അൻവറും സിപിഎമ്മും മുഖാമുഖം
അൻവറും സിപിഎമ്മും മുഖാമുഖം
Saturday, September 28, 2024 2:20 AM IST
സാബു ജോണ്‍

തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎയുടെ പരസ്യവിമർശനങ്ങൾക്കും വെല്ലുവിളികൾക്കും മുന്നിൽ അറച്ചുനിന്ന സിപിഎം നേതൃത്വം ഇന്നലെ സടകുടഞ്ഞെഴുന്നേറ്റു. അൻവറിനെ തുറന്നെതിർത്തും പാർട്ടിക്കും മുഖ്യമന്ത്രിക്കും പ്രതിരോധമുയർത്തിയും പാർട്ടി നേതാക്കൾ പരസ്യമായി രംഗത്തു വന്നു.

ഒരു വശത്ത് അൻവറും മറുവശത്ത് സിപിഎമ്മും സർക്കാരും എന്ന നിലയിലാണു കാര്യങ്ങൾ. പ്രതിപക്ഷം അൻവറിനു പരസ്യപിന്തുണ നൽകാൻ തയാറായിട്ടില്ല. അൻവർ ഉയർത്തിയ ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരേ ആയുധമാക്കാനാണ് അവർക്കു തത്കാലം താത്പര്യം.

മുഖ്യമന്ത്രി പിണറായി വിജയൻ പതിവില്ലാത്ത രീതിയിൽ ഡൽഹിയിൽ മാധ്യമപ്രവർത്തകരെ കണ്ട് ചുരുങ്ങിയ വാക്കുകളിൽ അൻവറിന്‍റെ ആരോപണങ്ങൾക്കു മറുപടി നൽകി. അൻവറിന്‍റെ നീക്കം പാർട്ടിക്കും സർക്കാരിനും എൽഡിഎഫിനുമെതിരേ ആണെന്നു പറഞ്ഞ മുഖ്യമന്ത്രി, തനിക്കു നേരേയുള്ള വിമർശനങ്ങളെക്കുറിച്ചു പരാമർശിച്ചതേയില്ല.

അൻവറിന്‍റെ വിമർശനങ്ങൾക്കു പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് പാർട്ടിയുടെ വിശദീകരണം. വലതുപക്ഷ രാഷ്‌ട്രീയക്കാർക്കു വേണ്ടിയാണ് അൻവർ പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഡൽഹിയിൽ നടത്തിയ ദീർഘമായ വാർത്താസമ്മേളനത്തിന്‍റെ ഉൗന്നലും ഇതിലേക്കായിരുന്നു. അൻവറും ഇടതുപക്ഷവുമായി ഇനി യാതൊരു ബന്ധവുമുണ്ടാകില്ല എന്നും ഗോവിന്ദൻ വ്യക്തമാക്കി.

അൻവറിന്‍റെ വെല്ലുവിളിക്ക് വെല്ലുവിളിയുടെ ഭാഷയിൽ തന്നെയാണു മുതിർന്ന സിപിഎം നേതാക്കളും മറുപടി നൽകിയത്. പാർട്ടിയുടെ കരുത്തിനെക്കുറിച്ച് അൻവറിനു വലിയ ധാരണയില്ലെന്നായിരുന്നു പി. ജയരാജന്‍റെ പ്രതികരണം.


പാർട്ടി ഈ വെല്ലുവിളിയെ എങ്ങനെ നേരിടുമെന്നു വരുംദിവസങ്ങളിൽ കാണാൻ പോകുകയാണെന്നു ഡോ. തോമസ് ഐസക് പറഞ്ഞു. പാർട്ടിയുടെ ശരീരഘടനയെയും മനസിനെയും അറിയാത്തതുകൊണ്ടാണ് അൻവർ ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു എ.കെ. ബാലന്‍റെ അഭിപ്രായം.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും അൻവറിനെ തള്ളിപ്പറഞ്ഞു. എന്നു മാത്രമല്ല, അൻവറിനെ ഒരുകാലത്തും തങ്ങൾ അംഗീകരിച്ചില്ലെന്നുകൂടി പറഞ്ഞു. 2011 ൽ ഏറനാട് സ്വതന്ത്രനായി മത്സരിച്ച അൻവർ അന്നു സിപിഐ സ്ഥാനാർഥിയുടെ കെട്ടിവച്ച് കാശു പോലും കളഞ്ഞതിന്‍റെ ഓർമകളും ദേഷ്യവും ഇപ്പോഴും മാഞ്ഞിട്ടില്ലെന്നു വ്യക്തം.

പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയ ഉടൻ അൻവർ മാധ്യമപ്രവർത്തകരെ കണ്ടു പിന്നോട്ടു പോകില്ലെന്നു വ്യക്തമാക്കി. മാത്രമല്ല, താൻ കോടതിയെ സമീപിക്കാൻ പോകുകയാണെന്നും അറിയിച്ചു.

നിലന്പൂരിൽ ഉൾപ്പെടെ പാർട്ടി സംവിധാനത്തിൽ ഒരു വിള്ളലും വീഴ്ത്താൻ അൻവറിനു സാധിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതിനായിരുന്നു പാർട്ടി മലപ്പുറത്ത് വന്പൻ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. സംഘടനാപരമായി സിപിഎമ്മിനു പോറൽ പോലും ഏൽപിക്കാൻ അൻവറിനു സാധിക്കില്ലെന്നു വ്യക്തമാണ്.

എന്നാൽ, അൻവർ ഉയർത്തിവിട്ട ആരോപണങ്ങൾ പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായയ്ക്ക് ഇടിവുണ്ടാക്കി. അതു പരിഹരിക്കുന്നതിനുള്ള നീക്കങ്ങളാകും ഇനി പാർട്ടി നടത്തുക. അൻവർ നിയമനടപടികളുമായി മുന്നോട്ടു പോകുന്പോൾ അൻവറിനെ തളയ്ക്കാൻ പാർട്ടിയും സർക്കാരും എന്തെല്ലാം നീക്കങ്ങൾ നടത്തുമെന്നു കണ്ടറിയണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.