കെ.പി. കുഞ്ഞിക്കണ്ണന് യാത്രാമൊഴി ചൊല്ലി നാട്
കെ.പി. കുഞ്ഞിക്കണ്ണന്  യാത്രാമൊഴി ചൊല്ലി നാട്
Saturday, September 28, 2024 12:33 AM IST
പയ്യന്നൂർ: പ്രമുഖ കോൺഗ്രസ് നേതാവും മുൻ ഉദുമ എംഎൽഎയുമായിരുന്ന പയ്യന്നൂർ അന്നൂർ കാറമേൽ പ്രിയദർശിനിയിലെ കെ.പി. കുഞ്ഞിക്കണ്ണൻ ഇനി ജ്വലിക്കുന്ന ഓർമ.

മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വീട്ടിലെ അന്ത്യകർമങ്ങൾക്കു ശേഷവും അന്നൂർ മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ ഭൗതികദേഹം ചിതയിലേക്ക് എടുക്കുന്നതിനുമുന്പും പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി.

കെ.പി. കുഞ്ഞിക്കണ്ണന്‍റെ കര്‍മമണ്ഡലമായ കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലൂടെ വിലാപയാത്രയായി കൊണ്ടുവന്ന ഭൗതികശരീരം രാത്രിയോടെയാണ് വീടിനടുത്തുള്ള പ്രിയദര്‍ശിനി യൂത്ത് സെന്‍ററിൽ എത്തിച്ചത്. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ യൂത്ത് സെന്‍ററിലും വീട്ടിലും ശാന്തിസ്ഥലയിലും നാടിന്‍റെ നാനാതുറകളിലുള്ളവർ ഒഴുകിയെത്തി.

സ്‌നേഹവും സഹിഷ്ണുതയും മനുഷ്യത്വവും മുഖമുദ്രയാക്കിയ ഒരു ജനകീയ നേതാവിനുള്ള നിറഞ്ഞ അംഗീകാരം കൂടിയായി ഇത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാവിലെതന്നെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ച പ്രിയദര്‍ശിനി യൂത്ത് സെന്‍ററില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. പിന്നീട് വീട്ടിലെത്തി ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചു.


എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്, സണ്ണി ജോസഫ്, മാത്യു കുഴൽനാടൻ, ടി.ഐ. മധുസൂദനന്‍, എം. വിജിന്‍, ഐ.സി. ബാലൻ, എം.കെ. രാഘവന്‍ എം.പി, മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍, കോണ്‍ഗ്രസ് നേതാക്കളായ എം. ലിജു, സോണി സെബാസ്റ്റ്യന്‍, എന്‍.ഡി. അപ്പച്ചന്‍, കെ.എസ്. ശബരിനാഥ്, ഡിസിസി പ്രസിഡന്‍റുമാരായ മാര്‍ട്ടിന്‍ ജോര്‍ജ്, പി.കെ. ഫൈസല്‍, ബിജെപി നേതാവ് കെ. രഞ്ജിത് തുടങ്ങി വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.