേഷണത്തിന് ഡീനിനെ ചുമതലപ്പെടുത്തുകയും ഉത്തരവാദികളായ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. അതിനാല്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഹർജിക്കാരന്‍ വാദിച്ചു.

ചാന്‍സലറും സര്‍വകലാശാലയുടെ മേധാവിയായ വൈസ് ചാന്‍സലറും തമ്മില്‍ തൊഴിലുടമ തൊഴിലാളി ബന്ധം നിലവിലില്ലാത്തതിനാല്‍ ചാന്‍സലര്‍ക്ക് വിസിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന് സര്‍ക്കാരും ചൂണ്ടിക്കാട്ടി.

എന്നാല്‍ നിയമന അധികാരി എന്നനിലയില്‍ മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ സസ്പന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടെന്ന് സുപ്രീംകോടതി ഉത്തരവുകള്‍ ഉദ്ധരിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വ്യക്തമാക്കി.

അധികാര ദുരുപയോഗം, സ്വഭാവദൂഷ്യം, ഫണ്ട് വിനിയോഗത്തിലെ കെടുകാര്യസ്ഥത തുടങ്ങിയ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ വിസിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ വെറ്ററിനറി സര്‍വകലാശാല നിയമത്തിലെ 9(9), 12(8)(1) പ്രകാരം ചാന്‍സലര്‍ക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചാന്‍സലര്‍ക്ക് അധികാരം നല്‍കുന്ന കാരണങ്ങളുടെ പരിധിയില്‍ വരുന്നതാണ് വിസിക്കെതിരായ ആരോപണങ്ങള്‍. ഉത്തരവില്‍ പറഞ്ഞിട്ടില്ലെന്നതിന്‍റെ പേരില്‍ അധികാരം ഉപയോഗിക്കുന്നതിന് ചാന്‍സലര്‍ക്ക് തടസമില്ല.

ഡീനിന്‍റെ ചുമതലയിലുള്ള കോളജിലാണു സംഭവം നടന്നതെന്ന് അംഗീകരിച്ചാലും സര്‍വകലാശാലയ്ക്കകത്ത് ഹരജിക്കാരന്‍റെ ഓഫീസ് ഇരിക്കുന്ന വളപ്പിനകത്താണ് ഈ കോളജ് സ്ഥിതിചെയ്യുന്നതെന്ന കാര്യം അവഗണിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
തൃശൂര്‍ പൂരം അലങ്കോലമാക്കിയസംഭവം: സര്‍ക്കാരിന്‍റെ വിശദീകരണം തേടി
കൊച്ചി: തൃശൂര്‍ പൂരം അലങ്കോലമാക്കിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി.

തൃശൂര്‍ പൂരത്തിനിടെയുണ്ടായ സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണവും സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വകുപ്പുതല അന്വേഷണവും നടത്താന്‍ ഉത്തരവിടണമെന്നതടക്കം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.

സംഭവത്തിനു പിന്നില്‍ അദൃശ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പോലീസ് അന്വേഷണം ഇക്കാര്യത്തില്‍ മതിയാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് ഹര്‍ജി വീണ്ടും മേയ് 22ന് പരിഗണിക്കാന്‍ മാറ്റി.
അഡീ. ജഡ്ജിയായി എം.ബി. സ്‌നേഹലത ചുമതലയേറ്റു
കൊച്ചി: കേരള ഹൈക്കോടതിയില്‍ അഡീ. ജഡ്ജിയായി എം.ബി. സ്‌നേഹലത സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

ഒന്നാം കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് എ.ജെ. ദേശായി സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് യശ്വന്ത് ഷേണായി എന്നിവര്‍ പ്രസംഗിച്ചു.
മാസപ്പടിക്കേസ്: മുഖ്യമന്ത്രിയുടെ പങ്കിനു തെളിവുകൾ ഹാജരാക്കാനാകാതെ കുഴൽനാടൻ
തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പങ്ക് തെളിയിക്കാൻ ആവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കാനാകാതെ മാത്യു കുഴൽനാടൻ എംഎൽഎ. കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സിഎംആർഎല്ലിന് മുഖ്യമന്ത്രി അവിഹിത സഹായം ചെയ്തുവെന്നു കാണിക്കുന്ന രേഖ ഹാജരാക്കാനോ ഉന്നയിച്ച ആരോപണം തെളിയിക്കാനോ ഹർജിക്കാരനു സാധിച്ചില്ല.

ഇന്നലെ മാത്യു കുഴൽനാടൻ ഹാജരാക്കിയ മൂന്ന് രേഖകളിലും മുഖ്യമന്ത്രിയുടെ പങ്കു വ്യക്തമാക്കുന്ന തെളിവ് ഇല്ലെന്ന കാര്യം വിജിലൻസ് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു. കേസ് പരിഗണിച്ച പ്രത്യേക വിജിലൻസ് ജഡ്ജി എം.വി. രാജകുമാര വിധി പറയുന്നതിനായി മേയ് മൂന്നിലേക്ക് കേസ് മാറ്റി.

തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് മൂന്നു ദിവസത്തിനകം എക്കലും മണ്ണും നീക്കം ചെയ്യണമെന്ന് നിർദേശിക്കുന്ന ജില്ലാ കളക്ടറുടെ കത്തും കെഎംഇആർഎല്ലിന്‍റെ പക്കലുള്ള അധിക ഭൂമിക്ക് ഇളവ് അനുവദിക്കണമെന്ന അപേക്ഷ സർക്കാർ തളളിയതിനെതിരേ ഹൈക്കോടതി നൽകിയ അനുകൂല ഉത്തരവ്, ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വിശദ പരിശോധന നിർദേശിക്കുന്ന സർക്കാർ കുറിപ്പ് ഇവയാണ് മാത്യു കുഴൽനാടൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.

സർക്കാർ വീണ്ടും സിഎംആർഎല്ലിന്‍റെ അപേക്ഷ തള്ളിയ ഉത്തരവ് വിജിലൻസും ഹാജരാക്കി. സിഎംആർഎല്ലിന്‍റെ അപേക്ഷ സർക്കാർ വീണ്ടും തള്ളിയ സ്ഥിതിക്ക് എന്ത് സഹായമാണു മുഖ്യമന്ത്രി ഇടപെട്ട് സിഎംആർഎല്ലിന് നൽകിയതെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ മാത്യു കുഴൽനാടനായില്ല.

ഹർജിയിലെ ആരോപണങ്ങൾ രാഷ്്ട്രീയ പ്രേരകമാണെന്നും അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്നതല്ലെന്നുമുളള മുൻ നിലപാട് വിജിലൻസ് ആവർത്തിച്ചു.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി
ചെങ്ങന്നൂര്‍: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വെൺമണി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പുന്തല ശ്രുതിലയത്തില്‍ ഷാജി ജനാര്‍ദന (60 )നാണ് ഭാര്യ ദീപ്തി (48)യെ കൊലപ്പെടുത്തിയശേഷം കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

ഇന്നലെ രാവിലെ 6.30 നായിരുന്നു സംഭവം. വീടിനു പുറത്ത് മരിച്ചനിലയില്‍ കാണപ്പെട്ട ദീപ്തിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. ഇരുവരും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയെ വെട്ടിയശേഷം മുറിക്കുള്ളിലെ സീലിംഗ് ഫാനില്‍ ഷാജി ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം.

ഇതുസംബന്ധിച്ച് പോലീസ് പറയുന്നത്: കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ദീപ്തിയും ഷാജിയും തമ്മില്‍ നിരന്തരം വഴക്കുകൂടാറുണ്ടായിരുന്നു. ഇന്നലെ രാവിലെ അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരുന്ന ദീപ്തിയെ പിന്നിലൂടെയെത്തി ഷാജി വെട്ടുകയായിരുന്നു.

തലയ്ക്കു പിന്നില്‍ വെട്ടു കൊണ്ട് അലറി വിളിച്ചു പുറത്തേക്ക് ഓടിയ ദീപ്തിയെ പിന്തുടര്‍ന്ന് ഷാജി വീണ്ടും വെട്ടി മുറിവേല്‍പ്പിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ രക്തത്തില്‍ കുളിച്ചുകിടന്ന ദീപ്തിയെ പുന്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദീപ്തിയെ നാട്ടുകാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയ സമയത്താകാം ഷാജി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. മക്കളായ ശ്രുതിയെയും ശ്രാവണിനെയും ഒരു മുറിയിലാക്കിയശേഷം മുറി പുറത്തുനിന്ന് പൂട്ടിയിട്ടശേഷമാണു ഷാജി കൊലപാതകം നടത്തിയത്.

സംഭവത്തെത്തുടര്‍ന്ന് നിലവിളി കേട്ട സമീപവാസികള്‍ എത്തി മുറി തുറന്നശേഷമാണ് ഇരുവര്‍ക്കും പുറത്തിറങ്ങാനായത്. വിദേശത്തു ജോലി ചെയ്യുന്ന ശ്രുതി വിവാഹിതയാണ്. ശ്രാവണ്‍ എംബിഎ വിദ്യാര്‍ഥിയും.

വിദേശത്ത് ജോലിയിലായിരുന്ന ഷാജി ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. കുട്ടനാട്ടിലെ കിടങ്ങറ സ്വദേശിയാണ്. വിവാഹശേഷം പുന്തലയില്‍ വീടുവച്ച് താമസമാക്കുകയായിരുന്നു.

കൊലപാതകത്തിന്‍റെയും ആത്മഹത്യയുടെയും കാരണം ഇനിയും വ്യക്തമല്ല. ഇന്നലെ ഉച്ചയ്ക്കു ശേഷം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ദീപ്തിയുടെ മൃതദേഹം രാത്രിയോടെ പുന്തലയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാകാത്തതിനാല്‍ ഷാജിയുടെ സംസ്‌കാരം പിന്നീട് നടത്തും.
പാറമ്പുഴയിലെ കൂട്ടക്കൊല: പ്രതിയുടെ വധശിക്ഷ റദ്ദാക്കി
കൊച്ചി: കോട്ടയം പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി.

കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ച ശിക്ഷയ്ക്കാണ് ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇളവു നല്‍കിയത്. എന്നാല്‍ 20 വര്‍ഷം പരോളില്ലാതെ കഠിന തടവ് അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി.

2015 മേയ് 16ന് ദമ്പതികളെയും മകനെയും ജയ്‌സിംഗ് എന്ന പേരില്‍ ഡ്രൈക്ലീനിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുപിയിലെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാര്‍ (27) കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്.

പാറമ്പുഴയില്‍ ഡ്രൈക്ലീനിംഗ് സ്ഥാപന ഉടമയായ തുരുത്തേല്‍ക്കവല മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (54), മകന്‍ പ്രവീണ്‍ ലാല്‍ (29) എന്നിവരാണു കൊല്ലപ്പെട്ടത്. മോഷണത്തിനുവേണ്ടി മൂവരെയും കൊലപ്പെടുത്തുകയായിരുന്നു.

വധശിക്ഷയ്ക്കുപുറമെ ഇരട്ട ജീവപര്യന്തവും ഏഴു വര്‍ഷം തടവും പിഴയുമായിരുന്നു വിചാരണ കോടതി വിധിച്ച ശിക്ഷ. നിഷ്ഠുരമായ കൃത്യമാണെങ്കിലും സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളതെന്ന് വിലയിരുത്തിയ കോടതി പ്രതിക്ക് മനുഷ്യജീവിയെന്ന പരിഗണന നല്‍കുന്നതായും വ്യക്തമാക്കി.

കുറ്റകൃത്യത്തിന്‍റെ ഗൗരവമനുസരിച്ച് ശിക്ഷ കടുത്തതായിരിക്കണമെങ്കിലും ക്രൂരമാകരുതെന്ന് കോടതി വിലയിരുത്തി. ക്രിമിനല്‍ നീതിന്യായ സംവിധാന പരിഷ്‌കരണസമിതിയുടെ 2003ലെ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 397, 457, 380, 461 വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ശരിവച്ച ഹൈക്കോടതി, 302ാം വകുപ്പ് പ്രകാരമുള്ള വധശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.
എങ്ങനെ വോട്ട് ചെയ്യാം?
വോട്ടർ പോളിംഗ് ബൂത്തിലെത്തിയാൽ ബൂത്തിലെ ആദ്യ പോളിംഗ് ഓഫീസർ വോട്ടർ പട്ടികയിലെ സമ്മതിദായകന്‍റെ പേരും തിരിച്ചറിയൽ കാർഡും പരിശോധിക്കും. തുടർന്ന് രണ്ടാമത്തെ പോളിംഗ് ഓഫീസർ വോട്ടറുടെ കൈവിരലിൽ മഷി പുരട്ടുകയും സ്ലിപ്പ് നൽകുകയും രജിസ്റ്ററിൽ(ഫോം 17എ) ഒപ്പ് രേഖപ്പെടുത്താൻ നിർദേശിക്കുകയും ചെയ്യും.

മൂന്നാമത്തെ പോളിംഗ് ഓഫീസർ വോട്ടറുടെ സ്ലിപ്പ് വാങ്ങുകയും വിരലിലെ മഷിയടയാളം പരിശോധിക്കുകയും ചെയ്യും. ശേഷം വോട്ടർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിന് അടുത്തേക്ക്(ഇവിഎം) പോകാം.

ഇവിഎമ്മിൽ നിങ്ങൾ തെരഞ്ഞെടുക്കുന്ന സ്ഥാനാർഥിയുടെയോ നോട്ടയുടെയോ നേരേയുള്ള നീല ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്താം. തുടർന്ന് ബട്ടൺ അമർത്തിയ സ്ഥാനാർഥിയുടെ പേരിനോ ചിഹ്നത്തിനോ നേരെയുള്ള ചുവന്ന ലൈറ്റ് തെളിയും.

സമ്മതിദായകൻ തെരഞ്ഞെടുത്ത സ്ഥാനാർഥിയുടെ/നോട്ടയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് പ്രിന്‍റ് ചെയ്യുകയും വിവിപാറ്റ് മെഷീനിന്‍റെ വിൻഡോയിൽ ഏഴു സെക്കൻഡ് ദൃശ്യമാകുകയും ചെയ്യും.

തുടർന്ന് കൺട്രോൾ യൂണിറ്റിൽനിന്നുള്ള ബീപ് ശബ്‌ദം കേൾക്കാം. വിവിപാറ്റിൽ ബാലറ്റ് സ്ലിപ്പ് കാണിക്കാതെ ഇരിക്കുകയോ ഉയർന്ന ശബ്‌ദത്തിലുള്ള ബീപ് ശബ്‌ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിംഗ് ഓഫീസറെ ബന്ധപ്പെടാവുന്നതാണ്.

തിരിച്ചറിയൽ രേഖ കരുതണം

പോളിംഗ് ബൂത്തിലെത്തുന്ന വോട്ടർ ഏതെങ്കിലും അംഗീകൃത രേഖ കരുതണം. വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, യൂണിക് ഡിസെബിലിറ്റി ഐഡി കാർഡ്(യുഡിഐഡി), സർവീസ് ഐഡന്‍റിറ്റി കാർഡ്, ബാങ്കിന്‍റെയോ പോസ്റ്റ് ഓഫീസിന്‍റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, തൊഴിൽമന്ത്രാലയത്തിന്‍റെ ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, എൻപിആർ സ്കീമിനു കീഴിൽ ആർജിഐ നൽകിയ സ്മാർട്ട് കാർഡ്,പെൻഷൻ രേഖ, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ് എന്നിവയിൽ ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖയാണു കൈവശം വയ്ക്കേണ്ടത്.
ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും മായാതെ ആദ്യ തെരഞ്ഞെടുപ്പിലെ ചുവരെഴുത്ത്
സീമ മോഹന്‍ലാല്‍

കൊച്ചി: കേരളത്തില്‍ ആദ്യ തെരഞ്ഞെടുപ്പ് നടന്നിട്ട് ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും മായാതെ നില്‍ക്കുകയാണ് അന്നെഴുതിയ ചുവരെഴുത്ത്.

1957 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ലോക്‌സഭയിലേക്ക് മത്സരിച്ച എ.എം. തോമസ്, നിയമസഭയിലേക്കു മത്സരിച്ച എ.വി. ജോസഫ് എന്നിവര്‍ക്കുവേണ്ടി എഴുതിയ ചുവരെഴുത്താണ് 67 വര്‍ഷം പിന്നിട്ടിട്ടും മായാതെ നില്‍ക്കുന്നത്. ഇടപ്പള്ളി പോലീസ് സ്റ്റേഷനു സമീപമുള്ള ഇരുനില കെട്ടിടത്തിന്‍റെ മുകളിലെ നിലയിലാണ് ചരിത്രമുറങ്ങുന്ന ഈ ചുവരെഴുത്ത്.

എ.എം. തോമസ് ബിഎ ബിഎല്‍ എംപിക്കും എ.വി. ജോസഫ് ബിഎഎല്‍എല്‍ബി ഇ എംഎല്‍എയ്ക്കും കാളപ്പെട്ടി ചിഹ്നത്തില്‍ വോട്ട് ചെയ്യുവിന്‍... ജയ്ഹിന്ദ് എന്നാണ് ചുവരെഴുത്തിലുള്ളത്. ഈ കാലഘട്ടത്തിനിടയില്‍ പലതവണ കെട്ടിടം ഉടമ കെട്ടിടം പെയിന്‍റ് ചെയ്‌തെങ്കിലും ചുവരെഴുത്ത് മായിച്ചില്ല.

മേല്‍ക്കൂരയിലെ ഓട് മാറ്റി ഷീറ്റ് ഇട്ടെങ്കിലും ഈ ചുവരെഴുത്ത് ഇന്നും കൃത്യമായി വായിക്കാനാകും. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്നു നടക്കുമ്പോള്‍ പുതുതലമുറയ്ക്ക് ഈ ചുവരെഴുത്ത് കൗതുകമാകുകയാണ് .

ഐക്യകേരളത്തിലെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പും ഇന്ത്യന്‍ ലോക്‌സഭയിലേക്കുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പും 1957 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെയാണ് അന്നു നടന്നത്.

സ്ഥാനാര്‍ഥിയുടെ ചിഹ്നം പതിച്ച പെട്ടികളാണ് ഉണ്ടായിരുന്നത്. വോട്ടര്‍മാര്‍ക്ക് ബാലറ്റ് ഇഷ്‌ടമുള്ള പെട്ടികളില്‍ നിക്ഷേപിക്കാം. 1957 കാലഘട്ടം വരെയായിരുന്നു പെട്ടി സമ്പ്രദായം. പല ദിവസങ്ങളിലായിട്ടായിരുന്നു വോട്ടെണ്ണല്‍ നടന്നത്.

അന്നത്തെ തെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്കു ജയിച്ച എ.എം. തോമസ് ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയില്‍ അംഗമായി. അന്നത്തെ കണയന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച എ.വി. ജോസഫ് പരാജപ്പെട്ടു. കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായിരുന്ന പില്‍ക്കാലത്ത് മന്ത്രിയായ ടി.കെ. രാമകൃഷ്ണനാണ് അന്നു ജയിച്ചത്.
സിപിഎം പ്രചാരണ വാഹനത്തിൽ ആയുധം, ദൃശ്യങ്ങൾ പുറത്തുവിട്ട് യുഡിഎഫ്
പാലക്കാട്: ആലത്തൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണന്‍റെ പ്രചാരണ വാഹനത്തിൽനിന്ന് ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വിവാദം. ഒരു കാറിൽനിന്ന് ആയുധങ്ങൾ താഴേക്ക് ഇറക്കുന്നതും പിന്നീട് തിരിച്ച് കാറിനകത്തേക്കുതന്നെ കയറ്റിവയ്ക്കുന്നതുമായ സിസി ടിവി ദൃശ്യമാണ് യുഡിഎഫ് പുറത്തുവിട്ടത്.

ആലത്തൂർ മണ്ഡലത്തിൽ മികച്ച രാഷ്ട്രീയപോരാട്ടമാണ് നടക്കുന്നത്. അതിനിടയിലാണ് വളരെ ഗുരുതരമായ ആരോപണമുയർന്നിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ടുവന്ന ആയുധങ്ങളാണ് അവയെന്നാണ് ചേലക്കരയിലെ സിപിഎം പ്രവർത്തകരുടെ പ്രതികരണം. തൊട്ടടുത്തുള്ള സിപിഎം ഓഫീസിലേക്കു മാറ്റാനുള്ള ശ്രമമാണ് സിസി ടിവി ദൃശ്യത്തിലുള്ളതെന്നും സിപിഎം പ്രവർത്തകർ പറയുന്നു. ചേലക്കര പോലുള്ള ഭാഗത്ത് അക്രമം നടത്തണ്ട കാര്യമില്ലെന്നും വിശദീകരിക്കുന്നു.

സിസി ടിവി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിൽ യുഡിഎഫ് പോലീസിൽ രേഖാമൂലം പരാതി നല്കിയിട്ടുണ്ട്. പോലീസ് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുകയാണ്. പോളിംഗിനു മണിക്കൂറുകൾമാത്രം ശേഷിക്കെ യുഡിഎഫ് ഇതു വലിയ രാഷ്ട്രീയസംഭവമാക്കുകയാണ്.

അക്രമം അഴിച്ചുവിടാനുള്ള ആസൂത്രണം സിപിഎം നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും ഇതു സൂചന മാത്രമാണെന്നും പല സിപിഎം ക്യാന്പുകളിലും ആയുധങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നും ആലത്തൂരിലെ യുഡിഎഫ് പ്രവർത്തകർ പറഞ്ഞു
പോരാട്ടച്ചൂടിനിടെ ആറു സ്ഥാനാർഥികൾ വോട്ട് ചെയ്യാൻ തലസ്ഥാനത്തേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ ആറു സ്ഥാനാർഥികൾക്ക് വോട്ട് തിരുവനന്തപുരം മണ്ഡലത്തിൽ. ബംഗാൾ ഗവർണർ സി.വി ആനന്ദബോസിനും വോട്ട് തലസ്ഥാനത്ത്. ഗവർണർ ആരിഫ് മുഹമ്മദ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത് ഡൽഹിയിൽ.

ബംഗാൾ ഗവർണർ ഇന്ന് രാവിലെ തിരുവനന്തപുരം വട്ടിയൂർക്കാവിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തും.

തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ.ശശി തരൂർ കോട്ടണ്‍ ഹിൽ ഹൈസ്കൂളിൽ സമ്മതിദാന അവകാശം രേഖപ്പെടുത്തും. ഇടതു സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് കണ്ണൂരിലാണ് വോട്ട്.

രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തും. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ വോട്ട് ബംഗളൂരുവിലാണ്. തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ കവടിയാർ ജവഹർ നഗർ സ്കൂളിലാണ് വോട്ടുള്ളത്.

ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, എന്നിവിടങ്ങിലെ എൻഡിഎ സ്ഥാനാർഥകളായ വി.മുരളീധരൻ കൊച്ചുള്ളൂരിലും കൃഷ്ണകുമാർ ശാസ്തമംഗലത്തും അനിൽ ആന്‍റണി ജഗതി സ്കൂളിലും വോട്ട് രേഖപ്പെടുത്തും. മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ.രാജഗോപാലിനും ജവഹർനഗർ എൽപിസ്കൂളിലാണ് വോട്ട്.

കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണി, കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ, എന്നിവർ ജഗതി ഹൈസ്കൂളിൽ വോട്ട് ചെയ്യും. കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗവും മുൻ കെപിസിസി അധ്യക്ഷനുമായ വി.എം സുധീരൻ കുന്നുകുഴി യുപി സ്കൂളിലും തെന്നല ബാലകൃഷ്ണ പിള്ള ഏണിക്കര എൽപിഎസിലും വോട്ട് രേഖപ്പെടുത്തും.

സിപിഎം പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻ പിള്ള, എം.എ ബേബി എന്നിവർ തിരുവനന്തപുരം സെന്‍റ്ജോസഫ് ഹയർസെക്കൻഡറി സ്കൂളിലും, മന്ത്രിമാരായ ജി.ആർ. അനിൽ നീറമണ്‍കര എൻഎസ്എസിലും വി.ശിവൻകുട്ടി ഇഞ്ചയ്ക്കലിലും വോട്ടവകാശം വിനിയോഗിക്കും.

മലങ്കര കത്തോലിക്കാസഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ പട്ടം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യും. ലത്തീൻ തിരുവനന്തപുരം അതിരൂപതാ എമരിറ്റസ് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, ആർച്ച് ബിഷപ് ഡോ. തോമസ് .ജെ നെറ്റോ എന്നിവർ ജവഹർ നഗർ എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തും.
മാര്‍ റാഫേല്‍ തട്ടിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കാക്കനാട് തെങ്ങോട് ഗവ. സ്‌കൂളില്‍ വോട്ടു ചെയ്യും
കൊച്ചി: സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവര്‍ കാക്കനാട് തെങ്ങോട് ഗവ. സ്‌കൂളില്‍ രാവിലെ എട്ടിനും 8.30നും ഇടയില്‍ വോട്ട് ചെയ്യും.

വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം സെന്‍റ് മേരീസ് സ്‌കൂളില്‍ രാവിലെ 8.30ന് വോട്ട് ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാവിലെ ഏഴിന് പറവൂര്‍ കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ കോളജിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തും.
ലഫ്. ഗവർണറുടെ സന്ദർശനം: തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെടണമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: രാഷ്‌ട്രീയ ലക്ഷ്യത്തോടെ കേരള സന്ദർശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്‍റ് ഗവർണർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇലക്‌ഷൻ കമ്മീഷൻ ഓഫ് ഇന്ത്യക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നൽകി.

ലഫ്റ്റനന്‍റ് ഗവർണറുടെ കേരള സന്ദർശനം രാ‌‌‌ഷ‌്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന ലഫ്റ്റനന്‍റ് ഗവർണർ ബിജെപിക്കു വേണ്ടി നേരിട്ട് രാഷ്‌ട്രീയത്തിൽ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.
സ്കൂട്ടറിനു നേരേ കാട്ടുപന്നി ആക്രമണം; അമ്മയ്ക്കും മകൾക്കും പരിക്ക്
കോതമംഗലം: കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും പരിക്ക്. നാടുകാണി പള്ളിക്കമാലില്‍ റെക്സിയുടെ ഭാര്യ ലിജയ്ക്കും മകള്‍ റിയയ്ക്കുമാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കീരമ്പാറ പഞ്ചായത്തിലെ നാടുകാണി-എലവുംപറമ്പ് റോഡില്‍ വട്ടമറ്റം ഭാഗത്തുവച്ചാണ് സ്കൂട്ടറിനു നേരേ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

പന്നിയുടെ കുത്തേറ്റ് സ്കൂട്ടര്‍ മറിയുകയും ഇരുവരും റോഡില്‍ വീഴുകയുമായിരുന്നു. ലിജയുടെ കാലില്‍ മുറിവുണ്ടായി. സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. സ്കൂട്ടറില്‍ തട്ടി പന്നിയുടെ തേറ്റപ്പല്ലുകള്‍ സ്ഥലത്ത് ഒടിഞ്ഞുവീണു.

റോഡരികിലായിരുന്ന പന്നി തങ്ങളെ ആക്രമിക്കാനായി പാഞ്ഞടുക്കുകയായിരുന്നുവെന്ന് ലിജ പറഞ്ഞു. ലിജയും റിയയും സ്കൂട്ടറിന്‍റെ മറുവശത്തേക്ക് മറിഞ്ഞുവീണതിനാലും തേറ്റ ഒടിഞ്ഞതിനാലുമാണ് പന്നി കൂടുതല്‍ ആക്രമണത്തിനു മുതിരാതിരുന്നതെന്നാണ് കരുതുന്നത്.

കൂറ്റന്‍ പന്നിയാണെന്നാണ് തേറ്റയുടെ വലുപ്പം സൂചിപ്പിക്കുന്നത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ഇരുവരും ചികിത്സ തേടി. വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.

ലിജയ്ക്ക് ചികിത്സച്ചെലവും സ്കൂട്ടര്‍ അറ്റകുറ്റപ്പണിക്കുള്ള പണവും വനംവകുപ്പ് നല്‍കണമെന്ന് കീരംപാറ പഞ്ചായത്ത് പ്രസിഡന്‍റ് മാമച്ചന്‍ ജോസഫ് ആവശ്യപ്പെട്ടു. പകല്‍സമയത്തും കാട്ടുപന്നി ജനവാസമേഖലകളിലിറങ്ങുകയും നാശനഷ്‌ടമുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.

കീരമ്പാറ പഞ്ചായത്തിന്‍റെ പല ഭാഗങ്ങളിലും വന്യമൃഗശല്യം രൂക്ഷമാണ്. രണ്ടുമാസം മുമ്പ് പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ മ്ലാവ് ഇടിച്ചു മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചിരുന്നു. ഇവിടെ കാട്ടാനകളും ഇറങ്ങാറുണ്ട്.
എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കണം: കെസിഎഫ്
കൊച്ചി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ എഫ്‌സിആര്‍എ അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിക്കാത്തതില്‍ കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) പ്രതിഷേധിച്ചു.

വിരമിച്ച വൈദികരുടെ ക്ഷേമവും വൈദികവിദ്യാര്‍ഥി പഠനത്തിന്‍റെ ചെലവുകളും നടക്കുന്നതിന് പൊതുവിശ്വാസി സമൂഹത്തില്‍നിന്നു സംഭാവന ചോദിക്കുന്ന അവസ്ഥയാണ് അക്കൗണ്ട് മരവിപ്പിച്ചതിലൂടെ ഉണ്ടാകുന്നത്.

വിശ്വാസജീവിതവും അനുഷ്ഠാനവും പ്രചാരണവും മൗലികാവകാശമായ നാട്ടില്‍ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ മിഷന്‍ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ അതു പ്രതികൂലമായി ബാധിക്കും.

വിഴിഞ്ഞം സമരത്തിന്‍റെ പേരിലുണ്ടായ കേസുകളെത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടികള്‍ പിന്‍വലിക്കണമെന്നും കെസിഎഫ് ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് പ്രഫ. കെ.എം. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ജെസ്റ്റിന്‍ കരിപ്പാട്ട്, വി.പി. മത്തായി, വര്‍ഗീസ് കോയിക്കര, ഇ.ഡി. ഫ്രാന്‍സിസ്, എൻ. ധര്‍മരാജ് , സിജി ജോണ്‍സണ്‍, വത്സ ജോണ്‍, ജസ്റ്റിന ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
സിദ്ധാര്‍ഥന്‍റെ മരണം: സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു.

പ്രതികള്‍ക്ക് സോപാധിക ജാമ്യം ലഭിക്കുന്നത് തടയുന്നതിനാണ് സിബിഐ നടപടി.എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചത്.
ആറളത്ത് ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന പുനരധിവാസ മേഖല 12ാം ബ്ലോക്കിലെ താമസക്കാരൻ വൈഷ്ണവിന‌ാ (25) ണു പരിക്കേറ്റത്.

ആറളം ഫാം രണ്ടാം ബ്ലോക്കില്‍ ഇന്നലെ വൈകുന്നേരം 4.30 ഓടെ ആയിരുന്നു സംഭവം. സ്ഥലം ലീസിനെടുത്തു കൃഷിചെയ്യുന്നയാളുടെ തൊഴിലാളിയാണ് വൈഷ്ണവ്. ആനയുടെ ആക്രമണത്തിനിടെ ബൈക്കിൽനിന്നു വീണ വൈഷ്ണവ് ഓടി രക്ഷപ്പെടുകയായിരുന്നു.

ബൈക്ക് പൂർണമായും ആന ചവിട്ടി നശിപ്പിച്ചു. പരിക്കേറ്റ വൈഷ്ണവിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി.
പാർട്ടിയിൽ ചേര്‍ക്കാന്‍ ആരുമായും ചർച്ച നടത്തും: ശോഭാ സുരേന്ദ്രൻ
ആലപ്പുഴ: പിണറായി വിജയനോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിന് തന്നെ വന്നുകണ്ടയാളാണ് ടി.പി. നന്ദകുമാറെന്ന് ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇന്നലെ ആ നേതാവ് ഇ.പി. ജയരാജൻ ആണെന്ന വെളിപ്പെടുത്തലുമായി ശോഭാ സുരന്ദ്രൻ വീണ്ടും എത്തി.

“2023 ഏപ്രില്‍ 24ന് എനിക്ക് ഡല്‍ഹിയിലേക്ക് പോകാന്‍ നന്ദകുമാര്‍ എന്തിനാണ് ടിക്കറ്റെടുത്ത് എന്‍റെ വാട്‌സ്ആപ്പിലേക്കയച്ചത്. ഇപ്പോള്‍ എന്നെ അറിയില്ലെന്ന് പറഞ്ഞ ജയരാജന്‍റെ മകന്‍ എന്തിനാണ് എന്‍റെ വാട്‌സ് ആപ്പിലേക്ക് മെസേജ് അയയ്‌ക്കുന്നത്. ജയരാജന്‍റെ മകനെ ഞാന്‍ കാണുന്നത് 2023 ജനുവരി 18നാണ്.

എറണാകുളത്തെ ഒരു ഹോട്ടലിലാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഏത് തലയെടുപ്പുള്ള നേതാവ് ബിജെപിയില്‍ ചേരാന്‍ വന്നാലും എട്ട് സംസ്ഥാനങ്ങളുടെ ചുമതലക്കാരിയായ എനിക്ക് ചര്‍ച്ചനടത്താന്‍ കേന്ദ്ര നേതൃത്വം അനുവാദം നല്‍കിയിട്ടുണ്ട്. അത് ഇനിയും തുടരുകതന്നെ ചെയ്യും’’- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ടി.ജി. നന്ദകുമാറിനെ അറസ്റ്റ് ചെയ്യണം

വാര്‍ത്താസമ്മേളനത്തില്‍ വ്യക്തിഹത്യാപരമായ കാര്യങ്ങള്‍ ഉന്നയിച്ച ദല്ലാള്‍ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്നു ശോഭാ സുരേന്ദ്രന്‍. ഒരു സ്ത്രീയെ വ്യക്തിപരമായി അങ്ങേയറ്റം അപമാനിക്കാനും ആക്ഷേപിക്കാനുമാണ് നന്ദകുമാര്‍ ശ്രമിച്ചത്.

തന്നെ വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യാന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണെന്നു പറഞ്ഞ ശോഭാ സുരേന്ദ്രന്‍ ഡിജിപിക്കടക്കം നന്ദകുമാറിനെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

ആലപ്പുഴ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തനിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും സിപിഎം സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തെത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തനിക്കെതിരേയുള്ള വേട്ടയാടലുകള്‍ ആരംഭിച്ചതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

തനിക്കെതിരേയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ ഗോകുലം ഗോപാലന്‍റെ കരങ്ങളുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.
ഇ.പി. ജയരാജൻ ബിജെപിയിലേക്ക്‌ പോകാൻ ചർച്ച നടത്തി: കെ. സുധാകരൻ
കണ്ണൂർ: എൽഡിഎഫ് കൺവീനറായ ഇ.പി. ജയരാജനാണ് ബിജെപിയിലേക്കേ പോകാൻ നേതാക്കളുമായി ചർച്ച ന‌ടത്തിയ സിപിഎം നേതാവെന്ന് കെപിസിസി പ്രസിഡന്‍റും കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയതുമായ കെ. സുധാകരൻ.

ഗൾഫിൽ വച്ച് ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ എന്നിവരുമായാണ് ചർച്ച നടത്തിയത്. ഗവർണർ പദവി വാഗ്ദാനം ചെയ്തുവെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും കെ. സുധാകരൻ പറഞ്ഞു.

കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് സിപിഎം നേതൃത്വത്തിന്‍റെ ഇടപെടലിലാണ് മറ്റു കാര്യങ്ങൾ നിലച്ചത്. ഇനി‍യിപ്പോള്‍ തെരഞ്ഞെടുപ്പിനുശേഷം എന്താകുമെന്ന് പറയാൻ കഴിയില്ല.

ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ പിന്നീട് പറയും. എം.വി. ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയത് ഇ.പി. ജയരാജന് വിഷമമുണ്ടാക്കിയിട്ടുണ്ട്. തന്നെ സെക്രട്ടറിയാക്കുമെന്നായിരുന്നു അദ്ദേഹം കരുതിയത്.

ഇക്കാര്യം ഇ.പി. ജയരാജൻ സുഹൃത്തുക്കളിൽ പലരോടും പങ്കുവച്ചിട്ടുണ്ട്. ആറു മാസമായി ഇ.പി. ജയരാജൻ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്.

തെരഞ്ഞെടുപ്പിനുശേഷം മുസ്‌ലിംലീഗ് മുന്നണി വിടുമെന്ന് ഇ.പി. ജയരാജൻ പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതും പ്രതീക്ഷിച്ച് വായും പിളർന്ന് മലർന്നുകിടന്നാൽ മതിയെന്നും മുസ്‌ലിം ലീഗ് യുഡിഎഫിനൊപ്പം തന്നെയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
ഞാൻ പോകില്ല, സുധാകരൻ പോകും: ഇ.പി. ജയരാജൻ
കണ്ണൂര്‍: ആർഎസ്എസ് സംരക്ഷകനായിരുന്ന കെ. സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയറായി നിൽക്കുന്നതെന്നും തനിക്കെതിരേ ആരോപണമുന്നയിച്ച കെ. സുധാകരനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ഇ.പി. ജയരാജൻ ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന സുധാകരന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ദല്ലാൾ നന്ദകുമാറിനെ അറിയില്ല. പറഞ്ഞതൊക്കെ അവരോട് ചോദിക്കണം. ശോഭയെ തനിക്ക് പരിചയമില്ല. യാതൊരു ബന്ധവുമില്ല. ശോഭയെ ഞാൻ ആകെ കണ്ടത് ഉമ്മൻ ചാണ്ടിയുടെ മരണസമയത്താണ്. അതും രാഷ്‌ട്രീയ നേതാക്കളൊക്കെ ഇരിക്കുമ്പോഴാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

ചെന്നൈയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ബിജെപിയിലേക്ക് പോകാൻ തയാറെടുത്തു കഴിഞ്ഞയാളാണ് സുധാകരൻ. അദ്ദേഹം കഴിക്കുന്ന മരുന്ന് കഴിച്ചില്ലെന്നു തോന്നുന്നു. അതാണ് ഓർമക്കുറവിനും താൻ ബിജെപിയിലേക്ക് പോകുമെന്നും പറയാൻ കാരണമെന്ന് കരുതുന്നു.

തനിക്ക് ബിജെപിയിൽ പോകേണ്ട ആവശ്യമില്ല. ആർഎസ്എസുക്കാര്‍ക്കെതിരെ പോരാടി വന്നയാളാണ് ഞാൻ. നിലവാരമില്ലാത്തവർ പറയുന്നതിനെക്കുറിച്ച് ചോദിക്കരുതെന്നും ജനങ്ങള്‍ വിശ്വസിക്കില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനപട്ടിക വാട്സ് ആപ് ഗ്രൂപ്പിൽ; ജീവനക്കാരന് സസ്പെൻഷൻ
പത്തനംതിട്ട: കോന്നി നിയോജകമണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനപട്ടിക ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുന്പേ വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച ജീവനക്കാരന് സസ്പെൻഷൻ. കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാര്‍ക്ക് യദുകൃഷ്ണനെയാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എസ്. പ്രേം കൃഷ്ണൻ സസ്‌പെന്‍ഡ് ചെയ്തത്.

നിയോജകമണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയതിനു പിന്നാലെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ബുധനാഴ്ച വൈകുന്നേരത്തോടെ പ്രചരിപ്പിച്ചിരുന്നു.സംഭവം വിവാദമായതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണിയുടെ നേതൃത്വത്തില്‍ ഇന്നലെ കളക്ടർക്ക് പരാതി നല്‍കുകയും ചേംബറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തതോടെ അടിയന്തര അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിടുകയായിരുന്നു.

ഓരോ പോളിംഗ് സ്റ്റേഷനിലും നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോർന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ആന്‍റോ ആന്‍റണി ആരോപിച്ചു.

പോളിംഗ് സാമഗ്രികൾക്കൊപ്പം കൈമാറുന്ന പോളിംഗ് ഓഫീസർമാരുടെ പട്ടിക ഇടത് അനുകൂല സംഘടനാ നേതാക്കളാണ് ചോർത്തിയതെന്ന് എംപി ആരോപിച്ചു. പട്ടിക വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് കള്ളവോട്ടിനുള്ള സജ്ജീകരണങ്ങൾ എൽഡിഎഫ് ഒരുക്കുന്നുവെന്ന ആരോപണവുമായാണ് ആന്‍റോ ആന്‍റണി രംഗത്തെത്തിയത്.

പോളിംഗ് ഓഫീസർമാരുടെ പട്ടിക പോളിംഗ് സാമഗ്രികൾ കൈമാറുന്നതിനൊപ്പം മാത്രമാണ് അറിയേണ്ടത്. കളക്ടറുടെ ഓഫീസിൽ അതീവ രഹസ്യമായി ഇരിക്കേണ്ട പട്ടികയാണ് ചോർന്നത്. ഏത് മണ്ഡലത്തിലെ എത്രാം നമ്പർ ബൂത്തിലാണ് ഡ്യൂട്ടി എന്ന വിവരം നേരത്തെ തന്നെ പരസ്യമാക്കിയതിലൂടെ കള്ളവോട്ടിനുള്ള കളം ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്യോഗസ്ഥന്മാരുടെ പട്ടികയിൽ 85 ശതമാനം ആളുകളും ഇടതുപക്ഷ അനുകൂല സംഘടനയുടെ ആളുകളാണെന്നും അതുകൊണ്ടുതന്നെ അതാത് ബൂത്തുകളിൽ കള്ളവോട്ട് ചെയ്യാൻ യാതൊരു തടസവുമില്ലെന്ന് ഇടതുപക്ഷ സൈബർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നു. ഇത്തരത്തിലുള്ള ചട്ടലംഘനവും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ഒരുകാലത്തും ഉണ്ടായിട്ടില്ല എന്നും യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി പറഞ്ഞു.

കോന്നി മണ്ഡലം ഉപവരണാധികാരിയില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങിയതിനു ശേഷമാണ് യദുകൃഷ്ണനെ ജില്ലാ കളക്ടർ സസ്പെന്‍ഡ് ചെയ്തത്.

പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്ന കേന്ദ്രങ്ങളില്‍ പതിക്കുന്നതിനുവേണ്ടി പ്രിന്‍റ് ചെയ്യാന്‍ കൊടുത്ത വിവരങ്ങളാണ് പുറത്തായിരിക്കുന്നതെന്നാണ് യദുകൃഷ്ണന്‍റെ വിശദീകരണം. ഇത് അറിയാതെ ഓഫീസര്‍മാരുടെ ഗ്രൂപ്പിലേക്ക് പോയതാണെന്നാണ് പറയുന്നത്.

ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടായതിനു പിന്നാലെ സമരം അവസാനിച്ച് കോൺഗ്രസ് നേതാക്കൾ മടങ്ങി.

ഔദ്യോഗിക രേഖ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വരണാധികാരി അറിയിച്ചു.

ഉച്ചകഴിഞ്ഞു ജില്ലാ കളക്ടറെ കണ്ട എൽഡിഎഫ് നേതാക്കൾ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിലിട്ടു എന്നു പറഞ്ഞ് ഒരു ഉദ്യോഗസ്ഥനെ മാത്രം സസ്പെൻഡ് ചെയ്ത നടപടിക്കെതിരേ പരാതി നല്‍കി.

ഔദ്യോഗിക ഗ്രൂപ്പിൽ വന്ന പട്ടിക പൊതുഗ്രൂപ്പുകളിലേക്ക് മാറ്റിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരേയും നടപടി എടുക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്‍റെ നേതൃത്വത്തിലെത്തിയ എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

ഇതിനിടെ, തനിക്കെതിരേ കള്ളവോട്ട് ആരോപണം ഉന്നയിച്ച ആന്‍റോ ആന്‍റണിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കെ.യു. ജനീഷ്കുമാര്‍ എംഎൽഎ പറഞ്ഞു.
ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേർക്ക്
കൊച്ചി: സഭയുടെ മതബോധനരംഗത്ത് തനതായ സംഭാവനകള്‍ നൽകുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള 2023ലെ കെസിബിസിയുടെ ഫാ. മാത്യു നടയ്ക്കല്‍ അവാര്‍ഡ് മൂന്നു പേർക്ക് ലഭിച്ചു.

നാലു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്തു പ്രവര്‍ത്തിക്കുന്ന ഡോ. പിസി. അനിയന്‍കുഞ്ഞ് (ചങ്ങനാശേരി), കെ.പി. ജോൺ (വിജയപുരം), അഞ്ചു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്തുള്ള എലിസബത്ത് വര്‍ഗീസ് (ബത്തേരി) എന്നിവർക്കാണു പുരസ്കാരം.

മേയ് 18ന് കോട്ടയത്ത് വിജയപുരം രൂപതയുടെ കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന മതാധ്യാപക സംഗമത്തില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിൽ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
യെമനില്‍ വാരാന്ത്യ അവധി; ചര്‍ച്ചയ്ക്കു കാത്ത് പ്രേമകുമാരി
കൊച്ചി: യെമനില്‍ രണ്ടു ദിവസം വാരാന്ത്യ അവധിയായതിനാല്‍ ചര്‍ച്ചയ്ക്കായി കാത്ത് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. എംബസി ഏര്‍പ്പെടുത്തിയ നഗരത്തിന് പുറത്തുനിന്നുള്ള അഭിഭാഷകന്‍ ഇന്നലെ വൈകുന്നേരത്തോടെ സനയിലെത്തിയിട്ടുണ്ട്.

വാരാന്ത്യ അവധിക്കുശേഷം മകളുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്കായി പ്രേമകുമാരി കാത്തിരിക്കുകയാണെന്ന് അവര്‍ക്കൊപ്പമുള്ള ആക്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും യെമനിലെ ബിസിനസുകാരനുമായ സാമുവേല്‍ ജെറോം അറിയിച്ചു.

നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികളുടെ ആദ്യപടിയായി യെമന്‍ ഗോത്രത്തലവന്മാരുമായി ചര്‍ച്ച നടത്തും. സേവ് നിമിഷപ്രിയ ഫോറം അംഗങ്ങളുടെ ആഭിമുഖ്യത്തിലാകും ചര്‍ച്ച.

ഗോത്രത്തലവന്മാരുമായുള്ള ചര്‍ച്ചയ്ക്കുശേഷമാകും തുടര്‍നടപടികള്‍. യെമന്‍ പൗരന്‍റെ കുടുംബത്തെ പ്രേമകുമാരി സന്ദര്‍ശിക്കുന്നുണ്ട്. ഇവര്‍ മാപ്പ് നല്‍കിയാല്‍ മാത്രമേ നിമിഷപ്രിയയുടെ തിരിച്ചുവരവ് സാധ്യമാകൂ.

യെമന് നന്ദി പറഞ്ഞ് പ്രേമകുമാരി

12 വര്‍ഷങ്ങള്‍ക്കുശേഷം ബുധനാഴ്ച സന സെന്‍ട്രല്‍ ജയിലില്‍ മകളെ കണ്ടശേഷം പ്രേമകുമാരി യെമന്‍ രാജ്യത്തിന് നന്ദി അറിയിച്ചു.

ഉച്ചയ്ക്ക് 12ഓടെ ജെറോമിനും യെമന്‍ പൗരന്മാരും പ്രാദേശിക ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായ ദുഹ, നാഫ എന്നിവര്‍ക്കുമൊപ്പം ജയിലിലെത്തിയ പ്രേമകുമാരി വൈകുന്നേരം അഞ്ചര വരെ മകള്‍ക്കൊപ്പം ജയിലില്‍ ചെലവഴിച്ചാണു മടങ്ങിയത്. വികാരനിര്‍ഭര രംഗങ്ങള്‍ക്കുശേഷം നിമിഷയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാനുള്ള അനുമതിയും ജയില്‍ അധികൃതര്‍ നല്‍കിയിരുന്നു.
കേരളത്തിൽനിന്ന് ടൂർ പാക്കേജുകളുമായി റെയില്‍വേ
തൃശൂർ: അവധിക്കാലത്ത് തീർഥാടന-വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർസിടിസി).

കാശി, അയോധ്യ എന്നിവിടങ്ങളിലേക്ക് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ കൊച്ചുവേളിയിൽനിന്നു മേയ് 18നു പുറപ്പെടും. 25നു മടങ്ങിയെത്തും. കാശി വിശ്വനാഥക്ഷേത്രം, സാരാനാഥ് ക്ഷേത്രം, അയോധ്യയിലെ ശ്രീരാമക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും.

ഗംഗാ ആരതിയിലും തീർഥാടകർക്കു പങ്കെടുക്കാം. യാത്ര മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളിൽനിന്നു ട്രെയിനിൽ കയറാം. ഭക്ഷണവും താമസവുമടക്കം 18,060 രൂപയാണു നിരക്ക്.

ഇതിനുപുറമേ, ആൻഡമാനിലേക്ക് 53,430 രൂപ മുതലുള്ള വിമാനയാത്രാ പാക്കേജുമുണ്ട്. ആറു ദിവസത്തെ യാത്ര 12നു പുറപ്പെട്ടു 17നു തിരികെയെത്തും. ഹൈദരാബാദിലേക്കുള്ള വിമാനയാത്ര 23ന് ആരംഭിച്ച് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് 26ന് തിരികെയെത്തും.

23,250 രൂപ മുതലാണു നിരക്ക്. തിരുവനന്തപുരത്തുനിന്ന് വാരാണസി, അയോധ്യ, പ്രയാഗ് രാജ് വിമാനയാത്രാ പാക്കേജ് 24ന് ആരംഭിക്കും. ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റുകൾ, ഭക്ഷണം, എസി ഹോട്ടൽ, ടൂർ മാനേജർമാരുടെ സേവനം എന്നിവ വിമാനയാത്രാ പാക്കേജിലുണ്ട്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: തിരുവനന്തപുരം- 8287932095, എറണാകുളം - 8287932082, കോഴിക്കോട്- 8287932098, കോയന്പത്തൂർ - 9003140655.
ജെഇഇ മെയിന്‍: ഹാഫിസ് റഹ്മാൻ ഒന്നാമത്‌
കോട്ടയം: രാജ്യത്തെ വിവിധ എൻഐടികളിലെ പ്രവേശനത്തിനുള്ള ജെഇഇ മെയിൻ പരീക്ഷയിൽ ഹാഫിസ് റഹ്മാൻ കേരളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 99.9925213 പെർസെന്‍റൈൽ സ്കോർ നേടി അഖിലേന്ത്യാ തലത്തിൽ 197ാം റാങ്കോടെയാണ് ഹാഫിസ് ഒന്നാമനായത്.

പാലാ ചാവറ സിഎംഐ പബ്ളിക് സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്‍റിൽ ജെഇഇ അഡ്വാൻസ്ഡിനുവേണ്ടിയുള്ള പരിശീലനത്തിലൂടെയാണ് നേട്ടം കൈവരിച്ചത്. മലപ്പുറം ജില്ലയിൽ ഇലിക്കോട്ടിൽ ഡോ. അബ്ദുൾ റഹ്മാന്‍റെയും ഷാഹിനയുടെയും മകനാണ്.

99.9859048 പെർസെന്‍റൈൽ സ്കോറോടെ അഖിലേന്ത്യാ തലത്തിൽ 324ാം റാങ്ക് നേടിയ എസ്. ഹരികൃഷ്ണൻ, തിരുവനന്തപുരം കുടപ്പനക്കുന്ന് നന്ദനം വീട്ടിൽ ഐഎസ്ആർഒയിൽ എൻജിനിയറായ പി. സജീവിന്‍റെയും അധ്യാപികയായ ദീപയുടെയും മകനാണ്. കെഇ മാന്നാനം സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്‍റിൽ ജെഇഇ അഡ്വാൻസ്ഡിനുവേണ്ടിയുള്ള പരിശീലനത്തിലാണ്.

99.99804896 പെർസെന്‍റൈൽ സ് കോറോടെ അഖിലേന്ത്യാതലത്തിൽ 447ാം റാങ്ക് കരസ്ഥമാക്കിയ സയാൻ പാഷ, കോഴിക്കോട് രാമനാട്ടുകര പാഷാസ് എക്സ്റ്റാൻഷ്യയിൽ എൻജിനിയറായ സാജിത് പാഷയുടെയും ഡോ. സെറീനായുടെയും മകനാണ്. കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്‍റിൽ ജെഇഇ അഡ്വാൻസ്ഡിനുവേണ്ടിയുള്ള പരിശീലനത്തിലാണ്.

ആദ്യ 1000 റാങ്കിനുള്ളിൽ ബ്രില്ല്യന്‍റിലെ എട്ടു വിദ്യാർഥികൾ അഖിലേന്ത്യാ തലത്തിൽ ഇടംപിടിച്ചു. പി.ടി. അതുൽ- 579, പി. ദേവാനന്ദ്- 682, കെ. സിദ്ധാർഥ്- 727, എസ്. ഹരികൃഷ്ണ- 845, നെവിൻ സിബി- 876 എന്നിവർ യഥാക്രമം റാങ്കുകൾ കരസ്ഥമാക്കി. 50 വിദ്യാർഥികൾക്ക് ഫിസിക്സിനും കെമസ്ട്രിക്കും മാത്തമാറ്റിക്സിനും 100 പെർസെന്‍റൈൽ സ്കോർ നേടാൻ സാധിച്ചു.

99.9 പെർസെന്‍റൈലിനു മുകളിൽ 14 വിദ്യാർഥികളും 99 പെർസെന്‍റൈലിനു മുകളിൽ 350, 98 പെർസെന്‍റൈലിനു മുകളിൽ 710.97 പെർസെന്‍റൈൽ സ്കോറിനു മുകളിൽ 1100, 96 പെർസെന്‍റൈലിനു മുകളിൽ 1500 വിദ്യാർഥികൾ ഉൾപ്പെടെ മൂവായിരത്തിലധികം വിദ്യാർഥികൾ ബ്രില്ല്യന്‍റിലെ പരിശീലനത്തിലൂടെ വിജയം കരസ്ഥമാക്കി.

ബ്രില്ല്യന്‍റിന്‍റെ നൂതന സാങ്കേതിക വിദ്യയിലൂന്നിയ മികവാർന്ന പരിശീലനവും എൻസിആർടി പുസ്തകത്തിൽ അധിഷ്ഠിതമായ ക്ലാസുകളും ജെഇഇ മെയിന്‍റെ അതേ മാതൃകയിലുള്ള നിരവധി പരീക്ഷകളുമാണ് തങ്ങളുടെ വിജയത്തിന്‍റെ രഹസ്യമെന്ന് വിദ്യാർഥികൾ പറഞ്ഞു.

ബ്രില്ല്യന്‍റിലെ ഈ വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ സിലബസിൽ എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി ട്യൂഷൻ പ്രോഗ്രാം, പത്താം ക്ലാസ് കഴിഞ്ഞവർക്കായി ബ്രിഡ്ജ് കോഴ്സ്, 11ാം ക്ലാസിൽ പഠിക്കുന്നവർക്കായി നീറ്റ്, ജെഇഇ പരിശീലനവും ട്യൂഷനും നല്കുന്ന ലോംഗ്ടേം ബാച്ചുകൾ, പ്ലസ്ടു കഴിഞ്ഞവർക്കുള്ള ഒരുവർഷത്തെ നീറ്റ്, ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ് റിപ്പീറ്റർ ബാച്ചുകൾ എന്നിങ്ങനെ വിവിധ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

പ്ലസ്ടു മാർക്കിന്‍റെയും സ്ക്രീനിംഗ് ടെസ്റ്റിന്‍റെയും അടിസ്ഥാനത്തിൽ 100 ശതമാനം വരെ വിവിധ സ്കോളർഷിപ്പുകൾ ക്രമീകരിച്ചിരിക്കുന്നു.

ഉന്നത വിജയത്തിലൂടെ കേരളത്തെ ഇന്ത്യയുടെ മുൻനിരയിലെത്തിച്ച ബ്രില്ല്യന്‍റിലെ കുട്ടികളെ ഡയറക്ടർമാരും അധ്യാപകരും അനുമോദിച്ചു.
വ്യാജ പ്രചാരണം: പ്രതിപക്ഷ നേതാവ് ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: ഓണ്‍ലൈൻ മാധ്യമത്തിന്‍റെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.

താൻ പറയാത്ത കാര്യം ഒരു ഓണ്‍ലൈനിന്‍റെ പേരിലുള്ള കാർഡായി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി. വാർത്താ കാർഡ് വ്യാജമായി സൃഷ്ടിച്ചതാണെന്ന് ഓണ്‍ലൈനും സ്ഥിരീകരിച്ചു. വോട്ടെടുപ്പിന്‍റെ തലേദിവസം വ്യാജ വാർത്താ കാർഡുണ്ടാക്കി പ്രചരിപ്പിക്കുന്നതിനു പിന്നിൽ ഗൂഢാലോചനയും രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്.

സമൂഹത്തിൽ ഭിന്നിപ്പും വിഭാഗീയതയുമുണ്ടാക്കാനാണ് ഇത്തരം നീക്കങ്ങൾ. വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കത്തിനെതിരെ കർശന നടപടി സ്വീകരിക്കണം. വ്യാജ വാർത്താ കാർഡ് ഉണ്ടാക്കിയവർക്കെതിരെയും അതു പ്രചരിപ്പിച്ചവർക്കെതിരെയും നിയമ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
സഹൃദയ എന്‍ജിനിയറിംഗ് കോളജിന് ഓട്ടോണമസ് അംഗീകാരം
കൊടകര: ഇരിങ്ങാലക്കുട രൂപത എഡ്യുക്കേഷന്‍ ട്രസ്റ്റിനു കീഴിലുള്ള കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിന് യുജിസിയുടെ ഓട്ടോണമസ് (സ്വയംഭരണ) പദവി ലഭിച്ചു. 2024 മുതല്‍ 2034 വരെ 10 വര്‍ഷത്തേക്കാണ് ഓട്ടോണമസ് കാലാവധി.

അക്കാദമിക് മികവ്, ഉയർന്ന പ്ലേസ്മെന്‍റ്, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, മതിയായ യോഗ്യതയുള്ള അധ്യാപകര്‍, ഉയര്‍ന്ന അധ്യാപക-വിദ്യാര്‍ഥി അനുപാതം തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണു സ്വയംഭരണപദവി ലഭിച്ചത്.

കേരളത്തിലെ സ്വാശ്രയകോളജുകളില്‍ കോഴ്സുകളിലും പഠനത്തിലും പ്ലേസ്മെന്‍റിലും ഏറെ മികവില്‍ നില്‍ക്കുന്ന സഹൃദയ എൻജിനിയറിംഗ് കോളജിന് മറ്റൊരു പൊന്‍തൂവല്‍ കൂടിയാണിത്. ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എൻജിനിയറിംഗ്, ബയോമെഡിക്കല്‍ എൻജിനിയറിംഗ്, ബയോടെക്നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എൻജിനിയറിംഗ്, സിവില്‍ എൻജിനിയറിംഗ്് എന്നീ വിഭാഗങ്ങള്‍ക്ക് എൻബിഎ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഐഎസ്ഒ, നാക് അംഗീകാരങ്ങളും ലഭിച്ചു.
പാരാമെഡിക്കല്‍ കോഴ്‌സിന് തുല്യതാ സര്‍ട്ടിഫിക്കറ്റ്; ഇടപെട്ട്‌ കോടതി
കൊച്ചി: ബംഗളൂരു രാജീവ് ഗാന്ധി ഹെല്‍ത്ത് സയന്‍സസ് സര്‍വകലാശാല പാരാമെഡിക്കല്‍ കോഴ്‌സിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു നല്‍കിയ അപേക്ഷകള്‍ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് കേരള ആരോഗ്യ സര്‍വകലാശാലയോട് ഹൈക്കോടതി.

ബംഗളൂരുവിൽനിന്ന് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി പാസായ കാസര്‍ഗോഡ് സ്വദേശി കെ.എസ്. ലിറ്റോ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ടി.ആര്‍. രവിയുടെ ഉത്തരവ്.

കോഴ്‌സിന് അംഗീകാരം നൽകാമെന്ന സംസ്ഥാനതല അക്കാദമിക് കമ്മിറ്റി ശിപാര്‍ശയടക്കം പരിഗണിച്ച് ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച കോടതി മുന്‍ ഉത്തരവ് റദ്ദാക്കി. അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാന്‍ 2022ല്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാതിരുന്നതിനെത്തുടര്‍ന്ന് ഹര്‍ജിക്കാരന്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
കേരളം നാളെ ബൂത്തിലേക്ക്
തിരുവനന്തപുരം: രാജ്യഭരണം നിശ്ചയിക്കാൻ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് നാളെ. സംസ്ഥാനത്തെ 2.77 കോടി വോട്ടർമാരാണ് നാളെ വിധിയെഴുതുന്നത്.

39 ദിവസം നീണ്ടനിന്ന പരസ്യപ്രചാരണം ഇന്നലെ സമാപിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണത്തിന്‍റെയും കൂട്ടലിന്‍റെയും കിഴിക്കലിന്‍റെയും ദിനരാത്രങ്ങൾ. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.

വോട്ടിംഗ് ശതമാനം 80 ശതമാനമെങ്കിലും ഉയർത്താനുള്ള നീക്കമാണ് തെരഞ്ഞെടുപ്പു കമ്മീഷനും നടത്തുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.67 ശതമാനമായിരുന്നു കേരളത്തിൽ വോട്ട് രേഖപ്പെടുത്തിയത്.

യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളാണ് പ്രധാനമായി സംസ്ഥാനത്തു മത്സര രംഗത്തുള്ളത്. ഭൂരിഭാഗം മണ്ഡലങ്ങളിലും യുഡിഎഫും എൽഡിഎഫും തമ്മിൽ നേർക്കുനേർ പോരാട്ടമാണെങ്കിലും ആറിടങ്ങളിലെങ്കിലും ത്രികോണ പോരാട്ടത്തിനു വേദിയാകുന്നുണ്ട്. സ്വതന്ത്രർ അടക്കം 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികൾ ജനവിധി തേടുന്നു.

വോട്ടർമാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 1.43 കോടി സ്ത്രീ വോട്ടർമാരും 1.34 കോടി പുരുഷ വോട്ടർമാരുമാണ് വിധി നിർണയിക്കുന്നത്. 25,231 ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. 30,238 ബാലറ്റ് യൂണിറ്റുകളും 32,698 വിവി പാറ്റുകളുമാണ് തയാറായിട്ടുള്ളത്. സുരക്ഷാ ക്രമീകരണത്തിനായി 66,303 പോലീസുകാരെയാണ് നിയോഗിച്ചത്.

കേന്ദ്രസേനകളിൽനിന്ന് 4,464 ഉദ്യോഗസ്ഥരും ഡ്യൂട്ടിക്ക് എത്തി. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ 183 ഡിവൈഎസ്പിമാരാണ് നിയന്ത്രണത്തിനുള്ളത്. ഇരട്ടവോട്ടുകളും കള്ളവോട്ടുകളും തടയാൻ വിപുലമായ ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ഒരുക്കിയിട്ടുള്ളത്.

നാടിനെ ഇളക്കിമറിച്ച കൊട്ടിക്കലാശത്തോടെ ഇന്നലെ വൈകുന്നേരം ആറിനാണ് പരസ്യപ്രചാരണം സമാപിച്ചത്. ചിലയിടങ്ങളിൽ നേരിയ സംഘർഷാവസ്ഥയുണ്ടായി. ജൂണ്‍ നാലിനാണ് വോട്ടെണ്ണൽ.
വന്യമൃഗ ആക്രമണം: വിദഗ്ധസമിതി യോഗം മേയ് രണ്ടാം വാരം
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വന്യമൃഗ ആക്രമണം തടയാനുള്ള ശാസ്ത്രീയ പദ്ധതി തയാറാക്കാൻ രാജ്യാന്തര വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച വിദഗ്ധ സമിതിയുടെ ആദ്യ യോഗം മേയ് രണ്ടാം വാരം ചേരും.

ഓണ്‍ലൈനായാണ് യോഗം ചേരുക. മേയ് ആറിനോ ഏഴിനോ ഓണ്‍ലൈനായി യോഗം ചേരാനാണ് തീരുമാനം. രാജ്യാന്തര വിദഗ്ധരുടെ കൂടി സമയത്തിന്‍റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

വന്യമൃഗ ആക്രമണം തടയുന്നതിനുള്ള ഹ്രസ്വ-ദീർഘകാല പദ്ധതികൾ തയാറാക്കുന്നതിനായി രാജ്യാന്തര തലത്തിലെ വന്യജീവി സംരക്ഷണ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.

ഓണ്‍ലൈൻ യോഗത്തിനു ശേഷം ആവശ്യമെങ്കിൽ രാജ്യാന്തര വിദഗ്ധർ കേരളത്തിന്‍റെ വന- ജനവാസ പ്രദേശങ്ങൾ നേരിട്ടു കാണും. തുടർന്നാകും റിപ്പോർട്ട് തയാറാക്കുക.

വനം മേധാവിയാണ് വിദദ്ധ സമിതിയുടെ ചെയർമാൻ. വർധിച്ചു വരുന്ന വന്യമൃഗ ആക്രമണം തടയാനുള്ള ശാസ്ത്രീയ മാർഗങ്ങൾ തയാറാക്കാൻ സംസ്ഥാനത്തു നിന്നുള്ള വിദഗ്ധർക്ക് അടക്കം കഴിയാതിരുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിദഗ്ധരുടെ സേവനം തേടിയത്.
ബിജെപിയില്‍ ചേരാനെത്തിയ സിപിഎം നേതാവാര്? ; തൃശൂരില്‍ ചര്‍ച്ച കൊഴുക്കുന്നു
തൃശൂര്‍: ബിജെപിയില്‍ ചേരാന്‍ തൃശൂരിലെത്തിയ സിപിഎം നേതാവ് ആരാണെന്നുള്ള ചര്‍ച്ച സജീവമാകുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മത്സരിക്കുന്ന തൃശൂര്‍ക്കാരിയായ ബിജെപി നേതാവ് ശോഭ സുരേന്ദ്രനാണ് സിപിഎമ്മിലെ ഒരു മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേരാന്‍ തൃശൂര്‍ രാമനിലയത്തില്‍ തന്‍റെ മുറിയില്‍ വന്നു ചര്‍ച്ച നടത്തിയെന്നു വ്യക്തമാക്കിയത്.

ദല്ലാള്‍ നന്ദകുമാര്‍ മുഖേനയാണ് ചർച്ച നടത്തിയതെന്നും ആരാണെന്ന കാര്യം നന്ദകുമാര്‍ പറഞ്ഞില്ലെങ്കില്‍ മൂന്നുദിവസം കഴിഞ്ഞ് താന്‍ വെളിപ്പെടുത്തുമെന്നും ശോഭ പറഞ്ഞു. ഈ നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ കോടികള്‍ കേന്ദ്ര നേതാക്കളോടു നന്ദകുമാര്‍ ആവശ്യപ്പെട്ടതായും പറയുന്നുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ യാത്ര നടത്തുന്നതിനിടയിലാണ് ഈ ചര്‍ച്ചകള്‍ നടന്നതെന്നും സൂചിപ്പിച്ചിരുന്നു. സിപിഎം സെക്രട്ടറി യാത്ര നടത്തുമ്പോള്‍ ഒരു പ്രമുഖ നേതാവ് വിട്ടുനിന്നതു സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇദ്ദേഹം ഈ സമയത്തുതന്നെ ദല്ലാള്‍ നന്ദകുമാറിന്‍റെ വീട്ടില്‍ പോയതും ചര്‍ച്ചയായിരുന്നു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ഇത്തരത്തില്‍ ബിജെപിയില്‍ ചേരാന്‍ തയാറാകുമോ എന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകരും മറ്റുള്ളവരും ചോദിക്കുന്നത്. പാര്‍ട്ടിയുമായി ചില അസ്വാരസ്യങ്ങള്‍ ഉള്ളതിനാലാണ് അന്ന് ഈ നേതാവ് ജാഥയില്‍നിന്നു വിട്ടുനിന്നത്. പിന്നീട് ജാഥയില്‍ പങ്കെടുക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായിയുമായി ഏറെ അടുപ്പമുള്ള നേതാവ് ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് ബിജെപിയിലേക്കുള്ള പ്രവേശനം വേണ്ടെന്നു വച്ചതെന്നും പറയുന്നുണ്ട്. സംഭവം ശരിയാണോ എന്നറിയാന്‍ ശോഭ സുരേന്ദ്രന്‍ പറയുന്ന ദിവസം രാമനിലയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും.

പക്ഷേ, ദൃശ്യങ്ങള്‍ ആരു ചോദിച്ചാലും കൊടുക്കരുതെന്നാണ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരിക്കുന്ന കര്‍ശന നിര്‍ദേശം. അതിനാല്‍ തെളിവുകള്‍ ഇപ്പോള്‍തന്നെ നശിപ്പിച്ചുകഴിഞ്ഞിട്ടുണ്ടാകുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

ശോഭ സുരേന്ദ്രന്‍റെ ആരോപണവും ‌അന്നത്തെ ഈ നേതാവിന്‍റെ നീക്കങ്ങളും ചേര്‍ത്തു പരിശോധിച്ചാല്‍ അങ്ങനെയൊക്കെ നടക്കാന്‍ സാധ്യതയുണ്ടാകുമെന്നു കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു. അന്നു പ്രമുഖ നേതാവ് തൃശൂരിലുണ്ടായിരുന്നുവെന്നതു യാഥാർഥ‍്യമാണ്.

ഇതിനിടെ ശോഭ സുരേന്ദ്രനു പത്തുലക്ഷം നല്‍കിയെന്നതു സത്യമായിരിക്കയാണിപ്പോള്‍. പണം വാങ്ങിയതു മറയ്ക്കാനാണ് സ്ഥലക്കച്ചവടത്തിന്‍റെ പേരിലാക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

സിപിഎമ്മും ബിജെപിയും തമ്മില്‍ പല രീതിയില്‍ അന്തര്‍ധാരയുണ്ടെന്നു തെളിയിക്കുന്ന സംഭവങ്ങള്‍ അടുത്ത ദിവസങ്ങളില്‍തന്നെ പുറത്തുവരുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
ലൈഫ് മിഷൻ ഫണ്ടിൽനിന്ന് 60.36 കോടി തിരിച്ചെടുത്ത് ധനവകുപ്പ്
തിരുവനന്തപുരം: പാവപ്പെട്ടവർക്ക് വീടു നിർമിച്ചു നൽകുന്ന ലൈഫ് മിഷൻ അക്കൗണ്ടിൽ നിന്ന് 60.36 കോടി തിരിച്ചെടുത്ത് ധനവകുപ്പ്. സാന്പത്തിക വർഷം അവസാനിച്ച മാർച്ച് 31ന് ലൈഫ് മിഷന് അനുവദിച്ച തുകയിൽനിന്ന് 60.36 കോടി തിരിച്ചെടുത്തത്. തിരിച്ചെടുത്ത തുകയിൽനിന്ന് രണ്ടുകോടി തരണമെന്ന ലൈഫ് മിഷന്‍റെ ആവശ്യം സർക്കാർ അംഗീകരിച്ചു.

2024 ഏപ്രിൽ, മേയ് മാസങ്ങളിലെ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിലെയും ജില്ലാ ഓഫീസിലേയും ശന്പളം, വാഹന വാടക, ഓഫീസ് ചെലവുകൾക്കാണ് തിരിച്ചെടുത്ത തുകയിൽ നിന്ന് രണ്ടു കോടി അനുവദിച്ചത്.

ലൈഫ് മിഷൻ തുക സർക്കാർ പൂർണമായി ചെലവഴിക്കുന്നെന്ന മന്ത്രി എം.ബി. രാജേഷിന്‍റെ വാദം പൊളിക്കുന്നതാണ് തദ്ദേശ സ്വയം ഭരണവകുപ്പ് കഴിഞ്ഞ 20 ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാകുന്നത്.

2023-24ൽ ലൈഫ് മിഷന് വകയിരുത്തിയ 717 കോടിയിൽ 333.09 കോടിയാണ് ലൈഫ് മിഷന് ധനവകുപ്പ് അനുവദിച്ചത്. ഇതിൽ ചെലവഴിച്ചത് 272.72 കോടിയും. ബാക്കി തുകയാണ് തിരിച്ചെടുത്തത്. അതായത്, വകയിരുത്തിയ 717 കോടിയിൽ ചെലവാക്കിയത് 272.72 കോടി മാത്രം. 444.28 കോടി പാഴാക്കി. ലക്ഷക്കണക്കിനു പേർ വീടിനായി കാത്തു നിൽക്കുന്പോഴാണ് നടപടി.
വയനാട് കന്പമലയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി മാവോ വാദികൾ
മാനന്തവാടി: വടക്കേ വയനാട്ടിലെ കന്പമലയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി മാവോ വാദികൾ. ഇന്നലെ രാവിലെ 6.10നാണ് നാലംഗ മാവോ വാദി സംഘം കന്പമല എസ്റ്റേറ്റ് പാടിക്കു സമീപം കവലയിൽ എത്തിയത്.

ഇതിൽ രണ്ടു പേരുടെ കൈവശം തോക്കുണ്ടായിരുന്നു. വോട്ട് ചെയ്തിട്ടു ഫലമില്ലെന്നും ബഹിഷ്കരിക്കണമെന്നും ഇവർ പ്രദേശത്തുണ്ടായിരുന്നവരോട് ആവശ്യപ്പെട്ടു.

മാവോ വാദികളും നാട്ടുകാരിൽ ചിലരുമായി വാക്കുതർക്കമുണ്ടായി. 20 മിനിട്ടോളം കവലയിൽ ചെലവഴിച്ച സംഘം മക്കിമല ഭാഗത്തേക്കാണു നീങ്ങിയത്. സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.

സി.പി. മൊയ്തീൻ, സോമൻ എന്നിവരടങ്ങുന്ന സംഘമാണ് കന്പമലയിൽ വന്നതെന്നു പോലീസ് സ്ഥീരികരിച്ചിട്ടുണ്ട്. മാവോ വാദികൾ കന്പമലയിൽ വന്നതിന്‍റെ വീഡിയോ പ്രദേശവാസി പകർത്തിയത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

പേര്യയിൽ പോലീസുമായി ഏറ്റുമുട്ടൽ നടന്ന് മാസങ്ങൾക്കുശേഷമാണ് കന്പമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കഴിഞ്ഞ സെപ്റ്റംബറിൽ അഞ്ചംഗ മാവോവാദി സംഘം കന്പമലയിൽ വനം വികസന കോർപറേഷൻ മാനന്തവാടി ഡിവിഷണൽ മാനേജരുടെ ഓഫീസ് തകർക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് കടുത്ത ചൂട് തുടരും
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിനത്തിലും സംസ്ഥാനത്ത് പകൽച്ചൂട് കത്തിക്കയറും. ഞായറാഴ്ച വരെ 12 ജില്ലകളിൽ പകൽ താപനില ക്രമാതീതമായി വർധിക്കാനിടയുണ്ടെന്നും വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗത്തിന് സാധ്യത നിലനിൽക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പാലക്കാട് ഇന്നലെയും റിക്കാർഡ് ചൂടാണ് അനുഭവപ്പെട്ടത്. 41.3 ഡിഗ്രി സെൽഷസ് ചൂടാണ് ഇന്നലെ പാലക്കാട്ട് രേഖപ്പെടുത്തിയത്.

12 ജില്ലകളിൽ യെല്ലോ അലർട്ട് രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയർന്നേക്കും.

ഇവിടങ്ങളിലെ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ഡൽഹി ലഫ്. ഗവർണർ മാർ തട്ടിലുമായി കൂടിക്കാഴ്ച നടത്തി
കൊച്ചി: ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്സേന സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ പത്തിന് കാക്കനാട് മൗണ്ട് സെന്‍റ് തോമസിലായിരുന്നു കൂടിക്കാഴ്ച.

സൗഹൃദ സന്ദർശനമായിരുന്നെന്ന് സഭാവൃത്തങ്ങൾ അറിയിച്ചു. അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ലഫ്. ഗവർണർക്കൊപ്പം മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
മാഹി പാലം 29 മുതൽ മേയ് 10 വരെ അടച്ചിടും
കണ്ണൂർ: നാഷണല്‍ ഹൈവേയിലെ മാഹി പാലത്തിൽ അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ 29 മുതല്‍ മേയ് 10 വരെ അടച്ചിടും.

കോഴിക്കോട് ഭാഗത്തുനിന്നു കണ്ണൂര്‍ ഭാഗത്തേക്കു വരുന്ന ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയിൽനിന്നു വലത്തോട്ടു തിരിഞ്ഞ് മോന്താല്‍ പാലം വഴി പോകേണ്ടതാണ്.

തലശേരിയില്‍നിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ചൊക്ലി - മേക്കുന്ന് - മോന്താല്‍ പാലം വഴിയോ മാഹി പാലത്തിനടുത്തുനിന്ന് ഇടത്തോട്ടു തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താല്‍ പാലം വഴിയോ പോകണമെന്ന് പൊതുമ രാമത്ത് വിഭാഗം അധികൃതർ അറിയിച്ചു.
12 വര്‍ഷത്തിനുശേഷം നിമിഷപ്രിയ അമ്മയെ കണ്ടു, പൊട്ടിക്കരഞ്ഞു
കൊച്ചി: യെമനിലെ സനാ ജയിലിലെത്തിയ അമ്മ പ്രേമകുമാരിയെ കണ്ട് നിമിഷപ്രിയ പൊട്ടിക്കരഞ്ഞു. 12 വര്‍ഷത്തിനു ശേഷം കാണുന്ന മകളെ നെഞ്ചോട് ചേര്‍ത്ത് കവിളുകളില്‍ ചുംബിച്ച് ആ അമ്മ നിറമിഴികളുമായി നിന്നു. യെമന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 12.30ന് സന സെൻട്രൽ ജയിലിലെത്തിയ പ്രേമകുമാരി വൈകുന്നേരം 5.30വരെ ജയിലിൽ ചെലവഴിച്ചു. വൈകാരിക രംഗങ്ങൾക്കാണ് ജയിൽ സാക്ഷ്യംവഹിച്ചത്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെയാണ് പ്രേമകുമാരി ജയിലില്‍ കണ്ടത്. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും യെമനിലെ ബിസിനസുകാരനുമായ സാമുവേല്‍ ജെറോമും യെമന്‍ പൗരന്മാരും പ്രാദേശിക ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്യമായ ദുഹ, നാഫ എന്നിവര്‍ക്കൊപ്പമാണ് പ്രേമകുമാരി സനയിലെ ജയിലില്‍ എത്തിയത്.

ജയിലില്‍ ഒരുക്കിയ പ്രത്യേക മുറിയിലിരുന്ന് അമ്മയും മകളും ഏറെ നേരം സംസാരിച്ചു. മകള്‍ മിഷേലിനെക്കുറിച്ച് അമ്മ പറഞ്ഞപ്പോള്‍ നിമിഷപ്രിയയ്ക്ക് കരച്ചില്‍ അടക്കാനായില്ല. അമ്മയുടെ തോളില്‍ തല ചായ്ച്ച് ഏറെ നേരം അവര്‍ മൗനമായി ഇരുന്നു. ഇരുവരും ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കാനുള്ള അനുമതിയും ജയില്‍ അധികൃതര്‍ നല്‍കി. പ്രേമകുമാരി ഭക്ഷണം മകള്‍ക്ക് വാരിക്കൊടുത്തപ്പോള്‍, ആ നിമിഷങ്ങൾ കണ്ണീരണിഞ്ഞു.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ടത് 2017ല്‍

യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍മഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തേ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരേ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രിംകോടതിയും തള്ളി.

ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുള്‍മഹ്ദിന്‍റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്‍റെ വാദം. ഇതിനായുള്ള ചര്‍ച്ചയ്ക്കാണ് ഇപ്പോള്‍ പ്രേമകുമാരി യെമനിലെത്തിയിരിക്കുന്നത്.

യെമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഇവരെ ഭാര്യയാക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.

മോചനകാര്യത്തിൽ ചർച്ചകൾ

ഏറെക്കാലത്തിനു ശേഷം മകളെ കണ്ടതിന്‍റെ സന്തോഷവും ആശ്വാസവും പ്രേമകുമാരിയുടെ മുഖത്തുണ്ടായി എന്ന് സാമുവല്‍ ജെറോം പറഞ്ഞു. ജയിലില്‍ ഫോണ്‍ അനുവദിച്ചില്ലായിരുന്നു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി.

ഗോത്രത്തലവന്‍മാരുമായുള്ള ചര്‍ച്ചയ്ക്കുള്ള അവസരത്തിനായും ശ്രമം നടക്കുന്നുണ്ട്. ഒപ്പം യെമനില്‍ സ്വാധീനമുള്ള വ്യക്തികളെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഹൂതികള്‍ക്ക് മുന്‍തൂക്കമുള്ള മേഖലയായ സനയിലാണ് നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്.

യെമന്‍ പൗരന്‍റെ കുടുംബത്തെ പ്രേമകുമാരി സന്ദര്‍ശിക്കുന്നുണ്ട്. ഇവര്‍ മാപ്പ് നല്‍കിയാല്‍ മാത്രമേ നിമിഷപ്രിയയുടെ തിരിച്ചുവരവ് സാധ്യമാകൂ.

യെമനുമായി നയതന്ത്ര ബന്ധമില്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ കാര്യമായി ഇടപെട്ടിട്ടില്ല. സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ ഇടപെട്ട് നടത്തിയ ചര്‍ച്ചകളാണ് നിമിഷയുടെ മോചനത്തിന് പ്രതീക്ഷ നല്‍കുന്നത്. മൂന്നു മാസത്തെ യെമന്‍ വീസയാണ് പ്രേമകുമാരിക്ക് ലഭിച്ചിട്ടുള്ളത്.
വോട്ട് ചെയ്യാൻ വേണം 13 തിരിച്ചറിയൽ രേഖകൾ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഏപ്രിൽ 26ന് പോളിംഗ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്.

എന്നാൽ ഈ കാർഡ് കൈവശമില്ലാത്തവർക്ക് തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.

വോട്ടർ ഐഡി കാർഡിന് പകരം പോളിംഗ് ബൂത്തിൽ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇവയാണ്.

☛ ആധാർ കാർഡ്
☛ എംഎൻആർഇജിഎ തൊഴിൽ കാർഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)
☛ ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ
☛ തൊഴിൽ മന്ത്രാലയത്തിന്‍റെ ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്
☛ ഡ്രൈവിംഗ് ലൈസൻസ്
☛ പാൻ കാർഡ്
☛ ദേശീയ ജനസംഖ്യാ രജിസ്റ്ററിനു കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്
☛ ഇന്ത്യൻ പാസ്പോർട്ട്
☛ ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ
☛ കേന്ദ്ര-സംസ്ഥാന ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്
☛ പാർലമെന്‍റ് അംഗങ്ങൾ/ നിയമസഭകളിലെ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്കു നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
☛ ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡി ഐ ഡി കാർഡ്).
കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുന്നത് രാജ്യവിരുദ്ധരുടെ പിന്തുണയോടെ: അമിത് ഷാ
ആലപ്പുഴ: ഈ തെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാക്കുന്നതിനുവേണ്ടിയുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആലപ്പുഴ പാര്‍ലമെന്‍റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കാനെത്തിയതാണ് അമിത് ഷാ.

കേരളത്തെ ആക്രമണങ്ങളില്‍നിന്ന് മുക്തമാക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു. കാര്‍ഷികരംഗത്തും ഉത്പാദനരംഗത്തും സാങ്കേതികരംഗത്തും രാജ്യത്തെ കരുത്തോടെ മുന്നോട്ടു നയിക്കാന്‍ നരേന്ദ്ര മോദിക്കേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ഇസ്‌ലാമിക സ്റ്റേറ്റ് ആക്കാന്‍ ശ്രമിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിനാണെന്ന് ആരോപിച്ച അദ്ദേഹം അനധികൃതമായി ആലപ്പുഴയിലെ കരിമണല്‍ ഖനനം ചെയ്ത് സിപിഎം വിദേശത്തേക്ക് അയയ്ക്കുന്നുവെന്നും സിപിഎമ്മും കോണ്‍ഗ്രസും കരിമണല്‍ അഴിമതിയില്‍ ഒരു മുന്നണിയാണെന്നും പറഞ്ഞു.

കോണ്‍ഗ്രസും സിപിഎമ്മും രാജ്യവിരുദ്ധരുടെ പിന്തുണയോടെ മത്സരിക്കുന്നു.സിപിഎമ്മിനൊപ്പം പിഡിപിയാണെങ്കില്‍ കോണ്‍ഗ്രസിനൊപ്പം എസ്ഡിപിഐയാണ്. ഇരുമുന്നണികളും ഒന്നിച്ചുനിന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ബിജെപി ജില്ലാ പ്രസിഡന്‍റ് എം.വി. ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അടിയൊഴുക്ക് തിരിച്ചറിഞ്ഞതോടെ മോദി വിദ്വേഷപ്രസംഗം ആരംഭിച്ചെന്ന് ഖാർഗെ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപിക്കെതിരായ അതിശക്തമായ അടിയൊഴുക്കുണ്ടെന്നു തിരിച്ചറിഞ്ഞതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വർഗീയ-വിദ്വേഷ പ്രസംഗങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നതെന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

ഇന്ദിരാഭവനിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ഖാർഗെ ഇത്തരത്തിൽ പ്രതികരിച്ചത്. രാജ്യത്ത് ഒന്നാംഘട്ട തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾതന്നെ ഇന്ത്യാ മുന്നണിക്ക് അനുകൂലമായ അടിയൊഴുക്കുണ്ടായതായി അദ്ദേഹം പറഞ്ഞു.

മക്കളുടെ എണ്ണവും മംഗല്യസൂത്രവുമൊക്കെ പറഞ്ഞാണ് മോദി ഇപ്പോൾ വോട്ടുപിടിക്കാൻ ഇറങ്ങിയിരിക്കുന്നത്. മുസ്‌ലിം വിരുദ്ധ പ്രചാരണം വോട്ടാക്കി മാറ്റാനാണ് മോദിയുടെ ശ്രമം. രാജ്യത്തെ ജനങ്ങളെ മതത്തിന്‍റെ പേരിൽ വേർതിരിച്ചു കാണാൻ പാടില്ല. മുസ്‌ലിംകൾക്കെതിരായ പരാമർശം തെറ്റായ രാ ഷ്‌ട്രീയമാണ്.

ഗാരന്‍റികൾ നൽകുക എന്നതു മാത്രമാണ് മോദിയുടെ ഗാരന്‍റി. മുൻ തെരഞ്ഞെടുപ്പുകളിൽ പ്രഖ്യാപിച്ച വർഷം തോറും രണ്ടു ലക്ഷം തൊഴിലവസരങ്ങൾ, അക്കൗണ്ടിൽ 15 ലക്ഷം രൂപ, കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നിവയെല്ലാം എന്തായെന്ന് ഖാർഗെ ചോദിച്ചു. മോദി പെരുംനുണയനാണ്. അദ്ദേഹം നിരന്തരമായി കള്ളം പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. വില കുറഞ്ഞ രാഷ്‌ട്രീയക്കാരനെപ്പോലെയാണ് മോദി പെരുമാറിക്കൊണ്ടിരിക്കുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി.

തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവുമാണ് രാജ്യത്തെ പ്രധാനപ്രശ്നം. എന്നാൽ, അതേക്കുറിച്ച് മോദിക്കു മിണ്ടാട്ടമില്ല. കോണ്‍ഗ്രസ് നൽകുന്ന വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുന്ന ഉറപ്പുകളാണ്. കർണാടക, തെലു ങ്കാന, ഹിമാചൽ എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. അവിടെയെല്ലാം അധികാരത്തിൽ വന്നയുടനെതന്നെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നിറവേറ്റിയെന്നും ഖാർഗെ പറഞ്ഞു.

പതിവിനു വിപരീതമായി, തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്നതും തെരഞ്ഞെടുപ്പു നടത്തുന്നതുമെല്ലാം മോദിയാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളിൽ പരിഹാരമില്ല.

മോദിയുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾക്കെതിരെ കമ്മീഷൻ നിശബ്ദമാണ്.
കേരളത്തിൽ യുഡിഎഫ് ഇരുപതിൽ 20 സീറ്റും ജയിക്കുമെന്നും യുഡിഎഫിന്‍റെ സ്ഥാനാർഥികളെല്ലാം മികച്ചവരും പോരാളികളുമാണെന്നും ഖാർഗെ വ്യക്തമാക്കി.


""കുട്ടികളുടെ പേരിൽ ഒരു മതവിഭാഗത്തെ വിമർശിക്കുന്ന മോദി ചരിത്രം പഠിക്കണം''

കുട്ടികളുടെ പേരിൽ ഒരു മതവിഭാഗത്തെ വിമർശിക്കുന്ന മോദി ചരിത്രം പഠിക്കണമെന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തിരുവനന്തപുരത്ത് മുഖാമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 14 മക്കളുള്ള കുടുംബത്തിലെ ഏറ്റവും ഇളയകുട്ടിയായിരുന്നു ഡോ. ബി.ആർ അംബേദ്ക്കർ.

അഞ്ച് മക്കളുള്ള പിതാവാണ് താനെന്നും മക്കളുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനിച്ചപ്പോൾ തന്‍റെ പിതാവ് വിലക്കിയെന്നും ഖാർഗെ പറഞ്ഞു. തന്‍റെ കൂട്ടുകുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരു അപകടത്തിൽ മരിച്ചപ്പോൾ അവശേഷിച്ചത് താൻ മാത്രമാണ്.

ലാലുപ്രസാദ് യാദവിന് ഒന്പതു മക്കളുണ്ടായിരുന്നു. അതൊന്നും അറിയാതെ ഒരു മതവിഭാഗത്തെ കുട്ടികളുടെ പേരിൽ വിമർശിക്കുന്ന മോദി രാജ്യത്തിന്‍റെ ചരിത്രം പഠിക്കേണ്ടതുണ്ടെന്നും ഖാർഗെ കൂട്ടിച്ചേർത്തു.