ദുരന്തബാധിത ടൂറിസം മേഖലകളെ പുനര്‍നിര്‍മിക്കാമെന്ന്
ദുരന്തബാധിത ടൂറിസം മേഖലകളെ പുനര്‍നിര്‍മിക്കാമെന്ന്
Saturday, September 28, 2024 12:33 AM IST
കൊച്ചി: പ്രകൃതിദുരന്തങ്ങള്‍ ബാധിച്ച വിനോദസഞ്ചാരമേഖലകളെ മാനുഷികസ്പര്‍ശമുള്ള വിപണനപദ്ധതികളിലൂടെയും സാമ്പത്തിക പിന്തുണയിലൂടെയും തിരിച്ചുകൊണ്ടുവരാനാകുമെന്ന് കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിനെത്തിയ (കെടിഎം) വിദേശപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

വയനാട് പോലുള്ള ദുരന്തബാധിത പ്രദേശത്തുള്ളവര്‍ക്ക് മാനസിക, സാമ്പത്തിക പിന്തുണ കൊടുക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്ന് അമേരിക്കയിലെ സ്റ്റോറീഡ് ട്രാവലിനെ പ്രതിനിധീകരിച്ചെത്തിയ സോഫിയ കാല്‍വിന്‍ പറഞ്ഞു. വീണ്ടും സഞ്ചാരികളെത്തുന്നത് പ്രദേശവാസികള്‍ക്ക് തങ്ങളുടെ നാടിനെക്കുറിച്ചു നല്ലത് ചിന്തിക്കാന്‍ പ്രേരണയാകുമെന്നും അവര്‍ പറഞ്ഞു.

ദുരന്തം കഴിഞ്ഞ് കാര്യങ്ങള്‍ സാധാരണഗതിയിലാകാന്‍ കുറച്ചു കാലതാമസമുണ്ടെങ്കിലും ആ പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകള്‍ക്കു പിന്തുണ കൊടുക്കേണ്ടത് തങ്ങളെപ്പോലെയുള്ളവരുടെ ബാധ്യതയാണെന്ന് അവര്‍ പറഞ്ഞു.

കേരളത്തിലെ സ്വതന്ത്രസഞ്ചാരവും സൗഖ്യസഞ്ചാരവും കേന്ദ്രീകരിച്ചാണു സോഫിയയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ആയുര്‍വേദ മേഖലകളില്‍ പങ്കാളികളെയും അവര്‍ തേടുന്നുണ്ട്. വിശാലമായ അവസരങ്ങളാണ് കെടിഎം ഒരുക്കിയിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.


ബള്‍ഗേറിയയിലെ ഗെര്‍മെസ് ഹോളിഡേസിലെ ടൂര്‍ ഓപ്പറേറ്റര്‍ റാലിക്ക ഏയ്ഞ്ചലോവ തന്‍റെ അടുത്ത കേരള യാത്രയില്‍ വയനാട് സന്ദര്‍ശിക്കാനുള്ള സന്നദ്ധത അറിയിച്ചു.

ദുരന്തബാധിത പ്രദേശങ്ങളില്‍ വിനോദസഞ്ചാരമേഖലയ്ക്കായി പുതിയ പ്രചാരണതന്ത്രങ്ങള്‍ നടപ്പാക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. തന്‍റെ രാജ്യത്തേക്ക് ആവശ്യമുള്ള വിനോദസഞ്ചാര ഉത്പന്നങ്ങള്‍ തേടിയാണ് അവര്‍ കെടിഎമ്മില്‍ എത്തിയിട്ടുള്ളത്.

വയനാട്ടിലെ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സഞ്ചാരികള്‍ക്ക് യാതൊരു ആശങ്കയുമുണ്ടാക്കിയിട്ടില്ലെന്ന് യുകെയിലെ ഡെസ്റ്റിനോളജിയിലെ ട്രാവല്‍ എജന്‍റ് എലിയട്ട് ഹാവ്‌ത്രോണ്‍ പറഞ്ഞു.

ലോകത്തിന്‍റെ ഏതുഭാഗങ്ങളിലാണെങ്കിലും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍നിന്നു സഞ്ചാരികള്‍ ഭയന്നു മാറില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആഡംബര വിനോദസഞ്ചാരത്തിന്‍റെ സാധ്യതകളാണു ഹാവ്‌ത്രോണ്‍ തേടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.