കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു
കാട്ടാന ആക്രമണത്തിൽ  ഗൃഹനാഥൻ കൊല്ലപ്പെട്ടു
Friday, September 27, 2024 2:07 AM IST
ഗൂഡല്ലൂർ: കേരള-തമിഴ്നാട് അതിർത്തിയായ ചേരന്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ചപ്പൻതോട് സ്വദേശി പള്ളിതൊടിക കുഞ്ഞിമൊയ്തീൻ (63) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 2.30ന് വീടിനു സമീപത്തുവച്ചാണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചത്.

വീടിന്‍റെ പിൻഭാഗത്തെ കമുകിൻതോട്ടത്തിലിറങ്ങി രണ്ടു കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതു കണ്ട് ടോർച്ചുമായി വീട്ടിൽനിന്നു പുറത്തിറങ്ങിയതായിരുന്നു.

ആനകളെ തുരത്താൻ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ആന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ആനയെ കണ്ട് വീട്ടിലേക്കുതന്നെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആന കുഞ്ഞിമൊയ്തീനെ പിന്തുടർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.


പോലീസും വനംവകുപ്പും സ്ഥലത്തെത്തി മൃതദേഹം കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളും ആദ്യം സമ്മതിച്ചില്ല. പിന്നീട് നടത്തിയ ചർച്ചയെത്തുടർന്നാണ് മൃതദേഹം വിട്ടുകൊടുത്തത്.

മൃതദേഹം പിന്നീട് പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ് ഫാസിൽ, ഫസ്ന. മരുമക്കൾ: ഗഫൂർഷാ, അൻഷിദ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.