സിപിഎമ്മിനെതിരേ ആരോപണമുന്നയിച്ചിട്ടും ആരെങ്കിലും പ്രസ്താവനയുമായി രംഗത്തെത്തിയോയെന്ന് സതീശന് ചോദിച്ചു. ഇപ്പോള്‍ പറഞ്ഞതിനേക്കാള്‍ വലുത് അന്‍വര്‍ പുറത്തുവിടുമെന്ന ഭയമാണു മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും. അതുകൊണ്ടാണ് ആരും പ്രതികരിക്കാതിരിക്കുന്നത്.
ഭയമാണു സര്‍ക്കാരിനെ ഭരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നതു മാഫിയാ സംഘമാണ്. ഉപജാപകസംഘമാണു പോലീസിനെ നിയന്ത്രിക്കുന്നത്. എഡിജിപിക്കെതിരേ നാല് അന്വേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതെല്ലാം പ്രഹസനമാണ്. പൂരം കലക്കാന്‍ ബ്ലൂപ്രിന്റ് ഉണ്ടാക്കിയ ആള്‍തന്നെ പുരം കലക്കലിനെക്കുറിച്ച് അന്വേഷിക്കുന്നു.
പി.വി. അന്‍വര്‍ ഉയര്‍ത്തിയ വിഷയത്തിനു യുഡിഎഫിന്റെ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്‍വര്‍ ഇടതുമുന്നിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അംഗമാണ്. അതില്‍നിന്നു പുറത്തുവന്നിട്ടില്ല. അപ്പുറത്തുനില്‍ക്കുന്ന ആളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ല.
25 ദിവസമായി മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ അന്‍വര്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ട്. സര്‍ക്കാരും മുഖ്യമന്ത്രിയും ഒഴിഞ്ഞുമാറുകയാണ്. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളാണ് അന്‍വറും ഉന്നയിച്ചിട്ടുള്ളതെന്നും സതീശൻ പറഞ്ഞു.